സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday 31 August 2015

നഹ്‌സ് ദിനങ്ങള്‍



എല്ലാ മാസവും ദിവസവും സമയവും മഹത്വത്തിന്റെ വിഷയത്തില്‍ തുല്യമല്ലെന്നതു പ്രസിദ്ധമാണല്ലോ. എല്ലാ ദിവസത്തെയും പ്രഭാതം,  വെള്ളിയാഴ്ച, റമളാന്‍ എന്നിവയക്കു മറ്റുള്ളതിനേക്കാള്‍ പുണ്യമുണ്ട്. സ്ഥലങ്ങളിലും ഈ വ്യത്യാസം കാണാം. പള്ളിയുടെ പുണ്യം അങ്ങാടിക്കില്ലല്ലോ. ഭൗതിക കാര്യങ്ങള്‍ ചെയ്യാന്‍ തന്നെ ചില സമയം പറ്റില്ലെന്നതിനു തര്‍ക്കത്തിനു പ്രസക്തിയില്ലല്ലോ. അതുപോലെത്തന്നെ ഉഖ്‌റവിയ്യായ കാര്യവും. ചില സമയങ്ങളില്‍ നിസ്‌കാരം വളരെ പുണ്യമുള്ളതാണെങ്കില്‍ മറ്റുചില സമയങ്ങളില്‍ ചില നിസ്‌കാരം പാടില്ലാത്തതാണ്. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഇമാമുകളുടെ മൊഴികളും ബറക്കത്തുള്ളതും നഹ്‌സുള്ളതുമായ ദിവസങ്ങളെയും സമയത്തേയും വിവരിച്ചിട്ടുണ്ട്.
സഅ്ദ് എന്ന അറബി പദത്തിന്റെ വിപരീതമാണ് നഹ്‌സ്. ഈ രണ്ട് പദങ്ങള്‍ക്കും യഥാക്രമം ഗുണം, ദോഷം/വിജയം, പരാജയം/ശുഭലക്ഷണം, അപലക്ഷണം എന്നിങ്ങനെ ഭാഷാപരമായി അര്‍ത്ഥം പറയാം.
ഇമാം ഇബ്‌നുഹജര്‍(റ) പറയുന്നു: നികാഹു കര്‍മ്മം വെള്ളിയാഴ്ചയും അതു തന്നെ പ്രഭാതത്തിലുമാകുന്നത് പ്രത്യേകം സുന്നത്താണ്. എന്റെ സമുദായത്തിന്റെ വെള്ളിയാഴ്ചയുടെ പ്രഭാതത്തില്‍ നീ ബറകത്തു നല്‍കേണമേ എന്ന നബി(സ) തങ്ങള്‍ പ്രാര്‍ത്ഥിച്ച ഹദീസാണിതിനു ആധാരം. ഇമാം തുര്‍മുദി(റ) നിവേദനം ചെയ്തതും ഹസന്‍
(സ്വീകാര്യം) എന്നു പ്രഖ്യാപിച്ചിട്ടുള്ളതുമാണീ ഹദീസ്. (തുഹ്ഫ:7/216)
സമുദായത്തിന്റെ തിങ്കളാഴ്ചയുടെ പ്രഭാതത്തിലും ബറക്കത്തിനായി നബി(സ) പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നും തദടിസ്ഥാനത്തില്‍ ദീനിയ്യും ദുന്‍യവിയ്യുമായ പ്രവര്‍ത്തികള്‍ തിങ്കളാഴ്ച കാലത്ത് പ്രവര്‍ത്തിക്കുന്നതില്‍ താല്‍പര്യം കാണിക്കേണ്ടതാണെന്നും ഇമാം നവവി(റ) പ്രസ്താവിച്ചതായി ഇബ്‌നു ഹജര്‍(റ) തുഹ്ഫ(10/131)യില്‍ ഉദ്ധരിച്ചിട്ടുണ്ട്.
മാസം പതിനേഴ്, പത്തൊമ്പത്, ഇരുപത്തിയൊന്ന് എന്നീ തിയ്യതികളില്‍ കൊമ്പുവെയ്ക്കല്‍ സര്‍വ്വരോഗത്തിനും ശമനമാണെന്ന് നബി(സ) തങ്ങള്‍ പറഞ്ഞതായി അബൂദാവൂദും നബി(സ) ഈ തിയ്യതികളില്‍ കൊമ്പുവെയ്ക്കലിനെ ഇഷ്ട്‌പ്പെട്ടിരുന്നുവെന്ന് അനസി(റ)ല്‍ നിന്ന് ഇമാം ബഗ്‌വി(റ)യും നിവേദനം ചെയ്തിട്ടുണ്ട്.
ഇമാം ഇബ്‌നുഹജര്‍(റ) പ്രസ്താവിക്കുന്നു: ഖാസി തന്റെ അധികാര മഹല്ലില്‍ പ്രവേശിക്കല്‍ തിങ്കളാഴ്ച പ്രഭാതത്തിലാവലാണു ഉത്തമം. കാരണം, നബി(സ) പ്രഭാത സമയത്താണ് മദീനയില്‍ പ്രവേശിച്ചത്. തിങ്കളാഴ്ച സാധിച്ചില്ലെങ്കില്‍ വ്യാഴാഴ്ചയും അതിനു സാധിച്ചില്ലെങ്കില്‍ ശനിയാഴ്ചയുമാണു നല്ലത്. എന്റെ സമുദായത്തിന്റെ പ്രഭാതത്തില്‍ നീ ബറകത്തു ചൊരിയണമേ എന്നു തിരുനബി(സ) പ്രാര്‍ത്ഥിച്ചിട്ടുണ്ട്. (തുഹ്ഫ, ഖസാഇസുല്‍ അയ്യാം)
അറഫ നാള്‍, ആശൂറാ നാള്‍, പെരുന്നാള്‍, വെള്ളിയാഴ്ച തുടങ്ങിയ ദിനങ്ങളില്‍ മരണപ്പെട്ടവരുടെ മേല്‍ മയ്യിത്തു നിസ്‌കരിക്കലും അവരുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കലും പ്രത്യേക സുന്നത്താണ്. അത്തരം പുണ്യനാളുകളില്‍ മരണം സംഭവിക്കുന്നത് അല്ലാഹുവിന്റെ പ്രത്യേക റഹ്മത്തിനു പാത്രമായതിന്റെ അടയാളം തന്നെയാണ്. പ്രത്യക്ഷത്തില്‍ സദ്‌വൃത്തരല്ലാത്തവരുടെ കാര്യത്തില്‍ പോലും ഇങ്ങനെ പ്രതീക്ഷിക്കാവുന്നതാണ്. (ശര്‍വാനി 3/191)
ഇല്‍മും കിതാബും തുടങ്ങാന്‍ തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണുത്തമമെന്ന് ഹദീസില്‍ വന്നിട്ടുണ്ടെന്നും അതിനാല്‍ ഈ രണ്ടു ദിവസങ്ങളിലാണ് ഇല്‍മില്‍ പ്രവേശിക്കല്‍ സുന്നത്തെന്നും ഹാശിയത്തുദ്ദിംയാത്തി(പേജ് 12)യില്‍ പ്രസ്താവിച്ചിട്ടുണ്ട്. കിതാബ് തുടങ്ങാന്‍ ബുധനാഴ്ച ഉത്തമമാണെന്നു ഹദീസില്‍ വന്നിട്ടുണ്ട്. ബുധനാഴ്ച പ്രകാശത്തിന്റെ നാളാണെന്നു വിവരിക്കപ്പെട്ടിട്ടുണ്ട്.
ലോകത്തുവെച്ച് ഏറ്റവും പുണ്യമുള്ള സ്ഥലം നബി(സ) അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ്. ഹുജറാ ശരീഫ് എന്നാണിതിന്റെ പേര്. റാളാ ശരീഫ് എന്നല്ല. നബി(സ)യുടെ ഖബ്‌റിന്റെയും അവിടത്തെ മിമ്പറിന്റെയും ഇടയിലുള്ള സ്ഥലമാണ് റളാശരീഫ്. ലോകത്തുവെച്ച് ഏറ്റവും മഹത്വമുള്ള പള്ളി മസ്ജിദുല്‍ ഹറാമാണ്. സാധാരണ പള്ളിയേക്കാള്‍ പതിനായിരം കോടി പുണ്യം മസ്ജിദുല്‍ ഹറാമിലെ ഒരു നിസ്‌കാരത്തിനുണ്ട്. (തുഹ്ഫ: 3/466, 4/65, 10/95)
ബറകത്തുള്ള ദിവസങ്ങളും സ്ഥലങ്ങളും സമയങ്ങളും ഉള്ളതുപോലെ അതിന്റെ വിപരീതവും കാണാം. അതാണ് നഹ്‌സ്. ഇനി അതു വിവരിക്കാം.
ദിവസങ്ങളില്‍ ചിലതു ചില കാര്യങ്ങള്‍ക്കു ശുഭകരമല്ല. മുന്‍കാല സമുദായക്കാരില്‍ ചിലരെ നശിപ്പിച്ച ദിവസങ്ങളെപറ്റി ‘ഫീ അയ്യാമിന്നഹ്‌സാതിന്‍’(നഹ്‌സുള്ള ദിവസങ്ങള്‍) എന്ന് ഖുര്‍ആനില്‍ കാണം. പ്രസ്തുത ജനതയ്ക്ക് ഗുണമില്ലാത്തതും ബറകത്തില്ലാത്തതുമാണ് ആ ശിക്ഷയുടെ നാളുകളെന്ന് ഇതുകൊണ്ട് വ്യക്തമായല്ലോ.
മാസത്തിന്റെ ഒടുവിലെ ബുധനാഴ്ചയായിരുന്നു ഈ ശിക്ഷക്കു തുടക്കംകുറിച്ചത്. എട്ടു ദിവസം ശിക്ഷയുടെ കൊടുങ്കാറ്റ് തുടര്‍ന്നു. അവിശ്വാസികള്‍ക്ക് ഈ എട്ട് ദിവസം നഹ്‌സും സത്യവിശ്വാസികളായ ഹൂദ് നബിക്കും അനുയായികള്‍ക്കും ബറകത്തുളള ദിവസവുമായിരുന്നു. ഇമാം നവവി(റ) തന്റെ തഫ്‌സീറില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഒരു വിഭാഗത്തിന് നഹ്‌സുള്ള ദിനങ്ങള്‍ തന്നെ മറ്റൊരു വിഭാഗത്തിന് റഹ്മത്തും ബറകത്തുമുണ്ടായതാണിവിടെ നിന്ന് വ്യക്തമായത്.
”ചൊവ്വാഴ്ച രക്തദിനമാണ് ആ ദിവസത്തില്‍ ഒരു സമയമുണ്ട്. ആ സമയത്ത് രക്തം നില്‍ക്കുകയില്ല” എന്ന് നബി(സ) പറഞ്ഞതനുസരിച്ച് അബൂബറകത്ത്(റ) ചൊവ്വാഴ്ച കൊമ്പുവെയ്ക്കല്‍ നിരോധിച്ചിരുന്നുവെന്ന് അബൂദാവൂദ്(റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരമുണ്ട്. ”ബുധനാഴ്ചയോ ശനിയാഴ്ചയോ ആരെങ്കിലും കൊമ്പുവെയ്ക്കുകയും തന്മൂലം അവനു വെള്ളപ്പാണ്ട് പിടിപെടുകയും ചെയ്താല്‍ അവന്‍ അവനെത്തന്നെയല്ലാതെ ആക്ഷേപിക്കരുത്. ഈ ഹദീസ് ഇമാം ബഗ്‌വി(റ) ശര്‍ഹുസ്സുന്ന:12/151-ലും ഇമാം ഹാകിം മുസ്തദ്‌രികിലും(4/409) ബൈഹഖി(റ) സുനനുല്‍ കുബ്‌റ: 9/340-ലും നിവേദനം ചെയ്തിട്ടുണ്ട്.
ഇമാം ദമീരി(റ) തന്റെ ഹയാത്തുല്‍ ഹയവാനില്‍ ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇപ്രകാരമാണ്. ഇമാം അല്‍ഖമ(റ) അഹ്മദു ബഹ്‌യയില്‍നിന്ന് ഉദ്ധരിക്കുന്നു. നബി(സ)പറഞ്ഞു: ഒരു വര്‍ഷത്തില്‍ പന്ത്രണ്ടു ദിവസം നിങ്ങള്‍ സൂക്ഷിക്കുക. അവ മാനം നശിപ്പിക്കുകയും സമ്പത്ത് നഷ്ടപ്പെടുത്തുകയും ചെയ്യും. ഞങ്ങള്‍ ചോദിച്ചു: നബിയേ, അവ ഏതാണ്? റസൂല്‍(സ)പറഞ്ഞു: മുഹര്‍റം പന്ത്രണ്ട്, സ്വഫര്‍ പത്ത്, റബീഉല്‍ അവ്വല്‍ നാല്, റബീഉല്‍ ആഖിര്‍ പതിനെട്ട്, ജമാദുല്‍ ഊല പതിനെട്ട്, ജമാദുല്‍ ഉഖ്‌റ പന്ത്രണ്ട്, റജബ് പന്ത്രണ്ട്, ശഅ്ബാന്‍ പതിനാറ്, റമളാന്‍ പതിനാല്, ശവ്വാല്‍ രണ്ട്, ദുല്‍ഖഅ്ദ് പതിനെട്ട്, ദുല്‍ഹിജ്ജ എട്ട് ഇവയാണ്.
ഓരോ മാസവും ഓരോ ദിവസവും ബറകത്തില്ലാത്ത-നഹ്‌സുള്ള ദിവസങ്ങളുണ്ടെന്നതാണ് പ്രസ്തുത ഹദീസില്‍ നിന്നും ലഭ്യമായത്. എല്ലാ മാസവും ഒടുവിലെ ബുധന്‍ നിത്യനഹ്‌സാണെന്ന് ഇബ്‌നു അബ്ബാസില്‍(റ) നിന്ന് തുടര്‍മുദി(റ) ഉദ്ധരിച്ചിട്ടുണ്ട്.
ഞായറാഴ്ച വീട് നിര്‍മാണം തുടങ്ങാനുള്ള ദിവസമാണെന്ന് നബി(സ) പറഞ്ഞതായി അബൂയഅ്‌ലാ ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് (ഇഖ്‌ലീല്‍).
പന്ത്രണ്ടു മാസങ്ങളില്‍ മുഹര്‍റം, ദുല്‍ഖഅ്ദ്, റമളാന്‍ എന്നീ മാസങ്ങളില്‍ വീട് പണി തുടങ്ങാന്‍ ഉത്തമമല്ല. സഅ്ദും നഹ്‌സും അടിസ്ഥാനമുള്ളതാണെന്നു സുതരാം വ്യക്തമായല്ലോ.
പ്രത്യേകം പ്രവര്‍ത്തിക്കാന്‍ ഇസ്‌ലാം കല്‍പ്പിച്ച കാര്യങ്ങള്‍ നഹ്‌സുള്ള ദിവസമാണെന്നു കരുതി ചെയ്യാതിരിക്കരുത്. കുഞ്ഞ് ജനിച്ചു ഏഴാം ദിവസം കുഞ്ഞിനു വേണ്ടിയുള്ള അറവ് വേണമല്ലോ. ഏഴാം ദിവസം നബി(സ) പഠിപ്പിച്ച നഹ്‌സുള്ള ദിവസത്തില്‍ പെട്ടാല്‍ പോലും ശിശുവിനു വേണ്ടിയുള്ള അറവും മുടികളയലുമൊന്നും പിന്തിക്കേണ്ടതില്ല.
അല്ലാഹു അല്ലാതെ ഉപകാരവും ഉപദ്രവവും ചെയ്യുന്നവനില്ലെന്നും സര്‍വ്വ നേട്ട കോട്ടങ്ങളുടെയും യജമാനന്‍ അല്ലാഹു മാത്രമാണെന്നും വിശ്വസിക്കുന്നതോടെ നഹ്‌സു നോക്കുന്നതാണ് മുസ്‌ലിംകളുടെ ആചാരം. അതു അനുവദനീയമാണ്.
നഹ്‌സിന്റെ നാളുകള്‍ക്കോ അതിന്റെ രാശികള്‍ക്കോ ഉപദ്രവത്തിനോ സ്വയം കഴിവുണ്ടെന്ന വിശ്വാസത്തോടെ നഹ്‌സു ആചരിക്കുന്ന ഒരു രീതി ജൂതന്മാര്‍ക്കുണ്ടായിരുന്നു. ഇതു കടുത്ത തെറ്റും മതത്തില്‍നിന്ന് തെറിച്ചു പോകുന്ന വിശ്വാസവുമാണ്. ഈ രീതിയിലുള്ള നഹ്‌സ് ആചരിക്കുന്നതിനെയാണ് ഇബ്‌നു ഹജര്‍(റ) ഫതാവല്‍ ഹദീസിയ്യയില്‍ എതിര്‍ത്തത്. ‘മന്‍ഖൂത്തത്ത്’ എന്ന പേരിലറിയപ്പെടുന്ന ചില ദിവസങ്ങളും മറ്റും അലി(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടത് അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ഇബ്‌നു ഹജര്‍(റ) ഫതാവല്‍ ഹദീസിയ്യയില്‍ (പേജ് 28) തുടര്‍ന്ന് പറഞ്ഞിട്ടുണ്ട്.
ഇബ്‌നു ഹജര്‍(റ) എതിര്‍ത്തതിന്റെ മര്‍മം തിരിയാതെ നഹ്‌സ് നോക്കുന്നതിനെ ഇബ്‌നു ഹജര്‍(റ) എതിര്‍ത്തു എന്നു പറയുന്നത് വിവരക്കേടാണ്. ഭൗതികവും ദീനിയ്യുമായ കാര്യങ്ങള്‍ക്ക് തിങ്കളാഴ്ച നോക്കണമെന്നും വിവാഹകര്‍മ്മത്തിനു ശവ്വാല്‍ മാസം വെള്ളിയാഴ്ച ദിവസം പ്രഭാതം പരിഗണിക്കണമെന്നും അതു സുന്നത്താണെന്നും ഇങ്ങനെ നഹ്‌സില്ലാത്ത ദിവസം ശ്രദ്ധിക്കണമെന്നും പ്രേരിപ്പിച്ച പണ്ഡിതനാണ് ഇമാം ഇബ്‌നുഹജര്‍(റ). (തുഹ്ഫ 7/216 നോക്കുക.)
പുരാതനകാലം മുതലേ മുസ്‌ലിംകള്‍ ഇപ്രകാരം ദിവസങ്ങളിലെ മോശവും നല്ലതും പരിഗണിക്കാറുണ്ടായിരുന്നുവെന്നും അവയ്ക്ക് ഇസ്‌ലാമില്‍ അടിസ്ഥാനമുണ്ടെന്നും അറിയുക.

