സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 28 February 2016

ഖുര്‍ആന്‍ പറയുന്ന പൂര്‍വ വേദങ്ങള്‍ ബൈബിള്‍ ആണോ?



ഇസ്­ലാമിക വിശ്വാസം അനുസരിച്ചു ഒരു ലക്ഷത്തിലധികം പ്രവാചകന്മാരെ അല്ലാഹു അയച്ചിട്ടുണ്ട്. അതില്‍ പ്രത്യേകമായ നിയമസംഹിതകള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങള്‍ നല്‍കപ്പെട്ടവരും ഉണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന ഒരു വസ്തുതയാണ്. പ്രത്യേകം നാമം പരാമര്ശിക്കപെട്ട നാലു ഗ്രന്ഥങ്ങളും അല്ലാത്ത നൂറു ഗ്രന്ഥങ്ങളും അവയില്‍ ഉള്‍പ്പെടുന്നു. അതല്ലാത്ത ചില ഗ്രന്ഥങ്ങളുടെ സാധുത കൂടി ഖുര്‍ആന്‍ വകവെക്കുന്നുണ്ടെന്നു അല്‍ ബഖറ 136 ആധാരമാക്കി പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഖുര്‍ആന്‍ പരാമര്‍ശിച്ച പൂര്‍വ ഗ്രന്ഥങ്ങളില്‍ ഒന്നിന്‍റെ പോലും മൂലപ്രതി ഇന്ന് ലഭ്യമല്ല എന്നത് ഒരു ചരിത്ര യാഥാര്‍ത്ഥ്യമായിരിക്കെ പ്രസ്തുത ഗ്രന്ഥങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്ന കുപ്രചാരണം ചില ക്രൈസ്തവ മിഷനറി പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്നു. തീര്‍ത്തും വാസ്തവവിരുദ്ധമാണ് ഇത്. ഉദാഹരണത്തിന് ഖുര്‍ആന്‍ പ്രത്യേകം പേര് പരാമര്‍ശിച്ച മൂന്ന്‍ പൂര്‍വവേദങ്ങളെ പരിഗണിക്കാം. തൌറാത്ത് മൂസാ അ.മിനും സബൂര്‍ ദാവുദ് അ.മിനും ഇന്‍ജീല്‍ ഈസ അ.മിനും അല്ലാഹു പ്രത്യേകം ദിവ്യബോധനം നല്‍കിയതാണെന്നു വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളുടെ സമാഹാരമാണ് തൌറാത്ത് എന്നും സങ്കീര്‍ത്തന പുസ്തകം, പുതിയ നിയമത്തിലെ സുവിശേഷ പുസ്തകങ്ങള്‍ എന്നിവയാണ് യഥാക്രമം സബൂര്‍, ഇന്‍ജീല്‍ എന്നുമാണ് അവര്‍ പരിചയപ്പെടുത്തുന്നത്. വാസ്തവത്തില്‍ ഈ ഗ്രന്ഥങ്ങളുടെ രചനയെക്കുറിച്ചും അവയുടെ ഉള്ളടക്കത്തെ സംബന്ധിച്ചും രചനാകാലത്തെ പ്രതിയും മുസ്ലിംകള്‍ക്ക് ഉള്ളതിനോട് ഒരു തരത്തിലും രാജിയാകാത്ത വീക്ഷണങ്ങളാണ് ക്രൈസ്തവതക്കുള്ളത്. നിലവിലുള്ള ബൈബിള്‍ പുസ്തകങ്ങള്‍ ദൈവികമാണെന്നു അവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അവ എപ്പോള്‍ ആര്‍ക്ക് എവിടെവെച്ചു എന്ന് അവതീര്‍ണമായി? എന്ന് ചോദിച്ചാല്‍ ദൈവപ്രചോദി­തമായി മനുഷ്യ­രാ­യ എഴുത്തുകാര്‍ എഴുതിയതാണ് എന്നാണ് പറയുക. ദൈവപ്രചോദനം ആര്‍ക്കു എവിടെ വെച്ച് എന്ന് ഉണ്ടായി എന്ന് ചോദിച്ചാല്‍ മൗനം ആയിരി­ക്കും ഉത്തരം.

ബൈബിള് ആരെഴുതി? എന്നെഴുതി? എന്നു ചോദിച്ചാല്‍ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ആദ്യത്തെ ബൈബിള്‍ നിഘണ്ടു എഴുതിയ റവ.ഏ.സി. ക്ലയ്ട്ടനും മലയാളത്തിലെ ആദ്യത്തെ ബൈബിള്‍ നിഘണ്ടു വേദശബ്ദരത്നാകരം എഴുതിയ ഡോ. ഡി. ബാബുപോളും എന്ത് ഉത്തരം നല്‍കും വായിക്കാം.

