സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 4 November 2023

മനുഷ്യ സർഗ്ഗാത്മകതയുടെ രഹസ്യം

 



മനുഷ്യ സൃഷ്ടിപ്പ് മണ്ണില്‍നിന്നാണെന്ന് (തുറാബ്) ഖുര്‍ആന്‍ പറയുന്നുണ്ട്. മറ്റൊരിടത്ത് ഉണങ്ങിയ ചെളിയില്‍ (ത്വീന്‍ ലാസിബ്) നിന്നാണെന്നും പറയുന്നു. ഉറച്ച കളിമണ്ണില്‍ (സ്വല്‍സ്വാല്‍) നിന്ന് പടച്ചു എന്ന് വേറൊരു സ്ഥലത്തും! ഇത് ഖുര്‍ആനിലെ സ്പഷ്ട വൈരുധ്യങ്ങള്‍ക്ക് ഒരു ഉദാഹരണമാണ്.

ഇതിലും വ്യക്തമായ മറ്റൊരു വൈരുധ്യം കാണുക. ഖുര്‍ആന്‍ പറയുന്നു:
‘താങ്കള്‍ ക്ഷമ കൈക്കൊള്ളുക. അല്ലാഹുവിന്റെ സഹായത്താല്‍ മാത്രമാണ് താങ്കള്‍ക്ക് ക്ഷമിക്കാന്‍ കഴിയുന്നത്’ (നഹ്‌ല് 127/16). ‘നിശ്ചയം, ഈ ഖുര്‍ആന്‍ ഒരു ഉദ്‌ബോധനമാണ്; അതുകൊണ്ട്, ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍ തന്റെ നാഥനിലേക്കുള്ള ഒരു വഴി ഉണ്ടാക്കിക്കൊള്ളട്ടെ'(അല്‍ ഇന്‍സാന്‍ 28/76).
നല്ലത് ഉദ്ദേശിക്കാനും ചെയ്യാനും കല്‍പ്പിക്കുന്ന അല്ലാഹു തൊട്ടുടനെ തന്നെ മനുഷ്യന്റെ ഇച്ഛാ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നു: ‘അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് ഉദ്ദേശിക്കാന്‍ കഴിയൂ; നിശ്ചയം അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു'(29/76).

വിമര്‍ശനങ്ങളാണ്. ഓരോന്നായി പരിശോധിക്കാം. എന്റെ വീട് മണ്ണു കൊണ്ടും ചെളി കൊണ്ടും കട്ട കൊണ്ടും നിര്‍മിതമാണെന്ന് ഒരാള്‍ പറയുന്നതില്‍ വൈരുധ്യമുണ്ടോ? ബുദ്ധിയുള്ളവര്‍ മനസിലാക്കുക ഈ പറഞ്ഞതെല്ലാം അടിസ്ഥാനപരമായി ഒന്നുതന്നെയാണ് എന്നാണ്. വ്യത്യസ്ത കോണുകളിലൂടെ മൂന്നും അടിസ്ഥാന ഘടകമാണെന്ന് പറയാം. മൂലസത്ത മണ്ണുതന്നെ. അതില്‍ വെള്ളം ചേര്‍ത്ത് ചെറിയ രൂപമാറ്റം വരുത്തിയതാണ് ചെളി. അത് വീണ്ടും രൂപമാറ്റം സ്വീകരിച്ചതാണ് കട്ട.
മനുഷ്യനെ മണ്ണില്‍ നിന്നാണ് പടച്ചത് എന്ന് പറയുമ്പോള്‍ മനുഷ്യന്റെ മൂലസത്തയാണ് അല്ലാഹു പരിചയപ്പെടുത്തുന്നത്. മണ്ണ് വെള്ളവുമായി ചേര്‍ക്കുമ്പോള്‍ രൂപപ്പെടുന്ന സൃഷ്ടിപ്പിന്റെ അടുത്ത ഘട്ടം ചെളി ആണെന്നും വ്യക്തമാക്കുന്നു. ചെളി ഉണങ്ങി കട്ടയായ ശേഷമുള്ള സൃഷ്ടിപ്പിന്റെ അടുത്ത ഘട്ടത്തെയാണ് പിന്നീട് പരിചയപ്പെടുത്തുന്നത്. ഇതില്‍ എവിടെയാണ് വൈരുധ്യമുള്ളത്! മനുഷ്യസൃഷ്ടിപ്പുമായി ബന്ധപ്പെട്ട വ്യത്യസ്ത പരാമര്‍ശങ്ങള്‍ ഒരിക്കലും പരസ്പര വിരുദ്ധമാവുന്നില്ല.

രണ്ടാമത്തെ വിമര്‍ശനം നോക്കാം. ‘താങ്കള്‍ ക്ഷമ കൈക്കൊള്ളുക. അല്ലാഹുവിന്റെ സഹായത്താല്‍ മാത്രമാണ് താങ്കള്‍ക്ക് ക്ഷമിക്കാന്‍ കഴിയുന്നത്’ (നഹ്‌ല് 127/16). ഈ വചനത്തില്‍ ആദ്യം പറഞ്ഞതും രണ്ടാമത് പറഞ്ഞതും പരസ്പര വിരുദ്ധമല്ല. മനുഷ്യന്റെ ‘അടിമത്വം'(ഉബൂദിയ്യത്ത്), അല്ലാഹുവിന്റെ ‘ഉടമത്വം’ (മുലൂകിയ്യത്ത്) എന്നിവ കൃത്യമായി ഗ്രഹിച്ചുകഴിഞ്ഞാല്‍ തീരുന്ന പ്രശ്നമേയുള്ളൂ.
‘നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു’ (അല്‍ ഫാതിഹ 5/1) എന്നര്‍ഥം വരുന്ന വചനം ദിനേനെ പരായണം ചെയ്യുന്ന, അല്ലാഹുവിന് വിധേയപ്പെട്ടു ജീവിക്കുന്ന വിശ്വാസിയോട് കൂടുതല്‍ വ്യക്തമാക്കേണ്ട ആവശ്യമില്ല. പ്രത്യുത, അഹന്ത നിമിത്തം അല്ലാഹുവിനു വിധേയപ്പെടാത്ത വിമര്‍ശകരോട് പറയട്ടെ, അല്ലാഹു സമയാസമയം കഴിവു നല്‍കുന്നതു കൊണ്ടും സഹായം നല്‍കുന്നതു കൊണ്ടുമാണ് മനുഷ്യന്റെ ഓരോ പ്രവര്‍ത്തനങ്ങളും നടക്കുന്നത്. ദൈവ കല്പനയുടെ പരിധിയില്‍ വരുന്ന കാര്യങ്ങളും തഥൈവ. ചെയ്തിരിക്കേണ്ട കാര്യം മനുഷ്യന്‍ ചെയ്യുന്നതും വിട്ടുനില്‍ക്കേണ്ട കാര്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും അല്ലാഹുവിന്റെ സഹായം കൊണ്ടും അവന്‍ കഴിവു നല്‍കുന്നതു കൊണ്ടുമാണ്.

അല്ലാഹുവിന്റെ കല്പനകളും വിരോധനകളും പ്രഥമമായി ബന്ധിക്കുന്നത് പ്രവര്‍ത്തനങ്ങളോടല്ല, മറിച്ച് അല്ലാഹുവിനോട് അതിനുള്ള സഹായം ചോദിക്കുന്നതിനോടാണ്. അത് മനുഷ്യന്റെ ബാധ്യതയാണ്. തന്റെ അശക്തതയും ആവശ്യവും അല്ലാഹുവിനോട് ബോധിപ്പിക്കുന്നതിലൂടെയാണ് ആ ബാധ്യത നിറവേറുന്നത്, പ്രവര്‍ത്തനങ്ങള്‍ പൂര്‍ണത കൈവരിക്കുന്നത്. അതിന്റെ പരമമായ പ്രകടനമാണ് ‘ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്’ എന്ന വാക്യം. അല്ലാഹുവിന്റെ സഹായം കൊണ്ടല്ലാതെ ഒരു കഴിവും തനിക്കില്ലെന്നാണ് അര്‍ഥമാക്കുന്നത്.
അല്ലാഹുവിനോടുള്ള പൂര്‍ണമായ അടിമത്വവും വിധേയത്വവും അംഗീകരിക്കുക, അതുള്‍ക്കൊണ്ടു കര്‍മനിരതനാവുക എന്നിവയാണ് ഭൂമുഖത്ത് ജീവിക്കുന്ന കാലത്തോളം ഒരു മനുഷ്യന്റെ പ്രധാന ബാധ്യത. ഞാന്‍ അങ്ങേയറ്റം അശക്തനാണെന്നും സ്വയം ഒന്നിനും കഴിവില്ലാത്തവനാണെന്നും തിരിച്ചറിയുകയും ബോധ്യപ്പെടുകയും ചെയ്യുമ്പോഴാണ് മനുഷ്യന്‍ അതിനു പ്രാപ്തനാവുന്നത്. അല്ലാഹുവിനു പൂര്‍ണമായി വിധേയപ്പെട്ടാല്‍ മനുഷ്യന് ഐഹിക ലോകത്തും പരലോകത്തും ആവശ്യമുള്ളതെല്ലാം അവന്‍ നല്‍കും. ഈ നേട്ടമാണ് പരമമായ ലക്ഷ്യം. അതിനു വഴിയൊരുക്കുന്ന പൂര്‍ണമായ വിധേയപ്പെടലിലേക്കാണ് ‘അതിനാല്‍ അല്ലാഹുവിലേക്ക് നിങ്ങള്‍ ദ്രുതസഞ്ചാരം നടത്തുക. അവയില്‍ നിന്ന് നിങ്ങളിലേക്കുള്ള സ്പഷ്ടമായ മുന്നറിയിപ്പുകാരനാണ് ഞാന്‍’ (ദാരിയാത്ത് 50/51) എന്ന വചനം വെളിച്ചം വീശുന്നത്.

ഇതുപ്രകാരം അല്ലാഹുവിനോടുള്ള പൂര്‍ണ വിധേയത്വം പ്രകടിപ്പിക്കാന്‍ അവന്‍ തന്നെ അധ്യാപനം ചെയ്ത ഭാഷയാണ് ‘നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു’ (അല്‍ ഫാതിഹ 5) എന്നര്‍ഥം വരുന്ന വചനം. എല്ലാ നിസ്‌കാരത്തിലും ഇത് പാരായണം ചെയ്യണമല്ലോ.
‘താങ്കള്‍ ക്ഷമ കൈക്കൊള്ളുക’ എന്ന കല്‍പ്പന മനുഷ്യന്റെ അശക്തതയാണ് പ്രകടമാക്കുന്നത്. ശേഷം, ‘അല്ലാഹുവിന്റെ സഹായത്താല്‍ മാത്രമാണ് താങ്കള്‍ക്ക് ക്ഷമിക്കാന്‍ കഴിയുന്നത്’ എന്ന വചനഭാഗം അത് മറികടക്കാനുള്ള മാര്‍ഗമാണ് മനുഷ്യനോട് നിര്‍ദേശിക്കുന്നത്. അപ്പോള്‍ വചനം മുന്നോട്ടുവെക്കുന്ന ആശയം ഇങ്ങനെ സംഗ്രഹിക്കാം: ‘ഞാന്‍ ആവശ്യപ്പെടുന്ന കാര്യത്തില്‍ സ്വന്തത്തെ താങ്കള്‍ അവലംബിക്കരുത്. അങ്ങനെ ചെയ്താല്‍ താങ്കളുടെ അശക്തത മറികടക്കാനാവില്ല.
മറിച്ച് അല്ലാഹുവിനോട് അശക്തത തുറന്നു പറയുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്യുക. അങ്ങനെ ചെയ്യുമ്പോഴാണ് എന്റെ കഴിവിനെ താങ്കള്‍ പൂര്‍ണമായി അംഗീകരിക്കുന്നവനും അത് പ്രകടമാക്കുന്നവനുമാവുക. എങ്കില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ഞാന്‍ നല്‍കും’.

ക്ഷമ (സ്വബ്റ്) സംബന്ധമായി ഖുര്‍ആന്‍ പറഞ്ഞതില്‍ വൈരുധ്യമില്ലെന്ന് ബോധ്യപ്പെട്ടില്ലേ? അതുപോലെയാണ് മനുഷ്യന്റെ ഉദ്ദേശ്യത്തെ (മഷീഅത്ത്) പറ്റിയും പറയാനുള്ളത്.

ഭൗതിക ജീവിതത്തില്‍ അല്ലാഹുവിലേക്കുള്ള പാന്ഥാവും സച്ചരിതരുടെയും പാപികളുടെയും മടക്കസ്ഥാനവും വിശദീകരിച്ചശേഷം അല്ലാഹു പറയുന്നു: ‘നിശ്ചയം, ഈ ഖുര്‍ആന്‍ ഒരു ഉദ്‌ബോധനമാണ്; അതുകൊണ്ട്, ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍ തന്റെ നാഥനിലേക്കുള്ള ഒരു വഴി ഉണ്ടാക്കിക്കൊള്ളട്ടെ'(അല്‍ ഇന്‍സാന്‍ 28/76).

സത്യപാന്ഥാവ് ഏതാണെന്ന് വിശദീകരിച്ച ശേഷം ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാന്‍ അല്ലാഹു അനുവാദം നല്‍കുന്നു. ഈമാനിനു ശേഷം ഏറ്റവും വലിയ അനുഗ്രഹമായ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം, ചിന്തിച്ച് തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയെപ്പറ്റിയാണ് പിന്നീട് അല്ലാഹു ഉണര്‍ത്തുന്നത്.

അത് മനുഷ്യന്റെ മാത്രം പ്രത്യേകതയാണ്. മറ്റു ജീവികള്‍ക്ക് അല്ലാഹു ആ കഴിവ് നല്‍കിയിട്ടില്ല. അവയുടെ പ്രകൃതിപരമായ ജീവല്‍ക്രമത്തില്‍ (ഗരീസത്ത്) അവ ജീവിക്കുന്നു. വേണമെങ്കില്‍ അല്ലാഹുവിന് ചിന്തിച്ച് കാര്യങ്ങള്‍ ചെയ്യാനുള്ള മനുഷ്യന്റെ കഴിവ് എടുത്തുകളയാം. അപ്പോള്‍ മറ്റു മൃഗങ്ങളെ പോലെ മനുഷ്യനും ജീവിക്കും. ഈ മഹാ അനുഗ്രഹത്തെ പറ്റിയാണ് അല്ലാഹു ഉണര്‍ത്തുന്നത്: ‘അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് ഉദ്ദേശിക്കാന്‍ കഴിയൂ; നിശ്ചയം അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു'(29/76).

‘നിങ്ങള്‍ക്ക് ഉദ്ദേശിക്കാന്‍ കഴിയൂ’ എന്നു പറഞ്ഞത് ഏതെങ്കിലും ചില പ്രത്യേക ഉദ്ദേശ്യത്തെപ്പറ്റിയല്ല, പ്രത്യുത മനുഷ്യന്റെ ചിന്താശേഷിയെന്ന അടിസ്ഥാന കഴിവിനെ പറ്റിയാണ്. അപ്പോള്‍ വചനാര്‍ഥം ഇങ്ങനെ സംഗ്രഹിക്കാം: ‘ചിന്തിച്ച്, തിരഞ്ഞെടുത്ത് കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് ഞാന്‍ നല്‍കാന്‍ തീരുമാനിച്ചില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ക്കത് ലഭിക്കില്ലായിരുന്നു’. അപ്പോള്‍, ആദ്യത്തേത് ഒരു പ്രത്യേക ഉദ്ദേശ്യമാണ്. എന്നാല്‍ രണ്ടാമത്തേത് ഉദ്ദേശ്യശക്തി എന്ന പൊതുവായ കഴിവാണ്. രണ്ടും പരസ്പരവിരുദ്ധമാവുന്നില്ല.

Monday 12 June 2023

സ്നേഹത്തിന്റെ പ്രവാചക വഴികൾ

 



ഖുര്‍ആന്‍ തൗബ അധ്യായത്തിലെ അവസാനത്തെ രണ്ട് സൂക്തങ്ങള്‍ തിരുനബിയെ(സ്വ) ഹൃദ്യമായി പരിചയപ്പെടുത്തുന്നുണ്ട്. വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും ജീവിതസൗകര്യങ്ങള്‍ കൂട്ടുകയായിരുന്നു തിരുനബി(സ). ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും തിരുനബിയുടെ(സ) ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കാനോ യുദ്ധം ചെയ്യാനോ വധിക്കാനോ അല്ല. ദുനിയാവിലും പരലോകത്തും മനുഷ്യരെ എത്രത്തോളം നന്നായി വഴിനടത്താന്‍ കഴിയുമോ അതത്രയും ചെയ്യുക എന്നതാണ് തിരുനബിയുടെ നിലപാട്. വിശുദ്ധ ഖുര്‍ആനിലെ ഒരുപാട് സൂക്തങ്ങള്‍ ഇക്കാര്യം പറയുന്നുണ്ട് (സ്വല്ലല്ലാഹു അലൈഹി വസല്ലം).
ലോകാനുഗ്രഹമാണ് ആ സാന്നിധ്യം. കഠിനഹൃദയനായിരുന്നെങ്കില്‍ ജനങ്ങള്‍ അവിടെ നിന്ന് അകലുമായിരുന്നു. ഹൃദയം നിര്‍മലമായിരുന്നു. ലോകത്ത് ഒരു പ്രവാചകനും കഠിനഹൃദയനായി വന്നിട്ടില്ല. അങ്ങനെ പ്രബോധനം സാധ്യവുമല്ല. അത് ഇസ്‌ലാമിന്റെ ശൈലിയുമല്ല. സമാധാനമാണ് മതത്തിന്റെ വഴി. സ്നേഹവും സഹിഷ്ണുതയുമാണ് ഇസ്‌ലാമിന്റെ കരുതല്‍. അങ്ങനെയായിരുന്നു തിരുനബിയുടെ ജീവിതവും.
മദീനയിലേക്ക് നോക്കൂ. ആ കാലം. അവിടെ ജൂതന്മാരുണ്ട്, അവിശ്വാസികളുണ്ട്. അവരെക്കൂടി ഉള്‍ക്കൊള്ളുന്ന രീതിയാണ് തിരുനബി ചിട്ടപ്പെടുത്തിയെടുക്കുന്നത്.

ഓറിയന്റലിസ്റ്റുകളുടെ ഒളിയുദ്ധം
ആ വ്യക്തിത്വം എല്ലാവര്‍ക്കും സ്വീകാര്യമാണ്. എല്ലാവരുടെയും അവകാശസംരക്ഷകനുമാണ്. അത് അനിഷേധ്യവുമാണ്. ആദ്യമായി പരാക്രമിയും പരമതവിദ്വേഷിയുമായി റസൂലിനെ പരിചയപ്പെടുത്തുന്നത് ഓറിയന്റലിസ്റ്റുകളാണ്. അത് അവരുടെ ആവശ്യമാണ്. തെളിവില്ലാതെ എങ്ങനെ ഇകഴ്ത്താന്‍ പറ്റും എന്നാണ് കുരിശു യുദ്ധാനന്തരം അവര്‍ ആലോചിച്ചത്. ആ ചിന്തകള്‍ക്ക് ഇന്ധനം പകര്‍ന്നത് ഇസ്‌ലാമിനെ നവീകരിക്കാനെന്നു പറഞ്ഞ് പ്രത്യക്ഷപ്പെട്ടവരാണ്. പക്ഷേ മുസ്‌ലിം മുഖ്യധാരയുടെ പഠനങ്ങളും ചരിത്രാവലോകനങ്ങളും വളരെ വ്യത്യസ്തമായിരുന്നു. യുദ്ധമുഖത്ത് പോലും അങ്ങേയറ്റം സഹിഷ്ണുത ഉറപ്പുവരുത്താനും കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധര്‍, പരിസ്ഥിതി തുടങ്ങിയവക്കൊക്കെ പരിഗണന കൊടുക്കാനുമുള്ള ജാഗ്രത അവിടുന്ന് കാണിച്ചിട്ടുണ്ട്. കുട്ടികള്‍ കൊല്ലപ്പെട്ട ഒരു സാഹചര്യത്തില്‍ അത് അവിശ്വാസിയുടെ മക്കളല്ലേ എന്നു ചോദിച്ചവരെ റസൂല്‍ താക്കീത് ചെയ്യുന്നുണ്ട്. മരങ്ങള്‍, സസ്യങ്ങള്‍ നശിപ്പിക്കപ്പെടുമ്പോള്‍ തിരുനബിക്ക് വേദനിക്കുന്നുണ്ട്. ആ വേദന തിരുനബിയെ അനുധാവനം ചെയ്യുന്നവരുടെ കൂടി വേദനയാണ്. റഹ്മതുന്‍ലില്‍ ആലമീന്‍ എന്നത് അടിവരയിടേണ്ട ഖുര്‍ആന്റെ പ്രയോഗമാണ്. ആലമിനാകെ അനുഗ്രഹം എന്നാണുദ്ദേശ്യം. ആലം എന്ന വാക്കില്‍ അല്ലാഹു അല്ലാത്ത എല്ലാം ഉള്‍ക്കൊള്ളും.

സമകാലികര്‍ ഉന്നയിക്കാത്ത ആരോപണങ്ങള്‍
ഇസ്‌ലാമിന്റെ ശത്രുക്കള്‍ വിശ്രമമില്ലാതെ പണിയെടുത്തുകൊണ്ടിരുന്നു. എന്നിട്ടും ഇസ്‌ലാം ശക്തിപ്പെട്ടു. പ്രത്യയശാസ്ത്രപരമായി ഇസ്‌ലാമിനെ പരാജയപ്പെടുത്താനും മുസ്‌ലിംകളുടെ ആത്മവിശ്വാസും തകര്‍ക്കാനുമാവില്ലെന്ന് മനസ്സിലാക്കിയവര്‍ തിരുനബിക്കെതിരെ വ്യക്തിയധിക്ഷേപങ്ങള്‍ തുടങ്ങി. സമകാലികരാരും ഉന്നയിക്കാത്ത പുതിയതരം ആരോപണങ്ങളുയര്‍ത്തി. മദ്യപിക്കാറുണ്ടായിരുന്നു, പീഡോഫീലിക്കായിരുന്നു തുടങ്ങിയ ആരോപണങ്ങള്‍ വരുന്നത് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ്. ഇതിലെ വസ്തുതാ വിരുദ്ധത മനസ്സിലാക്കാന്‍ ഈ യാഥാര്‍ത്ഥ്യം തന്നെ ധാരാളമാണ്. ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് റസൂലിനെ വ്യക്തിപരമായി ആക്രമിക്കുക എന്ന ലക്ഷ്യത്തിലാണ്. അതിന്റെ തുടര്‍ച്ചയായാണ് പരമതവിദ്വേഷി, യുദ്ധദാഹി തുടങ്ങിയ ആരോപണങ്ങളും വരുന്നത്. റസൂലിന്റെ സമകാലികരൊന്നും യുദ്ധദാഹി എന്നു വിളിച്ചിട്ടില്ല.

റഹ്മതുല്ലില്‍ ആലമീന്‍ എന്ന ആശയം മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ്. ജീവിതത്തിലുടനീളം അത് കാണാന്‍ കഴിയും. അന്നത്തെ സമൂഹം വലിയ ശാഠ്യക്കാരും ഗുണ്ടായിസമൊക്കെ കാണിക്കുന്നവരുമായിരുന്നല്ലോ. ആ സമൂഹത്തില്‍ തികച്ചും വ്യത്യസ്തമായ രീതിയില്‍ ജീവിക്കുകയും അവരെ സമുദ്ധരിക്കുകയും ചെയ്യുകയായിരുന്നു തിരുനബി. ഇടപാടുകളിലും ജീവിതത്തിലാകെയും നീതിനിഷ്ഠകളില്ലാതിരുന്ന ഒരു സമൂഹത്തിന്റെ മുമ്പിലേക്ക് പരുഷമായി പെരുമാറുന്ന ഒരു ആശയ പ്രചാരകന്‍ എന്നത് സാധ്യമല്ലല്ലോ? ലോകാനുഗ്രഹി എന്ന ഖുര്‍ആന്റെ വാഴ്ത്ത് ജീവിതം കൊണ്ട് സാക്ഷാല്‍കരിച്ചു.

ചില പ്രത്യേക സന്ദര്‍ഭങ്ങളെ മുന്‍നിര്‍ത്തിയാണ് ഇസ്‌ലാംവിരുദ്ധര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. റസൂലിന്റെ സമാധാനാഭിമുഖ്യത്തെയും അനിവാര്യഘട്ടങ്ങളില്‍ അപൂര്‍വമായുണ്ടായ പ്രതികരണങ്ങളെയും ചേര്‍ത്തുവച്ച് അവതരിപ്പിക്കുന്ന രീതിയാണ് പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ സ്വീകരിച്ചത്. ഈയിടെ അവര്‍ നടത്തിയ കാമ്പയിനില്‍ പോലും അത് പ്രകടമായിരുന്നു. നമ്മള്‍ കേള്‍ക്കുന്ന ചില ചരിത്രങ്ങളുണ്ട്. തിരുദൂതരുടെ ദേഹത്തേക്ക് അഴുക്കുകള്‍ വലിച്ചെറിഞ്ഞ സ്ത്രീക്ക് അസുഖം വന്നു എന്നറിഞ്ഞ സമയത്ത് നബി അവരെ സന്ദര്‍ശിച്ചു എന്ന ചരിത്രം. ഇത് കെട്ടിച്ചമച്ചതാണ് എന്നാണവര്‍ പ്രചരിപ്പിക്കുന്നത്. അതുപോലെ സഹിഷ്ണുവായ പ്രവാചകരെ പരിചയപ്പെടുത്തുന്ന പല ചരിത്രങ്ങളും അവർ നിഷേധിക്കുന്നു. അതിന്റെ ആവശ്യമുണ്ടോ? അബൂലഹബിന്റെ ഭാര്യ തിരുനബിയെ ഇതുപോലെ പ്രയാസപ്പെടുത്തിയിരുന്നു എന്ന് ചരിത്രത്തിലുണ്ട്. അതിനോട് തിരുനബി എങ്ങനെയാണ് പ്രതികരിച്ചത്? നിരന്തരം അപഹാസ്യാക്രമണങ്ങള്‍ ഉണ്ടാകുമ്പോഴും തിരുനബി മറുപടി പറയുന്നില്ല. ഖുര്‍ആനാണ് മറുപടി നല്‍കുന്നത്. അതുവെച്ചുനോക്കുമ്പോള്‍ ജൂതസ്ത്രീയുടെ ചരിത്രം കെട്ടിച്ചമച്ചതാണ് എന്ന് തീര്‍ത്തുപറയാനാകില്ല. അതേസമയം യോഗ്യതകളൊത്ത നിലയില്‍ ഉദ്ധരിക്കപ്പെട്ടില്ല എന്നു പറയാം. കെട്ടിച്ചമക്കുന്നതും യോഗ്യതകളൊക്കാതിരിക്കുന്നതും രണ്ടും രണ്ടല്ലേ. സഹിഷ്ണുതയുമായി ബന്ധപ്പെട്ട പല ചരിത്രങ്ങളും നിഷേധിക്കാനുള്ള വ്യഗ്രത സദുദ്ദേശ്യത്തോടെയല്ല; തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ചരിത്രസംഭവങ്ങളെ നിരാകരിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന പ്രവണത വകവച്ചു നല്‍കാനാകില്ല.

സമാധാനത്തിനായുള്ള പിന്മാറ്റങ്ങള്‍
മറ്റൊന്ന്, അബൂലഹബിന്റെ ഭാര്യയുമായി ബന്ധപ്പെട്ട് വിമര്‍ശകര്‍ പറയുന്നത്, ഖുര്‍ആന്‍ ശാപവാക്കുന്നയിച്ചു എന്നാണ്. നൂറ്റിപ്പതിനൊന്നാം അധ്യായമാണല്ലോ ഇത്. തിരുനബി പ്രബോധനം ആരംഭിച്ചതു മുതല്‍ ക്രൂരമായ അക്രമണം, ശകാരങ്ങള്‍, കുടുംബക്കാരെ നബിയില്‍നിന്ന് അകറ്റല്‍ തുടങ്ങി പ്രബോധനത്തിന് എങ്ങനെയൊക്കെ തടസ്സം നില്‍ക്കാന്‍ പറ്റുമോ അങ്ങനെയൊക്കെ ചെയ്തതിനു പിന്നില്‍ അബൂ ലഹബും ഭാര്യയുമുണ്ട്. എന്നിട്ടും തിരുനബി സ്വന്തം നാവു കൊണ്ട് ശപിച്ചില്ല. അല്ലാഹുവിന്റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയാണ് ചെയ്തത്. അതൊരു പ്രാര്‍ഥനയല്ല. അല്ലാഹു നശിപ്പിച്ചിരിക്കുന്നു എന്ന അറിയിപ്പാണത്.

