സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 4 October 2017

ശീഇസത്തിന്റെ_വേരുകൾ



                                     
‘ഞാനും എന്റെ സ്വഹാബികളും പോയ വഴിയെ പോവുന്നവര്‍’ എന്നാണ് വിശ്വാസികളെ തിരുനബി(സ്വ) വിശദീകരിച്ചത്. സ്വാഭാവികമായും പൂര്‍വ പ്രവാചകരുടെയെല്ലാം കാലത്ത് അവരുടെ അനുയായികള്‍ക്ക് സംഭവിച്ചതുപോലെ ഭിന്നതയുടെയും വിയോജിപ്പിന്റെയും സ്വരങ്ങള്‍ തന്റെ സമുദായത്തിലും വരിക തന്നെ ചെയ്യുമെന്ന് ശിഷ്യന്മാരോട് പറഞ്ഞപ്പോഴാണ് അതില്‍ സ്വര്‍ഗപ്രാപ്തരായ വിജയികള്‍ ആരാണെന്ന് തിരുനബി വ്യക്തത വരുത്തുന്നത്. ഉത്തരാധികാരികളുടെ(ഖലീഫമാര്‍) യുഗം വിട്ടൊഴിയുന്നതിനുമുമ്പേ ആ ദീര്‍ഘദര്‍ശനം ചരിത്രത്തില്‍ പുലര്‍ന്നുകണ്ടു.

തിരുനബി(സ്വ)യും സ്വഹാബികളും പോയ വഴിയോട് ആദ്യമായി സംഘടിത രൂപത്തില്‍ പുറംതിരിഞ്ഞ് രംഗത്തുവന്നത് ഖവാരിജുകള്‍ ആയിരുന്നു. തീര്‍ത്തും രാഷ്ട്രീയപരമായ കാരണങ്ങളാലാണ് ഈ പ്രസ്ഥാനം ഉത്ഭവിച്ചത്. അലി(റ)വും മുആവിയ(റ)വും തമ്മില്‍ സ്വിഫ്ഫീനില്‍ ഏറ്റുമുട്ടലുണ്ടായപ്പോള്‍ വിശ്വാസികള്‍ തമ്മില്‍ കലഹിക്കുന്നത് ഒഴിവാക്കാന്‍ മധ്യസ്ഥരും വിധികര്‍ത്താക്കളുമാക്കി അബൂമൂസല്‍ അശ്അരി(റ)വിനെയും അംറുബ്‌നുല്‍ ആസ്വ്(റ)വിനെയും നിശ്ചയിക്കാന്‍ അലി(റ) തീരുമാനിച്ചു. കലഹങ്ങള്‍ ഒഴിവാക്കുക എന്ന സദുദ്ദേശ്യമാണ് അലിയാര്‍ക്കുണ്ടായിരുന്നത്. ഈ സന്ദര്‍ഭത്തില്‍ ‘ലാ ഹുക്മ ഇല്ലാ ലില്ലാഹ്- അല്ലാഹുവിനല്ലാതെ വിധികര്‍തൃത്വമില്ല’ എന്നുപറഞ്ഞ് കുറച്ചാളുകള്‍ സംഘടിക്കുകയുണ്ടായി. ഇവരാണ് ഖവാരിജ്. ഭരണാധികാരിക്കെതിരെ കലാപത്തിന് പുറപ്പെടുന്നതിനെയാണ് സാങ്കേതികമായി ഖുറൂജ് എന്ന് പറയുക. പുറപ്പെടുന്നവന്‍ ഖാരിജ്. അതിന്റെ ബഹുവചനമാണ് ഖവാരിജ്. കൂഫയിലെ ഹറൂറ പ്രദേശത്തുവെച്ച് അലിയാര്‍ക്കെതിരെ യുദ്ധം നടത്താന്‍ മാത്രം ഇവര്‍ ധൃഷ്ടരായി. ഈ സാഹചര്യത്തില്‍ അലിയാരോട് ആഭിമുഖ്യം കാട്ടിയിരുന്നവരും സ്വിഫ്ഫീന്‍, ജമല്‍ സംഘട്ടനങ്ങളില്‍ അദ്ദേഹത്തിന്റെ പക്ഷത്തുനിന്ന് പോരാടിയവരും ശീഅതു അലി(അലി പക്ഷം) എന്നറിയപ്പെട്ടു. ഇവര്‍ വഴിതെറ്റിയവരായിരുന്നില്ല. എന്നാല്‍, ഇവര്‍ക്ക് അലി(റ)വിനോടും അഹ്‌ലുബൈത്തിനോടും ഉണ്ടായിരുന്ന സ്‌നേഹാദരവ് മുതലെടുത്ത് ചില സ്വാര്‍ത്ഥ താത്പര്യക്കാര്‍ രംഗത്തുവന്നു. അതാണ് ശീഇസത്തിന്റെ തുടക്കം.
സബഇന്റെ മകന്‍ അബ്ദുല്ലയാണ്(അബ്ദുല്ലാഹിബ്ന്‍ സബഅ്) വാസ്തവത്തില്‍ ശീഇസത്തിന്റെ ഉപജ്ഞാതാവ്. ഉസ്മാന്‍(റ) ഖലീഫയായിരുന്ന ഘട്ടത്തില്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നയാളായിരുന്നു അബ്ദുല്ല. പേര്‍ഷ്യന്‍ വംശജനായിരുന്ന ഇദ്ദേഹം വേഷഭൂഷാദികളില്‍ മാത്രമാണ് ഇസ്‌ലാമിനെ സ്വീകരിച്ചത്. മുസ് ലിം സമൂഹ ഗാത്രത്തില്‍ കയറിപ്പറ്റി ഭിന്നത സൃഷ്ടിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് അധികം താമസിയാതെ തന്നെ ബോധ്യപ്പെട്ടു.

ഖവാരിജുകള്‍ അലി(റ)വിനെതിരായ സന്ദര്‍ഭത്തില്‍ ശീഅതു അലിയുടെ നിലപാടുകളെ വൈകാരികമായി സ്വാധീനിക്കാനാണ് അബ്ദുല്ല തുനിഞ്ഞത്. അങ്ങനെ അലി പക്ഷക്കാരനായി ചമഞ്ഞ് രംഗത്തെത്തുകയും അലിയാരെ പരിധിവിട്ട് പുകഴ്ത്തുകയും ചെയ്തുകൊണ്ടാണ് ഇദ്ദേഹത്തിന്റെ തുടക്കം. ഇസ്രയേല്‍ ജനത്തിലെ ഒരു വിഭാഗം എസ്ര ദൈവപുത്രനാണ് എന്ന് വാദിച്ചതുപോലെ, ക്രൈസ്തവര്‍ യേശു ദൈവപുത്രനാണെന്ന് വാദിച്ചപോലെ അലിയാരെ അതിമാനുഷനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ ഇദ്ദേഹം നടത്തുകയുണ്ടായി. അലിയാരില്‍ ഇമാമത് ആദ്യമായി അധ്യാരോപിച്ചതും ഇദ്ദേഹമാണ്(അതേക്കുറിച്ച് വഴിയേ വിശദമായി പറയാം). മുഹമ്മദ് നബി(സ്വ) മരണപ്പെട്ടിട്ടില്ലെന്നും അപ്രത്യക്ഷനായിരിക്കുക മാത്രമാണെന്നും വാദിച്ചുകൊണ്ടാണ് ഇയാള്‍ തന്റെ വാദഗതികള്‍ തുടങ്ങിവെച്ചത്. മുഹമ്മദ് നബി(സ്വ) ഈസാ(അ)യെക്കാള്‍ ശ്രേഷ്ഠനാണെന്നിരിക്കെ ഈസാ(അ)യുടെ പുനരാഗമനത്തില്‍ വിശ്വസിക്കുകയും മുഹമ്മദ് നബി(സ്വ) മരണപ്പെട്ടു എന്ന് അംഗീകരിക്കുകയും ചെയ്യുന്ന നിലപാട് ശരിയല്ല എന്ന് വാദിച്ച അബ്ദുല്ല ഈസാ(അ)യെപ്പോലെ മുഹമ്മദ് നബി(സ്വ)യും വീണ്ടും വരും എന്ന് പ്രചരിപ്പിച്ചു. ഇത് മൗലികമായി ഇസ്‌ലാമിക വിശ്വാസത്തിന് നേര്‍വിപരീതമായിരുന്നു. ഒരു സന്ദര്‍ഭത്തില്‍ അലിയാരില്‍ ഇലാഹികത ഉണ്ടെന്ന അര്‍ത്ഥത്തില്‍ ‘അന്‍ത! ഇന്‍ത!!- അങ്ങ് അങ്ങുതന്നെയാണ്’ എന്നുവരെ ഇദ്ദേഹം പറയുകയുണ്ടായി എന്ന് രേഖകളുണ്ട്(നോക്കുക, അല്‍അജ്‌വ). ബതുദ്ദാമിഗ ഫിര്‍റദ്ദി അലല്‍ അഖാഇദിസ്സാഇഗ, പേ. 8).
ഈജിപ്തിലെ പാമര ജനങ്ങള്‍ക്കിടയിലാണ് അബ്ദുല്ല തന്റെ വാദങ്ങള്‍ പ്രചരിപ്പിച്ചത്. അലിയാരോടും നബികുടുംബത്തോടും നിഷ്‌കപടമായ സ്‌നേഹമുണ്ടായിരുന്ന അനേകം പുതുവിശ്വാസികള്‍ ഇദ്ദേഹത്തിന്റെ വാദങ്ങളില്‍ ആകൃഷ്ടരായി. അത് അദ്ദേഹത്തിന് ഊര്‍ജം പകര്‍ന്നു. അയാള്‍ അടുത്ത വാദം പുറത്തെടുത്തു. എല്ലാ പ്രവാചകന്മാര്‍ക്കും അവര്‍ വസ്വിയ്യത്ത് ചെയ്ത ഓരോ പിന്‍ഗാമികള്‍ ഉണ്ടായിട്ടുണ്ട്. മുഹമ്മദ് (സ്വ) വസ്വിയ്യത് ചെയ്ത പിന്‍ഗാമി അലിയാരാണ്. മുഹമ്മദ്(സ്വ) ഏറ്റവും ശ്രേഷ്ഠനും അന്ത്യപ്രവാചകനുമായതുപോലെ അലിയാര്‍ ഏറ്റവും ശ്രേഷ്ഠനും അവസാനത്തെവനുമായ പിന്‍ഗാമിയാണ്. തന്നെ അതിമാനുഷനായി ചിത്രീകരിച്ചുകൊണ്ടുള്ള വാദഗതികള്‍ തിരിച്ചറിഞ്ഞ അലിയാര്‍ അബ്ദുല്ലയെ ഇറാഖിലെ ടെസ്‌ഫോണിലേക്ക് നാടുകടത്തി.

ടെസ്‌ഫോണിലും അബ്ദുല്ല വെറുതെയിരുന്നില്ല. ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു. ഇബ്‌നു മുല്‍ജിമിന്റെ കുത്തേറ്റ് ഖലീഫ അലി(റ) രക്തസാക്ഷിയായപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘കൊല്ലപ്പെട്ടത് അലിയല്ല. അലിയുടെ രൂപത്തിലുള്ള പിശാചാണ്. ഈസാനബിയെ ആകാശത്തേക്ക് ഉയര്‍ത്തിയ പോലെ അലിയും ആകാശത്തേക്ക് ആരോഹണം ചെയ്തിരിക്കുന്നു. ഈസാ(അ)യെ ശത്രുക്കള്‍ വധിച്ചു, ക്രൂശിച്ചു എന്ന് ജൂതന്മാരും ക്രിസ്ത്യാനികളും വാദിക്കുന്നതുപോലെ അലിയുടെ ശത്രുക്കളായ ഖവാരിജുകളാണ് അദ്ദേഹം കൊല ചെയ്യപ്പെട്ടിരിക്കുന്നു എന്ന് പ്രചാരണം നടത്തുന്നത്. ഇടിനാദം അലിയുടെ ശബ്ദമാണ്. മിന്നല്‍പിണരുകള്‍ അദ്ദേഹം ചാട്ടവാര്‍ പ്രയോഗിക്കുന്നതാണ്. ഈസയെപ്പോലെ അലിയും ഒരുനാള്‍ ശത്രുനിഗ്രഹത്തിനായി ഇറങ്ങിവരും.’

അബ്ദുല്ലയുടെ തന്ത്രം വിജയിച്ചു. ധാരാളം സാധാരണക്കാര്‍ ഇതൊക്കെ ശരിയാണെന്ന് ധരിച്ചു. ശരിയായ ഇസ്‌ലാമിനും ഖവാരിജുകള്‍ക്കും പുറകെ പുതിയ ഒരു വിഭാഗംകൂടി രംഗത്തുദിച്ചു. ഇവരുടെ വിചിത്രമായ വാദഗദികളെ കുറിച്ച് വഴിയേ വിശദമായി സംസാരിക്കാം. സബഇയ്യാക്കള്‍ എന്നം ആദ്യകാല ഗ്രന്ഥരചയിതാക്കള്‍ പരിചയപ്പെടുത്തുന്ന ഈ വിഭാഗമാണ് ശീഇസത്തിന് നിലമൊരുക്കിയത്. എന്നാല്‍ ആധുനിക ശീഇകളില്‍ പലരും ശീഇസത്തിന് അബ്ദുല്ലയുമായി(അബ്ദുല്ലാഹിബ്‌നു സബഅ്) ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞ് ഒഴിയാറുണ്ട്. അതിലേറെ വിചിത്രമാണ് ആധുനിക അറബി സാഹിത്യകാരന്‍ ത്വാഹാ ഹുസൈന്‍ പറയുന്നത്. ഇസ്‌ലാമിക ചരിത്രത്തില്‍ അല്‍ഫിത്‌നതുല്‍കുബ്‌റാ(കൊടും നാശം) എന്ന പേരിലറിയപ്പെടുന്ന ചില സംഗതികള്‍ക്ക് ഉസ്മാന്‍(റ)വിന്റെ കാലഘട്ടം സാക്ഷിയാവുകയുണ്ടായല്ലോ. അതേ ശീര്‍ഷകത്തില്‍ ത്വാഹാ ഹുസൈന്‍ രണ്ട് വാല്യങ്ങളിലായി ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. ഇതിലദ്ദേഹം വാദിക്കുന്നത് അബ്ദുല്ല(ഇബ്‌നു സബഅ്) എന്ന ഒരു വ്യക്തി ജീവിച്ചിരുന്നിട്ടേയില്ല എന്നാണ്. ചിലരുടെ സ്വാര്‍ത്ഥവാദങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള ഒരു സാങ്കല്‍പിക കഥാപാത്രമാണ് ഇബ്‌നുസബഅ് എന്നദ്ദേഹം വാദിക്കുന്നു. ഈ രണ്ട് വാദങ്ങളും വാസ്തവ വിരുദ്ധമാണ്. അബ്ദുല്ലയാണ് ശീഇസത്തിന് ബീജാവാപമിട്ടത് എന്ന് അനേകം ശീഈ പണ്ഡിതന്മാര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

മുഹമ്മദ് ബ്‌നു ഉമറില്‍ കിശ്ശി എന്ന വിശ്രുതനായ ശീഈ പണ്ഡിതന്‍ രചിച്ച രിജാലുശ്ശീഅഃ(ശീഈ പണ്ഡിതന്മാര്‍) എന്ന ഗ്രന്ഥത്തില്‍ അബ്ദുല്ലയെ പരിചയപ്പെടുത്തുന്നതിങ്ങനെ: ‘പണ്ഡിതന്മാരായ ചിലര്‍ അബ്ദുല്ലാഹിബ്‌നു സബഅ് ആദ്യകാലത്ത് ജൂതനായിരുന്നുവെന്നും പിന്നീട് ഇസ്‌ലാം ആശ്ലേഷിച്ചതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം അലി(റ)വിനെ സ്‌നേഹിച്ചു. ജൂതനായിരുന്നപ്പോള്‍ മൂസാ(അ) പ്രത്യേകം വസ്വിയ്യതു ചെയ്ത പിന്‍ഗാമിയാണ് യൂശഅ്ബിന്‍ നൂന്‍ എന്ന അതിരുവിട്ട വാദം അദ്ദേഹത്തിനുണ്ടായിരുന്നു. ഇതുപോലെ റസൂലുല്ലാഹി(സ്വ)യുടെ വഫാതിനു ശേഷം അലി(റ)വിന്റെ സ്ഥാനമതാണെന്ന് അദ്ദേഹം വാദിച്ചു. അലി(റ)വിന് ഇമാമത് പദവി ഉണ്ടെന്ന് വാദിച്ച ആദ്യത്തെയാള്‍ അബ്ദുല്ലയാണ്. അതേ പ്രകാരം അലിയുടെ ശത്രുക്കള്‍ക്കെതിരെ അവരുടെ വാദഗതികളില്‍ നിന്ന് പൂര്‍ണമായും താന്‍ മുക്തനാണെന്ന് വാദിച്ച ആദ്യത്തെയാളും ഇദ്ദേഹം തന്നെ.’

അലിയാരോടുള്ള സ്‌നേഹം മാത്രമല്ല ആ സ്‌നേഹത്തിന്റെ മറവില്‍ സ്വഹാബികളെ ചീത്ത വിളിക്കുക എന്നതും ശിയാക്കളുടെ പ്രധാന സ്വഭാവമാണ്. നബി(സ്വ)ക്കു ശേഷം ഉത്തരാധികാരിയായി വരേണ്ടത് യഥാര്‍ത്ഥത്തില്‍ അലിയാരായിരുന്നുവെന്നും എന്നാല്‍ സിദ്ദീഖും ഉമറും ഉസ്മാനും(റ.ഹും) അനര്‍ഹരും അനധികൃതവുമായി അദ്ദേഹത്തിന്റെ അധികാരം തട്ടിപ്പറിച്ചെടുത്തതാണെന്നും ആരോപിക്കുകയും അതിന്റെ പേരില്‍ ആ മഹാത്മാക്കളെ ഭര്‍ത്സിക്കുകയും ചെയ്യുകയെന്നതാണ് ഇവരുടെ വഴി. യഥാര്‍ത്ഥത്തില്‍ നുബുവ്വത്തിന്റെയും രിസാലത്തിന്റെയും അവകാശി അലിയാരായിരുന്നുവെന്നും വഹ്‌യുമായി വന്ന സന്ദര്‍ഭത്തില്‍ ജിബ്‌രീലിന് അബദ്ധം പിണഞ്ഞതിനാല്‍ ആളുമാറി മുഹമ്മദ്(സ്വ)ക്ക് നുബുവ്വത്ത് നല്‍കപ്പെടുകയാണ് ഉണ്ടായത് എന്നു വാദിക്കുന്ന ശിയാക്കളുമുണ്ട്. അലി(റ)വും അഹ്‌ലുബൈതും പ്രവാചകന്മാരെപ്പോലെ മഅ്‌സൂമുകള്‍(ഒരിക്കലും പാപം ചെയ്യാത്തവര്‍) ആണെന്ന വാദവും ഇവര്‍ക്കുണ്ട്. വിശ്വാസപരമായ ഇത്തരം ഉള്‍പ്പിരിവുകളെ കുറിച്ച് പിന്നീടെഴുതാം.

അല്ലാമാ യൂസുഫുന്നബ്ഹാനി(റ) രേഖപ്പെടുത്തുന്നു: ”തിരുനബി(സ്വ)യുടെ വഫാതു കഴിഞ്ഞ് ഇരുപത്തഞ്ചു വര്‍ഷത്തിനുള്ളില്‍ തന്നെ നിലവില്‍ വന്ന പ്രസ്ഥാനമാണ് റാഫിളികള്‍. വഞ്ചന, അധാര്‍മിക പ്രവര്‍ത്തനങ്ങള്‍, വിഭാഗീയത സൃഷ്ടിക്കല്‍ തുടങ്ങി തങ്ങളുടെ സകലമാന പ്രവര്‍ത്തനങ്ങളിലും ഇക്കൂട്ടര്‍ ജൂത നസ്വാറാക്കളുടെ വഴിയേയാണ് സഞ്ചരിച്ചത്. ആദ്യകാലത്ത് അറേബ്യയിലുണ്ടായിരുന്ന വഞ്ചകരായ ജൂതന്മാരായിരുന്നു ഇക്കൂട്ടര്‍. ആദ്യ കാലത്ത് യഹൂദിയായിരുന്ന, പിന്നീട് കൂഫയിലെ റാഫിളികളുടെ നേതാവായി മാറിയ അബ്ദുല്ല എന്നയാളായിരുന്നു അവരുടെ നേതാവ്. മുസ്‌ലിംകളെല്ലാം ഒരേ മനസോടെ വീക്ഷണപ്പൊരുത്തത്തോടെ ജീവിക്കുന്നത് അയാള്‍ കണ്ടു. അവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും തദ്വാര ഐക്യവും ശക്തിയും ചോര്‍ത്തിക്കളയാനും അയാള്‍ പദ്ധതിയിട്ടു. അങ്ങനെയാണ് മുസ്‌ലിമായി ചമയാന്‍ തീരുമാനിച്ചത്. മുസ്‌ലിംകള്‍ക്കിടയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി കപടവിശ്വാസിയായി അയാള്‍ എല്ലാ നാട്ടിലുമെത്തി. കൂഫ, ബസ്വറ, ഇറാഖ്, പേര്‍ഷ്യ തുടങ്ങിയ നാടുകളിലെല്ലാം സഞ്ചരിച്ച് തന്റെ വാദങ്ങളിലേക്ക് ജനങ്ങളെ ക്ഷണിച്ചു. അവര്‍ക്ക് ശീഇകള്‍ എന്ന് പേരുവിളിച്ചതും അയാള്‍ തന്നെ. മുസ്‌ലിംകളോടുള്ള ശത്രുതയില്‍ ഗ്രൂപ്പിസം പ്രകടമാക്കിയ ആദ്യത്തെയാള്‍ ഇയാളായിരുന്നു. അലി(റ)വിനെയും അഹ്‌ലുബൈത്തിനെയും സ്‌നേഹിക്കണം എന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞുകൊണ്ടേയിരുന്നു. ഒപ്പം അബൂബകര്‍, ഉമര്‍, ഉസ്മാന്‍(റ.ഹും) എന്നിവരോട് വിദ്വേഷം പുലര്‍ത്താനും അദ്ദേഹം ആഹ്വാനം ചെയ്തു”(നുജൂമുല്‍ മുഹ്തദീന്‍).

 മുഹമ്മദ്  സജീർ ബുഖാരി


Tuesday 20 June 2017

ലൗഡ് സ്പീക്കർ

  



എന്താണ് ലൗഡ് സ്പീക്കർ?
"ശ്രോതാക്കൾക്ക് വ്യക്തമായി കേൾക്കാൻ കഴിയത്തക്കവിധം ശബ്ദത്തെ ഉച്ചത്തിൽ ആക്കുന്ന വൈദ്യുതോപകരണം".

ഇനി ഞമ്മൾക്ക്  ജുമുഅ  ഖുതുബയിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നതിനെക്കുറിച്ച്  ചർച്ച ചെയ്യാം. 

ജുമുഅ  ഖുതുബയിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നതിനു വിരോധമില്ലെന്നാണ് എന്റെ അഭിപ്രായം. കാരണം വിരോധമില്ലെന്നാണ് പ്രമാണങ്ങൾ വ്യക്തമാക്കുന്നത്. ലൗഡ് സ്പീക്കർ ഉപയോഗിച്ചാൽ ഖുതുബയുടെ സാധുതയെ ബാധിക്കുമെന്ന് പറയുന്നവർക്ക് പ്രമാണങ്ങളുടെ വെളിച്ചത്തിൽ അവരുടെ വാദം സമർത്ഥിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ലൗഡ്‌സ്‌പീക്കർ ഉപയോഗിച്ച്  ലോകത്തെമ്പാടുമുള്ള മുസ്ലിംകൾ വാങ്കും ഖുതുബയും നിരാക്ഷേപം നിർവഹിച്ചു വരുന്നു. പണ്ഡിതന്മാരും സാദാത്തുക്കളും അത്തരം ജുമുഅകളിൽ പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്നു.

വിഷയത്തിലേക്കു പ്രവേശിക്കുന്നതിന് മുമ്പ് പരിശുദ്ധ മക്കയിലെ വിശ്രുത പണ്ഡിതനായിരുന്ന മർഹൂം സയ്യിദ് അലവി മാലിക്(റ) ലൗഡ്‌സ്‌പീക്കർ സംബന്ധമായി നൽകിയ ഫത്‍വ നമുക്ക് വായിക്കാം;


അർത്ഥം:
ഖുതുബയിലും  ജമാഅത്ത് നിസ്കാരത്തിലും ലൗഡ്‌സ്‌പീക്കർ ഉപയോഗിക്കുന്നതിനെപ്പറ്റി വന്ന ചോദ്യത്തിന്റെ മറുപടി. പ്രാരംഭമുറകൾക്കുശേഷം.

 ഖുത്വുബയും ഇമാമിന്റെ ഖുർആൻ പാരായണവും ശ്രവിക്കുന്നതിനായി പല തെളിവുകളുടെ അടിസ്ഥാനത്തിൽ ലൗഡ്‌സ്‌പീക്കർ ഉപയോഗിക്കാവുന്നതാണ്.

1 - ഇസ്‌ലാമിക ലോകത്തെ പണ്ഡിതന്മാർ ഹാജരാകുന്ന രണ്ട് ഹറം ശരീഫുകളിലും  ലൗഡ്‌സ്‌പീക്കർ ഉപയോഗിച്ചിരുന്നു . പണ്ഡിതലോകം അത് അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ഏറ്റവും പരിശുദ്ധമായ സ്ഥലങ്ങളിൽ പോലും പണ്ഡിതന്മാർ അതിനെ വിമര്ശിച്ചിട്ടില്ല. ഇമാം അഹ്മദ്(റ) മർഫൂആയും മൗഖൂഫായും ഇബ്നുമസ്ഊദി(റ)ൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം. ഹദീസ് മൗഖൂഫാണെന്നതാണ് ശരിയെങ്കിലും അതിന്റെ മാർഫൂഇന്റെ സ്ഥാനം തന്നെയാണുള്ളത്. കാരണത്തെ സ്വന്തം അഭിപ്രായം പറയാൻ വിഷയമല്ല അത്. "മുസ്ലിം ലോകം നല്ലതായി കാണുന്ന കാര്യം അല്ലാഹുവിന്റെ അടുക്കലും നല്ലതുതന്നെയാണ്". ഇതിന്റെ വെളിച്ചത്തിൽ ചിന്തിക്കുമ്പോൾ ഖുത്വുബയിലും ജമാഅത്ത് നിസ്കാരത്തിലും ലൗഡ്‌സ്‌പീക്കർ ഉപയോഗിക്കാമെന്നത് പണ്ഡിതന്മാർ ഏകോപിച്ച്പറഞ്ഞ സ്ഥാനത്തായി. 