പഞ്ചഗ്രന്ഥിയും മൂസ .മിന്‍റെ തൌറാത്തും

ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങള്‍ ചേര്‍ന്നതാണ് തോറ / തൌറാത്ത് എന്നു ക്രിസ്ത്യന്‍ സഹോദരങ്ങള്‍ വിശ്വസിക്കുന്നുവെന്ന് പറഞ്ഞുവല്ലോ, ഇവയെ മൊത്തത്തില്‍ ന്യായപ്രമാണം, പഞ്ചഗ്രന്ഥികള്‍ അല്ലെങ്കില്‍ പഞ്ചപുസ്തകങ്ങള്‍ എന്നു വിളിക്കുന്നു. മൂസ അ.മിനു അല്ലാഹു നല്‍കിയ തൌറാത്തുമായി ഇതിനു യാതൊരു ബന്ധവുമില്ല. നോക്കാം,
ന്യായപ്രമാണം
·         റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 243-244
     എബ്രായര്‍ മിസ്രയീമിലേക്കു പോകുന്നതിനു മുമ്പ് ഗോത്രപിതാവിന്‍റെ ഇഷ്ടം ഏതോ അത് തന്നെ അവന്‍റെ മക്കളുടെ പ്രമാണമായിരുന്നു. എബ്രായര്‍ മിസ്രയീമില്‍ വളരെക്കാലം അടിമകളായിരുന്നതുകൊണ്ടും അവരില്‍ പ്രമാണികള്‍ ഇല്ലായിരുന്നതുകൊണ്ടും, അവര്‍ മിസ്രയീമില്‍ നിന്നു മരുഭൂമിയില്‍ യാത്ര ചെയ്യുമ്പോള്‍ അവര്‍ക്ക് എന്തെങ്കിലും സംഗതിവശാല്‍ ഭിന്നതയോ വഴക്കോ ഉണ്ടായാല്‍ അവര്‍ മോശെയുടെ അടുക്കല്‍ വന്നു അതിനെ തീര്‍ത്ത്‌ കൊടുക്കണമെന്ന് അപേക്ഷിക്കും. അന്ന് മുതല്‍ മോശെ ഈ വക കാര്യങ്ങളെ വിധിക്കുന്നതിനു ചില ബുദ്ധിമാന്മാരെ നിയമിച്ചു. പിന്നീട് ഇവര്‍ക്ക് തീര്‍ക്കാന്‍ പ്രയാസമായി വരുന്ന കാര്യങ്ങളെ കുറിച്ച് അവന്‍ വിശുദ്ധ സ്ഥലത്തില്‍ യഹോവയുടെ ഇഷ്ടം എന്താണെന്ന് ആലോചിച്ഛറിഞ്ഞു വിധി പ്രസ്താവിച്ചു വന്നു. ഇപ്രാകാരം ന്യായം വിധിക്കുന്ന വിഷയത്തില്‍ യഹോവയുടെ ഇഷ്ടം അറിഞ്ഞവര്‍ പറഞ്ഞ തീരുമാനത്തിന് വിശുദ്ധ സ്ഥലത്തില്‍ മോഷേ ഗ്രഹിച്ച  തീരുമാനങ്ങള്‍ക്കും കൂടി ന്യായപ്രാമാനം എന്നര്‍ത്ഥമുള്ള തോരാഎന്നു പേര് പറഞ്ഞു വന്നു.
അദ്ദേഹം തുടരുന്നു:  പില്‍ക്കാലത്ത് ഈ കര്‍ണപരമ്പമായ പ്രമാണങ്ങളെല്ലാം എഴുത്തിലായപ്പോള്‍ ഈ പ്രമാണങ്ങള്‍ അടങ്ങിയിട്ടുള്ള പഴയ നിയ്ഹമാത്തിലെ ആദ്യ ഭാഗമായ അഞ്ചു പുസ്തകങ്ങള്‍ കൂടി തോരാ അഥവാ ന്യായ പ്രമാണം എന്നു പേര് പറഞ്ഞു തുടങ്ങി.
·         ഡോ. ഡി ബാബുപോള്‍ പേജ്. 513,399, 308
പഞ്ചഗ്രന്ഥങ്ങള്‍ മോശെയുടെ  കൃതികളായി അറിയപ്പെടുന്നു. അത് പൂര്‍ണമായി അംഗീകരിച്ചില്ലെങ്കില്‍ പോലും പല ഭാഗങ്ങളും മോശേയില്‍ നിന്നു ഉത്ഭവിച്ചതാണ് എന്നതില്‍ തര്‍ക്കം വേണ്ട.
           വാമൊഴിയായി പ്രചാരത്തിലിരുന്ന സംഗതികള്‍ പിന്നീട് വരമൊഴിയില്‍ രേഖപ്പെടുത്തിയതാണ് പഴയ നിയമം . ഇവയില്‍ പലതും, വിശേഷിച്ചു പഞ്ച ഗ്രന്ഥങ്ങള്‍ ഒന്നിലധികം സ്രോതസ്സുകളുടെ സമുച്ചയം ആണ്. അതുകൊണ്ടുതന്നെ, ആവര്‍ത്തനങ്ങളും വൈരുധ്യങ്ങളും ഒക്കെ പലയിടത്തും കാണാം.
           ലിയോണ്‍ റോത്ത് പറയുന്നുണ്ട്, തോറ അനുസ്യൂതവികസ്വരം ആണ് എന്ന്. അബ്രഹാം മുതല്‍ ഇന്ന് വരെ കാലാകാലങ്ങളില്‍ ദൈവം വെളിപ്പെടുത്തുന്നതാണ് തോറ ഉള്‍കൊള്ളുന്നത്.  ഇതിനെ പൊതുവായി മോശെയുടെ ന്യായപ്രമാണം എന്നു പറയുന്നത് CONSCIOUS FICTION ആണ് എന്നു റോത്ത് പറയുന്നു.
ഇനി പഞ്ചഗ്രന്ഥങ്ങളിലെ ഓരോന്നും വെവ്വേറെ പരിഗണിക്കാം.
1.       ഉല്പത്തി പുസ്തകം
(റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 71)
ഉല്പത്തി പുസ്തകത്തില്‍ ഇതിന്‍റെ ഗ്രന്ഥകര്‍ത്താവിനെ കുറിച്ച് യാതൊന്നും പറഞ്ഞിട്ടില്ല. മോശയുടെ പുസ്തകമെന്നു ഇതിനു തലവാചകം എഴുതാറുണ്ടെങ്കിലും ഇതില്‍ മോശെ എഴുതിയ ഭാഗങ്ങള്‍ ചിലതുണ്ടെന്നല്ലാതെ മുഴുവനും മോശേയാണ് എഴുതിയത് എന്ന് പറയുന്നതിന് പല തടസ്സങ്ങളുമുണ്ട്.
മോശെ ഈ പുസ്തകമെഴുതിയെന്നാണ് യെഹൂദശാസ്ത്രിമാരുടെ പാരമ്പര്യം. ആ തലവാചകം ഈ പുസ്തകം എഴുതപെട്ട കാലത്തിലല്ല, പില്‍ക്കാലത്തില്‍ എഴുതിയതായത്കൊണ്ട് ഇക്കാര്യത്തില്‍ അതൊരു ആധാരമാകുന്നതല്ല. മൂലഭാഷയില്‍ സമര്‍ത്ഥന്മാരായ പണ്ഡിതന്മാര്‍ ഈ പുസ്തകത്തില്‍ രണ്ട് ഗ്രന്ഥകര്‍ത്താക്കന്മാര്‍ എഴുതിയ രണ്ട് പുസ്തകത്തെ മൂന്നാമതൊരു ഗ്രന്ഥകര്‍ത്താവ് ഒന്നായി ചേര്‍ത്തു എന്ന് തീരുമാനിച്ചിരിക്കുന്നു. ഈ മൂന്ന് പേരില്‍ ഒരാള്‍ ദൈവത്തിനു യഹോവഎന്നും മറ്റെയാള്‍ ദൈവംഎന്നും, മൂന്നാമത്തവന്‍ മതാനുഷ്ടാനം ഇന്നതെന്നും പറഞ്ഞിരിക്കുന്നു. ഇത് കൂടാതെ, ആ പണ്ഡിതന്മാര്‍ ഈ പുസ്തകത്തിലെ ഭാഷരീതിയെ ശ്രദ്ധിച്ചു ഇതിലെ ആദ്യഗ്രന്ഥകര്‍ത്താക്കന്മാര്‍ രണ്ടുപേരും ശലമോന്‍ രാജാവിന്‍റെ കാലത്തോ അല്ലെങ്കില്‍ ക്രി.മു.800ല്‍ യെശയ്യാവിന്‍റെ കാലത്തോ എഴുതി എന്നും മൂന്നാംഗ്രന്ഥകര്‍ത്താവ് അതിനു കുറെ കാലത്തിനു ശേഷം എഴുതി എന്നും പറയുന്നു.
·         ഡോ. ഡി ബാബുപോള്‍ പേജ്. 127
ഉല്‍പ്പത്തി ഉള്‍പ്പടെയുള്ള പഞ്ചഗ്രന്ഥി നിയതമായ ഒരു രൂപം പ്രാപിച്ചതു ക്രി.മു. 10 മുതല്‍ 6 വരെ നൂറ്റാണ്ടുകള്‍ക്കിടയില്‍ എവിടെയോ ആണ്. മോശെയുടെ കാലം കഴിഞ്ഞു ഏതാണ്ട് മൂന്നു ശതാബ്ധങ്ങള്‍ കഴിഞായിരിക്കണം ഈ ഗ്രന്ഥങ്ങളിലെ ആദ്യ വരികള്‍ കുറിക്കപ്പെട്ടത്. അതുകൊണ്ട് മോശെ എഴുതിയ ഏതോ കയ്യെഴുത്തുപ്രതിയിലാണ് തുടക്കം എന്നു വിചാരിക്കുന്നത് യുക്തിസഹമല്ല. സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും സരണികളിലൂടെ പഞ്ചഗ്രന്ഥം നിരൂപണം ചെയ്ത പന്ധിതന്മാരുടെ യുക്തി ഭദ്രമായ നിഗമനത്തിന് പുറം തിരിഞ്ഞു നില്‍ക്കാന്‍ വിഷമം.
... യഹൂദ ജനതയ്ക്ക് ആദ്യമായി ഒരു സംഘടനയും ഒരു ചട്ടക്കൂടും ഉണ്ടാക്കിയത് മോശെയാണ്. ആ ചട്ടക്കൂട് കാലാനുസൃതമായി പരിണാമ വിധേയമായെങ്കിലും എഴുതിവെച്ച കാലത്ത് അതുവരെ ഉള്ളതെല്ലാം അദ്ദേഹത്തില്‍ ആരോപിതമായി. അങ്ങനെയാണ് ഗ്രന്ഥകര്‍ത്താവ് മോശെയാണ് എന്ന ധാരണ ഉറച്ചത്. എന്നാല്‍ പലര്‍ കൂട്ടിച്ചേര്‍ത്തതാണ് എന്നു നമുക്ക് കാണാം. പരസ്പര വിരുദ്ധങ്ങളായ സംഗതികള്‍ കടന്നു വരുന്നത് അങ്ങനെയാണ്.

2.        പുറപ്പാട് പുസ്തകം
(റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 287,288)
പുറപ്പാടു പുസ്തകത്തില്‍ പ്രാചീന കാലത്തെ പ്രമാണങ്ങളും പ്രവാചകകാലത്തെ പ്രമാണ­ങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത്കൊണ്ടും ഇതിനെ ഒടുവിലായി എഴുതിയിരിക്കുന്ന ഗ്രന്ഥകാ­ര­ന്‍ ആരാണെന്നു നമുക്ക് അറിഞ്ഞുകൂടാത്തതുകൊണ്ടും ഇത് എഴുതപ്പെട്ട കാലം നമുക്ക് വ്യ­ക്ത­മായി അറിവാന്‍ പാടില്ല.
ഇതില്‍ മോശെ ജനങ്ങള്‍ക്ക്‌ നല്‍കിയ പ്രമാണങ്ങള്‍ ഉള്ളത്കൊണ്ട് ഈ ഗ്രന്ഥത്തെ മോശെ­യുടെ പുസ്തകം എന്ന് പറഞ്ഞു വന്നു. ഈ പ്രമാണങ്ങള്‍ നിര്‍മിച്ചതും മോശേയാ­ണെന്ന് പറ­യാ­­മെങ്കിലും അവനാണ് ഈ പുസ്തകത്തിന്‍റെ ഗ്രന്ഥകര്‍ത്താവ് എന്ന് പറവാന്‍ പാടില്ല. മുമ്പ് പറഞ്ഞത് പോലെ ഇതില്‍ പല ന്യായപ്രമാണങ്ങള്‍ അടങ്ങിയിരിക്കുന്നത് കൊണ്ട് ഈ പു­­സ്ത­ക­­ത്തെ ഒരുത്തനല്ല, പലര്‍ രചിച്ചതാണെന്ന് പറയാം.