മരിച്ചവരോട് സഹായം തേടല്‍



മരിച്ചുപോയ മഹാന്‍മാരെക്കുറിച്ച്  സഹായം തേടുക എന്ന ഇസ്തിഗാസക്ക് ഇസ്‌ലാമിക പ്രമാണങ്ങളില്‍ തെളിവുണ്ടോ?  ഉണ്ടെങ്കില്‍ അതൊന്ന് വിശദീകരിക്കാമോ?
ഉത്തരം: സുന്നികളും മുബ്തദിഉകളും  തമ്മിലുള്ള അടിസ്ഥാനപരാമയ അഭിപ്രായ വ്യത്യാസങ്ങളില്‍പെട്ടതാണ് തവസ്സുലും ഇസ്തിഗാസയും.  നബിമാരുടെയോ, ഔലിയാഇന്റെയോ  ഹഖ് ജാഹ് ബര്‍ക്കത്ത് കൊണ്ട് എന്റെ പാപങ്ങള്‍ പൊറുക്കേണമേ, എന്റെ രോഗം സുഖപ്പെടുത്തേണമേ, ഇന്ന മുറാദ് ഹാസ്വിലാക്കണമേ എന്നിങ്ങനെ അല്ലാഹുവിനോട്  ദുആ ചെയ്യുന്നതിനാണ്  തവസ്സുല്‍ എന്നു പറയുക. ആപല്‍ഘട്ടങ്ങളില്‍ ‘ബദ്‌രീങ്ങളേ കാക്കണേ’, ‘മുഹ്‌യദ്ദീന്‍ ശൈഖേ രക്ഷിക്കണേ’ എന്നെല്ലാം പറയുന്നതാണ് ഇസ്തിഗാസഃ. തവസ്സുല്‍ അനുവദനീയവും സുന്നത്തും പുണ്യകര്‍മവുമാണ്. തവസ്സ്വുലിന്റെ ഒരു ഭാഗം തന്നെയാണ് ഇസ്തിഗാസഃ. അതിനാല്‍ തവസ്സ്വുലിന്റെ വിധി തന്നെയാണ് ഇസ്തിഗാസക്കുമുള്ളത്. ഇതാണ് ഈ വിഷത്തില്‍ സുന്നികളുടെ നിലപാട്.
തവസ്സുലും ഇസ്തിഗാസയും പാടില്ലാത്തതും ശിര്‍ക്കുമാണെന്നാണ് ബിദഇകളുടെ നിലപാട്. വഹാബി പ്രസ്ഥാനം ഉടലെടുത്തതു മുതല്‍ സ്റ്റേജുകളിലും  താളുകളിലും മറ്റുമായി നിരവധി തവണ ചര്‍വ്വിതചര്‍വണം നടത്തിയ വിഷയമാണിത്. അതിനാലിവിടെ കൂടുതല്‍ പരത്തി പറയുന്നില്ല.
ആദിമ മനുഷ്യനായ ആദം നബി(അ)ന്റെ കാലം മുതല്‍ ഇന്നുവരെ മനുഷ്യവര്‍ഗം തവസ്സ്വുല്‍ ചെയ്തുവരുന്നുണ്ട്. ആദം നബി(അ)ന് ഇജ്തിഹാദില്‍ സംഭവിച്ച ചെറിയൊരു ഇടര്‍ച്ചയായിരുന്നല്ലോ വിലക്കപ്പെട്ട കനി ഭക്ഷിച്ചു എന്നത്.  ഈ കൈപ്പിഴ പൊറുത്തുകൊടുക്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ച കൂട്ടത്തില്‍ അദ്ദേഹം മുഹമ്മദ് നബി (സ)യെക്കൊണ്ട് തവസ്സ്വുല്‍ ചെയ്ത സംഭവം സ്വഹീഹായ പരമ്പരയോടെ ബൈഹഖീ നിവേദനം ചെയ്തിട്ടുണ്ട്. ബൈഹഖീ തന്റെ ‘ദലാഇലുന്നുബുവ്വ’ എന്ന കൃതിയിലാണ് ഇത് നിവേദനം ചെയ്തിട്ടുള്ളത്. ഈ ഗ്രന്ഥം മുഴുവനും നേര്‍മാര്‍ഗവും പ്രകാശവുമാണെന്നും അത് എല്ലാവരും സ്വീകരിക്കണമെന്നും ഹാഫിള് ദഹബി പ്രസ്താവിച്ചത് ശ്രദ്ധേയമാണ്. ബൈഹഖിക്കു പുറമെ ഹാകിം, ത്വബ്‌റാനി, ഇബ്‌നു അസാകിര്‍ തുടങ്ങിയവരും ഈ ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്.  നബി(സ)യെക്കൊണ്ട് ആദം നബി ഇടതേടിയ വസ്തുത ഇമാം മാലിക്(റ) അംഗീകരിച്ചതിന് താഴെ പറയുന്ന സംഭവം തെളിവാണ്.  ഖലീഫ മന്‍സ്വൂര്‍ ഹജ്ജിന് വന്നപ്പോള്‍ സിയാറത്തിനായി മദീനയിലെത്തി.  മസ്ജിദുന്നബവിയില്‍ ഇമാം മാലികുണ്ടായിരുന്നു. ദുആ ചെയ്യുമ്പോള്‍ ഖിബ്‌ലക്കാണോ നബിതിരുമേനിയിലേക്കാണോ താന്‍ തിരിയേണ്ടതെന്ന ഖലീഫയുടെ ചോദ്യത്തിന് ‘താങ്കള്‍ എന്തിനു തിരുമേനിയില്‍നിന്നും മുഖംതിരിക്കണം. തിരുമേനി നിങ്ങളുടെയും നിങ്ങളുടെ പിതാവ് ആദമിന്റെയും വസ്വീലയാണല്ലോ.അതിനാല്‍ തിരുമേനിയിലേക്ക് തിരിഞ്ഞുനിന്ന് തിരുമേനിയോട് ശുപാര്‍ശ തേടുക’ എന്നായിരുന്നു ഇമാം മാലികിന്റെ മറുപടി.
പൂര്‍വ്വ സമുദായക്കാര്‍ നബി(സ)യെക്കൊണ്ട് ഇടതേടി യുദ്ധത്തില്‍ വിജയിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നുവെന്നതിന് സൂറത്തുല്‍ ബഖായിലെ 90-ാം ആയത്ത് തെളിവാണ്.
നബി(സ) തന്നെ തവസ്സ്വുല്‍ ചെയ്തതിനും ചെയ്യാന്‍ പ്രേരിപ്പിച്ചതിനും ധാരാളം തെളിവുകളുണ്ട്. സ്വഹാബാക്കള്‍ തവസ്സ്വുല്‍ ചെയ്ത് പ്രാര്‍ത്ഥിച്ച നിരവധി സംഭവങ്ങള്‍ ഹദീസുകളില്‍ കാണാം.
‘അല്ലാഹുമ്മ ഇന്നീ അസ്അലുക്ക ബിഹഖി സാഇലിന അലൈക്ക’ എന്നത് നബി(സ)യുടെ പ്രാര്‍ത്ഥനയില്‍  പെട്ടതായിരുന്നു. തിരുമേനി ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നുവെന്ന് ഇബ്‌നുസ്സുന്നി, അബൂ നുഅയ്മ്, ബൈഹഖീ തുടങ്ങിയവര്‍ നിവേദനം ചെയ്തിട്ടുണ്ട്.
അബൂസഈദുല്‍ ഖുദ്‌രീ(റ) എന്ന സ്വഹാബി പറയുന്നു: ”ഒരാള്‍ വീട്ടില്‍നിന്ന് നിസ്‌കാരത്തിലേക്ക് പുറപ്പെടുകയും ‘അല്ലാഹുമ്മ ഇന്നീ അസ്അലുക്ക ബിഹഖി സാഇലിനാ അലൈക്’ എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന ചൊല്ലുകയും ചെയ്താല്‍ അല്ലാഹു അവനിലേക്ക് മുന്നിടുന്നതും 70000 മലക്കുകള്‍ അവനുവേണ്ടി പൊറുക്കലിനെ തേടുന്നതുമാണ്”(ഇബ്‌നുമാജ).
നബി(സ)യുടെ പോറ്റുമ്മയും അലി(റ)വിന്റെ മാതാവുമായ ഫാത്വിമ ബിന്‍ത് അസദ്(റ) മരണമടഞ്ഞ ശേഷം മഹതിക്കു വേണ്ടി നബി(സ) പ്രാര്‍ത്ഥിച്ച കൂട്ടത്തില്‍ ഇങ്ങനെയുണ്ടായിരുന്നു: ”അല്ലാഹുവേ, നിന്റെ പ്രവാചകനായ എന്റെയും എനിക്കു മുമ്പ് കഴിഞ്ഞു പോയ നബിമാരുടെയും ഹഖ്‌കൊണ്ട് എന്റെ മാതാവിനുശേഷം എന്നെ വളര്‍ത്തിയ എന്റെ വളര്‍ത്തുമ്മയുടെ പാപങ്ങള്‍ നീ പൊറുക്കുകയും അവരുടെ ഖബ്‌റിനെ വിശാലമാക്കുകയും  ചെയ്യേണമേ…” (ത്വബ്‌റാനി, ഹാകിം, ഇബ്‌നുഹിബ്ബാന്‍ തുടങ്ങിയവര്‍ സ്വഹീഹായ സനദ് കൊണ്ട് നിവേദനം ചെയ്തതാണിത്.)
ഉമര്‍(റ)വിന്റെ ഭരണകാലത്ത് ക്ഷാമം നേരിട്ടപ്പോള്‍ അദ്ദേഹം മഹാനായ അബ്ബാസ്(റ)വിനെ കൊണ്ട് ഇട തേടിയ സംഭവം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്തത് പ്രസിദ്ധമാണല്ലോ.
ഇത്തരം സംഭവങ്ങള്‍ നിരവധി വേറെയുമുണ്ട്. ദൈര്‍ഘ്യം ഭയന്ന് ഇവിടെ കുറിക്കുന്നില്ല. ഇസ്തിഗാസഃ തവസ്സ്വുലിന്റെ ഇനത്തില്‍ പെട്ടതു തന്നെയാണ്. ഇമാമുകള്‍ അത് വ്യക്തമാക്കിയിട്ടുണ്ട്.
അമ്പിയാഅ്, ഔലിയാഅ് മുതലായ മഹാന്‍മാരോട് നേരിട്ട് സഹായമഭ്യാര്‍ത്ഥിക്കല്‍ (ഇസ്തിഗാസഃ) അവരെക്കൊണ്ട് ഇട തേടുന്ന (തവസ്സ്വുല്‍)തിന്റെ അര്‍ത്ഥത്തിലാണെന്ന് ഇബ്‌നു ഹജര്‍(റ) ഹാശിയാത്തുല്‍ ഈളാഹിലും ജൗഹുല്‍ മുനള്ളമിലും പ്രസ്താവിച്ചിട്ടുണ്ട്.
ഇസ്തിഗാസക്കു മാത്രമുള്ള തെളിവുകള്‍ ഹദീസില്‍ ധാരാളമുണ്ട്. ഉമര്‍(റ)വിന്റെ ഭരണകാലത്ത്  വലിയ ക്ഷാമം നേരിട്ടു. സ്വഹാബികളില്‍ പെട്ട ബിലാലുബ്‌നു ഹാരിസ്(റ) നബി(സ)യുടെ ഖബ്‌റിന്നരികെ വന്നുകൊണ്ട് ഇങ്ങനെ പറഞ്ഞു: ”’യാ റസൂലല്ലാഹ്, ഇസ്തസ്ഖിലി ഉമ്മത്തിക ഫഇന്നഹും ഖദ് ഹലകൂ’ (അല്ലാഹുവിന്റെ റസൂലേ, താങ്കളുടെ ഉമ്മത്തിനുവേണ്ടി വെള്ളം തേടുക. അവര്‍ നശിച്ചിരിക്കുന്നു). പ്രസ്തുത സ്വഹാബി ഉറങ്ങിയപ്പോള്‍ തിരുമേനി(സ) സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുകയും മഴ ലഭിക്കുമെന്ന് അറിയിക്കുകയും  ആ വിവരം ഉമര്‍(റ)വിനോട് പറയാന്‍ കല്‍പിക്കുകയും ചെയ്തു. (ഫത്ഹുല്‍ ബാരി 2ഛ495, അല്‍ബിദായത്തു വന്നിഹായഃ 7:41. ഇത് വഫാതായ നബിയോടുള്ള ഇസ്തിഗാസാണ്).
സ്വഹീഹായ പരമ്പരയോടെ തിര്‍മുദിയും നസാഇയും നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: കണ്ണുകാണാത്ത ഒരാള്‍ നബി(സ)യോട് സുഖമാവാന്‍ വേണ്ടി  പ്രാര്‍ത്ഥിക്കാനാവശ്യപ്പെട്ടു.  തിരുമേനി പറഞ്ഞു: ”’നീ ഉദ്ദേശിക്കുകയാണെങ്കില്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം. നിനക്ക് താത്പര്യമുണ്ടെങ്കില്‍ ക്ഷമിക്കുക. അതാണ് നിനക്കുത്തമം”. അദ്ദേഹം വീണ്ടും ദുആ ചെയ്യാനാവശ്യപ്പെട്ടപ്പോള്‍  തിരുമേനി അദ്ദേഹത്തോട് വുളൂഅ് ചെയ്യാനും വുളു നന്നാക്കിയെടുക്കാനും ഈ പ്രാര്‍ത്ഥന ചൊല്ലാനും കല്‍പിച്ചു: ”അല്ലാഹുമ്മ ഇന്നീ അസ്അലുക്ക വഅതവജ്ജഹു ഇലയ്ക ബിനബിയ്യിക മുഹമ്മദിന്‍(സ) നബിയ്യിറഹ്മ യാ മുഹമ്മദു ഇന്നീ അതവജ്ജഹു ബിക ഇലാ റബ്ബി ഫീ ഖളാഇ ഹാജതീ…’ അദ്ദേഹം വുളൂഅ് എടുത്ത്   ഈ പ്രാര്‍ത്ഥന ചൊല്ലുകയും  കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. ഈ ദുആയില്‍ തവസ്സ്വുലും ഇസ്തിഗാസയും  ഉണ്ടല്ലോ.
തിരുമേനി(സ)യുടെ വഫാതിനു ശേഷം ഈ ദുആ പലരും കാര്യസാധ്യത്തിനുവേണ്ടി ഉപയോഗപ്പെടുത്തിയിരുന്നു. ഖലീഫ ഉസ്മാന്‍(റ)ല്‍നിന്ന് എന്തോ ആവശ്യം നേടാന്‍ വേണ്ടി സ്വഹാബിയായ ഉസ്മാനുബ്‌നു ഹുനൈഫ്(റ) ഈ പ്രാര്‍ത്ഥന ചൊല്ലിയതായും കാര്യം സാധിച്ചതായും ത്വബ്‌റാനീ, ബൈഹഖീ തുടങ്ങിയവര്‍ നിവേദനം ചെയ്തിട്ടുണ്ട്.
കള്ളപ്രവാചകനായ മുസൈലിമത്തുല്‍കദ്ദാബുമായുള്ള യുദ്ധത്തില്‍ സ്വഹാബികളുടെ ശിആര്‍ (അടയാളം) തന്നെ ‘വാ മുഹമ്മദാഹ്, വാ മുഹമ്മദാഹ്’ എന്ന വിളിയായിരുന്നുവെന്നു മഹാനായ ഇബ്‌നു കസീര്‍(റ) ‘അല്‍ബിദായത്തുവന്നിഹായഃ’യില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (6:324).
ആളില്ലാത്ത സ്ഥലത്ത് ഒറ്റപ്പെട്ടാല്‍ ‘യാ ഇബാദല്ലാഹ് അഗ്‌സുനീ’ ( അല്ലാഹുവിന്റെ ദാസന്‍മാരേ, എന്നെ സഹായിക്കുക) എന്നു പറയാന്‍ നബി (സ) പഠിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ കാണാത്ത അടിമകള്‍ അല്ലാഹുവിനുണ്ട് എന്നാണ് തിരുമേനി കാരണമായി പറഞ്ഞത്. (ത്വബ്‌റാനി, ഹാകിം, ബസ്സാര്‍, അബൂഅവാന).
അബ്ദുറഹ്മാനുബ്‌നു സഅ്ദ്(റ) പറയുന്നു: ”ഒരിക്കല്‍ ഞാന്‍ ഇബ്‌നുഉമര്‍(റ)വിന്റെ കൂടെയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കാല്‍ വഴുതി. മസില്‍സ് മേലോട്ടു കയറി. വലിയ വേദന. അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ആളെ വിളിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം ‘യാ മുഹമ്മദ്’ എന്നു പറഞ്ഞു. കാല്‍ സുഖപ്പെടുകയും ചെയ്തു. (ഇമാം ബുഖാരി ‘അദബുല്‍ മുഫ്‌റദി’ല്‍ -പേജ് 142- ഇത് നിവേദനം ചെയ്തിട്ടുണ്ട്.)
മരണാനന്തരം പരലോകത്തുവെച്ചും തവസ്സ്വുലും ഇസ്തിഗാസയും ഉണ്ടാവുമെന്ന് ഹദീസുകളില്‍നിന്ന് മനസ്സിലാവുന്നു. മഹ്ശറയിലെ യാതനയില്‍നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഹിസാബ് തുടങ്ങാന്‍ പല നബിമാരെയും സമീപിക്കുകയും  അവസാനം നമ്മുടെ നബിയുടെ അടുത്തെത്തുകയും ചെയ്യുന്ന സംഭവം ബുഖാരി അടക്കമുള്ളവര്‍ നിവേദനം ചെയ്തിട്ടുണ്ട്. പലരും സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതും നരകത്തില്‍നിന്ന് മോചിപ്പിക്കപ്പെടുന്നതും ശിക്ഷയില്‍ ഇളവു നല്‍കപ്പെടുന്നതും  സ്വര്‍ഗത്തില്‍ പദവി ഉയര്‍ത്തപ്പെടുന്നതും  സ്വന്തം കര്‍മം കൊണ്ടു മാത്രമല്ല, പലരുടെയും ശഫാഅത്തു കൊണ്ടും കൂടിയാണ്.
പ്രമാണങ്ങള്‍കൊണ്ട് സ്ഥിരപ്പെട്ടതും അനുവദനീയവും സുന്നത്തുമായ പുണ്യകര്‍മമാണ് തവസ്സ്വുലും ഇസ്തിഗാസയുമെന്ന് ഇതുവരെ പറഞ്ഞതില്‍നിന്ന് വ്യക്തമാണല്ലോ. ലക്ഷ്യങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ട സുന്നത്തിനെ അംഗീകരിക്കാത്തതു കൊണ്ടാണ്  തലസ്സ്വുലും ഇസ്തിഗാസയും എതിര്‍ക്കുന്നവരെ നാം ‘മുബ്തദിഉകള്‍’ (പുത്തന്‍ പ്രസ്ഥാനക്കാര്‍) എന്നു പറയുന്നത്.

തവസ്സുലും ബിദഈ വാദങ്ങളും


ആദ്യ കാലത്തു തവസ്സുലിനെ സംബന്ധിച്ചു വഹാബികളുടെ കാഴ്ചപ്പാട് ഹറാമും ബിദ്അത്തും എന്നായിരുന്നു. അവരെഴുതുന്നത് നോക്കൂ: ”ഹഖ്, ജാഹ്, ബറക്കത്ത് കൊണ്ട് തവസ്സുല്‍ നടത്തുന്നവര്‍ അതുമൂലം അല്ലാഹു പ്രാര്‍ത്ഥന സ്വീകരിക്കുവാന്‍ നിര്‍ബന്ധിതനാകുമെന്നു വിശ്വസിക്കാത്ത പക്ഷം, ബിദ്അത്തും ഹറാമുമാണെന്ന് ആദ്യകാലത്തെ നമ്മുടെ പണ്ഡിതന്മാര്‍ പ്രഖ്യാപിച്ചു.” (അല്‍മനാര്‍, 1951 ജൂലായ് 20, പേ: 36 -ഉദ്ധരണം: മുജാഹിദുകള്‍ക്ക് ആദര്‍ശ വ്യതിയാനമോ? പേ: 75)

പിന്നീട് അവര്‍ പറഞ്ഞത് തവസ്സുല്‍ കറാഹത്താണെന്നാണ്. ഉപേക്ഷിച്ചാല്‍ കൂലിയുള്ളതും ചെയ്താല്‍ കുറ്റമില്ലാത്തതുമാണല്ലോ കറാഹത്ത്. ഉദാ:- മുന്‍വശത്തേക്കോ വലതു വശത്തേക്കോ തുപ്പുന്നത്. ഇതുപോലെയുള്ള ഒന്നാണ് തവസ്സുലുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഒരു കറാഹത്തിന്റെ പേരില്‍ ഇത്രമാത്രം ബഹളം ഉണ്ടാക്കേണ്ടിയിരുന്നോ? ഒരു മുജാഹിദ് പണ്ഡിതന്‍ എഴുതുന്നു: ”എന്നാല്‍ കുണ്ടുതോട് വാദപ്രതിവാദ വ്യവസ്ഥയില്‍ എഴുതുന്നത്, ഇതു കേവലം കറാഹത്തു മാത്രമാണെന്നാണ്. വ്യവസ്ഥ നമ്പര്‍: 3. ഇതില്‍ ഒപ്പിട്ടവര്‍ എ.പി. അബ്ദുല്‍ ഖാദിര്‍ മൗലവിയും പി.കെ. അലി അബ്ദുറസ്സാഖ് മദനിയുമാണ്.” (മുജാഹിദുകള്‍ക്ക് ആദര്‍ശ വ്യതിയാനമോ, പേ: 75). ഇതുസംബന്ധമായി വഹാബികള്‍ക്കിടയില്‍ പടലപ്പിണക്കമുണ്ടായപ്പോള്‍ നല്‍കിയ വിശദീകരണം അതിവിചിത്രമായിരുന്നു. അതായത്, വാദപ്രതിവാദത്തില്‍ ജയിക്കാന്‍ വേണ്ടിയാണിങ്ങനെ ചെയ്തതുപോല്‍! അപ്പോള്‍ വാദപ്രതിവാദങ്ങളില്‍ ഒരു വിധിയും, അല്ലാത്തപ്പോള്‍ മറ്റൊരു വിധിയും! ഈ ഇരട്ടത്താപ്പിന്റെ പേരുതന്നെയല്ലേ വഹാബിസം!?
എന്നാല്‍, വഹാബികളുടെ ‘പോപ്പ്’ ആയി അറിയപ്പെട്ടിരുന്ന താത്വികാചാര്യന്‍ സാക്ഷാല്‍ ഉമര്‍ മൗലവി പറയുന്നത്, തവസ്സുല്‍ തനി ശിര്‍ക്കാകുമെന്നാണ്.
”ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോഴും മരിച്ചതിനു ശേഷവും ആ വ്യക്തിയെക്കൊണ്ട് തവസ്സുല്‍ ചെയ്യുന്നത് ശിര്‍ക്ക് തന്നെയാണ്.”  (സല്‍സബീല്‍, 1975 ഫെബ്രുവരി). ഇന്നും ഇതേവാദം വെച്ചു പുലര്‍ത്തുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ വഹാബികള്‍ വല്ലതും മാറ്റിപ്പറഞ്ഞിട്ടുണ്ടോ എന്ന് തീരുമാനിക്കാന്‍ വായനക്കാര്‍ക്ക് വിട്ടുതരുന്നു.
ഇസ്‌ലാമിക വീക്ഷണം
അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാനുള്ള ഒരു രീതിയാണ് തവസ്സുല്‍. തവസ്സുല്‍ ചെയ്യാതെയും പ്രാര്‍ ത്ഥിക്കാം. തവസ്സുല്‍ ചെയ്തു മാത്രമേ പ്രാര്‍ത്ഥിക്കാവൂ എന്ന് മുസ്‌ലിംകള്‍ അവകാശപ്പെടുന്നില്ല. പക്ഷേ, തവസ്സുല്‍ സുന്നത്തുണ്ട്. പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കപ്പെടാന്‍ സാധ്യത ഏറെയുള്ളൊരു രീതി. ”ഒരു വസീലത്തിനെ ദുആക്കു മുമ്പ് സമര്‍പ്പിക്കല്‍ ഉത്തരം കിട്ടാന്‍ കൂടുതല്‍ പ്രേരകമാണ്.” (ൈബളാവി)
”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിലേക്ക് വസീലയെ തേടുവീന്‍” എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. സല്‍കര്‍മങ്ങള്‍, മഹാന്മാരുടെ ഹഖ് ജാഅ് ബറക്കത്ത്, മഹാന്മാരുടെ ദാത്ത്(തടി) എന്നിവകൊണ്ടെല്ലാം തവസ്സുലാക്കി ദുആ ചെയ്യാവുന്നതാണ്.
എന്നാല്‍ തവസ്സുലാക്കി ദുആ ചെയ്യുന്നവര്‍ അല്ലാഹുവിനെക്കുറിച്ചുള്ള വിശ്വാസം ശ്രദ്ധിക്കണം. അവയില്‍ ഒന്ന്, തവസ്സുല്‍ എന്നത് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നതിനുള്ള മാര്‍ഗങ്ങളില്‍നിന്ന് ഒരു മാര്‍ഗവും അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കുന്ന ഒരു സംഗതിയുമാണ്. അപ്പോള്‍ പ്രാര്‍ത്ഥിക്കുന്നവന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം അല്ലാഹു ആയിരിക്കണം. ആെരക്കൊണ്ടാണോ തവസ്സുലാക്കുന്നത് അവര്‍ അല്ലാഹുവിലേക്ക് അടുക്കാനുള്ള ഒരു ‘വസീല’ മാത്രമാണ്. രണ്ട്, തവസ്സുലാക്കുന്നവന്‍ തവസ്സുലാക്കപ്പെടുന്ന വ്യക്തിയെ സ്‌നേഹിച്ചതുകൊണ്ടും അല്ലാഹു അവനെ സ്‌നേഹിക്കുന്നുണ്ട് എന്ന് വിശ്വസിച്ചതിനാലുമായിരിക്കണം വസീലയാക്കുന്നത്. മൂന്ന്, ആരെയാ ണോ വസീലയാക്കുന്നത് അയാള്‍ അല്ലാഹുവിനെപ്പോലെ സ്വന്തമായ കഴിവുകൊണ്ട് ഉപകാരവും ഉപദ്രവും ചെയ്യുമെന്ന് വിശ്വസിക്കാന്‍ പാടില്ല. അങ്ങനെ വിശ്വസിക്കല്‍ ശിര്‍ക്കാണ്.”
ഈ കാര്യങ്ങള്‍ പരിഗണിച്ചാല്‍ തവസ്സുലിനെ ശിര്‍ക്കാക്കാന്‍ ഒരു പഴുതുമില്ല. അല്ലെങ്കിലും മുഹമ്മദുബ്‌നു അബ്ദുല്‍ വഹാബ് പോലും പറഞ്ഞിരിക്കുന്നത്, തവസ്സുല്‍ വിശ്വാസപരമായ കാര്യങ്ങളിലല്ല ഉള്‍പ്പെടുക, അതു ഫിഖ്ഹി (കര്‍മവുമായി ബന്ധപ്പെട്ടവയി)ലാണ് ഉള്‍പ്പെടുക എന്നാണ് . തവസ്സുല്‍ കറാഹത്തെന്നാണ് അയാള്‍ തന്റെ ഫതാവയില്‍ പറഞ്ഞത്.
ഇസ്‌ലാം അംഗീകരിച്ച തവസ്സുലിന് ധാരാളം മാതൃകകള്‍ കാണാവുന്നതാണ്. ഉദാഹരണത്തിന്, ഉസ്മാനുബ്‌നു ഹുനൈഫ്(റ) വില്‍ നിന്ന് ഉദ്ധരണം- അദ്ദേഹം പറയുന്നു: ”അന്ധനായ ഒരാള്‍ നബി (സ)യുടെ അടുക്കല്‍ വന്നു തന്റെ കണ്ണിന് കാഴ്ചയില്ലാത്തതിനെ ക്കുറിച്ച് പരാതി പറഞ്ഞു. അപ്പോള്‍ നബി (സ) അദ്ദേഹത്തോട് പറയുന്നത് ഞാന്‍ കേട്ടു- നീ വെള്ളത്തിന്റെ അടുത്തുചെന്ന് വുളൂഅ് ചെയ്ത് രണ്ട് റക്അത്ത് നിസ്‌കരിച്ചതിനു ശേഷം ഇപ്രകാരം ദുആ ചെയ്യുക: ”അല്ലാഹുവേ! റഹ്മത്തിന്റെ നബിയായ നിന്റെ പ്രവാചകന്‍ മുഹമ്മദ് (സ)യെക്കൊണ്ട് ഞാന്‍ നിന്നിലേക്കു നേരിടുകയും നിന്നോട് ചോദിക്കുകയും ചെയ്യുന്നു. ഓ! മുഹമ്മദ് നബി, ഞാന്‍ താങ്കള്‍ മുഖേന നിങ്ങളുടെ റബ്ബിലേക്ക് നേരിടുന്നു. ആ റബ്ബ് എനിക്കെന്റെ കണ്ണ് സുഖമാക്കിത്തരുവാന്‍ വേണ്ടി. അല്ലാഹുവേ! എന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ ശിപാര്‍ശ നീ സ്വീകരിക്കേണമേ!”
ഉസ്മാനുബ്‌നു ഹുനൈഫ്(റ) പറയുന്നു: ‘അല്ലാഹുവാണെ സത്യം, ഞങ്ങള്‍ തമ്മില്‍ പിരിയുകയോ സംസാരം ദീര്‍ഘിക്കുകയോ ചെയ്യുന്നതിനുമുമ്പ് ആ മനുഷ്യന്‍ അവിടെ പ്രവേശിച്ചു. അദ്ദേഹത്തിന് ഒരസുഖവും പിടിപെടാത്ത പോലെ.” ഇമാം ഹാകിമും, ദഹബിയും ഈ ഹദീസ് സ്വഹീഹാണെന്ന് പറഞ്ഞിട്ടുണ്ട്. തന്നെയുമല്ല, ഇബ്‌നു തീമിയ്യ പോലും തന്റെ ‘ഹഖീഖതുത്തവസ്സുലി വല്‍ വസീല:’ എന്ന ഗ്രന്ഥത്തില്‍ ഈ ഹദീസ് സ്വഹീഹാണെന്ന് സമ്മതിച്ചിട്ടുണ്ട്.
ഇത് നബിയുടെ ജീവിത കാലത്ത് നടന്ന സംഭവമല്ലേ, മരിച്ചവരെക്കൊണ്ട് തവസ്സുലാക്കുന്നതിന് ഇത് രേഖയല്ലല്ലോ എന്നൊരു വാദം ചിലപ്പോള്‍ ഉണ്ടായേക്കാം. വിഷയത്തെക്കുറിച്ചുള്ള അജ്ഞതയില്‍ നിന്നുടലെടുക്കുന്നതാണാസംശയം. മരിച്ചവരെക്കൊണ്ടാണെങ്കിലും ജീവിച്ചുകൊണ്ടിരിക്കുന്നവരെക്കൊണ്ടാണെങ്കിലും കാര്യങ്ങള്‍ സാധിപ്പിച്ചുതരുന്നത് അല്ലാഹുവാണല്ലോ?
തന്നെയുമല്ല, മേല്‍സംഭവത്തിലെ പ്രാര്‍ത്ഥന, നബി(സ)യുടെ വഫാത്തിനുശേഷം ഉസ്മാന്‍ (റ)ന്റെ കാലത്ത് സഹാബികള്‍ ഉപയോഗിച്ചു പ്രാര്‍ത്ഥിച്ചതും ഫലം കണ്ടതുമായ സംഭവം സ്വഹീയായ പരമ്പരയിലൂടെ ഉദ്ധരിക്കെപ്പെട്ടിട്ടുണ്ട്. മുസ്തദ്‌റക് 1/526, മജ്മഉസ്സവാഇദ് 2/279, അത്തര്‍ഗീബ് 1/440 മുതലായവ നോക്കുക.    
(സുന്നിഅഫ്കാര്‍ വാരിക, 2004, ഒക്ടോബര്‍: 13, സുന്നിമഹല്‍, മലപ്പുറം)

Saturday 29 August 2015

തശ്മീത്ത്



തുമ്മിയവൻ അല്ലാഹുവെ സ്തുതിച്ച് "അൽഹംദുലില്ലാഹി". (സർവ്വ സ്തുതിയും അല്ലാഹുവിനാകുന്നു) എന്ന് പറഞ്ഞാൽ മറുവടിയായി "യർഹമുകല്ലാഹു" (അല്ലാഹു നിങ്ങൾക്ക് അനുഗ്രഹം ചൊരിയട്ടെ) എന്ന് പറയുന്നതിനാണ് 'തശ്മീത്ത്' എന്ന് പറയുന്നത്. ഇത് സുന്നത്താണ്. ഇമാം മുസ്ലിം(റ) സ്വഹീഹിൽ നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം.

