സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday 29 February 2016

ഗാര്‍ഹികാരോഗ്യത്തിന്റെ ലളിതമാര്‍ഗങ്ങള്‍

ആരോഗ്യമുള്ള ശരീരം അല്ലാഹു നല്‍കുന്ന വലിയ അനുഗ്രഹങ്ങളിലൊന്നാണ്. ആരോഗ്യമുള്ള ജനതയാണല്ലോ നാടിന്റെ സമ്പത്ത്. ആരോഗ്യ സമ്പുഷ്ടമായ ജീവിതവും ആത്മാര്‍ത്ഥമായ ആരാധനകളും കൃത്യമായ കര്‍മനിഷ്ഠയും ഒരു വ്യക്തിയെ ഉന്നതിയിലെത്തിക്കും. നഷ്ടം സംഭവിക്കുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്ന രണ്ടു അനുഗ്രഹങ്ങളാണ് സമയവും ആരോഗ്യവുമെന്ന് പ്രവാചകര്‍ പഠിപ്പിക്കുന്നു (ബുഖാരി/6412).
സമയനിഷ്ഠയിലും ആരോഗ്യ വിനിമയത്തിലും വിശ്വാസികള്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ആരോഗ്യം നേടാനുള്ള മാര്‍ഗങ്ങളും രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളും അറിഞ്ഞു പ്രാവര്‍ത്തികമാക്കിയാല്‍ ജീവിതം സംതൃപ്തിയോടെ ആസ്വദിക്കാം. ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമായ ചില കാര്യങ്ങള്‍ ചിന്തിക്കാം.
ഭക്ഷണം
ശരീരവളര്‍ച്ചക്കും പുഷ്ഠിക്കും ശാരീരികമായ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമേകുന്നതിനും വേണ്ടിയാണ് നാം ഭക്ഷണ പാനീയങ്ങള്‍ ഉപയോഗിക്കുന്നത്. ഓരോ സമൂഹത്തിന്റെയും നാടിന്റെയും സംസ്കാരത്തില്‍ നിന്നും പാരമ്പര്യത്തില്‍ നിന്നും രൂപം കൊണ്ടതായിരിക്കും അവരവരുടെ ആഹാരരീതികള്‍.
പോഷകമൂല്യമുള്ള ഭക്ഷണത്തെക്കുറിച്ചും അവ ഏതില്‍ നിന്നാണ് ലഭിക്കുന്നത് എന്നതിനെക്കുറിച്ചും നാം അറിഞ്ഞിരിക്കണം. എല്ലാ അസുഖങ്ങളുടെയും പ്രധാന കാരണം ഭക്ഷണത്തിലെ നിഷ്ഠയില്ലായ്മയും ശ്രദ്ധക്കുറവുമാണ്. തിരുനബി(സ്വ) പറയുന്നു: “എല്ലാ രോഗങ്ങളുടെയും കേന്ദ്രം ആമാശയമാണ്’ (രിസാലതുല്‍ മുസ്തഗ്തരി/7).
കഴിക്കുന്ന ആഹാരം നന്നാവുകയും അളവുകള്‍ കൃത്യമാവുകയും ഭക്ഷണരീതി നിര്‍ണിതമാവുകയും ചെയ്യുമ്പോള്‍ മിക്ക രോഗങ്ങളെക്കുറിച്ചുമുള്ള ആശങ്കകളകറ്റാം. ആഹാരക്രമത്തില്‍ പാലിക്കേണ്ട മതകീയവും വ്യൈനിര്‍ദേശിതവുമായ ചില ചിട്ടകള്‍ നോക്കാം.
1. അനുവദനീയ ഭക്ഷണമാവുക.
2. രണ്ടു കൈയും വായയും ശുദ്ധമാക്കിയതിനു ശേഷം ആഹരിക്കുക.
3. ബിസ്മിയും നിര്‍ദിഷ്ട ദിക്റുകളും ചൊല്ലുക.
4. ദര്‍ശന സ്പര്‍ശനാനുമതിയുള്ളവര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക.
5. ഭക്ഷണത്തിന്റെ മുമ്പ് അല്‍പം ഉപ്പ് കഴിക്കുക.
6. ദഹനത്തെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഭക്ഷണത്തിനിടയില്‍ വെള്ളം കുടിക്കാതിരിക്കുക.
7. നിലത്തോ മേശയിലോ ഭക്ഷണം ചിതറുന്നതു സൂക്ഷിക്കുക.
കഴിക്കുമ്പോള്‍ കൈവിരലുകള്‍ മാത്രമാണ് തിരുനബി(സ്വ) ഉപയോഗിച്ചിരുന്നത്. ഭക്ഷണവേളയില്‍ ഗുണകരമായ സംസാരങ്ങള്‍ സുന്നത്താണെന്ന് ഇമാം നവവി(റ) പ്രമാണസഹിതം വിശദീകരിച്ചിട്ടുണ്ട്. വായില്‍ ഭക്ഷണം ഉണ്ടായിരിക്കെ അവര്‍ക്ക് സലാം പറയരുത്.
ഭക്ഷണവേളയില്‍ അനാവശ്യ പരാമര്‍ശങ്ങളും അസഭ്യങ്ങളും ഗുണകരമല്ലാത്ത സംസാരവും ഒഴിവാക്കുക. ഭക്ഷണം കഴിക്കുന്നത് ക്രമമായും മിതമായും ചവച്ചരച്ചുമായിരിക്കണം. അനിയന്ത്രിതമായ ഭക്ഷണവും കൃത്യതയില്ലായ്മയും ആരോഗ്യം നശിപ്പിക്കും. തറയിലിരുന്ന് ഭക്ഷിക്കലും ചെരിപ്പ് അഴിച്ചുവെക്കലും ഭക്ഷണ മര്യാദകളില്‍ പെട്ടതാണ് (രിസാലതുല്‍ മുസ്തഗ്ഫരി).
ഭക്ഷണശേഷം വിരല്‍ നാവുകൊണ്ട് വൃത്തിയാക്കല്‍ ദഹനത്തെ സഹായിക്കും. നബി(സ്വ) സുന്നത്തായി പഠിപ്പിച്ചതിനാല്‍ വിശ്വാസികള്‍ പണ്ടുമുതലേ പുലര്‍ത്തുന്നതാണത്. ആഹാരവേളയില്‍ ശ്രദ്ധിക്കേണ്ട എഴുപതിലധികം മര്യാദകള്‍ ഇമാം ഗസ്സാലി(റ), അഫ്ഖഹാനി(റ) തുടങ്ങിയവര്‍ പറഞ്ഞതു കാണാം.
മായംചേര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും ആധുനിക ആഹാര രീതികളും കീടനാശിനികളും രാസവളങ്ങള്‍ പ്രയോഗിച്ച പച്ചക്കറികളും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ വളരെ ശ്രദ്ധ അനിവാര്യമാണ്. നിന്നു ഭക്ഷണം കഴിക്കല്‍ ദഹനപ്രക്രിയയെ ബാധിക്കുന്നതും റസൂല്‍(സ്വ) നിരുത്സാഹപ്പെടുത്തിയതുമാണ്. ഭക്ഷണശേഷം കിടക്കുന്നത് വലതുവശം ചെരിഞ്ഞാവണം. ആമാശയത്തില്‍ നിന്ന് ചെറുകുടലിലേക്ക് പോകുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ സുഗമമായ പ്രയാണത്തിന് ഇതു സഹായകമാണ്. ഇടതുവശം ചേര്‍ന്നു കിടക്കുന്നത് രക്ത ചംക്രമണത്തെയും ദഹന വ്യവസ്ഥയെയും ബാധിക്കുമെന്നും ആരോഗ്യശാസ്ത്രം പറയുന്നു. വലതു ഭാഗം ചേര്‍ന്ന് ഖിബ്ലക്കഭിമുഖമായി കിടക്കാന്‍ തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ടല്ലോ.
കുടിവെള്ളം
ആരോഗ്യ സംരക്ഷണത്തില്‍ ശുദ്ധമായ കുടിവെള്ളത്തിനുള്ള പ്രാധാന്യം നിസ്സീമമാണ്. ജീവന് ഒഴിച്ചുകൂടാന്‍ കഴിയാത്ത വലിയ അനുഗ്രഹമാണ് വെള്ളം. വിശുദ്ധ ഖുര്‍ആന്‍ പലപ്പോഴും ഓര്‍മപ്പെടുത്തുന്ന അനുഗ്രഹവുമാണത്. ദാനം ചെയ്താല്‍ ഏറ്റവും പ്രതിഫലം ലഭ്യമാകുന്നതും പരിസരവാസികള്‍ക്ക് ഒരിക്കലും തടയാന്‍ പാടില്ലാത്തതുമാണ് ജലം. തീ, വെള്ളം ഉപ്പ് എന്നിവ തടയല്‍ മതവിരോധികളുടെ ലക്ഷണമാണെന്ന് ഖുര്‍ആന്‍ സൂചിപ്പിച്ചിട്ടുണ്ട്. ഒരിറക്ക് വെള്ളം ദാനം ചെയ്യല്‍ 70 ഒട്ടകം ദാനം ചെയ്യുന്നതിന് തുല്യമാണെന്ന് ഹദീസില്‍ കാണാം (അദ്ദുര്‍റുല്‍ മസൂര്‍).
വെള്ളം സംശുദ്ധവും വൃത്തിയുള്ളതും ആവല്‍ ആരോഗ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. രോഗാണുമുക്തമാവാനും ശ്രദ്ധിക്കേണ്ടതുണ്ട്. മിക്ക സാംക്രമിക രോഗങ്ങളും പകരുന്നത് വെള്ളത്തിലൂടെയാണ്. രോഗാണുക്കള്‍ കുടിവെള്ളത്തില്‍ ചേരാന്‍ പ്രധാന കാരണം വിസര്‍ജ്യ വസ്തുക്കളും മാലിന്യങ്ങളും വെള്ളത്തില്‍ കലരുന്നതാണ്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ വിസര്‍ജ്ജനം നിരോധിച്ചത് അത് മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുമെന്നത് കൊണ്ടാണ് (അത്വിബ്ബ്, ഇമാം റാസി 2/11).
ശുദ്ധജലം തരുന്ന കിണര്‍ നികത്തുന്നതിന് പകരം കിണറിന്റെ സമീപത്തുനിന്ന് കക്കൂസ് ടാങ്ക്, വേസ്റ്റ്കുഴി തുടങ്ങിയവ മാറ്റി സ്ഥാപിക്കുകയാണ് വേണ്ടത്. ഇത്തരം മലിനീകരണ സ്രോതസ്സുകള്‍ ഭൂമിയുടെ താഴ്ഭാഗത്ത് നിര്‍മിക്കാന്‍ ശ്രദ്ധിക്കുക.
സെപ്റ്റിക് ടാങ്കും കിണറും തമ്മില്‍ ചുരുങ്ങിയത് 7.5 മീറ്റര്‍ അകലമെങ്കിലും വേണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇമാം മാവര്‍ദി(റ)യും മറ്റു പണ്ഡിതന്മാരും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് (ശര്‍ഹുല്‍ വിഖായ/171).
ശുദ്ധവായു
ജീവികളുടെ ജീവിതത്തിലും ആരോഗ്യത്തിലും പ്രധാന പങ്കുവഹിക്കുന്ന ഘടകമാണ് വായു. അതു മലിനപ്പെടുത്താനോ തടസ്സപ്പെടുത്താനോ പാടില്ല. നബി(സ്വ) പറയുന്നു: “അയല്‍ക്കാരന് കാറ്റും വെളിച്ചവും തടയുന്ന രൂപത്തില്‍ നീ വീടുയര്‍ത്തി നിര്‍മിക്കരുത്’ (ത്വബ്റാനി 11/193).
ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന പള്ളിയില്‍ തുപ്പരുതെന്ന് പറയാനുള്ള ഒരു കാരണം അത് അന്തരീക്ഷം മലിനപ്പെടുത്തുമെന്നതാണ് (അല്‍ഖാനൂന്‍ 3/17).
പുകവലിക്കുന്നവര്‍ ചെയ്യുന്നതും വായു മലിനീകരണംതന്നെ. ഒരു പാക്കറ്റ് സിഗരറ്റിലൂടെ 20 മിനിറ്റ് ശ്വസിക്കാനുള്ള ഓക്സിജന്‍ നശിപ്പിക്കപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇത്തരക്കാര്‍ മനുഷ്യരോട് മാത്രമല്ല ഇതര സൃഷ്ടിജാലങ്ങളോട് കൂടിയാണ് ക്രൂരത കാണിക്കുന്നതെന്ന് തിരിച്ചറിയുക.
കേരളീയ ശൈലിയില്‍ (തെക്കും പടിഞ്ഞാറും കടല്‍ പ്രദേശമായതിനാല്‍) അടുക്കള വടക്ക് കിഴക്കോ തെക്ക് കിഴക്കോ ആകുന്നതാണ് നല്ലത്. പടിഞ്ഞാറ് ഭാഗത്താകുമ്പോള്‍ പുകയിലൂടെ അന്തരീക്ഷ മലിനീകരണ സാധ്യത കൂടുതലാണ്. മാത്രമല്ല ഖിബ്ലയുടെ ഭാഗത്ത് അടുപ്പ് ഉണ്ടാകല്‍ കറാഹത്താണെന്ന് ചില പണ്ഡിതന്മാര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പുകയില്ലാത്ത അടുപ്പ് ശ്വാസകോശ രോഗങ്ങളെ ഒരു പരിധിവരെ തടയുന്നതോടൊപ്പം ഗ്യാസ്, ഇലക്ട്രിക് അടുപ്പ് തുടങ്ങിയവ ഭക്ഷണത്തിലൂടെ ലഭിക്കേണ്ട ഊര്‍ജ്ജത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് ആരോഗ്യശാസ്ത്രം മുന്നറിയിപ്പ് നല്‍കുന്നു.
പരിസരം
ആരോഗ്യ സംരക്ഷണത്തിനാവശ്യമായ പ്രധാന ഘടകങ്ങളിലൊന്നാണ് പരിസര ശുചിത്വം. പരിസരമെന്നാല്‍ നാം ജീവിക്കുന്ന ഭൗതിക ചുറ്റുപാടെന്നര്‍ത്ഥം. നമ്മുടെ ജൈവികവും സാമൂഹികവുമായ ചുറ്റുപാടുകള്‍ ശുചിത്വപൂര്‍ണമായിരിക്കേണ്ടതുണ്ട്. ആനന്ദകരവും ആരോഗ്യപരവുമായ ജീവിതത്തിന് പരിസരശുദ്ധി അനിവാര്യമാണ്. നബി(സ്വ) പറയുന്നു: “നിങ്ങളുടെ പരിസരം വൃത്തിയോടെ സൂക്ഷിക്കുക, വൃത്തിഹീനമാക്കരുത്’ (ത്വബ്റാനി). “തുറസ്സായ സ്ഥലത്തുവെച്ചുള്ള മലമൂത്ര വിസര്‍ജ്ജനം നിരോധിക്കാനുള്ള പ്രധാന കാരണം പരിസരവൃത്തിയാണ്’ (അല്‍ജാമിഅ്/211).
ദിനചര്യ
രാവിലെ ഉണരുന്നതു മുതല്‍ രാത്രി ഉറങ്ങുന്നത് വരെ നിര്‍വഹിക്കുന്നവയാണല്ലോ ദിനചര്യകള്‍. ഉറക്കവും ഭക്ഷണവും വ്യവസ്ഥാപിതവും ചിട്ടയോടെയുമാകുമ്പോള്‍ അത് ആരോഗ്യദായകമാവുന്നു.
ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണരണമെന്നാണ് ആയുര്‍വേദ നിര്‍ദേശം. അഥവാ പുലരാന്‍ ഏഴര നാഴിക (180 മിനിറ്റ്3 മണിക്കൂര്‍) ഉള്ളപ്പോള്‍ ഉണരണം. പ്രസ്തുത സമയത്തെ ദിവസത്തിന്റെ ഖല്‍ബ് (ഹൃദയം) എന്നാണ് ഇമാം ഗസ്സാലി(റ) വിശേഷിപ്പിച്ചത്. ആ സമയത്തുതന്നെ നിര്‍ദിഷ്ട ദിക്റുകള്‍ ചൊല്ലി എഴുന്നേറ്റ് ആദ്യം കൈകഴുകുക. ഉറക്കത്തില്‍ പല ശാരീരിക ഭാഗങ്ങളിലൂടെയും കൈ സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. നബി(സ്വ) ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടല്ലോ (ബുഖാരി/162).
ഉണര്‍ന്നയുടനെ ദന്തധാവനം (മിസ്വാക് ചെയ്യല്‍) പ്രധാന സുന്നത്താണ്. വുളൂഇന്റെ മുമ്പ് ഒന്നുകൂടി ആവര്‍ത്തിക്കുകയും നിസ്കാരത്തിന് മുമ്പ് മിസ്വാക് വീണ്ടും ഉപയോഗപ്പെടുത്തുകയും ചെയ്യുമ്പോള്‍ ആരാധനകള്‍ക്ക് വര്‍ധിത പ്രതിഫലം ലഭിക്കുന്നു. മനുഷ്യനെ ബാധിക്കുന്ന പല രോഗങ്ങളും ദന്തശുദ്ധി വരുത്താത്തതു കൊണ്ടാണ് സംഭവിക്കുന്നത്. ഭക്ഷണ ശേഷം വായില്‍ വെള്ളം കൊപ്ലിക്കാനും ദന്തശുദ്ധീകരണം വരുത്താനും പ്രവാചകര്‍ പറഞ്ഞിട്ടുണ്ട് (രിസാലതുല്‍ മുസ്തഗ്ഫരി). വുളൂഇന്റെ ഓരോ നിര്‍ദേശവും സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഇതു വ്യക്തമാകും.
ദിവസവും കുളിക്കുക, രാത്രിയും രാവിലെയും മറ്റു അഞ്ചു നിസ്കാര, വുളൂഅ് നേരങ്ങളിലും പല്ലുതേക്കുക, മലമൂത്ര വിസര്‍ജനം തുറന്ന സ്ഥലത്തല്ലാതിരിക്കുക, നഖം വെട്ടുക, വസ്ത്രവും ശരീരവും ശുദ്ധിവരുത്തുക, തുറസ്സായ സ്ഥലങ്ങളില്‍ തുപ്പാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യമാണ്.
വ്യായാമം
വ്യായാമം ആരോഗ്യ സംരക്ഷണമുറകളില്‍ പ്രധാനമത്രെ. ആരോഗ്യ സംരക്ഷണത്തിന് നടത്തം ഉപകാരപ്രദമാണെന്ന് ചില ഹദീസുകളില്‍ വന്നിട്ടുണ്ട്. മക്കള്‍ക്ക് നീന്തല്‍ പഠിപ്പിക്കല്‍ രക്ഷിതാവിന്റെ ബാധ്യതയാണെന്നും ചില ഹദീസുകളില്‍ കാണാം (തിര്‍മുദി).
ഓട്ടവും ചാട്ടവും നടത്തവും വ്യായാമവുമെല്ലാം സ്വഹാബത്തിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നുവെന്ന് പ്രബലരില്‍ നിന്നും ഉദ്ധരിച്ചിട്ടുണ്ട്.
ഉറക്കം
ശാരീരികാരോഗ്യത്തിനു പ്രധാന പങ്കുവഹിക്കുന്നു ഉറക്കം. ഉറക്കമൊഴിവാക്കി ശരീരത്തെ ഏറെ ദ്രോഹിക്കാന്‍ പാടില്ലെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. നേരത്തെ ഉറങ്ങുകയും നേരത്തെയുണരുകയും ചെയ്യുക. ഇശാഇന് ശേഷം സംസാരിക്കുന്നത് നബി(സ്വ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ട് (അല്‍മുസ്വന്നഫ്/2131).
“ഉറങ്ങുന്നതിന് മുമ്പ് കൈയും കാലും മുഖവും കഴുകുന്നത് സുഖകരമായ ഉറക്കത്തിന് നല്ലതാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്’ (ജീവിതപാഠങ്ങള്‍, കെപി കേശവമേനോന്‍).
എന്നാല്‍ വുളൂഅ് ചെയ്തുറങ്ങുന്ന വിശ്വാസികള്‍ തിരുനബി(സ്വ)യുടെ നിര്‍ദേശവും ആരോഗ്യ വിചക്ഷണരുടെ നിര്‍ദേശവും ചിട്ടയോടെ പുലര്‍ത്തുന്നു. ആരോഗ്യകരമല്ലാത്തതും അനാവശ്യവുമായ സംസാരങ്ങള്‍ ആന്തരിക സംഘര്‍ഷത്തിനും ഉറക്കക്കുറവിനും വഴിവെക്കുന്നതിനാല്‍ നിര്‍ദേശിച്ച ദിക്റുകള്‍ ചൊല്ലി കിടക്കുക. പൈശാചിക കടന്നുകയറ്റം ഇല്ലാതിരിക്കാന്‍ ഇത് സഹായകമാണ്.
വൈവാഹിക ജീവിതം
ഇണയും തുണയുമായി ജീവിതമാരംഭിച്ച് അതിലൂടെ ഒരു കുടുംബത്തിന്റെ പ്രാഥമിക കണ്ണിയായ ദാമ്പത്യ ജീവിതം സന്തോഷകരമാകണമെങ്കില്‍ ദമ്പതികളുടെയും സന്താനങ്ങളുടെയും ആരോഗ്യം ഉറപ്പുവരുത്തേണ്ടതുണ്ട്.
ലൈംഗികവൃത്തി പാലിക്കല്‍ ആരോഗ്യത്തില്‍ പ്രധാനമാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലേ ലൈംഗിക ബന്ധം പാടുള്ളൂ. കുത്തഴിഞ്ഞ ലൈംഗികത മരുന്ന് ഫലിക്കാത്ത മാരക രോഗത്തിന് കാരണമാകുമെന്ന മുന്നറിയിപ്പ് തിരുനബി(സ്വ)യില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് (കിഫായതുല്ലബീബ് 2/273).
വ്യക്തിയുടെ സ്വഭാവ രൂപീകരണം ഗര്‍ഭപാത്രം മുതല്‍ ആരംഭിക്കുന്നതിനാല്‍ ഇണയെ തെരഞ്ഞെടുക്കുന്നതു മുതല്‍ സൂക്ഷ്മത പാലിക്കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. സമാന മനസ്കരായ ദമ്പതികള്‍ക്ക് മാത്രമേ പൂര്‍ണ സംതൃപ്തി കൈവരിക്കാനാവൂ. ദമ്പതികള്‍ പരസ്പര വിശ്വാസത്തോടെയും പ്രേമപൂര്‍വമായും പുരുഷന്‍ ഉത്തേജനത്തോടും ആയിരിക്കണം ബന്ധപ്പെടേണ്ടത്. മലമൂത്ര ശങ്കയോടെ ബന്ധപ്പെടരുത്. ആഹാരം തീരെ കഴിക്കാതെയും അമിതമായി കഴിച്ചും ലൈംഗികവൃത്തി പാടില്ല (കിതാബുല്‍ ഫവാഇദ് 2728).
സല്‍സ്വഭാവം
ആരോഗ്യകരമായ ജീവിതത്തിന്റെ മറ്റൊരു അനിവാര്യമായ ഘടകമാണ് സല്‍സ്വഭാവം. ആന്തരിക സംഘര്‍ഷങ്ങളും ദുഷ്ടവിചാരങ്ങളും അസൂയ, പക, പ്രതികാരമനോഭാവം തുടങ്ങിയവയും മനസ്സിന്റെ ആരോഗ്യത്തെ ബാധിക്കും. മനസ്സിന്റെ ആരോഗ്യം ശരീരത്തിന്റെ ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കുന്നു. യാ ഖവിയ്യു എന്ന വിശിഷ്ട നാമം 116 പ്രാവശ്യം സുബ്ഹിയുടെ സുന്നത്തിനു ശേഷം ചൊല്ലലും ലാഹൗലയും മാനസിക ആരോഗ്യത്തിനുതകുന്ന ആത്മീയ ഔഷധങ്ങളാണ്.
നബി(സ്വ) ആയുര്‍ദൈര്‍ഘ്യത്തിന് നിര്‍ദേശിച്ച പത്ത് കാര്യങ്ങളില്‍ കുടുംബത്തോടുള്ള പരിഗണന, ഉദാരശീലം, ഹജ്ജ് ഉംറ, പുഞ്ചിരി തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇതില്‍ പലതും മാനസിക ആരോഗ്യത്തിന് നല്ലതാണെന്ന് ആധുനിക മനഃശാസ്ത്ര വിദഗ്ധരും അഭിപ്രായപ്പെടുന്നു.
ആരോഗ്യപഠനം
ഇങ്ങനെ ആരോഗ്യകാര്യങ്ങള്‍ അത്യാവശ്യം അവബോധം ഓരോ വ്യക്തിക്കും ഉണ്ടാവണം. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് ബുദ്ധി. മരുന്നിനേക്കാള്‍ രോഗപ്രതിരോധമാണ് പ്രധാനമെന്നും ചിന്തിക്കുക.

