സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Monday 6 July 2015

കഫറ

മൂടിവെച്ചു, മറച്ചുവെച്ചു എന്നൊക്കെ അര്‍ഥമുള്ള 'കഫറ' എന്ന പദത്തില്‍ നിന്നാണ് 'കാഫിര്‍' ഉണടായത്. അതിനാല്‍ 'മറച്ചുവെക്കുന്നവന്‍' എന്നാണ് കാഫിര്‍ എന്ന പദത്തിന്റെ അര്‍ഥം. വിത്ത് മറച്ചുവെക്കുന്നവന്‍ എന്ന നിലയില്‍ കര്‍ഷകനെ കാഫിര്‍ എന്ന് വിശേഷിപ്പിക്കാം. വിശുദ്ധ ഖുര്‍ആന്‍ തന്നെ കര്‍ഷകരെക്കുറിച്ച് കാഫിറുകള്‍ (കുഫ്ഫാര്‍) എന്ന് പ്രയോഗിച്ചിട്ടുണട്:
"അറിയുക: ഐഹികജീവിതം കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം പെരുമനടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും ദുരഭിമാനം കാണിക്കലും മാത്രമത്രെ. ഒരു മഴ പോലെ. അതു മൂലമുണടാകുന്ന ചെടികള്‍ 'കാഫിറു'കളെ വിസ്മയിപ്പിക്കുന്നു. പിന്നീട് അതിന് ഉണക്കം ബാധിക്കുന്നു. അപ്പോഴത് മഞ്ഞളിച്ചതായി നിനക്കു കാണാം. പിന്നീട് അത് തുരുമ്പായിത്തീരുന്നു'' (57: 20).
ഇവിടെ 'കാഫിറു'കളെന്നതിന്റെ വിവക്ഷ കര്‍ഷകരാണെന്നത് സുസമ്മതവും സുവിദിതവുമത്രെ. സത്യവും അസത്യവും വന്നെത്തിയ ശേഷം സത്യത്തെ ബോധപൂര്‍വം മറച്ചുവെക്കുന്നവനും അതിനെ അവിശ്വസിക്കുന്നവനും നിഷേധിക്കുന്നവനുമാണ് കാഫിര്‍. 'നന്ദികെട്ടവന്‍' എന്ന അര്‍ഥത്തിലും ഖുര്‍ആന്‍ ഈ പദം പ്രയോഗിച്ചിട്ടുണട്. "അതിനാല്‍ നിങ്ങള്‍ എന്നെ സ്മരിക്കുക. എന്നോട് നന്ദിയുള്ളവരായിരിക്കുക. നന്ദികെട്ടവര്‍(കാഫിറുകള്‍) ആവാതിരിക്കുക''(2: 152).
തനിക്കു ലഭിച്ച ഉപകാരങ്ങളും ഔദാര്യങ്ങളും മറച്ചുവെക്കലാണല്ലോ നന്ദികേട്. അതിനാല്‍ 'മറച്ചുവെക്കുക' എന്നതില്‍നിന്നുതന്നെയാണ് നന്ദികേട് എന്ന അര്‍ഥവും സിദ്ധിച്ചത്. എന്നാല്‍, 'സത്യത്തെ നിഷേധിച്ചവരും അവിശ്വസിച്ചവരും' എന്ന അര്‍ഥത്തിലാണ് കാഫിറുകള്‍ എന്ന പദം കൂടുതലും പ്രയോഗിച്ചിട്ടുള്ളത്. ഖുര്‍ആനില്‍ 'കഫറ'യും 'കാഫിറു'മായി ബന്ധപ്പെട്ട പദങ്ങള്‍ അഞ്ഞൂറോളം സ്ഥലങ്ങളില്‍ വന്നിട്ടുണട്. അവയിലൊരിടത്തുപോലും അമുസ്ലിം എന്ന അര്‍ഥത്തില്‍ അത് പ്രയോഗിച്ചിട്ടില്ല.
മനുഷ്യനെയും അവന്‍ ജീവിക്കുന്ന പ്രപഞ്ചത്തെയും സൃഷ്ടിച്ച് സംരക്ഷിക്കുന്ന ദൈവത്തെയും അവന്‍ നല്‍കിയ സന്ദേശത്തെയും നിഷേധിക്കുന്നവനാണ് കാഫിര്‍. അവന്‍ പരമമായ സത്യത്തെ നിഷേധിക്കുന്നവനത്രെ. മനുഷ്യന് ജീവനും ജീവിതവും ജീവിത വിഭവങ്ങളും നല്‍കിയ സ്രഷ്ടാവില്‍ വിശ്വസിച്ച് അവന്റെ ഔദാര്യങ്ങള്‍ക്ക് നന്ദി കാണിക്കാത്തവനെന്ന നിലയിലും അവന്‍ കാഫിര്‍ തന്നെ. സത്യം വന്നെത്തിയിട്ടും അതംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യാതെ മറച്ചുവെക്കുന്നവനെന്ന നിലയിലും അത്തരക്കാര്‍ കാഫിറുകളാണ്. സത്യം വന്നെത്തുകയും മനസ്സിലാക്കുകയും ചെയ്യാത്തവര്‍ അതിനെ മറച്ചുവെക്കുന്ന പ്രശ്നം ഉദ്ഭവിക്കുന്നില്ലല്ലോ.
കാഫിര്‍ എന്ന പദം സംബോധനക്കുള്ള പേരെന്ന നിലയിലല്ല ഖുര്‍ആന്‍ പ്രയോഗിച്ചത്. പരിഹസിക്കാനോ ശകാരിക്കാനോ അധിക്ഷേപിക്കാനോ വേണടിയുമല്ല. മറിച്ച്, ഒരവസ്ഥയെ വിശദീകരിക്കാനും അതിന്റെ പരിണതി അറിയിക്കാനുമാണ്. അതിനാല്‍, ഖുര്‍ആന്‍ ആരാണ് കാഫിര്‍ എന്ന് വിശദീകരിക്കുന്നു:
"അല്ലാഹുവെയും അവന്റെ ദൂതന്മാരെയും തള്ളിപ്പറയുന്നവരും, അല്ലാഹുവിനും അവന്റെ ദൂതന്മാര്‍ക്കുമിടയില്‍ വിവേചനം കല്‍പിക്കാനുദ്ദേശിക്കുന്നവരും, 'ഞങ്ങള്‍ ചിലരെ വിശ്വസിക്കുകയും ചിലരെ നിഷേധിക്കുകയും ചെയ്യുന്നു' വെന്ന് പറയുന്നവരും, വിശ്വാസത്തിനും നിഷേധത്തിനുമിടയില്‍ മറ്റൊരു മാര്‍ഗം സ്വീകരിക്കാനുദ്ദേശിക്കുന്നവരുമുണടല്ലോ. അറിയുക: അവര്‍ തന്നെയാണ് യഥാര്‍ഥ സത്യനിഷേധികള്‍. അത്തരം സത്യനിഷേധികള്‍ക്കു നാം നിന്ദ്യമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണട്.'' (4: 150,151).
ഖുര്‍ആനില്‍ ഒരിടത്തുമാത്രമേ ഭൂമിയിലെ കാഫിറുകളെ സംബോധന ചെയ്യുന്നുള്ളൂ; സൂറ അല്‍കാഫിറൂനില്‍. തീര്‍ത്തും പ്രത്യേകമായ പശ്ചാത്തലത്തില്‍ പ്രവാചകനോടുള്ള നിര്‍ദേശത്തിന്റെ ഭാഗമാണത്. ഇസ്ലാമിക പ്രബോധനത്തിനെതിരെ മക്കയിലെ ഖുറൈശിക്കൂട്ടം എതിര്‍പ്പിന്റെ കൊടുങ്കാറ്റഴിച്ചുവിട്ടു. മര്‍ദനത്തിന്റെ സമ്മര്‍ദത്തില്‍ പ്രവാചകനും അനുചരന്മാരും തങ്ങളുടെ നിര്‍ദേശങ്ങള്‍ക്കു വഴങ്ങുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. അങ്ങനെ അവര്‍ പലവിധ നിര്‍ദേശങ്ങളും പ്രവാചകന്റെ മുമ്പില്‍ സമര്‍പ്പിച്ചു. അവയിലൊന്ന് ഇതായിരുന്നു: "മക്കയിലെ ഏറ്റവും വലിയ സമ്പന്നനാകാന്‍ മാത്രമുള്ള സ്വത്ത് ഞങ്ങള്‍ താങ്കള്‍ക്കു തരാം. ഇഷ്ടമുള്ള ഏതു യുവതിയെയും കല്യാണം കഴിച്ചുതരാം. ഞങ്ങള്‍ താങ്കളെ പിന്തുടരാനും സന്നദ്ധമാണ്; താങ്കള്‍ ഞങ്ങളുടെ ഒരു ഉപാധി മാത്രം സ്വീകരിച്ചാല്‍ മതി: ഞങ്ങളുടെ ദൈവങ്ങളെ വിമര്‍ശിക്കരുത്. താങ്കള്‍ക്ക് ഇതു സ്വീകാര്യമല്ലെങ്കില്‍ ഞങ്ങള്‍ക്കും താങ്കള്‍ക്കും ഗുണകരമായ മറ്റൊരു നിര്‍ദേശം ഉന്നയിക്കാം.'' പ്രവാചകന്‍ ചോദിച്ചു: "അതെന്താണ്?'' അവര്‍ പറഞ്ഞു: "ഒരു കൊല്ലം താങ്കള്‍ ഞങ്ങളുടെ ദൈവങ്ങളായ ലാത്തയെയും ഉസ്സയെയും ആരാധിക്കുക. ഒരു കൊല്ലം ഞങ്ങള്‍ താങ്കളുടെ ദൈവത്തെ ആരാധിക്കാം'' (ഇബ്നുജരീര്‍, ഇബ്നു അബീഹാതിം, ത്വബ്റാനി).
ഇതിനുള്ള ദൈവിക പ്രതികരണമായാണ് പ്രസ്തുത അധ്യായം അവതീര്‍ണമായത്. അതിനാലിത് പൊതുവായ സംബോധനയോ പ്രബോധിതരോടുള്ള സംബോധനയോ അല്ല, തീര്‍ത്തും നിരര്‍ഥകമായ സന്ധിനിര്‍ദേശങ്ങളോടുള്ള നിരാസപരമായ വിടപറയലിന്റെ വേളയിലെ സംബോധനയാണ്.
സത്യപ്രബോധനം നടത്തേണട ആവശ്യമില്ലാത്ത വിധം സത്യനിഷേധത്തില്‍ മൂടുറച്ചുപോയവര്‍ മാത്രമേ 'കാഫിറുകളേ' എന്ന സംബോധനക്ക് അര്‍ഹരാകുന്നുള്ളൂ എന്ന് വിശുദ്ധ ഖുര്‍ആന്‍ പരിശോധിക്കുമ്പോള്‍ ആര്‍ക്കും ബോധ്യപ്പെടും. അതുകൊണടുതന്നെ ഖുര്‍ആന്‍ ഒരിടത്തുപോലും അമുസ്ലിംകളെ 'കാഫിറുകള്‍' എന്ന് സംബോധന ചെയ്തിട്ടില്ല. പൊതുസമൂഹത്തെ സംബോധന ചെയ്യാനും പരിചയപ്പെടുത്താനും ഖുര്‍ആന്‍ സ്വീകരിച്ച പദം 'ജനങ്ങള്‍', 'മനുഷ്യര്‍' എന്നൊക്കെ അര്‍ഥമുള്ള 'അന്നാസ്' എന്നതാണ്. വിശുദ്ധ ഖുര്‍ആനിലെ കാഫിറുകളെ സംബന്ധിച്ച പരാമര്‍ശങ്ങളെല്ലാം അവര്‍ ആരെന്ന് വിശദീകരിക്കാനും അവരുടെ സമീപനം വ്യക്തമാക്കാനും അവരോട് സ്വീകരിക്കേണട നയം പഠിപ്പിക്കാനും ഈ ലോകത്തും പരലോകത്തുമുള്ള അവരുടെ അവസ്ഥ വരച്ചുകാണിക്കാനുമാണ്.