·         ഡോ. ഡി ബാബുപോള്‍ പേജ്. 415
പുറപ്പാടിന്‍റെ രചനാകാലം വ്യക്തമല്ല. ഇപ്പോഴത്തെ രൂപത്തില്‍ പൂര്‍ണമായത് ക്രി.മു. അഞ്ചാം നൂറ്റാണ്ടിലാണെന്നു കരുതപ്പെടുന്നു. സംഭവം നടന്ന കാലം മുതല്‍ തലമുറകള്‍ വാമൊഴിയായി കൈമാറിയ കഥ വരമൊഴിയായത് അതിനും മുമ്പ് തന്നെ. ഉല്‍പ്പത്തി പുസ്തകം എന്ന പോലെ പുറപ്പാട് പുസ്തകവും യാഹ്­വിസ്റ്റ്, എലോഹിസ്റ്റ്, പ്രീസ്റ്റ്­ലി ഇങ്ങനെ പല സ്രോതസ്സുകളുടെ സമന്വയം ആണ്. ആവര്‍ത്തനത്തിന്‍റെ കര്‍ത്താവും ചില സംഭാവനകള്‍ നല്‍കിയിട്ടുണ്ടാവാം അവസാനരൂപത്തിന്‍റെ ഘടനയില്‍. ..... മോശെ തന്നെ കുറിച്ചുവെച്ചതോ മോശെയുടെ സമകാലീനരില്‍ നിന്നു കേട്ടറിഞ്ഞതോ ആയ ഒരു പ്രാഗൂപത്തെ ആശ്രയിച്ചു പില്‍ക്കാലത്ത് ഗ്രന്ഥരൂപത്തില്‍ നിര്‍മിക്കപ്പെട്ട ഇതിഹാസമാനങ്ങളുള്ള ചരിത്രഗന്ധിയായ കൃതി എന്നു പറഞ്ഞു അവസാനിപ്പിക്കുക.
3.         ലേവ്യ പുസ്തകം
(റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 537)
ഇതിന്‍റെ ഗ്രന്ഥകര്‍ത്താവ് ആരെന്നു നമുക്ക് അറിവാന്‍ നിവൃത്തിയില്ല.
·              ഡോ. ഡി ബാബുപോള്‍ പേജ്. 592
           ക്രി.മു. 515ല്‍ പുനര്‍നിര്‍മിക്കപ്പെട്ട ദേവാലയത്തിലെ അനുഷ്ടാനങ്ങളുടെ അടിസ്ഥാനമായി 500 നു ശേഷം, അതിനു മുമ്പേ നിലവിലിരുന്ന ആചാരങ്ങളുള്‍പ്പെടുത്തിക്കൊണ്ട് ക്രോഡീകരിക്കപ്പെട്ടതാണ് ലേവ്യപുസ്തകം എന്നു ജോഷ്വാ പോര്‍ട്ടര്‍ എന്ന ഇംഗ്ലീഷ് പണ്ഡിതന്‍ രേഖപ്പെടുത്തിയിരിക്കുന്നത് വലിയ വിവാദങ്ങള്‍ ഇളക്കിവിടാത്ത പ്രസ്താവനയാണെന്ന് തോന്നുന്നു. എബ്രായ ഭാഷയില്‍ അവന്‍ വിളിച്ചുഎന്നായിരുന്നു പേര്. സെപ്ടുആജിന്റില്‍ ലെയുത്തിക്കോന്‍ ആയി. അത് വുല്‍ഗാത്ത വഴി ഇംഗ്ലീഷില്‍ ലെവിടിക്കസും. ആരെഴുതി? മുഖ്യ സ്രോതസ്സ് മോശെ തന്നെ. എന്നാല്‍ ഇപ്പോഴത്തെ രൂപം മോശേയ്ക്ക് ശേഷം നൂറ്റാണ്ടുകള്‍ പിന്നിട്ട കാലത്താണ് കൈവരിച്ചത്

4.        സംഖ്യാപുസ്തകം
(റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 614)
മോശെ എഴുതിയ ഗ്രന്ഥങ്ങളില്‍ ഇത് നാലാമത്തെതാണെന്ന് തലവാചകത്തില്‍ കാണുന്നു. എന്നാല്‍ വൈദികപണ്ഡിതന്‍മാരില്‍ പലരും ഉല്‍പ്പത്തി പുസ്തകം മോശേയാല്‍ എഴുതപ്പെട്ടതല്ലെന്നു പറയുന്നത് പോലെ തന്നെ ഈ പുസ്തകവും അവന്‍ എഴുതിയതല്ലെന്നു പറയുന്നു. ഉത്പ്പത്തിപ്പുസ്തകത്തിനു ആധാരമായി മൂന്ന് പുസ്തകങ്ങള്‍ ഉണ്ടായിരുന്നതുപോലെ തന്നെ ഇതും ആരംഭത്തില്‍ മൂന്ന് പുസ്തകങ്ങള്‍ ആയിരുന്നുവെന്നും, ദൈവത്തിനു യഹോവഎന്ന് പേരു പറയുന്നവനും ദൈവംഎന്ന് പറയുന്നവനും, ആചാരങ്ങളെ പ്രതിപാദിക്കുന്നവനും എന്നിങ്ങനെ ഇതിനു മൂന്ന് ഗ്രന്ഥകാരന്മാര്‍ മൂന്ന്പേരുണ്ടെന്നും അഭിപ്രായപ്പെടുന്നു. അവര്‍ മോശെയില്‍ നിന്ന് വാമൊഴിയായും കയ്യെഴുത്തുപ്രതികള്‍ മൂലമായും ഗ്രഹിച്ചിരുന്ന പലതും ഇവരുടെ എഴുത്തുകളില്‍ കൂടെ ചേര്‍ത്തതാണ് മോശെ ഇതിന്‍റെ ഗ്രന്ഥകര്‍ത്താവാണെന്നുള്ള യെഹൂദാഭിപ്രായത്തിനു കാരണം.
·          ഡോ. ഡി ബാബുപോള്‍ പേജ്. 645
ബൈബിളില്‍ പഴയനിയമത്തിലെ നാലാമത്തെ പുസ്തകം. പുസ്തകം തുടങ്ങുന്നത് കാനേഷുമാരിയോടെയാണ്. അതുകൊണ്ടാണ് സംഖ്യകളുടെ ഗ്രന്ഥം എന്നറിയപ്പെടുന്നതു. എന്നാല്‍ പഞ്ചഗ്രന്ഥങ്ങള്‍ പ്രതിപാദിക്കുന്ന കാലത്തെ കണക്ക് ഒന്നും അല്ല എന്നു മക്കെന്‍സിയും അല്ബ്രയ്ട്ടും ഉള്‍പ്പടെ പല പ്രതിഭാധനരും അഭിപ്രായപ്പെട്ടിരിക്കുന്നു. അല്ബ്രയ്ട്ടിന്‍റെ അഭിപ്രായത്തില്‍ ദാവീദിന്‍റെ കാലത്തേതാണ് രചന. ആദ്യത്തെ കാനേഷുമാരി എടുത്തതും ദാവീദല്ലേ! 2 ശമു. 24
...... ഒരായിരം സംവത്സരങ്ങളിലെ പാരമ്പര്യങ്ങള്‍ - ചരിത്രം, നിയമം, അനുഷ്ടാനം, ആരാധന കൂടിക്കുഴഞ്ഞ ഒരു സങ്കീര്‍ണ സമസ്യ ആയ സംഖ്യാപുസ്തകത്തെ ഒരൊറ്റ പുസ്തകം ആയി പരിഗണിക്കുന്നത് പോലും തെറ്റാണ് എന്നു വാദിക്കുന്നവരും ഇല്ലാതില്ല.    
5.         ആവര്‍ത്തനപുസ്തകം
(റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 51)
പുരാതന ഗ്രന്ധകര്‍ത്താക്കന്മാരില്‍ ചിലര്‍ വിശിഷ്ടമായ ഒരു ഉപദേശത്തിനെ പ്രതിപാദിക്കുന്നതിനു ആഗ്രഹിച്ചാല്‍ അവര തങ്ങള്‍ പറയുന്ന ഉപദേശം ദാവീദു, ഹാനോക്, യെശയ്യാവ് മുതലായ മഹാന്മാര്‍ പറയുന്നു എന്ന് ഭാവിച്ചു. വാസ്തവത്തില്‍ തങ്ങള്‍ തന്നെ എഴുതുന്നവയെ ആ മഹാന്മാര്‍ എഴുതിയെന്നു പറയുന്നതു അബദ്ധമാണെന്നു വിചാരിച്ചിരുന്നില്ല. മോശെ ഈ പുസ്തകത്തില്‍ കാണുന്ന പോലെയുള്ള പ്രസംഗങ്ങളും സങ്കീര്‍ത്തനങ്ങളും പറഞ്ഞിരിക്കാമെങ്കിലും അവന്‍ ഇതില്‍ തന്‍റെ മരണത്തെ കുറിച്ച് എഴുതാന്‍ ഇടയില്ലെന്നും, ഈ പുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷക്കും അവന്‍ ഉപയോഗിക്കുന്ന ഭാഷക്കും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഇതില്‍ പറഞ്ഞിരിക്കുന്ന പൂജാഗിരികള്‍, കര്‍മ്മാനുഷ്ടാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ബുദ്ധിയുപദേശങ്ങള്‍ അവന്‍റെ കാലത്തല്ല, പില്‍ക്കാലത്താണ്‌ ഉണ്ടായതെന്നും അറിഞ്ഞു വേദപണ്ഡിതന്‍മാറില്‍ പലര്‍ ഇതില്‍ മോശെ ഉപദേശിച്ച പലതുണ്ടെങ്കിലും ഈ പുസ്തകം മോശെയാലല്ല, പില്‍ക്കാലത്തിലാണ് എഴുതപ്പെട്ടതെന്നു അഭിപ്രായപ്പെടുന്നു. ഇത് എഴുതിയത് ആരാണെന്നു നമുക്ക് അറിഞ്ഞു കൂടാ
·         ഡോ. ഡി ബാബുപോള്‍ പേജ്. 592
പഞ്ചഗ്രന്ഥിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ഗ്രന്ഥം മോശെയുടെ പുസ്തകം  എന്നാണ് അറിയപ്പെടുന്നതെങ്കിലും ഇതിന്‍റെ കാലം, കര്‍തൃത്വം ഇവ വിവാദ വിഷയങ്ങളാണ്. കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിന്‍റെ ആദ്യപകുതിയിലും മിക്ക പണ്ഡിതന്മാരും ഇത് ഒരു pious fraud എന്ന ചിന്തയിലായിരുന്നു. ഇപ്പോള്‍ പലതാണ് അഭിപ്രായങ്ങള്‍. (i) മോശെയല്ല എഴുതിയത്, പഞ്ചഗ്രന്ഥിയിലെ ആദ്യകൃതികളുടെ കര്‍ത്താവുമല്ല ചമച്ചത്, ഏതെങ്കിലും ഒരു വ്യക്തി രചിച്ചതേ അല്ല. (ii) ജോസിയാ രാജാവ് (ക്രി.മു. 640- 609) കണ്ടെത്തിയ ഗ്രന്ഥം ആണ് ഇതെന്ന് ജെറോം എ.ഡി. നാലാം നൂറ്റാണ്ടില്‍ പറഞ്ഞു. (iii) ഈ പുസ്തകത്തിലെ ശൈലി യിരമ്യാ പ്രവാചകന്‍റെ ശൈലിക്ക് സമാനം. (iv) ജോസിയയുടെ  കാലത്ത് കണ്ടെത്തിയ കൃതി അതിനേക്കാള്‍ പഴക്കം ഉള്ളതാവണം. ഹെസക്കിയ (ക്രി.മു. 727643) ആണ് നവീകരണത്തിന് തുടക്കം കുറിച്ചത്. പിന്നെ മനശ്ശെ (698643) അത് തടയുകയായിരുന്നു. അക്കാലത്ത് ഗ്രന്ഥവും ഒളിപ്പിച്ചിരിക്കാം. എങ്കില്‍ കൃതി ഹെസക്കിയയുടെ കാലത്ത് എഴുതപ്പെട്ടിരിക്കാം. (v) ഒരൊറ്റ ദേവാലയം എന്ന ആശയം ഉള്ളതിനാല്‍ ക്രി.മു. 525 നു ശേഷം വിരചിതം. എന്തുകൊണ്ടെന്നാല്‍ 525ല്‍ ഈജിപ്തില്‍ യരുശലേം ദേവാലയം പോലെ ഒന്ന് ഉണ്ടായിരുന്നതായി അരമായ പപ്പൈറസ് പറയുന്നു. (vi) അത് ശരിയാവണമെന്നില്ല. നിയമത്തിന്‍റെ ലംഘനം നിയമത്തിന്‍റെ അഭാവത്തെ കുറിക്കണമെന്നില്ല. തന്നെയുമല്ല, യരുശലേം ദേവാലയത്തിന്‍റെ പതനത്തിനു ശേഷം താത്കാലികമായി നിര്‍മിച്ചതാവാം സെയിനെ (അസ്വാന്‍) യിലെ ദേവാലയം. അല്ലെങ്കില്‍ ദൂരക്കൂടുതല്‍ കൊണ്ട് ഒരു ബദല്‍ തെറ്റില്ല എന്നു കരുതിയതാവാം.അതുമല്ലെങ്കില്‍ ഉത്തരരാജ്യത്തെ പുരോഹിതന്മാര്‍ ആവാം ഈജിപ്തില്‍ ദേവാലയം പണിതത്. ഉത്തര രാജ്യം 722ല്‍ അസ്തമിച്ചുവല്ലോ. (vii) ഉടമ്പടി നവീകരണത്തിന്‍റെ രചിക്കപ്പെട്ടതാവാം. (viii) യോശുവ മുതല്‍ 2.രാജാ വരെയുള്ള ഒരു ബ്രഹദ്‌ഗ്രന്ഥത്തിന്‍റെ ആമുഖം എന്നു നോര്‍ത്ത് 1948ല്‍ പറഞ്ഞു. (ix) ക്രി.മു. രണ്ടാം സഹസ്രാബ്ദത്തില്‍ രാജാക്കന്മാര്‍ ഉടമ്പടി ചെയ്തിരുന്ന സമ്പ്രദായം സ്വീകരിച്ചു രചിച്ചതാണ് ഈ കൃതി എന്നു 1955ല്‍ മെന്‍ഡഹോള്‍ അഭിപ്രായപ്പെട്ടത് ഈ അന്വേഷണത്തില്‍ വഴിത്തിരിവായി. ആ സമ്പ്രദായത്തില്‍ ആമുഖം ചരിത്രാവലോകനം, ഉടമ്പടി വ്യവസ്ഥകള്‍, അനുഗ്രഹങ്ങളും ശാപങ്ങളും, സാക്ഷികള്‍ എന്നിങ്ങനെ ആയിരുന്നു ഘടന. ഉടമ്പടി ദേവാലയത്തില്‍ സൂക്ഷിക്കണം, കാലാകാലങ്ങളില്‍ പരസ്യമായി പാരായണം ചെയ്യണം എന്നീ വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. ക്ലൈന്‍, മക്കാര്‍ത്തി, വെന്‍­ഹാം എന്നിവര്‍ ഏറിയും കുറഞ്ഞും ഇതിനോട് യോജിച്ചു. (x) വെയിന്‍­ഫെല്ഡ് ഈ ആശയത്തോട് യോജിച്ചെങ്കിലും ഈ രൂപം പ്രാപിച്ചത് ഹെസക്കിയ ജോസിയ കാലത്താണ് എന്നു പറഞ്ഞുവെച്ചു. (xi) ക്രി. മു. പത്താം നൂറ്റാണ്ടു എന്നു വെല്‍ക്ക്. (xii) പതിനൊന്നാം നൂറ്റാണ്ടില്‍ ശമുവേലിന്‍റെ നേതൃത്വത്തില്‍ എന്നു റോബര്‍ട്സണ്‍. (xiii) മോശെ രചിച്ച ഒരു പ്രാഗ്രൂപം, പിന്നെ പലര്‍ പലത് കൂട്ടിച്ചേര്‍ത്തു. മോശെയുടെ കാലം കഴിഞ്ഞു 400500 വര്ഷം എടുത്തു ഇന്നത്തെ രൂപം പ്രാപിക്കാന്‍. (xiv) പ്രാവാസത്തിന്‍റെ അന്ത്യഘട്ടം എന്നു ഹോള്‍ഷര്‍, ഹോഴ്സ്റ്റ്, കെന്നെറ്റ്. (xv) പ്രവാസാനന്തരം എന്നു പെദര്‍സെന്‍. (xvi) വേറെയും ഏറെ. ബ്ലന്കിന്‍സോപ്പ് ജറോം കമന്‍റെറിയില്‍ പറയും പോലെ  the result of a long process of formation, from the earliest times to the post exilic period – i.e. part of the mainstream of great canonical tradition paused on in the north and edited by a Judean hand some time after the fall of Samaria (721)” എന്നു വിചാരിച്ചാല്‍ മതിയെന്ന് തോന്നുന്നു.

