സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 17 December 2014

ഫിഖ്ഹ്


ജ്ഞാനം എന്നാണ് ഫിഖ്ഹിന്റെ ഭാഷാര്‍ഥം. വിശദമായ തെളിവുകളില്‍ നിന്ന് ഗവേഷ ണം മുഖേന ലഭ്യമാകുന്നതും കര്‍മപരമായ കാര്യങ്ങളുടെ മതവിധികള്‍ വ്യക്തമാക്കു ന്നതുമായ വിജ്ഞാന ശാഖക്കാണ് സാങ്കേതികമായി ഫിഖ്ഹ് എന്ന് പറയുന്നത്. വിശു ദ്ധ ഖുര്‍ആന്‍, തിരുസുന്നത്ത് (നബിയുടെ വാക്കുകള്‍, പ്രവൃത്തികള്‍, മൌനാനുവാദം എന്നിവക്ക് സുന്നത്ത് എന്ന് പറയുന്നു), ഇജ്മാഅ്(ഒരുകാലഘട്ടത്തിലെ മുജ്തഹിദുക ളായ പണ്ഢിതന്മാരുടെ ഏകോപിച്ചുള്ള അഭിപ്രായം), ഖിയാസ് (ഒരുകാര്യത്തിന്റെ വിധി അതിനാസ്പദമായ കാരണമുള്ളത് കൊണ്ട് മറ്റൊരു കാര്യത്തിന് ബാധകമാക്കു ന്നതിന് ഖിയാസ് എന്ന് പറയുന്നു) എന്നിവയാണ് ഫിഖ്ഹിന്റെ അടിസ്ഥാന പ്രമാണങ്ങള്‍.
സ്രഷ്ടാവിന്റെ ആജ്ഞകള്‍ അനുസരിക്കാനും നിരേധനങ്ങള്‍ വര്‍ജ്ജിക്കാനും കഴിയു മെന്നതാണ് ഫിഖ്ഹിന്റെ പ്രയോജനം. ഇബാദാത്ത്(ആരാധനകള്‍), മുആമലാത്ത് (ഇട പാടുകള്‍), മുനാകഹാത്(വൈവാഹികം), ജിനായാത്(പ്രതിക്രിയകള്‍) എന്നീ നാലു മേ ഖലകളിലായി ഇസ്ലാമിക കര്‍മശാസ്ത്രം പരന്നു കിടക്കുന്നു.
നിസ്കാരം നോമ്പ്, സകാത്, ഹജ്ജ് തുടങ്ങിയ ആരാധനകള്‍ ഒന്നാം ഇനത്തിലും, കച്ച വടം, അനന്തിരാവകാശ നിയമങ്ങള്‍ എന്നിവ രണ്ടാം വിഭാഗത്തിലും, വിവാഹം, വിവാ ഹമോചനം തുടങ്ങിയവ മുനാകഹാതിലും, പ്രതികാരനടപടികള്‍, കോടതിവിധികള്‍ എന്നീ കാര്യങ്ങള്‍ ജിനായാതിലും വിശദമായി ചര്‍ച്ച ചെയ്യുന്നു.
വാജിബ്, സുന്നത്ത്, ഹറാം, കറാഹത്, ഹലാല്‍ എന്നിങ്ങനെ മതവിധികളെ അഞ്ചായി തരം തിരിച്ചിരിക്കുന്നു. പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള വ്യക്തി ചെയ്യുന്ന ഏതൊരു പ്രവൃത്തിയും ഈ അഞ്ച് വിധികളിലൊന്നില്‍ പെടാതിരിക്കില്ല.

രക്ത ചികിത്സ

പലപ്പോഴും മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിനും ചിലപ്പോള്‍ അവന്റെ ജീവന്‍ സം രക്ഷിക്കുന്നതിനും രക്തചികിത്സ അനിവാര്യമാകുന്നു. ഇവ്വിഷയകമായി, മനുഷ്യജീവിതത്തിന്റെ നിഖില പ്രശ്നങ്ങളും കൈകാര്യം ചെയ്തിട്ടുള്ള ഇസ്ലാമിന്റെ പ്രതികരണം എന്ത്?
രക്തം ഇസ്ലാമിക വീക്ഷണത്തില്‍ നജസാണ്. നജസ്, സാധാരണഗതിയില്‍ കഴിക്കാനോ ദേഹത്തില്‍ ഉപയോഗിക്കാനോ അതു കൊണ്ടു ചികിത്സിക്കാനോ പാടില്ല. രക്തത്തിന്റെ ഉപയോഗം നിഷിദ്ധമാണെന്നു വിശുദ്ധ ഖുര്‍ആന്‍ അല്‍ ബഖറഃ 173-ലും അല്‍ മാഇദഃ 3-ലും അല്‍ അന്‍ആം 145-ലും അന്നഹ്ല് 115-ലും പറഞ്ഞിട്ടുണ്ട്. പക്ഷേ, നിര്‍ബന്ധിത സാഹചര്യത്തില്‍ രക്തം മുതലായ നജസിന്റെ ഉപയോഗം അനുവദനീയമാണെന്നു പ്രസ്തുത സ്ഥലങ്ങളില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് അല്‍ ബഖറഃ 173-ാം വാക്യം കാണുക:-
“ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരു പറഞ്ഞ് അറുക്കപ്പെട്ട ജീവി എന്നിവ അല്ലാഹു നിങ്ങള്‍ക്കു നിഷിദ്ധമാക്കിയിരിക്കുന്നു. എന്നാല്‍ ഒരാള്‍ അക്രമിയോ അതിരു വിടുന്നവനോ അല്ലാതിരിക്കെ, നിര്‍ബന്ധിതാവസ്ഥയിലകപ്പെട്ടാല്‍ അ വനു കുറ്റമില്ല. അല്ലാഹു അത്യധികം പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാകുന്നു.
അപ്പോള്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ മറ്റു ഹറാമുകളെപ്പോലെതന്നെ രക്തവും ഉപയോഗിക്കാമെന്നു സ്പഷ്ടമായി. എന്നാല്‍ പിന്നെ എന്താണീ നിര്‍ബന്ധാവസ്ഥ? മറുപടി ആധികാരിക ശാഫിഈ കര്‍മ്മശാസ്ത്രഗ്രന്ഥമായ തുഹ്ഫഃയ്ക്കു വിടാം. ‘ശക്തമായ വിശപ്പ് അല്ലെങ്കില്‍ ദാഹം. ഹറാമായ ആഹാരമോ പാനീയമോ ഉണ്ട്. ‘ഹലാല്‍’ കിട്ടാനില്ല. അല്ലെങ്കില്‍ വ്യഭിചാരം തുടങ്ങിയ വല്ലകുറ്റകൃത്യത്തിനും വഴങ്ങിക്കൊടുത്തെങ്കിലേ ‘ഹലാല്‍’ ലഭിക്കൂ. ലഭ്യമായ ‘ഹറാം’ കഴിക്കുന്നില്ലെങ്കില്‍ മരിക്കുകയോ മറ്റു വല്ലവിഷമവും നേരിടുകയോ ചെയ്യും. ഇതാണു നിര്‍ബന്ധിതാവസ്ഥ. ഈ സാഹചര്യത്തില്‍, ഹറാമായ ആഹാര പാനീയങ്ങളുടെ ഉപയോഗം അനുവദനീയമാണെന്നു മാത്രമല്ല; അതു നിര്‍ബന്ധവും കൂടിയാണ്’. ഇതാണു ‘തുഹ്ഫഃ 9:390′-ല്‍ നിര്‍ബന്ധാവസ്ഥക്കു നല്‍കിയ വിവരണത്തിന്റെ രത്നച്ചുരുക്കം.
അനുവദനീയ രക്ത ചികിത്സ
നിര്‍ബന്ധിതാവസ്ഥയില്‍ ഹറാമുപയോഗിക്കുന്നതിനുള്ള അനുവാദം ആഹാരപാനീയങ്ങളില്‍ മാത്രമല്ല, അതു ചികിത്സ തുടങ്ങിയ മറ്റു കാര്യങ്ങള്‍ക്കും ബാധകമാണ്. നിര്‍ബന്ധിത സാഹചര്യക്കാരനെ സംബന്ധിക്കുന്ന എല്ലാവിധികളും അവയിലും വരുമെന്നു തുഹ്ഫഃ (9:390) വ്യക്തമാക്കിയിട്ടുണ്ട്.
മദ്യമല്ലാത്ത ഏതു നജസുകൊണ്ടും ചികിത്സിക്കാവുന്നതാണ്. മദ്യം തനിച്ചുപയോഗിക്കാന്‍ പാടില്ല. മദ്യം ചേര്‍ത്ത മരുന്നുപയോഗിക്കാവുന്നതാണ്. (തുഹ്ഫ: 9: 170, ഫതാവല്‍ കുബ്റാ 1:28) ആത്മ രക്ഷാര്‍ഥം ഇവ (രക്തം തുടങ്ങിയവ) ഉപയോഗിക്കാവുന്നതു പോലെ ആത്മരക്ഷാര്‍ഥം ഇവ ചികിത്സയ്ക്കും ഉപയോഗിക്കാവുന്നതാണ്. (റാസി: 2:88)
പക്ഷേ, കേവലം ക്ഷീണപരിഹാരത്തിനോ ആരോഗ്യവര്‍ദ്ധനവിനോ രക്ത ചികിത്സ നടത്താവതല്ല. മറ്റുമാര്‍ഗങ്ങള്‍ ഫലപ്രദമാകാതെ വരുമ്പോള്‍, അപകടനില തരണം ചെയ്യുന്നതിനു വേണ്ടി മാത്രമേ, രക്തം കൊണ്ടു ചികിത്സിക്കാന്‍ പറ്റൂ. “നജസായ മരുന്ന് പ്രയോജനകരമാണെന്നും അതു മാത്രമേ ഫലപ്രദമാവുകയുള്ളൂവെന്നും ത്വാഹിറായ മറ്റൊരു മരുന്നും പ്രശ്നം പരിഹരിക്കയില്ലെന്നും വൈദ്യശാസ്ത്രവീക്ഷണത്തില്‍ സ്വയം മനസ്സിലാവുകയോ അല്ലെങ്കില്‍ വിശ്വസ്തനായ ഒരു വൈദ്യന്‍ പറയുകയോ ചെയ്താല്‍ മാത്രമേ ആ നജസുകൊണ്ടു ചികിത്സിക്കല്‍ അനുവദനീയമാവുകയുള്ളൂ”(തുഹ്ഫഃ 9:170).
രക്ത ചികിത്സയുടെ ഉപാധികള്‍
അനിവാര്യഘട്ടത്തില്‍ രക്തം കുത്തിവച്ചു ചികിത്സിക്കാമെന്നും അതു ചില പ്രത്യേക സാഹചര്യങ്ങളില്‍ നിര്‍ബന്ധം കൂടിയാണെന്നും ഉപര്യുക്ത ഉദ്ധരണികളില്‍ നിന്നു മനസ്സിലാക്കാം. പക്ഷേ, ഇവിടെ രണ്ട് ഉപാധികളുണ്ട്. ഒന്ന്, രക്തം കുത്തിവെയ്ക്കുന്നതു കൊണ്ടു രോഗിക്കു വല്ല രക്ഷയും കിട്ടുമെന്ന പ്രതീക്ഷ വേണം. രക്തം കൊടുത്താലും രക്ഷപ്പെടാത്ത വിധം രോഗി അത്യാസന്ന നിലയിലാണെങ്കില്‍ അയാള്‍ക്കു രക്തം കു ത്തിവയ്ക്കാവതല്ല. “മരണാസന്നനായ വ്യക്തിക്ക് അതിന്റെ ഉപയോഗം അനുവദനീയമല്ല; കാരണം അത് അവനു പ്രയോജനം ചെയ്യില്ല”(തുഹ്ഫ 9:391).
