സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 20 October 2016

തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കല്‍

ചോദ്യം: തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കണമെന്നതിന് ഉദ്ധരിക്കപ്പെടുന്ന ഹദീസ് ബലഹീനമാണോ? നെഞ്ചിന് താഴെയും പൊക്കിളിന് മേ ലെയുമായി വെക്കണമെന്ന് സുന്നികള്‍ പറയുന്നതിന് പ്രബലമായ വല്ല ഹദീസുമു ണ്ടോ? ‘അലാ സ്വദ്രിഹി’ എന്ന ഹദീസ് ഇതിന് തെളിവായി ഉദ്ധരിക്കാമോ?

ഉത്തരം: വാഇലുബ്നു ഹുജ്റി(റ)ല്‍ നിന്ന് ഇബ്നു ഖുസൈമ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസാണ് നെഞ്ചിനു മുകളില്‍ കൈ വെക്കണമെന്ന് വാദിക്കുന്നവര്‍ അവലംബമാക്കിയിട്ടുള്ളത്. വാഇലുബ്നു ഹുജ്ര്‍(റ) പറയുന്നു: “നബി(സ്വ)യുടെ കൂടെ നിസ്കരിച്ചപ്പോള്‍ നബി(സ്വ) വലതുകൈ ഇടതുകയ്യിന്മേല്‍ നെഞ്ചിന് മേലെയായി വെക്കുന്നത് ഞാന്‍ കണ്ടു.” (സ്വഹീഹു ഇബ്നി ഖുസൈമ – 1/243).

ഈ ഹദീസിലെ ‘അലാ സ്വദ്രിഹി’ എന്ന വാചകം മുഅമ്മിലുബ്നു ഇസ്മാഈല്‍(റ) വഴിയായി അല്ലാതെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇബ്നുല്‍ ഖയ്യിം തന്റെ ഇഅ്ലാമുല്‍ മൂഖിഈന്‍ (3/9) എന്ന ഗ്രന്ഥത്തിലും ശൈഖ് യൂസുഫുല്‍ ബിന്നൂരി(റ) തന്റെ തഅ്ലീഖുന്നസ്വ്ബിര്‍റായ 1/315ലും പ്രസ്താവിച്ചിട്ടുണ്ട്.

ഈ ഹദീസ് ഇമാം അഹ്മദുബ്നു ഹമ്പല്‍(റ) തന്റെ മുസ്നദ് 4/388ലും ഇമാം നസാഈ (റ) സുനന്‍ 2/126ലും അബൂദാവൂദ്(റ) തന്റെ സുനന്‍ 1/115ലും ഇബ്നുമാജ(റ) സുനന്‍ 1/266ലും നിവേദനം ചെയ്തതിലും അഹ്മദുബ്നു ഹമ്പലി(റ)ന്റെ തന്നെ മറ്റു രണ്ട് റി പ്പോര്‍ട്ടുകളിലും ഈ വാചകമില്ല (അത്തഅ്ലീഖുല്‍ ഹസന്‍ 1/64,65).

ഇതുപോലെ തന്നെയാണ് ദാറഖുത്വ്നി(റ)യുടെയും തിര്‍മുദി(റ)യുടെയും നിവേദനത്തിലുള്ളതെന്ന് ബദ്ലുല്‍ മജ്ഹൂദ് 4/483ലും കാണാം.

എന്നാല്‍ സിഖതിന്റെ (വിശ്വസ്തന്‍) നിവേദനത്തില്‍ വന്ന സിയാദത് (അധികരിപ്പിച്ച വാചകം) സ്വീകരിക്കപ്പെടുമെന്നാണല്ലോ നിയമമെന്ന് വെച്ച് ഈ അധികപ്പറ്റായ ‘അലാ സ്വദ്രിഹീ’ എന്ന വാചകം സ്വീകാര്യമാകണമെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടറായ മുഅമ്മലുബ്നു ഇസ്മാഈല്‍ യോഗ്യനാണെന്ന് തെളിയേണ്ടതാണ്. പക്ഷേ, റിപ്പോര്‍ട്ടര്‍മാരുടെ യോഗ്യായോഗ്യത വിവരിക്കുന്ന ഗ്രന്ഥങ്ങളിലൊന്നും ഇദ്ദേഹത്തെ സംബന്ധിച്ച് നല്ല അഭിപ്രായം ആരും രേഖപ്പെടുത്തിയിട്ടില്ല.

ഇമാം ബുഖാരി(റ) പറയുന്നു: “അദ്ദേഹത്തിന്റെ ഹദീസുകള്‍ വെറുക്കപ്പെട്ടതാണ്.” അ ബൂഹാതിമും(റ), അബൂ സര്‍അയും(റ) പറയുന്നു: “ഇദ്ദേഹത്തിന്റെ ഹദീസുകളില്‍ ധാരാളം അപാകതകള്‍ സംഭവിച്ചിട്ടുണ്ട്” (ദഹബിയുടെ മീസാനുല്‍ ഇഅ്തിദാല്‍ – 4/228).

ഇപ്രകാരം ഹാഫിള് ഇബ്നുഹജര്‍(റ)വിന്റെ തഹ്ദീബുത്തഹ്ദീബ് 10/340ലും ഹാഫിളുല്‍ മുസ്സി(റ)യുടെ തഹ്ദീബുല്‍ കാമില്‍ 3/1395ലും കാണാവുന്നതാണ്.

ഹാഫിള് ഇബ്നുഹജര്‍(റ) തഖ്രീബ് 2/231ല്‍ പറയുന്നു: “അദ്ദേഹം സത്യസന്ധതയുള്ള ആളാണെങ്കിലും ഓര്‍മ്മശക്തി കുറഞ്ഞ വ്യക്തിയായിരുന്നു.” ഇപ്രകാരം തഅ്ലീഖുനസ്വ്ബിര്‍റായ 1/317ലും കാണാം.

ഹാഫിളുന്നൈമവി(റ) പറയുന്നു: “വാഇലുബ്നു ഹുജ്റ്(റ) എന്ന സ്വഹാബിയില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട പരമ്പരകളുടെ കൂട്ടത്തില്‍ മുഅമ്മിലിന്റെ നിവേദനത്തിലൊഴിച്ച് മറ്റാരുടെയും നിവേദനത്തില്‍ ഈ അധികപ്പറ്റായ ‘അലാ സ്വദ്രിഹീ’ എന്ന വാചകമില്ലെങ്കിലും മറ്റു ചില സ്വഹാബികളില്‍ നിന്ന് ഇമാം അഹ്മദും(റ), അബൂദാവൂദും(റ) ബൈ ഹഖി(റ)യുമെല്ലാം നിവേദനം ചെയ്ത ഹദീസുകളില്‍ ഈ വാചകമുണ്ട്. പക്ഷേ, അവയുടെ നിവേദക പരമ്പരകളെല്ലാം ബലഹീനമാണ് (തഅ്ലീഖു ആസാരിസ്സുനന്‍ – 1/68, തഅ്ലീഖു നസ്വ്ബിര്‍റായ 1/315).

