സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 30 July 2015

APJ അബുൽ കലാം


اَلْحَمْدُ لله رَبِّ الْعَالَمِينَ° اَللَّهُمَّ صَلِّ عَلَى الْمُصْطَفَى حَبِيبِ اللهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ°
അന്തരിച്ച മുൻ രാഷ്ട്രപതി എ.പി.ജെ അബുൽ കലാം , എന്തുകൊണ്ടും നമുക്ക് അഭിമാനിക്കാവുന ഒരു നേതാവാണ്. രാ‍ജ്യത്തെയും രാജ്യത്തെ വളർന്ന് വരുന്ന യുവാക്കളെയും രാജ്യപുരോഗതിക്കായി കൈപിടിച്ചുയർത്തിയ ഒരു മഹാ മനുഷ്യൻ, ലോകത്തിന്റെ ആദരവിനു പാത്രമായ മഹാൻ, ലക്ഷ്യബോധവും സമയ നിഷടയും പരിശ്രമവുമുണ്ടെങ്കിൽ ആർക്കും ഉന്നതങ്ങളിലെത്താമെന്ന് കാണിച്ച് തന്ന പ്രതിഭ. അവസാന ശ്വാസം വരെയും വിജ്ഞാനത്തിനു പ്രാധാന്യം നൽകിയ ഭാരത രത്നം. ഇങ്ങിനെ ഒരു പാട് ഗുണഗണങ്ങൾ പറയാനും എഴുതാനും നമുക്ക് സാധിക്കും.
എന്നാൽ അതിലേറെ മുസ്‌ലിംകളായ നാം കാണേണ്ടത് അദ്ധേഹത്തിലുള്ള
لاَ إِلَهَ إِلَّا اللهُ مُحَمَّدٌ رَّسُولُ الله
എന്ന സ്വർഗത്തിന്റെ താക്കോലാണ്. അതിലാണ് നാം കൂടുതൽ അഭിമാനിക്കേണ്ടതും സന്തോഷിക്കേണ്ടതും കർമ്മങ്ങളിൽ എന്തൊക്കെ കുറവുണ്ടെങ്കിലും ഈ വചനത്തിനു അതെല്ലാം പരിഹരിക്കാൻ സാധിക്കുന്നതാണ്.  അതിനാൽ നാം എല്ലാവരും ആ മഹാ മനുഷ്യന് നൽകേണ്ടത ആത്മാർത്ഥമായ ദുആയും നമ്മുടെ കൂട്ടായ്മകളിൽ വെച്ചുള്ള മയ്യിത്ത് നിസ്കാരവും ഫാത്വിഹ ഓതി ദുആ ചെയ്യലുമാണ്. അതിനായി എല്ലാവരോടും അഭ്യർഥിക്കുന്നു.
സർവ്വശക്തനായ അല്ലാഹു ആ മഹാ മനുഷ്യനു പൊറുത്ത് കൊടുക്കുകയും അവരുടെ ഖബർ ജീവിതം സന്തോഷപ്രദമാക്കുകയും സ്വാലീഹിങ്ങളോട് കൂടെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടുകയും ചെയ്യട്ടെ. അല്ലാഹു നമുക്കും ഹുസുനുൽ ഖാതിമത് നൽകട്ടെ
 إنا لله وإنا إليه راجعون
وَصَلَّى اللهُ وَسَلَّمَ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ وَالْحَمْدُ للهِ رَبِّ الْعَالَمِينَ.

Wednesday 29 July 2015

ലാത്, ഉസ്സാ, മനാത്?


മുശ്രിക്കുകളുടെ ദേവസഭയില്‍ ഒരു വലിയ്യുല്ലാഹിയെ അംഗമാക്കാനുള്ള തത്രപ്പാടില്‍ ബിദഇകള്‍ പിന്നെ പിടികൂടിയിട്ടുള്ളത് ലാതയെയാണ്. ലാതയെ അല്ലാഹു പരിചയപ്പെടുത്തിയിട്ടുണ്ട്. സൂറതുന്നജ്മ് 19 മുതല്‍ 27 വരെ സൂക്തങ്ങള്‍ ലാത, ഉസ്സാ, മനാത തുടങ്ങിയ വിഗ്രഹങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരണമാണ്. ഇവ മൂന്നിനെയും എടുത്തുപറഞ്ഞ ശേഷം അല്ലാഹു ചോദിച്ചു: നിങ്ങള്‍ക്ക് ആണ്‍മക്കളും ദൈവത്തിന് പെണ്‍മക്കളും അല്ലേ?
തുടര്‍ന്ന് പുത്രിവാദത്തിന്‍റെയും ശഫാഅത്തിനുള്ള സ്വതന്ത്രാധികാരത്തിന്‍റെയും കണ്ഠനാളിയറുjn1 (15)ക്കുന്ന പ്രസ്താവനകളാണു കാണുക. മക്കാ മുശ്രികുകള്‍ സങ്കല്‍പിച്ചാരാധിച്ചിരുന്ന മൂന്നു വിഗ്രഹങ്ങളാണ് ലാത്, ഉസ്സാ, മനാത്. അവരുടെ ഭാഷയില്‍ ഇവ മലക്കുകളുടെ നാമങ്ങളാണ്, അവര്‍ അല്ലാഹുവിന്‍റെ പെണ്‍മക്കളാണത്രെ! അവയുടെ രൂപമാണത്രെ ആ വിഗ്രഹങ്ങള്‍ക്ക്!?
വിശുദ്ധ ഖുര്‍ആന്‍റെ സ്പഷ്ടമായ പദഘടന പറയുന്ന പ്രകാരം ഇവ മൂന്നും മക്കാ മുശ്രികുകളുടെ മലക്കുദേവികളായാണു പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. എന്നിട്ടും ലാത ദേവിയെപ്പിടിച്ചു വലിയ്യാക്കാനാണ് ചിലരുടെ ശ്രമം. മക്കാ മുശ്രികുകളുടെ വിശ്വാസത്തില്‍ മഹോന്നത തരുണീമണികളാണവര്‍ മൂവരും. ജമാഅത്തു നേതാവ് അമീന്‍ അഹ്സന്‍ ഇസ്വ്ലാഹിയുടെ സമര്‍ത്ഥനം വായിക്കാം: മേല്‍ സൂക്തങ്ങളില്‍ (നജ്മ്1923) പ്രസ്താവിച്ച ലാതയും ഉസ്സയും മനാതയും മലക്കുകളുടെ പ്രതിമകളാണ്. മൂവരുടെയും നാമധേങ്ങള്‍ സ്ത്രീകള്‍ക്ക് വിളിക്കപ്പെടുന്ന നാമങ്ങളാകുന്നു. അവരുടെ ശിപാര്‍ശയില്‍ മുശ്രികുകള്‍ക്ക് ശക്തിയായ പ്രതീക്ഷയും വിശ്വാസവുമുണ്ടായിരുന്നു. അറബികളവര്‍ക്കു ചുറ്റും പ്രദക്ഷിണം വെച്ചുകൊണ്ടു ആവര്‍ത്തിച്ചു ഉരുവിട്ടിരുന്നതിങ്ങനെയാണ്: മഹോന്നത തരുണീമണികളാണിവര്‍. ഇവരുടെ ശിപാര്‍ശ സുപ്രതീക്ഷിതമത്രെ (തില്‍കല്‍ ഗറാനീഖുല്‍ ഉലാ, വഇന്ന ശഫാഅതഹുന്ന ലതുര്‍ജാശിര്‍ക്, പേ 21).
മൂവരില്‍ ഉസ്സ പുണ്യവൃക്ഷമായിരുന്നു എന്ന ഒറ്റപ്പെട്ട അഭിപ്രായവുമുണ്ട്. അവയിലാണ് അമാനി, ചെറിയമുണ്ടം മൗലവി സംഘം പിടികൂടിയത്. അമാനി മൗലവി എഴുതുന്നു: ഉസ്സ ഒരു പ്രത്യേക ആരാധ്യവൃക്ഷമായിരുന്നു. അതിന്മേല്‍ (ഏതിന്മേല്‍?) ഒരു ക്ഷേത്രവും നിര്‍മിക്കപ്പെട്ടിരുന്നു (വിവരണം 31414). സൂറതുന്നജ്മിലെ സുവ്യക്തമായ പരാമര്‍ശത്തെ അവഗണിച്ചാണ് മക്കാ മുശ്രികുകളുടെ ദേവിയുടെ വിലാസം മൗലവി മാറ്റിയെഴുതുന്നത്. ഉസ്സ എന്ന പദം ഇസ്സത്തിന്‍റെ തത്ഭവവും അസീസിന്‍റെ സ്ത്രീലിംഗ രൂപവുമാണെന്ന് പ്രസിദ്ധമായ വിശദീകരണമുണ്ട്. മൗദൂദി പറയുന്നു: ഇത് ഖുറൈശികളുടെ സവിശേഷ ദേവതയായിരുന്നു. മക്കക്കും ത്വാഇഫിനുമിടയില്‍ വാദി നഖ്ലയിലെ ഹുറാജ് എന്ന സ്ഥലത്താണതിന്‍റെ സന്നിധാനം. ഹാശിം ഗോത്രത്തിന്‍റെ സഖ്യഗോത്രമായ ശൈബാന്‍ വംശം ഇതിന്‍റെ പരിസരത്താണ് വസിച്ചിരുന്നത്. ഖുറൈശികളും മറ്റു ഗോത്രങ്ങളും ഈ സന്നിധാനം സന്ദര്‍ശിക്കുകയും നേര്‍ച്ച വഴിപാടുകളും ബലികളും അര്‍പിക്കുകയും ചെയ്തിരുന്നു. കഅ്ബയിലേക്കെന്ന പോലെ ഉസ്സാ സന്നിധിയിലേക്കും ബലിമൃഗങ്ങളെ കൊണ്ടുവരാറുണ്ടായിരുന്നു. ആളുകള്‍ മറ്റു വിഗ്രഹങ്ങളേക്കാളേറെ ഉസ്സയെ ആദരിച്ചിരുന്നു (തഫ്ഹീം 1905).
കൂടുതല്‍ വിശദീകരണങ്ങളുമായി ജമാഅത്ത് വിജ്ഞാന കോശം രംഗത്തുണ്ട്: അറേബ്യക്ക് പുറത്തും ഉസ്സാ ആരാധിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ചും ഹീറയിലെ ലഖ്മികള്‍. മുന്‍ദിര്‍ നാലാമന്‍ ഉസ്സയുടെ പേരില്‍ പ്രതിജ്ഞ ചെയ്യാറുണ്ടായിരുന്നു. അദ്ദേഹം 400 കന്യകമാരെ അവര്‍ക്ക് കുരുതി കൊടുത്തതായി പറയപ്പെടുന്നു. ഗ്വത്ഫാന്‍ ഗോത്രക്കാര്‍ ആരാധിച്ചിരുന്ന ഒരു മുള്‍ച്ചെടിയായിരുന്നു അതെന്നും അഭിപ്രായമുണ്ട്. ഇത് ഖുറൈശികളുടെ സവിശേഷ ദേവതയായിരുന്നു എന്നാണ് പ്രബല അഭിപ്രായം. ജാഹിലീ കാലഘട്ടത്തില്‍ ഉസ്സായെ ദൈവമാക്കി സ്വീകരിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്ത സൈദ്ബ്നു അംറുബ്നു നുഫൈല്‍ പാടുന്നു: ഞാന്‍ ലാതിനെയും ഉസ്സായെയും ഉപേക്ഷിച്ചിരിക്കുന്നു… ഉസ്സായേയോ അവളുടെ രണ്ടു പെണ്‍മക്കളെയോ ഞാന്‍ അനുസരിക്കുകയില്ല (1197).
മൂവരില്‍ മനാതയുടെ വിലാസം മാറ്റിയെഴുതാന്‍ ഒരു വഴിയും കാണുന്നില്ലെന്നു കണ്ടപ്പോള്‍, ലാതിനെയും ഉസ്സയെയും തട്ടിയെടുത്ത അമാനി മൗലവി സംഘം ഇങ്ങനെ എഴുതാന്‍ നിര്‍ബന്ധിതരായി: മക്കയുടെയും മദീനയുടെയും ഇടയില്‍ മുശല്ലല്‍ എന്ന സ്ഥലത്തായിരുന്നു മനാത്. ഫുദൈല്‍, ഖുസാഅ, ഔസ്, ഖസ്റജ് മുതലായ ഗോത്രക്കാരുടെ വിഗ്രഹമായിരുന്നു അത്. ഇങ്ങനെയുള്ള പല വിഗ്രഹങ്ങളും ചില മലക്കുകളുടെ പ്രതിഷ്ഠകളാണെന്നും മലക്കുകള്‍ അല്ലാഹുവിന്‍റെ പെണ്‍മക്കളാണെന്നുമായിരുന്നു മുശ്രികുകളുടെ സങ്കല്‍പം. അതുകൊണ്ട് അല്ലാഹു ചോദിക്കുന്നു: നിങ്ങള്‍ക്ക് ആണും അവന് പെണ്ണുമോ? (വിവരണം 31414).
ഈ ചോദ്യം മനാതയെക്കുറിച്ചു മാത്രമായിരുന്നെന്ന് പറയാന്‍ എന്പാടും തൊലിയുറപ്പുവേണ്ടി വരുമെന്നവര്‍ക്കറിയാം. എന്നാല്‍ ചെറിയമുണ്ടത്തിന് ഇതൊന്നും അശേഷം പ്രശ്നമല്ല. അദ്ദേഹത്തിന്‍റെ കുറിപ്പ് ഇങ്ങനെ: “ഹുദൈല്‍ ഗോത്രക്കാര്‍ പൂജിച്ചിരുന്ന ഒരു പാറക്കല്ലാണ് മനാത്.’ പ്രതിഷ്ഠയല്ല, മലക്കുകളുടേതല്ല, മഹാദേവന്‍റെ പെണ്‍കുട്ടികളുടേതല്ല. എങ്കില്‍ ലാതയോ? അമാനി സംഘത്തിന്‍റെ പ്രചാരണം ഇങ്ങനെ: ലാത്ത, സഖീഫ് ഗോത്രക്കാരുടെ വക ത്വാഇഫിലെ ഒരു വിഗ്രഹമാണ്. മുന്‍കാലത്ത് ഹജ്ജിനു പോകുന്നവര്‍ക്ക് ഗോതമ്പത്തരികൊണ്ട് ഭക്ഷണമുണ്ടാക്കിക്കൊടുത്തിരുന്ന ഒരു നല്ല മനുഷ്യന്‍റെ സ്മാരകമായി സ്ഥാപിക്കപ്പെട്ടതായിരുന്നു അത് (വിവരണം 43141).
ചരിത്രത്തോടും വിശുദ്ധ ഖുര്‍ആന്‍റെ പ്രബലവും പ്രകടവുമായ പദഘടനയോടും ചെയ്യുന്ന ഒരനീതിയാണ് ലാതയെ “നല്ല മനുഷ്യനാ’ക്കാനുള്ള ശ്രമം. ഇസ്ലാമിലെ ഇസ്തിഗാസയെ തള്ളിപ്പറയാന്‍ രംഗസൗകര്യം വരുത്തുകയാണ് മൗലവിമാരിതിലൂടെ. ഈ ദുഷ്പ്രചാരണത്തിന്‍റെ പശ്ചാതലം ഇനി പറയാം: ഇബ്നു അബ്ബാസ്(റ)ല്‍ നിന്നും ലാതിനെ കുറിച്ചുള്ള ഒറ്റപ്പെട്ട അഭിപ്രായം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹാജിമാര്‍ക്ക് പായസം വിളമ്പിയിരുന്ന ഒരു നല്ല മനുഷ്യന്‍റെ പേരാണ് ലാത. അയാള്‍ മരിച്ച ശേഷം അവിടെ ഖബ്ര്‍ ഉണ്ടാക്കി ആരാധിക്കപ്പെട്ടതായിരുന്നു. ഇതാണ് ആ റിപ്പോര്‍ട്ടിലുള്ളത്.
ലാത്ത എന്ന പദം ലത്തയലിത്തു എന്ന ക്രിയാപദത്തിന്‍റെ ഇസ്മുല്‍ ഫാഇല്‍ (ൗെയഷലരശേ്ല ളീൃാ) ആണെന്നും അതുപ്രകാരം ലാത്തയിലെ താഇന് ശദ്ദ് (ദ്വിത്വം) നല്‍കിയുള്ള പാരായണം ഉണ്ടെന്നും അവര്‍ (ഇബ്നു അബ്ബാസ്, മുജാഹിദ്, റബീഅ്) പറഞ്ഞു. പക്ഷേ, ഈ പാഠഭേദം ശാദ്ദ് (ഒറ്റപ്പെട്ട വീക്ഷണം) മാത്രമാണ്. ഇബ്നുജരീര്‍ ലാത എന്ന പദത്തെക്കുറിച്ച് എത്തിച്ചേര്‍ന്ന അഭിപ്രായ പ്രകാരം അല്ലാഹു എന്ന പദത്തിന്‍റെ ഒടുവില്‍ സ്ത്രീലിംഗ പ്രതീകമായ പുള്ളിയുള്ള “ഹാ’ ചേര്‍ത്ത് “അല്ലാഹത്’ എന്നാണതിന്‍റെ മൂലരൂപം. അതില്‍ നിന്നാണ് “അല്ലാത്’ ഉണ്ടായത്. ഇതാണു പ്രബലവീക്ഷണം. അതുകൊണ്ടുതന്നെ, വെളുത്ത പാറയില്‍ കൊത്തിയെടുത്ത പ്രതിഷ്ഠയാണ് അല്ലാത് എന്നും അതിനുമേല്‍ വലിയ കെട്ടിടമുണ്ടായിരുന്നെന്നും കഅ്ബാലയത്തെപോലെ അതിനെ ആദരിച്ചു പരിചരിച്ചിരുന്നുവെന്നും പറഞ്ഞുറപ്പിച്ച ശേഷമാണ്, വഹുകിയ എന്ന ആമുഖത്തോടെ ഇബ്നു അബ്ബാസ്, മുജാഹിദ്, റബീഉമാരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒറ്റപ്പെട്ട വീക്ഷണത്തെ കുറിച്ച് ഇബ്നു കസീര്‍ പരാമര്‍ശിക്കുന്നത്.
“അല്ലാഹുവിനു പുറമെ അവര്‍ ചില പെണ്ണുങ്ങളെയല്ലാതെ പ്രാര്‍ത്ഥിക്കുന്നില്ല’ (4117) എന്ന സൂക്തത്തിന്‍റെ വിശദീകരണമായി ഇബ്നു കസീര്‍ എഴുതുന്നു: “ളഹ്ഹാകിനെ ഉദ്ധരിച്ച് ജുവൈബിര്‍ പറഞ്ഞു: അല്ലാഹുവിന്‍റെ മേല്‍വചനത്തിന്‍റെ താല്‍പര്യമിതാണ്; മലക്കുകള്‍ അല്ലാഹുവിന്‍റെ പെണ്‍മക്കളാണെന്നും നിശ്ചയം, അവയെ പൂജിക്കുന്നത് അല്ലാഹുവിങ്കലേക്ക് പ്രത്യേകം അവര്‍ തങ്ങളെ അടുപ്പിക്കാന്‍ മാത്രമാണെന്നും മക്കാ മുശ്രികുകള്‍ പറയാറുണ്ട്. അവര്‍ ആ മലക്കുകളെ റബ്ബുകളായി സ്വീകരിച്ചു. അവരെ പെണ്‍കുട്ടികളുടെ രൂപത്തില്‍ പ്രതിഷ്ഠിച്ചു. എന്നിട്ടവര്‍ പറഞ്ഞു: ഞങ്ങളീ പൂജിക്കുന്ന പ്രതിഷ്ഠകളുടെ രൂപമാണ് അല്ലാഹുവിന്‍റെ പെണ്‍മക്കളുടേത്. ഈ വിശദീകരണം നജ്മ്1923, സുഖ്റുഫ്19, സ്വാഫാത്158,159 ലെ പരാമര്‍ശങ്ങളോടു സാദൃശ്യമുള്ള തഫ്സീറാകുന്നു (2413). നജ്മിലെ മൂവരും മക്കാ മുശ്രികുകളുടെ ദേവികളായിരുന്നു എന്നു തന്നെയാണ് ഇബ്നു കസീറിന്‍റെ സമര്‍ത്ഥനം.
“അല്ലാഹുവിന്‍റെ സുന്ദര നാമങ്ങളില്‍ കൃത്രിമം കാണിക്കുന്നവരെ ഒഴിവാക്കൂ’ എന്ന സൂക്തത്തിന്‍റെ (7180) വ്യാഖ്യാനമായി ഇബ്നു അബ്ബാസില്‍ നിന്നു ഔഫ് ഉദ്ധരിക്കുന്നു: അല്ലാഹു എന്ന നാമത്തില്‍ അപരാധം ചെയ്തു ഭേദഗതി വരുത്തി അതിനു സ്ത്രീലിംഗ രൂപമുണ്ടാക്കി അല്ലാത് എന്നു വിളിച്ച നിഷേധികളെ കുറിച്ചാണിവിടെ സൂക്തത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇപ്പോള്‍ വ്യക്തമാകുന്നത് ഇബ്നു അബ്ബാസ് ആ വീക്ഷണത്തിലായിരുന്നില്ല എന്നാണ്. മുജാഹിദിന്‍റെ പക്ഷവും മറ്റൊന്നല്ല. ഇബ്നു കസീര്‍ തുടരുന്നു: ഇബ്നു ജുറൈജ് മുജാഹിദിനെ ഉദ്ധരിച്ചു പറയുന്നു: അല്ലാഹുവില്‍ നിന്നും അല്ലാത് എന്ന പദമുണ്ടാക്കി അവര്‍, അല്‍ അസീസില്‍ നിന്നും ഉസ്സാ എന്ന പദവും. ലത്തയലിത്തുവില്‍ നിന്നും ലാത്തയുണ്ടായി എന്ന നേരത്തെ പരാമര്‍ശിച്ച അഭിപ്രായം ഒറ്റപ്പെട്ടതു തന്നെയാണെന്നു വീണ്ടും തെളിയുകയാണ്. അതിനാല്‍ താഇന് ഇരട്ടിപ്പു നല്‍കിയുള്ള പാരായണഭേദം സ്ഥിരപ്പെട്ടില്ല.
മൗദൂദിയുടെ വിശദീകരണം കൂടിയാകാം: ലാത്ത എന്ന തകാരത്തിന് ദ്വിത്വം കൊടുത്താണ് ഇബ്നു അബ്ബാസിന്‍റെ പാഠം. അദ്ദേഹത്തിന്‍റെ വീക്ഷണത്തില്‍ ലത്തയലിത്തു എന്ന ക്രിയാപദത്തില്‍ നിന്നാണ് ഇതുണ്ടായത്. ഇത് ത്വാഇഫിനടുത്ത ഒരു പാറക്കെട്ടില്‍ താമസിച്ചിരുന്ന ഒരാളായിരുന്നുവെന്നാണ് അദ്ദേഹവും മുജാഹിദും പറയുന്നത്. അയാള്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അന്ന പാനീയങ്ങളൊരുക്കി കൊടുത്തിരുന്നു. അയാള്‍ മരിച്ചപ്പോള്‍ ആളുകള്‍ ആ പാറയില്‍ അയാളുടെ പ്രതിമ പ്രതിഷ്ഠിച്ച് ആരാധിച്ചു തുടങ്ങി. ഇബ്നു അബ്ബാസ്, മുജാഹിദ് തുടങ്ങിയ മഹാന്മാരില്‍ നിന്നുദ്ധരിക്കപ്പെട്ടതാണെങ്കിലും ലാതയുടെ ഈ വ്യാഖ്യാനം രണ്ടു കാരണങ്ങളാല്‍ സ്വീകാര്യയോഗ്യമല്ല. ഒന്ന്: ഖുര്‍ആന്‍ ഇതിനെ ലാത എന്നേ പറയുന്നുള്ളൂ. ലാത്ത എന്നു പറയുന്നില്ല. രണ്ട്: ഖുര്‍ആന്‍ ഇവ മൂന്നിനെയും ദേവികളായാണ് വിവരിക്കുന്നത്. ഈ വ്യാഖ്യാന പ്രകാരമാകട്ടെ ലാത്ത പുരുഷനാണ്, സ്ത്രീയല്ല…. (തഫ്ഹീം 5189).
ഖുര്‍ആനിലെ ലാത സ്ത്രീലിംഗമാണെന്നു അമാനി സംഘവും ഒടുവില്‍ സമ്മതിക്കാന്‍ നിര്‍ബന്ധിതരായി: “അറബികള്‍ അവരുടെ ദേവതകളെക്കുറിച്ച് മലക്കുകള്‍ എന്നു പറഞ്ഞുവന്നിരുന്നു. അഥവാ മലക്കുകളുടെ പ്രതിഷ്ഠകളാണു തങ്ങളുടെ വിഗ്രഹങ്ങളെന്നായിരുന്നു അവരുടെ സങ്കല്‍പം. മലക്കുകളെക്കുറിച്ചാവട്ടെ, അവര്‍ അല്ലാഹുവിന്‍റെ പെണ്‍മക്കളാണെന്നും അവര്‍ വാദിച്ചിരുന്നു. ലാത്ത, ഉസ്സ, മനാത മുതലായ വിഗ്രഹനാമങ്ങള്‍ പോലും സ്ത്രീനാമങ്ങളായിട്ടാണ് അവര്‍ ഉപയോഗിച്ചുവന്നിരുന്നത്’ (വിവരണം 1738).
ഒരു ഘട്ടത്തില്‍, മക്കാ മുശ്രികുകളോട് ദ്യേത്തോടെ പ്രതികരിക്കേണ്ടിവന്ന അബൂബക്ര്‍(റ) പ്രയോഗിച്ച ഇംസ്വസ് ബി ബള്രില്ലാത് മാത്രം പോരേ, അറേബ്യര്‍ക്ക് “അല്ലാത്’ ആണായിരുന്നോ പെണ്ണായിരുന്നോ എന്നറിയാന്‍?
ഇമാം ബുഖാരി 2732ാം നമ്പര്‍ ഹദീസായി ഉദ്ധരിച്ച സംഭവത്തിന്‍റെ വ്യാഖ്യാനത്തില്‍ ഹാഫിളുദ്ദുന്‍യാ അസ്ഖലാനി എഴുതുന്നു: “ഇബ്നുല്‍ മുനീര്‍ പറഞ്ഞു: അബൂബക്ര്‍(റ)ന്‍റെ പഴിവാക്കുകളില്‍, ശത്രുവിനെ നിസ്സാരപ്പെടുത്തലുണ്ട്. അവരുടെ വാദം കള്ളമാണെന്നു വരുത്തലുണ്ട്. “അല്ലാത്’ അല്ലാഹുവിന്‍റെ മകളാണെന്ന വാദപ്രകാരം അനിവാര്യമായുണ്ടാകേണ്ട അവയവത്തെക്കുറിച്ച് വെളിപ്പെടുത്തലുണ്ട്; കാരണം പെണ്‍കുട്ടിയാകുമ്പോള്‍ പെണ്ണിനുള്ളതെല്ലാം അവള്‍ക്കും ഉണ്ടാകണമല്ലോ’ (ഫത്ഹുല്‍ബാരി).
എങ്കില്‍ ദേവസഭയിലെ പുണ്യാത്മാക്കള്‍ പിന്നെയാരാണ്? മരണപ്പെട്ട ഒരു പുണ്യപുരുഷനോടു ഇസ്തിഗാസ ചെയ്ത കാരണത്താലല്ല അവര്‍ മുശ്രികുകളായത്; പുത്രപുത്രിമാരുള്ള ഒരു സര്‍വേശ്വരനാണ് അല്ലാഹു; ആ പുത്രപുത്രിമാര്‍ക്ക് സ്വതന്ത്രാധികാരങ്ങളുണ്ട്. പുത്രപുത്രിമാരെന്ന നിലക്ക് അവര്‍ക്ക് ആരാധനക്കര്‍ഹതയുണ്ട് എന്നിങ്ങനെയുള്ള വിശ്വാസമാണ് അവരെ മുശ്രിക്കുകളാക്കിയത്. മറ്റു പ്രചാരണങ്ങള്‍ ദുരുപദിഷ്ഠിതമാണ്; അപ്രമാണികമാണ്