രക്തം കുത്തി വയ്ക്കുന്നതുകൊണ്ടു രോഗിക്കു ദോഷം സംഭവിക്കുകയില്ലെന്ന് ഉറപ്പു വരുത്തണം. അതാണു രണ്ടാമത്തെ ഉപാധി. മദ്യപാനികള്‍, സാംക്രമിക രോഗികള്‍, ഗ്രൂപ്പ് ഒക്കാത്തവര്‍ എന്നിവരുടെ രക്തം രോഗിക്കു ദോഷം വരുത്തുമെന്നതു കൊണ്ട് അതു കുത്തി വയ്ക്കാവതല്ല. ജീവനോ ആരോഗ്യത്തിനോ ബുദ്ധിക്കോ ഹാനികരമായ ഒരു വസ്തുവും ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഇസ്ലാമിക വിധി.
‘നിങ്ങളുടെ ശരീരങ്ങളെ നിങ്ങള്‍ നാശത്തിലേക്കെറിയരുത്’ എന്ന ഖുര്‍ആന്‍ വാക്യ (2:195) മാണ് ഈ വിധിക്കാധാരം. അല്ലാമ: ഖത്വീബുശ്ശര്‍ബീനി പറയുന്നതു കാണുക. “ശരീരത്തിനോ ബുദ്ധിക്കോ തകരാറുവരുത്തുന്ന വസ്തുക്കളുടെ ഉപയോഗം ഹറാമാണ്”(മുഗ്നി 4:306).


ഖുഫ്ഫ തടവല്‍

ഇസ്ലാമിലെ വളരെ പ്രധാനപ്പെട്ട ഒരു ആരാധനയാണ് നിസ്കാരം. ഈ നിസ്കാരം സ്വഹീഹാകുന്നതിനുള്ള ശര്‍ത്വുകളില്‍ ഒന്നാണ് വുളൂഅ് ഉണ്ടായിരിക്കുക എന്നത്. വുളൂഇന്ന് ഒരു പ്രത്യേകരൂപം ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചില പ്രതിസന്ധി ഘട്ടങ്ങളില്‍ പൂര്‍ണമായ വുളൂഅ് എടുക്കുന്നതില്‍ ചില റുഖ്സ്വ(വിട്ടുവീഴ്ച)കള്‍ ഇസ്ലാം അനുവദിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു റുഖ്സ്വയാണ് രണ്ട് കാലുകള്‍ ഞെരിയാണി വരെ കഴകുന്നതിന് പകരം ഖുഫ്ഫ(കാലുറ)യുടെ മേല്‍ തടവിയാല്‍ മതി എന്നത്. ഇതിന് ധാരാളം തെളിവുകള്‍ നബി(സ്വ)യുടെ പ്രവൃത്തിയിലും വാക്കുകളിലും കാണാന്‍ സാധിക്കും.
ഇമാം ബുഖാരിയും ഇമാം മുസ്ലിമും (റ) മുഗീറത്ബ്നു ശുഅ്ബ (റ) വില്‍ നിന്നുദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം നബി(സ്വ) മലമൂത്രവിസര്‍ജ്യത്തിന് പുറപ്പെട്ടു. അപ്പോള്‍ ഞാന്‍ ഒരു വെള്ളപ്പാത്രവുമായി നബി(സ്വ)യെ അനുഗമിച്ചു. ആവശ്യ നിര്‍വഹണത്തിനു ശേഷം നബി(സ്വ) വുളു ചെയ്തു കാലുറ തടവുകയും ചെയ്തു.
ചില സന്ദര്‍ഭങ്ങളില്‍ ഖുഫ്ഫ തടവല്‍ നിര്‍ബന്ധമാവുകയും ചെയ്യും. ഉദാഹരണമായി, ഒരു മനുഷ്യന്‍ ധരിച്ച രണ്ട് ഖുഫ്ഫയും അഴിച്ച് രണ്ട് കാലും കഴുകുമ്പോഴേക്ക് നിസ്കാരത്തിന്റെ വഖ്ത്(സമയം) നഷ്ടപ്പെട്ടു പോകും എന്ന് ഉറപ്പായി, അല്ലെങ്കില്‍ രണ്ട് കാലും കഴുകാന്‍ മതിയാവുന്നത്രവെള്ളം ഇല്ലാതെ വന്നു. ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ കാല്‍ കഴുകുന്നതിന് പകരമായി ഖുഫ്ഫ തടവല്‍ നിര്‍ബന്ധമായി വരും. എന്നാല്‍ ഇങ്ങനെ ഖുഫ്ഫയെ തടവല്‍ അനുവദിക്കപ്പെട്ടതിന് നിശ്ചിത സമയ പരിധിയും ഇസ്ലാം നിശ്ചയിച്ചിട്ടുണ്ട്. യാത്രക്കാരന് മൂന്ന് രാപ്പകലും നാട്ടില്‍ താമിസിക്കുന്നവന് ഒരു ദിവസവുമാണ് അനുവദിക്കപ്പെട്ട സമയം. ഈ നിശ്ചിത സമയം കഴിഞ്ഞാല്‍ അത് ഊരിയെടുത്ത് വീണ്ടും കാല് രണ്ടും കഴുകി മേല്‍ പ്രകാരം തുടരാം.
അബൂഹുറൈറ (റ) വില്‍ നിന്ന് ഇമാം ഇബ്നുമാജ(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇത് പറഞ്ഞിട്ടുണ്ട്. ഇതേ അഭിപ്രായം കര്‍മശാസ്ത്ര പണ്ഢിതനായ ഇമാം ഇബ്നു ഹജര്‍(റ) അവിടുത്തെ തുഹ്ഫ (1/244) ല്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇതേ അഭിപ്രായം തന്നെ ഹനഫി മദ്ഹബിലെ ഭൂരിപക്ഷം പണ്ഢിതന്മാരും പറഞ്ഞതായി ഇമാം നവവി(റ) ശരഹുല്‍ മുഹദ്ദബില്‍(1/483) പറഞ്ഞത് കാണാം.
എന്നാല്‍ മാലിക് മദ്ഹബില്‍ ഭൂരിപക്ഷം പണ്ഢിതന്മാരും ഖുഫ്ഫ തടവുന്നത് നിശ്ചിത സമയമില്ലെന്നും അവ അഴിക്കുന്നതുവരെയോ വലിയ അശുദ്ധി ഉണ്ടാവുന്നത് വരെയോ തടവാം എന്ന അഭിപ്രായമുള്ളവരാണ് (മജ്മൂഅ് 1/484). തടവുന്ന കാലയളവില്‍ ഫര്‍ളും സുന്നത്തും നേര്‍ചയും ഖളാഉം എത്രയും നിസ്കരിക്കാം എന്ന വിഷയത്തിലും പണ്ഢിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല(ശറഹുല്‍ മുഹദ്ദബ്. 1/481). ഖുഫ്ഫ ധരിച്ച ശേഷമുണ്ടാവുന്ന മൂത്രം, ഉറക്കം, അന്യസ്ത്രീ സ്പര്‍ശം മുതലായ അശുദ്ധി മുതലാണ് നിശ്ചിത സമയത്തിന്റെ തുടക്കം (തുഹ്ഫ. 1/244,5).
എന്നാല്‍ അശുദ്ധിക്കാരനായി, നാട്ടില്‍ വെച്ച് തടവല്‍ തുടങ്ങി ഒരു ദിവസം പൂര്‍ത്തിയാവുന്നതിന് മുമ്പ് അയാള്‍ യാത്ര തുടങ്ങിയാല്‍ ശാഫി, മാലികി, ഹമ്പലി എന്നീ മദ്ഹബ് പ്രകാരം ഒരു ദിവസത്തെ തടവല്‍ പൂര്‍ത്തിയാക്കാം. എന്നാല്‍ ഹനഫി മദ്ഹബ് പ്രകാരം യാത്രക്കാരന്റെ സമയപരിധി അവന് ലഭിക്കും (മജ്മൂഅ്. 1/488). ഇതുപോല ത്തന്നെ യാത്രയില്‍ ഖുഫ്ഫ തടവി നാട്ടിലെത്തിയവനും ഖുഫ്ഫ തടവിയത് യാത്രയിലോ നാട്ടിലോ എന്ന് സംശയിച്ചാലും നാട്ടില്‍ താമസിക്കുന്നവന്റെ യാത്രപരിധിയേ ലഭിക്കൂ (തുഹ്ഫ 1/255). ഖുഫ്ഫ തടവുന്നതിന്റെ പരിധി കഴിഞ്ഞോ ഇല്ലയോ എന്ന് സംശയിച്ചാല്‍ പിന്നെ തടവാന്‍ പാടുള്ളതല്ല( തുഹ്ഫ 1/255). അശുദ്ധിയുണ്ടായത് ളുഹ്റിന്റെ സമയത്തോ അസ്വറിന്റെ സമയത്തോ എന്ന് സംശയിച്ചാല്‍ ളുഹ്റിന്റെ സമയത്തെന്ന് തീരുമാനിച്ച് അതനുസരിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കണം (ശറഹുല്‍ മുഹദ്ദബ് 1/490). ഖുഫ്ഫ തടവുന്ന കാലയളവില്‍ വലിയ അശുദ്ധി ഉണ്ടായാല്‍ ഖുഫ്ഫ അഴിച്ച് കാല്‍കഴുകല്‍ നിര്‍ബന്ധമാണ്.
നിബന്ധനകള്‍
ഖുഫ്ഫ തടവല്‍ അനുവദനീയമാവണമെങ്കില്‍ ഒരുപാട് നിബന്ധനകള്‍ മേളിച്ചിരിക്കണം. ഒന്ന്: ഖുഫ്ഫകള്‍ രണ്ട് അശുദ്ധിയില്‍ നിന്നും പൂര്‍ണമായും ശുദ്ധിയായതിന് ശേഷം ധരിച്ചതായിരിക്കണം (തുഹ്ഫ 1/247). ഇങ്ങനെയാവു മ്പോള്‍ ഒരു കാല്‍ കഴുകി അതില്‍ ഖുഫ്ഫ ധരിച്ചു, ശേഷം മറ്റേ കാല്‍ കഴുകി അതിലും ഖുഫ്ഫ ധരിച്ചാല്‍ ഒന്നാമത്തേത് ഊരി വീണ്ടും ധരിച്ചില്ലെങ്കില്‍ അവിടെ തടവല്‍ അനുവദനീയമല്ല. കാരണം ഒന്നാമത്തേത് തടകിയത് ശുദ്ധിപൂര്‍ത്തിയാവുന്നതിന്ന് മുമ്പാണ് (തുഹ്ഫ് 1/248). രണ്ട്: ഖുഫ്ഫ ശുദ്ധിയുള്ളതായിരിക്കുക. നജസു കൊണ്ടുണ്ടാക്കിയ ഖുഫ്ഫ തടവല്‍ അനുവദനീയമല്ല. ഖുഫ്ഫ നജസായതാണെങ്കില്‍ ആ നജസ് ഇളവ് നല്‍ക പ്പെടാത്തതുമാണെങ്കില്‍ തടവല്‍ അനുവദനീയമല്ല. ഇനി ഇളവ് നല്‍കപ്പെടുന്ന നജസാണെങ്കില്‍ നജസില്ലാത്ത സ്ഥലം തടവിയാല്‍ സാധുവാകും. നജസുള്ള സ്ഥലം തടവി വെള്ളവും നജസും കൂടിക്കലര്‍ന്നാല്‍ അത് അനുവദ നീയമല്ല (തുഹ്ഫ 1/249).