അബ്ദുറശീദ് സഖാഫി ഏലംകുളം

ദാമ്പത്യത്തില്‍ ലൈംഗികതയുടെ സ്ഥാനം


 
 
കൂടുമ്പോള്‍ ഇമ്പമുണ്ടാവുന്നതാണ് കുടുംബം. ശാന്തിയുടെയും ആശ്വാസത്തിന്റെയും പദമായ സുക്കുനില്‍ നിന്നാണ് കുടുംബത്തിന്റെ ഇടമായ വീടിന്ന് അറബിയില്‍ സകന്‍, മസ്കന്‍ എന്നീ വാക്കുകള്‍ വരുന്നത് തന്നെ. എല്ലാ സൃഷ്ടികളെയും ഇണകളായി സൃഷ്ടിച്ചതില്‍ അനേകം ദൃഷ്ടാന്തങ്ങളുണ്ടെന്ന് നാഥന്‍ സാക്ഷ്യപ്പെടുത്തുന്നു. ജീവനുള്ള സകല വസ്തുക്കളുടെയും പ്രജനനവും ശേഷിപ്പുമാണ് ഇണ ചേരല്‍, പരാഗണം പോലോത്ത സൃഷ്ടി സംസര്‍ഗങ്ങളിലൂടെ സാധ്യമാവുന്നത്. എന്നാല്‍ ബുദ്ധിയും വിവേകവും തിരിച്ചറിവുമുള്ള മനുഷ്യരില്‍ കേവലമായ ഇണചേരലിനും പ്രജനനത്തിനുമപ്പുറമുള്ള അനേകം ധര്‍മ്മങ്ങള്‍ ഇണകളായി സൃഷ്ടിക്കപ്പെടുന്നതിലൂടെ നടത്തപ്പെടുന്നുണ്ട്. ഉമ്മ, ഉപ്പ, ഭാര്യ, ഭര്‍ത്താവ്, സഹോദരന്‍, സഹോദരി, വലിയുപ്പ, വലിയുമ്മ, മകന്‍, മകള്‍, പേരമകന്‍, പേരമകള്‍ തുടങ്ങി ഒരേ സമയം വിവിധ റോളുകളും അവയുടെ ഉത്തരവാദത്തങ്ങളും നിര്‍വ്വഹിക്കേണ്ട, അടുത്തതും അകന്നതുമായ വിവിധ ബന്ധങ്ങളുടെ ആകെത്തുകയാണ് കുടുംബം.
സമുന്നതമായ സംസ്കരണ പ്രക്രിയയും സ്വഭാവഗുണങ്ങളുടെ രൂപീകരണവും സാധ്യമാക്കുന്ന മഹത്തായ ഒരു സാമൂഹിക സ്ഥാപനമായാണ് ഇസ്ലാം കുടുംബത്തെ കാണുന്നത്. കുടുംബത്തിന്റെ കെട്ടുറപ്പും സ്ഥിരതയും ഓരോ മനുഷ്യന്റെയും ജീവിതവും ചിട്ടപ്പെടുത്തുന്നതിലും സംസ്കരിക്കുന്നതിലും അനല്‍പ്പമായ പങ്കാണ് വഹിക്കുന്നത്. പരസ്പര സ്നേഹം, ബഹുമാനം, വിട്ടുവീഴ്ചാ മനോഭാവം, നന്മയെ പ്രോത്സാഹിപ്പിക്കുകുയം പ്രശംസിക്കുകയും ചെയ്യല്‍, സ്വന്തം അവകാശങ്ങളെക്കുറിച്ചും മറ്റുള്ളവരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും ആകുലപ്പെടുന്നതിനേക്കാള്‍ സ്വന്തം ഉത്തരവാദിത്തങ്ങള്‍ താന്‍ വഹിക്കുന്നുണ്ടോ എന്നും മറ്റുള്ളവരുടെ അവകാശങ്ങള്‍ താന്‍ വകവെച്ചു കൊടുക്കുന്നുണ്ടോ എന്നും ചിന്തിക്കാനുള്ള സന്മനസ്സും അവബോധവും തുടങ്ങി ഒരു കുടുംബ ജീവിതം ചിട്ടയോടെയും ശാന്തിയോടെയും മുന്നോട്ട് കൊണ്ട് പോകുന്നതിനാവശ്യമായ അനേകം ഘടകങ്ങളുണ്ട്.
ഈ ഘടകങ്ങളുടെ ചര്‍ച്ചകളില്‍ പലപ്പോഴും പരിഗണിക്കപ്പെടാതെ പോകുന്ന ഒരു കാര്യമാണ് ലൈംഗികതയും, സകല ജീവല്‍വസ്തുക്കളിലുമുള്ള ഈ ജന്മവാസനയെ കൃത്യമായ കാഴ്ചപ്പാടുകളോടെ ക്രമീകരിക്കുന്നതില്‍ ഇസ്ലാമികാധ്യാപനങ്ങള്‍ നിര്‍വ്വഹിക്കുന്ന പങ്കും. ഭക്ഷണം, വസ്ത്രം, അഭയസ്ഥലം തുടങ്ങിയ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലും വിശപ്പ്, ദാഹം പോലെയുള്ള അടിസ്ഥാന വികാരങ്ങളിലും ഉള്‍പ്പെടുന്നതാണ് ലൈംഗികാവശ്യങ്ങളും കാമവികാരവും (സെക്ഷ്വല്‍ നീഡ് ആന്റ് സെക്ഷ്വല്‍ ഇമോഷന്‍സ്). വിവേചന ശേഷി നല്‍കപ്പെടാത്ത പക്ഷികളിലും മൃഗങ്ങളിലും നിയതമായ ഒരു ചിട്ടയില്‍ പ്രകൃതിക്കിണങ്ങുന്ന രീതിയില്‍ വൈകൃതങ്ങളില്ലാതെ അവ നടന്നുപോകുന്നു.
എന്നാല്‍ വിവേകമുള്ള മനുഷ്യനില്‍ സഹജമായ ലൈംഗികതയെ എങ്ങിനെ കൈകാര്യം ചെയ്യണം എന്നത് വളരെ ഗൌരവമുള്ള വിഷയമാണ്. ലൈംഗികത മൊത്തത്തില്‍ പാപമായി കാണുകയും ലൈംഗിക ജീവിതത്തോടുള്ള വിരക്തിയും ബ്രഹ്മചര്യ ആചരിക്കലും(സെലിബസി) പുണ്യമായി കാണുകയും ചെയ്യുന്ന ചിന്താരീതികള്‍ ലോകത്ത് ഇന്നും നിലനില്‍ക്കുന്നുണ്ട്. വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നത് പോലെ മനുഷ്യന്റെ കേവലമായ ഒരു ജൈവ ആവശ്യം മാത്രമാണ് ലൈംഗികതയെന്നും അവ പാപമോ പരിശുദ്ധമായി കാണേണ്ടതോ, വിധിവിലക്കുകള്‍ക്ക് വിധേയമാക്കപ്പെടേണ്ടതോ അല്ല എന്നും ആര്‍ക്കും ആരുമായും ആകാവുന്നതാണ് എന്ന വളരെ സ്വതന്ത്രമായ ചിന്തകള്‍ പ്രചരിപ്പിച്ച് ലൈംഗിക ആരാചകത്വം സൃഷ്ടിക്കുന്നവരാണ് ഇതിന്റെ മറുഭാഗത്ത് നില്‍ക്കുന്നത്. ഈ രണ്ട് വീക്ഷണങ്ങള്‍ക്കിടയില്‍ ആചാരങ്ങളുടെയോ വിശ്വാസങ്ങളുടെയോ സൌകര്യത്തിന്റെയോ പേരില്‍ ലൈംഗികതയെ കുടുംബ ജീവിതവുമായി ചേര്‍ത്തിക്കാണാനാണ് ലോകത്തെ എല്ലാ സമൂഹത്തിലുമുള്ള പൊതുവായ ശ്രമം.
സന്താനോല്‍പാദനത്തിലൂടെ മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പ്, വൈകാരിക സുരക്ഷിതത്വം എന്നിവയോടൊപ്പം ലൈംഗിക വികാരങ്ങളുടെയും ആനന്ദത്തിന്റെയും ആരോഗ്യകരമായ പരിപാലനമാണ് ഇസ്ലാം വൈവാഹിക കുടുംബ ജീവിതത്തിലൂടെ ലക്ഷീകരിക്കുന്നത്. ലൈംഗിക വികാരങ്ങളെ അടിച്ചമര്‍ത്തുന്നതിന് പകരം ഓരോ ആണിനും ഓരോ പെണ്ണിനെ അനുവദനീയമാക്കി നല്‍കി, ലൈംഗികത ആസ്വാദിക്കാനുള്ള മാര്‍ഗ്ഗം കാണിക്കുകയും അവയെ ഏറ്റവും ആനന്ദകരവും ആസ്വാദ്യവുമാക്കുന്നത് പുണ്യമായ ആരാധനയുടെ ഭാഗമാക്കുകയും ചെയ്തു നമ്മുടെ മതം. നിങ്ങള്‍ നിങ്ങളുടെ ഇണയോടൊത്ത് കിടപ്പറ പങ്കിട്ട് നടത്തുന്ന ലൈംഗിക ആസ്വാദനം പോലും സ്വദഖയാണ്, പുണ്യപ്രവര്‍ത്തിയാണ്, പ്രവാചകന്‍ അനുചരരോട് പറഞ്ഞു. അത്ഭുതാദരങ്ങളോടെ അവര്‍ ചോദിച്ചു: പ്രവാചകരെ, ഞങ്ങളിലൊരാള്‍ അയാളുടെ ലൈംഗിക ദാഹം തീര്‍ക്കുന്നു, അതിലും റബ്ബിന്റെ പ്രതിഫലമോ? അവിടന്ന് പ്രതിവദിച്ചു: അയാള്‍ ആ ചെയ്യുന്നത് അവിഹിത ബന്ധമാണെങ്കില്‍ അയാള്‍ക്ക് ശിക്ഷ ലഭിക്കില്ലെ? അപ്പോള്‍ അത് നിയമപരമായി ചെയ്യുന്നുവെങ്കില്‍ അയാള്‍ക്കതില്‍ പ്രതിഫലവും ലഭിക്കും.
പരസ്പരം കാണുന്നത് പോലും നിഷിദ്ധമായ ഒരാണും പെണ്ണും നിക്കാഹ് എന്ന പുണ്യകര്‍മ്മത്തിന് ശേഷം  എല്ലാവരുടെയും സമ്മതത്തോടെയും ആശീര്‍വാദത്തോടെയുമാണ് കുടുംബ ജീവിതത്തിലേക്കും സര്‍വ്വോപരി ലൈംഗികാസ്വാദനത്തിലേക്കും പ്രവേശിക്കുന്നത്. വിഹിതവും നിയതവും പുണ്യവുമായ ഈ ലൈംഗികാസ്വാദനത്തെ ഏറ്റവും തൃപ്തികരവും ആനന്ദതുന്ദിലവുമാക്കേണ്ടതിനുള്ള അനേകം സന്ദേശങ്ങള്‍ സത്യത്തില്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അവയുടെ വിശദീകരണങ്ങളടങ്ങുന്ന നിരവധി ഗ്രന്ഥങ്ങളുടെയും പ്രതിപാദ്യവിഷയമാണ്. പൂര്‍ണ്ണതൃപ്തിയോടെയും പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും ആശയ വിനിമയ നടത്തിയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ഇണകളുടെ ദാമ്പത്യ ജീവിതം കൂടുതല്‍ കെട്ടുറപ്പുള്ളതും പ്രശ്നങ്ങള്‍ കുറഞ്ഞതുമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. വിവാഹിതര്‍ക്കിടയില്‍ അവിഹിത ലൈംഗിക ബന്ധങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ പിന്നില്‍ ദാമ്പത്യ ജീവിതത്തില്‍ യഥാര്‍ത്ഥ ലൈംഗികതയുടെ അഭാവമാണ് വില്ലന്‍. ലൈംഗികതയെക്കുറിച്ചുള്ള വികലമോ വികൃതമോ ആയ ധാരണകളും, പോര്‍ണോഗ്രഫി പ്രചരിപ്പിക്കുന്ന സിനിമാ സൈറ്റുകള്‍ തുടങ്ങിയവയില്‍ നിന്ന് ലഭിക്കുന്ന അതിശയോക്തി കലര്‍ന്നതും യാഥാര്‍ത്ഥ്യങ്ങളോട് ബന്ധമില്ലാത്തതുമായ അറിവുകളും, പല ദാമ്പത്യ ബന്ധങ്ങളെയും തകര്‍ത്ത് കൊണ്ടിരിക്കുന്നു.
സ്വന്തം തുണയുടെ ലൈംഗികമായ വികാരങ്ങളും ആഗ്രഹങ്ങളും തിരിച്ചറിയാത്തവരും സ്വന്തം ലൈംഗിക ദാഹം തീര്‍ക്കുന്നതിനിടയില്‍ ഇണയുടെ സംതൃപ്തിയും താല്‍പര്യവും മറന്ന് പോകുന്നവരും, പ്രത്യേകിച്ചും ഭര്‍ത്താക്കന്മാര്‍, ഗുരുതരമായ തെറ്റാണ് ചെയ്യുന്നത്. പലപ്പോഴും അത്തരം ദാമ്പത്യ ജീവിതങ്ങള്‍ തകരുകയോ, ബാഹ്യമോഡിയോടെയും ആന്തരീക സംഘര്‍ഷങ്ങളോടെയും നിലനില്‍ക്കുകയോ ഇണകള്‍ അവിഹിത മാര്‍ഗമോ ജീവിതത്തില്‍ നിന്ന് മോചനമോ തേടുന്നതില്‍ അല്ലെങ്കില്‍ നിത്യവിഷാദ രോഗികളായി കഴിയുന്നതില്‍ കലാശിക്കുകയോ ചെയ്യുന്നു.
കുടുംബ ഭദ്രത മുസ്ലിം സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാന ശിലയായത് കൊണ്ട് തന്നെ ആ ഭദ്രത നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ദാമ്പത്യ ജീവിതത്തിലെ ആസ്വാദ്യവും ആരോഗ്യകരവുമായ ലൈംഗിക ജീവിതത്തെ കുറിച്ച് കൂടുതല്‍ വിജ്ഞാനപ്രദവും ഉപകാരദായകവും സ്വാദ്ദേശ്യപരവുമായ അധ്യാപനങ്ങള്‍ വളരെ പക്വതയോടെയും സൂക്ഷമതയോടെയും സമൂഹത്തില്‍ നല്‍കപ്പെടണം. ലൈംഗിക ജീവിതത്തിന്റെ പരിശുദ്ധിയും പരിപൂര്‍ണ്ണ ആസ്വാദനവും തിരിച്ചറിയാത്ത, എത്രയോ നിരാശാദാമ്പത്യങ്ങള്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട് എന്നത് സത്യമാണ്. അവ പലപ്പോഴും ഗുരുതരമായ ദാമ്പത്യ പ്രതിസന്ധിയിലേക്ക് നയിക്കുന്നു എന്നതാണ് അനുഭവം.
പെണ്ണിണയുടെ ലൈംഗിക ആവശ്യങ്ങളും ആസ്വാദനരീതികളും തിരിച്ചറിയാത്ത സ്വന്തം ലൈംഗിക ദാഹം തീര്‍ക്കല്‍ മാത്രം ശ്രദ്ധിക്കുകയും ഇണയെ പൂര്‍ണ്ണമായും അവഗണിക്കുകയും ചെയ്യുന്ന അനേകം പുരുഷന്മാര്‍ നമുക്കിടയിലുണ്ട്. ചിലര്‍ക്ക് ലൈംഗിക അവയവങ്ങള്‍ കൂടിച്ചേരല്‍ മാത്രമാണ് ലൈംഗിക ആസ്വാദനം. അവര്‍ നബിയുടെയും അനുചരന്മാരുടെയും ഇവ്വിഷയകമായ അധ്യാപനങ്ങള്‍ അറിയേണ്ടിയിരിക്കുന്നു. വിവിഹം കഴിച്ചുവന്ന ഒരു അനുചരനോട് സംസാരിക്കുന്ന പ്രവാചകന്‍ പറയുന്നു: നീ അവളെ ചിരിപ്പിക്കുക, അവള്‍ നിന്നെ ചിരിപ്പിക്കും. നീ കളിവാക്കുകള്‍ പറയുകയും കളിപ്പിക്കുകയും ചെയ്യുക, അവള്‍ നിന്നോടും അതുപോലെ പെരുമാറും. മറ്റൊരിടത്ത് അവിടന്ന് പറയുന്നു: നീ നിന്റെ ഇണയുടെ വായില്‍ ഒരുപിടി ഭക്ഷണം വെച്ച് കൊടുക്കുന്നത് പോലും ഒരു പുണ്യ പ്രവര്‍ത്തിയാണ്. ലൈംഗികതയുടെ വിഷയത്തില്‍ പുരുഷന്റെയും സ്ത്രീയുടെയും ഉത്തരവാദിത്വവും അവകാശങ്ങളും ഇസ്ലാം വിശദീകരിച്ചിട്ടുണ്ട്. വ്യക്തിജീവിതത്തിലും രണ്ട് പേരും ഇടപെടുന്ന പൊതു ഇടങ്ങളിലും വൃത്തിയും ശുദ്ധിയും സൂക്ഷിക്കുകയും പരസ്പരം വെറുപ്പുളവാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്യാതിരിക്കലും ഇതില്‍ വളരെ പ്രധാനമാണ്.