Monday 27 July 2015

സുന്നി പ്രസ്ഥാനം പ്രമാണിമാരെ ഇരുത്തിയതെങ്ങനെ?


പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍
1954 ഫെബ്രുവരിയില്‍ എസ് വൈ എസ് സ്ഥാപിതമായ അതേവര്‍ഷത്തില്‍ തന്നെയാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ട് തന്നെ സംഘടനയുടെ തുടക്കകാല സാഹസങ്ങളെ കുറിച്ച് വായിച്ചും പറഞ്ഞും കേട്ട അനുഭവങ്ങളാണ് എനിക്കുള്ളത്. എല്ലാവരും സംഘടനകളില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്ന പ്രായമായപ്പോഴും ഞാന്‍ എവിടെയും ഉണ്ടായിരുന്നില്ല. 1973ല്‍ എസ് എസ് എഫ് രൂപം കൊണ്ടിരുന്നെങ്കിലും ഞാന്‍ അതുമായി ബന്ധപ്പെട്ടും എവിടെയും പ്രവര്‍ത്തിച്ചിരുന്നില്ല. വിയോജിപ്പുണ്ടായത് കൊണ്ടല്ല ഇത്. കോട്ടൂര്‍ ഉസ്താദിന്റെ അടുത്ത് മുഴുവന്‍ ശ്രദ്ധയും പഠനത്തില്‍ കൊടുക്കുകയും ശേഷം അധ്യാപനത്തിലേക്ക് പ്രവേശിക്കുകയും ചെയ്തതോടെ പരിപൂര്‍ണമായും ഞാനതിലായിപ്പോയി.