ചുരുക്കത്തില്‍ നെഞ്ചിന്മേല്‍ കൈ വെക്കണമെന്ന വാദത്തിന് ഹദീസില്‍ യാതൊരു തെ ളിവുമില്ല. അത് കര്‍മ്മ ശാസ്ത്ര പണ്ഢിതന്മാരെ അവലംബമാക്കാതെ ഹദീസ് കൊണ്ട് മാത്രം അമല്‍ ചെയ്യുന്നവരാണെന്നവകാശപ്പെടുന്ന അഹ്ലുല്‍ ഹദീസില്‍ പെട്ട ശൌകാനിയുടെ വാദമാണെന്നു മാത്രം.

വടക്കേ ഇന്ത്യയിലെ ഹദീസ് പണ്ഢിതനായിരുന്ന ശൈഖ് ഖലീല്‍ അഹ്മദ് എഴുതുന്നു: “തക്ബീറതുല്‍ ഇഹ്റാമിനുശേഷം രണ്ട് കൈകള്‍ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് ലോക മുസ്ലിംകളുടെ അഭിപ്രായങ്ങള്‍ മൂന്നെണ്ണം മാത്രമേയുള്ളൂ. ഒന്ന്: രണ്ട് കൈകള്‍ പൊക്കിളിന് താഴെ വെക്കുക. രണ്ട്: പൊക്കിളിന് മീതെയും നെഞ്ചിന് താഴെയും വെക്കുക. മൂന്ന്: രണ്ട് കൈകളും താഴ്ത്തിയിടുക. അപ്പോള്‍ നെഞ്ചിന്മേല്‍ വെക്കണമെന്ന അഭിപ്രായം മുസ്ലിംകളുടെ വഴിയില്‍ പെടാത്തതും അവരുടെ ഇജ്മാഇന് എതിരുമാണ്. എന്നിരിക്കെ ഈ ബാലിശമായ അഭിപ്രായത്തെ ഔനുല്‍ മഅ്ബൂദുകാരന്‍ പിന്താങ്ങിയതിലാണെനിക്കത്ഭുതം” (ബദ്ലൂല്‍ മജ്ഹൂദ് – 4/485).

നെഞ്ചിന് താഴെയും പൊക്കിളിന് മീതെയും വെക്കലാണ് സുന്നത്തെന്ന് ശാഫിഈകള്‍ പറയുന്നതിന് തെളിവായി ഇമാം ഖസ്ത്വല്ലാനി(റ) ഇര്‍ശാദുസ്സാരി 2/75ല്‍ ഇബ്നുഖുസൈമ(റ) നിവേദനം ചെയ്ത മറ്റൊരു ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ആ ഹദീസില്‍ ‘തഹ്ത സ്വദ്രിഹി (നെഞ്ചിനു താഴെ) എന്നാണുള്ളത്. അതുപോലെ ഇമാം ബസ്സാര്‍(റ) നിവേദ നം ചെയ്യുന്ന മറ്റൊരു ഹദീസും ഹുല്‍ബുത്വാഇയ്യി(റ)ല്‍ നിന്ന് ഇമാം അഹ്മദ് (റ) ഉദ്ധരിച്ച ഒരു ഹദീസും ഹാഫിള് ഇബ്നുഹജര്‍(റ) ഫത്ഹുല്‍ ബാരി 2/285ല്‍ ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീസുകളില്‍ ‘ഇന്‍ദ സ്വദ്രിഹീ’ (നെഞ്ചിന്റെ അരികില്‍) എന്നാണുള്ളത്. ഈ രണ്ട് ഹദീസുകള്‍ക്കും കോട്ടങ്ങള്‍ ആരും പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ഈ രണ്ട് ഹദീസുകളും ‘തഹ്ത സ്വദ്രിഹി’ (നെഞ്ചിന് താഴെ) എന്ന ഹദീസുമായി സമന്വയിപ്പിച്ചാല്‍ ശാഫിഈ മദ്ഹബില്‍ പറഞ്ഞ നെഞ്ചിന് താഴെയും പൊക്കിളിന് മീതെയും വെക്കലാണ് സുന്നത്തെന്ന് വ്യക്തമാകും.

ഇമാം റാഫിഈ(റ) പറയുന്നു: “വന്‍ഹര്‍ (കൌസര്‍ സൂറത്തിലെ മൂന്നാം സൂക്തത്തില്‍)  എന്ന വാക്കിന്റെ വ്യാഖ്യാനത്തില്‍ അലി(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസ് നമുക്ക് രേഖയാണെന്ന് നമ്മുടെ അസ്വ്ഹാബില്‍ പെട്ട അബൂഇസ്ഹാഖല്‍ മര്‍വസി(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വലതുകൈ ഇടതുകയ്യിന്മേലായി നെഞ്ചിന് താഴെ വെ ക്കുക എന്നാണ് ആ വ്യാഖ്യാനം. നബി(സ്വ)ക്ക് ജിബ്രീല്‍(അ) തന്നെ ഇപ്രകാരം വ്യാ ഖ്യാനിച്ച് കൊടുത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്” (ശര്‍ഹുല്‍ കബീര്‍ – 3/281).

അലി(റ)യുടെ പ്രസ്തുത വ്യാഖ്യാനം ഇമാം ബൈഹഖി(റ) നിവേദനം ചെയ്തിട്ടുണ്ടെ ന്നും അത് ബലഹീനമാണെന്നും ഇമാം നൈമവി(റ) തഅ്ലീഖ് 1/69ല്‍ പറഞ്ഞിട്ടുണ്ട്. പ ക്ഷേ, ഇതിനുപോല്‍ബലകമായി ഇബ്നുഅബ്ബാസി(റ)ല്‍ നിന്നും ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത മറ്റൊരു ഹദീസും തഅ്ലീഖില്‍ തന്നെ കാണാം.