കാഫിറുകള്‍ പരലോകത്ത് ശിക്ഷാര്‍ഹരാണെന്ന് ഖുര്‍ആന്‍ അസന്ദിഗ്ദമായി പ്രഖ്യാപിക്കുന്നു. അതോടൊപ്പം സത്യസന്ദേശം ലഭിക്കാത്തവര്‍ ശിക്ഷിക്കപ്പെടുകയില്ലെന്ന് ഊന്നിപ്പറയുകയും ചെയ്യുന്നു. ദൈവിക സന്മാര്‍ഗത്തെ സംബന്ധിച്ച് അറിയാത്തവര്‍ കാഫിറുകളല്ലെന്ന് ഇക്കാര്യവും സംശയാതീതമായി വ്യക്തമാക്കുന്നു.
അതുകൊണടുതന്നെ ഇന്ത്യയിലെ ഹിന്ദുക്കളെ മുസ്ലിംകള്‍ കാഫിറുകളെന്ന് വിളിക്കാന്‍ പാടില്ല. പത്ത് നൂറ്റാണടുമുമ്പ് ഇന്ത്യ സന്ദര്‍ശിച്ച് പന്ത്രണടു വര്‍ഷം ഇവിടെ താമസിച്ച് ഇന്ത്യയെയും ഇന്ത്യക്കാരെയും ഹിന്ദുക്കളെയും ഹിന്ദു ദര്‍ശനത്തെയും സംബന്ധിച്ച് 'കിതാബുല്‍ ഹിന്ദ്' എന്ന ശ്രദ്ധേയമായ ഗ്രന്ഥം രചിച്ച അബൂറയ്യാന്‍ അല്‍ബിറൂനി അക്കാലത്തുപോലും ഇവിടത്തെ അമുസ്ലിംകളെ 'കാഫിറുകള്‍' എന്ന് വിളിച്ചിട്ടില്ല. 'ഹിന്ദുക്കള്‍' (അല്‍ഹുനൂദ്) എന്നാണ് വിശേഷിപ്പിക്കുകയും വിളിക്കുകയും ചെയ്തത്.

Sunday 5 July 2015

സന്താനങ്ങള്‍


growing-plants

അനുസരണശീലമുള്ള കുട്ടികള്‍

അനുസരണശീലമുള്ള മക്കളെയാണ് രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നത്. നമ്മുടെ മക്കള്‍ അനുസരണശീലമുള്ള മിടുക്കരാകണം. എങ്കിലേ സന്താനങ്ങള്‍ സൗഭാഗ്യവാന്മാരായിത്തീരൂ. തന്റെ മകനെ ചൂണ്ടി ‘ഇതെന്റെ മകനാണ്’ എന്നു പറയാന്‍ മാത്രമുള്ള വിജയവും അനുസരണ ബോധവുമുള്ള സന്താനം പൂവണിയാന്‍ ധാരാളം ഘടകങ്ങള്‍ നന്നായിത്തീരണം.
ഏതെങ്കിലും റെസിഡന്‍ഷ്യല്‍ സ്ഥാപനങ്ങളിലോ ബോര്‍ഡിംഗിലോ ചേര്‍ത്ത് പഠിപ്പിച്ചാല്‍ മക്കള്‍ മിടുക്കരാകും എന്നാണ് ചില രക്ഷിതാക്കളെങ്കിലും കരുതിയിരിക്കുന്നത്. ശരിക്കുപറഞ്ഞാല്‍ തെറ്റായ വിചാരമാണിത്.
ഒന്നാമത്തെ വിദ്യാലയം
മാതാവാണ് കുഞ്ഞിന്റെ ഒന്നാമത്ത വിദ്യാലയം. കുട്ടികളെ നല്ലവരാക്കുന്നതും ചീത്തയാക്കുന്നതും വീട്ടിലെ സാഹചര്യങ്ങളാണ്. രക്ഷിതാക്കളുടെ സ്‌നേഹമസൃണമായ പെരുമാറ്റവും അവര്‍ കുഞ്ഞുങ്ങളോട് ഇടപഴകുന്ന രീതിയുമാണ് കുട്ടികളെ അനുസരണാബോധമുള്ള പക്വമതികളാക്കുന്നതും മിടുക്കന്മാരാക്കുന്നതും എന്ന തിരിച്ചറിവ് പലപ്പോഴും മാതാപിതാക്കള്‍ ഇല്ലാതെ പോയതാണ് കുട്ടികള്‍ അനുസരണശീലമില്ലാതാകാന്‍ ഒരു പരിധിവരെ കാരണം.
വീടിന്റെ അകത്തളത്തില്‍ കുഞ്ഞിന്റെ ശൈശവ നാളില്‍ തന്നെ വ്യക്തിത്വം രൂപപ്പെടുന്നുണ്ട്. ഈ പ്രായത്തില്‍ തന്റെ സാഹചര്യങ്ങളില്‍ നിന്ന് കുട്ടിക്കു ലഭിക്കുന്ന ശിക്ഷണ മുറകള്‍ അവരുടെ വ്യക്തിത്വത്തെ നല്ലവണ്ണം സ്വധീനിക്കും. അതിനു ശേഷമുള്ള ശിക്ഷണ രീതി വേണ്ടത്ര ഫലം ചെയ്തു കൊള്ളണമെന്നില്ല.
ചെടിയായിരിക്കുമ്പോള്‍ ചില്ലകള്‍ വെട്ടിച്ചൊവ്വാക്കിയാല്‍ മനോഹരവൃക്ഷമായി പന്തലിക്കും. മരമായിത്തീര്‍ന്നാല്‍ എത്ര ചൊവ്വാക്കിയാലും ഭംഗിയായിട്ടുവരില്ല.
ചെറിയ പ്രായത്തില്‍ കാണുന്നതും കേള്‍ക്കുന്നതും വലിയ വലിയ കാര്യങ്ങളായിട്ടാണവര്‍ ഗണിക്കുക. മുതിര്‍ന്നയാളുകള്‍ പറയുന്ന കാര്യങ്ങള്‍ ഓരോന്നും ശിശുക്കള്‍ ശ്രദ്ധിക്കുയും ചെയ്യും. നമ്മില്‍ നിന്നു കണ്ടുപഠിച്ച വാശിയും വൃത്തികെട്ട പദാവലികളും സ്വായത്തമാക്കിയ കുട്ടിയില്‍ പിന്നീടത് വികൃതിത്തരങ്ങളും കുസൃതിയുമായി വെളിപ്പെട്ടു വരുന്നു. പ്രതിക്കുട്ടിലാവുന്നത് മാതാപിതാക്കള്‍ തന്നെയാണ്. അവരെയാണ് കുട്ടികള്‍ മാതൃകാവില്ലന്മാരായി സ്വീകരിച്ചത് എന്നര്‍ത്ഥം.
സന്താനങ്ങളെ എങ്ങനെ മിടുക്കരാക്കാം ?
”വിത്തുഗുണം പത്തുഗുണം” മാതാപിതാക്കള്‍ മക്കളെ വളര്‍ത്തുന്നതിനനുസരിച്ചും കുഞ്ഞുങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടുമനുസരിച്ചുമാണ് സന്താനങ്ങള്‍ മിടുക്കരാവുകയോ, ദുഷ്ടരാവുകയോ ചെയ്യുന്നത് എന്നു കേട്ടിട്ടില്ലേ ? നല്ല വിത്തായാല്‍ വിളയും നന്നായി എന്നര്‍ത്ഥം.
എന്നാല്‍ വിത്തു നന്നായിരുന്നാല്‍ തന്നെ ചെടിയിയുടെ ആരോഗ്യത്തിനും ഹരിതാഭമായ വളര്‍ച്ചക്കും ഫലഭൂഷ്ടിയുള്ള മണ്ണും നല്ല കാലാവസ്ഥയും കൂടിയേ തീരൂ. ഒരു ശിശുവിന്റെ കാര്യത്തിലും ഇത് ശരിതന്നെയാണ്. ഒരു കുഞ്ഞ് തൈ ചെടിയാണ്. അതിന്റെ വളര്‍ച്ചക്കനിവാര്യമായ വെള്ളവും മണ്ണും സൂര്യപ്രകാശവുമെല്ലാം യഥാസമയം ലഭിക്കുന്നില്ലെങ്കില്‍ ആ ചെടി വാടിവീണ്‌പോകും. നമ്മുടെ കുഞ്ഞുങ്ങള്‍ വളരുന്നത് എങ്ങനെയുള്ള സാഹചര്യത്തിലാണെന്ന് നാം ആലോചിക്കാറുണ്ടോ ? അവരവരുടെ വളര്‍ച്ചക്ക് ആവശ്യമുള്ള അനുകൂല സാഹചര്യങ്ങള്‍ ലഭിക്കുന്നുണ്ടോ?
മാനസിക മലിനീകരണം
പരിസരമലിനീകരണം വരുത്തിവെക്കുന്ന ദുരന്തത്തെ കുറിച്ച് ശാസ്ത്രജ്ഞര്‍ നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. ആധുനിക നാഗരികതയോടൊപ്പം വര്‍ദ്ധിച്ച് വരുന്ന പരിസര മലിനീകരണം മനുഷ്യന്റെ നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കുമന്ന് അവര്‍ ചൂണ്ടികാണിക്കുന്നു.
യഥാര്‍ത്ഥത്തില്‍ നമ്മുടെ പുതിയ തലമുറയെ വിനാശകരമായ ഭാവിയിലേക്ക് നയിക്കുന്ന മാലിന്യങ്ങളുടെ മധ്യത്തിലാണ് അവര്‍ ജീവിക്കുന്നത്. അസാന്മാര്‍ഗ്ഗിക ജീവിത മലിനീകരണം വളര്‍ന്ന് വരുന്ന തലമുറയുടെ നാമ്പ് കരിച്ച് കളയുന്നു. ഇത് ഗുരുതരമായ വിപത്താണെന്നുള്ളത് വിസ്മരിച്ച് കൂടാത്തതാണ്.
ആധുനിക നാഗരികത ഓരോ മനുഷ്യനിലും അടിച്ചേല്‍പ്പിക്കുന്ന സ്വഭാവ മലിനീകരണം നമ്മിലുള്ള സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ആത്മാവിനെയാണ് ഞെരിച്ചമര്‍ത്തിക്കളയുന്നത്.
അനുസരണശീലമുള്ളവരാക്കാന്‍ നാലു ഘടകങ്ങള്‍
കുടുംബം, സാഹചര്യം, കൂട്ടുകാര്‍, വായിക്കുന്ന പുസ്തകവും ദൃശ്യമാധ്യമങ്ങളും, അധ്യാപകരും വിദ്യാലയവും കുട്ടികളെ മുഖ്യമായും സ്വാധീനിക്കുന്ന നാലു ഘടകങ്ങള്‍ നിര്‍ണ്ണായകമാണ്. . ഇതില്‍ ഒരു ഘടകം മാത്രം മോശമായാല്‍ തന്നെ കുട്ടി ചീത്തയാവുന്നതാണ്. തൈചെടിയുടെ വളര്‍ച്ചക്കു പറഞ്ഞതു പോല ഇതു നാലും ഒപ്പത്തിനൊപ്പം നിന്നാല്‍ കുട്ടി വിജയിക്കുമെന്ന് പ്രതീക്ഷിക്കാം.