അല്‍പ്പം വൈകി എന്നര്‍ത്ഥം. എം എം ബശീര്‍ മുസ്‌ലിയാരാണ് എനിക്ക് സംഘടനയിലേക്കുള്ള ഒരു നിമിത്തമുണ്ടാക്കുന്നത്. 1981ല്‍ ഞാന്‍ തലക്കടത്തൂരില്‍ ദര്‍സു നടത്തുന്ന കാലത്ത്. തിരൂര്‍ താഴെപാലത്ത് സുന്നീ മഹല്ല് ഫെഡറേഷന്റെ ഒരു കണ്‍വെന്‍ഷന്‍ നടക്കുന്നു. തലക്കടുത്തൂരിലെ കുഞ്ഞുട്ടി ഹാജി അങ്ങോട്ട് പോകാനിറങ്ങിയപ്പോള്‍ എന്നെയും കൂട്ടി. കണ്‍വെന്‍ഷന്റെ ലക്ഷ്യമോ പ്രാധാന്യമോ ഒന്നുമറിയാതെ ഞാന്‍ വെറുതെ കൂടെ കൂടിയതാണ്. ചെന്നുനോക്കുമ്പോള്‍ നിര്‍ജ്ജീവമായി കിടക്കുന്ന മഹല്ല് ഫെഡറേഷന്റെ ചെറിയമുണ്ടം പഞ്ചായത്ത് കമ്മിറ്റി പുനരുജ്ജീവിപ്പിക്കാനും പുനഃസംഘടിപ്പിക്കാനും വേണ്ടി വിളിച്ചു ചേര്‍ത്ത കണ്‍വെന്‍ഷനാണ്. മീറ്റിംഗില്‍ പുതിയ കമ്മിറ്റിയുടെ പാനല്‍ വായിച്ചപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ ഞാന്‍ പ്രസിഡന്റായി. അതായിരുന്നു സംഘടനാ രംഗത്തെ തുടക്കം. ബശീര്‍ മുസ്‌ലിയാരെ അന്നാണ് പരിചയപ്പെടുന്നത്. അദ്ദേഹമാണ് ഈ ഭാരവാഹിത്വം എല്‍പ്പിക്കുന്നതിനു പിന്നിലെ നീക്കങ്ങളെല്ലാം നടത്തിയത്.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വൈലത്തൂരില്‍ മഹല്ല് ഫെഡറേഷന്റെ ഒരു യോഗത്തിനു ഞാന്‍ പോയി. അവിടെ വെച്ചു ബശീര്‍ മുസ്‌ലിയാരെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഖാദര്‍ മുസ്‌ലിയാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത, നിങ്ങളെ സമസ്തയുടെ ജില്ലാ ജംഇയ്യത്തുല്‍ഉലമയില്‍ എടുത്തിട്ടുണ്ട്’. എന്നിട്ടദ്ദേഹം എന്നെ പട്ടിക്കാട്ട് നടക്കുന്ന ജില്ലാ മുശാവറയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയും ചെയ്തു. കോട്ടുമല ഉസ്താദാണ് അന്ന് സമസ്തയുടെ ജില്ലാ പ്രസിഡന്റ്. അങ്ങനെ എസ് വൈ എസില്‍ യൂനിറ്റ് തലത്തില്‍ പോലും പ്രവര്‍ത്തിക്കുന്നതിന് മുമ്പ് ഞാന്‍ സമസ്തയിലെത്തി.
1984-85 കാലത്ത് എസ് വൈ എസ് ജില്ലാ കമ്മിറ്റിയില്‍ അംഗമായി. അതിനു പിന്നിലും ബശീര്‍ മുസ്‌ലിയാര്‍ തന്നെയാണ് ഉണ്ടായിരുന്നത്. അധികം വൈകാതെ എസ് വൈ എസിന്റെ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ഉമറലി ശിഹാബ് തങ്ങളാണ് അന്ന് ജില്ലാ പ്രസിഡന്റ്. മുസ്ത്വഫല്‍ ഫൈസി ജനറല്‍ സെക്രട്ടറിയും. അങ്ങനെയാണ് ദര്‍സുമായി ഒതുങ്ങിക്കൂടിയിരുന്ന ഞാന്‍ സംഘടനയില്‍ സജീവമായിത്തുടങ്ങിയത്.
എന്നാല്‍, പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ തന്നെ വാക്കിലും പ്രവര്‍ത്തിയിലും ആലോചനയിലുമൊക്കെ ഒട്ടും സുഖകരമല്ലാത്ത ചില പ്രവണതകള്‍ പലരില്‍ നിന്നും പ്രകടമായി തുടങ്ങി. കോഴിക്കോട്ടുകാരോട് ഒരു അസഹിഷ്ണുതയും അകല്‍ച്ചയും എല്ലായ്‌പ്പോഴും ദൃശ്യമായിരുന്നു. പ്രത്യേകിച്ച് ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ കെ ഹസന്‍ മുസ്‌ലിയാര്‍, എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരോടായിരുന്നു ഈ അസൂയ കാര്യമായുണ്ടായിരുന്നത്. ലീഗിന്റെ അപ്രമാദിത്വം വകവെച്ചുകൊടുക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല എന്നത് തന്നെയാണ് ഇതിന് കാരണം.
ഒരിക്കല്‍ മലപ്പുറം ജില്ലയിലെ സുന്നി സംഘടനകളുടെ ഒരു സംയുക്ത മീറ്റിംഗ് വിളിച്ചു ചേര്‍ത്തു ചെമ്മാട്ട്. പണ്ഡിതന്‍മാരും ഉമറാക്കളും അടക്കം നിരവധി ആളുകള്‍ വന്നുചേര്‍ന്നിട്ടുണ്ട്. ഒരു പണ്ഡിതന്‍ എഴുന്നേറ്റ് നിന്നു പ്രസംഗിക്കാന്‍ തുടങ്ങി: ‘എ പി മര്‍കസ് തുടങ്ങീട്ടുണ്ട്. ഇനി നമ്മുടെ കുട്ടികളെ ചേര്‍ത്ത് പഠിപ്പിക്കണമെങ്കില്‍ അവരുടെ കാലുപിടിക്കാന്‍ പോവേണ്ടി വരും. അതുകൊണ്ട് നമുക്ക് മലപ്പുറത്ത് ഒരു സ്ഥാപനം തുടങ്ങണം.’ ഈ വാക്കുകള്‍ ഒരു സാമാന്യ മനസ്സിന് നല്‍കുന്ന സന്ദേശം എന്തായിരിക്കുമെന്ന് ഞാനിവിടെ പറയുന്നില്ല. അപ്പോള്‍ ഊരകത്തുകാരനായ ഒരു പ്രമാണി എഴുന്നേറ്റു പറഞ്ഞു: ‘നിങ്ങള്‍ മുന്നില്‍ നിന്ന് നയിച്ചാല്‍ നമുക്ക് എ പിയെയും കൂട്ടരെയും പരാജയപ്പെടുത്താന്‍ ഒരു പണിയുമുണ്ടാവില്ല.’ അപ്പോള്‍ ‘നിങ്ങള്‍ ഉണ്ടാകുമെങ്കില്‍ ഞങ്ങള്‍ മുന്നില്‍ നില്‍ക്കാം’ എന്നായിരുന്നു വേദിയില്‍ നിന്നുള്ള പ്രതികരണം. അങ്ങനെ ഒരു സ്ഥാപനത്തിന് നമുക്കിവിടെയും തറക്കല്ലിടാം എന്ന തീരുമാനത്തിലേക്കെത്തി. അങ്ങനെയാണ് വളാഞ്ചേരിക്കടുത്ത് കാര്‍ത്തല മര്‍കസ് തുടക്കം കുറിക്കുന്നത്.
ഈ രൂപത്തിലുള്ള അനുഭവങ്ങള്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരുന്നു. എല്ലാത്തിനും പിന്നില്‍ ചില മുസ്‌ലിംലീഗ് നേതാക്കളാണ്. എന്നാല്‍ ശംസുല്‍ഉലമയുടെ അടുത്ത് അതൊന്നും ഏശിയില്ല. അദ്ദേഹത്തിന്റെ ഭാഷയില്‍ ‘മൊല്ലാക്കമാര്‍’ പരിഗണന പോലും അര്‍ഹിക്കുന്നില്ല. ആദ്ദേഹം ആ കലപിലകളെ ശ്രദ്ധിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യാതെ, രാഷ്ട്രീയക്കാര്‍ക്ക് പിടികൊടുക്കാതെ സമസ്തയുടെ ശാക്തീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് നീങ്ങി. എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ഇതിനൊരു പരിഹാരം കാണാന്‍ ഞാന്‍ സി എച്ച് ഹൈദ്രോസ് മുസ്‌ലിയാരെ കണ്ടു കാര്യം പറഞ്ഞു. എന്നാല്‍ ‘അത് കോഴിക്കോട്- മലപ്പുറം പ്രശ്‌നമാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല’ എന്ന മട്ടില്‍ അദ്ദേഹം ഒഴിഞ്ഞുമാറി.
‘മലപ്പുറം ലോബി’യുടെ രാഷ്ട്രീയ വിധേയത്വത്തോട് എതിര്‍പ്പുള്ളവരായിരുന്നു മലപ്പുറത്തെ പുതിയ തലമുറയിലെ മഹാഭൂരിപക്ഷവും. മുസ്ത്വഫല്‍ ഫൈസി, റഹ്മാന്‍ ഫൈസി, പി കെ അബ്ദുമുസ്‌ലിയാര്‍ തുടങ്ങിയ യുവാക്കളുടെ ഒരു തലമുറ ഈ രാഷ്ട്രീയാതിപ്രസരത്തെ ശക്തമായി തന്നെ നേരിട്ടു. മുസ്ത്വഫല്‍ ഫൈസി എസ് വൈ എസിന്റെ ജില്ലാ സെക്രട്ടറിയായതിനാല്‍ അദ്ദേഹത്തിന് ഇ കെയുടെയും എ പി ഉസ്താദിന്റെയും ഉദ്ദേശ്യശുദ്ധി അറിയാമായിരുന്നു. ‘അല്‍മുബാറക്’ മുന്നില്‍ വെച്ച് ഈ രാഷ്ട്രീയ ബാന്ധവത്തിനെതിരെ അദ്ദേഹം ശക്തമായ വിമര്‍ശനം തന്നെ എഴുതിവിട്ടു. ജനങ്ങള്‍ അതിന്റെ ലക്കങ്ങള്‍ക്ക് വേണ്ടി അക്ഷമരായി കാത്തിരുന്നു. അതിന്റെ എഡിറ്റോറിയലുകള്‍ ‘മലപ്പുറം ലോബി’ എന്നറിയപ്പെടുന്നവരെ വല്ലാതെ പ്രതിരോധത്തിലാക്കി. ചില ലക്കങ്ങളിലെ തലക്കെട്ടുകള്‍ പോലും വലിയ മൂര്‍ച്ചയുള്ളതായിരുന്നു. ‘ചേറൂര്‍ പട’ ഒരു തലക്കെട്ടാണ്. മറ്റൊരിക്കല്‍ ‘ഉസ്താദുമാര്‍ ശറഹുല്‍അഖാഇദ് ഒരാവര്‍ത്തി കൂടി നോക്കട്ടെ’ എന്നായിരുന്നു ഹെഡ്ഡിംഗ്. ബിദഇകള്‍ക്ക് സലാം പറയാം എന്ന മലപ്പുറം ലോബിയിലെ ചിലരുടെ നിലപാടിനെ കശക്കിയെറിയുകയായിരുന്നു ലക്ഷ്യം.
എല്ലാം അറിയാമെങ്കിലും ഞാന്‍ പ്രത്യക്ഷത്തില്‍ ആരോടും അടുപ്പം കാണിച്ചില്ല. എന്നാല്‍ ഫൈസിമാരുടേതാണ് ശരി എന്നു ബോധ്യമുള്ളത് കൊണ്ടും പ്രായത്തില്‍ നന്നേ ചെറുപ്പമായതിനാലും മാനസികമായി അവരോടാണ് ആഭിമുഖ്യമുണ്ടായിരുന്നത്. മുശാവറക്ക് പോകുമ്പോള്‍ മുസ്ത്വഫല്‍ ഫൈസിയുടെ കാറില്‍ ഒരുമിച്ചാണ് പോകാറുള്ളത്. ഒരു മീറ്റിംഗുള്ള ദിവസം, കോഴിക്കോട്ട് ഫൈസീസ് അസോസിയേഷന്റെ ഒരു യോഗം ഉണ്ടായതിനാല്‍ ഫൈസിമാര്‍ വന്നില്ല. അന്നു ഞാന്‍ തനിച്ചാണ് പോയത്. അപ്പോള്‍ കോട്ടുമല ഉസ്താദ് ചോദിച്ചു: ‘നിങ്ങളുടെ ഫൈസികള്‍ ഒക്കെ എവിടെ?’ ഞാന്‍ ഫൈസീസ് അസോസിയേഷന്റെ മീറ്റിംഗിനെ കുറിച്ച് പറഞ്ഞു. അപ്പോള്‍ അദ്ദേഹം അല്‍പ്പം ക്ഷുഭിതനായി.
എനിക്ക് വിഷമം തോന്നി. പ്രശ്‌നം പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്യണം എന്നു കരുതി, പിന്നീട് മുസ്ത്വഫല്‍ ഫൈസിയെ കണ്ടു. കാര്യങ്ങളെല്ലാം പറഞ്ഞ ശേഷം ഞാന്‍ ഉണര്‍ത്തി: ‘നമുക്കിതൊന്ന് രമ്യതയിലെത്തിക്കണം’. എന്നാല്‍ മുസ്ത്വഫല്‍ ഫൈസിയുടെ പ്രതികരണത്തില്‍ ഞാന്‍ നിസ്സഹായനായി.
ആയിടക്കാണ് സമസ്തയുടെ അറുപതാം വാര്‍ഷിക സമ്മേളനം തീരുമാനിക്കപ്പെടുന്നത്. രാഷ്ട്രീയക്കാരുടെ ഇംഗിതം വകവെച്ചുകൊടുക്കാതെ കണ്ണിയത്ത് ഉസ്താദ് പ്രസിഡന്റും ശംസുല്‍ഉലമ ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റി ഏറെ മുന്നോട്ടുപോയ ഘട്ടമാണ്. വൈസ് പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയുമായി താജുല്‍ഉലമയും എ പി ഉസ്താദും. ഇവരും ഇതേനിലപാട് ശക്തമായി ഉയര്‍ത്തിപ്പിടിക്കുന്നവര്‍ തന്നെ. എസ് വൈ എസ് ആവട്ടെ, ഇ കെ ഹസന്‍ മുസ്‌ലിയാര്‍ പ്രസിഡന്റും എ പി ഉസ്താദ് ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റിക്ക് കീഴിലും. ഈ ഘട്ടത്തില്‍ സമ്മേളനം നടന്നാല്‍ അതോടെ തങ്ങളുടെ എല്ലാ അടിവേരും ഇളകുമെന്ന് ചില ലീഗ് നേതാക്കള്‍ മനസ്സിലാക്കി. അതിനാല്‍ സമ്മേളനം മുടങ്ങുകയോ അവര്‍ പറയുന്ന രൂപത്തില്‍ നടക്കുകയോ ചെയ്യേണ്ടത് അവരുടെ ആവശ്യമായിരുന്നു. അതിന് അവര്‍ തയാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് നല്ലൊരു കളി നടന്നു, മലപ്പുറം ജില്ലാ ജംഇയ്യത്തുല്‍ഉലമയില്‍. സമസ്തയുടെ അറുപതാം വാര്‍ഷിക സമ്മേളനവുമായി ജില്ലാ ജംഇയ്യത്തുല്‍ഉലമ സഹകരിക്കണോ വേണ്ടയോ എന്ന് ചര്‍ച്ച ചെയ്യാന്‍ കോട്ടക്കല്‍ എ എം ഓഡിറ്റോറിയത്തില്‍ മീറ്റിംഗ് വിളിച്ചു. അല്‍മുബാറകിന്റെ ചില ലക്കങ്ങളുമായാണ് കെ കെ ഹസ്രത്തും ബശീര്‍ മുസ്‌ലിയാരും എല്ലാം മീറ്റിംഗിന് വന്നത്. അതിലെ പരാമര്‍ശങ്ങള്‍ വായിച്ച് വികാരാധീനരായാണ് അവര്‍ പ്രസംഗിച്ചത്. അല്‍മുബാറകിന്റെ ആളുകളുമായി സഹകരിക്കുന്നവരാണ് സമസ്തയുടെ സംസ്ഥാന നേതാക്കള്‍. അതിനാല്‍ സമ്മേളനവുമായി സഹകരിക്കാന്‍ പാടില്ല എന്ന രൂപത്തിലാണ് പ്രസംഗങ്ങളെല്ലാം പോയത്. സമ്മേളനം ബഹിഷ്‌കരിക്കാം എന്നായിരുന്നു പൊതുവികാരം. എതിരഭിപ്രായമുള്ള ഞാന്‍ ഒന്നും മിണ്ടിയില്ല. കാരണം രംഗം വഷളാകും. വളരെ ചെറുപ്പമായ ഞാന്‍ ഒറ്റപ്പെട്ടു പോകുകയും ചെയ്യും. എന്നെപ്പോലെ നിലപാടെടുത്ത വേറെയും ചിലര്‍ ആ സദസ്സിലുണ്ടായിരുന്നു. എന്നാല്‍ കോട്ടുമല ഉസ്താദ് പറഞ്ഞു: ‘ഇത് നമുക്കിടയിലെ ചില പ്രശ്‌നങ്ങളല്ലേ? സമ്മേളനം സംസ്ഥാനത്താകെ പ്രചാരണം ചെയ്തുള്ള പ്രധാനപ്പെട്ട ഒരു പരിപാടിയല്ലേ? അതുകൊണ്ട് പങ്കെടുക്കില്ല എന്ന തീരുമാനം എടുക്കാതിരിക്കലാണ് നല്ലത്’. ആ മീറ്റിംഗ് പൂര്‍ണമായ ഒരു തീരുമാനത്തിലെത്തിയില്ല. ഉച്ചതിരിഞ്ഞ് ഇതേവിഷയം ചര്‍ച്ച ചെയ്യാന്‍ എസ് വൈ എസിന്റെ ഒരു മീറ്റിംഗ് വിളിച്ചിരുന്നു. അതുംകൂടി കഴിഞ്ഞ് തീരുമാനത്തിലെത്താം എന്നു പറഞ്ഞ് പിരിഞ്ഞു.
അന്നേദിവസം എസ് വൈ എസ് ജില്ലാ കമ്മിറ്റി ഇതേ ആവശ്യത്തിനു വേണ്ടി കോട്ടക്കലില്‍ തന്നെ ചേര്‍ന്നു. ജംഇയ്യത്തുല്‍ ഉലമയില്‍ നടന്ന അതേരൂപത്തിലുള്ള വികാരപ്രസംഗങ്ങള്‍ നടന്നു. മലപ്പുറം ജില്ല പങ്കെടുക്കുന്നില്ല എന്ന് തീരുമാനിക്കാനുള്ള മുറവിളി ശക്തമായി. മീറ്റിംഗിനെത്തിയ പണ്ഡിതന്‍മാരല്ലാത്ത എസ് വൈ എസുകാരില്‍ പലരും ലീഗിന്റെ സജീവ പ്രവര്‍ത്തകരും നേതാക്കളുമായിരുന്നു. അതിനാല്‍ രാവിലെ നടന്ന മീറ്റിംഗിലേതിലേറെ ലീഗനുകൂലികള്‍ ഈ മീറ്റിംഗില്‍ ഉണ്ടായിരുന്നു. തീരുമാനം അന്തിമമാകും എന്ന ഘട്ടം വന്നപ്പോള്‍ കോട്ടുമല ഉസ്താദ് എഴുന്നേറ്റു. അദ്ദേഹം പറഞ്ഞു: ‘മലപ്പുറം ജില്ല സഹകരിച്ചുകൊള്ളാം എന്ന് കേന്ദ്രമുശാവറയില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ പങ്കെടുക്കൂല എന്ന് തീരുമാനിക്കരുത്.’ അപ്പോള്‍ ചുങ്കത്തറക്കാരന്‍ ഒരുനാട്ടു പ്രമാണി, സജീവ ലീഗുകാരനായ അദ്ദേഹം മേശപ്പുറത്ത് ഒന്നു കൊട്ടി പരിഹാസഭാവത്തില്‍ കോട്ടുമല ഉസ്താദിന് നേരെ അംഗവിക്ഷേപം നടത്തി ചോദിച്ചു: ‘പങ്കെടുക്കും എന്ന് ആരോട് ചോദിച്ചാണ് വാക്ക് കൊടുത്തത്?’. ആരും വല്ലാതെ വേദനിച്ചുപോകുന്ന രംഗമായിരുന്നു അത്. കോട്ടുമല ഉസ്താദ് ആരാ? ഈ നാട്ടുപ്രമാണി ആരാ? ഉസ്താദ് വല്ലാതെയായി. അപ്പോള്‍ ചെമ്മാട് ബാപ്പുട്ടി ഹാജി എഴുന്നേറ്റുനിന്ന് പറഞ്ഞു: ‘ഇന്ന് അങ്ങനെ പറയാനും സമ്മതം കൊടുക്കാനും ഉള്ള അധികാരമൊക്കെ കോട്ടുമല ഉസ്താദിന് ഉണ്ട്’. അതുകേട്ടപ്പോള്‍ സദസ്സില്‍ നിന്ന് വലിയ ഉച്ചത്തില്‍ തക്ബീര്‍ മുഴങ്ങി. അങ്ങനെ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന തീരുമാനത്തിലെത്തി. അപ്പോള്‍ അടുത്ത ഘട്ടത്തിലേക്ക് ചര്‍ച്ചപോയി; ‘എങ്കില്‍ ചില ഉപാധികള്‍ വെക്കണം. സമ്മേളനം മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യണം. മുസ്ത്വഫല്‍ ഫൈസി, റഹ്മാന്‍ ഫൈസി അടക്കമുള്ള ആളുകള്‍ സ്റ്റേജില്‍ കയറാനോ ഉത്തരവാദപ്പെട്ട സമിതികളില്‍ ഉണ്ടാകാനോ പാടില്ല. ഇ കെ, എ പി എന്നിവരുടെ പ്രസംഗത്തില്‍ എന്തെങ്കിലും വിമര്‍ശനം ഉണ്ടായാല്‍ അതിന് മറുപടി പറയാന്‍ അവസരം ഉണ്ടാകും വിധം കെ വിയുടെ പ്രസംഗം അവര്‍ക്ക് ശേഷമായിരിക്കണം’ ഇതൊക്കെയായിരുന്നു പ്രധാന ഉപാധികള്‍. അത് പാലിക്കപ്പെട്ടിട്ടില്ലെങ്കില്‍ ജില്ലാ കമ്മിറ്റി പങ്കെടുക്കില്ല എന്ന് രേഖാമൂലം എഴുത്തയച്ചു.
മലപ്പുറം ലോബിയുടെ കത്തുപോയി എന്നല്ലാതെ ഇ കെ അങ്ങനെ ഒരു കത്ത് കിട്ടിയിട്ടുണ്ടെന്ന ഭാവം പോലും നടിച്ചില്ല. അതിലെ ഉപാധികളൊന്നും അംഗീകരിച്ചതുമില്ല. സമ്മേളനത്തില്‍ എ പി ഉസ്താദ് സ്വാഗതം പറഞ്ഞു. കണ്ണിയത്ത് ഉസ്താദ് അധ്യക്ഷത വഹിച്ചു. ശംസുല്‍ഉലമ എല്ലാവര്‍ക്കും കണക്കിന് കൊടുത്തിട്ട് ഉദ്ഘാടനവും ചെയ്തു. തന്റെ ഒരു വിരല്‍ കൊണ്ട് സദസ്സിനെ എഴുന്നേല്‍പ്പിച്ച് ഇരുത്തിയ പ്രസിദ്ധമായ സംഭവത്തിലൂടെ കേരള മുസ്‌ലിംകള്‍ സമസ്തയുടെ പണ്ഡിതന്‍മാരുടെ പൂര്‍ണമായ നേതൃത്വത്തിന് കീഴിലാണെന്ന സന്ദേശവും അദ്ദേഹം നല്‍കി. സമ്മേളനത്തിന്റെ സുവനീറില്‍ മുസ്ത്വഫല്‍ ഫൈസിക്ക് പ്രധാന ഉത്തരവാദിത്വം നല്‍കുക വഴി മലപ്പുറം ലോബിയുടെ പ്രധാന ഉപാധി അദ്ദേഹം അവഗണിച്ചു. നിരാശരായ മലപ്പുറം ലോബി കൂടുതല്‍ പകയുള്ളവരായി മാറുകയും ചെയ്തു.
ഫൈസിമാര്‍ ദൗത്യം തുടര്‍ന്നു. അവരുടെ നീക്കം വല്ലാതെ ജില്ലാ സമസ്തയെ പ്രതിരോധത്തിലാക്കിയപ്പോള്‍ പിന്നെ അവര്‍ക്ക് മുശാവറ കത്തയക്കുന്നത് നിര്‍ത്തി. പ്രത്യക്ഷത്തില്‍ അവര്‍ അകത്തും പുറത്തും അല്ലാതെയായി മാറി. ഈ വടംവലിക്കിടയില്‍ ജില്ലയില്‍ എസ് വൈ എസ് നിശ്ചലമായി. മഹല്ല് ഫെഡറേഷന്‍ സജീവമാകുകയും ചെയ്തു. ഇ കെ , എ പി നേതൃത്വത്തെ അംഗീകരിക്കാത്തവര്‍ക്ക് ആവശ്യവും അത് തന്നെയായിരുന്നു. കാരണം എസ് വൈ എസിന്റെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും യഥാക്രമം ഇ കെ ഹസന്‍ മുസ്‌ലിയാരും എ പി ഉസ്താദും ആയിരുന്നു. ജില്ലാ കമ്മിറ്റി ആകുമ്പോള്‍ സംസ്ഥാന കമ്മിറ്റിയെ അംഗീകരിക്കേണ്ടി വരുമല്ലോ? എന്നാല്‍ മുസ്ത്വഫല്‍ ഫൈസി ഉറച്ചുതന്നെയായിരുന്നു. അദ്ദേഹം മുന്‍കൈ എടുത്ത് എസ് വൈ എസ് കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തു. ഉമറലി ശിഹാബ് തങ്ങള്‍ക്ക് പകരം വൈലത്തൂര്‍ തങ്ങള്‍ പ്രസിഡന്റും മുസ്ത്വഫല്‍ ഫൈസി തന്നെ ജനറല്‍ സെക്രട്ടറിയുമായി എസ് വൈ എസ് പുനഃസംഘടിപ്പിച്ചു. ഞാന്‍ വൈസ് പ്രസിഡന്റായി ഈ കമ്മിറ്റിയില്‍ ഉണ്ടായിരുന്നു.
അതിനു ശേഷം തിരൂരങ്ങാടിയില്‍ ഒരു പണ്ഡിത സമ്മേളനം വിളിച്ചു ചേര്‍ത്തു. ആറായിരത്തിലധികം പേര്‍ രജിസ്‌ട്രേഷന്‍ നടത്തിയിരുന്ന ആ സമ്മേളനത്തില്‍ രജിസ്‌ട്രേഷന്‍ നടത്താത്തവരായി ഒട്ടനവധി പേര്‍ വേറെയും ഉണ്ടായിരുന്നു. പണ്ഡിതന്‍മാര്‍ ആര്‍ക്കൊപ്പമാണെന്ന് വെളിപ്പെടുത്തലായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം. ആ സമ്മേളനത്തില്‍ റഹ്മാന്‍ ഫൈസി മൈക്ക് ഓണ്‍ ചെയ്തു പ്രഖ്യാപിച്ചു: ‘നിലവിലുള്ള സമസ്തയുടെ ജില്ലാ കമ്മിറ്റി പിരിച്ചുവിടുന്നു. പുതിയ ഭാരവാഹികളും അംഗങ്ങളുമായി താഴെ പറയുന്നവരെ പ്രഖ്യാപിക്കുന്നു’. നെല്ലിക്കുത്ത് ഉസ്താദ് പ്രസിഡന്റും ഞാന്‍ ജനറല്‍ സെക്രട്ടറിയുമായ പാനലാണ് അദ്ദേഹം വായിച്ചത്. സദസ്സ് തക്ബീര്‍ ധ്വനികളോടെ അത് അംഗീകരിച്ചു. ഈ സംഭവത്തോടെയാണ് എനിക്ക് കത്തയക്കാതെ ആയത്. മാനസികമായി എതിര്‍പ്പുണ്ടായിരുന്നെങ്കിലും ആരോടും വാക്കേറ്റവും പരസ്യപ്രസംഗവും ഒന്നും അതുവരെ ഞാന്‍ നടത്തിയിട്ടില്ല. ഈ പണ്ഡിത സമ്മേളനത്തിന് പകരമായാണ് കോഴിക്കോട്ട് സമ്മേളനം നടത്തി അവര്‍ പരിഹാസ്യരായത്. മദ്രസാധ്യാപകരെ നിര്‍ബന്ധിച്ച് സമ്മേളനത്തില്‍ എത്തിച്ചു. എന്നിട്ടും എണ്ണൂറില്‍ താഴെ അംഗങ്ങളാണ് പങ്കെടുത്തത്. ഈ സമ്മേളനത്തിലാണ് ‘ഇത് ഉലമാ സമ്മേളനമാണ്, എല്ലാവരും തലമറക്കണം’ എന്ന് ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് പറയേണ്ടി വന്നത്.
ഇവ്വിധം കാര്യങ്ങള്‍ നീങ്ങുന്നതിനിടക്കാണ് തലശ്ശേരിയില്‍ കേയി സാഹിബിന്റെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചയെ തുടര്‍ന്ന് ശംസുല്‍ഉലമ ലീഗിനോട് ആഭിമുഖ്യമുള്ള ആളാകുന്നതും പറഞ്ഞത് പലതും തിരുത്തി പറയുന്നതും. പിന്നീട് ഒരു ഘട്ടത്തില്‍ മുസ്ത്വഫല്‍ ഫൈസിയും റഹ്മാന്‍ ഫൈസിയും നിലപാട് മാറ്റി. അത്രയും കാലം അവര്‍ ആര്‍ക്കെതിരായിരുന്നോ അവര്‍ക്കൊപ്പം ചേര്‍ന്നു. എന്നാല്‍ എന്നെ ആര്‍ക്കും കാര്യങ്ങള്‍ പറഞ്ഞുധരിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഞാന്‍ ഇതെല്ലാം കണ്ടും കേട്ടും കൂടെ നടന്നതിനാല്‍ എനിക്ക് എല്ലാം വ്യക്തമായിരുന്നു. സാധാരണക്കാര്‍ കാര്യങ്ങള്‍ അറിയാതെ പോയിട്ടുണ്ടാകാം. എന്നാല്‍ നേതൃതലത്തില്‍ ഉള്ളവര്‍ക്കെല്ലാം സത്യമറിയാം. പുനഃസംഘാടനത്തിനു ശേഷം ഒരിക്കല്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരെ കണ്ടപ്പോള്‍ ഞാന്‍ അതുസംബന്ധമായി സംസാരിച്ചു. അന്നദ്ദേഹം ആ വിഭാഗത്തിന്റെ സെക്രട്ടറിയൊന്നുമായിട്ടില്ല. അപ്പോള്‍ അദ്ദേഹം പറഞ്ഞത്, ‘എണ്‍പത് ശതമാനം എ പി പറയുന്നതും ഇരുപത് ശതമാനം ഇ കെ പറയുന്നതുമാണ് ശരി. ദീന്‍ നോക്കുമ്പോള്‍ എ പി പറയുന്നിടത്താണ് കാര്യം. എന്നാല്‍ രാഷ്ട്രീയം കുറച്ചൊക്കെ പരിഗണിക്കേണ്ടേ, അപ്പോള്‍ ഇ കെ പറയുന്നതില്‍ ചില ന്യായങ്ങളുണ്ട്’. അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘എണ്‍പത് ശതമാനത്തിന്റെ ഒപ്പമല്ലേ നാം നില്‍ക്കേണ്ടത്?’. അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘നിങ്ങള്‍ ചെറുപ്പക്കാര്‍ക്ക് അത് പറയാം. നിങ്ങള്‍ അങ്ങനെ പറയുന്നവര്‍ ഒരു ടീമുണ്ട്. നിങ്ങളുടെ കൂടെ വന്നാല്‍ ഞാന്‍ ഒറ്റപ്പെട്ടുപോകും’. അദ്ദേഹത്തിനും കാര്യങ്ങള്‍ അറിയാം എന്നര്‍ഥം. മുസ്ത്വഫല്‍ഫൈസിയുടെ സംസാരങ്ങളില്‍ പലപ്പോഴും അത് അറിയാതെ വന്നുപോവാറുണ്ട്. മുമ്പ് രിസാല പ്രസിദ്ധീകരിച്ച ഒരു ഇന്റര്‍വ്യൂവില്‍ അത് അദ്ദേഹം തുറന്നുപറഞ്ഞിട്ടുമുണ്ട്.
എല്ലാം ബോധ്യപ്പെട്ടാണ് ഞാന്‍ താജുല്‍ഉലമക്കും എ പി ഉസ്താദിനും ഒപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്. പിന്നെ ഒരു പ്രധാന നിമിത്തമുണ്ടായത്, ഒരിക്കല്‍ മടവൂര്‍ സി എം വലിയ്യുല്ലാഹിയുടെ അടുത്ത് ചെന്നപ്പോള്‍ ‘ ഉള്ളാളം തങ്ങളും എ പിയും പറയുന്നതാണ് ശരി, അവരുടെ കൂടെ ഉറച്ച് നില്‍ക്കണം’ എന്ന് നേരിട്ട് പറയുകയും കൂടി ചെയ്തതോടെ എന്റെ തീരുമാനം കൂടുതല്‍ ദൃഢമായി.
മുശാവറയിലെ ഇറങ്ങിപ്പോക്കിന് ശേഷമാണ് ഞാന്‍ കേന്ദ്ര മുശാവറയില്‍ വരുന്നത്. മുശാവറ പുനഃസംഘടിപ്പിക്കാനുണ്ടായ സാഹചര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. മുശാവറയില്‍ വരുന്ന ഒഴിവുകള്‍ ജനറല്‍ ബോഡി ചേരാതെ നോമിനേഷനിലൂടെ നികത്തി മറ്റു നടപടിക്രമങ്ങളില്ലാതെ മുന്നോട്ട് പോവുകയാണ് ചെയ്തിരുന്നത്. സമസ്തയുടെ ബൈലോ അനുസരിച്ച് നോമിനേറ്റഡ് മെമ്പര്‍മാരുടെ തെരഞ്ഞെടുപ്പ് ശരിയാവില്ല. ജനറല്‍ ബോഡിയിലൂടെയാണ് പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍ പണ്ഡിതന്‍മാര്‍ ആരുടെ കൂടെയാണെന്ന് ബോധ്യമുള്ളതിനാല്‍ ജനറല്‍ ബോഡി വിളിക്കാന്‍ ധൈര്യവുമില്ല. താജുല്‍ഉലമയെയും എ പി ഉസ്താദിനെയും പുറത്താക്കാന്‍ മുശാവറ കൂടാനിരുന്നപ്പോള്‍ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയത് മെമ്പര്‍മാരെ നിയമപ്രകാരം തെരഞ്ഞെടുത്തതല്ല എന്നു കാണിച്ചാണ്. പിന്നീട് കൃത്രിമമായി ജനറല്‍ ബോഡി കൂടിയതായി രേഖകളുണ്ടാക്കിയാണ് അവര്‍ ആ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചത്. ഇറങ്ങിപ്പോന്ന ശേഷം തുടര്‍നടപടിയെ കുറിച്ച് ആലോചിക്കാന്‍ വക്കീലിനെ സമീപിച്ചപ്പോള്‍ രണ്ട് മാര്‍ഗമാണ് അദ്ദേഹം പറഞ്ഞത്: ഒന്ന് വൈസ് പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയും പ്രസിഡന്റിനും ജനറല്‍ സെക്രട്ടറിക്കുമെതിരെ കേസ് കൊടുക്കുക എന്നതാണ്. എന്നാല്‍ താജുല്‍ഉലമയും എ പി ഉസ്താദും അതിന് തയ്യാറായില്ല. മറ്റൊന്നും കൊണ്ടല്ല, അവരോടുള്ള ആദരവ് കൊണ്ട് മാത്രം. രണ്ടാമത്തെ മാര്‍ഗം, മുശാവറ കൈയേറുക എന്നതായിരുന്നു. അതിനും അവര്‍ തയ്യാറായില്ല. പിന്നീടാണ് ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചത്.
ജനറല്‍ ബോഡിക്ക് മുമ്പായി പാനലുണ്ടാക്കാന്‍ എ പി ഉസ്താദും മറ്റും ഒ കെ ഉസ്താദിനെ സമീപിച്ചപ്പോള്‍ ഒ കെ ഉസ്താദാണ് എന്റെ പേര് നിര്‍ദേശിച്ചത്. അന്നെനിക്ക് മുപ്പത്താറ് വയസ്സായിട്ടേ ഉള്ളൂ. ചെറുപ്പമല്ലേ എന്ന് എ പി ഉസ്താദ് ചോദിച്ചെങ്കിലും ഒ കെ ഉസ്താദ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ മുശാവറയിലെത്തി. ജില്ലാ മുശാവറയുടെ രൂപീകരണ ചര്‍ച്ച വന്നപ്പോള്‍ റഹ്മാന്‍ ഫൈസി തിരൂരങ്ങാടിയില്‍ നിന്ന് പ്രഖ്യാപിച്ചത് പോലെ, നെല്ലിക്കുത്ത് ഉസ്താദ് പ്രസിഡന്റും ഞാന്‍ സെക്രട്ടറിയുമായി തന്നെ നിലവില്‍ വന്നു. കുറച്ചുകാലങ്ങള്‍ക്ക് ശേഷം കേന്ദ്ര മുശാവറയുടെ ജോ. സെക്രട്ടറിയുമായി.
സമസ്തയില്‍ വന്നതിന് ശേഷമാണ് ഞാന്‍ എസ് വൈ എസ് സംസ്ഥാനകമ്മിറ്റിയില്‍ വരുന്നത്. ആദ്യം കമ്മിറ്റി മെമ്പറായി പിന്നീട് ജനറല്‍ സെക്രട്ടറിയായി. അപ്പോള്‍ എ പി ഉസ്താദ് ആയിരുന്നു പ്രസിഡന്റ്. പിന്നീട് ഞാന്‍ പ്രസിഡന്റായി. ആദ്യം സി മുഹമ്മദ് ഫൈസിയും പിന്നീട് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുമായിരുന്നു ജനറല്‍ സെക്രട്ടറിമാര്‍. ഞാന്‍ സെക്രട്ടറി ആവുന്നതിന്റെ മുമ്പ് എ പി ഉസ്താദായിരുന്നു ജനറല്‍ സെക്രട്ടറി. ഉസ്താദിന്റെ കൂടെ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, ഇ കെ ഹസന്‍ മുസ്‌ലിയാര്‍, എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രസിഡന്റുമാരായിരുന്നിട്ടുണ്ട്. മുപ്പത് വര്‍ഷക്കാലം പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി ഉസ്താദ് എസ് വൈ എസിനെ നയിച്ചിട്ടുണ്ട്. 1974ല്‍ ഉസ്താദ് സെക്രട്ടറിയാകുമ്പോള്‍ നൂറിനടുത്ത് യൂനിറ്റുകള്‍ മാത്രമാണ് എസ് വൈ എസിനുള്ളത്. അത് പിന്നീട് കുതിച്ചു കയറി. 1974ല്‍ മുശാവറയില്‍ എത്തിയ ഉസ്താദിനെ 1978 ആകുമ്പോഴേക്കും ജോ സെക്രട്ടറിയായി ഇ കെ ഉയര്‍ത്തിക്കൊണ്ടുവന്നത് ഉസ്താദിന്റെ സംഘാടക മികവ് കൊണ്ട് കൂടിയാണ്.
ഇ കെ ഹസന്‍ മുസ്‌ലിയാരുടെയും എ പി ഉസ്താദിന്റെയും നേതൃത്വത്തിലുള്ള എസ് വൈ എസ് കാലമാണ് സുന്നികള്‍ക്ക് സ്വത്വബോധം നല്‍കിയത്. അതുവരെ സുന്നികള്‍ മഹാഭൂരിപക്ഷമുള്ള മഹല്ലുകളില്‍ പോലും ബിദഇകള്‍ ഭാരവാഹികളാകുന്ന സ്ഥിതിയായിരുന്നു. എന്റെ നാട്ടില്‍ പൊന്മളയില്‍ പി ടി മൗലവി എന്ന പുത്തനാശയക്കാരന്‍ സുന്നി മഹല്ലിന്റെ സെക്രട്ടറിയായിട്ടുണ്ട്. ബിദഇകള്‍ നേരത്തെ തന്നെ എല്ലാ അവസരവും ചൂഷണം ചെയ്ത് വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കുകയും ജനങ്ങളെ വഴിതെറ്റിക്കുകയും ചെയ്തു കൊണ്ടിരുന്നു. ലീഗ് രാഷ്ട്രീയത്തിനും ഈ സ്ഥിതി അനിവാര്യമായിരുന്നു. ഹസന്‍ മുസ്‌ലിയാരും എ പി ഉസ്താദും ഈ സ്ഥിതിക്ക് മാറ്റം വരുത്തി. എസ് വൈ എസിന്റെ ഈ മുന്നേറ്റത്തിന് സമസ്തയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശംസുല്‍ഉലമയുടെ മുഴുവന്‍ പിന്തുണയും ഉണ്ടായിരുന്നു. പിന്നീടാണ് അദ്ദേഹത്തിന് നിലപാട് മാറ്റമുണ്ടായത്.
സുന്നികളുടെ സ്വത്വത്തിന് വേണ്ടി ഉസ്താദും എസ് വൈ എസും എക്കാലവും നിലനിന്നപ്പോള്‍ ആദ്യം, ഇ കെക്കെതിരെ നില്‍ക്കുകയും പിന്നീട് അദ്ദേഹത്തെ അടര്‍ത്തിയെടുക്കുകയും ചെയ്ത വിഭാഗം അന്നും ഇന്നും എന്നും ബിദഇകളെ പ്രീണിപ്പിക്കാനാണ് താല്‍പര്യം കാട്ടിയത്. സമസ്തയുടെ സ്ഥാപിത ലക്ഷ്യം ആദര്‍ശ സംരക്ഷണവും ബിദഈ പ്രതിരോധവുമാണെങ്കില്‍ കെ എന്‍ എമ്മിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി മരിച്ചപ്പോള്‍ ‘സമസ്ത’ എന്നുപറഞ്ഞുനടക്കുന്നവരുടെ പ്രസിഡന്റ് അയാളുടെ വിയോഗം തീരാനഷ്ടമാണ് എന്ന് അനുശോചിക്കുന്ന സ്ഥിതി വിശേഷം എത്ര അനവധാനപൂര്‍ണമാണ്?. കെ ടി മാനു മുസ്‌ലിയാര്‍ ഇപ്പറഞ്ഞ സമസ്തയുടെ സെക്രട്ടറിയായിരുന്നല്ലോ? അദ്ദേഹത്തിന്റെ ആണ്ടിന് ഇരുവിഭാഗം മുജാഹിദുകളുടെയും പ്രതിനിധികളും ജമാഅത്തെ ഇസ്‌ലാമിയുടെ അമീറും ക്ഷണിക്കപ്പെട്ടിരുന്നു. ഇത്രക്കൊരു ആദര്‍ശപരമായ അര്‍ഥശൂന്യത മറ്റാരും പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകില്ല. താജുല്‍ഉലമ വഫാത്തായപ്പോള്‍ വന്നില്ല, നല്ലതൊന്നും പറഞ്ഞതുമില്ല. ആദര്‍ശവും ജീവിതവും രണ്ട് വഴിക്ക് നീങ്ങുന്നുവെന്നത് മറ്റാരും പറയേണ്ട കാര്യമില്ല. അവര്‍ സ്വജീവിതം കൊണ്ട് ആ വൈരുദ്ധ്യം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.
എസ് വൈ എസിന്റെ ഭാരവാഹിത്വത്തില്‍ വന്നതിന് ശേഷം കാര്യമായി ശ്രദ്ധിച്ചത് സമസ്തയുടെ ലക്ഷ്യമായ ആദര്‍ശ സംരക്ഷണത്തിന് തന്നെയായിരുന്നു. അതിന് വേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി. നിലവില്‍ കേരളത്തിലെ ബിദഈ സംഘടനകളുടെ സ്ഥിതി എത്രത്തോളം ദയനീയമാണ് എന്നറിയുമ്പോഴാണ് ആ പദ്ധതികളുടെ വിജയം നമുക്ക് ബോധ്യമാകുന്നത്. എ പി ഉസ്താദിന്റെ കാലത്ത് മര്‍കസ് മുഖേന എസ് വൈ എസ് ആരംഭിച്ച വിദ്യാഭ്യാസ പ്രവര്‍ത്തനം കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. മതവിദ്യാര്‍ഥികളുടെ അന്തസ് വര്‍ധിച്ചു. ഭൗതിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്താന്‍ അതിലൂടെ സാധിച്ചു.
സാന്ത്വനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വളരെ സന്തോഷം നല്‍കിയ ഒരു മുന്നേറ്റമായി. നാടുനീളെ സാന്ത്വന കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ആവശ്യക്കാര്‍ക്ക് വേണ്ടത് നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു. വിവിധ ഗവണ്‍മെന്റ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് സൗജന്യ മരുന്ന് വിതരണവും സൗജന്യ നിരക്കില്‍ ആംബുലന്‍സ് സേവനവും നടപ്പാക്കി. പലയിടങ്ങളിലും രോഗികള്‍ക്കും കൂടെ നില്‍ക്കുന്നവര്‍ക്കും ഭക്ഷണം നല്‍കി. സാന്ത്വനം വളണ്ടിയര്‍മാരുടെ രാപ്പകലില്ലാത്ത പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ വിവിധയിടങ്ങളില്‍ ജാതി, മത വിത്യാസമില്ലാതെ എല്ലാവര്‍ക്കും അനുഭവിക്കാനായി. ഇപ്പോള്‍ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി പരിശീലനം നല്‍കി ക്രമപ്പെടുത്തിയ ഇരുപത്തയ്യായിരത്തിലധികം വരുന്ന സ്വഫ്‌വ വളണ്ടിയര്‍മാര്‍ ഈ മേഖലയില്‍ വരും കാലത്ത് കൂടുതല്‍ കാര്യക്ഷമതയോടെ പ്രസ്ഥാനത്തിന് സമര്‍പ്പിക്കാനുള്ള സന്നദ്ധ സേവകരാണ്. സമ്മേളനത്തോടനുബന്ധിച്ച് വിവിധ ഗവണ്‍മെന്റ് ഹോസ്പിറ്റലുകളില്‍ അറുപതോളം വാര്‍ഡുകള്‍ നവീകരിച്ച് സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിന്റെ പരിസരത്ത് സ്ഥാപിതമാകാന്‍ പോകുന്ന സാന്ത്വന കേന്ദ്രം ഈ മേഖലയില്‍ എടുത്തുപറയാവുന്ന ഒരു നാഴികക്കല്ലാവും.
പ്രവാസ ലോകത്ത് വിവിധ പേരുകളില്‍ ചിതറിക്കിടന്നിരുന്ന പ്രവര്‍ത്തകരെ ഐ സി എഫ് എന്ന പേരില്‍ മുഴുവന്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും സംഘടിപ്പിച്ചു. വളരെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പഴയ കാലത്ത് ഗള്‍ഫില്‍ ജോലിക്ക് പോകുന്ന സുന്നികള്‍ ബിദഈ കുപ്രചാരണങ്ങളില്‍ പെട്ട് വഞ്ചിതരായി വഴിതെറ്റിപ്പോകുന്ന സാഹചര്യമുണ്ടായിരുന്നെങ്കില്‍ ഇന്നത് മാറി ബിദഈ കുടുംബങ്ങളില്‍ നിന്ന് ഗള്‍ഫിലെത്തുന്നവര്‍ക്ക് നേര്‍വഴി കാണിച്ചു കൊടുക്കാന്‍ കഴിയും വിധം ഐസിഎഫ് കാര്യക്ഷമമായി ഇടപെട്ട്‌കൊണ്ടിരിക്കുന്നു. ‘പ്രവാസി വായന’ എന്ന പേരില്‍ അവര്‍ക്ക് വേണ്ടി ഒരു മാസികയും ഇപ്പോള്‍ തുടങ്ങിക്കഴിഞ്ഞു.
സംഘടനാ രംഗത്ത് നന്നായി പ്രവര്‍ത്തിച്ച് പരിചയമുള്ള ഒരു സംഘം സഹപ്രവര്‍ത്തകന്‍മാര്‍ കൂടെയുണ്ടായി എന്നു തന്നെയാണ് എല്ലാ പ്രവര്‍ത്തനങ്ങളുടെയും സമയത്ത് ധൈര്യം നല്‍കിയ ഘടകം. ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി എസ് എസ് എഫിന്റെ സംസ്ഥാന പ്രസിഡന്റായും മറ്റും പ്രവര്‍ത്തിച്ചു തഴക്കമുണ്ട്. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസിയുടെ സാന്നിധ്യം നയരൂപീകരണങ്ങളിലും ഘടനാക്രമീകരണങ്ങളിലും പദ്ധതി രൂപീകരണങ്ങളിലുമെല്ലാം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. അതുപോലെ ഓരോ രംഗത്തും പ്രഗത്ഭമതികളായ ആളുകള്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിച്ച് പ്രസ്ഥാനം അറുപതിലെത്തി. അറുപത് പിന്മാറ്റത്തിന്റെയോ അല്ലെങ്കില്‍ ഇടവേളയുടെയോ സന്ദര്‍ഭമല്ല, മുന്നേറ്റത്തിലേക്ക് കൂടുതല്‍ വഴികള്‍ തുറക്കാനുള്ളതാണ്. അതിന്നായി നമുക്ക് ഈ താജുല്‍ഉലമ നഗരിയില്‍ നിന്ന് ഊര്‍ജമെടുക്കാം.
കേട്ടെഴുത്ത്: എം ടി ശിഹാബുദ്ദീന്‍ സഖാഫി