2 - മാധ്യമങ്ങൾക്ക്  ലക്ഷ്യങ്ങളുടെ വിധി തന്നെയാണുള്ളത്. ലൗഡ്‌സ്‌പീക്കർ ഉപയോഗിക്കുന്നതിന്റെ ലക്‌ഷ്യം നല്ലതാണ്. ഖുത്വുബയും ഖിറാഅത്തും ശ്രവിക്കാനും ഇമാമിന്റെ നീക്കുപോക്കുകൾ കൃത്യമായി മനസ്സിലാക്കുവാനും അതുവഴി ഇമാമിനോടുള്ള തുടർച്ച സാധുവാക്കുവാനുമാണല്ലോ അതുപയോഗിക്കുന്നത്. എന്നുവരുമ്പോൾ അതും മതം അംഗീകരിക്കുന്ന ഒരു നല്ല കാര്യമായി തീരുന്നു. കാരണം ഖുത്വുബയും മറ്റും ശ്രദ്ദിച്ചുകേൾക്കാനായി മിണ്ടാതിരിക്കുകയെന്നത് മതം ആവശ്യപ്പെടുന്ന കാര്യമാണ്. ഹജ്ജത്തുൽ വദായിൽ വെച്ച് നബി(സ) ഇപ്രകാരം നിർദ്ദേശിച്ചുവല്ലോ: "ഓ ബിലാൽ, താങ്ങൾ ജനങ്ങളോട് മിണ്ടാതിരിക്കാൻ പറയൂ". 

3 - ലൗഡ്‌സ്‌പീക്കർ ഉപയോഗിക്കുന്നതിനാൽ മതത്തിൽ വിരോധിക്കപ്പെട്ട വല്ല തകരാറും വന്നുചേരുകയോ മതത്തിന്റെ സ്ഥാപിത പൊതുതത്വങ്ങളിൽ ഏതെങ്കിലുമൊന്ന് ലംഘിക്കപ്പെടുകയോ ചെയ്യുന്നില്ല. പ്രത്യുത എല്ലാം നന്മ മാത്രമാണ്. നാശങ്ങൾ തട്ടിക്കളയുകയും നന്മകൾ സ്വീകരിക്കുകയും ചെയ്യുകയെന്ന അടിസ്ഥാന തത്വത്തിന്മേൽ സ്ഥാപിക്കപ്പെട്ടതാണ് മതം. ലൗഡ് സ്‌പീക്കറിന് വല്ല തകരാറും സംഭവിക്കുന്ന പക്ഷം അതിനാലുള്ള ലക്‌ഷ്യം സാക്ഷാൽക്കരിക്കപ്പെടാത്തതിനാൽ അത് ഓഫ്‌ഫാക്കൽ അനിവാര്യമാണെന്ന് നീ മനസ്സിലാക്കുന്നില്ലേ.

4 - നിഷിദ്ധമാണെന്ന്  അറിയിക്കുന്ന പ്രമാണമില്ലാത്തപ്പോൾ ഏതിന്റെയും അടിസ്ഥാന നിയമം അത് ഹലാലാണെന്നതാണ്. ലൗഡ്‌സ്‌പീക്കർ ഉപയോഗിക്കൽ ഹറാമാണെന്ന് കാണിക്കുന്ന പ്രാമാണം  ഇല്ല. അങ്ങനെ വല്ലവർക്കും വാദമുണ്ടെങ്കിൽ അത് തെളിയിക്കേണ്ടുന്ന ബാധ്യത അവർക്കുണ്ട്. (മജ്‌മൂഉൽ ഫതാവാ  വറസാഇൽ: പേ: 174)

മേൽപ്പറഞ്ഞ പ്രമാണങ്ങൾ ശാഫിഈ കർമ്മശാസ്ത്ര ഗ്രൻഥങ്ങളിൽ നിന്നും സുലഭമായി ലഭിക്കുന്നതാണ്. 

കഴിയുന്നത്ര ഉച്ചത്തിൽ ബാങ്ക് വിളിക്കാൻ ഇസ്‌ലാം കല്പിച്ചിട്ടുണ്ട്. അത് ഉയർന്ന മിനാരം പോലെയുള്ള സ്ഥലത്ത് വെച്ചായിരിക്കൽ സുന്നത്താണെന്ന് കർമ്മശാസ്ത്ര പൺഡിതന്മാർ വ്യക്തമാക്കിയതാണ്. (ഫത്ഹുൽ മുഈൻ: പേ: 94 )

ഇസ്‌ലാമിന്റെ മൗലിക സിദ്ധാന്തങ്ങൾ കൂടുതൽ  ആളുകളെ കേൾപ്പിക്കാൻ വേണ്ടിയാണല്ലോ വിശുദ്ധ ഇസ്‌ലാം ഇപ്രകാരം നിർദ്ദേശിച്ചത്. ഇതുപോലെ നിസ്കാരത്തിൽ ഇമാം ഖുർആനും തക്ബീറും ഉച്ചത്തിൽ ചൊല്ലുന്നതും മഅമൂമുകളെ കേൾപ്പിക്കാൻ വേണ്ടിയാണല്ലോ. ഇമാമിന്റെ തക്ബീറുകളും നീക്കുപോക്കുകളും അറിയാൽ മഅമൂമിന് ആവശ്യമാണ്. ഇമാമിന്റെ ശബ്ദംകൊണ്ടു അതുണ്ടാവുന്നില്ലെങ്കിൽ ആവശ്യാനുസൃതം മുബല്ലിഗിനെ നിശ്ചയിക്കൽ സുന്നത്താണെന്ന് ശർഹുൽ  മുഹദ്ദബ്: (3 / 398 )ൽ  വ്യക്തമാക്കിയിട്ടുണ്ട്.

ഇതുപോലെ ഖുത്വുബ ഉറക്കെയാക്കുന്നതും മിമ്പർ പോലെയുള്ളവയിൽ നിന്ന് നിർവഹിക്കുന്നതും കൂടുതൽ പേരെ കേൾപ്പിക്കാൻ വേണ്ടിയാണല്ലോ. ഇവയിൽ സ്പീക്കർ ഉപയോഗിക്കുന്നതിന്റെ ലക്ഷ്യവും കൂടുതൽ ആളുകളെ കേൾപ്പിക്കാൻ തന്നെയാണ്. 

നബി(സ)യോ സ്വഹാബികിറാമോ ഖുർആനോതുമ്പോഴോ ഖുത്വുബ നിർവ്വഹിക്കുമ്പോഴോ കണ്ണട ഉപയോഗിച്ചതായി അറിയില്ല. ഇന്ന് കാഴ്ച കുറവുള്ളവർ  അതുപയോഗിക്കുന്നു. മുമ്പ് കുതിരയും വാളും പരിചയുമായിരുന്നു യുദ്ധത്തിൽ ഉപയോഗിച്ചിരുന്നത്. ഇന്ന് ആ സ്ഥാനത്ത് ആധുനിക ആയുധങ്ങൾ ഉപയോഗപ്പെടുത്തുന്നു. ഈ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോഴും ബാങ്ക്, നിസ്കാരം, ഖുത്വുബ തുടങ്ങിയവയിൽ ലൗഡ്‌സ്‌പീക്കർ ഉപയോഗിക്കാമെന്ന് മനസ്സിലാക്കാവുന്നതാണ്. 

ലൗഡ്‌സ്‌പീക്കർ വിരോധികൾ പറയുന്നത് 

 ഖുത്വുബയിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കാൻ പറ്റില്ലെന്ന് പറയുന്നവർ പ്രധാനമായും എടുത്തുപറയുന്നു ന്യായം ഇനിപ്പറയപ്പെടുന്നതാണ്. 

ഖുത്വുബയുടെ അര്കാനുകൾ 40 പേരെ (ഇമാമടക്കം) കേൾപ്പിക്കാൻ നിബന്ധനയാണ്. ഖത്വീബ് തന്റെ ശബ്ദം ഉയർത്തി 40  പേരെ കേൾപ്പിക്കണമെന്ന്  കർമശാസ്ത്ര പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. ലൗഡ്‌സ്‌പീക്കർ ഉപയോഗിച്ച ഖുത്വുബ നിർവ്വഹിക്കുമ്പോൾ  ശബ്ദമുയർത്തുന്നത് സ്‌പീക്കറാണ്, ഖത്വീബല്ല. ജനങ്ങൾ കേൾക്കുന്നത് ഖത്വീബിന്റെ ശബ്ദമല്ല. മറിച്ച്  അതിനോട് സാദൃശ്യമുള്ള മറ്റൊരു ശബ്ദമാണ്. അതിനാൽ ലൗഡ്‌സ്‌പീക്കറിലൂടെയുള്ള ഖുത്വുബയിൽ പ്രസ്തുത ഉപാധി പാലിക്കപ്പെടുന്നില്ല. 

                                                                 ഖണ്ഡനം

 ജുമുഅയിൽ സാന്നിധ്യം അനിവാര്യമായ ഇമാമിനെക്കൂടാതെ 39 പുരുഷന്മാർ കേൾക്കുന്ന വിധം ശബ്ദമുയർത്തി ഖത്വീബ് ഖുത്വുബയുടെ മുഖ്യഘടകങ്ങൾ നിർവ്വഹിക്കൽ നിബന്ധനയാണെന്ന് കർമശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതിന്റെ വിവക്ഷ ലൗഡ് സ്പീക്കർ പോലുള്ള ശബ്ദമുയർത്താൻ പര്യാപ്തമായ ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നല്ല. പ്രത്യുത ഖുത്വുബ കേൾക്കാത്ത വിധം പതുക്കെ നിർവഹിച്ചാൽ പാട്ടുകയില്ലെന്നാണ്. ഇമാം റംലി(റ) എഴുതുന്നു. 


 അർത്ഥം:
അഞ്ചാമത്തെ നിബന്ധന പരിപൂർണ്ണരായ 40 പേരെ കേൾപ്പിക്കലാണ്. ഖത്വീബ് തന്റെ ശബ്ദമുയർത്തി രണ്ട്  ഖുത്വുബയുടെ മുഖ്യഘടകങ്ങൾ അവനല്ലാത്ത 39 പേരെ കേൾപ്പിക്കണം. ഖുത്വുബയുടെ ലക്ഷ്യം (മൊത്തത്തിൽ) അവരെ ഉപദേശിക്കലുമാണല്ലോ. ശബ്ദമുയർത്താതെ അത് കരസ്ഥമാവുകയില്ലല്ലോ.... ആകയാൽ വാങ്കുപോലെ പതുക്കെ നിർവഹിച്ചാൽ മതിയാവുകയില്ല. (നിഹായ, മുഗ്‌നി : ശർവാനി: 2 / 452 )

ഖത്വീബ് ശബ്ദമുയർത്തലും ശ്രോതാക്കൾ കേൾക്കലും നിബന്ധനയാണെന്നാണ്  ഇബ്നുഹജർ(റ) തുഹ്ഫയിൽ പ്രബലമാക്കിയിരിക്കുന്നത്. എന്നാൽ ഏതൊരു ഉപാധിയും കൂടാതെ കേൾക്കണമെന്ന് നിബന്ധനയാക്കിയിട്ടില്ല. മാസം കാണുന്നതിനെ സംബന്ധിച്ച്  പറഞ്ഞ സ്ഥലങ്ങളിൽ ഉപകരണത്തിന്റെ കാര്യം ഫുകഹാഹ് വ്യക്തമാക്കുകയോ സൂചിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ ഇവിടെ അതുണ്ടായിട്ടില്ല. 

ഖത്വീബിന്റെയോ മറ്റോ ശബ്ദം യാതൊരു മാറ്റവും കൂടാതെ ശ്രാതാക്കളുടെ ചെവിയിൽ എത്തിക്കൽ ശർത്തോ ഫർളോ  സുന്നത്തോ ആണെന്ന് ഖുർആനിലോ സുന്നത്തിലോ കര്മശാസ്ത്ര ഗ്രൻഥങ്ങളിലോ പറഞ്ഞിട്ടില്ല. ശുദ്ദിവരുത്താനുപയോഗിക്കുന്ന വെള്ളം മാറ്റങ്ങൾക്ക് വിധേയമാകുന്നത് സംബന്ധിച്ച് ഫുഖഹാക്കൾ ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ ഖത്വീബിന്റെ ശബ്ദം മാറ്റങ്ങൾക്ക് വിധേയമാവരുത് എന്ന് സൂചിപ്പിക്കുന്ന ഒരു വാചകം പോലും കര്മശാസ്ത്ര ഗ്രൻഥങ്ങളിൽ നിന്ന് ചൂണ്ടിക്കാണിക്കാൻ ആർക്കും സാധിച്ചിട്ടില്ല. 

ലൗഡ്  സ്‌പീക്കറിൽകൂടി കേൾക്കുന്നത് സംസാരിക്കുന്നവന്റെ ശബ്ദം തന്നെയോ അതല്ല തത്തുല്യമായ മറ്റു ശബ്ദമോ എന്നതിനെക്കുറിച്ച് പാകിസ്ഥാനിലെ ദാറുൽഉലും അറബി കോളേജ് പ്രിസിപ്പളും പാകിസ്ഥാനിലെ ചീഫ് മുഫ്തിയുമായ മൗലാനാ മുഫ്തി മുഹമ്മദ് ശരീഫ് ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട്. തന്റെ 'ആലാത്ത് ജദീദകെ ശർഈ അഹ്‌കാം' എന്ന ഗ്രൻഥത്തിൽ 112 പേജ് ലൗഡ്‌സ്‌പീക്കറിനെ കുറിച്ചാണ് ചർച്ച. അതേക്കുറിച്ച് ധാരാളം ശാസ്ത്രമതപണ്ഡിതന്മാരോട് അദ്ദേഹം ചോദിച്ച ചോദ്യവും അവരുടെ മറുപടിയും ആ ഗ്രൻഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം തന്റെ അന്തിമ തീരുമാനം രേഖപ്പെടുത്തിയതിപ്രകാരമാണ്. 

"കൂലങ്കഷമായി ചിന്തിച്ചതിൽ നിന്നും സ്‌പീക്കറിൽകൂടി കേൾക്കുന്ന ശബ്ദം സംസാരിക്കുന്നവന്റെ ശബ്ദം തന്നെയാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. അതുപയോഗിക്കുന്നത് കൊണ്ട് നിസ്കാരത്തിനു യാതൊരു തകരാറും സംഭവിക്കുന്നതല്ല. ഇനി തത്തുല്യമായ മറ്റൊരു ശബ്ദമാണെങ്കിലും ദോഷമില്ല". (ആലാത്ത് : പേ :7 )

 അലിഗർ യൂണിവേഴ്സിറ്റി സയൻസ് പ്രൊഫസ്സർ ഷബീർ അലി സാഹിബും കറാച്ചി കമ്മ്യൂണിക്കേഷൻ ആൻഡ് ഏവിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ മസ്ഊദ് റഫീഉം മറ്റു വിദഗ്ദന്മാരും സ്‌പീക്കറിന്റെ ശബ്ദം യഥാർത്ഥ ശബ്ദം തന്നെയാണെന്നും ഗ്രാമഫോണിന്റെയും ടേപ്പിന്റെയോ ശബ്ദം പോലെ മറ്റൊരു ശബ്ദമല്ലെന്നും അഭിപ്രായപ്പെട്ടത് പാകിസ്ഥാൻ മുഫ്തി രേഖപ്പെടുത്തിയിട്ടുണ്ട്. (ആലാത്ത്  ജദീദ : പേ:93 -95 )

ഇനി സ്‌പീക്കറിന്റെ ശബ്ദം അസ്സൽ ശബ്ദത്തോട് സാദൃശ്യമായ മറ്റൊന്നാണെന്ന്  വെച്ചാൽ തന്നെ നമുക്ക് പ്രശ്‌നമില്ലെന്ന് നേരത്തെ വിവരിച്ചുവല്ലോ. ഇതിനു പുറമെ ഒരു വസ്തുവിനോട് സാദൃശ്യമുള്ള മറ്റൊന്നിനും ആ വസ്തുവിന്റെ വിധിയല്ലെന്ന്  പറയുവക പക്ഷം, നിഷിദ്ധ്യമായ ഗാനം, ഏഷണി, പരദൂഷണം മുതലായവ സ്‌പീക്കറിൽ കൂടി കേൾക്കുന്നതിന് വിരോധമില്ലെന്ന് പറയേണ്ടിവരുമല്ലോ. 

ചുരുക്കിപ്പറഞ്ഞാൽ ഖുത്വുബ നിർവഹിക്കുമ്പോൾ ലൗഡ്‌സ്‌പീക്കർ ഉപയോഗിക്കാൻ പാടില്ല എന്നതിന് ഫിഖ്ഹിന്റെ കിതാബുകളിൽ നിന്ന് തെളിവുദ്ധരിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഖത്വീബ്  ഉയർത്തണമെന്ന് പറഞ്ഞത് പതുക്കെയാക്കാൻ പാറ്റുകയില്ലെന്നതിനാണ് തെളിവാകുന്നത്. ലൗഡ് സ്പീക്കർ ഉപയോഗിക്കാൻ പറ്റുകയില്ല എന്നതിനല്ല . 'ബിഅൻ യർഫഅൽ ഖത്വീബു സൗതഹു' എന്ന കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ വിശദീകരണത്തിന്റെ താല്പര്യം ലൗഡ് സ്പീക്കർ പോലെയുള്ളത് ഉപയോഗിക്കാൻ പാടില്ലെന്നാണെന്ന് ഒരു കർമ്മശാസ്ത്ര പണ്ഡിതനും പറഞ്ഞിട്ടില്ല. ഖുത്വുബ നാൽപതാളെ കേൾപ്പിക്കൽ ശർത്വാണെന്ന് പറഞ്ഞപ്പോൾ സ്വാഭാവികമായും ശ്രോതാക്കളെ കേൾപ്പിക്കൽ ഖത്വീബിന്റെ കഴിവിൽപ്പെട്ടതല്ലേ .
 

Monday 19 June 2017

മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലിയാൽ


മുത്വലാഖിനെ കുറിച്ച് ഇന്ന് പലചർച്ചകളും നടക്കുമ്പോൾ എന്താണ് മുത്വലാഖ്‌ എന്നും അതിന്റെ ഇസ്‌ലാമിക വീക്ഷണം എന്താണെന്ന് അറിയാത്ത ഒരുപാട് സുഹിർത്തുക്കൾ ഇമെയിലിലൂടെ ബന്ധപ്പെട്ടു ബ്ലോഗിലൂടെ വിശദമായ വിവരം നൽകണമെന്ന് അഭിപ്രായപ്പെട്ടതനുസരിച്ച് കിട്ടുന്ന ചെറിയ അവസരം ഇതിന്നുവേണ്ടി ഉപയോഗിക്കുന്നു.

ഹലാലായകാര്യങ്ങൾ വെച്ച് അല്ലാഹുവിനു ഏറ്റം  ദേഷ്യമുള്ള കാര്യമാണ് വിവാഹമോചനമെന്ന് ഹദീസിൽ വന്നിട്ടുണ്ട്.അതിനാൽ കഴിവിന്റെ പരമാവധി വിവാഹമോചനം ഒഴിവാക്കി വിശാല വീക്ഷണത്തോടെ ദാമ്പത്ത്യജീവിതം തുടരാനാണ് വിശുദ്ധ ഇസ്‌ലാമിന്റെ നിർദ്ദേശം. എന്നാൽ വിവാഹബന്ധം വേർപെടുത്താതെ കഴിയുകയില്ലെന്നു വരുമ്പോൾ ഉടനടി സന്ദിക്കണമെന്ന് തോന്നിയാൽ അതിനു പറ്റിയ വിധത്തിലായിരിക്കണം ത്വലാഖ് ചൊല്ലുന്നത്. അതിനുവേണ്ടിയാണ് മൂന്നു അവസരം വിശുദ്ധ ഇസ്‌ലാം നൽകിയിരിക്കുന്നത്. ഒരുതവണ ത്വലാഖ് ചൊല്ലിയാൽ ഇദ്ദ കഴിയുന്നതിനുമുമ്പ് വിവാഹം കൂടാതെയും ഇദ്ദക്ക് ശേഷം പുനർ വിവാഹത്തിലൂടെയും അവളെ തിരിച്ചെടുക്കാവുന്നതാണ്. തുടർന്ന് രണ്ടാം പ്രാവശ്യം ത്വലാഖ് ചൊല്ലിയാലും നിയമം ഇതു  തന്നെ. എന്നാൽ രണ്ടു ത്വലാഖുകൾ ഒന്നിച്ചു ചൊല്ലിയാൽ തിരിച്ചെടുക്കാനുള്ള അവസരങ്ങളിൽ ഒന്ന് നഷ്ടപ്പെടും.

മൂന്നു ത്വലാഖ് ഒന്നിച്ച് ചൊല്ലുവാനുള്ള അധികാരം പുരുഷനുണ്ട്. എന്നാൽ മൂന്നു ഘട്ടങ്ങളിലായി ചൊല്ലലാണുത്തമം.എന്നാൽ മൂന്നും ഒന്നിച്ചുചൊല്ലിയാൽ മൂന്നു ത്വലാഖും സംഭവിക്കുന്നതാണ്. ഇക്കാര്യത്തിൽ നാല് മദ്ഹബുകളും ഏകോപിച്ചിരിക്കുന്നു. ഇമാം നവവി(റ ) എഴുതുന്നു:

وقد اختلف العلماء فيمن قال لامرأته أنت طالق ثلاثا فقال الشافعي ومالك وأبو حنيفة وأحمد وجماهير العلماء من السلف والخلف : يقع الثلاث . وقال طاوس وبعض أهل الظاهر : لا يقع بذلك إلا واحدة . وهو رواية عن الحجاج بن أرطأة ومحمد بن إسحاق والمشهور عن الحجاج بن أرطأة أنه لا يقع به شيء ، وهو قول ابن مقاتل ورواية عن محمد بن إسحاق .(شرح النووي على مسلم: ٢٢١/٥)

"നീ  മൂന്ന് ത്വലാഖും പോയവളാണ്" എന്ന് തന്റെ ഭാര്യയോട് പറഞ്ഞവന്റെ കാര്യത്തിൽ പണ്ഡിതന്മാർ ഭിന്നാഭിപ്രായക്കാരാണ്. ശാഫിഈ(റ), മാലിക്(റ), അബൂഹനീഫ(റ) എന്നിവരും സലഫ്-കലഫിൽ  നിന്നുള്ള ബഹുഭൂരിഭാഗവും പറയുന്നത് മൂന്നു ത്വലാഖും സംഭവിക്കും എന്നാണു. ത്വാഊസും(റ) ളാഹിരിയത്തിൽ നിന്ന്  ചിലരും പറയുന്നത് ഒന്ന് മാത്രമേ സംഭവിക്കുകയുള്ളൂ എന്നാണ് . ഹജ്‌ജാജുബ്നുഅർത്വാത്(റ) മുഹമ്മദുബ്നു ഇസ്‌ഹാഖ്‌ (റ) എന്നിവരിൽ നിന്നും അങ്ങനെ ഉദ്ദരിക്കപ്പെടുന്നുണ്ട്. എന്നാൽ അങ്ങനെ പറഞ്ഞാൽ ഒന്നും സംഭവിക്കുകയില്ലെന്നാണ് ഹജ്‌ജാജുബ്നുഅർത്വാത്(റ)ൽ നിന്ന് പ്രസിദ്ധമായ അഭിപ്രായം. ഇബ്നു മുഖാതിലി (റ)ന്റെ അഭിപ്രയവും മുഹമ്മദുബ്നു ഇസ്‌ഹാഖി (റ ) ൽ നിന്നുള്ള ഒരു റിപ്പോർട്ടും അതാണ്. (ശർഹുൽ  മുസ്‌ലിം : 5/ 221 )

മൂന്നും ഒരുമിച്ച് ചൊല്ലിയാൽ മൂന്നും സംഭവിക്കുമെന്ന ബഹുഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനുള്ള പ്രമാണം വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു:


അർത്ഥം:
"അല്ലാഹുവിന്റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവൻ അവനോടുതന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനുശേഷം അല്ലാഹു പുതുതായി വല്ല കാര്യവും കൊണ്ടുവന്നേക്കുമോ എന്ന് നിനക്കറിയില്ല" എന്ന ഖുർആനിക വചനമാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാർ രേഖയായി സ്വീകരിക്കുന്നത്. പ്രസ്തുത വചനത്തിനു അവർ നൽകുന്ന വിശദീകരണമിതാണ്: 'ത്വലാഖ് ചൊല്ലിയവൻ അതിന്റെ പേരിൽ ഖേദിക്കാം. അപ്പോൾ ഭാര്യ അവനുമായി വേര്പിരിഞ്ഞതിനാൽ അവന് അവളെ മടക്കിയെടുക്കാൻ സാധിക്കില്ലെല്ലോ. അപ്പോൾ മൂന്നും ഒരുമിച്ച് ചൊല്ലിയാൽ മൂന്നും സംഭവിക്കുകയില്ലെങ്കിൽ മടക്കിയെടുക്കാവുന്ന ത്വലാഖായി മാത്രമാണല്ലോ അത് സംഭവിക്കുക. അപ്പോൾ അവനു ഖേദിക്കേണ്ടതില്ലല്ലോ. റുകാന(റ) തന്റെ ഭാര്യയെ 'അൽബത്ത'  ത്വലാഖ് ചൊല്ലിയ സംഭവവും അവർ രേഖയായി സ്വീകരിക്കുന്നു. നബി(സ) റുകാനയോട്  നീ ഒന്ന് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളുവെന്ന് സത്യം ചെയ്തു ചോദിച്ചപ്പോൾ അതെ ഞാൻ ഒന്നുമാത്രമേ ഉദ്ദേശിച്ചിട്ടുള്ളുവെന്ന് റുകാന(റ ) മറുപടി നൽകി. മൂന്നും ഉദ്ദേശിച്ചാൽ മൂന്നും സംഭവിക്കുമെന്നതിന് ഈ സംഭവം രേഖയാണ്.അല്ലാത്ത പക്ഷം റുകാന(റ)യെ സത്യം ചെയ്യിച്ചതിന് യാതൊരു അർത്ഥവും ഉണ്ടാവുകയില്ലല്ലോ. (ശർഹു മുസ്‌ലിം : 5/ 221 )

മൂന്നും ഒന്നിച്ച് ചൊല്ലിയാൽ ഒന്നുമാത്രമേ സംഭവിക്കുകയുള്ളൂ എന്നതിന് ആ വാദക്കാർ പ്രമാണമായി സ്വീകരിക്കുന്നത് ഇനിപ്പറയുന്ന ഹദീസാണ്. 


