സുന്നത്ത് ജമാഅത്ത്
Sunday, 2 March 2025
Friday, 28 February 2025
തയമ്മും: എപ്പോള്‍, എങ്ങനെ ചെയ്യാം?
കരുതല്‍ എന്നാണ് 'തയമ്മും' എന്ന വാക്കിന്റെ അര്‍ത്ഥം. ചില നിബന്ധനകളോടെ മുഖത്തും രണ്ടു കൈകളിലും മണ്ണ് ഉപയോഗിക്കുക എന്നതു തയമ്മുമിന്റെ ശര്‍ഈ അര്‍ത്ഥവുമാണ്. ഇസ്‌ലാം തിരുനബി(സ്വ)യുടെ സമുദായത്തിനു മാത്രം നല്‍കിയ സവിശേഷതയാണിത്. മുന്‍ സമുദായങ്ങള്‍ക്കൊന്നും തയമ്മും നിയമമാക്കപ്പെട്ടിട്ടില്ല. (തുഹ്ഫ 1/324)
വിശുദ്ധ ഖുര്‍ആന്‍, തിരുസുന്നത്ത്, മുജ്തഹിദുകളായ പണ്ഡിതരുടെ ഏകോപനം (ഇജ്മാഅ്) എന്നീ മൂന്ന് ഖണ്ഡിത പ്രമാണങ്ങള്‍ മുഖേന സ്ഥിരപ്പെട്ടതാണ് തയമ്മും . ഹിജ്‌റ നാലാം വര്‍ഷത്തിലാണ് അതു നിര്‍ബന്ധമാക്കപ്പെട്ടത്.
അല്ലാഹു പറയുന്നു: ''നിങ്ങള്‍ക്ക് ശുദ്ധീകരിക്കാന്‍ വെള്ളം ലഭിച്ചില്ലെങ്കില്‍ ശുദ്ധമായ മണ്ണിനെ തേടുക.''(മാഇദ: 6) ''ശുദ്ധീകരിക്കാന്‍ വെള്ളം കിട്ടാത്തപക്ഷം ശുദ്ധിയുള്ള മണ്ണിനെ കരുതുക. എന്നിട്ട് മുഖവും രണ്ടു കൈകളും തടവുക.''(നിസാഅ്: 43) വിശുദ്ധ ഖുര്‍ആനില്‍ പ്രസ്തുത രണ്ട് സൂക്തങ്ങളിലാണ് അല്ലാഹു തയമ്മുമിനെ കുറിച്ച് പരാമര്‍ശിച്ചത്. നബി(സ്വ) തങ്ങള്‍ പ്രസ്താവിച്ചു: ''ഭൂമിയെ നിങ്ങള്‍ക്ക് സുജൂദ് ചെയ്യാനുള്ള സ്ഥലവും ഭൂമിയിലെ മണ്ണിനെ ശുദ്ധീകരണത്തിനുമാക്കി.''(അഹ്മദ്)
മൂന്നു കാരണങ്ങള്‍
തയമ്മും അനുവദനീയമാവാന്‍ മൂന്നു കാരണങ്ങളുണ്ട്. ഒന്ന്: വെള്ളം ഇല്ലാതിരിക്കുക. രണ്ട്: കൊല്ലല്‍ നിഷിദ്ധമായ ജീവികളുടെ (അത് സ്വശരീരമോ കൂട്ടുകാരോ മറ്റു ജീവികളോ ആകട്ടെ) ദാഹശമനത്തിനു വെള്ളം ആവശ്യമായിവരിക. മൂന്ന്: വെള്ളം ഉപയോഗിക്കുന്നതുമൂലം ഒരു അവയവത്തിന്റെ ഉപകാരം നഷ്ടപ്പെടുക, സുഖം പ്രാപിക്കാന്‍ താമസം നേരിടുക, പ്രത്യക്ഷാവയവങ്ങളില്‍ വികൃതമാകുന്ന പാടുകളുണ്ടാവുക എന്നിവ ഭയപ്പെടല്‍. ഈ മൂന്നു കാരണങ്ങള്‍ ഉണ്ടായാല്‍ ചെറിയ അശുദ്ധിയുള്ളവരും വലിയ അശുദ്ധിയുള്ളവരും വുളൂ, കുളി എന്നിവയ്ക്കു പകരം തയമ്മും ചെയ്യണം. (തുഹ്ഫ: 1/325)
തയമ്മുമിന്റെ മുമ്പ് നജസ് നീക്കുക, സമയം പ്രവേശിച്ച ശേഷം തയമ്മും ചെയ്യുക, തയമ്മും ശുദ്ധിയുള്ള പൊടിമണ്ണ് കൊണ്ടാവുക, രണ്ടു പ്രാവശ്യം മണ്ണ് അടിച്ചെടുക്കുക എന്നിവ ശര്‍ത്തുകളാണ്. തയമ്മുമിന്റെ മുമ്പ് നജസ് നീക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ തയമ്മും ചെയ്ത് നിസ്‌കരിക്കുകയും നിസ്‌കാരം പിന്നീട് മടക്കുകയും വേണമെന്ന് ഇമാം ഇബ്‌നു ഹജര്‍(റ) പ്രസ്താവിച്ചിട്ടുണ്ട്. (കുര്‍ദി: 1/190)
ഫര്‍ളുകള്‍
തയമ്മുമിനു അഞ്ച് ഫര്‍ളുകളുണ്ട്. 1) നിയ്യത്ത്. മുഖം തടവാന്‍ വേണ്ടി മണ്ണ് അടിച്ചെടുക്കുമ്പോഴാണ് നിയ്യത്ത് ചെയ്യേണ്ടത്. മുഖം തടവുന്നതുവരെ നിയ്യത്തിനെ നിലനിര്‍ത്തണം. നിസ്‌കാരത്തെ ഹലാലാക്കുന്നുവെന്നോ ശുദ്ധീകരണം അനിവാര്യമായ ത്വവാഫ്, മുസ്വ്ഹഫ് ചുമക്കല്‍, മയ്യിത്ത് നിസ്‌കാരം, ജുമുഅ, ജുമുഅയിലെ ഖുതുബ പോലുള്ള വല്ല കാര്യങ്ങളും ഹലാലാക്കുന്നുവെന്നോ കരുതലാണ് തയമ്മും സ്വഹീഹാകാനുള്ള നിയ്യത്ത്. അശുദ്ധിയെ ഉയര്‍ത്തുന്നുവെന്ന് കരുതിയാല്‍ തയമ്മും സാധുവാകില്ല.
ശുദ്ധീകരണം ആവശ്യമായ എല്ലാ കാര്യങ്ങളും മേല്‍ വിവരിച്ച എല്ലാ നിയ്യത്ത് കൊണ്ടും ചെയ്യാവതല്ല. ഫര്‍ള് നിസ്‌കാരം, അല്ലെങ്കില്‍ ഫര്‍ളായ ത്വവാഫ് ഹലാലാക്കുന്നുവെന്ന് കരുതിയാല്‍ പ്രസ്തുത തയമ്മും കൊണ്ട് ഫര്‍ളും സുന്നത്തുകളും നിര്‍വഹിക്കാവുന്നതാണ്.
സുന്നത്ത് ഹലാലാക്കുന്നുവെന്നോ വെറും നിസ്‌കാരം ഹലാലാക്കുന്നുവെന്നോ കരുതിയാല്‍ ആ തയമ്മും കൊണ്ട് സുന്നത്ത് നിസ്‌കാരം മാത്രം നിര്‍വഹിക്കാം; ഫര്‍ള് നിസ്‌കരിച്ചുകൂടാ. നിസ്‌കാരം, ത്വവാഫ് എന്നിവയല്ലാത്ത ശുദ്ധി ആവശ്യമായ മറ്റേതെങ്കിലും കര്‍മങ്ങളെ ഹലാലാക്കുന്നുവെന്ന് കരുതി തയമ്മും ചെയ്താല്‍ അവ രണ്ടുമല്ലാത്ത കാര്യങ്ങളും നിര്‍വഹിക്കാം.
ചുരുക്കത്തില്‍ തയമ്മുമിന്റെ നിയ്യത്തിന്റെ കാര്യത്തില്‍ മൂന്ന് പദവിയാണുള്ളത്. ഒന്ന്: ഫര്‍ളായ നിസ്‌കാരം, ഫര്‍ളായ ത്വവാഫ് എന്നിവ ഹലാലാക്കുന്നുവെന്ന് കരുതല്‍. രണ്ട്: സുന്നത്തായ നിസ്‌കാരം, സുന്നത്തായ ത്വവാഫ്, മയ്യിത്ത് നിസ്‌കാരം, ജുമുഅയുടെ ഖുതുബ എന്നിവ ഹലാലാക്കുന്നുവെന്ന് കരുതല്‍. മൂന്ന്: മുസ്വ്ഹഫ് ചുമക്കല്‍, ഖുര്‍ആന്‍ പാരായണത്തിന്റെ സുജൂദ്, വലിയ അശുദ്ധിക്കാരന്‍ ഖുര്‍ആന്‍ ഓതല്‍ ഹലാലാക്കുന്നുവെന്ന് കരുതല്‍.
പ്രസ്തുത മൂന്ന് പദവികളില്‍ നിന്ന് ഒന്നാം ഇനത്തില്‍ പെട്ട ഏതെങ്കിലുമൊന്ന് കരുതിയാല്‍ ആ തയമ്മും കൊണ്ട് ഒന്നാം ഇനത്തില്‍ പെട്ട കാര്യങ്ങളും രണ്ടും മൂന്നും പദവികളില്‍ പെട്ട കാര്യങ്ങളും ചെയ്യാവുന്നതാണ്. രണ്ടാം പദവിയില്‍ പെട്ട ഏതെങ്കിലുമാണ് കരുതിയതെങ്കില്‍ ഒന്നാം പദവിയിലെ കാര്യങ്ങള്‍ ചെയ്യാവതല്ല. രണ്ടും മൂന്നും പദവികളിലെ സര്‍വ കാര്യങ്ങളും നിര്‍വഹിക്കുകയും ചെയ്യാം. മൂന്നാം പദവിയിലെ നിയ്യത്ത് കൊണ്ടുള്ള തയമ്മും കൊണ്ട് ആ പദവിയിലെ കാര്യങ്ങള്‍ ചെയ്യാമെന്നല്ലാതെ ഒന്നും രണ്ടും പദവിയിലെ കാര്യങ്ങള്‍ ചെയ്തുകൂടാ. (തുഹ്ഫ, ശര്‍വാനി: 1/360, 361)
മണ്ണിനെ അടിച്ചെടുക്കലാണ് രണ്ടാമത്തെ ഫര്‍ള്. കാറ്റ് അടിച്ചതുമൂലം പൊടിമണ്ണ് മുഖത്താവുകയും അതു തടവുകയും ചെയ്താല്‍ തയമ്മുമാവില്ല. കാരണം, മണ്ണ് അടിച്ചെടുത്തിട്ടില്ല. ഒരാളുടെ സമ്മതത്തോടെ മറ്റൊരാള്‍ തയമ്മും ചെയ്തുകൊടുത്താല്‍ മതിയാകുന്നതാണ്. സമ്മതം കൊടുത്തവന്‍ തന്നെ നിയ്യത്ത് ചെയ്യണം.
മുഖം തടവല്‍, രണ്ട് കൈമുട്ട് ഉള്‍പ്പെടെ തടവല്‍ എന്നിവ മൂന്നും നാലും ഫര്‍ളുകളാണ്. അഞ്ച്: മുഖം തടവിയ ശേഷം കൈ തടവല്‍.
തയമ്മുമിന്റെ സുന്നത്തുകള്‍
ആദ്യത്തില്‍ ബിസ്മി ചൊല്ലല്‍, ഖിബ്‌ലയിലേക്ക് മുന്നിടല്‍, ബിസ്മിയുടെയും മണ്ണ് അടിച്ചെടുക്കുന്നതിന്റെയും ഇടയില്‍ മിസ്‌വാക്ക് ചെയ്യല്‍, രണ്ടു കൈ കൊണ്ട് മണ്ണിനെ ഒരുമിച്ചടിക്കല്‍, ആദ്യത്തെ അടിയുടെ അവസരത്തില്‍ മോതിരം അഴിച്ചുവയ്ക്കല്‍, ഓരോ അടിയിലും കൈവിരലുകള്‍ വിട്ടുപിരിക്കല്‍, മണ്ണിനെ അടിച്ചെടുത്ത ശേഷം മുഖം തടവും മുമ്പ് രണ്ടു കൈ കുടഞ്ഞുകൊണ്ടോ ഊതിക്കൊണ്ടോ മണ്ണിനെ ലഘൂകരിക്കല്‍, മുഖത്തിന്റെ മേല്‍ഭാഗവും വലത് കൈയും മുന്തിക്കല്‍, രണ്ടു കൈ വിരലുകളെ കോര്‍ത്തുകൊണ്ട് തടവല്‍, കൈ തടവുമ്പോള്‍ തോളം കൈ തടവല്‍, ഒരു ഉള്ളം കൈ കൊണ്ട് മറ്റേ ഉള്ളം കൈതടവല്‍, അവയവത്തിന്റെ മേല്‍ കൈശക്തമാക്കി നടത്തല്‍, രണ്ടു തടവലും തുടര്‍ച്ചയായി കൊണ്ടുവരല്‍, തടവല്‍ ആവര്‍ത്തിക്കാതിരിക്കല്‍, നിസ്‌കാരം, അതുപോലെയുള്ളത് അവസാനിക്കുന്നതു വരെ മുഖത്തും കരങ്ങളിലുമുള്ള മണ്ണിനെ തടവാതിരിക്കല്‍, വുളൂ, കുളി എന്നിവയ്ക്കു ശേഷമുള്ള ദിക്ര്‍, ദുആകള്‍ തയമ്മുമിനുശേഷം കൊണ്ടുവരല്‍. തയമ്മും ചെയ്ത ശേഷം രണ്ടു റക്അത്ത് സുന്നത്ത് നിസ്‌കാരം നിര്‍വഹിക്കല്‍ എന്നിവ തയമ്മുമിന്റെ സുന്നത്തുകളാണ്.
മുസ്തഅ്മലായ മണ്ണ്
മുസ്തഅ്മലായ വെള്ളം ഉള്ളതുപോലെത്തന്നെ മുസ്തഅ്മലായ മണ്ണുമുണ്ട്. ശരീരത്തില്‍ (മുഖത്തും രണ്ടു കരങ്ങളിലും) തങ്ങി നില്‍ക്കുന്ന മണ്ണിനും തയമ്മുമിന്റെ സമയത്ത് അവയവങ്ങളില്‍നിന്നു താഴെ വീഴുന്ന മണ്ണിനും മുസ്തഅ്മലായ മണ്ണിന്റെ വിധിയാണുള്ളത്. മണ്ണില്‍ രണ്ടാമത്തെ അടിക്കല്‍ കൊണ്ട് തന്നെ രണ്ട് ഉള്ളന്‍കൈ കൊണ്ട് തടവുക എന്ന ബാധ്യത നിറവേറി. പ്രസ്തുത വേളയില്‍ രണ്ട് കൈയിലുമുള്ള മണ്ണിന് മുസ്തഅ്മലിന്റെ വിധിയില്ല. കൈയില്‍ നിന്നു പിരിഞ്ഞ മണ്ണിനാണ് മുസ്തഅ്മലായ മണ്ണിന്റെ വിധിയുള്ളത്. രണ്ടാം തവണ രണ്ട് ഉള്ളന്‍കൈകൊണ്ട് മണ്ണില്‍ അടിക്കലോടുകൂടി തന്നെ രണ്ട് ഉള്ളന്‍കൈ തടവിയ ബാധ്യതയില്‍ നിന്ന് ഒഴിവായതുകൊണ്ടാണ് രണ്ട് കൈമുട്ടോടുകൂടി തടവിയാല്‍ ഒരു ഉള്ളന്‍ കൈകൊണ്ട് മറ്റേ ഉള്ളന്‍കൈ തടവല്‍ സുന്നത്തിന്റെ കൂട്ടത്തില്‍ എണ്ണിയത്. (ഉമൈറ 1/91)
തയമ്മുമിന്റെ രീതി
ഖിബ്‌ലയിലേക്കു മുന്നിട്ട് ബിസ്മി ചൊല്ലുക, ശേഷം മിസ്‌വാക്ക് ചെയ്യുക, കൈവിരലില്‍ മോതിരമുണ്ടെങ്കില്‍ അത് അഴിച്ചുവയ്ക്കുക, ശേഷം ഫര്‍ളാക്കപ്പെട്ട നിസ്‌കാരത്തെ ഞാന്‍ ഹലാലാക്കുന്നുവെന്ന് നിയ്യത്ത് ചെയ്ത് രണ്ടു കൈ ശുദ്ധമായ പൊടിമണ്ണില്‍ അടിച്ച് കൈകുടഞ്ഞു മണ്ണ് ലഘുവാക്കി മുഖം പരിപൂര്‍ണമായി തടവുക. മൂക്കിന്റെ ഭാഗവും താടിയുടെ ഭാഗവുമെല്ലാം ശ്രദ്ധിച്ചു തടവണം.
മുഖം, കൈ എന്നിവയിലുള്ള മുടിയുടെ കുറ്റിയിലേക്ക് മണ്ണ് ചേര്‍ക്കല്‍ നിര്‍ബന്ധമില്ല. അത് ബുദ്ധിമുട്ടാണെന്നാണ് ഫുഖഹാഅ് കാരണം പറഞ്ഞത്. തിങ്ങിയ താടിയുടെ ഉള്‍ഭാഗവും നിര്‍ബന്ധമില്ല. (തുഹ്ഫ, ശര്‍ഫാനി: 1/362)
രണ്ടാം തവണ കൈ മണ്ണിലടിച്ച് ആദ്യം ഇടതു കൈകൊണ്ട് വലതു കൈ മുട്ട് വരെയും പിന്നെ വലത് കൈകൊണ്ട് ഇടതുകൈ മുട്ടു വരെയും തടവുക.
കൈ തടവേണ്ട രൂപം: ഇടത് കൈയിന്റെ വിരലുകളുടെ പള്ളകള്‍ കൊണ്ട് (തള്ളവിരല്‍ ഒഴികെ, അത് ഉയര്‍ത്തി പ്പിടിക്കണം) വലത് കൈയിന്റെ തള്ളവിരല്‍ ഒഴികെയുള്ള വിരലുകളുടെ തലമുതല്‍ പുറംഭാഗം മുട്ട് ഉള്‍പ്പെടെ കൈയിന്റെ പുറംഭാഗം തടവുക. ശേഷം ഇടത് മുന്‍ കൈയിന്റെ പള്ള കൊണ്ട് വലതുകൈയിന്റെ പള്ളഭാഗം മുട്ട് മുതല്‍ തടവുക. ശേഷം ഇടതു കൈയിന്റെ തള്ളവിരല്‍ കൊണ്ട് വലതു കൈയിന്റെ തള്ളവിരലിന്റെ പുറംഭാഗം തടവുക. ഈ വിവരിച്ചതുപോലെ ഇടതുകൈ വലത് കൈകൊണ്ട് തടവുക. അതിനുശേഷം രണ്ടില്‍ ഒന്നിന്റെ ഉള്ളന്‍ കൈ കൊണ്ട് മറ്റേത് തടവുക. വിരലുകള്‍ പരസ്പരം കോര്‍ക്കുക.
രണ്ടാം തവണ മണ്ണ് അടിച്ചെടുക്കുമ്പോള്‍ കൈവിരലില്‍ മോതിരം ഉണ്ടെങ്കില്‍ അത് ഊരല്‍ നിര്‍ബന്ധമാണ്. എങ്കിലേ തയമ്മും സ്വഹീഹാവുകയുള്ളൂ.
നിസ്‌കാരത്തിന്റെ സമയം പ്രവേശിച്ച ശേഷമേ തയമ്മും ചെയ്യാവൂ എന്നു പറഞ്ഞല്ലോ. എന്നാല്‍, ഒരാള്‍ ളുഹ്ര്‍ നിസ്‌കാരത്തിന്റെ സമയം പ്രവേശിച്ച ശേഷം തയമ്മും ചെയ്തു. പക്ഷേ, ളുഹ്ര്‍ നിസ്‌കരിച്ചില്ല. എങ്കില്‍ ആ തയമ്മും കൊണ്ട് അസ്വ്‌റിന്റെ സമയം പ്രവേശിച്ച ശേഷം അസ്വര്‍ നിസ്‌കരിക്കാം. കാരണം തയമ്മും ഇവിടെ സ്വഹീഹായിട്ടുണ്ട്. (തുഹ്ഫ 1/360). അതേസമയം ഒരാള്‍ ളുഹാ നിസ്‌കാരം നിര്‍വഹിക്കാന്‍ വേണ്ടി ളുഹായുടെ സമയത്തിനുശേഷം തയമ്മും ചെയ്തു. പ്രസ്തുത തയമ്മും കൊണ്ട് ളുഹാ നിസ്‌കരിച്ചാലും ഇല്ലെങ്കിലും ളുഹ്‌റിന്റെ സമയമായ ശേഷം ളുഹ്ര്‍ നിസ്‌കരിക്കാവതല്ല. കാരണം, ളുഹാ സുന്നത്തും ളുഹ്ര്‍ നിര്‍ബന്ധവുമാണല്ലോ. ളുഹാ നിസ്‌കാരം നിര്‍വഹിക്കാന്‍ നേര്‍ച്ചയാക്കുകയും ളുഹായുടെ സമയം പ്രവേശിച്ച ശേഷം തയമ്മും ചെയ്തു. പക്ഷേ, ളുഹാ നിസ്‌കരിച്ചില്ല. എങ്കില്‍ ളുഹ്‌റിന്റെ സമയം പ്രവേശിച്ച ശേഷം ളുഹ്ര്‍ നിസ്‌കരിക്കാം. കാരണം, നേര്‍ച്ചയാക്കപ്പെട്ട ളുഹാ നിസ്‌കാരവും ളുഹ്‌റും നിര്‍ബന്ധമാണ്. (തുഹ്ഫ: 1/360)
മുറിവും തയമ്മുമും
ദേഹത്ത് മുറിവുള്ളതിനാല്‍ സാധ്യമായ ഭാഗങ്ങളെല്ലാം കഴുകി ബാക്കി ഭാഗങ്ങള്‍ക്കു വേണ്ടി തയമ്മും ചെയ്ത വലിയ അശുദ്ധിക്കാരന്‍ രോഗം സുഖപ്പെട്ടാല്‍ മുമ്പ് കഴുകാന്‍ സാധിക്കാത്ത ഭാഗവും കഴുകല്‍ നിര്‍ബന്ധമാണ്. (തുഹ്ഫ: 1/365)
വെള്ളം പൂര്‍ണമായോ ഭാഗികമായോ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ വലിയ അശുദ്ധിക്കുവേണ്ടി തയമ്മും ചെയ്ത രോഗി സുഖം പ്രാപിച്ചാല്‍ കുളിക്കല്‍ നിര്‍ബന്ധമാണ്. എന്തുകൊണ്ടെന്നാല്‍ രോഗം സുഖപ്പെടലോടു കൂടി തയമ്മും ബാത്വിലായി. എന്നതാണ് ഇതിന്റെ കാരണം. (തുഹ്ഫ 1/365)
മുറിവ് കാരണം വലിയ അശുദ്ധിക്കാരന്‍ തയമ്മും ചെയ്ത ശേഷം തയമ്മുമിന്റെ അവയവത്തില്‍ നിന്ന് കഴുകാന്‍ സൗകര്യമായ ഭാഗങ്ങള്‍ കഴുകലാണ് ഉത്തമം. മണ്ണിന്റെ അടയാളത്തെ വെള്ളം നീക്കിക്കളയുന്നതിനുവേണ്ടിയാണിത്. വലിയ അശുദ്ധിക്കാരന്‍ കഴുകാന്‍ സൗകര്യമായതു കഴുകിയ ശേഷം തയമ്മും ചെയ്താലും സാധുവാണ്. കുളി നിര്‍ബന്ധമായവന്റെ ശരീരത്തില്‍ എത്ര സ്ഥലത്ത് മുറിവുണ്ടെങ്കിലും ഒരു തയമ്മും ചെയ്താല്‍ മതി.
ഒന്നിലധികം തയമ്മും
വെള്ളം ഉപയോഗിക്കുന്നതിനു ഭാഗികമായി തടസ്സമുണ്ടാകുംവിധം വുളൂഇന്റെ ഒരു അവയവത്തില്‍ മുറിവുണ്ടെങ്കില്‍ ഒരു തയമ്മുവും രണ്ട് അവയവത്തിലാണെങ്കില്‍ രണ്ട് തയമ്മുവും മൂന്ന് അവയവത്തിലാണെങ്കില്‍ മൂന്നു തയമ്മുവും നിര്‍ബന്ധമാണ്. രണ്ടു കൈകളെ ഒരുമിച്ച് ഒരു അവയവമായിട്ടാണിവിടെ പരിഗണിക്കുക. രണ്ട് കാലുകളും ഒരു അവയവമായാണ് പരിഗണിക്കുന്നത്. കൊണ്ടാണ് പരിഗണന. അപ്പോള്‍ മുഖം, കൈ, തല, കാല്‍ എന്നിങ്ങനെ നാലു അവയവങ്ങളാണ് വുളൂഇന്റെ അവയവങ്ങളായി ഉണ്ടാവുക. മൂന്ന് അവയവങ്ങളില്‍ ഭാഗികമായും തലയില്‍ ആസകലവും മുറിവുണ്ടെങ്കില്‍ നാല് തയമ്മും നിര്‍ബന്ധമാണ്. (തുഹ്ഫ 1/348)
അവയവങ്ങളുടെ മുറിവ് കാരണം ചെറിയ അശുദ്ധിക്കാരന്‍ തയമ്മും ചെയ്യുമ്പോള്‍ സാധ്യമാകുന്ന ഭാഗങ്ങളെല്ലാം കഴുകല്‍ നിര്‍ബന്ധമാണ്. വുളൂഇല്‍ തര്‍ത്തീബ് നിര്‍ബന്ധമായതിനാല്‍ ഓരോ അവയവവും കഴുകുന്ന വേളയിലാണ് പ്രസ്തുത അവയവത്തിനു വേണ്ടിയുള്ള തയമ്മും ചെയ്യേണ്ടത്. അപ്പോള്‍ മുഖത്ത് മുറിവുള്ളവന്‍ മുഖം കഴുകുന്ന വേളയില്‍ തന്നെ മുഖത്തെ മുറിവിനു വേണ്ടി തയമ്മും ചെയ്യണം. അതിനു ശേഷമേ കൈ കഴുകാവൂ.
മുഖത്തു മാത്രമോ അല്ലെങ്കില്‍ മുഖത്തും രണ്ട് കൈകളിലും അതുമല്ലെങ്കില്‍ എല്ലാ അവയവങ്ങളിലും മുറിവ് വ്യാപകമായാല്‍ ഒരു തയമ്മും മതിയാകും. തര്‍ത്തീബ് ഇവിടെ ഒഴിവായതിനാല്‍ വുളൂഇനു പകരമായി ഒരു തയമ്മും മതി. ഇനി തലയല്ലാത്ത എല്ലാ അവയവങ്ങളിലും മുറിവ് വ്യാപകമായാല്‍ രണ്ടു തയമ്മും അനിവാര്യമായി വരും. മുഖത്തിനും രണ്ടു കൈകള്‍ക്കും വേണ്ടി ഒരു തയമ്മുവും രണ്ടു കാലുകള്‍ക്കുവേണ്ടി മറ്റൊരു തയമ്മുവും. കൈകാലുകള്‍ക്കിടയില്‍ തല തടവല്‍ ഇവിടെ നിര്‍ബന്ധമായതിനാലാണ് രണ്ട് തയമ്മും അനിവാര്യമായത്.
കഴുകാന്‍ സാധ്യമാകുന്നത് കഴുകുന്നതിന്റെയും തയമ്മും ചെയ്യുന്നതിന്റെയും ഇടയില്‍ തര്‍തീബ് നിര്‍ബന്ധമില്ലാത്തതിനാല്‍ ആദ്യം കഴുകലും പിന്നീട് തയമ്മുവും ആകാം. എങ്കിലും ആദ്യം തയമ്മുവും ശേഷം കഴുകലുമാണ് ഉത്തമം. (തുഹ്ഫ 1/348)
മുറിവുള്ള സ്ഥലത്ത് 'മറ'യുണ്ടെങ്കില്‍ ആ മറയ്ക്ക് മുകളില്‍ വെള്ളം കൊണ്ട് തടവല്‍ നിര്‍ബന്ധമില്ല. എന്നാല്‍, തയമ്മുമിന്റെ അവയവത്തിലാണ് പ്രസ്തുത മറയെങ്കില്‍ സാധിക്കുമെങ്കില്‍ മണ്ണടിച്ചെടുത്ത കൈ കൊണ്ട് തടവല്‍ നിര്‍ബന്ധമാണ്.
മുറിവിനു മുകളില്‍ ശീല കൊണ്ടോ മറ്റോ വച്ച് കെട്ടല്‍ ആവശ്യമായി വന്നാല്‍ പൂര്‍ണ ശുദ്ധി വരുത്തിയ ശേഷമേ (വുളൂ എടുത്ത ശേഷം) വച്ച് കെട്ടാവൂ. പിന്നീട് ശുദ്ധി വരുത്തുന്ന അവസരം മറയുടെ താഴ്ഭാഗം കഴുകാനും തയമ്മും ചെയ്യുമ്പോള്‍ തടയാനും അവനു ഭയമില്ലെങ്കില്‍ പ്രസ്തുത 'മറ' നീക്കണം. ഭയമുണ്ടെങ്കില്‍ നീക്കേണ്ടതില്ല. എങ്കിലും മുറിവ് കെട്ടിയപ്പോള്‍ മുറിവില്ലാത്ത ചില ഭാഗങ്ങള്‍ കൂടി ആവശ്യമില്ലാതെ മറഞ്ഞിട്ടുണ്ടെങ്കില്‍ വെള്ളം കൊണ്ട് പ്രസ്തുത മറയ്ക്കു മുകളില്‍ തടവല്‍ നിര്‍ബന്ധമാണ്.