നായയുടെയോ, പന്നിയുടെയോ, ഊറക്കിടാത്ത മറ്റു ശവങ്ങളുടെയോ തോലുകൊണ്ടുള്ള ഖുഫ്ഫ തടവാന്‍ പറ്റില്ല എന്നതില്‍ പണ്ഢിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഇല്ല (ശറഹുല്‍ മുഹദ്ദബ് 1/510). മൂന്ന്: കാലില്‍ നിന്ന് കഴു കല്‍ നിര്‍ബന്ധമുള്ള ഭാഗം മുഴുവന്‍ ഖുഫ്ഫ കൊണ്ട് മറഞ്ഞിരിക്കണം. നാല്: കാലിലേക്ക് വെള്ളമൊഴിച്ചാല്‍ ഉള്ളി ലേക്ക് വെള്ളമിറങ്ങാന്‍ പഴുതില്ലാത്ത രൂപത്തിലുള്ളതായിരിക്കണം. എന്നാല്‍ ഉള്‍ഭാഗം കാണുന്ന ഗ്ളാസ് പോലുള്ള വസ്തുകൊണ്ടുണ്ടാക്കിയ ഖുഫ്ഫ ധരിച്ച് നടക്കാന്‍ സാധ്യമാണെങ്കില്‍ അത് തടവുന്നതിന്ന് വിരോധമില്ല. ഇത് ഔ റത്ത് മറക്കുന്നതിന് വിപരീതമായ മസ്അലയാണ്. കാരണം ഇവിടെ വെള്ളം ഉള്ളിലേക്ക് ചേരുന്നത് തടയുന്നതാവ ണം എന്നേ ഉദ്ദേശ്യമുള്ളു (തുഹ്ഫ 1/248). അഞ്ച്: ഖുഫ്ഫ ധരിച്ച് തന്റെ ആവശ്യനിര്‍വഹണത്തിന് മുഴുവനും നട ക്കാന്‍ സൌകര്യമുള്ളതാവണം (അഥവാ അത് ഊരാതെ തന്നെ എല്ലാറ്റിനും സാധിക്കണം). ഈ പറയപ്പെട്ട നിബന്ധ നകള്‍ മുഴുവനും മേളിക്കുകയാണെങ്കില്‍ കാല്‍ കഴുകുന്നതിന് പകരം ഖുഫ്ഫയുടെ മേല്‍ തടവുന്നത് വിരോധമില്ല.
ഇതില്‍ നിന്ന് ഏതെങ്കിലും ഒരു നിബന്ധന ഇല്ലാതായാല്‍ തടവല്‍ അനുവദനീയമല്ല.
ആധുനിക സോക്സ് തടവുന്നതിന്റെ വിധി
ഇതുവരെ നാം ചര്‍ച ചെയ്തത് പഴയ കാലത്ത് ആളുകള്‍ വ്യാപകമായി ധരിച്ചിരുന്ന ഖുഫ്ഫയെ കുറിച്ചാണ്. ഈ ഖുഫ്ഫ നിര്‍മിക്കുന്നത് തോല്‍, തൂവല്‍, മുടി, പഞ്ഞി പോലോത്ത വസ്തുക്കള്‍ കൊണ്‍ടാണ്. ഇതില്‍ തോല്‍ അല്ലാ ത്ത വസ്തുക്കള്‍ കൊണ്ട് ഉണ്ടാക്കിയതിന് ജൌറബ് എന്നാണ് പറയുക. ഇതാണ് നാം സോക്സ് കൊണ്‍ട്് ഉദ്ദേശി ക്കുന്നതും.
എന്നാല്‍ മേല്‍ പറഞ്ഞ നിബന്ധനകള്‍ വെച്ച് നോക്കിയാല്‍ ആധുനിക സോക്സ് ധരിച്ചാല്‍ അതിന് മുകളില്‍ തടവി യാല്‍ മതിയാവുകയില്ല എന്ന് വളരെ വ്യക്തമായി ബോധ്യപ്പെടും. കാരണം ഉള്ളിലേക്ക് വെള്ളം ചേരാതിരിക്കുക, അത് മാത്രം ധരിച്ച് പുറമെ ചെരിപ്പ് ധരിക്കാതെ ആവശ്യപൂര്‍ത്തികരണത്തിന് മുഴുവനും നടക്കാന്‍ കഴിയുക തുടങ്ങിയ നിബന്ധനകള്‍ ഒരിക്കലും ഇതില്‍ മേളിക്കുന്നില്ല.
ഇമാമാം നവവി(റ) പറയുന്നു: ഒരാള്‍ ജൌറബ് ധരിച്ചാല്‍ രണ്ട് നിബന്ധനകളോട് കൂടി അതിന്മേല്‍ തടവല്‍ അനുവ ദനീയമാകുന്നതാണ്. ഒന്ന്: ജൌറബ് നല്ല കട്ടിയുള്ളതാവണം. നേര്‍മയുള്ളതാവാന്‍ പാടില്ല. രണ്ട്: ചെരിപ്പില്‍ നട ക്കാന്‍ കഴിയുന്നത് പോലെ അതിന്മേല്‍ സ്വന്തം നടക്കാന്‍ സാധിക്കണം (ശറഹുല്‍ മുഹദ്ദബ്). ഈ രണ്ട് നിബന്ധന യും ആധുനിക സോക്സില്‍ യോജിക്കുന്നില്ല എന്നത് ഉറപ്പാണ്. അതു കൊണ്‍ട്് തന്നെ ഒരിക്കലും ജൌറബിന്റെ മേല്‍ തടവിയാല്‍ അത് ശരിയാവുകയുമില്ല. ഇതേ അഭിപ്രായം തന്നെ (കുര്‍ദി 1/95) ലും ഉദ്ദരിച്ചിട്ടുണ്ട്.
ഹനഫീ മദ്ഹബില്‍ തടവല്‍ ശരിയാവണമെങ്കില്‍ അത് ധരിച്ച് ഒരു ഫര്‍സഖില്‍ കൂടുതല്‍ നടക്കാന്‍ സാധിക്കണം. (ഫര്‍സഖ് 3 മൈല്‍). മാലിക് മദ്ഹബില്‍ തടവല്‍ ശരിയാവണമെങ്കില്‍ തന്നെ ഖുഫ്ഫ തോലിന്റേതാകണം എന്ന് നിര്‍ബന്ധം ഉണ്ട്. ഹമ്പലി മദ്ഹബില്‍ തടവല്‍ ശരിയാവണമെങ്കില്‍ അത് ധരിച്ച് നടക്കാന്‍ കഴിണം. പ്രത്യേക വഴിദൂരം ഒന്നും അവര്‍ നിശ്ചയിച്ചിട്ടില്ല. നാട്ട് നടപ്പാണ് അതില്‍ അവലംബമെന്നവര്‍ പറഞ്ഞു(മദാഹിബുല്‍ അര്‍ബഅ 1/141).
ചുരുക്കത്തില്‍ നാല് മദ്ഹബനുസരിച്ചും ആധുനിക സോക്സ് തടവിയാല്‍ ശരിയാവുകയില്ല്. കാരണം ഒരു മദ്ഹ ബിലും പറഞ്ഞ നിബന്ധനകള്‍ അതില്‍ ഒരുമിച്ച് കൂടിയിട്ടില്ല. എന്നാല്‍ ഇന്ന് പലയാളുകളും ഇങ്ങനെ സോക്സിന്റെ മേല്‍ തടവുന്നുണ്‍ട്്. ഇത് വിവരമില്ലാത്തത് കൊണ്ടാണ്. ആരെങ്കിലും ചെയ്യുന്നത് നോക്കി അവരെ അനുകരിക്കാന്‍ നമുക്ക് നിവൃത്തിയുള്ളതല്ല. ഏതൊരു പ്രവൃത്തിയും നാലാലൊരു മദ്ഹബനുസരിച്ച് സ്വഹീഹാവല്‍ ശര്‍ത്വാണ്. ഈ വിഷയത്തില്‍ ഒരു മദ്ഹബിന്റെയും പിന്‍ബലം ഇല്ലാത്തത് കൊണ്‍ട്് ഒരിക്കലും ശരിയാവുകയില്ല. ഇതിന് പുറമെ ജൌറബിനെ കുറിച്ച് ഖുഫ്ഫ എന്ന പേര് പറയാറില്ല എന്നത് കൊണ്ട് തന്നെ ഏത് ജൌറബിന്റെ മേലിലും തടവല്‍ ശരിയാവുകയില്ല എന്നാണ് പല പണ്ഡിതന്മാരും പറഞ്ഞിട്ടുള്ളത്.
തടവേണ്‍ട രൂപം
തടവുന്ന സമയത്ത് ഊരുകയോ പാദം വെളിവാവുകയോ ചെയ്യരുത് ഇടതു കൈ വിരലുകള്‍ വിടര്‍ത്തി മടമ്പിന്റെ താഴ്ഭാഗത്തും വലതു കൈ വിരലുകള്‍ കാല്‍ വിരലുകളുടെ മുകള്‍ ഭാഗത്തും വെച്ച് വലതു കൈ കാലിന്റെ വണ്ണ വരെയും ഇടതു കൈ കാല്‍വിരലുകള്‍ വരെയും നീക്കണം. ഇതാണ് പൂര്‍ണ രൂപം. എന്നാല്‍ ഖുഫ്ഫയുടെ മുകള്‍ ഭാഗത്ത് നിന്നും കാലിന്റെ കഴുകല്‍ നിര്‍ബന്ധമായ സ്ഥലത്തിന് നേരെയുള്ള ഭാഗത്തു നിന്നും അല്‍പം മാത്രം തടവിയാലും മതിയാവുന്നതാണ്.
ഖുഫ്ഫ തടവല്‍ അനുവദനീയമായ കാലയളവില്‍, അവ രണ്‍ടും അഴിച്ചോ ഒന്നഴിച്ചോ അല്ലെങ്കില്‍ കെട്ടഴിഞ്ഞോ മറ്റോ കാലില്‍ നിന്നും അല്‍പം വെളിവായാല്‍ തടവല്‍ അനുവദനീയമല്ല. വെളിവായത് എത്ര കുറച്ചാണെങ്കിലും ശരി. എന്നാല്‍ അത് അഴിച്ചാല്‍ വുളു മുറിഞ്ഞിട്ടില്ലെങ്കില്‍ കാല്‍ കഴുകിയാല്‍ മതി. മുമ്പുള്ളതൊന്നും ആവര്‍ത്തിക്കേണ്ട തില്ല (തുഹ്ഫ 1/256).
കൈവിരല്‍ കൊണ്‍ട് തന്നെ തടവണം എന്നില്ല. മരക്കഷ്ണം, തുണിക്കഷ്ണം തുടങ്ങിയ ഏതെങ്കിലും വസ്തുക്കള്‍ കൊണ്ട് തടവിയാലും മതിയാവുന്നതാണ്. തടവല്‍ ആവര്‍ത്തിക്കല്‍ സുന്നത്തില്ല. മൂന്ന് പ്രാവശ്യം തടവല്‍ ഉത്ത മത്തിന് വിരുദ്ധമാണ് (ശറഹു ബാ ഫള്ല്‍ 1/98,99).