അർത്ഥം: 
"ഇബ്നു അബ്ബാസി(റ) ൽ നിന്നു നിവേദനം : നബി(സ)യുടെയും അബൂബക്റി(റ) ന്റെയും ഉമറി(റ) ന്റെ ഭരണത്തിൽ നിന്ന് രണ്ട് വർഷവും മൂന്ന് ത്വലാഖ് ഒന്നായിരുന്നു. അപ്പോൾ ഉമറുബ്നുൽ ഖത്വാബ്(റ) പറഞ്ഞു: "നിശ്ചയം ജനങ്ങൾ അവർക്ക് സാവകാശമുള്ളൊരു വിഷയത്തിൽ ദൃതികാണിച്ചിരിക്കുന്നു. അതിനാൽ അവരുടെ മേൽ നാം അത് (മൂന്ന് ത്വലാഖ്) നടപ്പാകുകയാണെങ്കിൽ'. അങ്ങനെ അവരുടെ മേൽ അദ്ദേഹം അത് നടപ്പാക്കി". (മുസ്‍ലിം :2689)

 ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം നവവി (റ) എഴുതുന്നു: 


അർത്ഥം:
ഇബ്നു അബ്ബാസി(റ)ന്റെ ഈ ഹദീസാണ് ഇക്കൂട്ടർ പ്രമാണമായി സ്വീകരിക്കുന്നത്. ഇതിനു പുറമെ ഇബ്നു ഉമറി(റ) ന്റെ ഹദീസിന്റെ ചില റിവായത്തുകളിൽ, അദ്ദേഹം ആർത്തവമുള്ളപ്പോൾ മൂന്നു ത്വലാഖ് ചൊല്ലിയെന്നും അത് പരിഗണിച്ചില്ലെന്നും വന്നിട്ടുണ്ട്. ഇതിനും പുറമെ റുകാന(റ)യുടെ ഹദീസിൽ അദ്ദേഹം തന്റെ ഭാര്യയെ മൂന്ന് ത്വലാഖ് ചൊല്ലിയെന്നും ഭാര്യയെ തിരിച്ചെടുക്കാൻ നബി(സ) അദ്ദേഹത്തോട് നിർദ്ദേശിച്ചുവെന്നും വന്നിട്ടുണ്ട്. അതും അവർ പ്രമാണമായി സ്വീകരിക്കുന്നു. (ശർഹു  മുസ്‌ലിം : 5/ 221 )

പ്രസ്തുത ഹദീസുകൾക്കുള്ള മറുപടി ഇമാം നവവി(റ) വിവരിക്കുന്നു: 


അർത്ഥം:
റുകാന(റ) ഭാര്യയെ മൂന്ന്  ത്വലാഖ് ചൊല്ലിയെന്നും നബി(സ) അതിനെ മൂന്നായി പരിഗണിച്ചെന്നും പ്രതിയോഗികൾ ഉദ്ധരിക്കുന്ന റിപ്പോർട്ട് അജ്ഞാതരെ തൊട്ടുള്ള ദുർബ്ബലമായ രിവായത്താണ് . അൽബത്ത ത്വലാഖാണ് അദ്ദേഹം ചൊല്ലിയതെന്ന റിപ്പോർട്ടാണ് ശരി. 'അൽബത്ത' എന്ന പ്രയോഗം ഒന്നിനും മൂന്നിനും സാധ്യതയുള്ളതാണ്. ദുർബ്ബലമായ ഈ രിവായത്തിന്റെ വക്താവ് 'അൽബത്ത' എന്ന പടം മൂന്നിനെ കാണിക്കുന്നതാണെന്ന് വിശ്വസിക്കുകയും താൻ മനസ്സിലാക്കിയ ആശയം ഉദ്ധരിക്കുകയും ചെയ്തതാകാനാണ് സാധ്യതകാണുന്നത്. അതിൽ അദ്ദേഹം പിഴക്കുകയും ചെയ്തു. ഇബ്നു ഉമർ(റ)യുടെ ഹദീസിന്റെ പ്രബലമായ റിപ്പോർട്ടുകൾ മുസ്‌ലിമും(റ)മറ്റും ഉദ്ധരിച്ചത് അദ്ദേഹം ഒരു ത്വലാഖ് ചൊല്ലി എന്നാണ്. (ശർഹു മുസ്‌ലിം : 5/221)

ഇബ്നു അബ്ബാസി(റ)ന്റെ ഹദീസിനുള്ള മറുപടി ഇമാം നവവി(റ) വിവരിക്കുന്നതിങ്ങനെ:



അർത്ഥം: 
ഇബ്നു അബ്ബാസി(റ) ന്റെ ഹദീസിന്‌ പണ്ഡിതന്മാർ പല വ്യാഖ്യാനങ്ങളും പറയുന്നുണ്ട്. അവയിൽ പ്രബലമായ വ്യാഖ്യാനമിതാണ്: ആദ്യകാലത്ത് ഒരാൾ തന്റെ ഭാര്യയോട് 'നീ തലാഖ് പോയവളാണ് നീ ത്വലാഖ് പോയവളാണ് നീ ത്വലാഖ് പോയവളാണ്' എന്നിങ്ങനെ മൂന്നു പ്രാവശ്യം പറയുകയും ശക്തിപ്പെടുത്താലോ മറ്റൊന്നുകൂടി കൊണ്ടുവരലോ ഉദ്ദേശിക്കാതിരിക്കുകയും ചെയ്താൽ ഒരു ത്വലാഖ് പോയതായി വിധിച്ചിരിക്കുന്നു. കാരണം അതുകൊണ്ടു മറ്റൊന്നുകൂടി സംഭവിക്കൽ ഉദ്ദേശിക്കൽ അക്കാലത്ത് നന്നേ കുറവായിരുന്നു. അതിനാൽ ശക്തിപ്പെടുത്താൻ ഉദ്ദേശിക്കുകയെന്ന സാധാരണയുള്ള നിലപാടായി അതിനെ കണ്ടു. ഉമർ(റ) ന്റെ കാലമായപ്പോൾ ജനങ്ങൾ ആ വാചകം കൂടുതലായി ഉപയോഗിക്കുകയും ഓരോന്നുകൊണ്ടും ഓരോ ത്വലാഖ് ഉദ്ദേശിക്കുകയും ചെയ്യാൻ തുടങ്ങി. അപ്പോൾ നിരുപാധികം അങ്ങനെ പറയുമ്പോൾ അക്കാലത്ത് മനസ്സിലേക്ക് വരുന്നത് മൂന്നായത് കൊണ്ട് മൂന്നും സംഭവിക്കുമെന്ന് വെച്ചു. 

    പ്രസ്തുത ഹദീസിന്റെ താല്പര്യം ഇനിപ്പറയുന്ന വിധമാണെന്നും അഭിപ്രായമുണ്ട്. ഒരു ത്വലാഖ് ചൊല്ലലായിരുന്നു ആദ്യകാലത്തുള്ള പതിവ്. ഉമരി(റ)ന്റെ കാലമായപ്പോൾ ജനങ്ങൾ മൂന്നും വന്നിച്ച്  ചൊല്ലാൻ തുടങ്ങി. അപ്പോൾ അതിനെ മൂന്നായി തന്നെ ഉമർ(റ) നടപ്പാക്കുകയും ചെയ്തു. ഇതനുസരിച്ച് ജനങ്ങളുടെ സമ്പ്രദായത്തിൽ വന്ന മാറ്റമാണ് പ്രസ്തുത ഹദീസ് കാണിക്കുന്നത്. ഒരു വിഷയത്തിന്റെ നിയമത്തിൽ വന്ന മാറ്റമല്ല. (ശർഹ് മുസ്‌ലിം : 5/ 221)

ചുരുക്കിപ്പറഞ്ഞാൽ മൂന്നു ത്വലാഖും ഒന്നിച്ചു ചൊല്ലിയാൽ മൂന്നും സംഭവിക്കുമെന്നതിൽ ഉമർ(റ) ന്റെ കാലത്ത് സ്വഹാബികിറാം(റ) ഏകോപിച്ചിട്ടുമുണ്ട്. നാല് മദ്ഹബിന്റെ ഇമാമുകളും അക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. 

വിവാഹ മോചനത്തിന്റെ വാചകം പറയുമ്പോൾ ഒന്നെന്നോ രണ്ടെന്നോ മൂന്നെന്നോ ഉദ്ദേശിച്ചാൽ അത്രെയും എണ്ണം സംഭവിക്കുന്നതാണ്. ഒരു നിശ്ചിത എണ്ണം ഉദ്ദേശിക്കാതെ  വിവാഹ മോചനത്തിന്റെ വാചകം പറഞ്ഞാൽ ഒന്നുമാത്രമേ സംഭവിക്കുന്നതാണ് . 

ഒന്നിച്ചോ  തവണകളായോ മൂന്നു ത്വലാക്കുകൾ ചൊല്ലി ഒഴിവാക്കിയ സ്ത്രീയെ അവനു വിവാഹം കഴിക്കണമെങ്കിൽ ശരിയായ നിക്കാഹിലൂടെ അവൾ ഒരു ഭർത്താവിനെ സ്വീകരിക്കുകയും അവൻ അവളുമായി ശാരീരിക ബന്ധത്തിലേർപ്പെടുകയും പിന്നീട് അവൻ ത്വലാഖ് ചൊല്ലി അവളുടെ ഇദ്ദ കഴിയുകയും വേണം. ഇക്കാര്യം വിശുദ്ധ ഖുർആൻ  വ്യക്തമാക്കിയിട്ടുണ്ട് . അല്ലാഹു പറയുന്നു. 

الطَّلَاقُ مَرَّتَانِ ۖ فَإِمْسَاكٌ بِمَعْرُوفٍ أَوْ تَسْرِيحٌ بِإِحْسَانٍ ۗ وَلَا يَحِلُّ لَكُمْ أَن تَأْخُذُوا مِمَّا آتَيْتُمُوهُنَّ شَيْئًا إِلَّا أَن يَخَافَا أَلَّا يُقِيمَا حُدُودَ اللَّـهِ ۖ فَإِنْ خِفْتُمْ أَلَّا يُقِيمَا حُدُودَ اللَّـهِ فَلَا جُنَاحَ عَلَيْهِمَا فِيمَا افْتَدَتْ بِهِ ۗ تِلْكَ حُدُودُ اللَّـهِ فَلَا تَعْتَدُوهَا ۚ وَمَن يَتَعَدَّ حُدُودَ اللَّـهِ فَأُولَـٰئِكَ هُمُ الظَّالِمُونَ*فَإِن طَلَّقَهَا فَلَا تَحِلُّ لَهُ مِن بَعْدُ حَتَّىٰ تَنكِحَ زَوْجًا غَيْرَهُ ۗ فَإِن طَلَّقَهَا فَلَا جُنَاحَ عَلَيْهِمَا أَن يَتَرَاجَعَا إِن ظَنَّا أَن يُقِيمَا حُدُودَ اللَّـهِ ۗ وَتِلْكَ حُدُودُ اللَّـهِ يُبَيِّنُهَا لِقَوْمٍ يَعْلَمُونَ.


അർഥം:
(മടക്കിയെടുക്കാന്‍ അനുമതിയുള്ള) വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ് വേണ്ടത്‌. നിങ്ങള്‍ അവര്‍ക്ക് (ഭാര്യമാര്‍ക്ക്‌) നല്‍കിയിട്ടുള്ളതില്‍ നിന്നു യാതൊന്നും തിരിച്ചുവാങ്ങാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല. അവര്‍ ഇരുവര്‍ക്കും അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിച്ചു പോരാന്‍ കഴിയില്ലെന്ന് ആശങ്ക തോന്നുന്നുവെങ്കിലല്ലാതെ. അങ്ങനെ അവര്‍ക്ക് (ദമ്പതിമാര്‍ക്ക്‌) അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുവാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് ഉല്‍ക്കണ്ഠ തോന്നുകയാണെങ്കില്‍ അവള്‍ വല്ലതും വിട്ടുകൊടുത്തുകൊണ്ട് സ്വയം മോചനം നേടുന്നതില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. അതിനാല്‍ അവയെ നിങ്ങള്‍ ലംഘിക്കരുത്‌. അല്ലാഹുവിന്റെ നിയമപരിധികള്‍ ആര്‍ ലംഘിക്കുന്നുവോ അവര്‍ തന്നെയാകുന്നു അക്രമികള്‍.  ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന് ശേഷം അവളുമായി ബന്ധപ്പെടല്‍ അവന് അനുവദനീയമാവില്ല; അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത് വരേക്കും. എന്നിട്ട് അവന്‍ (പുതിയ ഭര്‍ത്താവ്‌) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ (പഴയ ദാമ്പത്യത്തിലേക്ക്‌) തിരിച്ചുപോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല; അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കാമെന്ന് അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്‍. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അല്ലാഹു അത് വിവരിച്ചുതരുന്നു.(അൽബഖറ : 229 -230 )



മൂന്നു ത്വലാഖുകൾ ചൊല്ലുന്ന പ്രവണതയിൽ നിന്ന് ഭർത്താക്കന്മാരെ അകറ്റിനിര്ത്തുകയാണ് ഈ നിയമത്തിന്റെ പിന്നിലുള്ളത്.



വിശുദ്ധ റമളാന്റെ അവസാനത്തെ പത്തും തീരാറായിക്കൊണ്ടിരിക്കുന്നു. ഞിങ്ങളുടെ ഈ മാസത്തിലെ വിലപ്പെട്ട ദുആയിൽ ഈ വിനീതനെയും ഉൾപ്പെടുത്താൻ മറക്കരുത്.


Saturday 3 June 2017

അറിവിന്റെ പ്രകാശം




അറിവാണ് ഇസ്‌ലാമിന്റെ ജീവൻ എന്നത് പ്രചുര പ്രചാരമുള്ള നബി വചനമാണ്. അർത്ഥവ്യാപ്തിയിലും ആശയ സമ്പന്നതയിലും നിരവധി ആഴങ്ങൾ ഈ വചനത്തിനുണ്ട്. പ്രമുഖരായ മുഹദ്ദിസുകളെല്ലാം ആ നിലയിലാണ് ഈ ഹദീസിനെ വ്യാഖ്യാനിച്ചിട്ടുള്ളത.് പണ്ഡിതന്റെ മഹത്ത്വം കുറിക്കുന്ന വചനങ്ങളിൽ ഏറെ ആശയ സമ്പന്നതയുണ്ട് ഈ ഹദീസിന്.
പ്രപഞ്ചത്തിന് അല്ലാഹു നൽകിയ അനുഗ്രഹമാണ് ഇസ്‌ലാം. ബോധമുള്ള മനുഷ്യന് വഴികാണിക്കുന്ന സരണിയാണത്. ഇസ്‌ലാമിന്റെ നിലനിൽപ്പും പ്രസരിപ്പും മാത്രമല്ല, അതിന്റെ ആത്മാവ് തന്നെ നിലനിൽക്കുന്നത് അറിവിലൂടെയാണ്. അറിവിന്റെ വാഹകരിലൂടെയാണ് ഇസ്‌ലാമിന്റെ കൈമാറ്റം നടക്കുക. മഹാന്മാരായ പ്രവാചകന്മാരെ നിയോഗിച്ചു കൊണ്ടാണ് അല്ലാഹു അറിവിന്റെ പ്രകാശം ലോകത്തിനു നൽകിയത്. കഴിഞ്ഞകാല സമൂഹങ്ങൾക്കിടയിൽ അരാജകത്വവും അജ്ഞതയും നടമാടുകയും മതത്തിന്റെ മൂല്യങ്ങളിൽ തിരിമറികളും പുതുചിന്തകളും ഉണ്ടാവുകയും ചെയ്തപ്പോഴെല്ലാം പ്രവാചകന്മാരുടെ നിയോഗത്തിലൂടെ അറിവിന്റെ ധർമം ലോകത്ത് നിലനിന്നുപോന്നിട്ടുണ്ട്. തിരുനബിക്കു മുമ്പ് പ്രവാചകന്മാരാണ് പ്രധാനമായും ഈ ധർമം നിലനിർത്തിയത്. മുൻകാല പ്രവാചകന്മാരുടെ കാലത്ത് പണ്ഡിതന്മാരുടെ സാന്നിധ്യം, മുഹമ്മദ് നബി(സ്വ)യുടെ ഉമ്മത്തിലെ പണ്ഡിതന്മാരെ അപേക്ഷിച്ച് കുറവായിരുന്നു. തിരുനബിയുടെ രിസാലത്തോട് കൂടി പൂർത്തിയാക്കപ്പെട്ട ഇസ്‌ലാമിനെ പിൽക്കാലത്തേക്ക് കൈമാറിയതും അത്ഭുതാവഹമായ ചിന്തകൾ, രചനകൾ, ഗവേഷണങ്ങൾ, പഠനങ്ങൾ, നിരീക്ഷണങ്ങൾ നൽകി അറിവിനെ സമ്പന്നമാക്കിയതും പണ്ഡിത മഹാത്മാക്കളാണ്. തിരുനബിയിൽ നിന്ന് സ്വഹാബാക്കൾ ഏറ്റെടുത്ത്, അത് താബിഉകൾ മുഖേനെ ലോകത്തിന്റെ മുഴുവൻ കോണുകളിലും പ്രചരിച്ചു. അറിവിന്റെ വെളിച്ചെത്തിനു ഊർജ്ജം നൽകി അധ്വാനിച്ച പണ്ഡിതന്മാരുടെ സാന്നിധ്യം തന്നെയാണ് ലോകത്തെവിടെയും കാണുന്ന ഇസ്‌ലാമിക പ്രഭക്കു കാരണം. കൊച്ചു കേരളം തുല്യതയില്ലാത്ത സേവനമാണ് ഈ രംഗത്ത് കാഴ്ച്ചവെച്ചതും ഇപ്പോഴും നൽകി കൊണ്ടിരിക്കുന്നതും. പണ്ഡിതന്റെ മഹത്ത്വം ഉദ്‌ഘോഷിക്കുന്ന നിരവധി വചനങ്ങൾ ഖുർആനിൽ കാണാം. ‘അല്ലാഹു അല്ലാതെ ആരാധ്യനില്ല’ എന്നതിന് അല്ലാഹു സാക്ഷ്യം നിന്നിട്ടുണ്ട്. മലക്കുകളും പണ്ഡിതന്മാരും സാക്ഷികളായിട്ടുണ്ട് (ആലു ഇംറാൻ-18). അല്ലാഹുവിന്റെ അസ്ഥിത്വത്തിന് തന്നെയും അല്ലാഹു സാക്ഷികളാക്കി കാണിച്ചത് മലക്കുകൾക്കു പുറമേ പണ്ഡിതന്മാരെയാണ്. പ്രമുഖരായ ഖുർആൻ വ്യാഖ്യാതാക്കൾ പണ്ഡിത മഹത്ത്വത്തിന്റെ നിറവായാണ് ഈ വചനത്തെ വിശദീകരിച്ചത്. പ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യമാണ് അല്ലാഹു. അവന്റെ അസ്ഥിത്വത്തിന് സാക്ഷികളാവുക എന്നത് തന്നെ മതി പണ്ഡിതന്റെ മഹത്ത്വത്തിന്. നീതിമാന്മാരെയാണ് സാക്ഷികളാക്കേണ്ടത്. പണ്ഡിതന്മാരിലൂടെ നീതിയുടെയും സത്യത്തിന്റെയും പ്രകാശനമാണ് അല്ലാഹു ഇവിടെ പഠിപ്പിക്കുന്നത്. ‘നബിയേ നിങ്ങൾ പറയുക, വിവരമുള്ളവരും ഇല്ലാത്തവരും സമമാകുമോ’ (സുമർ 9).
പണ്ഡിതന്മാരുടെ  മഹത്ത്വത്തെക്കുറിക്കുന്ന ശക്തമായ ഭാഷ. സ്വർഗവാസികളും നരകവാസികളും സമമാകുമോ എന്ന ചോദ്യം പോലെ, ഇരുട്ടും വെളിച്ചവും സമമാണോ എന്നതു പോലെ, വിശ്വാസവും അവിശ്വാസവും ഒരു പോലെയാണോ എന്ന ചോദ്യം പോലെ. സമാനമായ മറ്റൊരു വചനം ഇങ്ങനെ. ‘നബിയേ നിങ്ങളിലേക്ക് അവതരിപ്പിക്കപ്പെട്ടത് സത്യമാണെന്ന് അറിയിക്കുന്നവൻ അന്ധെന പോലെയാണോ? ഒരിക്കലുമല്ല. ചിന്തിക്കുന്നവർ പാഠം ഉൾക്കൊള്ളും’ (റഅദ് 19). വിവരമുള്ളവരുടെ മറുഭാഗത്തുള്ളവർ അന്ധത ബാധിച്ചവരാണെന്നാണ് ഇവിടുത്തെ ഭാഷ്യം. അന്ധന് എല്ലാം ഇരുട്ടാണല്ലോ, അത് തന്നെയാണ് വിവരമില്ലാത്തവന്റെ സ്ഥിതിയും. വിവരമുള്ളവൻ ഇരുട്ടകറ്റുന്നവനാണ്, പ്രകാശം പൊഴിക്കുന്നവനാണ്. ഈ നിലക്കാണ് അറിവിനെ പ്രകാശം എന്ന് വിളിക്കുന്നത്. ഖുർആനിലും ഹദീസിലും അത്തരം പരാമർശങ്ങൾ നിരവധി കാണാനാവും. സൂറത്തുൽ അൻകബൂത്തിലെ 43-ാം വചനത്തിന്റെ ആശയം ഇങ്ങനെ. ‘ആ ഉപമകൾ മനുഷ്യർക്ക് വേണ്ടി നാം നിശ്ചയിക്കുന്നതാണ്. വിവരമുള്ളവർ മാത്രമേ  ആ ഉപമകൾ മനസ്സിലാക്കുകയുള്ളൂ.’ മഹാന്മാരിൽ ഒരാൾ പറഞ്ഞു: ഖുർആനിലെ ഒരു ഉപമ എനിക്ക് മനസ്സിലാകാതെ വന്നാൽ ഞാൻ വല്ലാതെ പ്രയാസപ്പെടും. കാരണം വിവരമുള്ളവർക്കേ അതു മനസ്സിലാകൂ എന്നല്ലേ ഖുർആൻ പറഞ്ഞത്. ഞാൻ വിവരമില്ലാത്തവനാണല്ലോ. ‘നിങ്ങളിൽ വിശ്വാസമുള്ളവർക്കും വിജ്ഞാനം നൽകപ്പെട്ടവർക്കും നിരവധി പദവികളിൽ ഉയർച്ച നൽകുന്നതാണ്’ (മുജാദല 11). ഭൗതികമായി തന്നെ പണ്ഡിതന്റെ മഹത്ത്വം എത്രത്തോളമുണ്ട്. നിരവധി രാജാക്കളും ഭരണാധികാരികളും സമ്പന്നരും കഴിഞ്ഞ് പോയ ഈ പ്രപഞ്ചത്തിൽ അന്തസ്സാർന്ന ഓർമകൾ നിലനിൽക്കുന്നത് പണ്ഡിതരുടേത് മാത്രമാണ്. അവർ തീർത്ത ജ്ഞാനത്തിന്റെ മതിൽ ഒരു കോട്ടവും തട്ടാതെ, ഇളക്കമില്ലാതെ ഇന്നും തലയുയർത്തി നിൽക്കുന്നു. നെഞ്ച് വിരിച്ച് മസിൽ ചുരുട്ടി മേൻമകൾ കാണിച്ച ഉശിരൻമാരെ ചരിത്രം കാണുന്നേയില്ല. പണ്ഡിത തേജസ്വികളോ, ആദരവോടെയല്ലാതെ അവരെ സ്മരിക്കപ്പെടുന്നുമില്ല. ഇമാം അഹ്മദും ഇമാം ശാഫിഈയും ഇമാം മാലികും ഇമാം അബൂഹനീഫയും സുഫ്‌യാനുസ്സൗരിയും ഇമാം ഗസ്സാലിയും ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ചെറിയ പ്രായത്തിൽ പിരിഞ്ഞു പോയ ഇമാം നവവി(റ)യുമെല്ലാം ഇന്നും ചരിത്രത്തിന്റെ സ്‌നേഹ വികാരങ്ങളല്ലേ? പ്രപഞ്ചത്തിന്റെ അഷ്ടദിക്കുകളിലും അവർ ഇന്നും ജീവിക്കുന്നു. അവരുടെ നാമങ്ങൾ മർഹമത്തോടെ പറയപ്പെടുന്നു. അവരുടെ രചനകൾ എല്ലായിടത്തും പാരായണം ചെയ്യപ്പെടുന്നു. അവരെ അനുകരിച്ചും പിൻതുടർന്നും ജീവിക്കുന്ന എത്ര കോടി ജനങ്ങളാണ് കഴിഞ്ഞു പോയത്. ഇപ്പോൾ ജീവിക്കുന്നത്! ഈ മഹാപ്രപഞ്ചത്തിലെ ഓരോ മുസ്‌ലിമും തനിക്ക് മുന്നിൽ കാണുന്ന പ്രകാശത്തിന്റെ കൈത്തിരി ഏറ്റുവാങ്ങിയത് ഈ മഹാവ്യക്തിത്വങ്ങളിൽ നിന്നല്ലേ? വിശ്വാസവും ആരാധനകളടക്കമുള്ള എല്ലാ മതചിഹ്നങ്ങളും ആവാഹിച്ചെടുത്തത് ഈ മഹാമനീഷികളിൽ നിന്നല്ലേ? നന്മയുടെ വഴികാട്ടികളായി ഇന്നും ജീവിക്കുന്ന പണ്ഡിത തേജ്വസികളുടെ ഓരം പറ്റി ജീവിതത്തെ മിനുക്കിയെടുത്ത് പാകപ്പെടുത്താൻ താൽപര്യപൂർവം കൊതിച്ച് നിൽക്കുന്ന എത്ര പേരെയാണ് ലോകത്തിന് കാണാനായത്, ഇന്നും കാണുന്നതും. ഇതിനപ്പുറം ഭൗതിക ലോകത്ത് എന്ത് വേണം? മഹാഭാഗ്യശാലികൾ! വിജയശ്രേണിയിലെ അതികായർ! സൂറത്തുൽ ഫാത്വിർ 28, അൻകബൂത്ത് 49, തൗബ 122, അൻആം 122, നിസാഅ് 83, നിസാഅ് 59, സബഅ് 6 എന്നീ വചനങ്ങൾ പണ്ഡിതന്റെ മഹത്ത്വങ്ങൾ കുറിക്കുന്നവയാണ്. തിരുനബി(സ്വ) പറഞ്ഞു: ‘അല്ലാഹു ഒരാളിൽ നന്മ ഉദ്ദേശിക്കുന്നുവെങ്കിൽ ദീനിലുള്ള ജ്ഞാനം അവന് നൽകും’ (ബുഖാരി, മുസ്‌ലിം). മതത്തെക്കുറിച്ചറിയാനും പഠിക്കാനും ഭാഗ്യം ലഭിക്കാത്തവനിൽ ഒരു ഗുണവും ഇല്ലെന്നാണ് ഈ ഹദീസിന്റെ അർത്ഥം. ഏതെങ്കിലും നന്മ ഉള്ളവർ അല്ലാഹുവിന്റെ ദീൻ പഠിച്ചവരും മനസ്സിലാക്കിയവരുമാണ് എന്ന നിലക്കാണ് ഈ ഹദീസിനെ മുഹദ്ദിസുകൾ വ്യാഖ്യാനിക്കുന്നത്. നബി(സ്വ)പറഞ്ഞു: ‘നമ്മുടെ ഈ പള്ളിയിൽ ഒരു നന്മ പഠിക്കാനോ പഠിപ്പിക്കാനോ വരുന്ന ഒരുത്തൻ അല്ലാഹുവിന്റെ മാർഗത്തിലെ പടയാളിയെപോലെയാണ്’ (അഹ്മദ്). അല്ലാഹുവിന്റെ മാർഗത്തിന് തടസ്സമാകുന്ന ശത്രുവിനെ തടഞ്ഞുനിറുത്തുന്ന പടയാൡയുടെ ധർമസമരം തന്നെയാണ് പണ്ഡിതനും നടത്തുന്നത്. ജീവനുള്ള ഒരു ദർശനത്തിന്റെ സന്ദേശം ഏറ്റെടുത്ത് കൈമാറ്റം ചെയ്യുന്നതിലൂടെ സാധ്യമാവുന്നത് അതാണ്.
മനുഷ്യന്റെ രക്ഷ പണ്ഡിതന്മാരുടെ സാന്നിധ്യത്തിലാണ്. അല്ലാഹുവിന്റെ അമാനത്താകുന്ന ഇസ്‌ലാമിനെ പഠിപ്പിക്കുകയും അവന്റെ കലാമിനെ യഥാവിധി വ്യാഖ്യാനിക്കുകയും ചെയ്യുന്ന ധർമമാണവരുടേത്. തിരുസുന്നത്തിന്റെ ചലിക്കുന്ന പതിപ്പുകളും ജീവസ്സുറ്റ വരികളുമാണവർ. അവരുടെ നഷ്ടം മനുഷ്യന്റെ നാശവും നഷ്ടവുമാണ്. തിരുനബി(സ്വ) പറഞ്ഞല്ലോ: അറിവിനെ അല്ലാഹു അടിമകളിൽ നിന്ന് പെട്ടെന്ന് തിരിച്ച് പിടിക്കില്ല. പണ്ഡിതന്മാരുടെ വേർപ്പാട് മുഖേനെയാണ് അറിവ് നഷ്ടപ്പെടുക(ബുഖാരി,  മുസ്‌ലിം). ഇബ്‌നു അബ്ബാസ്(റ) പറയുന്നു: തിരുനബി ചോദിച്ചു: അറിവ് നഷ്ടപ്പെടുന്നത് എങ്ങനെയാണെന്ന് നിങ്ങൾക്കറിയുമോ? ഭൂമിയിൽ നിന്ന് പണ്ഡിതന്മാരുടെ വേർപ്പാടുണ്ടാകുമ്പോഴാണ് അത് സംഭവിക്കുക. മഹാനായ അബൂ ഉമാമയുടെ ഹദീസിൽ ഇങ്ങനെ വായിക്കാം. തിരുനബി(സ്വ) പറഞ്ഞു: അറിവ് നഷ്ടപ്പെടുന്നതിന് മുമ്പ് അത് നിങ്ങൾ സമ്പാദിക്കുക. അപ്പോൾ സ്വഹാബത്ത് ചോദിച്ചു: നബിയേ, അറിവ് എങ്ങനെയാണ് നഷ്ടപ്പെടുക, ഞങ്ങൾക്കിടയിൽ അല്ലാഹുവിന്റെ കിതാബുണ്ടല്ലോ? അപ്പോൾ നബി(സ്വ) ഗൗരവത്തോടെ പറഞ്ഞു: ബനൂ ഇസ്‌റാഈലിൽ തൗറാത്തും ഇഞ്ചീലും ഉണ്ടായിരുന്നില്ലേ. എന്നിട്ട് അവർക്കെന്താണ് സംഭവിച്ചത്? അറിവ് നഷ്ടപ്പെടുക എന്നാൽ അറിവിന്റെ വാഹകരുടെ വേർപ്പാടാണ് (ദാരിമി).
ഖുർആനിന്റെ സാന്നിധ്യം മാത്രം പോരാ. അതിനെ യഥാക്രമം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പണ്ഡിതന്മാർ നിർബന്ധമാണെന്ന് സാരം. ഭൂമിയുടെ പല ഭാഗങ്ങളിൽ നിന്നായി അതിനെ നാം ചുരുക്കുന്നത് അവർ കണ്ടിട്ടില്ലേ (റഅ്ദ് 41). ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ഭൂമിയുടെ ഭാഗങ്ങളിൽ ചുരുങ്ങൽ അനുഭവപ്പെടുക എന്നതിന്റെ താൽപര്യം പണ്ഡിതന്മാരുടെ മരണമാണ്. ഖവാരിജ്, മുർജിഅത്ത്, ജഹ്മിയ്യത്ത്, മുജസ്സിമത്ത് അടക്കമുള്ള അസത്യവാദികളുടെ കടന്ന് കയറ്റത്തെ തടയിട്ട് വിശുദ്ധ ഗ്രന്ഥത്തിന്റെ മൗലികത നിലനിറുത്താനായത് കഴിഞ്ഞ കാലത്തിലെ മഹാത്മാക്കളുടെ നിറസാന്നിധ്യം മൂലമായിരുന്നെങ്കിൽ ഇന്നും അത് നിലനിൽക്കുന്നത് അവരുടെ പിൻഗാമികളായ മഹത്തുക്കളിലൂടെ തന്നെയാണ്. ഇമാം ശാഫിഈ(റ) പറഞ്ഞു: പണ്ഡിതന്മാർ ആഖിറത്തിൽ അല്ലാഹുവിന്റെ ഔലിയാക്കളാണ്. അല്ലെങ്കിൽ അല്ലാഹുവിന് വലിയ്യ് ഇല്ലതന്നെ. ഇക്‌രിമ(റ) പറഞ്ഞു: പണ്ഡിതന്മാരെ പ്രയാസപ്പെടുത്തുന്നവരെ നിങ്ങൾ സൂക്ഷിക്കുക. പണ്ഡിതരെ പ്രയാസപ്പെടുത്തുന്നവർ തിരുനബിയെയാണ് പ്രയാസപ്പെടുത്തുന്നത്. കാരണം പണ്ഡിതന്മാർ തിരുനബിയുടെ സുന്നത്തിന്റെ പതിപ്പുകളാണ്. ഹസൻ(റ) പറഞ്ഞു: പണ്ഡിതന്റെ മരണം ഇസ്‌ലാമിന് സംഭവിക്കുന്ന വിള്ളലാണ്. കാലം എത്ര ചെന്നാലും ആ വിള്ളൽ അടയുകയില്ല.
ആകാശത്തും ഭൂമിയിലുമുള്ള സകല ജീവികളും വെള്ളത്തിനടിയിലെ മീനുകളും ഉറുമ്പുകൾ വരെയും ആലിമിന് വേണ്ടി പ്രാർത്ഥിക്കുമെന്നും പാപമോചനം തേടുമെന്നും അബൂദാവൂദ്, ഇബ്‌നുമാജ, തുർമുദി ഉദ്ധരിച്ച ഹദീസിലുണ്ട്. എത്ര ഉന്നതമായ മഹത്ത്വമാണിത്. ഒരാൾ നമുക്ക് വേണ്ടി ഒരു തവണ പ്രാർത്ഥിച്ചു എന്ന് കേട്ടാൽ നമുക്കുണ്ടാവുന്ന സന്തോഷവും ആനന്ദവും എത്രയാണ്. എന്നാൽ ലോകം നിലനിൽക്കുവോളം ആലിമിന് ലഭിക്കുന്ന പ്രാർത്ഥനയാണ് ഹദീസിൽ പരാമർശിച്ചത്. ആകാശ വാസികളായ മലക്കുകൾ മുതൽ ഉറുമ്പുകൾ വരെ നടത്തുന്ന പ്രാർത്ഥന. ‘പണ്ഡിതന്മാർ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. പ്രവാചകന്മാർ ദീനാറോ ദിർഹമോ അനന്തരമായി നൽകിയിട്ടില്ല. ജ്ഞാനമാണ് അവർ അനന്തരമായി നൽകിയത്. അത് കൊണ്ട് ജ്ഞാനം സമ്പാദിക്കുന്നവൻ പൂർണ വിഹിതമാണ് നേടുന്നത്’ (അബൂദാവൂദ്). അനന്തരവനോട് അനന്തരാവകാശിക്കുള്ള ബന്ധം കൊണ്ടാണല്ലോ അനന്തരസ്വത്തിൽ പങ്കാളിത്തമുണ്ടാകുന്നത്. ഇതുപോലെ പ്രവാചകന്മാരുമായി അടുത്ത ബന്ധമാണ് പണ്ഡിതന്മാർക്ക്. അത് കാരണമാണ് അവരുടെ അനന്തരസ്വത്ത് (ജ്ഞാനം) അനന്തരമായി പണ്ഡിതന്മാർക്ക് ലഭിച്ചത്. പ്രവാചകന്റെ തിരുശേഷിപ്പാണ് പണ്ഡിതന്മാർ വഹിക്കുന്ന ജ്ഞാന സമ്പത്തെന്നർത്ഥം.
അല്ലാഹുവിലേക്ക് ക്ഷണിക്കുക എന്ന മഹത്തായ കർമമാണ് പണ്ഡിതൻ നിർവഹിക്കുന്നത്. എന്റെ പ്രതിനിധിയെ ഭൂമിയിലേക്ക് നിശ്ചയിക്കുന്നു എന്നതിന്റെ താൽപര്യവും അത് തന്നെ. അല്ലാഹുവിന്റെ പ്രതിനിധിയായി പണ്ഡിതനാണ് ഈ ദൗത്യ നിർവഹണത്തിന്റെ മുന്നിൽ നിൽക്കേണ്ടത്. നിസ്‌കാരത്തിനായി നിങ്ങളെ വിളിച്ചുണർത്തുന്ന കോഴിയെ ചീത്ത പറയരുതെന്ന് തിരുവചനമുണ്ട്. അപ്പോൾ അല്ലാഹുവിന്റെ തൗഹീദിലേക്കും കിതാബ്, സുന്നത്തിലേക്കും മറ്റ് മതപരമായ കാര്യങ്ങളിലേക്കും ക്ഷണിക്കുകയും അധ്വാനിക്കുകയും ചെയ്യുന്ന പണ്ഡിതനെ അപഹസിക്കുന്നത് എത്ര കുറ്റകരമാണ്. അല്ലാഹു പറഞ്ഞു: എന്റെ വലിയ്യിനോട് ഒരാൾ മത്സരിച്ചാൽ ഞാൻ അവനോട് യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട് (ബുഖാരി). അടിസ്ഥാനപരമായി അല്ലാഹുവിന്റെ വലിയ്യ് അവന്റെ അറിവിന്റെ വാഹകരാണ്. അവർ മുഖേനെയാണ് തൗഹീദും കിതാബും സുന്നത്തും നിലനിൽക്കുന്നത്. ചില തിരുവചനങ്ങൾ  ശ്രദ്ധിക്കുക: ‘പ്രവാചകരോട് അടുത്ത് നിൽക്കുന്ന രണ്ട് പദവികളാണ് പണ്ഡിതന്റെയും പോരാളികളുടെയും പദവികൾ.’ പണ്ഡിതൻ പ്രവാചകന്മാരുടെ ദൗത്യം നിർവഹിക്കുന്നു. പോരാളിയോ മതത്തിനെതിരെയുള്ള ശത്രുക്കളെ പ്രതിരോധിക്കുന്നു. തിരുനബി(സ്വ) പറഞ്ഞു: ‘ഒരു പണ്ഡിതന്റെ മരണത്തേക്കാൾ ചെറുതാണ് ഒരു നാടിന്റെ മരണം.’ ‘നാൽപ്പത് ഹദീസുകൾ മനഃപാഠമാക്കുകയും എന്റെ സമുദായത്തിൽ അത് പ്രബോധനം നടത്തുകയും ചെയ്താൽ അന്ത്യനാളിൽ ഞാൻ അവന് സാക്ഷിയും ശിപാർശകനുമാകും.’ ഇബ്‌റാഹീം നബിയോട് അല്ലാഹു പറഞ്ഞു: ഇബ്‌റാഹീം, ഞാൻ അറിവുള്ളവനാണ്. അറിവുള്ള എല്ലാവരേയും ഞാൻ ഇഷ്ടപ്പെടുന്നു (ഇഹ്‌യ).
ജീവിതം മുഴുവൻ ജ്ഞാനസമ്പാദനത്തിനും സേവനത്തിനുമായി മാറ്റിവെച്ച മഹത്തുക്കളെയാണ് നമ്മുടെ മുൻഗാമികളിൽ കാണുന്നത്. പട്ടിണിയും ദാരിദ്ര്യവും ക്ഷീണവും പ്രയാസവും യാത്രയും എല്ലാം ഒന്നിച്ച് തിരിച്ചടിച്ചു കൊണ്ടിരുന്നപ്പോഴും അവർ അതിൽ നിന്ന് പിൻമാറിയിട്ടില്ല. അതിരറ്റ ആഗ്രഹവും അതീവ ഉത്സാഹവും അവരെ വീണ്ടും വീണ്ടും കർമോത്സുകരാക്കി. അഹ്‌ലുസ്സുഫയിൽ നാം ആ മാതൃക കാണുന്നു. അബൂഹുറൈറ(റ) അടക്കമുള്ള എഴുപത് സ്വഹാബി പണ്ഡിത പ്രമുഖരുടെ ത്യാഗം ചരിത്രം വരച്ചിടുന്നുണ്ട്. അവരിൽ നിന്ന് പാഠമുൾക്കൊണ്ട് കടന്നുവന്ന താബിഈ പ്രമുഖർ നിരവധി. അത്വാഉബ്‌നു അബീ റബാഅ്, ഉർവത്തുബ്‌നു സുബൈർ, ഖാളി ശുറൈഹ്, ഹസനുൽ ബസ്വരി, ഉമറുബ്‌നു അബ്ദുൽ അസീസ്, മുഹമ്മദുബ്‌നു സീരീൻ(റ) തുടങ്ങിയവർ അതിൽ പ്രമുഖരാണ്. മദ്ഹബിന്റെ നാല് ഇമാമുകളുടെ സേവനവും അധ്വാനവും ചെറുതല്ല. അവരെ ആശ്രയിച്ചാണ് ലോകമുസ്‌ലിംകൾ ഇന്നും മുന്നോട്ട് പോകുന്നത് എന്ന് വരുമ്പോൾ മദ്ഹബിന്റെ ഇമാമുകളുടെ പ്രൗഢി കൂടുതൽ തിളങ്ങുന്നു. ബുദ്ധികൂർമതയും സൂക്ഷ്മതയും നിരന്തര പരിശ്രമവുമായിരുന്നു അവരുടെ പ്രകൃതം. ഇമാം അബൂ ഹനീഫ(റ)യെ കുറിച്ച് ഇമാം യൂസുഫ്(റ) പറഞ്ഞു: ‘അബൂഹനീഫത്തുന്നുഅ്മാൻ(റ) നിഷിദ്ധ കാര്യങ്ങൾക്കെതിരെ ശക്തമായ അമർഷമുള്ളവരും നീണ്ട സമയം മൗനിയായി ചിന്തിക്കുന്നയാളുമായിരുന്നു.’ മറ്റ് മൂന്ന് ഇമാമുമാരുടെ സ്ഥിതിയും ഭിന്നമായിരുന്നില്ല. ഈ വിധം അനുപമമാണ് പണ്ഡിത ദൗത്യം.