ഇസ്‌ലാമിനെ സൈനിക സംവിധാനമാക്കി മാറ്റുന്നവരുടെ പ്രചാരങ്ങള്‍ വളരെ കൃത്യമായി നബിജീവിതത്തിലെ ഓരോ സന്ദര്‍ഭവും വെച്ച് ഖണ്ഡിക്കാന്‍ പറ്റും. ഹിജ്റ ആറാം നൂറ്റാണ്ടിലാണ് ഹുദൈബിയ സന്ധി ഉണ്ടാകുന്നത്. തിരുനബി തന്റെ കഠിന പ്രതിയോഗികളുമായി നടത്തുന്ന കരാറാണല്ലോ. അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദ് നബിയുമായുള്ള കരാറാണ് എന്നെഴുതുമ്പോള്‍ ‘അല്ലാഹുവിന്റെ ദൂതന്‍’ എന്നെഴുതാന്‍ പറ്റില്ല എന്ന് മറുപക്ഷം ശഠിച്ചു. അലിക്ക്(റ) അങ്ങനെ തന്നെ എഴുതണം എന്നു തോന്നുകയും ശരീരഭാഷയിലൂടെ അത് പ്രകടിപ്പിക്കുകയും ചെയ്തപ്പോള്‍ തിരുനബി തന്നെയാണ് പേന വാങ്ങിയിട്ട് അത് തിരുത്തി ‘മുഹമ്മദുമായുള്ള കരാര്‍’ എന്നാക്കുന്നത്. ഇത് മദീനയില്‍ ഒരു രാജ്യം രൂപപ്പെടുത്തി ആറ് വര്‍ഷം പിന്നിട്ടശേഷമാണ്. ആ സന്ധിയിലാണ് പ്രത്യക്ഷത്തില്‍ തോറ്റു കൊടുക്കുന്നുവെന്ന് തോന്നുന്ന രീതിയില്‍ വ്യവസ്ഥകളെഴുതുന്നത്. പേരെഴുതുന്നിടത്ത് മാത്രമല്ല, ഈ വര്‍ഷം ഉംറ ചെയ്യും എന്ന് എഴുതിയിടത്ത് അടുത്ത വര്‍ഷം എന്നെഴുതിച്ചേര്‍ക്കാന്‍ പ്രതിപക്ഷത്തുള്ള സുഹൈല്‍ പറയുമ്പോള്‍ അതിനും റസൂല്‍ വഴങ്ങിക്കൊടുക്കുകയാണ്. സമാധാനത്തിനു വേണ്ടി ഏതളവിലും വഴങ്ങിക്കൊടുക്കുകയാണ് തിരുനബി. ഇതൊന്നും ദുര്‍ബല ചരിത്രമോ കെട്ടിച്ചമച്ചതോ അല്ല. സ്വഹീഹുല്‍ ബുഖാരിയിലുള്‍പ്പടെ ശാസ്ത്രീയമായി ഉദ്ധരിക്കപ്പെട്ടതാണ്.
ലേഖനത്തിന്റെ തുടക്കഭാഗത്ത് പരാമര്‍ശിച്ച തൗബ അധ്യായത്തിലെ അവസാന സൂക്തത്തില്‍ തന്നെ തിരുനബിയുടെ സ്വഭാവവും നിലപാടും എന്തായിരുന്നു എന്നു പറയുന്നുണ്ട്. റസൂല്‍ നടത്തിയ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങള്‍ കാണുക; ആളുകള്‍ക്ക് ആവശ്യമുള്ള നല്ലത് അനുവദിക്കുന്നു. വൃത്തികേടുകളില്‍നിന്ന് അകറ്റുന്നു. തൗറാതും ഇഞ്ചീലും നന്നായി പരിചയപ്പെടുത്തിയ യഹൂദികള്‍ക്കും ക്രിസ്ത്യാനികള്‍ക്കും അവരുടെ മക്കളെക്കാള്‍ കൂടുതല്‍ പരിചിതനായ നബിയാണിത്. പൂര്‍വ പുരോഹിതന്മാരായ ബഹീറയുടെയും നസ്തൂറയുടെയും അഭിപ്രായങ്ങള്‍ നമുക്ക് മുന്നിലുണ്ട്. വേദത്തില്‍ പറഞ്ഞ അതേ പ്രവാചകനാണെന്ന അവരുടെ കണ്ടെത്തലുകള്‍ ചരിത്രത്തിലുണ്ട്. പൂര്‍വവേദങ്ങളില്‍ നിന്നാണ് അവര്‍ നബിയെ മനസ്സിലാക്കുന്നത്. സല്‍മാനുല്‍ ഫാരിസി, അബ്ദുല്ലാഹിബ്നു സലാം(റ) ഇവരെല്ലാം ഇസ്‌ലാം സ്വീകരിക്കുന്നത് പൂര്‍വവേദങ്ങളില്‍ കണ്ട നബി എന്ന നിലക്കാണ്. എന്നെ ഏറ്റവും നല്ല സ്വഭാവത്തിന്റെ സമ്പൂര്‍ണ സാക്ഷാത്കാരത്തിനു വേണ്ടി നിയോഗിച്ചു എന്നു റസൂല്‍ പറയുന്നുണ്ട്. അതോടൊപ്പം എക്കാലത്തെയും മനുഷ്യരുടെ പ്രശ്നങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തു. അതാണ് ഖുര്‍ആന്‍ പിന്നീടു പറഞ്ഞത്, നബിയാരാണെന്നു ചോദിച്ചാല്‍, മനുഷ്യരുടെ ഭാരങ്ങളെ ഇറക്കിവെക്കുന്നവരാണ് എന്ന്. ജനങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന നാനാവിധ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും മറികടക്കാന്‍ സഹായിക്കുന്നവരാണ് എന്ന്. ഇതില്‍നിന്നെല്ലാം റസൂലിന്റെ നിയോഗവും നിലപാടുകളും വ്യക്തമാണ്.
ഹുദൈബിയ സന്ധിയെ തുടര്‍ന്ന് മദീനയിലേക്ക് വരുന്ന അബൂജന്‍ദലിന്റെ അനുഭവം ഓര്‍ക്കാവുന്നതാണ്. മക്കയില്‍ നിന്ന് മദീനയിലേക്ക് ആരു വന്നാലും അവരെ തിരിച്ചയക്കണം എന്നായിരുന്നല്ലോ കരാര്‍. എന്നാല്‍ മദീനയില്‍ നിന്ന് ആര് വന്നാലും തിരിച്ചയക്കില്ലെന്നും. അവിടെ റസൂല്‍ കരാര്‍ പാലിക്കുന്നതിനുവേണ്ടി വേദനയോടെ താഴ്ന്നുകൊടുക്കുന്നു. പിന്നീട് അവര്‍ സന്ധി ലംഘിച്ചു. അതോടെ അവരുടെ നിലനില്‍പ് തന്നെ ഭീഷണിയിലായി.

മദീന; പ്രതിയോഗികള്‍ക്കും സുരക്ഷിതം
തിരുനബിയുടെ കഠിന പ്രതിയോഗിയായ അബൂസുഫ്‌യാന്‍ മദീനയിലേക്ക് വരുന്നുണ്ട്. മദീനയിലേക്ക് വരാന്‍ എങ്ങനെയാണ് അദ്ദേഹത്തിന് ധൈര്യമുണ്ടാകുന്നത്. പ്രത്യേകിച്ച് ബദ്ര്‍, ഉഹ്ദ് പോരട്ടങ്ങള്‍ കഴിഞ്ഞ പശ്ചാതലത്തില്‍. വീണ്ടും സന്ധിക്കു വേണ്ടിയാണല്ലോ വരുന്നത്. അങ്ങനെ സിദ്ദീഖിനെ(റ) കാണുന്നു. ഉമ്മു ഹബീബയെ(റ) കാണുന്നു. അവരോടെല്ലാം സന്ധി പുനസ്ഥാപിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്നന്വേഷിക്കുന്നു. ഇസ്‌ലാമിന്റെ പ്രഖ്യാപിത ശത്രുവാണ് അബൂസുഫ്‌യാന്‍. അബൂജഹ്‌ലിനു ശേഷം മക്കക്കാര്‍ക്ക് നേതൃത്വം നല്‍കിയ മുസ്‌ലിംകളുടെ മുഖ്യപ്രതിയോഗി. എന്നിട്ടും അബൂസുഫ്‌യാന് മദീനയില്‍ വരാന്‍ ധൈര്യമുണ്ടായി! ചിലര്‍ പറയുന്നതു പോലെ ശത്രുവിനെ കിട്ടുന്നിടത്ത് വെച്ച് കൈകാര്യം ചെയ്യാം എന്നാണ് ഇസ്‌ലാമിന്റെ നിലപാടെങ്കില്‍ ഈ സന്ദര്‍ഭത്തില്‍ അബൂസുഫ്‌യാന് മദീനയിലേക്ക് പ്രവേശിക്കാനാകുമോ? മദീനയില്‍ നബി മാത്രമല്ല ഉള്ളത്. അവിടുത്തെ അനുചരര്‍ മുഴുവനും ഉണ്ട്. അവരില്‍ പെട്ട ആരെങ്കിലും തന്നെ മുന്നില്‍ കിട്ടിയാല്‍ അക്രമിക്കുമോ എന്ന ഭീതി അബൂസുഫ്‌യാന് ഉണ്ടാകുന്നില്ല. നബിയുടെയും അനുചരരുടെയും രീതി അതല്ലെന്ന് നന്നായി അറിയാമായിരുന്നു അബൂസുഫ്‌യാന്. ഈ ചരിത്രപശ്ചാതലത്തില്‍ വിഷയങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ നമുക്ക് കൂടുതല്‍ വ്യക്തത കിട്ടും.

ഇസ്‌ലാമില്‍ ശത്രുപക്ഷം, കൊലപാതകം എന്നിവയൊക്കെയുള്ള രീതി നേര്‍ക്കുനേര്‍ യുദ്ധം ചെയ്യുന്ന സമയത്ത് മാത്രമാണ്. സായുധ പോരാട്ട സമയത്തല്ലാതെ ആയുധമെടുക്കുകയോ സംഘട്ടനമുണ്ടാവുകയോ ചെയ്തതായിട്ട് കാണാന്‍ പറ്റുന്നില്ല. അഥവാ, പ്രതികാര ബുദ്ധിയാലുള്ള പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമില്‍ കാണുന്നില്ല. അങ്ങനെയാണ് നബി(സ) തങ്ങള്‍ സമൂഹത്തെ വാര്‍ത്തെടുത്തത്. ശത്രുക്കളോടും പോലും നീതി കാട്ടുന്നതാണ് നബിമാതൃക. അവരോട് സംസാരിക്കുന്നതിലും ഇടപെടുന്നതിലുമെല്ലാം ആ രീതി കാണാന്‍ പറ്റും. മക്കയില്‍ നിന്ന് മദീനയിലേക്കെത്തിയ പലരുടെയും അനുഭവത്തില്‍ അതുണ്ട്. ശത്രുക്കള്‍ക്കും അറിയാമായിരുന്നോ ഈ നിലപാടുകള്‍? അതുകൊണ്ടാണല്ലോ അവര്‍ മദീനയിലേക്ക് നിര്‍ഭയം വരുന്നത്. ഏതെങ്കിലും വിധത്തില്‍ വൈരാഗ്യം തീര്‍ക്കില്ല എന്നൊരു തീര്‍ച്ച അവര്‍ക്കുമുണ്ടായിരുന്നോ? പറയാം. നബി(സ്വ) പ്രവര്‍ത്തിച്ചിരുന്നതിന്റെ അടിസ്ഥാനം എന്താണ് എന്ന് മനസ്സിലാക്കിയാല്‍ നമുക്ക് കുറേക്കൂടി തെളിച്ചം കിട്ടും. ലോകത്ത് നടന്ന യുദ്ധങ്ങളും മുന്നേറ്റ ചരിത്രങ്ങളും പഠിക്കുമ്പോള്‍ ഒന്നുകില്‍ രാഷ്ട്ര വികസനമായിരിക്കും, അല്ലെങ്കില്‍ മറ്റൊരു രാഷ്ട്രത്തോടുള്ള പ്രതികാരമായിരിക്കും ലക്ഷ്യം. അല്ലെങ്കില്‍ ഒരു ജനവിഭാഗത്തിന്റെ വ്യാപ്തിയോ, മറ്റൊരു ജനവിഭാഗത്തോടുള്ള വിരോധമോ ഉണ്ടാവും. അത്തരം കാര്യങ്ങള്‍ക്കു വേണ്ടിയാണ് വിവിധ കാലങ്ങളില്‍ ലോകത്ത് സൈനിക നീക്കങ്ങള്‍ നടന്നിട്ടുള്ളത്. തിരുനബി(സ്വ) വന്നത് മനുഷ്യ സമൂഹത്തിന് ഇരുലോകത്തും വിജയിക്കാനാവശ്യമായ സംഹിതയും സംസ്‌കാരവും ബോധ്യപ്പെടുത്തി പരിശീലിപ്പിച്ച് മുന്നോട്ടുനയിക്കാന്‍ വേണ്ടിയാണ്. അതാണ് റസൂലിന്റെ നിയോഗദൗത്യം. സംസ്‌കാര നിര്‍മിതിയും സാമൂഹിക ക്ഷേമവുമാണ് ധര്‍മം. ആ സഞ്ചാരവഴിയിലെ തടസ്സങ്ങള്‍ നീക്കാനുള്ള അനുവാര്യ പ്രതിരോധങ്ങള്‍ എന്നതിനപ്പുറം തിരുനബിക്ക്(സ്വ) ഒരു രാജ്യത്തിന്റെ ഭരണാധികാരിയാകണമെന്ന ആഗ്രഹമില്ല. വേറൊരു രാജ്യത്തോടുള്ള പകയില്ല.

അബുല്‍ ഹസന്‍ അലി നദ്‌വി എഴുതുന്നു: ആറാം നൂറ്റാണ്ടിലെ വലിയ കൊമ്പന്മാരൊക്കെ നബിയെ എതിര്‍ക്കാനുള്ള ഒരു പ്രധാനപ്പെട്ട കാരണം അവരുടെ ആസ്തിയും ആഢ്യത്വവും ആയിരുന്നു. അടിമകളെ സംരക്ഷിക്കുകയും അടിമകളെ കൊണ്ട് പണിയെടുപ്പിക്കുകയും അടിമകളുടെ എണ്ണം പിടിച്ച് പ്രൗഢി കാണിക്കുകയും ചെയ്യുന്നവരായിരുന്നു. ആ അടിമകളെ കൈപിടിച്ച് സ്വാതന്ത്യത്തിലേക്കും ഉയര്‍ച്ചയിലേക്കും കൊണ്ടുവന്ന് ഇവിടത്തെ ഉച്ചനീചത്വങ്ങള്‍ ഇല്ലായ്മ ചെയ്യുന്നു എന്ന കുടിപ്പകയാണ് ചിലപ്പോഴൊക്കെ ബഹുദൈവ വിശ്വാസത്തെക്കാളും നബിയെ(സ) എതിര്‍ക്കാനുണ്ടായ കാരണം.

നബി(സ) ബിലാലിനെ പോലുള്ള ആളുകളെ സംരക്ഷിക്കാതെ ആദര്‍ശം മാത്രം പറഞ്ഞിരുന്നെങ്കില്‍ അവിടത്തെ കുത്തക വര്‍ഗത്തിന് അത്രവലിയ പ്രശ്നമൊന്നും ഉണ്ടാവില്ലായിരുന്നു. അവിടെ ആത്യന്തികമായി ആഢ്യത്വത്തെ റസൂല്‍ ചോദ്യം ചെയ്തതാണ് പ്രശ്‌നമാകുന്നത്.
റസൂലിനെ മനസ്സിലാക്കാനുള്ള ഒരടിസ്ഥാനം എന്ന നിലക്ക് ഹിര്‍ഖല്‍ രാജാവും അബൂസുഫ്‌യാനും തമ്മില്‍ നടക്കുന്ന സംഭാഷണം ഉപകരിക്കുമെന്ന് തോന്നുന്നു. പ്രസ്തുത സംഭാഷണത്തില്‍ തിരുനബിയെ കുറിച്ച് രാജാവ് അബൂസുഫ്‌യാനോട് കൃത്യമായി ചോദിക്കുന്നുണ്ട്. ഹിര്‍ഖല്‍ ചക്രവര്‍ത്തി ചോദിക്കുന്നു: നബിയുടെ പിതാക്കന്മാരില്‍ ആരെങ്കിലും രാജാക്കന്മാരായിരുന്നോ? ഉന്നതരാണോ ദുര്‍ബലരാണോ സംഘത്തില്‍ ചേരുന്നത്? ആളുകള്‍ കൂടുകയാണോ കുറയുകയാണോ? ഈ മതത്തോട് വിരോധം വെച്ച് മതത്തില്‍ നിന്ന് ആരെങ്കിലും പുറത്ത് പോവുന്നുണ്ടോ, അദ്ദേഹം നിങ്ങളോട് എന്തെങ്കിലും കളവു പറഞ്ഞിരുന്നോ? വഞ്ചന നടത്താറുണ്ടായിരുന്നോ? ഈ ചോദ്യങ്ങള്‍ക്ക് അബൂസുഫ്യാന്റെ മറുപടി: നന്മചെയ്യാനാണ്, കുടുംബ ബന്ധം ചേര്‍ക്കാനാണ്, സത്യം പറയാനാണ് അദ്ദേഹം കല്‍പിക്കുന്നത്. രാജപരമ്പരയിലൂടെ വന്ന ആളല്ല, ദുര്‍ബലരാണ് അദ്ദേഹത്തെ പിന്‍പറ്റുന്നത്, ആര്‍ക്കും അദ്ദേഹത്തെ കുറിച്ച് തെറ്റിദ്ധാരണ ഇല്ല എന്നാണ്. അബൂ സുഫ്‌യാന്‍ ശേഷം പറയുന്നുണ്ട്, ‘ഇപ്പോള്‍ ഞങ്ങളും അദ്ദേഹവും തമ്മില്‍ കരാറിലാണ്. ആ കരാര്‍ ലംഘിക്കുമോ എന്നറിയില്ല.’ തിരുനബിയെ കുറിച്ച് ഒരു നെഗറ്റീവ് ചിത്രം കിട്ടാന്‍ മന:പൂര്‍വം കടത്തിക്കൂട്ടിയ വാക്ക് ഇതു മാത്രമായിരുന്നു.

തന്റെ മനസ്സിലിരിപ്പ് തുറന്നുപറയാനുള്ള അവസരം അബൂസുഫ്യാന് എവിടെയും ലഭിക്കുന്നില്ല. അങ്ങനെ കിട്ടിയ അവസരമാണ് അബൂസുഫ്യാന്‍ ഉപയോഗിച്ചത്. ശത്രുക്കള്‍ക്കു പോലും നിരാകരിക്കാനാകാത്ത സത്യസന്ധതയും മൂല്യവുമാണ് റസൂല്‍ ഉയര്‍ത്തിപ്പിടിച്ചത്. അങ്ങനെ മനസ്സിലാക്കുമ്പോള്‍ നമ്മളുദ്ദേശിക്കുന്ന ആശയം ഒന്നുകൂടെ വ്യക്തമാവും.
തിരുനബി സ്ഥാപിക്കാന്‍ ശ്രമിച്ചത് എന്തായിരുന്നുവെന്നും ജീവിതത്തില്‍ അത് പൂര്‍ണമായും പാലിച്ചിരുന്നുവെന്നും അബൂസുഫ്‌യാന്റെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കിയെടുക്കാം. ജനങ്ങള്‍ നന്നാവാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന നിര്‍മാണാത്മക ചിന്ത ഉല്‍പാദിപ്പിക്കുകയും അത് പ്രയോഗിക്കുകയുമാണ് തിരുനബിയുടെ(സ) നിയോഗ ദൗത്യം.

അന്നത്തെ ജനങ്ങളില്‍ പലരും പല കെണികളില്‍ അകപ്പെട്ടവരാണ്. അപ്പോള്‍ അവര്‍ക്ക് സംസ്‌കരണം/മോചനം ആവശ്യമാണ്. അതിന് അവരില്‍ വിജ്ഞാനം നിറയ്ക്കണം. അതുകൊണ്ട് അവര്‍ക്ക് വിജ്ഞാനം നല്‍കുന്നു. സംസ്‌കാരവും വിജ്ഞാനവും സമം ചേര്‍ത്ത് ഒരു മനുഷ്യസമൂഹത്തെ രൂപപ്പെടുത്തുന്നു. മാനവികതക്കെതിരായ, മനുഷ്യത്വത്തിനെതിരായ, സ്നേഹത്തിനെതിരായ, മുല്യങ്ങള്‍ക്കെതിരായ എന്തൊക്കെയുണ്ടോ അതിനെയെല്ലാം തിരുനബി(സ) ഘട്ടംഘട്ടമായി വിപാടനം ചെയ്തു. ഇങ്ങനെയായിരുന്നു തിരുനബി എന്നു തിരിച്ചറിയുമ്പോള്‍ ആ ജീവിത കാലത്തോ പിന്നീടോ നടക്കുന്ന പോരാട്ടങ്ങളൊക്കെയും അനിവാര്യ കാരണങ്ങളാല്‍ സംഭവിക്കുന്നതാണെന്ന് മനസ്സിലാക്കാന്‍ കഴിയും.

തിരുനബി(സ) ദുര്‍ബലരോടൊപ്പമായിരുന്നു. ദുര്‍ബലര്‍ക്കുവേണ്ടിയാണ് സംസാരിച്ചത്. മാനവിക മൂല്യങ്ങളെ എതിര്‍ത്തവരോടാണ് നബി എതിരിട്ടത്. അന്നത്തെ ജനത ശക്തരായിരുന്നു. അവര്‍ക്ക് അധികാരമുണ്ട്, കായികബലമുണ്ട്, സമ്പത്തുണ്ട്. ഇതൊക്കെയുള്ള ഒരു സമൂഹത്തെ നിലക്കുനിര്‍ത്താന്‍ ചിലഘട്ടങ്ങളില്‍ ബലം പ്രയോഗിക്കേണ്ടിവരുമല്ലോ. ആ ബലപ്രയോഗം ഒഴിവാക്കാനാകില്ല. നന്മ സ്ഥാപിക്കാന്‍ വേണ്ടി തിന്മയുടെ ഉപാസകരെ പിടിച്ചു കെട്ടണമായിരുന്നു. അല്ലാതെ കാണുന്നിടത്തു വെച്ച് പിടിക്കുക, കൊല്ലുക, അതിനു വേണ്ടി ദുര്‍മാര്‍ഗം സ്വീകരിക്കുക എന്ന രീതിയായിരുന്നില്ല തിരുനബിയുടേത്(സ്വല്ലല്ലാഹു അലൈഹി വസല്ലം).
നജാശി രാജാവിന്റെ കൊട്ടാരത്തില്‍ ജഅ്ഫര്‍(റ) നടത്തുന്ന പ്രഭാഷണം ചരിത്രത്തില്‍ കാണാം. അതില്‍ അക്കമിട്ട് പറയുന്ന ഓരോന്നും തിരുനബിയുടെ പ്രവര്‍ത്തനത്തിന്റെ സുതാര്യത വ്യക്തമാക്കുന്നുണ്ട്. തിരുനബിക്കും അനുചരര്‍ക്കുമെതിരെ തീരാപകയോടെ നിലകൊള്ളുകയും അവര്‍തന്നെ സായുധ സംഘട്ടനത്തിന് കളമൊരുക്കുകയും ചെയ്തപ്പോഴാണ് അനിവാര്യഘട്ടത്തില്‍ നിലനില്‍ക്കാനുള്ള അവകാശസംരക്ഷണത്തിനു വേണ്ടി പ്രതിരോധത്തിനു മുതിരുന്നത്. അതും മക്കയിലെ പത്തുവര്‍ഷത്തെ തീവ്രമായ സഹന ജീവിതത്തിന് ശേഷമാണെന്നോര്‍ക്കുക. നിങ്ങള്‍ യുദ്ധം ആഗ്രഹിക്കാന്‍ പാടില്ല എന്ന നിര്‍ദേശം കൂടെ ഈ ഘട്ടത്തില്‍ ചേര്‍ത്തുവായിക്കാവുന്നതാണ്.

പ്രതികാരദാഹമാണോ?
നോക്കൂ, ഹിജ്‌റ അഞ്ചാം വര്‍ഷമാണ് മക്കയില്‍ കൊടും ക്ഷാമമുണ്ടാകുന്നത്. ബദ്ർ യുദ്ധവും ഉഹദ് യുദ്ധവും കഴിഞ്ഞ സമയമാണ്. അബൂസുഫ്‌യാനടക്കമുള്ള സമ്പന്നർ പോലും ഉലഞ്ഞു. കുട്ടികള്‍ കരയുന്നുണ്ട്. ഭക്ഷണമില്ലാതെ ജനം കഷ്ടപ്പെടുകയാണ് എന്ന് തിരുനബി അറിഞ്ഞു. അന്നേരം റസൂൽ എന്ത് ചെയ്യണമായിരുന്നു? ശിഅ്ബ് അബീത്വാലിബില്‍ തന്നെയും കുടുംബത്തെയും മൂന്നുകൊല്ലം പട്ടിണിക്കിട്ട് പച്ചില തീറ്റിച്ചവർ അനുഭവിക്കട്ടേ എന്ന് വിചാരിച്ചില്ല. പ്രതികാരദാഹിയാണെങ്കില്‍ അങ്ങനെയാണ് പറയുക. പക്ഷേ അതല്ല ഉണ്ടായത്. മദീനയില്‍ നിന്ന് കിട്ടാവുന്നിടത്തോളം ഭക്ഷണം ശേഖരിച്ച് അംറുബ്‌നു ഉമയ്യയുടെ(റ) കൈവശം മക്കയിലേക്ക് കൊടുത്തയക്കുകയായിരുന്നു തിരുനബി. അബൂസുഫ്‌യാനെയാണ് ഇത് ഏല്‍പ്പിക്കുന്നത്. ആ ഉദാരതയ്ക്ക് അബൂസുഫ്‌യാന്‍ നന്ദി പറയുന്നുണ്ട്. ഹുദൈബിയ സന്ധിക്ക് മുമ്പാണ് ഈ സംഭവം നടക്കുന്നത്.