ശാരീരിക ശുദ്ധി സൂക്ഷിക്കുന്നതില്‍ പരാമര്‍ശിക്കപ്പെട്ട നഖം വെട്ടലും സ്വകാര്യ സ്ഥലങ്ങളിലെ കേശങ്ങള്‍ വൃത്തിയാക്കലുമൊക്കെ ഇതിന്റെ ഭാഗമാണ്. സ്ത്രീ പുരുഷന് വേണ്ടിയും തിരിച്ചും ആകര്‍ഷണീയമായ വസ്ത്ര ധാരണം, പെരുമാറ്റം തുടങ്ങിയവ സ്വീകരിക്കലും ലൈംഗിക ജീവിതം ആസ്വാദ്യകരവും പുണ്യകരവുമാക്കുന്നതില്‍ പെട്ട ഘടകങ്ങളാണ്. തന്റെ ഇണയുടെ ആരോഗ്യം, ശാരീരിക മാനസിക ക്ഷമത, ശറഇയ്യായ അനുവദനീയ സമയം എന്നിവ പരിഗണിച്ചായിരിക്കണം ഒരു പുരുഷന്‍ അവളെ ലൈംഗികതക്ക് ക്ഷണിക്കേണ്ടത്. ഇത്തരം കാരണങ്ങളില്ലാത്തപ്പോള്‍ തന്റെ പുരുഷന്‍ കിടപ്പറയിലേക്ക് ക്ഷണിക്കുന്നത് നിരസിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നത് പാപവും ശാപം വിളിച്ച് വരുത്തുന്ന പ്രവര്‍ത്തിയുമാണെന്ന് ഹദീസില്‍ കാണാം. തന്റെ ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ അവന്റെ സമ്മതം കൂടാതെ ഭാര്യ സുന്നത്ത് നോമ്പെടുക്കരുതെന്ന് നമ്മുടെ മതം പറയുന്നു.
പുരുഷന്റെ ലൈംഗിക അവകാശം പരിഗണിക്കുമ്പോള്‍ തന്നെ സ്ത്രീയുടെ താല്‍പര്യവും സംരക്ഷിക്കുന്നു നമ്മുടെ പ്രമാണങ്ങള്‍. പകല്‍ നോമ്പ് നോല്‍ക്കുകയും രാത്രി മുഴുവന്‍ നിന്ന് നിസ്കരിക്കുകയും ചെയ്യുന്ന അബ്ദുല്ലാഹി ബ്നു ഉമര്‍(റ)നെപ്പോലോത്ത തന്റെ അനുചരന്മാരോട് നബി പറഞ്ഞു: നിന്റെ ശരീരത്തോടും നിന്റെ ഭാര്യയോടും നിനക്ക് കടപ്പാടുണ്ട്, അത് വീട്ടിയേ മതിയാവൂ. ഇമാം ഗസ്സാലി(റ) പറയുന്നു: നാല് രാത്രികളിലൊരിക്കലെങ്കിലും നിങ്ങള്‍ ഭാര്യമാരോട് ഇണ ചേരണം, അതാണ് ഏറ്റവും നീതി പൂര്‍ണ്ണമായത്. അതില്‍ കൂടുകയോ കുറയുകയോ ചെയ്യാം. എന്നാല്‍ തന്റെ ഭാര്യയുടെ ലൈംഗിക സംരക്ഷണം അവന്റെ കടമയാണ്.
അറിവിലും ഭയഭക്തിയിലും സൂക്ഷമതയിലും ഉന്നത പദവി അലങ്കരിച്ച ഇമാം ഗസ്സാലി(റ)യെ പോലെയുളള ഒരാള്‍ ഇവ്വിഷയകമായി നമുക്ക് നല്‍കുന്ന അധ്യാപനം പുതിയ മുസ്ലിം തലമുറയുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. അനുവദനീയമായ ലൈംഗിക ആസ്വാദനം ഒരു ആത്മീയ പ്രവര്‍ത്തനമാണെന്ന് പഠിപ്പിച്ച് മഹാന്‍ എഴുതുന്നു: ഒരു ഇണചേരല്‍ തുടങ്ങേണ്ടത് ബിസ്മി ചൊല്ലിയായിരിക്കണം. എന്നിട്ട് അല്ലാഹുമ്മ ജന്നിബ്നി മിനശൈഥ്വാന്‍ വജന്നിബി ശൈഥ്വാന ഫീമാ റസക്തനാ (അല്ലാഹുവേ ഞങ്ങളെയും, ഞങ്ങള്‍ക്ക് നല്‍കുന്ന സന്താനങ്ങളെയും പിശാചില്‍ നിന്ന് രക്ഷിക്കണേ) എന്ന ദിക്റ് ചെല്ലണം. തന്റെയും ഇണയുടെയും ശരീരങ്ങളെ ഒരു വസ്ത്രത്തില്‍ പൊതിയണം. കളിവാക്കുകള്‍ പറഞ്ഞ് ചുംബനങ്ങള്‍ നല്‍കിയും ഇണചേരലിന്റെ പ്രാരംഭങ്ങള്‍ നടത്തണം.
നബി(സ) പറയുന്നു: മൃഗങ്ങള്‍ ഇണകള്‍ക്കു മീതെ ചാടിവീഴുന്ന പോലെ നിങ്ങളാരും തങ്ങളുടെ ഭാര്യമാരെ കടന്നാക്രമിക്കരുത്. നിങ്ങള്‍ക്കിടയില്‍ സന്ദേശവാഹകര്‍ ഉണ്ടായിരിക്കണം. അനുചരര്‍ ചോദിച്ചു: ആരാണ് നബിയെ സന്ദേശവാഹകര്‍? അവിടുന്ന് പറഞ്ഞു: കളിവാക്കുകളും ചുംബനങ്ങളുമാണവ. മറ്റൊരിടത്ത് നബി തങ്ങള്‍ പുരുഷന്റെ ബലഹീനതയുടെ മൂന്ന് ലക്ഷണങ്ങള്‍ പറഞ്ഞു. അവരിലൊരാള്‍ തന്റെ ഭാര്യയെ പ്രാപിക്കുന്നു. സ്നേഹപ്രകടനമോ തലോടലോ നടത്തി തന്റെ പെണ്ണിണയെ അയാള്‍ തൃപ്തിപ്പെടുത്തുന്നില്ല. അവള്‍ തന്റെ തൃപ്തിയും ലൈംഗിക സുഖവും കണ്ടെത്തുന്നതിന് മുമ്പ് അവന്‍ തന്റെ ലൈംഗിക ദാഹം തീര്‍ത്ത് വിടവാങ്ങുന്നു. ഇമാം ഗസ്സാലി തുടര്‍ന്ന് പറയുന്നു: ഇനി പുരുഷന് തന്റെ ആവശ്യം നിര്‍വ്വഹിച്ചാലും പതിയെ ഉണരുന്ന തന്റെ ഇണയെ തൃപ്തിപ്പെടുത്താന്‍ അവന്‍ കാത്തിരിക്കുകയോ സമയം കാണുകയോ വേണം. അല്ലാത്ത പക്ഷം അവളെ പീഢിപ്പിക്കലാണ്. രണ്ട് പേരും പരസ്പരം കാത്തിരുന്നും ആശയ വിനിമയം നടത്തിയും തൃപ്തിപ്പെടുത്തിയും ഒന്നിച്ച് രതിമൂര്‍ച്ചയിലെത്തലാണ് ഏറ്റവും ആനന്ദവും ആസ്വാദ്യവുമായത്. അത് സംഭവിക്കല്‍ വളരെ അപൂര്‍വ്വമാണെങ്കിലും.
അബൂ അബദില്ലാഹി ബ്നു ഖയ്യിം തങ്ങളുടെ സാദുല്‍ മആദ് ഫീ ഹുദല്‍ ഇബാദ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ഇണ ചേരല്‍ മൂന്ന് കാര്യത്തിനാണ്. ഒന്ന്: മനുഷ്യവംശം നിലനിര്‍ത്താന്‍. രണ്ട്: ശരീരത്തില്‍ കെട്ടിനില്‍ക്കുന്ന ഇത്തരം സ്രാവങ്ങളെ ഒഴിവാക്കാനും ശരീരം ശുദ്ധിയാക്കലും. മൂന്ന്: ലൈംഗിക ദാഹം തീര്‍ക്കാനും ആനന്ദിക്കാനും ഈ അനുഗ്രഹം ആസ്വദിക്കാനും. അതിന്റെ ഉപകാരങ്ങള്‍ നിരവധിയാണ്. കണ്ണിനെയും ശരീരത്തെയും ഹൃദയത്തെയും ദുര്‍വിചാരങ്ങളില്‍ നിന്നും ഹറാമുകളില്‍ നിന്നും സംരക്ഷിക്കുക. ശേഷം അദ്ദേഹം പറയുന്നു: ഇണ ചേരുന്നതിന് മുമ്പ് ഭാര്യയും ഭര്‍ത്താവും ചുംബനത്തിലും കളികളിലും തലോടലുകളിലും ഏര്‍പ്പെടല്‍ ആവശ്യമാണ്. ജാബിര്‍ ബ്നു അബ്ദില്ല എന്നവര്‍ പറയുന്നു: ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യാതെ ബന്ധത്തിലേര്‍പ്പെടല്‍ നബി തങ്ങള്‍ നിരോധിച്ചിരിക്കുന്നു.
നോമ്പിനെക്കുറിച്ച് പറഞ്ഞ സ്ഥലത്ത് അല്ലാഹു പറയുന്നു. നോമ്പിന്റെ രാത്രികളില്‍ നിങ്ങളുടെ ഭാര്യമാരോടൊത്ത് കിടപ്പറ പങ്കിടല്‍ നിങ്ങള്‍ക്ക് അനുവദനീയമാക്കിയിരിക്കുന്നു. അവര്‍ നിങ്ങളുടെ വസ്ത്രമാണ്. നിങ്ങള്‍ അവരുടെ വസ്ത്രമാണ്. ഇണകള്‍ തമ്മിലുള്ള പരസ്പര ചേര്‍ച്ചയെക്കുറിച്ച് എത്ര മനോഹര പദപ്രയോഗമാണ് ഖുര്‍ആന്‍ നടത്തിയത്. വേറൊരിടത്ത് ഖുര്‍ആന്‍ പറയുന്നു. മെന്‍സസ് ഉണ്ടാകുന്ന സമയത്ത് നിങ്ങള്‍ ബന്ധത്തില്‍ ഏര്‍പ്പെടരുത്. അത് മാലിന്യമാണ്. അവര്‍ ശുചിയാകുന്നത് വരെ നിങ്ങള്‍ ലൈംഗിക ബന്ധം വെടിയുക. ശുദ്ധിയായാല്‍ അല്ലാഹു കല്‍പിച്ച പോലെ നിങ്ങള്‍ ബന്ധത്തിലേര്‍പ്പെടുക. അല്ലാഹു പാപമോചനം തേടുന്നവരെയും ശുദ്ധി കാംക്ഷിക്കുന്നവരെയും ഇഷ്ടപ്പെടും.
തുടര്‍ന്ന് ഖുര്‍ആന്‍ പറയുന്നു. നിങ്ങളുടെ കൃഷിസ്ഥലമാണ് നിങ്ങളുടെ ഭാര്യമാര്‍. നിങ്ങളുദ്ദേശിച്ചത് പോലെ ആ കൃഷിസ്ഥലത്ത് നിങ്ങള്‍ ചെല്ലുക. മനോഹരവും വളരെ ഗൌരവത്തോടെ കാണേണ്ടതുമായ ഒരുപമയാണ് ഇവിടെ ഖുര്‍ആന്‍ നടത്തിയത്. കാലവും തരവും ഋതുഭേദങ്ങളും നോക്കി പരിഗണിച്ച് വിതക്കലിന്റെയും കൊയ്ത്തിന്റെയും അവക്കിടയിലുള്ള പരിചരണങ്ങളുടെയും പ്രവര്‍ത്തനങ്ങളെ തന്റെ കൃഷിസ്ഥലത്ത് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്ന കര്‍ഷകനോടാണ് പെണ്ണിണയുമായി ബന്ധത്തിലേര്‍പ്പെടുന്ന ആണിണയെ ഖുര്‍ആന്‍ ഉപമിച്ചത്. ആര്‍ത്തവ കാലത്തെ സമീപനത്തെക്കുറിച്ചുള്ള പ്രവാചക വിശദീകരണങ്ങളില്‍ കാണാം. ആ സമയത്ത് ലൈംഗിക സംസര്‍ഗം മാത്രമാണ് നിശിദ്ധം. ചുംബനവും ആശ്ളേഷണവും തുടങ്ങി ലൈംഗികാസ്വാദനത്തിന്റെ മറ്റു മാര്‍ഗങ്ങള്‍ അനുവദനീയമാണ്.
ചുരുക്കത്തില്‍ നല്ല ഒരു ദാമ്പത്യ ആസ്വാദ്യകരമായ ഇണചേരലിനോടും ആനന്ദകരവും പരസ്പരം തൃപ്തിപ്പെടുത്തുന്നതുമായ ലൈംഗികാസ്വാദനത്തോടും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇതിന്റെ അഭാവം പലപ്പോഴും ദാമ്പത്യ തകര്‍ച്ചയില്‍ ചെന്നെത്തുന്നു. തകര്‍ച്ചയുടെ വക്കിലെത്തിയ പല കുടുംബങ്ങളും കൌണ്‍സിലിങ് നല്‍കുന്നവര്‍ തിരിച്ചറിയുന്നത് ലൈംഗിക ജീവിതത്തിലെ വൈകല്യങ്ങളും അവയെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള ലജ്ജയുമാണ് ഇത്തരമൊരു അവസ്ഥ ഉണ്ടാക്കുന്നത് എന്നാണ്. അമിതനാണം കുണുങ്ങികളായ ഭാര്യമാരും അമിതാധികാരികളായ ഭര്‍ത്താക്കന്‍മാരും ഇവ തിരിച്ചറിയാതെ പോകുന്നു. ലൈംഗിക ജീവിതത്തിലെ അസംതൃപ്തി അവര്‍ മറ്റു രീതികളില്‍ പ്രകടിപ്പിക്കുന്നു. മക്കളോട്  മോശമായി പെരുമാറിയും വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാതെയും മറ്റും അവിഹിത ബന്ധങ്ങള്‍ തേടിയും, സ്ഥിരം തലവേദന, വിഷാദം തുടങ്ങിയ കാരണമില്ലാ രോഗങ്ങള്‍ പിടിപെട്ടും ഇവരറിയാതെ ഈ ബന്ധം തകര്‍ച്ചയിലേക്ക് നീങ്ങുന്നു.
അല്ലാഹു അനുഗ്രഹമായി നല്‍കുകയും പ്രവാചകന്‍ പുണ്യ പ്രവര്‍ത്തി എന്ന് പഠിപ്പിക്കുകയും പണ്ഡിതര്‍ എങ്ങനെ കൂടുതല്‍ ആസ്വാദ്യകരമാക്കാം എന്ന് വിശദീകരിച്ചു നല്‍കുകയും ചെയ്ത ദാമ്പത്യത്തിലെ ലൈംഗിക ബന്ധത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാടുകളും ധാരണകളും ദമ്പതികള്‍ക്ക് നല്‍കപ്പെടണം. അത് നല്ല ജീവിതത്തിന് അത്യാവശ്യവും മത ജീവിതത്തിന്റെ ഭാഗവുമാണ്. തെറ്റായ വിവരങ്ങള്‍ അറിയാനും വൈകൃതങ്ങള്‍ കാണാനും സാഹചര്യങ്ങള്‍ വര്‍ധിച്ച ഈ കാലത്ത് പ്രത്യേകിച്ചും ഇത്തരം നല്ല അറിവുകള്‍ ജനങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ സംവിധാനം ഒരുക്കണം. വിവാഹം കഴിക്കാന്‍ പോകുന്നവര്‍ക്കും വിവാഹിതര്‍ക്കും ശരിയായ കുടുംബ ജീവിതത്തെക്കുറിച്ചുള്ള ഉദ്ബോധനം  മഹല്ല് തലത്തില്‍ നടപ്പില്‍ വരുത്തുന്നതിലൂടെ ഇത്തരം അറിവുകള്‍ പകര്‍ന്ന് കൊടുക്കല്‍ കൂടുതല്‍ എളുപ്പമാവും. നാഥന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍

വിശ്വാസിയും അയല്‍വാസിയും

അല്ലാഹുവിന്റെ റസൂല്‍ (സ്വ) പ്രസ്താവിച്ചു: “ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അയല്‍വാസിയെ ഉപദ്രവിക്കാതിരിക്കട്ടെ” (ബുഖാരി 6018, മുസ്ലിം 75). “ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അയല്‍ക്കാരനു ഗുണം ചെയ്യട്ടെ”(മുസ്ലിം 77).’ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കു ന്നുവെങ്കില്‍ അയല്‍ക്കാരനെ ആദരിച്ചു കൊള്ളട്ടെ” (ബുഖാരി 6019, മുസ്ലിം 74).
സ്രഷ്ടാവിനോടും സൃഷ്ടികളോടും കടപ്പാടുകള്‍ നിറവേറ്റി നന്നായി പെരുമാറണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. സ്രഷ്ടാവിനോടുള്ള കടപ്പാടു നിര്‍വഹിക്കാതെ സൃഷ്ടികളോടു മാത്രം മര്യാദ പുലര്‍ത്തിയതു കൊണ്ടു ജീവിതവിജയം കൈവരിക്കാന്‍ കഴിയില്ല. അപ്രകാരം തന്നെ സൃഷ്ടികളോടു ഭംഗിയായി പെരുമാറാതെ സ്രഷ്ടാവിനെ മാത്രം പ്രീണിപ്പിക്കാനും സാധ്യമല്ല. സാമൂഹിക ബാധ്യതകള്‍ നിറവേറ്റി സല്‍സ്വഭാവമുള്‍ക്കൊണ്ടു ജീവിക്കുമ്പോഴാണ് ഒരാള്‍ യഥാര്‍ഥ വിശ്വാ സിയാകുന്നത്.
സമൂഹത്തോടു മൊത്തത്തിലും ചില പ്രത്യേക വിഭാഗങ്ങളോടും വ്യക്തികളോടും വിശേഷിച്ചും മനുഷ്യനു നിരവധി ബാധ്യതകളുണ്ട്. അവയില്‍ വളരെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് അയല്‍ വാസികള്‍. വിശുദ്ധഖുര്‍ആനിന്റെ പ്രഖ്യാപനം കാണുക:
“നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക, അവനോടു യാതൊന്നും പങ്കു ചേര്‍ക്കരുത്. മാതാപിതാ ക്കള്‍, ബന്ധുക്കള്‍, അനാഥകള്‍, അഗതികള്‍, കുടുംബബന്ധമുള്ള അയല്‍വാസികള്‍, അന്യ രായ അയല്‍വാസികള്‍, കൂട്ടുകാരന്‍, യാത്രക്കാരന്‍, ദാസന്മാര്‍ എന്നിവര്‍ക്ക് നന്മചെയ്തു അവരോട് നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായ ഒരാളെയും അ ല്ലാഹു ഇഷ്ടപ്പെടുകയില്ലതന്നെ (ഖുര്‍ആന്‍ 4: 36).
അയല്‍വാസികള്‍ ബന്ധുക്കളായിരുന്നാലും അല്ലെങ്കിലും അവരോടു കടപ്പാടുണ്ടെന്നു പ്രസ് തുത ഖുര്‍ആന്‍ വാക്യം പഠിപ്പിക്കുന്നു. നബിതിരുമേനി (സ്വ) പറയുന്നു:
“അയല്‍വാസികള്‍ മൂന്നു വിധമുണ്ട്. ഒന്നാം വിഭാഗത്തോടു മൂന്നു കടപ്പാടും രണ്ടാം വിഭാഗ ത്തോട് രണ്ട് കടപ്പാടും മൂന്നാം വിഭാഗത്തോട് ഒരു കടപ്പാടുമുണ്ട്. മൂന്നു കടപ്പാടുള്ളത് കുടുംബ ബന്ധുവും മുസ്ലിമുമായ അയല്‍ക്കാരനോടാണ്. അയാള്‍ക്ക് അയല്‍പക്കത്തിന്റെ അവകാശവും കുടുംബബന്ധത്തിന്റെ അവകാശവും ഇസ്ലാമിക സാഹോദര്യത്തിന്റെ അവകാ ശവുമുണ്ട്. രണ്ടു കടപ്പാടുകളുള്ളത് മുസ്ലിമായ അയല്‍ക്കാരനോടാണ്. അവനു അയല്‍പ ക്കത്തിന്റെ അവകാശവും ഇസ്ലാമിക സാഹോദര്യത്തിന്റെ അവകാശവുമുണ്ട്. ഒരു കടപ്പാട് മാത്രമുള്ളത് അവിശ്വാസിയായ അയല്‍ക്കാരനോടാണ്. അയാള്‍ക്ക് അയല്‍പക്കത്തിന്റെ അവ കാശമുണ്ട.” (ഇഹ്യാ 2/231, തഫ്സീര്‍ ഖുര്‍തുബി 5: 161).
ആരാണ് അയല്‍വാസികള്‍? നമ്മുടെ വീടിനു ചുറ്റുമുള്ള വീട്ടുകാരൊക്കെ നമ്മുടെ അയല്‍ വാസികള്‍ തന്നെ. ഇത് ഏകദേശം നൂറ്റിയറുപതു വീടോളം വരും. ഒരിക്കല്‍ ഒരാള്‍ നബിതിരു മേനി (സ്വ) യുടെ സമീപത്തു വന്നു പറഞ്ഞു: ഞാന്‍ ഒരു ജനവിഭാഗത്തിന്റെ പ്രദേശത്തു താമസം തുടങ്ങിയിരിക്കുന്നു. അവരില്‍ എന്നോട് ഏറ്റവും അടുത്ത അയല്‍വാസിയാണ് എനിക്ക് ഏറ്റവും കഠിനമായ ഉപദ്രവമേല്‍പ്പിക്കുന്നത്. ഉടനെ നബി (സ്വ) അവിടുത്തെ പ്രമുഖ ശിഷ്യരായ അബൂബക്കര്‍, ഉമര്‍, അലി (റ) എന്നിവരെ പള്ളികളുടെ കവാടങ്ങളില്‍ ഇപ്രകാരം വിളിച്ചുപറയാനായി നിയോഗിച്ചയച്ചു. അറിയുക, നാല്‍പ്പത് വീട് അയല്‍വാസികളാണ്. ഒരാളുടെ ഉപദ്രവങ്ങളെക്കുറിച്ച് തന്റെ അയല്‍ക്കാരന്‍ നിര്‍ഭയനാകുന്നില്ലെങ്കില്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല (ഖുര്‍ത്വുബി 5/162).
പ്രസ്തുത ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് ഇബ്നു ശിഹാബ് സുഹ്രി പറയുന്നു: വലതുവ ശത്തും ഇടതുവശത്തും പിന്നിലും മുന്നിലും നാല്‍പ്പത് വീടുവീതം അയല്‍വാസികളാണ് (ഫത്ഹുല്‍ബാരി 13/513).
മറ്റുള്ള മാനുഷിക സാമൂഹിക കടപ്പാടുകള്‍ക്കെല്ലാം പുറമെ അയല്‍വാസികളോടു പ്രത്യേക മായ ഒട്ടനേകം ബാധ്യതകളുണ്ട്. പ്രവാചകരുടെ പ്രസ്താവന കാണുക:
“അയല്‍ക്കാരനോടുള്ള ബാധ്യത എന്തൊക്കെയാണെന്നറിയാമോ?.അവന്‍ നിന്നോടു സഹായം ചോദിച്ചാല്‍ അവനെ സഹായിക്കണം. അവന്‍ നിന്നോടു രക്ഷ ചോദിച്ചാല്‍ അവനെ രക്ഷി ക്കണം. കടം ചോദിച്ചാല്‍ കൊടുക്കണം. ദരിദ്രനായാല്‍ ഔദാര്യം നല്‍കണം. രോഗിയായാല്‍ സന്ദര്‍ശിക്കണം. മരിച്ചാല്‍ അവന്റെ ജനാസയെ പിന്തുടരണം. അവനു വല്ല ഗുണവുമുണ്ടാ യാല്‍ അനുമോദിക്കണം. വിപത്തുമുണ്ടായാല്‍ സാന്ത്വനപ്പെടുത്തണം. അവന്റെ അനുവാദമി ല്ലാതെ അവന് കാറ്റു തടയുന്ന വിധം കെട്ടിടം പൊക്കരുത്. നീ പഴങ്ങള്‍ വാങ്ങിയാല്‍ കുറച്ച് അവനും ഹദ്യ കൊടുക്കണം. അതിനു കഴിയില്ലെങ്കില്‍ രഹസ്യമായി വേണം അത് നിന്റെ വീട്ടിലേക്ക് കൊണ്ടുപോകാന്‍. ആ പഴവുമായി നിന്റെ കുട്ടി പുറത്തിറങ്ങി അയല്‍ക്കാരന്റെ കുട്ടിയെ ദേഷ്യം പിടിപ്പിക്കാന്‍ ഇടവരരുത്. നിന്റെ ചട്ടിയുടെ വാസനകൊണ്ട് അവനെ ഉപദ്രവി ക്കരുത്. ഗന്ധം വമിക്കുന്ന വല്ല കറിയും വെക്കുന്നുവെങ്കില്‍ അതില്‍ നിന്നൊരു പങ്ക് അവനു നീ കോരിക്കൊടുക്കണം” (ഇഹ്യ 2/233).
ഒരാള്‍ സദ്സ്വഭാവിയോ ദുഃസ്വഭാവിയോ എന്നു തീരുമാനിക്കേണ്ടത് അയാളുടെ അയല്‍ക്കാ രാണ്. ഒരാള്‍ ചോദിച്ചു: “അല്ലാഹുവിന്റെ പ്രവാചകരേ, ഞാന്‍ സുകൃതിയോ വികൃതിയോ എന്ന് എനിക്ക് എങ്ങനെ അറിയാന്‍ കഴിയും? അവിടുന്ന് പറഞ്ഞു:  നീ നല്ലതു ചെയ്തു വെന്നു നിന്റെ അയല്‍ക്കാരന്‍ പറയുന്നതായി നീ കേട്ടാല്‍ നീ സുകൃതി തന്നെ. നീ തിന്മ ചെയ് തുവെന്ന് അവര്‍ പറയുന്നതുകേട്ടാല്‍ നീ വികൃതി തന്നെ” (അഹ്മദ്, ത്വബ്റാനി). ഓരോ ഭാ ഗത്തും നാല്‍പ്പതു വീട്ടുകാര്‍ അയല്‍വാസികളെങ്കിലും തൊട്ടടുത്ത വീട്ടുകാരനോടാണ് കൂടുതല്‍ ബാധ്യതയുള്ളത്. ആഇശബീവി (റ) ചോദിക്കുകയുണ്ടായി. അല്ലാഹുവിന്റെ പ്രവാച കരേ, എനിക്കു രണ്ട് അയല്‍ക്കാരുണ്ട്. അവരില്‍ ആര്‍ക്കാണു ഞാന്‍ ഹദ്യ കൊടുക്കേണ്ടത്? ‘നിന്നോട് ഏറ്റവും അടുത്ത വീട്ടുകാരന്’ എന്നായിരുന്നു തിരുമേനിയുടെ മറുപടി (ബുഖാരി 6020).
അയല്‍വാസികളെ ഉപദ്രവിക്കരുത്. അവര്‍ ഉപദ്രവിച്ചാല്‍ അത് സഹിക്കണം. അവര്‍ക്കു കഴി വിന്റെ പരമാവധി സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുത്ത് അവരോടു നല്ലനിലയില്‍ വര്‍ത്തിക്കുകയും വേണം. അതാണു നബിതിരുമേനി (സ്വ) പറഞ്ഞത്. വല്ല വ്യക്തിയും അല്ലാ ഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അയല്‍വാസിയെ ഉപദ്രവിക്കാതിരിക്കട്ടെ. വല്ല വ്യക്തിയും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍  അയല്‍ക്കാരനു ഗുണം ചെയ്യട്ടെ. വല്ലവനും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍ അയല്‍ ക്കാരനെ ആദരിച്ചു കൊള്ളട്ടെ.

Sunday 28 February 2016

ഖുര്‍ആന്‍ പറയുന്ന പൂര്‍വ വേദങ്ങള്‍ ബൈബിള്‍ ആണോ?



ഇസ്­ലാമിക വിശ്വാസം അനുസരിച്ചു ഒരു ലക്ഷത്തിലധികം പ്രവാചകന്മാരെ അല്ലാഹു അയച്ചിട്ടുണ്ട്. അതില്‍ പ്രത്യേകമായ നിയമസംഹിതകള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങള്‍ നല്‍കപ്പെട്ടവരും ഉണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന ഒരു വസ്തുതയാണ്. പ്രത്യേകം നാമം പരാമര്ശിക്കപെട്ട നാലു ഗ്രന്ഥങ്ങളും അല്ലാത്ത നൂറു ഗ്രന്ഥങ്ങളും അവയില്‍ ഉള്‍പ്പെടുന്നു. അതല്ലാത്ത ചില ഗ്രന്ഥങ്ങളുടെ സാധുത കൂടി ഖുര്‍ആന്‍ വകവെക്കുന്നുണ്ടെന്നു അല്‍ ബഖറ 136 ആധാരമാക്കി പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഖുര്‍ആന്‍ പരാമര്‍ശിച്ച പൂര്‍വ ഗ്രന്ഥങ്ങളില്‍ ഒന്നിന്‍റെ പോലും മൂലപ്രതി ഇന്ന് ലഭ്യമല്ല എന്നത് ഒരു ചരിത്ര യാഥാര്‍ത്ഥ്യമായിരിക്കെ പ്രസ്തുത ഗ്രന്ഥങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്ന കുപ്രചാരണം ചില ക്രൈസ്തവ മിഷനറി പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്നു. തീര്‍ത്തും വാസ്തവവിരുദ്ധമാണ് ഇത്. ഉദാഹരണത്തിന് ഖുര്‍ആന്‍ പ്രത്യേകം പേര് പരാമര്‍ശിച്ച മൂന്ന്‍ പൂര്‍വവേദങ്ങളെ പരിഗണിക്കാം. തൌറാത്ത് മൂസാ അ.മിനും സബൂര്‍ ദാവുദ് അ.മിനും ഇന്‍ജീല്‍ ഈസ അ.മിനും അല്ലാഹു പ്രത്യേകം ദിവ്യബോധനം നല്‍കിയതാണെന്നു വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളുടെ സമാഹാരമാണ് തൌറാത്ത് എന്നും സങ്കീര്‍ത്തന പുസ്തകം, പുതിയ നിയമത്തിലെ സുവിശേഷ പുസ്തകങ്ങള്‍ എന്നിവയാണ് യഥാക്രമം സബൂര്‍, ഇന്‍ജീല്‍ എന്നുമാണ് അവര്‍ പരിചയപ്പെടുത്തുന്നത്. വാസ്തവത്തില്‍ ഈ ഗ്രന്ഥങ്ങളുടെ രചനയെക്കുറിച്ചും അവയുടെ ഉള്ളടക്കത്തെ സംബന്ധിച്ചും രചനാകാലത്തെ പ്രതിയും മുസ്ലിംകള്‍ക്ക് ഉള്ളതിനോട് ഒരു തരത്തിലും രാജിയാകാത്ത വീക്ഷണങ്ങളാണ് ക്രൈസ്തവതക്കുള്ളത്. നിലവിലുള്ള ബൈബിള്‍ പുസ്തകങ്ങള്‍ ദൈവികമാണെന്നു അവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അവ എപ്പോള്‍ ആര്‍ക്ക് എവിടെവെച്ചു എന്ന് അവതീര്‍ണമായി? എന്ന് ചോദിച്ചാല്‍ ദൈവപ്രചോദി­തമായി മനുഷ്യ­രാ­യ എഴുത്തുകാര്‍ എഴുതിയതാണ് എന്നാണ് പറയുക. ദൈവപ്രചോദനം ആര്‍ക്കു എവിടെ വെച്ച് എന്ന് ഉണ്ടായി എന്ന് ചോദിച്ചാല്‍ മൗനം ആയിരി­ക്കും ഉത്തരം.