ഇനി ആദ്യം പറഞ്ഞ ‘അലാ സ്വദ്രിഹീ’ എന്ന വാചകം ഉള്ള ഹദീസ് സ്ഥിരപ്പെട്ടതാണെന്ന് വെച്ചാല്‍ തന്നെ മുമ്പു പറഞ്ഞ രേഖകളുമായി യോജിക്കാന്‍ ‘അലാ’ എന്ന പദം ‘അന്‍’ എന്ന പദത്തിന്റെ അര്‍ഥത്തില്‍ പ്രയോഗിച്ചതാണെന്ന് അനുമാനിക്കേണ്ടതാണ്. അപ്പോള്‍ ‘അലാ സ്വദ്രിഹീ’ എന്ന വാചകത്തിന് ‘നെഞ്ചിന് തൊട്ട് താഴെ വെക്കുക’ എന്നര്‍ഥം ലഭിക്കും. ഈ അര്‍ഥത്തിലാണ് നമ്മുടെ ശാഫിഈ പണ്ഢിതന്മാര്‍ ഈ ഹദീസ് തെളിവായി ഉദ്ധരിച്ചത്.

‘അലാ’ എന്ന പദം ‘അന്‍’ എന്ന പദത്തിന്റെ അര്‍ഥത്തില്‍ വരുമെന്ന് ‘അല്‍ഫിയ്യ’ പോ ലുള്ള വ്യാകരണ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

ചുരുക്കത്തില്‍ ‘അലാ സ്വദ്രിഹി’ (നെഞ്ചിന് മുകളില്‍) ‘തഹ്ത സ്വദ്രിഹി’ (നെഞ്ചിന് താഴെ) എന്നീ രണ്ട് റിപ്പോര്‍ട്ടുകളുടെ ഉദ്ദേശ്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് ‘ഇന്‍ദ സ്വ ദ്രിഹി’ (നെഞ്ചിനരികില്‍) എന്ന റിപ്പോര്‍ട്ട്. കാരണം നെഞ്ചിനോട് ചേര്‍ന്ന് നെഞ്ചിന്റെ താഴ്ഭാഗത്ത് ഇരുകരങ്ങളും വെക്കുമ്പോള്‍ സാധാരണ ഗതിയില്‍ ഉപര്യുക്ത പ്രയോഗങ്ങളെല്ലാം ശരിയാണെന്ന് ഗ്രഹിക്കാനാകും. അതുപോലെതന്നെ ‘വന്‍ഹര്‍’ എന്ന പദ ത്തെ അലി(റ) വ്യാഖ്യാനിച്ചത് ഒരു നിവേദനത്തില്‍ നെഞ്ചില്‍ കൈകള്‍ വെക്കുക എ ന്നും മറ്റൊരു നിവേദനത്തില്‍ നെഞ്ചിന് താഴെ വെക്കുക എന്നും വ്യത്യസ്തമായി വ ന്നതും വൈരുദ്ധ്യമല്ല. കാരണം നെഞ്ചോട് ചേര്‍ത്തി നെഞ്ചിന്റെ താഴെ വെക്കുമ്പോള്‍ ഈ രണ്ട് പ്രയോഗങ്ങളും ശരിയാകും. ‘അലാ സ്വദ്രിഹി’ എന്ന നിവേദനം മാത്രം പൊ ക്കിപ്പിടിച്ച് നെഞ്ചിന്റെ മേലെ അറ്റത്ത് കത്രിക മാര്‍ക്കുപോലെ കൈകള്‍ വെക്കുന്നവര്‍ ക്ക് രേഖകളുടെ പിന്‍ബലമില്ലെന്ന് സംക്ഷിപ്തം.

ഇത്രയും വിശദീകരിച്ചതില്‍ നിന്ന് അഹ്ലുല്‍ ഹദീസുകാരനായ ശൌകാനിയുടെ ആരോപണം അജ്ഞതയില്‍ നിന്ന് ഉടലെടുത്തതാണെന്ന് ഗ്രഹിക്കാനാകും.

ശൈഖ് ഖലീല്‍ അഹ്മദ് എഴുതുന്നു: “(അലാ സ്വദ്രിഹി എന്ന വാചകമുള്ള) ഇബ്നുഖുസൈമ(റ)യുടെ ഹദീസ് ശാഫിഈ പണ്ഢിതന്മാര്‍ രേഖയാക്കുന്നത് ശരിയല്ലെന്ന് ശൌകാനി ആരോപിച്ചിട്ടുണ്ട്. നെഞ്ചിന് താഴെ കൈ വെക്കലാണ് സുന്നത്തെന്ന് വാദിക്കുന്ന ശാഫിഈ പണ്ഢിതന്മാര്‍ നെഞ്ചിന്മേല്‍ കൈവെച്ചു എന്ന് വ്യക്തമാക്കുന്ന ഹദീസ് എങ്ങനെ രേഖയാക്കുമെന്നതാണ് ആരോപണത്തിന്റെ നിദാനം” (ബദ്ലുല്‍ മജ്ഹൂദ് – 4/484).

ഇമാം റാഫിഈ(റ) എഴുതുന്നു: “ഇരുകരങ്ങളും നെഞ്ചിനു താഴെയും പൊക്കിളിന് മുകളിലുമായി വെക്കേണ്ടതാണ്” (ശറഹുല്‍ കബീര്‍ 3/281).

ഇമാം നവവി(റ) പറയുന്നത് കാണുക: “നമ്മുടെ മദ്ഹബനുസരിച്ച് സുന്നത്ത് രണ്ട് കൈകളും നെഞ്ചിന് താഴെയും പൊക്കിളിന് മുകളിലുമായി വെക്കലാണ” (ശര്‍ഹുല്‍ മുഹദ്ദബ് – 3/313).

ഇമാം നവവി(റ) തന്നെ പറയട്ടെ: “സ്വഹീഹായ അഭിപ്രായമനുസരിച്ച് നെഞ്ചിന് താഴെ യും പൊക്കിളിന് മുകളിലുമായി ഇരുകരങ്ങളും വെക്കേണ്ടതാണ്” (റൌള – 1/250).