നിസ്‌കാരം മടക്കണോ?
തയമ്മും ചെയ്തു നിസ്‌കരിച്ചവന്റെ രോഗം സുഖപ്പെട്ടാല്‍ പ്രസ്തുത നിസ്‌കാരങ്ങളെല്ലാം മടക്കേണ്ട രൂപവും അല്ലാത്ത രൂപവും ഉണ്ട്.
മടക്കി നിസ്‌കരിക്കേണ്ട രൂപങ്ങള്‍ താഴെ വിവരിക്കുന്നു: ഒന്ന്: തയമ്മും ചെയ്തവന്റെ മുറിവില്‍ കൂടുതല്‍ രക്തമുണ്ടാവുക. രണ്ട്: വച്ചുകെട്ടിയ 'മറ' തയമ്മുവിന്റെ അവയവത്തിലാവുക. മൂന്ന്: വച്ചുകെട്ടിയ മറ അവയവത്തില്‍ പിടിച്ചുനില്‍ക്കാന്‍ ആവശ്യമായ സ്ഥലത്തേക്കാള്‍ കൂടുതലാവുക. നാല്: അശുദ്ധിയോടെ വച്ചുകെട്ടുക. (തുഹ്ഫ 1/381)
പുരുഷന്‍മാര്‍ വുളൂ ചെയ്തശേഷം മുറിവ് കെട്ടുന്നത് അന്യസ്ത്രീയും സ്ത്രീ വുളൂ ചെയ്തശേഷം തന്റെ മുറിവ് കെട്ടുന്നത് അന്യപുരുഷനുമാണെങ്കില്‍ വുളൂ മുറിയുമല്ലോ.
തയമ്മുമിന്റെ അവയവത്തിലാണ് മുറിവ് എങ്കില്‍ അത് ശീല കൊണ്ടോ മറ്റോ വച്ച് കെട്ടിയിട്ടുണ്ടെങ്കില്‍ വച്ച് കെട്ടുമ്പോള്‍ വുളൂ ഉണ്ടെങ്കിലും ഇല്ലെങ്കിലും രോഗം സുഖപ്പെട്ടാല്‍ തയമ്മും ചെയ്തു നിസ്‌കരിച്ച സര്‍വനിസ്‌കാരങ്ങളും മടക്കി നിസ്‌കരിക്കണമെന്നു വ്യക്തമായല്ലോ.
മുറിവില്ലാത്ത സ്ഥലത്തിനെ അല്‍പം പോലും 'മറ' കവര്‍ന്നെടുത്തിട്ടില്ലെങ്കിലും അതുപോലെ വച്ചുകെട്ടിയ മറ ശരീരത്തില്‍ നില്‍ക്കാന്‍ ആവശ്യമായ സ്ഥലം മാത്രമേ മറച്ചിട്ടുള്ളൂവെങ്കില്‍ പൂര്‍ണ ശുദ്ധി വരുത്തിയശേഷം വച്ചുകെട്ടുകയും അത് നീക്കല്‍ ബുദ്ധിമുട്ടാവുകയും ചെയ്യുന്നപക്ഷം നിസ്‌കാരം മടക്കേണ്ടതില്ല. (തുഹ്ഫ 1/382)
ശൈത്യം കാരണം തയമ്മും ചെയ്തു നിസ്‌കരിച്ച വ്യക്തി മടക്കി നിസ്‌കരിക്കേണ്ടതാണ്. (തുഹ്ഫ 1/381) അതുപോലെ വെള്ളം ഇല്ലാത്തതിനുവേണ്ടി നാട്ടില്‍ താമസിക്കുന്നവന്‍ (യാത്രക്കാരനല്ല) തയമ്മും ചെയ്താലും വെള്ളം കിട്ടിയ ശേഷം മടക്കി നിസ്‌കരിക്കണം. നാട്ടില്‍ താമസിക്കുമ്പോള്‍ വെള്ളം ഇല്ലാതിരിക്കല്‍ അപൂര്‍വമാണെന്നതാണു കാരണം. തയമ്മും ചെയ്തു നിസ്‌കരിച്ച ഫര്‍ളും സുന്നത്തുമായ എല്ലാ നിസ്‌കാരങ്ങളും അവര്‍ മടക്കണം. ജുമുഅ നിസ്‌കാരം ളുഹറാക്കി മടക്കണം. (തുഹ്ഫ 1/379)
തയമ്മും ചെയ്തവന്‍ മടക്കി നിസ്‌കരിക്കേണ്ടവനാണെങ്കില്‍ അവനു നിസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ പാടില്ല. അത്തരം ഇമാമിനോട് തുടര്‍ച്ച സാധുവല്ല. (തുഹ്ഫ: 2/381)
തയമ്മും ചെയ്തവന്‍ മടക്കി നിസ്‌കരിക്കല്‍ നിര്‍ബന്ധമില്ലാത്തവനാണെങ്കില്‍ അവന് ജുമുഅ നിസ്‌കാരത്തില്‍ നേതൃത്വം നല്‍കാം. ഖുതുബയ്ക്കു ഒരു തയമ്മുവും ജുമുഅ നിസ്‌കാരത്തിനു മറ്റൊരു തയമ്മുവും നിര്‍ബന്ധമാണ്. (തുഹ്ഫ 1/372)
തയമ്മും ചെയ്തു ഫര്‍ള് നിസ്‌കരിച്ച വ്യക്തി മറ്റൊരു ഫര്‍ള് നിസ്‌കരിക്കാന്‍ ഉദ്ദേശിച്ചാല്‍ വുളൂ മുറിഞ്ഞിട്ടില്ലെങ്കില്‍ തയമ്മും ചെയ്താല്‍ മാത്രം മതി. വുളൂ ആവര്‍ത്തിക്കേണ്ടതില്ല. വലിയ അശുദ്ധിക്കു വേണ്ടി തയമ്മും ചെയ്ത് ഫര്‍ള് നിസ്‌കരിച്ചവന്‍ മറ്റൊരു ഫര്‍ള് ഉദ്ദേശിച്ചാല്‍ വുളൂ മുറിഞ്ഞിട്ടില്ലെങ്കില്‍ തയമ്മും മാത്രം എടുത്താല്‍ മതി.
ഒരു തയമ്മും കൊണ്ട് ഒരു ഫര്‍ള് മാത്രമേ നിസ്‌കരിക്കാവൂ. ഫര്‍ളിന് പുറമെ സുന്നത്തുകള്‍ എത്രയും നിര്‍വഹിക്കാം. മയ്യിത്ത് നിസ്‌കാരങ്ങളും എത്രയും നിസ്‌കരിക്കാം.
ബാത്വിലാകുന്ന കാര്യങ്ങള്‍
അശുദ്ധി, മതത്തില്‍നിന്നു പുറത്തുപോകല്‍ രോഗം സുഖപ്പെടല്‍, വെള്ളം ലഭിക്കാതെ തയമ്മും ചെയ്തവന്‍ നിസ്‌കാരത്തിന്റെ പുറത്തുള്ള വേളയില്‍ വെള്ളം ഉണ്ടെന്നു ഭാവിക്കല്‍, നിസ്‌കാരം മടക്കല്‍ അനിവാര്യമായ തയമ്മും ചെയ്തു നിസ്‌കരിച്ചുകൊണ്ടിരിക്കെ വെള്ളം എത്തിക്കല്‍ എന്നിവ കൊണ്ടു തയമ്മും ബാത്വിലാകുന്നതാണ്. (തുഹ്ഫ 1/367)
സുന്നത്ത് നിസ്‌കാരം നേര്‍ച്ചയാക്കിയാല്‍ അതു നിര്‍ബന്ധമായല്ലോ. അപ്പോള്‍ തറാവീഹ് നിസ്‌കാരം ഒരു ദിവസം നിസ്‌കരിക്കാന്‍ ഒരാള്‍ നേര്‍ച്ചയാക്കിയാല്‍ 20 റക്അത്ത് നിസ്‌കരിക്കാന്‍ 10 തയമ്മും നിര്‍ബന്ധമാണ്. എല്ലാ ഈ രണ്ട് റക്അത്തുകളിലും സലാം വീട്ടേണ്ടതുണ്ടല്ലോ. (ശര്‍വാനി 1/361)
തയമ്മും ഒരു വിട്ടുവീഴ്ചയാണെന്ന് ആദ്യം തന്നെ വ്യക്തമാക്കിയല്ലോ. അതുകൊണ്ട് തന്നെ തെറ്റായ യാത്രക്കാരന് തയമ്മും അനുവദനീയമല്ല. (തുഹ്ഫ: 1/380)
വെള്ളവും മണ്ണും ലഭിക്കാത്തവന്‍ സമയത്തിന്റെ ബഹുമാനം മാനിച്ച് ശുദ്ധിയില്ലാതെ നിസ്‌കരിക്കണം. ഫര്‍ള് നിസ്‌കാരങ്ങള്‍ മാത്രമേ ഇങ്ങനെ നിസ്‌കരിക്കാവൂ. പിന്നെ വെള്ളം കിട്ടുമ്പോള്‍ മടക്കി നിസ്‌കരിക്കണം. മണ്ണാണ് ആദ്യം കിട്ടിയതെങ്കില്‍ തയമ്മും ചെയ്തു നിസ്‌കരിച്ചാല്‍ പിന്നെ പ്രസ്തുത നിസ്‌കാരം വീണ്ടും മടക്കല്‍ നിര്‍ബന്ധമാകുന്നില്ലെങ്കില്‍ തയമ്മും ചെയ്ത് നിസ്‌കരിക്കണം. ഇനി, അവന്‍ തയമ്മും ചെയ്തു നിസ്‌കരിച്ചാലും വീണ്ടും മടക്കി നിസ്‌കരിക്കേണ്ടിവരുമെങ്കില്‍ തയമ്മും ചെയ്തു നിസ്‌കരിക്കേണ്ട. കാരണം, ആ നിസ്‌കാരം കൊണ്ട് യാതൊരു പ്രയോജനവുമില്ല. സമയത്തെ മാനിച്ച് അവന്‍ നിസ്‌കരിച്ചിട്ടുണ്ടല്ലോ. ഇനി വെള്ളം കിട്ടുമ്പോള്‍ നിസ്‌കരിച്ചാല്‍ മതി. (തുഹ്ഫ 1/379)
വുളൂഇന്റെ സുന്നത്തുകളായ മുന്‍കൈകഴുകള്‍, വായ കൊപ്ലിക്കല്‍, മൂക്കില്‍ വെള്ളം കയറ്റല്‍, ചെവിതടവല്‍ പോലുള്ള സുന്നത്തുകള്‍ ചെയ്യാന്‍ കഴിയാതെ വന്നാലും പകരം തയമ്മും ചെയ്യല്‍ സുന്നത്താണെന്ന് നമ്മുടെ ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. (ശര്‍വാനി 1/347)
മയ്യിത്തും തയമ്മുമും
വെള്ളം ചേരല്‍ നിര്‍ബന്ധമായ ഭാഗങ്ങളിലേക്ക് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു തുന്നിയതുകൊണ്ട് വെള്ളം ചേരാതിരുന്നാല്‍ തയമ്മും ചെയ്തുകൊടുക്കല്‍ നിര്‍ബന്ധമാണ്. അതുപോലെ തന്നെ ചേലാകര്‍മം ചെയ്യപ്പെടാത്ത വ്യക്തി(കുട്ടിയായാലും അല്ലെങ്കിലും) മരണപ്പെട്ടാല്‍ അവന്റെ ലിംഗാഗ്ര ചര്‍മ്മത്തിനു താഴെ വെള്ളം ചേര്‍ക്കാന്‍ കഴിയാതെ വന്നാല്‍ (തൊലി നീക്കി വെള്ളം ചേര്‍ക്കല്‍ ബുദ്ധിമുട്ടാണ്) മുറിവ് സംഭവിക്കുമെന്ന് കണ്ടാല്‍ തൊലി നീക്കല്‍ ഹറാമാണ്. അവന്റെ മയ്യിത്ത് കുളിപ്പിക്കുമ്പോഴും തയമ്മും നിര്‍ബന്ധമാണ്. ലിംഗാഗ്ര ചര്‍മ്മത്തിനു താഴെ നജസുണ്ടാകാനാണ് കൂടുതല്‍ സാധ്യത. തയമ്മും സാധുവാകാന്‍ തയമ്മുമിന്റെ മുമ്പ് നജസ് നീക്കണമെന്ന നിയമമുണ്ട്. പക്ഷേ, മയ്യിത്തിന്റെ കാര്യത്തില്‍ ലിംഗാഗ്ര ചര്‍മ്മത്തിന്റെ ഉള്ളില്‍ നജസുണ്ടെങ്കിലും അതോടുകൂടി തയമ്മും സാധുവാകും. (ഫത്ഹുല്‍ മുഈന്‍: പേജ് 151, ഇആനത്ത്: 2/107)
Friday, 14 February 2025
ബറാഅത്ത് രാവുമായി ബന്തപെട്ട് ഇത് വരെ വന്ന ഒഹാബി പുരോഹിതരുടെ എല്ലാ ജൽപ്പനങ്ങൾക്കു് മറുപടി
بسم الله الرحمن الرحيم الحمد لله والصلاه والسلام على رسول الله صلى الله عليه وسلم أما بعد
വാറോലകൾ കൊണ്ട് നിർമ്മിച്ചതല്ല.ബറാഅത്ത് രാവ്...*
✍ *സനീർ സ്വലാഹി*
06/04/2020 (ബുറൈദ ) എന്ന
*ഒരു ഒഹാബി പുരോഹിതൻ എഴുതുന്നു.*
അന്ധവിശ്വാസങ്ങൾ സ്ഥാപിക്കാൻ പൗരോഹിത്യം കൊണ്ടുവരാറുള്ളത് ചില വാറോലകളായ സംഭവങ്ങളാണ്.
സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തിൽ ഈ ബറാഅത്ത് രാവിനെ തെളിയിക്കാൻ ഈ മുസ്ലിയാക്കന്മാർക്ക് സാധിക്കുകയുമില്ല. തെളിയിക്കാൻ കഴിയുമെങ്കിൽ തെളിയിക്കാൻ സർവ്വ മൊയിലാക്കന്മാരെയും ഈ ലേഖകൻ വെല്ലുവിളിക്കുകയാണ്.
ഇല്ലാത്ത രാവിന് വല്ലാത്ത പോരിശ അതാണ് ബറാത്ത് രാവ്.*
ശഅബാൻ പതിനഞ്ചിന് വലിയ പോരിശയുണ്ടന്നാണ് *സമസ്തക്കാർ* വിളിച്ച് പറയുന്നത്.
*അല്ലാഹുവിന്റെ* പ്രവാചകൻ (സ) അങ്ങനെ ഒരു പോരിശ പഠിപ്പിച്ചതായി ഉത്തമ നൂറ്റാണ്ടുകാർക്ക് പരിചയമില്ല.
*മറുപടി*
അത് സമസ്തക്കാർ മാത്രം പറഞ്ഞതല്ല
മുൻ കാമികളായ പണ്ഡിതർ തെളിവുകളുടെ അടിസ്ഥാനത്തിൽ പറഞ്ഞത് സമസ്ത കാരും പറഞു എന്ന് മാത്രം
ഒഹാബി കളുടെ അങ്ങേ തല നേതാവ് അഇബ്നുതൈമിയ പറയട്ടെ .
وقال ابن تيمية في كتابه اقتضاء الصراط المستقيم: ليلة النصف من شعبان فقد روى في فضلها من الأحاديث المرفوعة والآثار ما يقتضي أنها ليلة مفضلة وأن من السلف من كان يخصها بالصلاة فيها. اهـ
ശഅബാൻ പകുതിയിലെ രാത്രിയുടെ മഹത്തത്തിൽ നബി സ്വയിലേക്ക് ചേർന്നതും മറ്റു റിപ്പോർട്ടുകളും ഉണ്ട്.
മേൽ രാത്രിക്ക് മഹത്ത്വമുണ്ട് എന്ന് അവതേടുന്നുണ്ട് '
സലഫുകളിൽ അന്ന് പ്രതേകം നിസ്കരിച്ചവർ ഉണ്ട് ( 'ഇഖ്തിളാ ഉ 356)
ـഒഹാബികൾ
അങ്ങീകരിക്കുന്ന
ദഹബി പറയുന്നു
وقال المحدث بهاء الدين القاسم: كان أبي رحمه الله مواظبا على الجماعة والتلاوة، يختم كل جمعة ويختم في رمضان كل يوم ويعتكف في المنارة الشرقية، وكان كثير النوافل والأذكار، ويحيي ليلة النصف( أي من شعبان) والعيدين بالصلاة والذكر. اه
تذكرة الحفاظ في ترجمة الحافظ أبي القاسم ابن عساكر:
.മുഹദ്ധിസ് ബഹാഉദ്ധീൻ റ പറത്തു
എന്റെ പിതാവ്ശഅബാൻ പകുതിയിലെ രാത്രിയെ നിസ്കാരം കൊണ്ടും ദിക്റ് കൊണ്ടും ജീവിപ്പിക്കുന്നവരായിരുന്നു
(തദ്കിറ)
* ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച
ഹി 150 സലഫുസ്വാലിഹീങ്ങളിൽ പെട്ട
ഇമാം ശാഫിഈ(റ) തന്റെ സുപ്രസിദ്ധമായ ഉമ്മ്*എന്ന ഗ്രന്ഥം ഒന്നാം വാള്യം 204-ാം പേജില്‍ പറയുന്നു:
*“വെള്ളിയാഴ്ച രാവ്, വലിയ പെരുന്നാള്‍ രാവ്, ചെറിയ പെരുന്നാള്‍ രാവ്, റജബ് ഒന്നാം രാവ്, *ശഅബാന്‍ പതിനഞ്ചാം രാവ് എന്നീ അഞ്ചു രാവുകളില്‍ പ്രാര്‍ഥനകള്‍ക്ക് പ്രത്യേകം ഉത്തരം ലഭിക്കും*”.
قال الشافعي في الأم: وبلغنا أنه كان يقال إن الدعاء يستجاب في خمس ليال في ليلة الجمعة وليلة الأضحى وليلة الفطر وأول ليلة من رجب وليلة النصف من شعبان.
قال الشافعي: وأنا أستحب كل ما حكيت في هذه الليالي من غير أن تكون فرضا. اهـ
ശാഫിഈ റ പറഞ്ഞു ഈ രാത്രികളിൽ ഉദ്ധരിക്കപെടുന്നത് ഞാൻ ഇ ഷ്ടപെടുന്നു. അത് ഫർളല്ല -ഉമ്മ്
قال النووي في المجموع شرح المهذب.
قال الشافعي في الأم: وبلغنا أنه كان يقال إن الدعاء يستجاب في خمس ليال في ليلة الجمعة وليلة الأضحى وليلة الفطر وأول ليلة من رجب وليلة النصف من شعبان.
واستحب الشافعي والأصحاب الإحياء المذكور مع أن الحديث ضعيف، لـما سبق في أول الكتاب أن أحاديث الفضائل يتسامح فيها ويعمل على وفق ضعيفها. اهـ
നവവി റ പറഞ്ഞു.
ശാഫിഈ റ ഉമ്മിൽ പറയുന്നു. അഞ്ച് രാത്രി ദുആ ഇജാബത്തുണ്ട് വെള്ളിയാഴച്ച രാവ് ബലിപെരുന്നാൾ രാവ് ചെറിപെരുന്നാൾ രാവ് റജബ് ആദ്യരാവ് ശഅബാൻ പകുതിയുടെ രാവ്.
ശാഫിഇ റ ന്റെമേൽ വാജകത്തിൽ
ശാഫിഈ ഇമാമും അനുയായികളും
പുണ്യകർമങ്ങളുടെ ഹദീസുകൾക്കനുയോജ്യമായി അമൽ ചെയാമെന്നും അതിൽ വിട്ട് വീഴ്ചയുണ്ട് എന്ന് മുമ്പ് കിതാബിന്റ തുടക്കത്തിൽ പറഞ്ഞതിന്ന് വേണ്ടി ഹദീസ് ളഈഫാവലോടെയും
മേൽ രാത്രികളിൽ (സൽകർമങ്ങളെ കൊണ്ട് ) ജിവിപ്പിക്കൽ പുണ്യമാക്കിയിരിക്കുന്നു. (ശറഹുൽ മുഹദ്ധബ് 4/50
قال ابن حجر الهيتمي في الفتاوى الفقهية الكبرى عن ليلة النصف من شعبان:
والحاصل أن لهذه الليلة فضلا وأنه يقع فيها مغفرة مخصوصة واستجابة مخصوصة ومن ثم قال الشافعي رضي الله عنه إن الدعاء يستجاب فيها. اهـ
ഇബ്നു ഹജർ ഹൈതമി പറയുന്നു:
ചുരുക്കത്തിൽ ഈ വിശയമായും ഈ രാത്രിക്ക് മഹത്വമുണ്ട് ദുആ ഇജാബത് ലഭിക്കലുണ്ട് പൊറുക്കലുമുണ്ട് അതുകൊണ്ടാണ് ഷാഫിഈ (റ) പറഞ്ഞത് നിക്ഷമായും ഈ രാത്രിക്ക് ഇജാബത്ത് ലബിക്കും (ഫതാഉൽകുബ്റ)
وقال ابن نجيم من الحنفية في “البحر الرائق”: “ومن المندوبات إحياء ليالي العشر من رمضان، وليلتي العيدين، وليالي عشر ذي الحجة، وليلة النصف من شعبان، كما وردت به الأحاديث”. اهـ
ഇമാം ഇബ്നുനജീം പറയുന്നു: ഷഅബാനിലെ പകുതിയിലെ രാത്രിയിലും ദുൽഹിജ്ജ പത്ത് രാത്രികളിലും രണ്ട് പെരുന്നാൾ രാത്രികളിലും റമളാൻ 10 രാത്രികളിലും ജീവിപ്പിക്കൽ പുണ്യമാണ് അത് ഹദീസുകളിൽ വന്നിട്ടുണ്ട് ' (ബഹ്റു റാഇഖ് )
قال أبو عبد الله المواق المالكي في التاج والإكليل لمختصر خليل: وقد رغب في صيام شعبان وقيل فيه ترفع الأعمال ورغب في صيام يوم نصفه وقيام تلك الليلة.اهـ
മാലിക്കി മദ്ഹബിലെ അബൂ അബ്ദില്ല റ
പറയുന്നു: ശഅബാനിലെ പകുതിയിലെ
ദിനത്തിലെ ന്നോമ്പും രാത്രിയിലെ നിസ്
ക്കാരവും പുണ്യമാണ് (അത്താജ് വൽഇക്ലീൽ)
قال ابن الحاج المالكي في كتابه المدخل: ليلة نصف شعبان (فصل) وبالجملة فهذه الليلة، وإن لم تكن ليلة القدر فلها فضل عظيم وخير جسيم وكان السلف رضي الله عنهم يعظمونها ويشمرون لها قبل إتيانها فما تأتيهم إلا وهم متأهبون للقائها، والقيام بحرمتها على ما قد علم من احترامهم للشعائر على ما تقدم ذكره هذا هو التعظيم الشرعي لهذه الليلة. اهـ
മാലിക്കി മദ്ഹബിലെ ഇബ്നുൽഹജ്ജ് റ
പറയുന്നു: ശഹബാനിലെ പകുതിയിലെ
രാത്രി ലൈലത്തുൽ ഖദ്റ് അല്ലെങ്കിലും
അതിന് വലിയ മഹത്വമുണ്ട് സലഫുകൾ
അതിനെ ബഹുമാനിക്കുകയും അത് വരുന്നതിന് മുമ്പ് തന്നെ അതിന്
വേണ്ടി പരിശ്രമിക്കുകയും ചെയ്യാറുണ്ട്
അതിന് സ്വീകരിക്കാനും ബഹുമാനിക്കാനും വേണ്ടി അവർ ഒരുങ്ങിയിട്ടല്ലാതെ അത് വരികയില്ല:
ഈ രാത്രിയെ ശറഇയ്യായ ബഹുമാനമാണിത് ( മദ് ഖൽ)
قال منصور البهوتى الحنبلى في كشاف القناع عن متن الإقناع: وفي استحباب قيامها) أي ليلة النصف من شعبان (ما في) إحياء (ليلة العيد هذا معنى كلام) عبد الرحمن بن أحمد (بن رجب) البغدادي ثم الدمشقي (في) كتابه المسمى (اللطائف) في الوظائف.اهـ
ഹമ്പലിയായ മൻസൂർ റ പറയന്നു '
ശഅബാൻ പകുതിയിലെ രാത്രി നിസ്കരിക്കൽ നല്ലതാണ് പെരുന്നാൾ രാത്രിയെ പോലെ തന്നെ .
ലത്വാഇഫിൽ ഇബ്നു റജബുൽ ബഗ്ദാദിയുടെ സംസാരത്തിന്റെ അർത്തവും ഇതാണ് (കശ്ഫുൽ ഖിനാ ഉ)
قال: الحافظ زين الدين ابن رجب البغدادي ثم الدمشقي الحنبلي في لطائف المعارف فيما لمواسم العام من الوظائف: وأما صيام يوم النصف منه فغير منهي عنه فإنه من جملة أيام البيض الغر المندوب إلى صيامها من كل شهر وقد ورد الأمر بصيامه من شعبان بخصوصه.اهـ
ഹാഫിള് ഇബ്നു റജബുൽ ഹമ്പലി പറഞ്ഞു.
ശഅബാൻ പകുതിയിലെ നോമ്പ് വിരോധിക്കപെട്ടത് അല്ല ' എല്ലാ മാസവും പുണ്യമുള്ള വെളുത്ത രാവിലും അതുൾപെടും .ശ അബാനിൽ പ്രതേകം നോമ്പ് ന്റ കൽപന വന്നിട്ടുണ്ട് ( ലതാ ഇഫ്)
وذكر ابن رجب أن ليلة النصف من شعبان كان التابعون من أهل الشام كخالد بن معدان ومكحول ولقمان بن عامر وغيرهم يعظمونها ويجتهدون فيها في العبادة وعنهم أخذ الناس فضلها وتعظيمها، ووافقهم على تعظيمها طائفة من عباد أهل البصرة وغيرهم. اهـ
ഇബ്നു റജബ് പറയുന്നു. താബിഉകളായ ശാമുകാർ ഖാലിദ് റ മക്തൂൽ, ലുഖ്മാൻ, എന്നിവരെ പോലെയുള്ളവർ ശ അബാൻ പകുതിയിലെ രാവിനെ ബഹുമാനിക്കുകയും അതിൽ ഇബാദത്തിൽ പരിശ്രമിക്കുകയും ചെയ്യും
അവരോട് യോജിച്ച് ബസ്വറക്കാരും മറ്റും ചെയ്യാറുണ്ട് (ലതാ ഇഫ്)
وقال ابن رجب أيضا: فينبغي للمؤمن أن يتفرغ في تلك الليلة (ليلة النصف من شعبان) لذكر الله تعالى ودعائه بغفران الذنوب وستر العيوب وتفريج الكروب وأن يقدم على ذلك التوبة فإن الله تعالى يتوب فيها على من يتوب.
فقم ليلة النصف الشريف مصليا … فأشرف هذا الشهر ليلة نصفه
فكم من فتى قد بات في النصف آمنا … وقد نسخت فيه صحيفة حتفه
فبادر بفعل الخير قبل انقضائه … وحاذر هجوم الموت فيه بصرفه
وصم يومها لله وأحسن رجاءه … لتظفر عند الكرب منه بلطفه
ويتعين على المسلم أن يجتنب الذنوب التي تمنع من المغفرة وقبول الدعاء في تلك الليلة وقد روي أنها الشرك وقتل النفس والزنا وهذه الثلاثة أعظم الذنوب عند الله كما في حديث ابن مسعود المتفق على صحته. اهـ
ഇബൻ റജബ് റ പറയുന്നു' ആ രാത്രി അല്ലാഹു വിന് ദിക്റ് ചൊല്ലാനും ദോശം പൊറുക്കാനും പ്രയാസം ദുരികരിക്കാനും ദുആ ചെയ്യാൻ വേണ്ടി ഒഴിഞ്ഞ് വെക്കണം -തൗബ മുന്തിക്കണം തൗബ ചെയ്യുനനവർക്ക് ആ രാത്രിയിൽ തൗബ അല്ലാഹു സ്വീകരിക്കും
അന്ന് നോമ്പനഷ്ടിക്കലും രാത്രി നിസ്കരിക്കലും നല്ലതാണ് ദുആ തടയുന്ന തെറ്റ് കളിൽ നിന്ന് മാറിനിൽക്കണം
(ലത്താഇഫ്)
..............................
*മേൽ ഒഹാബി പുരോഹിതൻ കബളി പ്പിക്കുന്നത് കാണുക*
ശഅബാൻ പതിനഞ്ചുമായി ബന്ധപ്പെട്ട മുഴുവൻ ഹദീസുകളും ചർച്ച ചെയ്ത ശേഷം *ഇമാം മുബാറക് ഫൂരി (റ)* പറയുന്ന വാചകങ്ങൾ നോക്കുക...