Friday 2 June 2017

ലൈംഗികതയിലെ ശരിതെറ്റുകൾ



വളരെയധികം മൃദുലമായ തലോടലുകളാണ് ഇണകൾ പരസ്പരം നടത്തേണ്ടത്. കൈകൾ കൊണ്ടും നാവ് ഉപയോഗിച്ചും തൊട്ടു തൊട്ടില്ല എന്ന നിലയിൽ ഇണയെ തൂവൽ സ്പർശം(Feather touch) ചെയ്യാൻ സാധിച്ചാൽ അതൊരു അനിർവചനീയമായ അനുഭവമായിരിക്കും.  ഉത്തേജനത്തിലേക്കെത്തുന്ന ഈ ഘട്ടത്തിൽ ലൈംഗിക തമാശ(sex fun) കളുമാവാം. ഭർത്താവിന്റെ ശരിയായ സ്‌നേഹം കിട്ടുന്ന ഭാര്യക്ക് ലൈംഗിക ഉണർവിലേക്കെത്തുക താരതമ്യേന എളുപ്പമായിരിക്കും. എന്നാൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്ന ദമ്പതികളാണെങ്കിൽ ഭാര്യക്ക് ലൈംഗിക ഉണർവ് വളരെ സാവധാനത്തിലുണ്ടാവുകയോ അല്ലെങ്കിൽ ഒട്ടും ഇല്ലാതിരിക്കുകയോ ചെയ്യാം. ബില്ലി ക്രിസ്റ്റലിന്റെ വാക്കുകൾ പ്രസക്തമാണിവിടെ: ‘സെക്‌സിൽ ഏർപ്പെടാൻ സ്ത്രീക്ക് ഒരു കാരണം വേണം. എന്നാൽ, പുരുഷന് ഒരു സ്ഥലം മതി’. ശരിയാണ്. തന്നെ ആത്മാർത്ഥമായി സ്‌നേഹിക്കുന്ന ഭർത്താവുമായുള്ള ലൈംഗിക ബന്ധം സ്ത്രീക്ക് ഇരട്ടി മധുരം നൽകും. കാരണം സ്ത്രീക്ക് സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും തുടർച്ചയാണ് സെക്‌സ്.
ഭർത്താവിന്റെ മുമ്പിൽ നന്നായി അണിഞ്ഞൊരുങ്ങി മോഹിപ്പിക്കുന്ന തരത്തിലാണ് ഭാര്യ പ്രത്യക്ഷപ്പെടേണ്ടത്. ആ കാഴ്ച തന്നെ പുരുഷനെ വല്ലാതെ സന്തോഷിപ്പിക്കും. ഭർത്താവിന്റെ മുമ്പിലേക്ക് മൈലാഞ്ചിയും സുറുമയുമിട്ട് ആഭരണങ്ങൾ ധരിച്ച് അണിഞ്ഞൊരുങ്ങി വരാത്ത ഭാര്യമാരെ അല്ലാഹുവിന്റെ പ്രവാചകർ(സ്വ)ക്ക് വെറുപ്പായി
രുന്നു എന്ന് ഹദീസുകളിൽ കാണാം. സ്ത്രീകൾക്കും സെക്‌സിൽ മുൻകയ്യെടുക്കാം, താൽപര്യം പ്രകടിപ്പിക്കാം. ഇത് പുരുഷന് വലിയ ആവേശമുണ്ടാക്കും. ഇണ താനുമായി ലൈംഗിക താൽപര്യം പ്രകടിപ്പിക്കുന്നു എന്നത് പരസ്പര സ്‌നേഹത്തിന്റെ പ്രഖ്യാപനം കൂടിയാണ്. പുരുഷൻ സ്‌നേഹപൂർവമുള്ള തൊടലും തലോടലും സംസാരങ്ങളുമായി സാവധാനം ഭാര്യയെ താൽപര്യത്തിലേക്ക് കൊണ്ടുവരികയും വേണം.
ഒരു ചടങ്ങ് പോലെ എന്നും ഒരേ രീതി, ഒരേ സ്ഥലം, ഒരേ തുടക്കം എന്നതിന് പകരം വ്യത്യസ്ത സമീപനങ്ങൾ, പൊസിഷനുകൾ, സ്ഥലങ്ങൾ (ബെഡിൽ തന്നെ വിവിധ രീതികൾ, നിലത്ത് വിരിച്ച്, സാധ്യമെങ്കിൽ മറ്റു റൂമുകളിൽ) ഒക്കെ സെക്‌സിനെ കൂടുതൽ ആസ്വാദ്യമാക്കും. ഇണക്കിഷ്ടമില്ലാത്ത കാര്യങ്ങൾക്കു നിർബന്ധിക്കരുത്. രണ്ടുപേരും പരസ്പര ധാരണയോടെയാണ് ഇതൊക്കെ ചെയ്യേണ്ടത്.
സെക്‌സ് നടക്കുന്ന സ്ഥലത്തിനുമുണ്ട് വലിയ പ്രാധാന്യം. നല്ല വെളിച്ചത്തിലോ ഇരുട്ടിലോ അല്ലാതെ മങ്ങിയ വെളിച്ചത്തിൽ ചെയ്യുന്നതാണ് നല്ലത്. റൂം  വൃത്തിയുള്ളതും സുഗന്ധമുള്ളതും ആവശ്യത്തിന് ശുദ്ധവായു കിട്ടുന്നതുമായിരിക്കുക. അഴിച്ചിട്ട വസ്ത്രങ്ങളോ ദുർഗന്ധമുണ്ടാകുന്ന അവസ്ഥകളോ റൂമിൽ ഇല്ലാതിരിക്കുക. ഇപ്പോൾ ആരെങ്കിലും വരുമോ, കുട്ടി ഉണരുമോ തുടങ്ങിയ ചിന്തകൾ സ്ത്രീക്ക് ലൈംഗിക സുഖം കുറക്കുകയും പുരുഷന് പെട്ടെന്നുള്ള സ്ഖലനത്തിന് (Premature Ejaculation) കാരണമാവുകയും ചെയ്യും. അതുകൊണ്ട് പുറത്തു നിന്ന് യാതൊരു തരത്തിലുള്ള ഇടപെടലുകളും ഇല്ലാതിരിക്കാൻ പരമാവധി സാധ്യതയുള്ള സമയം സെക്‌സിന് വേണ്ടി തിരഞ്ഞെടുക്കുക.
സന്താനോൽപാദനത്തിന് കൂടി സാധ്യതയുള്ളതുകൊണ്ട് ഓരോ തവണ ബന്ധപ്പെടുമ്പോഴും കുഞ്ഞിനെ പ്രതീക്ഷിച്ചാവുന്നത് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ തരുമെന്ന് പണ്ഡിതൻമാരും മനഃശാസ്ത്ര വിദഗ്ധരും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കുഞ്ഞ് വേണ്ടെന്ന അവസ്ഥയിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന കുട്ടികൾക്ക് മാതാപിതാക്കളോട് വൈകാരിക അടുപ്പവും മാനസികാരോഗ്യവും കുറവായിരിക്കുമെന്നും പഠനങ്ങൾ പറയുന്നു.
ദമ്പതികൾ പൂർണ നഗ്നരായി വേഴ്ചയിലേർപ്പെടുന്നതും ലൈംഗിക അവയവങ്ങളിലേക്ക് പരസ്പരം നോക്കിയിരിക്കുന്നതും സെക്‌സിനിടക്ക് സംസാരിക്കുന്നതും ഇസ്‌ലാം നിരുത്സാഹപ്പെടുത്തി. പിൻദ്വാര ഭോഗവും(Anal sex) ആർത്തവകാല രതിയും ഇസ്‌ലാം ശക്തമായി നിരോധിച്ചിട്ടുണ്ട്. ആരോഗ്യപരവും മാനസികവുമായ നിരവധി കാരണങ്ങൾ ഇതിനുണ്ടെന്ന് പല പഠനങ്ങളും തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