Sunday 26 July 2015

അടിയന്തിരം വിശദമായി



അത്യാവശ്യമായി നടക്കേണ്ടകാര്യം, ആചാരമനുസരിച്ച് നടക്കേണ്ട വിശേഷച്ചടങ്ങ്‌, എന്നൊക്കെയാണ് അടിയന്തിരം എന്നതിന്റെ ഭാഷാർത്ഥം. മരപ്പെട്ടവരുടെ പരലോക രക്ഷക്കു വേണ്ടി ഖുർആൻ, ദിക്ർ, മൗലീദ്, തുടങ്ങിയ പ്രതിഫലാർഹമായവ ഓതി മയ്യിത്തിന്റെ പേരിൽ ഹദ് യ ചെയ്ത് പ്രാർത്ഥിക്കുകയും അവരുടെ പേരിൽ അന്നദാനം നടത്തുകയും ചെയ്യുന്ന ചടങ്ങാണ് മുസ്ലിംകളുടെ അടിയന്തിരം. ഇത്തരമൊരു ചടങ്ങ് മരണശേഷം ഏതുദിവസവും ആകാവുന്നതാണ്. മരണപ്പെട്ടവർക്ക് പ്രാർത്ഥിക്കുവാനും അവരുടെ പേരിൽ ദാനധർമ്മംചെയ്യാനും വിശുദ്ദ ഇസ്ലാം നിർദ്ദേശിച്ചിട്ടുണ്ട്. "ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്കും സത്യവിശ്വാസത്തോടെ ഞങ്ങൾക്കു മുമ്പ് കഴിഞ്ഞു പോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തു തരേണമേ!" എന്ന് പ്രാർത്ഥിക്കുന്നവരാണ് സത്യവിശ്വാസികളെന്നു  ഖുർആൻ പരിചയപ്പെടുത്തുന്നു.

അടിയന്തിരത്തിന്റെ പ്രമാണങ്ങൾ 
ഇമാം ബുഖാരി(റ)യും മുസ്ലിമും (റ) യും നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം.

أَنَّ سَعْدَ بْنَ عُبَادَةَ رضي الله عنه تُوُفِّيَتْ أُمُّهُ وَهُوَ غَائِبٌ عَنْهَا، فَقَالَ : يَا رَسُولَ اللَّهِ إِنَّ أُمِّي تُوُفِّيَتْ وَأَنَا غَائِبٌ عَنْهَا ، أينفعنا شيئ؟ إن تصدقت عنها ؟ قال : نعم قال : فإني أشهدك أن حائطي المخراف صدقة عليها. (البخاري: ٢٥٥٦، مسلم: ٣٤٠٨)

http://sunnisonkal.blogspot.com/


സഅദുബ്നു ഉബാദ(റ) സ്ഥലത്തില്ലാത്തപ്പോൾ അവരുടെ മാതാവ് മരണപ്പെട്ടു. നബി(സ)യെ സമീപിച്ച് അദ്ദേഹം ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലെ! ഞാൻ സ്ഥലത്തില്ലാത്തപ്പോൾ എന്റെ ഉമ്മ മരണപ്പെട്ടു, അവരുടെ പേരിൽ ഞാൻ വല്ലതും സ്വദഖ ചെയ്താൽ അതവർക്ക് ഫലം ചെയ്യുമോ?" നബി(സ) പറഞ്ഞു: "അതെ" . അപ്പോൾ സഅദ്(റ) പ്രഖ്യാപിച്ചു: 'താങ്കള് സാക്ഷി. നിശ്ചയം എന്റെ മിഖ്റാഫ് തോട്ടം അവരുടെ പേരിൽ സ്വദഖയാണ്'. (ബുഖാരി: നമ്പർ: 2556, മുസ്ലിം: 4308)

ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു:

وفي هذا الحديث : أن الصدقة عن الميت تنفع الميت ويصله ثوابها ، وهو كذلك بإجماع العلماء .(شرح النووي على مسلم: ٤٤٤/٣)


മയ്യിത്തിന്റെ പേരിൽ ചെയ്യുന്ന സ്വദഖ മയ്യിത്തിനു ഫലം ചെയ്യുമെന്നും അതിന്റെ പ്രതിഫലം അവനു ലഭിക്കുമെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. പണ്ഡിതലോകം ഏകോപിച്ചു പറഞ്ഞ അഭിപ്രായവും അതുതന്നെയാണ്. (ശർഹു മുസ്ലിം: 4/444)

ഇബ്നു ഹജർ അസ്ഖലാനി(റ) എഴുതുന്നു:

http://sunnisonkal.blogspot.com/


ഈ അദ്ധ്യായത്തിലെ ഹദീസിൽ ചില പാഠങ്ങൾ ഉണ്ട്. മയ്യിത്തിന്റെ പേരിൽ ദാനധർമ്മം നടത്തൽ അനുവദനീയമാണെന്നും സ്വദഖയുടെ പ്രതിഫലം അവനിലേക്കെത്തുക വഴി അത് അവന്നു ഫലം ചെയ്യുമെന്നും ഹദീസ് പഠിപ്പിക്കുന്നു. മയ്യിത്തിന്റെ പേരിൽ ധർമ്മം ചെയ്യുന്നത് സന്താനമാണെങ്കിൽ വിശേഷിച്ചും. "മനുഷ്യന്ന് അവൻ പ്രവർത്തിച്ചതല്ലാതെ ഇല്ല" എന്നർത്ഥം വരുന്ന ആയാത്തിന്റെ വ്യാപകാർത്ഥത്തെ പരിമിതപ്പെടുത്തുന്നതാണ് ഈ ഹദീസ്. (ഫത്ഹുൽ ബാരി: 8/331) 

മയ്യിത്തിന്റെ പേരിൽ അന്നദാനം നടത്തൽ സ്വദഖയാണെന്നും അവനു വേണ്ടി സ്വദഖ ചെയ്യൽ സുന്നത്താണെന്നത് "ഇജ്മാഅ" കൊണ്ട് സ്ഥിരപ്പെട്ടതാണെന്നും ഇബ്നു ഹജർ ഹൈതമി(റ) "ഫതാവൽ കുബ്റാ" യിൽ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം എഴുതുന്നു:

http://sunnisonkal.blogspot.com/

ഏഴു ദിവസം മയ്യിത്ത് ഖബ്റിൽ പരീക്ഷണം നേരിടുന്നതിന്റെ പേരിലാണല്ലോ ഏഴു ദിവസം മയ്യിത്തിന്റെ പേരിൽ അന്നദാനം നടത്തുന്നത്. അപ്പോൾ തൽഖീനും ഏഴുദിവസം ആവർത്തിക്കെണ്ടതല്ലേ എന്ന സംശയത്തിന് ഇപ്രകാരം മറുവടി പൂരിപ്പിക്കാവുന്നതാണ്. അന്നദാനത്തിന്റെ ഗുണം മറ്റുള്ളവരിലേക്ക് വിട്ടുകടക്കുന്നതും  അതു മുഖേന മയ്യിത്തിനു ലഭിക്കുന്നനേട്ടം ഉന്നതവുമാണ്. കാരണം മയ്യിത്തിന്റെ പേരിലുള്ള അന്നദാനം സ്വദഖയാണ്. മയ്യിത്തിന്റെ പേരിൽ സ്വദഖ ചെയ്യൽ സുന്നത്താണെന്ന കാര്യം ഇജ്മാഅ (ഏകാഭിപ്രായം) കൊണ്ട് സ്ഥിരപ്പെട്ടതാണ്. (ഫതാവൽ കുബ്റ: 3/193)  