ശഅബാൻ പകുതിയുടെ ദിവസം നോമ്പ് നോൽക്കാൻ നബി (സ) കൽപ്പിച്ചതായി *സ്വീകാര്യമായ ഒരൊറ്റ ഹദീസും* ഞാൻ കണ്ടിട്ടില്ല.( *തുഹ്ഫത്തുൽ അഹ് വദി)*
ഇതാണ് യാഥാർത്ഥ്യം.. വാറോലകളായ ഹദീസുകൾ കൊണ്ട് ദീൻ നിർമ്മിക്കുന്ന സർവ്വ പുരോഹിതന്മാരുടെയും ശ്രദ്ധയിലേക്കാണ് ഈ കുറിപ്പ്
*മറുപടി*
*ഒഹാബികൾ പോലും അങ്ങീകരിക്കുന്ന
മുബാറക് പൂരി തുഹ്ഫതുൽ അഹ്വവദിയിൽ തുടക്കം മുതൽ നമുക്ക് ഒന്ന് പരിശോധിക്കാം അപ്പോൾ ഒഹാബി മൗലവിയുടെ കള്ളത്തും മനസ്സിലാക്കാൻ കഴിയും
മുബാറക് പൂരി തുഹ്ഫതുൽ അഹ്വവദിയിൽ
എഴുതുന്നു*
تحفة الأحوذي
باب ما جاء في ليلة النصف من شعبان
( باب ما جاء في ليلة النصف من شعبان ) هي الليلة الخامسة عشر من شعبان وتسمى ليلة البراءة ،
*ശഅബാൻ പകുതിയുടെ രാവിന്റെ (ശ്രേഷ്ടതകളിൽ ) വന്ന ഹദീസുകൾ*
*ആ ദിവസത്തിന് ബറാത്തത്ത് രാവ്എന്നും പേരുണ്ട്*
ആഇശാ ബീവിയുടെ അരികിൽ നിന്ന് സ്വഹാബത്തിന്റെ മഖ്ബറയിലേക്ക് പുറപെട്ട നബി സ്വ
ആഇശ ബീവിക്ക് വിവരിക്കുന്നു
ഇന്നത്തെ അല്ലാഹു കൽബ് ഗോത്രക്കാരുടെ ആടിന്റെ രോമത്തിന്റെ എണ്ണം കണ്ട് കണ്ട കണ്ട കണ്ടു ദോശങ്ങൾ പൊറുക്കും
739 حدثنا أحمد بن منيع حدثنا يزيد بن هارون أخبرنا الحجاج بن أرطاة عن يحيى بن أبي كثير عن عروة عن عائشة قالت فقدت رسول الله صلى الله عليه وسلم ليلة فخرجت فإذا هو بالبقيع فقال أكنت تخافين أن يحيف الله عليك ورسوله قلت يا رسول الله إني ظننت أنك أتيت بعض نسائك فقال إن الله عز وجل ينزل ليلة النصف من شعبان إلى السماء الدنيا فيغفر لأكثر من عدد شعر غنم كلب
عرض الحاشية
മേൽ ഹദീസ് ബൈഹഖി റ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
മിശ്കാതിലും പറഞ്ഞിട്ടുണ്ട്
وهكذا رواه البيهقي ، انتهى ذكره القاري وفي المشكاة زاد رزين : ممن استحق النار .
ഈ അദ്ധ്യായത്തിൽ സിദ്ധീഖ് റളിയള്ളാഹു ഇനെ തൊട്ട് ബസാറും ബൈഹഖിയും കുഴപ്പമില്ലാത്ത സനദിൽ ഉദ്ധരിച്ചിട്ടുണ്ട്
അതതർഗീബ് എന്ന ഗ്രന്തത്തിൽ ഹാഫിളുൽ മുൻമുൻദിരി ഇത് പറഞ്ഞു.
قوله : ( وفي الباب عن أبي بكر الصديق ) أخرجه البزار والبيهقي بإسناد لا بأس به كذا في الترغيب والترهيب للمنذري في باب الترهيب من التهاجر .
നീ അറിയുക നിക്ഷയം ശഅബാൻ പകുതിയുടെ രാവിന്റെ ശ്രേഷ്ടതകൾ വിവരിക്കുന്ന ധാരാളം ഹദീസുകൾ വന്നിരിക്കുന്നു
അവയല്ലാം കൂടി ബറാഅത്ത് രാവിന് അടിസ്ഥാനമുണ്ട് എന്നറിയിക്കുന്നു '
അതിൽ പെട്ടതാണ് മേൽ ഹദീസ്
اعلم أنه قد ورد في فضيلة ليلة النصف من شعبان عدة أحاديث مجموعها يدل على أن لها أصلا ، فمنها حديث الباب وهو منقطع ،
*മറ്റൊരു ഹദീസിൽ
ആഇശ ബീവി
പറയുന്നു*' നബി സ്വ ധീർഗമായി നിസ്കരിച്ചു 'സുജൂദിനെ നീട്ടി നിസ്കരിച്ചു
ശേഷം നബി സ്വ പറഞ്ഞു.
ഈ രാത്രിയെ നിനക്കറിയുമോ?
ഇത്
ശഅബാൻ പകുതിയുടെ രാത്രിയാണ്
ഈ രാത്രി അല്ലാഹു പൊറുക്കലിനെ തേടുന്ന വർക്ക് പൊറുക്കുകയും കരുണ ചോദിക്കുന്നവർക്ക് കരുണ ചെയ്യുകയും ചെയ്യും -ബൈഹഖി റ റിപ്പോർട്ട് ചെയ്യുന്നു
ബൈഹഖി റ
പറഞ്ഞു നല്ല പരമ്പരയാണ് മുർസലാണ് '
ومنها حديث عائشة قالت : قام رسول الله -صلى الله عليه وسلم- من الليل فصلى فأطال السجود حتى ظننت أنه قد قبض ، فلما رأيت ذلك قمت حتى حركت إبهامه فتحرك فرجع ، فلما رفع رأسه من السجود وفرغ من صلاته قال : " يا عائشة أو يا حميراء أظننت [ ص: 366 ] أن النبي -صلى الله عليه وسلم- قد خاس بك؟ " قلت : لا والله يا رسول الله ولكني ظننت أن قبضت طول سجودك ، قال " أتدري أي ليلة هذه؟ " قلت : الله ورسوله أعلم ، قال : " هذه ليلة النصف من شعبان إن الله -عز وجل- يطلع على عباده في ليلة النصف من شعبان فيغفر للمستغفرين ويرحم المسترحمين ويؤخر أهل الحقد كما هم " ، رواه البيهقي . وقال : هذا مرسل جيد ويحتمل أن يكون العلاء أخذه من مكحول . قال الأزهري : يقال للرجل إذا غدر بصاحبه فلم يؤته حقه قد خاس به ، كذا في الترغيب والترهيب للحافظ المنذري .
*മറ്റൊരു ഹദീസ്*
നബി സ പറഞ്ഞു
ശഅബാൻ പകുതിയുടെ രാത്രി
മുശ്രിക്കിന്നും
വൈരാഗ്യം ഉള്ളവർക്കും ഒഴികെ അല്ലാഹു പൊറുക്കും
ഹാഫിളുൽ മുൻദിരി തർഗീ ബിൽ പറയുന്നു.
തബ്റാനി .ഇബ്നു ഹിബ്ബാൻ സ്വഹീഹ് ഇബ്നുമാജന് റിപ്പോർട്ട് ചെയ്തു
ബസ്സാറും ബൈഹഖിയും *കുഴപ്പമില്ലാത്ത പരമ്പരയിൽ റിപ്പോർട്ട് ചെയ്തു*
.
*മറ്റൊരു ഹദീസ്*
ഇബ്നു ഉമർ റ പറഞ്ഞു.
നബി സ്വ പറഞ്ഞു.
*ശഅബാൻ പകുതിയുടെ രാത്രി*
കൊലയാളിക്കും വൈരാഗ്യ ക്കാരനും ഒഴികെ അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്
ഹാഫിളുൽ മുൻദിരി റ പറയുന്നു. കുഴപ്പമില്ലാത്ത പരമ്പരയോടെ ഇമാം അഹ്മദ് ഇതിനെ റിപ്പോർട്ട് ചെയ്തു
ومنها حديث عبد الله بن عمرو -رضي الله عنهما- أن رسول الله -صلى الله عليه وسلم- قال : " يطلع الله -عز وجل- إلى خلقه ليلة النصف من شعبان فيغفر لعباده إلا لاثنين : مشاحن وقاتل نفس " ، قال المنذري : رواه أحمد بإسناد لين ، انتهى .
*മറ്റൊരു ഹദീസ് ഇങ്ങനെയാണ്*
ശഅബാൻ പകുതിയുടെ രാത്രി
അവിശ്വാസികൾക്കും വൈരാഗികൾക്കു മൊയി കെ
ഭൂമിയിലുള്ള എല്ലാവർക്കും അല്ലാഹു പൊറുത്തുകൊടുക്കും
ഹാഫിളുൽ മുൻദിരി റ
ഇമാം ബൈഹഖി പറഞ്ഞു ഇത് നല്ല മുർസലായ ഹദീസാണ്
ومنها حديث مكحول عن كثير بن مرة عن النبي -صلى الله عليه وسلم- في ليلة النصف من شعبان : " يغفر الله -عز وجل- لأهل الأرض إلا مشرك أو مشاحن " ، قال المنذري : رواه البيهقي وقال : هذا مرسل جيد قال :
*നബിസല്ലല്ലാഹു അലൈഹി സല്ലമ പറഞ്ഞു*
ശഅബാൻ പകുതിയുടെ രാത്രി
സത്യവിശ്വാസികൾക്ക് അല്ലാഹു പൊറുത്തുകൊടുക്കും
ത്വബ്റാനി റ ,ബൈഹഖി റ റിപ്പോർട്ട് ചെയ്തു
ബൈഹഖി റ
പറഞ്ഞു നല്ല സനദുള്ള മുർസലാണ്
ورواه الطبراني والبيهقي أيضا عن مكحول عن أبي ثعلبة -رضي الله عنه- أن النبي -صلى الله عليه وسلم- قال : " يطلع الله إلى عباده ليلة النصف من شعبان فيغفر للمؤمنين ويمهل الكافرين ويدع أهل الحقد بحقدهم حتى يدعوه " ، قال البيهقي : وهو أيضا بين مكحول وأبي ثعلبة مرسل جيد ، انتهى .
*മറ്റൊരു ഹദീസ്*
നബി സ്വപറഞ്ഞു
*ശഅബാൻ പകുതിയുടെ രാത്രി*
നിങ്ങൾ നിസ്കരിക്കുകയും പകൽ നോമ്പ് അനുഷ്ഠിക്കുകയും ചെയ്യുക അല്ലാഹു പറയും ആരാണ് എന്നോട് പൊറുക്കലിനെ തേടുന്നത് ഞാൻ അവർക്ക് പൊറുത്തു കൊടുക്കാം ആരാണ് ഭക്ഷണം തേടുന്നത് അവർക്ക് ഞാൻ ഭക്ഷണം നൽകാം ആര് എന്ത് ചോദിച്ചാലും ഞാനവന് നൽകും
ഇബ്നു മാജഹ് റിപ്പോർട്ട് ചെയ്തു
ഇതിലെ അബുബകർ എന്ന റാവിയെ പറ്റി വള്അ കൊണ്ട് ആക്ഷേപം തഖ് രീബിൽ ഉണ്ടങ്കിലും
ദഹബി പറയുന്നത്
ബുഖാരി റ യും മറ്റു ദുർഭലത മാത്രമേ പറഞ്ഞിട്ടുള്ള
ചിലർ വള് ഇനെ പറഞ്ഞു.
ومنها حديث علي -رضي الله عنه- قال : قال رسول الله -صلى الله عليه وسلم- : إذا كانت ليلة النصف من شعبان فقوموا ليلها وصوموا نهارها فإن الله ينزل فيها لغروب الشمس إلى السماء الدنيا فيقول : ألا من مستغفر فأغفر له ، ألا مسترزق فأرزقه ، ألا مبتلى فأعافيه ، ألا كذا ألا كذا حتى يطلع الفجر ، رواه ابن ماجه وفي سنده أبو بكر بن عبد الله بن محمد بن أبي سبرة القرشي العامري المدني ، قيل اسمه عبد الله وقيل محمد وقد ينسب إلى جده ، رموه بالوضع كذا في التقريب . وقال الذهبي في الميزان : ضعفه البخاري وغيره . وروى عبد الله وصالح ابنا أحمد عن أبيهما قال : كان يضع [ ص: 367 ] الحديث . وقال النسائي : متروك ، انتهى .
اعلم أنه قد ورد في فضيلة ليلة النصف من شعبان عدة أحاديث مجموعها يدل على أن لها أصلا ،
(تحفة الأحوذي) (
*നീ അറിയുക നിക്ഷയം ശഅബാൻ പകുതിയുടെ രാവിന്റെ ശ്രേഷ്ടതകൾ വിവരിക്കുന്ന ധാരാളം ഹദീസുകൾ വന്നിരിക്കുന്നു
അവയല്ലാം കൂടി ബറാഅത്ത് രാവിന് അടിസ്ഥാനമുണ്ട് എന്നറിയിക്കുന്നു '
അതിൽ പെട്ടതാണ് മേൽ ഹദീസ്
(തുഹ്ഫതുൽ അഹ്വദി)*
فهذه الأحاديث بمجموعها حجة على من زعم أنه لم يثبت في فضيلة ليلة النصف من شعبان شيء ، والله تعالى أعلم*
*ഇത്രയും ഹദീസുകളുടെ ഒരുമിച്ചു വെക്കുമ്പോൾ
ശഅബാൻ പകുതിയുടെ രാത്രിയുടെ
ശ്രേഷ്ഠതയിൽ യാതൊന്നും സ്ഥിരപ്പെട്ട കുല്ല എന്ന് വാദിക്കുന്നവർക്ക് എതിരെയുള്ള ശക്തമായ തെളിവാണ്*
(തുഹ്ഫതുൽ അഹ്വദി 367
*ഇതിൽ നിന്ന് തുഹ്ഫതുൽ അഹവദിയിൽ മൂബാറക് ഫൂരി ധാരാളം ഹദീസുകൾ ഉദ്ധരിച്ചത് വഹാബികളെ പോലെ തള്ളിക്കളയാനോ ആക്ഷേപിക്കാനോ അല്ല എന്നും ഇത്തരം ഹദീസുകളുടെ അടിസ്ഥാനത്തിൽ ഇതിൽ ബറാത്ത് രാവ് പുണ്യമുണ്ട്ന്ന് തെളിയിക്കാൻ വേണ്ടിയാണ് ന്നും അത് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു എന്ന് മനസ്സിലായി*
*എന്നിട്ടും മുബാറക് പൂരിയുടെ ചില വാചകങ്ങൾ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം ബറാഅത്ത് രാവിന്റെ മഹത്വങ്ങൾ തള്ളിക്കളയുകയാണ് ചെയ്തിരിക്കുന്നതെന്നും എന്നും അദ്ദേഹം സ്വീകരിച്ചിട്ടില്ല എന്നും പച്ച കളവ് തട്ടി വിട്ടിരിക്കുകയാണ് ഈ വഹാബി പുരോഹിതൻ*.
*ഇബിലീസിനെ പോലും അമ്പരപ്പിക്കുന്ന തട്ടിപ്പാണ് ഒഹാബി മൗലവിമാർ ചെയ്തിരിക്കുന്നത്* '
*ഇവർ തട്ടിപ്പിൽ ഇബ്ലീസിനെ പോലും കടത്തിയിരിക്കുന്നു.*
*മതഗ്രന്ഥങ്ങൾ തിരിമറി നടത്തുന്നതിൽ ജൂത ക്രിസ്ത്യാനികളെ നിങ്ങളിൽ ഒരു വിഭാഗം പിൻപറ്റുമെന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞ സ്വഹാബി പുരോഹിതന്മാരെ പറ്റിയല്ലെങ്കിൽ പിന്നെ ആരെ പറ്റിയാണ് ?
*ഒഹാബി മൗലവിമാർ ഏത്ഗ്രന്ഥം ഉദ്ധരിരിച്ചാലും ഇതുപോലെ തിരിമറികളും വെട്ടിമാറ്റലുകളും തട്ടിപ്പിക്കുകളും തടത്തിയതായി കാണാം
പകുതി കക്കാതെ ഇവർക്ക് ഒരു ഗ്രന്തവും ഉദ്ധരിക്കാൻ സാധ്യമല്ല.*
*ഗ്രന്തം തിരുമറി നടത്തുന്നവരാ ണ് ജൂതന്മാർ എന്ന് ഖുർആനിൽ തന്നെയുണ്ടല്ലോ*
يحرقون الكلم عن مواضعه
ജൂതന്മാരിൽ നിന്നും അച്ചാരം വാങ്ങി മതത്തെ വെട്ടിമുറിക്കുന്ന ഒഹാബികളുടെ സ്തിയും ഇപ്രകാരം തന്നെ
* ഈ വഹാബി പുരോഹിതന്മാർ ബറാഅത്ത് രാവിന് യാതൊരു ശ്രേഷ്ടതയും ഇല്ല എന്ന് വരുത്താൻ വേണ്ടി
തുഹ്ഫതുൽ അഹ്വദിയിൽ
മുബാറക് പൂരിയുടെ
വാചകംഉദ്ധരിച്ചു ദുരുപയോഗം ചെയ്തതായി കണ്ടു എന്നാൽ ആ രാവിന് ഇത്രയും ഹദീസുകൾ ഒരുമിച്ചു കൂടുമ്പോൾ മഹത്വമുണ്ട് എന്ന് അറിയിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി പറഞ്ഞ ഭാഗം ഇവർ കട്ടുവച്ചിരിക്കുകയാണ്.
കിതാബുകളിൽ ജൂത ക്ലസ്തൻ പുരോഹിതരെ പിൻപറ്റുകയാണ് ഒഹാബികൾ*
*ഈ രാവിലെ പ്രത്തേകം നോമ്പിനെ പറ്റി ഒഹാബികൾ അങ്ങീകരിക്കുന്ന മുബാറക്ക് പൂരിക്ക് അഭിപ്രായം ഇല്ല എന്നത് ശരിയാണ് 'ആ ഭാഗം മാത്രം എടുത്ത് വച്ച്
ബറാഅത്ത് രാവിന്റെ ശ്രേഷ്ടതയെ ഒരിക്കലും നിഷേധിക്കാൻ സാധ്യമല്ല ' നോമ്പിന് മഹത്വവും ശ്രേഷ്ഠതയും ഉണ്ട് എന്ന് ധാരാളം പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്*
: *ബറാഅത്ത് നോമ്പ്
കണ്ണിയ്യത്ത് ഉസ്താദും*
*.ഇമാം ‘റംലി(റ) ഫതാവയിൽ ഇങ്ങനെ കാണാം*
سُئِلَ) عَنْ صَوْمِ مُنْتَصَفِ شَعْبَانَ كَمَا رَوَاهُ ابْنُ مَاجَهْ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ : { إذَا كَانَتْ لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا نَهَارَهَا } هَلْ هُوَ مُسْتَحَبٌّ أَوْ لَا وَهَلْ الْحَدِيثُ صَحِيحٌ أَوْ لَا وَإِنْ كَانَ ضَعِيفًا فَمَنْ ضَعَّفَهُ ؟.
(فَأَجَابَ) بِأَنَّهُ يُسَنُّ صَوْمُ نِصْفِ شَعْبَانَ بَلْ يُسَنُّ صَوْمُ ثَالِثَ عَشَرِهِ وَرَابِعَ عَشَرِهِ وَخَامِسَ عَشَرِهِ وَالْحَدِيثُ الْمَذْكُورُ يُحْتَجُّ بِهِ
فتاوي الرملي
* ശഅബാൻ 15 ന്റ നോമ്പിനെ പറ്റി ഇമാം ‘റംലി(റ)യോട് ചോദിക്കപെട്ടു
നബി (സ)പറഞ്ഞു;
"ശഅബാന്‍ പകുതിയിലെ രാത്രിയായാല്‍ ആ രാത്രിയില്‍ നിങ്ങള്‍ നിസ്ക്കരിക്കുകയും അതിന്‍റെ പകലില്‍ നോമ്പനുഷ്ടിക്കുകയും ചെയ്യുക.(മിശ്കാത്ത്.1-115,ഇബ്നു മാജ, ബൈഹഖി,ഖുർത്തുബി)
. ഇബ്നുമാജ(റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസി ന്റെ വെളിച്ചത്തില്‍ ശ’അബാന്‍ പതിനഞ്ചിന്റെ നോമ്പിനെക്കുറിച്ച് അത് സുന്നത്താണോ അല്ലയോ, ? പ്രസ്തുത ഹദീസ് സ്വഹീഹാണോ അല്ലയോ?
മറുപടി : ‘ശഅബാന്‍ പകുതിയുടെ നോമ്പ്, സുന്നത്താണ്. പക്ഷേ, പതിമൂന്നും പതിനാലും പതിനഞ്ചും സുന്നത്തുണ്ട്. പ്രസ്തുത ഹദീസിനെ ലക്ഷ്യമായി എടുക്കാം’ (ഫതാ റംലി, ഹാമിശ് ഫതാവല്‍ കുബ്റ 2/79)*
🔴ഇമാം ശാഫിഈ(റ) തന്റെ സുപ്രസിദ്ധമായ ഉമ്മ് എന്ന ഗ്രന്ഥം ഒന്നാം വാള്യം 231-ാം പേജില്‍ പറയുന്നു: “
വെള്ളിയാഴ്ച രാവ്, വലിയ പെരുന്നാള്‍ രാവ്, ചെറിയ പെരുന്നാള്‍ രാവ്, റജബ് ഒന്നാം രാവ്, ശഅബാന്‍ പതിനഞ്ചാം രാവ് എന്നീ അഞ്ചു രാവുകളില്‍ പ്രാര്‍ഥനകള്‍ക്ക് പ്രത്യേകം ഉത്തരം ലഭിക്കും”.
قال الشافعي وبلغنا أنه كان يقال إن الدعاء يستجاب في خمس ليال في ليلة الجمعة وليلة الأضحى وليلة الفطر وأول ليلة من رجب وليلة النصف من شعبان - الأم ج: 1 ص 231
[5/20,
ഇമാം നവവി ശറഹുൽ മുഹദ്ധബിലും ഇത് പറഞ്ഞിട്ടുണ്ട് അത് നേരത്തെ ഉദ്ധരിച്ചു
എന്നാൽ ബറാഅത്ത് രാവിന്ന് മഹത്തത്തെ പറയുന്ന ധാരാളം ഹദീസുകൾ അംഗീകരിക്കുകയും അതിന്ന് മഹത്വമുണ്ടന്ന് പറയുകയും ചെയ്യുന്ന പണ്ഡിതൻമാർ തന്നെ
അതിലെ നോമ്പിന്റെ ഹദീസിന്റെ വിശയത്തിൽ സംശയം പറഞ്ഞിരിക്കുന്നു.
ആ ഹദീസ് അസ്വീകാര്യമാണന്നാണ് ന്നാ ണ് ചിലർ പറയുന്നത് ' സംശയമുള്ള ചിലർ അന്ന് പ്രത്യേകം നോമ്പ്സുന്നത്തില്ലെന്ന് പറയുന്നുണ്ട്.
എന്നാൽ ആ ഹദീസ് അസ്വീകാര്യമായ ഹദീസല്ല അത് പുണ്യകർമത്തിൽ സ്വീകാര്യമാണന്ന് പറയുന്നവരാണ് ധാരാളം പണ്ഡിതന്മാർ
അന്ന് നോമ്പ് ഒരിക്കലുംപാടില്ലന്ന് ഇബ്നു ഹജറോ മറ്റും ആരും പറയുന്നില്ല. അന്ന് പ്രത്തേകം നോമ്പുണ്ട് എന്ന് കരുതി നോൽക്കരുത് എന്നും
അയ്യാമുല്‍ ബീള്വിന്റെ (എല്ലാ മാസവും 13, 14, 15)
നോമ്പ് എന്ന നിലക്ക് അന്ന് നോമ്പ് നോൽക്കൽ സുന്നത്താണ് എന്ന് മാണ് ഇബ് നു ഹജറ് റ ന്ന് തന്നെ വെക്തമാക്കിയിട്ടുള്ളത്
✔ ഇബ്നുഹജര്‍(റ) പ്രസ്താവിച്ചു: “ആ ദിവസത്തെ നോമ്പ് അയ്യാമുല്‍ ബീള്വിന്റെ (എല്ലാ മാസവും 13, 14, 15) പെടുന്നു എന്ന നിലക്കല്ലാതെ പ്രത്യേകമായി സുന്നത്തില്ല.
📚 (ഫതാവല്‍ കുബ്റ 2/80).
ഇബ്നു ഹജർ ഹൈതമി തന്നെ പറയുന്നു:
والحاصل أن لهذه الليلة فضلا وأنه يقع فيها مغفرة مخصوصة واستجابة مخصوصة ومن ثم قال الشافعي رضي الله عنه إن الدعاء يستجاب فيها. اهـ
ചുരുക്കത്തിൽ ഇവിശയമായും ഈ രാത്രിക്ക് മഹത്വമുണ്ട് ദുആ ഇജാബത് ലഭിക്കലുണ്ട് പൊറുക്കലുമുണ്ട് അതുകൊണ്ടാണ് ഷാഫിഈ (റ) പറഞ്ഞത് നിക്ഷമായും ഈ രാത്രിക്ക് ഇജാബത്ത് ലബിക്കും (ഫതാഉൽകുബ്റ)
قال الإمام ابن حجر الهيتمي "الفتح المبين في شرح الأربعين" "قد اتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال.
ആരാധനകളുടെ സ്രേഷ്ഠത പറയുന്ന ഹദീസുകൾ അനുസരിച്ച് അമൽ ചെയ്യാമെന്ന വിഷയത്തിൽ യോജിച്ചിട്ടുണ്ട് എന്ന് ഇബ്നു ഹജർ റ വ്യക്തമാക്കുന്നു.
ഇതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു എന്ന് ഇമാം നവവി അദ്കാറിൽ പറത്തിട്ടുണ്ട്
ചുരുക്കത്തിൽ ബറാഅത്ത്
രാവിൽ നോമ്പ് നോൽക്കരുത് എന്ന് ഒരാളും പറഞ്ഞിട്ടില്ല.
ശാഫിഈ മദ്ഹബിലെ ആതികാരിക പണ്ഡിതനാണ് ഇമാം റംലി
പിൽകാലത്ത് മദ്ഹബിൽ ഫത്വക്ക് അവലംബിക്കുന്നതിൽ
പ്രധാനപെട്ടവരാണ് ഇമാം റംലി റ ' അവർ ആ ഹദീസ് തെളിവിന്ന് പറ്റുമെന്നും അന്ന് പ്രതേകം പുണ്യമാണന്നും പറഞത് നാം കണ്ടല്ലൊ
എന്നാൽ ഇബ്നു ഹജറ് റ വിന്റെ അഭിപ്രായം പരിഗണിച്ചാലും അന്ന് നോമ്പ് നോൽക്കണം എന്ന് തന്നെ യാണ് പറയുന്നത്.
രണ്ട് വെക്തികൾ തമ്മിൽ ആ കാലത്ത് അന്ന് പ്രത്തേകം നോമ്പ് സുന്നത്തുണ്ടോ ഇല്ലയോ എന്നതിൽ തർക്കമുണ്ടായപ്പോൾ കണ്ണിയ്യത്ത് ഉസ്താദിനോട് മേൽ വിഷയത്തിൽ ഒരു തീരുമാനം പറഞ്ഞു തരണം എന്ന് പറഞ്ഞപ്പോൾ ആ വിഷയത്തിൽ പണ്ഡിതന്മാർക്ക് രണ്ടഭിപ്രായം ഉണ്ടെന്നും അന്ന് വെളുത്ത രാവിലെ നോമ്പ് എന്ന നിലക്ക് നോമ്പ് നോൽക്കണമെന്നാണ് ഇബ്നു ഹജർ(റ) ന്റെ അഭിപ്രായം
പ്രത്തേകനോമ്പ് എന്ന നിലക്കല്ല എന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ട് 'അതുകൊണ്ട് ആ വിഷയത്തിൽ പരസ്പരം തർക്കിച്ചു പ്രശ്നങ്ങൾ ഉണ്ടാകേണ്ടതില്ല എന്ന്
മനസ്സിലാക്കി കൊടുക്കുക മാത്രമാണ് കണ്ണിയത്ത് ഉസ്താദ് ചെയ്തത്.
അല്ലാതെ ഈ ദിവസത്തിന് യാതൊരു മഹത്വവുമില്ല. എന്ന് കണ്ണിയത്തു സ്താദ് അതിൽ പറയുന്നില്ല.
അതിന്റെ മഹത്വം നിശേധിക്കുന്ന നിലക്ക് അദ്ധേഹം ഒരിടത്തും സംസാരിച്ചിട്ടില്ല.