 أَنَسُ بْنُ مَالِكٍ ، رَضِيَ اللَّهُ عَنْهُ ، قَالَ : " عَطَسَ عِنْدَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَجُلانِ ، فَشَمَّتَ أَحَدَهُمَا وَلَمْ يُشَمِّتِ الآخَرَ ، أَوْ فَسَمَّتَهُ وَلَمْ يُسَمِّتِ الآخَرَ ، فَقِيلَ : يَا رَسُولَ اللَّهِ ، عَطَسَ عِنْدَكَ رَجُلانِ ، فَسَمَّتَّ أَحَدَهُمَا وَلَمْ تُسَمِّتِ الآخَرَ ، فَقَالَ الذي لم يشمته، عطس فلان فشمته، وعطست أنا فلم تشمتني؟ قال: إن هاذا حمد الله، وإنك لم تحمد الله. (صحيح مسلم: ٥٣٠٧)

അനസുബ്നുമാലിക്(റ) ൽ നിന്ന് നിവേദനം: "നബി(സ)യുടെ സദസ്സിൽ വെച്ച് രണ്ടാളുകൾ തുമ്മി. ഒരാൾക്ക്‌ വേണ്ടി നബി(സ) ഗുണത്തിനുവേണ്ടി പ്രാർത്ഥിച്ചു. മറ്റെയാൾക്ക് വേണ്ടി പ്രാർത്ഥിച്ചില്ല. അപ്പോൾ നബി(സ) ഗുണത്തിനുവേണ്ടി പ്രാർത്ഥിക്കാത്തയാൾ ചോദിച്ചു: "ഇന്നയാൾ തുമ്മിയപ്പോൾ താങ്കള് അദ്ദേഹത്തിനു ഗുണത്തിനുവേണ്ടി പ്രാർത്ഥിച്ചു. ഞാൻ തുമ്മിയപ്പോൾ എനിക്ക് ഗുണത്തിനുവേണ്ടി താങ്കൾ പ്രാർത്ഥിച്ചില്ലല്ലൊ?". അപ്പോൾ നബി(സ) വിശദീകരിച്ചു: "ഇദ്ദേഹം അല്ലാഹുവെ സ്തുതിച്ചു. നീ അല്ലാഹുവെ സ്തുതിച്ചില്ല". (മുസ്ലിം 5307)

തുമ്മി അല്ലാഹുവെ സ്തുതിച്ചവന് വേണ്ടി മാത്രമേ ഗുണം കൊണ്ട് പ്രാർത്ഥിക്കേണ്ടതുള്ളുവെന്ന് ഈ ഹദീസിൽ നിന്ന് വ്യക്തമാണ്.    

عن البراء بن عازب رضي الله عنه قال { أمرنا رسول الله صلى الله عليه وسلم بسبع ونهانا عن سبع : أمرنا بعيادة المريض ، واتباع الجنازة ، وتشميت العاطس ، وإجابة الداعي، ورد السلام، ونصر المظلوم ، وإبرار المقسم..(صحيح لبخاري: ٥٧٥٤)

ബറാഅ(റ) ൽ നിന്ന് നിവേദനം: ഏഴു കാര്യങ്ങൾ കൊണ്ട് നബി(സ) ഞങ്ങളോട് കൽപിക്കുകയും ഏഴുകാര്യങ്ങളെതൊട്ട് നബി(സ) ഞങ്ങളെ വിലക്കുകയും ചെയ്തു. രോഗിയെ സന്ദർശിക്കുക, ജനാസയെ അനുഗമിക്കുക, തുമ്മിയവന്നു ഗുണം കൊണ്ട് പ്രാർത്ഥിക്കുക, ക്ഷണം സ്വീകരിക്കുക, സലാം മടക്കുക,മർദ്ദിതനെ സഹായിക്കുക, സത്യം ചെയ്തവന്റെ സത്യം നടപ്പാക്കുക എന്നിവയാണ് കൽപ്പിച്ച എഴ് കാര്യങ്ങൾ...(ബുഖാരി: 5754)

തുമ്മിയാൽ 'അൽഹംദുലില്ലാഹി' (എല്ലാ സ്തുതികളും അല്ലാഹുവിനു മാത്രമാണ്) എന്ന് പറയൽ സുന്നത്താണ്. പ്രായപൂർത്തിയായവനെങ്കിൽ 'യർഹമുകല്ലാഹു' (താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ) എന്നും അല്ലെങ്കിൽ 'അസ്വ് ലഹകല്ലാഹു' (താങ്കളെ അല്ലാഹു നന്നാകട്ടെ) എന്നും സ്തുതിച്ചയാൾക്ക് മറുവടി പറയൽ സുന്നത്താണ്. തുമ്മിയവൻ 'അൽഹംദുലില്ലാഹി' എന്ന് പറയാതിരിക്കുകയോ പറഞ്ഞത് കേൾക്കാതിരിക്കുകയോ ചെയ്താൽ തശ്മീത്ത് സുന്നത്തില്ല. പറഞ്ഞിട്ടുണ്ടോ എന്ന് സംശയിച്ചാൽ 'യർഹമുല്ലാഹു മൻഹമിദഹു' (തന്നെ സ്തുതിച്ചവനെ അല്ലാഹു അനുഗ്രഹിക്കട്ടെ) എന്ന് പറയാം. നിരന്തരമായി തുമ്മിയാൽ ആദ്യത്തെ മൂന്നു പ്രാവശ്യം യർഹമുകല്ലാഹു പറയണം. പിന്നീട് തുമ്മിയയാൾക്കുവേണ്ടി പ്രാർത്ഥിക്കുകയാണുവേണ്ടത്.   

വിസർജജന സമയത്തോ സംയോഗ സമയത്തോ തുമ്മിയാൽ മനസ്സിൽ സ്തുതി പറയണം.  നിസ്കരിക്കുന്നവൻ തുമ്മിയാൽ സ്തുതി പറയണം. എന്നാൽ മറ്റൊരാൾ തുമ്മുന്നതുകേട്ടാൽ  തശ്മീത്ത് പാടില്ല. സ്തുതിയും തശ്മീത്തും കേൾക്കും വിധം പറയണം. തുമ്മുന്ന സമയത്ത് വായ്‌ മുഖത്ത് കൈയോ മറ്റോ വെച്ച് മറച്ചു പിടിക്കണം. തശ്മീത്ത് പറഞ്ഞവന് പ്രത്യുത്തരമായി തുമ്മിയവൻ 'യഹ്ദീകുമുല്ലാഹു വയുസ്വ് ലിഹു' ബാലകും' എന്നു പറയൽ സുന്നത്താണ്. ഉണ്ടാക്കി തുമ്മിയതാണെങ്കിൽ തശ്മീത്ത് സുന്നത്തില്ല. http://sunnisonkal.blogspot.com

Friday 28 August 2015

തവസ്സുലും ആൾമാറാട്ടവും


ഭാഗം 5ന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക

മഹാന്മാരെ മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിക്കൽ ശിർക്കാണെന്ന് വാദിക്കുന്ന പുത്തൻ വാദത്തിന്റെ അടിവേരറുക്കുന്ന ഹദീസാണ് ഇബ്നുമാജ(റ)യും മറ്റും റിപ്പോർട്ട്‌ ചെയ്ത , കണ്ണിനു അസുഖം ബാദിച്ച സ്വഹാബിയുടെ പ്രബലമായ ഹദീസ്. ഹദീസ് നാം നേരത്തെ വിവരിച്ചതിനാൽ ആവർത്തിക്കുന്നില്ല.ഹദീസ് കിട്ടാൻ ഇവിടെ ക്ലിക്ക് ചെയ്യുക.  ലോക പ്രസിദ്ദ ഹദീസ് പണ്ഡിതരെല്ലാം പ്രബലമാണെന്ന് പ്രഖ്‌യാപിച്ചതിനാൽ ഹദീസ് ദുർബ്ബലമാണെന്ന് പറയാൻ സാധിക്കാത്തതിനാൽ അതിന്റെ നിവേദക പരമ്പരയിൽ വന്ന ഒരാളെ മാറ്റാനുള്ള ശ്രമമാണ് പുത്തൻ വാദികൾ നടത്തുന്നത്. ഈ ഹദീസിന്റെ നിവേദകകരിൽ 'അബൂജഅഫർ അൽ മദനിയ്യു അൽഖത്വ് മിയ്യു' എന്നാ വ്യക്തിയാണുള്ളത്. ഇബ്നുമാജ(റ) യുടെ സുനനിലും ഇമാം അഹ്മദ്(റ) ന്റെ മുസ്നദിലും ഹാകിമി(റ)ന്റെ മുസ്തദ്രകിലും ഇമാം ത്വബ്റാനി(റ) യുടെ മുഅജമുസ്സ്വഗീറിലും ഇമാം തുർമുദി(റ) യുടെ ബുലാഖ് പതിപ്പിൽ തന്നെയും അത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തുർമുദിയുടെ ഇപ്പോഴത്തെ പതിപ്പിൽ അത് ഖത്വ് മിയല്ല എന്നറിയിക്കുന്ന "വഹുവ ഗൈറുൽ ഖത്വ് മിയ്യി" എന്നൊരു പരമാർശം കാണുന്നുണ്ട്. എന്നാൽ തുർമുദിയുടെ മറ്റു കോപ്പികളിൽ അത് ഖത്വ് മിയ്യാണ് എന്നർത്ഥം വരുന്ന 'വഹുവൽ ഖത്വ് മിയ്യു" എന്നാണുള്ളത്. അതിനാൽ മേറ്റ പരാമാർശം അച്ചടിപിശകാണ്. ഉമാറത്ത്(റ) ഉസ്താദും ശുഅബ(റ) ശിഷ്യനുമായ അബൂജഅഫർ(റ) ഖത്വ് മി തന്നെയാണ്. ഇദ്ദേഹത്തെ അബൂജഅഫർ റാസിയായി ചിത്രീകരിച്ചാണ് മൗലവിമാർ ആൾമാറാട്ടം നടത്തുന്നത്. കാരണം അബൂജഅഫർ റാസി(റ) ദുർബ്ബലനാണെന്ന് ചില പണ്ഡിതന്മാർ പ്രസ്ഥാപിച്ചിട്ടുണ്ട്. അതിൽ പിടിച്ചു തൂങ്ങി ഹദീസിനെ ദുർബ്ബലമാക്കാനുള്ള ഗൂഡശ്രമമാണ് ആൾമാറാട്ടത്തിന്റെ പിന്നിലുള്ളത്. ഇത്തരം തട്ടിപ്പുകളും വെട്ടിപ്പുകളും മാത്രമാണല്ലോ അവരുടെ പ്രമാണങ്ങൾ.  

എന്നാൽ ഖത്വ് മി, ,മദനി എന്നാ പേരുകളിൽ അറിയപ്പെടുന്ന അബൂജഅഫറി(റ) നെ കുറിച്ച് പണ്ഡിതൻമാർക്കിടയിൽ അഭിപ്രായാന്തരമില്ല. ഹാഫിളുൽ ഖസ്റജി ഖുലാസ്വിയിൽ എഴുതുന്നു:


 അർത്ഥം:
ആദ്യം മദനിയും പിന്നീട് ബസ്വരിയും ഖത്വ് മിയുമായ അബൂജഅഫർ ഹബീബുൽ അന്സ്വാരിയുടെ പുത്രൻ ഉമൈറിന്റെ പുത്രൻ യസീദിന്റെ പുത്രൻ ഉമൈറാണ്. അസ് അസദുബ്നുസഹ്ൽ, ഇബ്നുൽ മൂസയ്യബ് എന്നിവർ അന്നിവർ അദ്ദേഹത്തിൻറെ ഗുരുനാഥൻമാരും ഹിശാമുദ്ദസ്തവാഈ, ശുഅബത്ത് എന്നിവർ ശിഷ്യന്മാരുമാണ്. ഇബ്നുമഈൻ, നാസാഈ എന്നിവർ അദ്ദേഹം വിശ്വാസയോഗ്യനാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഖുലാസ്വത്തുതഹ്ദീബിൽ കമാൽ: പേ: 252)

പ്രസ്തുത ഹദീസ് ഉദ്ദരിച്ച മുഹദ്ദിസുകളെല്ലാം തന്നെ അബൂജഅഫർ ഖത്വ് മിയിൽ നിന്നാണ് അതുദ്ദരിക്കുന്നത്. അവരെല്ലാം പരമ്പരയിൽ തന്നെ മദനിയെന്നോ ഖത്വ് മിയെന്നോ വ്യക്തമാക്കിയിട്ടുണ്ട്. ഏതാനും പരമ്പരകൾ നമുക്കിപ്പോൾ പരിശോദിക്കാം.  

(1)ഇബ്നുമാജ(റ)യുടെ പരമ്പര:


(2) ഇമാം അഹ്മദ്(റ)ന്റെ പരമ്പര: 


(3)ഇമാം ഹാകിം(റ) പരമ്പര:


(4)ഇമാം ബൈഹഖി(റ)യുടെ പരമ്പര  


(5) ഇമാം ഇബ്നുഖുസൈമ(റ) യുടെ പരമ്പര:


(6)അബൂനുഐമി(റ) യുടെ പരമ്പര: 

 
അപ്പോൾ ധാരാളം മുഹദ്ദിസുകൾ നിവേദക പരമ്പരയിൽ തന്നെ അബൂജഅഫർ ഖത്വ് മിയാണെന്ന് വ്യക്തമാക്കുകയും ഇമാം തുർമുദി(റ)യുടെ ചില കോപ്പികളിൽ അപ്രകാരം കാണുകയും ചെയ്യുമ്പോൾ അത് ഖത്വ് മിതന്നെയാണെന്നും അല്ലെന്ന പരമാർശം കോപ്പിയിൽ വന്ന അച്ചടിപിശകാണെന്നും മനസ്സിലാക്കാൻ പ്രയാസമില്ല. ഉമാറത്തുബ്നുഖുസൈമത്തുൽ അൻസ്വാരി(റ) യാണല്ലോ പ്രസ്തുത രിവായത്തുകളിൽ അബൂജഅഫർ(റ)ന്റെ ഗുരു. ആ ഗുരുവിൽ നിന്ന് അബൂജഅഫർ ഖത്വ് മി(റ) ഹദീസുദ്ദരിച്ചതായി അല്ലാമ മുസ്സി(റ) തഹ്ദീബുൽ കമാലിൽ രേഖപ്പെടുത്തുന്നുണ്ടു. അതേസമയം അബൂജഅഫർ റാസി അദ്ദേഹത്തിൽ നിന്ന് ഹദീസുദ്ദരിച്ചതായി അദ്ദേഹം പറയുന്നില്ല. അതുപോലെ അബൂജഅഫർ ഖത്വ് മി(റ)യുടെ ശിഷ്യന്മാരുടെ കൂട്ടത്തിൽ ശുഅബത്തുബ്നുൽ ഹജ്ജാജിനെ അല്ലാമ മുസ്സി(റ) എണ്ണുന്നുണ്ട്. അബൂജഅഫർ റാസിയുടെ ശിഷ്യന്മാരിൽ അദ്ദേഹത്തെ എണ്ണുന്നില്ല. http://sunnisonkal.blogspot.com
*******************************      **********************       ******************

Thursday 27 August 2015

തവസ്സുൽ എന്തിന്?


ഭാഗം 4 ഇവിടെ ക്ലിക്ക് ചെയ്യുക

തവസ്സുലിന്റെ ആവശ്യകത അല്ലാഹു വിശുദ്ദ ഖുർആനിൽ പലയിടങ്ങളിലായി ഊന്നിപ്പറഞ്ഞത് കാണാം. ഖുർആനിന്റെ മാതാവ് എന്നാ പേരിൽ അറിയപ്പെടുന്ന ഫാതിഹയിലൂടെ ഒരു അടിമ അല്ലാഹുവോട് ചോദിക്കുന്നതിന്റെ രൂപമാണ് അല്ലാഹു പഠിപ്പിക്കുന്നത്. അതിനാല 'സൂറത്തു തഅലീമിൽ മസ്അലത്തി' (ചോദ്യം പഠിപ്പിക്കുന്ന അദ്ധ്യായം) എന്ന് അതിനു പേരുണ്ട്. ബിസ്മി മുതൽ നാല് വചനങ്ങളിൽ അല്ലാഹുവിന്റെ സ്തുതി കീർത്തനങ്ങളും വിശേഷണങ്ങളും എടുത്തുപറയലാണല്ലോ ഉള്ളത്. അതിനു ശേഷം 'നിന്നെ ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് ഞങ്ങൾ സഹായം തേടുന്നു" അന്ന വചനത്തിൽ സഹായം തേടുന്നതിന്റെ മുമ്പ് ആരാധനയുടെ കാര്യം പറഞ്ഞത് ചോദിക്കുന്നതിന്റെ മുമ്പ് വസീല സമർപ്പിക്കുന്നതിന്റെ ആവശ്യകത പഠിപ്പിക്കാനാണ്. ഇക്കാര്യം ഇമാം ബൈളാവി(റ) വ്യക്തമാക്കുന്നത് കാണുക:

അർത്ഥം:
സഹായം തേടുന്നതിനേക്കാൾ ഇബാദത്തിനെ മുന്തിച്ചതിൽ നിന്ന് ഏതൊരാവശ്യവും ഉന്നയിക്കുന്നതിന്റെ മുമ്പ് വസീല സമർപ്പിക്കൽ പ്രാർത്ഥനക്കുത്തരം ലഭിക്കാൻ കൂടുതൽ പ്രേരകമാണെന്ന് മനസ്സിലാക്കാം. (ബൈളാവി 1/9)

പുത്തൻവാദവും ഖണ്‍ഡനവും

ഒരു മൗലവി എഴുതുന്നു: "സൃഷ്ടികൾ അവരുടെയും അല്ലാഹുവിന്റെയും ഇടയിൽ ഒന്നിനെ മധ്യവർത്തിയായി നിറുത്തി അത് മുഖേന അല്ലാഹുവിലേക്ക് അടുക്കുവാൻ ശ്രമിക്കുന്നതിന്നാണ് തവസ്സുൽ എന്നു പറയുന്നത്. ഇടയിൽ നിർത്തപ്പെടുന്ന അവർ ചെയ്ത പുണ്യകർമ്മങ്ങളോ അല്ലാഹുവിന്റെ സ്വിഫത്തുകളോ (വിശേഷണങ്ങൾ) ജീവിച്ചിരിക്കുന്ന വ്യക്തികൾ അല്ലെങ്കിൽ സമൂഹമോ (അവരുടെ പ്രാർത്ഥനയും ശുപാർശയും) ജീവിച്ചിരിക്കുന്ന വ്യക്തിയോ (അയാളുടെ ഹഖ്, ജാഹ് ബർക്കത്ത്) മരണപ്പെട്ട വ്യക്തികളോ ആകാവുന്നതാണ്. മരണപ്പെട്ട വ്യക്തിയോ രണ്ടുതരമാണ്. അവരുടെ ശുപാർശ ലഭിക്കുമെന്ന് വിചാരിക്കുന്നവരാണ് അതിലൊന്ന്. ഉദാ: മന്ത്രിയിൽ നിന്ന് ഏതെങ്കിലും കാര്യസിദ്ദിക്കുവേണ്ടി  അദ്ദേഹത്തിൻറെ കീഴുദ്ദ്യോഗസ്തരുമായി ബന്ധപ്പെടുനത് പോലെ. അവരുടെ ഹഖ്,ജാഹ്, ബർകത്ത് എന്നിവ എടുത്തുപറഞ്ഞാൽ അല്ലാഹുവിന് തന്നെ സഹായിക്കൽ നിർബന്ധമായിത്തീരുമെന്നു വിചാരിക്കലാണ് രണ്ടാമത്തേത്. അല്ലെങ്കിൽ കാര്യസിദ്ദിക്ക് ഈ മാർഗ്ഗമാണ് ഏറ്റവും ഉത്തമമെന്ന് വിചാരിക്കുക. ആദ്യം പറഞ്ഞ മൂന്നു വിഭാഗത്തിൽപ്പെട്ട തവസ്സുലുകൾ നബി(സ)യുടെയും സ്വഹാബിമാരുടെയും ഇടയിൽ ഉണ്ടായിരുന്നതും ശേഷം പറഞ്ഞ രണ്ടിനങ്ങളിൽപ്പെട്ട തവസ്സുലുകൾ മുശ്രിക്കുകളുടെ ഇടയിൽ മാത്രം പ്രചാരത്തിലുണ്ടായിരുന്നതുമാണ്". (തൗഹീദ് സമഗ്ര വിശകലനം പേ: 358) 

മഹത്തുക്കളെക്കൊണ്ടും അവരുടെ ഹഖ്,ജാഹ്, ബറക്കത്തുകൊണ്ടും തവസ്സുൽ ചെയ്യുന്നവർ  ഉദ്ദേശിക്കുന്നത് അവരെയും  അവരുടെ ഹഖ്,ജാഹ് ബറകത്തിനെയും ഇഷ്ടപ്പെടുന്നവനും സ്നേഹിക്കുന്നവനുമാണ് ഞാൻ. ഈ ഇഷ്ടപ്പെടലും സ്നേഹിക്കളും വലിയൊരു സല്കർമ്മമാണ്. ഈ സൽകർമം മുൻനിർത്തി അല്ലാഹുവേ നിന്നോട് ഞാൻ ചോദിക്കുന്നു. എന്റെ ഉദ്ദേശ്യം നീ പൂർത്തിയാക്കേണമേ! എന്റെ രോഗം നീ സുഖപ്പെടുത്തേണമേ! എന്നർത്ഥം ഉൾകൊള്ളുന്നതാണ് സുന്നികൾ ചെയ്യുന്ന തവസ്സുൽ. ഈ തവസ്സുൽ യതാർത്ഥത്തിൽ മൗലവി വിവരിച്ച ഒന്നാമത്തെ ഇനത്തിൽപെട്ടതാണ്. ഈ തവസ്സുൽ മുശ്രിക്കുകളുടെ ഇടയിൽ മാത്രം ഉണ്ടായിരുന്നതാണെന്ന് പറയുന്നത് ശരിയല്ലെന്ന് മുമ്പ് വിവരിച്ച ആയത്തുകളിൽ നിന്നും പ്രബലമായ ഹദീസുകളിൽ നിന്നും വിശ്വവിഖ്യാതമയ നാല് മദ്ഹബുകളിലെ പണ്ഡിതന്മാരുടെ പ്രസ്താവനകളിൽ നിന്നും വ്യക്തമാണ്.

മഹാന്മാരുടെ ഹഖ്,ജാഹ്,ബറകത്ത് എന്നിവ എടുത്ത് പറഞ്ഞാൽ അല്ലാഹുവിന്ന് തന്നെ സഹായിക്കൽ നിർബന്ധമാണെന്ന് ഒരു സുന്നിയും വിശ്വസിക്കുന്നില്ല. അത് സുന്നികളെ കുറിച്ചുള്ള ദുരാരോപണം മാത്രമാണ്. ഹഖ്,ജാഹ് ബറകത്തുകൊണ്ട് സുന്നികൾ തവസ്സുൽ ചെയ്യുന്നതിന്റെ വിവക്ഷ എന്താണെന്ന് സുന്നികളാണല്ലോ പറയേണ്ടത്. അത് നേരത്തെ നാം വിവരിച്ചു കഴിഞ്ഞു.

തവസ്സുൽ ചെയ്യുന്നവാൻ അല്ലാഹുവോടാണ് പ്രാർത്ഥിക്കുന്നത്. മന്ത്രിയിൽനിന്നും ഏതെങ്കിലും കാര്യം നേടാൻ അദ്ദേഹത്തിൻറെ കീഴുദ്ദ്യാഗസ്തന്മാരുമായി ബന്ധപ്പെടുന്നതുപോലെ ഇവിടെ ബന്ധപ്പെടുന്നില്ല. അല്ലാഹുവും അവന്റെ ഇഷ്ടദാസന്മാരുമായുള്ള ബന്ധം മന്ത്രിയും കീഴുദ്ദ്യോഗസ്തരും തമ്മിലുള്ള ബന്ധമാണെന്നും സമ്മർദ്ദം ചെലുത്താൻ കഴിയുമെന്നും ഒരു സുന്നിയും വിശ്വസിക്കുന്നില്ല. മഹത്തുക്കളോട് അവരുടെ ജീവിതക്കാലത്തും മരണശേഷവും പ്രാർത്ഥിക്കാനും ശുപാർശ പറയാനും ആവശ്യപ്പെടുന്നത് ഇസ്തിഗാസയാണ്. ഇത് പ്രമാണബദ്ദമായി മുമ്പ് വിവരിച്ചിട്ടുള്ളതാണ്. വളരെ എളുപ്പത്തിൽ ലിങ്കുകൾ കിട്ടുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

തന്റെ പുണ്യകർമ്മങ്ങൾ എടുത്ത് പറഞ്ഞു അല്ലാഹുവോട് പ്രാർത്ഥിച്ചാൽ അത് ഉത്തമമാണെന്നതിൽ സംശയമില്ല. മഹത്തുക്കളുടെയും അവരുടെ ജാഹ് ബറക്കത്തിനെയും അവരുടെ പുണ്യകർമ്മങ്ങളെയും സ്നേഹിക്കലും ഇഷ്ടപ്പെടലും പുണ്യകർമ്മങ്ങളിൽ പെട്ടതാണല്ലോ. അപ്പോൾ അതെടുത്ത് പറഞ്ഞ് പ്രാർത്ഥിക്കൽ ഉത്തമം തന്നെയാണ്.

ചുരുക്കത്തിൽ സുന്നികൾ നടത്തുന്ന ഏതു തവസ്സുലും പ്രമാണബദ്ദവും ഉത്തമവുമാണ്. മൗലവി പറയുന്ന തവസ്സുൽ സുന്നികളാരും ചെയ്യുന്നില്ല.

പുത്തൻ പ്രസ്ഥാനക്കാർ അവരുടെ പ്രസ്ഥാനത്തിന്റെ നേതാവായി പരിചയപ്പെടുത്തുന്ന ശൌകാനി തന്നെ പറയുന്നു: 

وعندي أنه لا وجه لتخصيص جواز التوسل بالنبي - صلى الله عليه وسلم - كما زعمه الشيخ عز الدين بن عبد السلام لأمرين : الأول : ما عرفناك به من إجماع الصحابة رضي الله تعالى عنهم . والثاني : أن التوسل إلى الله بأهل الفضل والعلم هو في التحقيق توسل بأعمالهم الصالحة ومزاياهم الفاضلة إذ لا يكون فاضلاً إلا بأعماله ، فإذا قال القائل : اللهم إني أتوسل إليك بالعالم الفلاني فهو باعتبار ما قام به من العلم ، وقد ثبت في الصحيحين وغيرهما أن النبي - صلى الله عليه وسلم - حكى عن الثلاثة الذين انطبقت عليهم الصخرة أن كل واحد منهم توسل إلى الله بأعظم عمل عمله فارتفعت الصخرة ، فلو كان التوسل بالأعمال الفاضلة غير جائز أو كان شركاً كما زعمه المتشددون في هذا الباب كابن عبد السلام ، ومن قال بقوله من أتباعه لم تحصل الإجابة لهم ولا سكت النبي - صلى الله عليه وسلم - عن إنكار ما فعلوه بعد حكايته عنهم. 