ഹമ്പലി മദ്ഹബ് പ്രകാരം ഖുഫ്ഫയുടെ ഉള്ളിലോ അടിഭാഗത്തോ നജസുണ്‍ടാവുകയും ഊരല്‍ കൂടാതെ നജസിനെ നീക്കല്‍ ബുദ്ധിമുട്ടാവുകയും ചെയ്താല്‍ അതിന്റെ മേല്‍ തടവിയാല്‍ സ്വഹീഹാകുന്നതാണ്. ഹനഫി മദ്ഹബ് പ്രകാരം വിടുതി നല്‍കപ്പെടുന്ന നജസാണെങ്കില്‍ തടവല്‍ സ്വഹീഹാകുന്നതാണ്.

അഖീഖഃ

ഒരു കുഞ്ഞ് ജനിച്ചാല്‍ തലമുടി കളയുന്നതിനോടനുബന്ധിച്ച് സുന്നത്തുള്ള മൃഗബലിയാണ് അഖീഖഃ. കുഞ്ഞ് ജനിച്ചതിന്റെ പേരില്‍ സന്തോഷം പ്രകടിപ്പിക്കാനും, കുഞ്ഞിന്റെ രക്തബന്ധവും തറവാടും പ്രസിദ്ധപ്പെടുത്താനും, കുട്ടിയുടെ വളര്‍ച്ച ക്കും, അവന്റെ ഗുണമുള്ള ഭാവിക്ക് വേണ്ടിയും അവനില്‍ നിന്ന് മാതാപിതാക്കള്‍ക്ക് ലഭിക്കാവുന്ന ഇഹപര വിജയത്തിനും ഉതകുന്ന, രക്ഷിതാവിന്റെ മേല്‍ ശക്തിയായ സുന്നത്തുള്ള മൃഗബലിയാണിത്. കുട്ടി അവന്റെ അഖീഖഃ കൊണ്ട് ബന്ധ് ചെ യ്യപ്പെട്ടിരിക്കുന്നു. അതിനാല്‍ പ്രസവം മുതല്‍ ഏഴാം ദിവസം അഖീഖഃ അറുക്കേണ്ടതും തലമുടി കളയേണ്ടതും പേര് നല്‍ കേണ്ടതുമാണ് (നബിവചനം). അറുത്തിട്ടില്ലെങ്കില്‍ കുട്ടിയുടെ വളര്‍ച്ചക്ക് വിഗ്നമുണ്ടായേക്കാമെന്നും തനിക്ക് അര്‍ഹതയു ണ്ടെങ്കില്‍ പോലും ആഖിറത്തില്‍ തന്റെ രക്ഷിതാവിന് ശഫാഅത്ത് ചെയ്യാന്‍ ആ കുട്ടിക്ക് സമ്മതം ലഭിക്കാതിരിക്കുമെന്നും ഈഹദീസിന്റ വ്യാഖ്യാനത്തില്‍ കാണാം (തുഹ്ഫ)
സമയം
കുട്ടിയുടെ ജനനം പൂര്‍ണമാവുന്നതോടെ അഖീഖയുടെ സമയമായി. ഏഴാം ദിവസത്തിന് മുമ്പ് മരിച്ച കുട്ടിക്കും അറവ് സു ന്നത്താണ്. അഖീഖഃ അറുക്കാനുള്ള പണം രക്ഷിതാവിന്റ സ്വത്തില്‍ നിന്നെടുക്കേണ്ടതും കുട്ടിയുടെ സ്വത്തില്‍ നിന്നെടു ത്താല്‍ തിരിച്ചുകൊടുക്കേണ്ടതുമാണ് (ശര്‍വാനി 9/370).
അഖീഖഃ അറുക്കുന്നതിന് രണ്ടു നിബന്ധനകളുണ്ട്. (1) കുഞ്ഞ് ജീവനോടെ പിറക്കുക (2) ജനനം മുതല്‍ പ്രസവ രക്ത ത്തില്‍ നിന്ന് കൂടിയ കാലമായ 60 ദിവസത്തിനുള്ളില്‍ രക്ഷിതാവിന്റെ അടുക്കല്‍ തനിക്കും താന്‍ ചിലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കുമുള്ള ഭക്ഷണം, വസ്ത്രം പാര്‍പ്പിടം എന്നിവ കഴിച്ച് മിച്ചം വരുന്ന തരത്തിലുള്ള സാമ്പത്തിക ശേഷി ഉണ്ടാവുക (തുഹ്ഫ 9/370).
ജീവനില്ലാതെ പിറന്ന കുട്ടിക്ക് അഖീഖഃ അറുക്കേണ്ടതില്ലെന്നും അറുക്കുന്നതിന് മുമ്പ് മരിച്ച കുട്ടിക്കുള്ള അഖീഖഃ സാധു വാകുമെന്നും, ഫിത്വ്റ് സകാത്തിന്റെ നിബന്ധനയൊത്ത സാമ്പത്തിക ശേഷിയില്ലാത്തവന് അഖീഖഃ സുന്നത്താവില്ലെന്നും വരുന്നു. കുട്ടിക്ക് പ്രായപൂര്‍ത്തിയാവുന്നതോടെ രക്ഷിതാവിനോടുള്ള കല്‍പ്പനാസമയം അവസാനിച്ചു. അവിഹിത ബന്ധ ത്തില്‍ ജനിച്ച കുട്ടിയുടെ സംരക്ഷണ ബാധ്യത മാതാവിനായത് കൊണ്ട് അഖീഖയുടെ ഉത്തരവാദിത്തവും അവള്‍ക്കു തന്നെ. രക്ഷിതാവിന് സാമ്പത്തിക ശേഷിയുണ്ടായാലും ഇല്ലെങ്കിലും, തന്റെ മേല്‍ മുമ്പ് അഖീഖഃ നടന്നിട്ടില്ലെങ്കില്‍ പ്രായ പൂര്‍ത്തിയായ ശേഷം കുട്ടിക്ക് സ്വന്തം അഖീഖഃ നടത്തല്‍ സുന്നത്തുണ്ട്. കുട്ടിയുടെ ജനനം മുതല്‍ ഏഴാം ദിവസമാണ് അഖീഖഃ അറുക്കല്‍ സുന്നത്തുള്ളത്. ഏഴിന് അറുക്കാന്‍ കഴിയാതിരുന്നാല്‍ ഏഴിന്റെ ഗുണിതങ്ങളായ ദിവസങ്ങളാണ് നല്ലത് (ശറഹുല്‍ മുഹദ്ദബ്). പകലാണ് ജനിച്ചെതെങ്കില്‍ അന്നു മുതലും, രാത്രിയാണ് ജനിച്ചതെങ്കില്‍ അടുത്ത പകല്‍ മുതലും ദിവസം എണ്ണുന്നതാണ്.
നിബന്ധനകള്‍
ആട്, മാട്, ഒട്ടകം എന്നീ മൃഗങ്ങളാണ് അറവിനുപയോഗിക്കേണ്ടണ്ടത്. ആട് എന്നതില്‍ നെയ്യാട്, കോലാട് തുടങ്ങിയവയെല്ലാം ഉള്‍പ്പെടും. പക്ഷേ, നെയ്യാടിന് ഒരു വയസ്സും കോലാടിന് രണ്ടണ്ടു വയസ്സും പ്രായമാണ് വേണ്ടണ്ടത്. മാട് എന്നതില്‍ കാള, പശു, പോത്ത്, എരുമ, എന്നിവ ഉള്‍പ്പെടും. ഇതിന് രണ്ടണ്ട് വയസ്സു പൂര്‍ത്തിയാകണം. ഒട്ടകമാണെങ്കില്‍ അഞ്ച് വയസ്സുതന്നെ പൂര്‍ ത്തിയാകേണ്ടണ്ടതുണ്ടണ്ട്.
കുട്ടി ആണായാലും പെണ്ണായാലും അഖീഖഃ അറുക്കേണ്ടതിന്റെ തോത് ഏറ്റവും ചുരുങ്ങിയത് ഒരു ആടും, ഒട്ടകത്തി ന്റെയോ മാടിന്റെയോ ഏഴിലൊന്നുമാണ്. മിതമായ രൂപം ആണ്‍കുട്ടിയാണങ്കില്‍, തുല്ല്യവലിപ്പമുള്ള രണ്ട് ആടുകളും പെണ്‍ കുഞ്ഞിന് ഒരു ആടുമാണ്. ഏഴ് ആടുകള്‍, ഒട്ടകം, മാട്, നെയ്യാട്, കോലാട്, ഒട്ടകത്തിന്റെ ഏഴിലൊന്ന്, മാടിന്റെ ഏഴിലൊന്ന് എന്ന ക്രമമാണ് ഏറ്റവും ഉത്തമമായത്. ഏഴ് കുട്ടികള്‍ക്ക് വേണ്ടി ഒരു ഒട്ടകത്തെയോ മാടിനെയോ അറുക്കാം. അപ്രകാരം, മാടിലും ഒട്ടകത്തിലും ഏഴ് പേരെ വരെ അഖീഖത്തോ, അഖീഖത്തും ഉള്ഹിയ്യത്തും കൂടിയതോ, വില്‍പ്പനക്കുള്ളതോ വിവിധോദ്ധേശ്യങ്ങളുള്ളവരെ പങ്കാക്കാവുന്നതാണ്. കുട്ടി ആണായാലും പെണ്ണായാലും ഏറ്റവും ഉത്തമം ആണ്‍ മൃഗത്തെ അറുക്കുന്നതാണ്. എന്നാല്‍, കൂടുതലായി ഇണചേര്‍ക്കാന്‍ ഉപയോഗക്കുന്ന ആണ്‍ മൃഗത്തെക്കാള്‍ നല്ലത് പ്രസവിക്കാത്ത പെണ്‍ മൃഗമാണ് (തുഹ്ഫ 9/349). ഗര്‍ഭിണിയായ മ്യഗം സാധുവാകില്ലെന്നാണ് പ്രഭലാഭിപ്രായം (ഫത്ഉല്‍ മുഈന്‍ 217).
ന്യൂനതകള്‍
വ്യക്താമായ മുടന്ത്, മെലിഞ്ഞൊട്ടിയത്, ചെവി, വാല്‍ തുടങ്ങിയ അവയവങ്ങള്‍ നഷ്ടപ്പെട്ടതോ, വ്യക്തമായ രോഗമുള്ളതോ ആയ മൃഗങ്ങളെ അറുക്കാന്‍ പറ്റില്ല. കൊമ്പ് പൊട്ടിയത് മൂലം ശരീരത്തിന് ക്ഷതം സംഭവിക്കാത്തതാണെങ്കില്‍ പ്രശ്നമില്ല. എങ്കിലും കൊമ്പുള്ളതാണുത്തമം. ചൊറിയുളളതും പറ്റില്ല(തുഹ്ഫ). മൃഗത്തിന്റെ നിറത്തില്‍ നിന്ന് ഏറ്റവും ഉത്തമമായത് യഥാക്രമം വെള്ള, മഞ്ഞ, മങ്ങിയ വെള്ള, ചാരനിറം, ചുവപ്പ്, വെളുപ്പും ചുവപ്പും കലര്‍ന്നത്, വെളുപ്പും കറുപ്പും കലര്‍ന്നത്, കറുപ്പ് എന്നിങ്ങനെയാണ്. നിറത്തില്‍ ഉത്തമമായത് മെലിഞ്ഞതാണെങ്കില്‍, തടികൊണ്ട് മെച്ചമുള്ളത് തിരഞ്ഞെടുക്കണം (തുഹ്ഫ 9/350).