കുടുംബ സാഹചര്യം
കുട്ടികളുടെ സ്വഭാവത്തെ വളരെ വേഗം സ്വാധീനിക്കുന്ന ഘടകമാണ്. കുടുംബസാഹചര്യം. വീട്ടിലെ ഉമ്മയും ഉപ്പയും മാത്രമല്ല ഒരു കുട്ടിയെ സംബന്ധിച്ചെടുത്തോളം രക്ഷിതാവ്. കുട്ടിയുടെ മാനസിക വികാസത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വീട്ടിലുള്ള എല്ലാ മുതിര്‍ന്നവരുടെ പെരുമാറ്റവും കുഞ്ഞുങ്ങളില്‍ സ്വാധീനം ചെലുത്തും. മാതാപിതാക്കള്‍ തമ്മിലുള്ള സ്‌നേഹാന്തരീക്ഷം, മാതാപിതാക്കളുടെയും വീട്ടിലെ മുതിര്‍ന്നവരുടെയും സ്വഭാവഗുണങ്ങള്‍, അവര്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന സ്‌നേഹവും പെരുമാറ്റ രീതിയുമെല്ലാം സന്താനങ്ങളുടെ ഭാവിയെ കരുപിടിപ്പിക്കുന്ന ഘടകങ്ങളാണ്.
ജനിതക ഘടകങ്ങള്‍
എന്നാല്‍ മാതാപിതാക്കളുടെ സവിശേഷതയില്‍ ചിലത് ജനിതക ഘടകങ്ങളെ ആശ്രയിച്ചുള്ളതാണ്. അവരുടെ ഐക്യൂ മാറ്റാന്‍ കഴിയില്ല. ആ ഘടകങ്ങളെല്ലാം ഏകദേശം തീരുമാനിക്കപ്പെട്ടവയാണ്.
ബുദ്ധി വൈഭവവും, മനക്കരുത്തും, ഓജസ്സും, മടിയും, ശരീരപ്രകൃതിയും അത്തരത്തില്‍ പെട്ടതാണ്. നിങ്ങളുടെ കുട്ടിയില്‍ അടങ്ങിയിരിക്കുന്ന ജനിതക ഘടകങ്ങളില്‍ മാതാപിതാക്കളായ നിങ്ങള്‍ക്കിടപെടാന്‍ കഴിയില്ലെങ്കിലും കുട്ടികളുടെ വ്യക്തിത്വ വികാസവും മിടുമിടുക്കും ഒരു പരിധി വരെ നിങ്ങള്‍ മക്കളോട് പെരുമാറുന്ന രീതിയനുസരിച്ചായിരിക്കും. ഏത് സാഹചര്യത്തില്‍ നിന്നും ഒരു കുട്ടിക്ക് ഉയര്‍ന്ന് വരാന്‍ കഴിയും. ഏതു സ്‌കൂളില്‍ പഠിച്ചാലും അതിന് സാധിച്ചേക്കും.
കലഹിക്കുന്ന വീട്ടിലെ കുട്ടി
മാതാപിതാക്കള്‍ തമ്മില്‍ കലഹിക്കുന്ന വീട്ടില്‍ വളരുന്ന കുട്ടികള്‍, പരസ്പരം സ്‌നേഹമില്ലാത്ത മാതാപിതാക്കളുടെ കുട്ടികള്‍ ജീവിതത്തില്‍ വിജയിക്കാനുള്ള സാധ്യത കുറവാണ്. തെറ്റായ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന മാതാപിതാക്കള്‍ക്കു നന്മയുടെ പ്രതീകമായ ഒരു കുട്ടി ഉണ്ടാകാനിടയില്ല.
പരസ്പരം സ്‌നേഹിക്കുന്ന ധാരണയുള്ള നല്ലവരായ മാതാപിതാക്കളുടെ കുട്ടികള്‍ പട്ടിണിയേയും ദുരിതങ്ങളെയും വെല്ലുവിളിച്ച് കൊണ്ട് ജീവിതത്തില്‍ ഉയര്‍ന്നുവരുന്നതായി കാണുന്നുണ്ട്.ഒരു കുട്ടിയുടെ വിജയം അന്തിമമായ തീരുമാനിക്കുന്നത് അവന്റെ വീട്ടിലാണ്.
നല്ല സാഹചര്യത്തില്‍ വളരുന്ന കുട്ടി
സാഹചര്യങ്ങളാണ് കുട്ടികളെ നല്ലതും ചീത്തയു മാക്കുന്നത്. മാതാപിതാക്കള്‍ നല്ലവരാണെങ്കില്‍ അവരുടെ സാഹചര്യവും നന്നായിരിക്കുമല്ലോ. സ്വഭാവഗുണങ്ങള്‍, വിശ്വാസാഹചാരങ്ങള്‍ സാദാചാരബോധം, ഉത്കൃഷ്‌ടേശ്ച തുടങ്ങിയ സവിശേഷതകള്‍ ചെറുപ്പകാലത്ത് തന്നെ കുഞ്ഞുങ്ങള്‍ കുടുംബസാഹചര്യത്തില്‍ നിന്ന് സ്വായത്തമാക്കുന്ന ഘടകങ്ങളാണ്. വീട്ടില്‍ നല്ല സാഹചര്യങ്ങള്‍ സൃഷ്ടിച്ച് മക്കളെ നന്മയുടെ വാഹകരാക്കാന്‍ മാതാപിതാക്കളുടെ ബാധ്യതയാണ്. നബി(അ) പറഞ്ഞു: ”എല്ലാ കുഞ്ഞും ജനിക്കുന്നത് ശുദ്ധപ്രകൃതിയിലാണ് പിന്നീടവനെ ജൂതനും ക്രിസ്ത്യാനിയും മജൂസിയുമാക്കുന്നത് അവന്റെ മാതാപിതാക്കളാണ്.”
(ബുഖാരി). സന്താനശിക്ഷണത്തില്‍ ഒന്നാമതായി വേണ്ടത് മാതാപിതാക്കള്‍ നന്നാവുക എന്നതാണ്. കാരണം മാതാപിതാക്കള്‍ ചെയ്യുന്നത് ശരിയായാലും തെറ്റായാലും അത് അതേപോലെ അനുകരിക്കാനാണ് മക്കള്‍ ശ്രമിക്കുക.
എങ്ങോട്ടും ചായുന്ന മനസ്സ്
ഇമാം ഗസ്സാലി (റ) പറയുന്നത് കാണുക:
”കുഞ്ഞുങ്ങള്‍ മാതാപിതാക്കളുടെ അടുത്ത് സൂക്ഷിപ്പ് സ്വത്താണ്. അവരുടെ ശുദ്ധഹൃദയം അമൂല്യവും എല്ലാ ചിത്രങ്ങളില്‍ നിന്നും ഒഴിവായ ലോലവും തെളിച്ചമുള്ളതുമാണ്. ഏത് ചിത്രവും അത് സ്വീകരിക്കും എവിടേക്കും ചായും. അവനെ നല്ലത് ശീലിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്താല്‍ അവന്‍ അങ്ങനെ വളരും അതുവഴി ഇഹപരവിജയം നേടാന്‍ കഴിയും. അവന്റെ മാതാപിതാക്കളും ഗുരുനാഥന്മാരും അവന്റെ പ്രതിഫലത്തില്‍ പങ്കാളികളാകും.
ഇനി അവനില്‍ ചീത്ത സ്വഭാവമാണ് ശീലിപ്പിക്കുന്നതെങ്കില്‍ അവന്‍ പരാജയപ്പെടുകയും നശിക്കുകയും ചെയ്യും. അതിന്റെ കുറ്റം അവന്റെ മാതാപിതാക്കളുടെ ചുമലിലായിരിക്കും.”
കുട്ടികള്‍ രക്ഷിതാക്കളെ  അനുകരിക്കുന്നു
നബി(സ) പറഞ്ഞു. ”നല്ല പെരുമാറ്റത്തെക്കാള്‍ ഗുണകരമായ ഒന്നും ഒരു പിതാവും സന്താനങ്ങള്‍ക്ക് നല്‍കിയിട്ടില്ല.” മക്കളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടത് മാതാപിതാക്കളുടെ പ്രായോഗിക ജീവിത രീതിയില്‍ നിന്നാണ്. ഏകദേശം രണ്ടുവയസ്സാകുമ്പോള്‍ തന്നെ കുഞ്ഞ് സംസാരിക്കാന്‍ തുടങ്ങും. ഈ പ്രായത്തില്‍ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം ഭാവി ജീവിതത്തെ സ്വാധീനിക്കുന്നതാണ്. അവിചാരിതമായി മുതിര്‍ന്നവരില്‍ നിന്ന് വന്നുപോകുന്ന അനാവശ്യ വാക്കുകളും ദുശ്ശീലങ്ങളും കുട്ടിയുടെ മനസ്സില്‍ അള്ളിപ്പിടിക്കും. ‘ജന്തു, പഹയന്‍, ശൈത്വാന്‍’ തുടങ്ങിയ വൃത്തികെട്ട പദാവലികള്‍ ഈ പ്രായത്തില്‍ കുഞ്ഞ് കേള്‍ക്കാനിടവന്നാല്‍ പിന്നീട് ഏതെങ്കിലും ദേഷ്യത്തിന്റെ ഘട്ടത്തില്‍ അവനില്‍ നിന്ന് ആ പദങ്ങള്‍ പുറത്ത്‌വരും. എന്നു മാത്രമല്ല മുതിര്‍ന്നവര്‍ ഈ പദങ്ങള്‍ പ്രയോഗിക്കുമ്പോള്‍ പ്രകടിപ്പിച്ച മുഖഭാവവും ആക്ഷനും അതേരീതിയില്‍ തന്നെ ചെയ്യുന്നതാണ്. ചെറിയ കുഞ്ഞുങ്ങള്‍ക്ക് ഇതൊന്നും മനസ്സിലാവുകയില്ലെന്നും അവയൊന്നും അവരുടെ ജീവിതത്തില്‍ സ്വാധീനക്കത്തക്കതല്ലെന്നും കരുതുന്നവരുണ്ട്. തെറ്റായ ഒരു വിചാരമാണിത്. ശരിയും തെറ്റും തിരിച്ചറിഞ്ഞിട്ടല്ല അവര്‍ കാണുന്നതും, കേള്‍ക്കുന്നതും, വിശ്വസിക്കുന്നതും. തിരിച്ചറിയാനുള്ള പക്വത അവര്‍ക്കില്ല. കാണുന്നതും കേള്‍ക്കുന്നതും അപ്പടി വിശ്വസിക്കുകയാണ്. അതു മനസ്സില്‍ ഉറച്ചുപോവുകയും ചെയ്യുന്നു. ഇതാണ് പിന്നീട് വ്യക്തിത്വത്തെ സ്വാധീനിക്കുന്ന വില്ലനായി മാറുന്നത്.
അയ്യോ കാക്ക കൊണ്ടുപോയല്ലോ!!