അന്നദാനം സ്വദഖയുടെ പരിധിയിൽ വരില്ലെന്ന് പറയാൻ ഏതെങ്കിലും പുത്തൻ വാദി ധൈര്യം കാണിക്കുമെന്നു തോന്നുന്നില്ല. കാരണം ഇസ്ലാം കാര്യങ്ങളിൽ ഏറ്റവും ഉത്തമമായ കാര്യങ്ങലിലൊന്നായാണ് പ്രബലമായ ഹദീസുകളിൽ അന്നദാനത്തെ എണ്ണിയിരിക്കുന്നത്. ഇമാം ബുഖാരി(റ) രേഖപ്പെടുത്തുന്നു:  

http://sunnisonkal.blogspot.com/

ഇസ്ലാമിൽ വെച്ച് ഏറ്റവും ഉത്തമമായ കാര്യം ഏതാണെന്ന് ഒരാള് നബി(സ) യോട് ചോദിക്കുകയുണ്ടായി. അന്നദാനവും പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും സലാം പറയലുമാണെന്നും അവിടുന്ന് മറുവടി നൽകി(ബുഖാരി: 11)  

പുത്തൻവാദം 

വസ്വിയ്യത്ത് ചെയ്യാൻ അവസരം കിട്ടാതെ മരണപ്പെട്ടവർക്ക് മാത്രം ബാധകമാണ് മേൽ ഹദീസെന്നാണ് പുത്തൻ വാദികൾ ജൽപിക്കുന്നത്. അവരുടെ ഈ ജല്പനം തികച്ചും ബാലിശമാണെന്ന് പണ്ഡിത പ്രസ്താവനകൾ വ്യക്തമാക്കുന്നു. വസ്വിയ്യത്തിന്റെ അധ്യായത്തിൽ ഉദ്ദരിച്ചത് കൊണ്ട് ഹദീസ് കാണിക്കുന്ന ആശയത്തെ അതിൽ മാത്രം പരിമിതപ്പെടുത്തുന്നത് ശരിയല്ല. ഇമാം അസ്ഖലാനി(റ) യുടെ വാക്കുകൾ ശ്രദ്ദിക്കുക.

http://sunnisonkal.blogspot.com/


ഈ അദ്ധ്യായത്തിലെ ഹദീസിൽ ചില പാഠങ്ങൾ ഉണ്ട്. മയ്യിത്തിന്റെ പേരിൽ സ്വദഖ ചെയ്യൽ അനുവാനീയമാണ്. അതിന്റെ പ്രതിഫലം അവനെത്തുന്നതും അതിന്റെ നേട്ടം അവനു ലഭിക്കുന്നതുമാണ്. (ഫത്ഹുൽബാരി : 8/331) 

വസ്വിയ്യത്ത് ചെയ്യാൻ അവസരം ലഭിക്കാതെ മരണപ്പെട്ടവർക്ക്മാത്രമേ അനന്തരാവകാശികൾ ചെയ്യുന്ന ദാനധർമ്മത്തിന്റെ പ്രതിഫലം ലഭിക്കുകയുള്ളുവെന്നു ഈ ഹദീസ് വിശദീകരിച്ച് ഒരു പണ്ഡിതനും പ്രസ്താപിച്ചിട്ടില്ല. പ്രത്യുത മരണപെട്ടവർക്ക് വേണ്ടി  ചെയ്യുന്ന സ്വദഖയുടെ  നേട്ടം അവർക്ക് ലഭിക്കുമെന്നത് പണ്ഡിത ലോകം ഏകോപിച്ചു പറഞ്ഞ കാര്യമാണെന്ന് ഇമാം നവവി(റ)യും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം നവവി(റ) പറയുന്നു: 

http://sunnisonkal.blogspot.com/

സ്വദഖ മയ്യിത്തിലേകെത്തുന്നതും അതിന്റെ ഫലം അവനു ലഭിക്കുന്നതുമാണ്. ഈ വിഷയത്തിൽ മുസ്ലിം ലോകത്ത് പക്ഷാന്തരമില്ല. ഇത് മാത്രമാണ് ശരിയായ വീക്ഷണം. (ശർഹു മുസ്ലിം: 1/25) 

അപ്പോൾ പുത്തൻ വാദിയുടെ നിലപാട് ഇജ്മാഇന്ന് വിരുദ്ദമാണെന്ന് മനസ്സിലായല്ലോ.  

സ്വഹാബത്തിന്റെ ചര്യ

നബി(സ) യുടെ അധ്യാപനങ്ങൾ അക്ഷരത്തിലും അർത്ഥത്തിലും ജീവിതത്തിൽ പകർത്തി, അടുത്ത തലമുറക്ക്‌ അവ അപ്പടി പകർന്നു കൊടുത്തവരാണല്ലോ സ്വഹാബി കിറാം(റ). ഈ വിഷയത്തിൽ അവരുടെ സമീപനം എന്തായിരുന്നുവെന്ന് നമുക്ക് പരിശോദിക്കാം. സ്വഹാബിമാരുടെ ശിഷ്യ ഗണങ്ങളിൽ പ്രഗൽഭനായ ത്വാഊസ്(റ) നെ ഉദ്ദരിച്ച് ഇമാം അഹ്മദ്(റ) "സുഹ്ദ്" എന്ന ഗ്രന്ഥത്തിൽ പറയുന്നു:    

http://sunnisonkal.blogspot.com/

"നിശ്ചയം മരണപ്പെട്ടവർ ഏഴു ദിവസം ഖബ്റുകളിൽ പരീക്ഷിക്കപ്പെടും.അതിനാല അത്രേയും ദിവസം  അവർക്ക് വേണ്ടി ഭക്ഷണം ദാനം ചെയ്യാൻ സ്വഹാബിമാർ ഇഷ്ടപ്പെട്ടിരുന്നു". (അൽഹാവീലിൽഫതാവാ : 2/270)

ഹാഫിള് അബൂനുഐം (റ) "ഹില്യത്തുൽഔലിയാഅ" (4/11) ലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ ആശയം മറ്റൊരു താബിഈ പ്രമുഖൻ ഉബൈദുബ്നു ഉമൈറി(റ) നെ ഉദ്ദരിച്ച് ഇബ്നു ജുറൈജ് (റ) "മുസ്വന്നഫ്"-ൽ  രേഖപ്പെടുത്തിയിട്ടുണ്ട്. ഹാഫിള് സൈനുദ്ദീൻ ഇബ്നു റജബ് (റ) മുജാഹിദ് (റ) നെ തൊട്ട് "അഹ് വാലുൽ ഖുബൂർ" എന്ന ഗ്രന്ഥത്തിലും ഇക്കാര്യം നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നു ഹജറുൽ അസ്ഖലാനി (റ) യുടെ "അൽ മത്വാലിബുൽ അലിയ്യ" എന്ന ഗ്രന്ഥത്തിലും പ്രസ്തുത പരമാർശം കാണാം.

എഴുപതോളം സ്വഹാബിമാരെ നേരിൽ കണ്ടവരാണ് മഹാനായ ത്വാഊസ്(റ). നബി(സ) യുടെ ജീവിത കാലത്ത് തന്നെ ജനിച്ചവരാണ് ഉബൈദുബ്നു ഉമർ(റ).അദ്ദേഹത്തെ സ്വഹാബിയാണെന്ന് പറഞ്ഞവരുമുണ്ട്. പ്രമുഖ സ്വാഹാബി വര്യൻ  ഇബ്നു അബ്ബാസ്(റ) യുടെ ശിഷ്യൻ ഇക് രിമ(റ) യുടെ പ്രധാന ശിഷ്യഗണങ്ങളിൽ ഒരാളാണ് മുജാഹിദ്(റ).
      ഇമാം അഹ്മദ്(റ), അബൂനുഐം(റ), ഇബ്നു റജബ് (റ) എന്നിവരിൽ നിന്ന് പ്രസ്തുത താബിഈ പണ്ഡിതൻമാരിലേക്ക് ചെന്നെത്തുന്ന നിവേദക പരമ്പര പ്രബലമാണെന്ന് ഹാഫിള് ജലാലുദ്ദീൻ സുയൂതി(റ) " അൽ ഹാവീലിൽ ഫതാവാ" (2/371) എന്നാ ഗ്രന്ഥത്തിൽ സലക്ഷ്യം പ്രതിപാദിച്ചിട്ടുണ്ട്.

ഇമാം സുയൂതി(റ) എഴുതുന്നു:
'സ്വഹാബിമാർ പ്രവർത്തിച്ചിരുന്നു' എന്ന താബിഉകളുടെ (സ്വഹാബത്തിന്റെ ശിഷ്യഗണങ്ങൾ) പ്രസ്താവനക്ക് രണ്ടു വിശദീകരണമാണുള്ളത്. നബി(സ) യുടെ ജീവിത കാലത്ത് അങ്ങനെ പതിവുണ്ടായിരുന്നുവെന്നും നബി(സ) അതറിയുകയും അനുവദിക്കുകയും ചെയ്തിരുന്നുവെന്നുമാണ് ഒന്ന്. സ്വാഹാബിമാർ അങ്ങനെ ചെയ്തിരുന്നു എന്നതാണ് രണ്ടാം വിശദീകരണം. ഇത് പ്രകാരം ആ വിഷയത്തിൽ സ്വഹാബിമാർ ഏകാഭിപ്രായക്കാരായിരുന്നുവെന്നാണ് പ്രസ്തുത പ്രസ്താവന വ്യക്തമാക്കുന്നതെന്ന് ഒരു പട്ടം പണ്ഡിത മഹത്തുക്കൾ അഭിപ്രായപ്പെടുന്നു. (അൽ ഹാവീ: 2/377)
  രണ്ടായാലും അത് പ്രമാണമായി സ്വീകരിക്കാമെന്ന് ഇമാം സുയൂതി(റ) തുടർന്ന് സമർത്ഥിക്കുന്നുണ്ട്. ഇമാം സുയൂതി(റ) തന്നെ പറയട്ടെ.

http://www.sunnisonkal.blogspot.com

ഏഴു ദിവസം മരിച്ചവരുടെ പേരില് അന്നദാനം നടത്തുകയെന്നസുന്നത്ത് മക്കയിലും മദീനയിലും ഈ സമയം വരെ നിലനിന്നുവന്ന ഒന്നാണെന്ന് എനിക്ക് വിവരം ലഭിച്ചിരിക്കുന്നു. സ്വഹാബത്തിന്റെ കാലം തൊട്ട് ഇന്നേവരെ പ്രസ്തുത ആചാരം ഉപേക്ഷിക്കപെട്ടിട്ടില്ലെന്നും പിൻഗാമികൾ മുൻഗാമികളെ പിന്തുടർന്ന് ചെയ്ത് വരുന്ന ആചാരമാണ് അതെന്നുമാണ് ഇത് കാണിക്കുന്നത്.(ഹാവി: 2/375) 

സംശയ നിവാരണം 

അടിയന്തിരം എന്ന ആചാരത്തിനെ പുത്തൻ വാദികൾ ഉന്നയിക്കാറുള്ള ഉദ്ദരണികളും അവയുടെ ശരിയായ വിശദീകരണവും ചുവടെ കുറിക്കുന്നു.

http://sunnisonkal.blogspot.com/

ജരീറുബ്നു അബ്ദില്ലാ(റ) വില നിന്ന് നിവേദനം. മരിച്ച വീട്ടിൽ ഒരുമിച്ച് കൂടുന്നതും അവിടെ ഭക്ഷണം പാകം ചെയ്യുന്നതും "നിയാഹത്ത്" (കൂട്ടകരച്ചിൽ) ന്റെ ഗണത്തിലാണ് ഞങ്ങൾ എന്നിയിരുന്നത്. (ഇബ്നു മാജ 1612)
ഇമാം നവവി(റ) പറയുന്നു:   

قال صاحب الشامل وغيره : وأما إصلاح أهل الميت طعاما وجمع الناس عليه فلم ينقل فيه شيء ، وهو بدعة غير مستحبة . هذا كلام صاحب الشامل . ويستدل لهذا بحديث جرير بن عبد الله رضي الله عنه قال : " كنا نعد الاجتماع إلى أهل الميت وصنيعة الطعام بعد دفنه من النياحة "(شرح المهذب: ٣٢٠/٥)


'ശാമിൽ' എന്ന ഗ്രന്ഥത്തിന്റെ കര്ത്താവും മറ്റും പറയുന്നു. "എന്നാൽ മയ്യിത്തിന്റെ കുടുംബക്കാർ ഭക്ഷണമുണ്ടാക്കി ജനങ്ങളെ ഒരുമിച്ച് കൂട്ടുന്നതിനു യാതൊരു തെളിവും ഉദ്ദരിക്കപ്പെടുന്നില്ല. അത് നല്ലതല്ലാത്ത ബിദ്അത്താണ്. ശാമിലിന്റെ കർത്താവ് പറഞ്ഞതാണിത്". ജരീര്(റ) നിവേദനം ചെയ്ത ഹദീസ് ഇതിനു രേഖയാണ്. (ശർഹുൽ മുഹദ്ദബ്: 5-320) 

ഇതേ വിവരണം മറ്റു ശാഫിഈ കര്മ്മ ശാസ്ത്ര ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്.
    നമ്മുടെ നാടുകളിൽ മരണ വീട്ടിൽ ഭക്ഷണം പാകം ചെയ്യന്നത് മരണ വീട്ടുകാരല്ല. അവരുടെ ബന്ധുക്കളോ അയൽ വാസികളോ ആണ്. ഭക്ഷണം തയ്യാറാക്കാൻ അവർക്ക് പ്രായസമുണ്ടാകുന്നതിനാൽ മറ്റുള്ളവര അത് നിർവഹിച്ച് കൊടുക്കണമെന്നാണ് ഹദീസിൽ നിർദ്ദേശിച്ചിട്ടുള്ളത്. ഇത് ഭക്ഷണ സാധനങ്ങൾ ബന്ധുക്കൾ എടുത്തും അല്ലാതെയും ആകാം. എന്നാൽ ചില സ്ഥലങ്ങളിൽ നടപ്പുണ്ടായിരുന്ന പ്രത്യേക രീതിയിലും സ്വഭാവത്തിലുമുള്ള ഒരു ചടങ്ങിനെ കുറിച്ചാണ് പ്രസ്തുത പരമാർശങ്ങൾ. മയ്യിത്തിന്റെ വീട്ടുകാരെ നാണിപ്പിക്കും വിധം മരണ വീട്ടിൽ ഒരുമിച്ച് കൂടുകയും തദ്വാരാ സമ്മേളിച്ചവർക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കാൻ വീട്ടുകാർ നിർബന്ധിതരായിതീരുകയും  ചെയ്യുന്ന ഒരു രീതിയാണിത്. ആഘോഷങ്ങളിൽപോലുമില്ലാത്ത വിധം ലൈറ്റുകൾ കത്തിക്കുക,ചെണ്ടമുട്ടി ഈണത്തിൽ പാടുക, തുടങ്ങിയ സംഗതികളും പരമാർഷിത ചടങ്ങുകളിലുണ്ടായിരുന്നതായും ലോക മാന്യവും കേളിയും കീർത്തിയും ലക്‌ഷ്യം വെച്ച് മാത്രം സംഘടിപിച്ചിരുന്ന ഒരു പരിപാടിയായും പണ്ഡിതൻമാർ അതിനെ വിശദീകരിക്കുന്നുണ്ട്. അല്ലാഹുവിന്റെ പ്രീതിയോ മയ്യിതിന്റെ പരലോക മോക്ഷമോ അതുകൊണ്ടവർ ലക്ഷ്യമിട്ടിരുന്നില്ല. ഈ രീതിയിലുള്ളൊരു ചടങ്ങ് ജാഹിലിയ്യാ കാലത്ത് നടപ്പുണ്ടായിരുന്ന "നിഹായത്ത്" ന്റെ പരിധിയിൽ കടന്നു വരുന്നതും എതിർക്കപ്പെടെണ്ടതും തന്നെയാണ്.
   അതേസമയം മയ്യിത്തിന്റെ പരലോക മോക്ഷത്തിനു വേണ്ടി പാവങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് ഒരിക്കലും അനാചാരമല്ല. പ്രത്യുത നബി(സ)യും സ്വഹാബത്തും അംഗീകരിച്ചതും ആചരിചതുമായ ഒരു പുണ്യകർമ്മമാണ്‌. 

http://sunnisonkal.blogspot.com/

ഒരു അൻസ്വാരിയെ ഉദ്ദരിച്ച് ആസ്വിമുബ്നു കുലൈബ്(റ) പിതാവ് വഴി നിവേദനം ചെയ്യുന്നു. ഞങ്ങൾ നബി(സ) യോടൊന്നിച്ച് ഒരു ജനാസ സംസ്കരണത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ മരിച്ച വ്യക്തിയുടെ ഭാര്യയുടെ പ്രതിനിധി നബി(സ)യെ വീട്ടിലേക്കു ക്ഷണിച്ചു. നബി(സ) ക്ഷണം സ്വീകരിച്ചു. നബി(സ)യുടെ കൂടെ ഞങ്ങളുമുണ്ടായിരുന്നു. അങ്ങനെ ഭക്ഷണം കൊണ്ട് വന്നു. നബി(സ) ഭക്ഷണത്തിൽ കൈവെച്ചു. തുടർന്ന് കൂടെയുണ്ടായിരുന്നവരും. അങ്ങനെ അവർ ഭക്ഷണം കഴിച്ചു. അതിനിടെ നബി(സ) യിലേക്ക് ഞങ്ങൾ നോക്കുമ്പോൾ അവിടന്ന് ഒരു മാംസകഷണം വായിലിട്ട് ചവക്കുന്നത് ഞങ്ങൾ കണ്ടു. ഉടമസ്ഥന്റെ സമ്മതമില്ലാതെ വാങ്ങിയ ആടിന്റെ മാംസമായാണല്ലോ ഇതിനെ ഞാനെത്തിക്കുന്നതെന്ന് നബി(സ) പ്രതികരിച്ചപ്പോൾ ക്ഷണിച്ച സ്ത്രീ ഇടപെട്ട്  വിശദീകരണം നൽകി. അല്ലാഹുവിന്റെ റസൂലെ! എനിക്കൊരാടിനെ വാങ്ങുവാൻ ഞാൻ ചന്തയിലെക്കൊരാളെ വിട്ടു. ആട് കിട്ടിയില്ല. എന്റെ അയൽവാസി വാങ്ങിയ ആടിനെ അതിന്റെ വില നൽകി വാങ്ങാൻ അദ്ദേഹത്തിൻറെ സമീപത്തേക്കും ഞാനാളെ വിട്ടു. അദ്ദേഹം സ്ഥലത്തില്ലാതെ വന്നപ്പോൾ അദ്ദേഹത്തിൻറെ ഭാര്യയെ സമീപിച്ചു. അവർ എത്തിച്ചു തന്ന ആടാണിത്. മേൽ വിശദീകരണം കേട്ട നബി(സ) തയ്യാർ ചെയ്ത ഭക്ഷണം സാധുക്കൾക്ക് വിതരണം ചെയ്യാൻ ആ സ്ത്രീയോട് നിർദ്ദേശിക്കുകയുണ്ടായി. (മിശ്കാത്ത്)

(استقبله داعى امرأته) أي زوجة المتوفى

 നബി(സ)യെ ക്ഷണിച്ച സ്ത്രീ മയ്യിത്തിന്റെ ഭാര്യയാണെന്ന് അല്ലാമാ മുല്ലാ അലിയ്യുൽഖാരീ  മിർഖാത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറയുന്നു:  

http://sunnisonkal.blogspot.com

ഒന്നിനോ മൂന്നിനോ എഴിണോ ശേഷമോ ഭക്ഷണമുണ്ടാക്കൽ കറാഹത്താണെന്ന് നമ്മുടെ മദ്ഹബിലെ അസ്വഹാബ് സമർത്ഥിച്ചതിനോട്‌ പൊരുത്തപ്പെടാത്ത ആശയമാണ് ഈ ഹദീസിന്റെ ബാഹ്യം കാണിക്കുന്നത്.... അതിനാല അവരുടെ പരമാർശം പ്രത്യേക രീതിയെപറ്റിയാണെന്ന് വെക്കേണ്ടതുണ്ട്. മയ്യിത്തിന്റെ വീട്ടുകാരെ നാണിപ്പിക്കും വിധം മരണ വീട്ടിൽ തടിച്ചു കൂടുകയും അവരെ ഭക്ഷിപ്പിക്കുവാൻ വീട്ടുകാർ നിർബന്ധിതാരായി തീരുകയും  ചെയ്യുന്ന രീതിയായി വേണം അതിനെ കാണാൻ. അനന്തര സ്വത്തുപയോഗിച്ച് ഭക്ഷണം പാകം ചെയ്യുമ്പോൾ അനന്തരവകാഷികളിൽ പ്രായം തികയാത്തവരുണ്ടാവുകയോ, സ്ഥലത്തില്ലത്തവരുടെ സംതൃപ്തി അറിയപ്പെടാതിരിക്കുകയോ, മൊത്തം ചെലവ് ഒരു വ്യക്തി വഹിക്കാതിരിക്കുകയോ ചെയ്യുന്ന രീതിയായും അതിനെ വിലയിരുത്താം. "മുസ്വീബത്തിന്റെ ദിവസങ്ങൾ ഖേദം പ്രകടിപ്പിക്കേണ്ട ദിവസങ്ങളാണ്. സന്തോഷിക്കേണ്ട ദിനങ്ങളല്ല. അതിനാൽ ആ ദിവസങ്ങളിൽ സല്കാരം സംഘടിപ്പിക്കൽ കറാഹത്താണ്.സാധുക്കൾക്ക് വേണ്ടിഭക്ഷണം തയ്യാറാക്കുകയാണെങ്കിൽ  നല്ല സങ്കതിയുമാണ്". എന്ന ഖാളീഖാന്റെ പ്രസ്താവനയെയും മേൽ പറഞ്ഞ പ്രകാരം വിലയിരുത്തേണ്ടതാണ്. (മിർഖാത്ത്: 5/486)

മരണദിവസം മുതൽ തുടർന്ന് ഏഴു ദിവസം മയ്യിത്തിന്റെ പേരിൽ ഭക്ഷണം വിതരണം ചെയ്യന്നത് പുണ്യ കർമ്മമായി സ്വഹാബിമാർ കണ്ടിരുന്നുവെന്ന സ്വഹാബത്തിന്റെ ശിഷ്യന്മാരുടെ പ്രസ്താവന നേരത്തെ നാം വായിച്ചുവല്ലോ. അതും മുല്ലാ അലിയ്യുൽഖാരി പറഞ്ഞ ആശയത്തെ ശരിവെക്കുന്നു.
 മിശ്കാത്തിന്റെ കർത്താവും മുല്ലാ അലിയ്യുൽഖാരിയും നോക്കിയാ കോപ്പിയിൽ 'ഇംറത്തിഹി' (امرأته) എന്ന പരമാർശം ഉണ്ടെന്ന കാര്യം വ്യക്തമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് മുല്ലാ അലിയ്യുൽഖാരി ഹദീസിനെ വിശദീകരിച്ചത്. എന്നാൽ പ്രസ്തുത ഹദീസ് ഇമാം അബൂദാവൂദും ഇമാം ബയ്ഹഖി (ര) യും നിവേദനം ചെയ്തുവെന്നാണല്ലോ മിശ്കാത്തിൽ പറഞ്ഞത്. എന്നാൽ ഇന്ന് അച്ചടിച്ചു വരുന്ന ഗ്രന്ഥങ്ങളിൽ  'ഇംറത്തിഹി' (امرأته) എന്നതിലെ 'ഹി' എന്ന ഹാഅ മുറിച്ചു മാറ്റിയാണ് പുത്തൻവാദികൾ പുറത്തിറക്കുന്നത്. പല ഗ്രന്ഥങ്ങളിലും പല തിരിമറികളും അവർ നടത്തിയിട്ടുണ്ടല്ലോ. അക്കൂട്ടത്തിൽ പെട്ട ഒന്നായി ഇതിനെയും കാണാവുന്നതാണ്. 