അതുപോലെ മറ്റൊരു സന്ദര്‍ഭമുണ്ട്, സുമാമയുടെ(റ) ഇസ്‌ലാമാശ്ലേഷവുമായി ബന്ധപ്പെട്ടുള്ള സംഭവം. ഒരവസരത്തിൽ സുമാമക്കെതിരെ വധശിക്ഷ പ്രഖ്യാപിച്ചതായിരുന്നു തിരുനബി. അങ്ങനെ പ്രഖ്യാപിക്കാനൊരു കാരണമുണ്ട്. സുമാമയുടെ ഭരണപ്രദേശമായ യമാമയിലേക്കെത്തുന്ന വിശ്വാസികളെയെല്ലാം അദ്ദേഹം ക്രൂരമായി കൊല്ലുമായിരുന്നു. അകാരണമായി മുസ്‌ലിംകളെ കൊല്ലാന്‍ ഗോത്രത്തിന്റെ അധികാരം ഉപയോഗിച്ച ആളാണ് സുമാമ. അത്രയ്ക്ക് പകയുണ്ടായിരുന്നു തിരുനബിയോട്. അങ്ങനെയിരിക്കെ അവിചാരിതമായിട്ടാണ് മദീന രാഷ്ട്രാതിര്‍ത്തിയില്‍ വെച്ച് സുമാമ പിടിക്കപ്പെടുന്നത്. സുമാമയാണെന്ന് അറിയാതെയാണ് സ്വഹാബികൾ അദ്ദേഹത്തെ പിടികൂടുന്നത്. തിരുനബിയാണ് സുമാമയാണെന്ന് തിരിച്ചറിയുന്നത്. വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും സുമാമയുടെ ശിക്ഷ അപ്പോൾ നടപ്പാക്കുന്നില്ല. മനംമാറ്റമുണ്ടാകുമെന്ന് ബോധ്യപ്പെട്ടപ്പോള്‍ ബന്ദിയാക്കുകയും മൂന്നുദിവസത്തിനു ശേഷം അഴിച്ചുവിടുകയുമായിരുന്നു. ഒരു ബലപ്രയോഗവുമില്ല. എന്തെങ്കിലുമൊരു ഉപാധി പകരംവെച്ചിട്ടല്ല വിടുന്നത്. എന്തു വേണമെങ്കിലും തരാമെന്ന് സുമാമ പറയുന്നുണ്ട്. തിരുനബി ഒന്നും ആവശ്യപ്പെടുന്നില്ല. വിട്ടയച്ച സുമാമ ഇസ്‌ലാം സ്വീകരിച്ചു. യമാമയില്‍ തിരിച്ചെത്തിയ സുമാമ തന്റെ ഗോത്രക്കാരെ മുഴുവന്‍ ഇസ്‌ലാമിലേക്ക് കൊണ്ടുവന്നു. അദ്ദേഹമായിരുന്നു മക്കയിലേക്ക് ധാന്യം അയച്ചിരുന്നത്. തിരുനബിയെ ക്രൂരമായി പീഡിപ്പിക്കുകയും മര്‍ദനങ്ങള്‍ തുടരുകയും ചെയ്യുന്ന മക്കക്കാര്‍ക്കിനി യമാമയില്‍ നിന്ന് ധാന്യങ്ങള്‍ അയച്ചുതരികയില്ലെന്ന് അദ്ദേഹം രേഖാമൂലം മക്കക്കാരെ അറിയിച്ചു. പലതരത്തിലുള്ള അനുരഞ്ജന സംഭാഷണങ്ങള്‍ നടത്തിയിട്ടും സുമാമ വഴങ്ങിയില്ല. മറ്റൊരു വഴിയുമില്ലെന്ന് കണ്ട് മക്കക്കാർ തിരുനബിക്കരികിലെത്തി. സംസാരിച്ചു. വിവരമറിഞ്ഞ ഉടനെ തിരുനബി സുമാമക്ക് കത്തെഴുതി. മക്കയോട് പ്രതികാരം ചെയ്യരുത്, ധാന്യം നിഷേധിക്കരുത്, മുമ്പെന്നപോലെ എത്തിച്ചുകൊടുക്കണം. സുമാമ ആ നിർദേശം ശിരസാവഹിച്ചു. പ്രതികാരം ചെയ്യാന്‍ പറ്റിയ സമയമായിരുന്നു അത്. ആ സന്ദർഭത്തെ ധനാത്മകമായി, നിര്‍മാണാത്മകമായി ഉപയോഗിക്കുകയാണ് തിരുനബി ചെയ്തത്. അത് വലിയൊരു സന്ദേശമാണ്. മക്കക്കാരുടെ നേതൃത്വം അബൂസുഫ്‌യാനായിരുന്നു. സന്ധി സംഭാഷണത്തിനും മറ്റും വരുമ്പോള്‍ തിരുനബി അബൂസുഫ്്യാന് മുഖംകൊടുക്കാതിരുന്നെങ്കിലോ? അദ്ദേഹത്തിന്റെ മക്കയിലെ നേതൃസ്ഥാനം തന്നെ തുലാസിലായേനെ. കാരണം മക്കക്കാർ അബൂസുഫ്‌യാനെ കൈകാര്യം ചെയ്തേക്കാവുന്ന രാഷ്ട്രീയ പ്രതിസന്ധിയായിരുന്നു അത്. ഭക്ഷ്യക്ഷാമ ഘട്ടത്തെ രാഷ്ട്രീയ മത്സരമായല്ല തിരുനബി കാണുന്നത്.

സുഹൈലുബ്‌നുഅംറിന്റെ(റ) മറ്റൊരു സംഭവമുണ്ട്. ഒരു യുദ്ധത്തില്‍ ബന്ദിയായി അദ്ദേഹം പിടിക്കപ്പെട്ടു. യുദ്ധം കഴിഞ്ഞ് മടങ്ങുന്ന ഘട്ടത്തില്‍ ഉമർ(റ) പല്ലടിച്ചുകൊഴിക്കാന്‍ സുഹൈലിനെ തരാന്‍ ആവശ്യപ്പെടുന്നു. അദ്ദേഹത്തെ ഞാന്‍ വിട്ടുതരില്ല എന്നാണ് തിരുനബി(സ്വ) പറയുന്നത്. അംഗഭംഗം എനിക്കിഷ്ടമല്ലെന്നും ഞാൻ അംഗഭംഗം ചെയ്താൽ അല്ലാഹു എന്നെ അംഗഭംഗം ചെയ്യും എന്നും പറയുന്നുണ്ട്. ഒരുകാലം വരും. അന്ന് സുഹൈല്‍ ബ്‌നുഅംറ് ഈ മതത്തിനുവേണ്ടി ശബ്ദിക്കുമെന്നും പറയുന്നുണ്ട് തിരുനബി(സ്വ). നബിയോടും മുസ്‌ലിംകളോടുമുള്ള വിരോധം ആളിക്കത്തിക്കുന്ന സുഹൈലിന്റെ കാര്യത്തിലാണ് അംഗഭംഗത്തിന് വിട്ടുതരില്ലെന്ന് തിരുനബി(സ്വ) പറഞ്ഞത്.

മക്കാ വിജയവേളയും ഓർക്കുക. ഉമൈറും സ്വഫ്‌വാനും സുഹൃത്തുക്കളായിരുന്നു. തിരുനബിയെ(സ്വ) വധിക്കാന്‍ ഉമൈറിനെ സ്വഫ്‌വാന്‍ പറഞ്ഞുവിടുന്നുണ്ട്. കുടുംബവും ബന്ധവും ഒഴിവാക്കി പുറപ്പെടാന്‍ പറയുകയും പകരം ഉമൈറിന്റെ ബാധ്യതകള്‍ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് മക്കാ വിജയവേളയിൽ എല്ലാവര്‍ക്കും മാപ്പ് കൊടുക്കുന്നു. സ്വഫ്‌വാന്‍ അത് വിശ്വസിക്കാൻ കൂട്ടാക്കാതെ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ആര്‍ക്ക് മാപ്പ് കൊടുത്താലും നബി എനിക്ക് മാപ്പ് നൽകില്ല, അത്രമാത്രം ചെയ്തുകൂട്ടിയിട്ടുണ്ട് ഞാന്‍ എന്ന് പറഞ്ഞ് നാടുവിടാൻ തീരുമാനിച്ചു. തീരദേശം വരെ അദ്ദേഹം ഓടി. ഉമൈര്‍(റ) നബിക്കരികില്‍ വന്ന് സ്വഫ്‌വാന് മാപ്പ് കൊടുക്കുമോ എന്ന് ചോദിച്ചു. സ്വഫ്‌വാന് മാപ്പ് എന്ന് തിരുനബി പറഞ്ഞു. ഈ വിവരം ചെന്നുപറഞ്ഞാല്‍ സ്വഫ്‌വാൻ വിശ്വസിക്കില്ല. അതിനെന്തെങ്കിലും തെളിവ് വേണമെന്നായി ഉമൈർ(റ). നബിതങ്ങള്‍ തലപ്പാവ് ഊരിക്കൊടുത്തു. റസൂലിന്റെ തലപ്പാവുമായി ഉമൈര്‍(റ) സ്വഫ്‌വാന്റെ അടുത്ത് ചെന്നു. എന്നിട്ടും വിശ്വസിച്ചില്ല. പറഞ്ഞുബോധ്യപ്പെടുത്തി തിരിച്ചുകൊണ്ടുവരുമ്പോൾ അകലെ നിന്ന് തന്നെ സ്വഫ്‌വാന്‍ “എന്നെ ശിക്ഷിക്കുമോ’ എന്ന് വിളിച്ചു ചോദിച്ചു. റസൂൽ മറുപടി പറഞ്ഞ ശേഷമാണ് അദ്ദേഹം അത് വിശ്വസിച്ചത്. നബിതങ്ങൾ സഫ്്വാനോട് ഇസ്‌ലാമിലേക്ക് വരുന്നതിനെക്കുറിച്ച് സംസാരിച്ചു. എനിക്കിനിയും സമയം വേണമെന്ന് സ്വഫ്‌വാന്‍ ആവശ്യപ്പെട്ടു. ആവശ്യപ്പെട്ട സമയം അനുവദിച്ചുകൊടുത്തു എന്നാണ് ചരിത്രം. അവിടെ വെച്ച് കൊല്ലാമായിരുന്നു. ബലം പ്രയോഗിച്ച് മതം മാറ്റാമായിരുന്നു. അതൊന്നുമുണ്ടായില്ല. സ്വഫ്‌വാന് സാവകാശം നൽകി. കൊലപാതകശ്രമം നടത്തിയ വ്യക്തിക്കാണ് ഈ ആനുകൂല്യങ്ങള്‍ അനുവദിച്ചുകൊടുത്തത് എന്നോർക്കണം.

ആയുധധാരിക്കും സ്നേഹാലിംഗനം
ഉമൈർ മുസ്‌ലിം ക്യാമ്പിലെത്തുമ്പോൾ ഉമർ(റ) നന്നായി ദേഷ്യപ്പെടുന്നുണ്ട്. ഇയാൾ അല്ലാഹുവിന്റെ ശത്രുവാണ്, ദുരുദ്ദേശ്യത്തോടെ വന്നതാണ് എന്നെല്ലാം ഉമര്‍(റ) പറയുന്നുണ്ട്. ഈ ഉമൈറിനെയാണ് തിരുനബി അഴിച്ചുവിടാനാവശ്യപ്പെട്ടത്. ഉമൈറിനെ അരികിലേക്ക് വിളിച്ച് തിരുനബി സ്വഫ്‌വാന്റെ വര്‍ത്തമാനം ചോദിക്കുന്നു. ഞങ്ങളെ എന്തു വേണമെങ്കിലും ചെയ്യാം നബിയേ എന്ന് ഉമൈര്‍ പറയുന്നുണ്ട്. “ഞങ്ങളെല്ലാം അങ്ങയെ വ്യാജനാക്കി അക്രമം അഴിച്ചുവിട്ടവരാണ് എന്ന് ഉമൈർ തന്നെ ഓർമിപ്പിച്ചു.’ മുത്തുനബിയുടെ ശ്രേഷ്ഠസ്വഭാവം വഴിയാണ് ഉമൈറും പിന്നീട് സ്വഫ്‌വാനും ഇസ്‌ലാം സ്വീകരിക്കുന്നത്.

ഇവരെല്ലാം മുസ്‌ലിംകളുടെ പ്രഖ്യാപിത ശത്രുക്കളായിരുന്നു. കൊല്ലാനാണ് വരുന്നത് എന്ന് തിരുനബിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് “സ്വഫ്‌വാനും നീയും തമ്മില്‍ സംസാരിച്ചത് ഇന്ന കാര്യമല്ലേ’ എന്ന് ചോദിച്ചത്. വാളുമായാണ് ഉമൈർ വന്നതുതന്നെ.
പത്തുവര്‍ഷം യുദ്ധം ചെയ്യാതിരിക്കുക എന്ന തീരുമാനം തന്നെ വലിയ കാര്യമാണ്. നോക്കൂ, സുമയ്യ ബീവിയെ ശത്രുക്കൾ വളരെ ക്രൂരമായി കൈകാര്യം ചെയ്തു. യാസിര്‍(റ), അമ്മാര്‍(റ) തുടങ്ങിയവരെയെല്ലാം മര്‍ദിക്കുന്നത് തിരുനബി കാണുകയാണ്, അവർ അനുഭവിച്ച വേദന അറിയുകയാണ്. എങ്ങനെയാണ് ഇതൊക്കെ മറക്കാനാവുക? ബിലാല്‍(റ) ഏറ്റുവാങ്ങിയ പീഡനങ്ങളും മനസ്സില്‍ നിന്ന് പോകില്ല. അതിനൊക്കെ നേതൃത്വം കൊടുത്ത സമൂഹത്തിന് തന്നെയാണ് മാപ്പ് കൊടുത്തിരിക്കുന്നത്. ആ ഒരധ്യായം മാത്രം മതി തിരുനബിയുടെ(സ്വ) ഹൃദയവിശാലത ബോധ്യപ്പെടാന്‍. ശത്രുവിനെ സ്‌നേഹത്തിലൂടെ ചിന്തിപ്പിക്കുക; എത്ര ഹൃദ്യമായ സമീപനം. ശത്രുവും സമൂഹവും രക്ഷപ്പെടും. തിന്മയുടെ കേന്ദ്രമായ ഒരാളെ നശിപ്പിക്കുക എന്നു പറയുന്നതിനെക്കാള്‍ ശക്തിയുണ്ട് അയാളെ നന്മയുടെ കേന്ദ്രമാക്കുക എന്നതിന്.

ജിഹാദ്
അനിവാര്യമായ സന്ദര്‍ഭങ്ങളിലുണ്ടായിട്ടുള്ള യുദ്ധങ്ങളില്‍ ഏതു രീതിയായിരുന്നു സ്വീകരിച്ചത്? ഒറ്റയിട്ട സന്ദര്‍ഭങ്ങളില്‍ ശത്രുപക്ഷത്തെ ഒരാളെ എവിടെയെങ്കിലും വെച്ചുകണ്ടാല്‍ കൊല ചെയ്യാനോ, പ്രതികാരം ചെയ്യാനോ അനുമതി കൊടുത്തില്ല. അതുകൊണ്ടാണ് അബൂസുഫ്്യാന് മദീനയിലേക്ക് വരാന്‍ സാധിച്ചത്.

പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള ഒരുപാട് ശ്രമങ്ങള്‍ക്കൊടുവിലാണല്ലോ ഓരോ യുദ്ധങ്ങളുമുണ്ടാകുന്നത്. യുദ്ധത്തിന്റെ സാഹചര്യത്തില്‍ പുലര്‍ത്തേണ്ട നീതിബോധം എന്താണ്?
പറയാം, യുദ്ധമാരംഭിച്ചവരോടാണ്. രണ്ടു വിഭാഗത്തോടാണുള്ളത്. ഒന്ന്, മുസ്‌ലിംകളോട് യുദ്ധമാരംഭിച്ചവരോടാണ്. രണ്ടാമത്തേത്, മുസ്‌ലിംകളോട് യുദ്ധം ഉദ്ദേശിക്കുന്ന, മുസ്‌ലിംകളെ ആക്രമിക്കാന്‍ തക്കംപാർക്കുന്ന വർഗീയവാദിയോടാണ്. ഈ രണ്ടു രീതിയല്ലാത്ത മറ്റൊരു ജിഹാദ് കണ്‍സപ്റ്റ് ഇസ്‌ലാമിലില്ല. തുഹ്ഫ ഇതിന്റെ ആദ്യഭാഗം കൃത്യമായി പറയുന്നുണ്ട്: ഇഖാമത്തുദ്ദലീലാണ്(ആശയ പ്രകാശനം എന്ന് ഭാഷാന്തരം ചെയ്യാവുന്ന സംജ്ഞ) ആകെ ലക്ഷ്യം. ഹിജ്‌റക്ക് മുമ്പ് ജിഹാദ് വിലക്കപ്പെട്ടിരുന്നു. നബിയോട് പ്രബോധനവും മുന്നറിയിപ്പും ബുദ്ധിമുട്ടുകൾ ക്ഷമിക്കാനുമൊക്കെയായിരുന്നു ആദ്യം കല്പനകൾ. ഇഖാമത്തുദ്ദലീല്‍ സാധ്യമാവുകയാണെങ്കില്‍ ജിഹാദ് പാടില്ല. ജിഹാദ് നിര്‍ബന്ധമാവുക എന്നതിന്റെ താല്പര്യം ജിഹാദിന്റെ മാധ്യമങ്ങൾ നിര്‍ബന്ധമാവുക എന്നതാണ്. അതിന്റെ ഉദ്ദേശ്യങ്ങള്‍ ഒരിക്കലും സാക്ഷാത്കരിക്കപ്പെടണമെന്നില്ല. ഖിതാല്‍(യുദ്ധം) കൊണ്ടുള്ള ഉദ്ദേശ്യം ആളുകള്‍ക്ക് സൻമാർഗത്തിന്റെ വഴി സൗകര്യപ്പെടുത്തലാണ്. ശഹാദത്(രക്തസാക്ഷ്യം) ലക്ഷ്യമല്ല. കാഫിറിനെ കൊല്ലുക എന്നുള്ളത് ലക്ഷ്യമേയല്ല. ഇഖാമത്തുദ്ദലീല്‍ കൊണ്ട് ഹിദായത്തിന്റെ (സൻമാർഗം) വഴി തെളിയിക്കാൻ പറ്റിയാല്‍, ഇഖാമത്തുദ്ദലീലാണ് ജിഹാദിനെക്കാള്‍ ഗുണകരം. മുസ്‌ലിംകളുടെ സ്വൈര്യജീവിതം ഉറപ്പാക്കലാണ്. ഈയര്‍ഥത്തില്‍ ഇങ്ങോട്ട് യുദ്ധം തുടങ്ങിയ ആളുകളോട് യുദ്ധം നടത്തുക. റസൂൽ മദീനയിലെത്തിയ ശേഷം മുഴുകാലം യുദ്ധമായിരുന്നു എന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലല്ലോ. ഹുദൈബിയ സന്ധിക്ക് പകരം, മക്കക്കാരോട് പോരാടാമായിരുന്നു. മക്കം ഫത്ഹിലും കൊന്ന് തീർക്കാമായിരുന്നു. തിരുനബി ചെയ്തില്ല. അവര്‍ക്കൊക്കെ മാപ്പ് കൊടുക്കാനുള്ള മഹാമനസ്കതയാണ് നബി(സ്വ) സ്വീകരിച്ചത്.

വീണുപോയ വാൾ
തനിക്ക് നേരെ വാളോങ്ങിയയാളിൽ നിന്ന് വാൾ കൈക്കലാക്കി ‘നിന്നെ ആരെടാ രക്ഷിക്കുക’ എന്നു ചോദിച്ചുവെന്നൊരു അവതരണം ഈയിടെയുണ്ടായി. എടാ എന്ന ചോദ്യത്തില്‍ സത്യത്തില്‍ പരിസരം മറന്നുപോകലുണ്ടല്ലോ. പക്ഷേ, തിരുനബി അങ്ങനെ പരിസരം മറന്നുപോകില്ല. വാൾ പിടിച്ചുവാങ്ങി, കുറച്ചുകൂടി പരുഷമായി ചോദിക്കുകയായിരുന്നു എന്നത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യമാണ്. റസൂൽ ആ ചോദ്യം ചോദിക്കുമ്പോള്‍ പേടിച്ച് വിറച്ചു നില്‍ക്കുന്ന ഒരാള്‍, നിന്നെക്കാള്‍ നല്ലവർ ആരുമില്ല എന്ന് എങ്ങനെയാണ് മറുപടി പറയുക? നിങ്ങള്‍ എത്ര മാന്യനാണ്, ഞാനിനി ഇത്തരം കാര്യങ്ങളൊന്നും ചെയ്യില്ല എന്ന രീതിയിലുള്ള സൗഹൃദ ഭാഷണമാണല്ലോ അവിടെ ഉണ്ടാകുന്നത്. ശേഷം നടന്ന സംഭവങ്ങളെല്ലാം റസൂല്‍ പ്രതികാര ബുദ്ധിയോടെ പ്രവർത്തിച്ചു എന്ന വ്യാഖ്യാനത്തിനെതിരാണ്. അയാളെ പറഞ്ഞയക്കുന്നു, അയാള്‍ തിരിച്ചു പോകുന്നു. ഇതൊക്കെ നബി പ്രതികാരം ചെയ്യുന്നു എന്ന സങ്കല്‍പത്തിനെതിരാണ്. ശത്രുക്കളോട് ഇടപെടുമ്പോള്‍ പോലും വാക്കുകളിൽ പാലിക്കേണ്ട സൂക്ഷ്മത പ്രധാനമാണ്. റസൂൽ അതാണ് ചെയ്തത്. പ്രബോധകന്മാർ അത് മറന്നുകൂടാത്തതാണ്.
റസൂൽ പള്ളിയിലിരിക്കുന്ന സമയത്താണല്ലോ അവധിയെത്തുന്നതിനുമുമ്പ് കടം തിരിച്ചുവാങ്ങാന്‍ സൈദുബ്നു സഅ്ന വന്നത്. നബിയുടെ തലപ്പാവും ഖമീസുമൊക്കെ പിടിച്ചുവലിച്ചു. അബൂബക്കര്‍ സിദ്ദീഖ്(റ), ഉമര്‍(റ), അലി(റ) എല്ലാവരും സദസ്സിലുണ്ട്. അവരെയൊന്നും പ്രതികരിക്കാന്‍ തിരുനബി സമ്മതിച്ചില്ല. പ്രതികാരബുദ്ധിയല്ല, സ്നേഹമാണ് അവിടുത്തെ വഴി.

ഉമൈറുബ്നു അംറ് ഗുഡ്മോര്‍ണിംഗ് എന്നര്‍ഥം വരുന്ന, അറബികള്‍ അക്കാലത്ത് സംബോധന ചെയ്തിരുന്ന ഒരു വാക്ക് പറയുകയുണ്ടായി. അപ്പോൾ നബി തങ്ങള്‍ ഉമൈറിനോട് പറയുന്നുണ്ട്: “ഞങ്ങള്‍ക്കല്ലാഹു നല്ലൊരു സംബോധനാ വാക്യം തന്നിട്ടുണ്ട്, അത് നീ പറഞ്ഞതിനെക്കാള്‍ നന്ന്’. ‘നിനക്ക് രക്ഷയുണ്ടാകട്ടെ’ എന്നാണത്. ശിക്ഷിക്കുകയല്ല, രക്ഷിക്കുകയാണ്.
കറുത്തവന്‍, തടിയന്‍ എന്നെല്ലാമുള്ള വാക്കുകള്‍ റസൂൽ എതിര്‍ത്തിരുന്നു. ആധുനിക ലോകം ബോഡി ഷെയിമിങ്ങിനെ കുറ്റകരമായി കണ്ടുതുടങ്ങിയിട്ട് കാലം ഏറെയായിട്ടില്ല. എന്നാൽ നൂറ്റാണ്ടുകൾക്കപ്പുറം റസൂൽ അത് നിരാകരിച്ചിട്ടുണ്ട്.

ഭൂമിയുടെ അവകാശികൾ
റസൂൽ മരുഭൂമിയിലൂടെയുള്ള രാത്രിയാത്രകള്‍ നിരുത്സാഹപ്പെടുത്തുന്നുണ്ട്. അതില്‍ പറയുന്നത്, ഒട്ടകങ്ങള്‍ മരുഭൂമിയിലൂടെ സ്വൈര്യവിഹാരം നടത്തുന്നത് രാത്രിയിലാണ്. അത് അവരുടെ സമയമാണ്. അതിനാല്‍ ആ സമയത്ത് യാത്ര പോകരുത്. അഥവാ പോവുകയാണെങ്കില്‍ തന്നെ വേഗം പോകണം. മറ്റു ജീവികള്‍ക്കും അവകാശപ്പെട്ടതാണ് ഭൂമി. വെള്ളത്തിന്റെ കാര്യത്തിലും തിരുനബി പറഞ്ഞത് ഇതുതന്നെ.

ഓരോ ജീവി വിഭാഗത്തിനെയും പ്രത്യേക സമൂഹമായാണ് റസൂൽ പഠിപ്പിക്കുന്നത്. അവരും ഭൂമിയുടെ അവകാശികളാണ് എന്ന വ്യക്തമായ സന്ദേശമാണ് ലോകത്തിന് പകരുന്നത്. സാധാരണ ജനങ്ങളുടെ ഒരു കാഴ്ചപ്പാട് അല്ലല്ലോ അത്. ഭൂമിയുടെ സഹഅവകാശികള്‍ക്കുവേണ്ടി, മനുഷ്യന്‍ ചില സ്ഥലത്തും ചില സമയത്തുമൊക്കെ മാറിക്കൊടുക്കേണ്ടതുണ്ട് എന്ന് ആ വാക്കുകളിൽ വ്യക്തമാണ്. ഇതര ജീവികളെ പരിഗണിക്കേണ്ടതു പോലെ പരിഗണിക്കണം.

മദീനയിലേക്ക് വന്ന ഉടനെ മദീനയിലെ എല്ലാ തോട്ടങ്ങളും റസൂൽ സന്ദര്‍ശിക്കുന്നുണ്ട്. അവിടത്തെ തൊഴിലാളികളുമായി സംസാരിക്കുന്നുണ്ട്. തൊഴിൽ മേഖലയിലെ പ്രയാസങ്ങളെപ്പറ്റി ചോദിക്കുന്നുണ്ട്. എന്നിട്ട് തൊഴിലുടമകളോട് മാന്യമായ കൂലി നല്‍കണമെന്നാവശ്യപ്പെടുന്നുണ്ട്. മതിയായ ഭക്ഷണം നിർദേശിക്കുന്നുണ്ട്. പിന്നെ തൊഴിലിടങ്ങളില്‍ ഉപയോഗിക്കുന്ന മൃഗങ്ങളെക്കുറിച്ച് ആരാഞ്ഞു. മൃഗങ്ങള്‍ക്ക് സമയത്തിന് ഭക്ഷണം കൊടുക്കണമെന്ന് പറയുന്നുണ്ട്. കൂടുതല്‍ ഭാരമുള്ള ജോലി ചെയ്യിക്കരുതെന്ന് നിർദേശിക്കുന്നുണ്ട്. അവര്‍ക്ക് ക്ഷീണമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അവരെ വിശ്രമിക്കാന്‍ വിടണമെന്ന് ഉണർത്തുന്നുണ്ട്. തുടര്‍ച്ചയായി പണിയെടുപ്പിക്കരുതെന്ന് താക്കീത് ചെയ്യുന്നുണ്ട്. അതിനുമുമ്പ് ലോകത്താരെങ്കിലും മൃഗങ്ങളോട് അത്രമേൽ ആർദ്രതയോടെ പെരുമാറിയിട്ടുണ്ടാകുമോ?

കോടമ്പുഴ ബാവ ഉസ്താദിന്റെ അല്‍ഫുഖിസ്സത്തിന്‍ വഖിസ്സ എന്ന കിതാബില്‍ ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട്. അബൂദര്‍ദാഅ്(റ) മരണം ആസന്നമായ സമയത്ത് ഒട്ടകത്തിന്റെ ആലയില്‍ ചെന്ന് പറയുന്നുണ്ട്. ഒട്ടകമേ, നീ അല്ലാഹുവിനോട് എന്നെപ്പറ്റി പരാതി പറയരുത്. നിനക്ക് കഴിയുന്നതിന്റെ അപ്പുറത്തൊരു ഭാരം നിന്റെ മുതുകില്‍ ഞാന്‍ വെച്ചുകെട്ടിയിട്ടില്ല. നീ അല്ലാഹുവിനോട് എന്നെപ്പറ്റി പരാതി പറഞ്ഞാല്‍ ഞാന്‍ പരാജയപ്പെടും, എന്റെ കാര്യം കഷ്ടത്തിലാകും എന്നിങ്ങനെ ഒരു വളര്‍ത്തുമൃഗത്തോട് സംസാരിക്കുന്ന ഒരു അനുയായിയെ രൂപപ്പെടുത്തിയ സംസ്കരണം എത്ര വലുതാണ്!