ബൈബിള് ആരെഴുതി? എന്നെഴുതി? എന്നു ചോദിച്ചാല്‍ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ആദ്യത്തെ ബൈബിള്‍ നിഘണ്ടു എഴുതിയ റവ.ഏ.സി. ക്ലയ്ട്ടനും മലയാളത്തിലെ ആദ്യത്തെ ബൈബിള്‍ നിഘണ്ടു വേദശബ്ദരത്നാകരം എഴുതിയ ഡോ. ഡി. ബാബുപോളും എന്ത് ഉത്തരം നല്‍കും വായിക്കാം.

പഞ്ചഗ്രന്ഥിയും മൂസ .മിന്‍റെ തൌറാത്തും

ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങള്‍ ചേര്‍ന്നതാണ് തോറ / തൌറാത്ത് എന്നു ക്രിസ്ത്യന്‍ സഹോദരങ്ങള്‍ വിശ്വസിക്കുന്നുവെന്ന് പറഞ്ഞുവല്ലോ, ഇവയെ മൊത്തത്തില്‍ ന്യായപ്രമാണം, പഞ്ചഗ്രന്ഥികള്‍ അല്ലെങ്കില്‍ പഞ്ചപുസ്തകങ്ങള്‍ എന്നു വിളിക്കുന്നു. മൂസ അ.മിനു അല്ലാഹു നല്‍കിയ തൌറാത്തുമായി ഇതിനു യാതൊരു ബന്ധവുമില്ല. നോക്കാം,
ന്യായപ്രമാണം
·         റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 243-244
     എബ്രായര്‍ മിസ്രയീമിലേക്കു പോകുന്നതിനു മുമ്പ് ഗോത്രപിതാവിന്‍റെ ഇഷ്ടം ഏതോ അത് തന്നെ അവന്‍റെ മക്കളുടെ പ്രമാണമായിരുന്നു. എബ്രായര്‍ മിസ്രയീമില്‍ വളരെക്കാലം അടിമകളായിരുന്നതുകൊണ്ടും അവരില്‍ പ്രമാണികള്‍ ഇല്ലായിരുന്നതുകൊണ്ടും, അവര്‍ മിസ്രയീമില്‍ നിന്നു മരുഭൂമിയില്‍ യാത്ര ചെയ്യുമ്പോള്‍ അവര്‍ക്ക് എന്തെങ്കിലും സംഗതിവശാല്‍ ഭിന്നതയോ വഴക്കോ ഉണ്ടായാല്‍ അവര്‍ മോശെയുടെ അടുക്കല്‍ വന്നു അതിനെ തീര്‍ത്ത്‌ കൊടുക്കണമെന്ന് അപേക്ഷിക്കും. അന്ന് മുതല്‍ മോശെ ഈ വക കാര്യങ്ങളെ വിധിക്കുന്നതിനു ചില ബുദ്ധിമാന്മാരെ നിയമിച്ചു. പിന്നീട് ഇവര്‍ക്ക് തീര്‍ക്കാന്‍ പ്രയാസമായി വരുന്ന കാര്യങ്ങളെ കുറിച്ച് അവന്‍ വിശുദ്ധ സ്ഥലത്തില്‍ യഹോവയുടെ ഇഷ്ടം എന്താണെന്ന് ആലോചിച്ഛറിഞ്ഞു വിധി പ്രസ്താവിച്ചു വന്നു. ഇപ്രാകാരം ന്യായം വിധിക്കുന്ന വിഷയത്തില്‍ യഹോവയുടെ ഇഷ്ടം അറിഞ്ഞവര്‍ പറഞ്ഞ തീരുമാനത്തിന് വിശുദ്ധ സ്ഥലത്തില്‍ മോഷേ ഗ്രഹിച്ച  തീരുമാനങ്ങള്‍ക്കും കൂടി ന്യായപ്രാമാനം എന്നര്‍ത്ഥമുള്ള തോരാഎന്നു പേര് പറഞ്ഞു വന്നു.
അദ്ദേഹം തുടരുന്നു:  പില്‍ക്കാലത്ത് ഈ കര്‍ണപരമ്പമായ പ്രമാണങ്ങളെല്ലാം എഴുത്തിലായപ്പോള്‍ ഈ പ്രമാണങ്ങള്‍ അടങ്ങിയിട്ടുള്ള പഴയ നിയ്ഹമാത്തിലെ ആദ്യ ഭാഗമായ അഞ്ചു പുസ്തകങ്ങള്‍ കൂടി തോരാ അഥവാ ന്യായ പ്രമാണം എന്നു പേര് പറഞ്ഞു തുടങ്ങി.
·         ഡോ. ഡി ബാബുപോള്‍ പേജ്. 513,399, 308
പഞ്ചഗ്രന്ഥങ്ങള്‍ മോശെയുടെ  കൃതികളായി അറിയപ്പെടുന്നു. അത് പൂര്‍ണമായി അംഗീകരിച്ചില്ലെങ്കില്‍ പോലും പല ഭാഗങ്ങളും മോശേയില്‍ നിന്നു ഉത്ഭവിച്ചതാണ് എന്നതില്‍ തര്‍ക്കം വേണ്ട.
           വാമൊഴിയായി പ്രചാരത്തിലിരുന്ന സംഗതികള്‍ പിന്നീട് വരമൊഴിയില്‍ രേഖപ്പെടുത്തിയതാണ് പഴയ നിയമം . ഇവയില്‍ പലതും, വിശേഷിച്ചു പഞ്ച ഗ്രന്ഥങ്ങള്‍ ഒന്നിലധികം സ്രോതസ്സുകളുടെ സമുച്ചയം ആണ്. അതുകൊണ്ടുതന്നെ, ആവര്‍ത്തനങ്ങളും വൈരുധ്യങ്ങളും ഒക്കെ പലയിടത്തും കാണാം.
           ലിയോണ്‍ റോത്ത് പറയുന്നുണ്ട്, തോറ അനുസ്യൂതവികസ്വരം ആണ് എന്ന്. അബ്രഹാം മുതല്‍ ഇന്ന് വരെ കാലാകാലങ്ങളില്‍ ദൈവം വെളിപ്പെടുത്തുന്നതാണ് തോറ ഉള്‍കൊള്ളുന്നത്.  ഇതിനെ പൊതുവായി മോശെയുടെ ന്യായപ്രമാണം എന്നു പറയുന്നത് CONSCIOUS FICTION ആണ് എന്നു റോത്ത് പറയുന്നു.
ഇനി പഞ്ചഗ്രന്ഥങ്ങളിലെ ഓരോന്നും വെവ്വേറെ പരിഗണിക്കാം.
1.       ഉല്പത്തി പുസ്തകം
(റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 71)
ഉല്പത്തി പുസ്തകത്തില്‍ ഇതിന്‍റെ ഗ്രന്ഥകര്‍ത്താവിനെ കുറിച്ച് യാതൊന്നും പറഞ്ഞിട്ടില്ല. മോശയുടെ പുസ്തകമെന്നു ഇതിനു തലവാചകം എഴുതാറുണ്ടെങ്കിലും ഇതില്‍ മോശെ എഴുതിയ ഭാഗങ്ങള്‍ ചിലതുണ്ടെന്നല്ലാതെ മുഴുവനും മോശേയാണ് എഴുതിയത് എന്ന് പറയുന്നതിന് പല തടസ്സങ്ങളുമുണ്ട്.
മോശെ ഈ പുസ്തകമെഴുതിയെന്നാണ് യെഹൂദശാസ്ത്രിമാരുടെ പാരമ്പര്യം. ആ തലവാചകം ഈ പുസ്തകം എഴുതപെട്ട കാലത്തിലല്ല, പില്‍ക്കാലത്തില്‍ എഴുതിയതായത്കൊണ്ട് ഇക്കാര്യത്തില്‍ അതൊരു ആധാരമാകുന്നതല്ല. മൂലഭാഷയില്‍ സമര്‍ത്ഥന്മാരായ പണ്ഡിതന്മാര്‍ ഈ പുസ്തകത്തില്‍ രണ്ട് ഗ്രന്ഥകര്‍ത്താക്കന്മാര്‍ എഴുതിയ രണ്ട് പുസ്തകത്തെ മൂന്നാമതൊരു ഗ്രന്ഥകര്‍ത്താവ് ഒന്നായി ചേര്‍ത്തു എന്ന് തീരുമാനിച്ചിരിക്കുന്നു. ഈ മൂന്ന് പേരില്‍ ഒരാള്‍ ദൈവത്തിനു യഹോവഎന്നും മറ്റെയാള്‍ ദൈവംഎന്നും, മൂന്നാമത്തവന്‍ മതാനുഷ്ടാനം ഇന്നതെന്നും പറഞ്ഞിരിക്കുന്നു. ഇത് കൂടാതെ, ആ പണ്ഡിതന്മാര്‍ ഈ പുസ്തകത്തിലെ ഭാഷരീതിയെ ശ്രദ്ധിച്ചു ഇതിലെ ആദ്യഗ്രന്ഥകര്‍ത്താക്കന്മാര്‍ രണ്ടുപേരും ശലമോന്‍ രാജാവിന്‍റെ കാലത്തോ അല്ലെങ്കില്‍ ക്രി.മു.800ല്‍ യെശയ്യാവിന്‍റെ കാലത്തോ എഴുതി എന്നും മൂന്നാംഗ്രന്ഥകര്‍ത്താവ് അതിനു കുറെ കാലത്തിനു ശേഷം എഴുതി എന്നും പറയുന്നു.
·         ഡോ. ഡി ബാബുപോള്‍ പേജ്. 127
ഉല്‍പ്പത്തി ഉള്‍പ്പടെയുള്ള പഞ്ചഗ്രന്ഥി നിയതമായ ഒരു രൂപം പ്രാപിച്ചതു ക്രി.മു. 10 മുതല്‍ 6 വരെ നൂറ്റാണ്ടുകള്‍ക്കിടയില്‍ എവിടെയോ ആണ്. മോശെയുടെ കാലം കഴിഞ്ഞു ഏതാണ്ട് മൂന്നു ശതാബ്ധങ്ങള്‍ കഴിഞായിരിക്കണം ഈ ഗ്രന്ഥങ്ങളിലെ ആദ്യ വരികള്‍ കുറിക്കപ്പെട്ടത്. അതുകൊണ്ട് മോശെ എഴുതിയ ഏതോ കയ്യെഴുത്തുപ്രതിയിലാണ് തുടക്കം എന്നു വിചാരിക്കുന്നത് യുക്തിസഹമല്ല. സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും സരണികളിലൂടെ പഞ്ചഗ്രന്ഥം നിരൂപണം ചെയ്ത പന്ധിതന്മാരുടെ യുക്തി ഭദ്രമായ നിഗമനത്തിന് പുറം തിരിഞ്ഞു നില്‍ക്കാന്‍ വിഷമം.
... യഹൂദ ജനതയ്ക്ക് ആദ്യമായി ഒരു സംഘടനയും ഒരു ചട്ടക്കൂടും ഉണ്ടാക്കിയത് മോശെയാണ്. ആ ചട്ടക്കൂട് കാലാനുസൃതമായി പരിണാമ വിധേയമായെങ്കിലും എഴുതിവെച്ച കാലത്ത് അതുവരെ ഉള്ളതെല്ലാം അദ്ദേഹത്തില്‍ ആരോപിതമായി. അങ്ങനെയാണ് ഗ്രന്ഥകര്‍ത്താവ് മോശെയാണ് എന്ന ധാരണ ഉറച്ചത്. എന്നാല്‍ പലര്‍ കൂട്ടിച്ചേര്‍ത്തതാണ് എന്നു നമുക്ക് കാണാം. പരസ്പര വിരുദ്ധങ്ങളായ സംഗതികള്‍ കടന്നു വരുന്നത് അങ്ങനെയാണ്.

2.        പുറപ്പാട് പുസ്തകം
(റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 287,288)
പുറപ്പാടു പുസ്തകത്തില്‍ പ്രാചീന കാലത്തെ പ്രമാണങ്ങളും പ്രവാചകകാലത്തെ പ്രമാണ­ങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത്കൊണ്ടും ഇതിനെ ഒടുവിലായി എഴുതിയിരിക്കുന്ന ഗ്രന്ഥകാ­ര­ന്‍ ആരാണെന്നു നമുക്ക് അറിഞ്ഞുകൂടാത്തതുകൊണ്ടും ഇത് എഴുതപ്പെട്ട കാലം നമുക്ക് വ്യ­ക്ത­മായി അറിവാന്‍ പാടില്ല.
ഇതില്‍ മോശെ ജനങ്ങള്‍ക്ക്‌ നല്‍കിയ പ്രമാണങ്ങള്‍ ഉള്ളത്കൊണ്ട് ഈ ഗ്രന്ഥത്തെ മോശെ­യുടെ പുസ്തകം എന്ന് പറഞ്ഞു വന്നു. ഈ പ്രമാണങ്ങള്‍ നിര്‍മിച്ചതും മോശേയാ­ണെന്ന് പറ­യാ­­മെങ്കിലും അവനാണ് ഈ പുസ്തകത്തിന്‍റെ ഗ്രന്ഥകര്‍ത്താവ് എന്ന് പറവാന്‍ പാടില്ല. മുമ്പ് പറഞ്ഞത് പോലെ ഇതില്‍ പല ന്യായപ്രമാണങ്ങള്‍ അടങ്ങിയിരിക്കുന്നത് കൊണ്ട് ഈ പു­­സ്ത­ക­­ത്തെ ഒരുത്തനല്ല, പലര്‍ രചിച്ചതാണെന്ന് പറയാം.

·         ഡോ. ഡി ബാബുപോള്‍ പേജ്. 415
പുറപ്പാടിന്‍റെ രചനാകാലം വ്യക്തമല്ല. ഇപ്പോഴത്തെ രൂപത്തില്‍ പൂര്‍ണമായത് ക്രി.മു. അഞ്ചാം നൂറ്റാണ്ടിലാണെന്നു കരുതപ്പെടുന്നു. സംഭവം നടന്ന കാലം മുതല്‍ തലമുറകള്‍ വാമൊഴിയായി കൈമാറിയ കഥ വരമൊഴിയായത് അതിനും മുമ്പ് തന്നെ. ഉല്‍പ്പത്തി പുസ്തകം എന്ന പോലെ പുറപ്പാട് പുസ്തകവും യാഹ്­വിസ്റ്റ്, എലോഹിസ്റ്റ്, പ്രീസ്റ്റ്­ലി ഇങ്ങനെ പല സ്രോതസ്സുകളുടെ സമന്വയം ആണ്. ആവര്‍ത്തനത്തിന്‍റെ കര്‍ത്താവും ചില സംഭാവനകള്‍ നല്‍കിയിട്ടുണ്ടാവാം അവസാനരൂപത്തിന്‍റെ ഘടനയില്‍. ..... മോശെ തന്നെ കുറിച്ചുവെച്ചതോ മോശെയുടെ സമകാലീനരില്‍ നിന്നു കേട്ടറിഞ്ഞതോ ആയ ഒരു പ്രാഗൂപത്തെ ആശ്രയിച്ചു പില്‍ക്കാലത്ത് ഗ്രന്ഥരൂപത്തില്‍ നിര്‍മിക്കപ്പെട്ട ഇതിഹാസമാനങ്ങളുള്ള ചരിത്രഗന്ധിയായ കൃതി എന്നു പറഞ്ഞു അവസാനിപ്പിക്കുക.
3.         ലേവ്യ പുസ്തകം
(റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 537)
ഇതിന്‍റെ ഗ്രന്ഥകര്‍ത്താവ് ആരെന്നു നമുക്ക് അറിവാന്‍ നിവൃത്തിയില്ല.
·              ഡോ. ഡി ബാബുപോള്‍ പേജ്. 592
           ക്രി.മു. 515ല്‍ പുനര്‍നിര്‍മിക്കപ്പെട്ട ദേവാലയത്തിലെ അനുഷ്ടാനങ്ങളുടെ അടിസ്ഥാനമായി 500 നു ശേഷം, അതിനു മുമ്പേ നിലവിലിരുന്ന ആചാരങ്ങളുള്‍പ്പെടുത്തിക്കൊണ്ട് ക്രോഡീകരിക്കപ്പെട്ടതാണ് ലേവ്യപുസ്തകം എന്നു ജോഷ്വാ പോര്‍ട്ടര്‍ എന്ന ഇംഗ്ലീഷ് പണ്ഡിതന്‍ രേഖപ്പെടുത്തിയിരിക്കുന്നത് വലിയ വിവാദങ്ങള്‍ ഇളക്കിവിടാത്ത പ്രസ്താവനയാണെന്ന് തോന്നുന്നു. എബ്രായ ഭാഷയില്‍ അവന്‍ വിളിച്ചുഎന്നായിരുന്നു പേര്. സെപ്ടുആജിന്റില്‍ ലെയുത്തിക്കോന്‍ ആയി. അത് വുല്‍ഗാത്ത വഴി ഇംഗ്ലീഷില്‍ ലെവിടിക്കസും. ആരെഴുതി? മുഖ്യ സ്രോതസ്സ് മോശെ തന്നെ. എന്നാല്‍ ഇപ്പോഴത്തെ രൂപം മോശേയ്ക്ക് ശേഷം നൂറ്റാണ്ടുകള്‍ പിന്നിട്ട കാലത്താണ് കൈവരിച്ചത്