നിയ്യത്ത്
അഖീഖഃ അറവിനു നിയ്യത്ത് അനിവാര്യമാണ്. ഒന്നുകില്‍ അറവിന്റെ സമയത്ത് നിയ്യത്ത് ചെയ്യണം. അല്ലെങ്കില്‍ അഖീഖഃ ക്കുവേണ്ടണ്ടി മൃഗത്തെ നിര്‍ണയിക്കുമ്പോള്‍ നിയ്യത്ത് ചെയ്താലും മതി. തുടക്കത്തില്‍ നിയ്യത്തുണ്ടായിരിക്കണമെന്നതിനാല്‍ ഒന്നിലധികം പേര്‍ ചേര്‍ന്ന് ഒരു മൃഗത്തെ അറുക്കുമ്പോള്‍ ഓരോരുത്തരും നിയ്യത്ത് ചെയ്തിരിക്കണം. വില്‍പ്പനക്കോ മറ്റോ വേണ്ടി അറുത്തതില്‍ ഏഴിലൊന്ന് വാങ്ങി അഖീഖഃയാക്കാന്‍ കഴിയില്ല. ഏഴിലധികം പേര്‍ക്ക് ഒരു മാടിലും ഒട്ടകത്തിലും പങ്കാവാന്‍ പറ്റില്ല.
മ്യഗത്തിന് സമാനമായ പണം ദാനം ചെയ്താല്‍ അത് അഖീഖഃയാവുകയില്ല. അഖീഖഃ അറുക്കുന്നതിന്റെ പ്രതിഫലം, മ്യഗത്തിന് സമാനമായ പണം ദാനം ചെയ്യുന്നതിനെക്കാള്‍ മഹത്വമാണ്. മേല്‍ ദാനത്തെക്കാള്‍ നല്ലത് മ്യഗത്തെ അറുക്കലാ ണെന്ന് ഇമാം ശാഫീ(റ) പറഞ്ഞിട്ടുണ്ട്.
വിതരണം
മ്യഗത്തിന്റെ എല്ലും തോലും വില്‍ക്കാനോ അറവുകാരനു കൂലിയായി നല്‍കാനോ പാടില്ല. പാവങ്ങള്‍ക്ക് ദാനം ചെയ്യണം. സുന്നത്തായ അഖീഖയാണെങ്കില്‍ ഇവ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. ദരിദ്രര്‍ക്കും പണക്കാര്‍ക്കും സുന്നത്താ യ അഖീഖഃയുടെ മാംസം വിതരണം ചെയ്യാം. അമുസ്ലിംകള്‍ക്ക് നല്‍കാന്‍ പാടില്ല. സുന്നത്തായ അഖീഖയാണെങ്കില്‍ അല്‍പം മാംസമെങ്കിലും ദാനം ചെയ്യല്‍ നിര്‍ബന്ധമാണ്. നേര്‍ച്ചയാക്കിയാല്‍ തനിക്കോ താന്‍ ചിലവ് കൊടുക്കല്‍ നിര്‍ബ ന്ധമായവര്‍ക്കോ അത് ഭക്ഷിക്കാന്‍ പാടില്ല. മുഴുവന്‍ ദരിദ്രര്‍ക്ക് മാത്രം ദാനം ചെയ്യല്‍ നിര്‍ബന്ധമാണ്. അഖീഖഃ വേവിച്ചും പച്ചയായും വിതരണം നടത്താം. ഉളുഹിയ്യത്ത് പച്ചയായി തന്നെ വിതരണം ചെയ്യണം. കുട്ടിയുള്ള നാട്ടില്‍ വെച്ചും അറവ് നടത്തുന്ന ആളുടെ നാട്ടില്‍ വെച്ചും അറവ് നടത്താം.
അഖീഖഃയുടെ മാംസം അത് ലഭിച്ചവര്‍ക്ക് ഉടമയാവുന്നതും അവരുടെ ഇഷ്ടാനുസരണം അത് സ്വന്തം ആവശ്യത്തിനെടു ക്കുകയോ, മുസ്ലിംകള്‍ക്ക് ദാനമായോ, വിലക്കോ നല്‍കാവുന്നതുമാണ്. ഒന്നിലധികം മൃഗങ്ങളെ അറുക്കുമ്പോള്‍ ഓരോ മൃഗത്തില്‍ നിന്നും അല്‍പം ദാനം ചെയ്തിരിക്കണം. ഒന്നില്‍ നിന്ന് മാത്രം ദാനം ചെയ്താല്‍ മതിയാവില്ല. രക്ഷിതാവെ ന്നാല്‍ ചിലവ് കൊടുക്കല്‍ നിര്‍ബന്ധമായവനെന്നാണ് വിവക്ഷ.
സുന്നത്തുകള്‍
ഏഴാം ദിവസം ആദ്യം പേരിടുക, (പിന്നീട്) സൂര്യോദയ സമയത്ത് അഖീഖഃ അറുക്കുക, ശേഷം മുടി കളയുക. കുട്ടിയുടെ പേര് പറയഞ്ഞ് ഇത് അവന്റെ അഖീഖയാണ്; നീ സ്വീകരിക്കേണമേ എന്ന പ്രാര്‍ഥനയോടെ ബിസ്മി ചൊല്ലി അറുക്കുക, അറവുസമയത്ത് മൃഗത്തെ ഖിബ്ലക്കഭിമുഖമായി കിടത്തുക, അറുക്കുന്നവര്‍ ഖിബ്ലയിലേക്ക് തിരിഞ്ഞു നില്‍ക്കുക, മധുരം ചേര്‍ത്ത് വേവിക്കുക, എല്ല് പൊട്ടിക്കാതെ മാംസം സന്ധികളില്‍ നിന്ന് വേര്‍പ്പെടുത്തിയെടുക്കുക. വലത്തെ കൊ റുക് പ്രസവ സുശ്രൂഷക്ക് നില്‍ക്കുന്ന സ്ത്രീക്ക് വേവിക്കാതെ നല്‍കുക. മറ്റുള്ള മാംസം വേവിച്ച് സാധുക്കള്‍ക്ക് എത്തിച്ച് കൊടുക്കുക തുടങ്ങിയവ സുന്നത്താണ് (തുഹ്ഫ 9/372).

ഉള്വ്ഹിയ്യത്തും മറ്റും അറവുകളും

ഹാജിമാര്‍ക്ക് പെരുന്നാള്‍ ദിവസം ചെയ്യാനുള്ള നാല് പ്രധാനകര്‍മ്മങ്ങളില്‍ ഒന്ന് അറുക്കലാണ ല്ലോ. ഹാജിമാര്‍ക്ക് മൂന്ന് വിധത്തില്‍ അറവുണ്ടാകാം.
ഉള്ഹിയ്യത്ത്:
പെരുന്നാളിനോടനുബന്ധിച്ച് ഹാജിമാര്‍ക്കും അല്ലാത്തവര്‍ക്കും ശക്തിയായ സുന്നത്തുള്ള അറവാണിത്. ഹാജിമാര്‍ക്ക് ഉള്ഹിയ്യത്ത് പ്രത്യേകം നിര്‍ബന്ധമില്ല. ദാനധര്‍മ്മങ്ങള്‍ക്കും സദ്കര്‍മ്മങ്ങള്‍ക്കും കൂടുതല്‍ പുണ്യം ലഭിക്കുന്ന സന്ദര്‍ഭവും സ്ഥലവും സമയവുമാണ് ഹജ്ജ് വേള. അതിനാല്‍ സാധിക്കുന്നവര്‍ ഉള്ഹിയ്യത്ത് അറുക്കേണ്ടതാണ്. ആട്, മാട്, ഒട്ടകം എന്നിവയിലൊന്നാണ് അറുക്കേണ്ടത്. ഒട്ടകമോ, മാടോ ആണെങ്കില്‍ ഏഴുപേര്‍ക്കുകൂടി ഒന്ന് മതിയാകും. ആടില്‍ ഒരാളില്‍ കൂടുതലാകാന്‍ വകുപ്പില്ല.
ബലിമൃഗത്തിന്റെ നിബന്ധനകള്‍
നെയ്യാടിന് ഒരു വയസ്സും കോലാടിനും മാടിനും രണ്ടുവയസ്സും ഒട്ടകത്തിനു അഞ്ചു വയസ്സും തികഞ്ഞിരിക്കണം. പറയത്തക്ക ന്യൂനതകള്‍ ഇല്ലാത്തതും നിശ്ചിത പ്രായം തികഞ്ഞതും ആക ല്‍ ബലിമൃഗത്തിന്റെ നിബന്ധനകളാണ്.
ബലിയുടെ സമയം
പെരുന്നാള്‍ ദിനം സൂര്യനുദിച്ച് ചുരുങ്ങിയ രണ്ട് റക്അത്തിനും രണ്ട് ഖുത്വുബക്കും മതിയാകുന്നത്ര സമയം കഴിഞ്ഞാല്‍ ബലി അറുക്കാന്‍ സമയമായി. ദുല്‍ഹജ്ജ് പതിമൂന്നിന്റെ സൂര്യാസ്തമയം വരെ സമയമുണ്ട്. രാത്രി അറുക്കല്‍ ഉപേക്ഷിക്കുന്നത് നല്ലതാണ്.
ഹാജിമാര്‍ പെരുന്നാള്‍ ദിനം ജംറ എറിഞ്ഞയുടനെ, മുടിയെടുക്കുന്നതിന് മുമ്പ് മിനയില്‍ വെച്ച് അറുക്കലാണുത്തമം. മിനയില്‍ അറവിനു സജ്ജമാക്കിയ വിശാലമായ പ്രത്യേക സ്ഥലവും സൌകര്യങ്ങളുമുണ്ട്. മന്‍ഹര്‍ എന്നാണ് അതിനു പറയുക. അതിനു തൊട്ടടുത്തായി ബലിമൃഗങ്ങളെ വിലക്കുവാങ്ങാന്‍ വിപുലമായ ചന്തയുമുണ്ട്.
നേര്‍ച്ചയാക്കിയാല്‍
നേര്‍ച്ചയാക്കിയാല്‍ ഉള്ഹിയ്യത്ത് നിര്‍ബന്ധമായിത്തീരും. നിര്‍ബന്ധമായ ഉള്ഹിയ്യത്തിന്റെ മാം സം സ്വയം ഭക്ഷിക്കാനോ തോല് പോലുള്ളവ സ്വന്തം ഉപയോഗിക്കുവാനോ പാടില്ല. മുഴുവനും വിതരണം ചെയ്യേണ്ടതാണ്.
സുന്നത്തായ ഉള്ഹിയ്യത്തില്‍ നിന്ന് അല്‍പ്പമെങ്കിലും ധര്‍മ്മം ചെയ്യല്‍ നിര്‍ബന്ധമാണ്. ബാക്കി മുഴുവന്‍ സ്വയം ഭക്ഷിക്കാം. അല്‍പ്പം സ്വയം ഭക്ഷിക്കാനെടുത്ത് ബാക്കി മുഴുവന്‍ പാവങ്ങള്‍ക്ക് ധര്‍മ്മം ചെയ്യലാണ് ഏറ്റവും ശ്രേഷ്ഠമായത്. ഉള്ഹിയ്യത്തിന്റെ ഒന്നും വില്‍ക്കാനോ പണിക്കാര്‍ ക്ക് കൂലിയായി കൊടുക്കാനോ പാടില്ല. അയ്യാമുത്തശ്രീഖ് കഴിഞ്ഞാല്‍ ആ വര്‍ഷത്തെ സുന്നത്തായ ഉള്ഹിയ്യത്തിന്റെ സമയം നഷ്ടപ്പെട്ടു. നേര്‍ച്ചയാക്കിയതാണെങ്കില്‍ ഖള്വാഅ് വീട്ടണം.