            അല്ലാഹു തന്നെയാണ് തൌറാത്ത് ഇറക്കിയത് എന്നു ഖുര്‍ആന്‍ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തൌറാത്ത് ആയി ഇന്ന് ക്രിസ്ത്യാനികള്‍ പരിചയപ്പെടുത്തുന്ന പഞ്ചഗ്രന്ഥികള്‍ അവരുടെ വിശ്വാസമനുസരിച്ച് പോലും ദൈവം നല്‍കിയതാണെന്നു പറയാനാവില്ല എന്നു മുകളിലുദ്ധരിച്ച പുരോഹിതന്മാരുടെ പണ്ഡിതോചിതമായ പ്രതികരണങ്ങള്‍ സുതരാം വ്യക്തമാക്കുന്നു.

ദാവീദിന്‍റെ സങ്കീര്ത്തനവും 

ദാവൂദ്അ.മിന്‍റെ സബൂറും

·           (റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 604)

സങ്കീര്‍ത്തന പുസ്തകത്തിന്‍റെ ചരിത്രം:

ഈ സങ്കീര്‍ത്തന പുസ്തകം ഏകകാലത്ത് ഏകഗ്രന്ഥകാരനാല്‍  ഏകഗ്രന്ഥമായി എഴുതപ്പെട്ടതല്ല. അത് പല കാലങ്ങളില്‍ പല ഗ്രന്ഥകാരന്മാരാല്‍ എഴുതപ്പെട്ടതാണെന്ന് തോന്നുന്നു. ഈ സങ്കീര്‍ത്തനങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തത് ആരെന്നും എപ്പോഴെന്നും സൂക്ഷ്മമായി അറിവാന്‍ നിവൃത്തിയില്ല. എന്നാല്‍ മിസ്രയീം ദേശത്തു ഏകദേശം ക്രി.മു. 200നു മുമ്പ് എഴുതപ്പെട്ട പഴയ നിയമ യവന ഭാഷാന്തരത്തെ നാം നോക്കുമ്പോള്‍ അക്കാലത്ത് സങ്കീര്‍ത്തനങ്ങളെല്ലാം ഇപ്പോഴുള്ള പ്രകാരം ഏകഗ്രന്ഥമായി ചേര്‍ക്കപ്പെട്ടിരുന്നുവെന്നും വ്യക്തമാകും.

മുമ്പുള്ള ഗീത പുസ്തകങ്ങള്‍:

ഇപ്പോഴുള്ള സങ്കീര്‍ത്തന പുസ്തകത്തില്‍ ചില ചെറിയ ഗീതങ്ങള്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നു. 72 : 20 ഒരു പുസ്തകം അവസാനിക്കുന്നു.  ചില ഗീതങ്ങള്‍ കോരഹിന്‍റെ പുത്രന്മാര്‍ക്ക് എഴുതിയ ഗീതങ്ങള്‍ എന്നു തലവാചകങ്ങളില്‍ എഴുതിയിരിക്കുന്നത് കൊണ്ട് അവയൊക്കെയും ഇപ്രകാരം ചെറിയ പുസ്തകങ്ങളില്‍ ചേര്‍ക്കപ്പെട്ടിരുന്നവയാണെന്നു വിചാരിക്കാം.
     എന്നാല്‍ ഇതിനെ സംബന്ധിച്ച് ഒന്നും തീര്‍ത്ത്‌ പറവാന്‍ നിവൃത്തിയില്ല. താഴെ പറയുന്ന സന്കീര്‍ത്തനങ്ങള്‍ മുമ്പ് അഞ്ചു സങ്കീര്‍ത്തന പുസ്തകങ്ങളില്‍ ഉള്‍പ്പെട്ടിരുന്നവയാണെന്നു അനുമാനിക്കാം.
(i)       ദാവീദിന്‍റെ സങ്കീര്‍ത്തനങ്ങള്‍ 341
(ii)     ദാവീദിന്‍റെ സങ്കീര്‍ത്തനങ്ങളില്‍ മറ്റൊരു സഞ്ചയം  5172
(iii)    സംഗീതക്കാരായ ആസാഫിന്‍റെ പുത്രന്മാരുടെ സങ്കീര്‍ത്തനങ്ങള്‍ 50, 7383
(iv)    സംഗീതക്കാരായ കോരഹിന്‍റെ പുത്രന്മാരുടെ സങ്കീര്‍ത്തനങ്ങള്‍  4249, 84-89    
(v)     ആരോഹണ സങ്കീര്‍ത്തനങ്ങള്‍ 120134. ചില വൈദിക പണ്ഡിതന്മാര്‍ വേറെയും രണ്ടു സങ്കീര്‍ത്തന സഞ്ചിക കൂടിയുണ്ടെന്ന് അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇവയെ വ്യക്തമായി വിവേചിക്കുക സാധ്യമല്ല.
16, 5660 ഇവയ്ക്കു എടുക്കപ്പെട്ടവഎന്നു അര്‍ത്ഥമുള്ള മസ്കീല്‍ എന്നും 57 സങ്കീര്‍ത്തനങ്ങള്‍ക്കു രാഗത്തോട്‌ കൂടെ പാടാനുള്ള പാട്ട്എന്നര്‍ത്ഥമുള്ള മിസ്മോര്‍ എന്നും പേരാകയാല്‍ ഈ സങ്കീര്‍ത്തനങ്ങളുടെ ഉത്പത്തിയും സ്വഭാവവും മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ചിലര്‍ വിചാരിക്കുന്നു. സങ്കീര്‍ത്തനങ്ങളുടെ തല വാചകങ്ങളില്‍ കാണുന്ന കന്യകമാര്‍ മുതലായ പദങ്ങള്‍ ഈ പാട്ടുകളെ സംബന്ധിച്ചുള്ള പ്രത്യേകതയെ സൂചിപ്പിക്കുന്നു. ഈ പദങ്ങളുടെ അര്‍ഥം അകാരാദിക്രമത്തില്‍ ഈ നിഘണ്ടുവിന്‍റെ അതാതു ഭാഗത്തു ചേര്‍ത്തിട്ടുണ്ട്.

ഗ്രന്ഥകര്‍ത്താക്കന്മാര്‍:

മേല്‍പ്പറഞ്ഞവയെല്ലാം നോക്കുമ്പോള്‍ യഹൂദന്മാര്‍ പ്രവാസത്തില്‍ നിന്നു മടങ്ങി വന്ന ശേഷം മക്കാബ്യരുടെ കാലം വരെ അവര്‍ പല സങ്കീര്‍ത്തനങ്ങള്‍ രചിക്കുന്നതിനും പാടുന്നതിനും താത്പരരായിരുന്നുവെന്നു വിശ്വസിക്കാം. ചില സങ്കീര്‍ത്തനങ്ങളില്‍ പ്രവാസത്തെ കുറിച്ചുള്ള സംഗതികള്‍ പ്രതിപാധിച്ചിരിക്കുന്നത് കൊണ്ട് ആ സങ്കീര്‍ത്തനങ്ങള്‍ രചിക്കപെട്ട കാലം നമുക്ക് ഉദ്ധേശിക്കവുന്നതാണ്. ഉദാഹരണമായി നാല്പത്തിരണ്ടാം സന്ക്ലീര്‍ത്തനം നോക്കുക. അതുപോലെ തന്നെ ദാവീദു പല സങ്കീര്‍ത്തനങ്ങള്‍ രചിച്ചുവെന്നും മറ്റു ചോഇല സങ്കീര്‍ത്തനങ്ങളില്‍ എഴുതിയിരിക്കുന്ന ചില വാക്യങ്ങള്‍ അവന്‍ രചിച്ചവയാനെന്നും പറയാം. എന്നാല്‍ സങ്കീര്‍ത്തനങ്ങളില്‍ കാണുന്ന തല വാചകങ്ങള്‍ ആരംഭാകാലത്തല്ല, പില്‍ക്കാലത്ത്‌ എഴുതപെട്ടവയാകയാല്‍ ഇപ്പോള്‍ സന്കീര്തന പുസ്തകത്തില്‍ ദാവീദു എഴുതിയതെന്നു തലവാചകമുള്ള 35 സങ്കീര്‍ത്തനങ്ങള്‍ ദാവീദു എഴുതിയെന്നു പറയുന്നതിനു ശരിയായ ആധാരമില്ല.

സങ്കീര്‍ത്തന പുസ്തകത്തിലടങ്ങിയിരിക്കുന്ന വിഷയം:

     ഭിന്ന കാലങ്ങളില്‍ പല ഭക്തന്മാരാല്‍ എഴുതപെട്ട ഈ ഗ്രന്ഥത്തിലെ വിഷയം ചുരുക്കിപ്പറയുക സാധ്യമല്ല. എന്നാല്‍ പ്രവാസത്തില്‍ നിന്നു വന്ന ശേഷം യഹൂദന്മാര്‍ ഇവയെ അന്വേഷിച്ചു പിടിച്ചു താത്പര്യത്തോട്‌ കൂടി പാടി വരുന്നു; അക്കലത്തുള്ള വൈദിക പണ്ഡിതന്മാര്‍ പല ഗ്രന്ഥങ്ങളില്‍ നിന്നു സങ്കീര്‍ത്തനങ്ങളെടുത്തു അവയെ തിരുത്തി ഏകഗ്രന്ഥമായി രൂപീകരിച്ചു എന്നും; ഇവയില്‍ അക്കലത്തുള്ള ഭക്തിയുടെ അനുഭവവും, ദൈവാരാധനായു, എബ്രായര്‍ക്കുള്ള പ്രതിഫലവും, അവരുടെ പ്രത്യാശയും പ്രതിപാധിച്ചിരിക്കുന്നുവെന്നും സ്പഷ്ടമാവുന്നു. സങ്കീര്‍ത്തനപുസ്തകത്തില്‍ പലര്‍ പല തവണയായി പാടിയ ഗീതങ്ങള്‍ അന്തര്‍ഭവിച്ചിരിക്കുന്നത് കൊണ്ട് ഈ ഗ്രന്ഥത്തില്‍....


·         ഡോ. ഡി ബാബുപോള്‍ പേജ്. 643

പഞ്ചഗ്രന്ഥങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ട് അഞ്ചായി തിരിച്ചിരിക്കുന്ന ഈ കീര്‍ത്തന സമുച്ചയം ദാവീദ് രചിച്ചതാണ് എന്നായിരുന്നു കഴിഞ്ഞ നൂറ്റാണ്ടു വരെ ധരിച്ചിരുന്നത്. ഇപ്പോള്‍ അങ്ങനെ കരുതുന്നവര്‍ വിരളമാണ്.
... ദാവീദിനൊക്കെ വളരെ മുമ്പ് നാടോടിപ്പാട്ടായി കനാന്യര്‍ ഉപയോഗിച്ചിരുന്ന ഒന്നിന്‍റെ പരാവര്‍ത്തനമാണ് സങ്കീ.29 എന്നു അള്‍ബ്രൈറ്റ് പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ സങ്കീര്‍ത്തനങ്ങളും പ്രവാസാനന്തര കൃതികളാണ് എന്നു മറ്റു ചിലര്‍ കരുതിയിരുന്നു. മക്കാബ്യ കാലത്തിന്‍റെ സൃഷ്ടിയാനെന്നുള്ള ചിന്ത കുമ്രാന്‍ രേഖകള്‍ വെളിച്ചത്തായത്തോടെ പൊളിഞ്ഞു. മിക്കവയുഇമ് പ്രവാസ പൂര്‍വ രചനകളാണ് എന്നത്രേ ഇപ്പോള്‍ പോതുസംമതം കാണുന്ന അഭിപ്രായം.
സങ്കീര്‍ത്തനങ്ങളുടെ വൈവിധ്യത്തെ കുറിച്ച് പറഞ്ഞുവല്ലോ. അതുതന്നെ പല പരിപ്രേക്ഷ്യങ്ങള്‍ക്ക് വക നല്‍കുന്നതത്രെ. യിശ്ശായിയുടെ മകന്‍ ദാവീദിന്‍റെ പ്രാര്‍ഥനകള്‍, ആരോഹന ഗീതങ്ങള്‍, കോരഹിന്‍റെ പുത്രന്മാരുടെ കീര്‍ത്തനങ്ങള്‍, ആസാഫിന്‍റെ കൃതികള്‍ ഇങ്ങനെ തിരിക്കാം.

ഇനി ചോദിക്കാം, അല്ലാഹു ദാവൂദ് നബി അ.മിനു നല്‍കിയെന്ന് വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ച ഗ്രന്ഥമാണിതെന്നു പറയാന്‍ ഇനിയും നിങ്ങളെ ബുദ്ധി അനുവധിക്കുന്നുണ്ടോ?