Thursday 25 May 2017

ദാനധര്‍മ്മം



മാനവതയുടെ മതമായ ഇസ്‌ലാമിന്‍റെ സാമ്പത്തിക ദര്‍ശനങ്ങള്‍ സമൂഹത്തിന്‍റെയാകമാനമുള്ള സാമ്പത്തിക ഭദ്രത ലക്ഷ്യം വെച്ചുള്ളതാണ്. ലോകം കണ്ടതില്‍ വെച്ചേറ്റവും കിടയറ്റ സാമ്പത്തിക വ്യവസ്ഥയും  ഇസ്‌ലാം വിഭാവനം ചെയ്യുന്നതു തന്നെ. മനുഷ്യ സമൂഹത്തിന്‍റെ പൊതുവായ വളര്‍ച്ചക്കും തളര്‍ച്ചക്കും മുഖ്യകാരണമായി വര്‍ത്തിക്കുന്ന സാമ്പത്തിക രംഗത്തെ വളരെ ശ്രദ്ധയോടെയാണ് പ്രകൃതിയുടെ മതമായ ഇസ്‌ലാം കൈകാര്യം ചെയ്തിട്ടുള്ളത്. സമ്പത്തിന്‍റെ യഥാര്‍ത്ഥ ഉടമ സ്രഷ്ടാവായ അല്ലാഹു മാത്രമാണെന്നും അതിന്‍റെ കൈകാര്യകര്‍തൃത്വം മാത്രമാണ് മനുഷ്യനുള്ളതെന്നും ബോധ്യപ്പെടുത്തുക വഴി സമ്പത്ത് ചിലരുടെ കൈകളില്‍ മാത്രം കുമിഞ്ഞുകൂടുന്നതിനു വിലക്കേര്‍പ്പെടുത്തുകയാണ് ഇസ്‌ലാം ചെയ്തത്. ഇതിനു വേണ്ടി മതം മുന്നോട്ട് വെച്ചതാണ് നിര്‍ബന്ധ ദാനമായ സകാത്ത് സമ്പ്രദായം. മുതലാളിയുടെ ഔദാര്യമല്ല, പ്രത്യുത ദരിദ്രന്‍റെ അവകാശമാണ് ഇസ്‌ലാമിലെ സകാത്ത്.
സകാത്തിന്‍റെ നിര്‍ബന്ധ വിഹിതം നല്‍കുന്നതോടെ തീരുന്നതല്ല ധനികര്‍ക്കുള്ള സമൂഹ്യ ബാധ്യത. കാരണം,  ചില പ്രത്യേക വസ്തുക്കളില്‍ മാത്രമാണ് സകാത്തുള്ളത്. അവയല്ലാത്തതിനു സകാത്തില്ലെന്നു കരുതി അവയുടെ ഉടമകള്‍ക്ക് സമൂഹത്തോട് യാതൊരു ബാധ്യതയുമില്ലെന്ന ധാരണ അര്‍ത്ഥശൂന്യമാണ്. മാത്രവുമല്ല, സകാത്തു വിഹിതമായ രണ്ടര ശതമാനം വിതരണം ചെയ്തതിനു ശേഷമുള്ളതു കൊണ്ട് ധനികര്‍ക്ക് എന്തുമാകാമെന്നു വന്നാല്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന സാമ്പത്തിക സന്തുലിതാവസ്ഥ ശരിയായവിധം നടപ്പില്‍ വരണമെന്നുമില്ല. അതു കൊണ്ട് തന്നെയാണ് ‘നിശ്ചയം സമ്പത്തില്‍ സകാത്തിലുപരി വലിയ ബാധ്യയുണ്ട്’ എന്ന് നബി(സ്വ) പ്രസ്താവിച്ചത് (തുര്‍മുദി).
തന്‍റെയും കുടുംബത്തിന്‍റെയും ജീവിതാവശ്യം കഴിഞ്ഞ് ബാക്കിയുള്ളതില്‍ നിന്ന് അശരണരും ആലംബഹീനരുമായവര്‍ക്ക് ദാനം ചെയ്യണമെന്നാണ് പ്രവാചകാധ്യാപനം. ഇമാം മുസ്ലിം(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ് ഇക്കാര്യം ഒന്നു കൂടി  വ്യക്തമാക്കുന്നു. അബൂ സഈദുല്‍ ഖുദ്രി(റ)ല്‍ നിന്ന് ഉദ്ധരണം. അദ്ദേഹം പറയുന്നു: നബി(സ്വ) പറഞ്ഞു: ‘ആരുടെയെങ്കിലും കൈവശം വാഹനം മിച്ചമുണ്ടെങ്കില്‍ അതില്ലാത്തവനു നല്‍കണം. ആഹാരം മിച്ചമുള്ളവനും അതില്ലാത്തവനു നല്‍കണം’. അദ്ദേഹം പറയുന്നു: ‘അങ്ങനെ നബി(സ്വ) സമ്പത്തിന്‍റെ വിവിധയിനങ്ങളെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ആവശ്യം കഴിഞ്ഞ് മിച്ചമുള്ളതില്‍ ഞങ്ങളിലൊരാള്‍ക്കും  യാതൊരു അവകാശവുമില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കുകയുണ്ടായി’ (സ്വഹീഹ് മുസ്ലിം).
വിശുദ്ധ ഖുര്‍ആന്‍ പലയിടങ്ങളിലും ദാനധര്‍മത്തിന്‍റെ പ്രാധാന്യം എടുത്ത് പറഞ്ഞിട്ടുണ്ട്. ‘അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ ധനം ചെലവഴിക്കുക’ (2/195). ‘സത്യ വിശ്വാസികളേ, ക്രയവിക്രയവും സൗഹാര്‍ദവും ശിപാര്‍ശയും നടക്കാത്ത ഒരു ദിവസം വരുന്നതിന് മുമ്പ്, നാം നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുക’ (2/254). ‘സത്യ വിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ച നല്ല വസ്തു ക്കളില്‍ നിന്നും ഭൂമിയില്‍ നിന്നു നാം നിങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചു തന്നവയില്‍ നിന്നും നിങ്ങള്‍ ചെലവ ഴിക്കുക’ (2/267). ‘രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ ധനം ചെലവഴിക്കുന്നവര്‍ക്ക്  നാഥന്‍റെയടുക്കല്‍ അവര്‍ക്കുള്ളതായ പ്രതിഫലമുണ്ട്. അവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കു കയുമില്ല’ (2/ 274).
‘സത്യ വിശ്വാസികളായ എന്‍റെ ദാസന്മാരോട് നബിയേ താങ്കള്‍ പറയുക. അവര്‍ നിസ്കാരം മുറപോലെ നിര്‍വഹിക്കുകയും നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യട്ടെ’ (14/31). ‘നിങ്ങള്‍ക്ക് കഴിയും വിധം അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്ക് തന്നെ ഗുണകരമായ വിധം ധനം ചെലവഴിക്കുകയും ചെയ്യുക. സ്വന്തം മനസ്സിന്‍റെ ആര്‍ത്തിയില്‍ നിന്ന് സുരക്ഷിതമാക്കപ്പെട്ടവര്‍ തന്നെയാണ് വിജയികള്‍’ (64/16).
ഇലാഹീ പ്രീതിയും പരലോക മോക്ഷവും സ്വര്‍ഗ പ്രവേശനവും നേടിയെടുക്കാനുള്ള വിശിഷ്ട കര്‍മമാണ് ദാനധര്‍മം. വിശുദ്ധ ഖുര്‍ആനും തിരു സുന്നത്തും ദാനധര്‍മത്തിന്‍റെ ഒട്ടനവധി സവിശേഷതകള്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. അവയില്‍ ചിലത്:
1. അല്ലാഹുവിന്‍റെ കോപം ഇല്ലാതാക്കുന്നു. മുആവിയബ്നു ഹൈദ(റ)ല്‍ നിന്ന് നിവേദനം. നബി(സ്വ) പറയുന്നു: ‘നിശ്ചയം രഹസ്യമായുള്ള ദാനധര്‍മം അനുഗ്രഹ പൂര്‍ണനും ഉന്നതനുമായ റബ്ബിന്‍റെ കോപത്തെ കെടുത്തിക്കളയുന്നതാണ്’ (മജ്മഉസ്സവാഇദ്).
2. പാപത്തെ മായ്ച്ചു കളയുന്നു. നബി(സ്വ) പറയുന്നു: ‘വെള്ളം തീയണക്കുന്നത് പോലെ ദാനധര്‍മം പാപത്തെ നീക്കിക്കളയും’ (തുര്‍മുദി). സല്‍കര്‍മങ്ങള്‍ ദുഷ്കര്‍മങ്ങളെ ദൂരീകരിക്കുമെന്നാണ് ഖുര്‍ആനിക ഭാഷ്യം (സൂറത്തു ഹൂദ്/114). മാത്രമല്ല, പാപമോചനത്തിന്‍റെ പ്രധാന മാര്‍ഗമായിട്ടാണ് ദാനധര്‍മത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ‘നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും ഭക്തിയുള്ളവര്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ട, ആകാശഭൂമികളുടെ വിശാലതയുള്ള സ്വര്‍ഗത്തിലേക്കും നിങ്ങള്‍ കുതിച്ചു ചെല്ലുവീന്‍. സന്തോഷത്തിലും സന്താപത്തിലും പണം ചെലവഴിക്കുന്നവരും കോപം നിയന്ത്രിക്കുന്നവരും ജനങ്ങളോട് വിട്ടുവീഴ്ച കാണിക്കുന്നവരുമാണവര്‍. സല്‍കര്‍മം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു’ (ഖുര്‍ആന്‍ 3/133,134).
3. ഖബറില്‍ ആശ്വാസം ലഭിക്കുന്നു. നബി(സ്വ) പറയുന്നു: ‘നിശ്ചയം, സ്വദഖ ഖബറിലുള്ളവര്‍ക്ക് അതിന്‍റെ ചൂട് അകറ്റി കൊടുക്കും’ (ബൈഹഖി).
4. നരകത്തില്‍  നിന്നും സംരക്ഷണം ലഭിക്കുന്നു. തിരുനബി(സ്വ) പറഞ്ഞു: ‘ഒരു കാരക്കയുടെ ചീള് ദാനം നല്‍കിയെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക’ (ബുഖാരി, മുസ്ലിം). അബൂസഈദില്‍ ഖുദ്രി(റ)ല്‍ നിന്ന് നിവേദനം. നബി(സ്വ) സ്ത്രീ സമൂഹത്തോട് പറഞ്ഞു: ‘സ്ത്രീകളേ, നിങ്ങള്‍ ദാനം ചെയ്യുക. നിങ്ങളെയാണ് നരകത്തില്‍ കൂടുതലും  ഞാന്‍ കണ്ടിട്ടുള്ളത്’.
അപ്പോള്‍ അവര്‍ ചോദിച്ചു: എന്താണതിനു കാരണം പ്രവാചകരേ?
നബി(സ്വ) പ്രതിവചിച്ചു: ‘നിങ്ങള്‍ ശാപം വര്‍ധിപ്പിക്കുന്നു, ഭര്‍ത്താവിനോട് നന്ദികേട് കാണിക്കുന്നു’ (സ്വഹീഹുല്‍ ബുഖാരി). ഈ ഹദീസ് വിശകലനം ചെയ്ത് കൊണ്ട് ഇമാം ഇബ്നു ഹജര്‍(റ) എഴുതുന്നു: ‘സ്വദഖ, ശിക്ഷയെ തടയുമെന്നതിനും സൃഷ്ടികള്‍ക്കിടയിലുള്ള പാപങ്ങളെ പൊറുപ്പിക്കുമെന്നതിനും ഈ ഹദീസ് രേഖയാണ്’ (ഫത്ഹുല്‍ബാരി).
5. ശാരീരിക രോഗങ്ങള്‍ക്ക് ശമനമുണ്ടാവുന്നു. തിരുനബി(സ്വ) പ്രസ്താവിച്ചു: ‘നിങ്ങളുടെ രോഗികളെ സ്വദഖ കൊണ്ട് നിങ്ങള്‍ ചികിത്സിക്കുക’ (ബൈഹഖി).
6. മാനസിക രോഗങ്ങള്‍ക്ക് ശമനം ലഭിക്കുന്നു. അബൂഹുറൈറ (റ) പറയുന്നു: ‘ഒരാള്‍ തിരുനബി (സ)യോട് ഹൃദയ കാഠിന്യത്തെ കുറിച്ച് പരാതിപ്പെട്ടു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘ഹൃദയത്തിന്‍റെ മൃദുലതയാണ് താങ്കളുദ്ദേശിക്കുന്നതെങ്കില്‍ അഗതിക്ക് ഭക്ഷണം കൊടുക്കുകയും അനാഥന്‍റെ തലയില്‍ തടവുകയും ചെയ്യുക’ (മുസ്നദു അഹ്മദ്).
7. സമ്പത്തില്‍ ബറകത്തുണ്ടാകുന്നു. അബൂഹുറൈറ(റ)ല്‍ നിന്ന് നിവേദനം. നബി(സ്വ) പറയുന്നു: ‘ദാനം സമ്പത്തിനെ കുറക്കുകയില്ല’ (സ്വഹീഹ് മുസ്ലിം). അല്ലാഹു തന്നെ പറയുന്നതു കാണുക: ‘ഏതൊരു കാര്യം നിങ്ങള്‍ ചെലവഴിക്കുകയാണെങ്കിലും അവന്‍ നിങ്ങള്‍ക്കു  അതിനു പകരം നല്‍കുന്നതാണ്. ഏറ്റവും നന്നായി ഉപജീവനം നല്‍കുന്നവനാണവന്‍’ (വിശുദ്ധ ഖുര്‍ആന്‍ 34/39).
നോമ്പുകാരിയായ ആഇശ ബീവി(റ)യുടെ അടുക്കല്‍ ഒരു മിസ്കീന്‍ യാചനക്കെത്തിയ സംഭവം ഇമാം മാലിക്(റ) റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. യാചകന്‍ വന്നപ്പോള്‍ ആഇശ ബീവി(റ)യുടെ വീട്ടില്‍ ഒരു റൊട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ റൊട്ടി യാചകന് നല്‍കാന്‍ ആഇശ(റ) അടിമ സ്ത്രീയോട് പറഞ്ഞു. ഉടനെ അവള്‍ പറഞ്ഞു: ‘നിങ്ങള്‍ക്ക് നോമ്പ് തുറക്കാന്‍ വേറെ ഒന്നുമില്ല’. അപ്പോഴും റൊട്ടി യാചകന് കൊടുക്കാന്‍ തന്നെയാണ് ബീവി പറഞ്ഞത്. വേലക്കാരി അതനുസരിക്കുകയും ചെയ്തു. അവര്‍ പറയുന്നു: ‘അന്ന് വൈകുന്നേരമായപ്പോള്‍ ഞങ്ങള്‍ക്ക് ഒരു വീട്ടുകാര്‍ വേവിച്ച ആട് ഹദ്യയായി നല്‍കി. മുമ്പൊരിക്കലും അവര്‍ ഹദ്യ നല്‍കിയിട്ടേയില്ല. ആഇശ ബീവി(റ) എന്നെ വിളിച്ചു കൊണ്ട് പറഞ്ഞു: ‘നീ ഇതില്‍ നിന്ന് ഭക്ഷിക്കുക. ഇതാണ് നിന്‍റെ ആ റൊട്ടി (നല്‍കാന്‍ വിസമ്മതിച്ച) യേക്കാള്‍ നല്ലത്’ (മുവത്വ).
  1. ആപത്തുകള്‍ തടയുന്നു. നബി(സ്വ) പറയുന്നു: ‘നന്മ നല്‍കുന്നത് ആപത്തുകളെ തടയുന്നതാണ്'(ത്വബ്റാനി). സൂര്യ ഗ്രഹണമുണ്ടായ സമയത്ത് ജനങ്ങളെല്ലാം അസ്വസ്ഥരായപ്പോള്‍ നബി(സ) അവരോട് പറഞ്ഞു: ‘നിങ്ങള്‍ അതു (ഗ്രഹണം) കണ്ടാല്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. അവനെ മഹത്ത്വപ്പെടുത്തുക. നിസ്കാരം നിര്‍വഹിക്കുക. ദാനധര്‍മം നടത്തുക’ (സ്വഹീഹുല്‍ ബുഖാരി).
ഈ ഹദീസിനെ വ്യാഖാനിച്ച് കൊണ്ട് ഇബ്നു ദഖീഖില്‍ ഈദ്(റ) എഴുതുന്നു: ‘അപകടകരമായ വിപത്തുകളെ പ്രതിരോധിക്കാന്‍ വേണ്ടി സ്വദഖ നല്‍കല്‍ സുന്നത്താണെന്നതിനു ഈ ഹദീസ് തെളിവാണ്’ (ഇഹ്കാമുല്‍ അഹ്കാം).
9. സമ്പത്ത് ശുദ്ധിയാക്കുന്നു. നബി(സ്വ) കച്ചവടക്കാരോട് പറഞ്ഞതു കാണാം: ‘കച്ചവട സമൂഹമേ, നിശ്ചയം പിശാചും കുറ്റവും കച്ചവടത്തില്‍ വന്നു ചേരും. അതുകൊണ്ട് നിങ്ങളുടെ കച്ചവടത്തോട് സ്വദഖയും കലര്‍ത്തുക’ (തുര്‍മുദി). ഇമാം അബൂദാവൂദ്(റ)ന്‍റെ റിപ്പോര്‍ട്ടില്‍ ‘കച്ചവട സമൂഹമേ, ഉറപ്പായും കച്ചവടത്തില്‍  സത്യം ചെയ്യലും (അമിതമായോ, കളവായോ) നിരര്‍ത്ഥകമായ സംസാരവുമൊക്കെയുണ്ടാവും. അതുകൊണ്ട് കച്ചവടത്തോടൊപ്പം  നിങ്ങള്‍  സ്വദഖയും ചേര്‍ത്തുക’ (സുനനു അബീദാവൂദ്).
10. ധര്‍മിഷ്ഠന്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള കര്‍മം ചെയ്തവനാകുന്നു. ഇബ്നു ഉമര്‍(റ) പറയുന്നു: ഒരു വ്യക്തി നബി(സ്വ)യുടെ സമീപത്തു വന്ന് ചോദിച്ചു: ‘അല്ലാഹുവിന്‍റെ ദൂതരേ, ജനങ്ങളില്‍ ആരോടാണ് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടം? കര്‍മങ്ങളില്‍ ഏതാണ്  അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത്? അവിടുന്ന് പറഞ്ഞു: ‘ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരം ചെയ്യുന്നവനോടാണ് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടം.  ഒരു വിശ്വാസിയെ സന്തോഷിപ്പിക്കുന്നതോ അവന്‍റെ പ്രയാസമകറ്റുന്നതോ കടം വീട്ടിക്കൊടുക്കുന്നതോ അവന്‍റെ വിശപ്പകറ്റുന്നതോ ആണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള കര്‍മം’ (ത്വബ്റാനി).
ഉമറുബ്നുല്‍ ഖത്വാബ്(റ) പറയുന്നു: ‘കര്‍മങ്ങള്‍ പരസ്പരം അഭിമാനം പറയാറുണ്ട്. അപ്പോള്‍ സ്വദഖ പറയും: ഞാനാണു നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന്‍’ (ഇബ്നു ഖുസൈമ).
11. യഥാര്‍ത്ഥ പുണ്യം ലഭിക്കുന്നു. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്നും ചെലവഴിക്കുന്നതു വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ എന്ത് ചെലവഴിക്കുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അത് നന്നായി അറിയുന്നവനാണ്’ (വിശുദ്ധ ഖുര്‍ആന്‍ 3/92). ഈ സൂക്തം അവതീര്‍ണമായപ്പോഴാണ് അന്‍സ്വാറുകളുടെ കൂട്ടത്തില്‍ ഏറ്റവും സമ്പന്നനായ അബൂ ത്വല്‍ഹ(റ) സമ്പത്തില്‍ തനിക്കേറ്റവുമിഷ്ടപ്പെട്ട ‘ബൈറുഹാഅ്’ തോട്ടം പാവങ്ങള്‍ക്ക് ദാനമായി നല്‍കിയത്.
ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്നും ചെലവഴിക്കുന്നത് വരെ പുണ്യം നേടുകയില്ല’ എന്ന സൂക്തം അവതരിച്ചപ്പോള്‍ അബൂത്വല്‍ഹ(റ) പ്രവാചകര്‍(സ്വ)യുടെ അടുത്ത് വന്ന് പറഞ്ഞു: ‘അല്ലാഹു അവന്‍റെ ഗ്രന്ഥത്തില്‍ ‘നിങ്ങളിഷ്ടപ്പെടുന്നതില്‍ നിന്നും ചെലവഴിക്കുന്നത് വരെ നിങ്ങള്‍ പുണ്യം നേടുകയില്ല ‘ എന്നാണ് പറയുന്നത്. എന്‍റെ സമ്പത്തില്‍ വെച്ച് എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ‘ബൈറുഹാഅ്’ തോട്ടമാണ്. അതു ഞാനിതാ സ്വദഖ ചെയ്തിരിക്കുന്നു'(സ്വഹീഹുല്‍ ബുഖാരി). പ്രസ്തുത  സൂക്തം അവതരിച്ചപ്പോള്‍ തന്നെയാണ് സൈദുബ്നു ഹാരിസ(റ) തനിക്കേറ്റം ഇഷ്ടപ്പെട്ട കുതിരയെ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ദാനം ചെയ്തത് (ജാമിഉല്‍ ബയാന്‍). അബ്ദുല്ലാഹി ബ്നു ഉമര്‍(റ) പറയുന്നു: ‘വിശുദ്ധ ഖുര്‍ആനിലെ പ്രസ്തുത സൂക്തം പാരായണം ചെയ്തപ്പോള്‍ അല്ലാഹു എനിക്ക് നല്‍കിയ അനുഗ്രഹങ്ങളെ കുറിച്ചു ഞാനോര്‍ത്തു. എന്‍റെ അടിമ സ്ത്രീയേക്കാള്‍ എനിക്കിഷ്ടപ്പെട്ട ഒന്നും അപ്പോള്‍ എനിക്ക് കാണാന്‍ സാധിച്ചില്ല. ഉടനെ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി ഇവളെ ഞാന്‍ സ്വതന്ത്രയാക്കിയിരിക്കുന്നു’ (അല്‍ മുസ്തദ്റക്).
  1. ഖിയാമത്ത് നാളില്‍ സ്വദഖയുടെ തണല്‍ ലഭിക്കുന്നു. ഉഖ്ബതുബ്നു ആമിര്‍(റ) പറയുന്നു: ‘നബി(സ്വ) ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു: ഓരോരുത്തരും അവരവരുടെ സ്വദഖയുടെ തണലിലായിരിക്കും. ജനങ്ങള്‍ക്കിടയില്‍ തീരുമാനം പറയപ്പെടുന്നത് വരെ’ (മുസ്നദു അഹ്മദ്).
13. മാലാഖയുടെ പ്രാര്‍ത്ഥനക്കര്‍ഹനാകുന്നു. റസൂല്‍(സ്വ) പറയുന്നു: ‘ഓരോ പ്രഭാതത്തിലും ഈരണ്ടു മലക്കുകള്‍ ഇറങ്ങിവരും. അവരിലൊരാള്‍ ‘അല്ലാഹുവേ, ദാനം നല്‍കുന്നവന് നീ പകരം നല്‍കേണമേ’ എന്നും മറ്റെയാള്‍ ‘അല്ലാഹുവേ, നല്‍കാത്തവന് നീ നാശം നല്‍കേണമേ’ എന്നും പ്രാര്‍ത്ഥിക്കും (ബുഖാരി, മുസ്ലിം).
14. ഇരട്ടി പ്രതിഫലം ലഭിക്കുന്നു. അല്ലാഹു പറയുന്നു: “ദാനം ചെയ്യുകയും അല്ലാഹുവിന് നല്ല കടം കൊടുക്കുകയും ചെയ്യുന്ന സ്ത്രീ പുരുഷന്മാര്‍ക്ക് ഇരട്ടി പ്രതിഫലം നല്‍കപ്പെടും. അവര്‍ക്ക് മാന്യമായ പ്രതിഫലമുണ്ടുതാനും’ (57/18).
അല്ലാഹുവിന് നല്ല കടം നല്‍കാന്‍ ആരുണ്ട്? അനേകം മടങ്ങുകളായി അവന്‍ അതു  വര്‍ധിപ്പിച്ചു നല്‍കും. ഞെരുക്കമുണ്ടാക്കുന്നതും വിശാലത നല്‍കുന്നവനും അല്ലാഹുവാണ്. നിങ്ങള്‍ അവനിലേക്ക് മടക്കപ്പെടുകയും ചെയ്യും’ (2/245). ‘തങ്ങളുടെ ധനം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വിനിയോഗിക്കുന്നവരുടെ ഉപമ ഒരു ധാന്യമണി പോലെയാണ്. അത് ഏഴു കതിരുകള്‍ മുളപ്പിച്ചു. ഓരോ കതിരിലും നൂറു വീതം ധാന്യമണികളുണ്ട്. അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയാക്കിക്കൊടുക്കുന്നു’ (2/261).
15. ഒരു ദിവസം തന്നെ ദാനധര്‍മത്തോടൊപ്പം വ്രതാനുഷ്ഠാനം, രോഗി സന്ദര്‍ശനം, മയ്യിത്ത് അനുഗമനം എന്നിവ കൂടി നടത്തിയവര്‍ക്ക്   സ്വര്‍ഗം ഉറപ്പാണ്. അബൂ ഹുറൈറ(റ) പറയുന്നു: ഒരു ദിവസം നബി(സ്വ) സ്വഹാബികളോട് ചോദിച്ചു: നിങ്ങളുടെ കൂട്ടത്തില്‍ ഇന്ന് നോമ്പനുഷ്ഠിച്ചവര്‍ ആരാണുള്ളത്? അബൂബക്കര്‍(റ) പറഞ്ഞു: ‘ഞാന്‍’. റസൂല്‍(സ്വ) വീണ്ടും ചോദിച്ചു: ഇന്ന് ജനാസയെ അനുഗമിച്ചവര്‍ ആരാണുള്ളത്? അബൂബക്കര്‍(റ) പറഞ്ഞു: ‘ഞാന്‍’. അവിടുന്ന് വീണ്ടും ചോദിച്ചു: ഇന്ന് അഗതിക്ക് ഭക്ഷണം നല്‍കിയവര്‍ ആരാണുള്ളത്? അബൂബക്കര്‍(റ) പറഞ്ഞു: ‘ഞാന്‍’. തിരുനബി(സ്വ)യുടെ അടുത്ത ചോദ്യം: ഇന്ന് ആരാണ് രോഗിയെ സന്ദര്‍ശിച്ചിട്ടുള്ളത്? അബൂബക്കര്‍(റ) തന്നെയാണ് മറുപടി പറഞ്ഞത്: ‘ഞാന്‍’. അപ്പോള്‍ പ്രവാചകര്‍(സ്വ) പറഞ്ഞു: ‘ഇവയെല്ലാം~ഒരാളില്‍ മേളിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ സ്വര്‍ഗത്തില്‍ കടക്കാതിരിക്കുകയില്ല’ (സ്വഹീഹ് മുസ്ലിം).
16. സ്വര്‍ഗത്തില്‍ പ്രത്യേക കവാടത്തിലൂടെയുള്ള പ്രവേശനം സാധ്യമാവുന്നു. അബൂഹുറൈറ(റ)ല്‍ നിന്ന് നിവേദനം. തിരുനബി(സ്വ) പറഞ്ഞു: ‘നിസ്കരിക്കുന്നവരുടെ ഗണത്തില്‍പ്പെട്ടവര്‍ നിസ്കാരത്തിന്‍റെ കവാടത്തില്‍ നിന്നും വിളിക്കപ്പെടും. ജിഹാദ് നടത്തിയ വിഭാഗത്തില്‍പ്പെട്ടവര്‍ ജിഹാദിന്‍റെ കവാടത്തിലൂടെയും സ്വദഖ നല്‍കിയവര്‍ സ്വദഖയുടെ കവാടത്തിലൂടെയും വിളിക്കപ്പെടും. നോമ്പനുഷ്ഠിച്ചവര്‍ റയ്യാന്‍ കവാടത്തിലൂടെയാണ് വിളിക്കപ്പെടുക'(സ്വഹീഹുല്‍ ബുഖാരി).
17. സര്‍വനന്മകളുടേയും കവാടം തുറക്കുന്നു. അല്ലാഹു പറയുന്നു: (കൊടുക്കേണ്ടത്) കൊടുക്കുകയും ഭക്തിയോടെ ജീവിക്കുകയും ഏറ്റവും നല്ലതില്‍ വിശ്വസിക്കുകയും ചെയ്തവര്‍ക്ക് വളരെ എളുപ്പമായതിലേക്ക് നാം സൗകര്യം ചെയ്ത് കൊടുക്കുന്നതാണ് (വിശുദ്ധ ഖുര്‍ആന്‍ 92/5-7). ‘എളുപ്പമായതു’ കൊണ്ടുള്ള ഉദ്ദേശ്യം നന്മയുടെ വിവിധ രൂപങ്ങളിലേക്കുള്ള മാര്‍ഗദര്‍ശനമാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തുന്നു (തഫ്സീറുല്‍ ഖുര്‍തുബി).
18. ദാനം നല്‍കിയത് എക്കാലത്തും ശേഷിക്കുന്നു. വീട്ടില്‍ അറുത്ത ആടിനെക്കുറിച്ച് ‘അതില്‍ വല്ലതും ബാക്കിയുണ്ടോ?’ എന്ന് ആഇശ ബീവിയോട് തിരുനബി(സ്വ) അന്വേഷിച്ചു. അപ്പോള്‍ മഹതി പറഞ്ഞു: ‘അതിന്‍റെ കുറകല്ലാത്ത മറ്റൊന്നും ബാക്കിയില്ല’. ഉടനെ നബി(സ്വ) പറഞ്ഞു: ‘കുറകല്ലാ ത്തതൊക്കെ ബാക്കിയായി’ (സ്വഹീഹ് മുസ്ലിം). വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: ‘നിങ്ങള്‍ എന്തെങ്കിലും പണം ചെലവഴിക്കുന്നുവെങ്കില്‍ അതു നിങ്ങള്‍ക്കുള്ളതാണ.് അല്ലാഹുവിന്‍റെ പ്രീതി ആഗ്രഹിച്ചുകൊണ്ടല്ലാതെ നിങ്ങള്‍ ചെലവഴിക്കുന്നില്ലല്ലോ. നിങ്ങള്‍ എന്ത്  ചെലവഴിച്ചാലും അതിന്‍റെ പ്രതിഫലം പൂര്‍ണമായും നിങ്ങള്‍ക്ക് നല്‍കപ്പെടും (2/272).
19. അടിമ ഉടമയുമായുള്ള കരാര്‍ പാലിക്കുന്നു. സമ സൃഷ്ടികള്‍ക്കുള്ള ദാനധര്‍മത്തിലൂടെ  സ്രഷ്ടാവുമായുള്ള കരാര്‍ പാലിക്കുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. അല്ലാഹു പറയുന്നു: ‘സ്വര്‍ഗം പ്രതിഫലമായി നല്‍കാമെന്ന വ്യവസ്ഥയില്‍ സത്യവിശ്വാസികളില്‍ നിന്ന് അവരുടെ ശരീരങ്ങളും സ്വത്തുക്കളും അല്ലാഹു വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്’ (വിശുദ്ധ ഖുര്‍ആന്‍ 9/111).
20. ദാനധര്‍മം അല്ലാഹുവിനെക്കുറിച്ചുള്ള നല്ല ധാരണയുടെയും സത്യസന്ധമായ ഈമാനിന്‍റെയും പ്രകടമായ ലക്ഷണമാണ്. നല്ല കാര്യങ്ങള്‍ക്കു വേണ്ടി പണം ചെലവഴിക്കാതിരിക്കുന്നതും സമ്പത്ത് കുറയുമെന്ന് കരുതി സ്വദഖ കൊടുക്കാതിരിക്കുന്നതും അല്ലാഹുവിനെ കുറിച്ചുള്ള മോശമായ ചിന്തയുടെ ഫലമായിട്ടാണെന്നു വ്യക്തമാക്കിയതിനു ശേഷം ഇമാം ഖുര്‍തുബി(റ) പറയുന്നു: ‘അടിമ അല്ലാഹുവിനെ കുറിച്ച് നല്ല ധാരണയുള്ള ആളാണെങ്കില്‍ സമ്പത്ത് കുറഞ്ഞു പോകുമെന്ന ഭയം അവനുണ്ടാവില്ല. കാരണം അവന്‍ ദാനം ചെയ്തതിനു പകരം നല്‍കുമെന്നത് അല്ലാഹു തന്നെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്’ (തഫ്സീറുല്‍ ഖുര്‍തുബി).

Sunday 23 April 2017

നമ്മുടെ ഉമ്മ......



നമ്മുടെ ഉമ്മ…….!

 നമ്മുടെ ഉമ്മ

നമുക്ക് വേണ്ടി കൂടുതല് ബുദ്ധിമുട്ടുകള് സഹിച്ചത് മാതാവാണ്. മാതാവ് നമുക്ക് വേണ്ടി സഹിച്ച ത്യാഗത്തെ കുറിച്ച് അല്ലാഹു വിശുദ്ധ ഖുര്ആനില് പറയുന്നു.