ദ്
ഹാജിമാരുമായി ബന്ധപ്പെടുത്തി വിശുദ്ധ ഖുര്‍ആന്‍ കൂടുതല്‍ പരാമര്‍ശിച്ച ബലിയാണിത്. നേര്‍ച്ചയാക്കിയതോ അല്ലാതെയോ മക്കയില്‍ അറുത്ത് വിതരണം ചെയ്യാന്‍ ഹാജിമാര്‍ കൊണ്ടുപോകുന്ന ബലിമൃഗത്തിന് പൊതുവെ ഹദ്യ് എന്ന് പറയുന്നു. മക്കാശരീഫിലേക്ക് പോകുന്നവര്‍ കഴിയുമെങ്കില്‍ ആട്, മാട്, ഒട്ടകങ്ങളില്‍ വല്ലതിനെയും ഹദ്യ് ആയി കൂടെ കൊ ണ്ടുപോകല്‍ സുന്നത്താണ്. ഹജ്ജത്തുല്‍ വിദാഇല്‍ മഹാനായ നബി(സ്വ) നൂറ് ഒട്ടകത്തെ ഹദ്യായി കൊണ്ടുപോയിരുന്നു. ഉള്ഹിയ്യത്തിന്റെ മൃഗത്തിന് വിവരിക്കപ്പെട്ട വിധികളെല്ലാം ഹദ് യിനും ബാധകമാണ്. ഹദ്യ് കൊണ്ട് പോയവര്‍ക്കും ഉള്ഹിയ്യത്ത് സുന്നത്തുണ്ട്.
ഫിദ്
ഹജ്ജിലോ ഉംറയിലോ സംഭവിച്ചേക്കാവുന്ന ന്യൂനതകള്‍ പരിഹരിക്കാനായി നല്‍കപ്പെടുന്ന അറവാണ് ഫിദ്യ. അത് അറുക്കേണ്ട സമയം ന്യൂനത സംഭവിച്ചത് മുതല്‍ ആരംഭിക്കും. തമത്തുഅ്, ഖിറാന്‍ എന്നിവക്കുള്ള ഫിദ്യയും മറ്റു നിര്‍ബന്ധമായ അറവുകളും പെരുന്നാള്‍ ദിവസം മിനയില്‍വെച്ച് ഉള്വ്ഹിയ്യത്തിന്റെ സമയത്ത് അറുക്കലാണ് സുന്നത്ത്.
തമത്തുഉകാര്‍ക്ക് ഹജ്ജിന് ഇഹ്റാം ചെയ്തത് മുതലാണ് അറവ് നിര്‍ബന്ധമാകുന്നതെങ്കിലും മക്കയിലെത്തി ഉംറ ചെയ്തു വിരമിച്ച ശേഷം ഹജ്ജിന്റെ ഇഹ്റാമിനു മീഖാത്തിലേക്ക് പോകാനുദ്ദേശിക്കാത്തവര്‍ എപ്പോള്‍ അറുത്തുകൊടുത്താലും മതിയാകുന്നതാണ്. മിക്കപേര്‍ക്കും നിര്‍ബന്ധമാകുന്ന ഈ അറവ് മക്കയില്‍ ഉംറക്കു ശേഷം നിര്‍വഹിച്ചാല്‍ ഇക്കാലത്ത് പലര്‍ക്കും മാംസം ഉപകരിക്കും. മിനയില്‍ മാംസം സ്വീകരിക്കാന്‍ പലപ്പോഴും ആവശ്യക്കാരെ കിട്ടാന്‍ പ്രയാസമാകാറുണ്ട്.
ഫിദ്യയും ഹദ്യും ഹറമിന്റെ പരിധിക്കുള്ളില്‍വെച്ച് അറുക്കലും അവിടെയുള്ള ദരിദ്രര്‍ക്ക് വിതരണം ചെയ്യലും നിര്‍ബന്ധമാണ്. മിന ഹറമില്‍പ്പെട്ട സ്ഥലമാണല്ലോ. ബലിമൃഗത്തിന്റെ മാംസം വിതരണം ചെയ്യേണ്ടതാണ്. ഫിദ്യക്ക് ചിലപ്പോള്‍ ഹദ്യ് എന്നും പറയാറുണ്ട്.
പുരുഷന്‍ സ്വന്തമായി തന്നെ അറുക്കലാണ് സുന്നത്ത്. അറുക്കുമ്പോള്‍ നിയ്യത്ത് നിര്‍ബന്ധമാണ്. അറുക്കാന്‍ കഴിവുണ്ടെങ്കിലും മറ്റൊരാളെ ഏല്‍പ്പിക്കുന്നതിന് വിരോധമില്ല. സ്ത്രീകള്‍ പുരുഷനെ ഏല്‍പ്പിക്കുകയാണ് വേണ്ടത്. അറുക്കുന്ന സമയത്ത് ഹാജരാകല്‍ സുന്നത്താണ്. അറുക്കുമ്പോഴോ മറ്റുള്ളവരെ ഏല്‍പ്പിക്കുമ്പോഴോ ഉടമസ്ഥന്‍ നിയ്യത്ത് ചെയ്യണം. അറുക്കുമ്പോള്‍ ബലിമൃഗത്തിന്റെ കഴുത്ത് ഖിബ്ലയിലേക്ക് തിരിക്കലും ദിക്റുകള്‍ ദുആകള്‍ എന്ന ഭാഗത്ത് ചേര്‍ത്ത  ദിക്റ് ചൊല്ലലും  സുന്നത്താണ്.
അറവിന്റെ കാര്യത്തില്‍ അവനവന്റെ കടമ വീടണമെന്ന ബോധം ഏവര്‍ക്കുമുണ്ടായിരിക്കണം. ഇന്ന് വ്യാപകമായ, ബാങ്കുകളെ ഏല്‍പ്പിക്കുന്നതും ചിട്ടിയെടുക്കുന്നതും മതിയാവുകയില്ല. അവയുടെ സൂക്ഷ്മാവസ്ഥ അറിയാത്ത സ്ഥിതിക്ക് സ്വന്തം ബാധ്യതകള്‍ സ്വയം നിര്‍വഹിക്കലാണ് അഭികാമ്യം.


ടെസ്റ്റ്റ്റ്യൂബ് ശിശുവിന്റെ ഇസ്ലാമിക വിധി

നിയമജ്ഞന്മാരെ കുഴക്കിയ ആധുനിക വിഷമപ്രശ്നങ്ങളിലൊന്നാണ് ടെസ്റ്റ്റ്റ്യൂബ് ശിശുവെങ്കിലും ഇസ്ലാമിക കര്‍മശാസ്ത്രം മറ്റുവിഷയങ്ങളിലെന്ന പോലെ ഇവ്വിഷയത്തിലും ധന്യമാണ്. അതു സംബന്ധമായ സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ കണ്ടെത്താനാവും. ടെസ്റ്റ്റ്റ്യൂബ് ശിശുവിന്റെ ഉല്‍പാദനം അനുവദനീയമാണോ? എന്നതാണ് ഒന്നാമത്തെ പ്രശ്നം. പുറത്തെടുത്ത ബീജം ഗര്‍ഭപാത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ചും അതില്‍ കുട്ടി ജനിക്കാനുള്ള സാധ്യതയെക്കുറിച്ചും അങ്ങനെയുണ്ടാകുന്ന കുട്ടിയുടെ വിധികളെക്കുറിച്ചും ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
ലൈംഗിക ബന്ധത്തിലൂടെയല്ലാതെ തന്നെ ബീജം സ്വീകരിക്കാമെന്ന സങ്കല്‍പത്തെ നേ രത്തെ ഇസ്ലാം അംഗീകരിക്കുകയും തദടിസ്ഥാനത്തില്‍ നിരവധി നിയമങ്ങള്‍ ആവിഷ് കരിക്കുകയും ചെയ്തിട്ടുണ്ട്. ലൈംഗികേതരമാര്‍ഗേണ ഗര്‍ഭധാരണത്തിനുള്ള സാധ്യത നിഷേധിച്ച പൂര്‍വ്വകാല വൈദ്യ ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തെ ഇസ്ലാം തള്ളിക്കളയുകയാണുണ്ടായത്. തുഹ്ഫഃ യുടെ പ്രസ്താവന കാണുക: “പുറത്തെടുത്ത ബീജത്തെ വായു ദുഷിപ്പിച്ചുകളയും. അതു കൊണ്ട് അതില്‍ നിന്ന് കുട്ടി ജനിക്കുക സാധ്യമല്ല എന്ന വൈദ്യശാസ്ത്രജ്ഞന്മാരുടെ പ്രസ്താവന കേവലം നിഗമനം മാത്രമാണ്. അതു (യഥാര്‍ഥത്തില്‍) സാധ്യതക്കു വിരുദ്ധമല്ല”(8: 231).
പുറത്തെടുക്കുന്ന ബീജം ഗര്‍ഭാശയത്തിലേക്കു പ്രവേശിപ്പിക്കുന്നതിനു സംയോഗത്തി ന്റെ സ്ഥാനം തന്നെയാണു മിക്ക വിധികളിലും കര്‍മ്മശാസ്ത്രം നല്‍കിയിട്ടുള്ളത്. എടുക്കുമ്പോഴും കയറ്റുമ്പോഴും പവിത്രമായിരിക്കുക എന്ന ഉപാധിയോടെ.
അപ്പോള്‍ ഭര്‍ത്താവിന്റെ ബീജം അവന്റെ ജീവിത കാലത്തു പുറത്തെടുത്ത് അവന്റെ ഭാര്യയുടെ ഗര്‍ഭാശയത്തില്‍ കുത്തി വെച്ചു ശിശുവിനു ജന്മം നല്‍കിയാല്‍ അതു അവരിരുവരുടെയും നിയമാനുസൃത സന്താനമാകും. അവള്‍ മാതാവാണെന്ന പോലെ അവന്‍ ആ ശിശുവിന്റെ പിതാവുമാകും.
പുരുഷന്റെ ലൈംഗിക കോശമായ ബീജം പുറത്തെടുക്കാമെങ്കില്‍ സ്ത്രീയുടെ ലൈംഗിക കോശമായ അണ്ഡവും പുറത്തെടുക്കാവുന്നതാണ്. ബീജം മാത്രം പുറത്തെടുത്തു ഗര്‍ഭാശയത്തില്‍ പ്രവേശിപ്പിക്കാമെങ്കില്‍ അണ്ഡവും കൂടി പുറത്തെടുത്തു രണ്ടും കൂടി സങ്കലിപ്പിച്ചു ടെസ്റ്റ്റ്റ്യൂബില്‍ രൂപപ്പെടുത്തിയ ഭ്രൂണം ഗര്‍ഭപാത്രത്തില്‍ പ്രവേശിപ്പിക്കാവു ന്നതാണ്. സാധാരണ രീതിയിലുള്ള ഗര്‍ഭ ധാരണത്തിനു വല്ല തടസ്സവും നേരിടുമ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ ബീജാണ്ഡങ്ങള്‍ പുറത്തെടുത്തു ഭ്രൂണം രൂപപ്പെടുത്തി ഭാര്യയുടെ തന്നെ ഗര്‍ഭ പാത്രത്തില്‍ വച്ചു ശിശുവിനു ജന്മം നല്‍കുന്നുവെങ്കില്‍ അത് അനുവദനീയമാ കുന്നതാണ്. പുരുഷബീജം മാത്രം പുറത്തെടുത്തു നടത്തുന്ന ഇസ്തിദ് ഖാലിന്റെ വിധി തന്നെയാണ് ഈ ടെസ്റ്റ്റ്റ്യൂബ് ശിശുവുല്‍പാദനത്തിനുമുണ്ടാവുക.