ഇഞ്ചീലും സുവിശേഷങ്ങളും

            ഈസാ അ.മിനു കിട്ടിയ വേദഗ്രന്ഥത്തിനു ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന നാമം അല്‍ ഇഞ്ചീല്‍ എന്നാണ്. സുവാര്‍ത്ത, സുവിശേഷം എന്നൊക്കെയാണ് അതിന്‍റെ അര്‍ഥം. ബൈബിള്‍ പുതിയ നിയമത്തിലെ ആദ്യത്തെ നാലു സുവിശേഷങ്ങളും വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന സുവിശേഷവുംവെവ്വേറെയാണ് എന്നു ഗ്രഹിക്കുവാന്‍ അധിക ബുദ്ധി വേണ്ട. ബൈബിളില്‍ ഉള്ളത് മത്തായിയുടെ സുവിശേഷം’, ‘മര്‍കോസിന്‍റെ സുവിശേഷം’, ‘ലൂക്കോസിന്‍റെ സുവിശേഷം’, ‘യോഹന്നാന്‍റെ സുവിശേഷംഎന്നിവയാണ് ; അല്ലാതെ ഈസാനബി അ.മിന്‍റെ സുവിശേഷംഅല്ല. മാത്രമല്ല, ബൈബിളില്‍ ഇപ്പോഴുള്ള സുവിശേഷങ്ങള്‍ ഉപര്യുക്ത വ്യക്തികളിലേക്ക് ആരോപിക്കപ്പെടുന്നത് പോലും ചില പരിഭാഷ കസര്‍ത്തുകളുടെയും മറ്റും പിന്‍ബലത്തിലാണ് എന്നു മനസ്സിലാക്കാന്‍ അവയുടെ തല വാചകങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതിയാകും.  ഉദാഹരണത്തിനു ഇംഗ്ലീഷില്‍ ‘the gospel according to Mathew’ എന്ന വാചകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് മത്തായി എഴുതിയ സുവിശേഷംഎന്നാണ്. According toഎന്ന പദത്തിനു എഴുതിയഎന്നൊരു അര്‍ത്ഥമുണ്ടോ എന്നു മാന്യവായനക്കാര്‍ക്ക് ആലോചിക്കാവുന്നതെയുള്ളുവല്ലോ. ഈ ഗ്രന്ഥങ്ങള്‍ക്ക് സുവിശേഷം എന്നു വിളിക്കാന്‍ തുടങ്ങിയത് പോലും യേശു ക്രിസ്തുവിനു ശേഷം വളരെ പിന്നീടാണ്. റവ. എ.സി. ക്ലയ്ട്ടന്‍ തന്നെ എഴുതി മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നിവര്‍ എഴുതിയ ഗ്രന്ഥങ്ങള്‍ക്ക് ആദ്യ ക്രിസ്ത്യാനികള്‍ സുവിശേഷം എന്ന പേര് പറഞ്ഞു വന്നു. ക്രിസ്ത്വാബ്ദം നൂട്ടിയമ്പതാമാണ്ടാണ് ആദ്യമായി ഇവയ്ക്കു ഈ പേര് പറയപ്പെട്ടത്’ (ബൈബിള്‍ നിഘണ്ടു പേജ്. 633). ഈ സുവിശേഷങ്ങളില്‍ ഒന്ന് പോലും യേശു ക്രിസ്തുവിന്‍റെ സമകാലത്ത് രചിക്കപ്പെട്ടിരുന്നില്ല എന്ന കാര്യവും പ്രത്യേകം പ്രസ്താവ്യമാണ്. ആകട്ടെ, അല്‍ ഇഞ്ചീലിനെപ്പറ്റി അല്ലാഹുവില്‍ നിന്നു ദിവ്യബോധനം വഴി ഈസാനബി അ.മിനു കിട്ടിയതു എന്ന ഇസ്‌ലാമിക വിശ്വാസത്തോട് ഈ നാലു സുവിശേഷങ്ങള്‍ എത്രത്തോളം നീതി പുലര്‍ത്തുന്നുവെന്നു നടേ പരാമര്‍ശിച്ച രണ്ടു മാന്യ പണ്ഡിതന്‍മാര്‍ തന്നെ വിലയിരുത്തട്ടെ.


മത്തായിയുടെ സുവിശേഷം

(റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 362)
     രണ്ടാം ശതാബ്ദം മുതല്‍ ഈ സുവിശേഷത്തിന് മത്തായിയിന്‍ പ്രകാരംഎന്നു മാത്രമായിരുന്നു തലവാചകം. ഇത്രയും കൊണ്ട് മത്തായി തന്നെയാണ് ഇത് എഴുതിയതെന്നു നിശ്ചയിപ്പാന്‍ പാടില്ല. എങ്കിലും, മത്തായി ക്രിസ്തുവിനെ കുറിച്ച് ചെയ്ത പ്രസംഗങ്ങളെ കേട്ടു ഒരുത്തന്‍ അവയെ ഈ രൂപത്തില്‍ എഴുതിയെന്നു വരാം; മത്തായി സംഗതികള്‍ വിവരിച്ചു പറയുകയും അതേ സമയം മറ്റൊരു ലേഖകന്‍ അവയെ എഴുതുകയും ചെയ്തിരിക്കാം; അല്ലെങ്കില്‍ മത്തായി തന്നെ അവയെ ഒന്നായി ചേര്‍ത്തു എഴുതിയിരിക്കാം ഇതാണ് ഈ തല വാചകത്തിന്‍റെ അര്‍ത്ഥമെന്നുള്ളതു തീര്‍ച്ചയാണ്.
            അദ്ദേഹം തുടരുന്നു: ആധുനിക വേദപണ്ഡിതന്മാരില്‍ പലരുടെയും അഭിപ്രായം ഇപ്രകാരമാണ്: മത്തായി തന്‍റെ സുവിശേഷം എബ്രായ ഭാഷയില്‍ എഴുതി; സര്‍വസാധാരണമായി യേശു സംസാരിച്ചുവന്ന ആ അരാമ്യഭാഷയില്‍ അവന്‍റെ വിലയേറിയ പ്രസംഗങ്ങളും, അമൃതവചനങ്ങളും, ഉത്തമോപടെഷങ്ങളും എല്ലാം ഒരു മാല പോലെ അതില്‍ കോര്‍ത്തിരുന്നു; നമുക്ക് അന്ജേയനായ മറ്റൊരു ഗ്രന്ഥകാരന്‍ അവയോടു കൂടി ആദ്യമായി എഴുതപ്പെട്ട മാര്‍ക്കോസ് സുവിശേഷത്തില്‍ നിന്നും ഇതര ഗ്രന്ഥങ്ങളില്‍ നിന്നും യേശു രക്ഷിതാവിന്‍റെ ജീവ ചരിത്രത്തിലെ വൃത്താന്തങ്ങളെ കൂട്ടിച്ചേര്‍ത്തു നാം ഇപ്പോള്‍ പാരായണം ചെയ്യുന്ന മത്തായിയുടെ സുവിശേഷം യവന ഭാഷയില്‍ എഴുതി; മത്തായി ധാരാളമായി ശേഖരിച്ചിരുന്ന യേശുക്രിസ്തുവിന്‍റെ മഹത്തേറിയ പ്രസംഗങ്ങളും അമൃതവചനങ്ങളും സുവിശേഷമായി         ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്നാതിനാല്‍ ഈ യവന ഭാഷാ പതിപ്പിന് മത്തായിയുടെ പേര് കൊടുത്തു.  ..... ഈ സുവിശേഷം ക്രിസ്ത്വബ്ദം 66നു ശേഷം 70ാമാണ്ടിനു മുമ്പ് എഴുതിയിരിക്കുമെന്ന് തീരുമാനിക്കാം.

·         ഡോ. ഡി ബാബുപോള്‍ പേജ്. 472474

പുതിയ നിയമത്തിലെ ആദ്യകൃതി മത്തായി രചിച്ചതാണ് എന്നാകുന്നു പരമ്പരാഗതമായി പറഞ്ഞുവരുന്നത്. മത്തായി പറഞ്ഞു കൊടുത്തത് മറ്റൊരാള്‍ പില്‍ക്കാലത്ത് രേഖപ്പെടുത്തിയതാവാം എന്നതിനപ്പുറം പോകാന്‍ ആധുനിക പണ്ഡിതന്മാര്‍ ക്ലേശിക്കുന്നു. സിറിയയിലെ (മത്താ. 4:24 കാണുക ) അന്ത്യോഖ്യയില്‍ വെച്ച് രണ്ടാം തലമുറയില്‍ പെട്ട ഒരു ക്രൈസ്തവന്‍ (13:52 കാണുക) ക്രി.പി. 90ല്‍ രചിച്ചു എന്നു കിങ്ങ്സ്ബറി (യൂണിയന്‍ തിയോളജിക്കല്‍ സെമിനാരി) കരുതുന്നു. (പേജ്.472)
ഏതു ഭാഷയിലാണ് ഈ കൃതി രചിക്കപ്പെട്ടത്‌? ലോഗിയാ എന്നു അറിയപ്പെടുന്ന ഉപദേശ സംഹിത അരമായ ഭാഷയില്‍ രചിക്കപ്പെട്ടതാവാം. ലോഗിയാ മത്തായി ശ്ലീഹാ രചിച്ചതാണെന്ന് പറഞ്ഞു കൂടാ. എന്നാല്‍ ശ്ലീഹായുടെ പ്രസംഗങ്ങളുടെ ചുരുക്കം ആയിക്കൂടെന്നില്ല താനും. ക്രി.പി. 130 കാലത്ത് ഗ്രീക്ക് ഭാഷയില്‍ മത്തായിയുടെ സുവിശേഷം പ്രശസ്തമായി ക്കഴിഞ്ഞിരുന്നു. ഗ്രേക്കിലെവ് മത്തായി അരമായയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടാവാം. എന്നാല്‍ മൂലം അരമായ എന്നു പറയുക വയ്യ. ഗ്രീക്ക് മൂലം ഒരു ഭാഷാന്തരമായി തോന്നുന്നില്ല പണ്ഡിതദൃഷ്ടിയില്‍. മൂലത്തിലെ ചില പദപ്രയോഗങ്ങള്‍ (6:16, 21:41, 24:30) ഗ്രീക്ക് ഭാഷയില്‍ മാത്രം പ്രസക്തമാവുന്നതും അരമായ ഭാഷയിലേക്ക് അത്ര കൃത്യമായി മാറ്റാന്‍ കഴിയാത്തതും ആകുന്നു എന്നു മക്കെന്‍സി. പഴയ നിയമം ഉദ്ധരിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത് സെപറ്റ്വജിണ്ട് ആണ് 21 ഇടങ്ങളില്‍; ശേഷം 20 എബ്രായയോ സെപറ്റ്വജിണ്ട് തന്നെയോ എന്നു തിട്ടമില്ല താനും. അതുകൊണ്ടൊക്കെ  മത്തായിയുടെ സുവിശേഷം ഇന്ന് നാം അറിയുന്ന വിധത്തില്‍ രചിക്കപ്പെട്ടത്‌ ഗ്രീക്ക് ഭാഷയില്‍ ആണ് എന്നും ഗ്രീക്ക് മൂലത്തിന്‍റെ കര്‍ത്താവ് മത്തായി ശ്ലീഹ അല്ല എന്നും വിദ്വാന്മാര്‍ വിധിക്കുന്നു.
എന്നു എഴുതി? 55 നു മുമ്പ്; അല്ല 70 നു ശേഷം ആണ്; 90 ഇങ്ങനെ പല അഭിപ്രായങ്ങള്‍ (പേജ്.473).
യഹൂദ ക്രിസ്ത്യാനികള്‍ക്കായി അവരിലൊരാള്‍ സിറിയയിലെ അന്ത്യോഖ്യയില്‍വച്ച് 70 നു ശേഷം എഴുതിയതാണ് മത്തായിയുടെ ദുവിശേഷം എന്നു ഭൂരിപക്ഷാഭിപ്രായം കാണുന്നു (പേജ് 474).


