സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 14 February 2019

വാലന്റയിൻസ് ഡേ

                                             


ഫെബ്രുവരി 14 ന് ലോകം പ്രണയദിനം ആഘോഷിക്കുകയാണ്. വാസ്തവത്തിൽ അതൊരു #ക്രൈസ്തവ_ആചാരമാണെന്ന് അറിയുന്നവർ കുറവാണ്. റോമൻ ബിഷപ്പായിരുന്ന സെയ്ന്റ് വാലന്റയ്നിന്റെ ഓർമപ്പെരുന്നാളാണ് വാലന്റയ്ൻസ് ഡേ.

വാലന്റയ്ൻ ചരിത്രത്തിൽ ജീവിച്ചിരുന്നോ എന്നറിയില്ല! ചിലർ പറയുന്നത് ഒന്നിലേറെ വാലന്റയ്ൻമാർ ജീവിച്ചിരുന്നുവെന്നത്രെ. ലത്തീൻ സഭക്കാർ നൽകുന്ന വിശദീകരണം അനുസരിച്ച് കുറഞ്ഞ പക്ഷം മൂന്നു വാലന്റയ്ൻമാർ ജീവിച്ചിരുന്നിട്ടുണ്ട് - അവരിൽ ഒരാളുടെ പോലും ജനനം എന്നാണെന്നറിയില്ല. ഇവരിൽ രണ്ടു പേർ റോമൻ ചക്രവർത്തിയായിരുന്ന ക്ലോഡിയസ് രണ്ടാമന്റെ കാലത്ത് (എ.ഡി. 269 ൽ) കൊല്ലപ്പെട്ടതായിരിക്കണം. ഒരാൾ മെത്രാനും (Bishop ) മറ്റേയാൾ പുരോഹിതനും (Priest) ആയിരുന്നു. വാലന്റയ്ൻ ഡേയുടെ അവകാശിയാരെന്നറിയില്ല. മൂന്നമതൊരു വാലന്റയ്നെ പറ്റി ആഫ്രിക്കക്കാരൻ എന്നതിൽ കവിഞ്ഞൊന്നും അറിയില്ല (The Catholic Encyclopedia).

പ്രചാരത്തിലുള്ള ചരിത്രമനുസരിച്ച്, വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു താത്പര്യവും ഇല്ലെന്നും ക്ലോഡിയസ് ചക്രവർത്തിക്ക് തോന്നി. അതിനാൽ അദ്ദേഹം റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ, കമിതാക്കളെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി പ്രണയത്തിൽ ആയി. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടു പോകുന്നതിനു മുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചിരുന്നത്രേ!

എ.ഡി. 469 ൽ ഗെലാഷ്യൂസ് ഒന്നാമൻ മാർപ്പാപ്പയാണ് വാലന്റയ്ൻ വിശുദ്ധനാണെന്നും ഫെബ്രുവരി 14 അദ്ദേഹത്തിന്റെ ഓർമപ്പെരുന്നാളായി ആചരിക്കണമെന്നും ഉത്തരവിറക്കിയത്. ഇതാണ് വാലന്റയ്ൻസ് ഡേ അഥവാ Feast of Saint valentains.

പ്രണയ സന്ദേശങ്ങൾ കൈമാറുന്ന ദിവസം എന്ന പേരിൽ നമ്മളിൽ പലരും പങ്കു ചേരുന്നത് "വാലന്റയ്ൻ പുണ്യവാളന്റെ" ഓർമപ്പെരുന്നാൾ ആഘോഷത്തിലാണ്.

SAJEER BUKHARI