4.        സംഖ്യാപുസ്തകം
(റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 614)
മോശെ എഴുതിയ ഗ്രന്ഥങ്ങളില്‍ ഇത് നാലാമത്തെതാണെന്ന് തലവാചകത്തില്‍ കാണുന്നു. എന്നാല്‍ വൈദികപണ്ഡിതന്‍മാരില്‍ പലരും ഉല്‍പ്പത്തി പുസ്തകം മോശേയാല്‍ എഴുതപ്പെട്ടതല്ലെന്നു പറയുന്നത് പോലെ തന്നെ ഈ പുസ്തകവും അവന്‍ എഴുതിയതല്ലെന്നു പറയുന്നു. ഉത്പ്പത്തിപ്പുസ്തകത്തിനു ആധാരമായി മൂന്ന് പുസ്തകങ്ങള്‍ ഉണ്ടായിരുന്നതുപോലെ തന്നെ ഇതും ആരംഭത്തില്‍ മൂന്ന് പുസ്തകങ്ങള്‍ ആയിരുന്നുവെന്നും, ദൈവത്തിനു യഹോവഎന്ന് പേരു പറയുന്നവനും ദൈവംഎന്ന് പറയുന്നവനും, ആചാരങ്ങളെ പ്രതിപാദിക്കുന്നവനും എന്നിങ്ങനെ ഇതിനു മൂന്ന് ഗ്രന്ഥകാരന്മാര്‍ മൂന്ന്പേരുണ്ടെന്നും അഭിപ്രായപ്പെടുന്നു. അവര്‍ മോശെയില്‍ നിന്ന് വാമൊഴിയായും കയ്യെഴുത്തുപ്രതികള്‍ മൂലമായും ഗ്രഹിച്ചിരുന്ന പലതും ഇവരുടെ എഴുത്തുകളില്‍ കൂടെ ചേര്‍ത്തതാണ് മോശെ ഇതിന്‍റെ ഗ്രന്ഥകര്‍ത്താവാണെന്നുള്ള യെഹൂദാഭിപ്രായത്തിനു കാരണം.
·          ഡോ. ഡി ബാബുപോള്‍ പേജ്. 645
ബൈബിളില്‍ പഴയനിയമത്തിലെ നാലാമത്തെ പുസ്തകം. പുസ്തകം തുടങ്ങുന്നത് കാനേഷുമാരിയോടെയാണ്. അതുകൊണ്ടാണ് സംഖ്യകളുടെ ഗ്രന്ഥം എന്നറിയപ്പെടുന്നതു. എന്നാല്‍ പഞ്ചഗ്രന്ഥങ്ങള്‍ പ്രതിപാദിക്കുന്ന കാലത്തെ കണക്ക് ഒന്നും അല്ല എന്നു മക്കെന്‍സിയും അല്ബ്രയ്ട്ടും ഉള്‍പ്പടെ പല പ്രതിഭാധനരും അഭിപ്രായപ്പെട്ടിരിക്കുന്നു. അല്ബ്രയ്ട്ടിന്‍റെ അഭിപ്രായത്തില്‍ ദാവീദിന്‍റെ കാലത്തേതാണ് രചന. ആദ്യത്തെ കാനേഷുമാരി എടുത്തതും ദാവീദല്ലേ! 2 ശമു. 24
...... ഒരായിരം സംവത്സരങ്ങളിലെ പാരമ്പര്യങ്ങള്‍ - ചരിത്രം, നിയമം, അനുഷ്ടാനം, ആരാധന കൂടിക്കുഴഞ്ഞ ഒരു സങ്കീര്‍ണ സമസ്യ ആയ സംഖ്യാപുസ്തകത്തെ ഒരൊറ്റ പുസ്തകം ആയി പരിഗണിക്കുന്നത് പോലും തെറ്റാണ് എന്നു വാദിക്കുന്നവരും ഇല്ലാതില്ല.    
5.         ആവര്‍ത്തനപുസ്തകം
(റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 51)
പുരാതന ഗ്രന്ധകര്‍ത്താക്കന്മാരില്‍ ചിലര്‍ വിശിഷ്ടമായ ഒരു ഉപദേശത്തിനെ പ്രതിപാദിക്കുന്നതിനു ആഗ്രഹിച്ചാല്‍ അവര തങ്ങള്‍ പറയുന്ന ഉപദേശം ദാവീദു, ഹാനോക്, യെശയ്യാവ് മുതലായ മഹാന്മാര്‍ പറയുന്നു എന്ന് ഭാവിച്ചു. വാസ്തവത്തില്‍ തങ്ങള്‍ തന്നെ എഴുതുന്നവയെ ആ മഹാന്മാര്‍ എഴുതിയെന്നു പറയുന്നതു അബദ്ധമാണെന്നു വിചാരിച്ചിരുന്നില്ല. മോശെ ഈ പുസ്തകത്തില്‍ കാണുന്ന പോലെയുള്ള പ്രസംഗങ്ങളും സങ്കീര്‍ത്തനങ്ങളും പറഞ്ഞിരിക്കാമെങ്കിലും അവന്‍ ഇതില്‍ തന്‍റെ മരണത്തെ കുറിച്ച് എഴുതാന്‍ ഇടയില്ലെന്നും, ഈ പുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷക്കും അവന്‍ ഉപയോഗിക്കുന്ന ഭാഷക്കും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഇതില്‍ പറഞ്ഞിരിക്കുന്ന പൂജാഗിരികള്‍, കര്‍മ്മാനുഷ്ടാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ബുദ്ധിയുപദേശങ്ങള്‍ അവന്‍റെ കാലത്തല്ല, പില്‍ക്കാലത്താണ്‌ ഉണ്ടായതെന്നും അറിഞ്ഞു വേദപണ്ഡിതന്‍മാറില്‍ പലര്‍ ഇതില്‍ മോശെ ഉപദേശിച്ച പലതുണ്ടെങ്കിലും ഈ പുസ്തകം മോശെയാലല്ല, പില്‍ക്കാലത്തിലാണ് എഴുതപ്പെട്ടതെന്നു അഭിപ്രായപ്പെടുന്നു. ഇത് എഴുതിയത് ആരാണെന്നു നമുക്ക് അറിഞ്ഞു കൂടാ
·         ഡോ. ഡി ബാബുപോള്‍ പേജ്. 592
പഞ്ചഗ്രന്ഥിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ഗ്രന്ഥം മോശെയുടെ പുസ്തകം  എന്നാണ് അറിയപ്പെടുന്നതെങ്കിലും ഇതിന്‍റെ കാലം, കര്‍തൃത്വം ഇവ വിവാദ വിഷയങ്ങളാണ്. കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിന്‍റെ ആദ്യപകുതിയിലും മിക്ക പണ്ഡിതന്മാരും ഇത് ഒരു pious fraud എന്ന ചിന്തയിലായിരുന്നു. ഇപ്പോള്‍ പലതാണ് അഭിപ്രായങ്ങള്‍. (i) മോശെയല്ല എഴുതിയത്, പഞ്ചഗ്രന്ഥിയിലെ ആദ്യകൃതികളുടെ കര്‍ത്താവുമല്ല ചമച്ചത്, ഏതെങ്കിലും ഒരു വ്യക്തി രചിച്ചതേ അല്ല. (ii) ജോസിയാ രാജാവ് (ക്രി.മു. 640- 609) കണ്ടെത്തിയ ഗ്രന്ഥം ആണ് ഇതെന്ന് ജെറോം എ.ഡി. നാലാം നൂറ്റാണ്ടില്‍ പറഞ്ഞു. (iii) ഈ പുസ്തകത്തിലെ ശൈലി യിരമ്യാ പ്രവാചകന്‍റെ ശൈലിക്ക് സമാനം. (iv) ജോസിയയുടെ  കാലത്ത് കണ്ടെത്തിയ കൃതി അതിനേക്കാള്‍ പഴക്കം ഉള്ളതാവണം. ഹെസക്കിയ (ക്രി.മു. 727643) ആണ് നവീകരണത്തിന് തുടക്കം കുറിച്ചത്. പിന്നെ മനശ്ശെ (698643) അത് തടയുകയായിരുന്നു. അക്കാലത്ത് ഗ്രന്ഥവും ഒളിപ്പിച്ചിരിക്കാം. എങ്കില്‍ കൃതി ഹെസക്കിയയുടെ കാലത്ത് എഴുതപ്പെട്ടിരിക്കാം. (v) ഒരൊറ്റ ദേവാലയം എന്ന ആശയം ഉള്ളതിനാല്‍ ക്രി.മു. 525 നു ശേഷം വിരചിതം. എന്തുകൊണ്ടെന്നാല്‍ 525ല്‍ ഈജിപ്തില്‍ യരുശലേം ദേവാലയം പോലെ ഒന്ന് ഉണ്ടായിരുന്നതായി അരമായ പപ്പൈറസ് പറയുന്നു. (vi) അത് ശരിയാവണമെന്നില്ല. നിയമത്തിന്‍റെ ലംഘനം നിയമത്തിന്‍റെ അഭാവത്തെ കുറിക്കണമെന്നില്ല. തന്നെയുമല്ല, യരുശലേം ദേവാലയത്തിന്‍റെ പതനത്തിനു ശേഷം താത്കാലികമായി നിര്‍മിച്ചതാവാം സെയിനെ (അസ്വാന്‍) യിലെ ദേവാലയം. അല്ലെങ്കില്‍ ദൂരക്കൂടുതല്‍ കൊണ്ട് ഒരു ബദല്‍ തെറ്റില്ല എന്നു കരുതിയതാവാം.അതുമല്ലെങ്കില്‍ ഉത്തരരാജ്യത്തെ പുരോഹിതന്മാര്‍ ആവാം ഈജിപ്തില്‍ ദേവാലയം പണിതത്. ഉത്തര രാജ്യം 722ല്‍ അസ്തമിച്ചുവല്ലോ. (vii) ഉടമ്പടി നവീകരണത്തിന്‍റെ രചിക്കപ്പെട്ടതാവാം. (viii) യോശുവ മുതല്‍ 2.രാജാ വരെയുള്ള ഒരു ബ്രഹദ്‌ഗ്രന്ഥത്തിന്‍റെ ആമുഖം എന്നു നോര്‍ത്ത് 1948ല്‍ പറഞ്ഞു. (ix) ക്രി.മു. രണ്ടാം സഹസ്രാബ്ദത്തില്‍ രാജാക്കന്മാര്‍ ഉടമ്പടി ചെയ്തിരുന്ന സമ്പ്രദായം സ്വീകരിച്ചു രചിച്ചതാണ് ഈ കൃതി എന്നു 1955ല്‍ മെന്‍ഡഹോള്‍ അഭിപ്രായപ്പെട്ടത് ഈ അന്വേഷണത്തില്‍ വഴിത്തിരിവായി. ആ സമ്പ്രദായത്തില്‍ ആമുഖം ചരിത്രാവലോകനം, ഉടമ്പടി വ്യവസ്ഥകള്‍, അനുഗ്രഹങ്ങളും ശാപങ്ങളും, സാക്ഷികള്‍ എന്നിങ്ങനെ ആയിരുന്നു ഘടന. ഉടമ്പടി ദേവാലയത്തില്‍ സൂക്ഷിക്കണം, കാലാകാലങ്ങളില്‍ പരസ്യമായി പാരായണം ചെയ്യണം എന്നീ വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. ക്ലൈന്‍, മക്കാര്‍ത്തി, വെന്‍­ഹാം എന്നിവര്‍ ഏറിയും കുറഞ്ഞും ഇതിനോട് യോജിച്ചു. (x) വെയിന്‍­ഫെല്ഡ് ഈ ആശയത്തോട് യോജിച്ചെങ്കിലും ഈ രൂപം പ്രാപിച്ചത് ഹെസക്കിയ ജോസിയ കാലത്താണ് എന്നു പറഞ്ഞുവെച്ചു. (xi) ക്രി. മു. പത്താം നൂറ്റാണ്ടു എന്നു വെല്‍ക്ക്. (xii) പതിനൊന്നാം നൂറ്റാണ്ടില്‍ ശമുവേലിന്‍റെ നേതൃത്വത്തില്‍ എന്നു റോബര്‍ട്സണ്‍. (xiii) മോശെ രചിച്ച ഒരു പ്രാഗ്രൂപം, പിന്നെ പലര്‍ പലത് കൂട്ടിച്ചേര്‍ത്തു. മോശെയുടെ കാലം കഴിഞ്ഞു 400500 വര്ഷം എടുത്തു ഇന്നത്തെ രൂപം പ്രാപിക്കാന്‍. (xiv) പ്രാവാസത്തിന്‍റെ അന്ത്യഘട്ടം എന്നു ഹോള്‍ഷര്‍, ഹോഴ്സ്റ്റ്, കെന്നെറ്റ്. (xv) പ്രവാസാനന്തരം എന്നു പെദര്‍സെന്‍. (xvi) വേറെയും ഏറെ. ബ്ലന്കിന്‍സോപ്പ് ജറോം കമന്‍റെറിയില്‍ പറയും പോലെ  the result of a long process of formation, from the earliest times to the post exilic period – i.e. part of the mainstream of great canonical tradition paused on in the north and edited by a Judean hand some time after the fall of Samaria (721)” എന്നു വിചാരിച്ചാല്‍ മതിയെന്ന് തോന്നുന്നു.

            അല്ലാഹു തന്നെയാണ് തൌറാത്ത് ഇറക്കിയത് എന്നു ഖുര്‍ആന്‍ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തൌറാത്ത് ആയി ഇന്ന് ക്രിസ്ത്യാനികള്‍ പരിചയപ്പെടുത്തുന്ന പഞ്ചഗ്രന്ഥികള്‍ അവരുടെ വിശ്വാസമനുസരിച്ച് പോലും ദൈവം നല്‍കിയതാണെന്നു പറയാനാവില്ല എന്നു മുകളിലുദ്ധരിച്ച പുരോഹിതന്മാരുടെ പണ്ഡിതോചിതമായ പ്രതികരണങ്ങള്‍ സുതരാം വ്യക്തമാക്കുന്നു.

ദാവീദിന്‍റെ സങ്കീര്ത്തനവും 

ദാവൂദ്അ.മിന്‍റെ സബൂറും

·           (റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 604)

സങ്കീര്‍ത്തന പുസ്തകത്തിന്‍റെ ചരിത്രം:

ഈ സങ്കീര്‍ത്തന പുസ്തകം ഏകകാലത്ത് ഏകഗ്രന്ഥകാരനാല്‍  ഏകഗ്രന്ഥമായി എഴുതപ്പെട്ടതല്ല. അത് പല കാലങ്ങളില്‍ പല ഗ്രന്ഥകാരന്മാരാല്‍ എഴുതപ്പെട്ടതാണെന്ന് തോന്നുന്നു. ഈ സങ്കീര്‍ത്തനങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തത് ആരെന്നും എപ്പോഴെന്നും സൂക്ഷ്മമായി അറിവാന്‍ നിവൃത്തിയില്ല. എന്നാല്‍ മിസ്രയീം ദേശത്തു ഏകദേശം ക്രി.മു. 200നു മുമ്പ് എഴുതപ്പെട്ട പഴയ നിയമ യവന ഭാഷാന്തരത്തെ നാം നോക്കുമ്പോള്‍ അക്കാലത്ത് സങ്കീര്‍ത്തനങ്ങളെല്ലാം ഇപ്പോഴുള്ള പ്രകാരം ഏകഗ്രന്ഥമായി ചേര്‍ക്കപ്പെട്ടിരുന്നുവെന്നും വ്യക്തമാകും.

മുമ്പുള്ള ഗീത പുസ്തകങ്ങള്‍:

ഇപ്പോഴുള്ള സങ്കീര്‍ത്തന പുസ്തകത്തില്‍ ചില ചെറിയ ഗീതങ്ങള്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നു. 72 : 20 ഒരു പുസ്തകം അവസാനിക്കുന്നു.  ചില ഗീതങ്ങള്‍ കോരഹിന്‍റെ പുത്രന്മാര്‍ക്ക് എഴുതിയ ഗീതങ്ങള്‍ എന്നു തലവാചകങ്ങളില്‍ എഴുതിയിരിക്കുന്നത് കൊണ്ട് അവയൊക്കെയും ഇപ്രകാരം ചെറിയ പുസ്തകങ്ങളില്‍ ചേര്‍ക്കപ്പെട്ടിരുന്നവയാണെന്നു വിചാരിക്കാം.
     എന്നാല്‍ ഇതിനെ സംബന്ധിച്ച് ഒന്നും തീര്‍ത്ത്‌ പറവാന്‍ നിവൃത്തിയില്ല. താഴെ പറയുന്ന സന്കീര്‍ത്തനങ്ങള്‍ മുമ്പ് അഞ്ചു സങ്കീര്‍ത്തന പുസ്തകങ്ങളില്‍ ഉള്‍പ്പെട്ടിരുന്നവയാണെന്നു അനുമാനിക്കാം.
(i)       ദാവീദിന്‍റെ സങ്കീര്‍ത്തനങ്ങള്‍ 341
(ii)     ദാവീദിന്‍റെ സങ്കീര്‍ത്തനങ്ങളില്‍ മറ്റൊരു സഞ്ചയം  5172
(iii)    സംഗീതക്കാരായ ആസാഫിന്‍റെ പുത്രന്മാരുടെ സങ്കീര്‍ത്തനങ്ങള്‍ 50, 7383
(iv)    സംഗീതക്കാരായ കോരഹിന്‍റെ പുത്രന്മാരുടെ സങ്കീര്‍ത്തനങ്ങള്‍  4249, 84-89    
(v)     ആരോഹണ സങ്കീര്‍ത്തനങ്ങള്‍ 120134. ചില വൈദിക പണ്ഡിതന്മാര്‍ വേറെയും രണ്ടു സങ്കീര്‍ത്തന സഞ്ചിക കൂടിയുണ്ടെന്ന് അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇവയെ വ്യക്തമായി വിവേചിക്കുക സാധ്യമല്ല.
16, 5660 ഇവയ്ക്കു എടുക്കപ്പെട്ടവഎന്നു അര്‍ത്ഥമുള്ള മസ്കീല്‍ എന്നും 57 സങ്കീര്‍ത്തനങ്ങള്‍ക്കു രാഗത്തോട്‌ കൂടെ പാടാനുള്ള പാട്ട്എന്നര്‍ത്ഥമുള്ള മിസ്മോര്‍ എന്നും പേരാകയാല്‍ ഈ സങ്കീര്‍ത്തനങ്ങളുടെ ഉത്പത്തിയും സ്വഭാവവും മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ചിലര്‍ വിചാരിക്കുന്നു. സങ്കീര്‍ത്തനങ്ങളുടെ തല വാചകങ്ങളില്‍ കാണുന്ന കന്യകമാര്‍ മുതലായ പദങ്ങള്‍ ഈ പാട്ടുകളെ സംബന്ധിച്ചുള്ള പ്രത്യേകതയെ സൂചിപ്പിക്കുന്നു. ഈ പദങ്ങളുടെ അര്‍ഥം അകാരാദിക്രമത്തില്‍ ഈ നിഘണ്ടുവിന്‍റെ അതാതു ഭാഗത്തു ചേര്‍ത്തിട്ടുണ്ട്.