എന്നാല്‍ ഇവിടെ ചില സംശയങ്ങള്‍ പൊങ്ങിവന്നേക്കാം.
(1) ക്ളോണിങിനു വേണ്ടി ശാരീരിക കോശം പുറത്തെടുക്കുന്നതു ഹറാമാണെന്ന പോലെ ടെസ്റ്റ്റ്റ്യൂബ് ശിശു നിര്‍മ്മാണത്തിനു ലൈംഗിക കോശമെടുക്കുന്നതും ഹറാമാവില്ലേ? (2) എടുക്കല്‍ ഹറാമാണെങ്കില്‍ എടുക്കുമ്പോഴുള്ള പവിത്രത നഷ്ടപ്പെടില്ലേ? (3) ഗര്‍ഭപാത്രത്തിനു പുറത്തു ബീജസങ്കലനവും ഭ്രൂണസൃഷ്ടിയും നടക്കുന്നതു കൊണ്ട് ഇതു പ്രകൃതി വിരുദ്ധ പ്രവര്‍ത്തനമാവില്ലേ?
ചില വസ്തുതകള്‍ മനസ്സിലാക്കിയാല്‍ ഈ സംശയങ്ങള്‍ അന്തര്‍ദ്ധാനം ചെയ്യാം. മനുഷ്യ ശരീരമാകുന്ന കൊട്ടാരത്തിന്റെ ഘടകങ്ങളായ ഇഷ്ടികകളാണ് ശരീര കോശങ്ങള്‍. അനിവാര്യ സാഹചര്യത്തിലല്ലാതെ അവയിലൊന്നും എടുക്കാന്‍ പാടില്ല. (ക്ളോ ണിങ്ങും കര്‍മ്മശാസ്ത്രവും, ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍, മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും ഇസ്ലാമിക മാനം എന്നീ ശീര്‍ഷകങ്ങള്‍ കാണുക. ഫിഖ്ഹ് സെക്ഷന്‍).
എന്നാല്‍, ഇതില്‍ നിന്നു വളരെ വ്യത്യസ്തങ്ങളാണു ലൈംഗിക കോശങ്ങളായ അണ്ഡ ബീജങ്ങള്‍. അവ പൂര്‍ണ്ണ ദശ പ്രാപിക്കുമ്പോള്‍ യാന്ത്രികമായിത്തന്നെ അണ്ഡാശയ ത്തില്‍ നിന്നും ബീജാശയത്തില്‍ നിന്നും പുറത്തു പോയിക്കൊണ്ടിരിക്കും. അവയുടെ ലക്ഷ്യം തന്നെ സന്തത്യുല്പാദനമാണ്. അതു സുഗമമാക്കുന്നതിനു വേണ്ടിയാണു ലൈംഗികാസക്തിയും തജ്ജന്യമായ സംയോഗവും വച്ചിട്ടുള്ളത്. ഈ ഇണചേരലും പ്രത്യുല്‍പാദനവും മനുഷ്യന്റെ മഹിമയ്ക്കും കുടുംബ സുരക്ഷയ്ക്കും സാമൂഹ്യ ഭദ്രതയ്ക്കും സഹായകമാകുന്നതിനു വേണ്ടിയാണ് മതം അതിനു ചില ധാര്‍മ്മിക സദാചാര നിയമങ്ങള്‍ വച്ചിട്ടുള്ളത്.
യാന്ത്രികമായി വിസര്‍ജ്ജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ബീജാണ്ഡങ്ങള്‍ മനഃപൂര്‍വ്വം പുറത്തെടു ക്കാമോ? അതേ, പുറത്തെടുക്കാം, രണ്ടുപാധികളോടെ. ഒന്ന്, എടുക്കുന്നത് അനുവദനീയമായ ലൈംഗികാസ്വാദനത്തിലൂടെയാവണം. രണ്ട്, പ്രത്യുല്‍പാദന ലക്ഷ്യത്തിനാകണം എടുക്കുന്നത്.
ഒന്നാമത്തെ ഉപാധി ലംഘിക്കുമ്പോള്‍ അതു ഹറാമും രണ്ടാമത്തേതു ലംഘിക്കുമ്പോള്‍ അതു കറാഹത്തുമാകുന്നു. വ്യഭിചാരം, സ്വവര്‍ഗ സംഭോഗം, മൃഗസംഭോഗം, നിതംബസംഭോഗം, മുഷ്ടിമൈഥുനം എന്നിവയെല്ലാം ഒന്നാമിനത്തില്‍ പെടുന്നു; നിഷിദ്ധങ്ങളാകുന്നു. കാരണം, അവിടെയെല്ലാം ആസ്വാദനം നിയമാനുസൃതമല്ലാത്തതു കൊണ്ട് ഒന്നാമത്തെ ഉപാധി ലംഘിക്കപ്പെട്ടിരിക്കുന്നു.  ‘അസ്വ്ല് അഥവാ മൈഥുനാന്ത്യത്തില്‍ ശുക്ളം യോനിക്കു പുറത്തേക്കു വിസര്‍ജ്ജിക്കുക, ഭാര്യയുടെ ഹസ്തം കൊണ്ടു സ്ഖലിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ആസ്വാദനം കുറ്റകരമല്ലെങ്കിലും അവിടെ സാധാരണ ഗതിയില്‍ പ്രത്യുല്‍പാദന ലക്ഷ്യം നഷ്ടപ്പെടുന്നതു കൊണ്ടു രണ്ടാമത്തെ ഉപാധി നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവ അനഭികാമ്യം (കറാഹത്ത്) ആകുന്നു.
രണ്ടാമത്തെ ഉപാധിയുടെ മാത്രം ലംഘനം ഉണ്ടാകുമ്പോള്‍ ബീജത്തിന്റെ പവിത്രത നഷ്ടപ്പെടുന്നില്ല. അതുകൊണ്ടു തന്നെ അതു ഗര്‍ഭപാത്രത്തിലെത്തി ശിശു ജനിക്കാനിടവന്നാല്‍ അതു നിയമാനുസൃതമായിരിക്കും. ഒരാള്‍ തന്റെ കൈകൊണ്ടോ മറ്റോ മൈഥുനം നടത്തി ബീജം വിസര്‍ജ്ജിക്കുന്നുവെങ്കില്‍ അനുവദനീയമല്ലാത്ത ലൈംഗികാസ്വാദനമായതു കൊണ്ട് അതു ഹറാമാണ്. എന്നാല്‍ അയാള്‍ തന്റെ ഭാര്യയുടെ കൈ കൊണ്ടു മൈഥുനം നടത്തി ബീജം വിസര്‍ജ്ജിക്കുന്നുവെങ്കിലോ? അതു കുറ്റകരമല്ലാത്ത ആസ്വാദനമാണ്. പക്ഷേ, അതു കറാഹത്ത് (അനഭികാമ്യം) ആണ്; കാരണം പ്രത്യുല്‍പാദനത്തിനുപയോഗിക്കേണ്ട ബീജം അയാള്‍ പാഴാക്കിക്കളഞ്ഞു. പക്ഷേ, ആ മൈഥുനമോ തജ്ജന്യമായ ബീജവിസര്‍ജനമോ ഹറാമാകുന്നില്ല.
അപ്പോള്‍ ഒരു കാര്യം സ്പഷ്ടമായി: പുരുഷ ബീജം ചില സാഹചര്യങ്ങളില്‍ പുറത്തെടു ക്കുന്നത് അനുവദനീയമാണ്. അങ്ങനെ പുറത്തെടുത്ത ബീജം മുകളില്‍ പറഞ്ഞ പോലെ ഗര്‍ഭപാത്രത്തിലേക്കു പ്രവേശിപ്പിച്ചു പ്രത്യുല്‍പാദനം നടത്താവുന്നതുമാണ്.
എന്നാല്‍ ഇത്രയും പറഞ്ഞതു പുരുഷബീജം പുറത്തെടുക്കുന്ന കാര്യമാണല്ലോ. സ്ത്രീയുടെ അണ്ഡമോ? അതു പുറത്തെടുക്കാമോ? പുറത്തെടുക്കാമെന്നു ഫിഖ്ഹുഗ്രന്ഥങ്ങള്‍ ഭ്രൂണഹത്യയെക്കുറിച്ചും ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചും നടത്തിയ വിശകലനത്തില്‍ നിന്നു മനസ്സിലാക്കാം. ജീവനുണ്ടാകുന്ന പ്രായം (120 ദിവസം) പ്രാപിച്ചതിനു ശേഷം നടത്തുന്ന ഗര്‍ഭച്ഛിദ്രം ഹറാമാണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. അതിനു മുമ്പ്, ഗര്‍ഭപാത്രത്തില്‍ സ്ഥാനം പിടിച്ചതിനു ശേഷം അതു ഹറാമുണ്ടോ ഇല്ലേ എന്ന ഒരു ചര്‍ച്ച തുഹ്ഫഃ (7: 186) യില്‍ കാണാം. ഇവിടെ വല്ല നിമിത്തവുമുണ്ടാക്കി ഗര്‍ഭം ഈയവസരത്തില്‍ പുറം തള്ളുന്നത് ഹറാമാണന്ന പക്ഷക്കാര്‍ തന്നെ, അതു ഗര്‍ഭാശയത്തില്‍ സ്ഥലം പിടിച്ചുറച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ ഹറാമാകൂ എന്നാണു പറഞ്ഞിട്ടുള്ളത്.
അപ്പോള്‍ ഒരു കാര്യം വ്യക്തമായി. ബീജസങ്കലിതമായ അണ്ഡം അഥവാ സിക്താണ്ഡം (Zygote) ഗര്‍ഭാശയത്തിലെത്തി അവിടെ സ്ഥലം പിടിച്ചതിനു ശേഷം പുറത്തെടുക്കാന്‍ പാടുണ്ടെന്നും പാടില്ലെന്നും രണ്ടഭിപ്രായമുണ്ട്. പാടില്ലെന്നതാണു പ്രബലം. അപ്പോള്‍ സങ്കലനം നടന്നിട്ടില്ലാത്ത കേവലം അണ്ഡം പുറത്തെടുക്കല്‍ അനുവദനീയമാണെന്ന കാര്യത്തില്‍ എതിരഭിപ്രായമില്ലെന്നു വ്യക്തമായി. ബീജവും അണ്ഡവും മൈഥുനം കൂടാതെ ശാസ്ത്രീയ രീതിയില്‍ പുറത്തെടുക്കുന്നുവെങ്കിലോ? തെറ്റായ ലൈംഗിക ആസ്വാദനമില്ലാത്തതു കൊണ്ടു ഹറാമാകാനിടയില്ല; അതു പ്രത്യുല്‍പാദന ലക്ഷ്യത്തിനായതു കൊണ്ടു കറാഹത്തു വരാനുമിടയില്ല.
ചുരുക്കത്തില്‍ ബീജമോ അണ്ഡമോ പുറത്തെടുക്കുന്നതു ഹറാമല്ല. അതു കൊണ്ടുതന്നെ അങ്ങനെയെടുത്താല്‍ അതിന്റെ പവിത്രത നഷ്ടപ്പെടില്ല. മൈഥുനമാര്‍ഗേണയല്ലാതെ യാണെങ്കിലും പുറത്തെടുക്കാമെന്നു തുഹ്ഫഃ യുടെ പദപ്രയോഗത്തില്‍ നിന്നു മനസ്സിലാക്കാം.