ചിന്തയും ചിന്താ വിഷയവും




ചിന്താശക്തിയും ചിന്തയും ഉള്ളവനാണ് യഥാർഥ മനുഷ്യന്‍. മനുഷ്യാകൃതിയും സംസാര ശേഷിയും ഉള്ളത് കൊണ്ട് ഒരു പൂർർണ മനുഷ്യനാവുകയില്ല.കാര്യങ്ങള്‍ വേണ്ടും വിധം ഗ്രഹിച്ച് മനസ്സിലാക്കാനുള്ള ചിന്താ ശക്തിയും,ആവശ്യമായിവരുമ്പോള്‍ ആ കഴിവ് ഉപയോഗിച്ച് മനസ്സിനേയും തുടർർന്ന് ശരീരത്തേയും നയിക്കുന്ന വനാണ് സത്യത്തില്‍ ഉന്നത സൃഷടിയായ മനുഷ്യന്‍.
മനുഷ്യന്‍ തന്നെക്കുറിച്ചുള്ള ചിന്ത ആരംഭിക്കുന്നത് ഉൽപ്പത്തിയിൽ നിന്നായിരിക്കണം. അവന്‍ എവിടെ നിന്നു എങ്ങനെയുണ്ടായി എന്നത് ചിന്താവിഷയമാണ്. അവന്‍ ഇല്ലായ്മയിൽ നിന്നുണ്ടായതാണെന്നു നിഷ്പ്രായസം മന സ്സിലാകും. അവന്‍ ഒരു സൃഷ്ടിയാണെന്ന സത്യത്തില്‍ എത്തിച്ചേരും. പ്രാകാശം കാണുമ്പോള്‍ അത് എവിടെ നിന്നു വന്നു?,ശബ്ദംകേൾക്കുമ്പോൾ ആരാണ് ശബ്ദിച്ചത?,അടികൊള്ളുമ്പോള്‍ ആര് അടിച്ചു എന്നല്ലാം മനുഷ്യന്‍ ആലോ ചിച്ചു ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയും കണ്ടെത്തുകയും ചെയ്യും എന്ന പോലെ അവനൊരു സൃഷ്ടിയാണെന്നു ബോധ്യമായാല്‍ സൃഷ്ടാവ് ആരെന്നു കണ്ടെത്താൻ ശ്രമിക്കണം.പ്രാഥമികമായി സൃഷ്ടാവിന് അവന്‍ ഉദ്ധേശിക്കു മ്പോള്‍ സൃഷടിയെ ബാഹ്യമാക്കാനുള്ള കഴിവ് വേണം. ഈ ഒരു കാരണം കൊണ്ട് തന്നെ ബാഹ്യലോകത്ത് അവന്റെ ഉത്ഭവത്തിന് കാരണമായി ഗണിക്കാവുന്ന ഒരു ശക്തിയല്ലാതെ, സൃഷടികർത്താവാകൽ അനുയോജ്യമല്ല. അത്കൊണ്ട് തന്നെ അവന്റെ സൃഷ്ടാവ് യഥാർഥത്തിൽ അവന്റെ ദൃഷടിക്ക് അതീതമല്ലാത്ത, ശക്തിയും യുക്തി യും അറിവും ഉദ്ദേശ്യവും ഉള്ള അനാദ്യനായ ഒരുവനെന്ന വസ്തുതയിൽ അവൻ എത്തിച്ചേരുന്നതായിരിക്കും.
ജന്മ ശേഷം അവന്റെ വളർച്ചയും, ഉയർച്ചയും,സുഖവും,ദുഖവും,രോഗവും,ആരോഗ്യവും, ക്ഷാമവും,ക്ഷേ മവും മറ്റു കാര്യങ്ങളും അവന്റെ മാതാപിതാക്കളുടെയോ മറ്റോ ഉദ്ദേശ്യവും കഴിവും പ്രകാരമല്ല നടക്കുന്നത്. കാരണം, അവന്‍ ഉദ്ദേശിക്കുമ്പോൾ അതുപോലെ കാര്യങ്ങള്‍ നടക്കുന്നില്ലല്ലോ. അവന്റെ ജീവിതം തന്നെ സർവ്വ ശക്തനായ സൃഷടാവിൽ നിക്ഷിപതമാണ്.
മനുഷ്യന്റെ അവസ്ഥ ഇത്തരത്തിലായത് കൊണ്ട്, അവന്‍ തന്റെ സ്രഷടാവായ രക്ഷിതാവിന് മനസ്സാവാചാ കർ മ്മണാ,പൂർണ്ണമായും അടിയറ വെച്ച് ആരാധിക്കേണ്ടിയിരിക്കുന്നു. റബ്ബിന്റെ മുമ്പിൽ മനുഷ്യന്‍ ബലഹീനനും ഒന്നിനും സാധിക്കാത്ത അടിമയായി വണക്കം ചെയ്യേണ്ടവനുമാകുന്നു. ഈ സത്യത്തില്‍ അതിഷ്ടിതമായതാണ് മുസ് ലിമായ മനുഷ്യന്റെ വിശ്വാസവും അതിനോടനുബന്ധിച്ച ആചാര അനുഷഠാന കർമ്മങ്ങളും.
സത്യവിശ്വാസവും സത്യനിഷേധവും
മുകളില്‍ സൂചിപ്പിച്ചത് പോലുള്ള സത്യമായ കാര്യങ്ങള്‍ ഹൃദയത്തിൽ അടിയുറപ്പിച്ചു നിർത്തുന്നതിന് സത്യ വിശ്വാസമെന്നും, സത്യമായ കാര്യങ്ങള്‍ ഹൃദയത്തിൽ ഉൾക്കൊള്ളിക്കാതെ തള്ളികളഞ്ഞാൽ സത്യനിഷേധമെന്നും പറയാമെങ്കിലും ഇസലാം വിഭാവനം ചെയ്യുന്ന സാങ്കേതിക അർഥത്തിൽ മാറ്റമുണ്ട്. സ്രഷ്ടാവായ തമ്പുരാൻ അവന്റെ അടിമകളെ ബോധവൽക്കരിക്കാൻ പ്രത്യേകം തിരഞ്ഞെടുത്തു നിയോഗിച്ച തിരുദൂദർ, ഹൃദയം കൊണ്ട് ഉൾക്കൊള്ളാൻ നിർദേശിച്ച എല്ലാ കാര്യങ്ങളും, പ്രാവാചകന്‍ വിവരിച്ച പോലെ, ഹൃദയത്തില്‍ ഉൾക്കൊണ്ട് ഉറപ്പിക്കുന്നതിനാണ് സത്യവിശ്വാസം(ഈമാന്‍) എന്നു പറയുന്നത്.
പ്രവാചകന്‍ മുഖേന വിവരിച്ചുതന്ന ഏതെങ്കിലും കാര്യം നിഷേധിക്കൽ സത്യനിഷേധമാണ്. ഇസലാമിക ദൃഷട്യാ വിശ്വാസ കാര്യങ്ങള്‍ സുനിശ്ചിത കണക്കുള്ളതല്ലെങ്കിലും സത്യവിശ്വാസമെന്ന അടിത്തറയുടെ തൂണുകള്‍ ആറെണ്ണമായാണ് നബി(സ്വ) നിർണയിച്ചിട്ടുള്ളത് (ഇഹ് യാഉസ്സുന്ന).