മാതാപിതാക്കളുടെ ചൊല്ലും ചെയ്തിയും കുട്ടിയുടെ സ്വഭാവ രൂപീകരണത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. നല്ല പെരുമാറ്റവും സല്‍സ്വഭാവവും കണ്ട് പഠിക്കേണ്ട മാതാപിതാക്കളില്‍ നിന്ന് അതിനെതിരായ പ്രവൃത്തികള്‍ ഉണ്ടാവുമ്പോള്‍ മക്കള്‍ വേഗം ചീത്തയാവുമെന്ന് പറയേണ്ടതില്ലല്ലോ. കുഞ്ഞിന്റെ കയ്യിലെ സാധനങ്ങള്‍ പൊക്കിയെടുത്ത് ‘അയ്യോ കാക്ക കൊണ്ടുപോയല്ലോ’ എന്ന് പറഞ്ഞ് കുഞ്ഞിനെ അന്ധാളിപ്പിക്കുകയും അല്‍പ്പം കഴിഞ്ഞ് സാധനം കീശയില്‍ നിന്ന് ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ മക്കള്‍ക്ക് കാപട്യത്തിന്റെ ബാലപാഠങ്ങളാണ് പഠിപ്പിക്കുന്നത്.
പുകവലി തുടങ്ങുന്ന കുട്ടി !!!
പരസ്പരം വാക്കുതര്‍ക്കങ്ങള്‍ ഉയരുന്ന വീടുകളില്‍ നിന്ന് വളരുന്ന കുട്ടികള്‍ കലഹപ്രിയരായിത്തീരുന്നത് കാണാവുന്നതാണ്. അത് വഴി രക്ഷിതാക്കള്‍ക്കളോടും അന്യരോടും കലഹിക്കാനും തര്‍ക്കിക്കാനുമുള്ള വാസന വളര്‍ന്ന് വരുകയും ചെയ്യും. ഇത്തരം മക്കള്‍ ജീവിതത്തില്‍ വിജയിക്കാനുള്ള സാധ്യത കുറവാണ്. വരാന്തയിലെ ചാരുകസേരയിലിരുന്ന് ഉപ്പ മകനോട് പറയുകയാണ്. ‘മോനെ, അലമാറയില്‍ നിന്ന് സിഗരറ്റെടുത്ത് ഉമ്മാനോട് കത്തിച്ച് തരാന്‍ പറ.’
അഞ്ച് വയസ്സായ കുട്ടി സിഗരറ്റ് കത്തിച്ച് വരുമ്പോള്‍ വാതിലിന്റെ മറവില്‍ നിന്ന് അവന്‍ രണ്ട് പുകയൂതിയിട്ടാണ് ഉപ്പാക്ക് കൊടുക്കുന്നത്. സ്വന്തം ഉപ്പ തന്നെ മകനില്‍ ദു:സ്വഭാവം പഠിപ്പിക്കുന്ന രംഗം എത്ര ദയനീയം ……
രക്ഷിതാക്കള്‍ അലസരാവരുത്
ഇസ്‌ലാമിക ബോധം സജീവമായി നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ വീട്ടിലുണ്ടാവണം. രക്ഷിതാക്കള്‍ ഇബാദത്തുകളില്‍ അലസരായാല്‍ മക്കളും അതേവഴി പിന്തുടരും. മക്കള്‍ വഴിതെറ്റാതിരിക്കാന്‍ മഹാത്മാക്കള്‍ പ്രത്യേകം ഉണര്‍ത്തുന്നത് ശ്രദ്ധിക്കുക. ‘ആര്‍ത്തവം തുടങ്ങിയ കാരണം കൊണ്ടു നോമ്പു നോല്‍ക്കാന്‍ പാടില്ലാത്തവര്‍ കുഞ്ഞുങ്ങളുടെ മുന്നില്‍ വെച്ചു റമളാന്‍ പകലില്‍ ഭക്ഷിക്കരുത്.’ ബാങ്ക് കൊടുക്കുമ്പോഴേക്ക് അംഗശൂദ്ധി വരുത്തി നിസ്‌കാരപ്പായ വിരിച്ച് ഉമ്മ നിസ്‌കരിക്കുന്നത് കുഞ്ഞുങ്ങള്‍ കാണട്ടെ. നിങ്ങള്‍ക്കു കാണാം നിങ്ങളുടെ കുഞ്ഞ് ശരീരത്തില്‍ തുണികള്‍ കെട്ടിപ്പൊതിഞ്ഞ് നിങ്ങളുടെ നിസ്‌കാരം അനുകരിക്കുന്നത്. ഇനി വീട്ടിലെ സാഹചര്യം വിപരീതമായാലോ അനുഭവത്തിന്റെ വെളിച്ചം സാക്ഷ്യപ്പെടുത്തുന്നത് കാണുക.
കുഞ്ഞിനെ നശിപ്പിക്കുന്ന പിതാവ്
മദ്രസ മൂന്നാം തരത്തില്‍ പഠിക്കുന്ന നിഷ്‌കളങ്കനായ കുട്ടി മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നു. പലപ്പോഴും ഉപ്പ നിസ്‌കരിക്കുന്നത് കാണാത്ത മോന്‍ അതിശയവും സംശയവും കലര്‍ത്തി ഉമ്മയോട് ചോദിച്ചു. ഉമ്മാ ഉപ്പാക്കെത്ര വയസ്സായി. ‘എന്താ മോനെ അങ്ങനെ ചോദിക്കാന്‍ ?’ കുട്ടി ചോദ്യം തുടര്‍ന്നു. ‘ഉപ്പാക്ക് പ്രായപൂര്‍ത്തിയായിട്ടില്ലേ ഉമ്മാ? ഉപ്പയെന്താണ് നിസ്‌കരിക്കാത്തത്. ? ഉപ്പാക്ക് ഭ്രാന്തുണ്ടോ ? അല്ലെങ്കില്‍ ഉപ്പാക്ക് ഹൈളോ നിഫാസോ ആയിരിക്കോ? ‘ തുരുതുരെയുള്ള കൊച്ചു മകന്റെ ചോദ്യം കേട്ടപ്പോഴാണ് ഉമ്മാക്ക് സംഗതിയുടെ ഗൗരവം പിടികിട്ടിയത്. മകന്‍ ഇന്ന് മദ്രസയില്‍ നിന്ന് പഠിച്ചത്. നിസ്‌കാരം നിര്‍ബന്ധമുള്ള വ്യക്തികളെ കുറിച്ചാണ്. ഉപ്പ തന്നെ മകന് വാങ്ങിക്കൊടുത്ത പുസ്തകത്തില്‍ അത് മകന്‍ കണ്ടിട്ടുണ്ട്. നിസ്‌കാരം ഒഴിവാക്കല്‍ വന്‍ പാപമാണെന്നും പ്രായപൂര്‍ത്തിയാ എല്ലാവരും നിസ്‌കരിക്കണമെന്നും ഹൈളോ നിഫാസോ ഉള്ളവരും ഭ്രാന്തുള്ളവരും ഇതില്‍ നിന്ന് ഒഴിവാണെന്ന് ഉസ്താദ് പഠിപ്പിച്ചിട്ടുണ്ട്. നിസ്‌കരിക്കാത്തവന്‍ പട്ടിയേക്കാള്‍ മോശമാണെന്നല്ലേ ഉസ്താദ് പറഞ്ഞത്. ഉപ്പ അങ്ങനെയുള്ള ആളാകാന്‍ തരമില്ല. എന്ന ചിന്തിക്കുന്ന നിഷ്‌കളങ്കനായ കുട്ടി ഉപ്പാക്ക് ഹൈളോ നിഫാസോ ആയിരിക്കും അല്ലെങ്കില്‍ പ്രായപൂര്‍ത്തി തികഞ്ഞിട്ടില്ലായിരിക്കും എന്ന് സമാധാനിക്കുന്ന ലോല മനസ്സിനെ ആരാണ് ചീത്തയാക്കുന്നത്.
മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക
നിങ്ങള്‍ പറഞ്ഞയച്ചു പഠിപ്പിക്കുന്ന മദ്രസയില്‍ നിന്നും നിങ്ങള്‍ തന്നെ വാങ്ങിക്കൊടുത്ത പുസ്തകത്തിലുള്ള ഇസ്‌ലാമിക അധ്യാപനങ്ങളണ് നിസ്‌കരിക്കാത്ത ഉപ്പയിലൂടെ അലങ്കോലമാകുന്നത്. ഇത്തരം സാഹചര്യത്തില്‍ വളരുന്ന കുട്ടിക്ക് ഇസ്‌ലാമിക ചിട്ടകള്‍ പാലിച്ച് ജീവിക്കാന്‍ ഒരിക്കലും കഴിയില്ല.
നിങ്ങള്‍ കുഞ്ഞുങ്ങളെ
ചീത്തവിളിക്കാറുണ്ടോ ?
മക്കളുടെ കുരുത്തക്കേടും വികൃതിയും കാണുമ്പോഴേക്ക് പല രക്ഷിതാക്കളും മക്കളെ ചീത്ത വിളക്കാറുണ്ട്. നിങ്ങള്‍ അത്തരക്കാരില്‍ പെട്ട ഒരാളാണോ. ?
ബുദ്ധിയും പക്വതയും വളര്‍ന്നു വികസിച്ചിട്ടില്ലാത്ത മക്കളെ കടുത്ത സ്വരത്തില്‍ ചീത്തവാക്കുകള്‍ ഉപയോഗിച്ച് വരച്ച വരയില്‍ നിര്‍ത്താന്‍ ശ്രമിക്കാറില്ലേ ?
‘ പോത്ത്, മന്ദബുദ്ധി, ബഡക്കൂസ്, പൊട്ടന്‍, പൊട്ടത്തി, സുവര്‍, കഴുത, കുരിപ്പ,് പന്നി, ലക്ഷണംകെട്ട ജാതി’ തുടങ്ങിയ പദങ്ങളും ഉപയോഗിച്ചാണ് പല രക്ഷിതാക്കളും സ്വന്തം മക്കളെ കടുത്ത സ്വരത്തില്‍ ആക്ഷേപിക്കാറുള്ളത്.
ഏറ്റവും വലിയ പാപമായ ശിര്‍ക്കില്‍ അകപ്പെടുകയും സ്വന്തം പിതാവായ പ്രവാചകനുമായ നൂഹ് നബി(അ) വാക്കുകള്‍ ധിക്കരിക്കുകയും ചെയ്ത മകനെ സന്മാര്‍ഗ്ഗത്തിലേക്ക് ക്ഷണിച്ചു കൊണ്ട് ധിക്കാരിയായ മകനോട് നൂഹ് നബി (അ) പറയുന്ന വാചകം ഖുര്‍ആനിലുണ്ട്. ”ഏ കുഞ്ഞുമോനേ, ഞങ്ങളോടൊപ്പം കപ്പില്‍ കയറൂ” ഇവിടെ സ്വന്തം മകന്‍ ചെയ്തത് ഏറ്റവും വലിയ തെറ്റായിട്ടു പോലും സ്‌നേഹത്തോടെ മകനെ അഭിസംബോധനം ചെയ്യുന്നത് മക്കളോട് കാണിക്കേണ്ട മര്യാദകള്‍ പഠിപ്പിക്കുകയാണ് പ്രവാചകര്‍. ചെറിയ കുഞ്ഞുങ്ങളോട് വരെ സ്‌നേഹമില്ലാതെ പെരുമാറുന്നത് കുട്ടികള്‍ നാശത്തിലേക്ക് ആപധിക്കാനെ വഴിയൊരിക്കുകയുള്ളൂ.
