സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 2 July 2015

ബദർ ദിനം


പ്രിയ സഹോദരന്മാരേ,  السلام عليكم ورحمة الله وبركاته
സത്യാസത്യ വിവേചനത്തിന്റെ കാഹള ധ്വനിയുമായി ഇസ്‌ലാമിക ചരിത്രത്തെ ആവേശോജ്ജ്വലമാക്കിയ മഹത്തായ സുദിനമാണ് റമളാൻ 17 ലെ ബദ്‌ർ ദിനം. പ്രവാചകരും صلى الله عليه وسلم അനുയായികളും റമളാൻ 17 നു ശത്രുക്കളുമായി നടത്തിയ യുദ്ധമാണ് ബദ്‌ർ. അവിശ്വാസത്തിന്റെ മേൽ സത്യവിശ്വാസം വിജയം വരിച്ച മഹത്തായ ദിനം. നിരായുധരെങ്കിലും വിശ്വാസദാർഢ്യത്തിന്റെ മൂർച്ചയേറിയതും ഈടുറ്റതുമായ ആയുധശക്തിക്ക് മുമ്പിൽ, ഭൌതിക പ്രമത്തയുടെ പ്രതീകങ്ങളായ മുശ്‌രിക്കുകളുടെ ആയുധങ്ങളും അംഗബലവും അടിയറവ് പറഞ്ഞ വിശുദ്ധ ദിനമത്രെ ബദ്‌ർ ദിനം. ഇതിൽ പങ്കെടുത്തവർ ‘ബദ്‌രീ‍ങ്ങൾ’ എന്നറിയപ്പെടുന്നു. ബദ്‌രീങ്ങളെ മുസ്‌ലിംകൾ ഏറെ ആദരിക്കുന്നു. തിരുനബി صلى الله عليه وسلم യുടെ ഇമാം  ബുഖാരി  رحمه الله റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് നോക്കൂ

عَنْ مُعَاذِ بْنِ رِفَاعَةَ بْنِ رَافِعِ الزُّرَقِي عَنْ أَبِيهِ (رَضِيَ اللهُ عَنْهُمْ) قَالَ جَاءَ جِبْرِيلُ عَلَيْهِ السَّلَامُ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: مَا تَعُدُّونَ أَهْلَ بَدْرٍ فِيكُمْ؟ قَالَ: مِنْ أَفْضَلِ الْمُسْلِمِينَ. قَالَ: وَكَذَلِكَ مَنْ شَهِدَ بَدْرًا مِنَ الْمَلَائِكَةِ. (رواه الإمام البخاري رحمه الله رقم 3905)
ജിബ്രീൽ عليه السلام    നബി صلى الله عليه وسلم യുടെ സന്നിധിയിൽ ചെന്ന് ചോദിച്ചു. നിങ്ങൾക്കിടയിൽ ബദ്‌രീങ്ങളുടെ പദവി എന്താണ്? പ്രവാചകൻ صلى الله عليه وسلم പറഞ്ഞു : അവർ മുസ്‌ലിംകളിൽ ഏറ്റവും ശ്രേഷ്ഠരാണ്. അതിൽ പങ്കെടുത്ത മലക്കുകൾ അവരുടെ (മലക്കുകളുടെ) കൂട്ടത്തിലും ശ്രേഷ്ഠരാണ്.” (ബുഖാരി ).
ബദ്‌രീങ്ങൽ ആദരിക്കപ്പെടുന്നതുപോലെ അവരുടെ നാമങ്ങളും ആദരിക്കപ്പെടണം. അവരുടെ നാമങ്ങൾ എഴുതിവെക്കുന്നതും പാരായണം ചെയ്യുന്നതും പുണ്യമാണ്.
ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് :

عَنِ الرُّبَيِّعِ بِنْتِ مُعَوِّذٍ رَضِيَ اللهُ عَنْهَا قَالَتْ دَخَلَ عَلَيَّ النَّبِيُ صَلَّى اللهُ عَلَيْهِ وَسَلَّمَ غَدَاةَ بُنِيَ عَلَيَّ فَجَلَسَ عَلَى فِرَاشِي كَمَجْلِسِكَ مِنِّي وَجُوَيْرِيَاتٌ يَضْرِبْنَ بِالدُّفِّ يَنْدُبْنَ مَنْ قُتِلَ مِنْ آبَائِهِنَّ يَوْمَ بَدْرٍ حَتَّى قَالَ جَارِيَةٌ وَفِينَا نَبِيٌ يَعْلَمُ مَا فِي غَدٍ فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ لَا تَقُولِي هَكَذَا وَقُولِي مَا كُنْتِ تَقُولِينَ. (رواه الإمام البخاري رحمه الله رقم 3914)
ബദ്‌രീങ്ങളുടെ നാമം ചൊല്ലി ദഫ് മുട്ടിക്കൊണ്ടിരുന്ന പെൺ‌കുട്ടികൾ നബി صلى الله عليه وسلم യെ കണ്ടപ്പോൾ അതിൽ നിന്ന് പിൻ‌മാറി പ്രവാചകരുടെ മദ്‌ഹ് കാവ്യങ്ങളിലേക്ക് അവർ പ്രവേശിച്ചപ്പോൾ നേരത്തെ ചൊല്ലിയ അസ്‌മാഉൽ ഹുസ്‌ന (ബദ്‌‌രീങ്ങളുടെ നാമം) ചൊല്ലാൻ  തിരുനബി صلى الله عليه وسلم നിർദ്ദേശിച്ചു.  എന്നാണ് ഇമാം ബുഖാരി യുടെ ഈ ഹദീസിന്റെ ആശയം.
റമളാൻ 17 ന്റെ ഈ മഹത് സുദിനത്തിൽ ബദ്‌രീങ്ങളെ അനുസ്മരിക്കുകയും മദ്‌ഹുകൾ പറയുകയും ചെയ്യുക. അവർക്ക് വേണ്ടി ഖുർ‌ആൻ പാരായണം നടത്തി ഹദ്‌യ ചെയ്ത് ദു‌ആ ചെയ്യുക.  ബ‌ദ്‌റിന്റെ സംഭവ പശ്ചാത്തലങ്ങൾ പൊതുജനങ്ങൾക്ക് മനസ്സിലാക്കികൊടുക്കുക. ഇസ്‌ലാമിലെ യുദ്ധങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തുക എന്നിവയാണ് ബദർ ദിനത്തിൽ ചെയ്യേണ്ട കാര്യങ്ങൾ.
ഈ ബ്ലോഗ്സിനെ കുറിച്ചുള്ള ഞിങ്ങളുടെ അഭിപ്രായങ്ങൾ എഴുതി അറിയിക്കുക. അറിയിക്കേണ്ട മെയിൽ അഡ്രസ്‌ smmoosa@gmail.com ****** MOOSA SONKAL