അനന്തമായ ആവിഷ്കാരങ്ങൾ
മുത്തുനബിയെ(സ്വ) സ്‌നേഹിച്ച ഒരുപാടാളുകളുണ്ട്. അവരൊക്കെ ആ ജീവിതം പകര്‍ത്താനാണല്ലോ ശ്രമിച്ചിട്ടുണ്ടാവുക. രിഫാഈ ശൈഖിനെപ്പോലെ അധ്യാത്മിക ഗുരുക്കളുണ്ടല്ലോ. അവര്‍ക്ക് ഹൃദയവിശാലതയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാതൃകയും ഉന്മേഷവും ഊര്‍ജവും കിട്ടിയിട്ടുണ്ടാവുക തിരുനബിയുടെ ജീവിതത്തില്‍ നിന്നാണ്. ഇങ്ങനെ അനേകായിരങ്ങളുടെ റിസോഴ്‌സായി മുത്തുനബിയുടെ ജീവിതം ബാക്കിനിൽക്കുന്നു.
പിൽക്കാലക്കാരായിട്ടുള്ള ആളുകള്‍ ഏതു ജീവിതരീതി സ്വീകരിച്ചിട്ടുണ്ടോ, അഥവാ തിരുനബിയുടെ അനുയായികളില്‍ ആരെല്ലാം ഏതു മാതൃക രൂപപ്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാം റസൂലിന്റെ ജീവിതാവിഷ്‌കാരമാണ്. എല്ലാ വെളിച്ചവും റസൂലിൽ(സ്വ) നിന്ന് ഉദ്ഭവിച്ചതാണ്.
ഈ വെളിച്ചം കെടുത്തുകയാണ് നബിജീവിതത്തെ തെറ്റായി അവതരിപ്പിക്കുന്നവരുടെ താല്പര്യം. ഇസ്‌ലാമിനകത്തും പുറത്തും ഈ താല്പര്യക്കാരുണ്ട്. തങ്ങളുടെ അജണ്ടകൾക്കൊത്ത ഒരു നബിയെ കൊത്തിയെടുക്കുക.

മുസ്‌ലിം വിലാസത്തിൽ പ്രത്യക്ഷപ്പെടുന്ന തീവ്രധാരയെപോലെത്തന്നെ യുക്തിവാദ പ്രസ്ഥാനങ്ങളും റസൂലിനെ നിരന്തരം അവമതിക്കാൻ ശ്രമിക്കുന്നു. ഇറാനിയൻകാരനായ അലി ദോസ്തിയുടെ പുസ്തകമാണ് യുക്തിവാദികളുടെ പലവാദങ്ങളുടെയും വിവരസ്രോതസ്സ്. യുദ്ധങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സ്ത്രീകളുമായി ബന്ധപ്പെടുത്തിയുള്ള വിമർശനങ്ങൾ എല്ലാം ആ പുസ്തകത്തിലുണ്ട്. അയാൾ മരിക്കുന്നതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. മരിച്ചതിനുശേഷം പുസ്തകം പ്രസിദ്ധീകരിക്കണമെന്നാണ് അയാളാഗ്രഹിച്ചത്. യുക്തിവാദികളുടെ ക്യാമ്പിലെല്ലാം ഈ പുസ്തകം സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ഇന്ത്യൻ യുക്തിവാദം ഏകപക്ഷീയമായ ഇസ്‌ലാം വിമർശനമായി മാറിക്കഴിഞ്ഞു. സത്യാന്വേഷികളാകുന്നതിനു പകരം തങ്ങളുടെ മതരഹിത സ്വത്വം സ്ഥാപിച്ചെടുക്കാൻ ഏത് കല്പിതകഥയെയും കൂട്ടുപിടിക്കുന്ന പരിണാമമാണ് യുക്തിവാദികൾക്ക് സംഭവിച്ചിരിക്കുന്നത്. ഇസ്‌ലാമിനെ തകർക്കാൻ നബിയെ അധിക്ഷേപിച്ചാൽ മതിയെന്ന ബാലിശ ചിന്തയാണ് അവരെ വഴിനടത്തുന്നത്.

വിവരങ്ങൾക്ക് കടപ്പാട്:
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽബുഖാരി.
പി പി അബ്ദുറസാഖ് ദാരിമി.
ഡോ. ഉമറുൽഫാറൂഖ് സഖാഫി.
സി പി ശഫീഖ് ബുഖാരി.
എം അബ്ദുൽ മജീദ്.
എൻ ബി സിദ്ദീഖ് ബുഖാരി.
ഇല്യാസ് സഖാഫി കൂമണ്ണ.
സി എം സാബിർ സഖാഫി.


Wednesday 31 May 2023

പൊരുത്തവും പൊരുത്തക്കേടും

 


പരസ്പര സ്നേഹത്തിന്റെയും വിട്ടുവീഴ്ചയുടെയും സാഹചര്യത്തിലേ ദാമ്പത്യജീവിതം വിജയിക്കുകയുള്ളൂ. തികച്ചും അന്യരായിരു രടു വ്യക്തികള്‍ ഒിച്ചാാെകുമ്പോള്‍ ഇരുവര്‍ക്കും ഇക്കാര്യത്തെ കുറിച്ച് ബോധമുടാകണം.  വ്യത്യസ്ത രുചിയും സ്വഭാവവും വീക്ഷണങ്ങളും താല്‍പര്യങ്ങളുമായി ഒിച്ച് ജീവിക്കാന്‍ തീരുമാനിക്കു വ്യക്തിക്ക് മറ്റൊരാള്‍ക്ക് വേടി തന്റെ താല്‍പര്യങ്ങള്‍ പൂര്‍ണ്ണമായി കയ്യൊഴിക്കാന്‍ കഴിയില്ല.  തന്റെ ജീവിതത്തിന് അടിമുടി മാറ്റം വരുത്താന്‍ ഒരു രാത്രി കൊട് കഴിഞ്ഞുെവരില്ല.  ജീവിതസാഹചര്യങ്ങളുടേയും വിദ്യാഭ്യാസത്തി
ന്റെയും സ്ഥിതിഗതികള്‍ക്കനുസരിച്ച് രൂപപ്പെട്ടു വ ഒരു മാനസികാവസ്ഥയാണ് സ്വഭാവം.  ഒരു മനുഷ്യന്റെ സ്വഭാവം പെട്ട് മാറ്റി എടുക്കാന്‍ പറ്റില്ല.  വര്‍ഷങ്ങളുടെ ബോധപൂര്‍വ്വമുള്ള ശ്രമങ്ങളും തീരുമാനങ്ങളുമുടായെങ്കിലേ സ്വഭാവത്തിന് മാറ്റം സംഭവിക്കുകയുള്ളൂ.  പര്‍വ്വതങ്ങള്‍ സ്വസ്ഥാനത്ത് നിു മാറാം.  പക്ഷേ, ഒരാളുടെ സ്വഭാവം മാറി എ് വരില്ല എാണ് ആപ്തവാക്യം.  ചുട്ടയിലെ ശീലം ചുടലവരെ എാണ് ചൊല്ല്.

ഭാര്യക്ക് ഭര്‍ത്താവിനോടും ഭര്‍ത്താവിന് ഭാര്യയോടും ചില ബാധ്യതകളുട്.  ഇസ്ലാമിക നിയമശാസ്ത്രമനുസരിച്ച് ഇരുവരും ഈ നിയമങ്ങള്‍ പാലിച്ചിരിക്കണം.  പക്ഷേ, നിയമങ്ങളുടെ വരയില്‍ ഒതുങ്ങി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുതിന് പകരം നിയമങ്ങളെ മാനിച്ചു കൊട് പരസ്പര വിശ്വാസവും വിട്ടുവീഴ്ചയും പ്രകടിപ്പിച്ചു സഹകരണത്തിന്റെ വഴി തിരഞ്ഞെടുക്കുവരാണ് ദാമ്പത്യജീവിതത്തില്‍ വിജയിക്കുക.  നിയമങ്ങളുടെ വരച്ച വരയില്‍ അന്യോന്യം ഉറച്ച് നില്‍ക്കുകയും വിട്ടുവീഴ്ചക്കു തയ്യാറാവാതിരിക്കുകയും ചെയ്യു സാഹചര്യത്തില്‍ ആ ബന്ധം ഏറെക്കാലം മുാട്ട് നീങ്ങുകയില്ല.

സ്ത്രീ തികച്ചും സ്വതന്ത്രയാണ്.  ഭര്‍ത്താവിന്റെ ഇഷ്ടവും ആഗ്രഹവുമനുസരിച്ച് ജീവിക്കാന്‍ ബാധ്യതപ്പെട്ടവളാണെങ്കിലും സ്വന്തമായ വ്യക്തിത്വം കളഞ്ഞു കുളിക്കാനോ ഭര്‍ത്താവിന് ദാസ്യവേല ചെയ്യാനോ ഇസ്ലാം ആഗ്രഹിക്കുില്ല.
പുരുഷമേധാവിത്വമാണ് മുസ്ലിം സമുദായത്തിലുള്ളതുെം സമുദായത്തിന്റെ അകത്തളങ്ങളില്‍ സ്ത്രീ പീഡിതയാണുെം പറഞ്ഞ് മുതലക്കണ്ണീരൊഴുക്കുവര്‍ സ്ത്രീയുടെ സൌന്ദര്യവും വിശുദ്ധിയും പുറത്തിട്ട് പുരുഷന്റെ സ്വാര്‍ത്ഥതക്കും സുഖത്തിനും വേദിയൊരുക്കുകയാണ് ചെയ്യുത്.

ഒരു സ്ത്രീ ഒട്ടനേകം പുരുഷന്‍മാര്‍ക്കു മുില്‍ അഴിച്ചിട്ട് സൌന്ദര്യ ദര്‍ശനം നടത്തുതും പല പുരുഷന്‍മാരുമായി സെക്സ് പങ്കിടുതും സ്ത്രീയെ സംബന്ധിച്ചിടത്തോളം പീഢനമല്ലാതെ മറ്റെന്താണ്.  അതേയവസരം താന്‍ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത ത സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യു ഒരു പുരുഷനുമുമ്പില്‍ മാത്രം സൌന്ദര്യവും വ്യക്തിരഹസ്യങ്ങളും തുറിടുകയും അയാളില്‍ പൂര്‍ണ്ണവിശ്വാസവും സുരക്ഷയും ഉറപ്പുവരുത്തുകയും ചെയ്യു സ്ത്രീ തികച്ചും സംതൃപ്തയാണ്.  പരപുരുഷന്‍മാരുടെ കയ്യേറ്റത്തില്‍ നിും ദുര്‍വികാരങ്ങളില്‍ നിും സംരക്ഷണം ലഭിക്കണമ്െ പറയുത് പുരഷമേധാവിത്വമാണെ വാദം അംഗീകരിക്കാന്‍ കഴിയുമോ.

നാട്ടില്‍ വര്‍ധിച്ചുവരു സ്ത്രീപീഡനങ്ങളെക്കുറിച്ച് നിഷ്പക്ഷമായ ഒരു പഠനത്തിന് തയാറുടെങ്കില്‍ ഇസ്ലാമിക നിലപാടാണ് ശരി എ് കാണാവുതാണ്. ശരീരം മറച്ചുവെച്ച് അച്ചടക്കത്തോടെ കഴിയു മുസ്ലിം സ്ത്രീ പീഡിതയാണുെം അവള്‍ അടുക്കളയില്‍ കരിപുരട് മരിച്ചു ജീവിക്കുകയാണുെം പറയുവരാഗ്രഹിക്കുത് സ്ത്രീയെ കാഴ്ചപ്പടവും ഉപഭോഗ വസ്തുവുമായി പുറത്തിറക്കാനാണ്. പുരുഷന്റെ ദുര്‍ബലവികാരങ്ങള്‍ക്കു വിധേയയാകാന്‍ കടാക്രമണത്തിനിരയാകാനും സ്ത്രീയെ നിര്‍ബന്ധിക്കുകയാണിക്കൂട്ടര്‍ ചെയ്യുത്. യഥാര്‍ത്ഥ പീഡനം അനുഭവിക്കുത് മതശാസനകള്‍ ചവിട്ടിമെതിച്ച് തെരുവിലെത്തിയ സ്ത്രീകളാണെ സത്യം ഇവര്‍ വിസ്മരിക്കുകയാണ്. സ്ത്രീഭ്രൂണഹത്യകളും ബലാല്‍സംഗങ്ങളുമെല്ലാം മതനിയമങ്ങള്‍ അനുസരിച്ചു ജീവിക്കുതുകൊടാണ്െ ആര്‍ക്കെങ്കിലും വാദമുടോ?
സ്ത്രീ തന്റെ ഭര്‍ത്താവിന് വഴിപ്പെടുക എത് പീഡനമാണെങ്കില്‍ പി ഭര്‍ത്താവ് സ്ത്രീക്ക് വഴിപ്പെടുകയാണോ വേടത്.  രടുപേര്‍ ഒിച്ച് ജീവിക്കുമ്പോള്‍ ആരും ആര്‍ക്കും വഴിപ്പെടാതെ കഴിയാന്‍ എങ്ങനെ സാധിക്കും.  ഭാര്യാഭര്‍തൃജീവിതം ഒരു താല്‍കാലിസൌഹാര്‍ദ്ദമല്ല. നിശ്ചിതസമയം നിര്‍ണ്ണയിച്ച് കൊടുള്ള ബന്ധവുമല്ല.  മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഒരു പ്രത്യേക ലക്ഷ്യം നേടി എടുക്കാനുള്ള കൂട്ടായ്മയുമല്ല.  ജീവിതാന്ത്യം വരെ പരസ്പര സുഖദുഃഖങ്ങള്‍ പങ്കിട്ട് ഒിച്ചാാെയി ജീവിച്ച് മരിച്ച് പിരിയാനുള്ള ഒരു വിശുദ്ധ ബന്ധമാണ് ദാമ്പത്യം. അതുകൊട് ത ഒരാള്‍ മറ്റൊരാളെ അനുസരിക്കുകയും വഴിപ്പെടുകയും ചെയ്യുക എതു ഈ ബന്ധത്തിന്റെ സുദൃഢതക്കനിവാര്യമാണ്.

ശാരീരികവും മാനസികവുമായ ദൌര്‍ബല്യം പ്രകൃതിപരമായിത്ത ലഭിച്ചവരാണ് സ്ത്രീകള്‍. സ്വഭാവത്തിലും പെരുമാറ്റത്തിലും തീരുമാനങ്ങളെടുക്കുതിലും പ്രതിസന്ധികള്‍ തരണം ചെയ്യുതിലുമെല്ലാം സ്ത്രീത്വത്തിന്റെ ദൌര്‍ബല്യം പ്രകടമാണ്.

മതപരമായി ചിന്തിക്കുമ്പോള്‍ പുരുഷന്റെയത്ര ആരാധനകള്‍ നിര്‍വഹിക്കാന്‍ സ്ത്രീക്കാവില്ല. ആര്‍ത്തവം, പ്രസവം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഖുര്‍ആന്‍ പാരായണം, നിസ്കാരം, ത്വവാഫ് തുടങ്ങിയവ സ്ത്രീക്ക് വിലക്കപ്പെട്ടിരിക്കയാണ്. പുരുഷന് ഇങ്ങനെയൊരു വിലക്ക് ജീവിതത്തിലൊരിക്കലും വ് ചേരുില്ല. അതുകൊട് ത മതപരമായി കൂടുതല്‍ അധ്വാനിക്കുവനും ഉത്സാഹിക്കുവനും പുരുഷനാണ്. അവര്‍ ബുദ്ധിയുടെ അളവും ദീനും കുറഞ്ഞവരാണ്െ സ്ത്രീകളെപ്പറ്റി തിരുനബി(സ്വ) പറഞ്ഞത് സുവിദിതമാണ്.

സ്ത്രീയുടെ മുഴുവന്‍ സംരക്ഷണവും ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം തുടങ്ങിയ ചിലവുകളുമെല്ലാം പുരുഷനാണ് വഹിക്കുത്.  സ്ത്രീയുടെ മുഴുവന്‍ സമ്പത്തും അവളുടേതാണ്. ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിക്കാതെ സ്വന്തമായി ക്രയവിക്രയങ്ങള്‍ ചെയ്യാന്‍ സ്ത്രീക്ക് അവകാശവുമുട്. ഭര്‍ത്താവ് ദരിദ്രനാണുെ കരുതി ഭാര്യയുടെ ചിലവ് ഒഴിവാക്കിക്കൊടുക്കുകയല്ല ഇസ്ലാം ചെയ്തിരിക്കുത്.  സ്വന്തം ചിലവിന് കിട്ടാത്ത ഭര്‍ത്താവില്‍ നിും മോചനം നേടാനും അയാളെ ഫസ്ഖ് ചെയ്ത് സ്വന്തം വഴിനോക്കാനും ഭാര്യക്കവകാശം നല്‍കിയിരിക്കയാണ്.  സ്വമനസ്സാലെ ഭര്‍ത്താവിന്റെ പ്രയാസങ്ങളറിഞ്ഞ് സഹായിക്കുവരാണ് ഭര്‍തൃസ്നേഹമുള്ളവര്‍.  ഒരു മാതൃകാപത്നിയുടെ സ്വഭാവവും അതാണ്.  പക്ഷേ, ഇക്കാര്യം അവളുടെ ഇഷ്ടമാണ് എതിലുപരി അത് നിര്‍ബന്ധമായി കല്‍പിക്കാന്‍ ഇസ്ലാം തയ്യാറായിട്ടില്ല.

ഈ വസ്തുക്കളെല്ലാം പരിഗണിച്ചുകൊടുതയൊണ് പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ അധീശാധികാരമുള്ളവരാണ്.  ചിലര്‍ക്ക് ചിലരെക്കാള്‍ അല്ലാഹു സ്ഥാനം നല്‍കിയതുകൊടാണത്  (ഖു.ശ) എ് വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിച്ചത്. ബുദ്ധിപരവും പ്രകൃതിപരവുമായും പ്രായോഗികതലത്തിലും പുരുഷന്റെ മേല്‍നോട്ടവും സംരക്ഷണവും സ്ത്രീക്ക് ലഭിക്കേടതാണ്.  ഈ മേല്‍നോട്ടം സ്ത്രീയെ അടിമയാക്കുകയോ പുരുഷാധിപത്യം ഉറപ്പിക്കുകയോ അല്ല. ക്ളാസിലെ വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ അധ്യാപകനു മേല്‍ക്കോയ്മയും സ്ഥാനവുമുടുെ കരുതി വിദ്യാര്‍ത്ഥികളെ അടിമകളാക്കുകയോ വിദ്യാര്‍ത്ഥികളോട് എന്തും ചെയ്യാനുള്ള സര്‍വ്വാധികാരം അധ്യാപകന് നല്‍കുകയോ ആണുെം ആരും ധരിക്കുകയില്ലല്ലോ.
അഭിപ്രായസ്വാതന്ത്യ്രം എല്ലാ വിഷയത്തിലും സ്ത്രീക്ക് വകവെച്ച് കൊടുത്തിട്ടുട്.  ഭര്‍ത്താവിന്റെ തലകൊടല്ല സ്ത്രീ ചിന്തിക്കുത്.  എല്ലാ വിഷയത്തിലും വ്യത്യസ്തവീക്ഷണം പുലര്‍ത്തുതിന് യാതൊരു തടസ്സവുമില്ല.  മതവിശ്വാസത്തില്‍ ഏകത്വമുടാകണമുെമാത്രം. മതപരമായ വിഷയങ്ങളില്‍ ത വ്യത്യസ്ത വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുതിനും യാതൊരു തടസ്സവുമില്ല.  ശാഫിഈ മദ്ഹബുകാരിയായ ഒരു സ്ത്രീക്ക് ഹനീഫീ മദ്ഹബുകാരനെ വിവാഹം ചെയ്യുതിന് വിലക്കാുെമില്ല.

വ്യക്തിസ്വാതന്ത്യ്രം
ഒരു വ്യക്തി എ നിലക്കുള്ള സ്വാതന്ത്യ്രങ്ങളെല്ലാം സ്ത്രീക്കുട്.  പക്ഷേ, തന്റെ പൂര്‍ണ്ണ സംരക്ഷണചുമതല ഏറ്റെടുത്ത വ്യക്തി എ നിലക്ക് പുരുഷന്റെ അനുമതി നേടേടതും പ്രധാന വിഷയങ്ങളില്‍ തീരുമാനമെടുക്കും മുമ്പ് പര സ്പരം കൂടിയാലോചന നടത്തേടതുമാണ്.
സ്വത്തവകാശം
സ്ത്രീക്ക് തന്റെ സമ്പത്ത് സ്വന്തമായി കൈവശം വെക്കാവുതും ക്രയവിക്ര യങ്ങള്‍ ചെയ്യാവുതുമാണ്. ഭര്‍ത്താവിന്റെ വിലക്കുടായാലും തന്റെ സമ്പ ത്തിന്റെ കൈകാര്യാധികാരം സ്ത്രീക്ക് തയൊണ്.  സമ്പത്തിന്റെ വില്‍പനയോ മറ്റോ തടസ്സപ്പെടുത്താന്‍ ഭര്‍ത്താവിനവകാശമില്ല. ഈ അവകാശം സ്ത്രീക്കു നേടിക്കൊടുത്തത് ഇസ്ലാമാണ്. ഇസ്ലാമിനു മുമ്പ് ഇതുടായിരുില്ല. വ്യവസായവും വ്യാപാരവുമൊക്കെ മുസ്ലിം സ്ത്രീക്ക് അനുവദനീയമാണ്. പ്രവാചകപത്നി ഖദീജ(റ) അറേബ്യയിലെ വന്‍വാണിക്കുകളില്‍ പ്രമുഖയായി രുു എാര്‍ ക്കുക.
പെ കുട്ടിക്ക് പിതാവിന്റെ സ്വത്തില്‍ അവകാശമില്ല എായിരുു അടുത്ത കാലം വരെ ക്രിസ്ത്യന്‍ നിയമം. മതനിയമത്തിനെതിരെ കോടതിയെ സമീപിച്ചു കൊ ടാണ് ക്രിസ്തുമതം നിഷേധിച്ച ഈ അവകാശം ക്രിസ്ത്യന്‍ സ്ത്രീകള്‍ ഇന്ത്യയില്‍ നേടിയെടുത്തത്. മറ്റു രാജ്യങ്ങളിലും സ്ഥിതി ഭിമല്ല.

ഇസ്ലാമിനു മുമ്പു സ്ത്രീകള്‍ക്ക് സ്വത്തവകാശമുടായിരുില്ല. മാത്രമല്ല സ്ത്രീ അവകാശസ്വത്തായി പരിഗണിക്കപ്പെടുകയായിരുു. പിതാവിന്റെ ഭാര്യ മാരെ മക്കള്‍ വീതം വെച്ച് എടുക്കു സ്വഭാവം ജാഹിലിയ്യ അറബികളിലു ടായിരുു.  ഇും ആഫ്രിക്കയിലെ ചില സമൂഹങ്ങളില്‍ ഈ ദുരാചാരം നിലനില്‍ക്കുുട്. ഇത് കര്‍ശനമായി വിലക്കിക്കൊട് വിശുദ്ധഖുര്‍ ആന്‍ പറഞ്ഞു: നിങ്ങള്‍ സ്ത്രീകളെ അനന്തര സ്വത്തായി കൈവശപ്പെടുത്തരുത്.

ഇസ്ലാം സ്ത്രീക്ക് പുരുഷന്റെ പകുതി സ്വത്താണ് അനന്തരവകാശവിഹിതമായി കണക്കാക്കിയത്.  ഇത് അവഗണനയാണ്െ പറയുവരുട്.  ഇവര്‍ വസ്തു തകള്‍ മനസ്സിലാക്കാത്തവരാണ്.  ഭര്‍ത്താവിന് സാമ്പത്തിക കഴിവുടെങ്കിലും ഇല്ലെങ്കിലും തന്റെ മുഴുവന്‍ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത പുരുഷന് കൂടുതല്‍ ചിലവും ഭാരവും വരുത് കൊടും ഭര്‍ത്താവിനോ കുടുംബത്തി നോവേടി ചിലവഴിക്കേട സാഹചര്യം വരാത്തതുകൊടും സ്ത്രീക്ക് പു രുഷന്റെ പകുതി വിഹിതമെത് ന്യായവും നീതിയുക്തവുമാ ണ്െ സാമാന്യ ബുദ്ധിക്ക് മനസ്സിലാക്കാവുതാണ്.   ഇവിടെ മറ്റൊരു കാര്യം ശ്രദ്ധേയമാണ്. സ്ത്രീക്കു പുരുഷന്റെ പകുതി നല്‍കണ മൊണ് ശാസന.  പകുതി മാത്രമേ നല്‍കാവൂ.  കൂടുതല്‍ പാടില്ല്െ ആരും പറഞ്ഞിട്ടില്ല.  പിതാവിന്റെ സ്വത്തില്‍ യാതൊരു വിവേചനവുമില്ലാതെ പ രസ്പരം തൃപ്തിയോടെ തുല്യമായി വീതം വെക്കാന്‍ ഒരു കുടുംബം തീരുമാ നിക്കുകയാണെങ്കില്‍ അത് വേട്െ പറ യാന്‍ ഇസ്ലാം മുതിരുില്ല. പക്ഷേ, നീതിനിഷ്ഠമായ ഇസ്ലാമിക വ്യവസ്ഥി തിയില്‍ സ്ത്രീ പുരുഷന്റെ പകുതി സ്വത്തിന് മാത്രമേ അവകാശപ്പെടുുള്ളൂ.



Monday 29 May 2023

സ്ത്രീധനം

 



നിശ്ചയവേളയിലാണു സാധാരണ സ്ത്രീധനത്തിന് വിലപേശല്‍ നടക്കാറുളളത്. സ്ത്രീധനം ഇസ്ലാം അനുശാസിച്ച ഒരനുഷ്ഠാനമോ അംഗീകൃത ഇടപാടോ അല്ല. ഒരു നാട്ടാചാരമൊ മാമൂലൊ അല്ലാതെ ഇസ്ലാമില്‍ അതിന് ഒരു പരിഗണയുമില്ല. സ്വന്തം മക്കള്‍ക്ക് പിതാവോ രക്ഷിതാവോ നല്‍കുന്ന സൗജന്യ ദാനമാണ് സ്ത്രീധനം. തിരുനബി (സ്വ) ഫാത്ത്വിമ ബീവിക്കു ഇങ്ങനെ ചില വസ്തുക്കള്‍ ദാനമായി നല്‍കിയിരുന്നു. സ്വന്തമായി തനികാരുമില്ല എന്ന്പറഞ്ഞ വരന്‍ അലി(റ)യോട് മഹ്റ് നല്‍കാന്‍ എന്തെങ്കിലും സംഘടിപ്പിക്കാനായിരുന്നു തിരുനിര്‍ദ്ദേശം. ഒഴിഞ്ഞ മടിശ്ശീലയുമായി തലചായ്ക്കാന്‍ ഇടമില്ലാതെ ഒരു വിവാഹത്തിനു മുതിരാന്‍ മടിച്ച അലി(റ)ക്ക് തിരുനബി(സ്വ) ഒരു കൊച്ചുവീടും ഗൃഹോപകരണങ്ങളും സംഘടിപ്പിച്ചു.

 അലി(റ)യുടെ കൂട്ടുകാരായ സ്വഹാബികളാണ് അതിന് ഫണ്ടൊരുക്കിയത്. അവര്‍ വീട് നിര്‍മാണവും നടത്തുകയായിരുന്നു. ഇന്നു പുരുഷന്‍മാര്‍ വിവാഹത്തിന് ഡിമാന്റ്  ചെയ്തു  വസൂലാക്കുന്ന ക്രൂരമായ നാട്ടാചാരത്തിന് ഈ സംഭവം ഒരിക്കലും തെളിവല്ല. സച്ചരിതരായ പുരുഷന്‍മാരെ തങ്ങളുടെ പെണ്‍കുട്ടികള്‍ക്കു തേടിപ്പിടിക്കുന്ന മാതാപിതാക്കള്‍ മകളുടേയും കുടുംബത്തിന്റെയും ജീവിത സൗകര്യത്തിന് നല്‍കുന്ന സഹകരണവും അനുകമ്പയുമാണ് സത്യത്തില്‍ സ്ത്രീധനം. ഇന്നും ഇത്തരത്തിലുളള സംഭവങ്ങള്‍ ധാരാളം നടക്കാറുണ്ട് അംഗവൈകല്യമുളളവരും സൗന്ദര്യം കുറഞ്ഞവരുമായ പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ കുടുംബ മഹിമക്കും ജീവിത ചുറ്റുപാടിനും അനുയോജ്യമായ വരനെ ലഭിക്കാന്‍ പ്രയാസം നേരിടു സന്ദര്‍ഭത്തില്‍ താരതമ്യേന മെച്ചപ്പെട്ട വരനെ കണ്ടെത്തി ധനം കൊടുത്ത് പ്രലോഭിപ്പിക്കുകയും വശീകരിക്കുകയും ചെയ്യാറുണ്ട്. ഇതൊന്നും മതപരമായി നിഷിദ്ധമാണ്ന്നു പറയാന്‍ പറ്റില്ല. പക്ഷേ, ഈ ചുവടുപിടിച്ച് പാവം പെണ്‍കുട്ടികളെ ആത്മഹത്യാമുനമ്പില്‍ കൊണ്ട് തള്ളുന്ന വിധത്തില്‍ ഭീമസംഖ്യ സ്ത്രീധനം പറഞ്ഞ് ഡിമാന്റ് ചെയ്യുത് തെറ്റാണ്. 