വെറുപ്പിന്റെ പ്രകൃതി മുളപൊട്ടുന്നു
ഇത്തരം സമീപനങ്ങളാണ് മക്കളെ പിടിവാശിയിലേക്കും കുരുത്തക്കേടിലേക്കും നയിച്ചത്. നന്മയും തിന്മയും, ശരിയും, തെറ്റും തിരിച്ചറിയാനുള്ള കഴിവ് വളരുന്നതിന് മുമ്പേ അവരുടെ മനസ്സില്‍ തിന്മയുടെ ആക്ഷേപസ്വരങ്ങളും വെറുപ്പിന്റെ പ്രകൃതിയും കാണിച്ചുകൊണ്ട് മാതാപിതാക്കള്‍ കുട്ടിയുടെ മനസ്സിനെ മലിനപ്പെടുത്തി, വൃത്തിഹീനമായ പദങ്ങള്‍ ഉപയോഗിച്ച് ശകാരിക്കാന്‍ തുനിയുകയും ചെയ്യുന്നത് രക്ഷിതാക്കള്‍ കാണുമ്പോള്‍ ‘എന്റെ മകന്റെ സ്വഭാവം കണ്ടോ, വളരെ മോശമായിട്ടുണ്ട്.’ എന്ന് സ്വന്തം വിലപിക്കുകയല്ലാതെ നിവൃത്തിയില്ല.
ശാപം ചൊരിയരുത്
സ്വന്തം മക്കള്‍ക്കെതിരെ ശാപവാക്കുകള്‍ ഉപയോഗിക്കുന്നത് മക്കളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുമെന്ന് മനഃ ശാസ്ത്ര ഗവേഷകര്‍ വിലയിരുത്തുന്നു.
നശിച്ചുപോകട്ടെ, പണ്ടാരം, ഹലാക്ക്, ഹമുക്ക്, കുരിപ്പ്, ബലാല്, എടങ്ങേറ് പിടിച്ച ശൈത്താന്‍, കുരുത്തം കെട്ടവന്‍, തുടങ്ങിയ നിരവധി ശാപവാക്കുകളും ഇവിടെ എഴുതാന്‍ കൊള്ളാത്ത വളരെ വൃത്തിഹീനമായ പദങ്ങളും വീട്ടില്‍ രക്ഷിതാക്കളും വിദ്യാലയങ്ങളില്‍ അധ്യാപകരും നിര്‍ഭാതം ഉപയോഗിക്കുന്നുണ്ടെന്നത് വളരെ സങ്കടകരമായ പ്രവണതയാണ്
അവഗണയിലെ അപകടം
അവഗണന ആര്‍ക്കും സഹിക്കാന്‍ കഴിയില്ല. പൊതുവെ പറഞ്ഞാല്‍ ഒരു മനുഷ്യനോടും നിസ്സാരമായ ഭാവത്തില്‍ പെരുമാറരുത്. ഒരാളെ കുറ്റപ്പെടുത്തി സംസാരിക്കുന്നതും വീഴ്ചകളെ പരസ്യമാക്കുന്നതും ആരും ഇഷ്ടപ്പെടില്ല. ചെറിയ കുട്ടികള്‍ എന്തെങ്കിലും തെറ്റു ചെയ്യുമ്പോഴേക്ക് നമ്മുടെ രക്ഷിതാക്കള്‍ എന്താണ് ചെയ്യുക, വിമര്‍ശന ദൃഷ്ടിയോടെ നോക്കിക്കാണുകയും നിശിതമായി ആക്ഷേപിക്കുകയും ചെയ്യും. വളരെ പരിതാപകരമാണീ അവസ്ഥ.
നാം ഉദ്ദേശിക്കുന്നതില്‍ നിന്നും വിപരീത ഫലമാണിത് കൊണ്ടുണ്ടാവുക. നിരന്തരം കേള്‍ക്കുന്ന ആക്ഷേപവും കുട്ടികളോടുള്ള വെറുപ്പും കുട്ടികളുടെ മനസ്സില്‍ കോപത്തിന്റെ അഗ്നിഗോളമായി പതച്ചുകൊണ്ടിരിക്കും. ഒപ്പം സ്‌നേഹം ലഭിക്കാത്തതിലുള്ള നൈരാശ്യവും.
കുസൃതി കൊള്ളാം, കുരുത്തക്കേടോ. ?
രക്ഷിതാക്കളെ കുരങ്ങ് കളിപ്പിക്കുന്ന പല വികൃതികളും മക്കളില്‍ നിന്നുണ്ടാവാറുണ്ട്. കുസൃതിയുടെ പരിധി വിടുന്ന കുട്ടികളുടെ വികൃതികള്‍ മാറ്റിയെടുത്ത് അനുസരണ ബോധമുള്ളവരാക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇനി ചര്‍ച്ച ചെയ്യാം.
ചെറിയ തെറ്റുകള്‍ തള്ളിക്കളയുക
കുഞ്ഞുങ്ങളില്‍ നിന്നുണ്ടാകുന്ന ചെറിയ വീഴ്ചകള്‍ അവഗണിച്ചേക്കുക, കുട്ടികളല്ലേ പല കുരുത്തക്കേടുകളും അവര്‍ ഒപ്പിക്കും എല്ലാം ചികഞ്ഞന്വേശിച്ച് ജീവിതം മക്കള്‍ക്കൊരു നരകം പോലെ ആക്കരുത്. കാരുണ്യവാനായ അല്ലാഹു നമ്മുടെ തെറ്റുകള്‍ അവഗണിക്കുമ്പോള്‍ എന്ത് കൊണ്ട് നമ്മുടെ മക്കളുടെ ചെറിയ തെറ്റുകള്‍ മാപ്പ് ചെയ്തുകൂടാ. റസൂല്‍(സ) പറഞ്ഞു: ”നിങ്ങള്‍ മനുഷ്യരുടെ കുറ്റങ്ങള്‍ പരതി നടന്നാല്‍ നിങ്ങള്‍ അവരെ ചീത്തയാക്കും. അല്ലെങ്കില്‍ ചീത്തയുടെ വക്കിലെത്തിക്കും” (അബൂദാവൂദ്)
കുരുത്തംകെട്ടവരായി ഒരുകുഞ്ഞും ജനിക്കുന്നില്ല
മാതാപിതാക്കളെ വിഷമിപ്പിക്കണം എന്ന് കരുതി ഒരു കുഞ്ഞും പ്രവര്‍ത്തിക്കാറില്ല. ചില കുഞ്ഞുങ്ങളുടെ വാശിയും കരച്ചിലും കാണുമ്പോള്‍ ഇവന്‍ നമ്മെ എടങ്ങേറാക്കുകയാണ് എന്ന് നമ്മില്‍ പലരും ചിന്തിക്കാറില്ലേ ? അങ്ങനെയാണോ ?. അല്ല, ഒരിക്കലുമല്ല. കുരുത്തംകെട്ടവനായി ഒരു കുഞ്ഞും ജനിക്കുന്നില്ല. ഓരോ കുഞ്ഞിന്റെയും പ്രകൃതി വളരെ നിഷ്‌കളങ്കമാണ്. തീരെ അഴുക്ക് പുരളാത്തതാണ്. അങ്ങനെയുള്ള മക്കളെ ശൈത്താന്‍ എന്നും കുരിപ്പ് എന്നും വിളിക്കുന്നത് എത്രമാത്രം അപകടമാണ്. കുട്ടികളുടെ പ്രായം കണക്കിലെടുത്ത് വേണം അച്ചടക്കം പരിശീലിപ്പിക്കാന്‍. കളികകള്‍ക്കിടയിലെ ബഹളവും വെള്ളത്തില്‍ കളിയുമൊക്കെ പ്രായത്തിന്റെ പ്രത്യേകതകളായി അവഗണിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം.
എന്നാല്‍ ഇഷ്ടപ്പെട്ട കളിക്കോപ്പുകള്‍ വാങ്ങിക്കൊടുക്കാത്തതിന് ജനല്‍ ചില്ല് അടിച്ച് തകര്‍ക്കുന്നതും വീട്ടിലെ ഉപകരണങ്ങള്‍ കേടുവരുത്തുന്നതും കുരുത്തക്കേടായി തന്നെ കാണണം. അടുക്കളയില്‍ നിന്ന് മൂര്‍ച്ചയുള്ള കത്തിയെടുത്ത് നാശം വരുത്തുന്നത് വികൃതിയായി കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ലെന്ന കാര്യം മാതാപിതാക്കള്‍ മറക്കരുത്.
വില്ലത്തരങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്
മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുകയും നഷ്ടങ്ങള്‍ വരുത്തുകയും ചെയ്യുന്ന വികൃതികള്‍ ഒഴിവാക്കാന്‍ ഉതകുന്ന രീതിയിലുള്ള മാര്‍ഗ്ഗങ്ങള്‍ മാതാപിതാക്കള്‍ കണ്ടെത്തണം. വില്ലത്തരങ്ങളും കുരുത്തക്കേടുകളും കേമത്തരമായി വിലയിരുത്തി സംസാരിക്കുന്ന സമീപനം ഒരിക്കലും വീട്ടിലുണ്ടാവാന്‍ പാടില്ല. ‘ഇവനാളൊരു ബോക്‌സിംഗ് ചാമ്പ്യനാ, സഹപാഠിയുടെ ടിഫിന്‍ ബോക്‌സ് ഒറ്റയടിക്കല്ലെ ഇവന്‍ ചപ്പാത്തിയാക്കിയത്’ ഇത് പോലോത്ത സംസാരങ്ങള്‍ മാതാപിതാക്കളില്‍ നിന്നുണ്ടാകുന്നത് വികൃതിത്തരങ്ങള്‍ പ്രോത്സാഹിപ്പിക്കാനേ ഉതകൂ.
ചുറ്റുമുള്ള ലോകത്തെ കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം. സങ്കല്‍പങ്ങളും യഥാര്‍ത്ഥ്യങ്ങളും നല്ലതും ചീത്തയും തമ്മിലുള്ള വ്യത്യാസം വേര്‍തിരിച്ച് മക്കള്‍ക്ക് മാതാപിതാക്കള്‍ പറഞ്ഞു ബോധ്യപ്പെടുത്തിക്കൊടുക്കണം. ഏതു വസ്തുക്കള്‍ക്കും അതിന്റെതായ വിലയുണ്ടെന്നും അതൊന്നും നശിപ്പിച്ച് കളയരുതെന്നും കുട്ടിയെ ബോധ്യപ്പെടുത്തണം.