ക്ഷീണത്തിനുമേല് ക്ഷീണമായിട്ടാണ് മാതാവ് അവനെ ഗര്ഭം ചുമന്നത്. നമുക്ക് വേണ്ടി മുഴുവന് പ്രയാസങ്ങളും സഹിച്ച മാതാവിനോടാണ് നമുക്ക് കൂടുതല് കടപ്പാടുള്ളത്.

ഒരിക്കല് ഒരാള് നബി (സ) യോട് ചോദിച്ചു.

അല്ലാഹുവിന്റെ റസൂലേ ഏറ്റവും നല്ല സഹവാസത്തിന് കടപ്പെട്ടവന് ആരാണ് അപ്പോള് നബി (സ) പറഞ്ഞു: നിന്റെ ഉമ്മയോടാണെന്ന്. ചോദ്യകര്ത്താവ് ചോദ്യം മൂന്നു പ്രാവശ്യം ആവര്ത്തിച്ചപ്പോഴും നബി (സ) പറഞ്ഞു. നിന്റെ ഉമ്മയോടാണെന്ന്. നാലാമത്തെ ചോദ്യത്തിനാണ് ‘നിന്റെ പിതാവിനോടാണ്’ എന്ന് ഉത്തരം നല്കിയത്. മാതൃത്വത്തിന്റെ മഹത്ത്വമാണ് നബി (സ) നമ്മെ പഠിപ്പിച്ചത്.

നമ്മെ ഉപദ്രവിക്കുന്ന മാതാവാണെങ്കില് പോലും മാതാവിനോട് ദേഷ്യപ്പെടാനോ ബന്ധം വേര്പെടുത്താനോ ഇസ്ലാം അനുവദിക്കുന്നില്ല. ഒരിക്കല് മാതാവിനെതിരെ പരാതിയുമായി ഒരാള് നബി (സ) യുടെ അടുക്കല് വന്നു. റസൂലേ (സ) എന്റെ മാതാവിന് ആവശ്യമായ ധനം ഞാന് നല്കാറുണ്ട്. പക്ഷെ എന്നെ എപ്പോഴും ബുദ്ധിമുട്ടിക്കുകയും ചീത്ത പറയുകയും ചെയ്യുന്നു. എന്റെ മാതാവിനെ ഇനിയും ഞാന് സഹായിക്കണോ ഞാന് എന്താണ് ചെയ്യേണ്ടത്. പരാതി കേട്ട പുണ്യ പ്രവാചകന് (സ) മറുപടി നല്കി. നിന്റെ മാതാവിനോടുള്ള ബാധ്യത നീ നിറവേറ്റുക. ശേഷം പറഞ്ഞു.

അല്ലാഹുവാണേ സത്യം. നിന്റെ മാതാവ് നിന്റെ ശരീരത്തില് നിന്നും ഒരു മാംസക്കഷ്ണം മുറിച്ചെടുത്താലും മാതാവിനോടു നിറവേറ്റേണ്ട കടമയുടെ നാലില് ഒരംശം പോലുമാവില്ല. നിനക്കറിയില്ലേ മാതാവിന്റെ കാലടിക്കീഴിലാണ് സ്വര്ഗ്ഗമെന്ന്.

പ്രവാചകരുടെ മറുപടി കേട്ട ആ മനുഷ്യന് പറഞ്ഞു. അല്ലാഹുവാണ് സത്യം എന്നെ മാതാവ് എന്ത് ചെയ്താലും ഞാന് ഒന്നും പറയില്ല. ശേഷം അദ്ദേഹം ഉമ്മയുടെ അടുക്കല് ചെന്ന് കാല് ചുംബിക്കുകയും ഇപ്രകാരമാണ് എന്നെ നബി (സ) പഠിപ്പിച്ചത് എന്ന് ഉമ്മയോട് പറയുകയും ചെയ്തു.

മാതാവിനെ സ്നേഹിക്കുകയും മാതാവിന്റെ തൃപ്തി നേടുകയും ചെയ്താല് ഇരു ലോകത്തും ഉല്കൃഷ്ട പദവി കരസ്ഥമാക്കാന് കഴിയും.

ഒരിക്കല് സുലൈമാന് നബി (അ) സമുദ്രത്തിനു മുകളിലൂടെ സഞ്ചരിക്കുകയായിരുന്നു. ആഴക്കടലില് ശക്തമായ കാറ്റ്കാരണം കടല്‍ പ്രക്ഷുബ്ധമായിരുന്നു. സുലൈമാന്‍ നബി (അ) കാറ്റിനോട് ശാന്തമാവാന്‍ ആവശ്യപ്പെട്ടു. കാറ്റിന്റെ ശക്തി കുറഞ്ഞപോള്‍ കടല്‍ ശാന്തമായി. അപോള്‍ സുലൈമാന് നബി (അ) തന്റെ കൂടെയുണ്ടായിരുന്ന ഇഫ്രീത് എന്ന ജിന്നിനോട് ആഴക്കടലില്‍ മുങ്ങാന്‍ ആവശ്യപ്പെട്ടു. ആഴക്കടലില്‍ മുങ്ങിയ ഇഫ്രീത് വര്ണ്ണ മനോഹരമായ മാണിക്യത്തിന്റെ ഒരു ഖുബ്ബ കാണുകയും അതെടുത്ത് സുലൈമാന് നബി (അ) ക്ക് നല്കുകയും ചെയ്തു. മനോഹരമായ ഖുബ്ബക്കകത്ത് എന്താണ് എന്നറിയാന് സുലൈമാന് നബി (സ) അല്ലാഹുവോട് പ്രാര്ത്ഥിച്ചു. ഉടനെ ഖുബ്ബയുടെ കവാടം തുറക്കപെട്ടു. ഖുബ്ബക്കുള്ളില്‍ സുന്ദരനായ ഒരു യുവാവ്. സുലൈമാന് നബി (അ) ചോദിച്ചു. നീ ആരാണ് ?നീ മലക്കുകളില്‍ പെട്ടവനാണോ? അതല്ല ജിന്ന് വിഭാഗത്തില് പെട്ടവനോ? ഖുബ്ബക്കകത്തെ മനുഷ്യന്‍ പറഞ്ഞു: ഞാന്‍ മനുഷ്യ വിഭാഗത്തില്‍ പെട്ടവനാണ്. അപോള്‍ സുലൈമാന്‍ നബി (അ) ചോദിച്ചു. നിനക്ക് എങ്ങനെ ഈ ഉല്കൃഷ്ട സ്ഥാനം ലഭിച്ചു? ആ മനുഷ്യന്‍ മറുപടി നല്കി. വൃദ്ധയായ എന്റെ മാതാവിനെ ഞാന് ചുമലില്‍ ഏറ്റിയാണ് നടന്നിരുന്നത്. ആ സമയത്ത് എന്റെ ഉമ്മ എനിക്ക് വേണ്ടി എപ്പോഴും പ്രാര്ത്ഥിക്കുമായിരുന്നു.

അല്ലാഹുവേ എന്റെ മകന് നീ ഐശ്വര്യം നല്കണമേ. എന്റെ മരണ ശേഷം ആകാശത്തു ഭൂമിയിലുമല്ലാത്ത ഒരു സ്ഥലത്ത് നീ അവനെ എത്തിക്കണേ . വൃദ്ധയായ എന്റെ മാതാവ് മരണപ്പെട്ടു. മറവ് ചെയ്തു മറ്റു കര്മ്മങ്ങളുമെല്ലാം കഴിഞ്ഞു. ഒരു ദിവസം ഞാന് കടലിന്റെ തീരത്ത് കൂടി സഞ്ചരിക്കുകയായിരുന്നു. അപ്പോള് കടല്‍തീരത്ത് മാണിക്യത്തിന്റെ ഒരു ഖുബ്ബ ഞാന് കണ്ടു. അതിന്റെ അടുത്ത് വന്നപോള്‍ ഖുബ്ബയുടെ വാതില്‍ തുറന്നു. ഖുബ്ബക്കകത്ത് കയറിയ ശേഷം ഞാന്‍ ഭൂമിയിലോ ആകാശത്തോ എന്ന് എനിക്കറിയാന് കഴിഞ്ഞില്ല.

സുലൈമാന് നബി (അ) ചോദിച്ചു. നിനക്കുള്ള ഭക്ഷണം എവിടുന്ന് ലഭിക്കും. അദ്ദേഹം പറഞ്ഞു ഖുബ്ബക്കകത്ത് ഒരു വൃക്ഷമുണ്ട് അതില് നിന്നും പഴം കഴിക്കും. എനിക്ക് ദാഹിച്ചാല് പാലിനേക്കള് വെളുത്തതും തേനിനേക്കാള് മധുരമുള്ളതും മഞ്ഞിനേക്കാള് തണുത്തതുമായ ഖുബ്ബക്കകത്തെ ഉറവയില് നിന്നും ഞാന് കുടിക്കും. സുലൈമാന് നബി (അ) ചോദിച്ചു. രാത്രിയും പകലും നീ എങ്ങനെ തിരിച്ചറിയും. അദ്ദേഹം പറഞ്ഞു. പ്രഭാതമായാല് ഖുബ്ബ പ്രകാശപൂരിതമാകും. സൂര്യന് അസ്തമിച്ചാല് ഖുബ്ബയില് ഇരുട്ടാകും. മാതാവിന്റെ തൃപ്തി കരസ്ഥമാക്കി അല്ലാഹുവിന്റെ അടുക്കല് ഉള്കൃഷ്ട സ്ഥാനം നേടിയ ഖുബ്ബക്കകത്തെ മനുഷ്യനുമായി ദീര്ഘ നേരം സംഭാഷണത്തിനു ശേഷം ഖുബ്ബയുടെ കവാടം അടയുകയും അത് ആഴക്കടലില് തന്നെ തിരിച്ചെത്തുകയും ചെയ്തു.

മാതാവിനെ അനുസരിക്കുകയും മാതാവിന്റെ തൃപ്തി നേടുകയും ചെയ്താല് ഉല്കൃഷ്ട പദവി ലഭിക്കുന്നതോടൊപ്പം മാതാവിന്റെ മനസ്സ് വേദനിപ്പിച്ചാല് എത്ര വലിയ ഇബാദത്ത് ചെയ്തവനാണെങ്കിലും അതിന്റെ ഗുരുതരമായ ശിക്ഷ ഇഹ ലോകത്ത് അവന് അഭിമുഖീകരിക്കേണ്ടി വരും.

ഉമര് (റ) ന്റെ ഭരണ കാലത്ത് ഒരു കച്ചവടക്കാരനുണ്ടായിരുന്നു. പണത്തിന് ആവശ്യം വരുമ്പോള് അവന്റെ ഉമ്മ കച്ചവടക്കാരനായ മകന്റെ അടുക്കല് വന്ന് പണം വാങ്ങും. ഒരു ദിവസം മകന്റെ അടുക്കല് പണമാവശ്യപ്പെട്ട് ഉമ്മ വന്നപ്പോള് മകന്റെ ഭാര്യ പറഞ്ഞു. നിന്റെ ഉമ്മ ഇപ്രകാരം എന്നും പണമാവശ്യപ്പെട്ടു വന്നാല് നമ്മള് ദരിദ്രന്മാരാകും ഭാര്യയുടെ ദുഷിച്ച വാക്കു കേട്ട മകന് തന്റെ ഉമ്മാക്ക് ഒന്നും നല്കിയില്ല. മാതാവിന്റെ മനസ്സ് പൊട്ടി.കരഞ്ഞ് കലങ്ങിയ കണ്ണുമായി മാതാവ് പടിയിറങ്ങി. കാലങ്ങള്ക്ക് ശേഷം മകന് തന്റെ കച്ചവടസംഘത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. യാത്രാ മധ്യേ കൊള്ള സംഘത്തിന്റെ മുമ്പില് പെട്ടു അവരുടെ സമ്പത്ത് മുഴുവന് കൊള്ളയടിക്കുകയും തന്റെ ഉമ്മയുടെ മനസ്സ് വേദനിപ്പിച്ച മകന്റെ കൈകള് വെട്ടി തോളില് തൂക്കിയിടുകയും വഴിയില് ഉപേക്ഷിക്കുകയും ചെയ്തു. രക്തത്തില് കുളിച്ച് കിടക്കുന്ന മകനെ ചിലര് വീട്ടിലെത്തിച്ചു. അദ്ദേഹത്തെ കാണാന് കൂട്ടുകാരും ബന്ധുക്കളും വന്നപ്പോള് അദ്ദേഹം പറഞ്ഞു.

ഞാന് എന്റെ ഉമ്മാക്ക് എന്റെ കൈകൊണ്ട് ദിര്ഹം നല്കിയിരുന്നെങ്കില് എന്റെ കൈ മുറിക്കപ്പെടുകയോ എന്റെ സമ്പത്ത് കൊള്ളയടിക്കപ്പെടുകയോ ചെയ്യുമായിരുന്നില്ല. ഉമ്മാക്ക് നല്കേണ്ട ധനം നല്കാത്തതിലുള്ള ഉചിതമായ ശിക്ഷയാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. കൈകാലുകള് മുറിക്കപ്പെട്ട മകന്റെ വിവരം മാതാവ് അറിഞ്ഞു. മകനെ കാണാന് മാതാവ് അവന്റെ വീട്ടിലെത്തി. മാതാവ് പറഞ്ഞു. മകനേ നിനക്ക് സംഭവിച്ച വിപത്തില് ഞാന് വളരെ ദുഃഖിതയാണ്. അപ്പോള് മകന് പറഞ്ഞു. ഉമ്മാ ഇതെല്ലാം എന്റെ തെറ്റുകൊണ്ടാണ്. നിങ്ങളുടെ തൃപ്തിയാണ് എന്റെ ആവശ്യം ഇതു കേട്ട് മാതാവ് പറഞ്ഞു മകനേ നിന്നെ ഞാന് തൃപ്തിപ്പെട്ടിരിക്കുന്നു. മാതാവിന്റെ തൃപ്തിനേടിയ മകന്റെ മുറിക്കപ്പെട്ട അവയവങ്ങള് അടുത്ത ദിവസം പ്രഭാതമായപ്പോഴേക്കും പൂര്ണ്ണ ആരോഗ്യവാനായി പൂര്വ്വസ്ഥിതിയിലായി. മാതാവിന്റെ മനസ്സ് നോവിപ്പിച്ചതിലുള്ള ശിക്ഷയും മനസ്സിനെ സന്തോഷിപ്പിച്ചാലുള്ള പ്രതിഫലവും പൂര്വ്വികരുടെ ചരിത്രം നമ്മെ ഉല്ബോധിപ്പിക്കുന്നു.

മാതാവിന്റെ പ്രാര്ത്ഥന.

മാതാവിനെ സന്തോഷിപ്പിച്ചാലുള്ള മഹത്ത്വവും സ്രേഷ്ടതയുമുള്ളതോടൊപ്പം മക്കള്ക്ക് വേണ്ടിയുള്ള അവരുടെ പ്രാര്ത്ഥന വ്യര്ത്ഥമാവുകയില്ല. ആഴക്കടലില് വര്ണ്ണമനോഹരമായ മാണിക്യത്തിന്റെ ഖുബ്ബയില് മകനെ എത്തിച്ചത് മാതാവിന്റെ പ്രാര്ത്ഥന കാരണമായിരുന്നു. (മഹാനായ ഇമാം നവവീ (റ) ന്റെ ഉല്കൃഷ്ട പദവിക്ക് സുപ്രധാന കാരണവും മാതാവിന്റെ പ്രാര്ത്ഥനയായിരുന്നു)

മാതാവ് മക്കള്ക്ക് വേണ്ടി ദുആ ചെയ്താല് സ്വീകരിക്കുന്നതോടൊപ്പം മക്കള്ക്കെതിരായി പ്രാര്ത്ഥിക്കുന്ന സൂക്ഷിച്ചില്ലെങ്കില് നമ്മുടെ മക്കള് കണ്ണീര്കയത്തിലായി ജീവിക്കുന്നത് നാം കാണേണ്ടിവരും നിസ്സാര കാര്യങ്ങള്ക്ക് വേണ്ടി മക്കള്ക്കെതിരെ പ്രാര്ത്ഥിക്കുകും ശാപവാക്കുകള് നടത്തുകയും ചെയ്യുന്ന മാതാ പിതാക്കള് നടത്തുകയും ചെയ്യുന്ന മാതാപിതാക്കള് പുണ്യനബി (സ) യുടെ വചനം ശ്രദ്ധിക്കുക.

നിങ്ങള് നിങ്ങള്ക്കെതിരായോ നിങ്ങളുടെ സന്താനങ്ങള്ക്കെതിരായോ നിങ്ങളുടെ സ്വത്തുക്കള്ക്കെതിരായോ പ്രാര്ത്ഥിക്കരുത്. അല്ലാഹു ചോദ്യങ്ങള്ക്കുത്തരം നല്കുന്ന സമയവുമായി ഒത്ത്വന്നാല് നിങ്ങളുടെ പ്രാര്ത്ഥനക്ക് ഉത്തരം ലഭിക്കും. (മുസ്ലിം)

ഫള്ല് എന്ന നാമത്തില് അറിയപ്പെട്ട പ്രസിദ്ധനായ ആബിദായ ഒരു മനുഷ്യന് ഒരു ദിവസം മക്കയിലേക്ക്പുറപ്പെടാന് ഒരുങ്ങി. പക്ഷെ മാതാവ് സമ്മതിച്ചില്ല. മാതാവിനെ തൃപ്തിപ്പെടുത്താന് മകന് കഴിഞ്ഞില്ല. മകന് പോവാന് ഉറച്ച് തീരുമാനമെടുത്തു. അപ്പോഴും ഉമ്മ മകനെ വേര്പിരിയുന്ന സങ്കടത്താല് അനുവാദം നല്കിയില്ല. അവസാനം ഉമ്മാന്റെ വിസമ്മതം പരിഗണിക്കാതെ മകന് വീട്ടില് നിന്നു പുറപ്പെട്ടു. കരഞ്ഞ് കലങ്ങിയ കണ്ണുമായി ഉമ്മ മകനെ പിന്തുടര്ന്നു പറഞ്ഞു. മകനേ എന്നെ വിട്ടു പോവരുത്. മാതാവിന്റെ വിലപിടിച്ചുകൊണ്ടുള്ള അപേക്ഷ മകന് അവഗണിച്ചു മക്കയെ ലക്ഷ്യമാക്കി നടന്നു. മനസ്സ് തകര്ന്ന മാതാവ് മകനെതിരെ പ്രാര്ത്ഥിച്ചു.

അല്ലാഹുവേ എന്റെ മകന്റെ വേര്പാട് എന്നെ കരിച്ചിരിക്കുന്നു. അതിനാല് അവനെ നീ ശിക്ഷിക്കേണമേ. മകന്റെ വിരദുഃഖവും പേറി മാതാവ് ജീവിച്ചു. മകന് യാത്രാ മദ്ധ്യേ ഒരു പട്ടണത്തിലെ പള്ളിയില് രാത്രി നിസ്കരിക്കാന് കയറി. ആബിദായ ആ മനുഷ്യന് ഇബാദത്തിലായി മുഴുകിയിരിക്കുന്ന സമയത്ത് പള്ളിയുടെ അടുത്ത വീട്ടില് മോഷ്ടാവ് കയറിയ വിവരം വീട്ടുകാര് അറിഞ്ഞു. കള്ളനെ പിടിക്കാന് വീട്ടുകാര് പിന്നാലെ ഓടി. പള്ളിയുടെ ഭാഗത്തേക്ക് ഓടി മറഞ്ഞ കള്ളനെ അവര്ക്ക് കാണാന് കഴിഞ്ഞില്ല. അവര് പള്ളിയില് കയറി നോക്കി. അപ്പോള് ഒരു അപരിചിതനായ മനുഷ്യന് ഇബാദത്ത് ചെയ്യുന്നത് കണ്ടു. കള്ളനാണെന്ന് മുദ്രകുത്തി അദ്ദേഹത്തെ രാജാവിന്റെ മുമ്പിലെത്തിച്ചു. മോഷണത്തിനുള്ള ശിക്ഷയായി കൈകാലുകള് വെട്ടാനും കണ്ണ് ചൂഴ്ന്നെടുത്ത് പട്ടണത്തിലേക്ക് കൊണ്ടുപോവാന് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കൈകാലുകള് മുറിക്കപ്പെട്ടു. കണ്ണ് ചൂഴ്ന്നെടുക്കപ്പെട്ടു. പട്ടണത്തില് കൊണ്ടുപോയി പ്രഖ്യാപിച്ചു. മോഷണത്തിനുള്ള ശിക്ഷ ഇപ്രകാരമായിരിക്കുമെന്ന് ഇത് കേട്ട ആബിദായ മനുഷ്യന് പറഞ്ഞു. നിങ്ങള് അങ്ങനെ പറയരുത്.

ഉമ്മയുടെ സമ്മതം കൂടാതെ മക്കയിലേക്ക് പോവാന് ഉദ്ദേഷിച്ച മകന് ലഭിച്ച ശിക്ഷയാണ് എന്ന് നിങ്ങള് പറയുക. അദ്ദേഹത്തിന് ലഭിച്ച ശിക്ഷയുടെ കാരണം അവര്ക്ക് ബോദ്യപ്പെട്ടു. കള്ളനെന്ന് മുദ്രകുത്തി കൈകാലുകള് മുറിക്കപ്പെട്ട മനുഷ്യന് നല്ല ആബിദായ മനുഷ്യനാണെന്നവരറിഞ്ഞപ്പോള് ജനങ്ങള് കരഞ്ഞു അവര് അദ്ദേഹത്തെ നാട്ടിലെത്തിച്ചു. വീടിന്റെ പടിക്കലില് എത്തിയപ്പോള് അദ്ദേഹം വീട്ടുനുള്ളില് നിന്നു തന്റെ ഉമ്മ പ്രാര്ത്ഥിക്കുന്നതു കേട്ടു.

അല്ലാഹു എന്റെ മകന് വല്ല പരീക്ഷണവും നീ നല്കിയിട്ടുണ്ടെങ്കില് എനിക്കത് നേരില് കണ്ടാല് അവനെ എന്റെ അടുത്തേക്ക് തന്നെ മടക്കണം. ആ സമയത്താണ് ഒരാള് പുറത്ത് നിന്ന് ഒരാള് വിളിച്ചു പറയുന്നത്. ഞാന് യാത്രക്കാരനാണ്. വിശന്ന് എനിക്ക് എന്തെങ്കിലും ഭക്ഷണം തരാം, വീട്ടു മുറ്റത്തുള്ളത് മകനാണ് എന്ന് ഉമ്മാക്ക് അറിയില്ലായിരുന്നു. ഉമ്മ പറഞ്ഞു. ഭക്ഷണം വേണമെങ്കില് അടുത്തേക്ക് വാ. മകന്റെ മറുപടി അടുത്തേക്ക് വരാന് എനിക്കാ കാലുകളില്ല. എങ്കില് നിന്റെ കൈ നീട്ടുക മകന് എനിക്ക് രണ്ട് കയ്യുമില്ല. ഉമ്മ പറഞ്ഞു ഞാന് നിന്റെ അടുത്ത് വന്നാല് നമ്മള് പരസ്പരം കണ്ടു. അത് ഹറാമാണ്. മകന്, നിങ്ങള് ഹറാമിനെ ഭയക്കണ്ട കാരണം എനിക്ക് രണ്ട് കണ്ണുമില്ല ഉടനെ മാതാവ് ഒരു കൂജയില് തണുത്ത വെള്ളവുമായി പുറത്തുള്ള മനുഷ്യന്റെ അടുക്കല് ചെന്നു. ഉമ്മാന്റെ കാലില് വീണ് കരഞ്ഞു കൊണ്ട് പറഞ്ഞു.

നിങ്ങളുടെ ദോശിയായ മകനാണ് ഞാന്. കൈകാലുകള് മുറിക്കപ്പെട്ട കണ്ണുകള് ചൂഴ്ന്നെടുക്കപ്പെട്ട തന്റെ മുമ്പിലുള്ളത്. തന്റെ മകനാണ് എന്നറിഞ്ഞ മാതാവ് ഉടനെ പ്രാര്ത്ഥിച്ചു. അല്ലാഹുവേ എന്റെ മകന്റെ അവസ്ഥ ഇപ്രകാരമാണെങ്കില് ഞങ്ങളെ രണ്ട് പേരേയും ഉടനെ മരിപ്പിക്കണേ. മാതാവിന്റെ പ്രാര്ത്ഥന അവസാനിച്ചപ്പോഴേക്കും രണ്ടു പേരും മരണപ്പെടുകയും ചെയ്തു.

മരണസമയത്തെ പ്രയാസങ്ങള്

മാതാവിനെ വെറുപ്പിച്ചാല് മരണസമയത്ത് പരിശുദ്ധ തൗഹീദ് ചൊല്ലാന് സാധിക്കില്ല എന്ന് പ്രവാചകാധ്യാപനങ്ങള് നമുക്ക് മുന്നറിയിപ്പ് നല്കുന്നു. ഭര്ത്താവിനെ തന്റെ വശത്താക്കി മാതാവിനെ അകറ്റാന് പ്രേരിപ്പിക്കുന്ന ഭാര്യമാര് തന്റെ ഭര്ത്താവിനെ നരകത്തിലേക്ക് നയിക്കുന്ന പിശാചിന്റെ പിന്ഗാമിയാണെന്ന് നാം മനസ്സിലാക്കണം. മഹാനായ അല്ഖമാ(റ) ന്ന് മരണസമയത്ത് പരിശുദ്ധ തൗഹീദ് ഉച്ചരിക്കാന് കഴിയാത്തതിന്റെ കാരണം അല്ഖമാ (റ) ന്റെ വിവാഹ ശേഷം എന്നോട് അല്പം സ്നേഹം കുറഞ്ഞോ എന്ന മാതാവിന്റെ വേദനയായിരുന്നു. അല്ഖമാ (റ) മാതാവിനെ വേദനിപ്പിക്കുന്ന ഒരു പ്രവര്ത്തനമോ വാക്കോ ഒന്നും അദ്ദേഹത്തില് നിന്നു ഉണ്ടായിട്ടില്ല. മാതാവിന്റെ മനസ്സിലെ ഒരു ചെറിയ വേദനമാത്രമാണ് അല്ഖമാ (റ) നെ മരണസമയത്ത് ബുദ്ധിമുട്ടിച്ചത്. അവസാനം മാതാവ് തൃപ്തിപ്പെട്ടപ്പോഴാണ് അല്ഖമാ (റ) കലി ചൊല്ലി മരിച്ചത്.

നബി (സ) തന്റെ സ്വഹാബത്തിന്റെ കൂടെ ഇരിക്കുകയായിരുന്നു. ആ സമയത്ത് ഒരാള് വന്ന് കൊണ്ട് പറഞ്ഞു. അബ്ദുല്ലാഹിബ്നു സലാം (റ) മരണ ശയ്യയിലാണ്. ഉടനെ നബി (സ) യും അനുചരരും അടുത്തേക്ക് പോയി. മരണമാസന്നമായ വ്യക്തിക്ക് നബി (സ) പരിശുദ്ധ കലിമ ചൊല്ലിക്കൊടുത്തു. പക്ഷെ ചൊല്ലാന് കഴിയുന്നില്ല. ഉടനെ ഭാര്യയെ വിളിച്ചു കാര്യങ്ങള് അന്വേഷിച്ചു.