ശൈഖ് ഇബ്നുഅബ്ദിസ്സലാം(റ) വാദിച്ചതുപോലെ നബി(സ)യെ കൊണ്ട് മാത്രമേ തവസ്സുൽ ചെയ്യാവൂ എന്ന ആശയം രണ്ട കാര്യങ്ങളുടെ വെളിച്ചത്തിൽ ശരിയല്ല. ഉമർ(റ) അബ്ബാസ്(റ)നെ കൊണ്ട് തവസ്സുൽ ചെയ്തത് സ്വഹാബത്ത്(റ) അംഗീകരിച്ചതായി നാം വിവരിച്ച ഇജ്മാആണ് ഒന്ന്.  രണ്ടാമത്തെ കാര്യം മഹത്തുക്കളെ മുൻനിർത്തി അല്ലാഹുവിലേക്ക്  തവസ്സുൽ ചെയ്യുനത് യതാർത്ഥത്തിൽ അവരുടെ സൽകർമ്മങ്ങളും അവരുടെ ഉന്നതമായ സ്ഥാനങ്ങളും മുൻനിർത്തിയുള്ള തവസ്സുലാണ്. കാരണം ഒരാൾ ശ്രേഷ്ടവാനും മഹാനുമാകുന്നത് സൽകർമ്മങ്ങൾ കൊണ്ട്  മാത്രമാണല്ലോ. അപ്പോൾ 'ഇന്നാളിന്ന പണ്ഡിതനെ മുൻനിർത്തി നിന്നോട് ഞാൻ ചോദിക്കുന്നു' എന്നൊരാൾ പറഞ്ഞാൽ അത് അദ്ദേഹത്തിൽ നിൽക്കുന്ന വിജ്ഞാനം പരിഗണിച്ചാണ്. മൂന്നുപേർ അവരവരുടെ വലിയ സൽകർമ്മം മുൻനിർത്തി അല്ലാഹുവോട് പ്രാർത്ഥിച്ചപ്പോൾ അവരുടെ ഗുഹാമുഖത്ത് നിന്ന് പാറക്കല്ല് നീങ്ങിയതായി നബി(സ) വിവരിച്ച സംഭവം ബുഖാരി(റ)യും മുസ്ലിമും(റ) മറ്റും നിവേദനം ചെയ്തതാണ്. അപ്പോൾ ഇക്കൂട്ടർ വാദിക്കുന്നത് പോലെ  സൽകർമ്മങ്ങൾ കൊണ്ടുള്ള തവസ്സുൽ ശിർക്കോ അനുവദനീയമല്ലാത്തതൊ ആയിരുന്നുവെങ്കിൽ അവർക്കുത്തരം ലഭിക്കുകയോ അവരുടെ പ്രവർത്തി വിവരിച്ച ശേഷം നബി(സ) അതംഗീകരിക്കുകയോ ചെയ്യുമായിരുന്നില്ല. (തുഹ്ഫത്തുൽ അഹ് വദി 8/476)

തവസ്സുൽ വിരോദിയായ ഒരു മൗലവി കുറിക്കുന്നു:

"അല്ലാഹു പറയുന്നു: 

وَيَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَضُرُّ‌هُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ.(يونس: ١٨)

"അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു".


أنهم وضعوا هذه الأصنام والأوثان على صور أنبيائهم وأكابرهم ، وزعموا أنهم متى اشتغلوا بعبادة هذه التماثيل ، فإن أولئك الأكابر تكون شفعاء لهم عند الله تعالى ، ونظيره في هذا الزمان اشتغال كثير من الخلق بتعظيم قبور الأكابر ، على اعتقاد أنهم إذا عظموا قبورهم فإنهم يكونون شفعاء لهم عند الله .

ഈ ബിംബങ്ങളെയും വിഗ്രഹങ്ങളെയും അവര്‍ അവരുടെ പ്രവാചകന്മാരുടെയും മഹാന്മാരുടെയും രൂപങ്ങളില്‍ പ്രതിഷ്ടിച്ചു. അങ്ങനെ ഈ രൂപങ്ങളെ ആരാധിക്കുന്നതിലൂടെ, ആ മഹാന്മാര്‍ അവര്‍ക്ക് വേണ്ടി അല്ലാഹുവിന്റെ അടുക്കല്‍ ശുപാര്‍ശകര്‍ ആകും എന്ന് അവര്‍ വാദിച്ചു. തതുല്യമാണ് ഇക്കാലത്ത് മഹാന്മാരുടെ ഖബ്രുകളെ ആദരിക്കുന്നതില്‍ വ്യാപ്രുതരായ സൃഷ്ടികളില്‍ അധികം പേരുടെയും ചെയ്തികള്‍. ആ മഹാന്മാരുടെ ഖബറുകള്‍ ആദരിച്ചാല്‍ അവര്‍ അല്ലാഹുവിന്റെ അടുക്കല്‍ അവര്‍ക്കുള്ള ശുപാര്‍ശകര്‍ ആകും എന്ന വിശ്വാസത്തില്‍ ആണ് അവര്‍.(റാസി 17/60)

"മരണപ്പെട്ടവരുടെ ശുപാർശ ലഭിക്കുവാൻ അറേബ്യൻ മുശ്രിക്കുകൾ ചെയ്തിരുന്ന ഇബാദത്തുകളിൽ ഹജ്ജ്, നോമ്പ്, നമസ്കാരം, പള്ളിപരിപാലനം, ത്വവാഫ്, സധുസംരക്ഷണം, ഇഅതികാഫ് എന്നിവയൊന്നും തന്നെ ഉള്പ്പെട്ടിരുന്നില്ല. ഇവയെല്ലാം മുസ്ലിംകളിൽ ഉൾപ്പെട്ട ശിർക്ക് ചെയ്യുന്ന ഒരു വിഭാഗം അല്ലാഹുവിനെ ഉദ്ദേശിച്ച്  ചെയ്യുന്നത് പോലെ തന്നെയായിരുന്നു  അറേബ്യൻ മുശ്രിക്കുകളും ചെയ്തിരുന്നത്. മഹാന്മാരുടെ ക്വബ്റിന്റെ സ്ഥാനത്ത് അവരുടെ പ്രതിമകളെ പ്രതിഷ്ടിച്ച് അവയെ ബഹുമാനിക്കുകയായിരുന്നു അവർ ചെയ്തിരുന്ന ഒരു ഇബാദത്ത്. ഇതും ക്വബ്റാളികളുടെ ശുപാർശ ലഭിക്കുവാൻ ക്വബ്റ് സിയാറത്ത് ചെയ്യ്ന്നതും ഒരു പോലെ തന്നെയാണെന്നാണ് ഇമാം റാസി(റ) ഇവിടെ പ്രസ്താവിക്കുന്നത്. ശിര്ക്കിന്റെ തവസ്സുലാണ് ഇവിടെയെല്ലാം നടക്കുന്നത്". (തൗഹീദ് സമഗ്രവിശകലനം. പേ: 358-359)  

മൗലവി ഉദ്ദരിച്ച ആയത്തും സുന്നികൾ നടത്തുന്ന തവസ്സുലുമായി യാതൊരു ബന്ധമില്ല. സുന്നികൾ നടത്തുന്ന തവസ്സുലിനെ വിമർശിക്കാൻ ഒരൊറ്റ തെളിവ് കിട്ടാത്തത് കൊണ്ടായിരിക്കാം വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ ആയത്ത് ഉദ്ദരിച്ചത്.ഈ ആയത്തിന്റെ മുമ്പും ശേഷവുമുള്ള വചനങ്ങൾ പരിശോദിച്ചാൽ മനസ്സിലാകുന്നത് പരലോകത്തെ നിഷേധിക്കുകയും ദൈവപുത്രിമാരിൽ വിശ്വസിക്കുകയും അല്ലഹുവിനെയല്ല ബിംബങ്ങലെയാണ് ആരാധിക്കെണ്ടതെന്നു ജല്പ്പിക്കുകയും ആ ബിംബങ്ങളെ ആരാധിക്കുകയും ചൈതിരുന്നതിനെ കുറിച്ചാണ് മേല ആയത്തിൽ പറഞ്ഞിട്ടുള്ളത്  എന്നാണു. അല്ലാതെ സുന്നികൾ നടത്തുന്ന തവസ്സുലിനെ കുറിച്ച് അതിൽ യാതൊരു പരമാർഷവുമില്ല. തവസ്സുൽ വിരോധികൾ ഉന്നയിക്കുന്ന എല്ലാ ആയത്തുകളുടെയും അവസ്ഥ

ഇതാണ്. ഇക്കാര്യം പുത്തൻവാദികളുടെ നേതാവ് ശൌകാനി തന്നെ പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹത്തിൻറെ വാക്കുകൾ ശ്രദ്ദിക്കുക. 

 وبهذا تعلم أن ما يورده المانعون من التوسل بالأنبياء والصلحاء من نحو قوله تعالى ما نعبدهم إلا ليقربونا إلى الله زلفى ونحو قوله تعالى فلا تدعوا مع الله أحدا ونحو قوله تعالى له دعوة الحق والذين يدعون من دونه لا يستجيبون لهم بشيء ليس بوارد بل هو من الاستدلال على محل النزاع بما هو أجنبي عنه ، فإن قولهم ما نعبدهم إلا ليقربونا إلى الله زلفى مصرح بأنهم عبدوهم لذلك والمتوسل بالعالم مثلا لم يعبده بل علم أن له مزية عند الله بحمله العلم فتوسل به لذلك (تحفة الأحوذي: ٤٧٦/٨)

അമ്പിയാ-ഔലിയാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുന്നതിന്നെതിരിൽ തവസ്സുൽ വിരോധികൾ ഉന്നയിക്കുന്ന പ്രമാണങ്ങൾ അസ്ഥാനത്താണെന്ന് ഇതുകൊണ്ട് മനസ്സിലാക്കാം. "അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല". "അല്ലഹുവോടപ്പം ഒരാളെയും നിങ്ങൾ ആരാധിക്കരുത്". "യഥാർത്ഥ ആരാധന അല്ലാഹുവിനുമാത്രമുള്ളതാകുന്നു". അല്ലാഹുവേ കൂടാതെ അവർ ആരാധിക്കുന്നവർ യാതൊന്നു കൊണ്ടും അവര്ക്കുത്തരം നല്കുകയില്ല.". തുടങ്ങിയ വചനങ്ങളാണ് അവരുദ്ദരിക്കുന്നത്. കാരണം "അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവര്ക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല" എന്നാ വചനം മുശ്രിക്കുകൾ അവർക്ക് ഇബാടത്തെടുത്തുവെന്നു വ്യക്തമാക്കുന്നു. ഉദാഹരണമായി പണ്ഡിതനെ കൊണ്ട് തവസ്സുൽ ചെയ്യുന്നവൻ അവന്ന് ഇബാദത്തെടുക്കുന്നില്ല. പ്രത്യുത വിജ്ഞാനം കാരണമായി അവന്ന് അല്ലാഹുവിന്റെയടുത്ത് സ്ഥാനമുണ്ടെന്ന് മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ അവനെകൊണ്ട് അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുക മാത്രമാണ് ചെയ്യുന്നത്...(തുഹ്ഫത്തുൽ അഹ് വദി 8/476).

ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളായ ശൌകാനി തന്നെ അസ്ഥാനത്താണെന്ന്  പറഞ്ഞ ആയത്തുകളാണ് കേരളത്തിലെ മൌലവിമാർ വ്യക്തികളെ കൊണ്ടുള്ള തവസ്സുൽ ശിർക്കാണെന്ന് സ്താപിക്കാമെന്ന വ്യാമോഹത്തോടെ  ഉദ്ദരിക്കുന്നതെന്നു മുകളിലെ ഉദ്ടരിനിയിൽ നിന്ന് സ്പഷ്ടമാണല്ലോ. 


തങ്ങളുടെ ദൈവങ്ങൾ അല്ലാഹുവിന്റെ അനുമദിയൊ നിർദ്ദേശമോ കൂടാതെ തങ്ങൾക്കു ശുപാർശ പറയുമെന്ന് വിശ്വസിച്ചിരുന്ന മുശ്രിക്കുകളുടെ കാര്യത്തിൽ അവതരിച്ചതാണ് മൗലവി ഉദ്ദരിച്ച ആയത്ത്.അതിനെ ഖൻഡിച്ചുകൊണ്ടാണ്  "അല്ലാഹുവിന്റെ അനുമതി കൂടാതെ അല്ലഹുവിന്റെയടുക്കൽ ശുപാർശപറയുന്നവർ ആരാണ്".(അൽബഖറ 255) എന്ന് അള്ളാഹു ചോദിച്ചത്.ഇക്കാര്യം ഇമാം റാസി(റ) യുടെ വിവരണത്തിൽ നിന്ന് തന്നെ വ്യതമാണ്. അദ്ദേഹം എഴുതുന്നു:  


قوله: {مَن ذَا الذى} استفهام معناه الإنكار والنفي، أي لا يشفع عنده أحد إلا بأمره وذلك أن المشركين كانوا يزعمون أن الأصنام تشفع لهم وقد أخبر الله تعالى عنهم بأنهم يقولون {مَا نَعْبُدُهُمْ إِلاَّ لِيُقَرّبُونَا إِلَى الله زُلْفَى}  وقولهم: {هَؤُلاء شفعاؤنا عِندَ الله}(التفسير الكبير: ٣/٤٤٨)


അല്ലാഹുവിന്റെ നിർദ്ദേശം കൂടാതെ ആരും അവന്റെയടുക്കൽ ശുപാർശപറയുകയില്ലെന്നാണ് ഈ ചോദ്യത്തിന്റെ താല്പര്യം. അങ്ങനെ ചോദിക്കാൻ കാരണം മുശ്രിക്കുകൾ അവരുടെ ബിംബങ്ങൾ അവർക്കുവേണ്ടി ശുപാർശപറയുമെന്ന് വാദിച്ചിരുന്നു. "അവർ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയല്ലാതെ ഞങ്ങൾ അവർക്ക് ഇബാദത്തെടുക്കുന്നില്ല". "ഇക്കൂട്ടർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ ശുപാര്ഷകരാണ്  എന്നൊക്കെ പറഞ്ഞിരുന്നതായി അള്ളാഹു തന്നെ പറഞ്ഞിട്ടുണ്ട്.(റാസി 3/448)

 അപ്പോൾ "അല്ലാഹുവിന്റെ അനുമതി കൂടാതെ അല്ലഹുവിന്റെയടുക്കൽ ശുപാർശപറയുന്നവർ ആരാണ്" എന്ന് അള്ളാഹു ചോദിച്ചത് ഇക്കൂട്ടർ അല്ലാഹുവിന്റെ അടുക്കൽ ഞങ്ങളുടെ ശുപാർഷകരാണ്"  എന്ന മുശ്രിക്കുകളുടെ വാദത്തിന്റെ ഖൻഡനമാനെന്നാണ് ഇമാം റാസി(റ) തന്നെ പറയുന്നത്. അത് അവർക്കുള്ള ഖൻഡനമാകേണമെങ്കിൽ അല്ലാഹുവിന്റെ അനുമതിയോ നിർദ്ദേശമോ കൂടാതെ ദൈവങ്ങൾ തങ്ങൾക്കുവേണ്ടി ശുപാർശ പറയുമെന്ന് അവർ വിശ്വസിക്കണമല്ലോ. ഇക്കാര്യം ഇമാം റാസി(റ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു:

إن القوم كانوا يقولون في الأصنام إنها شفعاؤنا عند الله وكانوا يقولون إنها تشفع لنا عند الله من غير حاجة فيه إلى إذن الله ، ولهذا السبب رد الله تعالى عليهم ذلك بقوله { مَن ذَا الذى يَشْفَعُ عِندَهُ إِلاَّ بِإِذْنِهِ } [ البقرة : 255 ] فهذا يدل على أن القوم اعتقدوا أنه يجب على الله إجابة الأصنام في تلك الشفاعة ، وهذا نوع طاعة ، فالله تعالى نفى تلك الطاعة بقوله { مَا للظالمين مِنْ حَمِيمٍ وَلاَ شَفِيعٍ يُطَاعُ } تفسير الرازي – (ج 13 / ص 321

ബിംബങ്ങളെ കുറിച്ച് അവർ അള്ളാഹുവിന്റെയടുക്കൽ ഞങ്ങളുടെ ശുപാർഷകാരാനെന്നും അല്ലാഹുവിന്റെ അനുവാദം ആവശ്യമില്ലാതെ തന്നെ അവർ ഞങ്ങൾക്ക് ശുപാര്ശ പറയുമെന്നും നിശ്ചയം മുശ്രിക്കുകൾ പറഞ്ഞിരുന്നു. ഇതുകൊണ്ടാണ് "അല്ലാഹുവിന്റെ അനുമതി കൂടാതെ അല്ലഹുവിന്റെയടുക്കൽ ശുപാർശ പറയുന്നവർ ആരാണ്" (അൽബഖറ 255) എന്നാ ചോദ്യത്തിലൂടെ അവരെയാണ് അല്ലാഹു ഖണ്‍ഡിച്ചത്. ഇതറിയിക്കുന്നത് ബിംബങ്ങളുടെ ശുപാർശ സ്വീകരിക്കാൻ അല്ലാഹുവിനു നിർബന്ദമാനെന്നു മുശ്രിക്കുകൾ വിശ്വസിച്ചിരുന്നു എന്നാണ്.ഇത് ഒരിനം വഴിപ്പെടലായതിനാൽ "അക്രമകാരികൾക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാർഷകനായോ ആരും തന്നെയില്ല" (മുഅമിൻ 18) എന്ന വചനത്തിലൂടെ അവരുടെ വാദത്തെ അല്ലാഹു ഖണ്‍ഡിക്കുകയുണ്ടായി.(റാസി : 13/321).
 

അപ്പോൾ അല്ലാഹുവിന്റെ അനുവാദവും നിർദ്ദേശവും കൂടാതെ ആരെങ്കിലും അല്ലഹുവിന്റെയടുക്കൽ ശുപാർശ പറയുമെന്ന് വിശ്വസിക്കുന്നവർക്ക് മാത്രമേ പ്രസ്തുത വചനം ബാധകമാവൂ. മഹാന്മാരെ കൊണ്ട് തവസ്സുൽ ചെയ്യുന്ന ഒരു മുസ്ലിമും അപ്രകാരം വിശ്വസിക്കുന്നില്ല. ഇക്കാര്യം ശൌകാനി തന്നെ വ്യക്തമാക്കിയതാണ്. അതിനാല പ്രസ്തുത ആയത്തിന്റെ പരിധിയിൽ തവസ്സുൽ ചെയ്യുന്ന മുസ്ലിംകൾ കടന്നുവരുന്നതല്ല. എന്നിരിക്കെ മുശ്രിക്കുകളിൽ അവതരിച്ച ആയത്ത് വിശ്വാസികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് കടുത്ത പാതകമാണ്. അത് ഖാവാരിജുകളുടെ സ്വഭാവമായിരുന്നുവെന്നു മുത്തബിഉസ്സുന്ന അബ്ദുല്ലാഹിബ്നു ഉമർ(റ) നെ ഉദ്ദരിച്ച് ഇമാം ബുഖാരി(റ) രേഖപ്പെടുത്തിയിട്ടുണ്ട്.

അമ്പിയാക്കൾ,ഔലിയാക്കൾ ,മലക്കുകൾ ,പണ്ഡിതൻമാർ, സത്യവിശ്വാസികൾ തുടങ്ങി പലരും ആഖിറത്തിൽ പാപികളായ വിശ്വാസികൾക്ക് വേണ്ടി ശുപാർശ പറയുമെന്ന് ഖുർആനിൽ സൂചിപ്പിക്കുകയും ഹദീസിൽ വ്യക്തമായി പ്രസ്ഥാപിക്കുകയും ചെയ്തതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ അവരെല്ലാം വിശ്വാസികളുടെ ശുപാർഷക്കാരാനെന്നു വിശ്വസിക്കൽ ഖുർആനും സുന്നത്തും അംഗീകരിക്കുന്നതിന്റെ ഭാഗമാണ്. അതിനാല മുസ്ലിംകൾ വിശ്വസിക്കുന്ന ശുപാർശയും മുശ്രിക്കുകൾ വിശ്വസിക്കുന്ന ശുപാർശയും തമ്മിൽ വ്യത്യാസമുണ്ടായേ മതിയാവൂ. ആ വ്യത്യാസമാണ് ഇമാം റാസി(റ) യുടെ  മുന് വിവരണത്തിൽ കാണുന്നത്.

മൗലവിയുടെ തെറ്റായ ആശയം ജൽപ്പിക്കാൻ ഇമാം റാസി (റ) യുടെ ഇബാറത്താനല്ലൊ മൗലവി ഉദ്ദരിച്ചിരിക്കുന്നത്.എന്നാൽ ഇമാം റാസി(റ) യുടെ ഇബാറത്താനല്ലൊ മൗലവി ഉദ്ദരിച്ചിരിക്കുന്നത്. എന്നാൽ ഇമാം റാസി(റ) ഇബാറത്ത് ഒരിക്കലും മൌലവിക്ക് അനുകൂലമല്ല.കാരണം അല്ലാഹുവിന്റെ അനുമതിയോ നിർദ്ദേശമോ കൂടാതെ അവന്റെ അടുക്കൽ ദൈവങ്ങൾ ശുപാർശ പറയുമെന്ന് വിശ്വസിച്ചിരുന്ന മുശ്രിക്കുകളുടെ വാദം എടുത്തുപറയുന്ന "ഇക്കൂട്ടർ അല്ലാഹുവിന്റെയടുക്കൽ ഞങ്ങളുടെ ശുപാർഷകരാന് എന്നാ ആയത്തിന്റെ വിശദീകരണത്തിലാണ് ഇമാം റാസി(റ) അപ്രകാരം പ്രസ്ഥാപിച്ചിരിക്കുന്നത്. അതിനാൽ അല്ലാഹുവിന്റെ അനുമതിയോ നിർദ്ദേശമോ കൂടാതെയുള്ള ശുപാർശയാണ് അവിടെയും ഉദ്ദേശ്യമെന്നത് വ്യക്തമാണ്. അത്തരം ഒരു ശുപാർശയിൽ മുസ്ലിംകൾ വിശ്വസിക്കുന്നില്ല. അതിനാൽ ഇമാം റാസി(റ) യുടെ പരമാർഷം ഖബ്ർ പൂജ നടത്തുന്ന മുശ്രിക്കുകളെ കുറിച്ചാണ്. മഹാന്മാരെ സന്ദർശിക്കുന്ന മുസ്ലിംകളെ കുറിച്ചല്ല. മുസ്ലിംകൾ ശുഹദാക്കളെ സന്ദർശിക്കുന്നതും അവരുടെ ഖബ്റുകളെ ആദരിക്കുന്നതും ശുഹദാക്കൾ ഇപ്പോൾ തന്നെ ജീവിച്ചിരിക്കുന്നവരാനെന്നതിനു രേഖയായാണ്  ഇമാം റാസി(റ)  അവതരിപ്പിക്കുന്നത്. ഇമാം റാസി(റ) യുടെ പരമാർഷം കാണുക.


أن الناس يزورون قبور الشهداء ويعظمونها ، وذلك يدل من بعض الوجوه على ما ذكرناه(التفسير الكبير٤٤٣/٢)

നിശ്ചയം ജനങ്ങൾ ശുഹദാക്കളുടെ ഖബ്റുകൽ സന്ദർശിക്കുകയും അവയെ ആദരിക്കുകയും ചെയ്യുന്നു. ശുഹദാക്കൾ ഇപ്പോൾ തന്നെ ജീവിച്ചിരിക്കുന്നവരാണെന്ന് നാം പറഞ്ഞ ആശയത്തിന് ഇത് രേഖയാണ്. (റാസി 2/443) .
അപ്പോൾ മുസ്ലിംകളുടെ സിയാറത്തിനെയല്ല ഇമാം റാസി(റ) ഉദ്ദേശിച്ചതെന്ന കാര്യം വ്യക്തമാണ്. ഇമാം റാസി(റ) യുടെ കാലത്തുണ്ടായിരുന്ന ചില വ്യാജ സിദ്ദന്മാരെ കുറിച്ച് മറ്റൊരിടത്ത് അദ്ദേഹം ഇപ്രകാരം പറയുന്നുണ്ട്.