മഹാനായ മുഹമ്മദുബ്നു ആബിദ്(റ) വിന്റെ ഫതാവയിൽ ഇപ്രകാരം കാണാം. ഒന്നിനോ രണ്ടിനോ മൂന്നിനോ ഇരുപതിണോ നാല്പതിനോ കൊല്ലത്തിലൊരിക്കലൊ മരണ വീട്ടുക്കാർ ഭക്ഷണം തയ്യാറാക്കി മയ്യിത്തിന്റെ പേരിൽ ദാനം ചെയ്യുന്ന സമ്പ്രദായം പഴയ കാലം മുതൽ നടന്നു വരുന്ന ഒന്നാണ്. പണ്ഡിതന്മാർ അതിൽ പങ്കെടുക്കാറുണ്ട്. ആരും അതിനെ വിമര്ഷിക്കാറില്ല. ഇതേക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്? പിതാവിന്റെ ഫതാവയെ ഉദ്ദരിച്ച് അദ്ദേഹം കൊടുത്ത മറുവടിയിതാണ്.


മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ ഒരുമിച്ച് കൂടുന്നവർക്ക് ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നത് നല്ല സംഗതിയാണ്. നിയ്യത്തനുസരിച്ചാണല്ലോ ഇതൊരു പ്രവർത്തിയും വിലയിരുത്തപ്പെടുന്നത്. അതൊരിക്കലും ബിദ്അത്തല്ല. ഇതേ ആശയം "ഇഫ്‌ളാത്തുൽ അന്വാർ" (പേ:386) ലും കാണാവുന്നതാണ്.
  മരണ ദിവസം മയ്യിത്തിന്റെ വീട്ടുകാർക്ക് ഭക്ഷണം തയ്യാറാക്കിക്കൊടുക്കുന്നതിനെ പറ്റി ഇബ്നു ഹജർ(റ) എഴുതുന്നു:  


മരണ ദിവസം മയ്യിത്തിന്റെ വീട്ടുകാർക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കൽ അയൽക്കാർക്കും അകന്ന ബന്ധുക്കൾക്കും സുന്നത്താണ്. "ജഅഫർ(റ) രക്ത സാക്ഷിയായപ്പോൾ അദ്ദേഹത്തിൻറെ വീട്ടുകാർക്ക് ഭക്ഷണമുണ്ടാക്കിക്കൊടുക്കാൻ നബി(സ) സ്വഹാബത്തിനു നിർദ്ദേശം നൽകിയ ഹദീസാണ് ഇതിനു പ്രമാണം. ഭക്ഷണമുണ്ടാക്കുന്നതിൽ നിന്ന് അവരെ ജോലിയാക്കിക്കളയുന്ന കാര്യം അവർക്ക് വന്നിരിക്കുന്നുവെന്ന് നബി(സ) അതിനുകാരണം പറയുകയും ചെയ്തു. ലജ്ജ നിമിത്തമോ പൊറുതികേട്‌ കാരണമോ അവർ ഭക്ഷണം കഴിക്കാതിരിക്കാൻ സാധ്യതയുള്ളതിനാൽ ഭക്ഷണം കഴിക്കുവാൻ അവരെ നിർബന്ധിക്കൽ സുന്നത്താണ്. (തുഹ്ഫ : 3/207)
(മൂസാ സോന്കാൽ)

മറഞ്ഞ കഴിവ്

വിദൂരത്ത് നിന്ന് സ്വയം കേള്ക്കുകയെന്നതാണ് അല്ലാഹുവിന്റെ വിശേഷണം. അപ്രകാരം ഏതെങ്കിലുമൊരു സൃഷ്ടി കേൾക്കുമെന്ന് വിശ്വസിക്കുന്നത് ശിർക്ക് തന്നെയാണ്. വിദൂരത്തുള്ളത് കാണാനും കേൾക്കാനും വാസനിക്കാനും പ്രവാചകൻമാർക്കും ഔലിയാക്കൾക്കും സാധിക്കുമെന്നതിന് ധാരാളം തെളിവുകളുണ്ട്. ഇബ്നു ഹജറുൽ അസ്ഖലാനി(റ) പ്രവാചകന്റെ സവിശേഷത ഗുണങ്ങൾ വിവരിച്ചു എഴുതുന്നു:


تاسعها : ذكاء بصره حتى يكاد يبصر الشيء من أقصى الأرض .
عاشرها : ذكاء سمعه حتى يسمع من أقصى الأرض ما لا يسمعه غيره .
حادي عشرها : ذكاء شمه كما وقع ليعقوب في قميص يوسف ( باب رؤيا الصالحين: ١٩/٤٥١)

ഒമ്പത്: കാഴ്ച്ചയുടെ കൂർമത. അതിനാല ഭൂമിയുടെ അറ്റത്തുള്ളത് നോക്കി കാണാൻ പ്രവാചകന് സാധിക്കും.
പത്ത്: കേൾവിയുടെ കൂർമത. അതിനാല ഭൂമിയുടെ അറ്റത്തുനിന്നു മറ്റുള്ളവര കേൾക്കാത്തത് കേൾക്കാൻ പ്രവാചകന് സാധിക്കും.
പതിനൊന്നു: വാസനിക്കാനുള്ള ശക്തിയുടെ കൂർമത. യൂസുഫ് നബി(അ)യുടെ കുപ്പായത്തിന്റെ വാസന വളരെ ദൂരെ നിന്ന് യഅഖൂബ് നബി(അ) എത്തിച്ചല്ലോ.(ഫത്ഹുൽബാരി: 19/451)

ഇബ്നു ഹജർ(റ) തുടരുന്നു: 


 وله صفة بها يدرك ما سيكون في الغيب ويطالع بها ما في اللوح المحفوظ كالصفة التي يفارق بها الذكي البليد

പ്രവാചകന് ഒരു വിശേഷണമുണ്ട്. അതുകൊണ്ട് ഉണ്ടാവാൻ പോകുന്ന അദ്രിശ്യങ്ങൾ എത്തിക്കുവാനും ലൗഹുൽമഹ്ഫൂളിലുള്ളത് നോക്കി വായിക്കാനും പ്രവാചകന് സാധിക്കും. കൂർമ ബുദ്ദിയുള്ളവൻ ബുദ്ദിമാന്ദ്യമുള്ളവനിൽ നിന്ന് വ്യത്യാസപ്പെടുന്ന വിശേഷണം പോലെ വേണം പ്രസ്തുത സിദ്ദിയെ നോക്കിക്കാണാൻ.( ഫത്ഹുൽബാരി:19/451)   
ഇത്തരം കഴിവുകൾ പ്രവാചകർക്കുണ്ടെന്ന് വിശ്വസിക്കുന്നത് പ്രവാചകൻമാരെ വിശ്വസിക്കുന്നതിന്റെ  ഭാഗവും തൗഹീദുമാണ്. ശിർക്കോ കുഫ്രോ അല്ല.

 وما يزال يتقرب الي بانوافل حتى احبه فاذا احببته كنت سمعه الذي يسمع و وبصره الذي يبصر ويده التي يبطش بها ،ورجله التي يمشي بها ، ولئن سألني لأعـطينه ، ولئن استعاذني لأعيذنه )...( رصحيح البخاري: ٦٠٢١ )

സുന്നത്തായകർമ്മങ്ങൾ കൊണ്ട് എന്റെ അടിമ എന്നിലേക്ക്‌  അടുത്തുകൊണ്ടിരിക്കും. അങ്ങനെ ഞാനവനെ പ്രിയം വെക്കും. ഞാനവനെ പ്രിയം വെച്ചു കഴിഞ്ഞാൽ അവൻ കേൾക്കുന്ന ചെവിയും അവൻ കാണുന്ന കണ്ണും അവൻ പിടിക്കുന്ന കയ്യും അവൻ നടക്കുന്ന കാലും ഞാനാകും അവനെന്നോട് ചോദിച്ചാൽ അവനു ഞാൻ നല്കുക തന്നെ ചെയ്യും. അവനെന്നോട് കാവൽ തേടിയാൽ അവനു ഞാൻ കാവൽ നല്കുക തന്നെ ചെയ്യും" (ബുഖാരി: 6021)

ഈ ഹദീസിന്റെ അർത്ഥതലം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:
وكذلك العبد إذا واظب على الطاعات بلغ إلى المقام الذي يقول الله : كنت له سمعا وبصرا ، فإذا صار نور جلال الله سمعا له سمع القريب والبعيد ، وإذا صار ذلك النور بصرا له رأى القريب والبعيد ، وإذا صار ذلك النور يدا له قدر على التصرف في الصعب والسهل والبعيد والقريب . (التفسير الكبير: ٩٢/٢١)

അപ്രകാരം അടിമ ആരാധനകളിൽ വ്യാപ്രതനായാൽ 'ഞാൻ ചെവിയാകും, കണ്ണാകും' എന്ന് അല്ലാഹു പ്രസ്താവിക്കുന്ന പദവിയിലവനെത്തുന്നതാണ്. അല്ലാഹു അടിമയുടെ ചെവിയായാൽ അടുത്തുള്ളതും വിദൂരത്തുള്ളതും അവൻ കേൾക്കുന്നതാണ്. അല്ലാഹു അടിമയുടെ കണ്ണായാൽ സമീപത്തും ദൂരത്തുമുള്ളത് അവൻ കാണുന്നതാണ്. അല്ലാഹു അടിമയുടെ കൈയായാൽ പ്രയാസകരമായതും എളുപ്പമായതും അടുത്തുള്ളതും അകലെയുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാൻ അവനു കഴിയും.(റാസി: 21/92)
            അമ്ബിയാക്കളും  ഔലിയാക്കളും ഉള്പ്പെടുന്ന അല്ലാഹുവിന്റെ ഇഷ്ട ദാസന്മാർക്ക്  അവരുടെ സമീപത്തുള്ളത് കേള്ക്കാനും കാണാനും കൈകാര്യം ചെയ്യാനും സാധിക്കുന്നത് പോലെ വിദൂരത്തുള്ളതും കേള്ക്കാനും കാണാനും കൈകാര്യം ചെയ്യാനും സാധിക്കുമെന്ന് വ്യക്തമായല്ലോ. അതുകൊണ്ടാണ് മദീനയിലെ മിംബറിൽ ഖുതുബ ഓതികൊണ്ടിരിക്കുന്ന ഉമർ(റ) എത്രെയോ കിലോ മീറ്ററുകൾ അകലേയുള്ള നഹാവന്തിലെ തന്റെ സൈന്യത്തെ മദീനയിലെ മിമ്പറിൽ നിന്ന് നോക്കിക്കണ്ടതും യുദ്ദത്തലവൻ സാരിയ(റ)യെ വിളിച്ച് അവർക്കാവശ്യമായ നിർദേശം നല്കിയതും. എന്റെ വിളി നഹാവന്തിലുള്ള സാരിയ(റ) കേൾക്കുമെന്ന വിശ്വാസം ഉമർ(റ) വിന്നു ഉണ്ടായിരുന്നത് കൊണ്ടാണല്ലോ മദീനയിൽ നിന്ന് ഉമർ(റ) അദ്ദേഹത്തെ വിളിച്ചതും ആവശ്യമായ നിർദേശം നല്കിയതും.

ഇൽഹാം മുഖേന ഔലിയാക്കൾക്ക് വിവരങ്ങൾ കിട്ടുന്നത് ഖുർ‌ആനിനോ ഹദീസിനോ എതിരല്ല. പ്രവാചകരല്ലാത്ത മർ‌യം ബീവിക്കും മൂസാ നബിയുടെ മാതാവിനുമൊകെ വഹ്‌യ് ലഭിച്ചത് ഖുർ‌ആനിലുണ്ട്

ഇബ്നു തൈമിയ്യ ലൌഹുൽ മഹ്‌ഫൂദിൽ നോക്കി കാര്യങ്ങൾ പറയാറുണ്ടായിരുന്നു എന്ന് അദ്ധേഹത്തിനെ കുറിച്ച് വർണ്ണിച്ച് അരുമ ശിഷ്യൻ ഇബ്നുൽ ഖയ്യിം പറയുന്നുണ്ട്. ഇബ്നുൽ ഖയ്യിം തനെ ‘മദാരിജുസ്സാലികീൻ’ എന്ന പുസ്തകത്തിന്റെ 2/498 ൽ പറയുന്നു


أخبر (ابن تيمية) الناس والأمراء سنة اثنتين وسبعمائة لما تحرك التتار وقصدوا الشام أن الدائرة والهزيمة عليهم وأن الظفر والنصر للمسلمين وأقسم على ذلك أكثر من سبعين يمينا ، فيقال له قل إن شاء الله فيقول إن شاء الله تحقيقا لا تعليقا وسمعته يقول ذلك ، قال: فلما أكثروا على قلت لا تكثروا كتب الله تعالى في اللوح المحفوظ أنهم مهزومون في هذه الكرة وأن الصر لجيوش المسلمين. (مدارج السالكين لابن القيم جزء 2 وصفحة 489 ، 490



“ ഹിജ്‌റ 702 ൽ താർതാരികൽ ശാമിനെ ആക്രമിക്കാൻ വന്നപ്പോൾ ഇബ്നു തൈമിയ്യ നാട്ടുകാരോടും ഭരണാധികാരികളോടും പറഞ്ഞു. “ താർത്താരികൾ പരാജയപ്പെടുകയും മുസ്ലിംകൾ വിജയിക്കുകയും അവർക്ക് സഹായം ഉറപ്പാണെന്നും 70 ൽ പരം പ്രാവശ്യം സത്യം ചെയ്ത് കൊണ്ട് ആണയിട്ട് പറഞ്ഞു. “ സദസ്സിലുള്ളവർ إن شاء الله പറയാൻ പറഞ്ഞപ്പോൾ ഉറപ്പാണ് إن شاء الله എന്നദ്ദേഹം പറഞ്ഞു. ശേഷം ഇബ്നുൽ ഖയ്യിം പറയുന്നു. ഇബുനു തൈമിയ്യ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട് “ അവർ എന്നോട് കൂടുതൽ കൂടുതൽ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. നിങ്ങൾ വല്ലാതെ ചോദിക്കണ്ട, അല്ലാഹു ലൌഹുൽ മഹ്ഫൂദിൽ എഴുതിവെച്ചിട്ടുണ്ട് “നിശ്ചയം ഈ ഭൂപ്രദേശത്ത് വിജയം മുസ്‌ലിമീങ്ങളുടെ സൈന്യത്തിനാണെന്ന്”


ഇതേ കിതാബിൽ മറ്റൊരു സ്ഥലത്ത് ഇബ്നുൽ ഖയ്യിം പറയുന്നു :

أن ابن تيمية كان يقول: يدخل علي أصحابي وغيرهم فأرى في وجوههم وأعينهم أمورا لا أذكرها لهم فقلت له أو غيري لو أخبرتهم فقال أتريدون أن أكون معرفا كمعرف الولاة. وقلت له يوم لو عاملتنا بذلك لكان أدعى إلى الإستقامة والصلاح ، فقال لا تصبرون معي على ذلك جمعة أو قال شهرا

“ഇബ്നു തൈമിയ്യ പറയാറുണ്ടായിരുന്നു : “ എന്റെ സദസ്സിലേക്ക് എന്റെ അനുചരന്മാരും അല്ലാത്തവരും കടന്നുവരാറുണ്ട് .അവരുടെ മുഖത്തും കണ്ണിലും ഞാൻ പലതും കാണാറുണ്ട്. പക്ഷെ ഞാനതവരോട് പറയാറില്ല”. ഒരിക്കൽ ഞാനദ്ധേഹത്തോട് പറഞ്ഞു ‘നിങ്ങളാ കാണുന്ന കാര്യങ്ങൾ അവരോട് പറയുകയാണെങ്കിൽ എത്ര നന്ന്” അപ്പോൾ അദ്ധേഹം പറഞ്ഞു. “ രാജാക്കന്മാരുടെ , കണക്കുനോക്കി പ്രവചനം നടത്തുന്നവരെപ്പോലെ ഞാനൊരു പ്രവചകനാണോ നിങ്ങളുദ്ധേശിക്കുന്നത് ? മറ്റൊരു ദിവസം ഞാനദ്ധേഹത്തോട് പറഞ്ഞു. “നിങ്ങളീ മുഖത്ത് നിന്നും കണ്ണിൽ നിന്നും വായിച്ചെടുക്കുന്നതനുസരിച്ച് ഞങ്ങളോട് പെരുമാറുകയാണെങ്കിൽ ഞങ്ങൾക്ക് കൂടുതൽ നന്നാവാനും നേരായ മാർഗം സിദ്ധിക്കാനും അത് കാരണമാകുമായിരുന്നു”. അപ്പോൾ അദ്ധേഹം പറഞ്ഞു അങ്ങിനെയെങ്ങാനും ഞാൻ ചെയ്യാൻ തുടങ്ങിയാൽ നിങ്ങൾക്ക് പിന്നെയെന്റടുത്ത് ഒരാഴ്ചപോലും കഴിയാൻ സാധിക്കില്ല”
അത് തന്നെയല്ലേ മുഹ്‌യിദ്ദീൻ മാലയിലുള്ളത്

‘ കുപ്പിക്കകത്തുള്ള വസ്തുവിനെപ്പോലെ
കാണും ഞാൻ നിങ്ങളെ ഖൽബകമെന്നോവർ “

അപ്പോൾ ഇത്തരം കാര്യങ്ങളൊക്കെ ഔലിയാക്കളിൽ നിന്നുണ്ടാകും. അതിൽ വിശ്വസിക്കാറിരിക്കാൻ മാത്രം അത്ഭുതമൊന്നുമില്ല. ഔലിയാക്കൾക്ക് അതിനു സാധിക്കും

തിരു നബി صلى الله عليه وسلم യ്ക്ക് മിഅ്‌റാജിന്റെ രാത്രിയിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഉണ്ടായ അൽഭുതങ്ങളെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ മാസങ്ങളെകൊണ്ട് നേടിയെടുക്കാൻ കഴിയുന്നതിലും അപ്പുറമാണെന്ന് നാം വിശ്വസിക്കേണ്ടിവരും. വിമാനങ്ങളോ റോക്കറ്റുകളോ ഇല്ലാത്ത അക്കാലത്ത് ചുരുങ്ങിയ സമയം കൊണ്ട് മസ്ജിദുൽ അഖ്സയിലും (അത് പോകുന്ന വഴിയിൽ പലയിടങ്ങളിലും ഇറങ്ങി നിസ്കരിക്കുകയും ചെയ്തു ) പിന്നീട് മസ്ജിദുൽ അഖ്സയിൽ വെച്ച് നിസ്കരിക്കുകയും ശേഷം ഏഴാകാശങ്ങളിലും സിദ്‌റത്തുൽ മുൻ‌തഹയിലും സ്വർഗത്തിലും മറ്റുമൊക്കെ സന്ദർശിച്ചു തിരിച്ചെത്തി. അപ്പോൾ മുഅ്ജിസത്തിന്റെയും കറാമത്തിന്റെയും ലോകത്ത് ഇതൊക്കെ സാധിക്കും. നാല്പത് പ്രാവശ്യം ജനാബത്തുണ്ടായതിൽ അൽഭുതപ്പെടാനില്ല.