ഭാര്യ പറഞ്ഞു. എന്നെ വിവാഹം കഴിച്ചതു മുതല് നബി (സ) യുടെ പിന്നില് ജമാഅത്ത് നിസ്കരിരിക്കാത്തതോ സ്വദഖ നല്കാത്തതോ ആയ ഒരു ദിവസവും കഴിഞ്ഞു പോയിട്ടില്ല. പക്ഷെ അദ്ദേഹം മാതാവുമായി പിണക്കത്തിലാണ്. നബി (സ) ബിലാല് (റ) നോട് പറഞ്ഞു. മാതാവിനെ വിളിക്കുക. ബിലാല് (റ) മാതാവിന്റെ അടുത്തെത്തി. നിങ്ങളെ നബി (സ) വിളിക്കുന്നു. ബിലാല് പറഞ്ഞു. മാതാവ് എന്താ ആവശ്യം? ബിലാല്: നിങ്ങളുടെ മകന് മരണശയ്യയില് കിടക്കുകയാണ്. നിങ്ങള്ക്കും മകനുമിടയിലുള്ള പ്രശ്നം പരിഹരിക്കാനാണ് വിളിക്കുന്നത്. അല്ലാഹുവാണേ സത്യം ഞാന് ഒരിക്കലും വരില്ല. എന്നെ അടിക്കുകയും വീട്ടില് നിന്നും എന്നെ അടിച്ച് പുറത്താക്കുകയും ചെയ്ത എന്റെ മകന് ഞാന് ദുനിയാവിലും ആഖിറത്തിലും പൊരുത്തപ്പെട്ടു കൊടുക്കില്ല. ബിലാല്(റ) മടങ്ങിപ്പോയി. നബി(സ) അലി (റ) നോട് പറഞ്ഞു. നിങ്ങള് മാതാവിനെ വിളിക്കുക. രണ്ടു പേരും മാതാവിന്റെ അടുത്തെത്തി മാതാവ് കൂടെ വരാന് ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് കൂടെ വന്നു.

നബി (സ) ഉമ്മയോട് പറഞ്ഞു നിന്റെ മകന്റെ അവസ്ഥയൊന്ന് കാണുക മകന്റെ ദയനീയ അവസ്ഥ കണ്ടിട്ടു മാതാവിന്റെ മനസ്സ് മാറിയില്ല. മാതാവ് പറഞ്ഞു ഇല്ല ഞാന് ഒരിക്കലും പൊറുക്കില്ല. എന്നെ മര്ദ്ധിച്ച് വീട്ടില് നിന്നും പുറത്താക്കിയവനോട് ഞാന് എങ്ങനെ പൊറുക്കും. അപ്പോള് നബി (സ) പറഞ്ഞു. നിങ്ങള് പൊരുത്തപ്പെട്ട് കൊടുത്താലേ നിങ്ങളുടെ മകനോട് എനിക്കും ബാധ്യതയുള്ളു. ഇത് കേട്ട മാതാവ് പറഞ്ഞു. എന്നാല് പൊരുത്തപ്പെട്ടു. അപ്പോഴാണ് അബ്ദുല്ലാഹിബ്നു സലാം കലിമ ചൊല്ലി മരിച്ചത്. നബി (സ) യും സ്വഹാബാക്കളും മയ്യിത്ത് നിസ്ക്കരിച്ച ശേഷം സ്വഹാബത്തിനെ ഒരുമിച്ച് കൂട്ടി കൊണ്ട് പറഞ്ഞു.

മുസ്ലിം സമൂഹമേ തന്റെ മാതാവിനോട് ഗുണം ചെയ്യാത്തവന് പരിശുദ്ധ കലിമ ഉച്ചരിക്കാന് കഴിയാതെ മരണപ്പെടും. ഇരു ലോകത്തെയും സന്തോഷകരമായ ജീവിതത്തിന് മാതാവിന്റെ തൃപ്തി അനിവാര്യമാണ്

ഉംറക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു വഴികാട്ടി



അബൂഹുറൈറയില്‍ നിന്ന് നിവേദനം. റസൂല്‍ (സ) പറഞ്ഞു: ഒരു ഉംറ നിര്‍വഹണം അടുത്ത ഉംറ നിര്‍വഹണം വരെ സംഭവിക്കുന്ന ചെറിയ ദോശങ്ങളെ പൊറുപ്പിക്കുന്നതാണ്. ബാധ്യത നിറവേറ്റിയ ഹജ്ജിന് സ്വര്‍ഗം തന്നെയാണ് പ്രതിഫലം. (അല്‍ ഉംറത്തു………..) (ബുഖാരി, മുസ്ലിം)

ഹജ്ജു നിര്‍വഹിക്കുന്നവരും ഉംറ ചെയ്യുന്നവരും അല്ലാഹുവിന്റെ അതിഥികളാണ്. അവര്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാല്‍ അവന്‍ ഉത്തരം നല്‍കും. അവര്‍ അവനോട് പൊറുത്തുകൊടുക്കാനാവശ്യപ്പെട്ടാല്‍ അവര്‍ക്കവന്‍ പൊറുത്തു കൊടുക്കും. (അല്‍ഹജ്ജാജു……..) (ഇബ്നുമാജ: 2/196)

ഹജ്ജും ഉംറയും  നിര്‍ബന്ധമാവുന്നത്.

ഹജ്ജ്, ഉംറ യാത്രക്കുള്ള മാര്‍ഗങ്ങളും മാധ്യമങ്ങളും സംവിധാനങ്ങളും ലഭ്യമാവുക, യാത്ര വേളകളില്‍ ഭാര്യാസന്തതികളുടെ ചെലവുകള്‍ക്ക് മാര്‍ഗമുണ്ടാവുക, പ്രായപൂര്‍ത്തിയും ബുദ്ധിയും ആരോഗ്യവുമുണ്ടാവുക എന്നീ നിബന്ധനകള്‍ ഒത്തുവന്ന മുസ്ലിമിനാണ് ഹജ്ജ് നിര്‍ബന്ധമാവുന്നത്. 

മുസ്ലിമായിരിക്കെ, സ്വതന്ത്രനായിരിക്കെ, പ്രായപൂര്‍ത്തിയും ബുദ്ധിയുമുണ്ടാവുക, കഴിവുണ്ടാവുക എന്നീ വ്യവസ്ഥകള്‍ ഒത്തുവന്നാല്‍ ഹജ്ജും ഉംറയും നിര്‍ബന്ധമാകുമെന്ന് മറ്റൊരുനിലക്ക് പറയാവുന്നതാണ്. കഴിവുണ്ടാവുക എന്നതിന്റെ വിവക്ഷ മേലുദ്ധരിച്ചതില്‍ നിന്ന് വ്യക്തമാകുന്നത് പോലെ യാത്രക്കാവശ്യമായ ഭക്ഷണങ്ങള്‍, അവ സൂക്ഷിക്കാന്‍ വേണ്ട പാത്രങ്ങള്‍, പോക്കുവരവിന് വേണ്ട ചെലവുകള്‍ മക്കയില്‍ നിന്നും 132 കിലോമീറ്റര്‍ അകലെ കഴിയുന്നത് അനുയോജ്യമായ വാഹനം ലഭിക്കല്‍, സ്ത്രീയുടെ കൂടെ ഭര്‍ത്താവോ വിവാഹബന്ധം ഹറാമായവരോ വിശ്വസ്തകളായ സ്ത്രീകളോ ഉണ്ടായിരിക്കുക, വഴിയില്‍ നിര്‍ഭയത്വം ഉണ്ടാവുക, വാഹനം മൃഗമാണെങ്കില്‍ അതിനു വേണ്ട ഭക്ഷണം. മറ്റു വാഹനങ്ങള്‍ക്കാവശ്യമായ ഇന്ധനം തുടങ്ങിയവയാണ്.

മേല്‍പറയപ്പെട്ട സൌകര്യം ഭാര്യസന്തതികള്‍ക്കും മറ്റു ചെലവ്കൊടുക്കല്‍ നിര്‍ബന്ധമായ വര്‍ക്കും താന്‍ പോയി തിരിച്ചുവരുന്നത് വരെ ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ കഴിച്ച ബാക്കിയുള്ളതായിരിക്കണം എന്നുകൂടി ഇസ്ലാം നിശ്കര്‍ഷിക്കുന്നുണ്ട്. താമസിക്കുന്ന വീട് പരിചരണത്തിനു വേണ്ട സേവകന്‍ എന്നിവ കൂടി കഴിച്ച് ധനം ബാക്കിയുണ്ടെങ്കിലേ ഇസ്ലാം ഹജ്ജിന് നിര്‍ബന്ധിക്കുന്നുള്ളൂ.

(അന്ധനു വഴികാട്ടിയുണ്ടെങ്കിലാണ് ഹജ്ജ് നിര്‍ബന്ധമാകുന്നത്. മക്കയില്‍ നിന്നും 132 കി.മി അകന്നു താമസിക്കുന്നവന് ആരോഗ്യപരമായ കാരണങ്ങളാല്‍ ഹജ്ജിനു സാധ്യമല്ലെങ്കില്‍ അതിനു കഴിയുന്ന ഒരാളെ കിട്ടുമെങ്കില്‍ പകരക്കാരനായി പറഞ്ഞയക്കാം. ഉംറയുടെ കാര്യം ഇങ്ങനെത്തന്നെയാണ്. മക്കയോട് ചേര്‍ന്നുവരുന്ന 132 കിലോമീറ്ററിനകത്ത് താമസിക്കുന്നവന്‍ സ്വന്തം ശരീരം ഉപയോഗിച്ച് തന്നെ ഹജ്ജ് ഉംറ നിര്‍വഹിക്കണം എന്നാണ് പണ്ഡിതമതം. (അവലംബം: അല്‍മുഖദ്ദമതുല്‍ ഹള്റമിയ്യ(ബാഫള്ല്‍)) )

ഉംറയുടെ ദുആകളും അദുകാറുകളും 

ഉംറയുടെ ദുആകളും അദുകാറുകളും

മസ്ജിദുല്‍ ഹറം, കഅബ, സഅയ്‌ എന്നിവയുടെ രൂപരേഖ 
ഉംറയുടെ ലഘു രൂപം 
മക്ക മദീനയിലെ ചരിത്ര പ്രസിദ്ദ സ്ഥലങ്ങളുടെ വിവരണം 

ഞിങ്ങളുടെ ദുആയിൽ ഈയുള്ളവനെയും ഉൾപ്പെടുത്തണേ...

Thursday 20 April 2017

അഹ്ലുബൈത്ത്: സുന്നികളും ശീഇകളും വ്യത്യാസപ്പെടുന്നത എവിടെ?