ഷാഫി മദ്ഹബിലെ ആധികാരിക പണ്ഡിതരായ ഇമാം റംലി റ യുടെ
നോമ്പ് സുന്നത്താണെന്ന്
അഭിപ്രായത്തെ നിഷേധിക്കുകയോ അത് ശരിയല്ലെന്ന് പറയുകയോ കണ്ണിയത്ത് ഉസ്താദ് ചെയ്തിട്ടില്ല
രണ്ടാളുകൾ തമ്മിൽ തർക്കമുണ്ടായപ്പോൾ തർക്കിക്കേണ്ടതില്ല. അതിൽ ഇങ്ങനെ യും അഭിപ്രായമുണ്ട് എന്ന് പറഞ്ഞ് തർക്കം തീർക്കുകയാണ് ചെയ്തത്
ഇമാം റംലി റ യും ഇബ്ന് ഹജറും റ അഭിപ്രായവ്യത്യാസം ആയാൽ ഇഷ്ടമുള്ള അഭിപ്രായം സ്വീകരിക്കാവുന്നതാണ് എന്നാണ് ഷാഫി മദ്ഹബിലെ പണ്ഡിതന്മാർ മുഴുവനും പഠിപ്പിച്ചത്
ഇവരിൽ ഇഷ്ടമുള്ളത് ഫത്വ നൽകുകയും ഇഷ്ടമുള്ളത് കൊണ്ട് പ്രവർത്തിക്കുകയും ചെയ്യാവുന്നതാണ് ഇതാണ് ഷാഫി മദ്ഹബ് പണ്ഡിത അഭിപ്രായം
ഈ വിഷയം ഷാഫി മദ്ഹബിലെ ആധികാരിക ഗ്രന്ഥങ്ങൾ ആയ
ഇആനത്ത് തർശീഹ്
തുടങ്ങി ഗ്രാന്തങ്ങളിൽ എല്ലാം കാണാവുന്നതാണ്
ഇത് മായി ബന്ധപെട്ട ഹദീസുകളിൽ ചിലതിന്റെ വിവരണം കാണുക
................
നബി സ്വ പറയുന്നു.
قال النبي ص:يطلع الله الى خلقه ليلة النصف من شعبان فيغفر لجميع خلقه الا لمشرك او مشاحن.
ശഅബാൻ പകുതിയിലെ രാവിൽ അല്ലാഹു,ബഹുദൈവാരാധകനും കുഴപ്പക്കാരനുമല്ലാത്ത അവൻറെ എല്ലാ സൃഷ്ടികൾക്കും എല്ലാവർക്കും അവൻ പൊറുത്ത് കൊടുക്കും.
ഈ ഹദീസ്:
اخرجه ابن حبان فى صحيحه 481/12،والطبرانى فى الكبير 109/20،وفى الاوسط 65/8،وابو نعيم فى الحلية 195/ 5
تحفه الاحوذي لمبارك فوري
ഇങ്ങനെ
പല കിതാബുകളിലുമുണ്ട്.
ഈ ഹദീസിനെ പറ്റി
ഇമാം ഹൈസമി റ പറയുന്നു.
قال الحافظ الهيثمى فى المجمع 65/8 رواه الطبراني فى الكبير والاوسط ورجالهما ثقات.
ഈ ഹദീസ് ത്വബ്റാനീ റിപ്പോർട്ട് ചെയ്തു ഈ ഹദീസിൻറെ നിവേദക പരമ്പരയിലുള്ളവരെല്ലാം വിശ്വാസ യോഗ്യരാണ്.(മജ്മഉ )
എന്ന് മാത്രമല്ല ഇബ്നു അബ്ദുൽ വഹാബിൻറെ പുത്തൻ ആശയങ്ങൾക്കനുസരിച്ച് ഹദീസ് ദുർബ്ബലമാക്കുന്ന മുജാഹിദുകൾ ഇമാം എന്ന് വിശേഷിപ്പിക്കുന്ന അൽബാനി അദ്ദേഹത്തിൻറെ
سلسلة الأحاديث الصحيحة
എന്ന ഗ്രന്ഥത്തിൽ ഈ ഹദീസ് സ്വഹീഹാണ് എന്ന് പറഞ്ഞിട്ടുണ്ട്.135/3
قال الألباني في " السلسلة الصحيحة "
3 / 135 : حديث صحيح
ഇത് മാത്രമല്ല;വേറെയും ഹദീസുകളുണ്ട്.
........................
وفي مجموع الفتاوى لابن تيميةج 23 ص131 ما نصه: سئل : عن صلاة نصف شعبان ؟ .فأجاب :إذا صلى الإنسان ليلة النصف وحده أو في جماعة خاصة كما كان يفعل طوائف من السلف فهو أحسن.
ഇബ്നുതൈമിയ്യ യോട് ശഅബാൻ രാത്രിയിലെ നിസ്കാരത്തെ പറ്റി ചോദ്യം
അയാൾ ഉത്തരം പറഞ്ഞു
സലഫുകളിൽ വിഭാകങ്ങൾ പ്രവർത്തിച്ചത് പോലെ ഒറ്റക്കോ ജമാ അത്തായോ അന്ന് നിസ്കരിച്ചാൽ അത് ഏറ്റവും നല്ലതാണ്. (മജ്മൂ ഉ 23/131)
ثم قال ابن تيمية في مجموع الفتاوى ج23 ص 131: وأما ليلة النصف فقد روي في فضلها أحاديث وآثار ونقل عن طائفة من السلف أنهم كانوا يصلون فيها فصلاة الرجل فيها وحده قد تقدمه فيه سلف وله فيه حجة فلا ينكر مثل هذا. وأما الصلاة فيها جماعة فهذا مبني على قاعدة عامة في الاجتماع على الطاعات والعبادات فإنه نوعان أحدهما سنة راتبة إما واجب وإما مستحب كالصلوات الخمس والجمعة والعيدين. وصلاة الكسوف والاستسقاء والتراويح فهذا سنة راتبة ينبغي المحافظة عليها والمداومة. والثاني ما ليس بسنة راتبة مثل الاجتماع لصلاة تطوع مثل قيام الليل أو على قراءة قرآن أو ذكر الله أو دعاء . فهذا لا بأس به إذا لم يتخذ عادة راتبة .اهـ
ഇബ്ൻ തൈമി പറയുന്നു. ശഅബാൻ പകുതിയിലെ രാത്രിയുടെ മഹത്തത്തിൽ ധാരാളം ഹദീസുകളും അസറുകളും വന്നിറ്റുണ്ട്.സലഫുകളിൽ വിഭാഗം അന്നു നിസ്കാരം നിർവഹിച്ചതായി റിപ്പോർട്ടുണ്ട്
ഒറ്റക്ക് നിസ്കരിക്കുന്നതിന് സലഫുകളിൽ മാത്രകയുണ്ട്, അതിൽ അവർക്ക് തെളിവുണ്ട്.ഇത് പോലോത്തത് എത്രിക്ക പെടരുത്.
അതിലെ നിസ്കാരം റാതിബതാക്കാതിരുന്നാൽ തെറ്റല്ല
മജ് മൂഅ 23/ 131
وقال ابن تيمية في كتابه اقتضاء الصراط المستقيم: ليلة النصف من شعبان فقد روى في فضلها من الأحاديث المرفوعة والآثار ما يقتضي أنها ليلة مفضلة وأن من السلف من كان يخصها بالصلاة فيها. اهـ
ഇബ്നുതൈമിയ പറയട്ടെ .ശഅബാൻ പകുതിയിലെ രാത്രിയുടെ മഹത്തത്തിൽ നബി സ്വയിലേക്ക് ചേർന്നതും മറ്റു റിപ്പോർട്ടുകളും ഉണ്ട്.
മേൽ രാത്രിക്ക് മഹത്ത്വമുണ്ട് എന്ന് അവതേടുന്നുണ്ട് '
സലഫുകളിൽ അന്ന് പ്രതേകം നിസ്കരിച്ചവർ ഉണ്ട് ( 'ഇഖ്തി ഇ )
*ഒഹാബി പുരോഹിതന്റെ വീണ്ടും പറയുന്നു*.
*ഖുർആൻ അവതരിപ്പിക്കപ്പെട്ടത് ശഅബാൻ പതിനഞ്ചിനാണ്* എന്ന് പറയുന്ന വാദം പച്ച കളവാണ്. കാരണം ഖുർആൻ ഇറങ്ങിയത് *ലൈലത്തുൽ ഖദറിലാണ്.* അതാകട്ടെ *റമദാനിലും* .
ഇത് ലോകത്തുള്ള സർവ്വ മുഫസ്സിറുകളും ഏകകണ്ഠമായി അംഗീകരിച്ച കാര്യമാണ്. അത് *പ്രമാണബദ്ധവുമാണ്* . അതിനെ ശഅബാനിലേക്ക് ഏച്ച് കെട്ടി മതവാണിഭത്തിന് ഇറങ്ങിയിരിക്കുകയാണ് ഈ മതപുരോഹിതന്മാർ.
മറുപടി
ശഅബാൻ പതിനഞ്ചിന് മഹത്വമുണ്ടന്ന് ധാരാളം ഹദീസുകളിൽ വന്നതും
ലോക പണ്ഡിതൻമാരും ശാഫിഈ ഇമാം അടക്കമുള്ള സലഫുകളും അതിന്ന് മഹത്വമുണ്ട് എന്നും ദുആ ക്ക് ഇജാബത്തുണ്ട് എന്നും വെക്തമാക്കിയത് നാം കണ്ടു
ഇബ്നുതൈമിയ്യ അടക്കം അത് അങ്ങികരിക്കുന്നു '
എന്നാൽ ബറക്കാത്തക്കപെട്ട രാവിൽ ഖുർആൻ ഇറക്കി എന്ന് പറഞ്ഞത് ലൈലത്തുൽ ഖദറ് ആണോ ബറാ അത്ത് രാ വാണോ എന്ന കാര്യത്തിൽ പണ്ഡിതന്മാർ അഭിപ്രായ വിത്യാസമുണ്ട്
അതിൽ ഭൂരിപക്ഷവും ലൈലത്തുൽ ഖദറ് ആണ് എന്ന് പറഞ്ഞിട്ടുണ്ട്
എന്നതിനാൽ ബറാഅത്ത് രാവിന്ന് മഹത്വമില്ല എന്ന് വരികയില്ല
താബിഉകളിൽ സലഫുകളിൽ പെട്ട ഇക്രിമ റ യും മറ്റും അത്
ബറാഅത്ത് രാവാണ് എന്ന് അപിപ്രായ പെട്ടിരിക്കുന്നു -
ബറക്കാത്തക്കപെട്ട രാവിൽ ഖുർആൻ ഇറക്കി എന്ന് പറഞ്ഞ രാവ് ലൈലത്തുൽ ഖദറാണ് എന്ന് പണ്ഡിതന്മാർ ഏകോപനമുണ്ട് എന്ന മൗലവി മാരുടെ അഭിപ്രായം പച്ചക്കളവാണ്
കാരണം എല്ലാ മുഫസ്സിറുകളും മേൽ രണ്ട് അഭിപ്രായവും ഉദ്ധരിച്ചിട്ടുണ്ട്
ചില തഫ്സീറുകൾ കാണുക
إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ ۚ إِنَّا كُنَّا مُنذِرِينَ (3)
الليلة المباركة ليلة القدر . ويقال : ليلة النصف من شعبان ، ولها أربعة أسماء : الليلة المباركة ، وليلة البراءة ، وليلة الصك ، وليلة القدر . ووصفها بالبركة لما ينزل الله فيها على عباده من البركات والخيرات والثواب
وقال عكرمة : الليلة المباركة هاهنا ليلة النصف من شعبان تفسيرالقرطبي
الْمَسْأَلَةُ الْخَامِسَةُ : اخْتَلَفُوا فِي هَذِهِ اللَّيْلَةِ الْمُبَارَكَةِ ، فَقَالَ الْأَكْثَرُونَ : إِنَّهَا لَيْلَةُ الْقَدْرِ ، وَقَالَ عِكْرِمَةُ وَطَائِفَةٌ آخَرُونَ : إِنَّهَا لَيْلَةُ الْبَرَاءَةِ ، وَهِيَ لَيْلَةُ النِّصْفِ مِنْ شَعْبَانَ
تفسير الرازي
واختلف أهل التأويل في تلك الليلة, أيّ ليلة من ليالي السنة هي؟ فقال بعضهم: هي ليلة القدر.
وقال آخرون: بل هي ليلة النصف من شعبان.
تفسير الطبري
أي في ليلة القدر أو ليلة النصف من شعبان « يفرق » يفصل « كل أمر حكيم » محكم من الأرزاق والآجال وغيرهما التي تكون في السنة إلى مثل تلك الليلة
تفسير الجلالين
താബിഉകളിൽ പെട്ടഇക്റിമ റ യും പറ്റു പല പണ്ഡിതൻമാരും അത് ബറാഅത്ത് രാവാണെന്ന് അഭിപ്രായം പറഞ്ഞിട്ടുണ്ട്.
എന്നാൽ പ്രബലമായ അഭിപ്രായം അത് '' ലൈലത്തുൽഖദർ തന്നെയാണെന്നാണ് '
അത് ബറാഅത്ത് രാവാണെന്ന് അഭിപ്രായം
മുൻ കാമികളായ പണ്ഡിതന്മാരും മുഫസ്സിറുകൾ മുഴുവൻ ഉദ്ധരിച്ചതാണ്. ഇക്കാലത്ത് ജീവിക്കുന്ന നമ്മുടെ ഉസ്താദുമാർ ഇങ്ങനെ ഒരു അഭിപ്രായം ഉണ്ട് എന്ന്
പറയുന്നതിന്ന് എന്ത് തെറ്റാണുള്ളത്
പ്രബലമായ അഭിപ്രായം ആദ്യ പറഞ്ഞതാആണ് എന്നതിൽ തർക്കമില്ല -
ഇനി പ്രബലമായ അഭിപ്രായം പറയുന്ന പണ്ഡിതന്മാർക്കും
ബറാഅത്ത് രാവിന്ന്
മഹത്വമുണ്ട് അതിൽ ദുആ ക്ക് ഇജാബതുണ്ട് അതുമായി ബന്ധപ്പെട്ട ധാരാളം ഹദീസുകൾ തെളിവാണ് എന്നതിൽ തർക്കമില്ല
ഈ പണ്ഡിതന്മാർ തന്നെ അതിൽ മഹത്വമുണ്ട് എന്ന ആശയം പറഞ്ഞത് മുഴുവനും മറച്ചുവെച്ച് വെച്ച് ബറക്കത്താക്കപ്പെട്ട രാവിൽ ഖുർആൻ ഇറക്കി എന്ന ആയത്തിനെ ഉദ്ദേശം എന്താണ് എന്ന തർക്കം എടുത്തുവെച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് വഹാബി പുരോഹിതവർഗം
ബർക്കതത്താക്കപെട്ട രാവിൽ ഖുർആൻ ഇറക്കി എന്ന രാവു കൊണ്ടുള്ള ഉദ്ദേശം ബറാഅത്ത് രാവ് ആണെങ്കിൽ റമദാനിലാണ് ഖുർആൻ ഇറക്കി എന്ന് ഖുർആനിലെ വചനത്തിനു വിരുദ്ധമാകുമോ എന്ന് സംശയം പലർക്കുമുണ്ട് '
അതിനുള്ള മറുപടി പണ്ഡിതന്മാർ ഇങ്ങനെയാണ് പറഞ്ഞത് ബറാഅത്ത് രാവിൽ ലൗ ഹുൽ മഹ്ഫൂളിൽ നിന്നും ഒന്നാൻ ആകാശത്തേക്കുള്ള ഇറക്കമാണ് ഉദ്ദേശം റമദാനിൽ ഇറക്കി എന്ന് കൊണ്ടുള്ള ഉദ്ദേശം ഭൂമിയിലേക്കുള്ള തുടക്കമാണ് '
'
ഒഹാബികളും അംഗീകരിക്കുന്ന മുബാറക് ഫൂരി ഉദ്ധരിക്കുന്നു.
ولا نزاع في أن ليلة نصف شعبان يقع فيها فرق كما صرح به الحديث ، وإنما النزاع في أنها المرادة من الآية والصواب أنها ليست مرادة منها ، وحينئذ يستفاد من الحديث والآية وقوع ذلك الفرق في كل من الليلتين إعلاما لمزيد شرفها ، ويحتمل أن يكون الفرق في أحدهما إجمالا وفي الأخرى تفصيلا أو تخص إحداهما بالأمور الدنيوية والأخرى بالأمور الأخروية ، وغير ذلك من الاحتمالات العقلية ، انتهى .
*ശഅബാൻ പകുതിയുടെ രാത്രിയിലും ചില കാര്യങ്ങൾ തീരുമാനമാക്കൽ ഉണ്ട് എന്നതിൽ തർക്കമില്ല അങ്ങിനെ ഹദീസിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്
അപ്പോൾ ആയത്ത് ഹദീസുകളിൽനിന്നും വ്യക്തമാകുന്നത് രണ്ട് രാത്രിയിലും കാര്യങ്ങൾ തീരുമാനമാക്കപെടുന്നതാണ്
ആ രാത്രിയുടെ മഹത്വം*
അവയിൽ ഒരു രാത്രിയിൽ തീരുമാനിക്കൽ അവ്യക്തമായും മറ്റെ രാത്രിയിൽ വിശാലമായും എന്നതാവാനും സാധ്യതയുണ്ട്'
ഒന്നിൽ ഭൗതികവും മറ്റേതിൽ പരലോക കാര്യം ആവാനും സാധ്യതയുണ്ട്
(തുഹ്ഫതുൽ അഹ്വദി 339)
(إنا أنزلناه في ليلة مباركة)
فقد قيل فيه إنه تعالى أنزل كلية القرآن من اللوح المحفوظ إلى سماء الدنيا في هذه الليلة، ثم أنزل في كل وقت ما يحتاج إليه المكلف،
تفسير الرازي
കടപ്പാട്ലം : അസ്‌ലം സഖാഫി കമിലി
Saturday, 30 November 2024
അഖീഖത്തിന്റെ കർമശാസ്ത്രം
ഒരു കുട്ടി ജനിച്ചാൽ ആ ശിശുവിനു വേണ്ടി അഖീഖ അറുക്കൽ സാധാരണമാണല്ലോ. അഖീഖത്ത് എന്നാൽ നവജാത ശിശുവിന്റെ മുടി എന്നാണർത്ഥം. ആ 'മുടി' കളയുന്ന സമയത്ത് ശിശുവിനുവേണ്ടി സുന്നത്തായി അറുക്കപ്പെടുന്ന നിശ്ചിത മൃഗം എന്നാണ് ഇതിന്റെ ശറഇയ്യായ ഭാഷ്യം (തർശീഹ്: 206). കുട്ടിയുടെ ജനനം പൂർണമായതുമുതൽ അറുപത് ദിവസത്തിനു മുമ്പു രക്ഷിതാവ് ഫിത്ർ സക്കാത്ത് കൊടുക്കൽ നിർബന്ധമാകുന്ന വിധം കഴിവുള്ളവനാണെങ്കിൽ അഖീഖത്തറവ് സുന്നത്താണ്. കഴിവില്ലാത്ത, സാമ്പത്തിക ബുദ്ധിമുട്ടുള്ളവരാണെങ്കിൽ അഖീഖത്തറുക്കേണ്ടതില്ല. അവനത് സുന്നത്തില്ല (തുഹ്ഫ: 9/370). അഖീഖത്തിനു കഴിവുണ്ടായിട്ടും അറുക്കാതിരുന്നാൽ മാതാപിതാക്കൾക്കു വേണ്ടി അല്ലാഹുവിന്റെ മുമ്പിൽ ശുപാർശ ചെയ്യാൽ കുട്ടിക്ക് അനുവാദം ലഭിക്കില്ലെന്നു പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട് (ഇആനത്ത്: 2/327). സാധാരണ ഗതിയിൽ നവജാത ശിശുവിൻ്റെ പേരിൽ നടത്തപ്പെടുന്ന അറവിനെ അഖീഖത്ത് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാൽ അഖീഖത്ത് എന്ന അറബി ശബ്ദത്തിൻ്റെ ധാതുവിൽ ഉഖൂഖ് എന്ന പദമുണ്ട്. മാതാപിതാക്കളെ വെറുപ്പിക്കുക എന്നാണതിന്റെ അർത്ഥം. അപ്പോൾ നവജാതശിശുവിന്റെ പേരിലുള്ള അഖീഖത്ത് എന്നു കേൾക്കുമ്പോൾ ആ കുട്ടി മാതാപിതാക്കളെ വെറുപ്പിക്കുന്നവനാണെന്നു അവലക്ഷണം പറയാനിടയുണ്ട്. ഈ അറവ് നടത്തുന്നയാളെ 'ആഖ്ഖ്' എന്നാണ് പറയുക. ഇതിനാലാവാം അഖീഖത്തിനെക്കുറിച്ച് ചോദിച്ചയാളോട് അല്ലാഹു ഉഖൂഖ് (മാതാപിതാക്കളെ വെറുപ്പിക്കൽ) ഇഷ്ടപ്പെടുകയില്ലെന്നു പ്രവാചകൻ പ്രതികരിച്ചത് (അബൂദാവൂദ്). നബി (സ്വ) തങ്ങൾ ചീത്ത ലക്ഷണം പറയാനിടയുള്ള സാഹചര്യങ്ങളെയും പദങ്ങളെയും വെറുത്തിരുന്നു. തദടിസ്ഥാനത്തിൽ നവജാതശിശുവിന്റെ പേരിലുള്ളഅറവിനെ അഖീഖത്ത് എന്നു പറയുന്നത് ഇമാം ശാഫിഈ (റ) നിരുത്സാഹപ്പെടുത്തിയിരുന്നുവെ ന്നും വെറും അറവെന്നോ (ദബീഹത്ത്) പുണ്യ ബലി (നസീകത്ത്) എന്നോ പറയുകയാണ് നല്ലതെന്നും നമ്മുടെ ഇമാമുകൾ പ്രസ്താവിച്ചിട്ടുണ്ട് (തുഹ്‌ഫ, ശർവാനി: 9/369). അഖീഖ എന്ന പേരിൽ പ്രസിദ്ധമായതുകൊണ്ടാണ് തലക്കെട്ടിൽ അഖീഖത്ത് എന്നു പ്രയോഗിച്ചത്. കുട്ടി പ്രസവിക്കപ്പെട്ട സമയം ദരിദ്രനായ രക്ഷിതാവിനു പ്രസവം മുതൽ അറുപത് ദിവസത്തിനുള്ളിൽ മുമ്പു വിവരിച്ച രീതിയിൽ കഴിവുണ്ടെങ്കിൽ ആ കുട്ടിക്കുവേണ്ടി ദബീഹത്ത് സുന്നത്തുണ്ട്. കുട്ടിയുടെ ജനനത്തോടെ അറവിന്റെ സമയമായി. ഒരു മൃഗത്തിൻ്റെ വില ദാനം ചെയ്താൽ അറവിനു പകരം അതു മതിയാവില്ല. ഒരു കുഞ്ഞു ജനിച്ചുവെന്ന മഹത്തായ അനുഗ്രഹത്താൽ സന്തോഷം പ്രകടിപ്പിക്കലും രക്തബന്ധം വിളംബരം ചെയ്യലും അറവിന്റെ ലക്ഷ്യത്തിൽ പെട്ടതാണ്. പ്രസവശേഷം കുട്ടി മരണപ്പെട്ടാലും കുട്ടിയുടെ പേരിലുള്ള അറവു സുന്നത്തുണ്ട്. അതുപോലെത്തന്നെ റുഹു ഊതപ്പെടുന്ന കാലം (120 ദിവസം) കഴിഞ്ഞു പ്രസവിക്കപ്പെട്ട കുട്ടി ചാപ്പിള്ളയാണെങ്കിലും അറവു സുന്നത്തുണ്ട് (ബിഗ്‌്യ: 162). ഏഴാം ദിവസം അറവു നടത്തലാണ് സുന്നത്ത്. അതുതന്നെ അന്നു സൂര്യൻ ഉദിക്കുന്ന സമയത്താവൽ പ്രത്യേകം സുന്നത്തുണ്ട്. പ്രസവം നടന്നതു പകലിലാണെങ്കിൽ ആ ദിവസം കൂട്ടിയാണ് ഏഴു ദിവസം കണക്കാക്കേണ്ടത്. പ്രസവം നടന്ന രാത്രി കണക്കിലെടുക്കുകയില്ല (തുഹ്ഫ: 9/372). ഏഴാം ദിവസം അറവ് നടത്തുന്നില്ലെങ്കിൽ പിന്നെ 14, 21, 28 എന്നിങ്ങനെ ഏഴുകൾ ആവർത്തിച്ചുവരുന്ന ദിവസങ്ങളിലാണ് കുട്ടിയുടെ പേരിലുള്ള അറവ് സുന്നത്തുള്ളത് (ശർഹു ബാഫള്ൽ, കുർദി: 2/308). കുട്ടിയുടെ രക്ഷിതാവിനു അറവു സുന്നത്തായിരിക്കെ അതു നിർവഹിക്കപ്പെടാതെ നീട്ടിക്കൊണ്ടു പോയാൽ കുട്ടിക്കു പ്രായപൂർത്തി ആവലോടുകൂടി രക്ഷിതാവിനു പ്രസ്തുത കർമം നഷ്ടപ്പെടും. ഇനി പ്രായം തികഞ്ഞവനു അവനെ തൊട്ടു അറവു സുന്നത്തുണ്ട്. കുട്ടി ആണായാലും പെണ്ണായാലും ഉളുഹിയ്യത്തിന്റെ നിബന്ധനയൊത്ത ഒരു ആടിനെ അറുത്താൽ മതിയാകും. കുട്ടി ആണാണെങ്കിൽ തുല്യമായ രണ്ടാടും പെണ്ണാണെങ്കിൽ ഒരാടും അറുക്കണമെന്നു ഹദീസിൽ വന്നതുകൊണ്ട് അതു സുന്നത്താണെന്ന് കർമശാസ്ത്ര പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്. ഉളുഹിയ്യത്തിനെപ്പോലെ അഖീഖയിലും ഏഴു ആട്, ഒരു ഒട്ടകം, മാട്, നെയ്യാട്, കോലാട്, ഒട്ടകത്തിന്റെ ഏഴിലൊരു ഭാഗം, മാടിന്റെ ഏഴിലൊന്ന് എന്ന ക്രമത്തിലാണ് ശ്രേഷ്ഠത. കുട്ടി ആണാണെങ്കിലും പെണ്ണാണെങ്കിലും (തുഹ്ഫ: 9/371). ആദ്യം കുട്ടിക്ക് പേരിടുക, പിന്നീട് അറവ്, ശേഷം മുടി കളയുക എന്നതാണ് ക്രമം. കുട്ടിയുടെ പേര് പറഞ്ഞ്, അത് അവന്റെ ദബീഹത്താണ്, അല്ലാഹുവേ ഇതു നീ സ്വീകരിക്കേണമേ എന്നു പ്രാര്‍ത്ഥിച്ചു ബിസ്മി ചൊല്ലി മൃഗത്തെ അറവു നടത്തലാണ് സുന്നത്ത്. മൃഗത്തിന്റെ കഴുത്തിലും കുട്ടിയുടെ തലയിലും കുട്ടിയുടെ തലയിലും കത്തിവെക്കുന്നത് ഒരേ സമയത്താവണമെന്ന ധാരണ ചിലയിടങ്ങളിലുണ്ട്. ഇതിന് അടിസ്ഥാനമില്ല. അഖീഖത്തിന്റെ ഭാഷാര്‍ത്ഥവും ശര്‍ഈ അര്‍ത്ഥവും തമ്മിലുള്ള ബന്ധം വ്യക്തമാക്കാന്‍ വേണ്ടി മുടി കളയുന്ന സമയത്ത് അറവു സുന്നത്താണെന്നു കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം (ബാജൂരി: 2/312, തര്‍ശീഹ്: 206). ഇതിന്റെ ഉദ്ദേശ്യം മുടി കളയല്‍ കര്‍മവും അഖീഖത്തിന്റെ അറഴും ഒരു ദിവസം തന്നെയാവല്‍ സുന്നത്താണെന്നാണ്. ഇക്കാര്യം പറഞ്ഞ ഗ്രന്ഥങ്ങളില്‍തന്നെ അറവിനു ശേമാണ് മുടി കളയേണ്ടതെന്നു വ്യക്തമാക്കിയിട്ടുണ്ട്. അഖീഖത്തിന്റെ മാംസം വേവിച്ചു നല്‍കലും വലതു കുറക് വേവിക്കാതെ വയറ്റാട്ടിക്ക് (പേറ്റിച്ചി) നല്‍കലും സുന്നത്തുണ്ട്. ഒരു വയറ്റാട്ടിയും ഒന്നിലധികം മൃഗങ്ങളുമാണെങ്കില്‍ അവയുടെയെല്ലാം വലതു കുറക് അവര്‍ക്കു നല്‍കല്‍ സുന്നത്തുണ്ട് (തുഹ്ഫ: 9/372). മാംസം മധുരം ചേര്‍ത്തു വേവിക്കലും അറുക്കുന്നവനും തിന്നുന്നവനും എല്ലുകള്‍ പൊട്ടിക്കാതിരിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കലും സുന്നത്തുണ്ട്. മധുരം ചേര്‍ക്കുന്നതില്‍ കുട്ടിയുടെ സ്വഭാവ മാധുര്യത്തിലുള്ള ശുഭലക്ഷണവും എല്ലു പൊട്ടാതിരിക്കുന്നതില്‍ കുട്ടിയുടെ അവയവങ്ങള്‍ രക്ഷപ്പെടുക എന്ന ശുഭലക്ഷണവുമാണുള്ളത് (തുഹ്ഫ: 9/372). അഖീഖത്തറുക്കുമ്പോള്‍ തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്. ഏഴു കുട്ടികളെതൊട്ടു ഒരു മാടിനെ അറുത്താല്‍ ഏഴു പേരെ തൊട്ടും അതു അഖീഖത്താവും (തുഹ്ഫ, ശര്‍വാനി: 9/371). കുട്ടിയുടെ നാട്ടില്‍തന്നെ അറവു നടത്തണമെന്നില്ല. ഏതു നാട്ടില്‍ വെച്ചറുത്താലും അഖീഖത്തിന്റെ പ്രതിഫലം ലഭിക്കുന്നതാണ് (ഫതാവല്‍ കുബ്‌റ: 4/257). ഉള്ഹിയ്യത്തിന്റെ മിക്ക നിയമങ്ങളും അഖീഖത്തിലും ബാധകമാണ്. മൃഗത്തിന്റെ പ്രായം, ഇനം, ഗുണമേന്മ, ന്യൂന്യതകളെതൊട്ടു മുക്തമാകല്‍, നിയ്യത്ത്, അറവ്, സ്വയം ഭക്ഷിക്കല്‍, വിതരണം, സൂക്ഷിച്ചു വെക്കല്‍ എന്നിവയിലെല്ലാം രണ്ടിനും ഒരേ നിയമമാണുള്ളത് (തുഹ്ഫ: 9/371, നിഹായ: 8/138). അഖീഖത്തിനു മാത്രം ബാധകമാകുന്ന ചില നിയമങ്ങളുണ്ട്. ഒന്ന് അറവിന് നിശ്ചിത സമയമില്ല. രണ്ട്: വേവിക്കാതെ തന്നെ ദരിദ്രര്‍ക്കു മാംസ വിതരണം നടത്തല്‍ നിര്‍ബന്ധമില്ല. മൂന്ന്: ധനികര്‍ക്ക് മാംസം ഹദ്‌യയായി ലഭിച്ചാല്‍ ഉടമാവകാശം വരുന്നതാണ് (ഇആനത്ത്: 2/327). അഖീഖത്തിന്റെ ഇറച്ചി അമുസ്‌ലിമിനു ദാനം ചെയ്യാനോ ഭക്ഷിപ്പിക്കാനോ ഹദ്‌യ നല്‍കാനോ പാടില്ല. അഖീഖത്ത് നല്‍കപ്പെടുന്ന നിര്‍ധനരും സമ്പന്നരും മുസ്‌ലിമായിരിക്കണം (ബാജൂരി: 2/313). സദ്യയിലേക്കു ജനങ്ങളെ വിളിച്ചു വരുത്താമെങ്കിലും വേവിച്ച മാംസം (ചാറിനോടു കൂടെ) ദരിദ്രര്‍ക്കു കൊടുത്തയക്കലാണ് ഉത്തമം (ഇആനത്ത്: 2/327). അഖീഖത്ത് മൃഗത്തിന്റെ തോല് സ്വദഖ ചെയ്യുകയാണ് വേണ്ടത്. ഉടമസ്ഥന്‍ ഉപയോഗിക്കുന്നതിനും വിരോധമില്ല. വില്‍പന നിഷിദ്ധമാണ് (തുഹ്ഫ: 9/363). പ്രസവിക്കപ്പെട്ട കുട്ടി ജാരസന്താനമാണെങ്കില്‍ നിര്‍ധനനായ ആ കുട്ടിക്കു ചെലവ് കൊടുക്കേണ്ട കടമ മാതാവിനാണ്. പ്രസ്തുത കുട്ടിക്കു ഉമ്മ അഖീഖത്തറുക്കല്‍ സുന്നത്തുണ്ട് (തുഹ്ഫ: 9/370). കടം വാങ്ങി അഖീഖത്തറുക്കുന്ന സമ്പ്രദായം ഇന്നു കണ്ടുവരുന്നുണ്ട്. അത് ഭൂഷണമല്ല. അതുപോലെത്തന്നെ കടം ഉള്ളവര്‍ അത് വീട്ടാനുള്ള സംഖ്യകൊണ്ട് അഖീഖത്ത് അറുക്കുന്നതും ശരിയല്ല.