 أن الجهال والحشوية إذا بالغوا في تعظيم شيخهم وقدوتهم ، فقد يميل طبعهم إلى القول بالحلول والاتحاد ، وذلك الشيخ إذا كان طالبا للدنيا بعيدا عن الدين ، فقد يلقي إليهم أن الأمر كما يقولون ويعتقدون ، وشاهدت بعض المزورين ممن كان بعيدا عن الدين كان يأمر أتباعه وأصحابه بأن يسجدوا له ، وكان يقول لهم : أنتم عبيدي ، فكان يلقي إليهم من حديث الحلول والاتحاد أشياء ، ولو خلا ببعض الحمقى من أتباعه ، فربما ادعى الإلهية(التفسير الكبير: ٣٧/١٦)

വിഡ്ഢികളിൽ ചിലര് അവരുടെ ശൈഖിനെ അമിതമായി ബഹുമാനിച്ച് അവസാനം ഷൈഖും ദൈവവും ഒന്നാണെന്ന അവതാരവാദത്തിലേക്ക് എത്തിച്ചേരുന്നു. ഭൌതിക നേട്ടങ്ങൾ ആഗ്രഹിക്കുന്നവനും മതത്തിൽ നിന്ന് അകന്നുഅവനുമായ കള്ള ഷൈഖാകുമ്പോൾ  ഇത്തരം അവതാരവാദത്തെ മുരീദുമാർക്കു പറഞ്ഞു കൊടുക്കുന്നു. എന്ന് മാത്രമല്ല മുരീദുകാരോടു തനിക്ക് സുജൂദു ചെയ്യാൻ ആജ്ഞാപിക്കുകയും ചെയ്യുന്നു. ഇത്തരം കള്ള ഷൈഖന്മാരെ ഞാൻ തന്നെ നേരിൽ കണ്ടിട്ടുണ്ട്. വിഡ്ഢികളായ മുരീദുമാരുമായി താൻ തനിച്ചാകുമ്പോൾ താൻ ദൈവമാനെന്നുകൂടി ആ ശൈഖ് വാദിക്കാരുണ്ട്(റാസി : 16/37)

 ഇത്തരം കള്ള ഷൈഖുമാർ കേരളത്തിലുമുണ്ട്. ചേറ്റൂർ,കൊരുൽ,ശംസിയ്യ തുടങ്ങിയ കള്ള ത്വരീഖത്തുകാർ ഉദാഹരണം. ഇത്തരം വിശ്വാസ ആചാരങ്ങളാണ് ഇമാം റാസി(റ) ഇവിടെ വിവരിച്ചത്. ഇത്തരം വിശ്വാസക്കാർ അവരുടെ ഷൈഖൻമാരുടെ ഖബ്റുകളെ  ആരാധിക്കുന്നത് അറേബിയൻ മുശ്രിക്കുകളുടെ പ്രവർത്തിയോടു തുല്യമാണെന്ന്  പറയാവുന്നതാണ്. ഇവരുടെയും അവരുടെയും വീക്ഷണത്തിൽ യാതൊരു വ്യത്യാസവുമില്ല. ദൈവമാണെന്നോ ദാവാവതാരമാണെന്നോ ഉള്ള വിശ്വാസമാല്ലാതെ മഹത്തുകളുടെ ഖബ്റ് ആദരിക്കുന്നതിനെ ഒരിക്കലും ഇമാം റാസി(റ) എതിർക്കുന്നില്ലെന്നു നേരത്തെ ഉദ്ദരിച്ച ഇമാം റാസി(റ) യുടെ ഇബാറത്തിൽ നിന്ന് വ്യക്തമാണല്ലോ.  

മഹാന്മാരെകൊണ്ട് തവസ്സുൽ ചെയ്യുന്നത് ശിർക്കാണെന്ന് ജൽപിക്കാൻ മൗലവി ദുർവ്യാഖ്യാനം ചെയ്യാൻ തീരുമാനിച്ച മറ്റൊരായത്തിതാണ്. മൗലവി എഴുതുന്നു:  
"അല്ലാഹു പറയുന്നു:

مَا جَعَلَ اللَّـهُ مِن بَحِيرَ‌ةٍ وَلَا سَائِبَةٍ وَلَا وَصِيلَةٍ وَلَا حَامٍ ۙ وَلَـٰكِنَّ الَّذِينَ كَفَرُ‌وا يَفْتَرُ‌ونَ عَلَى اللَّـهِ الْكَذِبَ ۖ وَأَكْثَرُ‌هُمْ لَا يَعْقِلُونَ(المائدة)

 ബഹീറഃ, സാഇബഃ, വസ്വീലഃ, ഹാം എന്നീ നേര്‍ച്ചമൃഗങ്ങളെയൊന്നും അല്ലാഹു നിശ്ചയിച്ചതല്ല. പക്ഷെ, സത്യനിഷേധികള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയാണ്‌. അവരില്‍ അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല. (അൽമാഇദ 103) അറബികളുടെ ഇടയിൽ ഉണ്ടായിരുന്ന മറ്റൊരു തവസ്സുലാണിവിടെ അല്ലാഹു വിവരിക്കുന്നത്. നേർച്ചക്കൂറ്റന്മാർക്ക് അവർ നൽകുന്ന പേരാണ് ഇവയെല്ലാം. മുസ്ലിംകൾ ഇന്ന് വലിയ്യുകളുടെ പേരിൽ നടത്തുന്ന നേർച്ചകൾ ഇതിന് തുല്യമാണെന്ന് ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ തഫ്സീർ സ്വാവിയിൽ പറയുന്നു. നേര്ച്ചയുടെ അദ്ദ്യായത്തിൽ വിശദീകരിക്കാം". (തൗഹീദ് സമഗ്രവിശകലനം പേ: 359) 

ഈ ആയത്തിൽ പറഞ്ഞ സമ്പ്രദായം മുസ്ലിംകളിൽ ഉണ്ടെന്നത് മൌലവിയുടെ ആരോപണം മാത്രമാണ്. മുസ്ലിംകൾ ചെയ്യുന്നത് മഹത്തുക്കളുടെ പേരിൽ ദാനധർമ്മം ചെയ്യാൻ തീർച്ചപ്പെടുത്തുകയാണ്. ആ ജീവികളെ അറുത്ത് പാവങ്ങൾക്ക് ധർമ്മം ചെയ്യുകയും ചെയ്യുന്നു. "ദാനധർമ്മങ്ങൾ ആപത്തുകളെ തടുക്കുന്നതാണ്". എന്നു നബി(സ) പഠിപ്പിച്ച കാര്യമാണ്. 'ഈ ധർമ്മം കൊണ്ട് മഹത്തുക്കളോടുള്ള സ്നേഹം കൊണ്ടും എന്റെ ഉദ്ദേശ്യം പൂർത്തിയാക്കേണമേ അല്ലാഹുവേ' എന്നതാണ് മുസ്ലിംകളുടെ പ്രാർത്ഥന. ഇത് അല്ലാഹുവോടുള്ള പ്രാർത്ഥനയാണ്. മരണപെട്ടവരുടെ പേരിൽ ദാനധർമ്മം ചെയ്യൽ അല്ലാഹുവും റസൂലും കൽപ്പിച്ച കാര്യം സ്വീകരിക്കലുമാണ്. ഇത് അല്ലാഹുവിനോടുള്ള ആരാധനയുമാണ്. ഇതിനെക്കുറിച്ച് മൗലവി ഉദ്ദരിച്ച ആയത്തിൽ യാതൊന്നും പറഞ്ഞിട്ടില്ല.

പ്രസ്തുത മ്രഗങ്ങളുടെ വിശദീകരണം ഹദീസിൽ വന്നതിങ്ങനെയാണ്. 


അർത്ഥം:
മ്രഗങ്ങൾക്കുവേണ്ടി പാൽ തടയപ്പെടുന്ന മ്രഗമാണ് ബഹീറത്ത്. അതിനാല ജനങ്ങളിൽ ആരും അതിന്റെ പാൽ കറന്നെടുക്കുകയില്ല. മുശ്രിക്കുകളുടെ ഇലാഹുകൾക്കുവേണ്ടി അവർ ഉഴിഞ്ഞിട്ടിരുന്ന ഒട്ടകമാണ് സാഇബത്ത്. അതിനാല അതിന്റെ മേൽ യാതൊരു ചുമടുകളും മയട്ടുകയില്ല. തുടരെ രണ്ടു പെണ്‍കുട്ടികളെ പ്രസവിച്ച ഒട്ടകമാണ് വസ്വീലത്ത്. ഇടയിൽ ആണ്‍കുഞ്ഞിനെ പ്രസവിച്ചിട്ടില്ലെങ്കിൽ അവരുടെ ദൈവങ്ങൾക്കുവേണ്ടി അതിനെ അവർ ഉഴിഞ്ഞിടുമായിരുനു. നിശ്ചിത എണ്ണം ഇണചെർന്ന ഒട്ടകക്കൂറ്റനാണ് ഹാമ്. പ്രസ്തുത എണ്ണം പൂർത്തിയാക്കിയാൽ വിഗ്രഹങ്ങൾക്ക് വേണ്ടി അതിനെ അവർ ഉപേക്ഷിക്കുന്നതും ഭാരം ചുമക്കുന്നതിൽ നിന്നെ അതിനെ മാറ്റി നിർത്തുന്നതുമാണ്. (ബുഖാരി: 4347)

തെറ്റായ വിശ്വാസങ്ങളുടെ പേരിൽ സമ്പത്ത് വെറുതെ പാഴാക്കുകയാണ് അതിലൂടെ അവർ ചെയ്തിരുന്നത്. ഇമാം റാസി(റ) യുടെ വാക്കുകൾ കാണുക: 


وأما هذه الحيوانات فإنها مخلوقة لمنافع المكلفين ، فتركها وإهمالها يقتضي فوات منفعة على مالكها من غير أن يحصل في مقابلتها فائدة.(التفسير الكبير: ١١٧/١٢)

മനുഷ്യരുടെ ഉപകാരങ്ങൾക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടവയാണ് ഈ മ്രഗങ്ങൾ. അതിനാൽ അവയെ  ഉപയോഗിക്കാതെ ഒഴിച്ചിടൽ യാതൊരു പ്രയോചനവും ലഭിക്കാതെ ഉടമസ്ഥന്റെ മേൽ ഉപകാരം നഷ്ടപ്പെടുത്തലാണ്. (രാശി: 12/117)

മഹാന്മാരുടെ പേരിൽ നേർച്ചയാക്കുന്ന മ്രഗങ്ങളെ ബഹീറ, സാഇബ, വസ്വീല, ഹാം, എന്നീ മ്രഗങ്ങളോട് താരതമ്യം ചെയ്യുന്ന പുത്തൻ വാദികളുടെ നയം ശരിയല്ലെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. കാരണം ഇലാഹുകളുടെ സാമീപ്യം ലക്ഷ്യം വെച്ച് അല്ലാഹു ഹലാലാക്കിയ സമ്പത്ത് നിഷിദ്ദമാക്കുകയും അതുവഴി അത് പാഴാക്കുകയുമാണ് അവർ ചെയ്തിരുന്നത്. മഹാന്മാരുടെ പേരിൽ നേർച്ചയാക്കുന്ന മ്രഗത്തെയോ അതിന്റെ പാലോ ഉപയോഗിക്കാതെ മുസ്ലിംകൾ നഷ്ടപ്പെടുത്തുന്നില്ല. പ്രത്യുത അതിനെ അറുത്ത് അതിന്റെ മാംസം സാധുക്കൾക്ക് ദാനം ചെയ്യുകയും അതിന്റെ പ്രതിഫലം മഹാന്മാർക്ക് ഹദ് യ ചെയ്യുകയുമാണ് മുസ്ലിംകൾ ചെയ്യുന്നത്. നേർച്ച എന്ന ഇബാദത്തിലൂടെ അല്ലാഹുവിന്റെ സാമീപ്യം മാത്രമാണ് മുസ്ലിംകൾ കാംക്ഷിക്കുന്നതും അതിനാൽ മുശ്രിക്കുകളുടെ പ്രവർത്തിയോട് അതിന്റെ താരതമ്യം ചെയ്യുന്നത് അബദ്ദമാണ്. മുസ്ലിംകളുടെ  പ്രവർത്തിയും മുശ്രിക്കുകളുടെ പ്രവർത്തിയും സാദ്രശ്യപ്പെടുത്തുന്നുവെങ്കിൽ മുസ്ലിംകൾ കഅബയിൽ ചെയ്യുന്നതും അമുസ്ലിംകൾ അമ്പലത്തിൽ  ചെയ്യുന്നതും സാദ്രശ്യപ്പെടുത്താമല്ലോ. ഇവിടെ വീക്ഷണാന്തരമുള്ളത് പോലെ  അവിടെയും വീക്ഷണാന്തരമുണ്ട്.

അല്ലാമ സ്വാവി(റ) പറഞ്ഞത്?

പ്രസ്തുത ആയത്തിന്റെ വിശദീകരണത്തിൽ സ്വാവിയിൽ ഇപ്രകാരം കാണാവുന്നതാണ്.


അർത്ഥം:
വിവരമില്ലാത്ത പാമരജനങ്ങളിൽ ചിലർ ചെയ്യുന്ന പ്രവ്ർത്തി നിഷിദ്ദമാണെന്ന വിഷയത്തിൽ അതുപോലെയാണ്. ഒരു പശുക്കുട്ടിയെയോ ഒരാടിനെയോ ഒരു വലിയ്യിന്റെ പേരിൽ അവർ വിട്ടയക്കുന്നു. ജനങ്ങളുടെ സ്വത്തുക്കളിൽ നിന്ന് അത് തിന്നുന്നു. ജനങ്ങളിൽ ഒരാളും അതിലേക്ക് വെളിവാകുന്നില്ല. ഇങ്ങനെ ചെയ്യൽ ഹറാമാണെന്ന് പറഞ്ഞ് ആരെങ്കിലും അവരെ ഉപദേശിച്ചാൽ അവനെക്കുറിച്ച് അവർ മോശമായ ധാരണ വെച്ചു പുലർത്തുകയും ഔലിയാക്കളെ പ്രിയം വെക്കാത്തവനാണ് അവനെന്ന് അവർ പ്രഖ്യാപിക്കുകയും ചെയ്യുന്നു. അതൊരു ഇബാദത്താണെന്ന വിശ്വാസത്തോടെയാണ് അങ്ങനെ അവർ ചെയ്യുന്നതെങ്കിൽ നിശ്ചയം അവർ കാഫിറായിപോയിരിക്കുന്നു. അല്ലാത്ത പക്ഷം നിഷിദ്ദമായ കാര്യങ്ങളുടെ കൂട്ടത്തിൽ അതുൾപ്പെടുന്നതാണ്. നല്ലകാര്യമാണ് ഞങ്ങൾ ചെയ്യുന്നതെന്നാണ് അവരുടെ ധാരണ. അറിയുക, അവർ കളവുപറയുന്നവർ തന്നെയാകുന്നു. (സ്വാവി: 1/231)

ഇവിടെ വലിയ്യിന്റെ പേരിൽ പശുക്കുട്ടിയെയോ ആടിനെയോ നേർച്ചയാക്കുന്നതിനെയല്ല അല്ലാമ സ്വാവി(റ) വിമര്ശിക്കുന്നത്. പ്രത്യുത ജനങ്ങളുടെ സ്വത്തുക്കൾ അവരുടെ ത്രപ്തിയില്ലാതെ തിന്നും വിധം വിട്ടയക്കുന്നതിനെയാണ്. അങ്ങനെ വിട്ടയക്കൾ തെറ്റാണ്. അതെ പോലെ വലിയ്യിന്റെ പേരിൽ വിട്ടയക്കുന്ന മ്രഗത്തെ ഉടമസ്ഥനോ വലിയ്യുമായി ബന്ധപ്പെട്ടവരോ അറുക്കുകയോ അതിൽ പാലും മാംസവും ഉപയോഗിക്കുകയോ ചെയ്യാത്തവിധം വിട്ടയക്കുന്നതിനെക്കുറിച്ചുമാവാം അല്ലാമാ സ്വാവി(റ)യുടെ പരമാർശം. അതും തെറ്റ് തന്നെയാണ്. അല്ലാമ സ്വാവി(റ) തന്നെ പറയട്ടെ.   


അറവ് അല്ലാഹുവിനും അതിന്റെ പ്രതിഫലം വലിയ്യിനുമാണ് അവനുദ്ദേശിച്ചതെങ്കിൽ  വിരോധമില്ല. (സ്വാവി: 1/231)

സുന്നികൾ മഹാന്മാരുടെ പേരിൽ മ്രഗങ്ങളെ നേർച്ചയാക്കുന്നതും അവയെ അറുക്കുന്നതും ഈ ഉദ്ദേശ്യത്തോടെ മാത്രമാണ്. അതിനാൽ ഈ ആയത്തും സുന്നികൾക്ക് ബാധകമല്ല. വിശദ വിവരണത്തിന് നേർച്ച എന്ന ഭാഗം കാണുക.  

തവസ്സുൽ ശിർക്കാണെന്ന് ജൽപ്പിക്കാൻ മൗലവി ഉദ്ദരിക്കുന്ന മറ്റൊരായത്തിതാണ്.
"അല്ലാഹു പറയുന്നു: 
أَلَا لِلَّـهِ الدِّينُ الْخَالِصُ ۚ وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّ‌بُونَا إِلَى اللَّـهِ زُلْفَىٰ(الزمر: ٣)


"അറിയുക, നിഷ്കളങ്കമായ കീഴ്വണക്കം അല്ലാഹുവിനുള്ളതാണ്. അവനെക്കൂടാതെ രക്ഷാധികാരികളെ ഉണ്ടാക്കിയവർ അല്ലാഹുവിലേക്ക് ഞങ്ങളെ അവർ അടുപ്പിക്കുവാനല്ലാതെ അവര്ക്ക് ഇബാദത്തെടുക്കുന്നില്ലെന്ന് (പറയുന്നു)" (സുമാർ: 3) ഈ ഇബാദത്തിന്റെ ഇനത്തിൽപ്പെട്ട ചിലതാണ് നാം മുകളില വിവരിച്ചത്". തൗഹീദ് സമഗ്ര വിശകലനം പേ: 359)
മലക്കുകൾ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്നും അല്ലാഹുവേ ആരാധിക്കുന്നത് പോലെ അവരെയും ആരാധിക്കേണ്ടതുണ്ടെന്നും അവരെ ആരാധിച്ചാൽ അവർ തങ്ങളെ ആല്ലാഹുവിലെക്കടുപ്പിക്കുമെന്നും വിശ്വസിച്ചിരുന്ന മക്കാ മുശ്രിക്കുകളെപ്പറ്റിയാണ്‌ പ്രസ്തുത വചനത്തിലെ പരാമർശം.  ഇതിന്റെ തൊട്ടു പിറകെയുള്ള വചനത്തിൽ നിന്ന് തന്നെ അക്കാര്യം വ്യക്തമാണ്. അല്ലാഹു പറയുന്നു:

 لَّوْ أَرَ‌ادَ اللَّـهُ أَن يَتَّخِذَ وَلَدًا لَّاصْطَفَىٰ مِمَّا يَخْلُقُ مَا يَشَاءُ ۚ سُبْحَانَهُ ۖ هُوَ اللَّـهُ الْوَاحِدُ الْقَهَّارُ‌(الزمر:٤)

"അല്ലാഹു സന്താനങ്ങളെ സ്വീകരിക്കണമെന്നുദ്ദേശിച്ചിരുന്നുവെങ്കിൽ അവന്‍ സൃഷ്ടിച്ചവരിൽ നിന്നു തെരെഞ്ഞെടുക്കുമായിരുന്നു. (സന്താനങ്ങളെ സ്വീകരിക്കുന്നതിൽ നിന്നു) അവൻ പരിശുദ്ദനെത്രേ. അവൻ സര്‍വ്വാധിപതിയും ഏകനായ  അല്ലാഹുമാകുന്നു". (സുമാർ 4)

പ്രസ്തുത ആയത്തിന്റെ അവതരണ പശ്ചാത്തലം വിവരിച്ച് ഇമാം സുയൂത്വി(റ) എഴുതുന്നു:  

أخرج ابن جرير من طريق جويبر عن ابن عباس في قوله : والذين اتخذوا من دونه أولياء قال : أنزلت في ثلاثة أحياء، عامر وكنانة وبني سلمة، كانوا يعبدون الأوثان ويقولون : الملائكة بناته، فقالوا : إنما نعبدهم ليقربونا إلى الله زلفى .(الدر المنثور: ٦١١/٧)
ജുവൈബർ(റ) വഴിയായി ഇബ്നുഅബ്ബാസ്(റ)ൽ നിന്നു ഇബ്നു ജരീർ(റ) ഉദ്ദരിക്കുന്നു: മേൽസൂക്തം ആമിർ, കിനാനത്ത്,ബനൂസലമ എന്നീ മൂന്നു ഗോത്രക്കാരിൽ അവതരിച്ചതാണ്‌. അവർ വിഗ്രഹങ്ങൾക്ക് ആരാധിക്കുകയും  മലക്കുകൾ അല്ലാഹുവിന്റെ പുത്രിമാരാണെന്ന് ജൽപ്പിക്കുകയും ചെയ്തിരുന്നു. "അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കാൻ വേണ്ടിയല്ലാതെ അവർക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല" എന്ന് പറഞ്ഞിരുന്നത് അവരാണ്. (അദ്ദുർറുൽ മൻസൂര്: 7/211)

 മലക്കുകൾ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്നു വിശ്വസിച്ച മുശ്രിക്കുകൾ മലക്കുകൾക്ക് ചില രൂപങ്ങൾ സങ്കൽപ്പിക്കുകയും ആ രൂപത്തിൽ ചില പ്രതിമകൾ ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു. ആ പ്രതിമകൾക്ക് ആരാധിക്കുന്നത് കൊണ്ട് അവർ ലക്ഷ്യമാക്കുന്നത് അല്ലാഹുവിന്റെ പെണ്‍മക്കളായ മലക്കുകളെയാണ്. അതിനാൽ പിതാവും മക്കളും തമ്മിലുള്ള ബന്ധമാണ് മലക്കുകളും അല്ലാഹും തമ്മിലുള്ളതെന്നാണ് അവരുടെ വിശ്വാസം. ഇക്കാര്യം ഇബ്നു കസീർ വ്യക്തമാക്കുന്നത് കാണുക.    


അർത്ഥം:
"അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കാൻവേണ്ടിയല്ലാതെ അവർക്ക് ഞങ്ങൾ ഇബാദത്തെടുക്കുന്നില്ല"   എന്ന് മുശ്രിക്കുകളിൽ നിന്നുള്ള വിഗ്രഹാരാധകർ പറഞ്ഞിരുന്നതായാണ് അല്ലാഹു പറയുന്നത്. അല്ലാഹുവിങ്കൽ സാമീപ്യം ലഭിച്ചവരിൽപ്പെട്ടവരാണെന്ന് അവർ വിശ്വസിച്ചിരുന്ന മലക്കുകളുടെ രൂപത്തിൽ പ്രതിമകൾ നിർമ്മിച്ച് മലക്കുകളെ ലക്ഷ്യം വെച്ച് പ്രതിമകൾക്ക് ആരാധിക്കുകയെന്ന വീക്ഷണമാണ് പ്രതിമകളെ ആരാധിക്കുന്നതിനു അവരെ പ്രേരിപ്പിച്ചത്. അങ്ങനെ ആരാധിച്ചാൽ അവരെ സഹായിക്കുന്നതിലും ഭക്ഷണം നല്കുന്നതിലും മറ്റു ഐഹിക കാര്യങ്ങളിലും മലക്കുകൾ അല്ലാഹുവിന്റെ അടുക്കൽ (സമ്മർദ്ദം ചെലുത്തുന്ന ) ശുപാർശ പറയുമെന്നാണ് അവരുടെ ധാരണ. ഐഹികലോകത്തെന്ന് പറയാൻ കാരണം പരലോകത്തിൽ അവർക്ക് വിശ്വാസാമുണ്ടായിരുന്നില്ലല്ലോ. (ഇബ്നുകസീർ: 4/45)

ഇബ്നു കസീർ തുടരുന്നു:  


അർത്ഥം:
അല്ലാഹുവിന്റെ സാമീപ്യം ലഭിച്ചവരും അല്ലാത്തവരുമായ വാനലോകത്തുള്ള മലക്കുകൾ മുഴുവനും അല്ലാഹുവിന്റെ അടിമകളും അവന്നു വിനയം കാണിക്കുന്നവരുമാണെന്ന് അല്ലാഹു പറയുന്നു. അല്ലാഹു ഇഷ്ടപെട്ടവർക്ക് അവന്റെ അനുവാദ പ്രകാരം മാത്രമേ അവർ ശുപാർശ പറയുകയുള്ളൂ. രാജാക്കന്മാരും മന്ത്രിമാരും തമ്മിലുള്ള ബന്ധമല്ല അല്ലാഹുവും മലക്കുകളും തമ്മിലുള്ളത്. മന്ത്രിമാർ രാജാക്കന്മാരുടെ  അനുവാദമില്ലാതെ അവർക്കിഷ്ടമുള്ളതിലും അല്ലാത്തതിലും ശുപാർശ പറയുമല്ലോ. അങ്ങനെ ചെയ്യാൻ മലക്കുകൾക്ക് കഴിയില്ല. (ഇബ്നു കസീർ: 4/45)

മലക്കുകൾ അല്ലാഹുവിന്റെ പെണ്‍മക്കളായ കഥ അവർ വിശ്വസിച്ചിരുന്നതിങ്ങനെയാണ്:

അർത്ഥം:
ഉയർന്ന കുടുംബത്തിൽപ്പെട്ട ജിന്നുകളുമായി അല്ലാഹു വിവാഹാലോചന നടത്തി. തുടർന്ന് അവരുടെ ഉയർന്ന പെണ്മക്കളെ അല്ലാഹുവിന്ന് അവർ വിവാഹം ചെയ്തുകൊടുത്തു. അതിൽ നിന്നുണ്ടായ സന്താനങ്ങളാണ് മലക്കുകൾ എന്നവർ പറഞ്ഞ്. (സുബ്ദത്തുത്തഫാസീർ 596)

ചുരുക്കത്തിൽ മലക്കുകൾ അലാഹുവിന്റെ പെണ്മക്കളാണെന്നും അവർക്ക് ഇബാദത്തെടുത്താൽ അവർ പിതാവിന്റെയടുക്കൽ സമ്മർദ്ദം ചെലുത്തി തങ്ങളെ പിതാവിലേക്ക് അടുപ്പിക്കുമെന്നും വിശ്വസിച്ചിരുന്ന മുശ്രിക്കുകളെക്കുറിച്ചാണ് പ്രസ്തുത ആയത്തിലെ പരാമാർശം. അതിനാൽ അവര്ക്കും അത്തരം വിശ്വാസമുള്ളവർക്കും മാത്രമേ പ്രസ്തുത വചനം ബാധകമാവൂ. തവസ്സുൽ ചെയ്യുന്നവർ മഹാന്മാർക്ക് അല്ലാഹുവിന്റെ അനുമതി കൂടാതെ ശുപാർശ ചെയ്യാൻ സാധിക്കുമെന്നൊ അല്ലാഹുവിന്റെ അടുക്കൽ സമ്മർദ്ദം ചെലുത്താൻ സാധിക്കുമെന്നോ വിശ്വസിക്കുന്നില്ല. അതിനാൽ അവർക്ക് ഈ ആയത്ത് ബാധകവുമല്ല. ഇക്കാര്യം പുത്തൻ പ്രസ്ഥാനക്കാരുടെ നേതാവ് ശൌകാനി പോലും   പ്രസ്ഥാപിചിട്ടുള്ളതാതാണെന്ന് നേരത്തെ നാം മനസ്സിലാക്കിയല്ലോ. 