ഒരു വൈകല്യവുമില്ലാത്ത സുന്ദരിയും സുശീലയും ചാരിത്രവതിയുമായ ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയിട്ട് സ്ത്രീധനത്തിന്റെ പേരില്‍ ആ ബന്ധം വേണ്ട എന്നു വെക്കുന്നതും യാതൊരു അനുയോജ്യതയുമില്ലാത്തവളെ സ്ത്രീധനം ഡിമാന്റ് ചെയ്ത് സ്വീകരിക്കുന്നതും സ്വന്തം ജീവിതത്തോടുതന്നെ ചെയ്യു അക്രമമാണ്. സ്ത്രീധനം പുഷന്റെ ഒരു ചൂഷണോപാധിയും പെണ്‍കുട്ടികളുടേയും അവരുടെ രക്ഷിതാക്കളുടേയും അന്തകനുമായിതീരുകയാണ്. വിവാഹ നിശ്ചയത്തിനെത്തുന്ന
കാരണവന്‍മാരും ബന്ധപ്പെട്ടവരും ഈ തിന്‍മക്ക് സാക്ഷിയാകാനും പങ്ക് പറ്റാനും മുതിരാതെ ഇത്തരം പരിപാടികളില്‍ നിന്ന വിട്ടുനില്‍ക്കേണ്ടതാണ് സ്വമേധയാ സ്വന്തം മകള്‍ക്ക് ദാനം നല്‍കുതിനു മതപരമായ വിലക്കില്ലാത്തതുകൊടാണ് സ്ത്രീധനം ഹറാമാണ് ഒറ്റയടിക്ക് ഫത്വ നല്‍കാന്‍ പണ്ഡിതന്‍മാര്‍ വിമുഖത കാണിക്കുത്. അതേ സമയം വിവാഹത്തിന്റെ മുഖ്യ ലക്ഷ്യവും മാനദണ്ഡവുമായി മാറിയ സാഹചര്യത്തില്‍ സമൂഹത്തെ അറ്റമില്ലാത്ത കണ്ണീര്‍ക്കയത്തിലാഴ്ത്തുന്ന ഒരു സാമൂഹിക തിന്‍മയാണിന്നത്തെ സ്ത്രീധന സമ്പ്രദായമെ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.സ്ത്രീധനം തുടങ്ങിയ അനാചാരങ്ങളെ നിഷ്കാസനം ചെയ്യാന്‍ ഏതാനും ഫത്വകള്‍ക്കു കഴിയില്ല. 

ക്രമപ്രവൃദ്ധമായ പദ്ധതികളിലൂടെ നിരന്തര ബോധവല്‍ക്കരണ സംരംഭങ്ങളുണ്ടാകണം, സമുദായ സംഘടനകളും പണ്ഡിതന്‍മാരും പദ്ധതികളാവിഷ്കരിക്കുകയും മഹല്ലു ജമാഅത്തുകളും വ്യക്തികളും കക്ഷി ഭേദമന്യേ അത് നടപ്പിലാക്കാന്‍ തയ്യാറാവുകയും വേണം.സ്ത്രീധനം അനുവദനീയമാണ് അടിസ്ഥാനപരമായി സമ്മതിക്കുമ്പോള്‍ സ്ത്രീധനം വരുത്തി വെക്കുന്ന നാശത്തിന്റെയും തിന്‍മയുടേയും ഭീകരമുഖം വിസ്മരിക്കാന്‍ സാധ്യമല്ല. ഈ സാഹചര്യത്തില്‍ സമൂഹത്തിന്റെ പൊതു നന്‍മ ലക്ഷ്യമാക്കി സ്ത്രീധനം വാങ്ങരുതെന്നും അത്തരം വിവാഹങ്ങളില്‍ മഹല്ലുകള്‍ സഹകരിക്കേണ്ടതില്തെന്നും തീരുമാനിക്കുന്നതിന് മതപരമായ ഒരു വിലക്കുമില്ലല്ലോ. സമ്പത്ത് മാനദണ്ഡമാക്കുന്ന പതിവ് ഇസ്ലാമിക സമൂഹത്തില്‍ എവിടെ നിന്നോ കേറിപറ്റിയതാണ്. ഇസ്ലാമിക ചരിത്രത്തിലോ പ്രമാണങ്ങളിലോ യാതൊരു പിന്തുണയും ഇതിനില്ല. 

സ്ത്രീയുടെ സമ്പത്തില്‍ കണ്ണു നട്ടുള്ള വിവാഹാന്വേഷണങ്ങളും ബന്ധങ്ങളുമെല്ലാം ചൂഷണവ്യവസ്ഥിയുടെ അവശിഷ്ടങ്ങളാണ്. പുരുഷനെ
തിരഞ്ഞെടുക്കുതിലും ഇസ്ലാമിക നിലപാട് ഇതു തയൊണ്. തിരുനബി(സ്വ)യോ സ്വഹാബികളോ പണമുള്ളവരെ തേടിനടന്നിട്ടില്ല. വിവാഹം കഴിക്കുന്ന സ്ത്രീക്ക് ഇത്ര സമ്പത്ത് വേണമെന്ന  നിബന്ധന ആരും നിശ്ചയിച്ചിട്ടില്ല. എല്ലാ നന്‍മകളും അവഗണിച്ച് സമ്പത്തിന്റെ പിന്നാലെ പോകുന്നവരും സ്ത്രീധന തുകയുടെ പേരില്‍ കാലിചന്തയിലെപോലെ വിവാഹകമ്പോളങ്ങളില്‍ കേറിഇറങ്ങുന്നവരും പലപ്പോഴും വിലക്ക് വാങ്ങുന്നത് ആന്ത്രാക്സ് ബാധിച്ച പശുക്കളെയാണ്. ആരോഗ്യവും പഠനവും ധാര്‍മികബോധവും മതചിന്തയും ഒക്കെ അവഗണിച്ച് പണം തിരഞ്ഞെടുക്കുന്നവര്‍ പലപ്പോഴും ഈ ഊരാക്കുടുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ വിഷമിക്കന്നത് കാണാം. ദരിദ്രനായ അലി (റ) യെ തന്റെ പുാരമകള്‍ ഫാത്വിമാക്ക് ഭര്‍ത്താവായി തിരഞ്ഞെടുക്കുമ്പോള്‍ തിരുനബി(സ്വ)യുടെ മനസ്സില്‍ സാമ്പത്തിക ചിന്തയുണ്ടായിരുന്നില്ല. ദീനും സ്വഭാവവും ഇഷ്ടപ്പെട്ട പുരുഷനെ കണ്ടത്തിയാല്‍ നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കുക. ഇല്ലെങ്കില്‍ ഭൂമിയില്‍ വന്‍ദുരന്തവും
ഭീമമായ നാശവും ഉണ്ടാകും എന്നാണ് തിരുനബി(സ്വ)യുടെ അധ്യാപനം. ഹള്റത്ത് സൈനബാ ബിന്‍ത് ജഹ്ശി (റ)യെ തിരുനബി (സ്വ) വിവാഹം ചെയ്തുകൊടുക്കാത്തത് അടിമ വര്‍ഗത്തില്‍ പെട്ട ദരിദ്രനും ദുര്‍ബലനുമായ
സൈദ് ബിന്‍ ഹാരിസത്തിനാണ്. സൈനബ(റ) കുലീനയും സമ്പല്‍ കുടുംബത്തിലെ അംഗവുമാണെന്ന് നബിക്കറിയാം. പക്ഷേ, സൈദ് എ മറൂ അടിമക്ക് അവരെ വിവാഹം ചെയ്തുകൊടുക്കുമ്പോള്‍ കുലത്തിന്റെയും സാമ്പത്തിക സങ്കല്‍പ്പങ്ങളുടെയും അപ്പുറം തന്റെ ശിക്ഷണത്തില്‍ ദത്തുപുത്രനായി വളര്‍ സൈദിന്റെ
വ്യക്തിത്വവും മഹാത്മ്യവുമാണ് നബി(സ്വ) പരിഗണിച്ചത്. മറ്റൊരു സംഭവമിതാ-ഹള്റത്ത് ബിലാല്‍(റ), നീഗ്രോവംശജനായ അടിമയായിരുന്നു.സുഹൈബ് റോമന്‍ വംശജനും. അവരിരുവരും ഒരു ഖുറൈശി കുലത്തില്‍
വിവാഹാന്വേഷണം നടത്തുകയാണ്. അപരിചിതരായ ഈ സുഹൃത്തുക്കളെ കുറിച്ച് വീവീട്ടുകാര്‍ അന്വേഷിച്ചു. നിങ്ങള്‍ ആരാണ്? ബിലാല്‍(റ) പറഞ്ഞു: ഞാന്‍ ബിലാല്‍, ഇത് എന്റെ സഹോദരന്‍ സുഹൈബും. ഞങ്ങള്‍ ദുര്‍മാര്‍ഗികളായിരുന്നു. ഞങ്ങളെ അല്ലാഹു ഹിദായത്തിലാക്കി. ഞങ്ങള്‍
അടിമകളായിരുന്നു. ഞങ്ങളെ അല്ലാഹു സ്വതന്ത്രരാക്കി. ഞങ്ങള്‍ അവശരായിരുന്നു.ഞങ്ങളെ അല്ലാഹു ഐശ്വര്യവാന്‍മാരാക്കി. നിങ്ങള്‍ ഞങ്ങള്‍ക്ക് മക്കളെ വിവാഹം ചെയ്ത് തരുകയാണെങ്കില്‍ അല്ലാഹുവിന് സ്തുതി. അല്‍ ഹംദുലില്ലാ. ഇല്ലെങ്കില്‍ പ്രശ്നവുമില്ല. അല്ലാഹു പരിശുദ്ധന്‍, സുബ്ഹാനല്ലാഹി.
വീട്ടുകാര്‍ പ്രതികരിച്ചു. ഞങ്ങള്‍ തയ്യാറാണ്. നിങ്ങള്‍ക്ക് വിവാഹം ചെയ്തുതരാം. കുലീനരായ മക്കയിലെ അറബികുടുംബക്കാര്‍ തങ്ങളുടെ പെണ്‍കുട്ടികളെ നിര്‍ദ്ദനരും മുന്‍ അടിമകളുമായ ബിലാലിനും സുഹൈബിനും വിവാഹം ചെയ്തുകൊടുത്തു. താബിഈ വംശജനായ സഈദ്ബ്നു മുസ്വയ്യബ്. മഹാപണ്ഡിതനായിരുന്നു. ലളിത
ജീവിതത്തിന്റെ ഉടമയായിരുന്നു. തന്റെ പുത്രിക്ക് വിവാഹാന്വേഷണവുമായി രാജകുമാരന്‍മാര്‍ ഭരണാധികാരിയായ
അബ്ദുല്‍ മലിക്ക് ബിന്‍ മര്‍വാന്‍ നേരിട്ടു തന്നെ വിവാഹാന്വേഷണം നടത്തി. അബ്ദുല്‍ മലിക്കിനോട് സഈദ് പറഞ്ഞു ഇല്ല. അവള്‍ക്കു മറ്റൊരുത്തന്‍ ഭര്‍ത്താവായി വരും. ആ വിവാഹം പിന്നീട് നടന്നത് തികച്ചും ആകസ്മികമായിരുന്നു ഒരിക്കലും പ്രതീക്ഷിക്കാത്ത മംഗല്യം. സഈദിന്റെ മരുമകന്‍
വിശദീകരിക്കട്ടെ. ഇബ്നു അബീ വദാഅ പറഞ്ഞു: ഞാന്‍ സഈദ്ബ്നു മുസയ്യബുമായി
നിരന്തരം സമ്പര്‍ക്കം പുലര്‍ത്തു വ്യക്തിയായിരുന്നു. കുറേ ദിവസം ഞാന്‍
അദ്ദേഹത്തെ കാണാതെയായി. പിന്നീട് ചെന്നപ്പോള്‍ എന്നോട് ചോദിച്ചു നീ എവിടെയായിരുന്നു…..ഞാന്‍ പറഞ്ഞു: എന്റെ ഭാര്യക്ക് അസുഖമായി അവള്‍ മരിച്ചു. ഞാന്‍ ആ വിഷയമായി താമസിച്ചു പോയതാണ്.
എന്തേ നമ്മളോടോന്നും അറിയിച്ചില്ല. ജനാസയില്‍ പങ്കെടുക്കാമായിരുന്നല്ലോ. സഈദ്ചോദിച്ചു. ഞാന്‍ ഒട്ടും പ്രതികരിക്കാതെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ സഈദ് ചോദിച്ചു.പുതിയ വിവാഹം വല്ലതും ഉറച്ചോ…. ഞാന്‍ പറഞ്ഞു. അങ്ങേക്ക് അല്ലാഹു അനുഗ്രഹം ചൊരിയട്ടെ, എനിക്കാരാണിനി വിവാഹം ചെയ്തു തരിക. എന്റെ കയ്യില്‍
രണ്ടോ മൂന്നോ ദിര്‍ഹമാണുള്ളത്. സഈദ്: ഞാന്‍ നിക്കാഹ് ചെയ്തു തരാം
എന്റെ മകളെ. ഞാന്‍ ചോദിച്ചു, താങ്കള്‍ അതിനു തയ്യാറാണോ. അങ്ങനെ ചെയ്യാന്‍ താങ്കള്‍ക്കാവുമോ?
സഈദ്: അതെ തീര്‍ച്ചയായും ഞാന്‍ അതു ചെയ്യും. താമസിച്ചില്ല അദ്ദേഹം ആ സദസ്സില്‍ വെച്ചു തന്റെ മകളെ എനിക്ക് വിവാഹം ചെയ്തു തരികയും ചെയ്തു. എന്റെ
കൈവശമുള്ള രണ്ടോ മൂന്നോ ദിര്‍ഹം മഹ്റായി നല്‍കി. ഇസ്ലാമിക വിവാഹത്തിന്റെ ലാളിത്യത്തിന് ഉദാഹരണമാണ് മുകളില്‍ ഉദ്ദരിച്ച സംഭവങ്ങള്‍. ഏറ്റവും മഹ്റ് കുറഞ്ഞ വിവാഹമാണ് കൂടുതല്‍ അനുഗ്രഹീതമന്നു
തിരുനബി(സ്വ) പറഞ്ഞിട്ടുട്. പുരുഷന്‍ സ്ത്രീക്ക് നല്‍കുന്ന നിര്‍ബന്ധമായ വിവാഹ മൂല്യമാണ് മഹ്ര്‍. അത് ത വിലപേശലില്ലാതെ വളരെ കുറഞ്ഞത് മാത്രം
നല്‍കി വിവാഹം ലളിതമാക്കണമൊണു ശരീഅത്തിന്റെ നിര്‍ദ്ദേശമിെരിക്കെ
അടിസ്ഥാനമില്ലാത്ത സ്ത്രീധനമെ നാട്ടാചാരത്തിനും മറ്റു മാമൂലുകള്‍ക്കും
വേടി വാശിപിടിക്കുകയും വിലപേശുകയും ചെയ്യു വിവാഹങ്ങള്‍ അഭിശപ്തമാണ്.
ഇത്തരം വിവാഹങ്ങളില്‍ അല്ലാഹുവിന്റെ അനുഗ്രഹമുടായിരിക്കുകയില്ല്െ
വ്യക്തം.
സ്ത്രീധനം സ്ത്രീയുടെ ധനം തയൊണ്. ഭര്‍ത്താവിന് ആ ധനത്തില്‍ യാതൊരു
ഉടമാവകാശവുമില്ല. ഇസ്ലാമിക സാമ്പത്തിക നിയമപ്രകാരം, ദാനം, കടം, വായ്പ,
പണയം, പാര്‍ട്ട്ണര്‍ഷിപ്പ്, സൂക്ഷിപ്പ് മുതല്‍ എിങ്ങനെ ഏതെങ്കിലും
ഒരിനത്തില്‍പെടാത്ത ഇടപാടുകളാണിവ. ദാനം ഒരാള്‍ക്കോ സമൂഹത്തിനോ സൌജന്യമായി
നല്‍കുതാണ്. പ്രത്യുപകാരമോ, ലാഭമോ, തിരിച്ചടക്കലോ പ്രതീക്ഷിക്കാത്ത
നിരുപാധിക ഇടപാടാണ് ദാനം. ഒരാള്‍ക്ക് തന്റെ സമ്പത്തിന്റെ എത്ര ശതമാനം
വേണമെങ്കിലും താന്‍ ഇച്ഛിക്കുവര്‍ക്കു ദാനം ചെയ്യാം. ദാനം ലഭിച്ച വ്യക്തി
അതിന്റെ പേരില്‍ ദാതാവിനോട് യാതൊരു ബാധ്യതകളും ഇല്ലാത്തവനാണ്. ദാതാവുമായി
പിണങ്ങുകയോ കലഹിക്കുകയോ ബന്ധവിച്ഛേദം നടത്തുകയോ ചെയ്താലും ദാനം തിരിച്ചു
നല്‍കേടതില്ല. നല്‍കിയാല്‍ അതു വാങ്ങാന്‍ ദാതാവിന് പാടില്ല താനും.
സ്ത്രീധനം കേവലം ദാനമായി ഗണിച്ചു കൂടാ. കാരണം, 1. അത് ചോദിച്ചു
വാങ്ങുതാണ്. 2. മുന്‍ തീരുമാന പ്രകാരം തുക നിശ്ചയിക്കുതാണ്. 3.
വിവാഹബന്ധം വിച്ഛേദിക്കപ്പെടുമ്പോള്‍ തിരിച്ചുനല്‍കേടതുമാണ്. അതുകൊടു ത ഈ
ധനം ദാനമായി പരിഗണിച്ചു കൂടാ. സമൂഹം അങ്ങനെ പരിഗണിക്കുുമില്ല.
ഇനി അതൊരു കടമാണുെ പറയാനും നിര്‍വ്വാഹമില്ല. ഭര്‍ത്താവ് ഭാര്യയില്‍ നിാ
ഭാര്യാപിതാവില്‍ നിാ നിശ്ചിത അവധിക്കു തരാമുെ പറഞ്ഞല്ല സ്ത്രീധനം
വാങ്ങുത്. കടം തിരിച്ചടക്കല്‍ നിര്‍ബന്ധമാണ്. ചോദിച്ചവ് കടം കൊടുക്കല്‍
സുത്തുമാണ്.
തകരാറാുെമില്ലാതെ തുടരു ബന്ധങ്ങളില്‍ സ്ത്രീധനം ചര്‍ച്ചയാവാറില്ല.
ഇരുവിഭാഗവും സ്ത്രീധനകാര്യം വിസ്മരിക്കലും സഹകരിച്ച് ജീവിക്കലുമാണ്
ചെയ്യാറുള്ളത്. വായ്പയുടെ കാര്യവും ഇതുത. ഉപയോഗിച്ചു തീരു വസ്തുക്കള്‍
വായ്പ കൊടുക്കാന്‍ പാടില്ല. വായ്പ വാങ്ങിയ വസ്തു ത തിരിച്ചു കൊടുക്കണമൊണ്
നിയമം. അഥവാ വായ്പ വസ്തുവില്‍ ഉപയോഗമല്ലാതെ ക്രയവിക്രയാധികാരമോ അവകാശമോ
വാങ്ങുവനില്ല. കടം ഉടമാവകാശമാണ്. തുല്യസംഖ്യയോ വസ്തുവോ
തിരിച്ചടക്കണമെയുേള്ളൂ. സ്ത്രീധനം കടമായോ വായ്പയായോ സമൂഹത്തില്‍ എവിടെയും
പരിഗണിക്കുില്ലെത് യാഥാര്‍ത്ഥ്യമാണ്.
പണമോ മറ്റോ ലഭിക്കുതിനു വേടി ദാതാവിന് ഈടു നല്‍കയാണ് പണയം. പണം തിരിച്ചു
നല്‍കുമ്പോള്‍ യാതൊരു ഏറ്റക്കുറച്ചിലും ഇല്ലാതെ ഈടു തിരിച്ചു നല്‍കുു.
സ്ത്രീധനം ഭര്‍ത്താവിനു നല്‍കു ഈടും ഭര്‍ത്താവൊരു പണയ പടവുമായി
പരിഗണിച്ചു കൂടല്ലോ.
പാര്‍ട്ട്ണര്‍ഷിപ്പോ ഡെപ്പോസിറ്റോ ആയും ഇത് പരിഗണിച്ചു കൂടാ.
പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസ്സിന്റെ നിയമങ്ങളാുെം പാലിക്കപ്പെടുകയോ
ലാഭനഷ്ടങ്ങളെ കുറിച്ച് ചിന്തിക്കുകയോ ചെയ്യാത്തതു കൊട് ആ ഇനത്തിലും
ഉള്‍പ്പെടുില്ല. ഭര്‍ത്താവിന്റെ കയ്യില്‍ സൂക്ഷിക്കാന്‍ കൊടുത്ത അമാനത്തോ
നിക്ഷേപ മുതലോ ആണുെം പറഞ്ഞുകൂടാ. അമാനത്ത് മുതല്‍ ഡിമാന്റ് ചെയ്തു
വാങ്ങാറില്ല. കക്ഷി എപ്പോള്‍ ആവശ്യപ്പെട്ടാലും തിരിച്ചു നല്‍കണം.
അമാനത്തു മുതലിന്റെ ഏതു നിലക്കുള്ള ഉപയോഗവും നിയമവിരുദ്ധമാണ്. അമാനത്തു
മുതല്‍ നഷ്ടപ്പെട്ടാല്‍ സൂക്ഷിപ്പുകാരന്‍ ഉത്തരവാദിയല്ല. സ്ത്രീധനത്തില്‍
ഈ വിഷയങ്ങളാുെം പരിഗണനീയമല്ല. അതു ഡിമാന്റു ചെയ്തു വാങ്ങുതാണ്. ഭാര്യ
സാധാരണ ഗതിയില്‍ തിരിച്ചു ചോദിക്കാറില്ല. ചോദിച്ചാല്‍ ത കൊടുക്കാറുമില്ല.
കൊടുക്കാന്‍ വല്ലവരും തയ്യാറാവുകയാണെങ്കില്‍ അതു വിവാഹ മോചനത്തിനു വഴി
ഒരുക്കുകയും ചെയ്യും. ധനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഭര്‍ത്താവിനാണ്.
ചുരുക്കത്തില്‍ ഇസ്ലാമിക നിയമത്തില്‍ ഇത്തരം ഒരു ഇടപാടിനെ കുറിച്ച്
ചര്‍ച്ചയില്ല. ആ ഇടപാടിന് നിയമ പ്രാബല്യവുമില്ല. 1. ഡിമാന്റ് ചെയ്തു തുക
നിശ്ചയിച്ച് സമയ ബന്ധിതമായി

ഈടാക്കുകയും തിരിച്ചടക്കാതിരിക്കുകയും ചെയ്യു ഒരു ഇടപാട്. അല്ലെങ്കില്‍
പിണങ്ങി പിരിയുമ്പോള്‍ മാത്രം തിരിച്ചടക്കു ഒരു ഇടപാട്-ഈ ഇടപാട്
സാമ്പത്തിക നിയമപ്രകാരം അസാധുവാണ്. അസാധുവായ ഇടപാടിന് നിയമ സംരക്ഷണം
ലഭിക്കുകയില്ല. നിയമവിരുദ്ധമായ പണമിടപാടുകളിലൂടെ പണം നഷ്ടപ്പെട്ടാല്‍ അത്
തിരിച്ച് പിടിക്കാന്‍ ഇസ്ലാമിക കോടതി തയ്യാറല്ല. മറ്റു സാമ്പത്തിക
നിയമങ്ങളുടെ വെളിച്ചത്തിലും സ്ത്രീധനം ഫാസിദായ (അസാധു) ഇടപാടാണ്. ഫാസിദായ
ഇടപാടിന് സാക്ഷി നില്‍ക്കാനോ അതിന്റെ ഇടനിലക്കാരനാകാനോ പാടില്ല.
പ്രയോഗിക തലത്തില്‍ സൂക്ഷിപ്പു മുതലിന്റെ ഗണത്തിലാണ് സ്ത്രീധനത്തെ
പെടുത്തിവരാറുളളത്. സ്ത്രീക്കവകാശപ്പെട്ട ധനം ഭര്‍ത്താവിനെ സൂക്ഷിക്കാന്‍
ഏല്‍പ്പിക്കുു. ഭര്‍ത്താവിന് അതിന്റെ ക്രയവിക്രയാധികാരവും നല്‍കുു.
സാധാരണ ഗതിയില്‍ ഭര്‍ത്താവിന് പൊരുത്തപ്പെട്ടു കൊടുക്കുകയും
പിണങ്ങിപിരിയുമ്പോള്‍ കണക്ക് പറഞ്ഞ് തിരിച്ച് വാങ്ങുകയും ചെയ്യുു. ഇങ്ങനെ
ഒരു ഇടപാട് കര്‍മശാസ്ത്രത്തിലില്ലാത്തതുകൊട് ത സ്ത്രീധനം
അന്യസംസ്കാരത്തില്‍ ന്ി മുസ്ലിം സമുദായത്തിലേക്ക് കടു കയറിയ ഒരു
ദുരാചാരമാണ്െ മനസ്സിലാക്കാന്‍ പ്രയാസമില്ല.
ഇത്തരമൊരു ദുരാചാരത്തിന്റെ കരാള ഹസ്തത്തില്‍ പെട്ട് മുസ്ലിം സമുദായം
ശ്വസം മുട്ടുകയാണെ യാഥാര്‍ത്ഥ്യം ചെറുപ്പക്കാര്‍ ഓര്‍ക്കണം. മക്കളെ
സ്ത്രീധന കയറില്‍ തൂക്കി കൊല്ലു രക്ഷിതാക്കളും. ഈ സമ്പ്രദായം
സമുദായത്തിന് വരുത്തി വെക്കു മാനഹാനി ചെറുതാുെമല്ല. എത്ര പെകുട്ടികള്‍ ഈ
കൊലക്കയറില്‍ ജീവനൊടുക്കി. എത്രപേര്‍ മതം മാറി ഫാഷിസ്റ്
പാളത്തിലെത്തി-എത്ര പെകുട്ടികള്‍ വഴിപിഴച്ച് തെരുവ്
സുന്ദരികളായിത്തീര്‍ു. ഒരു കണക്കെടുപ്പിന് ആരും മുതിരാത്തത് ഈ നാണക്കേട്
മറച്ച് വെക്കാനാണ്.

Friday 26 May 2023

സമ്പത്ത് , ചാരിത്യ്രസംരക്ഷണം

 



ഭര്‍ത്താവിന് വേടി കാത്തിരിക്കുകയും ഏതു സാഹചര്യത്തിലും ഭര്‍ത്താവിന്റെ മുിലല്ലാതെ തന്റെ സൌന്ദര്യം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുക സ്തീയുടെ കടമയാണ്. തന്റെ ശരീരവും സൌന്ദര്യവും ചന്തവും ചമയങ്ങളുമെല്ലാം ഭര്‍ത്താവിനുമാത്രം ആസ്വദിക്കാനുള്ളതാണ്. പരപുരുഷന്‍മാര്‍ക്കു മുില്‍ സൌന്ദര്യം പ്രദര്‍ശിപ്പിക്കുവരും ഭര്‍ത്താവല്ലാത്ത പുരുഷന്‍മാരുമായി ഇടപഴകി അവരുടെ വികാരനിര്‍വൃതിക്ക് പാത്രമായിത്തീരുവരും ഭര്‍ത്താവിനെ വഞ്ചിക്കു കയാണ്.  ലൈംഗികബന്ധത്തിലേര്‍പ്പെടുില്ലെ ന്യായം ഇവിടെ സ്വീകാര്യമല്ല.  ലൈംഗികബന്ധം ഭര്‍ത്താവിനു മാത്രമാണ് അവകാശപ്പെട്ടത് എ് അംഗീകരി ക്കുവര്‍ തന്റെ സൌന്ദര്യവും ശരീരവും ആഭരണങ്ങളുമെല്ലാം ഭര്‍ത്താവിനു മാത്രം ആസ്വദിക്കാനുള്ളതാണുെകൂടി അംഗീകരിച്ചേ പറ്റൂ.