മുത്വലാഖ്



ശഅബി (റ) യില്‍ നിന്നു നിവേദനം. ശഅബി (റ) പറഞ്ഞു: “ഖൈസിന്റെ മകള്‍ ഫാത്വിമ യോട് തന്റെ ത്വലാഖിനെ കുറിച്ച് അറിയിച്ചു താരാന്‍ ഞാനാവശ്യപ്പെട്ടു. അവര്‍ മറുപടി നല്‍കി. എന്റെ ഭര്‍ത്താവ് യമനിലേക്ക് പുറപ്പെടുന്ന സമയത്ത് മൂന്ന് ത്വലാഖും ചൊല്ലുക യാണുണ്ടായത്. നബി (സ്വ) അതു പ്രകാരം തന്നെ സ്ഥിരീകരിച്ചു”. സുനനു ഇബ്നി മാജ: വാള്യം 1, പേജ് 652, സുനനുല്‍ ബൈഹഖി വാള്യം 7, പേജ് 329, സുനനുന്നസാഈ വാള്യം 6, പേജ് 144, അല്‍ ദുര്‍റുല്‍ മന്‍സൂര്‍ വാള്യം 1, പേജ് 280.
ബൈഹഖി (റ) നിവേദനം. ഹഫ്സുബ്നു അംറ് (റ) ഖൈസിന്റെ മകള്‍ ഫാത്വിമ (റ) യെ ഒറ്റ വാചകത്തില്‍ തന്നെ മൂന്ന് ത്വലാഖും ചൊല്ലി. തല്‍വിഷയകമായി നബി (സ്വ) അദ്ദേഹത്തെ വിമര്‍ശിച്ചതായി ഞങ്ങള്‍ അറിഞ്ഞിട്ടില്ല. അപ്രകാരം അബ്ദുറഹ്മാനുബ്നു ഔഫ് (റ) തന്റെ ഭാര്യയെ മൂന്ന് ത്വലാഖും ചൊല്ലി ഒഴിവാക്കി. ഇവ്വിഷയത്തില്‍ അബ്ദുര്‍റ ഹ്മാനുബ്നു ഔഫി (റ) നെ ആരും തന്നെ വിമര്‍ശിച്ചിട്ടില്ല. മുഹമ്മദുബ്നു റാഷിദി (റ) ല്‍ നിന്ന് ശൈബാനുബ്നു ഫര്‍റൂഖും ഇപ്രകാരം ഉദ്ദരിച്ചിട്ടുണ്ട് (സുനനുല്‍ കുബ്റ വാള്യം 7, പേജ് 330).
ആഇശ (റ) യില്‍ നിന്ന് നിവേദനം. “അവര്‍ പറഞ്ഞു, നിശ്ചയം ഒരു വ്യക്തി തന്റെ ഭാര്യയെ മൂന്ന് ത്വലാഖും ചൊല്ലി. അതു സംബന്ധമായി നബി (സ്വ) യോട് ഇങ്ങനെ ചോദിക്കപ്പെട്ടു. ആദ്യ ഭര്‍ത്താവിന് ഈ സ്ത്രീ ഇനി അനുവദിക്കപ്പെടുമോ? ഇല്ലെന്നായിരുന്നു അവിടുന്ന് പ്രതിവചിച്ചത്”(സുനനുല്‍ ബൈഹഖി വാള്യം 7, പേജ് 329). ഇബ്നു ഹജര്‍ (റ) പറയുന്നു. ഈ ഹദീസില്‍ മുന്ന് ത്വലാഖും ചൊല്ലി എന്നതിന്റെ ബാഹ്യം തന്നെ മൂന്നും ഒരുമിച്ച് ചൊല്ലിയെന്നത്രെ (ഫത്ഹുല്‍ ബാരി വാള്യം 9, പേജ് 267).
മുജാഹിദില്‍ നിന്നും നിവേദനം.”ഒരാള്‍ ഇബ്നു അബ്ബാസിനോടു ഇങ്ങനെ പറഞ്ഞു: ഞാനെന്റെ ഭാര്യയെ നൂറ് ത്വലാഖും ചൊല്ലിയിരിക്കുന്നു. അവിടുന്നിപ്രകാരം പ്രതിവചിച്ചു. മൂന്നെണ്ണം നീ പിടിക്കുക. തൊണ്ണൂറ്റി ഏഴെണ്ണം ഒഴിവാക്കുകയും ചെയ്യുക”. ഇമാം ശാഫിഈ (റ) യുടെ ഇഖ്തിലാഫുല്‍ ഹദീസ് വാള്യം 6, പേജ് 180, സുനുല്‍ കുബ്റ വാള്യം 7, പേജ് 337, മുസ്വന്നഫു ഇബ്നി അബീ ശൈബ  വാള്യം 5, പേജ് 120, മുസ്വന്നഫു അബ്ദി ര്‍റസാഖ് വാള്യം 6, പേജ് 396.
മുജാഹിദ് (റ) വില്‍ നിന്ന് സ്വഹീഹായ പരമ്പരയിലൂടെ അബൂദാവൂദ് (റ) നിവേദനം. മുജാഹിദ് (റ) പറഞ്ഞു: “ഞാന്‍ ഇബ്നു അബ്ബാസി (റ) ന്റെ അരികിലായിരുന്നപ്പോള്‍ ഒരാള്‍ വന്ന് തന്റെ ഭാര്യയെ മൂന്ന് ത്വലാഖും ചൊല്ലിയതായി പറഞ്ഞു. അവിടുന്നു അല്‍പ സമയം മൌനം ദീക്ഷിച്ചു. ഞങ്ങള്‍ ധരിച്ചത് അവളെ അയാളിലേക്ക് തന്നെ മടക്കിക്കൊടുക്കു മെന്നായിരുന്നു. ശേഷം ഇങ്ങനെ പറഞ്ഞു. നിങ്ങളില്‍ ചിലരൊക്കെ വിഡ്ഢിത്തം പ്രവര്‍ത്തിക്കും. പിന്നെ ഇബ്നു അബ്ബാസ്, ഇബ്നു അബ്ബാസ് എന്ന് വിളിച്ചു വിലപിക്കും. അല്ലാഹുവിനെ സൂക്ഷിച്ചവന് അല്ലാഹു ഒരു വഴി വെച്ചു കൊടുക്കുമെന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്. നിശ്ചയം നീ അല്ലാഹുവിനെ സൂക്ഷിച്ചില്ല. അതുകൊണ്ടു തന്നെ നിനക്ക് ഞാനൊരു വഴിയും കാണുന്നില്ല. നീ നിന്റെ നാഥനു വിപരീതം ചെയ്തിരിക്കുന്നു (ഫത്ഹുല്‍ ബാരി വാള്യം 9, പേജ് 362, സുര്‍ഖാനി (റ) യുടെ ശറഫുല്‍ മുവത്വ വാള്യം 3, പേജ് 167).