വാശിക്കു വഴങ്ങരുത്
മക്കളുടെ വാശിക്കു മുന്നില്‍ നിങ്ങള്‍ വഴങ്ങാറുണ്ടോ.? നമ്മുടെ ചെറിയ കുട്ടികളേയും കൂട്ടി കടയിലോ മറ്റോ പോവുമ്പോള്‍ അവിടെ കാണുന്ന കളിക്കോപ്പുകള്‍ വേണമെന്ന് കുട്ടി ആവശ്യപ്പെടും അവ കിട്ടാന്‍ ഉറക്കെ കരയുകയും ശാഠ്യം പിടിക്കുകയും ചെയ്യുമ്പോള്‍ രക്ഷിതാക്കള്‍ അതിന് വഴങ്ങിക്കൊടുക്കുന്നതാണ് പ്രശ്‌നം. ഇത്തരം ശാഠ്യങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇത് പ്രചോദനമാകും. ‘ഇവന്‍ വല്ലാത്ത വാശിക്കാരനാ ഈ കളിപ്പാട്ടം ഇവന് കൊടുത്തേക്ക്.’ എന്ന് പറഞ്ഞ് ദുശാഠ്യത്തിന് പരിഹാരം കാണുന്നതാണ് നമ്മുടെ മക്കളുടെ വാശിക്ക് കൊമ്പ് മുളക്കാന്‍ കാരണമാവുന്നത്. നിലവിലുള്ള അവസ്ഥയില്‍ നിന്ന് ചെറിയൊരു മാറ്റം ഉണ്ടാക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു തന്ത്രമാണ്. ഇഷ്ടപ്പെട്ട കളിക്കോപ്പ് നേടാന്‍ തലയടിച്ച് കരയുമ്പോള്‍ അവന്റെ കണ്ണ് തേടുന്നത് മാതാപിതാക്കള്‍ വഴങ്ങുന്നുണ്ടോ എന്നായിരിക്കും. അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ മുറിവിട്ട് പോകുന്നതാണ് നല്ലത്. എന്നാല്‍ കരച്ചിലും വാശിയും നിര്‍ത്തിയാല്‍ ഉടനെ അവനെ ശ്രദ്ധിക്കുകയും വേണം.
കരുണയും സഹാനഭുതിയും പഠിപ്പിക്കുക
മിണ്ടാപ്രാണികളോട് ക്രൂരത കാണിക്കുന്ന സ്വഭാവം നിങ്ങളുടെ മക്കള്‍ക്കുണ്ടോ. ? ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത്തരം സാഹചര്യങ്ങളില്‍ നിന്ന് മക്കളെ തടയേണ്ടതാണ്. വീടുമായി ഇണങ്ങി ജീവിക്കുന്ന പൂച്ചയോടും വളര്‍ത്തുന്ന മൃഗങ്ങളോടും ക്രൂരമായി പെറുമാറുന്ന വികൃതികള്‍ കുട്ടികളിലുണ്ട്. ചെറു ജീവികളെ പിടിച്ച് തീയിലിട്ട് പിടഞ്ഞ് ചാവുന്നത് കണ്ട് ആസ്വദിക്കുമ്പോള്‍ രക്ഷിതാക്കള്‍ ഇടപെട്ട് പൂര്‍ണ്ണമായും വിലക്കണം. പൂച്ചക്കുഞ്ഞിനെ ഉപദ്രവിക്കുന്നത് കാണുന്ന രക്ഷിതാക്കള്‍ പറയണം ‘പൂച്ചക്കുഞ്ഞിനെ ചവിട്ടരുത്. അതിന് വേദനിക്കും. അതിന്റെ അമ്മ കരയും’ എന്ന് കഥ പോലെ പറഞ്ഞ് കൊടുക്കാം. എല്ലാ ജീവികള്‍ക്കും നമ്മെ പോലെ വേദനിക്കും എന്ന തിരിച്ചറിവ് കുട്ടിയില്‍ മനുഷ്വത്വം വളരാന്‍ ഇടയാക്കും. ഇത് കുട്ടിയില്‍ ഉണര്‍ത്തുന്ന സഹാനുഭൂതി ജീവിതാന്ത്യം വരെ നിണ്ടുനില്‍ക്കുകയും ചെയ്യും.
വികൃതി മാറ്റാനുള്ള തന്ത്രങ്ങള്‍
കുട്ടികളില്‍ നിന്നുണ്ടാകുന്ന വീഴ്ചകള്‍ തിരുത്തുന്നതില്‍ മിക്ക രക്ഷിതാക്കള്‍ക്കും വേണ്ടത്ര പിടിപാടില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവരോട് എങ്ങനെയല്ലാം പെരുമാറാം എന്നറിഞ്ഞിരിക്കല്‍ രക്ഷിതാക്കള്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട പാഠങ്ങളാണ്. ഒറ്റ രാത്രി കൊണ്ട് കുട്ടികളിലെ എല്ലാ വികൃതികളും മാറ്റിയെടുത്ത് മിടുക്കരാക്കാമെന്ന് പ്രതീക്ഷിക്കരുത്. കാരണം അവര്‍ കുട്ടികളാണ്. ക്ഷമാപൂര്‍വ്വം ശീലങ്ങള്‍ മാറ്റിയെടുക്കുകയാണ് വേണ്ടത്. കുഞ്ഞുങ്ങള്‍ക്ക് പരിധിയും നിയന്ത്രണങ്ങളും നല്‍കുന്നില്ലെങ്കില്‍ പിടിച്ചേടത്തു പിന്നെ മക്കളെ കിട്ടിയെന്നു വരില്ല.
കുഞ്ഞുങ്ങള്‍ സത്യത്തില്‍ എന്നെ നിയന്ത്രിക്കൂ എന്നാണ് വിളിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്നത്. വേണ്ടത്ര പക്വത കൈവന്നിട്ടില്ലാത്തതിനാല്‍ സ്വയം നിയന്ത്രിക്കാന്‍ കുട്ടികള്‍ക്കു കഴിയില്ല. നിയന്ത്രണം മാതാപിതാക്കള്‍ ഏറ്റെടുക്കല്‍ അനിവാര്യമാണ്.
തിരിച്ചറിവ് നല്‍കുക
തിരിച്ചറവ് ലഭിക്കുമ്പോഴാണ് കുട്ടിയുടെ മനസ്സ് പക്വതയിലേക്ക് പാകപ്പെടുന്നത്. എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്ന തിരിച്ചറിവ് കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ തന്നെ ഉണ്ടാക്കിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം. കുസൃതിയുടെ പരിധി ലംഘിക്കുന്ന കുരുത്തക്കേടുകളും ചീത്ത പെരുമാറ്റങ്ങളും കര്‍ശനമായി തിരുത്തുകയും ചെയ്യണം. അല്ലാതെ ‘ഉപ്പയിങ്ങ് വരട്ടെ നിനക്ക് നല്ല കേസുവെച്ചിട്ടുണ്ട്’ എന്നു പറഞ്ഞ് ശിക്ഷ നീട്ടിവെക്കരുത്. ശിക്ഷ എത്ര ചെറുതാണെങ്കിലും ഉടനടി നടപ്പാക്കിയിരിക്കണം. പിന്നീട് അതിന്റെ പേരില്‍ അനാവശ്യ സംസാരങ്ങളും അരുത്.
കുട്ടികളില്‍ നിന്നുണ്ടാവുന്ന ഗുരുതരമായ വീഴ്ചകളെ മായ്ച്ചുകളയാന്‍ ശ്രമിക്കുന്ന രക്ഷിതാക്കളുണ്ട്. ഇത് അവരെ ദുഷിപ്പിക്കും. കുട്ടിക്ക് നല്‍കിയ കളിപ്പാട്ടം വിളറിപിടിച്ച് കുട്ടിയത് എടുത്തെറിയുന്നു എന്ന് വിചാരിക്കുക. കളിപ്പാട്ടം പൊട്ടിച്ച, കരയുന്ന കുട്ടിയോട് സഹതാപം തോന്നിയിട്ട് പിതാവ് അങ്ങാടിയില്‍ പോയി മറ്റൊരു കളിപ്പാട്ടവുമായി വന്നാല്‍ ആ കുട്ടി ഒരു പാഠവും പഠിക്കില്ല എന്നുമാത്രമല്ല മാതാവടക്കം വീട്ടിലെ ഓരോ അംഗത്തിനും ഉള്‍ക്കിടിലം സൃഷ്ടിക്കുന്ന സ്വോച്ഛാധിപതിയായി കുട്ടി അധപതിക്കും.
കുരുത്തക്കേട് അതിരുകടന്നാല്‍
ഏതെങ്കിലും വസ്തുക്കള്‍ നശിപ്പിച്ചാല്‍ അത് നഷ്ടപ്പെട്ടു പോവുന്നു എന്ന് കുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തണം. ജീവിതത്തില്‍ സൂക്ഷമതയും ശ്രദ്ധയും കാണിക്കാന്‍ ഇതുവഴി സാധിക്കുന്നതാണ്. കുട്ടി റൂം വൃത്തികേടാക്കിയാല്‍ അവന്‍ തന്നെ അത് വൃത്തിയാക്കട്ടെ എന്ന് വെക്കണം. വീടും പരിസരവും അലങ്കോലമാക്കാതിരിക്കാന്‍ കുട്ടികള്‍ക്ക് ഇതുവഴി ശ്രദ്ധവരും.
കുട്ടിയില്‍ അബദ്ധങ്ങള്‍ പിണഞ്ഞാല്‍
കുട്ടിക്കു കുടിക്കാന്‍ കൊടുത്ത പാല്‍ അബദ്ധത്തില്‍ തട്ടിമറിഞ്ഞു പോയാലോ ?
അതിന്റെ പേരില്‍ കുഞ്ഞിനെ വഴക്ക് പറയരുത്. പിറുപിറുക്കുകയുമരുത്. കാരണം കുട്ടിയില്‍ നിന്ന് അറിയാതെ പറ്റിപ്പോയ ഒരബദ്ധമാണത്. കരുതി കൂട്ടിയാണ് പാല്‍ തട്ടിക്കളഞ്ഞെതെങ്കില്‍ വഴക്കും പിറുപിറുപ്പുന്നൊമല്ല വണ്ടത്.
കൊശവന്റെ കയ്യിലെ മണ്ണുപോലെ അടിച്ചും ഉരുട്ടിയും ചറപറ ശിക്ഷിക്കുവാനും പാടില്ല. ഒരീര്‍ക്കലിയെടുത്ത് വേദനിക്കത്ത രീതിയില്‍ ഒരടി കൊടുത്താല്‍ മതി. ശിക്ഷിക്കുന്നതിന്റെ പ്രധാന ലക്ഷ്യം ചെയ്ത തെറ്റ് ഗുരുതരമാണെന്നും മാതാപിതാക്കള്‍ക്ക് അതില്‍ പ്രയാസമുണ്ടായിട്ടുണ്ടെന്നും മനസ്സിലാക്കി കൊടുക്കാനാണ്.
ശിക്ഷിക്കുന്നത് ദേഷ്യം തീര്‍ക്കാനാവരുത്
കുട്ടിയെ ശിക്ഷിക്കുന്നത് നിങ്ങളുടെ ദേഷ്യം തീര്‍ക്കാനാവരുത്. ദേഷ്യം ഇരച്ചുകയറുമ്പോള്‍ ശിക്ഷിക്കുകയുമരുത്. ‘നീ പാല് തട്ടിമറിച്ചതിനാണ് നിന്നെ ഞാന്‍ അടിച്ചത് ‘ എന്നിങ്ങനെ പറഞ്ഞ് ബോധ്യപ്പെടുത്തണം. അല്ലെങ്കില്‍ നിങ്ങളോട് അവന്റെ മനസ്സില്‍ സ്‌നേഹത്തിനു പകരം ദേഷ്യം വളര്‍ന്നുവരും.
കുരുത്തക്കേട് കാണിച്ചാല്‍ ശിക്ഷ കിട്ടും എന്ന് മനസ്സിലാക്കിയാല്‍ പിന്നീട് തെറ്റ് ചെയ്യാന്‍ മുതിരില്ല. എല്ലാ സന്ദര്‍ഭങ്ങളിലും വളരെ സ്‌നേഹത്തോടെയും അനുകമ്പയോടെയും പെരുമാറുന്ന മാതാപിതാക്കളില്‍ നിന്ന് അത്യപൂര്‍വ്വമായി ലഭിക്കുന്ന ഇത്തരം നടപടികള്‍ കുട്ടിയെ വളരെയധികം സ്വാധീനിക്കും.