കേരളത്തില്‍സമീപകാലത്ത് ശീഇസത്തെ താത്ത്വികമായും പ്രാമാണികമായും സാധൂകരിക്കാനും പ്രചരിപ്പിക്കാനും ഏറെ ശ്രമിച്ചുകൊണ്ടിരിക്കുന്ന സി ഹംസയുടെ വിവിധ രചനകളില്‍നിന്നും ഏതാനും ഭാഗങ്ങള്‍ഇവിടെ പകര്‍ത്താം: “പ്രവാചകപുത്രി ഹസ്രത്ത് ഫാത്വിമ സഹ്റാ(റ), അവരുടെ ഭര്‍ത്താവും പ്രവാചകന്റെ പിതൃവ്യപുത്രനുമായ ഹസ്രത്ത് അലി(റ), ഇവരുടെ പുത്രന്മാരായ ഹസ്രത്ത് ഹസന്‍(റ), ഹസ്രത്ത് ഹുസൈന്‍(റ) എന്നിവരും അരുടെ സന്താന പരന്പരയുമാണ് അഹ്ലുബൈത്ത്’ (ഇമാം ഖുമൈനിയുടെ ഇസ്‌ലാമിക ഗവണ്‍മെന്‍റ് എന്ന കൃതി വ്യാഖ്യാനിച്ചെഴുതിയ സമഗ്ര വിശദീകരണം, 1990, പേ 226).
ശിയാഇസത്തില്‍വിലായത്തിന് ഏറ്റവും വലിയ സ്ഥാനം നല്‍കപ്പെട്ടിരിക്കുന്നു. ഇമാം മുഹമ്മദുല്‍ബാഖിറില്‍നിന്ന് സുറാറ ഇപ്രകാരം ഉദ്ധരിക്കുന്നു. ഇമാം പറഞ്ഞു: നമസ്കാരം, സകാത്ത്, ഹജ്ജ്, വ്രതം, വിലായത്ത് എന്നീ അഞ്ചു സംഗതികളിലാണ് ഇസ്‌ലാം സ്ഥാപിതമായിരിക്കുന്നത്. സുറാറ പറയുന്നു. അപ്പോള്‍ഞാന്‍ചോദിച്ചു: ഇവയില്‍ഏതാണ് കൂടുതല്‍ശ്രേഷ്ഠം? ഇമാം പറഞ്ഞു: കൂടുതല്‍ശ്രേഷ്ഠം വിലായത്തു തന്നെ. കാരണം അതാണ് മറ്റുള്ളവയിലേക്കെല്ലാം കടന്നുചെല്ലാനുള്ള താക്കോല്‍. വാലി അവയിലേക്കുള്ള വഴികാട്ടിയാകുന്നു (ശയശറ/137).
ശാഖാപരമായ നിയമങ്ങളെക്കാളും അടിസ്ഥാന ആരാധനാനുഷ്ഠാനങ്ങളെക്കാളും ഇസ്‌ലാമിക ഗവണ്‍മെന്‍റിനാണ് പ്രാഥമികത്വമുള്ളതെന്ന് ഖുമൈനി വ്യക്തമാക്കുന്നു (ശയശറ/128).
നേരത്തെ എണ്ണിയ അഹ്ലുബൈത്തിനു മാത്രമേ ഇമാമുല്‍അഅ്ളം ആകാനുള്ള അര്‍ഹതയുള്ളൂവെന്നും പന്ത്രണ്ടു പേരടങ്ങുന്ന ആ ഇമാമീ പരന്പരയിലെ പന്ത്രണ്ടാമന്‍ഒളിഞ്ഞിരിക്കുകയാണെന്നും വാദിക്കുന്ന “ഇസ്നാ അശ്രി’യുടെ പരിഷ്കര്‍ത്താവായ ഖുമൈനിയുടെ പുതിയ കൂട്ടിച്ചേര്‍ക്കലോടു കൂടിയ ഖുമൈനിസത്തിന്റെ കേരളത്തിലെ മുഖ്യ പ്രചാരകനാണ് സി ഹംസ. കല്‍പനാധികാരികളെ അനുസരിക്കണമെന്ന ഖുര്‍ആന്‍ശാസനയുടെ അടിസ്ഥാനത്തില്‍, ഇപ്പറഞ്ഞ പന്ത്രണ്ടുപേര്‍മാത്രമാണ് കല്‍പനാധികാരികള്‍എന്ന വാദത്തിന്റെ ബലത്തില്‍, അനുസരിക്കപ്പെടേണ്ട ആ കല്‍പനാധികാരികളെല്ലാം വിശുദ്ധരായിരിക്കേണ്ടതനിവാര്യമാണെന്ന് ഇസ്നാ അശ്രികള്‍പറയുന്നു. അതായത്, അഹ്ലുല്‍ബൈത്ത് പാപ പരിശുദ്ധരായിരിക്കണം. ദൈവികമായ പ്രത്യേക സംരക്ഷണത്തില്‍പാപപരിശുദ്ധമായ ജീവിതം നയിക്കുന്നവരാണ് അഹ്ലുബൈത്ത് എന്നാണ് മേല്‍കൊടുത്ത ഖുര്‍ആന്‍വാക്യം മനസ്സിലാക്കിത്തരുന്നത് (അഹ്സാബ്/33നെ കുറിച്ച്) (പേ 226). “അതിനാല്‍പാപങ്ങളില്‍നിന്നും അബദ്ധങ്ങളില്‍നിന്നും പൂര്‍ണമായും പരിശുദ്ധരായവരും തികഞ്ഞ അനുസരണയോഗ്യരുമായിരിക്കണം ഉലുല്‍അംറ് എന്ന കാര്യം തീര്‍ച്ചയാണ്. അല്ലാത്തപക്ഷം പാപികളെ അനുസരിക്കാന്‍സമുദായം നിര്‍ബന്ധിതമാവുകയെന്ന ഒരു ദുരന്തഫലവും അത് വരുത്തിയേക്കും’ (പേ 343).
സമുദായം അനിവാര്യമായും അനുസരിക്കേണ്ട രാഷ്ട്രീയആത്മീയ നേതൃത്വമാണ് ശീഇകള്‍ക്ക് ഇമാമത്ത്. “ലൗകികവും ധാര്‍മികവും മതപരവുമായ നേതൃത്വമാണ് ഇമാമത്ത്. സ്വയാര്‍ജിതമോ ജനങ്ങളുടെ ഹിതാഹിതങ്ങളെ അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പിലൂടെ തീരുമാനിക്കപ്പെടുന്നതോ അല്ല ആ പദവി. യുക്തിചിന്തകള്‍ക്ക് എത്താവുന്നതില്‍കവിഞ്ഞതാണ് ഇമാമത്തെങ്കിലും അതൊരിക്കലും പ്രവാചകത്വമല്ല…. (പേ 194). ഇമാമുകള്‍തെറ്റുകള്‍ക്കതീതരാണ്. വ്യക്തിപരമായ ആത്മപ്രകാശനത്തിലൂടെയാണ് അവര്‍ക്ക് അറിവും ജ്ഞാനവും ലഭിക്കുന്നത് (പേ 196). ഖുമൈനി പറയുന്നു: ഭരണാധികാരിയെന്ന നിലക്കുള്ള എല്ലാ ഉത്തരവാദിത്തങ്ങള്‍ക്കും പുറമെ തീര്‍ച്ചയായും ഇമാമിന് ചില ആധ്യാത്മിക മാനങ്ങളുണ്ട്. ദൈവകല്‍പിതവും സാര്‍വത്രികവുമാണ് ഇമാമിന്റെ സ്ഥാനം. പ്രപഞ്ചത്തിലെ ഓരോ അണുവും അധികാരസ്ഥന് വിധേയപ്പെടാന്‍മാത്രം പ്രാപഞ്ചിക പ്രാതിനിധ്യമുള്ള അധികാരമാണ് ഇമാമിന്‍റേത്. നാം നിര്‍ബന്ധമായും വിശ്വസിക്കേണ്ട കാര്യങ്ങളില്‍പെട്ടതാണ്, ദൈവനിയുക്തനായ പ്രവാചകനോ ദൈവ സാമീപ്യമുള്ള മലകിനോ പ്രാപിക്കാന്‍കഴിയാത്ത അധ്യാത്മിക പദവികളാണ് ഇമാമുകള്‍ക്കുള്ളതെന്ന്’ (പേ 256). സുന്നികളുടെ ഒരു പ്രസിദ്ധീകരണത്തില്‍സി ഹംസ അഹ്ലുല്‍ബൈത് എന്ന അധ്യായത്തിലെഴുതിയതിങ്ങനെ: അഹ്ലുബൈതിലൂെടയാണ് റസൂലിന്റെ ആധ്യാത്മിക ജീവിതത്തിന്റെ ചൈതന്യ പൂര്‍ണവും അനുസ്യൂതവുമായ പ്രവാഹം… രാഷ്ട്രീയാധികാരം തന്നെ മുസ്‌ലിംകള്‍ക്കില്ലാതിരിക്കുന്പോഴും അവര്‍ക്ക് ലോകത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ഒരു ഖുഥുബ് ഇല്ലാതിരിക്കില്ല. ആ ഖുഥുബ് അഹ്ലുല്‍ബൈതില്‍നിന്നായിരിക്കുകയും ചെയ്യും… ഖുഥുബ് അഹ്ലുബൈതില്‍പെട്ട ഗുരു മാത്രമേ ആകാവൂ…’
മറ്റൊരിടത്ത് അദ്ദേഹം കുറിക്കുന്നു: പ്രവാചക ജീവിതത്തിന്റെ ആധ്യാത്മിക രഹസ്യങ്ങളിലേക്ക് ഒരു സാധകന് എത്തണമെങ്കില്‍അവിടത്തെ കുടുംബത്തെ അങ്ങോട്ടുള്ള പാതയായി സ്വീകരിക്കണം. ബാഹ്യതലങ്ങളിലേക്കും നിയമപരവും സാമൂഹികവുമായ വശങ്ങളിലേക്കും എത്തിച്ചേരാനാകട്ടെ, സ്വഹാബികളാണവലംബം’ (അല്ലഫല്‍അലിഫ്: വിവര്‍ത്തനവും വ്യാഖ്യാനവും, പേ 247).
അഹ്ലുല്‍ബൈത്തിനെക്കുറിച്ചുള്ള ഗുരുതരമായ ഇത്തരം പിഴവാദങ്ങള്‍സുന്നി പ്രസാധനാലയങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ ഹംസ മൗലവി അതിനിഗൂഢമായി പ്രചരിപ്പിക്കുകയായിരുന്നു.
നബി(സ്വ)യുടെ നിയോഗ ലക്ഷ്യം?
അല്ലാഹുവിനെ സ്നേഹിച്ചും അംഗീകരിച്ചും സാധനയര്‍പ്പിക്കുകയെന്ന നിയോഗ ലക്ഷ്യത്തിലേക്ക് മനുഷ്യരാശിയെ വഴിനടത്തുകയാണ് തിരുദൂതര്‍(സ്വ)യുടെ ദൗത്യം. അല്ലാഹുവിനെ അവന്റെ ഗാംഭീര്യതയും സൗന്ദര്യവും നിറഞ്ഞ സകല സന്പൂര്‍ണതയോടെയും പരിചയപ്പെടുത്തുക, അവനെ താണുവണങ്ങി ജീവിക്കേണ്ട മാതൃക കാണിച്ചുകൊടുക്കുക. ഇതാണ് സകല ദൂതന്മാരും പ്രവാചകരും നിര്‍വഹിച്ചത്. അന്ത്യദൂതന്‍എന്ന നിലയില്‍നബി(സ്വ) ആ ദൗത്യം പൂര്‍ത്തീകരിച്ചു. മനുഷ്യര്‍ക്ക് സ്രഷ്ടാവായ അല്ലാഹുവിനെ പ്രാപിക്കാനുള്ള ഏക സന്പൂര്‍ണ വഴിയാണ് തിരുദൂതര്‍(സ്വ). അവിടുത്തെ സന്ദേശങ്ങളും ജീവിതമാതൃകയും മനസാ വാചാ കര്‍മണാ പകര്‍ത്തുന്നവര്‍ക്കേ ദൈവപ്രീതി നേടാന്‍കഴിയൂ. മനുഷ്യരെ പ്രസ്തുത ലക്ഷ്യത്തിലേക്ക് നയിക്കാന്‍ഒരു പിതാവിനെക്കാളേറെ, മാതാവിനെക്കാളേറെ കാരുണ്യാതിരേകത്താല്‍അവിടുന്ന് പ്രവര്‍ത്തിച്ചു.
വിലായത്തും ഖറാബത്തും
അന്ത്യദൂതരോട് രണ്ടു തരത്തിലുള്ള ബന്ധമാണ് മറ്റു മനുഷ്യര്‍ക്കുണ്ടാവുക. അവിടുത്തെ നിയോഗ ദൗത്യത്തോടുള്ള പ്രതികരണമായിട്ടുള്ളതാണ് പ്രഥമവും പ്രധാനവുമായ ബന്ധം. അതിനു വിലായത്ത് എന്നു പറയും. രണ്ടാമത്തേത് ആദര്‍ശപരമായ ബന്ധം. അല്ലാഹുവിനെ റബ്ബും ഇലാഹുമായി ഏറ്റെടുക്കുന്നവന്‍സ്രഷ്ടാവുമായി സ്ഥാപിക്കുന്ന ബന്ധത്തെയും വിലായത്ത് എന്നു പറയാറുണ്ട്. അല്ലാഹുവുമായുള്ള വിലായത്ത് പ്രാപിക്കാന്‍അനുകരിക്കേണ്ട വഴികാട്ടിയും മാതൃകയുമെന്ന നിലയില്‍നബി(സ്വ)യോടു സ്ഥാപിക്കുന്ന ബന്ധമാണ് നബിയുമായുള്ള വിലായത്ത്. ഈമാനും തഖ്വയുമാണ് ഈ രണ്ടു വിലായത്തിന്റെയും അടിസ്ഥാനം. ഈമാനും തഖ്വയുമില്ലാത്തവര്‍ക്ക് അല്ലാഹുവുമായോ റസൂലുമായോ വിലായത്ത് സ്ഥാപിക്കാന്‍കഴിയില്ല. “നിശ്ചയം അല്ലാഹു, അവനാണ് അവിടുത്തെ രക്ഷാധികാരി. പിന്നെ ജിബ്രീലും സത്യവിശ്വാസികളായ സജ്ജനങ്ങളുമാണ് അവിടുത്തെ ആദര്‍ശ ബന്ധുക്കള്‍’ (തഹ്രീം/4) എന്ന സൂക്തം അതാണു പറയുന്നത്. “നിശ്ചയം എന്റെ ബന്ധു അല്ലാഹുവും സത്യവിശ്വാസികളായ സജ്ജനങ്ങളും മാത്രമാകുന്നു’ (മുത്തഫഖുന്‍അലൈഹി) എന്നും, നിശ്ചയം എന്റെ ബന്ധുക്കള്‍ഭക്തജനങ്ങളാകുന്നു; അവര്‍എവിടെയുള്ളവരാണെങ്കിലും ശരി (അഹ്മദ്) എന്നും തിരുവിശദീകരണങ്ങള്‍കാണാം.
ഖാളി ഇയാള്(റ) പറയുന്നു: തിരുദൂതരുടെ ആദര്‍ശബന്ധുക്കള്‍സത്യവിശ്വാസികളായ സദ്വൃത്തരാകുന്നുവെന്ന് മേല്‍ഹദീസ് ദ്യോതിപ്പിക്കുന്നു. അവര്‍ക്ക് തിരുദൂതരുമായി യാതൊരുവിധ പാരന്പര്യ ബന്ധമില്ലെങ്കിലും ശരി. സത്യവിശ്വാസിയോ സദ്വൃത്തനോ അല്ലെങ്കില്‍എത്ര അടുത്ത ബന്ധ പരന്പരയിലാണെങ്കില്‍പോലും അയാള്‍തിരുദൂതരുടെ ബന്ധുവേ അല്ല. നിശ്ചയം തിരുദൂതരുമായുള്ള ബന്ധുത്വം, മതത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളില്‍, ശരീഅത്തിന്റെ പ്രത്യക്ഷ ആചാരങ്ങളില്‍തിരുദൂതരോടു സാധര്‍മ്യം പുലര്‍ത്തുകവഴി മാത്രമേ സംഭവ്യമാവുകയുള്ളൂ; പാരന്പര്യത്തിന്റെ കൂട്ടോ ഗര്‍ഭാശയത്തിലെ സഹജീവിതമോ പറഞ്ഞ് അതു സ്ഥാപിക്കപ്പെടുകയില്ല എന്ന് മേല്‍ഹദീസ് അര്‍ത്ഥമാക്കുന്നു.’ ഇമാം നവവി(റ)യും ഇബ്നുഹജറില്‍അസ്ഖലാനി(റ)യും ഈ വീക്ഷണത്തെ ശരിവെക്കുന്നു. വിശ്വാസമില്ലെങ്കില്‍അനന്തരാവകാശ വിനിമയമോ ബന്ധുത്വമോ നിലനില്‍ക്കില്ല.
തിരുദൂതരുമായുള്ള വിലായത്താണ് കുടുംബ ബന്ധത്തേക്കാള്‍പ്രധാനം. മുന്‍കാല പ്രവാചകത്വം (നുബുവ്വത്ത്), സുഹ്ബത്ത് (തിരുദൂതരില്‍നിന്നും നേര്‍ക്ക് വിശ്വാസം സ്വീകരിക്കാന്‍ലഭിച്ച അവസരം) എന്നിവയുടെ വിലായത്തിന്റെ പ്രഥമ പദവികള്‍, എല്ലാ പ്രവാചകരും തിരുദൂതരുടെ ബന്ധുവാണ്; പിന്നെ സ്വഹാബത്ത് അഖിലവും. സ്വഹാബത്തില്‍ആദ്യമാദ്യം കടന്നുവരുന്നവരും വിശ്വാസം കൊണ്ടും ഭക്തി കൊണ്ടും മികച്ചുനില്‍ക്കുന്നവരുമാണ് മുന്നണിയില്‍. പില്‍ക്കാല അനുയായികളിലും ഇപ്രകാരം പദവി വ്യത്യാസം പരിഗണിക്കപ്പെടുന്നു.
തിരുദൂതരുമായുള്ള കുടുംബ ബന്ധമാണ് രണ്ടാമത്തേത്. പ്രാഥമികാര്‍ത്ഥത്തില്‍ഖറാബത്ത് എന്നു പറയും. മുന്‍ഗാമികളിലേക്കും പിന്‍മുറയിലേക്കും വ്യാപിക്കുന്നതാണ് ഖറാബത്ത്. ഖറാബത്ത് പരിഗണിക്കപ്പെടണമെങ്കില്‍വിലായത്തുണ്ടാകണം. സത്യവിശ്വാസവും അടിസ്ഥാന കര്‍മങ്ങളും ഇല്ലാത്തവര്‍വംശവൃക്ഷത്തിലെ ഉണങ്ങിവീണ ശാഖകളായാണ് ഗണിക്കുക; ആ ഖറാബത്ത് പരിഗണനീയമല്ല. ഖറാബത്തിന് വിവിധ തട്ടുകളുണ്ട്. ഖുറൈശ് (പിതൃപരന്പരയിലെ നള്ര്‍ബ്നു കിനാനയാണ് ഖുറൈശ്തുഹ്ഫ, ശറഹുല്‍അഖാഇദ്) മുതല്‍പുത്രസന്തതികളിലൂടെ താഴോട്ടിറങ്ങുന്ന വംശവൃക്ഷത്തില്‍തിരുദൂതര്‍(സ്വ)യിലൂടെ താഴോട്ടിറങ്ങുന്ന സന്താന പരന്പരക്കാണ് പ്രാഥമ്യം. വംശപരവും വിവാഹ ബന്ധവും പിന്നീടാണു പരിഗണിക്കപ്പെടുക. വിലായത്തും ഖറാബത്തും സമ്മേളിച്ച വ്യക്തികളില്‍, ആദ്യം വിലായത്തിന്റെയും പിന്നെ ഖറാബത്തിന്റെയും ശക്തിയും വീര്യവുമാണ് പരിഗണിക്കുക. അഹ്ലുസ്സുന്നയുടെ വ്യക്തവും പ്രാമാണികവുമായ ഈ നിലപാടില്‍മനുഷ്യരിലേറ്റം ഉത്തമരായി യഥാക്രമം അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി (റ.ഹും) എന്നിവരെ വാഴ്ത്തുന്നതും അംഗീകരിക്കുന്നതും മേല്‍വിവരിച്ച മാനദണ്ഡങ്ങള്‍പ്രകാരമാണ്. ഇവരുടെ ഉത്തമാവസ്ഥ ലൗകികവും ആത്മീയവുമാണ്; ആധ്യാത്മികനിഗൂഢതലങ്ങളില്‍മറ്റു മൂവര്‍ക്കുമില്ലാത്ത സവിശേഷത അലി(റ)നു കല്‍പ്പിക്കുന്നില്ല. അദ്ദേഹവുമായി മുആവിയ(റ)നുണ്ടായ അഭിപ്രായ വ്യത്യാസം അദ്ദേഹത്തിന്റെ അര്‍ഹതയെയും യോഗ്യതയെയും സംബന്ധിച്ചായിരുന്നില്ല. രാഷ്ട്രീയ നടപടികളെയും നയങ്ങളെയും കുറിച്ചായിരുന്നു. സ്വര്‍ഗത്തിലെത്താന്‍, ആത്മീയ ഔന്നത്യം പ്രാപിക്കാന്‍ഏതു സ്വഹാബിയെയും മാതൃകയാക്കാമെന്ന് നബി(സ്വ) ഉണര്‍ത്തിയിട്ടുണ്ട്.
മുസ്‌ലിം സമുദായത്തിന് മേല്‍പരാമര്‍ശിച്ച മാനദണ്ഡങ്ങളെക്കുറിച്ച് കൃത്യമായ അവബോധമുണ്ടായിരുന്നു, എക്കാലത്തും. ദൈവഹിതമായ ഇമാമത്ത് അലി(റ)നാണെന്ന് തിരുദൂതര്‍(സ്വ)യോ വിശുദ്ധ ഖുര്‍ആനോ പഠിപ്പിച്ചിരുന്നെങ്കില്‍, ഖലീഫയെച്ചൊല്ലിയുള്ള ഒരു കൂടിയാലോചനയെയും സ്വാഭാവികമായ വ്യത്യസ്താഭിപ്രായങ്ങളുടെയും ആവശ്യം ഉണ്ടാകുമായിരുന്നില്ല. വിശുദ്ധ ഖുര്‍ആനിലെ ചില സൂക്തങ്ങളെ അഹ്ലുബൈത്തിലേക്ക് വളച്ചൊടിച്ചു വഴിതിരിച്ചുവിടാനും, കൃത്രിമഹദീസുകള്‍നിരത്തി അതിനു ന്യായം കണ്ടെത്താനും പില്‍ക്കാലത്തുള്ളവര്‍കിണഞ്ഞു പരിശ്രമിക്കേണ്ടി വന്നത്; സ്വഹാബത്തിനു ലഭിച്ച ശിക്ഷണത്തിന്റെയും ഖുര്‍ആന്‍അവബോധത്തിന്റെയും മഹിമ ഉള്‍ക്കൊള്ളാന്‍വിസമ്മതിക്കുന്നതു കൊണ്ടുമാത്രമാണ്.
ആരാണ് തിരുദൂതരുടെ ബന്ധുക്കള്‍?
ഇബ്റാഹിം നബി(അ)യുടെ പുത്രന്‍ഇസ്മാഈല്‍നബി(അ)യുടെ സന്താന പരന്പരയിലാണ് തിരുദൂതര്‍(സ്വ) പിറക്കുന്നത്. അവിടുത്തെ പൂര്‍വപിതാക്കളില്‍അദ്നാന്‍മുതല്‍താഴോട്ടള്ള ഇരുപത് പിതാമഹന്മാരെക്കുറിച്ചു വളരെ വിശദമായ ചരിത്രം ലഭ്യമാണ്. ഇവരില്‍നള്ര്‍ബ്നു കിനാന മുതല്‍ഖുറൈശി എന്ന ബഹുമതിയാരംഭിക്കുന്നു. നബി(സ്വ) ഖുറൈശികളെയും പിന്‍മുറയില്‍അവരുടെ സഹോദരങ്ങളെയും പ്രത്യേകം പരിഗണിക്കുകയും ആദരിക്കുകയും ചെയ്തു. പില്‍ക്കാല ഖലീഫമാരും അതു തുടര്‍ന്നു. ഇസ്‌ലാമിക ഖിലാഫത്തിന്റെ അധികാരം ഖുറൈശികളില്‍നിക്ഷിപ്തമാക്കി (വിശദാംശങ്ങള്‍പിന്നീട്). ഈ പരന്പരയില്‍ഹാശിം പുത്ര പരന്പരക്ക് പ്രത്യേക പരിഗണന നല്‍കി. മുശ്രിക്കുകളുടെ ക്രൂരമായ പീഡനങ്ങള്‍പ്രസ്ഥാനത്തിനു നേരെ ഉണ്ടായ സന്ദര്‍ഭത്തില്‍”അബൂത്വാലിബ് താഴ്വരയില്‍’ പ്രവാചകരെയും അനുയായികളെയും ഉപരോധിച്ചപ്പോള്‍, ഹാശിം കുടുംബത്തോട് എ്യെദാര്‍ഢ്യം പ്രഖ്യാപിച്ച് മുത്തലിബ് പുത്രപരന്പരയിലുള്ളവരും സ്വമേധയാ ഉപരോധത്തിന് കീഴടങ്ങി. ഹാശിം കുടുംബത്തെപ്പോലെ അവരും ധാരാളം പീഡനം സഹിച്ചു. മുത്തലിബികളായ മുസ്‌ലിംകളും അമുസ്‌ലിംകളും അതില്‍സഹകരിച്ചു. അതിന് പ്രതിനന്ദിയായി, നബി(സ്വ) ഹാശിം കുടുംബത്തിന് നല്‍കിയ അതേ പരിഗണനയില്‍മുത്തലിബ് കുടുംബത്തെയും ഉള്‍പ്പെടുത്തി.
നബി(സ്വ)ക്ക് ആണ്‍മക്കളിലൂടെയുള്ള സന്താന പരന്പരയില്ലെന്നത് പ്രസിദ്ധമാണ്. അലി(റ) ഹാശിമിയാണെങ്കിലും നബി(സ്വ)യുടെ നേര്‍പുത്ര പരന്പരയിലല്ല. പ്രവാചക പുത്രി ഫാത്വിമ(റ)യിലൂടെയാണ് നബി പരന്പര നിലനില്‍ക്കുന്നത്. മറ്റു പുത്രിമാരുടെ സന്താനങ്ങള്‍ക്കും പിന്‍മുറയില്ല. പെണ്‍കുട്ടികളിലൂടെ വരുന്ന പിന്‍മുറ അറബികള്‍പൊതുവെ പരിഗണിക്കാറില്ല. ഇസ്‌ലാമിക കാഴ്ചപ്പാടിലും പെണ്‍കുട്ടികളിലൂടെ വരുന്ന സന്താന പരന്പരയല്ല പരിഗണിക്കാറുള്ളത്. ഈസാ നബി(അ)നെ പ്രവാചക പരന്പരയില്‍ഉള്‍പ്പെടുത്തിയ പോലെ (പിതാവില്ലാതെ ജനിച്ച ഈസായുടെ മാതാവാണ് പ്രവാചക പരന്പരയിലൂടെ കടന്നുവരുന്നത്) സവിശേഷമായി പരിഗണിച്ചതാണ് നബി(സ്വ)യുടെ പുത്രി പരന്പരയെയും. “ഹസനും ഹുസൈനും(റ.ഹും) എന്റെ പുത്രന്മാരാകുന്നു’വെന്ന തിരുപ്രസ്താവനയെ അക്ഷരാര്‍ത്ഥത്തില്‍തന്നെ ആദരപൂര്‍വം എടുക്കുകയായിരുന്നു സമുദായം. ഫാത്വിമ, അലി, ഹസന്‍, ഹുസൈന്‍(റ) എന്റെ അഹ്ലുബൈത്താകുന്നു എന്ന് നബി(സ്വ) പ്രഖ്യാപിച്ചതും ഇപ്രകാരമാണ് പരിഗണിച്ചത്. ഇവിടെപ്പറഞ്ഞ അഹ്ലുല്‍ബൈത്ത് പുത്രപരന്പരാപരമായ ഒരു പ്രയോഗമല്ല. ഏതര്‍ത്ഥത്തിലും പുത്രിയെ വിവാഹം ചെയ്ത വ്യക്തി സ്വന്തം പുത്രനായി ഗണിക്കപ്പെടാറില്ലല്ലോ. തിരുദൂതരുടെ ഖറാബത്തില്‍ഹാശിമികളുടെ വൃത്തത്തില്‍പ്രത്യേക പരിഗണനയര്‍ഹിക്കുന്നവരാണ് അവര്‍നാലുപേര്‍എന്നേ അതുകൊണ്ട് അര്‍ത്ഥമാക്കുന്നുള്ളൂ. അവരും അവരുടെ പുത്രന്മാരും മാത്രമാണ് അഹ്ലുല്‍ബൈത്ത് എന്നതിന് അര്‍ത്ഥമില്ല. ആ പ്രസ്താവന അക്ഷരാര്‍ത്ഥത്തിലെടുത്താല്‍അവര്‍നാലു പേര്‍മാത്രമേ ആ പ്രത്യേക പരിഗണനയില്‍ഉള്‍പ്പെടൂ. അവരുടെ പുത്രപരന്പരയെ ഉള്‍പ്പെടുത്താന്‍അതില്‍പഴുതില്ല. അങ്ങനെ ഉള്‍പ്പെടുത്താമെങ്കില്‍അലി(റ)ന് മറ്റു പത്നിമാരില്‍ജനിച്ച പുത്രന്മാരും പരന്പരയും അഹ്ലുല്‍ബൈത്തില്‍ഉള്‍പ്പെടും. ആ നിലപാടാണ് അഹ്ലുസ്സുന്നയുടേത്. എന്നാല്‍ശീഇകള്‍ഹസന്‍, ഹുസൈന്‍എന്നിവരുടെ പിന്‍മുറയെ മാത്രമേ അഹ്ലുല്‍ബൈത്തായി ഗണിക്കാറുള്ളൂ. പുതപ്പിനകത്തു കയറിയ നാലു പേര്‍(അഹ്ലുല്‍കിസാഅ്) മാത്രമാണ് അഹ്ലുല്‍ബൈത്ത് എന്ന് ശാഠ്യം പിടിക്കുന്നവര്‍ആ പ്രസ്താവനയുടെ അക്ഷരാര്‍ത്ഥം എല്ലാ നിലക്കും അംഗീകരിക്കേണ്ടിവരും. അതിനവര്‍കൂട്ടാക്കില്ല. എന്നാല്‍അഹ്ലുസ്സുന്ന ആ നാലുപേര്‍ക്ക് സവിശേഷതയുണ്ടെന്നും അത് നബി(സ്വ)യുടെ പ്രത്യേക താല്‍പര്യമാണെന്നും അതു നാം വകവെച്ചുകൊടുക്കണമെന്നും തിരിച്ചറിയുന്നു. എന്നാല്‍ആധുനിക ബിദഇകള്‍ആ തിരു പ്രസ്താവനയെ തീര്‍ത്തും അവഗണിക്കുന്നവരാണ്. ചുരുക്കത്തില്‍നബി(സ്വ)യുടെ കുടുംബത്തിന്റെ വൃത്തം ഇപ്രകാരമാണ്:
1. ഖിലാഫത്ത് ഖുറൈശികള്‍ക്കു മാത്രം.
2. സകാത്ത് അവകാശികളല്ലാത്തവര്‍.
3. പ്രത്യേക പരിഗണനയര്‍ഹിക്കുന്ന നാലുപേര്‍.
പരിഗണന ലഭിച്ച മറ്റൊരു കൂട്ടരാണ് പ്രവാചക പത്നിമാര്‍. കുടുംബത്തില്‍നിന്നു പത്നിമാരെ മാറ്റിനിര്‍ത്തുവാന്‍യാതൊരു ന്യായവുമില്ല. അഹ്ലുല്‍ബൈത്ത് എന്ന പ്രയോഗം വന്ന ഖുര്‍ആനിലെ മൂന്നിടത്തും പ്രവാചക പത്നിമാരെ പ്രത്യേകം ഉദ്ദേശിക്കുന്നുണ്ടെന്ന് കാണാം. പ്രവാചക പത്നിമാരില്‍ചിലര്‍ഖുറൈശികളായിരുന്നു.
ജ്ഞാനത്തിലും ഭക്തിയിലും നബികുടുംബം മറ്റുള്ളവര്‍ക്കു മാതൃകയാകണമെന്നത് സ്വാഭാവികമായ പ്രത്യേകതയാണ്. വിശിഷ്യാ പ്രത്യേക പരിഗണന നല്‍കപ്പെട്ടവര്‍. അതിനാല്‍അവരെ മാതൃകായോഗ്യരായ പാപപരിശുദ്ധരാക്കുകയെന്ന ലക്ഷ്യത്തോടെ കര്‍ശനമായ ചില വിധിവിലക്കുകള്‍അവര്‍ക്കു നല്‍കപ്പെട്ടു. വിശുദ്ധ ഖുര്‍ആനിലെ അഹ്സാബ്/33 സൂക്തത്തിന്റെ പശ്ചാത്തലവും സന്ദര്‍ഭവും ചേര്‍ത്തുവായിച്ചാല്‍ഇക്കാര്യം സുവ്യക്തമാണ്.
“പ്രവാചക വനിതകളേ, സ്ത്രീകളില്‍മറ്റാരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ഭയഭക്തിയുള്ളവരെങ്കില്‍അന്യരോട് കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്. അങ്ങനെ ചെയ്താല്‍ഹൃദയത്തില്‍രോഗമുള്ളവനു അഹിതമായതു ചെയ്യാന്‍മോഹമുണ്ടാകും. നിങ്ങള്‍സദാചാര ബദ്ധമായ വാക്കുകള്‍മാത്രം പറയുക. നിങ്ങള്‍വീടുകളില്‍അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ ജാഹിലിയ്യാ കാലത്തെ സൗന്ദര്യപ്രദര്‍ശനം പോലെ (വീടുവിട്ടു അനാവശ്യമായി പുറത്തിറങ്ങുക, വികാരം പ്രകോപിപ്പിക്കുന്ന വസ്ത്രമണിയുക, പരപുരുഷന്മാരുമായി കൂടിക്കലരുക) നിങ്ങള്‍പുറത്തിറങ്ങി നടക്കരുത്. നിസ്കാരം കൃത്യമായി നിര്‍വഹിക്കുക. സകാത്ത് നല്‍കുക, അല്ലാഹുവിനെയും അവന്റെ തിരുദൂതരെയും അനുസരിക്കുക. നിശ്ചയമായും വീട്ടുകാരേ (അഹ്ലുബൈത്ത്), നിങ്ങളില്‍നിന്നും പാപമാലിന്യം നീക്കിക്കളയാനും നിങ്ങളെ നന്നായൊന്ന് ശുദ്ധീകരിക്കാനും മാത്രമേ അല്ലാഹു ഉദ്ദേശിക്കുന്നുള്ളൂ (പ്രയാസപ്പെടുത്തുകയല്ല ലക്ഷ്യം). നിങ്ങളുടെ വീടുകളില്‍പാരായണം ചെയ്യപ്പെടാറുള്ള അല്ലാഹുവിന്റെ സൂക്തികളും തിരുദൂതരുടെ വിശദീകരണങ്ങളും നിങ്ങള്‍മനനം ചെയ്യുക. നിശ്ചയം അല്ലാഹു സൂക്ഷ്മജ്ഞാനിയായ മഹാ ഔദാര്യവാനത്രെ’ (അഹ്സാബ്/3234).
നബി(സ്വ)യുടെ അബ്ലുബൈത്തിനെ ഉദ്ദേശിച്ച് വിശുദ്ധ ഖുര്‍ആനില്‍വന്ന ഏക പരാമര്‍ശം ഇതാണ്. ഇതിലെ വാചകഘടന ശ്രദ്ധിച്ചുനോക്കൂ. പത്നിമാര്‍ക്കുള്ള നിര്‍ദേശങ്ങളാണ് എല്ലാം. മറ്റുള്ളവരെ ആകര്‍ഷിക്കും വിധം സംസാരിക്കരുത്, വീടുകളില്‍അടങ്ങിയൊതുങ്ങിക്കഴിയുക. നിസ്കാരവും സകാത്തും അവിടെവെച്ച് നിര്‍വഹിക്കുക. വീട്ടിലെ ഖുര്‍ആന്‍, സുന്നത്ത് അധ്യാപനങ്ങള്‍ശ്രദ്ധിച്ച് പഠിക്കുക, പുറത്തിറങ്ങേണ്ടി വരുന്പോള്‍പഴയ ജാഹിലിയ്യാ കാലത്തെ പരിധിവിടലുകള്‍ഒഴിവാക്കുക. കാരണം, നിങ്ങള്‍മറ്റു സ്ത്രീകളെപ്പോലെയല്ല, നിങ്ങള്‍പ്രവാചക പത്നിമാരാണ്. മേല്‍നിര്‍ദേശങ്ങള്‍ക്കിടയില്‍ഇവയുടെ ലക്ഷ്യത്തെക്കുറിച്ചുണര്‍ത്തുന്പോള്‍”വീട്ടുകാരേ’ എന്നു വിളിക്കുന്നു. അപ്പോള്‍സംബോധന പുല്ലിംഗ ബഹുവചനത്തോടാണ്. അതുവരെയും അതിനുശേഷവും സ്ത്രീലിംഗ ബഹുവചനത്തോടാണ് സംബോധന. വാചകഘടനയുടെ പെട്ടെന്നുള്ള ഈ മാറ്റത്തിന്റെ താല്‍പര്യത്തെക്കുറിച്ച് മുഫസ്സിറുകള്‍വിശദീകരിച്ചിട്ടുണ്ട്. ഇമാം റാസി പറഞ്ഞു: “നബി(സ്വ)യുടെ വീട്ടിലെ സ്ത്രീകളെയും പുരുഷന്മാരെയും ഉള്‍ക്കൊള്ളിക്കുകയാണിതിന്റെ ലക്ഷ്യം.’
ഈ സൂക്തമവതരിച്ചപ്പോള്‍നബി(സ്വ) അനുവാചകരുടെ തെറ്റിദ്ധാരണ തിരുത്തുവാനെന്നോണം, ഭാര്യമാര്‍മാത്രമല്ല ഇവിടെ അഹ്ലുബൈത്ത് എന്ന സംബോധനയിലുള്‍പ്പെടുകയെന്നു ബോധ്യപ്പെടുത്താന്‍മകള്‍ഫാത്വിമയെയും പൗത്രന്മാരായ ഹസന്‍, ഹുസൈന്‍എന്നിവരെയും മകളുടെ ഭര്‍ത്താവ് അലി(റ)നെയും ഒരു കരിന്പടത്തിനുള്ളില്‍അണച്ചുകൂട്ടി “ഇതാ ഇവര്‍എന്റെ അഹ്ലുബൈത്താകുന്നു’ എന്നു വിളംബരം ചെയ്യുകയായിരുന്നു. ഇമാം റാസി(റ) തുടരുന്നു: “അഹ്ലുല്‍ബൈതില്‍ആരെല്ലാം ഉള്‍പ്പെടുമെന്ന കാര്യത്തില്‍വിവിധ അഭിപ്രായങ്ങളുണ്ട്. തിരുനബി(സ്വ)യുടെ മക്കളും ഭാര്യമാരുമാണവര്‍. ഹസന്‍, ഹുസൈന്‍എന്നിവരും അവരില്‍പ്പെടും. നബി(സ്വ)യുടെ ഭവനവുമായി അടുത്തിടപഴകുകയും റസൂല്‍(സ്വ)യോട് നിരന്തരമായി സന്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നതിനാല്‍അലി(റ)വും തന്റെ വീട്ടംഗങ്ങളില്‍ഉള്‍പ്പെടുന്നു. ഈ അഭിപ്രായമാണ് ഏറ്റവും അനുയോജ്യം.’
അഹ്സാബ്/33ാം സൂക്തത്തില്‍പരാമര്‍ശിച്ചത്, അഹ്ലുല്‍ബൈത്തില്‍പെട്ടവരെയെല്ലാം അല്ലാഹു തന്റെ ദിവ്യൗദാര്യങ്ങളാല്‍(വഹബിയ്യ്) പാപസുരക്ഷിതരാക്കിയിരിക്കുന്നു എന്നല്ല, നബിയുടെ വീട്ടംഗങ്ങള്‍എന്ന നിലയില്‍വിശുദ്ധിയിലും നിര്‍മലതയിലും മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കാന്‍മറ്റുള്ളവരെപ്പോലെയല്ലാത്ത അഹ്ലുബൈത്ത്, ചില അച്ചടക്കം പാലിക്കണമെന്നാണ്. അവര്‍ക്ക് അധ്വാനത്തിലൂടെ (കസ്ബിയ്യ്) പാപപരിശുദ്ധിയാര്‍ജിക്കാവുന്നതാണ്. അല്ലാഹുവിന്റെ വഹബിയ്യായ കാവലാണ് ഇസ്മത്ത്. അത് രണ്ടിനമുണ്ട്. പ്രകൃത്യാ പാപ പരിശുദ്ധി നല്‍കുകയാണ് ഒരിനം. അത് മലക്കുകള്‍ക്കു മാത്രമേ നല്‍കിയിട്ടുള്ളൂ. പാപത്തിനനുകൂലമായ പ്രകൃതിയാണെങ്കിലും അല്ലാഹു നേരിട്ടു സംരക്ഷിക്കുന്നതാണ് രണ്ടാം ഇനം. ഇത് പ്രവാചകന്മാര്‍ക്കു മാത്രം. എന്നാല്‍അടിമയുടെ സ്വന്തം പ്രയത്നത്താല്‍വിശുദ്ധി കൈവരിക്കാവുന്നതാണ്. അതാണ് ഹിഫ്ള്. അതിന് ഉതവി നല്‍കപ്പെട്ടവര്‍മഹ്ഫൂളുകള്‍(പാപം വരാതെ ജീവിക്കാനുള്ള സ്വന്തം അഭീഷ്ടത്തെ അല്ലാഹു സഹായിച്ചു സംരക്ഷിക്കപ്പെട്ടവര്‍). ഉന്നതരായ സ്വഹാബികളും ഔലിയാക്കളില്‍അത്യുത്തരും ഈ ഗണത്തില്‍ഉള്‍പ്പെടുന്നുവെന്നു മാത്രം.
അതുകൊണ്ടുതന്നെ അഹ്ലുബൈതില്‍ഉള്‍പ്പെടാത്തവര്‍ക്കും അല്‍ഇമാമുല്‍അഅ്ളം ആകുന്നതിന് യാതൊരു വിലക്കും അഹ്ലുസ്സുന്ന കല്‍പിക്കുന്നില്ല. ഖുറൈശി ആകണമെന്നേയുള്ളൂ. ശൈഖ് സൈനുദ്ദീന്‍മഖ്ദൂം അവ്വല്‍(റ), ശുഅ്ബുല്‍ഈമാനില്‍(പേ 122) അതു കേരളത്തെ പഠിപ്പിച്ചു. അപ്രകാരം അഹ്ലുബൈത്തിനു പുറത്തുള്ള ഔലിയാഇനു ഖുഥുബു വരെ വളരാവുന്നതാണ് എന്നു അഹ്ലുസ്സുന്ന വിശ്വസിക്കുന്നു. ചരിത്രാനുഭവവും അതു തന്നെയാണ്. തന്റെ ആത്മീയ ശൈഖ് മുഹമ്മദുല്‍ബകരി(റ)യെയും അദ്ദേഹത്തിന്റെ പിതാവ് ശൈഖ് അബുല്‍ഹസനില്‍ബകരി(റ)യെയും ഖുഥുബായി വാഴ്ത്തിയ ചെറിയ സൈനുദ്ദീന്‍മഖ്ദൂം(റ) കേരള മുസ്‌ലിംകളെ പഠിപ്പിച്ചതും അതുതന്നെയായിരുന്നു. അതിനപ്പുറം കേരള മുസ്‌ലിംകളെ ഖുമൈനിസത്തിലേക്കു വലിച്ചിഴക്കുന്ന സൂക്ഷ്മപ്രവര്‍ത്തനങ്ങള്‍തിരിച്ചറിയാതെ പോവരുത്.


ശീഇസം4/മസ്ലൂല്‍