ഇമാം സുര്‍ഖാനി (റ) തുടരുന്നു: “മൂന്ന് ത്വലാഖ് ഒരുമിച്ച് ചൊല്ലിയാല്‍ മൂന്നും സംഭവിക്കു മെന്നതുകൊണ്ട് ഇബ്നു അബ്ബാസ് (റ) ഫത്വ നല്‍കിയതായി നിരവധി പരമ്പരകളിലൂടെ വന്നിട്ടുണ്ട്” (ശറഹുല്‍ മുവത്വ വാള്യം 3, പേജ് 167). ഹമ്പലീ മദ്ഹബുകാരനായ ഇബ്നു ഖുദാമ (റ) പറയുന്നു : ഇബ്നു അബ്ബാസ് (റ) ല്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുപോലെ അബൂഹുറൈറഃ (റ), ഇബ്നു ഉമര്‍ (റ), ഇബ്നു മസ്ഊദ് (റ), അനസ് (റ) അബ്ളുല്ലാഹി ബ്നു അംറ് (റ) തുടങ്ങിയവരില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. താബിഉകളും ശേഷ മുള്ളവരുമായ ഇമാമുകളില്‍ നിന്ന് ബഹുഭൂരിപക്ഷം പണ്ഢിതരും പറയുന്നത് ഇതുതന്നെ യാണ് (ഇബ്നു ഖുദാമഃ (റ) യുടെ മുഗ്നി വാള്യം 7, പേജ് 104).
ഉധ്യത ഹദീസുകളുടെയും മറ്റും പിന്‍ബലത്തോടെ തന്നെയാണ് മുസ്ലിം ലോകം മൂന്ന് ത്വലാഖും ഒന്നിച്ചു ചൊല്ലിയാല്‍ മൂന്നും സംഭവിക്കുമെന്ന് പറയുന്നത്. അതിന്നെതിരില്‍ ഉല്‍പതിഷ്ണു വിഭാഗം പ്രധാനമായും എഴുന്നള്ളിക്കുന്നത് ഇബ്നു അബ്ബാസി (റ) ല്‍ നിന്ന് തന്നെയുള്ള മറ്റൊരു ഹദീസാണ്. “അവര്‍ പറഞ്ഞു: നബി (സ്വ) യുടെയും അബൂ ബക്ക്ര്‍ സിദ്ദീഖി (റ) ന്റെയും കാലഘട്ടങ്ങളിലും ഉമര്‍ (റ) ന്റെ ഭരണകാലത്ത് നിന്നുള്ള രണ്ടു വര്‍ഷങ്ങളിലും മൂന്ന് ത്വലാഖ് ഒന്നായിട്ടാണ് പരിഗണിച്ചിരുന്നത്. അങ്ങനെ ഉമര്‍ (റ) ഇപ്ര കാരം പറയുകയുണ്ടായി. നിശ്ചയം ഇപ്പോള്‍ മുമ്പ് സാവകാശം പ്രവര്‍ത്തിച്ചിരുന്ന കാര്യ ത്തില്‍ (മേല്‍ പദം പ്രയോഗിക്കുന്നത്) ജനങ്ങള്‍ ധൃതി കൂട്ടിയിരിക്കയാണ്. അതുകൊണ്ടു മൂന്നും സംഭവിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. അങ്ങനെ മൂന്നും സംഭവി ക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി (മുസ്ലിം വാള്യം 1, പേജ് 478).
ഈ ഹദീസ് സംബന്ധമായി, ഇബ്നു സുറൈജി (റ) ന്റെയും മറ്റും വിശദീകരണം കാണുക:
“ഒരാള്‍ തന്റെ ഭാര്യയോട് അന്‍തി ത്വാലിഖുല്‍ (നീ ത്വലാഖ് ചൊല്ലപ്പെട്ടവളാണ്) എന്ന പദം മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു പറയുന്നതിനെ സംബന്ധിച്ചാണ് ഹദീസില്‍ പറഞ്ഞിട്ടുള്ളത്. ആദ്യകാലത്തുള്ള ജനങ്ങള്‍ നിഷ്കളങ്കരും വക്രതയില്ലാത്തവരുമായതിനാല്‍ തങ്ങള്‍ വല്ലപ്പോഴും ഇങ്ങനെ ആവര്‍ത്തിച്ചു പറയുന്നതുകൊണ്ട് വിവക്ഷ ആദ്യ പദത്തെ ശക്തിപ്പെടുത്തല്‍ മാത്രമാണെന്ന് അവര്‍ പറഞ്ഞാല്‍ അന്നൊക്കെ സ്വീകരിക്കപ്പെടുമായി രുന്നു. പില്‍ക്കാലത്ത് (ഈ പദം പ്രയോഗിക്കുന്ന) ജനങ്ങള്‍ ഗണ്യമായി വര്‍ധിക്കുകയും വക്രതയും മറ്റും അവരില്‍ കൂടിവരികയും ചെയ്തപ്പോള്‍ തങ്ങള്‍ ആദ്യപദത്തെ ശക്തി പ്പെടുത്തല്‍ മാത്രമുദ്ദേശിച്ചാണ് രണ്ടാമതും മൂന്നാമതും ആവര്‍ത്തിച്ചതെന്നു പറഞ്ഞാല്‍ അതു സ്വീകരിക്കപ്പെടാന്‍ പറ്റില്ലെന്നും ആവര്‍ത്തിച്ച് പറയുന്നതുകൊണ്ടവര്‍ ഉദ്ദേശിക്കുന്നത് മൂന്ന് ത്വലാഖ് തന്നെയായി കണക്കാക്കുമെന്നും ഉമര്‍ (റ) പ്രസ്താവിക്കുകയും അതുകൊ ണ്ടുതന്നെ ഇനി മേല്‍ വല്ലവനും ആ പദം മൂന്ന് തവണ ആവര്‍ത്തിച്ചു പ്രയോഗിച്ചാല്‍ മൂന്ന് ത്വലാഖും സംഭവിച്ചതായിതന്നെ പരിഗണിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇബ്നു സുറൈജ് (റ) പറഞ്ഞ ഈ മറുപടിയെ ഇമാം ഖുര്‍ത്വുബി നല്ല മറുപടിയായി വിശേഷിപ്പി ക്കുകയും അതിനെ ഉമര്‍ (റ) ന്റെ വാക്ക് കൊണ്ടുതന്നെ ശക്തിപ്പെടുത്തുകയും ചെയ്തിരി ക്കുന്നു. ഇമാം നവവി (റ) പറയുന്നതു ഏറ്റവും പ്രബലമായ മറുപടി ഇതാണ്” (ഫത്ഹുല്‍ ബാരി വാള്യം 9, പേജ് 364).