Tuesday 25 August 2015

ചിറകു മുളക്കും മുമ്പ് കുഞ്ഞിക്കിളി പറക്കണോ?"



ബിസ്മില്ലാഹ്.. അല്‍ഹംദു ലില്ലാഹ്.... വസ്സ്വലാതു വസ്സലാമു അലാ സയ്യിദിനാ മുഹമ്മദിനില്‍ മുസ്ത്വഫാ..
ജ്ഞാനികള്‍ രണ്ടിനമുണ്ട്.:
1- അസ്വഹാബ് ഹദീസി വല്‍ അസര്‍ = തിരുനബി(സ)യുടെയും അനുചരന്മാരുടെയും കര്‍മ-മൊഴി-മൗന നിവേദന സമാഹരണ പ്രചരണ ശ്രമങ്ങളില്‍ പ്രത്യേകം ഊന്നുന്നവര്‍.
2. അഹ് ലു ഫിഖ്‌ഹ് വ നളര്‍ = പ്രമാണ നിര്‍ദ്ധാരണ ശ്രമത്തില്‍ മുഴുകിയവര്‍
ആവശ്യഘട്ടത്തില്‍ ഇവരില്‍ ഒരു വിഭാഗവും മറ്റൊന്നിനേക്കാള്‍ സവിശേഷരല്ല. ദീന്‍ പഠിക്കാന്‍ ഇവരിരുവരെയും ആശ്രയിക്കാതെ കഴിയില്ല. കാരണം, ഹദീസാണ് അടിക്കല്ല്. ഫിഖ്ഹ് അതിനുമേല്‍ പണിത എടുപ്പാകുന്നു.ഒരടിത്തറക്ക്‌, മൂല തത്വത്തിനു മേല്‍ അല്ലാതെ പണിയുന്ന കെട്ടിടം തകര്‍ന്നുവീഴും. പടുത്തുയര്‍ത്തപ്പെടാത്ത തറ വെറും വിജനവും അനാവശ്യവുമായി മാറും. ( മആലിമുസ്സുനന്‍/ ഹാഫിള് അബൂസുലൈമാന്‍ അല്ഖത്വാബി)
മനനപ്രക്രിയ കൂടാതെ കേവല ഹദീസുകൊണ്ട് കര്‍മം നേരാകില്ല.ഹദീസില്ലാതെ കേവല മനനം കൊണ്ടും കര്‍മം നേര്‍ വഴിക്കാകില്ല. ( മുഹമ്മദ്‌ശൈബാനി)
പ്രമുഖ താബിഈ പണ്ഡിതന്‍ ഇബ്രാഹീം അന്നഖഈ (റ) യും ഇത് പറഞ്ഞു കാണുന്നു. ( ഹില്‍യ/ അബൂ നുഐം)
മതത്തില്‍ ഹദീസിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്ന പൊന്‍ചിതറുകളാണ് ഈ പ്രസ്താവനകള്‍. നിര്‍ദ്ധാരണ വിദഗ്ദ്ധരായ ജ്ഞാനമാതൃകകളെ ആശ്രയിക്കാതെ കഴിയില്ലെന്നാണിവര്‍ പറയുന്നത്.
ഇമാം അഹ്മദ് (റ) പറയുന്നു: ആരെയും അനുകരിക്കേണ്ടതില്ലെന്നു ( തഖ്‌ലീദ്) വല്ലോരുത്തനും പറയുന്നുവെങ്കില്‍ ആ വാക്ക് അല്ലാഹുവിങ്കലും തിരുദൂതര്‍ സമക്ഷത്തിലും ഒരു ഫാസിഖിന്റെ വാക്കായാണ് എടുക്കുക.( ത്വബഖാതുല്‍ ഹനാബില/ ഇബ്നുഅബീയഅല)
അദ്ദേഹം പറഞ്ഞു: അയാളുടെ പക്കല്‍ തിരുദൂതരുടെ വചനങ്ങളും സ്വഹാബത്തിന്റെയും താബിഉകളുടെയും വീക്ഷണ വൈവിധ്യങ്ങളും സമാഹരിച്ച ഒരു ഗ്രന്ഥം ഉണ്ടെങ്കില്‍ പോലും അതുവെച്ച് താനുദ്ദേശിക്കുന്ന പോലെ കര്‍മമനുഷ്ടിക്കാനോ നല്ലതു തെരഞ്ഞെടുക്കാനോ വിധിക്കാനോ അയാള്‍ക്ക്‌ അനുവാദമില്ല; ഒരു ജ്ഞാനിയോട് ചോദിച്ച് അദ്ദേഹം എന്തെടുക്കുന്നുവോ ആ ശരിയായകാര്യമാണ്അയാള്‍ അനുഷ്ടിക്കേണ്ടത് ". ( ഇഅലാമുല്‍മുവഖഈന്‍/ ഇബ്നുല്‍ഖയ്യിം)
ഇമാം അബൂ ഹനീഫയുടെ, ഇമാം ശാഫിയുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിലും ഉത്തമം ഹദീസ് സ്വീകരിക്കുന്നതാണെന്നു വീമ്പിളക്കിയ ഒരാളെ നിരൂപിക്കവേ, ഹാഫിള് ദഹബി പറയുന്നു: " കാര്യം കൊള്ളാം. പക്ഷേ, ചില നിബന്ധനകളുണ്ട്. നിര്‍ദ്ധാരണ വിദഗ്ദ്ധരായ ഇമാം അബൂ ഹനീഫ, ഇമാം ഷാഫിഈ, ഇമാം മാലിക് തുടങ്ങിയ ഏതെങ്കിലുമൊരു ഇമാം പ്രസ്തുത ഹദീസിനെ കുറിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ടാകണം,; ആ ഹദീസ് ദൌര്‍ബല്യങ്ങളില്‍ നിന്നെല്ലാം സുരക്ഷിതമായതായിരിക്കണം.; ഇമാമുമാര്‍ രേഖയായി എടുത്തിട്ടുള്ള സ്വഹീഹായ ഹദീസിലെ ആശയത്തിന് വിരുദ്ധമാകാതിരിക്കണം. നിബന്ധന പാലിക്കാതെ ഹദീസ് എടുത്ത് കര്‍മ്മത്തിനൊരുങ്ങുന്നവന്‍ ഗവേഷണ പടുക്കളായ സകല ഇമാമുമാരെയും മുറിപ്പെടുത്തുകയാണ്. " (സിയര്‍)
മഹാജ്ഞാനിയായിരുന്ന ഇബ്നു വഹബ് തന്‍റെ അനുഭവം പങ്കുവെക്കുന്നു: ധാരാളം ഹദീസുകള്‍ ഞാന്‍ സമാഹരിച്ചു, പഠിച്ചു. അവയില്‍ നിന്നും ഒരന്തിമവിധി കണ്ടെത്താനാകാതെ ഞാന്‍ ആകെ കുഴങ്ങി. അതെല്ലാം എടുത്ത് ഞാന്‍ ഇമാം മാലികിനെയും ഇമാം ലൈസിനെയും സമീപിച്ചു. അവര്‍ ഓരോ ഹദീസും " ഇതാ, ഇതെടുത്തോളൂ, ഇത് മാറ്റിവെക്കൂ" എന്ന് പറഞ്ഞു വകതിരിച്ചു തന്നു." (തര്തീബുല്‍മദാരിക്/ ഖാസി ഇയ്യാള്)
അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഇബ്നു വഹബ് വിളംബരം ചെയ്തു;: " ജ്ഞാനികള്‍ അല്ലാത്തവരെ ഹദീസ് പിഴപ്പിക്കും" الحديث مضلة إلا للعلماء ഒരു ഇമാം ഇല്ലാത്ത സകല ഹദീസ് പടുക്കളും പിഴക്കുന്നതാണ്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇബ്നു ഹസം വലിയ പണ്ഡിതനായിരുന്നു. എന്നാല്‍ സ്വതന്ത്ര ഗവേഷണ ത്രാണി ആയിട്ടില്ല. അദ്ദേഹം " ഞാന്‍ സത്യം മാത്രമേ സ്വീകരിക്കൂ, ഞാന്‍ സ്വന്തം ഗവേഷണം ചെയ്തോളാം, ഒരു മദുഹബും ഞാന്‍ അനുകരിക്കില്ല" എന്നൊക്കെ പറഞ്ഞു രംഗത്ത് വന്നു. അതേകുറിച്ച് ദഹബി പറഞ്ഞു: " ശരിയാണ്, ഗവേഷണ പ്രാപ്തി നേടുകയും ധാരാളം സമാന ജ്ഞാനികള്‍ അത് സാക്ഷ്യംവഹിക്കുകയും ചെയ്ത ഒരാള്‍ മറ്റൊരാളെ അനുകരിക്കേണ്ടതില്ല. എന്നപോലെ, വിശുദ്ധ ഖുര്‍ആന്‍ ആകെയോ ഏറെയോ ഹൃദിസ്ഥമാക്കിയ ഒരു തുടക്കക്കാരന്‍ ഫഖീഹോ സാധാരണ ജ്ഞാനിയോ ഗവേഷണത്തിനു നില്‍ക്കെണ്ടതുമില്ല. അയാള്‍ എങ്ങനെയാണ് വിധി നിര്‍ദ്ധാരണം ചെയ്യുക?! എന്താണയാള്‍ പറയുക?! എന്താണയാളുടെ മൂല തത്വം.(ഉസ്വൂല്‍)?! ചിറകു മുളക്കും മുമ്പ് കുഞ്ഞിക്കിളി പറക്കണോ?" وكبف يطير ولما يريش؟
(ചുരുക്കിയത്)http://sunnisonkal.blogspot.com/
അദീബുല്‍ കമദാനി എഴുതുന്നു: 

ഹഖിന്റെ വിവക്ഷ?


ഭാഗം 3 ഇവിടെ ക്ലിക്ക് ചെയ്യുക  

അല്ലാഹുവിന്റെ ആജ്ഞാനുവർത്തികളായി ജീവിക്കുന്ന വിശ്വാസികൾക്ക് പ്രതിഫലം നൽകുക. ആപൽ ഘട്ടങ്ങളിലും മറ്റും അവരെ സഹായിക്കുക, തുടങ്ങിയകാര്യങ്ങൾ ചെയ്യൽ അല്ലാഹുവിനു നിർബന്ധമില്ലെങ്കിലും അത് ചെയ്യുമെന്ന് അല്ലാഹു ഏറ്റെടുത്ത കാര്യമാണ്. അല്ലാഹു പറയുന്നു:



وَكَانَ حَقًّا عَلَيْنَا نَصْرُ‌ الْمُؤْمِنِينَ(سورة الروم: ٤٧)

"വിശ്വാസികളെ സഹായിക്കൽ നമ്മുടെ ബാധ്യതയാണ്". (റൂം 47)

അപ്പോൾ 'ഹഖ്' എന്നത് അല്ലാഹു ഏറ്റെടുത്ത ഗുണമാണ്. ആര്ക്കും ഒന്നും ചെയ്ത കൊടുക്കൽ അവന്നു നിർബന്ധമില്ലെങ്കിലും സദ്‌വ്ർത്തരെ താൻ സഹായിക്കുമെന്നും അത് തന്റെ ബാധ്യതയാണെന്നും സ്വയം പ്രഖ്യാപിച്ച അല്ലാഹു ആ പ്രഖ്യാപനം നടപ്പാക്കുക തന്നെ ചെയ്യും. കാരണം അല്ലാഹു വാഗ്ദാനം ലംഘിക്കുന്നവനല്ലല്ലോ. തന്റെ അടിമകളെ അകാരണമായി അവൻ ശിക്ഷിക്കുകയില്ല. അതും അവൻ ഏറ്റെടുത്ത കാര്യമാണ്.

മുകളില പരമാർശിച്ച ഇബ്നുമാജ(റ) യുടെ ഹദീസിൽ വന്ന 'ബിഹഖിസ്സാഇലീന' യുടെ അർത്ഥതലം വിവരിച്ച് അല്ലാമ സിൻദി(റ) എഴുതുന്നു:


അർത്ഥം:
"ചോദിക്കുന്നവരുടെ ഹഖുകൊണ്ടു എന്നതിന്റെ വിവക്ഷ" ഇതാണ്. ആവശ്യം വീട്ടുന്നതിലും ഉദ്ദേശ്യം സഫലീകരിക്കുന്നതിലും നിന്റെ ഔദാര്യം, ധർമ്മം,വാഗ്ദാനം, കാരുണ്യം എന്നിവയുടെ അടിസ്ഥാനത്തിൽ ചോദിക്കുന്നവർ അർഹിക്കുന്ന കാരുണ്യം മാധ്യമമാക്കി നിന്നോട് ഞാൻ ചോദിക്കുന്നു. (ഹാശിയാത്തുസ്സിൻദി: 2/184) 

നബി(സ) ഒരിക്കൽ മുആദ്(റ) നോട് ചോദിച്ചു: 


أَتَدْرِي مَا حَقُّهُمْ عَلَيْهِ إِذَا فَعَلُوا ذَلِكَ ؟ فَقَالَ : اللَّهُ وَرَسُولُهُ أَعْلَمُ ، قَالَ : أَنْ لَا يُعَذِّبَهُمْ "(صحيح البخاري: ٦٨٢٥)

 "അടിമകൾക്ക് അല്ലാഹു ചെയ്യാമെന്നേറ്റ ബാധ്യത എന്താണെന്ന് താങ്കൾക്കറിയാമോ?"  മുആദ്(റ) പറഞ്ഞു: "അല്ലാഹുവിനു റസൂലിനുമറിയാം". അപ്പോൾ നബി(സ) പറഞ്ഞു: "അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കലാണ്". (ബുഖാരി: 6825)

അപ്പോൾ സദ്‌വ്ർത്തരെ ശിക്ഷിക്കാതിരിക്കലും വിശ്വാസികളെ സഹായിക്കലും അല്ലാഹുവിന്നു ഹഖാണെന്ന് പ്രസ്തുത ആയത്തും ഹദീസും വ്യക്തമാക്കുന്നു. അപ്പോൾ ഒരാള് ഒരു പ്രവാചകനെയൊ വല്ലിയ്യിനെയോ മുൻനിർത്തി 'അദ്ദേഹത്തിൻറെ ഹഖ് കൊണ്ടു ഞാൻ ചോദിക്കുന്നു' എന്ന് പ്രാർത്ഥിച്ചാൽ ആ പ്രവാചകന്നോ വലിയ്യിന്നോ അല്ലാഹു ചെയ്തു കൊടുക്കാമെന്നേറ്റ അവന്റെ ഹഖ് എന്നാ ഗുണം കൊണ്ട്‌ ഞാൻ ചോദിക്കുന്നു എന്നായി അർത്ഥം. ഞാൻ അവരെ ഇഷ്ടപ്പെടുന്നവനായത് കൊണ്ട്‌ എന്നെ സഹായിക്കണമെന്നർത്ഥം.

ഈ അർത്ഥപ്രകാരം അമ്പിയാക്കൾ, ഔലിയാക്കൾ സ്വാലിഹീങ്ങൾ മുതലായവരെകൊണ്ട് തവസ്സുൽ ചെയ്യുന്നവർ യതാർത്ഥത്തിൽ അല്ലാഹുവിന്റെ വാഗ്ദാനം (ഹഖ്) കൊണ്ടാണ് തവസ്സുൽ ചെയ്യുന്നത്. അല്ലാഹുവിന്റെ വാഗ്ദാന വചനങ്ങൾ കൊണ്ട്‌ തവസ്സുൽ ചെയ്യാമെന്നതിൽ രണ്ടഭിപ്രായം കാണില്ല.

ഇനി മറ്റൊരു രൂപത്തിൽ ചിന്തിച്ചാൽ 'ഇന്നയാളുടെ ഹഖ് കൊണ്ട്‌ നിന്നോട് ഞാൻ ചോദിക്കുന്നു' എന്നതിനർത്ഥം പ്രവാചകനോ വലിയ്യോ മറ്റോ അല്ലാഹുവിനോട് ചെയ്യേണ്ട ബാധ്യത വസീലയാക്കി ഞാൻ ചോദിക്കുന്നു എന്നാണു. മഹാനായ മുആദ്(റ) വിനോട് നബി(സ) ചോദിച്ചു.   

مَا حَقُّ اللَّهِ عَلَى الْعِبَادِ، قَالَ : اللَّهُ وَرَسُولُهُ أَعْلَمُ ، قَالَ : أَنْ يُعْبَدَ اللَّهُ. (صحيح بخاري: ٦٨٢٥)


"അല്ലാഹുവിനോട് മനുഷ്യൻ ചെയ്യേണ്ട ബാധ്യതയെന്താണ്?". മുആദ്(റ) പറഞ്ഞു: "അല്ലാഹുവിനു റസൂലിനുമറിയാം". നബി(സ) വിശദീകരിച്ചു: "അവർ അല്ലാഹുവിനെ ആരാധിക്കലാണ്". (ബുഖാരി 6825)

അല്ലാഹുവിനെ ആരാധിക്കാൻ കടപ്പെട്ടവനാണ് മനുഷ്യൻ. അമ്പിയാക്കളും ഔലിയാക്കളും സ്വാലിഹീങ്ങളും ഈ കടപ്പാട് ക്രത്യമായി നിർവഹിക്കുന്നവരാണ്. അവർ നിർവഹിക്കുന്ന കടപ്പാടുകൾ ഇബാദത്തുകൾ അവരുടെ പുണ്യകർമ്മങ്ങളാണ്. ആ പുണ്യകർമ്മങ്ങളാണ് അവരുടെ ഹഖ് കൊണ്ടുദ്ദേശ്യം.

ഇതനുസരിച്ച് "അല്ലാഹുവേ മുഹമ്മദ്‌ നബി(സ)യുടെ ഹഖ് കൊണ്ട്‌ ഞാൻ നിന്നോട് ചോദിക്കുന്നു" എന്നൊരാൾ പ്രാർത്ഥിച്ചാൽ അതിനർത്ഥമിതാണ്. മുഹമ്മദ്‌ നബി(സ) അനുഷ്ടിക്കുന്ന പുണ്യ കർമ്മങ്ങൾ, അല്ലാഹുവിനോടുള്ള നബി(സ)യുടെ  കടമകൾ, മുൻനിർത്തി ഞാൻ ചോദിക്കുന്നു. ഞാനവരെ ഇഷ്ടപ്പെടുന്നവനായത് കൊണ്ട്‌ എന്റെ ആവശ്യം നീ പൂർത്തീകരിക്കേണമേ". ഇത് അനുവദനീയമാണെന്ന് തവസ്സുലിനെ രണ്ടാം വകുപ്പിൽ നാം നേരത്തെ വിശദീകരിച്ചതാണ്.

ആര് ആരെ തവസ്സുലാക്കുന്നുവോ ആ തവസ്സുലാക്കുന്നവർക്ക് വസീലയോടുള്ള ബാധ്യതകൾ എന്നരൊർത്ഥം കൂടി ഹഖ് എന്നതിന് നല്കാം. അത് അമ്പിയാക്കളോടും സജ്ജനങ്ങളോടുമുള്ള സ്നേഹമാണ്. അപ്പോൾ 'അവരുടെ ഹഖ് കൊണ്ട്‌' എന്നതിനർത്ഥം അവരോട് എനിക്കുള്ള ഹഖ് കൊണ്ട്‌ എന്നാണു. അഥവാ അവരോട് എനിക്കുള്ള സ്നേഹം കൊണ്ട്‌ ഞാൻ ചോദിക്കുന്നു എന്ന് സാരം. ഇതനുസരിച്ച് 'ബിഹഖിഹിം' എന്നത് തവസ്സുലാക്കുന്നവ്ന്റെ സല്കര്മ്മം കൊണ്ടുള്ള തവസ്സുലാകും. ഇത് അനുവതനീയമാണെന്നതിൽ പക്ഷാന്തരമില്ല. എല്ലാ തവസ്സുലിന്റെയും ചുരുക്കം ഇതുതന്നെയാണെന്ന് പ്രമാണബദ്ദമായി പിന്നീട് വിശദീകരിക്കുന്നുണ്ട്.

നബി(സ)യുടെ ഹഖ് കൊണ്ട്‌ ആദം നബി(അ) തവസ്സുൽ ചെയ്തതായും മഹമ്മദ് നബി(സ) തന്റെ ഹഖും മറ്റുള്ള പ്രവാചകന്മാരുടെ ഹഖും മുൻനിർത്തി പ്രാർത്ഥിച്ചതായും മറ്റും ഹദീസിൽ നിന്ന് നേരത്തെ നാം വായിച്ചുവല്ലോ. ഇതിനു പുറമേ വിശ്വവിഖ്യാതരായ ധാരാളം പണ്ഡിതന്മാർ മുഹമ്മദ്‌ നബി(സ) യുടെ ഹഖ് കൊണ്ട്‌ തവസ്സുൽ ചെയ്തവരാണ്. ഇവരെല്ലാം ഇസ്ലാമികവ്രത്തത്തിൽ നിന്ന് പുറത്താണെന്ന് പറയാൻ ആർക്കെങ്കിലും സാധിക്കുമോ?. ഏതാനും ഉദാഹരണങ്ങൾ കാണുക.    

ഹാഫിള് ഇബ്നുഅബിദ്ദുൻയ(റ) പറയുന്നു: 
بحق النبي (قرى الضيف ٢٢٥/٥)

നബി(സ)യുടെ ഹഖ് കൊണ്ട്‌. (ഖിറള്ളയ്ഫ്: 5/225)

ഹാഫിള് ഇബ്നുൽ ജൗസി(റ) പറയുന്നു:  

بحق محمد صلى الله عليه وسلم. (زاد المسير: ٢٥٣/٤)

മുഹമ്മദ്‌ നബി(സ)യുടെ ഹഖ് കൊണ്ട്‌ (സാദുൽ മസീർ 4/253)

ഹാഫിള് ഖത്വീബുൽ ബാഗ്ദാദി(റ) പറയുന്നു: 

بحق محمد صلى الله عليه وسلم (الجامع لأخلاق الروي والسامع:٢٦١: ٢)


മുഹമ്മദ്‌ നബി(സ)യുടെ ഹഖ് കൊണ്ട്‌ (അൽജാമിഉ ലി അഖ്‌ലാഖിർറാവീ വസ്സാമിഇ: 2/261)  

ഒമ്പത്: ബറകത്തുകൊണ്ടുള്ള തവസ്സുൽ.

അല്ലാഹുവിന്റെ അടുക്കൽ ചിലർ ബറകത്തുള്ളവരാണെന്ന് ഖുർആൻ തന്നെ പ്രഖ്യാപിച്ചതാണ്. അല്ലാഹു പറയുന്നു:   


وَجَعَلَنِي مُبَارَ‌كًا أَيْنَ مَا كُنتُ.

 "ഞാൻ എവിടെയായിരുന്നാലും അല്ലാഹു എന്നാ ബറക്കത്തുള്ളവനാക്കിയിരിക്കുന്നു". (മർയം: 31)

ഒരാൾ മഹത്തുക്കളുടെ ബറക്കത്തുകൊണ്ട്‌ പ്രാർത്ഥിക്കുന്നതിന്റെ വിവക്ഷ ഞാൻ മഹത്തുക്കളുടെയും അവരുടെ ബറക്കത്തിനെയും ഇഷ്ടപ്പെടുന്നവനാണ്. അതുകാരണമായി എന്റെ ഉദ്ദേശ്യം നീ പൂർത്തിയാക്കിത്തരേണമേ എന്നാണു. ഇതെല്ലാം തന്നെ യതാർത്ഥത്തിൽ തവസ്സുൽ ചെയ്യുന്നവന്റെ സൽകർമ്മങ്ങൾ കൊണ്ടുള്ള തവസ്സുൽ തന്നെയാണ്. അതിൽ വസീല ജീവിചിരിക്കുന്നവരെന്നോ മരിച്ചവരെന്നോ വ്യത്യാസമില്ല.

അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയ മഹത്തുക്കളോടുള്ള സ്നേഹവും ആദരവും അല്ലാഹു ഇഷ്ടപ്പെടുന്ന ഏറ്റവും വലിയ സല്കർമ്മമാണ്. ഇമാം അബൂദാവൂദ്(റ) നിവേദനം:    


(( عَنْ أَبِي ذَرٍّ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهم عَلَيْهِ وَسَلَّمَ أَفْضَلُ الأَعْمَالِ الْحُبُّ فِي اللَّهِ وَالْبُغْضُ فِي اللَّهِ ))(أبو داود: ٣٩٨٣)

 അബൂദർറി ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: "സൽകർമ്മങ്ങളിൽ വെച്ച് ഏറ്റവും ഉത്തമം (അല്ലാഹു സ്നേഹിച്ചവരെ) അവനു വേണ്ടി സ്നേഹിക്കുകയും (അല്ലാഹു വെറുത്തവരോട്) അവനുവേണ്ടി കോപിക്കലുമാണ്‌". (അബൂദാവൂദ്- മിശ്കാത്ത് 1/15)

അല്ലാഹുവോടുള്ള സ്നേഹത്തിന്റെ ഒരനിവാര്യഘടകമാണ് അല്ലാഹുവിന്റെ ഔലിയാക്കളേയും അവന്റെ മിത്രങ്ങളെയും സ്നേഹിക്കൽ.

ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ദരിച്ച ഹദീസിൽ ഇങ്ങനെ കാണാം.  