തന്ത്രങ്ങളിലൂടെ തിരുത്തുക
കുട്ടികളില്‍ കാണുന്ന അലങ്കോല സമീപനങ്ങളെ തിരുത്തേണ്ടതും വളരെ തന്ത്രപരമായിട്ടായിരിക്കണം. കുട്ടികള്‍ ടി.വിയിലെ കാണാന്‍ പാടില്ലാത്ത പ്രോഗ്രാമുകള്‍ കാണുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഏതെങ്കിലും ഗൈംകളിക്കാനോ മറ്റു കളികളില്‍ ഏര്‍പ്പെടാനോ പുറത്തേക്ക് വിടാവുന്നതാണ്.
കുഞ്ഞുങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല
‘ഇപ്പോള്‍ ഉറങ്ങാനുള്ള സമയമാണ്’ ‘ഇപ്പോള്‍ നമുക്കുറങ്ങാം’ ‘ഈ പരിപാടി നിനക്ക് നാളെ കേള്‍ക്കാം’ എന്നിങ്ങനെ ചില നിയന്ത്രണങ്ങള്‍ വെക്കുന്നതിന് പകരം നിനക്ക് എന്ത് ചെയ്യാനാണ് ഇപ്പോള്‍ ഇഷ്ടം എന്ന് കുട്ടികളോട് അന്വേഷിക്കുന്നത് കാണാം. ‘നീ ഇപ്പോള്‍ പോകുന്നോ അതോ പിന്നീടോ’ ‘നിനക്ക് ചപ്പാത്തിയാണോ വേണ്ടത് ചോറോ’ ‘ഏത് വസ്ത്രമാണ് നിനക്കിഷ്ടം വെളുത്തതോ കറുത്തതോ’ ഇത്തരം കാര്യങ്ങള്‍ പ്രായമായ കുട്ടികളോട് ചോദിക്കുന്നതില്‍ തെറ്റില്ല. ചെറിയ കുഞ്ഞുങ്ങളോട് ഈ രീതിയിലുള്ള അന്വേഷണങ്ങള്‍ ശരിയല്ല. ‘ഉറങ്ങാന്‍ സമയമായല്ലോ ഞാന്‍ ഉറങ്ങുകയാണ്’ എന്ന് ചെറിയ കുട്ടികള്‍ സ്വയം തീരുമാനിക്കാറില്ല. അതിനൊക്കെ ടൈം ടേബിളും നിയന്ത്രണങ്ങളും ഉണ്ടാക്കാന്‍ പരിശീലിപ്പിക്കേണ്ടത് മാതാപിതാക്കളാണ്. വികൃതികളെ കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ ചിലപ്പോള്‍ രക്ഷിതാക്കള്‍ രണ്ടു തട്ടിലാവാറുണ്ട്. എന്നാല്‍ അഭിപ്രായ ഭിന്നതകള്‍ ഒരിക്കലും മക്കള്‍ അറിയരുത്. അറിയാനിടവന്നാല്‍ കുട്ടിയുടെ മനസ്സില്‍ ഇങ്ങനെ ചിന്ത വരും. ‘അങ്ങനെ ചെയ്തതില്‍ ഉപ്പാക്കേ പ്രശ്‌നമുള്ളൂ ഉമ്മാക്ക് പ്രശ്‌നമില്ല. ഉപ്പയില്ലാത്ത സമയത്ത് ചെയ്താല്‍ മതി.’
രക്ഷിതാക്കള്‍ ഇപ്പണി ചെയ്യരുത്
വികൃതി സഹികെട്ടപ്പോള്‍ ‘മോനേ അത് കേടായിപ്പോകുമെടാ’ എന്ന് ഉമ്മ പറഞ്ഞതേയുള്ളൂ. ‘എന്തിനാ എന്റെ മോനെ ചീത്ത പറഞ്ഞത്’ എന്ന് ചോദിച്ച് മകനെയും കൈക്കുപിടിച്ച് ധൃതിയില്‍ ഇറങ്ങിപ്പോവുന്ന ചില രക്ഷിതാക്കളുണ്ട്.
ഓര്‍ക്കുക, ഇത് മകനില്‍ ദു: സ്വഭാവങ്ങള്‍ വളര്‍ന്നു വരാന്‍ കാരണമായേക്കും. കുട്ടികളെ തിരുത്തേണ്ട സമയത്ത് അവന്റെ സ്വഭാവം ചീത്തയാക്കുകയാണ് ഇത്തരം രക്ഷിതാക്കള്‍ ചെയ്യുന്നത്. കുട്ടികളുടെ വികൃതിക്ക് ശിക്ഷ നടപ്പാക്കുകയോ അവനോട് അല്‍പ്പനേരം പിണങ്ങിയിരിക്കുകയോ ചെയ്യുമ്പോള്‍ ചില മാതാപിതാക്കള്‍ക്ക് ഭയങ്കര സഹതാപമാണ്. പിന്നെ ഐസ്‌ക്രീമും ചോക്കലൈറ്റും വാങ്ങിക്കൊടുത്ത് സ്‌നേഹം കൊണ്ട് വീര്‍പ്പ് മുട്ടിക്കും. മാതാപിതാക്കളില്‍ നിന്ന് എന്തോ തെറ്റുപിണഞ്ഞതിള്ള പരിഹാരമെന്നതു പോലെ.
ഉത്തരവാദിത്ത ബോധം വളര്‍ത്താം
നിയന്ത്രണ രേഖകളും ചെയ്യുന്ന പ്രവൃത്തികളുടെ യഥാര്‍ത്ഥ ഉദ്ധേശ്യവും നമുക്കും നമ്മുടെ മക്കള്‍ക്കും ബോധ്യമായിരിക്കണം. ഓരോ കര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും അതിനു പിന്നിലെ ധാര്‍മ്മിക താല്‍പര്യങ്ങളും മനോഭാവങ്ങളും എന്തായിരിക്കുമെന്ന് ചെറുപ്പത്തിലെ കുട്ടികള്‍ളുടെ മനസ്സില്‍ വേരു പിടിപ്പിക്കുന്ന രൂപത്തില്‍ പരിശീലിപ്പിക്കണം. ആരോഗ്യം സംരക്ഷിക്കാനും ഉന്മേഷത്തോടെ പഠിക്കാനും ആരാധനകള്‍ ചെയ്യാനും വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നതെന്നും ഉറങ്ങുന്നതെന്നുമുള്ള അടിസ്ഥാന മനോഭാവങ്ങള്‍ കുട്ടികളില്‍ ശീലമാക്കി കൊണ്ടുവന്നാല്‍ കുട്ടികള്‍ ധാര്‍മ്മിക ബോധമുള്ളവരായി വളരുകയും സമൂഹത്തില്‍ ചുമതലാബോധമുള്ള പൗരന്മാരായിത്തീരുകയും ചെയ്യും.
വടിയാണോ ശിക്ഷണത്തിന്റെ ഒന്നാം പടി ?
വടിയാണോ ശിക്ഷണത്തിന്റെ ഒന്നാം പടി. വടിയും, അടിയും ഇല്ലാതെ ശിക്ഷണമുറ സ്വീകരിക്കാന്‍ നമുക്കു കഴിയില്ലേ. ? ഏതായാലും സന്താനശിക്ഷണത്തിന് വടി ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. ശിക്ഷ എന്ന് പറയുമ്പോള്‍ ശാരീരിക വേദനയുണ്ടാക്കുന്ന ശിക്ഷ മാത്രമാണെന്ന് ധരിക്കരുത്. അടി ഒരു ശിക്ഷാരീതി മാത്രമാണ്. ഇഷ്ടപ്പെട്ട കളിക്കോപ്പുകള്‍ കുറച്ചു നേരത്തേക്ക് തടഞ്ഞുവെക്കുക, ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കാതിരിക്കുക, ടൂറിലും സല്‍ക്കാരത്തിലും പങ്കെടുപ്പിക്കാതിരിക്കുക ഇങ്ങനെയൊക്കെയുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചും ശിക്ഷ നടപ്പാക്കാവുന്നതാണ്. ഏത് രീതി സ്വീകരിച്ചാലും ശിക്ഷ കൃത്യവും വ്യക്തവുമായിരിക്കണം.
വടിയെടുത്ത് കുട്ടിയുടെ പിന്നാലെ…..
നിങ്ങള്‍ മക്കളുടെ പിന്നാലെ വടിയെടുത്ത് ഓടാറുണ്ടോ. ? ഉമ്മ കുട്ടിയുടെ പിന്നാലെ വടിയുമെടുത്ത് ‘ഇനിക്ക് നല്ല അടി കിട്ടും’ എന്ന് പറഞ്ഞ് ഓടുന്നത് നിങ്ങള്‍ ശ്രദ്ധിച്ചുട്ടുണ്ടോ ? കുട്ടി ഒരു കാര്യം മനസ്സിലാക്കിവെച്ചിട്ടുണ്ട്. എന്റെ ഉമ്മ ഇത്രയൊക്കെയേ ചെയ്യൂ എന്ന്. ശിക്ഷ വ്യക്തവും കൃത്യവുല്ലാതാവുമ്പോള്‍ മാതാപിതാക്കളെ മക്കള്‍ കുരങ്ങു കളിപ്പിക്കും.
ഓമനിച്ചോളൂ പക്ഷെ തെറ്റു തിരുത്തണം
നിങ്ങളുടെ മക്കളെ നിങ്ങള്‍ ഓമനിക്കാറുണ്ടോ.? ഓമനിക്കരുത് എന്നല്ല പറഞ്ഞു വരുന്നത്. അമിതമായാല്‍ അതും വിഷമാണ്. കുട്ടികളെ അമിതമായി ഓമനിക്കുന്ന രക്ഷിതാക്കള്‍ ആവരുടെ തെറ്റുകള്‍ തിരുത്താന്‍ വൈമനസ്യം കാണിക്കുന്നതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. സന്താനങ്ങളെ ചെറുപ്പത്തില്‍ വല്ലാതെ ലാളിച്ചു വഷളാക്കുന്ന രക്ഷിതാക്കള്‍ തെറ്റു ചെയ്യുന്ന സമയത്ത് തിരുത്തുന്നില്ല. അത്തരം കുട്ടികള്‍ ഒരാളെയും വകവെക്കാതെ വഴക്കാളിയും വികൃതിയുമായി വളര്‍ന്നുവരും.
അല്ലലും അലട്ടലും മക്കള്‍ക്കുണ്ടായിക്കൂടാ എന്നാശിക്കുന്ന മാതാപിതാക്കള്‍ മക്കളോട് ‘അത് ചെയ്യരുത്’ ‘ഇത് ചെയ്യരുത്’ എന്ന് പറയാന്‍ മടികാണിക്കാറുണ്ട്. അത് സ്‌നേഹമായിത്തോന്നാം. യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. നമ്മെകൊണ്ടു എന്തും അനുസരിപ്പിക്കാമെന്ന് വന്നാല്‍ മാതാപിതാക്കള്‍ക്ക് താങ്ങാനാവാത്ത വിധം അവന്റെ ശീലങ്ങള്‍ അലങ്കോലമാകും. ആഗ്രഹങ്ങള്‍ക്ക് കുട്ടിത്തം നഷ്ടപ്പെടുമ്പോള്‍ മറ്റുള്ളവരില്‍ നിന്നുള്ള നിഷേധ വാക്കുകള്‍ അവന് സഹിക്കാന്‍ കഴിയാതെ വരും. ചെറുപ്പ വലിപ്പ വ്യത്യാസമില്ലാതെ എല്ലാവരെയും തെറിവിളിക്കുകയും ചെയ്യും.