പുഞ്ചിരിയും കുശലം പറിച്ചിലും താളലയങ്ങളും അംഗചലനങ്ങളും വാല്‍ക്ക ണ്ണുകൊടുള്ള നോട്ടവും തൊട്ടുരുമ്മിയും കഥപറഞ്ഞു കമന്റുകള്‍ നടത്തി യുമുള്ള പരപുരുഷസമ്പര്‍ക്കവുമെല്ലാം ലൈംഗികബന്ധത്തിന്റെ മുഖവുരകളാണ്.  തിരുനബി(സ്വ) പറഞ്ഞു: കണ്ണിന്റെ വ്യഭിചാരമാണ് നോട്ടം, കാതിന്റെ വ്യഭിചാരം കേള്‍വിയാണ്.  കൈ വ്യഭിചാരത്തിലേര്‍പ്പെടുത് സ്പര്‍ശനത്തിലൂടെയാണ്.  കാലാകട്ടെ സ്ത്രീ സാമീപ്യത്തിലേക്ക് നടത്തിെച്ച് വ്യഭിചാരത്തില്‍ പങ്കാളി യാകുു.  മനസ്സു ചിന്തിച്ചും ആസൂത്രണങ്ങള്‍ ചെയ്തും. അവസാനം ഇവ യൊക്കെ തുടങ്ങി വെച്ച അവിഹിത ബന്ധം സാക്ഷാല്‍ക്കരിക്കുകയാണ് ലൈംഗികാവയവം ചെയ്യുത്.

ലൈംഗികാവയത്തിന്റെ പെട്ടുെള്ള ഏകപക്ഷീയമായ ഒരു പ്രവര്‍ത്തനമല്ല വ്യഭിചാരം.  മറിച്ച് കണ്ണും കാതും പുഞ്ചിരിയും ദര്‍ശനസ്പര്‍ശനങ്ങളുമെല്ലാം ഒരുക്കി വെച്ച ഒരു തിന്‍മയുടെ മഹാഗര്‍ത്തത്തില്‍ ച്െ വീഴുകമാത്രമാണ് ലൈംഗികാംഗം ചെയ്യുത്. ഇതുകൊട് തയൊണ് പരസ്ത്രീദര്‍ശനവും വികാരോത്തേജകമായ ശബ്ദശ്രവണവുമൊക്കെ ഇസ്ലാം വിലക്കിയത്. സ്ത്രീ ക്ക് തന്റെ ശരീരം മറക്കണമെ നിര്‍ബന്ധശാസന നല്‍കിയതും ഇതു കൊടു ത.  അന്യപുരുഷന്‍മാരെ കാണുകയോ അവര്‍ക്കുമുില്‍ തന്റെ സൌന്ദര്യം പ്രകടിപ്പിച്ച് അവരെ ആകര്‍ഷിക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ വ്യഭിചാ രവും ബലാല്‍സംഗവും നടക്കില്ലുെ വ്യക്തം.  സിനിമ, നാടകം തുടങ്ങിയ കല കളോട് ഇസ്ലാം നിഷേധാകത്മക നിലപാട് സ്വീകരിച്ചതിന് പിിലും പ്രധാ നമായും ഇത് തയൊണ് കാരണം.

മുസ്ലിംകള്‍ക്കെല്ലാം ഈ വിഷയങ്ങളൊക്കെ ബാധ്യതയാണ്.  ഭര്‍തൃമതിയായ സ്ത്രീ ഈ നിയമങ്ങളും നിര്‍ദേശങ്ങളും ലംഘിക്കുമ്പോള്‍ അല്ലാഹുവിന്റെ നിയമം ലംഘിക്കുതിനുപുറമെ ഭര്‍ത്താവിനെ വഞ്ചിക്കുക കൂടി ചെയ്യുകയാണ്.   ഭര്‍തൃമതിയായ സ്ത്രീ അന്യപുരുഷരെ തിലേക്കാകര്‍ഷിക്കുകയും അവരുടെ വികാരത്തെ ഉത്തേജിപ്പിക്കുകയും ചെയ്യു സാഹചര്യങ്ങള്‍ സ്ത്രീത്വത്തിന് നേരെയും ഭീഷണി ഉയര്‍ത്തുകയും സ്ത്രീ എ നിലക്കും പത്നി എ നിലക്കുള്ള വ്യക്തിത്വത്തിന് കളങ്കവും സുരക്ഷിതത്വത്തിന് ഭീഷണിയും ക്ഷണിച്ച് വരുത്തുകയുമാണ് ചെയ്യുത്.

സമ്പത്ത് സംരക്ഷണം
ഭര്‍ത്താവിന്റെ രഹസ്യസൂക്ഷിപ്പുകാരിയാണ് ഭാര്യ.  ത വിശ്വസിച്ചേല്‍പ്പിച്ച രഹസ്യങ്ങളും സമ്പത്തുമെല്ലാം സംരക്ഷിക്കാന്‍ അവള്‍ ബാധ്യസ്ഥയാണ്.  ഭര്‍ത്താവിന്റെ സ്വഭാവദൂഷ്യങ്ങളും മറ്റും അന്യരോട് പറയരുത്.  ഭര്‍ത്താവിന്റെ നന്‍മകളെക്കുറിച്ച് ത അമിതമായി തന്റെ കൂട്ടുകാരികളോടും അന്യസ്ത്രീകളോടും പറയരുതൊണ് നിര്‍ദേശം.  ഈ വിവരണം തന്റെ ഭര്‍ത്താവിനെക്കുറിച്ച് അവര്‍ക്കു മതിപ്പുടാക്കുമെങ്കിലും അത് അവരുടെ ഹൃദയത്തില്‍ അരുതാത്ത വികാരങ്ങളുണര്‍ത്താനാണ് സാധ്യത.  സ്വന്തം ഭര്‍ത്താവില്‍ നിു പീഢനവും അസന്തുഷ്ടിയും അനുഭവിക്കുവരാണെങ്കില്‍ വിശേഷിച്ചും.  വ് ഭവിച്ചേക്കാവു ഒരു വിപത്തിനെ നേരത്തെ ഇല്ലായ്മ ചെയ്യുകയാണീ നിര്‍ദേശത്തിലൂടെ.  അന്യന്റെ ഭാര്യയെ മോഹിക്കുവരും അന്യരുടെ ഭര്‍ത്താക്കളെ കാമിക്കുവരുമെല്ലാം നമ്മുടെ സമൂഹത്തില്‍ എമ്പാടുമുടല്ലോ.
ഭര്‍ത്താവിന്റെ സമ്പത്തിന്റെ സംരക്ഷണവും ഇസ്ലാം സ്ത്രീയെ ഏല്‍പിച്ചിരി ക്കുു.  ഭര്‍ത്താവിന്റെ ബിസിനസ്, സാമ്പത്തിക ഇടപാടുകള്‍ എല്ലാം ചില പ്പോള്‍ ഭാര്യയുടെ അറിവില്‍ പെട്ടിരിക്കാം.

ബുദ്ധിമതിയും തന്റേടിയുമായ ഒരു പത്നിക്ക് ഭര്‍ത്താവിന്റെ സാമ്പത്തിക പു രോഗതിയില്‍ പങ്കാളിയാകാനും അദ്ദേഹത്തെ സഹായിക്കാനും സാധിക്കും.  അതേയവസരം തന്റേടമില്ലാത്ത ഒരാള്‍ക്കു ഭര്‍ത്താവിന്റെ സാമ്പത്തിക ഭദ്രത നശിപ്പിക്കാനും കഴിയും.  ഭര്‍ത്താവിന്റെ സാമ്പത്തിക വിവരങ്ങളും ബിസിനസ് രഹസ്യങ്ങളും മറ്റാര്‍ക്കും കൈമാറരുത്.  ആസ്തിയും വിവരങ്ങളും അന്വേഷിച്ച് വരുവര്‍ക്ക് അത് വിവരിച്ച് കൊടുക്കരുത്.

അദ്ദേഹത്തിന് സാമ്പത്തിക നഷ്ടം  സംഭവിക്കു യാതൊരു നീക്കവും ഭാര്യയില്‍ നിുടാകരുത്.  ഈ വിഷയങ്ങളില്‍ പക്ഷേ, പല ഭാര്യമാരും പൊറുക്കാന്‍ പറ്റാത്ത തെറ്റുകളാണ് ചെയ്യുത്.  വിശിഷ്യാ ഗള്‍ഫ് കുടുംബ ങ്ങളില്‍.  ഭര്‍ത്താവിന്റെ അഭാവത്തില്‍ സൂക്ഷിക്കേട തന്റെ ചാരിത്യ്രശുദ്ധി പോലും പലരും കളങ്കപ്പെടുത്തുു.  തനിക്ക് വേടി കാടും കടലും താടി മരുഭൂമിയില്‍ ച്െ കഠിനാദ്ധ്വാനം ചെയ്യു ഭര്‍ത്താവിന്റെ സമ്പത്തും സൌകര്യങ്ങളും കാറും വീടും ഉപയോഗിച്ച് അന്യപുരുഷന്‍മാരുടെ കൂടെ ചെത്താനും മിനുക്കാനും പുരോഗമനം ചമയാനും കിടപ്പറ പങ്കിടാനും നഗരങ്ങളില്‍ അലയാനും മുതിരുവര്‍ എമ്പാടുമുട്. ലക്ഷ്യം തെറ്റി ഒഴുകു ഒരു നദിപോലെയാണ് സ്ത്രീ  എാരോ പറഞ്ഞതോര്‍ക്കുു.  ലക്ഷ്യവും ഉത്തരവാദിത്തങ്ങളും മറ് ഭര്‍ത്താവിന് മാത്രം അനുവദിക്കപ്പെട്ട തന്റെ ശരീരം മറ്റുള്ളവര്‍ക്ക് സമര്‍പ്പിക്കുതിലാണ് പലര്‍ക്കും പുരോഗമനം താുേത്.  കുടുംബബന്ധത്തെയും ധാര്‍മ്മിക ബോധത്തെയും തകര്‍ത്തെറിയു ഇത്തരം വഴിവിട്ട ബന്ധങ്ങള്‍ പലപ്പോഴും സമൂഹത്തിന്റെ ഉറക്കം കെടുത്താറുട്.

സ്വകാര്യആശുപത്രികളിലും വ്യാജഡോക്ടര്‍മാരുടെ മുിലും ഗര്‍ഭഛിദ്രത്തിനും മറ്റു നിയമവിരുദ്ധ ശിശുഹത്യകള്‍ക്കും വരുവരധികവും ഗള്‍ഫ് ഫാമിലി കളിലെ മങ്കമാരാണെ യാഥാര്‍ത്ഥ്യം തുറ് പറയാതിരിക്കാന്‍ വയ്യ.  ഗള്‍ഫില്‍ ഭര്‍ത്താവിന്റെ പരിചരണത്തില്‍ കഴിയു ചിലരും വഴിവിട്ട് നീങ്ങു വാര്‍ ത്തകള്‍ പുറത്ത് വരാറുട്.  ടി.വി. സിനിമ, മ സാഹിത്യങ്ങള്‍, മതനിരാസ പ്രസ്ഥാനങ്ങളോടുള്ള ആഭിമുഖ്യം, പാശ്ചാത്യന്‍ ജീവിതരീതികളോടുള്ള ഭ്രമം, ഇതൊക്കെയാണ് മിക്കപ്പോഴും സ്ത്രീകളെ വഴിപിഴപ്പിക്കുത്െ മനസ്സിലാക്കാന്‍ സ്ത്രീകളും പുരുഷന്‍മാരും തയ്യാറാവുക

Thursday 25 May 2023

അവകാശങ്ങളും കടപ്പാടുകളും

 


പുരുഷന്റെ സംരക്ഷണത്തിന്‍ കീഴിലാണ് സ്ത്രീകളുടെ ജീവിതസുരക്ഷ എതുകൊടാണല്ലോ സ്ത്രീ പുരുഷനു അനുസരണം പ്രകടിപ്പിക്കുകയും ഭര്‍ത്താവ് നല്‍കു നിര്‍ദ്ദേശോപദേശങ്ങള്‍ സ്വീകരിക്കുകയും വേണമ്െ ഇസ്ലാം കല്‍പ്പിച്ചത്. പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ അധീശാധികാരമു ള്ളവരാണ്.  അല്ലാഹു ചിലര്‍ക്ക് ചിലരെക്കാള്‍ ഔത്യം നല്‍കിയതുകൊ ടാണത്  എു ഖുര്‍ആന്‍ പഠിപ്പിക്കുുട്.  സ്ത്രീ പുരുഷന് അനുസരണം കാണിക്കുകയും വിധേയത്വം പ്രകടിപ്പിക്കുകയും ചെയ്യണം.  അല്ലെങ്കില്‍ പുരു ഷന്‍ സ്ത്രീയെ അനുസരിക്കുകയും വിധേയത്വം കാണിക്കുകയും ചെയ്യണം.  ഈ രട് വീക്ഷണങ്ങളില്‍ ഓമത്തെതിനെ ഇസ്ലാം പ്രോത്സാഹിപ്പിക്കു കയും നിര്‍ബന്ധമാക്കുകയുമാണ് ചെയ്തിരിക്കുത്. സമൂഹത്തില്‍ അപൂര്‍ വ്വമായി ഉടാകാറുള്ള രടാം അവസ്ഥയെ ഇസ്ലാം നിരോധിക്കുകയും ആ ക്ഷേപിക്കുകയും ചെയ്യുു. പുരുഷന്‍ സ്ത്രീകളുടെ ആജ്ഞാനുവര്‍ത്തി യാകു ഒരു കാലം വരുമ്െ പക്ഷേ, തിരുനബി(സ്വ) മുറിയിപ്പു നല്‍കിയി ട്ടുട്.  ലോകാവസാനത്തിന്റെ ലക്ഷണമായാണ് നബി(സ്വ)യതു എണ്ണിയി രിക്കുത്.


പുത്തന്‍ ലോകക്രമത്തിന്റെ വക്താക്കള്‍ സ്ത്രീയെ തെരുവിലും വ്യവസായശാലകളിലുമിറക്കി പൊതുവല്‍ക്കരിക്കുകയും അവളുടെ സ്വകാര്യത യുടെ ആവരണം വലിച്ചുകീറുകയും ചെയ്തിരിക്കുകയാണ്.  സ്ത്രീ മുിലിരുു വടി ഓടിക്കുകയും ഭര്‍ത്താവ് പിന്‍സീറ്റില്‍ കിടുറങ്ങുകയും ചെയ്യു കാഴ്ചകള്‍ ഒരു സമൂഹത്തിന്റെ സാംസ്കാരിക വ്യക്തിത്വത്തിന്റെ മരണവും പുത്തന്‍ വ്യവസ്ഥിതിയുടെ സ്വാധീനവുമാണ് കാണിക്കുത്.
ജീവിതത്തിലുടനീളം ചില പ്രത്യേക ചിട്ടകള്‍ പാലിക്കാന്‍ സ്ത്രീ കല്‍പ്പിക്കപ്പെട്ട വളാണ്. ഭര്‍തൃമതിയായ ഒരു സ്ത്രീക്ക് ഈ കടപ്പാടുകള്‍ വര്‍ദ്ധിക്കുകയും അതിന്റെ രൂപഭാവങ്ങള്‍ കൂടുതല്‍ കണിശമായ മുഖം സ്വീകരിക്കുകയും ചെയ്യുകയാണ്.


കടപ്പാടുകള്‍
ഭര്‍ത്താവിന് വഴിപ്പെടുകയും അദ്ദേഹത്തിന്റെ സംതൃപ്തി ഉറപ്പുവരുത്തുകയു മാണ് പത്നി എ നിലക്ക് സ്ത്രീയുടെ പ്രഥമ ഉത്തരവാദിത്വം. ദാമ്പത്യവിജയ ത്തിന്റെ സുപ്രധാനഘടകവും ഇത് ത.  ഭര്‍ത്താവിന്റെ ആവശ്യങ്ങളറിഞ്ഞ് അത് പരിഹരിക്കാനും പ്രശ്നങ്ങളില്‍ പങ്ക് ചേരാനും കഴിയുവര്‍ക്ക് മാത്രമേ ജീവിതവിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ.


മദീനയിലെ സ്ത്രീകള്‍ സംഘടിച്ച് യുദ്ധത്തില്‍ പങ്ക് ചേരാന്‍ ആഗ്രഹം പ്രകടി പ്പിച്ച് കൊട് തിരുനബി(സ്വ)യുടെ സിധിയിലേക്കൊരു പ്രതിനിധിയെ അയ ക്കുകയുടായി.  അവര്‍ പറഞ്ഞു:  തിരുദൂതരേ, ഞാന്‍ മദീനയിലെ സ്ത്രീക ളുടെ പ്രതിനിധിയാണ്.  പുരുഷന്‍മാര്‍ക്കല്ലാഹു യുദ്ധം നിര്‍ബന്ധമാക്കി.  യുദ്ധ ത്തില്‍ വിജയിച്ചാല്‍ അവര്‍ക്ക് പ്രതിഫലം കിട്ടും.  മരിച്ചാല്‍ അവര്‍ രക്തസാക്ഷി കളായി.  അവര്‍ അല്ലാഹുവിങ്കല്‍ ജീവിക്കുകയും അല്ലാഹു അവര്‍ക്ക് ആഹാരം നല്‍കുകയും ചെയ്യുു.  ഞങ്ങള്‍ സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് വേടി നില കൊള്ളുു.  ഇത്തരം പ്രതിഫലങ്ങളാുെം ഞങ്ങള്‍ക്ക് ലഭിക്കുില്ലല്ലോ.


തിരുനബി(സ്വ) അവരോട് പറഞ്ഞു:  നീ കടുമുട്ടു എല്ലാ സ്ത്രീകളോടും പ റയുക. ഭര്‍ത്താവിനോടുള്ള കടമകള്‍ മനസ്സിലാക്കി അദ്ദേഹത്തിന് വഴിപ്പെടു ത് ഈ യുദ്ധത്തിന് തുല്യമാണ്.  യോദ്ധാക്കളുടെ പ്രതിഫലമാണ് അവര്‍ക്ക് ലഭിക്കുക.  പക്ഷേ, ഇത് നിര്‍വഹിക്കുവര്‍ നിങ്ങള്‍ സ്ത്രീകളില്‍ വളരെ ചുരുക്കം പേരാണ് (ത്വബ്റാനി).


പുരുഷന്റെ ചൂഷണത്തിനും സാമൂഹിക ദ്രോഹികളുടെ കടുകയറ്റത്തിനും എപ്പോഴും ഇരയായിത്തീര്‍ കഥകളാണ് സ്ത്രീ സമൂഹത്തിനു ഓര്‍ക്കാനുള്ളത്.  മനുഷ്യനാണ്െ പോലും അംഗീകരിക്കാന്‍ തയ്യാറില്ലാത്ത പുരുഷാധിപത്യ ത്തിന്റെ കല്‍ചങ്ങലകളില്‍ ബന്ധിതയായിരു സ്ത്രീയെ തിരിച്ചറിഞ്ഞതു ഇസ്ലാമാണ്.


സ്ത്രീയുടെ ദൌര്‍ബല്യങ്ങളും വേദനകളും കടറിഞ്ഞ ഇസ്ലാം അവളുടെ പൂ ര്‍ണ്ണ സംരക്ഷണത്തിനുള്ള സാഹചര്യങ്ങളും നിയമങ്ങളുമൊരുക്കുകയായി രുു.  പുരുഷമനസ്സുകളില്‍ സ്ത്രീക്കുനേരെയുള്ള വീക്ഷണവും നിലപാടും ഇസ്ലാം മാറ്റിയെടുത്തു.  പുരുഷനു സുഖിക്കാന്‍ വേടി ദൈവം സൃഷ്ടിച്ചുവിട്ട ഉപകരണമെതില്‍ കവിഞ്ഞ് യാതൊരു പരിഗണനയും ലഭിക്കാത്ത സ്ത്രീക്ക് മാതാവ്, പുത്രി, സഹോദരി, ഭാര്യ എീ പദവികള്‍ വളരെ മാന്യമായി നേടിക്കൊടുക്കുകയും സര്‍വ്വോപരി പുരുഷനെപോലെ വിചാരവികാരങ്ങളും ബുദ്ധിയും ചിന്തയും തീരുമാനമെടുക്കാനുള്ള ശേഷിയും വ്യക്തിത്വവുമുള്ള സ്വന്തം അസ്തിത്വം  വകവെച്ചുകൊടുക്കുകയുമാണ് ഇസ്ലാം.


സ്ത്രീകള്‍ പുരുഷന്‍മാരുടെ ഉടപ്പിറപ്പുകളാണ്. തിരുനബി(സ്വ) പ്രഖ്യാപിച്ചു: അവര്‍ നിങ്ങളുടെയും നിങ്ങള്‍ അവരുടെയും വസ്ത്രങ്ങളാണ്.  യുദ്ധവേളയില്‍ പോലും സ്ത്രീകളോടു ഈ സഹതാപപൂര്‍വ്വമുള്ള നിലപാട് ഇസ്ലാം അനുവര്‍ത്തിച്ചു.  യുദ്ധവേളകളില്‍ സ്ത്രീകളെയും കുട്ടികളെയും വധിക്കാനോ മാനഭംഗപ്പെടുത്താനോ ദേഹോപദ്രവങ്ങള്‍ ഏല്‍പ്പിക്കാനോ പാടില്ല്െ ഇസ്ലാം കര്‍ശനമായി നിര്‍ദ്ദേശിച്ചു.


ഈ മതമാണ് സ്ത്രീ ഭര്‍ത്താവിന്റെ നിയന്ത്രണം സ്വീകരിക്കണമുെം വേഷത്തിലും ജീവിതരീതികളിലുമെല്ലാം വിശിഷ്ട വ്യക്തിത്വമായിത്തീരണമുെം കല്‍പ്പിച്ചത്.  സ്ത്രീകളോടുള്ള സ്നേഹത്തിന്റെയും സഹതാപത്തിന്റെയും ഭാഷയിലാണിത്െ മനസ്സിലാക്കുതിന് പകരം പീഡനത്തിന്റെയും വരിഞ്ഞുകെട്ടിന്റെയും മുഖമായി ഇതിനെ കാണുവര്‍ പുനര്‍വിചിന്തനത്തിനു തയ്യാറാകേടതാണ്.


സ്ത്രീ പുറത്തുപോകുമ്പോള്‍ ഭര്‍ത്താവ് അറിഞ്ഞിരിക്കണം, അദ്ദേഹത്തിന്റെ സമ്മതമുടാകണം എ് ഇസ്ലാം അനുശാസിക്കുു.  ഇത് ക്രൂരമാണ്െ പറയുവര്‍ സാധാരണജീവിതരംഗങ്ങളും ഭരണസംവിധാനങ്ങളും സാമൂഹികചുറ്റുപാടുകളും മനസ്സിലാക്കാത്തവരാണ്.


ഒരാളുടെ സംരക്ഷണോത്തരവാദിത്വമേറ്റെടുത്തയാള്‍ക്ക് തന്റെ സംരക്ഷണത്തില്‍ കഴിയുവന്റെ ചലനങ്ങളും നീക്കങ്ങളും അറിയാന്‍ ബാധ്യതയുട്.  ഒരു നിയന്ത്രണവുമേര്‍പ്പെടുത്താതെ സംരക്ഷണ ദൌത്യം നിര്‍വ്വഹിക്കാന്‍ സാധിക്കുമോ.  ഇന്ത്യാരാജ്യത്തെ പൌരന്‍ വിദേശയാത്ര ചെയ്യുമ്പോള്‍ പൌരന്റെ യാത്രാസംബന്ധമായ മുഴുവന്‍ വിവരങ്ങള്‍ രാഷ്ട്രം അറിയണമ്െ അനുശാസിക്കുത് ആഭ്യന്തരസുരക്ഷിതത്വത്തിനും പൌരന്റെ സംരക്ഷണത്തിനും വേടിയാണല്ലോ.  ഇതാരും ക്രൂരതയായോ അസ്വാതന്ത്യ്രമായോ കാണാറില്ലെങ്കില്‍ പി സ്ത്രീ അവളുടെ താവളം വിട്ടുപോകുത് അവളുടെ സംരക്ഷകനായ ഭര്‍ത്താവ് അറിയണമുെം അദ്ദേഹത്തില്‍ ന്ി സമ്മതം നേടിയിരിക്കണമുെമുള്ള ശാസന എങ്ങനെ തെറ്റായിത്തീരും.  ഭര്‍ത്താവില്ലാത്ത സ്ത്രീയാണെങ്കില്‍ സംരക്ഷകനായി പിതാവ്, സഹോദരന്‍, മക്കള്‍ തുടങ്ങിയവര്‍ക്കും അവരുടെ ആശ്രിതയായ സ്ത്രീയുടെ ചലനങ്ങള്‍ നിരീക്ഷിക്കാനും മനസ്സിലാക്കാനും കടമയുട്.  ഏതൊരു സ്പോസര്‍ഷിപ്പിലും പ്രൊട്ടക്ഷന്‍ സംവിധാനത്തിലും ചില നിയന്ത്രണങ്ങളുടായേതീരു എ് മനസ്സിലാക്കുക.


സാധാരണഗതിയില്‍ വീട്ടില്‍ന്ി പുറത്തിറങ്ങുതിനല്ല ഈ നിയന്ത്രണമൊര്‍ക്കുക.  ഉടുത്തൊരുങ്ങിപ്പോകാറുള്ള ഒരു യാത്ര.  ഭര്‍തൃവീട് അടച്ചിട്ട് പോകേടിവരു സമയവും ദൂരവും ആവശ്യമാകു സന്ദര്‍ശനപരിപാടികള്‍, ആശുപത്രികളിലോ വാഹനങ്ങളേറിപോകേടിവരു അകലത്തിലോ ഉള്ള രോഗിയെ സന്ദര്‍ശിക്കുക, വിരുുപോകുക, കല്യാണത്തിനും മറ്റും പോകുക, പൊതുപരിപാടികള്‍ക്കും മറ്റും പങ്കെടുക്കുക, തുടങ്ങിയവയാണ് ഭര്‍ത്താവിന്റെ സമ്മതം ആവശ്യമുള്ള യാത്രകള്‍.
തൊട്ടടുത്തുള്ള കുളത്തിലോ സാധാരണ കുളിക്കാന്‍ പോകാറുള്ള കടവിലോ ഭര്‍ത്താവുമായി നല്ലബന്ധം പുലര്‍ത്തു അടുത്തവീടുകളിലോ അകലമില്ലാത്ത ബന്ധുവീടുകളിലോ മില്‍ പര്യടനം നടത്തുതിനും സ്വന്തം പിതാവിനേയോ മറ്റോ പെട്ട്െ കട് വരുതിനുമാുെം സാധാരണഗതിയില്‍ തെറ്റില്ല.  ഭര്‍ത്താവിന്റെ വിലക്കോ അനിഷ്ടമോ ഉടെങ്കില്‍ സ്വന്തം ബന്ധുവീടുകളിലോ കുടുംബങ്ങളിലോ മാതാപിതാക്കളെ തയാെേ സന്ദര്‍ശിക്കാന്‍ മുതിരരുത് എാണ് നിയമം.  ഈ വിഷയങ്ങളിലെല്ലാം സ്ത്രീയുടെ സുരക്ഷിതത്വവും ഭര്‍ത്താവിന്റെ താല്‍പര്യവുമാണ് മാനദണ്ഡം.


മൂു മൈല്‍ കൂടുതലുള്ള ഒരു യാത്ര എത്ര നല്ല ഉദ്ദേശ്യത്തോടെയാണെങ്കിലും ഭര്‍ത്താവിന്റെയോ വിവാഹബന്ധം നിഷിദ്ധമായ മഹ്റമിന്റെയോ സാിധ്യത്തിലല്ലാതെ സ്ത്രീക്ക് അനുവദനീയമല്ല.  അല്ലെങ്കില്‍ വിശ്വസ്തരായ സ്ത്രീകളുടെ സംഘത്തിലായിരിക്കണം. സ്വന്തം പിതാവിന്റെ രോഗസന്ദര്‍ശനം, നിര്‍ബന്ധമായ ഹജ്ജ്കര്‍മ്മം പോലുള്ള വിശുദ്ധയാത്രകള്‍ക്കുപോലും ഈ നിയമം ബാധകമാണ്.