ഗ്രന്ഥകര്‍ത്താക്കന്മാര്‍:

മേല്‍പ്പറഞ്ഞവയെല്ലാം നോക്കുമ്പോള്‍ യഹൂദന്മാര്‍ പ്രവാസത്തില്‍ നിന്നു മടങ്ങി വന്ന ശേഷം മക്കാബ്യരുടെ കാലം വരെ അവര്‍ പല സങ്കീര്‍ത്തനങ്ങള്‍ രചിക്കുന്നതിനും പാടുന്നതിനും താത്പരരായിരുന്നുവെന്നു വിശ്വസിക്കാം. ചില സങ്കീര്‍ത്തനങ്ങളില്‍ പ്രവാസത്തെ കുറിച്ചുള്ള സംഗതികള്‍ പ്രതിപാധിച്ചിരിക്കുന്നത് കൊണ്ട് ആ സങ്കീര്‍ത്തനങ്ങള്‍ രചിക്കപെട്ട കാലം നമുക്ക് ഉദ്ധേശിക്കവുന്നതാണ്. ഉദാഹരണമായി നാല്പത്തിരണ്ടാം സന്ക്ലീര്‍ത്തനം നോക്കുക. അതുപോലെ തന്നെ ദാവീദു പല സങ്കീര്‍ത്തനങ്ങള്‍ രചിച്ചുവെന്നും മറ്റു ചോഇല സങ്കീര്‍ത്തനങ്ങളില്‍ എഴുതിയിരിക്കുന്ന ചില വാക്യങ്ങള്‍ അവന്‍ രചിച്ചവയാനെന്നും പറയാം. എന്നാല്‍ സങ്കീര്‍ത്തനങ്ങളില്‍ കാണുന്ന തല വാചകങ്ങള്‍ ആരംഭാകാലത്തല്ല, പില്‍ക്കാലത്ത്‌ എഴുതപെട്ടവയാകയാല്‍ ഇപ്പോള്‍ സന്കീര്തന പുസ്തകത്തില്‍ ദാവീദു എഴുതിയതെന്നു തലവാചകമുള്ള 35 സങ്കീര്‍ത്തനങ്ങള്‍ ദാവീദു എഴുതിയെന്നു പറയുന്നതിനു ശരിയായ ആധാരമില്ല.

സങ്കീര്‍ത്തന പുസ്തകത്തിലടങ്ങിയിരിക്കുന്ന വിഷയം:

     ഭിന്ന കാലങ്ങളില്‍ പല ഭക്തന്മാരാല്‍ എഴുതപെട്ട ഈ ഗ്രന്ഥത്തിലെ വിഷയം ചുരുക്കിപ്പറയുക സാധ്യമല്ല. എന്നാല്‍ പ്രവാസത്തില്‍ നിന്നു വന്ന ശേഷം യഹൂദന്മാര്‍ ഇവയെ അന്വേഷിച്ചു പിടിച്ചു താത്പര്യത്തോട്‌ കൂടി പാടി വരുന്നു; അക്കലത്തുള്ള വൈദിക പണ്ഡിതന്മാര്‍ പല ഗ്രന്ഥങ്ങളില്‍ നിന്നു സങ്കീര്‍ത്തനങ്ങളെടുത്തു അവയെ തിരുത്തി ഏകഗ്രന്ഥമായി രൂപീകരിച്ചു എന്നും; ഇവയില്‍ അക്കലത്തുള്ള ഭക്തിയുടെ അനുഭവവും, ദൈവാരാധനായു, എബ്രായര്‍ക്കുള്ള പ്രതിഫലവും, അവരുടെ പ്രത്യാശയും പ്രതിപാധിച്ചിരിക്കുന്നുവെന്നും സ്പഷ്ടമാവുന്നു. സങ്കീര്‍ത്തനപുസ്തകത്തില്‍ പലര്‍ പല തവണയായി പാടിയ ഗീതങ്ങള്‍ അന്തര്‍ഭവിച്ചിരിക്കുന്നത് കൊണ്ട് ഈ ഗ്രന്ഥത്തില്‍....


·         ഡോ. ഡി ബാബുപോള്‍ പേജ്. 643

പഞ്ചഗ്രന്ഥങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ട് അഞ്ചായി തിരിച്ചിരിക്കുന്ന ഈ കീര്‍ത്തന സമുച്ചയം ദാവീദ് രചിച്ചതാണ് എന്നായിരുന്നു കഴിഞ്ഞ നൂറ്റാണ്ടു വരെ ധരിച്ചിരുന്നത്. ഇപ്പോള്‍ അങ്ങനെ കരുതുന്നവര്‍ വിരളമാണ്.
... ദാവീദിനൊക്കെ വളരെ മുമ്പ് നാടോടിപ്പാട്ടായി കനാന്യര്‍ ഉപയോഗിച്ചിരുന്ന ഒന്നിന്‍റെ പരാവര്‍ത്തനമാണ് സങ്കീ.29 എന്നു അള്‍ബ്രൈറ്റ് പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ സങ്കീര്‍ത്തനങ്ങളും പ്രവാസാനന്തര കൃതികളാണ് എന്നു മറ്റു ചിലര്‍ കരുതിയിരുന്നു. മക്കാബ്യ കാലത്തിന്‍റെ സൃഷ്ടിയാനെന്നുള്ള ചിന്ത കുമ്രാന്‍ രേഖകള്‍ വെളിച്ചത്തായത്തോടെ പൊളിഞ്ഞു. മിക്കവയുഇമ് പ്രവാസ പൂര്‍വ രചനകളാണ് എന്നത്രേ ഇപ്പോള്‍ പോതുസംമതം കാണുന്ന അഭിപ്രായം.
സങ്കീര്‍ത്തനങ്ങളുടെ വൈവിധ്യത്തെ കുറിച്ച് പറഞ്ഞുവല്ലോ. അതുതന്നെ പല പരിപ്രേക്ഷ്യങ്ങള്‍ക്ക് വക നല്‍കുന്നതത്രെ. യിശ്ശായിയുടെ മകന്‍ ദാവീദിന്‍റെ പ്രാര്‍ഥനകള്‍, ആരോഹന ഗീതങ്ങള്‍, കോരഹിന്‍റെ പുത്രന്മാരുടെ കീര്‍ത്തനങ്ങള്‍, ആസാഫിന്‍റെ കൃതികള്‍ ഇങ്ങനെ തിരിക്കാം.

ഇനി ചോദിക്കാം, അല്ലാഹു ദാവൂദ് നബി അ.മിനു നല്‍കിയെന്ന് വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ച ഗ്രന്ഥമാണിതെന്നു പറയാന്‍ ഇനിയും നിങ്ങളെ ബുദ്ധി അനുവധിക്കുന്നുണ്ടോ?

ഇഞ്ചീലും സുവിശേഷങ്ങളും

            ഈസാ അ.മിനു കിട്ടിയ വേദഗ്രന്ഥത്തിനു ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന നാമം അല്‍ ഇഞ്ചീല്‍ എന്നാണ്. സുവാര്‍ത്ത, സുവിശേഷം എന്നൊക്കെയാണ് അതിന്‍റെ അര്‍ഥം. ബൈബിള്‍ പുതിയ നിയമത്തിലെ ആദ്യത്തെ നാലു സുവിശേഷങ്ങളും വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന സുവിശേഷവുംവെവ്വേറെയാണ് എന്നു ഗ്രഹിക്കുവാന്‍ അധിക ബുദ്ധി വേണ്ട. ബൈബിളില്‍ ഉള്ളത് മത്തായിയുടെ സുവിശേഷം’, ‘മര്‍കോസിന്‍റെ സുവിശേഷം’, ‘ലൂക്കോസിന്‍റെ സുവിശേഷം’, ‘യോഹന്നാന്‍റെ സുവിശേഷംഎന്നിവയാണ് ; അല്ലാതെ ഈസാനബി അ.മിന്‍റെ സുവിശേഷംഅല്ല. മാത്രമല്ല, ബൈബിളില്‍ ഇപ്പോഴുള്ള സുവിശേഷങ്ങള്‍ ഉപര്യുക്ത വ്യക്തികളിലേക്ക് ആരോപിക്കപ്പെടുന്നത് പോലും ചില പരിഭാഷ കസര്‍ത്തുകളുടെയും മറ്റും പിന്‍ബലത്തിലാണ് എന്നു മനസ്സിലാക്കാന്‍ അവയുടെ തല വാചകങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതിയാകും.  ഉദാഹരണത്തിനു ഇംഗ്ലീഷില്‍ ‘the gospel according to Mathew’ എന്ന വാചകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് മത്തായി എഴുതിയ സുവിശേഷംഎന്നാണ്. According toഎന്ന പദത്തിനു എഴുതിയഎന്നൊരു അര്‍ത്ഥമുണ്ടോ എന്നു മാന്യവായനക്കാര്‍ക്ക് ആലോചിക്കാവുന്നതെയുള്ളുവല്ലോ. ഈ ഗ്രന്ഥങ്ങള്‍ക്ക് സുവിശേഷം എന്നു വിളിക്കാന്‍ തുടങ്ങിയത് പോലും യേശു ക്രിസ്തുവിനു ശേഷം വളരെ പിന്നീടാണ്. റവ. എ.സി. ക്ലയ്ട്ടന്‍ തന്നെ എഴുതി മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നിവര്‍ എഴുതിയ ഗ്രന്ഥങ്ങള്‍ക്ക് ആദ്യ ക്രിസ്ത്യാനികള്‍ സുവിശേഷം എന്ന പേര് പറഞ്ഞു വന്നു. ക്രിസ്ത്വാബ്ദം നൂട്ടിയമ്പതാമാണ്ടാണ് ആദ്യമായി ഇവയ്ക്കു ഈ പേര് പറയപ്പെട്ടത്’ (ബൈബിള്‍ നിഘണ്ടു പേജ്. 633). ഈ സുവിശേഷങ്ങളില്‍ ഒന്ന് പോലും യേശു ക്രിസ്തുവിന്‍റെ സമകാലത്ത് രചിക്കപ്പെട്ടിരുന്നില്ല എന്ന കാര്യവും പ്രത്യേകം പ്രസ്താവ്യമാണ്. ആകട്ടെ, അല്‍ ഇഞ്ചീലിനെപ്പറ്റി അല്ലാഹുവില്‍ നിന്നു ദിവ്യബോധനം വഴി ഈസാനബി അ.മിനു കിട്ടിയതു എന്ന ഇസ്‌ലാമിക വിശ്വാസത്തോട് ഈ നാലു സുവിശേഷങ്ങള്‍ എത്രത്തോളം നീതി പുലര്‍ത്തുന്നുവെന്നു നടേ പരാമര്‍ശിച്ച രണ്ടു മാന്യ പണ്ഡിതന്‍മാര്‍ തന്നെ വിലയിരുത്തട്ടെ.


മത്തായിയുടെ സുവിശേഷം

(റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 362)
     രണ്ടാം ശതാബ്ദം മുതല്‍ ഈ സുവിശേഷത്തിന് മത്തായിയിന്‍ പ്രകാരംഎന്നു മാത്രമായിരുന്നു തലവാചകം. ഇത്രയും കൊണ്ട് മത്തായി തന്നെയാണ് ഇത് എഴുതിയതെന്നു നിശ്ചയിപ്പാന്‍ പാടില്ല. എങ്കിലും, മത്തായി ക്രിസ്തുവിനെ കുറിച്ച് ചെയ്ത പ്രസംഗങ്ങളെ കേട്ടു ഒരുത്തന്‍ അവയെ ഈ രൂപത്തില്‍ എഴുതിയെന്നു വരാം; മത്തായി സംഗതികള്‍ വിവരിച്ചു പറയുകയും അതേ സമയം മറ്റൊരു ലേഖകന്‍ അവയെ എഴുതുകയും ചെയ്തിരിക്കാം; അല്ലെങ്കില്‍ മത്തായി തന്നെ അവയെ ഒന്നായി ചേര്‍ത്തു എഴുതിയിരിക്കാം ഇതാണ് ഈ തല വാചകത്തിന്‍റെ അര്‍ത്ഥമെന്നുള്ളതു തീര്‍ച്ചയാണ്.
            അദ്ദേഹം തുടരുന്നു: ആധുനിക വേദപണ്ഡിതന്മാരില്‍ പലരുടെയും അഭിപ്രായം ഇപ്രകാരമാണ്: മത്തായി തന്‍റെ സുവിശേഷം എബ്രായ ഭാഷയില്‍ എഴുതി; സര്‍വസാധാരണമായി യേശു സംസാരിച്ചുവന്ന ആ അരാമ്യഭാഷയില്‍ അവന്‍റെ വിലയേറിയ പ്രസംഗങ്ങളും, അമൃതവചനങ്ങളും, ഉത്തമോപടെഷങ്ങളും എല്ലാം ഒരു മാല പോലെ അതില്‍ കോര്‍ത്തിരുന്നു; നമുക്ക് അന്ജേയനായ മറ്റൊരു ഗ്രന്ഥകാരന്‍ അവയോടു കൂടി ആദ്യമായി എഴുതപ്പെട്ട മാര്‍ക്കോസ് സുവിശേഷത്തില്‍ നിന്നും ഇതര ഗ്രന്ഥങ്ങളില്‍ നിന്നും യേശു രക്ഷിതാവിന്‍റെ ജീവ ചരിത്രത്തിലെ വൃത്താന്തങ്ങളെ കൂട്ടിച്ചേര്‍ത്തു നാം ഇപ്പോള്‍ പാരായണം ചെയ്യുന്ന മത്തായിയുടെ സുവിശേഷം യവന ഭാഷയില്‍ എഴുതി; മത്തായി ധാരാളമായി ശേഖരിച്ചിരുന്ന യേശുക്രിസ്തുവിന്‍റെ മഹത്തേറിയ പ്രസംഗങ്ങളും അമൃതവചനങ്ങളും സുവിശേഷമായി         ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്നാതിനാല്‍ ഈ യവന ഭാഷാ പതിപ്പിന് മത്തായിയുടെ പേര് കൊടുത്തു.  ..... ഈ സുവിശേഷം ക്രിസ്ത്വബ്ദം 66നു ശേഷം 70ാമാണ്ടിനു മുമ്പ് എഴുതിയിരിക്കുമെന്ന് തീരുമാനിക്കാം.

·         ഡോ. ഡി ബാബുപോള്‍ പേജ്. 472474

പുതിയ നിയമത്തിലെ ആദ്യകൃതി മത്തായി രചിച്ചതാണ് എന്നാകുന്നു പരമ്പരാഗതമായി പറഞ്ഞുവരുന്നത്. മത്തായി പറഞ്ഞു കൊടുത്തത് മറ്റൊരാള്‍ പില്‍ക്കാലത്ത് രേഖപ്പെടുത്തിയതാവാം എന്നതിനപ്പുറം പോകാന്‍ ആധുനിക പണ്ഡിതന്മാര്‍ ക്ലേശിക്കുന്നു. സിറിയയിലെ (മത്താ. 4:24 കാണുക ) അന്ത്യോഖ്യയില്‍ വെച്ച് രണ്ടാം തലമുറയില്‍ പെട്ട ഒരു ക്രൈസ്തവന്‍ (13:52 കാണുക) ക്രി.പി. 90ല്‍ രചിച്ചു എന്നു കിങ്ങ്സ്ബറി (യൂണിയന്‍ തിയോളജിക്കല്‍ സെമിനാരി) കരുതുന്നു. (പേജ്.472)
ഏതു ഭാഷയിലാണ് ഈ കൃതി രചിക്കപ്പെട്ടത്‌? ലോഗിയാ എന്നു അറിയപ്പെടുന്ന ഉപദേശ സംഹിത അരമായ ഭാഷയില്‍ രചിക്കപ്പെട്ടതാവാം. ലോഗിയാ മത്തായി ശ്ലീഹാ രചിച്ചതാണെന്ന് പറഞ്ഞു കൂടാ. എന്നാല്‍ ശ്ലീഹായുടെ പ്രസംഗങ്ങളുടെ ചുരുക്കം ആയിക്കൂടെന്നില്ല താനും. ക്രി.പി. 130 കാലത്ത് ഗ്രീക്ക് ഭാഷയില്‍ മത്തായിയുടെ സുവിശേഷം പ്രശസ്തമായി ക്കഴിഞ്ഞിരുന്നു. ഗ്രേക്കിലെവ് മത്തായി അരമായയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടാവാം. എന്നാല്‍ മൂലം അരമായ എന്നു പറയുക വയ്യ. ഗ്രീക്ക് മൂലം ഒരു ഭാഷാന്തരമായി തോന്നുന്നില്ല പണ്ഡിതദൃഷ്ടിയില്‍. മൂലത്തിലെ ചില പദപ്രയോഗങ്ങള്‍ (6:16, 21:41, 24:30) ഗ്രീക്ക് ഭാഷയില്‍ മാത്രം പ്രസക്തമാവുന്നതും അരമായ ഭാഷയിലേക്ക് അത്ര കൃത്യമായി മാറ്റാന്‍ കഴിയാത്തതും ആകുന്നു എന്നു മക്കെന്‍സി. പഴയ നിയമം ഉദ്ധരിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത് സെപറ്റ്വജിണ്ട് ആണ് 21 ഇടങ്ങളില്‍; ശേഷം 20 എബ്രായയോ സെപറ്റ്വജിണ്ട് തന്നെയോ എന്നു തിട്ടമില്ല താനും. അതുകൊണ്ടൊക്കെ  മത്തായിയുടെ സുവിശേഷം ഇന്ന് നാം അറിയുന്ന വിധത്തില്‍ രചിക്കപ്പെട്ടത്‌ ഗ്രീക്ക് ഭാഷയില്‍ ആണ് എന്നും ഗ്രീക്ക് മൂലത്തിന്‍റെ കര്‍ത്താവ് മത്തായി ശ്ലീഹ അല്ല എന്നും വിദ്വാന്മാര്‍ വിധിക്കുന്നു.
എന്നു എഴുതി? 55 നു മുമ്പ്; അല്ല 70 നു ശേഷം ആണ്; 90 ഇങ്ങനെ പല അഭിപ്രായങ്ങള്‍ (പേജ്.473).
യഹൂദ ക്രിസ്ത്യാനികള്‍ക്കായി അവരിലൊരാള്‍ സിറിയയിലെ അന്ത്യോഖ്യയില്‍വച്ച് 70 നു ശേഷം എഴുതിയതാണ് മത്തായിയുടെ ദുവിശേഷം എന്നു ഭൂരിപക്ഷാഭിപ്രായം കാണുന്നു (പേജ് 474).