ബീജാണ്ഡങ്ങള്‍ പുറത്തെടുത്തു സങ്കലനം നടത്തി ഭ്രൂണം ട്യൂബില്‍ വളര്‍ത്തി ഗര്‍ഭാശയത്തില്‍ വെക്കുമ്പോള്‍ അതു പ്രകൃതി വിരുദ്ധമാവില്ലേയെന്നതാണ് അടുത്ത സംശയം. പ്രകൃതി വിരുദ്ധമല്ലെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല. പ്രത്യുല്‍പാദനത്തിന് അല്ലാഹു മനുഷ്യനു നിശ്ചയിച്ചു തന്ന മാര്‍ഗം ലൈംഗിക കോശങ്ങളുടെ സംയോജനമാണ്. ക്ളോണിങ്ങില്‍ ഇതിനു വിരുദ്ധമായി അണ്ഡത്തിലെ ന്യൂക്ളിയസ് പറിച്ചെടുത്തെറിഞ്ഞുകളയുകയും തല്‍സ്ഥാനത്തു ബീജത്തെ അവഗണിച്ചു തള്ളി ശരീരകോശത്തിലെ ന്യൂക്ളിയസ് വെക്കുകയുമാണു ചെയ്യുന്നത്. അതുകൊണ്ട് അതു പൂര്‍ണ്ണമായും പ്രകൃതി വിരുദ്ധമാണ്. ടെസ്റ്റ്റ്റ്യൂബ് ശിശുവിലാകട്ടെ, അകത്തു നടക്കേണ്ട ബീജസങ്കലനം പുറത്തു നടത്തിയെന്ന ഒരസാധാരണത്വം മാത്രമേ ഉണ്ടായിട്ടുള്ളൂ; ഉല്‍പാദന ഘടകങ്ങളെല്ലാം സ്വാഭാവികവും പ്രകൃതി സഹജവുമാണ്.
ആകയാല്‍, ഗര്‍ഭ ധാരണത്തിനു തടസ്സം നേരിടുമ്പോള്‍, ഒരു പ്രതിവിധിയെന്ന നിലയ്ക്കു ഭാര്യാഭര്‍ത്താക്കന്മാരുടെ ബീജാണ്ഡങ്ങളെടുത്തു ടെസ്റ്റ്റ്റ്യൂബില്‍ ഭ്രൂണ സൃഷ്ടി നടത്തി ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു ശിശുവിനു ജന്മം നല്‍കുന്നതിനു തെറ്റില്ലെന്നു ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ നിന്നു മനസ്സിലാക്കാം. അങ്ങനെ ജനിക്കുന്ന കുഴല്‍ ശിശുവിനു മാനുഷിക നിയമങ്ങള്‍ ബാധകമാണോ എന്നതാണു രണ്ടാമത്തെ പ്രശ്നം. ഇസ്ലാമിക കര്‍മ്മ ശാസ്ത്രം അവനെ മനുഷ്യനായിത്തന്നെ പരിഗണിക്കുന്നു. അഥവാ സാധാരണ മനുഷ്യനു ബാധകമായ എല്ലാ വിധിവിലക്കുകളും അവനും ബാധകമാണ്. വല്ല അപൂര്‍വ്വ കെയ്സിലും വൈകൃതം സംഭവിച്ചു മനുഷ്യേതര രൂപത്തില്‍ പിറന്നാലും മനുഷ്യ ബീജാണ്ഡങ്ങളില്‍ നിന്നു പിറവികൊണ്ട ഈ കുഴല്‍ മനുഷ്യനു, ബുദ്ധിയും വിവേകവുമുണ്ടെങ്കില്‍ മാനുഷിക നിയമങ്ങള്‍ ബാധകമായി രിക്കും.
ടെസ്റ്റ്റ്റ്യൂബ് ശിശുവിന്റെ മാതാപിതാക്കള്‍ ആര് എന്നതാണു മൂന്നാമത്തെ പ്രശ്നം. ലൈംഗിക കോശം എടുക്കുന്നതും ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നതും നിയമാനുസൃതമാണെങ്കില്‍ ബീജോടമ പിതാവും അണ്ഡോടമ മാതാവും ആകും. ഭാര്യാഭര്‍ത്താക്കന്മാരില്‍ നിന്നു കുറ്റകരമല്ലാത്ത വിധം എടുത്തു സങ്കലനം നടത്തി ഭ്രൂണം ഭാര്യയുടെ ഗര്‍ ഭപാത്രത്തില്‍ തന്നെ നിക്ഷേപിക്കുമ്പോഴാണ് ഇവ്വിധം നിയമാനുസൃതമാകുന്നത്. തുഹ്ഫഃ യുടെ, ഇസ്തിദ്ഖാലു സംബന്ധമായ വിശദീകരണത്തില്‍ നിന്ന് (7:302303, 8: 231) ഇക്കാര്യം മനസ്സിലാക്കാവുന്നതാണ്. ഒരു വാടക ഗര്‍ഭ പാത്രത്തില്‍ അഥവാ ഒരു അന്യസ്ത്രീയുടെ ഗര്‍ഭ പാത്രത്തില്‍ പ്രസ്തുത ഭ്രൂണം നിക്ഷേപിക്കുന്നുവെങ്കില്‍ അവിടെ പ്രവേശം നിയമ വിരുദ്ധമായതു കൊണ്ട് അതിനു പവിത്രത ഉണ്ടായിരിക്കുകയില്ല. അപ്പോള്‍ ഈ ശിശുവിനു മാതാവും പിതാവും ഉണ്ടായിരിക്കില്ല. ഇനി ഒരന്യ പുരുഷന്റെ ബീജം സ്വന്തം അണ്ഡത്തോടു ചേര്‍ത്തു രൂപം നല്‍കിയ ഭ്രൂണം ആ അണ്ഡോടമയായ സ്ത്രീ തന്നെ വഹിക്കുന്നുവെങ്കില്‍ ബീജത്തിനു പവിത്രതയില്ലാത്തതു കൊണ്ട് ആ ശിശുവിനു പിതാവുണ്ടായിരിക്കില്ല. അണ്ഡോടമ തന്നെ പ്രസവിച്ചതു കൊണ്ട് അവള്‍ അതിന്റെ മാതാവാകും. അന്യസ്ത്രീ പുരുഷന്മാരുടെ ബീജാണ്ഡങ്ങളില്‍ നിന്നു രൂപപ്പെടുത്തിയ ഒരു ഭ്രൂണം ഒരു സ്ത്രീ തന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു പ്രസവിക്കുന്നു വെങ്കില്‍ ആ ശിശുവിനു മാതാവും പിതാവും ഉണ്ടാവുകയില്ല (തുഹ്ഫ:  7:302303, 7:431, 8:231).

രക്തദാനത്തിന്റെ വിധി

ഒരാളുടെ ശരീരത്തിലെ രക്തം ആവശ്യത്തിനു പുറത്തെടുക്കാവുന്നതാണ്. അതുകൊണ്ട് അയാള്‍ക്ക് ആരോഗ്യഹാനി സംഭവിക്കരുതെന്ന ഉപാധിയോടെ. പുറത്തെടുക്കുന്ന രക്തം ശറഇന്റെ വീക്ഷണത്തില്‍ നജസായതു കൊണ്ടും ഉടമസ്ഥതയില്ലാത്തതുകൊണ്ടും വില്‍ക്കാന്‍ പാടില്ല. എന്നാല്‍ അതു ദാനം ചെയ്യാവുന്നതാണ്. ദാനം ചെയ്യു കയെ ന്നതു കൊണ്ട് ഇവിടെ വിവക്ഷ സാധാരണ പോലെ സൌജന്യമായി ഉടമസ്ഥത കൈമാറുകയെന്നല്ല. കൈവശാവകാശ  സൌജന്യം വിട്ടുകൊടുക്കുകയെന്നാണ്. കാരണം നജസായ സാധനങ്ങളില്‍ കൈവശാവകാശം മാത്രമാണുള്ളത്. ഉടമസ്ഥതയില്ല.
മലിനമായ എണ്ണ, നായ തുടങ്ങിയ നജസുകൊണ്ട് ഒരാള്‍ സ്വദഖയോ ഹിബത്തോ വസ്വിയത്തോ ആയി ദാനം ചെയ്താല്‍ അതു സ്വഹീഹാകും; കൈവശക്കൈമാറ്റം എന്ന അര്‍ഥത്തില്‍. ഉടമസ്ഥതക്കൈമാറ്റം എന്ന അര്‍ഥത്തിലല്ല (തര്‍ശീഹ് 219).
മുഗ്നിയുടെ പ്രസ്താവന കൂടി കാണുക: ‘നജസായ എണ്ണ വിളക്കു കത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കു വേണ്ടി, കൈവശം വിട്ടുകൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ സ്വദഖ ചെയ്താല്‍ അതു ജാഇസാകും. ഹിബത്ത്, വസ്വിയത്ത് മുതലായവയും ഇക്കാര്യത്തില്‍ സ്വദഖയ്ക്കു തുല്യമാണ്. എണ്ണ പോലെ തന്നെയാണ്, കൈവശക്കൈമാറ്റത്തില്‍ വളം, നായ മുതലായ നജസുകളും (മുഗ്നി 2:11). ഇക്കാര്യം മുഗ്നി 2:400-ല്‍ കുറച്ചുകൂടി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
(പാരത്രിക പ്രതിഫലം കാംക്ഷിച്ചോ ദരിദ്രനെ സഹായിക്കുന്നതിനോ നല്‍കുന്ന ദാനത്തിനു സ്വദഖയെന്നും ബഹുമാന സൂചകമായി നല്‍കുന്നതിനു ഹദ്യയെന്നും മരണാനന്തരം വിട്ടുകൊടുക്കുന്ന ദാനത്തിനു വസ്വിയത്ത് എന്നും കേവല ദാനത്തിനു ഹിബത്ത് എന്നും പറയുന്നു).
പ്രതിഫലം വാങ്ങാം
വില്‍പന വസ്തുവിന് ഇസ്ലാം നിശ്ചയിച്ച ഉപാധികള്‍ പൂര്‍ണ്ണമാകാത്തതുകൊണ്ടാണു രക്തം വില്‍പന നടത്താവതല്ല എന്നു പറഞ്ഞത്. പ്രത്യുത, പ്രതിഫലം വാങ്ങല്‍ നിഷിദ്ധമായതുകൊണ്ടല്ല. രക്തം പ്രതിഫലേച്ഛ കൂടാതെ സൌജന്യദാനം ചെയ്യുന്നതാണ് ഏറ്റവും ഉത്തമമെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. എങ്കിലും പ്രതിഫലം വാങ്ങല്‍ അനുവദനീയമാണ്.
ജോലി ചെയ്തു കുടുംബം പുലര്‍ത്തുന്ന തൊഴിലാളി, സാമ്പത്തിക ശേഷിയുള്ള ഒരു രോഗിക്കു രക്തം നല്‍കിയാല്‍ നഷ്ടപ്പെടുന്ന രക്തം പെട്ടെന്നു പരിഹരിക്കാവുന്ന വിധം, പോഷകാഹാരങ്ങള്‍ കഴിക്കുന്നതിനോ ഒന്നോ രണ്ടോ ദിവസം ജോലിക്കു പോ കാതെ വിശ്രമിക്കുന്നതിനോ ആവശ്യമായ പ്രതിഫലം വാങ്ങുന്നതില്‍ യാതൊരനൌചിത്യവുമില്ല. ഫിഖ്ഹ് പണ്ഢിതന്മാരുടെ പ്രസ്താവനകളില്‍ നിന്ന് ഇതു വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. ‘(രക്തം മുതലായ) നജസുകള്‍ നാണയങ്ങള്‍ പ്രതിഫലം വാങ്ങി കൈവശക്കൈമാറ്റം നടത്തല്‍ അനുവദനീയമാണ്’ (ശര്‍വാനി 4:235).