ഇപ്രകാരം ശറഹു മുസ്ലിം വാള്യം 10, 71, ഇര്‍ശാദുസ്സാരി വാള്യം 8, പേജ് 133, സുര്‍ഖാനി (റ) യുടെ ശറഹുല്‍ മുവത്വഅ് വാള്യം 3, പേജ് 167 ലും കാണാം.
“നിന്റെ മൂന്ന് ത്വലാഖും ചൊല്ലി” എന്ന് ഒറ്റ വാചകത്തിലായി പറയുന്നതിനെ പരാമര്‍ശിച്ചല്ല ഹദീസെന്നും നിന്റെ ത്വലാഖ് ചൊല്ലപ്പെട്ടിരിക്കുന്നുവെന്ന പദം മൂന്ന് തവണ ആവര്‍ത്തിക്കു ന്നതിനെ പരാമര്‍ശിക്കുക മാത്രമാണ് ഹദീസെന്നും ചുരുക്കും. അപ്പോള്‍ നിന്നെ മൂന്ന് ത്വലാഖും ചൊല്ലി എന്ന പദം മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചാല്‍ മൂന്നും സംഭവിക്കുമെന്ന് ഇബ്നു അബ്ബാസ് (റ) ഫത്വ നല്‍കിയതായി സ്ഥിരപ്പെട്ട ഹദീസുകളോട് ഇബ്നു അബ്ബാസി (റ) ന്റെ തന്നെ ഈ ഹദീസ് ഒരിക്കലും എതിരാകുന്നില്ല. ഈ ഹദീസിന്റെ ബാഹ്യം മാത്രം പിടിച്ചവരാണ് വൈരുദ്ധ്യം കാണുന്നത്. അതുകൊണ്ടുതന്നെ ഈ ബാഹ്യം ശരിയാവുകയില്ലെന്നാണ് പണ്ഢിത പക്ഷം. ഈ ഹദീസിന്റെ ബാഹ്യത്തെ നിങ്ങളെന്തു കൊണ്ട് നേരിടുമെന്ന് അഹ്മദ് ബ്നു ഹമ്പല്‍ (റ) നോട് ഇസ്റമ് (റ) ചോദിച്ചപ്പോള്‍ അവി ടുന്നിപ്രകാരം പറഞ്ഞു. ഇബ്നു അബ്ബാസി (റ) ല്‍ നിന്ന് നിരവധി പരമ്പരികളിലൂടെ ജനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഈ ഹദീസിന്റെ ബാഹ്യത്തോട് വിയോജിപ്പുള്ള താണ്. പിന്നെ മൂന്ന് ത്വലാഖും ഞാന്‍ ചൊല്ലി എന്ന വാചകം കൊണ്ട് മൂന്നും സംഭവി ക്കുമെന്ന് ഇബ്നു അബ്ബാസ് (റ) പറഞ്ഞതായി വന്നിട്ടുള്ള ഹദീസുകളെ ഇമാം അഹ്മദ് ബ്നു ഹമ്പല്‍ (റ) എണ്ണിപ്പറയുകയുണ്ടായി” (ഇബ്നു ഖുദാമഃ (റ) യുടെ മുഗ്നി വാള്യം 7, പേജ് 105).
ഇപ്രകാരം ഇബ്നു അബ്ബാസ് (റ) ന്റെ ഉധൃത ഹദീസ് അതിന്റെ ബാഹ്യാര്‍ഥത്തില്‍ ചുമത്തിക്കൂടെന്ന് ഖുര്‍ത്വുബീ വാള്യം 3, പേജ് 129, ശംസുദ്ദീന്‍ അബുല്‍ ഫറജി (റ) ന്റെ അശ്ശറഹുല്‍ കബീര്‍ വാള്യം 4, പേജ് 414 തുടങ്ങിയ ഗ്രന്ഥങ്ങളിലും പ്രസ്താവിച്ചിട്ടുണ്ട്.
മാത്രമല്ല ബാഹ്യാര്‍ഥത്തില്‍ ചുമത്തുന്ന പക്ഷം നബി (സ്വ) യുടെ കാലം തൊട്ട് ഉമര്‍ (റ) ന്റെ ഭരണം രണ്ടു വര്‍ഷമാകും വരെ മൂന്ന് ത്വലാഖും ഒരുമിച്ച് ചൊല്ലിയാല്‍ ഒന്നു മാത്രമായി പരിഗണിക്കപ്പെട്ടിരുന്ന നിയമം പിന്നീട് ഉമര്‍ (റ) മാറ്റിത്തിരുത്തിയെന്ന് വരും. ഇങ്ങനെ ചെയ്യുന്നത് ആദ്യ നിയമത്തിന്റെ പ്രാബല്യത എടുത്തുകളയുന്ന നസ്ഖ് ആണ്. പ്രവാചകര്‍ക്ക് ശേഷം ഉമര്‍ (റ) നസ്ഖ് ചെയ്തു എന്നു പറയുന്നതു കാര്യത്തിന്റെ യാഥാര്‍ഥ്യമറിയാത്ത ചിലരുടെ തെറ്റിദ്ധാരണയാണെന്നും ഇതു വ്യക്തമായ പിഴവാ ണെന്നും ഉര്‍ (റ) അങ്ങനെ ഒരു നസ്ഖിലേക്ക് ഉളരുന്നപക്ഷം മറ്റു സ്വഹാബാക്കള്‍ അതിനെ എതിര്‍ക്കുമായിരുന്നെന്നും മാസൂരി (റ) പറഞ്ഞതായി ശറഹു മുസ്ലിം വാള്യം 10, പേജ് 71 ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍, മൂന്ന് ത്വലാഖും ഒരുമിച്ചു ചൊല്ലിയാല്‍ ഒന്നു മാത്രമെ സംഭവിക്കുകയുള്ളു വെന്ന ആശയത്തെ പണ്ഢിത ലോകം അവഗണനയുടെ ചവറ്റു കൊട്ടയിലേക്കെറിഞ്ഞ താണെന്നും അതു വാരിപ്പുണര്‍ന്നവരാണ് പുത്തന്‍ കൂറ്റുകാരെന്നും സുന്നത്തിന്റെ പിന്‍ബലം ലോക മുസ്ലിം സമൂഹത്തിനു തന്നെയാണെന്നും മേല്‍ വിശദീകരണങ്ങളില്‍ നിന്നു വ്യക്തമായി.
ഇമാം സുര്‍ഖാനി (റ) പറയുന്നു: “മൂന്ന് ത്വലാഖും ഒരുമിച്ചു ചൊല്ലിയാല്‍ മൂന്നും സംഭവിക്കുമെന്നാണ് ബഹുഭൂരിപക്ഷവും പറയുന്നത്. എന്നല്ല, തല്‍വിഷയകമായി ഇജ് മാഅ് ഉള്ളതായി ഇബ്നു അബ്ദില്‍ ബര്‍റ് (റ) ഉദ്ധരിച്ചിട്ടുണ്ട്. അതിന്റെ എതിരിലുള്ള അഭിപ്രായം തള്ളപ്പെട്ട ശാദ്ദ് മാത്രമാണെന്നും ഇബ്നു അബ്ദില്‍ ബര്‍റ് (റ) പറയുന്നു (ശറഹുല്‍ മുവത്വഅ് വാള്യം 3, പേജ് 167).