മാര്‍ക്കോസിന്‍റെ സുവിശേഷം

(റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 374)
     എഴുതിയ ആള്‍:-
1         പാപ്പിയാസ് കൊടുത്ത സാക്ഷി.
ക്രിസ്ത്വബ്ധം 60 135 വരെ ജീവിച്ച പാപ്പിയസ് ഇപ്രകാരം എഴുതിയിരിക്കുന്നു. മര്‍ക്കൊസ് പത്രോസിന്‍റെ ദ്വിഭാഷിയും ശിഷ്യനും ആയിരുന്നു. പത്രോസിന്‍റെ പ്രസംഗങ്ങളെ താന്‍ ഓര്‍മയില്‍ വച്ച് കൊണ്ട് ശരിയ്യായി എഴുതിയ സുവിശേഷമാണിത്. മര്‍ക്കൊസ് നമ്മുടെ കര്‍ത്താവ് അരുളി ചെയ്ത ഉപദേശങ്ങളെ നേരിട്ടു കേട്ടിട്ടില്ല. ക്രിസ്തുവിനോട് കൂടെ താന്‍ യാത്ര ചെയ്തിട്ടുമില്ല. അയാള്‍ പത്രോസിനോട് കൂടെ സഞ്ചരിച്ചു. പത്രോസ് ക്രിസ്തുവിന്‍റെ ഉപദേശത്തെ ചരിത്രക്രമമനുസരിച്ചു പ്രസംഗിക്കണമെന്ന് കരുതിയിരുന്നില്ല. പിന്നെയോ താന്‍ കണ്ട സഭകള്‍ ഭക്തിയില്‍ വളര്‍ച്ച പ്രാപിക്കുന്നതിന് ആ കാലത്തുള്ള പരിത്സ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ പ്രസംഗിച്ചു പോന്നു. അതിനാല്‍, മര്‍ക്കൊസ് ക്രിസ്തുവിന്‍റെ പ്രഭാഷനങ്ങളെയും പ്രവൃത്തികളെയും അവ നടന്ന ക്രമമനുസരിച്ച്‌ എഴുതിയിട്ടില്ല. ...
2         ഇതു എഴുതിയത് യോഹന്നാന്‍ - മര്‍ക്കൊസ്.
മര്‍ക്കൊസ് എന്നതു സാധാരണ പേരാകുന്നു. പാപ്പിയസ് പറഞ്ഞ പത്രോസിന്‍റെ ശിഷ്യനായ മര്‍ക്കൊസ് ആര്‍? ആദിമസഭാപാരമ്പര്യം മര്‍ക്കൊസ് 14:51 ല്‍ പറഞ്ഞിരിക്കുന്ന യുവാവും അപ്പോസ്തല ചരിത്രത്തില്‍ പറഞ്ഞിരിക്കുന്ന യോഹന്നാന്‍ മര്‍ക്കോസും ഈ ആള്‍ താന്നെയാണെന്ന് അത്ര കൃത്യമായിപ്പറയാന്‍ സാധിക്കയില്ലെങ്കിലും...

·         ഡോ. ഡി ബാബുപോള്‍ പേജ്. 48182

മര്‍ക്കോസ് ആണ് രണ്ടാമത്തെ സുവിശേഷം രചിച്ചത്. പത്രോസിന്‍റെ റോമന്‍ പ്രസംഗങ്ങളുടെ സംഗ്രഹം ആണ് ഈ സുവിശേഷം എന്നു കരുതപ്പെടുന്നു.  പത്രോസ് പറഞ്ഞു കൊടുത്തു എഴുതിച്ചതാണെന്നും പത്രോസിന്‍റെ കാലം കഴിഞ്ഞു മര്‍ക്കോസ് ഓര്‍മയില്‍ നിന്നു ചികഞ്ഞെടുത്തു കുറിച്ചാതാനെന്നും രണ്ടഭിപ്രായങ്ങള്‍ കാണുന്നു. ...
റോമില്‍ വെച്ച് എഴുതി എന്നാണ് പാരമ്പര്യം. എഴുതിയത് അലക്സാന്ത്രിയയില്‍ വച്ച് ആയിരുന്നു എന്നു ചിലര്‍ കരുതുന്നു; ആദ്യം അങ്ങനെ പറഞ്ഞത് സ്വര്‍ണനാവുകാരനായിരുന്ന ഇയ്യാവാനിയോസ് (ക്രിസോസ്തം). മാര്‍ക്കോസിന്‍റെ സുവിശേഷം എഴുതിയത് മര്‍ക്കൊസ് ആണ് എന്നു ബൈബിളില്‍ ഇല്ല. ക്രി.പി. 130 അടുപ്പിച്ചു ഹിരാപ്പോലീസില്‍ മെത്രാനായിരുന്ന പാപ്പിയാസ് പറഞ്ഞത് യവുസേബിയാസ് ഇങ്ങനെ രേഖപ്പെടുത്തിയതാണ് ഈ അഭിപ്രായം പ്രകടിപ്പിക്കുന്ന ആദ്യരേഖ (പേജ്. 481).
രചനാകാലം 6070  എന്നു പൊതു ധാരണ. മാര്‍. 13 പറയുന്ന സംഗതികള്‍ ക്രി.പി. 70നു മുമ്പ് എഴുതപ്പെട്ടതായിരിക്കണം; അതിനു ശേഷം ആയിരുന്നുവെങ്കില്‍ കുറെക്കൂടെ വ്യത്യസ്തമാകുമായിരുന്നു വിവരണം എന്നു മിക്കവാറും കരുതുന്നതാണ് ഇതിന്‍റെ മുഖ്യ കാരണം. മാര്‍. 13, മത്താ. 24, ലൂ. 21 കാണുക. പത്രോസിന്‍റെ മരണത്തിനു മുമ്പ് എഴുതിയെന്നു അലക്സാന്ത്രിയയിലെ മാര്‍ ക്ളിമ്മീസും മരണശേഷം ഐറെനിയോസും അഭിപ്രായപ്പെട്ടിരിക്കുന്നു. ....
റോമില്‍ വച്ച് എഴുതപ്പെട്ടുവെന്നാണ് ഭൂരിപക്ഷ മതം (അലക്സാന്ത്രിയയില്‍ എന്നു ക്രിസോസ്തം). രചയിതാവ്, ഏതായാലും, പലസ്തീന്‍റെ ഭൂമിശാസ്ത്രം അറിയാത്ത ആള്‍ തന്നെ, 7:31. .... മരണം പോലെ തന്നെ പുനരുത്ഥാനവും സംശയാതീതമാണ് എന്ന ബോധ്യം കൊണ്ടാണ് 16:8 മര്‍ക്കോസ് രചന അവസാനിപ്പിച്ചത് എന്നു വരെ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 16:920 പിന്നീട് കൂട്ടിച്ചേര്‍ത്തതാണ് എന്നു കരുതി വരുന്നു. പഴയ കയ്യെഴുത്തു പ്രതികളില്‍ (ചെസ്റ്റര്‍ ബീറ്റി ഉള്‍പ്പടെ) ഒന്നും കാണുന്നില്ല എന്നതും ഗ്രീക്ക് ശൈലി വ്യത്യസ്തമാണ് എന്നതും ആണ് ന്യായങ്ങള്‍ (പേജ്. 482).


ലൂക്കോസിന്‍റെ സുവിശേഷം

(റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 53133)

            ഗ്രന്ഥകര്‍ത്താവ്:
വിശു. പൌലോസിന്‍റെ സഖിയും പ്രിയ വൈദ്യനുംആയ ലൂക്കോസ് ഈ രണ്ടു പുസ്തകങ്ങളും എഴുതിയെന്നാണു ആദ്യ ക്രിസ്തീയ പാരമ്പര്യങ്ങളില്‍ നിന്നും പറയുന്നറ്റ്. എഴുതിയ ആളിന്‍റെ പിയര്‍ ഒരിടത്തും പറഞ്ഞിട്ടുമില്ല. എന്നാല്‍ അയാള്‍ പൌലോസിനോട്‌ കൂടെ യാത്ര ചെയ്തിരുന്നുവെന്ന് അപ്പൊ. പ്ര. 16:10, 20:5, 27:1 എന്നീ വാക്യങ്ങളില്‍ കാണുന്നു. ആ യാത്രയില്‍ പൌലോസിനോട്‌ കൂടെ യാത്ര ചെയ്ത മറ്റു സ്നേഹിതന്മാരെ പ്പറ്റി വിചാരിച്ചാല്‍ ലൂക്കൊസിനു മാത്രമേ ഈ പുസ്തകം എഴുതുവാന്‍ സാധിക്കുകയുള്ളൂ എന്നു കാണാന്‍ കഴിയും. അപ്പോസ്തല പ്രവൃത്തികളും vi. ലൂക്കോസ് സുവിശേഷവും എഴുതിയത് ഒരാലായിരിക്കുന്നതിനാല്‍ പൌലോസിന്‍റെ സഖിയായ ലൂക്കൊസാണ് ഇതിന്‍റെ ഗ്രന്ഥകര്‍ത്താവെന്നു തീര്‍ച്ചപ്പെടുത്താം (പേജ്.53132).
ഈ സുവിശേഷം എഴുതപ്പെട്ട കാലം:
            ചില വേദശാസ്ത്രികള്‍ 19:43, 20:20ല്‍ പറഞ്ഞിരിക്കുന്ന വാക്യങ്ങള്‍ പരിശോധിച്ചതിന്‍റെ ഫലമായി ക്രി. പി. എഴുപതാം വര്‍ഷത്തില്‍ റോമക്കാര്‍ യെരുഷലെമിനെ ആക്രമിച്ചതിന് ശേഷമാണ് ഇത് എഴുതിയതെന്നു വിചാരിച്ചിരുന്നു. എന്നാല്‍ ഇന്നാകട്ടെ, നാം മുമ്പ് പറഞ്ഞ സംഗതികളെ കുറിച്ച് ചിന്തിച്ചാല്‍ ലൂക്കോസ് തന്‍റെ സുവിശേഷം ആദ്യമായി ക്രി.പി. 57നും 59നും ഇടയ്ക്ക് എഴുതിയെന്നും 62നും 65നും ഇടയ്ക്ക് റോമയിലായിരിക്കുമ്പോള്‍ അതിനെ പൂര്‍ത്തിയാക്കിയെന്നും നിശ്ചയമായിപ്പറയാം.
·         ഡോ. ഡി ബാബുപോള്‍ പേജ്. 587 - 88
ലൂക്കാ, ലൂക്കോസ് . ഒരു സുവിശേഷകന്‍. പുതിയ നിയമത്തില്‍ മൂന്നാമതായി ചേര്‍ത്തിരിക്കുന്ന കൃതിയുടെ രചയിതാവ് എന്നാണ് ഇപ്പോള്‍ കൂടുതല്‍ അറിയപ്പെടുന്നതെങ്കിലും രണ്ടാം നൂറ്റാണ്ടില്‍ ഐറേനിയോസ് ആണ് പിന്നീട് മ്യൂറട്ടോറിയന്‍ പട്ടിക അംഗീകരിച്ച ഈ അഭിപ്രായം ആദ്യം ഉന്നയിച്ചത് (പേജ്. 587).
എന്നു എഴുതി? ക്രി.പി. 63നു മുമ്പ് എന്നാണ് പൊതുവേ കരുതപ്പെടുന്നത്. പൌലോസ് കാരാഗൃഹത്തിലായിരിക്കെ അ. പ്ര. അവസാനിപ്പിക്കുന്നതാണ് ഇതിന്‍റെ ന്യായം. എന്നാല്‍ അങ്ങനെയെങ്കില്‍ 63നും മുമ്പ് ആവണ്ടേ എന്നു മറു ചോദ്യം. .... പൌലോസിന്‍റെ ലേഖനങ്ങള്‍ സമാഹരിച്ചത് 90 അടുപ്പിച്ചാണ്. അങ്ങനെയെങ്കില്‍ രചനാകാലം 70നു ശേഷം, 8085 നു മുമ്പ് എന്ന നിഗമനം അമ്ഗേകരിക്കാമെന്നു തോന്നുന്നു.


യോഹന്നാന്‍റെ സുവിശേഷം

(റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 497,510)
           ഇതിന്‍റെ ഗ്രന്ഥകര്‍ത്താവ് ആരെന്നും ഇതില്‍ എഴുതപ്പെട്ടിരിക്കുന്നവ യഥാര്‍ത്ഥ ചരിത്ര സംഭവങ്ങളാണോ അല്ലയോ എന്നും സംഹിത സുവിശേഷങ്ങള്‍ക്കും വെളിപാട് പുസ്തകത്തിനും ഇതിനും തമ്മിലുള്ള ബന്ധമെന്താനെന്നും ഇതില്‍ പറയപ്പെടുന്ന യേശു സാക്ഷാല്‍ അപ്രകാരമുള്ളവനാണോ എന്നുമുള്ള പല മാതിരി തര്‍ക്കങ്ങള്‍ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളില്‍ വൈദിക പണ്ഡിതന്മാര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഈ നാലാം സുവിശേഷത്തെ സംബന്ധിച്ച് ചില സംശയങ്ങള്‍ തീര്‍ന്നിട്ടില്ല. എങ്കിലും ഈ ഗ്രന്ഥം വളരെ വിലയേറിയതാണെന്ന് എല്ലാവരും സമ്മതിക്കുന്നു.
ഈ ഗ്രന്ഥത്തിലെ ചരിത്ര സത്യം:
            ഈ സുവിശേഷത്തിന്‍റെ ശ്രേഷ്ഠലക്ഷണങ്ങളും ഉന്നതാദര്‍ശങ്ങളും നാം ചിന്തിച്ചു. എന്നാല്‍ ഇനിയും നാം അഭിമുഖീകരിക്കേണ്ട മറ്റൊരു പ്രശ്നമുണ്ട്. അത് ഈ ചരിത്രം മുഴുവന്‍ സത്യമാണോ എന്നുള്ള പ്രശ്നമാണ്. ഇത് ഒരു ഇതിഹാസമാണെന്നു ചിലര്‍ പറയും. ഗ്രന്ഥകര്‍ത്താവ് തന്‍റെ ഉദ്ധേശ്യാനുസരണം യേശുവിനെക്കുറിച്ചുള്ള സംഗതികളില്‍ ഭേദഗതികള്‍ വരുത്തി പ്രസംഗങ്ങളും വാദപ്രതിവാദങ്ങളും യഥേഷ്ടം സ്വയമേവ എഴുതിയതാണെന്നു മറ്റു ചിലര്‍ പറയുന്നു.
            തുടര്‍ന്ന് യോഹന്നാന്‍ സുവിശേഷം വിശ്വസനീയമായ ചരിത്രഗ്രന്ഥമാല്ലെന്നുകാണിക്കാന്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ന്യായങ്ങള്‍ റവ. എ.സി. ക്ലയ്ട്ടന്വിശദമായി ഉദ്ധരിക്കുന്നു. അവയുടെ സംക്ഷിപ്തം ഇങ്ങനെ: 1) സമവീക്ഷണ സുവിശേഷങ്ങളില്‍ നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു”. 2) ഈ ഗ്രന്ഥത്തില്‍ ദൃശ്യമാകുന്ന യേശുവിനെക്കുറിച്ചുള്ള ആദര്‍ശങ്ങളും സിദ്ധാന്തങ്ങളും ആദ്യ സഭയിലും ശിഷ്യന്മാരുടെ ഇടയിലും ദൃശ്യമായിരുന്നില്ലെന്നാണ് മറ്റൊരു ആക്ഷേപം”. 3) മുഖ്യമായ ആക്ഷേപം അന്ത്യ സംഭാഷണത്തെക്കുറിച്ചാകുന്നു. അതിലെ സംഗതികളും ആദര്‍ശങ്ങളും അക്കാലത്തെ ശിഷ്യന്മാര്‍ക്ക് ലവലേശം യോജിച്ചതല്ലെന്ന് ചിലര്‍ ശഠിക്കുന്നു”.

·         ഡോ. ഡി ബാബുപോള്‍ പേജ്. 572

ഈ സുവിശേഷം രചിച്ചത് യോഹന്നാന്‍ശ്ലീഹ തന്നെ എന്ന കാര്യം സഭാ പാരമ്പര്യം നിസ്തര്‍ക്കം ഉറപ്പിക്കുന്നു. യോഹന്നനിന്‍റെ ശിഷ്യന്‍ പോളിക്കാര്‍പ്പോസിന്‍റെ ശിഷ്യന്‍ ആയിരുന്ന ഐറേനിയോസ് ആണ് ഇതു രേഖപ്പെടുത്തുന്ന സഭാപിതാക്കന്മാരില്‍ പ്രഥമന്‍; ക്രി/പി. 177ല്‍ (പേജ്.571).

എഴുതിയത് യോഹന്നാനല്ല എന്നു പറയുന്നവര്‍ രചനയുടെ യവനഭാവം ഒരു ഗലീലിയന്‍ മുക്കുവന് എങ്ങനെ പിടികിട്ടും, റബ്ബിമാരുടെ വാദപ്രതിവാദരീതി പഠിക്കാന്‍ ഈ മുക്കുവന് എവിടെ കിട്ടി സൗകര്യം, യൂദനെങ്കില്‍ യൂദരെ ഇത്ര ഭര്ത്സിക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. എഫേസോസിലെ സഭ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങല്‍ക്കും യോഹന്നാന്‍ നല്‍കിയ മറുപടികളുടെ സമാഹാരമാണ് ഈ സുവിശേഷം എന്നു ബാര്‍ക്ലേ സൂചിപ്പിക്കുന്നു (പേജ്. 572).


Posted by Muhammad Sajeer Bukhari