Monday, 25 November 2024
ഇസ്ലാമിൽ മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും മഹത്വം
ക്ളോണിംഗ് പോലെയുള്ള നൂതന പ്രശ്നങ്ങള്‍ രംഗത്തുവരുമ്പോഴാണ് ഇസ്ലാമിക ഫിഖ്ഹ് ഗ്രന്ഥങ്ങളുടെ പ്രസക്തിയും വ്യാപ്തിയും സമഗ്രതയും കാലികതയും കൂടുതല്‍ മനസ്സിലാക്കാന്‍ സമൂഹത്തിന് അവസരം ലഭിക്കുന്നത്. അനാവശ്യകാര്യങ്ങളെക്കുറിച്ചു ചര്‍വ്വിത ചര്‍വ്വണം നടത്തി സമയം കളയുന്നുവെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളെക്കുറിച്ചു ചില മോഡേണിസ്റ്റുകള്‍ ആരോപിക്കുവാന്‍ കാരണമായ ചില നിയമ വിശകലനങ്ങളില്‍ പെട്ടതാണ് ഇവയെന്നോര്‍ക്കു മ്പോഴാണു നമ്മുടെ ഫിഖ്ഹിന്റെ പുതുമ കൂടുതല്‍ തെളിഞ്ഞു വരുന്നത്.
ഒരു കുട്ടി മാതാവിലേക്കോ പിതാവിലേക്കോ ബന്ധം ചേര്‍ക്കപ്പെടുന്നതിനു ചില ഉപാധികളുണ്ട്. പ്രസ്തുത ഉപാധികള്‍ സമ്മേളിക്കുമ്പോള്‍ മാത്രമാണ് അവരെ അവന്റെ മാതാപിതാക്കളായി പരിഗണിക്കുക. ഒരു ശിശുവുമായി ഒരു സ്ത്രീക്കു മാതൃബന്ധം സ്ഥാപിതമാവണമെങ്കില്‍ അഥവാ അതിന്റെ മാതാവായി അവളെ പരിഗണിക്കണമെങ്കില്‍, രണ്ടു നിബന്ധനകളാണുള്ളത്. ഒന്ന്, അത് അവളുടെ ശരീരഭാഗം (കോശം) ആവുക. രണ്ട്, അതു പൂര്‍ണ്ണ മനുഷ്യനായി അവളില്‍ നിന്നു പുറത്തു വരിക. ഈ രണ്ടു നിബന്ധനകള്‍ ഒത്തു ചേര്‍ന്നാല്‍ ശിശുവിന്റെ മാതാവ് അവള്‍ തന്നെ. അതുകൊണ്ടാണു വ്യഭിചാരത്തില്‍ അവള്‍ക്കു ജനിക്കുന്ന ശിശുവിനു, വ്യഭിചാരി പിതാവാകില്ലെങ്കിലും, അവള്‍ മാതാവായി പരിഗണിക്കപ്പെടുന്നത്. കാരണം, സ്ത്രീയുടെ ഒരു ഭാഗമാണ് അവളുടെ ലൈംഗിക കോശമായ അണ്ഡം. അണ്ഡം ബീജവുമായി സംഗമിച്ചാണല്ലോ ഭ്രൂണം ഉണ്ടാകുന്നത്. ഈ ഭ്രൂണമാണല്ലോ പരിണാമ ദശകള്‍ പിന്നിട്ടു, പിന്നീടു ശിശുവായി അവളുടെ ഗര്‍ഭാശയത്തില്‍ നിന്നു പുറത്തുവരുന്നത്.
സ്ത്രീയുടെ അണ്ഡം പോലെതന്നെ പുരുഷ ബീജവും ഭ്രൂണത്തില്‍ ഒരു ഭാഗമായി വര്‍ത്തിക്കുന്നുണ്ടെങ്കിലും അതു മനുഷ്യരൂപം പൂണ്ടു പുറത്തു വരുന്നതു സ്ത്രീയില്‍ നിന്നു മാത്രമാണ്. അതുകൊണ്ട് ശുക്ളത്തിനു വ്യഭിചാര രൂപത്തില്‍ പവിത്രതയില്ലെങ്കിലും മാതൃത്വം സ്ഥാപിതമാകുന്നു; പിതൃത്വം സ്ഥാപിതമാകുന്നില്ല. തുഹ്ഫഃ 7:299-ല്‍ നിന്ന് ഇതു ഗ്രഹിക്കാം.
ഒരു പുരുഷന്റെ ബീജത്തില്‍ നിന്നു ജനിച്ച ശിശു അവന്റേതായി പരിഗണിക്കണമെങ്കില്‍ അഥവാ ആ ശിശുവിന്റെ പിതാവായി അവന്‍ പരിഗണിക്കപ്പെടണമെങ്കില്‍ ബീജസ്ഖലനം നിയമാനുസൃതമായിരിക്കണം. തനിക്കു സംഭോഗം അനുവദനീയമായ ഒരു സ്ത്രീയെയോ അല്ലെങ്കില്‍ അവളെന്നു തെറ്റിദ്ധരിച്ചു മറ്റു വല്ല സ്ത്രീയെയോ സംഭോഗം നടത്തുക മുഖേന ജനിക്കുന്ന കുട്ടിയുടെ പിതൃത്വം അവനുണ്ടായിരിക്കും. നിയമാനുസൃതമല്ലാത്ത സംഭോഗത്തിലൂടെ -വ്യഭിചാരത്തിലൂടെ- ജനിക്കുന്ന ശിശുവിനു മാതാവുണ്ടാകുമെങ്കിലും പിതാവുണ്ടായിരിക്കില്ല.
ഇത്യാദി വിഷയങ്ങളിലെല്ലാം സംഭോഗത്തിന്റെ സ്ഥാനം തന്നെയാണ് ബീജം കയറ്റുന്നതിനും കര്‍മശാസ്ത്രം നല്‍കിയിട്ടുള്ളത്. പക്ഷേ, സംഭോഗവും ബീജം പ്രവേശിപ്പിക്കലും തമ്മില്‍ ഒരു അന്തരമുണ്ട്. ബീജം പുരുഷനില്‍ നിന്നെടുക്കുമ്പോഴും സ്ത്രീയില്‍ പ്രവേശിപ്പിക്കുമ്പോഴും നി യമാനുസൃതമായിരിക്കണം. നിയമലംഘനത്തിലൂടെ പവിത്രത നഷ്ടപ്പെട്ട രീതിയില്‍ അ തെടുക്കുകയോ കയറ്റുകയോ ചെയ്താല്‍ പിതൃത്വം സ്ഥാപിതമാവുകയില്ല. മാതൃത്വം സ്ഥാപിതമാവാന്‍ മുന്‍ ഉപാധികള്‍ മാത്രം മതി. ഈ നിബന്ധനയാവശ്യമില്ല. ഇതു തുഹ്ഫഃ (7:302) യുടെ പ്രസ്താവനയില്‍ നിന്നു വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.
സംഭോഗത്തില്‍ ബീജം പുറപ്പെടുമ്പോള്‍ മാത്രം നിയമാനുസൃതമായാല്‍ മതി; സ്ത്രീയിലേക്കു പ്രവേശിക്കുമ്പോള്‍ പവിത്രത ഉണ്ടായിക്കൊള്ളണമെന്നില്ല. ഉദാഹരണത്തിനു ഒരാള്‍ തന്റെ ഭാര്യയാണെന്നു ധരിച്ചു ഒരന്യസ്ത്രീയെ സംഭോഗിച്ചു. അവളാകട്ടെ അന്യപുരുഷനാണെ ന്നറിഞ്ഞുകൊണ്ട് അവനു വഴങ്ങി. ഈ ഭോഗം പുരുഷനെ സംബന്ധിച്ചിടത്തോളം കുറ്റമറ്റതും സ്ത്രീക്കു വ്യഭിചാരവുമാണ്. അതുകൊണ്ടു, ബീജത്തിന്റെ പുറപ്പാടു പവിത്രമെങ്കിലും പ്രവേശം അവിശുദ്ധമാണ്. പക്ഷേ, പ്രവേശ സമയത്തെ അവിശുദ്ധി ഇവിടെ പരിഗണനീയമല്ല. കാരണം പുറപ്പാടും പ്രവേശവും- വിശുദ്ധിയും അവിശുദ്ധിയും- ഒരേ സമയം പരസ്പരം ഏറ്റുമുട്ടുമ്പോള്‍ പുറപ്പാടിനും അതിന്റെ വിശുദ്ധി ക്കുമാണു പരിഗണന. അതുകൊണ്ടു പുരുഷനു പിതൃത്വം ലഭിക്കുന്നു. എന്നാല്‍ ബീജം പുരുഷനില്‍ നിന്നെടുത്തു സ്ത്രീയില്‍ പ്രവേശിപ്പിക്കുന്നുവെങ്കില്‍ എടുക്കുമ്പോഴും വെക്കുമ്പോഴും രണ്ടവസരത്തിലും നിയമ വിശുദ്ധി വേണം; സംഭോഗത്തിലെന്ന പോലെ പുറപ്പാടു സമയത്തു തന്നെ ഇവിടെ പ്രവേശവും നടക്കുന്നില്ല. അതുകൊണ്ട് അവ രണ്ടും രണ്ടായിതന്നെ ഗണിക്കേണ്ടതാണ്. ഇതാണു ഫിഖ്ഹിലെ പ്രബലമായ അഭിപ്രായം. ഇബ്നു ഹജര്‍ (റ) ഇക്കാര്യം തുഹ്ഫഃ (7:303304) യില്‍ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്.
ക്ളോണ്‍ ശിശുവിന്റെ മാതാപിതാക്കള്‍
ചുരുക്കത്തില്‍, ഫിഖ്ഹിന്റെ വീക്ഷണത്തില്‍ ഒരു സ്ത്രീയുടെ അണ്ഡത്തിനു പങ്കുള്ള ഭ്രൂണത്തെ അവള്‍ ഗര്‍ഭം ധരിച്ചു പ്രസവിച്ചാല്‍ അവള്‍ അതിന്റെ മാതാവാകും. അതു സംഭോഗം മുഖേനയാവട്ടെ; അല്ലെങ്കില്‍ ബീജം കയറ്റുക വഴിയാവട്ടെ; നിയമാനുസൃതമാവട്ടെ, അല്ലാതിരിക്കട്ടെ.
ഇനി പിതൃത്വത്തിന്റെ കാര്യം പറയാം. പുരുഷബീജം പുറത്തുവന്നതു നിയമാനുസൃതമായ സംഭോഗം വഴിയാണോ എന്നാല്‍ ബീജോടമ കുട്ടിയുടെ പിതാവാകും. അപ്രകാരം തന്നെ ഹലാലായ വിധത്തില്‍ പുറത്തെടുത്ത പുരുഷബീജം, ഹലാലായ മാര്‍ഗ്ഗത്തില്‍ തന്നെ സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ പ്രവേശിപ്പിച്ചാല്‍ അതില്‍ ജനിക്കുന്ന കുഞ്ഞിന്റെ പിതൃത്വം ബീജോടമയ്ക്കുണ്ടായിരിക്കും.
ഈ നിയമങ്ങളുടെ വെളിച്ചത്തില്‍ ക്ളോണിങ് ശിശുവെക്കുറിച്ചു നമുക്ക് വിശകലനം നടത്താം. ന്യൂക്ളിയസ് നീക്കം ചെയ്ത അണ്ഡത്തില്‍ മറ്റൊരാളുടെ ലൈംഗികേതര കോശത്തിലെ ന്യൂക്ളിയസ് വെച്ചാണല്ലോ ഇവിടെ ഭ്രൂണം ഉണ്ടാക്കുന്നത്. ഇത് ഒരു സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ നിക്ഷേപിച്ചു ക്ളോണിങ് ശിശുവെയും നിര്‍മ്മിക്കുന്നു. ഇവിടെ സാധ്യതകള്‍ പലതുണ്ട്. കോശ ദാതാവ് ആണോ പെണ്ണോ ആവാം. ആണാണെങ്കില്‍ അണ്ഡോടമയുടെ ഭര്‍ത്താവോ അന്യനോ ആകാം. ഭ്രൂണം നിക്ഷേപിക്കുന്ന ഗര്‍ഭാശയം, അണ്ഡോടമയുടേതോ മറ്റൊരു സ്ത്രീയുടേതോ ആകാം.
ഒരു സ്ത്രീയുടെ അണ്ഡവും അവളുടെ ഭര്‍ത്താവിന്റെ കോശവും ചേര്‍ത്തു ഭ്രൂണം അ വളുടെ തന്നെ ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കുന്നുവെങ്കില്‍ അവള്‍ ആ ശിശുവിന്റെ മാ താവു തന്നെ. കാരണം, സ്ത്രീയുടെ അണ്ഡഭാഗത്തിനു ഭ്രൂണത്തില്‍ പങ്കുള്ളതു കൊ ണ്ടും മനുഷ്യരൂപം പൂണ്ട ശേഷം അതിനെ അവള്‍ പ്രസവിച്ചതു കൊണ്ടും മാതൃത്വത്തിന്റെ രണ്ട് ഉപാധികളും ഇവിടെ സമ്മേളിച്ചിരിക്കുന്നു.
ഇനി, ഭര്‍ത്താവിന്റെ ലൈംഗികേതര കോശവും സ്ത്രീയുടെ, ന്യൂക്ളിയസ് നീക്കം ചെയ്ത അണ്ഡവും ചേര്‍ത്തു രൂപപ്പെടുത്തിയ ഭ്രൂണം മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നി ക്ഷേപിച്ചു ക്ളോണ്‍ ശിശുവിനു ജന്മം നല്‍കുന്നുവെങ്കില്‍ അതിനു മാതാവില്ല. ഒന്നാമത്തവളും രണ്ടാമത്തവളും മാതാവാകില്ല. കാരണം, അണ്ഡഭാഗം ഒന്നാമത്തവളുടേതെങ്കിലും അവളല്ല കുട്ടിയെ പ്രസവിച്ചത്. രണ്ടാമത്തവള്‍ പ്രസവിച്ചുവെങ്കിലും ഭ്രൂണത്തില്‍ അവള്‍ക്കു പങ്കാളിത്തമില്ല.
ഒരു സ്ത്രീയുടെ, ന്യൂക്ളിയസ് നീക്കം ചെയ്ത അണ്ഡത്തോടു മറ്റൊരു സ്ത്രീയുടെയോ അന്യ പുരുഷന്റെയോ ശരീരകോശം ചേര്‍ത്ത് അവളുടെ (അണ്ഡോടമയുടെ) ഗര്‍ഭപാത്രത്തില്‍ തന്നെ നിക്ഷേപിക്കുന്നുവെങ്കില്‍ അവള്‍ കുട്ടിയുടെ മാതാവു തന്നെ. കാരണം, അണ്ഡോടമ തന്നെയാണല്ലോ കുട്ടിയെ പ്രസവിച്ചത്. ഒരു സ്ത്രീയുടെ അണ്ഡമെടുത്ത് ആണോ പെണ്ണോ ആയ മറ്റൊരാളുടെ ശരീര കോശം ചേര്‍ത്തു മറ്റൊരു അന്യസ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നുവെങ്കില്‍ ക്ളോണ്‍ ശിശുവിനു മാതാവില്ല. അണ്ഡോടമ പ്രസവിക്കാത്തതു കൊണ്ടും പ്രസവിച്ചവള്‍ക്കു ഭ്രൂണത്തില്‍ പങ്കില്ലാത്തതു കൊണ്ടും.
എന്നാല്‍, ഒരു സാഹചര്യത്തിലും ക്ളോണ്‍ മനുഷ്യനു പിതാവുണ്ടായിരിക്കില്ല. കാരണം, കോശം എടുക്കുമ്പോഴും കയറ്റുമ്പോഴും പവിത്രതയുണ്ടെങ്കില്‍ മാത്രമേ പിതൃത്വം സ്ഥാ പിതമാവുകയുള്ളൂവെന്നു നേരത്തേ പറഞ്ഞുവല്ലോ. പുരുഷന്റെ ശരീര കോശം അ വന്റെ ശരീരത്തിന്റെ ഒരു ഭാഗമായതു കൊണ്ടു പ്രത്യുല്‍പാദനാവശ്യാര്‍ഥം അതെടുക്കുന്നതു തന്നെ ഹറാമാണ്. ഒരു മനുഷ്യന്റെ ശരീരഭാഗം -അതു ചെറുതാകട്ടെ, വലുതാകട്ടെ- എടുക്കണമെങ്കില്‍ ആ ശരീരത്തിന്റെ അനിവാര്യമായ ഒരാവശ്യത്തിനു വേണ്ടിയായിരിക്കണം. ശരീരത്തിന്റെ സ്വന്തമായ ആവശ്യം തന്നെ അനിവാര്യമല്ലെങ്കില്‍ അതെടുക്കല്‍ അനുവദനീയമല്ല. അപ്രകാരം തന്നെ മറ്റൊരാളുടെ ആവശ്യത്തിനു വേണ്ടിയും സ്വന്തം ശരീരഭാഗം എടുക്കുന്നതു നിഷിദ്ധവും കുറ്റകരവുമാണ്.
ഒരാളുടെ ശരീര ഭാഗം മുറിച്ചെടുക്കാവുന്ന ആവശ്യങ്ങള്‍ ഇസ്ലാമിക കര്‍മശാസ്ത്ര വീക്ഷണത്തില്‍ രണ്ടെണ്ണമാണ്. ഒന്ന്, ചികിത്സാവശ്യാര്‍ഥം ശരീരത്തിന്റെ വല്ല ഭാഗവും മുറിച്ചു മാറ്റുക. മുറിക്കുന്നതു കൊണ്ടു കൂടുതല്‍ അപകട സാധ്യതയില്ലെങ്കില്‍ മാത്രമേ ഈ ചികിത്സ അനുവദിക്കപ്പെടുകയുള്ളൂ. ആരോഗ്യ സംരക്ഷണത്തിനായി ഞരമ്പു മുറിക്കുക, കാന്‍സര്‍ പിടിച്ച അവയവം മുറിച്ചു മാറ്റുക, വൈകൃതം നീക്കാന്‍ മുഴ മുറിച്ചു നീക്കുക മുതലായ കാര്യങ്ങള്‍ ഈയിനത്തില്‍പ്പെട്ടതാണ്. മിന്‍ഹാജ്, തുഹ്ഫഃ, മുഗ്നി (മിന്‍ഹാജ:് പേ: 177,തുഹ്ഫ: 9/194,മുഗ്നി:4/200)മുതലായ ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
രണ്ടാമത്തെ ആവശ്യം, ഒന്നും ഭക്ഷിക്കാന്‍ കിട്ടാതെ വരുമ്പോള്‍ ശരീരത്തിന്റെ ഒരു ഭാഗം മുറിച്ചെടുത്തു ഭക്ഷിക്കുകയാണ്. ആത്മരക്ഷാര്‍ഥം ഇങ്ങനെ മുറിച്ചെടുക്കല്‍ അനുവദനീയമാകുന്നതിനു രണ്ട് ഉപാധികളുണ്ട്. ശവം പോലും ഭക്ഷിക്കാന്‍ കിട്ടാതിരിക്കുക. മുറിച്ചെടുക്കുന്നതിലുള്ള അപകടാശങ്ക അതു മുറിച്ചെടുത്തു കഴിക്കാതിരിക്കുന്നതിലുള്ളതിനേക്കാള്‍ കുറവായിരിക്കുക. ഇവയാണു രണ്ട് ഉപാധികള്‍. ഇക്കാര്യം ഇമാം നവവി (റ) തന്റെ വിശ്വവിഖ്യാത ഗ്രന്ഥമായ മിന്‍ഹാജില്‍ (188) രേഖപ്പെടുത്തിയിട്ടുണ്ട്.
ഇത് അനുവദനീയമാകുന്നതിനുള്ള കാരണം തുഹ്ഫഃ(9/397) വിവരിക്കുന്നു: “പൂര്‍ണ ശരീരം അവശേഷിപ്പിക്കുന്നതിനു വേണ്ടി അല്‍പഭാഗം മുറിച്ചെടുക്കുകയാണ് ഇവിടെ ചെയ്തിട്ടുള്ളത്. അപ്പോള്‍ അതു കാന്‍സര്‍ ബാധിച്ച കൈ മുറിച്ചു മാറ്റുന്നതിനു തുല്യമാണ്”.
ക്ളോണ്‍ ശിശുവിനെ സൃഷ്ടിക്കുവാന്‍ ശരീരകോശം പറിച്ചെടുക്കുന്നത് അനുവദനീയമായ ഈ രണ്ടാവശ്യങ്ങളിലും പെടില്ല. മറ്റൊരാളുടെ ആത്മ രക്ഷക്കുവേണ്ടി പോലും സ്വന്തം ശരീരഭാഗം മുറിച്ചു കൊടുക്കാന്‍ പാടില്ലയെന്നാണ് നിയമം (മിന്‍ഹാജ്: 188). അ പ്പോള്‍, കോശം നിയമവിരുദ്ധമായാണ് എടുത്തിട്ടുള്ളത്. അതുകൊണ്ട് വ്യഭിചാരത്തിലെ ബീജമെന്ന പോലെതന്നെ അതിനു പവിത്രതയില്ല. പവിത്രതയില്ലാത്തതു കൊണ്ടുതന്നെ പി തൃത്വം സ്ഥിരപ്പെടുകയുമില്ല. പുരുഷകോശത്തില്‍ നിന്നു ക്ളോണ്‍ ചെയ്ത ശിശുവിന്റെ കാര്യമാണ് ഇത്രയും പറഞ്ഞത്. സ്ത്രീയുടെ ശരീര കോശത്തില്‍ നിന്നാണു ക്ളോണ്‍ ചെയ്യുന്നതെങ്കില്‍ പിതാവില്ലെന്നു പറയേണ്ടതില്ലല്ലോ.
ചുരുക്കത്തില്‍, ക്ളോണ്‍ മനുഷ്യനു ചില പ്രത്യേക സാഹചര്യങ്ങളില്‍ മാതാവുണ്ടാകുമെങ്കിലും ഒരു സാഹചര്യത്തിലും പിതാവുണ്ടായിരിക്കില്ല. ഈ തന്തയില്ലാത്ത സന്താനങ്ങളായിരിക്കാം ലോകാവസാനത്തെ അഭിമുഖീകരിക്കുന്ന ദുഷ്ടജനം.
ക്ളോണ്‍ മനുഷ്യന്റെ അവകാശങ്ങളും ബാധ്യതകളും
ക്ളോണ്‍ മനുഷ്യനു മാതാവുണ്ടാകുന്ന സാഹചര്യത്തില്‍ അവന് അവളില്‍ നിന്ന് അനന്തരാ വകാശം ലഭിക്കുന്നതും അവളുടെ പുത്രീ പുത്രന്മാര്‍ അവന്റെ സഹോദരീ സഹോദരന്മാരാ കുന്നതുമാണ്. പിതാവില്ലെന്ന പോലെത്തന്നെ മാതാവും ഇല്ലാതെ വരുന്ന സാഹചര്യത്തില്‍ സമൂഹത്തില്‍ അവനു യാതൊരു വിധ കുടുംബ ബന്ധവുമുണ്ടായിരിക്കില്ല. മുലകുടി ബന്ധത്തിലുള്ള മാതാപിതാക്കന്മാരും സഹോദരീ സഹോദരന്മാരും മാത്രമേ ഉണ്ടായിരിക്കു കയുള്ളൂ.
പിതാവില്ലാത്ത സാഹചര്യത്തിലും മാതാവും പിതാവുമില്ലാത്ത സാഹചര്യത്തിലും, ബു ദ്ധിയുണ്ടെങ്കില്‍ അവനെ മറ്റുള്ളവരെപ്പോലെ മനുഷ്യനായി പരിഗണിക്കുന്നതാണ്. മാനുഷികമായ വിധിവിലക്കുകള്‍ അവനും ബാധകമായിരിക്കും. മാനുഷികതയ്ക്കു മാതാപിതാക്കള്‍ ആവശ്യമില്ല. ആദിമ മനുഷ്യരായ ആദം, ഹവ്വാ (അ) എന്നിവര്‍ക്ക് മാതാപിതാക്കളില്ലല്ലോ. വിശേഷബുദ്ധിയാണു മാനുഷിക ബാധ്യതകള്‍ ബാധകമാക്കുന്നതിന് ആധാരം. തുഹ്ഫഃയുടെ പ്രസ്താവനയില്‍ നിന്ന് ഇതു ഗ്രഹിക്കാം.
‘മനുഷ്യര്‍ക്കു ജനിച്ച കുട്ടി നായയുടെ രൂപത്തിലാണെങ്കിലും ശുദ്ധമാണ്. നായരൂപത്തിലുള്ള മനുഷ്യക്കുട്ടി സംസാരവും ബുദ്ധിയുമുള്ളവനെങ്കില്‍ മതത്തിന്റെ വിധിവിലക്കുകള്‍ക്കു വിധേയനാണ്. കാരണം, വിശേഷ ബുദ്ധിയാണു മതബാധ്യതയ്ക്ക് ആധാരം. അത് ഇവിടെയുണ്ടല്ലോ. രണ്ടാടുകള്‍ ചേര്‍ന്നുണ്ടായ മനുഷ്യരൂപത്തിലുള്ള കുട്ടിയും, ബുദ്ധിയും സംസാരശേഷിയുമുള്ളവനാണെങ്കില്‍ മതബാധ്യതയുള്ളവനായി പരിഗണിക്കപ്പെടും (തുഹ്ഫഃ 1-291).