തള്ളപ്പെട്ട ഈ അഭിപായം ഇജ്മാഅ് സ്ഥിരപ്പെടുന്നതിനു വിഘാതം സ‏ൃഷ്ടിക്കുകയില്ലെന്ന് വ്യക്തം. മുജ്തഹിദുകളായ പണ്‍ഢിതന്മാരുടെ മാത്രം ഏകോപനമാണല്ലോ ഇജ്മാഅ്. മുജ്തഹികളല്ലാത്ത ആരുടെയെങ്കിലും അഭിപ്രായങ്ങള്‍ക്ക് അതില്‍ പരിഗണനയില്ല.
സുന്നത്തിനു പുറമെ ഇജ്മാഉം രേഖയുണ്ടെന്ന് മേല്‍ വിശദീകരണത്തില്‍ നിന്ന് മനസ്സി ലാക്കം. ഇജ്മാഅ് സ്ഥിരപ്പെട്ട ഒരു വിഷയത്തില്‍ ഒരാളുടെയും എതിര്‍പ്പ് മുസ്ലിം സമുദായത്തിന് പരിഗണിക്കേണ്ടതില്ല.
ഇമാം ഐനി (റ) എഴുതുന്നു: “താബിഉകളില്‍ നിന്നും പില്‍ക്കാലക്കാരില്‍ നിന്നു മുള്ള പണ്ഢിത മഹാഭൂരിപക്ഷത്തിന്റെ മദ്ഹബ് മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലിയാല്‍ മൂന്നും സംഭവിക്കുമെന്നാണ്. പക്ഷേ, അങ്ങനെ ചെയ്യുന്നത് കുറ്റമത്രെ. ഈ അഭിപ്രായ ത്തിലാരെങ്കിലും വിഘടിച്ചിട്ടുണ്ടെങ്കില്‍ അവന്‍ അഹ്ലുസ്സുന്നയുടെ വിരോധിയും ഒറ്റപ്പെട്ട വനുമാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഈ അഭിപ്രായത്തെ പിടികൂടിയിരി ക്കുന്നത് പുത്തന്‍ പ്രസ്ഥാനക്കാരും സമൂഹത്തില്‍ നിന്നൊറ്റപ്പെട്ടതുകൊണ്ട് അവഗണിക്കപ്പെട്ട ചിലരുമാണ്” (ഉംദതുല്‍ ഖാരി വാള്യം 17, പേജ് 12).
ഇബ്നു ഹജര്‍ (റ) പറയുന്നതു കാണുക:”മൂന്ന് ത്വലാഖും സംഭവിത്തുമെന്ന തില്‍ പരിഗണനീയമായ ഭിന്നാഭിപ്രായമൊന്നുമില്ല. ഭിന്നാഭിപ്രായം രേഖപ്പെടുത്തിവരെ എല്ലാ മദ്ബഹിന്റെ ഇമാമുകളും ആക്ഷേപിച്ചിരിക്കയാണ്. പില്‍ക്കാലക്കാരില്‍പ്പെട്ട ഗണനീ യനല്ലാത്ത ഒരു വ്യക്തി ഈ അഭിപ്രായത്തെ തിരഞ്ഞെടുത്ത് ഫത്വ നല്‍കിയെന്നും അല്ലാഹു നിന്ദിക്കുകയും വഴിപിഴപ്പിക്കുകയു ചെയ്ത ചിലര്‍ അയാളെ അനുഗമിച്ചുവെന്നും ഇമാമുകള്‍ പറയുന്നു” (തുഹ്ഫ വാള്യം 8, പേജ് 83).
മുഗ്നിയുടെ വാക്കുകള്‍ ഇപ്രാകാരമാണ്. “ഹജ്ജാജ്ബ്നു അര്‍ത്വാത്, ശീഇയ്യത്ത്, ളാഹിരിയ്യത്തില്‍ പെട്ട ഒരു വിഭാഗം തുടങ്ങിയവരില്‍ നിന്ന്, മൂന്ന് ത്വലാഖും ഒന്നിച്ചു ചൊല്ലിയാല്‍ ഒന്ന് മാത്രമേ സംഭവിക്കുകയുള്ളുവെന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. പരിഗണനീ യനല്ലാത്ത, പിന്‍ഗാമികളില്‍ പെട്ട ഒരു വ്യക്തി ഈ അഭിപ്രായത്തെ തിരഞ്ഞെടുത്ത് ഫത്വ നല്‍കിയിട്ടുണ്ട്്. അല്ലാഹു വഴി തെറ്റിച്ച ചിലര്‍ അയാളെ അനുഗമിക്കുകയും ചെയ്തിരി ക്കുന്നു” (മുഗ്നി വാള്യം 3, പേജ് 311). പ്രസ്തുത വ്യക്തികൊണ്ടു വിവക്ഷിക്കപ്പെടുന്നത് ഇബ്നു തൈമിയ്യയാണെന്ന് പണ്ഢിതന്മാരെല്ലാം പ്രസ്താവിച്ചതാണ്.
ഇബ്നു ഹജറി (റ) ന്റെ വാക്കുകള്‍ കാണുക: നമ്മുടെ കാലഘട്ടത്തിലെ ചിലര്‍ പുതിയ ആശയവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നുവെന്ന് ഇമാം സുബ്കി (റ) പ്രസ്താവി ക്കുന്നു. ഇബ്നു തൈമിയ്യയെ ഉദ്ദേശിച്ചാണ് അപ്പറഞ്ഞത്. അതുകൊണ്ടാണ് ഇസ്സുബ്നു ജമാഅത് (റ) അയാളെ കുറിച്ച് വഴി പിഴച്ചവനും വഴി പിഴപ്പിക്കുന്നവനുമാണെന്ന് വിശേഷിപ്പിച്ചത്’ (തുഹ്ഫ വാള്യം 8, പേജ് 84).
ഇബ്നു തൈമിയ്യയുടെ പല ആശയങ്ങളും ഇന്നുള്ള ചിലര്‍ വാരിപ്പുണര്‍ന്നതില്‍ ഒന്നാണ് ത്വലാഖ് പ്രശ്നം. മൂന്നും ഒരുമിച്ചു ചൊല്ലിയാല്‍ ഒന്നേ പോവുകയുള്ളുവെന്നതു അതില്‍ പെടുന്നു. ലോക മുസ്ലിം ജനതക്ക് തികച്ചും അന്യമാണ് ഈ വാദം.