മാര്‍ക്കോസിന്‍റെ സുവിശേഷം

(റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 374)
     എഴുതിയ ആള്‍:-
1         പാപ്പിയാസ് കൊടുത്ത സാക്ഷി.
ക്രിസ്ത്വബ്ധം 60 135 വരെ ജീവിച്ച പാപ്പിയസ് ഇപ്രകാരം എഴുതിയിരിക്കുന്നു. മര്‍ക്കൊസ് പത്രോസിന്‍റെ ദ്വിഭാഷിയും ശിഷ്യനും ആയിരുന്നു. പത്രോസിന്‍റെ പ്രസംഗങ്ങളെ താന്‍ ഓര്‍മയില്‍ വച്ച് കൊണ്ട് ശരിയ്യായി എഴുതിയ സുവിശേഷമാണിത്. മര്‍ക്കൊസ് നമ്മുടെ കര്‍ത്താവ് അരുളി ചെയ്ത ഉപദേശങ്ങളെ നേരിട്ടു കേട്ടിട്ടില്ല. ക്രിസ്തുവിനോട് കൂടെ താന്‍ യാത്ര ചെയ്തിട്ടുമില്ല. അയാള്‍ പത്രോസിനോട് കൂടെ സഞ്ചരിച്ചു. പത്രോസ് ക്രിസ്തുവിന്‍റെ ഉപദേശത്തെ ചരിത്രക്രമമനുസരിച്ചു പ്രസംഗിക്കണമെന്ന് കരുതിയിരുന്നില്ല. പിന്നെയോ താന്‍ കണ്ട സഭകള്‍ ഭക്തിയില്‍ വളര്‍ച്ച പ്രാപിക്കുന്നതിന് ആ കാലത്തുള്ള പരിത്സ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ പ്രസംഗിച്ചു പോന്നു. അതിനാല്‍, മര്‍ക്കൊസ് ക്രിസ്തുവിന്‍റെ പ്രഭാഷനങ്ങളെയും പ്രവൃത്തികളെയും അവ നടന്ന ക്രമമനുസരിച്ച്‌ എഴുതിയിട്ടില്ല. ...
2         ഇതു എഴുതിയത് യോഹന്നാന്‍ - മര്‍ക്കൊസ്.
മര്‍ക്കൊസ് എന്നതു സാധാരണ പേരാകുന്നു. പാപ്പിയസ് പറഞ്ഞ പത്രോസിന്‍റെ ശിഷ്യനായ മര്‍ക്കൊസ് ആര്‍? ആദിമസഭാപാരമ്പര്യം മര്‍ക്കൊസ് 14:51 ല്‍ പറഞ്ഞിരിക്കുന്ന യുവാവും അപ്പോസ്തല ചരിത്രത്തില്‍ പറഞ്ഞിരിക്കുന്ന യോഹന്നാന്‍ മര്‍ക്കോസും ഈ ആള്‍ താന്നെയാണെന്ന് അത്ര കൃത്യമായിപ്പറയാന്‍ സാധിക്കയില്ലെങ്കിലും...

·         ഡോ. ഡി ബാബുപോള്‍ പേജ്. 48182

മര്‍ക്കോസ് ആണ് രണ്ടാമത്തെ സുവിശേഷം രചിച്ചത്. പത്രോസിന്‍റെ റോമന്‍ പ്രസംഗങ്ങളുടെ സംഗ്രഹം ആണ് ഈ സുവിശേഷം എന്നു കരുതപ്പെടുന്നു.  പത്രോസ് പറഞ്ഞു കൊടുത്തു എഴുതിച്ചതാണെന്നും പത്രോസിന്‍റെ കാലം കഴിഞ്ഞു മര്‍ക്കോസ് ഓര്‍മയില്‍ നിന്നു ചികഞ്ഞെടുത്തു കുറിച്ചാതാനെന്നും രണ്ടഭിപ്രായങ്ങള്‍ കാണുന്നു. ...
റോമില്‍ വെച്ച് എഴുതി എന്നാണ് പാരമ്പര്യം. എഴുതിയത് അലക്സാന്ത്രിയയില്‍ വച്ച് ആയിരുന്നു എന്നു ചിലര്‍ കരുതുന്നു; ആദ്യം അങ്ങനെ പറഞ്ഞത് സ്വര്‍ണനാവുകാരനായിരുന്ന ഇയ്യാവാനിയോസ് (ക്രിസോസ്തം). മാര്‍ക്കോസിന്‍റെ സുവിശേഷം എഴുതിയത് മര്‍ക്കൊസ് ആണ് എന്നു ബൈബിളില്‍ ഇല്ല. ക്രി.പി. 130 അടുപ്പിച്ചു ഹിരാപ്പോലീസില്‍ മെത്രാനായിരുന്ന പാപ്പിയാസ് പറഞ്ഞത് യവുസേബിയാസ് ഇങ്ങനെ രേഖപ്പെടുത്തിയതാണ് ഈ അഭിപ്രായം പ്രകടിപ്പിക്കുന്ന ആദ്യരേഖ (പേജ്. 481).
രചനാകാലം 6070  എന്നു പൊതു ധാരണ. മാര്‍. 13 പറയുന്ന സംഗതികള്‍ ക്രി.പി. 70നു മുമ്പ് എഴുതപ്പെട്ടതായിരിക്കണം; അതിനു ശേഷം ആയിരുന്നുവെങ്കില്‍ കുറെക്കൂടെ വ്യത്യസ്തമാകുമായിരുന്നു വിവരണം എന്നു മിക്കവാറും കരുതുന്നതാണ് ഇതിന്‍റെ മുഖ്യ കാരണം. മാര്‍. 13, മത്താ. 24, ലൂ. 21 കാണുക. പത്രോസിന്‍റെ മരണത്തിനു മുമ്പ് എഴുതിയെന്നു അലക്സാന്ത്രിയയിലെ മാര്‍ ക്ളിമ്മീസും മരണശേഷം ഐറെനിയോസും അഭിപ്രായപ്പെട്ടിരിക്കുന്നു. ....
റോമില്‍ വച്ച് എഴുതപ്പെട്ടുവെന്നാണ് ഭൂരിപക്ഷ മതം (അലക്സാന്ത്രിയയില്‍ എന്നു ക്രിസോസ്തം). രചയിതാവ്, ഏതായാലും, പലസ്തീന്‍റെ ഭൂമിശാസ്ത്രം അറിയാത്ത ആള്‍ തന്നെ, 7:31. .... മരണം പോലെ തന്നെ പുനരുത്ഥാനവും സംശയാതീതമാണ് എന്ന ബോധ്യം കൊണ്ടാണ് 16:8 മര്‍ക്കോസ് രചന അവസാനിപ്പിച്ചത് എന്നു വരെ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 16:920 പിന്നീട് കൂട്ടിച്ചേര്‍ത്തതാണ് എന്നു കരുതി വരുന്നു. പഴയ കയ്യെഴുത്തു പ്രതികളില്‍ (ചെസ്റ്റര്‍ ബീറ്റി ഉള്‍പ്പടെ) ഒന്നും കാണുന്നില്ല എന്നതും ഗ്രീക്ക് ശൈലി വ്യത്യസ്തമാണ് എന്നതും ആണ് ന്യായങ്ങള്‍ (പേജ്. 482).