Saturday, 4 November 2023
മനുഷ്യ സർഗ്ഗാത്മകതയുടെ രഹസ്യം
മനുഷ്യ സൃഷ്ടിപ്പ് മണ്ണില്‍നിന്നാണെന്ന് (തുറാബ്) ഖുര്‍ആന്‍ പറയുന്നുണ്ട്. മറ്റൊരിടത്ത് ഉണങ്ങിയ ചെളിയില്‍ (ത്വീന്‍ ലാസിബ്) നിന്നാണെന്നും പറയുന്നു. ഉറച്ച കളിമണ്ണില്‍ (സ്വല്‍സ്വാല്‍) നിന്ന് പടച്ചു എന്ന് വേറൊരു സ്ഥലത്തും! ഇത് ഖുര്‍ആനിലെ സ്പഷ്ട വൈരുധ്യങ്ങള്‍ക്ക് ഒരു ഉദാഹരണമാണ്.
ഇതിലും വ്യക്തമായ മറ്റൊരു വൈരുധ്യം കാണുക. ഖുര്‍ആന്‍ പറയുന്നു:
‘താങ്കള്‍ ക്ഷമ കൈക്കൊള്ളുക. അല്ലാഹുവിന്റെ സഹായത്താല്‍ മാത്രമാണ് താങ്കള്‍ക്ക് ക്ഷമിക്കാന്‍ കഴിയുന്നത്’ (നഹ്‌ല് 127/16). ‘നിശ്ചയം, ഈ ഖുര്‍ആന്‍ ഒരു ഉദ്‌ബോധനമാണ്; അതുകൊണ്ട്, ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍ തന്റെ നാഥനിലേക്കുള്ള ഒരു വഴി ഉണ്ടാക്കിക്കൊള്ളട്ടെ'(അല്‍ ഇന്‍സാന്‍ 28/76).
നല്ലത് ഉദ്ദേശിക്കാനും ചെയ്യാനും കല്‍പ്പിക്കുന്ന അല്ലാഹു തൊട്ടുടനെ തന്നെ മനുഷ്യന്റെ ഇച്ഛാ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നു: ‘അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് ഉദ്ദേശിക്കാന്‍ കഴിയൂ; നിശ്ചയം അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു'(29/76).
വിമര്‍ശനങ്ങളാണ്. ഓരോന്നായി പരിശോധിക്കാം. എന്റെ വീട് മണ്ണു കൊണ്ടും ചെളി കൊണ്ടും കട്ട കൊണ്ടും നിര്‍മിതമാണെന്ന് ഒരാള്‍ പറയുന്നതില്‍ വൈരുധ്യമുണ്ടോ? ബുദ്ധിയുള്ളവര്‍ മനസിലാക്കുക ഈ പറഞ്ഞതെല്ലാം അടിസ്ഥാനപരമായി ഒന്നുതന്നെയാണ് എന്നാണ്. വ്യത്യസ്ത കോണുകളിലൂടെ മൂന്നും അടിസ്ഥാന ഘടകമാണെന്ന് പറയാം. മൂലസത്ത മണ്ണുതന്നെ. അതില്‍ വെള്ളം ചേര്‍ത്ത് ചെറിയ രൂപമാറ്റം വരുത്തിയതാണ് ചെളി. അത് വീണ്ടും രൂപമാറ്റം സ്വീകരിച്ചതാണ് കട്ട.
മനുഷ്യനെ മണ്ണില്‍ നിന്നാണ് പടച്ചത് എന്ന് പറയുമ്പോള്‍ മനുഷ്യന്റെ മൂലസത്തയാണ് അല്ലാഹു പരിചയപ്പെടുത്തുന്നത്. മണ്ണ് വെള്ളവുമായി ചേര്‍ക്കുമ്പോള്‍ രൂപപ്പെടുന്ന സൃഷ്ടിപ്പിന്റെ അടുത്ത ഘട്ടം ചെളി ആണെന്നും വ്യക്തമാക്കുന്നു. ചെളി ഉണങ്ങി കട്ടയായ ശേഷമുള്ള സൃഷ്ടിപ്പിന്റെ അടുത്ത ഘട്ടത്തെയാണ് പിന്നീട് പരിചയപ്പെടുത്തുന്നത്. ഇതില്‍ എവിടെയാണ് വൈരുധ്യമുള്ളത്! മനുഷ്യസൃഷ്ടിപ്പുമായി ബന്ധപ്പെട്ട വ്യത്യസ്ത പരാമര്‍ശങ്ങള്‍ ഒരിക്കലും പരസ്പര വിരുദ്ധമാവുന്നില്ല.
രണ്ടാമത്തെ വിമര്‍ശനം നോക്കാം. ‘താങ്കള്‍ ക്ഷമ കൈക്കൊള്ളുക. അല്ലാഹുവിന്റെ സഹായത്താല്‍ മാത്രമാണ് താങ്കള്‍ക്ക് ക്ഷമിക്കാന്‍ കഴിയുന്നത്’ (നഹ്‌ല് 127/16). ഈ വചനത്തില്‍ ആദ്യം പറഞ്ഞതും രണ്ടാമത് പറഞ്ഞതും പരസ്പര വിരുദ്ധമല്ല. മനുഷ്യന്റെ ‘അടിമത്വം'(ഉബൂദിയ്യത്ത്), അല്ലാഹുവിന്റെ ‘ഉടമത്വം’ (മുലൂകിയ്യത്ത്) എന്നിവ കൃത്യമായി ഗ്രഹിച്ചുകഴിഞ്ഞാല്‍ തീരുന്ന പ്രശ്നമേയുള്ളൂ.
‘നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു’ (അല്‍ ഫാതിഹ 5/1) എന്നര്‍ഥം വരുന്ന വചനം ദിനേനെ പരായണം ചെയ്യുന്ന, അല്ലാഹുവിന് വിധേയപ്പെട്ടു ജീവിക്കുന്ന വിശ്വാസിയോട് കൂടുതല്‍ വ്യക്തമാക്കേണ്ട ആവശ്യമില്ല. പ്രത്യുത, അഹന്ത നിമിത്തം അല്ലാഹുവിനു വിധേയപ്പെടാത്ത വിമര്‍ശകരോട് പറയട്ടെ, അല്ലാഹു സമയാസമയം കഴിവു നല്‍കുന്നതു കൊണ്ടും സഹായം നല്‍കുന്നതു കൊണ്ടുമാണ് മനുഷ്യന്റെ ഓരോ പ്രവര്‍ത്തനങ്ങളും നടക്കുന്നത്. ദൈവ കല്പനയുടെ പരിധിയില്‍ വരുന്ന കാര്യങ്ങളും തഥൈവ. ചെയ്തിരിക്കേണ്ട കാര്യം മനുഷ്യന്‍ ചെയ്യുന്നതും വിട്ടുനില്‍ക്കേണ്ട കാര്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും അല്ലാഹുവിന്റെ സഹായം കൊണ്ടും അവന്‍ കഴിവു നല്‍കുന്നതു കൊണ്ടുമാണ്.
അല്ലാഹുവിന്റെ കല്പനകളും വിരോധനകളും പ്രഥമമായി ബന്ധിക്കുന്നത് പ്രവര്‍ത്തനങ്ങളോടല്ല, മറിച്ച് അല്ലാഹുവിനോട് അതിനുള്ള സഹായം ചോദിക്കുന്നതിനോടാണ്. അത് മനുഷ്യന്റെ ബാധ്യതയാണ്. തന്റെ അശക്തതയും ആവശ്യവും അല്ലാഹുവിനോട് ബോധിപ്പിക്കുന്നതിലൂടെയാണ് ആ ബാധ്യത നിറവേറുന്നത്, പ്രവര്‍ത്തനങ്ങള്‍ പൂര്‍ണത കൈവരിക്കുന്നത്. അതിന്റെ പരമമായ പ്രകടനമാണ് ‘ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്’ എന്ന വാക്യം. അല്ലാഹുവിന്റെ സഹായം കൊണ്ടല്ലാതെ ഒരു കഴിവും തനിക്കില്ലെന്നാണ് അര്‍ഥമാക്കുന്നത്.
അല്ലാഹുവിനോടുള്ള പൂര്‍ണമായ അടിമത്വവും വിധേയത്വവും അംഗീകരിക്കുക, അതുള്‍ക്കൊണ്ടു കര്‍മനിരതനാവുക എന്നിവയാണ് ഭൂമുഖത്ത് ജീവിക്കുന്ന കാലത്തോളം ഒരു മനുഷ്യന്റെ പ്രധാന ബാധ്യത. ഞാന്‍ അങ്ങേയറ്റം അശക്തനാണെന്നും സ്വയം ഒന്നിനും കഴിവില്ലാത്തവനാണെന്നും തിരിച്ചറിയുകയും ബോധ്യപ്പെടുകയും ചെയ്യുമ്പോഴാണ് മനുഷ്യന്‍ അതിനു പ്രാപ്തനാവുന്നത്. അല്ലാഹുവിനു പൂര്‍ണമായി വിധേയപ്പെട്ടാല്‍ മനുഷ്യന് ഐഹിക ലോകത്തും പരലോകത്തും ആവശ്യമുള്ളതെല്ലാം അവന്‍ നല്‍കും. ഈ നേട്ടമാണ് പരമമായ ലക്ഷ്യം. അതിനു വഴിയൊരുക്കുന്ന പൂര്‍ണമായ വിധേയപ്പെടലിലേക്കാണ് ‘അതിനാല്‍ അല്ലാഹുവിലേക്ക് നിങ്ങള്‍ ദ്രുതസഞ്ചാരം നടത്തുക. അവയില്‍ നിന്ന് നിങ്ങളിലേക്കുള്ള സ്പഷ്ടമായ മുന്നറിയിപ്പുകാരനാണ് ഞാന്‍’ (ദാരിയാത്ത് 50/51) എന്ന വചനം വെളിച്ചം വീശുന്നത്.
ഇതുപ്രകാരം അല്ലാഹുവിനോടുള്ള പൂര്‍ണ വിധേയത്വം പ്രകടിപ്പിക്കാന്‍ അവന്‍ തന്നെ അധ്യാപനം ചെയ്ത ഭാഷയാണ് ‘നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു’ (അല്‍ ഫാതിഹ 5) എന്നര്‍ഥം വരുന്ന വചനം. എല്ലാ നിസ്‌കാരത്തിലും ഇത് പാരായണം ചെയ്യണമല്ലോ.
‘താങ്കള്‍ ക്ഷമ കൈക്കൊള്ളുക’ എന്ന കല്‍പ്പന മനുഷ്യന്റെ അശക്തതയാണ് പ്രകടമാക്കുന്നത്. ശേഷം, ‘അല്ലാഹുവിന്റെ സഹായത്താല്‍ മാത്രമാണ് താങ്കള്‍ക്ക് ക്ഷമിക്കാന്‍ കഴിയുന്നത്’ എന്ന വചനഭാഗം അത് മറികടക്കാനുള്ള മാര്‍ഗമാണ് മനുഷ്യനോട് നിര്‍ദേശിക്കുന്നത്. അപ്പോള്‍ വചനം മുന്നോട്ടുവെക്കുന്ന ആശയം ഇങ്ങനെ സംഗ്രഹിക്കാം: ‘ഞാന്‍ ആവശ്യപ്പെടുന്ന കാര്യത്തില്‍ സ്വന്തത്തെ താങ്കള്‍ അവലംബിക്കരുത്. അങ്ങനെ ചെയ്താല്‍ താങ്കളുടെ അശക്തത മറികടക്കാനാവില്ല.
മറിച്ച് അല്ലാഹുവിനോട് അശക്തത തുറന്നു പറയുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്യുക. അങ്ങനെ ചെയ്യുമ്പോഴാണ് എന്റെ കഴിവിനെ താങ്കള്‍ പൂര്‍ണമായി അംഗീകരിക്കുന്നവനും അത് പ്രകടമാക്കുന്നവനുമാവുക. എങ്കില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ഞാന്‍ നല്‍കും’.
ക്ഷമ (സ്വബ്റ്) സംബന്ധമായി ഖുര്‍ആന്‍ പറഞ്ഞതില്‍ വൈരുധ്യമില്ലെന്ന് ബോധ്യപ്പെട്ടില്ലേ? അതുപോലെയാണ് മനുഷ്യന്റെ ഉദ്ദേശ്യത്തെ (മഷീഅത്ത്) പറ്റിയും പറയാനുള്ളത്.
ഭൗതിക ജീവിതത്തില്‍ അല്ലാഹുവിലേക്കുള്ള പാന്ഥാവും സച്ചരിതരുടെയും പാപികളുടെയും മടക്കസ്ഥാനവും വിശദീകരിച്ചശേഷം അല്ലാഹു പറയുന്നു: ‘നിശ്ചയം, ഈ ഖുര്‍ആന്‍ ഒരു ഉദ്‌ബോധനമാണ്; അതുകൊണ്ട്, ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍ തന്റെ നാഥനിലേക്കുള്ള ഒരു വഴി ഉണ്ടാക്കിക്കൊള്ളട്ടെ'(അല്‍ ഇന്‍സാന്‍ 28/76).
സത്യപാന്ഥാവ് ഏതാണെന്ന് വിശദീകരിച്ച ശേഷം ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാന്‍ അല്ലാഹു അനുവാദം നല്‍കുന്നു. ഈമാനിനു ശേഷം ഏറ്റവും വലിയ അനുഗ്രഹമായ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം, ചിന്തിച്ച് തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയെപ്പറ്റിയാണ് പിന്നീട് അല്ലാഹു ഉണര്‍ത്തുന്നത്.
അത് മനുഷ്യന്റെ മാത്രം പ്രത്യേകതയാണ്. മറ്റു ജീവികള്‍ക്ക് അല്ലാഹു ആ കഴിവ് നല്‍കിയിട്ടില്ല. അവയുടെ പ്രകൃതിപരമായ ജീവല്‍ക്രമത്തില്‍ (ഗരീസത്ത്) അവ ജീവിക്കുന്നു. വേണമെങ്കില്‍ അല്ലാഹുവിന് ചിന്തിച്ച് കാര്യങ്ങള്‍ ചെയ്യാനുള്ള മനുഷ്യന്റെ കഴിവ് എടുത്തുകളയാം. അപ്പോള്‍ മറ്റു മൃഗങ്ങളെ പോലെ മനുഷ്യനും ജീവിക്കും. ഈ മഹാ അനുഗ്രഹത്തെ പറ്റിയാണ് അല്ലാഹു ഉണര്‍ത്തുന്നത്: ‘അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് ഉദ്ദേശിക്കാന്‍ കഴിയൂ; നിശ്ചയം അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു'(29/76).
‘നിങ്ങള്‍ക്ക് ഉദ്ദേശിക്കാന്‍ കഴിയൂ’ എന്നു പറഞ്ഞത് ഏതെങ്കിലും ചില പ്രത്യേക ഉദ്ദേശ്യത്തെപ്പറ്റിയല്ല, പ്രത്യുത മനുഷ്യന്റെ ചിന്താശേഷിയെന്ന അടിസ്ഥാന കഴിവിനെ പറ്റിയാണ്. അപ്പോള്‍ വചനാര്‍ഥം ഇങ്ങനെ സംഗ്രഹിക്കാം: ‘ചിന്തിച്ച്, തിരഞ്ഞെടുത്ത് കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് ഞാന്‍ നല്‍കാന്‍ തീരുമാനിച്ചില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ക്കത് ലഭിക്കില്ലായിരുന്നു’. അപ്പോള്‍, ആദ്യത്തേത് ഒരു പ്രത്യേക ഉദ്ദേശ്യമാണ്. എന്നാല്‍ രണ്ടാമത്തേത് ഉദ്ദേശ്യശക്തി എന്ന പൊതുവായ കഴിവാണ്. രണ്ടും പരസ്പരവിരുദ്ധമാവുന്നില്ല.
Monday, 12 June 2023
സ്നേഹത്തിന്റെ പ്രവാചക വഴികൾ
ഖുര്‍ആന്‍ തൗബ അധ്യായത്തിലെ അവസാനത്തെ രണ്ട് സൂക്തങ്ങള്‍ തിരുനബിയെ(സ്വ) ഹൃദ്യമായി പരിചയപ്പെടുത്തുന്നുണ്ട്. വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും ജീവിതസൗകര്യങ്ങള്‍ കൂട്ടുകയായിരുന്നു തിരുനബി(സ). ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും തിരുനബിയുടെ(സ) ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കാനോ യുദ്ധം ചെയ്യാനോ വധിക്കാനോ അല്ല. ദുനിയാവിലും പരലോകത്തും മനുഷ്യരെ എത്രത്തോളം നന്നായി വഴിനടത്താന്‍ കഴിയുമോ അതത്രയും ചെയ്യുക എന്നതാണ് തിരുനബിയുടെ നിലപാട്. വിശുദ്ധ ഖുര്‍ആനിലെ ഒരുപാട് സൂക്തങ്ങള്‍ ഇക്കാര്യം പറയുന്നുണ്ട് (സ്വല്ലല്ലാഹു അലൈഹി വസല്ലം).
ലോകാനുഗ്രഹമാണ് ആ സാന്നിധ്യം. കഠിനഹൃദയനായിരുന്നെങ്കില്‍ ജനങ്ങള്‍ അവിടെ നിന്ന് അകലുമായിരുന്നു. ഹൃദയം നിര്‍മലമായിരുന്നു. ലോകത്ത് ഒരു പ്രവാചകനും കഠിനഹൃദയനായി വന്നിട്ടില്ല. അങ്ങനെ പ്രബോധനം സാധ്യവുമല്ല. അത് ഇസ്‌ലാമിന്റെ ശൈലിയുമല്ല. സമാധാനമാണ് മതത്തിന്റെ വഴി. സ്നേഹവും സഹിഷ്ണുതയുമാണ് ഇസ്‌ലാമിന്റെ കരുതല്‍. അങ്ങനെയായിരുന്നു തിരുനബിയുടെ ജീവിതവും.
മദീനയിലേക്ക് നോക്കൂ. ആ കാലം. അവിടെ ജൂതന്മാരുണ്ട്, അവിശ്വാസികളുണ്ട്. അവരെക്കൂടി ഉള്‍ക്കൊള്ളുന്ന രീതിയാണ് തിരുനബി ചിട്ടപ്പെടുത്തിയെടുക്കുന്നത്.
ഓറിയന്റലിസ്റ്റുകളുടെ ഒളിയുദ്ധം
ആ വ്യക്തിത്വം എല്ലാവര്‍ക്കും സ്വീകാര്യമാണ്. എല്ലാവരുടെയും അവകാശസംരക്ഷകനുമാണ്. അത് അനിഷേധ്യവുമാണ്. ആദ്യമായി പരാക്രമിയും പരമതവിദ്വേഷിയുമായി റസൂലിനെ പരിചയപ്പെടുത്തുന്നത് ഓറിയന്റലിസ്റ്റുകളാണ്. അത് അവരുടെ ആവശ്യമാണ്. തെളിവില്ലാതെ എങ്ങനെ ഇകഴ്ത്താന്‍ പറ്റും എന്നാണ് കുരിശു യുദ്ധാനന്തരം അവര്‍ ആലോചിച്ചത്. ആ ചിന്തകള്‍ക്ക് ഇന്ധനം പകര്‍ന്നത് ഇസ്‌ലാമിനെ നവീകരിക്കാനെന്നു പറഞ്ഞ് പ്രത്യക്ഷപ്പെട്ടവരാണ്. പക്ഷേ മുസ്‌ലിം മുഖ്യധാരയുടെ പഠനങ്ങളും ചരിത്രാവലോകനങ്ങളും വളരെ വ്യത്യസ്തമായിരുന്നു. യുദ്ധമുഖത്ത് പോലും അങ്ങേയറ്റം സഹിഷ്ണുത ഉറപ്പുവരുത്താനും കുട്ടികള്‍, സ്ത്രീകള്‍, വൃദ്ധര്‍, പരിസ്ഥിതി തുടങ്ങിയവക്കൊക്കെ പരിഗണന കൊടുക്കാനുമുള്ള ജാഗ്രത അവിടുന്ന് കാണിച്ചിട്ടുണ്ട്. കുട്ടികള്‍ കൊല്ലപ്പെട്ട ഒരു സാഹചര്യത്തില്‍ അത് അവിശ്വാസിയുടെ മക്കളല്ലേ എന്നു ചോദിച്ചവരെ റസൂല്‍ താക്കീത് ചെയ്യുന്നുണ്ട്. മരങ്ങള്‍, സസ്യങ്ങള്‍ നശിപ്പിക്കപ്പെടുമ്പോള്‍ തിരുനബിക്ക് വേദനിക്കുന്നുണ്ട്. ആ വേദന തിരുനബിയെ അനുധാവനം ചെയ്യുന്നവരുടെ കൂടി വേദനയാണ്. റഹ്മതുന്‍ലില്‍ ആലമീന്‍ എന്നത് അടിവരയിടേണ്ട ഖുര്‍ആന്റെ പ്രയോഗമാണ്. ആലമിനാകെ അനുഗ്രഹം എന്നാണുദ്ദേശ്യം. ആലം എന്ന വാക്കില്‍ അല്ലാഹു അല്ലാത്ത എല്ലാം ഉള്‍ക്കൊള്ളും.
സമകാലികര്‍ ഉന്നയിക്കാത്ത ആരോപണങ്ങള്‍
ഇസ്‌ലാമിന്റെ ശത്രുക്കള്‍ വിശ്രമമില്ലാതെ പണിയെടുത്തുകൊണ്ടിരുന്നു. എന്നിട്ടും ഇസ്‌ലാം ശക്തിപ്പെട്ടു. പ്രത്യയശാസ്ത്രപരമായി ഇസ്‌ലാമിനെ പരാജയപ്പെടുത്താനും മുസ്‌ലിംകളുടെ ആത്മവിശ്വാസും തകര്‍ക്കാനുമാവില്ലെന്ന് മനസ്സിലാക്കിയവര്‍ തിരുനബിക്കെതിരെ വ്യക്തിയധിക്ഷേപങ്ങള്‍ തുടങ്ങി. സമകാലികരാരും ഉന്നയിക്കാത്ത പുതിയതരം ആരോപണങ്ങളുയര്‍ത്തി. മദ്യപിക്കാറുണ്ടായിരുന്നു, പീഡോഫീലിക്കായിരുന്നു തുടങ്ങിയ ആരോപണങ്ങള്‍ വരുന്നത് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ്. ഇതിലെ വസ്തുതാ വിരുദ്ധത മനസ്സിലാക്കാന്‍ ഈ യാഥാര്‍ത്ഥ്യം തന്നെ ധാരാളമാണ്. ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് റസൂലിനെ വ്യക്തിപരമായി ആക്രമിക്കുക എന്ന ലക്ഷ്യത്തിലാണ്. അതിന്റെ തുടര്‍ച്ചയായാണ് പരമതവിദ്വേഷി, യുദ്ധദാഹി തുടങ്ങിയ ആരോപണങ്ങളും വരുന്നത്. റസൂലിന്റെ സമകാലികരൊന്നും യുദ്ധദാഹി എന്നു വിളിച്ചിട്ടില്ല.
റഹ്മതുല്ലില്‍ ആലമീന്‍ എന്ന ആശയം മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ്. ജീവിതത്തിലുടനീളം അത് കാണാന്‍ കഴിയും. അന്നത്തെ സമൂഹം വലിയ ശാഠ്യക്കാരും ഗുണ്ടായിസമൊക്കെ കാണിക്കുന്നവരുമായിരുന്നല്ലോ. ആ സമൂഹത്തില്‍ തികച്ചും വ്യത്യസ്തമായ രീതിയില്‍ ജീവിക്കുകയും അവരെ സമുദ്ധരിക്കുകയും ചെയ്യുകയായിരുന്നു തിരുനബി. ഇടപാടുകളിലും ജീവിതത്തിലാകെയും നീതിനിഷ്ഠകളില്ലാതിരുന്ന ഒരു സമൂഹത്തിന്റെ മുമ്പിലേക്ക് പരുഷമായി പെരുമാറുന്ന ഒരു ആശയ പ്രചാരകന്‍ എന്നത് സാധ്യമല്ലല്ലോ? ലോകാനുഗ്രഹി എന്ന ഖുര്‍ആന്റെ വാഴ്ത്ത് ജീവിതം കൊണ്ട് സാക്ഷാല്‍കരിച്ചു.
ചില പ്രത്യേക സന്ദര്‍ഭങ്ങളെ മുന്‍നിര്‍ത്തിയാണ് ഇസ്‌ലാംവിരുദ്ധര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. റസൂലിന്റെ സമാധാനാഭിമുഖ്യത്തെയും അനിവാര്യഘട്ടങ്ങളില്‍ അപൂര്‍വമായുണ്ടായ പ്രതികരണങ്ങളെയും ചേര്‍ത്തുവച്ച് അവതരിപ്പിക്കുന്ന രീതിയാണ് പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ സ്വീകരിച്ചത്. ഈയിടെ അവര്‍ നടത്തിയ കാമ്പയിനില്‍ പോലും അത് പ്രകടമായിരുന്നു. നമ്മള്‍ കേള്‍ക്കുന്ന ചില ചരിത്രങ്ങളുണ്ട്. തിരുദൂതരുടെ ദേഹത്തേക്ക് അഴുക്കുകള്‍ വലിച്ചെറിഞ്ഞ സ്ത്രീക്ക് അസുഖം വന്നു എന്നറിഞ്ഞ സമയത്ത് നബി അവരെ സന്ദര്‍ശിച്ചു എന്ന ചരിത്രം. ഇത് കെട്ടിച്ചമച്ചതാണ് എന്നാണവര്‍ പ്രചരിപ്പിക്കുന്നത്. അതുപോലെ സഹിഷ്ണുവായ പ്രവാചകരെ പരിചയപ്പെടുത്തുന്ന പല ചരിത്രങ്ങളും അവർ നിഷേധിക്കുന്നു. അതിന്റെ ആവശ്യമുണ്ടോ? അബൂലഹബിന്റെ ഭാര്യ തിരുനബിയെ ഇതുപോലെ പ്രയാസപ്പെടുത്തിയിരുന്നു എന്ന് ചരിത്രത്തിലുണ്ട്. അതിനോട് തിരുനബി എങ്ങനെയാണ് പ്രതികരിച്ചത്? നിരന്തരം അപഹാസ്യാക്രമണങ്ങള്‍ ഉണ്ടാകുമ്പോഴും തിരുനബി മറുപടി പറയുന്നില്ല. ഖുര്‍ആനാണ് മറുപടി നല്‍കുന്നത്. അതുവെച്ചുനോക്കുമ്പോള്‍ ജൂതസ്ത്രീയുടെ ചരിത്രം കെട്ടിച്ചമച്ചതാണ് എന്ന് തീര്‍ത്തുപറയാനാകില്ല. അതേസമയം യോഗ്യതകളൊത്ത നിലയില്‍ ഉദ്ധരിക്കപ്പെട്ടില്ല എന്നു പറയാം. കെട്ടിച്ചമക്കുന്നതും യോഗ്യതകളൊക്കാതിരിക്കുന്നതും രണ്ടും രണ്ടല്ലേ. സഹിഷ്ണുതയുമായി ബന്ധപ്പെട്ട പല ചരിത്രങ്ങളും നിഷേധിക്കാനുള്ള വ്യഗ്രത സദുദ്ദേശ്യത്തോടെയല്ല; തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ചരിത്രസംഭവങ്ങളെ നിരാകരിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന പ്രവണത വകവച്ചു നല്‍കാനാകില്ല.
സമാധാനത്തിനായുള്ള പിന്മാറ്റങ്ങള്‍
മറ്റൊന്ന്, അബൂലഹബിന്റെ ഭാര്യയുമായി ബന്ധപ്പെട്ട് വിമര്‍ശകര്‍ പറയുന്നത്, ഖുര്‍ആന്‍ ശാപവാക്കുന്നയിച്ചു എന്നാണ്. നൂറ്റിപ്പതിനൊന്നാം അധ്യായമാണല്ലോ ഇത്. തിരുനബി പ്രബോധനം ആരംഭിച്ചതു മുതല്‍ ക്രൂരമായ അക്രമണം, ശകാരങ്ങള്‍, കുടുംബക്കാരെ നബിയില്‍നിന്ന് അകറ്റല്‍ തുടങ്ങി പ്രബോധനത്തിന് എങ്ങനെയൊക്കെ തടസ്സം നില്‍ക്കാന്‍ പറ്റുമോ അങ്ങനെയൊക്കെ ചെയ്തതിനു പിന്നില്‍ അബൂ ലഹബും ഭാര്യയുമുണ്ട്. എന്നിട്ടും തിരുനബി സ്വന്തം നാവു കൊണ്ട് ശപിച്ചില്ല. അല്ലാഹുവിന്റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയാണ് ചെയ്തത്. അതൊരു പ്രാര്‍ഥനയല്ല. അല്ലാഹു നശിപ്പിച്ചിരിക്കുന്നു എന്ന അറിയിപ്പാണത്.