ഔലിയാക്കന്മാർക്കും പ്രവാചകന്മാർക്കും കറാമത്തിലൂടെയും മുഅജിഴത്തിലൂടെയും കാണും കേള്ക്കും എന്ന് പഠിപ്പിക്കുന്നത് ഖുർആനും ഹദീസുമാണ് വിവരമില്ലാത്ത വഹാബികളെ. ന്ജിങ്ങൾ വെല്ലുവിളിക്കുനത് ഖുർആനിനെയും ഹദീസിനെയും എന്നോർക്കുക. അല്ലാഹു കൊടുക്കുന്ന കഴിവ് കൊണ്ട് കാണാനും കേൾക്കാനും സഹായിക്കാനും കഴിയുക എന്നത് ഒരു വഹാബി പൊട്ടന്മാർക്കെ അവിശ്വസിനീയമായീ തോന്നൂ.
വഹാബികളെ...ഞിങ്ങൾ ഇങ്ങനെ ആയതിൽ ഞങ്ങൾക്ക് അത്ഭുതമില്ല കാരണം ഖുർആൻ അത് മുമ്പേ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നു.
وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءتْ مَصِيرًا(سورة النساء 115

“സന്മാർഗം വ്യക്തമായിക്കഴിഞ്ഞിട്ടും പ്രവാചകരോട് ശത്രുത പുലർത്തുകയും സത്യ വിശ്വാസികളുടെ വഴിയല്ലാത്ത മാർഗം പിന്തുടരുകയും ചെയ്തവനെ അവർ തിരിഞ്ഞ വഴിക്ക് തന്നെ അവനെ നാം തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും “ഈ സച്ചരിതരായ വിശ്വാസികളുടെ ജീവിത വഴികയാണ് ഇസ്‌ലാം.


عن علي رضي الله عنه : سمعت رسول الله صلى الله عليه وسلّم يقول: «يخرج في آخر الزمان أقوام أحداث الأسنان سفهاء الأحلام يقولون من قول خير البرية لا يجاوز إيمانهم حناجرهم، فأينما لقيتموهم فاقتلوهم فإن قتلهم أجرٌ لمن قتلهم يوم القيامة (رواه الإمام أحمد رحمه الله 617)

“…അവർ വായ തുറന്നാൽ തിരു സുന്നത്തായിരിക്കും പറയുക, പക്ഷെ അവരുടെ ഈമാൻ തൊണ്ടയുടെ അപ്പുറത്തേക്ക് എത്തിയിട്ടുണ്ടാവില്ല”.

إِنَّ من ضئْضِىء هذا قوم يَقْرَؤون القرآنَ لا يُجاوِزُ حَناجِرَهم، يَمرُقون منَ الدِّين مروقَ السَّهم منَ الرَّميَّة، يَقتُلونَ أهلَ الإسلام ويَدَعونَ أهلَ الأوثان، لَئن أنا أدركتهُم لأقتُلَنَّهم قَتلَ عاد (رواه البخاري رحمه الله 3274)


“…അവർ മുസ്ലിമീങ്ങളെ കൊന്നൊടുക്കും. വിഗ്രഹാരാധകരെ വെറുതെ വിടുകയും ചെയ്യും.”
ശൈഖ് മുഹമ്മദ്ബ്നു അബ്ദുൽ വഹാനിന്റെ കശ്ഫുശുബുഹാത്ത് എന്ന പുസ്തകത്തിന്റെ പരിഭാഷയായ ‘തൌഹീദ് സംശയ ദൂരീകരണം’ എന്ന പുസ്തകവും അവരുടെ “അത്തൌഹീദ്” എന്ന പുസ്തകവുമൊക്കെ വായിച്ചാൽ നാം അൽഭുതപ്പെട്ടു പോകും. മുസ്‌ലിം ഭൂരിപക്ഷത്തെ മക്കാ മുശ്‌രിക്കുകളേക്കാൾ മോശമായ കാഫിറുകളും കൊല്ലൽ അനുവദനീയമായവരാണെന്നും അവരുടെ ധനാപഹരണം അനുവദനീയമാണെന്നുമൊക്കെ ഡസൻ കണക്കിന് സ്ഥലങ്ങളിൽ എഴുതിപ്പിടിപ്പിച്ചത് കാണാം.
(മൂസാ സോന്കാൽ)

Friday 24 July 2015

ഖബ്ർ ചുംബിക്കൽ(advanced)


ജീവിതകാലത്ത് മഹാന്മാരെ സന്ദർശിക്കുമ്പോൾ സ്വീകരിക്കേണ്ട മര്യാദ മരണ ശേഷം അവരെ സന്ദർശിക്കുമ്പോഴും സ്വീകരിക്കണം. ജീവിതകാലത്ത് അവരെ സന്ദർശിക്കുമ്പോൾ അവരുടെ എത്ര സമീപമാണ് പോയി നിന്നിരുന്നത് അതേ ദൂര പരിധിയിൽ തന്നെയാണ് മരണശേഷം അവരെ സന്ദർശിക്കുമ്പോഴും നിൽക്കേണ്ടത്. അപ്പോൾ ഖബ്റുമായി ചേർന്ന് നിൽക്കുന്നതും ഖബ്റിന്റെ മുകളിൽ സ്ഥാപിച്ച പെട്ടിയോ മറ്റോ തൊടുന്നതും അവ ചുംബിക്കുന്നതും കറാഹത്താണ്. ഇബ്നു ഹജറുൽ ഹയ്തമി(റ) എഴുതുന്നു:

"ويقرب" ندبا "زائره" من قبره "كقربه منه" إذا زاره "حيا" احتراما له والتزام القبر أو ما عليه من نحو تابوت ولو قبره صلى الله عليه وسلم بنحو يده وتقبيله بدعة مكروهة قبيحة(تحفة: ١٧٥/٣)
http://sunnisonkal.blogspot.com/

മയ്യിത്തിനെ ആദരിക്കുന്നതിന്റെ ഭാഗമായി ജീവിതകാലത്ത് അവനെ സന്ദർശിക്കുമ്പോൾ അവന്റെ എത്ര സമീപത്താണോ പോയി നിന്നിരുന്നത് അതേ ദൂരപരിധി കണക്കിലെടുത്ത് സന്ദർശകൻ പോയി നില്ക്കുന്നതാണ് സുന്നത്ത്. ഖബ്റിനെയൊ അതിന്റെ മുഖളിൽവെച്ച പെട്ടി പോലെയുള്ളതിനെയോ കൈകൊണ്ടു തൊടുന്നതും അതിനെ ചുംബിക്കുന്നതും കറാഹത്തായ ആചാരമാണ്. നബി(സ) യുടെ ഖബ്റാണെങ്കിൽ പോലും നിയമം മറ്റൊന്നല്ല. (തുഹ്ഫത്തുൽ മുഹ്താജ്: 3/175)
   മരണ ശേഷം മഹാന്മാരെ ആദരിച്ചും ബറകത്തിനു വേണ്ടിയും ചുംബിക്കുന്നത സുന്നത്താണല്ലോ. മഹാനായ സിദ്ദീഖ്(റ) വഫത്തായ നബി(സ)യുടെ മുഖത്ത് നിന്ന് വസ്ത്രം നീക്കി ചുംബിച്ച സംഭവം ഇമാം ബുഖാരി(റ) സ്വഹീഹിൽ (1241) രേഖപ്പെടുത്തിയിട്ടുണ്ട്.  

حدثنا بشر بن محمد أخبرنا عبد الله قال أخبرني معمر ويونس عن الزهري قال أخبرني أبو سلمة أن عائشة رضي الله عنها زوج النبي صلى الله عليه وسلم أخبرته قالت أقبل أبو بكر رضي الله عنه على فرسه من مسكنه بالسنح حتى نزل فدخل المسجد [ ص: 419 ] فلم يكلم الناس حتى دخل على عائشة رضي الله عنها فتيمم النبي صلى الله عليه وسلم وهو مسجى ببرد حبرة فكشف عن وجهه ثم أكب عليه فقبله ثم بكى فقال بأبي أنت يا نبي الله لا يجمع الله عليك موتتين أما الموتة التي كتبت عليك فقد متها(صحيح البخاري : ١١٦٥)


ആഇഷാ(റ) വില നിന്ന് നിവേദനം: 'സുൻഹ്'  എന്ന സ്ഥലത്തുള്ള വീട്ടിൽ നിന്ന്  അബൂബക്കർ (റ) കുതിരപ്പുറത്ത് കയറി പളളിയിൽ വന്നു. ജനങ്ങളോട് യാതൊന്നും സംസാരിക്കാതെ ആഇഷാ(റ) യുടെ വീട്ടിൽ വന്ന അദ്ദേഹം വസ്ത്രം കൊണ്ട് മൂടപ്പെട്ട നബി(സ) യെ സമീപിച്ചു.നബി(സ) യുടെ മുഖത്ത്നിന്ന് വസ്ത്രം നീക്കി നബി(സ) യെ ചുംബിച്ചു. കരഞ്ഞുകൊണ്ടദ്ദേഹം നബി(സ) യെ വിളിച്ചു പറഞ്ഞു."അല്ലാഹുവിന്റെ  പ്രവാചകരെ! അങ്ങയിക്ക് വേണ്ടി എന്റെ പിതാവിനെ സമർപ്പിക്കാൻ ഞാനൊരുക്കമാണ്.അങ്ങയിക്ക് രണ്ട് മരണത്തെ അള്ളാഹു സംഘടിപ്പിക്കുകയില്ല. അങ്ങയിക്ക് അള്ളാഹു നിർബന്ദമാക്കിയ മരണം അങ്ങയിക്ക് സംഭവിച്ചിരിക്കുന്നു".(ബുകാരി :1165)

ഈ ഹദീസ് വിശദീകരണത്തിൽ ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:

وفى هذه الأحاديث جواز تقبيل الميت تعظيما وتبركا

ആദരിച്ചും ബറകത്തിനു വേണ്ടിയും മയ്യിത്തിനെ ചുംബിക്കൽ അനുവദനീയമാണെന്നതിനു ഈ ഹദീസുകൾ രേഖയാണ്. (ഫത്ഹുൽബാരി)
അതേപോലെ ബറകത്തുദ്ദെഷിച്ച് ഖബ്റും ഉമ്മറപ്പടിയും ചുംബിക്കലും തൊട്ടു മുത്തലും സുന്നത്താണെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. ഇബ്നു ഹജറുൽ അസ്ഖലാനി(ര്0 എഴുതുന്നു: 
http://sunnisonkal.blogspot.com/
إستنبط بعضهم من مشروعية تقبيل الأركان جواز تقبيل كل من يستحق التعظيم من آدمي وغيره فأما تقبيل يد الآدمي فيأتي في كتاب الأدب ، وأما غيره فنقل عن الإمام أحمد أنه سئل ، عن تقبيل منبر النبي (ص) وتقبيل قبره فلم ير به بأساً ، وإستبعد بعض أتباعه صحة ذلك ونقل ، عن بن أبي الصيف اليماني أحد علماء مكة من الشافعية جواز تقبيل المصحف وأجزاء الحديث وقبور الصالحين. إبن حجر - فتح الباري - الجزء : ( 3 ) - رقم الصفحة : (375 )

മനുഷ്യരിൽ നിന്നും അല്ലാത്തവയിൽ നിന്നും ആദരവർഹിക്കുന്ന ഏതിനെയും ചുംബിക്കൽ സുന്നത്താണെന്ന് കഅബയുടെ മൂലകൾ ചുംബിക്കൽ സുന്നത്താണെന്നതിൽ നിന്ന് ചില പണ്ഡിതന്മാർ കണ്ടെത്തിയിരിക്കുന്നു. മനുഷ്യന്റെ കൈചുംബിക്കുന്നകാര്യം അദബിന്റെ അധ്യായത്തിൽ വരുന്നുണ്ട്. അല്ലാത്തതിനെ കുറിച്ച്  ഇവിടെ പരമാര്ശിക്കാം. (നബി(സ)യുടെ മിമ്പറും കബ്റും ചുംബിക്കുന്നതിനു യാതൊരു വിരോധവുമില്ലെന്ന് ഇമാം അഹ്മദ്(റ) വിനെ തൊട്ട് ഉദ്ദരിക്കപ്പെടുന്നുണ്ട്. മുസ്വഹഫ്, ഹദീസ് ഗ്രന്ഥങ്ങൾ, സ്വാലിഹീങ്ങളുടെ ഖബ്റുകൾ എന്നിവ ചുംബിക്കൽ അനുവദനീയമാണെന്ന് മക്കയിലെ പ്രമുഖ ശാഫിഈ പണ്ഡിതരിലൊരാളായ ഇബ്നുസ്സ്വയ്ഫിൽയമാനി(റ) പ്രസ്താവിച്ചതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു. (ഫത്ഹുൽ ബാരി: 3/475) 

ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതൻ ഇമാം റംലി(റ) യുടെ പരിഗണനക്കു വന്ന ഒരു ചോദ്യവും മറുവടിയും ചുവടെ കുറിക്കുന്നു:  

ചോദ്യം.

(وسئل) عن تقبيل أضرحة الصالحين هل يكره أو لا ؟

http://sunnisonkal.blogspot.com/
മഹാന്മാരുടെ ഖബ്റുകൾ ച്ചുംബിക്കൾ കറാഹത്താണോ അല്ലേ?

മറുവടി. 

 بأن فعل ذلك للتبرك لا يكره فقط صرحوا بأنه إذا عجز عن استلام الحجر الأسود يسن له أن يشير بعصا ، وأن يقبلها ، وقالوا أي أجزاء البيت قبل فحسن . (فتاوي الرملي: ١٠٦/٤)


ബറകത്തിനുവേണ്ടി മഹാന്മാരുടെ ഖബ്റുകൾ ചുംബിക്കുന്നത് കറാഹത്തല്ല. ഹജറുൽ അസ് വദ് തൊട്ടു മുത്താൻ സാധിക്കാത്തവർ ഒരു വടികൊണ്ട് അതിലേക്കു ചൂണ്ടി അത് ചുംബിക്കൽ സുന്നത്താണെന്ന് കര്മ്മ ശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബയുടെ ഏത് ഭാഗം ചുംബിക്കുന്നതും നല്ലതാണെന്നും അവർ പ്രസ്ഥാപിച്ചിട്ടുണ്ട്. (ഫതാവാറംലി: 4/106)

ഇമാം റംലി(റ) എഴുതുന്നു:

نعم إن قصد بتقبيل أضرحتهم التبرك لم يكره كما أفتى به الوالد رحمه الله، فقد صرَّحوا بأنه إذا عجز عن استلام الحجر يسن أن يشير بعصا وأن يقبِّلها، وقالوا: أي أجزاء البيت قبَّل فحسن. (نهاية المحتاج: ٣/٣٤)


പിതാവ് ഫത് വ കൊടുത്തത് പോലെ ബറക്കത്തുദ്ദേശിച്ച് മഹാന്മാരുടെ ഖബ്റുകൾ ചുംബിക്കുന്നത് കറാഹത്തല്ല. ഹജറുൽ അസ് വദ് തൊട്ടുമുത്താൻ സാധിക്കാത്തവർക്ക്   ഒരു വടി കൊണ്ട് അതിലേക്കു ചൂണ്ടി ആ വടി ചുംബിക്കൽ സുന്നത്താണെന്ന് കര്മ്മശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കഅബത്തിന്റെ ഏതു ഭാഗം ചുംബിക്കുന്നതും   നല്ലതാണെന്നും അവർ പ്രസ്ഥാപിച്ചിട്ടുണ്ട്. (നിഹായ: 3/34)

ഇമാം റംലി(റ) യുടെ പ്രസ്തുത പരാമാർശത്തെ അധികരിച്ച് അലിയ്യു ശബ്റാമുല്ലസി(റ) എഴുതുന്നു: 
http://sunnisonkal.blogspot.com/
قال ع ش قوله م ر بتقبيل أضرحتهم ومثلها غيرها كالأعتاب وقوله فقد صرحوا الخ أي فيقاس عليه ما ذكر وقوله بأنه إذا عجز الخ يؤخذ من هذا أن محلات الأولياء ونحوها التي تقصد زيارتها كسيدي أحمد البدوي إذا حصل فيها زحام يمنع من الوصول إلى القبر أو يؤدي إلى اختلاط النساء بالرجال لا يقرب من القبر بل يقف في محل يتمكن من الوقوف فيه بلا مشقة ويقرأ ما تيسر ويشير بيده أو نحوها إلى الولي الذي قصد زيارته أي ثم قبّل ذلك اه‍ ع ش (٣/٣٤)


മഹാന്മാരുടെ ഖബ്റുകൾ ചുംബിക്കുന്നതിന്റെ വിധിതന്നെയാണ് അവയുടെ ഉമ്മറപ്പടി ചുംബിക്കുന്നതിനുമുള്ളത്.ഹജറുൽ അസ് വദ് ചുംബിക്കുന്നതിനോട് മഹാന്മാരുടെ ഖബ്റുകൾ ചുംബിക്കുന്നതിനെയും താരതമ്യം ചെയ്യണമെന്നാണ് ഇമാം റംലി(റ) യുടെ പരമാർശത്തിന്റെ താല്പര്യം. അതനുസരിച്ച് സയ്യിദ് അഹ്മദുൽബദവി(റ) നെ പോലെയുള്ള സിയാറത്ത് ലക്ഷ്യമാക്കുന്ന മഹാന്മാരുടെ ഖബ്റുകളിൽ തിരക്കോ സ്ത്രീപുരുഷ സങ്കലനമോ ഉണ്ടെങ്കിൽ ഖബ്റിന്റെ സമീപത്തേക്ക് സന്ദർശകൻ പോകരുത്. പ്രുത്യുത ബുദ്ദിമുട്ട് കൂടാതെ നില്ക്കാൻ പറ്റിയ ഒരു സ്ഥലത്ത് നിന്ന് സാധിക്കുന്നത്ര ഖുർആൻ പാരായണം ചെയ്ത് കൈകൊണ്ടോ മറ്റോ സിയാറത്ത് ചെയ്യാനുദ്ദേശിച്ച വലിയ്യിലേക്ക് ചൂണ്ടി അവർ ചുംബിക്കണം. (ഹാശിയത്തുന്നിഹായ: 3/34)       

അലിയ്യു ശബ്റാമുല്ലസി(റ) യുടെ മേൽ വാചകം എടുത്ത് വെച്ച് അല്ലാമ ശർവാനി(റ) പറയുന്നു:  

واعتمد شيخنا ذلك أي ما تقدم عن النهاية وع ش،

മുമ്പ് പറഞ്ഞത് പ്രബലമാണെന്ന് ശൈഖുനാ പ്രസ്ഥാപിച്ചിരിക്കുന്നു. (ഹാഷിയാത്തു ശർവാനി : 3/176)

ഇബ്നു ഹജർ(റ) എഴുതുന്നു: 

وعلم مما تقرر كراهة مس مشاهد الأولياء وتقبيلها، نعم إن غلبه أدب أو حال فلا كراهة(حاشية الإيضاح: ٤٩٢)


http://sunnisonkal.blogspot.com/
ഔലിയാക്കളുടെ മക്ബറകൾ സ്പർശിക്കുന്നതും ചുംബിക്കുന്നതും കറാഹത്താണെന്ന് ഇതുവരെയുള്ള വിവരണത്തിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഒരാൾക്ക്‌ അനിയന്ത്രിതമായ അദബോ ഹാലോ വന്നാൽ കറാഹത്തില്ല. (ഹാഷിയാത്തുൽ ഈളാഹ്: 492)


ഇബ്നു ഹജർ(റ) എഴുതുന്നു:

إلا إن غلبه أدب أو حال، وروي بلالاً رضي الله عنه لما زار المصطفى -صلى الله عليه وسلم - جعل يبكي ويمرغ خديه على القبر الشريف.


ഒരാൾക്ക്‌ നിയന്ത്രിക്കാൻ സാധിക്കാത്ത വിധം അദബോ ഹാലോ ഉണ്ടായാൽ കറാഹത്തില്ല. മഹാനായ ബിലാൽ(റ) നബി(സ) യെ സന്ദർശിച്ചപ്പോൾ കരഞ്ഞ് മുഖം നബി(സ) യുടെ ഖബ്റിൻ മേൽ വെച്ച് ഉരുട്ടിയിരുന്നതായി റിപ്പോർട്ട്‌ വന്നിട്ടുണ്ട്. 

