സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 21 December 2014

മഖ്ബറയില്‍ വെച്ച് നിസ്കരിക്കല്‍

ഖത്തപ്പുരയില്‍ ഖുര്‍ആന്‍ ഓതിെക്കാണ്ടിരിക്കുമ്പോള്‍ തിലാവതിന്റെ സുജൂദ് സുന്നത്തുള്ള ആയത്തെത്തിയതിനാല്‍ അവിടെവെച്ച് സുജൂദ് ചെയ്യല്‍ സുന്നത്തുണ്ടോ? ഉണ്ടെങ്കില്‍ മഖ്ബറയില്‍ വെച്ച് നിസ്കരിക്കല്‍ കറാഹത്താണെന്ന് ഫുഖഹാഅ് പറഞ്ഞതിന്റെ താത്പര്യത്തോട് ഇത് യോജിക്കുമോ?
ഉത്തരം: മഖ്ബറയില്‍വെച്ച് നിസ്കാരം കറാഹത്താണെന്ന് ഫുഖഹാഅ് പറഞ്ഞത് വഖ്ത് പുറപ്പെടുമെന്ന ഭയമില്ലാത്തപ്പോഴാണ് (തുഹ്ഫ 2/168). അപ്പോള്‍ വഖ്ത് പുറപ്പെടുമെന്നുകണ്ടാല്‍ ഫര്‍ള് നിസ്കാരമാണെങ്കില്‍ അവിടെവെച്ച് തന്നെ നിസ്കരിക്കല്‍ നിര്‍ബന്ധവും സുന്നത്ത് നിസ്കാരമാണെങ്കില്‍ അവിടെവെച്ചുതന്നെ നിസ്കരിക്കല്‍ സുന്നത്തുമാകുന്നു. ഇതനുസരിച്ച് ഖത്തപ്പുരയില്‍ ഓതുന്ന വ്യക്തി പ്രസ്തുത ആയത് ഓതിയ ഉടനെ അവിടെ നിന്ന് പുറത്തുപോകുന്നുവെങ്കില്‍ അവിടെവെച്ച് സുജൂദ് കറാഹത്തും പുറത്ത് പോയി ചെയ്യല്‍ സുന്നത്തുമാണ്. മറിച്ച് ഉടനെ പുറപ്പെടുന്നിെല്ലങ്കില്‍ സമയ ദൈര്‍ഘ്യം കാരണം സുജൂദിന്റെ സമയം നഷ്ടപ്പെടുന്നതുകൊണ്ട് അവിടെവെച്ചുതന്നെ സൂജൂദ് ചെയ്യല്‍ സുന്നത്തുമാകുന്നു.
സമയ ദൈര്‍ഘ്യം കൊണ്ട് സുജൂദിന്റെ വഖ്ത് നഷ്ടപ്പെടുമെന്ന് പറയേണ്ടതില്ല. ഇബ്നുഹജര്‍(റ) പറയുന്നു: “ആയതിന്റെ അവസാനഭാഗത്തിനും സുജൂദിനുമിടക്ക് സാധാരണഗതിയില്‍ സമയ ദൈര്‍ഘ്യമുണ്ടാവാതിരിക്കലും നിബന്ധനയാണ്” (തുഹ്ഫ 2/214).
ഇബ്നുഹജര്‍(റ) തന്നെ പറയട്ടെ: “ഇനി അപ്രകാരം സമയ ദൈര്‍ഘ്യമുണ്ടായാല്‍ സുജൂദ് ചെേയ്യണ്ടതില്ല. സുജൂദ് പിന്തിക്കാന്‍ പ്രതിബന്ധമുണ്ടായാലും ശരി. ഖളാഅ് വീട്ടുന്ന പ്രശ്നം ഇവിടെ ഉദിക്കുന്നില്ലതാനും. താല്‍ക്കാലികമായൊരു കാരണത്തിനുവേണ്ടി മാത്രം സുന്നത്തായത് കൊണ്ടാണിത്. ഗ്രഹണ നിസ്കാരം പോലെ തന്നെ” (തുഹ്ഫ 2/216).
ചോദ്യം: ഫര്‍ള് നിസ്കാരത്തിന്റെ വഖ്തില്‍ പൂര്‍ണമായും പ്ളൈന്‍, ട്രൈന്‍, ബസ്സ് തുടങ്ങിയ വാഹനങ്ങളിലായാല്‍ അത് ഓടിെക്കാണ്ടിരിെക്ക ഫര്‍ള് നിസ്കരിക്കാന്‍ പറ്റുമോ?
ഉത്തരം: ജംഇന്റെ വഴിദൂരമുണ്ടെങ്കില്‍ താമസസ്ഥലം വിട്ടശേഷം വാഹനത്തില്‍ കയറുംമുമ്പ് മുന്തിച്ച് ജംആക്കാനോ വാഹനത്തില്‍ നിന്നിറങ്ങിയ ശേഷം പിന്തിച്ച് ജംആക്കാനോ സൌകര്യമുണ്ടെങ്കില്‍ അപ്രകാരം ചെേയ്യണ്ടതാണ്. ഇനി അത് സൌകര്യമാവാതിരിക്കുകയും ഇറങ്ങി നിസ്കരിക്കാന്‍ പ്രയാസമാവുകയും ചെയ്താല്‍ പ്രസ്തുത വാഹനങ്ങളില്‍വെച്ച് സൌകര്യമനുസരിച്ച് നിസ്കരിേക്കണ്ടതാണ്.
ഇബ്നുഹജര്‍(റ) പറയുന്നു: “വാഹനത്തില്‍ നിന്ന് ഇറങ്ങുന്നത് കൊണ്ട് സാധാരണ ഗ തിയില്‍ സഹിക്കാനാവാത്ത വിഷമം തരണം ചെയ്യേണ്ടിവരുമെന്നോ ഏകാന്തനാകുമെന്ന പ്രയാസമൊഴിച്ച് മെറ്റാന്നുമിെല്ലങ്കിലും, കൂട്ടുകാര്‍ നഷ്ടപ്പെടുമെന്നോ ഭയപ്പെടുക പോലെയുള്ള കാരണങ്ങള്‍ കൊണ്ട് വാഹത്തില്‍ നിന്നിറങ്ങല്‍ അസൌകര്യായവന് സൌകര്യമനുസരിച്ച് നിസ്കരിേക്കണ്ടതാണ്. ആ നിസ്കാരം മടക്കേണ്ടതിെല്ലന്നാണ് ഖാ ളിഹുസൈന്‍(റ) പറയുന്നത്. പക്ഷേ, ഖിബ്ലക്ക് മുന്നിടുക (റുകൂഅ്, സുജൂദ് തുടങ്ങിയ) റുക്നുകള്‍ പൂര്‍ണമായി തന്നെ ചെയ്യുക എന്നീ കാര്യങ്ങള്‍ സൌകര്യമായാലാണ് മടേക്കണ്ടതിെല്ലന്ന് പറഞ്ഞതെന്ന് വെേക്കണ്ടതാണ്” (തുഹ്ഫ 1/493).
അപ്പോള്‍ ഖിബ്ലക്ക് മുന്നിടുക, നിര്‍ത്തം, റുകൂഅ്, സുജൂദ് എന്നീ റുക്നുകള്‍ പൂര്‍ണമായി തന്നെ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ അസാധ്യമായാല്‍ സൌകര്യമനുസരിച്ച് നിസ്കരിേക്കണ്ടതും ശേഷം മടേക്കണ്ടതുമാണ്.