ഹള്റത്ത് ഇബ്നുഉമര്‍ (റ) ഉദ്ധരിക്കുു: ഒരു സ്ത്രീ തിരുനബി(സ്വ)യുടെ മുില്‍വ് ചോദിക്കുത് ഞാന്‍ കേട്ടു:  തിരുദൂതരേ, ഭര്യ ഭര്‍ത്താവിനോട് പാലിക്കേട കടമകള്‍ എന്തൊക്കെയാണ്.  തിരുനബി(സ്വ) പറഞ്ഞു: അദ്ദേഹത്തിന്റെ സമ്മതമില്ലാതെ വീട്ടില്‍ന്ി പുറത്തുപോകാതിരിക്കുക, സമ്മതമില്ലാതെ പോയാല്‍ അല്ലാഹുവും മലകുകളു അവളെ ശപിക്കും.  റഹ്മത്തിന്റെയും കോപത്തിന്റെയും മലകുകളുടെ ശാപം. അവള്‍ മടങ്ങിവരികയും തൌബചെയ്യുകയും ചെയ്യുതുവരെ ശാപം തുടരും (അബൂദാവൂദ്).


മാതാപിതാക്കള്‍ക്ക് രോഗമാണെങ്കിലും സമ്മതത്തോടെയല്ലാതെ പുറത്തുപോകരുതൊണ് നിയമം.  ഹനഫീ മദ്ഹബില്‍ പക്ഷേ, ഇത് ജാഇസാണ്െ പറഞ്ഞിട്ടുട്.  മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ അനുമതി തേടു ഭാര്യക്ക് അതിനു സമ്മതം നല്‍കണം.  ഒരു സ്ത്രീ എ നിലക്കുള്ള അവളുടെ മാനസികാവസ്ഥ ഭര്‍ത്താവ് കടറിയേടതാണ്. ഇത്തരം സന്ദര്‍ഭത്തില്‍ അനുവാദം കൊടുക്കാതിരിക്കല്‍ ഭര്‍ത്താവിനു കറാഹത്താണ്. ഭര്‍ത്താവിനെതിരെ ഖാള്വിയോട് പരാതി പറയാന്‍ ഭാര്യക്കധികാരമുട്. ഇങ്ങനെ പരാതി പറയാന്‍ വരു സ്ത്രീകളെ തടയരുതൊണ് തിരുനബി(സ്വ) പഠിപ്പിച്ചത്. ഭാര്യയുടെ മനസ്സിനു മുറിവേല്‍പ്പിക്കു ഒരു നിലപാടാണിത് എതുകൊടുത അതികര്‍ശനമായ നിലപാടുകളും അനാവശ്യ വാശികളും നല്ല ബന്ധത്തിനു ഉലച്ചില്‍ തട്ടിക്കുമൊര്‍ക്കേ ടതാണ്.  ഭര്‍ത്താവിന്റെ വിലക്ക് ലംഘിച്ച് യാത്രചെയ്യുവര്‍ക്ക് ഭര്‍ത്താവില്‍ന്ി ചിലവിന് ലഭിക്കാന്‍ അര്‍ഹതയില്ല്െ പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുട്.


ഭര്‍ത്താവിന്റെ സന്തോഷമാണ് ഭാര്യയുടെ പ്രഥമ ചുമതല. അതുകൊടുത ഭര്‍ത്താവ് പറയുിടത്ത് താമസിക്കാനും അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്യാനും വേടിവാല്‍ അദ്ദേഹത്തിന്റെ കൂടെ നാടുവിട്ട് പോകാനുമെല്ലാം ഭാര്യ തയ്യാറാകേടതാണ്.  വിദേശത്തുള്ള ഭര്‍ത്താവിന്റെകൂടെ യാത്ര ചെയ്യാന്‍ വിസമ്മതിക്കുത് ശരിയല്ല.  മാതാപിതാക്കളുടെയോ ബന്ധുമിത്രങ്ങളുടെയോ അസാിധ്യം ത മാനസികമായി പ്രയാസപ്പെടുത്തുമ്െ വാല്‍ പോലും ഭര്‍ത്താവിന്റെ അഭീഷ്ടത്തിനാണ് പ്രാമുഖ്യം നല്‍കേടത്.  സുരക്ഷാപരമായ കാരണങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഉടെങ്കില്‍ മാത്രമേ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ക്കെതിരെ ചിന്തിക്കാന്‍ പാടുള്ളൂ.  ഈ വിഷയത്തിലെല്ലാം നാട്ടുനടപ്പു പരിഗണിക്കപ്പെടേടതാണ്.


ഭാര്യയുമായുള്ള ഇടപാടുകളില്‍ മാനുഷിക പരിഗണനയാണ് വേടത്. കുടുംബസന്ദര്‍ശനം, മാതാപിതാക്കളെ പരിചരിക്കുക തുടങ്ങിയ വിഷയങ്ങളിലൊക്കെ സാധാരണഗതിയില്‍ സ്ത്രീയുടെ മാനസികാവസ്ഥയും സന്തോഷവുമാണ് പരിഗണിക്കേടത്. ഭാര്യയുടെ ഭാഗത്തുനിും ഇതേ പരിഗണനയുടാകണം. അത്യാവശ്യങ്ങളില്ലാതെ ഓരോ ആഴ്ചയും വിരുുപോയി താമസിക്കു പതിവുട് ചിലര്‍ക്ക്. ഭര്‍ത്താവിന്റെ തിരക്കും പ്രശ്നങ്ങളുമാുെം കണക്കിലെടുക്കാതെ തന്റെ വിരുുപോക്കു മുറപോലെ നടില്ലെങ്കില്‍ പിണങ്ങുവരും വഴക്കിടുവരുമുട്. ഇവര്‍ ദുസ്സ്വാഭാവികളാണെ കാര്യത്തില്‍ സംശയമില്ല.


തന്റെ വിരുുപോക്ക് കാരണം ഭര്‍ത്താവിന് വരു പ്രശ്നങ്ങളും പ്രയാസങ്ങളും പലരും കണക്കിലെടുക്കാറില്ല.  അദ്ദേഹത്തിന് ഭക്ഷണം കിട്ടിയോ, അദ്ദേഹം കിടുറങ്ങിയോ എാും ചിന്തിക്കാതെ വീട് അടച്ചിട്ടുപോകുതുമൂലം തസ്കരന്‍മാരും സാമൂഹ്യദ്രോഹികളും വരുത്തിവെക്കാനിടയുള്ള കഷ്ടനഷ്ടങ്ങളെക്കുറിച്ചുപോലും ചിന്തിക്കാതെ ഭര്‍ത്താവിനോടു ശാഠ്യം പിടിച്ച് വിരുിനനുവാദം സമ്പാദിക്കുവര്‍ അദ്ദേഹത്തിന്റെ മനസ്സുവായിക്കാന്‍ കരുത്ത് നേടേടതാണ്.


അതേയവസരം സ്വന്തം മാതാപിതാക്കള്‍ മറ്റാരും പരിചരിക്കാനാളില്ലാതെ വിഷമിക്കുമ്പോള്‍ ഈ ആവശ്യത്തിന് വേടി വീട്ടില്‍ പോകാന്‍ അനുവാദം ചോദിക്കു ഭാര്യയുടെ ക്ഷമ പരിശോധിക്കുകയും  അവളെ തടയുകയും ചെയ്യുത് ക്രൂരതയാണ്. ഭര്‍ത്താവിന്റെ വിലക്ക് കാരണം സ്വന്തം പിതാവിന്റെ മയ്യിത്ത് പോലും കാണാന്‍ കഴിയാതെ വിഷമിക്കു സാഹചര്യങ്ങളുടായിട്ടുട്  സ്ത്രീകള്‍ക്ക്. ഇത്തരം ക്രൂരതകള്‍ സ്ത്രീസമൂഹത്തിന് നേരെയുള്ള വെല്ലുവിളിയായി പരിഗണിക്കപ്പെടുകയും അതവഗണിച്ച് തന്റെ വ്യക്തിത്വം പ്രകടിപ്പിക്കാന്‍ സ്ത്രീക്ക് അവകാശം നല്‍കുകയുമാണ് ഇസ്ലാമിക കര്‍മ്മശാസ്ത്ര സരണികളിലെ കരുത്തരായ പല പണ്ഡിതന്‍മാരും ചെയ്തിരിക്കുത്.  അബൂഹനീഫ (റ) ഈ വീക്ഷണമാണ് പ്രകടിപ്പിച്ചിരിക്കുത്.


പള്ളിയില്‍
പള്ളികളിലെ ജുമുഅ ജമാഅത്തുകള്‍ക്ക് സ്ത്രീ പങ്കെടുക്കേടതില്ല.  ജുമുഅ ജമാഅത്തില്‍ സ്ത്രീ സാിധ്യം അനിവാര്യമല്ല്െ മാത്രമല്ല, പലപ്പോഴും പ്രശ്നങ്ങളുടാക്കാനും പള്ളികളിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷം തകര്‍ക്കാനുമാണ് സ്ത്രീ പള്ളിപ്രവശം കാരണമായിത്തീരാറുള്ളത്. സ്ത്രീകളുടെ അഴിഞ്ഞാട്ടംകൊട് പൂരവും നേര്‍ച്ചപാടങ്ങളുമെല്ലാം കലാപകലുഷിതമാവുകയാണ്. ക്രിസ്തുമസ് ദിനത്തില്‍ ചര്‍ച്ചില്‍ പോയ പെകുട്ടിയെ പള്ളിമണിമേടയില്‍ കൊടുപോയി ബലാല്‍സംഗം ചെയ്ത സംഭവം തൃശൂരില്‍ ന്ി റിപ്പോര്‍ട്ടുചെയ്യപ്പെട്ടു. സ്ത്രീകളെ നിര്‍ബന്ധിച്ചു പള്ളിയില്‍ കൊടുപോകു പുത്തനാശയക്കാര്‍ക്കും ഇത്തരം അനുഭവങ്ങളുടായിട്ടുട്. നോവലുകളിലെയും നാടകങ്ങളിലെയും പ്രേമകുസുമങ്ങള്‍ മൊട്ടിടുതും വിരിയുതും പലപ്പോഴും അമ്പലനടകളില്‍ നിാണ്.  തൊഴാനും പൂജനടത്താനും ഭക്തിപരവശരായി വരുവരാണ് അവസാനം പ്രേമപരവശരായി കാമവെറിയന്‍മാരുടെ പിടിയിലമരുത്.
ഉത്സവപ്പറമ്പുകളിലും ആഘോഷവേളകളിലും അഴിഞ്ഞാടു സ്ത്രീ സാിധ്യമാണല്ലോ ദുര്‍ബലമനസ്സുകളുടെ കാമചേഷ്ടക്കും തുടര്‍ുടാകു കലാപങ്ങള്‍ക്കും വഴിമരുിടുത്.


ഡോക്ടര്‍ വഹബ്സുഹൈലി എഴുതുു: സ്ത്രീ വീട്ടില്‍ ഒതുങ്ങിയിരിക്കണമ്െ പറയുത് അവളെ തടവിലിടുകയോ പ്രയാസപ്പെടുത്തുകയോ അല്ല. മറിച്ച് അവളുടെ നന്‍മയാണ് ഇതിലൂടെ ലക്ഷ്യംവെക്കുത്.  തിരുനബി(സ്വ) പറഞ്ഞു:  സ്ത്രീ മറക്കപ്പെടേട ഔറത്ത് ആണ്.  അവള്‍ വീടുവിട്ടിറങ്ങിയാല്‍ പിശാച് ഏന്തിവലിഞ്ഞുനോക്കും. അവള്‍ അല്ലാഹുവിന്റെ റഹ്മത്തിലേക്ക് ഏറ്റവും സമീപസ്ഥയാകുത് വീട്ടിന്റെ ഉള്ളറയിലിരിക്കുമ്പോഴാണ് (അല്‍ഫിഖ്ഹുല്‍ ഇസ്ലാമി- വാ:7 പേ: 335).


ക്രിസ്ത്യന്‍ ചര്‍ച്ചിലും അമ്പലനടകളിലും നടക്കു പ്രേമചാപല്യങ്ങളും രതിലീലകളും മുസ്ലിം പള്ളികളില്‍ കാണാത്തതും കഥാകാരന്‍മാര്‍ക്കു മുസ്ലിംപള്ളികളില്‍ നിു കഥാപാത്രങ്ങളെ ലഭിക്കാത്തതും അവിടെ സ്ത്രീ സാിധ്യമില്ലാത്തതുകൊടാണ്. സ്ത്രീ സാിധ്യമുള്ള പള്ളികളും ആരാധനാലയങ്ങളും ഏത് മതത്തിന്റെ പേരിലായാലും അവിടുത്തെ ആത്മീയസാിധ്യം നഷ്ടപ്പെടുത്തുമെതില്‍ സംശയമില്ല.  സ്ത്രീകളെ ആദ്യമായി പള്ളിയിലെത്തിച്ച മലപ്പുറം ജിയില്‍ ഒരു ഗ്രാമത്തില്‍ന്ി അരുതാത്തതു നടതായി പത്രങ്ങള്‍ക്ക് വാര്‍ത്ത ലഭിക്കുകയുടായി. മൌലവിയും മനുഷ്യനല്ലേ… സുരക്ഷയും സൂക്ഷ്മതയും മുഖവിലക്കെടുക്കുതുകൊടാണ് സ്ത്രീപള്ളികളിലും ആരാധനാ സ്ഥലങ്ങളിലും പുരുഷന്റെ കൂടെ പങ്കെടുക്കരുതുെ ഇസ്ലാം വിലക്കിയത്. ഏതെങ്കിലും സ്ത്രീ അങ്ങനെ പോകാന്‍ മുതിര്‍ാല്‍ ഭര്‍ത്താവിന് അവളെ തടയാന്‍ അവകാശമുട്. ഭര്‍ത്താവിന്റെ വിലക്ക് ലംഘിച്ച് പള്ളിയിലോ മറ്റോ പോകു സ്ത്രീ നേരത്തെ വിവരിച്ച ദുഷ്ടയാണ്. ഈ പോക്ക് പിണക്കമായി പരിഗണിക്കാവുതും ഭര്‍ത്താവിന്റെ ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ കാരണമായിത്തീരുതുമാണ്.
മദീനയില്‍ മസ്ജിദുബവിയില്‍ തിരുനബി(സ്വ)യുടെ കൂടെ നിസ്കരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവ ഉമ്മുഉമൈദിനെ തിരുനബി(സ്വ) തിരിച്ചയക്കുകയായിരുു.  സ്ത്രീക്കു അവളുടെ വീടിന്റെ ഉള്ളിന്റെ ഉള്ളാണ് ഉത്തമം എായിരുു തിരുനബി(സ്വ)യുടെ പ്രഖ്യാപനം.


സ്ത്രീക്കു പള്ളിയിലെ പൊതു നിസ്കാരം നിര്‍ബന്ധമൊ സുത്താണൊ, പോകട്ടെ അതാണ് ഉത്തമമുെപോലും മുസ്ലിം ലോകത്ത് ഒരു പണ്ഡിതനും നാളിതുവരെ പറഞ്ഞിട്ടില്ല.  ആരാധനകള്‍ക്ക് വീടാണുത്തമമ്െ തയൊണ് അസുിപണ്ഡിതന്‍മാര്‍പോലും ഫത്വ നല്കിയിട്ടുള്ളത്.


ഉടുത്തൊരുങ്ങി സുഗന്ധദ്രവ്യങ്ങളും സ്പ്രേയും പൂശി പള്ളിയിലേക്ക് നിരനിരയായി നീങ്ങുവര്‍ ഓര്‍ക്കുക. ഈ യത്ര അല്ലാഹുവിന്റെ തൃപ്തിയിലാണോ. ഇതിലൂടെ ലഭിക്കുത് അല്ലാഹുവിന്റെ പ്രീതിയോ കോപമോ?
തിരുനബി(സ്വ) പറഞ്ഞു: രടുവിഭാഗം നരകത്തിലാണ്.  ഞാനവരെ കടിട്ടില്ല. വസ്ത്രംധരിച്ച് നഗ്നത കാണിക്കു സ്ത്രീകള്‍.  ചാഞ്ഞുംചെരിഞ്ഞും നട് പുരുഷന്‍മാരെ ആകര്‍ഷിപ്പിക്കുവര്‍. ഒട്ടകത്തിന്റെ പൂഞ്ഞപോലെയാണ് അവരുടെ ശിരസ്സ്. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. സ്വര്‍ഗത്തിന്റെ പരിമളംപോലും അവര്‍ അനുഭവിക്കുകയില്ല.  അതിന്റെ പരിമളമാകട്ടെ അനേകം കാതമകലേക്ക് അടിച്ചുവീശുതാണ്.  മറ്റൊരുകൂട്ടം പുരുഷന്‍മാര്‍ പശുക്കളുടെ വാലുപോലുള്ള ചാട്ടവാറുമായി നട് ജനങ്ങളെ  ദ്രോഹിക്കുവര്‍ (മുസ്ലിം).  ഏതൊരു സ്ത്രീ സുഗന്ധം പൂശി വീട്ടില്‍ നിിറങ്ങി പുരുഷന്‍മാര്‍ക്കിടയിലൂടെ നട് അവരെ ആകര്‍ഷിപ്പിച്ചുവോ അവള്‍ വേശ്യയാണ് (ഹാകിം).


മഖ്ബറകളിലേക്കും പൂരപ്പറമ്പിലേക്കും കല്യാണത്തിനും സല്‍ക്കാരത്തിനും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും മതപ്രബോധനത്തിനും മറ്റു എന്തുകാര്യങ്ങള്‍ക്കുമാകട്ടെ സ്ത്രീകളുടെ വഴിവിട്ടപോക്ക് അപകടമാണ്. പൈശാചികമാണ്.  ആഡംഭരം ചമഞ്ഞ്കൊടുള്ള പരപുരുഷന്‍മാര്‍ക്കിടയിലെ സാിധ്യം വിശുദ്ധ ഖുര്‍ആന്‍ നിരോധിച്ചതാണ്.  നിങ്ങള്‍ അജ്ഞേയയുഗത്തിലെ സ്ത്രീകളെ പോലെ ചമഞ്ഞ് നടക്കരുത്. നിങ്ങള്‍ സ്വന്തം ഭവനങ്ങളില്‍ അടങ്ങിയിരിക്കുുക എാണ് ഖുര്‍ആനിക നിര്‍ദേശം.

Wednesday 24 May 2023

ജിഹാദ്


 ഇന്ന് പലഭാഗത്തു നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന ശബ്ദമാണ് ജിഹാദ്. ഞാന്‍ ചില പ്രസംഗങ്ങള്‍ കേട്ടിട്ടുണ്ട് അതില്‍ പറയുന്നു: “ഇന്ത്യാ രാജ്യത്ത് മുസ്‌ലിംകള്‍ക്ക് ജീവിതം പ്രയാസമാണ്. അതുകൊണ്ട് എല്ലാവരും ജിഹാദിനൊരുങ്ങണം. ഇന്ത്യാ രാജ്യത്തെ പിടിച്ചടക്കാനല്ല; മറിച്ച് രാജ്യത്ത് മുസ്‌ലിംകള്‍ നേരിടുന്ന പ്രായസങ്ങള്‍ ഇല്ലാതാക്കാനുള്ള പ്രതിരോധമാണ്. അതിനാല്‍ ജിഹാദിന് ആവശ്യമായ യുവാക്കളെ മാറ്റിനിര്‍ത്തുകയാണ് ഉലമാക്കള്‍ ചെയ്യേണ്ടത്. ഇവിടെ മുസ്‌ലിയാക്കന്മാര്‍ ചെയ്യുന്നത് വലിയ അബദ്ധമാണ്. ‘

“ഫത്ഹുല്‍ മുഈന്‍’ മുതല്‍ ശാഫിഈ ഇമാമിന്റെ “ഉമ്മ്’ വരെയുള്ള കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലെല്ലാം ജിഹാദിനെ കുറിച്ചുള്ള അധ്യായം കാണാനാവും. ഹദീസുകളിലും ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന വചനങ്ങള്‍ കാണാം. ഇതെല്ലാം മൂടിവെച്ച് ജനങ്ങളെ ജിഹാദില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് പണ്ഡിതന്മാര്‍ എന്ന് ആരോപിക്കുന്ന ചിലരുണ്ട്. എന്താണ് വസ്തുത എന്ന് മനസ്സിലാക്കാതെയാണ് ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പ്രതിരോധമെന്ന് വിളിച്ചാലും മറ്റെന്തു വിളിച്ചാലും നമുക്കിവിടെ കാര്യങ്ങള്‍ വിലയിരുത്താനും അതനുസരിച്ച് നമ്മുടെ മതം എന്തു പറയുന്നു എന്ന് മനസ്സിലാക്കാനും സാധിക്കണം. വി എച്ച് പിയുടെ ഒരു ലഘുലേഖ ഞാന്‍ വായിച്ചിരുന്നു. അതില്‍ പറയുന്നു: “മുസ്‌ലിംകളുടെ ഖുര്‍ആനില്‍ 24 സൂക്തങ്ങള്‍ ജിഹാദിലേക്ക് ജനങ്ങളെ വിളിക്കുന്നു. ആ സൂക്തങ്ങള്‍ നിലനില്‍ക്കുന്ന ഖുര്‍ആനുള്ള കാലത്തോളം ഇവിടെ സമാധാനം ഉണ്ടാവുകയില്ല. അതുകൊണ്ട് ഖുര്‍ആന്‍ മുഴുവനും, അല്ലെങ്കില്‍ ആ സൂക്തങ്ങളെങ്കിലും മാറ്റിനിര്‍ത്തണം.’ ഇങ്ങനെ പ്രചരിപ്പിക്കുന്നവരുടെ പ്രചരണങ്ങള്‍ക്ക് വളംവെച്ചു കൊടുക്കുകയാണ് മേല്‍പറഞ്ഞ വാദഗതിക്കാര്‍.
ലോകരാജ്യങ്ങള്‍ പരിശോധിക്കുമ്പോള്‍, ഇന്ത്യാ രാജ്യത്തെപ്പോലെ സ്വതന്ത്രമായ ഇസ്‌ലാമിക പ്രവര്‍ത്തനം സാധ്യമാകുന്ന ഒരു രാജ്യവുമില്ല. ഞാന്‍ ധാരാളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ബദ്‌റു സാദാത്ത് ഖലീല്‍ തങ്ങളും ധാരാളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവരെല്ലാം പറയുന്നത് ഇതേ കാര്യമാണ്. മതപരമായ പ്രവര്‍ത്തനങ്ങള്‍ ഇന്ന് നമ്മള്‍ നടത്തുന്നതു പോലെ നടത്താന്‍ സൗകര്യമുള്ള ഒരൊറ്റ രാജ്യവുമില്ല. നമ്മുടെ രാജ്യത്ത് ഇന്ന് നടക്കുന്ന രീതിയിലുള്ള സംഘടന പ്രവര്‍ത്തനങ്ങളൊക്കെ എവിടെയാണ് നടക്കുക? നമുക്ക് പരിചയമുള്ള രാജ്യങ്ങള്‍ പരിശോധിച്ചു നോക്കൂ. യു എ ഇ, ഖത്തര്‍, ബഹ്‌റൈന്‍, സൗദി അറേബ്യ, മലേഷ്യ, സിംഗപ്പൂര്‍ അവിടെയൊന്നും ഇങ്ങനെ പ്രവര്‍ത്തിക്കാനാവില്ല. ഇവിടെ പണ്ഡിതന്മാരുടെ സംഘടന, സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുണ്ട്. അതില്‍ ധാരാളം പണ്ഡിതന്മാര്‍ പ്രവര്‍ത്തിക്കുന്നു. ജില്ലാ തലത്തിലും മറ്റും കീഴ്ഘടകങ്ങളുണ്ട്. അവിടെയും പണ്ഡിതന്മാര്‍ പ്രവര്‍ത്തിക്കുന്നു. എല്ലാവരും ചേര്‍ന്ന് ഉലമ സമ്മേളനം നടത്തി. രാജ്യത്തിന്റെ പലയിടങ്ങളിലും പണ്ഡിതന്മാര്‍ സംഗമിക്കുന്നു. ഈ രീതിയില്‍ സംഗമിക്കാന്‍ ഇസ്‌ലാമിക രാജ്യങ്ങളിൽ കഴിയുമോ?

നാട്ടില്‍ വെള്ളിയാഴ്ച ജുമുഅ നിസ്‌കാര ശേഷം പള്ളിയിൽവെച്ച് ഒരു വിദ്യാര്‍ഥിക്ക് പ്രസംഗിക്കാൻ, മൈക്ക് ഉപയോഗിക്കാന്‍ അനുമതിയുണ്ട്. പുറത്തേക്ക് മാത്രമേ പെര്‍മിറ്റ് ആവശ്യമുള്ളൂ. ആരും തടയുന്നില്ല. വിദേശ രാജ്യങ്ങളിലെ സ്ഥിതി അന്വേഷിച്ചുനോക്കൂ. ഒരു സ്ഥലത്തും മൈക്ക് ഇല്ലാതെ തന്നെ പ്രസംഗിക്കാനാവില്ല. ഞാനോര്‍ക്കുന്നു, ഏകദേശം പത്തുവര്‍ഷം മുമ്പ്, യു എ ഇയില്‍ ചെന്നപ്പോഴുള്ള അനുഭവം. അവിടെ പ്രസംഗിക്കാന്‍ ഔഖാഫിന്റെ സമ്മതം വേണം. അവിടെയുള്ള ചിലരെയും കൂട്ടി ഔഖാഫിന്റെ ഓഫീസില്‍ പോയി. മസ്ജിദ് ജമാല്‍ ഫാത്വിമ പള്ളിയില്‍ പ്രസംഗിക്കാനുള്ള അനുവാദത്തിനായി രജിസ്റ്റര്‍ ചെയ്തു. നിങ്ങള്‍ വിളിക്കുമ്പോള്‍ വന്നാൽ മതി എന്ന മറുപടി ലഭിച്ചു. അവരുടെ പരിശോധന കഴിഞ്ഞ് മറുപടി വന്നു: നിശ്ചയിക്കപ്പെട്ട ദിവസം ജമാല്‍ ഫാത്വിമ പള്ളിയില്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ മതപ്രസംഗം നടത്തുന്നതില്‍ നമുക്ക് തടസ്സമില്ല. പക്ഷേ, നിബന്ധനകളുണ്ട്. തര്‍ക്ക വിഷയങ്ങളൊന്നും പറയാന്‍ പാടില്ല. ഭരണപരമായ കാര്യങ്ങള്‍ പരാമർശിക്കാൻ പാടില്ല. പണം സമാഹരിക്കാൻ പാടില്ല. ഈ നിബന്ധനകളോടെ സംസാരിക്കാന്‍ നമുക്ക് സമ്മതമാണ്. ഈ സമ്മതം കിട്ടാന്‍ വേണ്ടി എത്ര പാടുപെടേണ്ടി വന്നു. നമ്മുടെ രാജ്യത്തെ ഏതെങ്കിലും പള്ളിയില്‍ പ്രസംഗിക്കാന്‍ നമുക്ക് കാലേക്കൂട്ടിയുള്ള സമ്മതം ആവശ്യമുണ്ടോ? ചിലപ്പോ പള്ളിയിലെ മുഅദ്ദിനോട് ചോദിക്കേണ്ടി വരും. അദ്ദേഹം അന്ന് വേറാരെങ്കിലും പ്രസംഗിക്കാനുണ്ടെങ്കില്‍ അടുത്ത ആഴ്ച വരാന്‍ പറയും. ഇതല്ലാതെ നമുക്ക് എന്തു തടസ്സമാണുള്ളത്. ഇതൊന്നും മറ്റൊരു രാജ്യത്ത് നടക്കില്ല. നമ്മള്‍ നോളജ് സിറ്റി നടത്തുന്നു. മര്‍കസ് പോലെ നിരവധി സ്ഥാപനങ്ങള്‍ വലിയ തോതില്‍ നടത്തുന്നു. സമ്മേളനങ്ങള്‍ നടത്തുന്നു. ഇതെല്ലാം നടക്കുന്ന രാജ്യമാണിന്ത്യ.
ഇന്ത്യാരാജ്യത്തിലെ ഭൂപ്രദേശങ്ങള്‍ നോക്കൂ. മുന്‍കാലങ്ങളില്‍ മുസ്‌ലിംകൾ ഭരിക്കാത്ത ഏതെങ്കിലും ഇടം ഇന്ത്യയിലുണ്ടോ? 800 കൊല്ലം മുഗളന്മാര്‍ ഇന്ത്യ ഭരിച്ചിരുന്നു. വടക്കെ ഇന്ത്യയുടെ ഭൂരിഭാഗവും അവരുടെ കീഴില്‍ വന്നിട്ടുണ്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ ദക്ഷിണ ഭാഗത്തെ പ്രദേശങ്ങള്‍ ടിപ്പു സുല്‍ത്താന്റെ ഭരണത്തിനു കീഴില്‍ വന്നിരുന്നു. ഹൈദരാബാദ് രാജ്യങ്ങള്‍ അന്നത്തെ രാജാവായിരുന്ന നിളാമുദ്ദീന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ വന്നതാണ്. നോക്കുമ്പോള്‍ ഇന്ത്യയിലെ ഒരിടവും മുന്‍കാലങ്ങളില്‍ മുസ്‌ലിം രാജാക്കന്മാര്‍ ഭരിക്കാത്തതില്ല.