ലൂക്കോസിന്‍റെ സുവിശേഷം

(റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 53133)

            ഗ്രന്ഥകര്‍ത്താവ്:
വിശു. പൌലോസിന്‍റെ സഖിയും പ്രിയ വൈദ്യനുംആയ ലൂക്കോസ് ഈ രണ്ടു പുസ്തകങ്ങളും എഴുതിയെന്നാണു ആദ്യ ക്രിസ്തീയ പാരമ്പര്യങ്ങളില്‍ നിന്നും പറയുന്നറ്റ്. എഴുതിയ ആളിന്‍റെ പിയര്‍ ഒരിടത്തും പറഞ്ഞിട്ടുമില്ല. എന്നാല്‍ അയാള്‍ പൌലോസിനോട്‌ കൂടെ യാത്ര ചെയ്തിരുന്നുവെന്ന് അപ്പൊ. പ്ര. 16:10, 20:5, 27:1 എന്നീ വാക്യങ്ങളില്‍ കാണുന്നു. ആ യാത്രയില്‍ പൌലോസിനോട്‌ കൂടെ യാത്ര ചെയ്ത മറ്റു സ്നേഹിതന്മാരെ പ്പറ്റി വിചാരിച്ചാല്‍ ലൂക്കൊസിനു മാത്രമേ ഈ പുസ്തകം എഴുതുവാന്‍ സാധിക്കുകയുള്ളൂ എന്നു കാണാന്‍ കഴിയും. അപ്പോസ്തല പ്രവൃത്തികളും vi. ലൂക്കോസ് സുവിശേഷവും എഴുതിയത് ഒരാലായിരിക്കുന്നതിനാല്‍ പൌലോസിന്‍റെ സഖിയായ ലൂക്കൊസാണ് ഇതിന്‍റെ ഗ്രന്ഥകര്‍ത്താവെന്നു തീര്‍ച്ചപ്പെടുത്താം (പേജ്.53132).
ഈ സുവിശേഷം എഴുതപ്പെട്ട കാലം:
            ചില വേദശാസ്ത്രികള്‍ 19:43, 20:20ല്‍ പറഞ്ഞിരിക്കുന്ന വാക്യങ്ങള്‍ പരിശോധിച്ചതിന്‍റെ ഫലമായി ക്രി. പി. എഴുപതാം വര്‍ഷത്തില്‍ റോമക്കാര്‍ യെരുഷലെമിനെ ആക്രമിച്ചതിന് ശേഷമാണ് ഇത് എഴുതിയതെന്നു വിചാരിച്ചിരുന്നു. എന്നാല്‍ ഇന്നാകട്ടെ, നാം മുമ്പ് പറഞ്ഞ സംഗതികളെ കുറിച്ച് ചിന്തിച്ചാല്‍ ലൂക്കോസ് തന്‍റെ സുവിശേഷം ആദ്യമായി ക്രി.പി. 57നും 59നും ഇടയ്ക്ക് എഴുതിയെന്നും 62നും 65നും ഇടയ്ക്ക് റോമയിലായിരിക്കുമ്പോള്‍ അതിനെ പൂര്‍ത്തിയാക്കിയെന്നും നിശ്ചയമായിപ്പറയാം.
·         ഡോ. ഡി ബാബുപോള്‍ പേജ്. 587 - 88
ലൂക്കാ, ലൂക്കോസ് . ഒരു സുവിശേഷകന്‍. പുതിയ നിയമത്തില്‍ മൂന്നാമതായി ചേര്‍ത്തിരിക്കുന്ന കൃതിയുടെ രചയിതാവ് എന്നാണ് ഇപ്പോള്‍ കൂടുതല്‍ അറിയപ്പെടുന്നതെങ്കിലും രണ്ടാം നൂറ്റാണ്ടില്‍ ഐറേനിയോസ് ആണ് പിന്നീട് മ്യൂറട്ടോറിയന്‍ പട്ടിക അംഗീകരിച്ച ഈ അഭിപ്രായം ആദ്യം ഉന്നയിച്ചത് (പേജ്. 587).
എന്നു എഴുതി? ക്രി.പി. 63നു മുമ്പ് എന്നാണ് പൊതുവേ കരുതപ്പെടുന്നത്. പൌലോസ് കാരാഗൃഹത്തിലായിരിക്കെ അ. പ്ര. അവസാനിപ്പിക്കുന്നതാണ് ഇതിന്‍റെ ന്യായം. എന്നാല്‍ അങ്ങനെയെങ്കില്‍ 63നും മുമ്പ് ആവണ്ടേ എന്നു മറു ചോദ്യം. .... പൌലോസിന്‍റെ ലേഖനങ്ങള്‍ സമാഹരിച്ചത് 90 അടുപ്പിച്ചാണ്. അങ്ങനെയെങ്കില്‍ രചനാകാലം 70നു ശേഷം, 8085 നു മുമ്പ് എന്ന നിഗമനം അമ്ഗേകരിക്കാമെന്നു തോന്നുന്നു.


യോഹന്നാന്‍റെ സുവിശേഷം

(റവ. എ.സി. ക്ലയ്ട്ടന്‍, ബൈബിള്‍ നിഘണ്ടു പേജ്. 497,510)
           ഇതിന്‍റെ ഗ്രന്ഥകര്‍ത്താവ് ആരെന്നും ഇതില്‍ എഴുതപ്പെട്ടിരിക്കുന്നവ യഥാര്‍ത്ഥ ചരിത്ര സംഭവങ്ങളാണോ അല്ലയോ എന്നും സംഹിത സുവിശേഷങ്ങള്‍ക്കും വെളിപാട് പുസ്തകത്തിനും ഇതിനും തമ്മിലുള്ള ബന്ധമെന്താനെന്നും ഇതില്‍ പറയപ്പെടുന്ന യേശു സാക്ഷാല്‍ അപ്രകാരമുള്ളവനാണോ എന്നുമുള്ള പല മാതിരി തര്‍ക്കങ്ങള്‍ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളില്‍ വൈദിക പണ്ഡിതന്മാര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഈ നാലാം സുവിശേഷത്തെ സംബന്ധിച്ച് ചില സംശയങ്ങള്‍ തീര്‍ന്നിട്ടില്ല. എങ്കിലും ഈ ഗ്രന്ഥം വളരെ വിലയേറിയതാണെന്ന് എല്ലാവരും സമ്മതിക്കുന്നു.
ഈ ഗ്രന്ഥത്തിലെ ചരിത്ര സത്യം:
            ഈ സുവിശേഷത്തിന്‍റെ ശ്രേഷ്ഠലക്ഷണങ്ങളും ഉന്നതാദര്‍ശങ്ങളും നാം ചിന്തിച്ചു. എന്നാല്‍ ഇനിയും നാം അഭിമുഖീകരിക്കേണ്ട മറ്റൊരു പ്രശ്നമുണ്ട്. അത് ഈ ചരിത്രം മുഴുവന്‍ സത്യമാണോ എന്നുള്ള പ്രശ്നമാണ്. ഇത് ഒരു ഇതിഹാസമാണെന്നു ചിലര്‍ പറയും. ഗ്രന്ഥകര്‍ത്താവ് തന്‍റെ ഉദ്ധേശ്യാനുസരണം യേശുവിനെക്കുറിച്ചുള്ള സംഗതികളില്‍ ഭേദഗതികള്‍ വരുത്തി പ്രസംഗങ്ങളും വാദപ്രതിവാദങ്ങളും യഥേഷ്ടം സ്വയമേവ എഴുതിയതാണെന്നു മറ്റു ചിലര്‍ പറയുന്നു.
            തുടര്‍ന്ന് യോഹന്നാന്‍ സുവിശേഷം വിശ്വസനീയമായ ചരിത്രഗ്രന്ഥമാല്ലെന്നുകാണിക്കാന്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള ന്യായങ്ങള്‍ റവ. എ.സി. ക്ലയ്ട്ടന്വിശദമായി ഉദ്ധരിക്കുന്നു. അവയുടെ സംക്ഷിപ്തം ഇങ്ങനെ: 1) സമവീക്ഷണ സുവിശേഷങ്ങളില്‍ നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു”. 2) ഈ ഗ്രന്ഥത്തില്‍ ദൃശ്യമാകുന്ന യേശുവിനെക്കുറിച്ചുള്ള ആദര്‍ശങ്ങളും സിദ്ധാന്തങ്ങളും ആദ്യ സഭയിലും ശിഷ്യന്മാരുടെ ഇടയിലും ദൃശ്യമായിരുന്നില്ലെന്നാണ് മറ്റൊരു ആക്ഷേപം”. 3) മുഖ്യമായ ആക്ഷേപം അന്ത്യ സംഭാഷണത്തെക്കുറിച്ചാകുന്നു. അതിലെ സംഗതികളും ആദര്‍ശങ്ങളും അക്കാലത്തെ ശിഷ്യന്മാര്‍ക്ക് ലവലേശം യോജിച്ചതല്ലെന്ന് ചിലര്‍ ശഠിക്കുന്നു”.

·         ഡോ. ഡി ബാബുപോള്‍ പേജ്. 572

ഈ സുവിശേഷം രചിച്ചത് യോഹന്നാന്‍ശ്ലീഹ തന്നെ എന്ന കാര്യം സഭാ പാരമ്പര്യം നിസ്തര്‍ക്കം ഉറപ്പിക്കുന്നു. യോഹന്നനിന്‍റെ ശിഷ്യന്‍ പോളിക്കാര്‍പ്പോസിന്‍റെ ശിഷ്യന്‍ ആയിരുന്ന ഐറേനിയോസ് ആണ് ഇതു രേഖപ്പെടുത്തുന്ന സഭാപിതാക്കന്മാരില്‍ പ്രഥമന്‍; ക്രി/പി. 177ല്‍ (പേജ്.571).

എഴുതിയത് യോഹന്നാനല്ല എന്നു പറയുന്നവര്‍ രചനയുടെ യവനഭാവം ഒരു ഗലീലിയന്‍ മുക്കുവന് എങ്ങനെ പിടികിട്ടും, റബ്ബിമാരുടെ വാദപ്രതിവാദരീതി പഠിക്കാന്‍ ഈ മുക്കുവന് എവിടെ കിട്ടി സൗകര്യം, യൂദനെങ്കില്‍ യൂദരെ ഇത്ര ഭര്ത്സിക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. എഫേസോസിലെ സഭ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങല്‍ക്കും യോഹന്നാന്‍ നല്‍കിയ മറുപടികളുടെ സമാഹാരമാണ് ഈ സുവിശേഷം എന്നു ബാര്‍ക്ലേ സൂചിപ്പിക്കുന്നു (പേജ്. 572).


Posted by Muhammad Sajeer Bukhari