ഇസ്‌ലാമിനെ സൈനിക സംവിധാനമാക്കി മാറ്റുന്നവരുടെ പ്രചാരങ്ങള്‍ വളരെ കൃത്യമായി നബിജീവിതത്തിലെ ഓരോ സന്ദര്‍ഭവും വെച്ച് ഖണ്ഡിക്കാന്‍ പറ്റും. ഹിജ്റ ആറാം നൂറ്റാണ്ടിലാണ് ഹുദൈബിയ സന്ധി ഉണ്ടാകുന്നത്. തിരുനബി തന്റെ കഠിന പ്രതിയോഗികളുമായി നടത്തുന്ന കരാറാണല്ലോ. അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദ് നബിയുമായുള്ള കരാറാണ് എന്നെഴുതുമ്പോള്‍ ‘അല്ലാഹുവിന്റെ ദൂതന്‍’ എന്നെഴുതാന്‍ പറ്റില്ല എന്ന് മറുപക്ഷം ശഠിച്ചു. അലിക്ക്(റ) അങ്ങനെ തന്നെ എഴുതണം എന്നു തോന്നുകയും ശരീരഭാഷയിലൂടെ അത് പ്രകടിപ്പിക്കുകയും ചെയ്തപ്പോള്‍ തിരുനബി തന്നെയാണ് പേന വാങ്ങിയിട്ട് അത് തിരുത്തി ‘മുഹമ്മദുമായുള്ള കരാര്‍’ എന്നാക്കുന്നത്. ഇത് മദീനയില്‍ ഒരു രാജ്യം രൂപപ്പെടുത്തി ആറ് വര്‍ഷം പിന്നിട്ടശേഷമാണ്. ആ സന്ധിയിലാണ് പ്രത്യക്ഷത്തില്‍ തോറ്റു കൊടുക്കുന്നുവെന്ന് തോന്നുന്ന രീതിയില്‍ വ്യവസ്ഥകളെഴുതുന്നത്. പേരെഴുതുന്നിടത്ത് മാത്രമല്ല, ഈ വര്‍ഷം ഉംറ ചെയ്യും എന്ന് എഴുതിയിടത്ത് അടുത്ത വര്‍ഷം എന്നെഴുതിച്ചേര്‍ക്കാന്‍ പ്രതിപക്ഷത്തുള്ള സുഹൈല്‍ പറയുമ്പോള്‍ അതിനും റസൂല്‍ വഴങ്ങിക്കൊടുക്കുകയാണ്. സമാധാനത്തിനു വേണ്ടി ഏതളവിലും വഴങ്ങിക്കൊടുക്കുകയാണ് തിരുനബി. ഇതൊന്നും ദുര്‍ബല ചരിത്രമോ കെട്ടിച്ചമച്ചതോ അല്ല. സ്വഹീഹുല്‍ ബുഖാരിയിലുള്‍പ്പടെ ശാസ്ത്രീയമായി ഉദ്ധരിക്കപ്പെട്ടതാണ്.
ലേഖനത്തിന്റെ തുടക്കഭാഗത്ത് പരാമര്‍ശിച്ച തൗബ അധ്യായത്തിലെ അവസാന സൂക്തത്തില്‍ തന്നെ തിരുനബിയുടെ സ്വഭാവവും നിലപാടും എന്തായിരുന്നു എന്നു പറയുന്നുണ്ട്. റസൂല്‍ നടത്തിയ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങള്‍ കാണുക; ആളുകള്‍ക്ക് ആവശ്യമുള്ള നല്ലത് അനുവദിക്കുന്നു. വൃത്തികേടുകളില്‍നിന്ന് അകറ്റുന്നു. തൗറാതും ഇഞ്ചീലും നന്നായി പരിചയപ്പെടുത്തിയ യഹൂദികള്‍ക്കും ക്രിസ്ത്യാനികള്‍ക്കും അവരുടെ മക്കളെക്കാള്‍ കൂടുതല്‍ പരിചിതനായ നബിയാണിത്. പൂര്‍വ പുരോഹിതന്മാരായ ബഹീറയുടെയും നസ്തൂറയുടെയും അഭിപ്രായങ്ങള്‍ നമുക്ക് മുന്നിലുണ്ട്. വേദത്തില്‍ പറഞ്ഞ അതേ പ്രവാചകനാണെന്ന അവരുടെ കണ്ടെത്തലുകള്‍ ചരിത്രത്തിലുണ്ട്. പൂര്‍വവേദങ്ങളില്‍ നിന്നാണ് അവര്‍ നബിയെ മനസ്സിലാക്കുന്നത്. സല്‍മാനുല്‍ ഫാരിസി, അബ്ദുല്ലാഹിബ്നു സലാം(റ) ഇവരെല്ലാം ഇസ്‌ലാം സ്വീകരിക്കുന്നത് പൂര്‍വവേദങ്ങളില്‍ കണ്ട നബി എന്ന നിലക്കാണ്. എന്നെ ഏറ്റവും നല്ല സ്വഭാവത്തിന്റെ സമ്പൂര്‍ണ സാക്ഷാത്കാരത്തിനു വേണ്ടി നിയോഗിച്ചു എന്നു റസൂല്‍ പറയുന്നുണ്ട്. അതോടൊപ്പം എക്കാലത്തെയും മനുഷ്യരുടെ പ്രശ്നങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തു. അതാണ് ഖുര്‍ആന്‍ പിന്നീടു പറഞ്ഞത്, നബിയാരാണെന്നു ചോദിച്ചാല്‍, മനുഷ്യരുടെ ഭാരങ്ങളെ ഇറക്കിവെക്കുന്നവരാണ് എന്ന്. ജനങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന നാനാവിധ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും മറികടക്കാന്‍ സഹായിക്കുന്നവരാണ് എന്ന്. ഇതില്‍നിന്നെല്ലാം റസൂലിന്റെ നിയോഗവും നിലപാടുകളും വ്യക്തമാണ്.
ഹുദൈബിയ സന്ധിയെ തുടര്‍ന്ന് മദീനയിലേക്ക് വരുന്ന അബൂജന്‍ദലിന്റെ അനുഭവം ഓര്‍ക്കാവുന്നതാണ്. മക്കയില്‍ നിന്ന് മദീനയിലേക്ക് ആരു വന്നാലും അവരെ തിരിച്ചയക്കണം എന്നായിരുന്നല്ലോ കരാര്‍. എന്നാല്‍ മദീനയില്‍ നിന്ന് ആര് വന്നാലും തിരിച്ചയക്കില്ലെന്നും. അവിടെ റസൂല്‍ കരാര്‍ പാലിക്കുന്നതിനുവേണ്ടി വേദനയോടെ താഴ്ന്നുകൊടുക്കുന്നു. പിന്നീട് അവര്‍ സന്ധി ലംഘിച്ചു. അതോടെ അവരുടെ നിലനില്‍പ് തന്നെ ഭീഷണിയിലായി.
മദീന; പ്രതിയോഗികള്‍ക്കും സുരക്ഷിതം
തിരുനബിയുടെ കഠിന പ്രതിയോഗിയായ അബൂസുഫ്‌യാന്‍ മദീനയിലേക്ക് വരുന്നുണ്ട്. മദീനയിലേക്ക് വരാന്‍ എങ്ങനെയാണ് അദ്ദേഹത്തിന് ധൈര്യമുണ്ടാകുന്നത്. പ്രത്യേകിച്ച് ബദ്ര്‍, ഉഹ്ദ് പോരട്ടങ്ങള്‍ കഴിഞ്ഞ പശ്ചാതലത്തില്‍. വീണ്ടും സന്ധിക്കു വേണ്ടിയാണല്ലോ വരുന്നത്. അങ്ങനെ സിദ്ദീഖിനെ(റ) കാണുന്നു. ഉമ്മു ഹബീബയെ(റ) കാണുന്നു. അവരോടെല്ലാം സന്ധി പുനസ്ഥാപിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്നന്വേഷിക്കുന്നു. ഇസ്‌ലാമിന്റെ പ്രഖ്യാപിത ശത്രുവാണ് അബൂസുഫ്‌യാന്‍. അബൂജഹ്‌ലിനു ശേഷം മക്കക്കാര്‍ക്ക് നേതൃത്വം നല്‍കിയ മുസ്‌ലിംകളുടെ മുഖ്യപ്രതിയോഗി. എന്നിട്ടും അബൂസുഫ്‌യാന് മദീനയില്‍ വരാന്‍ ധൈര്യമുണ്ടായി! ചിലര്‍ പറയുന്നതു പോലെ ശത്രുവിനെ കിട്ടുന്നിടത്ത് വെച്ച് കൈകാര്യം ചെയ്യാം എന്നാണ് ഇസ്‌ലാമിന്റെ നിലപാടെങ്കില്‍ ഈ സന്ദര്‍ഭത്തില്‍ അബൂസുഫ്‌യാന് മദീനയിലേക്ക് പ്രവേശിക്കാനാകുമോ? മദീനയില്‍ നബി മാത്രമല്ല ഉള്ളത്. അവിടുത്തെ അനുചരര്‍ മുഴുവനും ഉണ്ട്. അവരില്‍ പെട്ട ആരെങ്കിലും തന്നെ മുന്നില്‍ കിട്ടിയാല്‍ അക്രമിക്കുമോ എന്ന ഭീതി അബൂസുഫ്‌യാന് ഉണ്ടാകുന്നില്ല. നബിയുടെയും അനുചരരുടെയും രീതി അതല്ലെന്ന് നന്നായി അറിയാമായിരുന്നു അബൂസുഫ്‌യാന്. ഈ ചരിത്രപശ്ചാതലത്തില്‍ വിഷയങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ നമുക്ക് കൂടുതല്‍ വ്യക്തത കിട്ടും.
ഇസ്‌ലാമില്‍ ശത്രുപക്ഷം, കൊലപാതകം എന്നിവയൊക്കെയുള്ള രീതി നേര്‍ക്കുനേര്‍ യുദ്ധം ചെയ്യുന്ന സമയത്ത് മാത്രമാണ്. സായുധ പോരാട്ട സമയത്തല്ലാതെ ആയുധമെടുക്കുകയോ സംഘട്ടനമുണ്ടാവുകയോ ചെയ്തതായിട്ട് കാണാന്‍ പറ്റുന്നില്ല. അഥവാ, പ്രതികാര ബുദ്ധിയാലുള്ള പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമില്‍ കാണുന്നില്ല. അങ്ങനെയാണ് നബി(സ) തങ്ങള്‍ സമൂഹത്തെ വാര്‍ത്തെടുത്തത്. ശത്രുക്കളോടും പോലും നീതി കാട്ടുന്നതാണ് നബിമാതൃക. അവരോട് സംസാരിക്കുന്നതിലും ഇടപെടുന്നതിലുമെല്ലാം ആ രീതി കാണാന്‍ പറ്റും. മക്കയില്‍ നിന്ന് മദീനയിലേക്കെത്തിയ പലരുടെയും അനുഭവത്തില്‍ അതുണ്ട്. ശത്രുക്കള്‍ക്കും അറിയാമായിരുന്നോ ഈ നിലപാടുകള്‍? അതുകൊണ്ടാണല്ലോ അവര്‍ മദീനയിലേക്ക് നിര്‍ഭയം വരുന്നത്. ഏതെങ്കിലും വിധത്തില്‍ വൈരാഗ്യം തീര്‍ക്കില്ല എന്നൊരു തീര്‍ച്ച അവര്‍ക്കുമുണ്ടായിരുന്നോ? പറയാം. നബി(സ്വ) പ്രവര്‍ത്തിച്ചിരുന്നതിന്റെ അടിസ്ഥാനം എന്താണ് എന്ന് മനസ്സിലാക്കിയാല്‍ നമുക്ക് കുറേക്കൂടി തെളിച്ചം കിട്ടും. ലോകത്ത് നടന്ന യുദ്ധങ്ങളും മുന്നേറ്റ ചരിത്രങ്ങളും പഠിക്കുമ്പോള്‍ ഒന്നുകില്‍ രാഷ്ട്ര വികസനമായിരിക്കും, അല്ലെങ്കില്‍ മറ്റൊരു രാഷ്ട്രത്തോടുള്ള പ്രതികാരമായിരിക്കും ലക്ഷ്യം. അല്ലെങ്കില്‍ ഒരു ജനവിഭാഗത്തിന്റെ വ്യാപ്തിയോ, മറ്റൊരു ജനവിഭാഗത്തോടുള്ള വിരോധമോ ഉണ്ടാവും. അത്തരം കാര്യങ്ങള്‍ക്കു വേണ്ടിയാണ് വിവിധ കാലങ്ങളില്‍ ലോകത്ത് സൈനിക നീക്കങ്ങള്‍ നടന്നിട്ടുള്ളത്. തിരുനബി(സ്വ) വന്നത് മനുഷ്യ സമൂഹത്തിന് ഇരുലോകത്തും വിജയിക്കാനാവശ്യമായ സംഹിതയും സംസ്‌കാരവും ബോധ്യപ്പെടുത്തി പരിശീലിപ്പിച്ച് മുന്നോട്ടുനയിക്കാന്‍ വേണ്ടിയാണ്. അതാണ് റസൂലിന്റെ നിയോഗദൗത്യം. സംസ്‌കാര നിര്‍മിതിയും സാമൂഹിക ക്ഷേമവുമാണ് ധര്‍മം. ആ സഞ്ചാരവഴിയിലെ തടസ്സങ്ങള്‍ നീക്കാനുള്ള അനുവാര്യ പ്രതിരോധങ്ങള്‍ എന്നതിനപ്പുറം തിരുനബിക്ക്(സ്വ) ഒരു രാജ്യത്തിന്റെ ഭരണാധികാരിയാകണമെന്ന ആഗ്രഹമില്ല. വേറൊരു രാജ്യത്തോടുള്ള പകയില്ല.
അബുല്‍ ഹസന്‍ അലി നദ്‌വി എഴുതുന്നു: ആറാം നൂറ്റാണ്ടിലെ വലിയ കൊമ്പന്മാരൊക്കെ നബിയെ എതിര്‍ക്കാനുള്ള ഒരു പ്രധാനപ്പെട്ട കാരണം അവരുടെ ആസ്തിയും ആഢ്യത്വവും ആയിരുന്നു. അടിമകളെ സംരക്ഷിക്കുകയും അടിമകളെ കൊണ്ട് പണിയെടുപ്പിക്കുകയും അടിമകളുടെ എണ്ണം പിടിച്ച് പ്രൗഢി കാണിക്കുകയും ചെയ്യുന്നവരായിരുന്നു. ആ അടിമകളെ കൈപിടിച്ച് സ്വാതന്ത്യത്തിലേക്കും ഉയര്‍ച്ചയിലേക്കും കൊണ്ടുവന്ന് ഇവിടത്തെ ഉച്ചനീചത്വങ്ങള്‍ ഇല്ലായ്മ ചെയ്യുന്നു എന്ന കുടിപ്പകയാണ് ചിലപ്പോഴൊക്കെ ബഹുദൈവ വിശ്വാസത്തെക്കാളും നബിയെ(സ) എതിര്‍ക്കാനുണ്ടായ കാരണം.
നബി(സ) ബിലാലിനെ പോലുള്ള ആളുകളെ സംരക്ഷിക്കാതെ ആദര്‍ശം മാത്രം പറഞ്ഞിരുന്നെങ്കില്‍ അവിടത്തെ കുത്തക വര്‍ഗത്തിന് അത്രവലിയ പ്രശ്നമൊന്നും ഉണ്ടാവില്ലായിരുന്നു. അവിടെ ആത്യന്തികമായി ആഢ്യത്വത്തെ റസൂല്‍ ചോദ്യം ചെയ്തതാണ് പ്രശ്‌നമാകുന്നത്.
റസൂലിനെ മനസ്സിലാക്കാനുള്ള ഒരടിസ്ഥാനം എന്ന നിലക്ക് ഹിര്‍ഖല്‍ രാജാവും അബൂസുഫ്‌യാനും തമ്മില്‍ നടക്കുന്ന സംഭാഷണം ഉപകരിക്കുമെന്ന് തോന്നുന്നു. പ്രസ്തുത സംഭാഷണത്തില്‍ തിരുനബിയെ കുറിച്ച് രാജാവ് അബൂസുഫ്‌യാനോട് കൃത്യമായി ചോദിക്കുന്നുണ്ട്. ഹിര്‍ഖല്‍ ചക്രവര്‍ത്തി ചോദിക്കുന്നു: നബിയുടെ പിതാക്കന്മാരില്‍ ആരെങ്കിലും രാജാക്കന്മാരായിരുന്നോ? ഉന്നതരാണോ ദുര്‍ബലരാണോ സംഘത്തില്‍ ചേരുന്നത്? ആളുകള്‍ കൂടുകയാണോ കുറയുകയാണോ? ഈ മതത്തോട് വിരോധം വെച്ച് മതത്തില്‍ നിന്ന് ആരെങ്കിലും പുറത്ത് പോവുന്നുണ്ടോ, അദ്ദേഹം നിങ്ങളോട് എന്തെങ്കിലും കളവു പറഞ്ഞിരുന്നോ? വഞ്ചന നടത്താറുണ്ടായിരുന്നോ? ഈ ചോദ്യങ്ങള്‍ക്ക് അബൂസുഫ്യാന്റെ മറുപടി: നന്മചെയ്യാനാണ്, കുടുംബ ബന്ധം ചേര്‍ക്കാനാണ്, സത്യം പറയാനാണ് അദ്ദേഹം കല്‍പിക്കുന്നത്. രാജപരമ്പരയിലൂടെ വന്ന ആളല്ല, ദുര്‍ബലരാണ് അദ്ദേഹത്തെ പിന്‍പറ്റുന്നത്, ആര്‍ക്കും അദ്ദേഹത്തെ കുറിച്ച് തെറ്റിദ്ധാരണ ഇല്ല എന്നാണ്. അബൂ സുഫ്‌യാന്‍ ശേഷം പറയുന്നുണ്ട്, ‘ഇപ്പോള്‍ ഞങ്ങളും അദ്ദേഹവും തമ്മില്‍ കരാറിലാണ്. ആ കരാര്‍ ലംഘിക്കുമോ എന്നറിയില്ല.’ തിരുനബിയെ കുറിച്ച് ഒരു നെഗറ്റീവ് ചിത്രം കിട്ടാന്‍ മന:പൂര്‍വം കടത്തിക്കൂട്ടിയ വാക്ക് ഇതു മാത്രമായിരുന്നു.
തന്റെ മനസ്സിലിരിപ്പ് തുറന്നുപറയാനുള്ള അവസരം അബൂസുഫ്യാന് എവിടെയും ലഭിക്കുന്നില്ല. അങ്ങനെ കിട്ടിയ അവസരമാണ് അബൂസുഫ്യാന്‍ ഉപയോഗിച്ചത്. ശത്രുക്കള്‍ക്കു പോലും നിരാകരിക്കാനാകാത്ത സത്യസന്ധതയും മൂല്യവുമാണ് റസൂല്‍ ഉയര്‍ത്തിപ്പിടിച്ചത്. അങ്ങനെ മനസ്സിലാക്കുമ്പോള്‍ നമ്മളുദ്ദേശിക്കുന്ന ആശയം ഒന്നുകൂടെ വ്യക്തമാവും.
തിരുനബി സ്ഥാപിക്കാന്‍ ശ്രമിച്ചത് എന്തായിരുന്നുവെന്നും ജീവിതത്തില്‍ അത് പൂര്‍ണമായും പാലിച്ചിരുന്നുവെന്നും അബൂസുഫ്‌യാന്റെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കിയെടുക്കാം. ജനങ്ങള്‍ നന്നാവാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന നിര്‍മാണാത്മക ചിന്ത ഉല്‍പാദിപ്പിക്കുകയും അത് പ്രയോഗിക്കുകയുമാണ് തിരുനബിയുടെ(സ) നിയോഗ ദൗത്യം.
അന്നത്തെ ജനങ്ങളില്‍ പലരും പല കെണികളില്‍ അകപ്പെട്ടവരാണ്. അപ്പോള്‍ അവര്‍ക്ക് സംസ്‌കരണം/മോചനം ആവശ്യമാണ്. അതിന് അവരില്‍ വിജ്ഞാനം നിറയ്ക്കണം. അതുകൊണ്ട് അവര്‍ക്ക് വിജ്ഞാനം നല്‍കുന്നു. സംസ്‌കാരവും വിജ്ഞാനവും സമം ചേര്‍ത്ത് ഒരു മനുഷ്യസമൂഹത്തെ രൂപപ്പെടുത്തുന്നു. മാനവികതക്കെതിരായ, മനുഷ്യത്വത്തിനെതിരായ, സ്നേഹത്തിനെതിരായ, മുല്യങ്ങള്‍ക്കെതിരായ എന്തൊക്കെയുണ്ടോ അതിനെയെല്ലാം തിരുനബി(സ) ഘട്ടംഘട്ടമായി വിപാടനം ചെയ്തു. ഇങ്ങനെയായിരുന്നു തിരുനബി എന്നു തിരിച്ചറിയുമ്പോള്‍ ആ ജീവിത കാലത്തോ പിന്നീടോ നടക്കുന്ന പോരാട്ടങ്ങളൊക്കെയും അനിവാര്യ കാരണങ്ങളാല്‍ സംഭവിക്കുന്നതാണെന്ന് മനസ്സിലാക്കാന്‍ കഴിയും.
തിരുനബി(സ) ദുര്‍ബലരോടൊപ്പമായിരുന്നു. ദുര്‍ബലര്‍ക്കുവേണ്ടിയാണ് സംസാരിച്ചത്. മാനവിക മൂല്യങ്ങളെ എതിര്‍ത്തവരോടാണ് നബി എതിരിട്ടത്. അന്നത്തെ ജനത ശക്തരായിരുന്നു. അവര്‍ക്ക് അധികാരമുണ്ട്, കായികബലമുണ്ട്, സമ്പത്തുണ്ട്. ഇതൊക്കെയുള്ള ഒരു സമൂഹത്തെ നിലക്കുനിര്‍ത്താന്‍ ചിലഘട്ടങ്ങളില്‍ ബലം പ്രയോഗിക്കേണ്ടിവരുമല്ലോ. ആ ബലപ്രയോഗം ഒഴിവാക്കാനാകില്ല. നന്മ സ്ഥാപിക്കാന്‍ വേണ്ടി തിന്മയുടെ ഉപാസകരെ പിടിച്ചു കെട്ടണമായിരുന്നു. അല്ലാതെ കാണുന്നിടത്തു വെച്ച് പിടിക്കുക, കൊല്ലുക, അതിനു വേണ്ടി ദുര്‍മാര്‍ഗം സ്വീകരിക്കുക എന്ന രീതിയായിരുന്നില്ല തിരുനബിയുടേത്(സ്വല്ലല്ലാഹു അലൈഹി വസല്ലം).
നജാശി രാജാവിന്റെ കൊട്ടാരത്തില്‍ ജഅ്ഫര്‍(റ) നടത്തുന്ന പ്രഭാഷണം ചരിത്രത്തില്‍ കാണാം. അതില്‍ അക്കമിട്ട് പറയുന്ന ഓരോന്നും തിരുനബിയുടെ പ്രവര്‍ത്തനത്തിന്റെ സുതാര്യത വ്യക്തമാക്കുന്നുണ്ട്. തിരുനബിക്കും അനുചരര്‍ക്കുമെതിരെ തീരാപകയോടെ നിലകൊള്ളുകയും അവര്‍തന്നെ സായുധ സംഘട്ടനത്തിന് കളമൊരുക്കുകയും ചെയ്തപ്പോഴാണ് അനിവാര്യഘട്ടത്തില്‍ നിലനില്‍ക്കാനുള്ള അവകാശസംരക്ഷണത്തിനു വേണ്ടി പ്രതിരോധത്തിനു മുതിരുന്നത്. അതും മക്കയിലെ പത്തുവര്‍ഷത്തെ തീവ്രമായ സഹന ജീവിതത്തിന് ശേഷമാണെന്നോര്‍ക്കുക. നിങ്ങള്‍ യുദ്ധം ആഗ്രഹിക്കാന്‍ പാടില്ല എന്ന നിര്‍ദേശം കൂടെ ഈ ഘട്ടത്തില്‍ ചേര്‍ത്തുവായിക്കാവുന്നതാണ്.
പ്രതികാരദാഹമാണോ?
നോക്കൂ, ഹിജ്‌റ അഞ്ചാം വര്‍ഷമാണ് മക്കയില്‍ കൊടും ക്ഷാമമുണ്ടാകുന്നത്. ബദ്ർ യുദ്ധവും ഉഹദ് യുദ്ധവും കഴിഞ്ഞ സമയമാണ്. അബൂസുഫ്‌യാനടക്കമുള്ള സമ്പന്നർ പോലും ഉലഞ്ഞു. കുട്ടികള്‍ കരയുന്നുണ്ട്. ഭക്ഷണമില്ലാതെ ജനം കഷ്ടപ്പെടുകയാണ് എന്ന് തിരുനബി അറിഞ്ഞു. അന്നേരം റസൂൽ എന്ത് ചെയ്യണമായിരുന്നു? ശിഅ്ബ് അബീത്വാലിബില്‍ തന്നെയും കുടുംബത്തെയും മൂന്നുകൊല്ലം പട്ടിണിക്കിട്ട് പച്ചില തീറ്റിച്ചവർ അനുഭവിക്കട്ടേ എന്ന് വിചാരിച്ചില്ല. പ്രതികാരദാഹിയാണെങ്കില്‍ അങ്ങനെയാണ് പറയുക. പക്ഷേ അതല്ല ഉണ്ടായത്. മദീനയില്‍ നിന്ന് കിട്ടാവുന്നിടത്തോളം ഭക്ഷണം ശേഖരിച്ച് അംറുബ്‌നു ഉമയ്യയുടെ(റ) കൈവശം മക്കയിലേക്ക് കൊടുത്തയക്കുകയായിരുന്നു തിരുനബി. അബൂസുഫ്‌യാനെയാണ് ഇത് ഏല്‍പ്പിക്കുന്നത്. ആ ഉദാരതയ്ക്ക് അബൂസുഫ്‌യാന്‍ നന്ദി പറയുന്നുണ്ട്. ഹുദൈബിയ സന്ധിക്ക് മുമ്പാണ് ഈ സംഭവം നടക്കുന്നത്.
അതുപോലെ മറ്റൊരു സന്ദര്‍ഭമുണ്ട്, സുമാമയുടെ(റ) ഇസ്‌ലാമാശ്ലേഷവുമായി ബന്ധപ്പെട്ടുള്ള സംഭവം. ഒരവസരത്തിൽ സുമാമക്കെതിരെ വധശിക്ഷ പ്രഖ്യാപിച്ചതായിരുന്നു തിരുനബി. അങ്ങനെ പ്രഖ്യാപിക്കാനൊരു കാരണമുണ്ട്. സുമാമയുടെ ഭരണപ്രദേശമായ യമാമയിലേക്കെത്തുന്ന വിശ്വാസികളെയെല്ലാം അദ്ദേഹം ക്രൂരമായി കൊല്ലുമായിരുന്നു. അകാരണമായി മുസ്‌ലിംകളെ കൊല്ലാന്‍ ഗോത്രത്തിന്റെ അധികാരം ഉപയോഗിച്ച ആളാണ് സുമാമ. അത്രയ്ക്ക് പകയുണ്ടായിരുന്നു തിരുനബിയോട്. അങ്ങനെയിരിക്കെ അവിചാരിതമായിട്ടാണ് മദീന രാഷ്ട്രാതിര്‍ത്തിയില്‍ വെച്ച് സുമാമ പിടിക്കപ്പെടുന്നത്. സുമാമയാണെന്ന് അറിയാതെയാണ് സ്വഹാബികൾ അദ്ദേഹത്തെ പിടികൂടുന്നത്. തിരുനബിയാണ് സുമാമയാണെന്ന് തിരിച്ചറിയുന്നത്. വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും സുമാമയുടെ ശിക്ഷ അപ്പോൾ നടപ്പാക്കുന്നില്ല. മനംമാറ്റമുണ്ടാകുമെന്ന് ബോധ്യപ്പെട്ടപ്പോള്‍ ബന്ദിയാക്കുകയും മൂന്നുദിവസത്തിനു ശേഷം അഴിച്ചുവിടുകയുമായിരുന്നു. ഒരു ബലപ്രയോഗവുമില്ല. എന്തെങ്കിലുമൊരു ഉപാധി പകരംവെച്ചിട്ടല്ല വിടുന്നത്. എന്തു വേണമെങ്കിലും തരാമെന്ന് സുമാമ പറയുന്നുണ്ട്. തിരുനബി ഒന്നും ആവശ്യപ്പെടുന്നില്ല. വിട്ടയച്ച സുമാമ ഇസ്‌ലാം സ്വീകരിച്ചു. യമാമയില്‍ തിരിച്ചെത്തിയ സുമാമ തന്റെ ഗോത്രക്കാരെ മുഴുവന്‍ ഇസ്‌ലാമിലേക്ക് കൊണ്ടുവന്നു. അദ്ദേഹമായിരുന്നു മക്കയിലേക്ക് ധാന്യം അയച്ചിരുന്നത്. തിരുനബിയെ ക്രൂരമായി പീഡിപ്പിക്കുകയും മര്‍ദനങ്ങള്‍ തുടരുകയും ചെയ്യുന്ന മക്കക്കാര്‍ക്കിനി യമാമയില്‍ നിന്ന് ധാന്യങ്ങള്‍ അയച്ചുതരികയില്ലെന്ന് അദ്ദേഹം രേഖാമൂലം മക്കക്കാരെ അറിയിച്ചു. പലതരത്തിലുള്ള അനുരഞ്ജന സംഭാഷണങ്ങള്‍ നടത്തിയിട്ടും സുമാമ വഴങ്ങിയില്ല. മറ്റൊരു വഴിയുമില്ലെന്ന് കണ്ട് മക്കക്കാർ തിരുനബിക്കരികിലെത്തി. സംസാരിച്ചു. വിവരമറിഞ്ഞ ഉടനെ തിരുനബി സുമാമക്ക് കത്തെഴുതി. മക്കയോട് പ്രതികാരം ചെയ്യരുത്, ധാന്യം നിഷേധിക്കരുത്, മുമ്പെന്നപോലെ എത്തിച്ചുകൊടുക്കണം. സുമാമ ആ നിർദേശം ശിരസാവഹിച്ചു. പ്രതികാരം ചെയ്യാന്‍ പറ്റിയ സമയമായിരുന്നു അത്. ആ സന്ദർഭത്തെ ധനാത്മകമായി, നിര്‍മാണാത്മകമായി ഉപയോഗിക്കുകയാണ് തിരുനബി ചെയ്തത്. അത് വലിയൊരു സന്ദേശമാണ്. മക്കക്കാരുടെ നേതൃത്വം അബൂസുഫ്‌യാനായിരുന്നു. സന്ധി സംഭാഷണത്തിനും മറ്റും വരുമ്പോള്‍ തിരുനബി അബൂസുഫ്്യാന് മുഖംകൊടുക്കാതിരുന്നെങ്കിലോ? അദ്ദേഹത്തിന്റെ മക്കയിലെ നേതൃസ്ഥാനം തന്നെ തുലാസിലായേനെ. കാരണം മക്കക്കാർ അബൂസുഫ്‌യാനെ കൈകാര്യം ചെയ്തേക്കാവുന്ന രാഷ്ട്രീയ പ്രതിസന്ധിയായിരുന്നു അത്. ഭക്ഷ്യക്ഷാമ ഘട്ടത്തെ രാഷ്ട്രീയ മത്സരമായല്ല തിരുനബി കാണുന്നത്.