 അർത്ഥം:
അനസ്(റ)ൽ നിന്ന് നിവേദനം: "ഒരാൾ നബി(സ)യോട് ചോദിച്ചു: "അന്ത്യനാൾ എപ്പോഴാകുന്നു?". നബി(സ) അദ്ദേഹത്തോട് തിരിച്ചു  ചോദിച്ചു: "നിങ്ങൾ അതിനുവേണ്ടി ഒരുക്കിവെച്ചത് എന്താണ്?". അദ്ദേഹം പ്രതിവചിച്ചു: "അല്ലാഹുവെയും അവന്റെ റസൂലിനെയും ഞാൻ സ്നേഹിക്കുന്നു എന്നതൊഴിച്ച് അതിനുവേണ്ടി യാതൊന്നും ഞാനൊരുക്കിവെച്ചിട്ടില്ല". അപ്പോൾ നബി(സ) പ്രസ്താവിച്ചു: "ആരെ സ്നേഹിക്കുന്നുവോ അവരോടൊപ്പമായിരിക്കും നീ". അനസ് (റ) പറയുന്നു: "ആരെ സ്നേഹിക്കുന്നുവോ അവരോടൊപ്പമായിരിക്കും നീ". എന്ന നബി(സ)യുടെ പ്രസ്താവന കാരണം ഞങ്ങൾ സന്തോഷിച്ചത്‌ പോലെ മറ്റൊന്നും കൊണ്ടും ഞങ്ങൾ സന്തോഷിച്ചിട്ടില്ല". അനസ്(റ) പറയുന്നു: "ഞാൻ നബി(സ)യെയും അബൂബക്റി(റ)നെയും ഉമറി(റ) നെയും സ്നേഹിക്കുന്നു.  അവരോടുള്ള സ്നേഹം കാരണം അവരുടെ പ്രവർത്തനം ഞാൻ ചെയ്തിട്ടില്ലെങ്കിലും അവരോടൊപ്പമാകണമെന്ന് ഞാനാഗ്രഹിക്കുന്നു". (ബുഖാരി: 3412 മുസ്ലിം 4777)

പ്രസ്തുത ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു: 


അർത്ഥം:
അല്ലാഹുവെയും റസൂലിനെയും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ മഹത്തുക്കളേയും സ്നേഹിക്കുന്നതിന്റെ ശ്രേഷ്ടത വിവരിക്കുന്നതാണീ ഹദീസ്... സജ്ജനങ്ങളോടുള്ള  സ്നേഹം പ്രയോജനം ചെയ്യാൻ അവർ ചെയ്യുന്നത് പോലെ ചെയ്യണമെന്നില്ല. കാരണം അങ്ങനെ ചെയ്യുന്ന പക്ഷം അവനു അവരുടെ കൂട്ടത്തിൽ ഉൾപ്പെടുകയും അവരെപ്പോലെ ആവുകയും ചെയ്യുമല്ലോ. ഇക്കാര്യം പിറകെ വരുന്ന ഹദീസിൽ വ്യക്തമായി പരമാര്ശിച്ചിട്ടുണ്ട്. അതിങ്ങനെയാണ്: "ഒരാൾ ഒരു വിഭാഗത്തെ ഇഷ്ടപ്പെട്ടു. അവൻ അവരോടു ചേർന്നിട്ടില്ല"....(ശർഹു മുസ്ലിം 8/483)

ഇമാം നവവി(റ) സൂചിപ്പിച്ച രിവയത്തിങ്ങനെയാണ്: 


അർത്ഥം:
അബ്ദുല്ല(റ) യിൽ നിന്ന് നിവേദനം: ഒരാൾ നബി(സ)യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു:അല്ലാഹുവിന്റെ റസൂലെ, ഒരു വിഭാഗത്തെ സ്നേഹിക്കുകയും എന്നാൽ അവരോടു ചേർന്നിട്ടില്ലാത്തതുമായ ഒരാളെക്കുറിച്ച് താങ്കള് എന്ത് പറയുന്നു?. റസൂലുല്ലാഹി (സ) പറഞ്ഞു: "മനുഷ്യൻ അവൻ സ്നേഹിക്കുന്നവരുടെ കൂടെയായിരിക്കും". (മുസ്ലിം 4779)

സജ്ജനസ്നേഹം സ്വർഗ്ഗലബ്ദിക്കു കാരണമാകുന്ന സൽകർമമാണെന്ന് ഈ ഹദീസും വ്യക്തമാക്കുന്നു. ആ സ്നേഹം മുൻനിർത്തി അല്ലാഹുവോട് ചോദിക്കുകയാണ് മഹത്തുക്കളെകൊണ്ട് തവസ്സുൽ ചെയ്യുന്നവർ ചെയ്യുന്നത്. അപ്പോൾ മഹത്തുക്കളെ തവസ്സുൽ ചെയ്യുന്നതിന്റെ വിവക്ഷ ഇപ്രകാരമാണ്: "അല്ലാഹുവേ! പല കാര്യങ്ങളിലും എനിക്ക് കോട്ടങ്ങലുണ്ടെങ്കിലും നിന്റെ മഹത്തുക്കളെ ഞാൻ അങ്ങെയറ്റം ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. അത്കൊണ്ട് എന്റെ പ്രാർത്ഥന നീ സ്വീകരിക്കേണമേ!".

അപ്പോൾ ഒറ്റനോട്ടത്തിൽ സൽകർമങ്ങൾ കൊണ്ടുള്ള തവസ്സുൽ, വ്യക്തികളെ കൊണ്ടുള്ള തവസ്സുൽ എന്നിങ്ങനെ രണ്ടു വിധമുണ്ടെങ്കിലും യതാർത്ഥത്തിൽ രണ്ടും പ്രാർത്ഥിക്കുന്നവ്ന്റെ സൽകർമ്മം കൊണ്ടുള്ള തവസ്സുൽ തന്നെയാണ്. അവിടെയെല്ലാം അല്ലാഹുവിന്ന് ഇഷ്ടമുള്ള കാര്യം എടുത്തുപറഞ്ഞുകൊണ്ട് പ്രാർത്ഥിക്കുക മാത്രമാണ് ചെയ്യുന്നത്.http://sunnisonkal.blogspot.com/  
 
ഇന്ഷാ അല്ലാ അടുത്ത ബ്ലോഗ്സിൽ തുടരും....