തുഹ്ഫയില്‍ ജിഹാദിന്റെ ബാബില്‍ പറയുന്നത് കാണാം: ഒരു മുസ്‌ലിമിന്റെ അധികാരത്തിനു കീഴില്‍ ഒരു പ്രദേശം വന്നാല്‍ ആ രാജ്യം ഇസ്‌ലാമിക കാഴ്ചപ്പാടുള്ള ദാറുല്‍ ഇസ്‌ലാം ആണ്. അവിടെ ഇസ്‌ലാമിക ഭരണം നടന്നോളണം എന്നില്ല. ഈ കാലങ്ങളിലൊക്കെ മുസ്‌ലിം ഭരണാധികാരികള്‍ ഭരിച്ചു എന്നത് മാറ്റിവെച്ചാല്‍ ഇസ്‌ലാമിക ഭരണം എന്നു പറയാന്‍ പറ്റില്ലല്ലോ? അത് വേണമെന്നുമില്ല. എന്നാലും ദാറുല്‍ ഇസ്‌ലാം ആകും. ആ ദാറുല്‍ ഇസ്‌ലാം ആയത് പിന്നെ ദാറുല്‍ കുഫ്‌റ് ആയി മാറുമോ, ഇല്ലേ? ശാഫിഈ മദ്ഹബ് പ്രകാരം ഒരു കാലത്ത് ദാറുല്‍ ഇസ്‌ലാം ആയത് പിന്നെ ഒരു കാലത്തും ദാറുല്‍ കുഫ്‌റ് ആയി മാറില്ല എന്നാണ്. അബൂ ഹനീഫയുടെ(റ) മദ്ഹബ് പ്രകാരം ഇസ്‌ലാമിക ചിഹ്നങ്ങളൊക്കെ പോയി കുഫ്‌റിന്റെ ചിഹ്നങ്ങളെ കൊണ്ട് നിറഞ്ഞാൽ ദാറുല്‍ ഇസ്‌ലാം ദാറുല്‍ കുഫ്‌റായി മാറും. ഇന്ത്യാരാജ്യത്ത് അത്തരത്തിലുള്ള ഒരു കാലഘട്ടം വന്നിട്ടേയില്ല. ജുമുഅ പാടില്ല എന്നൊരു നിരോധനം നമ്മുടെ രാജ്യത്ത് വന്നിട്ടുണ്ടോ? ജമാഅത് പാടില്ല, പെരുന്നാള്‍ നിസ്‌കാരം അനുവദിക്കില്ല, റമളാനില്‍ തറാവീഹ് പറ്റില്ല തുടങ്ങിയവയൊന്നും നമ്മുടെ രാജ്യത്തുണ്ടായിട്ടില്ല. അന്നും ഇന്നും ഇസ്‌ലാമിന്റെ ശിആറുകള്‍ രാജ്യത്ത് നടക്കുന്നുണ്ട്.

ഉസ്‌ബെക്കിസ്ഥാനില്‍ നോക്കൂ. അത് പഴയ കാലത്തെ ദാറുല്‍ ഇസ്‌ലാം ആണ്. യാതൊരു തര്‍ക്കവുമില്ല. ഉമറിന്റെ(റ) ഭരണകാലത്തും തൊട്ടടുത്ത കാലങ്ങളിലുമായി ഉസ്‌ബെക്കിസ്ഥാനും സമീപ രാജ്യങ്ങളും ഇസ്‌ലാമിന്റെ കീഴില്‍ വന്ന രാജ്യങ്ങളാണ്. പക്ഷേ, 1916 മുതല്‍ സോവിയറ്റ് യൂണിയന്‍ പത്തുപന്ത്രണ്ട് രാജ്യങ്ങള്‍ ചേർത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിശ്വാസമനുസരിച്ചുള്ള രാജ്യമാക്കി മാറ്റി. അങ്ങനെ വന്നപ്പോള്‍ 98%വും മുസ്‌ലിംകള്‍ മാത്രം താമസിക്കുന്ന ഉസ്‌ബെക്കിസ്ഥാനില്‍ നിസ്‌കാരമില്ല, ജമാഅതില്ല, ജുമുഅയില്ല, എല്ലാം നിരോധിക്കപ്പെട്ടു. സ്വകാര്യമായി വീട്ടില്‍ നിസ്‌കരിക്കുന്നതു വരെ തടയപ്പെട്ടു. ഉസ്‌ബെക്കിസ്ഥാന്‍ സന്ദര്‍ശിച്ചാല്‍ ഇതൊക്കെ മനസ്സിലാവും. ഇമാം ബുഖാരിയുടെ രാജ്യമാണത്. ബുഖാരി ഇമാമിന്റെ മഖ്ബറ അവിടെയാണ്. ഇമാം ബുഖാരിയുടെ മദ്‌റസ ഇന്നും അവിടെ, ആ പഴയ കെട്ടിടം, നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെ ഇവര്‍ ഭരിച്ചപ്പോഴും പള്ളികളൊന്നും പൊളിക്കപ്പെട്ടിട്ടില്ല. എല്ലാ പള്ളികളും നിലനില്‍ക്കുന്നുണ്ട്. പക്ഷേ, പള്ളിയില്‍ നിസ്‌കാരമില്ല. മതപരമായ കര്‍മങ്ങളൊന്നുമില്ല. ഇമാം ബുഖാരിയുടെ മഖ്ബറയോട് ചേര്‍ന്നുള്ള വലിയ പള്ളി വെറുതെ കിടക്കുന്നു. പക്ഷേ, പള്ളിയെ ഒന്നും ചെയ്തിട്ടില്ല. അത്തരം സാഹചര്യങ്ങളൊക്കെ ചേര്‍ത്തു നോക്കുമ്പോള്‍ നമ്മുടെ ഇന്ത്യാ രാജ്യത്ത് എത്ര സ്വതന്ത്രമാണ്.

ഈ സ്വാതന്ത്ര്യം കൂടെ ഇല്ലായ്മ ചെയ്യാനാണ് ജിഹാദ് വാദികള്‍ ശ്രമിക്കുന്നത്. നിങ്ങള്‍ നോക്കൂ. ജിഹാദ് വാദികള്‍ ഉന്നയിക്കുന്ന വാദങ്ങള്‍ പഠിച്ച് പ്രവര്‍ത്തിച്ച ആളുകളുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്? ആ അവസ്ഥ വരിക്കേണ്ട ആവശ്യം നമുക്കില്ല. നമ്മുടെ മുമ്പില്‍ വ്യക്തമായ വഴിയുണ്ട്. ഇന്ത്യയുടെ ഭരണഘടന ലോകത്തു തന്നെ തുല്യതയില്ലാത്ത ഭരണഘടനയാണ്. എല്ലാ രാജ്യങ്ങളും അതിനെ പ്രശംസിക്കുന്നു. മുസ്‌ലിംകൾക്കിവിടെ വല്ല ഭീഷണിയും ഉണ്ടായാല്‍ നേരിടാനുള്ള മാര്‍ഗം നമ്മുടെ ഭരണഘടന അനുസരിച്ച് മുന്നോട്ടുപോവലാണ്. എന്നല്ലാതെ വാളും കത്തിയും തോക്കുമെടുത്ത് ഇറങ്ങലല്ല. കുറെ അമുസ്‌ലിംകളെ കൊന്നൊടുക്കണമെന്ന് ആരു പറഞ്ഞതാ? നമ്മുടെ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്നത് നോക്കൂ: ജിഹാദ് കൊണ്ടുള്ള ഉദ്ദേശ്യം അമുസ്‌ലിംകളെ കൊന്നുകളയുക എന്നതല്ല. സന്മാര്‍ഗ സിദ്ധി ലഭ്യമാക്കുക എന്നതാണ്. ജിഹാദില്ലാതെ സന്മാര്‍ഗം സാധ്യമാകുന്ന പക്ഷം അതാണ് ഏറ്റവും നല്ലത്. ആളുകളെ കൊല്ലുന്നത് ഇസ്‌ലാമിന്റെ ലക്ഷ്യമല്ല. മാത്രമല്ല, മറ്റു ജീവജാലങ്ങള്‍, കൃഷികള്‍ തുടങ്ങിയവ നശിപ്പിക്കുന്നതും റസൂല്‍ ഗൗരവമായി കണ്ടു.
ഇന്നത്തെ ഓരോ യുദ്ധങ്ങളും രാജ്യത്തെ ചുട്ട് ചാമ്പലാക്കലാണ്. എന്തു ജിഹാദാണിത്? അങ്ങനെ ഒരു ജിഹാദ് ഇസ്‌ലാം പരിചയപ്പെടുത്തിയിട്ടില്ല. അഫ്ഗാനിസ്ഥാനിലും ഇറാഖിലും നടന്ന യുദ്ധങ്ങള്‍ നോക്കൂ. അത്തരം യുദ്ധങ്ങള്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ഞാന്‍ നേരത്തെ പറഞ്ഞ വി എച്ച് പിക്കാര്‍ ലഘുലേഖയില്‍ പറഞ്ഞത്, ഖുര്‍ആനില്‍ 24 സൂക്തങ്ങള്‍ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ട് ഖുര്‍ആൻ കണ്ടുകെട്ടണം. അല്ലെങ്കില്‍ 24 സൂക്തങ്ങളെങ്കിലും കണ്ടുകെട്ടണം എന്നാണ്. പക്ഷേ, ഖുര്‍ആനില്‍ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന 24 വചനങ്ങള്‍ക്കു മുമ്പ് അതിന്റെ മൂന്നിരട്ടി, 72 വചനങ്ങള്‍ ജിഹാദില്‍ നിന്ന് പിന്തിരിപ്പിക്കുന്നതാണ്. കൈയാങ്കളിയിലേക്ക് പോകണ്ട എന്നിടത്തേക്കാണ് ഇസ്‌ലാം എത്തുന്നത്. മക്കത്തുള്ള ബഹുദൈവാരാധകര്‍ ഇസ്‌ലാമിനെതിരെ അക്രമങ്ങള്‍ നടത്തിയപ്പോഴെല്ലാം അവരോട് ആയുധം കൊണ്ട് യുദ്ധം ചെയ്യാതിരുന്നതിന് പണ്ഡിതന്മാര്‍ പറയുന്ന കാരണം ശ്രദ്ധേയമാണ്: “അവരെല്ലാം നിരക്ഷരരാണ്. വിദ്യാഭ്യാസവും അറിവും എഴുത്തും വായനയും ഒന്നുമറിയില്ല. അക്ഷരം കൊണ്ട് തര്‍ക്കിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആയുധം കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയാണവര്‍. ഇരുഭാഗത്തും പണ്ഡിതന്മാരിരുന്ന് ചര്‍ച്ച നടത്തുകയാണെങ്കില്‍ അതെത്ര നീണ്ടു പോയാലും അക്രമാസക്തമാകില്ല. എന്റെ ചെറുപ്പത്തില്‍ ശൈഖുനാ ഇ കെ ഹസന്‍ മുസ്‌ലിയാര്‍ ചേകന്നൂരുമായി നടത്തിയ ഒരു വാദപ്രതിവാദം ഞാനോര്‍ക്കുന്നു. രാത്രി 9 മണിക്കാണ് തുടങ്ങിയത്. വാദപ്രതിവാദം പിറ്റേന്ന് ഉച്ചക്ക് ഒരു മണിവരെ നീണ്ടു. രണ്ടാളും തങ്ങളുടെ വാദങ്ങള്‍ വെച്ച് വാദിച്ചു. മറുപടി പറഞ്ഞു.

അതേസമയം ഇങ്ങനെയൊരു ചര്‍ച്ച അറിവില്ലാത്തവർ തമ്മിൽ പീടികത്തിണ്ണയില്‍ വെച്ച് നടക്കുന്നുവെന്ന് വിചാരിക്കുക. രണ്ടോ മൂന്നോ മിനുറ്റുകള്‍ കഴിയുമ്പോഴേക്ക് മിക്കവാറും അടിയില്‍ കലാശിക്കും.

ആയുധം ഉപയോഗിക്കേണ്ടിവരുന്നത് വിവരക്കേടില്‍ നിന്നാണ്. വിവരമുള്ളവര്‍ക്ക് നല്ല വാക്കുകൾ കൊണ്ട് പൊരുതാനും നല്ലവഴിക്ക് കൊണ്ടുവരാനും തെറ്റായ ആശയങ്ങളെ തടയാനും കഴിയും. തഫ്താസാനി ഇമാമിന്റെ വരികളുടെ താല്പര്യമാണ് ഞാനിപ്പറയുന്നത്. വിശ്വാസകാര്യങ്ങള്‍ രേഖപ്പെടുത്തിയവരാണല്ലോ ഇമാം തഫ്താസാനി.

നമ്മുടെ രാജ്യത്ത് കൈയാങ്കളിയുടെ ആവശ്യമില്ല. ഇവിടെ ഭരണഘടന സുരക്ഷിതമാണ്. ആ ഭരണഘടന അനുസരിച്ച് മുന്നോട്ട് പോകുക. അത് സംരക്ഷിക്കാൻ എവിടെയൊക്കെ പോവണമോ അവിടെയൊക്കെ പോവണം. ഇന്ത്യയുടെ ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ട് നമുക്ക് ചെയ്യാവുന്നത് ചെയ്യുകയല്ലാതെ പ്രതിരോധത്തിന്റെ പേരു പറഞ്ഞ് ആയുധമെടുക്കേണ്ട ആവശ്യമില്ല. അങ്ങനെ ഇസ്‌ലാം പറഞ്ഞിട്ടുമില്ല. ഇസ്‌ലാമിക പണ്ഡിതന്മാരുടെ വീക്ഷണമാണ് ഞാന്‍ അവതരിപ്പിച്ചത്. ഇമാം സുബുകി തങ്ങള്‍ അവിടത്തെ ഫതാവയില്‍ പറയുന്നത് അമുസ്‌ലിംകൾ ചിലപ്പോള്‍ മനംമാറ്റം വന്ന് ഇസ്‌ലാമിലേക്ക് വന്നേക്കാം എന്നാണ്. കൊല്ലാന്‍ സമ്മതം ചോദിച്ച പലരോടും റസൂല്‍ പറഞ്ഞു: വേണ്ട കൊല്ലരുത്. അവര്‍ പിന്നീട് ഇസ്‌ലാമിന്റെ പാതയിലേക്ക് വരുന്നു. ഇന്നും ഇസ്‌ലാമിക നിലപാട് കണ്ട് പലരും ഇസ്‌ലാമിലേക്ക് വരുന്നു. നേരെ മറിച്ച് ഇന്ന് ജിഹാദി വാദികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിനെ കുറിച്ച് തെറ്റിദ്ധരിക്കാനുള്ള കാരണമാണ്. പുറത്തുള്ളവര്‍ ഇസ്‌ലാമിനെ പഠിച്ചിട്ടില്ല. അതാത് കാലത്തെ മുസ്‌ലിംകള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ട് ഇസ്‌ലാമിനെ അവര്‍ വിലയിരുത്തും.

നമ്മുടെ രാജ്യത്ത് പല തരത്തിലുള്ള ജനങ്ങളുണ്ട്. എല്ലാ അമുസ്‌ലിംകളുമായും മുസ്‌ലിംകള്‍ ജിഹാദ് നടത്തുകയെന്ന ഒരു സംഭവം ഇല്ല. ഇസ്‌ലാമിക രാജ്യത്ത് അവിടെത്തെ മുസ്‌ലിംകളോട് കൂടെ താമസിക്കുന്ന എത്രയോ അമുസ്‌ലിംകളുണ്ടാവും. ഈ അമുസ്‌ലിംകളില്‍ പല ഇനക്കാരുമുണ്ട്. ദിമ്മിയായ കാഫിര്‍ എന്ന ഒരു വിഭാഗമുണ്ട്. അവരധികവും ജൂതന്മാരും ക്രിസ്ത്യാനികളുമാണ്. അവര്‍ ഭരണകൂടത്തോട് നിങ്ങൾ രാജ്യത്ത് ഞങ്ങളും താമസിക്കാം, ഞങ്ങളെ കൊണ്ട് നിങ്ങള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാവില്ല, ഞങ്ങളിവിടെ കുഴപ്പവും കലാപവും ഉണ്ടാക്കില്ല എന്നു പറഞ്ഞ് താമസിക്കാന്‍ അനുമതി വാങ്ങും. ഭരണകൂടം അവര്‍ക്ക് അനുമതി കൊടുക്കും. അവര്‍ ആ രാജ്യത്ത് താമസിക്കുന്നു. അവരോട് യുദ്ധം ചെയ്യാന്‍ പാടില്ല.

മറ്റൊരു വിഭാഗം, അവര്‍ കീഴില്‍ നില്‍ക്കാമെന്നല്ല, നമ്മോട് വന്ന് സംരക്ഷണം ആവശ്യപ്പെട്ടു. ഖുര്‍ആന്‍ പറയുന്നുണ്ട്. “നബിയേ അവരില്‍ ഒരാള്‍ വന്ന് നിങ്ങളോട് സംരക്ഷണം ചോദിച്ചാല്‍ അവര്‍ക്ക് നല്‍കുക.’ “അയാൾക്ക് സമാധാനമുള്ള സ്ഥലത്തേക്ക് എത്തിച്ചു കൊടുക്കുക.’ എവിടെയും പ്രയാസപ്പെടാന്‍ പാടില്ല.
മറ്റൊരു വിഭാഗം, മുആഹദ് എന്നു പറയും. അവരില്‍ പെട്ട നേതാക്കള്‍ നമ്മുടെ നേതാക്കളുമായി വന്ന് കരാറിലേര്‍പ്പെട്ടു. ഈ പരിസരത്ത് നമ്മള്‍ തമ്മില്‍ കലഹങ്ങളില്ല. നമ്മള്‍ തമ്മില്‍ ആദരിച്ചു നില്‍ക്കാം. അക്രമമില്ല. അവരോടും യുദ്ധം ചെയ്യാന്‍ പാടില്ല. ഇത്തരം കാര്യങ്ങളൊക്കെ നമ്മുടെ നാട്ടിലുണ്ടായിരുന്നു. ഒരു ജാഥ പോകുമ്പോള്‍ നമ്മുടെ പള്ളിയുടെ അടുത്തെത്തുമ്പോള്‍ ഒന്ന് നിര്‍ത്തും. മുദ്രാവാക്യങ്ങള്‍ നിര്‍ത്തും. പള്ളി കഴിഞ്ഞ് പുനരാരംഭിക്കും. നമ്മളും അങ്ങനെത്തന്നെ. എന്തെങ്കിലും പരിപാടി നടത്തുമ്പോള്‍ അമ്പലത്തിനടത്തുമ്പോൾ ഇതേ പരിഗണന കൊടുക്കും. ഇങ്ങനെ രണ്ടു കൂട്ടരും സൗഹാര്‍ദത്തില്‍ പോയിരുന്ന കാലം. ഈ കാലങ്ങളൊക്കെ നമുക്കോര്‍മയുണ്ട്. 20-25 വയസ്സുള്ളവര്‍ക്ക് ചിലപ്പോള്‍ അനുഭവമുണ്ടാകില്ല. ഈ അന്തരീക്ഷമൊക്കെ ഇല്ലായ്മ ചെയ്ത് കുഴപ്പമുണ്ടാക്കി. ജനങ്ങളെ രംഗത്തിറക്കുകയാണ് ജിഹാദ് വാദികള്‍ ചെയ്യുന്നത്. ജിഹാദിനെ പറ്റി പഠിക്കണം. ജിഹാദ് ഇസ്‌ലാമിക രാജ്യത്ത് മുസ്‌ലിം ഭരണാധികാരിയുടെ കീഴില്‍ നടക്കേണ്ടതാണ്. കണ്ടവരൊക്കെ ആയുധമെടുത്ത് ഇറങ്ങലല്ല.

നമ്മള്‍ ഒരു സംഘട്ടനത്തിനിറങ്ങരുത്. അങ്ങനെയൊരു ശീലം നമുക്കില്ല. നാം സമാധാനത്തിന്റെ ആളുകളാണ്. നല്ല ഉപദേശങ്ങള്‍ കൊടുത്ത് ജനങ്ങളില്‍ പരിവര്‍ത്തനം ഉണ്ടാക്കാന്‍, എത്ര തെറ്റുകാരനാണെങ്കിലും നന്നാക്കിയെടുക്കാന്‍ കഴിയുമെന്നതില്‍ ഒരു സംശയവുമില്ല. നമ്മള്‍ നല്ലത് പ്രവര്‍ത്തിക്കുകയും ആ നന്മയിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും വേണം. ഉപദേശം ജനങ്ങളോട് പറയും നമ്മള്‍ ചെയ്യുന്നതെല്ലാം നേരെ മറിച്ചുമായിരിക്കും. അത് ഫലപ്പെടില്ല. ഉറപ്പാണ്.
ബഹുമാനപ്പെട്ട സിദ്ദീഖ്(റ) ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. ഖിലാഫതും ഇമാമതും വ്യത്യാസമുണ്ട്. റസൂല്‍(സ്വ) പറഞ്ഞു: ഖിലാഫത് എന്റെ കാല ശേഷം 30 വര്‍ഷമാണ്. അങ്ങനെ പറയാന്‍ കാരണം ഖിലാഫത് എന്നത് റസൂല്‍ ഇവിടെ സ്ഥാപിച്ചതു പോലെയുള്ള ഭരണം എന്നാണര്‍ഥം. അത് മുപ്പത് കൊല്ലമാണ്. ബഹുമാനപ്പെട്ട അലിയുടെ(റ) ഭരണകാലം കഴിയുമ്പോള്‍ ഇരുപത്തിയൊമ്പതര കൊല്ലം പൂര്‍ത്തിയായി. ഏകദേശം മുപ്പത് എന്ന് പറയാമല്ലോ, ആറു മാസം കൂടെ. അതാണ് ഖുലഫാഉറാശിദീനിന്റെ ഭരണകാലം. അവരുടെ ഭരണം ശരിയായ ഖിലാഫത് ആയിരുന്നു. മുപ്പത് പൂര്‍ത്തിയാവുന്നത് ഹുസൈന്റെ(റ) ആറുമാസക്കാലത്തോടെയാണ്. അതും കൂടെ ചേര്‍ക്കാം. അതിനു ശേഷം പിന്നെ രാജഭരണവും അധികാരവുമായിരിക്കുമെന്നാണ് റസൂലിന്റെ വാക്ക്.
സിദ്ദീഖിനെ(റ) ഖലീഫയായി തിരഞ്ഞെടുത്തപ്പോള്‍ എല്ലാവരും ഉടമ്പടി ചെയ്തു. ഉമറുല്‍ ഫാറൂഖ് ഖലീഫയായി വരുമ്പോള്‍ സിദ്ദീഖിന്(റ) ശേഷം ഉമര്‍(റ) ഭരിക്കണം എന്ന് അഹ്ദ്/ കരാര്‍ ചെയ്തു. അങ്ങനെ ഉമര്‍ (റ) ഖലീഫയായി. പിന്നീട് ഉമര്‍(റ) ആറാളുകളെ തിരഞ്ഞെടുത്തു ഇവരില്‍ ഒരാളെ ഖലീഫയാക്കുക. ആ ആറാളുകള്‍ക്ക് അബ്ദുറഹ്മാന്‍ ഇബ്‌നു ഔഫാണ്(റ) ലീഡര്‍. അവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉസ്മാനു ബ്‌നു അഫ്ഫാനെ(റ) ഖലീഫയായി തിരഞ്ഞെടുത്തു. ഈ രീതിയിലല്ലാതെ ഭരണാധികാരിയെ അക്രമിച്ച് ഭരണം കൈയാളുന്ന രീതിയുണ്ട്. തഅല്ലുബ് എന്നാണ് പറയുക. ഈ വക സംഭവങ്ങളൊന്നും നമ്മുടെ ഇന്ത്യാ രാജ്യത്തില്ല.
നമുക്കിവിടെ മുസ്‌ലിംകളായി ജീവിക്കണം. അതിനുള്ള വഴി വേണം. ആ വഴി ഇവിടെ അടഞ്ഞിട്ടുണ്ടോ, ഇല്ല. മുസ്‌ലിംകള്‍ക്ക് ഇസ്‌ലാം പറയുന്ന രീതിയില്‍ ജീവിക്കാന്‍ ഇവിടെ തടസ്സമില്ല. എവിടെയെങ്കിലും പ്രാദേശികമായി കലാപമുണ്ടായി, കലഹമുണ്ടായി എന്ന് പറഞ്ഞാല്‍ അത് രാജ്യത്തിന്റെ പ്രശ്‌നമായി കാണരുത്. ഒരു സമാധാനപരമായ നിലപാട് നാം സ്വീകരിച്ചാല്‍ നമ്മുടെ മേല്‍ ആരും ചാടിക്കേറില്ല. നമ്മുടെ പ്രവര്‍ത്തനത്തിലും വാക്കിലുമെല്ലാം ആ നന്മ വേണം. അതില്ലാത്തതാണ് ഇന്ന് നടക്കുന്ന എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം.

കുഴപ്പങ്ങളുണ്ടെങ്കിലും മറ്റൊരു രാജ്യത്തും ഇതുപോലെ സാധ്യമല്ലെന്ന് നമുക്ക് ബോധ്യമുണ്ട്. ഇസ്‌ലാമിക രാജ്യമല്ലാത്ത രാജ്യങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. അവര്‍ക്ക് മതപരമായി സംഗമിക്കാന്‍ കഴിയുന്നുണ്ടോ? അവിടെ ഭരണം ഇസ്‌ലാമിക ഭരണമല്ല. എന്നിട്ട് നമ്മുടെ രാജ്യം പോലെ വല്ലതും നടക്കുന്നുണ്ടോ. നമ്മുടെ സംഘടനകള്‍ പോലെ ഒന്നും അവിടെയില്ല. അതൊന്നും നടത്താന്‍ ഗവണ്‍മെന്റ് അനുമതിയുമില്ല. സ്വദേശികള്‍ക്കുമില്ല. വിദേശികള്‍ക്കുമില്ല. ഭരണം നടത്തുന്നത് ഞങ്ങളല്ലേ, വേണ്ടതൊക്കെ ഞങ്ങള്‍ ചെയ്തുതരും. നിങ്ങളെന്തിനാ കുഴപ്പം ഉണ്ടാക്കുന്നത് എന്നാണവരുടെ ഭാഷ്യം. ഈ അവസ്ഥ ഇന്ത്യയിലുണ്ടോ? ഇവിടെ മോഡി ഭരിക്കുന്നു. എന്നാലും നമ്മുടെ വിഷയങ്ങളൊക്കെ നടക്കുന്നില്ലേ. ഞാന്‍ മോഡിയെ നന്നാക്കി പറഞ്ഞു എന്നല്ല വ്യാഖ്യാനിക്കേണ്ടത്, അതല്ല അതിന്റെ അര്‍ഥം. ഇസ്‌ലാം ഇവിടെ ഒരു തടസ്സവുമില്ലാതെ നിർവിഘ്നം നടന്നു പോകുന്നു. ആ നന്മ ഇല്ലായ്മ ചെയ്യുന്നതിന്ന് നമ്മുടെ പ്രവര്‍ത്തനം ഇടയാകരുത് എന്നാണ് ഞാന്‍ പറഞ്ഞതിന്റെ താത്പര്യം.

എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളന പ്രസംഗത്തിൽ നിന്ന് .