സുഹൈലുബ്‌നുഅംറിന്റെ(റ) മറ്റൊരു സംഭവമുണ്ട്. ഒരു യുദ്ധത്തില്‍ ബന്ദിയായി അദ്ദേഹം പിടിക്കപ്പെട്ടു. യുദ്ധം കഴിഞ്ഞ് മടങ്ങുന്ന ഘട്ടത്തില്‍ ഉമർ(റ) പല്ലടിച്ചുകൊഴിക്കാന്‍ സുഹൈലിനെ തരാന്‍ ആവശ്യപ്പെടുന്നു. അദ്ദേഹത്തെ ഞാന്‍ വിട്ടുതരില്ല എന്നാണ് തിരുനബി(സ്വ) പറയുന്നത്. അംഗഭംഗം എനിക്കിഷ്ടമല്ലെന്നും ഞാൻ അംഗഭംഗം ചെയ്താൽ അല്ലാഹു എന്നെ അംഗഭംഗം ചെയ്യും എന്നും പറയുന്നുണ്ട്. ഒരുകാലം വരും. അന്ന് സുഹൈല്‍ ബ്‌നുഅംറ് ഈ മതത്തിനുവേണ്ടി ശബ്ദിക്കുമെന്നും പറയുന്നുണ്ട് തിരുനബി(സ്വ). നബിയോടും മുസ്‌ലിംകളോടുമുള്ള വിരോധം ആളിക്കത്തിക്കുന്ന സുഹൈലിന്റെ കാര്യത്തിലാണ് അംഗഭംഗത്തിന് വിട്ടുതരില്ലെന്ന് തിരുനബി(സ്വ) പറഞ്ഞത്.
മക്കാ വിജയവേളയും ഓർക്കുക. ഉമൈറും സ്വഫ്‌വാനും സുഹൃത്തുക്കളായിരുന്നു. തിരുനബിയെ(സ്വ) വധിക്കാന്‍ ഉമൈറിനെ സ്വഫ്‌വാന്‍ പറഞ്ഞുവിടുന്നുണ്ട്. കുടുംബവും ബന്ധവും ഒഴിവാക്കി പുറപ്പെടാന്‍ പറയുകയും പകരം ഉമൈറിന്റെ ബാധ്യതകള്‍ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് മക്കാ വിജയവേളയിൽ എല്ലാവര്‍ക്കും മാപ്പ് കൊടുക്കുന്നു. സ്വഫ്‌വാന്‍ അത് വിശ്വസിക്കാൻ കൂട്ടാക്കാതെ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ആര്‍ക്ക് മാപ്പ് കൊടുത്താലും നബി എനിക്ക് മാപ്പ് നൽകില്ല, അത്രമാത്രം ചെയ്തുകൂട്ടിയിട്ടുണ്ട് ഞാന്‍ എന്ന് പറഞ്ഞ് നാടുവിടാൻ തീരുമാനിച്ചു. തീരദേശം വരെ അദ്ദേഹം ഓടി. ഉമൈര്‍(റ) നബിക്കരികില്‍ വന്ന് സ്വഫ്‌വാന് മാപ്പ് കൊടുക്കുമോ എന്ന് ചോദിച്ചു. സ്വഫ്‌വാന് മാപ്പ് എന്ന് തിരുനബി പറഞ്ഞു. ഈ വിവരം ചെന്നുപറഞ്ഞാല്‍ സ്വഫ്‌വാൻ വിശ്വസിക്കില്ല. അതിനെന്തെങ്കിലും തെളിവ് വേണമെന്നായി ഉമൈർ(റ). നബിതങ്ങള്‍ തലപ്പാവ് ഊരിക്കൊടുത്തു. റസൂലിന്റെ തലപ്പാവുമായി ഉമൈര്‍(റ) സ്വഫ്‌വാന്റെ അടുത്ത് ചെന്നു. എന്നിട്ടും വിശ്വസിച്ചില്ല. പറഞ്ഞുബോധ്യപ്പെടുത്തി തിരിച്ചുകൊണ്ടുവരുമ്പോൾ അകലെ നിന്ന് തന്നെ സ്വഫ്‌വാന്‍ “എന്നെ ശിക്ഷിക്കുമോ’ എന്ന് വിളിച്ചു ചോദിച്ചു. റസൂൽ മറുപടി പറഞ്ഞ ശേഷമാണ് അദ്ദേഹം അത് വിശ്വസിച്ചത്. നബിതങ്ങൾ സഫ്്വാനോട് ഇസ്‌ലാമിലേക്ക് വരുന്നതിനെക്കുറിച്ച് സംസാരിച്ചു. എനിക്കിനിയും സമയം വേണമെന്ന് സ്വഫ്‌വാന്‍ ആവശ്യപ്പെട്ടു. ആവശ്യപ്പെട്ട സമയം അനുവദിച്ചുകൊടുത്തു എന്നാണ് ചരിത്രം. അവിടെ വെച്ച് കൊല്ലാമായിരുന്നു. ബലം പ്രയോഗിച്ച് മതം മാറ്റാമായിരുന്നു. അതൊന്നുമുണ്ടായില്ല. സ്വഫ്‌വാന് സാവകാശം നൽകി. കൊലപാതകശ്രമം നടത്തിയ വ്യക്തിക്കാണ് ഈ ആനുകൂല്യങ്ങള്‍ അനുവദിച്ചുകൊടുത്തത് എന്നോർക്കണം.
ആയുധധാരിക്കും സ്നേഹാലിംഗനം
ഉമൈർ മുസ്‌ലിം ക്യാമ്പിലെത്തുമ്പോൾ ഉമർ(റ) നന്നായി ദേഷ്യപ്പെടുന്നുണ്ട്. ഇയാൾ അല്ലാഹുവിന്റെ ശത്രുവാണ്, ദുരുദ്ദേശ്യത്തോടെ വന്നതാണ് എന്നെല്ലാം ഉമര്‍(റ) പറയുന്നുണ്ട്. ഈ ഉമൈറിനെയാണ് തിരുനബി അഴിച്ചുവിടാനാവശ്യപ്പെട്ടത്. ഉമൈറിനെ അരികിലേക്ക് വിളിച്ച് തിരുനബി സ്വഫ്‌വാന്റെ വര്‍ത്തമാനം ചോദിക്കുന്നു. ഞങ്ങളെ എന്തു വേണമെങ്കിലും ചെയ്യാം നബിയേ എന്ന് ഉമൈര്‍ പറയുന്നുണ്ട്. “ഞങ്ങളെല്ലാം അങ്ങയെ വ്യാജനാക്കി അക്രമം അഴിച്ചുവിട്ടവരാണ് എന്ന് ഉമൈർ തന്നെ ഓർമിപ്പിച്ചു.’ മുത്തുനബിയുടെ ശ്രേഷ്ഠസ്വഭാവം വഴിയാണ് ഉമൈറും പിന്നീട് സ്വഫ്‌വാനും ഇസ്‌ലാം സ്വീകരിക്കുന്നത്.
ഇവരെല്ലാം മുസ്‌ലിംകളുടെ പ്രഖ്യാപിത ശത്രുക്കളായിരുന്നു. കൊല്ലാനാണ് വരുന്നത് എന്ന് തിരുനബിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് “സ്വഫ്‌വാനും നീയും തമ്മില്‍ സംസാരിച്ചത് ഇന്ന കാര്യമല്ലേ’ എന്ന് ചോദിച്ചത്. വാളുമായാണ് ഉമൈർ വന്നതുതന്നെ.
പത്തുവര്‍ഷം യുദ്ധം ചെയ്യാതിരിക്കുക എന്ന തീരുമാനം തന്നെ വലിയ കാര്യമാണ്. നോക്കൂ, സുമയ്യ ബീവിയെ ശത്രുക്കൾ വളരെ ക്രൂരമായി കൈകാര്യം ചെയ്തു. യാസിര്‍(റ), അമ്മാര്‍(റ) തുടങ്ങിയവരെയെല്ലാം മര്‍ദിക്കുന്നത് തിരുനബി കാണുകയാണ്, അവർ അനുഭവിച്ച വേദന അറിയുകയാണ്. എങ്ങനെയാണ് ഇതൊക്കെ മറക്കാനാവുക? ബിലാല്‍(റ) ഏറ്റുവാങ്ങിയ പീഡനങ്ങളും മനസ്സില്‍ നിന്ന് പോകില്ല. അതിനൊക്കെ നേതൃത്വം കൊടുത്ത സമൂഹത്തിന് തന്നെയാണ് മാപ്പ് കൊടുത്തിരിക്കുന്നത്. ആ ഒരധ്യായം മാത്രം മതി തിരുനബിയുടെ(സ്വ) ഹൃദയവിശാലത ബോധ്യപ്പെടാന്‍. ശത്രുവിനെ സ്‌നേഹത്തിലൂടെ ചിന്തിപ്പിക്കുക; എത്ര ഹൃദ്യമായ സമീപനം. ശത്രുവും സമൂഹവും രക്ഷപ്പെടും. തിന്മയുടെ കേന്ദ്രമായ ഒരാളെ നശിപ്പിക്കുക എന്നു പറയുന്നതിനെക്കാള്‍ ശക്തിയുണ്ട് അയാളെ നന്മയുടെ കേന്ദ്രമാക്കുക എന്നതിന്.
ജിഹാദ്
അനിവാര്യമായ സന്ദര്‍ഭങ്ങളിലുണ്ടായിട്ടുള്ള യുദ്ധങ്ങളില്‍ ഏതു രീതിയായിരുന്നു സ്വീകരിച്ചത്? ഒറ്റയിട്ട സന്ദര്‍ഭങ്ങളില്‍ ശത്രുപക്ഷത്തെ ഒരാളെ എവിടെയെങ്കിലും വെച്ചുകണ്ടാല്‍ കൊല ചെയ്യാനോ, പ്രതികാരം ചെയ്യാനോ അനുമതി കൊടുത്തില്ല. അതുകൊണ്ടാണ് അബൂസുഫ്്യാന് മദീനയിലേക്ക് വരാന്‍ സാധിച്ചത്.
പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള ഒരുപാട് ശ്രമങ്ങള്‍ക്കൊടുവിലാണല്ലോ ഓരോ യുദ്ധങ്ങളുമുണ്ടാകുന്നത്. യുദ്ധത്തിന്റെ സാഹചര്യത്തില്‍ പുലര്‍ത്തേണ്ട നീതിബോധം എന്താണ്?
പറയാം, യുദ്ധമാരംഭിച്ചവരോടാണ്. രണ്ടു വിഭാഗത്തോടാണുള്ളത്. ഒന്ന്, മുസ്‌ലിംകളോട് യുദ്ധമാരംഭിച്ചവരോടാണ്. രണ്ടാമത്തേത്, മുസ്‌ലിംകളോട് യുദ്ധം ഉദ്ദേശിക്കുന്ന, മുസ്‌ലിംകളെ ആക്രമിക്കാന്‍ തക്കംപാർക്കുന്ന വർഗീയവാദിയോടാണ്. ഈ രണ്ടു രീതിയല്ലാത്ത മറ്റൊരു ജിഹാദ് കണ്‍സപ്റ്റ് ഇസ്‌ലാമിലില്ല. തുഹ്ഫ ഇതിന്റെ ആദ്യഭാഗം കൃത്യമായി പറയുന്നുണ്ട്: ഇഖാമത്തുദ്ദലീലാണ്(ആശയ പ്രകാശനം എന്ന് ഭാഷാന്തരം ചെയ്യാവുന്ന സംജ്ഞ) ആകെ ലക്ഷ്യം. ഹിജ്‌റക്ക് മുമ്പ് ജിഹാദ് വിലക്കപ്പെട്ടിരുന്നു. നബിയോട് പ്രബോധനവും മുന്നറിയിപ്പും ബുദ്ധിമുട്ടുകൾ ക്ഷമിക്കാനുമൊക്കെയായിരുന്നു ആദ്യം കല്പനകൾ. ഇഖാമത്തുദ്ദലീല്‍ സാധ്യമാവുകയാണെങ്കില്‍ ജിഹാദ് പാടില്ല. ജിഹാദ് നിര്‍ബന്ധമാവുക എന്നതിന്റെ താല്പര്യം ജിഹാദിന്റെ മാധ്യമങ്ങൾ നിര്‍ബന്ധമാവുക എന്നതാണ്. അതിന്റെ ഉദ്ദേശ്യങ്ങള്‍ ഒരിക്കലും സാക്ഷാത്കരിക്കപ്പെടണമെന്നില്ല. ഖിതാല്‍(യുദ്ധം) കൊണ്ടുള്ള ഉദ്ദേശ്യം ആളുകള്‍ക്ക് സൻമാർഗത്തിന്റെ വഴി സൗകര്യപ്പെടുത്തലാണ്. ശഹാദത്(രക്തസാക്ഷ്യം) ലക്ഷ്യമല്ല. കാഫിറിനെ കൊല്ലുക എന്നുള്ളത് ലക്ഷ്യമേയല്ല. ഇഖാമത്തുദ്ദലീല്‍ കൊണ്ട് ഹിദായത്തിന്റെ (സൻമാർഗം) വഴി തെളിയിക്കാൻ പറ്റിയാല്‍, ഇഖാമത്തുദ്ദലീലാണ് ജിഹാദിനെക്കാള്‍ ഗുണകരം. മുസ്‌ലിംകളുടെ സ്വൈര്യജീവിതം ഉറപ്പാക്കലാണ്. ഈയര്‍ഥത്തില്‍ ഇങ്ങോട്ട് യുദ്ധം തുടങ്ങിയ ആളുകളോട് യുദ്ധം നടത്തുക. റസൂൽ മദീനയിലെത്തിയ ശേഷം മുഴുകാലം യുദ്ധമായിരുന്നു എന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലല്ലോ. ഹുദൈബിയ സന്ധിക്ക് പകരം, മക്കക്കാരോട് പോരാടാമായിരുന്നു. മക്കം ഫത്ഹിലും കൊന്ന് തീർക്കാമായിരുന്നു. തിരുനബി ചെയ്തില്ല. അവര്‍ക്കൊക്കെ മാപ്പ് കൊടുക്കാനുള്ള മഹാമനസ്കതയാണ് നബി(സ്വ) സ്വീകരിച്ചത്.
വീണുപോയ വാൾ
തനിക്ക് നേരെ വാളോങ്ങിയയാളിൽ നിന്ന് വാൾ കൈക്കലാക്കി ‘നിന്നെ ആരെടാ രക്ഷിക്കുക’ എന്നു ചോദിച്ചുവെന്നൊരു അവതരണം ഈയിടെയുണ്ടായി. എടാ എന്ന ചോദ്യത്തില്‍ സത്യത്തില്‍ പരിസരം മറന്നുപോകലുണ്ടല്ലോ. പക്ഷേ, തിരുനബി അങ്ങനെ പരിസരം മറന്നുപോകില്ല. വാൾ പിടിച്ചുവാങ്ങി, കുറച്ചുകൂടി പരുഷമായി ചോദിക്കുകയായിരുന്നു എന്നത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യമാണ്. റസൂൽ ആ ചോദ്യം ചോദിക്കുമ്പോള്‍ പേടിച്ച് വിറച്ചു നില്‍ക്കുന്ന ഒരാള്‍, നിന്നെക്കാള്‍ നല്ലവർ ആരുമില്ല എന്ന് എങ്ങനെയാണ് മറുപടി പറയുക? നിങ്ങള്‍ എത്ര മാന്യനാണ്, ഞാനിനി ഇത്തരം കാര്യങ്ങളൊന്നും ചെയ്യില്ല എന്ന രീതിയിലുള്ള സൗഹൃദ ഭാഷണമാണല്ലോ അവിടെ ഉണ്ടാകുന്നത്. ശേഷം നടന്ന സംഭവങ്ങളെല്ലാം റസൂല്‍ പ്രതികാര ബുദ്ധിയോടെ പ്രവർത്തിച്ചു എന്ന വ്യാഖ്യാനത്തിനെതിരാണ്. അയാളെ പറഞ്ഞയക്കുന്നു, അയാള്‍ തിരിച്ചു പോകുന്നു. ഇതൊക്കെ നബി പ്രതികാരം ചെയ്യുന്നു എന്ന സങ്കല്‍പത്തിനെതിരാണ്. ശത്രുക്കളോട് ഇടപെടുമ്പോള്‍ പോലും വാക്കുകളിൽ പാലിക്കേണ്ട സൂക്ഷ്മത പ്രധാനമാണ്. റസൂൽ അതാണ് ചെയ്തത്. പ്രബോധകന്മാർ അത് മറന്നുകൂടാത്തതാണ്.
റസൂൽ പള്ളിയിലിരിക്കുന്ന സമയത്താണല്ലോ അവധിയെത്തുന്നതിനുമുമ്പ് കടം തിരിച്ചുവാങ്ങാന്‍ സൈദുബ്നു സഅ്ന വന്നത്. നബിയുടെ തലപ്പാവും ഖമീസുമൊക്കെ പിടിച്ചുവലിച്ചു. അബൂബക്കര്‍ സിദ്ദീഖ്(റ), ഉമര്‍(റ), അലി(റ) എല്ലാവരും സദസ്സിലുണ്ട്. അവരെയൊന്നും പ്രതികരിക്കാന്‍ തിരുനബി സമ്മതിച്ചില്ല. പ്രതികാരബുദ്ധിയല്ല, സ്നേഹമാണ് അവിടുത്തെ വഴി.
ഉമൈറുബ്നു അംറ് ഗുഡ്മോര്‍ണിംഗ് എന്നര്‍ഥം വരുന്ന, അറബികള്‍ അക്കാലത്ത് സംബോധന ചെയ്തിരുന്ന ഒരു വാക്ക് പറയുകയുണ്ടായി. അപ്പോൾ നബി തങ്ങള്‍ ഉമൈറിനോട് പറയുന്നുണ്ട്: “ഞങ്ങള്‍ക്കല്ലാഹു നല്ലൊരു സംബോധനാ വാക്യം തന്നിട്ടുണ്ട്, അത് നീ പറഞ്ഞതിനെക്കാള്‍ നന്ന്’. ‘നിനക്ക് രക്ഷയുണ്ടാകട്ടെ’ എന്നാണത്. ശിക്ഷിക്കുകയല്ല, രക്ഷിക്കുകയാണ്.
കറുത്തവന്‍, തടിയന്‍ എന്നെല്ലാമുള്ള വാക്കുകള്‍ റസൂൽ എതിര്‍ത്തിരുന്നു. ആധുനിക ലോകം ബോഡി ഷെയിമിങ്ങിനെ കുറ്റകരമായി കണ്ടുതുടങ്ങിയിട്ട് കാലം ഏറെയായിട്ടില്ല. എന്നാൽ നൂറ്റാണ്ടുകൾക്കപ്പുറം റസൂൽ അത് നിരാകരിച്ചിട്ടുണ്ട്.
ഭൂമിയുടെ അവകാശികൾ
റസൂൽ മരുഭൂമിയിലൂടെയുള്ള രാത്രിയാത്രകള്‍ നിരുത്സാഹപ്പെടുത്തുന്നുണ്ട്. അതില്‍ പറയുന്നത്, ഒട്ടകങ്ങള്‍ മരുഭൂമിയിലൂടെ സ്വൈര്യവിഹാരം നടത്തുന്നത് രാത്രിയിലാണ്. അത് അവരുടെ സമയമാണ്. അതിനാല്‍ ആ സമയത്ത് യാത്ര പോകരുത്. അഥവാ പോവുകയാണെങ്കില്‍ തന്നെ വേഗം പോകണം. മറ്റു ജീവികള്‍ക്കും അവകാശപ്പെട്ടതാണ് ഭൂമി. വെള്ളത്തിന്റെ കാര്യത്തിലും തിരുനബി പറഞ്ഞത് ഇതുതന്നെ.
ഓരോ ജീവി വിഭാഗത്തിനെയും പ്രത്യേക സമൂഹമായാണ് റസൂൽ പഠിപ്പിക്കുന്നത്. അവരും ഭൂമിയുടെ അവകാശികളാണ് എന്ന വ്യക്തമായ സന്ദേശമാണ് ലോകത്തിന് പകരുന്നത്. സാധാരണ ജനങ്ങളുടെ ഒരു കാഴ്ചപ്പാട് അല്ലല്ലോ അത്. ഭൂമിയുടെ സഹഅവകാശികള്‍ക്കുവേണ്ടി, മനുഷ്യന്‍ ചില സ്ഥലത്തും ചില സമയത്തുമൊക്കെ മാറിക്കൊടുക്കേണ്ടതുണ്ട് എന്ന് ആ വാക്കുകളിൽ വ്യക്തമാണ്. ഇതര ജീവികളെ പരിഗണിക്കേണ്ടതു പോലെ പരിഗണിക്കണം.
മദീനയിലേക്ക് വന്ന ഉടനെ മദീനയിലെ എല്ലാ തോട്ടങ്ങളും റസൂൽ സന്ദര്‍ശിക്കുന്നുണ്ട്. അവിടത്തെ തൊഴിലാളികളുമായി സംസാരിക്കുന്നുണ്ട്. തൊഴിൽ മേഖലയിലെ പ്രയാസങ്ങളെപ്പറ്റി ചോദിക്കുന്നുണ്ട്. എന്നിട്ട് തൊഴിലുടമകളോട് മാന്യമായ കൂലി നല്‍കണമെന്നാവശ്യപ്പെടുന്നുണ്ട്. മതിയായ ഭക്ഷണം നിർദേശിക്കുന്നുണ്ട്. പിന്നെ തൊഴിലിടങ്ങളില്‍ ഉപയോഗിക്കുന്ന മൃഗങ്ങളെക്കുറിച്ച് ആരാഞ്ഞു. മൃഗങ്ങള്‍ക്ക് സമയത്തിന് ഭക്ഷണം കൊടുക്കണമെന്ന് പറയുന്നുണ്ട്. കൂടുതല്‍ ഭാരമുള്ള ജോലി ചെയ്യിക്കരുതെന്ന് നിർദേശിക്കുന്നുണ്ട്. അവര്‍ക്ക് ക്ഷീണമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അവരെ വിശ്രമിക്കാന്‍ വിടണമെന്ന് ഉണർത്തുന്നുണ്ട്. തുടര്‍ച്ചയായി പണിയെടുപ്പിക്കരുതെന്ന് താക്കീത് ചെയ്യുന്നുണ്ട്. അതിനുമുമ്പ് ലോകത്താരെങ്കിലും മൃഗങ്ങളോട് അത്രമേൽ ആർദ്രതയോടെ പെരുമാറിയിട്ടുണ്ടാകുമോ?
കോടമ്പുഴ ബാവ ഉസ്താദിന്റെ അല്‍ഫുഖിസ്സത്തിന്‍ വഖിസ്സ എന്ന കിതാബില്‍ ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട്. അബൂദര്‍ദാഅ്(റ) മരണം ആസന്നമായ സമയത്ത് ഒട്ടകത്തിന്റെ ആലയില്‍ ചെന്ന് പറയുന്നുണ്ട്. ഒട്ടകമേ, നീ അല്ലാഹുവിനോട് എന്നെപ്പറ്റി പരാതി പറയരുത്. നിനക്ക് കഴിയുന്നതിന്റെ അപ്പുറത്തൊരു ഭാരം നിന്റെ മുതുകില്‍ ഞാന്‍ വെച്ചുകെട്ടിയിട്ടില്ല. നീ അല്ലാഹുവിനോട് എന്നെപ്പറ്റി പരാതി പറഞ്ഞാല്‍ ഞാന്‍ പരാജയപ്പെടും, എന്റെ കാര്യം കഷ്ടത്തിലാകും എന്നിങ്ങനെ ഒരു വളര്‍ത്തുമൃഗത്തോട് സംസാരിക്കുന്ന ഒരു അനുയായിയെ രൂപപ്പെടുത്തിയ സംസ്കരണം എത്ര വലുതാണ്!
അനന്തമായ ആവിഷ്കാരങ്ങൾ
മുത്തുനബിയെ(സ്വ) സ്‌നേഹിച്ച ഒരുപാടാളുകളുണ്ട്. അവരൊക്കെ ആ ജീവിതം പകര്‍ത്താനാണല്ലോ ശ്രമിച്ചിട്ടുണ്ടാവുക. രിഫാഈ ശൈഖിനെപ്പോലെ അധ്യാത്മിക ഗുരുക്കളുണ്ടല്ലോ. അവര്‍ക്ക് ഹൃദയവിശാലതയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാതൃകയും ഉന്മേഷവും ഊര്‍ജവും കിട്ടിയിട്ടുണ്ടാവുക തിരുനബിയുടെ ജീവിതത്തില്‍ നിന്നാണ്. ഇങ്ങനെ അനേകായിരങ്ങളുടെ റിസോഴ്‌സായി മുത്തുനബിയുടെ ജീവിതം ബാക്കിനിൽക്കുന്നു.
പിൽക്കാലക്കാരായിട്ടുള്ള ആളുകള്‍ ഏതു ജീവിതരീതി സ്വീകരിച്ചിട്ടുണ്ടോ, അഥവാ തിരുനബിയുടെ അനുയായികളില്‍ ആരെല്ലാം ഏതു മാതൃക രൂപപ്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാം റസൂലിന്റെ ജീവിതാവിഷ്‌കാരമാണ്. എല്ലാ വെളിച്ചവും റസൂലിൽ(സ്വ) നിന്ന് ഉദ്ഭവിച്ചതാണ്.
ഈ വെളിച്ചം കെടുത്തുകയാണ് നബിജീവിതത്തെ തെറ്റായി അവതരിപ്പിക്കുന്നവരുടെ താല്പര്യം. ഇസ്‌ലാമിനകത്തും പുറത്തും ഈ താല്പര്യക്കാരുണ്ട്. തങ്ങളുടെ അജണ്ടകൾക്കൊത്ത ഒരു നബിയെ കൊത്തിയെടുക്കുക.
മുസ്‌ലിം വിലാസത്തിൽ പ്രത്യക്ഷപ്പെടുന്ന തീവ്രധാരയെപോലെത്തന്നെ യുക്തിവാദ പ്രസ്ഥാനങ്ങളും റസൂലിനെ നിരന്തരം അവമതിക്കാൻ ശ്രമിക്കുന്നു. ഇറാനിയൻകാരനായ അലി ദോസ്തിയുടെ പുസ്തകമാണ് യുക്തിവാദികളുടെ പലവാദങ്ങളുടെയും വിവരസ്രോതസ്സ്. യുദ്ധങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സ്ത്രീകളുമായി ബന്ധപ്പെടുത്തിയുള്ള വിമർശനങ്ങൾ എല്ലാം ആ പുസ്തകത്തിലുണ്ട്. അയാൾ മരിക്കുന്നതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. മരിച്ചതിനുശേഷം പുസ്തകം പ്രസിദ്ധീകരിക്കണമെന്നാണ് അയാളാഗ്രഹിച്ചത്. യുക്തിവാദികളുടെ ക്യാമ്പിലെല്ലാം ഈ പുസ്തകം സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ഇന്ത്യൻ യുക്തിവാദം ഏകപക്ഷീയമായ ഇസ്‌ലാം വിമർശനമായി മാറിക്കഴിഞ്ഞു. സത്യാന്വേഷികളാകുന്നതിനു പകരം തങ്ങളുടെ മതരഹിത സ്വത്വം സ്ഥാപിച്ചെടുക്കാൻ ഏത് കല്പിതകഥയെയും കൂട്ടുപിടിക്കുന്ന പരിണാമമാണ് യുക്തിവാദികൾക്ക് സംഭവിച്ചിരിക്കുന്നത്. ഇസ്‌ലാമിനെ തകർക്കാൻ നബിയെ അധിക്ഷേപിച്ചാൽ മതിയെന്ന ബാലിശ ചിന്തയാണ് അവരെ വഴിനടത്തുന്നത്.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽബുഖാരി.
പി പി അബ്ദുറസാഖ് ദാരിമി.
ഡോ. ഉമറുൽഫാറൂഖ് സഖാഫി.
സി പി ശഫീഖ് ബുഖാരി.
എം അബ്ദുൽ മജീദ്.
എൻ ബി സിദ്ദീഖ് ബുഖാരി.
ഇല്യാസ് സഖാഫി കൂമണ്ണ.
സി എം സാബിർ സഖാഫി.