അല്ലാമ ബാഇശ്നി(റ) എഴുതുന്നു: 

التمسح بالقبور قال الإمم أحمد لا بأس به، وقال الطبري: يجوز، وعليه عمل العلماء والصالحين، وقال النووي: يكره إلصاق الظهر والبطن بجدار القبر، ومسحه باليد وتقبيله(بغية المستر شدين: ص:١٨)

http://sunnisonkal.blogspot.com/

ഖബ്റുകൾ തടവുന്നതിനു വിരോധമില്ലെന്ന് ഇമാം അഹ്മദ്(റ) പ്രസ്ഥാപിച്ചിരിക്കുന്നു. അത് അനുവദനീയമാണെന്നും പണ്ഡിതന്മാരും സ്വാലിഹീങ്ങളും അതനുസരിച്ചാണ് പ്രവർത്തിച്ച് വരുന്നതെന്നും ഇമാം ത്വബ് രി(റ) പ്രസ്താവിച്ചിരിക്കുന്നു. എന്നാൽ മുതുകും വയറും ഖബ്റിനോട് ചേർക്കുന്നതും കൈകൊണ്ടു ഖബ്റ് തടവുന്നതും ഖബ്ർ ചുംബിക്കുന്നതും കറാഹത്താണെന്ന് ഇമാം നവവി(റ) പറയുന്നു: (ബിഗ്‌ യ :18) 
http://sunnisonkal.blogspot.com/
അല്ലാമ ഐനി(റ) പറയുന്നു: 

http://sunnisonkal.blogspot.com/

ബറകത്തുദ്ദേശിച്ച് ശ്രേഷ്ടമായ സ്ഥലങ്ങൾ ചുംബിക്കുന്നതും സ്വാലിഹീങ്ങളുടെ കൈകാലുകൾ ചുംബിക്കുന്നതും ഉദ്ദേശ്യത്തിന്റെ തോതനുസരിച്ച് നല്ല കാര്യമാണ്. നബി(സ) ചുംബിച്ചിരുന്ന ഹസൻ(റ) വിന്റെ പൊക്കിൾ വെളിവാക്കിക്കൊടുക്കുവാൻ മഹാനായ അബൂഹുറൈറ(റ) ഹസൻ(റ) വിനോട് ആവശ്യപ്പെടുകയും ആ സ്ഥലം അബൂഹുറൈറ(റ) ചുംബിക്കുകയും ചെയ്തു. നബി(സ)യുടെയും അവിടുത്തെ സന്താനങ്ങളുടെയും ആസാറു കൊണ്ട് ബറകത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അബൂഹുറൈറ(റ) അത് ചുംബിച്ചത്. മഹാനായ സാബിതുൽബുനാനി(റ) അനസ്(റ) ന്റെ കൈ ചുംബിക്കാതെ വിടാറില്ല. നബി(സ)യുടെ കൈ സ്പർശിച്ച കൈയാണ് അതെന്ന് അവർ പറയുകയും ചെയ്യുമായിരുന്നു. (ഉംദത്തുൽഖാരി: 9/714)  

ബർമാവി(റ) യെ ഉദ്ദരിച്ച് ബുജയ് രിമി(റ) എഴുതുന്നു: 

وفى البجيرمي عن البرماوي ما نصه: (٤٩٦/١) نعم إن قصد بتقبيل أضر حتهم أي وأعتابهم التبرك لم يكره، وهذا هو المعتمد   

ബറക്കത്തുദ്ദെഷിച്ച് മഹാന്മാരുടെ ഖബ്റുകളോ ഉമ്മറപ്പടികളോ ചുംബിക്കുന്നത് കറാഹത്തില്ല. ഇതാണ് പ്രബല വീക്ഷണം. (ബുജയ് രിമി : 1/.496)

ഇബ്നു ഹജർ(റ) എഴുതുന്നു: 

وقد تغلب المحبة والشوق على بعض الناس فترفع الحجب عن نظره ويصير كالمشاهد لوجهه المكرم صلى الله عليه وسلم المماس لحبيبه حتى يخرجه ذلك عن قياس العادات الى حقائق المنازلات(الجوهر المنظم: ١٨٣)


ചിലപ്പോൾ മഹബ്ബത്തും അനുരാഗവും ചിലര്ക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വന്നേക്കാം. അപ്പോൾ എല്ലാ മറകളും നീക്കപ്പെടുന്നതും നബി(സ)യുടെ തിരുമുഖം നേരിൽ നോക്കിക്കാണുന്ന പ്രതീതി അനുഭവപ്പെടുന്നതും അതോടെ പതിവിന്റെ അതിർവരമ്പുകൾ ഭേദിച്ച് യാതാർത്ഥ്യത്തിന്റെ ലോകത്തേക്ക് അവൻ ഉയരുന്നതുമാണ്. (അൽജൗഹറുൽ മുനള്വം: 183)

ثم رأيت الخطيب ابن جملة ذكر ما قلته، فإنه لما ذكر عن ابن عمر وبلال رضي الله عنهم ما قلته مما مر قال: لا أشك أن الإستغراق فى المحبة يحمل على الإذن فى ذلك، والمقصود من ذلك كله الإحترام والتعظيم، والناس تختلف مراتبهم فى ذلك، كما كانت تختلف فى حيوته صلى الله عليه وسلم فالناس حين يرونه، لا يملكون أنفسهم، بل يبادرون إليه، وأناس فيهم أناة يتأخرون، والكل على خير اه(الجوهر المنظم: ١٨٤)

നാം പറഞ്ഞതെല്ലാം ഖത്വീബ് ഇബ്നു ജുംല(റ) പറഞ്ഞതായും എനിക്ക് കാണാൻ സാധിച്ചു. ബിലാൽ(റ) ന്റെയും ഇബ്നു ഉമർ(റ) യുടെയും സംഭവം വിവരിച്ച് അദ്ദേഹം പറയുന്നു. മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സ്നേഹം അതെല്ലാം അനുവദിക്കുമെന്നതിൽ എനിക്ക് സന്ദേഹമില്ല. അതുകൊണ്ടെല്ലാം ലക്ഷ്യമാക്കുന്നത് ബഹുമാനവും ആദരവും മാത്രമാണ്. നബി(സ) യുടെ ജീവിത കാലത്തെന്ന പോലെ ഈ വിഷയത്തിൽ ജനങ്ങൾ പല തരക്കാരാണ്. നബി(സ) യെ കാണുമ്പോൾ പിടിച്ചു നിൽക്കാനാവാതെ ചിലർ നബി(സ) യിലേക്ക് അതി വേഗത്തിൽ ചെന്നണയുന്നു. ചിലർ പിന്തി നിൽക്കുകയും ചെയ്യുന്നു. എല്ലാവരും ഖൈറിൽ തന്നെയാണ്. (അൽജൗഹറുൽ മുനള്വം : 184)
http://sunnisonkal.blogspot.com/
മഹാനായ അബൂ അയ്യൂബുൽ അൻസ്വാരി(റ), ബിലാൽ(റ) തുടങ്ങിയവർ നബി(സ)യുടെ ഖബ്റ് ചുംബിച്ചിരുന്നതായും ഇബ്നു ഉമർ (റ) വലതു0കൈ ഖബ്റിൽ വെച്ചിരുന്നതായും ഹദീസുകളിൽ വന്നിട്ടുണ്ട്.

ചുരുക്കത്തിൽ അപമര്യാദ ജനിപ്പിക്കും വിധം മഹാന്മാരുടെ ഖബ്റുകൾ സ്പർശിക്കുന്നതും ചുംബിക്കുന്നതും കറാഹത്താണെന്നതിൽ പക്ഷാന്തരമില്ല. എന്നാൽ ബറകത്തുദ്ദെഷിച്ച് അവ സ്പർശിക്കുന്നതും ചുംബിക്കുന്നതും കറാഹത്താണോ അല്ലേ എന്നതില വീക്ഷണാന്തരമുണ്ട്.  ഒരു വിഭാഗം പണ്ഡിതന്മാർ കറാഹത്താണെന്ന വീക്ഷണത്തെ പ്രബലമായികാണുമ്പോൾ മറുപക്ഷം കറാഹത്തല്ലെന്ന വീക്ഷണത്തെ പ്രബലമായി കാണുന്നു. ഇരു പക്ഷത്തും നമുക്ക് പ്രഗത്ഭരെ കാണാം.    
http://sunnisonkal.blogspot.com/

(മൂസാ സോന്കാൽ)

കേരള സലഫികളോട് (മുജാഹിദുകളോട്) 10 ചോദ്യങ്ങള്‍...

കേരള സലഫികളോടു നൂറുകണക്കിന് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. അവയില്‍ വെറും 10 ചോദ്യങ്ങള്‍ ഇവിടെ ചോദിക്കപ്പെടുകയാണ്. വല്ല മുജാഹിദ് മൌലവിമാരോ, സലഫിസത്തില്‍ ആത്മാര്തതയുള്ള വല്ല സലഫി സുഹുര്തുക്കാളോ ഇതിനു മറുപടി പറയാന്‍ തയാറുണ്ടോ?
ചോദ്യങ്ങള്‍

1. കേരള സലഫികള്‍ പ്രാമാണികമായ മദ്ഹബുകളെ ഒന്നിനെയും അംഗീകരിക്കുന്നില്ല, മാത്രമല്ല മദ് ഹബുകള്‍ ഖുര്‍ ആണിനും സുന്നത്തിനും എതിരാണെന്നും വാദിക്കുന്നു. എന്നാല്‍ സൗദി അറേബ്യയിലെ സലഫികള്‍ നാലിലൊരു മദ് ഹബിനെ പിന്തുടരാന്‍ ഉള്ബോധിപ്പിക്കുകയും അവിടുത്തെ മദ്രസകളില്‍ 'നാല് മദ്ഹബുകള്‍' പ്രാമാണിക വിഷയമായി പഠിപ്പിക്കുകയും ചെയ്യുന്നു. കേരള സലഫിസമാണോ ശരി അല്ല സൌദി സലഫിസമാണോ ശരി? മദ് ഹബിന്റെ വിഷയത്തില്‍ കേരള സുന്നികള്‍ക് തെറ്റ് പറ്റിയെങ്കില്‍ സൌദി സലഫികള്കും തെറ്റ് പറ്റിയെന്നു നിങ്ങള്‍ക് വാദമുണ്ടോ?

2. കേരള സലഫികളായ നിങ്ങള്‍ വെള്ളിയാഴ്ച ജുമുആയുടെ 2 ബാങ്കുകള്‍ ഇസ്ലാമില്‍ പുതുതായി ഉണ്ടായതാണെന്നും അത് സുന്നതിനെതിരാനെന്നും വാദിക്കുന്നു. മക്ക, മദീന തുടങ്ങിയ സൌദിയിലെ പ്രധാന പള്ളികള്‍ അടക്കം മിക്ക പള്ളികളിലും ഇന്നും ജുമുആക്കു 2 ബാങ്കുകള്‍ നിലനില്‍ക്കുന്നു. ഈ വിഷയത്തില്‍ കേരള സുന്നികള്‍ക്ക് തെറ്റ് പറ്റിയെങ്കില്‍ സൌദി സലഫികല്കും തെറ്റ് പറ്റിയെന്നു നിങ്ങള്ക് വാദമുണ്ടോ?

3. കേരള സലഫികളായ നിങ്ങള്‍ ജുമുആ ഖുത്ബയുടെ ഭാഷ മാതൃ ഭാഷയായിരിക്കണമെന്നും ജനങ്ങള്‍ക് തിരിയനമെന്നും വാദിക്കുന്നു. സൌദിയിലെ പല പള്ളികളിലും അനറബികള്‍ കൂടുതല്‍ പങ്കെടുക്കുന്നതിനാല്‍ അവിടെ ഖുത്ബയുടെ ഭാഷ സംബന്ധിച്ച് സലഫി പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ച നടന്നിരുന്നു. അനറബികള്‍ എത്രയുണ്ടായിരുന്നാലും ശരി മിമ്ബരിനു മുകളില്‍ നടക്കുന്ന ഖുത്ബയുടെ ഭാഷ അറബി തെന്നെയായിരിക്കനമെന്നും നിസ്കാരത്തിനു ശേഷം ഏതു ഭാഷയിലും പ്രസംഗിക്കാമെന്നുമായിരുന്നു പണ്ടിത ഫത് വാ . ഇതിനെ പറ്റി നിങ്ങള്‍ എന്ത് പറയുന്നു? കേരള സലഫിസത്തെയാണോ ജനങ്ങള്‍ സ്വീകരിക്കേണ്ടത് അല്ല സൌദി സലഫിസത്തെയാണോ?

4. കേരള സലഫികളായ നിങ്ങള്‍ റമദാനിലെ തറാവീഹ് നിസ്കാരത്തിന്റെ എണ്ണത്തില്‍ കേരള സുന്നികളോട് യോചിക്കുന്നില്ല. തറാവീഹ് 12 റകഅതാണെന്നും, 8 റകഅതാണെന്നും, അങ്ങിനെ ഒരു നിസ്കാരമില്ലെന്നും വരെ പലപ്പോഴായി വാദിച്ചിരുന്നു. തറാവീഹ് 20 റകഅത് അല്ലെന്നാണ് ഇന്നുവരെയും നിങ്ങള്‍ വാദിച്ചു വരുന്നത്. മക്ക, മദീന തുടങ്ങിയ സൌദിയിലെ പ്രധാന പള്ളികള്‍ അടക്കം മിക്ക പള്ളികളിലും ഇന്നും തറാവീഹ് 20 റകഅത് നിര്‍വഹിച്ചു വരുന്നു. ഈ വിഷയത്തില്‍ ലോകമുസ്ലിങ്ങള്‍ കേരള സലഫിസത്തെയാണോ അല്ല സൌദി സലഫിസത്തെയാണോ സ്വീകരിക്കേണ്ടത്?

5. നിസ്കാരത്തിന്റെ ശേഷം പള്ളികളില്‍ നടന്നു വരുന്ന കൂട്ട പ്രാര്‍ത്ഥനകളെ കേരള സലഫികളായ നിങ്ങള്‍ എക്കാലവും എതിര്‍ത്ത് വന്നിരുന്നു. അത് ദീനില്‍ പുതുതാനെന്നും സുന്നതിനെതിരാനെന്നുമാണ് നിങ്ങളുടെ വാദം. മക്ക, മദീന തുടങ്ങിയ സൌദിയിലെ പ്രധാന പള്ളികള്‍ അടക്കം മിക്ക പള്ളികളിലും കൂട്ട് പ്രാര്‍ത്ഥന നില നില്കുന്നത് കാണാം. റമദാനിലെ തറാവീഹ് നിസ്കാരത്തിന്റെ ശേഷം മക്ക, മദീന പള്ളികളിലെ ഇമാമുമാര്‍ പതിനായിരങ്ങളുടെ മുന്നില്‍ നടത്തുന്ന കൂട്ട് പ്രാര്‍ത്ഥന ലോക മുസ്ലിങ്ങള്‍ TVകളിലൂടെ കാണുന്നവരാണ്. കൂട്ട് പ്രാര്‍ഥനയെ അങ്ങീകരിക്കുന്ന സൌദി സലഫിസത്തെയാണോ അല്ല അത് നിഷേധിക്കുന്ന കേരള സലഫിസത്തെയാണോ ജനങ്ങള്‍ സ്വീകരിക്കേണ്ടത്?

6. രോഗങ്ങളോ പ്രതിസന്ധികളോ വരുമ്പോള്‍ ഖുര്‍ആനും ഹദീസില്‍ വാരിദായി വന്ന ദിക്റുകളും ഓതി മന്ത്രിക്കുന്നത് സുന്നികള്‍ ചെയ്തു വരുന്ന ഒരു കര്‍മമാണ്. കേരള സലഫികളായ നിങ്ങള്‍ എക്കാലവും ഇത് നിഷേധിച്ചിരുന്നു. ഇത് ഖുര്‍ആനിനും സുന്നതിനുമെതിരാണെന്നയിരുന്നു നിങ്ങളുടെ വാദം. എന്നാല്‍ സൌദി സലഫി പണ്ഡിതന്മാര്‍ മന്ത്രത്തെ പ്രോത്സാഹിപ്പിക്കുകയും ഖുര്‍ആനിലെ നിശ്ചിത ആയത്തുകളും ഹദീസില്‍ വാരിദായി വന്ന ദിക്റുകളും അടങ്ങിയ കാര്‍ഡുകളും മറ്റും പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. മന്ത്രിക്കപ്പെടുന്ന വ്യക്തിയുടെ ശരീരത്തില്‍ തടവി മന്ത്രിച്ചാല്‍ അത് കൂടുതല്‍ ഫലം ചെയ്യുമെന്ന് വരെ അവര്‍ എഴുതിയതായി കാണാം. മന്ത്രിക്കല്‍ ശിര്കാണെന്നു വാദിക്കുന്ന കേരള സലഫിസത്തെയാണോ അല്ല മന്ത്രിക്കല്‍ സുന്നത്താണെന്ന് പ്രചരിപ്പിക്കുന്ന സൌദി സലഫിസത്തെയാണോ ജനങ്ങള്‍ സ്വീകരിക്കേണ്ടത്?

7. മന്ത്രത്തിന്റെ ശ്രേഷ്ഠതയും മഹത്വവും സഹാബികള്‍ ചെയ്തതിന്റെ തെളിവും വിവരിക്കുന്ന ഒരു ജുമുആ ഖുത്ബ മാസങ്ങള്‍ക് മുമ്പ് UAE ഔകാഫ് പ്രസിദ്ധീകരിച്ചിരുന്നു. UAE യെലേ എല്ലാ പള്ളികളിലും ഈ ഖുതുബ നിര്‍വചിച്ച ഖതീബുമാരുടെ കൂട്ടത്തില്‍ ഹുസൈന്‍ സലഫി അടക്കമുള്ള കേരളത്തിലെ സലഫി പന്ടിതന്മാരുമുന്ടായിരുന്നു. കേരളത്തില്‍ മന്ത്രം ശിര്കാനെന്നു വാദിക്കുകയും അറബികളുടെ മുന്നില്‍ തൌഹീദും സുന്നതുമായി പ്രസംഗിക്കുകയും ചെയ്യുന്ന കേരള സലഫി കാപട്യം ജനങ്ങള്‍ ഏതു കൂട്ടത്തിലാണ് ഉള്പെടുത്തെണ്ടത്? അല്ലങ്കില്‍ ഹുസൈന്‍ സലഫിയുടെയും അദേഹത്തെ അംഗീകരിക്കുകയും ചെയ്യുന്നവരുടെയും മന്ത്രിക്കുന്നതിലെ ഇപ്പോഴത്തെ നിലപാട് എന്താണ്?

8. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലെ കേരള സലഫികളായ നിങ്ങളുടെ ചരിത്രം പരിശോധിക്കുന്നവര്ക് പല വാദങ്ങളും നിങ്ങള്‍ അവസരത്തിനൊത്ത് മാറ്റിയതായി കാണാം. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ജിന്ന് വിഷയം. ജിന്നുകളും മലകുകളും സഹായിക്കില്ലെന്നും സഹായിക്കുമെന്ന് വിശ്വസിച്ചാല്‍ ശിര്കായെന്നും മുമ്പ് വാദിച്ചിരുന്ന നിങ്ങള്‍ അത് തെറ്റായിരുന്നുവെന്നും ജിന്നുകളും മലകുകളും സഹായിക്കുമെന്നും അത് തൌഹീദാണെന്നും ഇന്ന് വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇത് തൌഹീദാണെന്നു നിങ്ങള്‍ കണ്ടെത്തുന്നതിനിടയില്‍ നിങ്ങളില്‍ വിശ്വസിച്ചു അത് ശിര്കാണെന്ന വിശ്വാസത്തോടെ മരിച്ചുപോയ നിരപരാധികളായ മുജാഹിദ് സഹോദരങ്ങളുടെ പരലോകം എങ്ങനെയായിരിക്കും.? അവര്‍ നിങ്ങള്‍ക്കെതിരെ സാക്ഷി പറഞ്ഞാല്‍ നിങ്ങള്‍ അല്ലാഹുവിനോട് എന്ത് മറുപടി പറയും?

9. കേരളത്തിലെ മുസ്ലിയാകന്മാര്‍ പറയുന്നത് ദീനില്‍ തെളിവല്ലാത്ത്തത് പോലെ തന്നെ സഹാബികള്‍ പറയുന്നതും ദീനില്‍ തെളിവല്ലെന്നു പുസ്തകമെഴുതുകയും പ്രചരിപ്പിക്കുകയും ചെയ്തവരാണ് കേരള സലഫികളായ നിങ്ങള്‍. ഇന്ന്‍, സഹാബികള്‍ ഔലിയാക്കകളാണെന്നും അവര്‍ തെളിവാണെന്നും നിങ്ങള്‍ വാദിക്കുന്നു. ഒരേ വിഷയത്തില്‍ പല അഭിപ്രായങ്ങള്‍ പറയുന്ന നിങ്ങളെ ഏതാടിസ്ത്താനതിലാണ് ജനങ്ങള്‍ സ്വീകരിക്കേണ്ടത്?

10. മഹ്ശറയില്‍ നടക്കുന്ന ഹിസാബിനെയും ശഫാ-അതിനു വേണ്ടി ജനങ്ങള്‍ നെട്ടോട്ടമോടുന്നതിനെയും കേരള സലഫികളായ നിങ്ങളും അംഗീകരിക്കുന്നുണ്ടല്ലോ? ഹിസാബ് സഹിക്കാന്‍ വയ്യാതെ ജനങ്ങള്‍ പിതാവായ ആദം അലൈഹിസ്സലാമിനെ സമീപിക്കുന്നതും ആ പ്രവാചകന്‍ മറ്റൊരു പ്രവാചകനിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് തര്കമില്ലാത്ത വിഷയമാണെല്ലോ. അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കുന്നത് ശിര്കാണെന്നു പ്രചരിപ്പിക്കുന്ന നിങ്ങള്‍ ഒന്ന് വ്യക്തമാക്കണം. ദുന്‍യാവില്‍ ചെയ്ത ശിര്കിന്റെയും തൌഹീദിന്റെയും ഹിസാബ് നടക്കുന്ന വേളയിലാണ് ജനങ്ങള്‍ അല്ലാഹു അല്ലാത്ത പ്രവാചകനോട് സഹായം ചോദിച്ചത്. അത് ശിര്കാണോ? ജനങ്ങള്‍ വേവലാതി കൊണ്ട് ചോദിച്ചു പോയതാണെങ്കില്‍ അല്ലാഹു അല്ലാത്ത മറ്റൊരു പ്രവാചകനിലേക്ക് പോകാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട ആദം നബി അലൈഹിസ്സലാം ശിര്കിനു കൂട്ട് നിന്നോ? അവസാനം സുജൂദില്‍ വീണു നമ്മുടെ നേതാവ് മുത്തു റസൂല്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം ജനങ്ങള്‍ക്ക്‌ വേണ്ടി സഹായം ചെയൂന്നു. ആ റസൂലും ശിര്‍ക് ചെയ്തോ?

ഇത് വെറും 10 ചോദ്യങ്ങളാണ്. കാലങ്ങളായി ഒരു മുജാഹിദുകാരനും മറുപടി പറയാന്‍ കഴിയാത്ത ചോദ്യങ്ങള്‍. ദുന്‍യാവില്‍ എവിടെയെങ്കിലും ആത്മാര്‍ഥതയുള്ള വല്ല മുജാഹിദുകാരനും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ദയവു ചെയ്തു ഉത്തരം തരൂ!! !
(മൂസാ സോന്കാൽ)