Monday 24 August 2015

ദിക്‌റിലെ ചലനം


ദിക്‌റ് ചൊല്ലുമ്പോള്‍ ചലനങ്ങളുണ്ടാവുക എന്നത് ഒരു അഭിലഷണീയ കൃത്യമാകുന്നു. കാരണം, ദിക്‌റ് എന്ന ഇബാദത്തിനായി അത് ശരീരത്തെ ഉന്മേഷവത്താക്കിത്തീര്‍ക്കും. ശരീഅത്തില്‍ അതനുവദനീയമാണ്. അനസ്(റ) നിവേദനം ചെയ്യുന്ന ഹദീസ് അതിന് തെളിവായുണ്ട്. അദ്ദേഹം പറയുന്നു: അബ്‌സീനിയക്കാര്‍ തിരുമേനി(സ്വ)യുടെ മുമ്പില്‍ നൃത്തം ചെയ്യുകയും ‘മുഹമ്മദ്(സ്വ) ഉത്തമവ്യക്തിയാണ്’ എന്ന് അവരുടെ ഭാഷയില്‍ നബി(സ്വ)ക്ക് സ്തുതി പാടുകയും ചെയ്തു. എന്താണിവര്‍ പറയുന്നത് എന്ന് ആ ഭാഷയറിയുന്നവരോട് നബി(സ്വ) അന്വേഷിക്കുകയും മറുപടി കേട്ട് മൗനിയായി ഇരിക്കുകയുമുണ്ടായി.(1) അവരുടെ ആ ചെയ്തിയെയോ അവസ്ഥയെയോ റസൂല്‍(സ്വ) നിരോധിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്തില്ല; മൗനമായ അംഗീകാരം നല്‍കുകയാണുണ്ടായത്. തിരുമേനി(സ്വ)യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിവയില്‍ നിന്നാണ് ശരീഅത്തിന്റെ നിയമങ്ങള്‍ ക്രോഡീകരിക്കപ്പെടുന്നത് എന്ന വസ്തുത സുജ്ഞാതമാണല്ലോ. അബ്‌സീനിയക്കാരുടെ ഉപര്യുദ്ധൃത പ്രവൃത്തി റസൂല്‍(സ്വ) അംഗീകരിക്കുകയും നിരോധിക്കാതിരിക്കുകയും ചെയ്തപ്പോള്‍ ദീനില്‍ അത് അനുവദനീയമാണ് എന്ന് സ്പഷ്ടമായി.
നബിതിരുമേനി(സ്വ)യുടെ അപദാനപ്രകീര്‍ത്തനവും അനുവദനീയമായ ആഹ്ലാദപ്രകടനവും സമന്വയിപ്പിച്ചു ചെയ്യാമെന്നതിനും മേല്‍ഹദീസില്‍ തെളിവുണ്ട്. ദിക്‌റ് ചൊല്ലുമ്പോഴുള്ള ആഹ്ലാദപ്രകടനത്തിന് ‘നിഷിദ്ധമായ നൃത്ത’മെന്ന് പറഞ്ഞുകൂടെന്നതിനും(2) തെളിവാണ് ഉപര്യുക്ത ഹദീസ്. പ്രത്യുത, ദിക്‌റ് ചൊല്ലുമ്പോഴുള്ള ചലനം അനുവദനീയമാണ്. എന്തുകൊണ്ടെന്നാല്‍ ദിക്‌റിന് അത് ഉന്മേഷമുണ്ടാക്കിത്തീര്‍ക്കുകയാണ് ചെയ്യുക. അല്ലാഹുവൊന്നിച്ചുള്ള ഹൃദയസാന്നിധ്യത്തിനും അത് സഹായകമാണ്-നിയ്യത്ത് ശരിയാകുമ്പോഴാണ് ഇതെല്ലാം. കാരണം, ഉദ്ദേശ്യമനുസരിച്ചാണല്ലോ കാര്യങ്ങളുടെയൊക്കെ പരിണതി. ‘നിശ്ചയമായും നിയ്യത്തുകള്‍ അനുസരിച്ചാണ് കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുക. ഓരോ മനുഷ്യനും അവന്‍ നിയ്യത്ത് ചെയ്തത് എന്തോ അതനുസരിച്ചുണ്ടാകും…’
ഇമാം അലി(റ) തിരുനബി(സ്വ)യുടെ സ്വഹാബികളെ വിശേഷിപ്പിക്കുന്ന ഒരു രംഗം ഇവിടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. അബൂ അറാക്ക(റ) പ്രസ്താവിക്കുന്നു: ഞാന്‍ അലിയ്യുബ്‌നു അബീഥാലിബുമൊത്ത് സ്വുബ്ഹ് നമസ്‌കാരം നിര്‍വഹിച്ചു. നമസ്‌കാരാനന്തരം വലതുഭാഗത്തേക്ക് തിരിഞ്ഞ് ദുഃഖബാധിതനെപ്പോലെ അദ്ദേഹം നീണ്ട സമയം ഇരുന്നു. അങ്ങനെ സൂര്യനുദിച്ച് പള്ളിയുടെ ചുമരില്‍ വെയില്‍ ഒരു കുന്തത്തിന്റെയത്രയായപ്പോള്‍ അദ്ദേഹം രണ്ട് റക്അത്ത് നമസ്‌കരിച്ചു. പിന്നീട് താന്‍ കൈമലര്‍ത്തി ഇങ്ങനെ പറയുകയുണ്ടായി:
അല്ലാഹുവാണ! മുഹമ്മദ് നബി തിരുമേനി(സ്വ)യുടെ അനുയായികളെ ഞാന്‍ കണ്ടിട്ടുണ്ട്.(2) എന്നാല്‍ അന്നുണ്ടായിരുന്ന അവസ്ഥയോട് അവരെ തുലനം ചെയ്യാവുന്ന ഒരു സ്ഥിതി എനിക്ക് ഇന്ന് കാണാന്‍ കഴിയുന്നില്ല. അന്നവര്‍ പ്രഭാതവേളകളില്‍ പ്രവേശിച്ചിരുന്നത് കേശസംരക്ഷണത്തിലും വേഷഭൂഷാദികളിലും അശ്രദ്ധരും ദീനവദനരും ആയിക്കൊണ്ടായിരുന്നു. ആടുകളുടെ കാല്‍മുട്ടുകള്‍ പോലുള്ളവര്‍ അവരുടെ മുന്നിലുണ്ടായിരുന്നു.(3) സുന്നത്ത് നമസ്‌കരിച്ചും നീണ്ട സുജൂദുകളില്‍ കിടന്നുമായിരിക്കും അവര്‍ രാത്രികള്‍ കഴിച്ചുകൂട്ടിയിരിക്കുക. തങ്ങളുടെ അടി മുതല്‍ മുടി വരെ സ്വാധീനം ചെലുത്തുംവിധം പരിശുദ്ധ ഖുര്‍ആന്‍ അവര്‍ പാരായണം ചെയ്യുമായിരുന്നു. അങ്ങനെ നേരം പുലരുകയും അല്ലാഹുവിന്റെ ദിക്‌റില്‍ പ്രവേശിക്കുകയും ചെയ്താല്‍, ശക്തിയായി കാറ്റടിക്കുന്ന ദിവസം മരങ്ങള്‍ ആടുന്നതുപോലെ അവര്‍ ആടുമായിരുന്നു. ദൈവഭയം മൂലം അവരുടെ നേത്രങ്ങളില്‍ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒലിക്കുകയും അങ്ങനെ വസ്ത്രങ്ങള്‍ നനഞ്ഞുപോവുകയും ചെയ്യും.
ഇമാം അലിയ്യി(റ)ന്റെ മേല്‍വാക്കുകളില്‍ ഇവിടെ അതീവശ്രദ്ധേയമായ ഒരു പരാമര്‍ശമുണ്ട്-ശക്തമായ കാറ്റുള്ള ദിവസം മരങ്ങള്‍ ആടുന്നതുപോലെ, സ്വഹാബികള്‍ ദിക്‌റ് ചൊല്ലുമ്പോള്‍ ആടിയിരുന്നു എന്നതാണത്. ദിക്‌റിലൂടെയുണ്ടാകുന്ന ആനന്ദലബ്ധിയുടെ പ്രതിഫലനമായി അവര്‍ ആടിയിരുന്നു എന്ന പ്രസ്പഷ്ട പ്രഖ്യാപനമാണത്. ദിക്‌റിലെ ആട്ടവും ചലനവുമൊക്കെ നിഷിദ്ധമായ ബിദ്അത്താണെന്ന് പറയുന്നവരുടെ അഭിപ്രായത്തെ ഇത് ദുര്‍ബലവും ശിഥിലവുമാക്കിക്കളയുന്നുമുണ്ട്. ദിക്‌റ് ചൊല്ലുമ്പോഴുള്ള ചലനം നിരുപാധികം അനുവദനീയമാണെന്ന് സ്ഥിരീകരിക്കുകയാണ് ഇത് ചെയ്യുന്നത്.
ശൈഖ് അബ്ദുല്‍ ഗനിയ്യിന്നാബുലുസി(റ) തന്റെ ഒരു ഗ്രന്ഥത്തില്‍, ഈ ഹദീസ് തെളിവായെടുത്തുകൊണ്ട് ദിക്‌റ് ചൊല്ലുമ്പോഴുള്ള ചലനം സുന്നത്താകുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. നബി(സ്വ)യുടെ സ്വഹാബികള്‍ ദിക്‌റ് ചൊല്ലുമ്പോള്‍ ശക്തിയായ ചലനമുള്ളവരായിരുന്നു എന്ന് ഈ ഹദീസ് പ്രസ്പഷ്ടമായി മനസ്സിലാക്കിത്തരുന്നുണ്ട് എന്നും അദ്ദേഹം എഴുതി. സര്‍വോപരി, മറ്റൊരു കാര്യവും ഇവിടെ പ്രത്യേകം ചിന്തിക്കേണ്ടതായുണ്ട്-ഒരു വ്യക്തി ഏതു രീതിയില്‍ നില്‍ക്കുകയോ ഇരിക്കുകയോ ചലിക്കുകയോ ചെയ്യട്ടെ, ഒരു പാപം എന്ന നിലക്കോ അത് ഉദ്ദേശിക്കാതെയോ ചെയ്തതാണെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടുന്നില്ലല്ലോ. ഇത് നാം നേരത്തെ പറഞ്ഞിട്ടുണ്ട്.
എന്നാല്‍, തസ്വവ്വുഫിന്റെ ആളുകളാണ് തങ്ങളുമെന്നവകാശപ്പെടുന്ന ചില സംഘങ്ങള്‍ ഇവിടെ സ്മരണീയരാണ്. സ്വൂഫികളിലെ കള്ളനാണയങ്ങളാണവര്‍. ആത്മജ്ഞാനികളായ മഹാന്മാരും ഈ വ്യാജന്മാരും തമ്മില്‍ യാതൊരു ബന്ധവുമില്ല. ദിക്‌റിന്റെ സദസ്സുകളുടെ സൗന്ദര്യം അവര്‍ വികലമാക്കിയിരിക്കുകയാണ്. വിശുദ്ധ ശരീഅത്ത് നിഷിദ്ധമാക്കിയ പല ഹീനകൃത്യങ്ങളും കടത്തിക്കൂട്ടുകയും വഴി പിഴച്ച ബിദ്അത്തുകള്‍ സ്വീകരിക്കുകയും ചെയ്തുകൊണ്ടാണ് അവര്‍ ഇങ്ങനെ ചെയ്യുന്നത്. നിരോധിക്കപ്പെട്ട സംഗീതോപകരണങ്ങളുടെ ഉപയോഗം, കൗമാരപ്രായക്കാരുമായുള്ള സബോധമായ ഒത്തുചേരല്‍, മ്ലേച്ഛമായ ഗാനങ്ങളുടെ ആലാപനം മുതലായവയൊക്കെ അവരുടെ ശൈലിയാണ്. തല്‍ഫലമായി ഇവരുടെ സദസ്സുകള്‍ ഹൃദയങ്ങളെ അവയുടെ മാലിന്യങ്ങളില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കാന്‍ പറ്റിയ മാധ്യമങ്ങളായിത്തീരുന്നില്ല. അല്ലാഹുവുമായി ബന്ധപ്പെടാനുള്ള ബാന്ധവങ്ങളുമല്ല ഇവരുടെ ദിക്‌റ് സദസ്സുകള്‍. മറിച്ച്, അല്ലാഹുവിനെക്കുറിച്ച് അശ്രദ്ധമായ മനസ്സുകള്‍ക്കുള്ള ഒരാസ്വാദനവും അവരുടെ ഹീനലക്ഷ്യങ്ങള്‍ സാക്ഷാല്‍കൃതമാകാനുള്ള നിമിത്തങ്ങളും മാത്രമായിത്തീരുകയാണ് അവയത്രയും ചെയ്യുന്നത്.
ഈ പശ്ചാത്തലത്തില്‍, ദുഃഖകരമായ ഒരു വസ്തുത എടുത്തു പറയേണ്ടതായിട്ടുണ്ട്-വൈജ്ഞാനികമേഖലയിലെ ചില ജാരന്മാര്‍ വിവേചന ലേശമന്യെ ദിക്‌റ് ഹല്‍ഖകളുടെ മേല്‍ ചാടിവീണിരിക്കുന്നു എന്നതാണത്. മുകളില്‍ സൂചിപ്പിച്ച, സ്വൂഫി ലോകത്തു കാണുന്ന വഴി പിഴച്ച ഇത്തിക്കണ്ണികളെയും സാക്ഷാല്‍ തസ്വവ്വുഫിന്റെയാളുകളെയും വേര്‍തിരിച്ചുകാണാന്‍ ആ വിമര്‍ശകര്‍ക്ക് കഴിയാതെ പോവുകയാണ്. ആത്മാര്‍ഥതയോടെ ഥരീഖത്തില്‍ പ്രവേശിക്കുകയും അല്ലാഹുവിന്റെ ദിക്‌റില്‍ ആമഗ്നരാവുകയും ചെയ്യുന്നവരാണ് സ്വൂഫികള്‍. വിശ്വാസപരമായ ഔന്നത്യവും വര്‍ധനയും മാത്രമേ ദിക്‌റ് മൂലം അവര്‍ക്കുണ്ടാകൂ. അല്ലാഹുവുമായുള്ള സമ്പര്‍ക്കത്തില്‍ സത്യനിഷ്ഠയും സ്വഭാവങ്ങളിലുള്ള ഔന്നത്യവും ആഭിജാത്യവും ഹൃദയപരമായ സ്വസ്ഥതയും ശാന്തിയും മാത്രമായിരിക്കും ദിക്‌റ് മൂലം അവര്‍ക്ക് ആര്‍ജിക്കാന്‍ കഴിയുന്നത്.
എന്നാല്‍, നിഷ്പക്ഷരായ പണ്ഡിതന്മാരും ഉണ്ടെന്ന യാഥാര്‍ഥ്യം ഇവിടെ വിസ്മരിക്കുന്നില്ല. നബിതിരുമേനി(സ്വ)യുടെ കാല്‍പാടുകളിലായി സഞ്ചരിക്കുകയും സത്യസന്ധത മുറുകെപ്പിടിക്കുകയും ശരിയായ മഹാന്മാരുടെ പന്ഥാവ് പിന്‍പറ്റുകയും ചെയ്യുന്ന സ്വൂഫികളെയും, വഴിതെറ്റിയ വ്യാജന്മാരെയും അവര്‍ വേര്‍തിരിച്ചു മനസ്സിലാക്കിയിട്ടുണ്ട്. ദിക്‌റ് ചൊല്ലുമ്പോഴുണ്ടാകുന്ന ചലനത്തിന്റെ വിധിയും അവര്‍ വ്യക്തമാക്കിയതാണ്. ഈ ഗണത്തില്‍ മുന്‍ഗണനയര്‍ഹിക്കുന്ന മഹാപണ്ഡിതവരേണ്യനാണ് അല്ലാമ ഇബ്‌നു ആബിദീന്‍. തന്റെ ശിഫാഉല്‍ അലീല്‍ എന്ന ഗ്രന്ഥത്തില്‍ ഈ വിഷയം അദ്ദേഹം സവിസ്തരം ചര്‍ച്ച ചെയ്തിരിക്കുന്നു. സ്വൂഫികളുടെ പേരില്‍ രംഗത്തിറങ്ങിയ വ്യാജന്മാരെ അദ്ദേഹം തൊലിയുരിഞ്ഞുകാട്ടിയിട്ടുണ്ട്. ദിക്‌റില്‍ അവര്‍ നടപ്പാക്കിയ പുത്തനാചാരങ്ങളെയും നിഷിദ്ധകൃത്യങ്ങളെയും അദ്ദേഹം അനാവരണം ചെയ്യുകയും അത്തരക്കാരെക്കുറിച്ച് താക്കീത് ചെയ്യുകയും അവരുമായി ബന്ധപ്പെടുന്നതിനും സന്ധിക്കുന്നതിനുമെതിരെ താക്കീത് നല്‍കുകയും ചെയ്തിരിക്കുന്നു. താന്‍ എഴുതുകയാണ്:
‘….സകല ഹീനകൃത്യങ്ങളിലും നിന്ന് വിമോചിതരായ സത്യസന്ധരായ നമ്മുടെ സ്വൂഫി നേതാക്കളെക്കുറിച്ച് യാതൊന്നും നമുക്ക് ചര്‍ച്ച ചെയ്യേണ്ടതായിട്ടില്ല. കാരണം, ശരീഅത്തിന്റെയും ഥരീഖത്തിന്റെയും ആളുകള്‍ നേതാവായി അംഗീകരിക്കുന്ന ഇമാം ജുനൈദുല്‍ ബഗ്ദാദി(റ)യോട്, ദിക്‌റില്‍ ആനന്ദതുന്ദിലരാവുകയും ആടുകയും ചെയ്യുന്നവരെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരണം ഇങ്ങനെയായിരുന്നു: നിങ്ങള്‍ ആ ദിക്‌റു ചൊല്ലുന്നവരെ അല്ലാഹുവൊന്നിച്ച് വിട്ടേക്കുക, അവര്‍ ആഹ്ലാദഭരിതരാകട്ടെ. കാരണം, സ്വൂഫികളുടെ മാര്‍ഗം അവരുടെ മനസ്സുകളെ പരവശമാക്കുകയും റബ്ബിന്റെ പ്രീതി കരഗതമാക്കാന്‍ വേണ്ടിയുള്ള അധ്വാനം അവരെ പരിക്ഷീണരാക്കുകയും അവര്‍ അങ്ങേയറ്റം പ്രയാസങ്ങളനുഭവിക്കുകയും ചെയ്തിരിക്കുന്നു. പ്രസ്തുത പ്രതികൂലാവസ്ഥകള്‍ക്കുള്ള ഒരു ചികിത്സാമുറയെന്ന നിലക്ക് അവര്‍ ഒരാനന്ദനിശ്വാസമനുഭവിക്കുന്നുവെങ്കില്‍ അതില്‍ ഒരു കുഴപ്പവുമില്ല. അവരുടെ സവിശേഷമായ ആ ആസ്വാദ്യത നിനക്കും അനുഭവിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ നീയും അവരുടെ ഇവ്വിഷയകമായ ന്യായം അംഗീകരിച്ചുകൊടുത്തേനെ.’
ഇമാം ഇബ്‌നു ആബിദീന്‍ തുടര്‍ന്നെഴുതുന്നു: പ്രത്യുല്‍പന്നമതിയും പണ്ഡിതമഹാരഥനുമായ ഇമാം ഇബ്‌നു കമാല്‍ ബാഷ ദിക്‌റിലെ ആട്ടം സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോള്‍ ഇമാം ജുനൈദുല്‍ ബഗ്ദാദി(റ)യുടെ മറുപടി പോലെത്തന്നെയായിരുന്നു അദ്ദേഹത്തില്‍ നിന്നുണ്ടായ പ്രതികരണവും. ചോദ്യത്തിന് താന്‍ നല്‍കിയ ഫത്‌വായില്‍ പറഞ്ഞു:
(ദിക്‌റ് ചൊല്ലുമ്പോഴുണ്ടാകുന്ന ആനന്ദാനുഭൂതികളെക്കുറിച്ച് നീ ശരിയായി മനസ്സിലാക്കുകയാണെങ്കില്‍ അവ പ്രകടിപ്പിക്കുന്നതിന് യാതൊരു കുഴപ്പവുമില്ല; ആത്മാര്‍ഥതയോടെയാണെങ്കില്‍ ആടുന്നതിനും ഒരു കുറ്റവുമില്ല. നീ സാധാരണ കാലിലാണ് നടക്കാറുള്ളത്; തന്റെ യജമാനനായ അല്ലാഹു ഒരാളെ ക്ഷണിക്കുകയാണെങ്കില്‍ തല കുത്തിത്തന്നെ(1) നടന്നുചെല്ലാന്‍ കടപ്പെട്ടവനത്രേ ക്ഷണിക്കപ്പെട്ടവന്‍.)
ഫത്‌വാ തുടരുന്നു: അവസ്ഥാന്തരങ്ങളില്‍ മേല്‍പറഞ്ഞ പോലെ വിട്ടുവീഴ്ചകളുണ്ടെന്ന് പ്രസ്താവിച്ചത് ദിക്‌റ് ചൊല്ലുമ്പോഴും തങ്ങളുടെ മുഴുസമയവും പുണ്യകര്‍മങ്ങളിലേക്ക് തിരിച്ചുവിട്ട ആത്മജ്ഞാനികളായ പണ്ഡിതരുടെ ഉപദേശം ശ്രദ്ധിക്കുമ്പോഴും ആകുന്നു. തസ്വവ്വുഫിന്റെ ഋജുവായ പന്ഥാവില്‍ പ്രവേശിച്ചവരാണല്ലോ അവര്‍. ഹീനാവസ്ഥകളിലും നീചസ്ഥിതിഗതികളിലും നിന്ന് തങ്ങളുടെ മനസ്സുകളെ നിയന്ത്രിച്ച് അവയുടെ കടിഞ്ഞാണ്‍ കൈയിലൊതുക്കിയവരാണവര്‍. തന്മൂലം അല്ലാഹുവിങ്കല്‍ നിന്നേ അവര്‍ എന്തെങ്കിലും ശ്രവിക്കൂ. അവനു വേണ്ടിയേ അവര്‍ അഭിനിവേശം കൊള്ളുകയുള്ളൂ. അവനെ പറഞ്ഞാല്‍ അവര്‍ കരഞ്ഞുപോകും; അവരവന് കൃതജ്ഞത രേഖപ്പെടുത്തുമ്പോള്‍ അത് പ്രകടവും പരസ്യവുമാകും. അവനെക്കുറിച്ച അനുരാഗമുണ്ടാകുമ്പോള്‍ അവര്‍ അട്ടഹസിക്കുകയും അവന്റെ ദിവ്യസാന്നിധ്യമനുഭവിക്കുമ്പോള്‍ വിശ്രമമുണ്ടാവുകയും ചെയ്യും. അവന്റെ സാമീപ്യത്തിന്റെ സന്നിധാനത്തിങ്കല്‍ നടക്കുകയാണെങ്കില്‍ അവര്‍ അനന്തസഞ്ചാരത്തില്‍ നിമഗ്നരായിപ്പോകും.
‘ദിവ്യാനുരാഗം അവരില്‍ ആധിപത്യം ചെലുത്തുന്നതും അല്ലാഹുവിന്റെ സവിശേഷമായ ഉദ്ദേശ്യങ്ങളുടെ നീരുറവകളില്‍ നിന്ന് പാനം ചെയ്യുന്നതുമായ സന്ദര്‍ഭങ്ങളുണ്ടാകുമ്പോള്‍ ഭിന്നപ്രതികരണങ്ങളാണ് അവരില്‍ പ്രകടമാവുക-ചിലരെ ദൈവിക ഗാംഭീര്യത്തിന്റെ ആവരണങ്ങള്‍ മൂടിക്കളയുകയും തത്സമയം അസ്തപ്രജ്ഞരായവര്‍ വീണുപോവുകയും ചെയ്യും. മറ്റു ചിലരെ ദിവ്യവാത്സല്യത്തിന്റെ കിരണങ്ങള്‍ ചൂഴ്ന്നുകളയുകയും തന്മൂലം ഊര്‍ജസ്വലരും സചേതനരുമാവുകയുമാണുണ്ടാവുക. സാമീപ്യത്തിന്റെ ചക്രവാളത്തില്‍ നിന്ന് ചിലരുടെ നേരെ പ്രമേഭാജനം എത്തിനോക്കുകയും അപ്പോഴവര്‍ ഉന്മത്തരാവുകയും ഇന്ദ്രിയലോകത്തുനിന്ന് അപ്രത്യക്ഷരായിത്തീരുകയും ചെയ്യും…’
മുഫ്തി ഇബ്‌നുകമാല്‍ ബാഷ തുടരുന്നു: ‘….സത്യസന്ധരായ തസ്വവ്വുഫിന്റെ ആളുകളെ പിന്‍പറ്റിയവര്‍, അവരുടെ രീതികളും ശൈലികളും സ്വീകരിക്കുകയും അതിന്റെ ശരിയായ പ്രഭവകേന്ദ്രങ്ങളില്‍ നിന്ന് ആശയങ്ങളുള്‍ക്കൊള്ളുകയും ചെയ്തവര്‍, രാജാധിരാജനും സര്‍വജ്ഞനുമായ അല്ലാഹുവിന്റെ സാമീപ്യവും അധികസ്മരണയും മൂലം ദിവ്യാനുരാഗവും അനുഭൂതിയും കൈവരിക്കുന്നവര്‍ തുടങ്ങിയവരെ സംബന്ധിച്ചൊന്നും നമുക്ക് യാതൊരാക്ഷേപവുമില്ല. ദുര്‍നടപ്പുകാരും അധിക്ഷേപാര്‍ഹരുമായ സാധാരണക്കാരായ വ്യാജശൈഖുമാരെപ്പറ്റിയാണ് നമുക്ക് പറയാനുള്ളത്….’
അല്ലാമ ഇബ്‌നു ആബിദീന്റെ സുദീര്‍ഘമായ മേല്‍ഉദ്ധരണിയില്‍ നിന്ന് താഴെ പറയുന്ന കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും: ദിക്‌റ് ചൊല്ലുമ്പോഴുള്ളഅനുരാഗപ്രകടനവും ചലനവും അദ്ദേഹം അനുവദനീയമാണെന്ന് പ്രസ്താവിച്ചിരിക്കുന്നു. ഇവ രണ്ടും സംബന്ധിച്ച്, ഹലാല്‍ (അനുവദനീയം) ആണ് എന്ന് അദ്ദേഹം ഫത്‌വാ നല്‍കിയിരിക്കുന്നു. തന്റെ പ്രസിദ്ധമായ ‘ഹാശിയ’യില്‍ അനുരാഗപ്രകടനവും ചലനവും പാടില്ല എന്ന് സമര്‍ഥിച്ചുകൊണ്ട് അദ്ദേഹം സമര്‍ഥിച്ച തെളിവുകള്‍, ദിക്‌റിന്റെ ഹല്‍ഖകളില്‍ സംഗീതോപകരണങ്ങള്‍, കോല്‍ക്കളി, കൗമാരപ്രായക്കാരൊന്നിച്ചു ചേരല്‍, അവരെക്കുറിച്ച പ്രേമഗാനങ്ങളുടെ ആലാപനം തുടങ്ങി ശരീഅത്ത് നിരോധിച്ച കാര്യങ്ങള്‍ ഉണ്ടാകുന്നിടത്തേക്കാണ് എന്ന് വ്യാഖ്യാനിക്കേണ്ടതാകുന്നു.
ഇബ്‌നു ആബിദീന്റെ തെളിവു പിടിച്ച് അത് രണ്ടും വിമര്‍ശിക്കുന്നവര്‍ യഥാര്‍ഥത്തില്‍ മജ്മൂഅത്തുര്‍റസാഇലില്‍ അദ്ദേഹം രേഖപ്പെടുത്തിയത് കാണാതെ പോവുകയാണുണ്ടായത്. അവിടെയദ്ദേഹം ജാരശൈഖുമാരുടെ ചെയ്തികളേയും  യഥാര്‍ത്ഥ സൂഫികളുടെ പ്രവൃത്തികളും വെവ്വേറെതന്നെ പരാമര്‍ശിക്കുകയും വിധി പ്രസ്താവിക്കുകയുമാണ് ചെയ്തിരിക്കുന്നത്. അല്ലാഹുവിങ്കലേക്ക് ചെന്നുചേര്‍ന്ന ആരിഫുകളുടെയും അവരുടെ അനുധാവകരുടെയും ദിക്‌റിലെ അനുരാഗപ്രകടനം അനുവദനീയമാണ് എന്നാണദ്ദേഹം പ്രസ്താവിച്ചിരിക്കുന്നത്. മേല്‍പറഞ്ഞ രണ്ട് ഗ്രന്ഥങ്ങളും പരിശോധിച്ചുനോക്കിയാല്‍ യാഥാര്‍ഥ്യം സ്പഷ്ടമായി ഗ്രഹിക്കാന്‍ കഴിയും.
ഒരു കാര്യം പ്രത്യേകം പ്രസ്താവ്യമാണ്: അനുരാഗപ്രകടനം എന്നത്, അങ്ങനെ സ്വയം ഉണ്ടാക്കി അവതരിപ്പിക്കലാകുന്നു; യഥാര്‍ഥത്തില്‍ അനുരാഗം അവിടെ ഉണ്ടാവുകയില്ല. നല്ല ഉദ്ദേശ്യമാണെങ്കില്‍ അതിന് കുഴപ്പമില്ലെന്നാണല്ലോ ഇബ്‌നു ആബിദീന്‍ തന്റെ ഹാശിയയില്‍ വ്യക്തമാക്കിയത്:
അപ്പോള്‍ അനുരാഗം പ്രകടിപ്പിക്കുക എന്നതു തന്നെ ശരീഅത്തില്‍ അനുവദനീയവും കുറ്റകരമല്ലാത്തതുമാണെങ്കില്‍-ഫുഖഹാക്കളും അങ്ങനെയാണ് പ്രസ്താവിച്ചത്-യഥാര്‍ഥത്തില്‍ ഉദ്ഭൂതമാകുന്ന അനുരാഗം ഏതായാലും അനുവദനീയമേ ആകൂ. സ്വൂഫികളുടെ പ്രത്യക്ഷാനുരാഗവും അനുരാഗപ്രകടനവുമെല്ലാം തന്നെ സ്വഹാബികളില്‍ നിന്ന് ആര്‍ജിച്ചെടുത്ത കൈത്തിരിയത്രേ.
മക്കാമുകര്‍റമയിലെ ശാഫിഈ മുഫ്തിയും പ്രമുഖ പണ്ഡിതനുമായിരുന്ന അല്ലാമ അഹ്മദ് സൈനി ദഹ്‌ലാന്‍ തന്റെ ഭുവനപ്രശസ്ത ഗ്രന്ഥമായ അസ്സീറത്തുന്നബവിയ്യയില്‍ സ്വഹാബികളുടെ വ്യത്യസ്ത രംഗങ്ങള്‍ വിവരിക്കുന്നതിനിടെ ഒരിടത്ത് ഇങ്ങനെ എഴുതുന്നു: ഖൈബറില്‍ ഇസ്‌ലാമിന് വിജയമുണ്ടായതിന്റെ പിറകെ, അബ്‌സീനിയയിലേക്ക് നേരത്തെ പലായനം ചെയ്തിരുന്ന ഹ. ജഅ്ഫറുബ്‌നു അബീഥാലിബും താനൊന്നിച്ചുപോയ പതിനാറ് മുസ്‌ലിംകളും തിരിച്ചെത്തുകയുണ്ടായി. ജഅ്ഫറിനെ സ്വീകരിക്കാനായി തിരുമേനി(സ്വ) എഴുന്നേറ്റു നില്‍ക്കുകയും അദ്ദേഹത്തെ ആലിംഗനം ചെയ്യുകയും നെറ്റിത്തടം ചുംബിക്കുകയും ചെയ്തു.-അദിയ്യുബ്‌നു ഹാതിമും സ്വഫ്‌വാനുബ്‌നു ഉമയ്യയും വന്നപ്പോഴും നബി(സ്വ) എണീറ്റു നിന്ന് സ്വീകരിച്ചിരുന്നു-എന്നിട്ട് റസൂല്‍(സ്വ) പ്രസ്താവിച്ചു: ഖൈബര്‍ വിജയം മൂലമോ ജഅ്ഫറിന്റെ ആഗമനത്താലോ എന്തുകൊണ്ടാണ് സന്തോഷിക്കേണ്ടത് എന്നെനിക്ക് മനസ്സിലാകുന്നില്ല! എന്റെ സൃഷ്ടിപ്പിനോടും സ്വഭാവത്തോടും നിങ്ങള്‍ തുല്യനാണ് എന്ന് ജഅ്ഫര്‍(റ)വിനോട് നബി(സ്വ) പറയുകയുമുണ്ടായി.
ഈ വാക്കുകള്‍ കേട്ടതിന്റെ ആസ്വാദ്യതയാലും സന്തോഷാധിക്യത്താലും ജഅ്ഫര്‍(റ) അവിടെ ആനന്ദനൃത്തം വെച്ചു. തിരുമേനി(സ്വ) അതിനെ വിരോധിക്കുകയോ ആക്ഷേപിക്കുകയോ ചെയ്തില്ല. സദസ്സുകളില്‍ ദിക്‌റ് ചൊല്ലുമ്പോഴും ശ്രവിക്കുമ്പോവും സ്വൂഫികള്‍ക്കുണ്ടാകാറുള്ള അനുരാഗപ്രകടനങ്ങളുടെയും ആസ്വാദനാഭിരുചികളുടെയും അടിസ്ഥാനം ജഅ്ഫറിന്റെ ഈ നൃത്തം വെക്കലായി പന്നീട് പരിഗണിക്കപ്പെടുകയുണ്ടായി.
നിന്നും ഇരുന്നും കിടന്നും അല്ലാഹുവിന്റെ ദിക്‌റിലാകുന്നവരാണ് സത്യവിശ്വാസികള്‍ എന്ന ആയത്തിന്റെ വ്യാഖ്യാനത്തില്‍ അല്ലാമ മഹ്മൂദ് ശുക്‌രി ആലൂസി(റ) എഴുതുന്നു: അബ്ദുല്ലാഹിബ്‌നു ഉമര്‍, ഉര്‍വത്തുബ്‌നുസ്സുബൈര്‍ തുടങ്ങി ഒരു സംഘം സ്വഹാബികള്‍(റ) പെരുന്നാള്‍ ദിനം നമസ്‌കാര സ്ഥലത്തേക്ക് പുറപ്പെട്ടു. അങ്ങനെയവര്‍ ദിക്‌റ് ചൊല്ലാന്‍ തുടങ്ങി. ഇടക്ക് ഒരാളുണര്‍ത്തി: നിന്നും ഇരുന്നുമെല്ലാം സത്യവിശ്വാസികള്‍ ദിക്‌റ് ചൊല്ലും എന്നല്ലേ ഖുര്‍ആനിലുള്ളത്? തത്സമയം അവര്‍ അവിടെ സ്വയം കാലുകളില്‍ നിന്നുകൊണ്ട് ദിക്‌റ് ചൊല്ലാന്‍ തുടങ്ങി. ആയത്തില്‍ പരാമര്‍ശിച്ച ഓരോ അവസ്ഥയിലും ദിക്‌റ് ചൊല്ലി ആയത്തിന്റെ പ്രസ്താവത്തോട് ഔചിത്യം പുലര്‍ത്തി ആ അനുഗ്രഹം നേടുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യമെന്ന് ഇവിടെ വ്യാഖ്യാനിക്കേണ്ടിയിരിക്കുന്നു.
ആത്മജ്ഞാനികളുടെ ലോകത്ത് അജയ്യനായറിയപ്പെടുന്ന സയ്യിദ് അബൂമദീന്‍ തന്റെ കാഴ്ചപ്പാടുകള്‍ കവിതയിലൂടെ അനാവരണം ചെയ്യുന്നത് കാണുക:
(ദിക്‌റ് ചൊല്ലുമ്പോഴുണ്ടാകുന്ന ദിവ്യാനുരാഗത്തില്‍ നിന്ന് അതിന്റെയാളുകളെ തടയുന്നവനോട് നീ ഇങ്ങനെ പറഞ്ഞേക്കുക: ദിവ്യസ്‌നേഹപീയൂഷത്തിന്റെ അന്തസ്സത്ത നിനക്ക് ആസ്വദിച്ചു നോക്കാന്‍ കഴിഞ്ഞിട്ടില്ല എങ്കില്‍ ഞങ്ങളെ വിട്ടുകളയുക.(2) ഈ ആധ്യാത്മികജ്ഞാനത്തിന്റെ ഉള്ളുകള്ളികളെക്കുറിച്ച് അജ്ഞനായ മനുഷ്യാ, ഒരു കാര്യം നീ ഗ്രഹിക്കുക-ദിവ്യദര്‍ശനത്തിനുള്ള അതീവാഭിനിവേശത്താല്‍ ആത്മാക്കള്‍ ചലനാത്മകമാകുമ്പോള്‍, ആ ആത്മാക്കളുടെ ശരീരങ്ങള്‍ നൃത്തം വെക്കുക തന്നെ ചെയ്യുന്നതാണ്.
ഹേ സുഹൃത്തേ, കൂട്ടിലിട്ട് അടക്കപ്പെട്ട പക്ഷിയെ നീ കാണാറില്ലേ? അതിന്റെ നാടായ കാടിനെയും മരങ്ങളെയും കുറിച്ച് ആരെങ്കിലും സംസാരിക്കുകയാണെങ്കില്‍ തന്റെ സ്വസങ്കേതത്തിലേക്ക് തിരിച്ചുപോകാന്‍ അതിന് അതിയായ ആഗ്രഹം ജനിക്കുകയില്ലേ?
ബന്ധനസ്ഥനായതിനാല്‍ സ്വന്തം കൂട്ടിലേക്ക് പോകാന്‍ കഴിയാത്ത ആ പക്ഷി, പിന്നെ തന്റെ ഹൃദയത്തിലുള്ള തീവ്രവികാരങ്ങളും ദുഃഖസമ്മിശ്ര വിചാരങ്ങളുമൊക്കെ സ്വയം പാട്ടുപാടി സാന്ത്വനിപ്പിക്കുകയാണ്. തന്മൂലം അതിന്റെ ബാഹ്യവും ആന്തരികവുമായ മുഴുവന്‍ അവയവങ്ങളും കിടിലം കൊള്ളുകയും ചലനാത്മകമാവുകയും ചെയ്യും!
അല്ലയോ സുഹൃത്തേ, ആത്മജ്ഞാനികളായ സ്വൂഫീശ്രേഷ്ഠരുടെ ആത്മാക്കളും ഇങ്ങനെത്തന്നെയാകുന്നു. ദിക്‌റിലും ദൈവസ്മരണയിലുമുണ്ടാകുന്ന ദിവ്യാനുരാഗം അവരെ ഉപരിലോകത്തേക്ക് ഇളക്കിവിടുന്നതും ആരോഹണം ചെയ്യിക്കുന്നതുമാണ്.
ഇങ്ങനെ ദിവ്യാനുരാഗത്തില്‍ ആറാടിക്കഴിയുന്ന അവരോട് അനങ്ങിപ്പോകരുതെന്നും ക്ഷമാപൂര്‍വം അടങ്ങിയിരിക്കണമെന്നും നാം കല്‍പിക്കുകയാണോ വേണ്ടത്? ആധ്യാത്മിക ജ്ഞാന നിഗൂഢതകളുടെയും ദിവ്യരഹസ്യങ്ങളുടെയും യാഥാര്‍ഥ്യം കണ്ടുകഴിഞ്ഞ ഒരാള്‍ക്ക് അവയില്‍ വികാരതരളിതനാകാനല്ലാതെ, ക്ഷമിച്ചിരിക്കുവാന്‍ എങ്ങനെ സാധിക്കാന്‍?
അതുകൊണ്ട്, രാജാധിരാജനായ നാഥന്റെ സാന്നിധ്യത്തെ സ്‌നേഹിക്കുന്ന അനുരാഗികള്‍ക്ക് പാട്ടു പാടിക്കൊടുക്കുന്നവനേ, നീ വരികയും എഴുന്നേറ്റു നിന്ന് നന്നായി ഗാനമാലപിക്കുകയും ചെയ്യുക! സ്‌നേഹഭാജനത്തിന്റെ പേരു പറഞ്ഞ് നീ സംഗീതം പൊഴിക്കുകയും ഞങ്ങള്‍ക്ക് സമാശ്വാസം നല്‍കുകയും ചെയ്യുക!)
ഇതുവരെ പറഞ്ഞതില്‍ നിന്ന്, ദിക്‌റ് ചൊല്ലുമ്പോഴുള്ള ചലനം ഇസ്‌ലാമിക ശരീഅത്തില്‍ അനുവദനീയമാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഒരു കാര്യം കൂടി ഇവിടെ പ്രസ്താവ്യമാണ്: ദിക്‌റ് ചൊല്ലാനുള്ള അല്ലാഹുവിന്റെ കല്‍പനക്ക് ഉപാധികളൊന്നുമില്ല. ഏതു സമയത്തും സാഹചര്യങ്ങളിലും അത് അനിവാര്യമാണ്. ഇരുന്നോ നിന്നോ നടന്നോ ആയാലും നിശ്ചലമായോ ചലിച്ചുകൊണ്ടോ ആണെങ്കിലും കല്‍പന അവന്‍ നിറവേറ്റിയവനായി. അല്ലാഹുവിന്റെ ആജ്ഞ അവന്‍ ശിരസാവഹിച്ചു.
അപ്പോള്‍, ദിക്‌റ് ചൊല്ലുമ്പോള്‍ ചലനം ഹറാമാണ് എന്നോ കറാഹത്താണ് എന്നോ ആരെങ്കിലും വാദിക്കുന്നുവെങ്കില്‍ തെളിവ് ഹാജറാക്കേണ്ടത് അവരാണ്. കാരണം, മറ്റു സന്ദര്‍ഭങ്ങളിലില്ലാത്ത ഒരു നിയമം ദിക്‌റ് ചൊല്ലുമ്പോള്‍ ഉണ്ട് എന്ന് അവരാണ് പറയുന്നത്. ഒരു സവിശേഷസന്ദര്‍ഭത്തില്‍ ഒരു അനുവദനീയകാര്യത്തിന് മറ്റൊരു പ്രത്യേക നിയമം ഉണ്ട് എന്ന് വാദിക്കാന്‍ തെളിവു വേണം.
എന്തായാലും, ദിക്‌റിന്റെ ഹല്‍ഖയിലേക്ക് ഒരു മുസ്‌ലിം കടന്നുവരുമ്പോള്‍ അവനൊരു ഉദ്ദേശ്യമുണ്ടായിരിക്കും. അല്ലാഹുവിനെ സ്മരിക്കുക എന്ന ആരാധനയാണ് അത് എന്നത് വളരെ സ്പഷ്ടമാണ്. ആ ഇബാദത്ത് നിര്‍വഹിക്കാന്‍, അല്ലാഹുവിന്റെ സ്മരണ എന്ന ദിക്‌റ് ചൊല്ലാന്‍ ആട്ടവും ചലനവും ഉപാധിയൊന്നുമല്ല. എന്നാല്‍, അതിന് ഉന്മേഷം പ്രദാനം ചെയ്യുന്ന ഒരു മാധ്യമമാണത്. ദിക്‌റില്‍ യഥാര്‍ഥത്തില്‍ ദിവ്യാനുരാഗം ഉണ്ടായിത്തീരുന്ന ആത്മജ്ഞാനികളോടുള്ള ഒരു സാദൃശ്യവും(2)-ഉദ്ദേശ്യം ശുദ്ധമാണെങ്കില്‍-അതിലുണ്ട്.
(നിങ്ങള്‍ ആത്മജ്ഞാനികളും മഹാന്മാരുമായ സ്വൂഫികളെപ്പോലെ ആയിട്ടില്ലെങ്കിലും അവരോട് തുല്യരാവുക; നിശ്ചയമായും സമാദരണീയരായ ആളുകളോട് സദൃശമാകല്‍ വിജയം തന്നെയാകുന്നു.)http:o//sunnisonkal.blogspot.cm

ദിക്‌ര് സ്വലാത്തുകളുടെ മജ്ലിസുകളില്‍ ഉണ്ടാവുന്ന ഇളക്കം (ആട്ടം) അനുവദനീയമാണ്. ഇബ്നു ഹജര്‍ ഹൈതമി (റ) ഫതാവല്‍ ഹദീസിയ്യയില്‍ ഈ ആട്ടത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടിയാണിത് .

قال الهيتمي في كتابه "الفتاوى الحديثية" صفحة: (212): بعد أن سئل عن رقص الصوفية.؟ (نعم له أصل فقد روى في الحديث أن جعفر بن أبي طالب رضي الله عنه رقص بين يدي النبي صلى الله عليه وسلم لما قال له: "أشبهت خلقي وخلقي" وذلك من لذة الخطاب ولم ينكر عليه صلى الله عليه وسلم)

അതെ, ഇത്തരം കാര്യങ്ങള്‍ക്ക് അടിസ്ഥാനമുണ്ട് , ജഅഫര്‍ ബിന്‍ അബൂത്വാലിബ് (റ) വിന്റെ സ്വരമാധുര്യം കാരണം നബി (സ്വ) തങ്ങള്‍ എന്റെയും നിന്റെയും സൃഷ്ടിപ്പില്‍ സാമ്യത ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ (സന്തോഷം കൊണ്ട് ) ജഅഫര്‍ ബിന്‍ അബൂത്വാലിബ് (റ) നബി (സ്വ) തങ്ങളുടെ മുമ്പില്‍ വെച്ചു ആടുകയുണ്ടായി .... അതിനെ പ്രവാചകര്‍ (സ്വ) എതിര്‍ത്തിട്ടില്ല .

അതുപോലെ , ഇബ്നു കസീര്‍ , അബൂന-ഈം , ഇബ്നു അസാകിര്‍ ഇതുപോലെ ഉദ്ദരിക്കുന്നു تمايل الصحابة رضي الله عنهم في الذكر كما تتمايل الشجرة بالريح العاصف , وهذا روى مثله أبو نعيم وابن عساكر وابن كثير

കാറ്റടിക്കുമ്പോള്‍ വൃക്ഷങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചായുന്നത് പോലെ ദിക്‌ര് ചൊല്ലുന്ന സമയത്ത് സ്വഹാബികള്‍ അങ്ങോട്ടുമിങ്ങോട്ടും ആടാരുണ്ടായിരുന്നു.

അപ്പോള്‍ ദികരു സ്വലാത്ത് ചെല്ലുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും ചായുന്നതും ആടുന്നതും മതപരമായി യാതൊരു കുഴപ്പവുമില്ല.