ഭീഷണി മുഴക്കുന്ന കുട്ടി
ഭഹളം വെച്ചു ഭീഷണി മഴക്കുന്ന മക്കളെ നിങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ? കൊച്ചു പ്രായത്തില്‍ കുട്ടിക്ക് അമിത സ്വാതന്ത്രവും, പ്രാധാന്യവും നല്‍കിയതിന്റെ പരിണിതി ഫലമാണ് കുട്ടികളിങ്ങനെ ധിക്കാരികളായി മാറുന്നത്. 2004 ഏപ്രില്‍ മാസം വനിത വന്ന ഒരു റിപ്പോര്‍ട്ട് കാണുക. ”കുട്ടികള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നത് ഗുണത്തിനേക്കാളേറെ ദോഷമാണ്. കാര്യ സാധ്യത്തിന് ഭീഷണി മുഴക്കാന്‍ അവര്‍ക്കു ധൈര്യം നല്‍കുന്നത് വീട്ടിലെ അവരുടെ അമിത പ്രാധാന്യമാണ്. ഇത്തരം കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ അവര്‍ ചെല്ലുന്നിടത്തെല്ലാം താന്‍പോരിമ കാണിക്കും. മറ്റുള്ളവരുടെ വെറുപ്പ് സമ്പാധിക്കും.
അത് കൊണ്ടുതന്നെ കുട്ടികളെ സ്‌നേഹിക്കുന്നുവെന്നതിന്റെ പേരില്‍ അവരുടെ തെറ്റുകള്‍ ബോധ്യപ്പെടുത്തി തിരുത്താതിരുന്നാല്‍ വളരെ അപകടമാണ്.”
നിങ്ങള്‍ മക്കളോട് പുഞ്ചിരിക്കാറുണ്ടോ ?
സ്‌നേഹപൂര്‍ണ്ണമായ ഇടപെടലും സുരക്ഷിതത്വവുമാണ് മക്കള്‍ രക്ഷിതാക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അവരുടെ പ്രതീക്ഷകളെയാകെ തകിടം മറിക്കുന്ന രൂപത്തിലാണ് മിക്ക രക്ഷിതാക്കളുടെയും പെരുമാറ്റം. സ്‌നേഹം മനസ്സിനകത്ത് ഒളിപ്പിച്ച് വെക്കേണ്ട ഒന്നല്ല. കുഞ്ഞുങ്ങളുടെ മനസ്സുകളിലേക്ക് മാതാപിതാക്കളുടെ മനസ്സകങ്ങളില്‍ നിന്നും നീരുറവയായി പൊട്ടിയൊലിക്കേണ്ട അനസ്യൂതമായ പ്രവാഹമായിത്തീരണമത്.
ആ ഉറവയില്‍ തളിര്‍ത്ത്‌വരുന്ന കുഞ്ഞ് ഒരു വെയിലത്തും വാടിവീഴില്ല. മനസ്സില്‍ ഉന്മേശവും സന്തോഷവും കളിയാടും. ഉത്തരവാദിത്വബോധവും വ്യക്തിത്വവികസനവും ആത്മവിശ്വാസവും അവിടെ പൂത്തുലയും. മക്കള്‍ മിടുക്കരാകും.
സ്‌നേഹം കൊടുത്തു സ്‌നേഹം വാങ്ങുക
നിങ്ങള്‍ എങ്ങനെയാണ് മക്കളെ സ്‌നേഹിക്കാറുള്ളത്? സ്‌നേഹസ്പര്‍ശം കൊണ്ടും സ്‌നേഹം പകരുന്ന വര്‍ത്തമാനങ്ങള്‍ പറഞ്ഞും മക്കളുടെ മനസ്സില്‍ തരംഗങ്ങള്‍ സൃഷ്ടിക്കാം. ചിലയാളുകള്‍ ധരിച്ചുവെച്ചിരിക്കുന്നത്, സ്‌നേഹം പകരുക എന്നാല്‍ മക്കള്‍ പറയുന്നതെന്തും വാങ്ങിക്കൊടുക്കുകയും അമിതമായി ലാളിക്കുകയും, ചെയ്യലാണെന്നാണ്. അബദ്ധധാരണയാണിത്. അമിതമായ ലാളനയും എന്തും ചെയ്തു കൊടുത്തുവളര്‍ത്തുന്ന പ്രവണതയും തെറ്റായ വഴിയിലേക്കാണ് കുട്ടികളെ നയിക്കുന്നത്.
ജീവിതത്തെ നേരിടാന്‍ അവര്‍ക്കു കഴിയാതെവരും. ഉത്തരവാദിത്വബോധവും ആത്മവിശ്വാസവും നഷ്ടപ്പെട്ട അന്തര്‍ മുഖികളായിട്ടായിരിക്കും ഇത്തരം കുഞ്ഞുങ്ങള്‍ വളര്‍ന്നുവരിക. തലയില്‍ വെച്ചാല്‍ പേനരിക്കും നിലത്തുവെച്ചാല്‍ ഉറുമ്പരിക്കും എന്ന രീതിയില്‍ വളര്‍ത്തിയാല്‍ ജീവിതത്തെ നേരിടാന്‍ പ്രാപ്തിയില്ലാതായിത്തീരും.
ആത്മവിശ്വാസം വളരാനുള്ള വഴി
കുഞ്ഞ് ഒറ്റക്ക്കിടന്നു കളിക്കുമ്പോള്‍ അതിനെ എടുത്തു നടക്കുന്നതും ഒറ്റക്കു തിന്നാന്‍ കഴിയുന്ന പ്രായമായാല്‍ വാരിക്കൊടുക്കുന്നതും കുട്ടിയുടെ ആത്മവിശ്വാസം വളരാതിരിക്കാന്‍ കാരണമായിത്തീരും. എല്ലാം മാതാപിതാക്കള്‍ ചെയ്തു തരുന്നത് കാണുന്ന കുട്ടി തനിക്കതിനൊന്നും കഴിവില്ലെന്ന് സ്വയം ചിന്തിക്കാനാണ് സാധ്യത. ചെറിയമക്കള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതെല്ലാം അവര്‍ക്ക് വിട്ടു കൊടുക്കുക. അവര്‍ ആത്മ വിശ്വാസത്തോടെ വളര്‍ന്നു വരട്ടെ.
കുട്ടികളുടെ കളിയില്‍ പങ്ക് ചേരുക
കുട്ടികളുടെ കളിയില്‍ പങ്ക് ചേരുന്നത് അവരുടെ ആത്മ വിശ്വാസം വളരാനും അവരെ പരിഗണിക്കുന്നുണ്ട് എന്ന ബോധം അവരില് ഉളവാക്കാനും സാധിക്കും. കുട്ടികളുടെ കളിയില്‍ പങ്ക് ചേരുക, നല്ല കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക. ഇങ്ങനെയെല്ലാം മക്കളോട് സ്‌നേഹം പ്രകടിപ്പിക്കുമ്പോള്‍ മാതാപിതാക്കളുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയും അവരെ ആദരവോടെ കാണുകയും ചെയ്യും. നേരെ മറിച്ചാണെങ്കില്‍ മക്കളുടെ മനസ്സില്‍ മാതാപിതാക്കളോട് പിരിശത്തിനു പകരം അരിശം കൂട്കൂട്ടി അത് പകയായി കത്തി നില്‍ക്കും. ഇത് മക്കളെ മിടുക്കരാക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ പ്രത്യേകം ഓര്‍മ്മിക്കേണ്ടതാണ്. മുതിര്‍ന്ന ചില ആളുകള്‍ക്ക് സ്‌നേഹം പ്രകടിപ്പിക്കാനും സന്താനങ്ങളെയും ശിഷ്യഗണങ്ങളെയും മോനെ, എന്ന രീതിയില്‍ അഭിസംബോധനം നടത്താനും കഴിയാത്തത് കുട്ടിപ്രായത്തില്‍ അവര്‍ സ്‌നേഹം കൊതിച്ച നാളുകളില്‍ അത് കിട്ടാത്തത് കൊണ്ടാണെന്നാണ് ആധുനിക മന:ശ്ശാസ്ത്ര ഗവേഷകര്‍ പറയുന്നത്.
മക്കളെ നിങ്ങള്‍ നിസ്സാരപ്പെടുത്താറുണ്ടോ ?
പൊതുവേ പറഞ്ഞാല്‍ ഒരാള്‍ നിസ്സാരനാണെന്ന ഭാവത്തില്‍ ഒരു മനുഷ്യരോടും പെരുമാറരുത്. ഇതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. അവഗണന ഒരു മനുഷ്യനും ഇഷ്ടപ്പെടില്ല. മനുഷ്യനും മൃഗവും തമ്മില്‍ പല വ്യത്യാസങ്ങളുമുള്ളതില്‍ ഏറ്റവും പ്രാധാനമായതു മറ്റുള്ളവരുടെ ബഹുമാനം സമ്പാദിക്കാനുള്ള മനുഷ്യന്റെ ആഗ്രഹമാണ്. മനസ്സിനെ വേദനിപ്പിക്കുന്ന വാക്കുകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഇസ്‌ലാം വളരെ ശക്തമയ ഭാഷയില്‍ ആഹ്വാനം ചെയ്തതും അത്തരക്കാര്‍ക്ക് കഠിന ശിക്ഷ താക്കീത് ചെയ്തതും മനുഷ്യര്‍ക്കിടയില്‍ സ്‌നേഹബഹുമാനങ്ങള്‍ നിലനിന്നു പോരാന്‍ വേണ്ടി തന്നെയാണ്.
”നല്ലൊതൊന്നും മറ്റുള്ളവരെ പറ്റി പറയാനില്ലെങ്കില്‍ മൗനം ദീക്ഷിക്കാനാണ്” മുഹമ്മദ് നബി (സ) പഠിപ്പിക്കുന്നത്. ഒരാളുടെ കുറവുകളെ പറ്റി പറയുന്നത് കേള്‍ക്കാന്‍ അയാള്‍ക്കിഷ്ടമുണ്ടാവില്ല. അയാള്‍ ചെയ്തത് തെറ്റാണെന്ന് പറയുമ്പോള്‍ അത് ന്യായീകരിക്കാനാണയാള്‍ മുതിരുക. തെറ്റുചൂണ്ടിക്കാണിക്കുന്നത് തെറ്റാണെന്ന് പറയുകയല്ല, മറിച്ച് അത് അധികാര ഭാവത്തോടെയാവരുത്. അനുഭാവത്തോടെയാവണം.
നമുക്കിഷ്ടപ്പെടാത്തത് കുട്ടികള്‍ ചെയ്താല്‍
നമുക്കിഷ്ടപ്പെടാത്ത പലതും കുട്ടികളില്‍ നിന്നുണ്ടായെന്ന് വരാം. അത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷിതാക്കളായ നിങ്ങള്‍ എങ്ങനെയാണ് കുട്ടികളോട് പെറുമാറാറുള്ളത്. കുട്ടികള്‍ നമുക്കിഷ്ടപ്പെടാത്ത ഒരു കാര്യം ചെയ്തു എന്നു സങ്കല്‍പിക്കുക. നമ്മുടെ രക്ഷിതാക്കള്‍ എന്താണ് സാധാരണ ചെയ്യാറുള്ളത്. ? വിമര്‍ശന ദൃഷ്ടിയോടെ നോക്കിക്കാണുകയും കുട്ടിയെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യും. വളരെ പരിതാവകരമാണ് ഈ അവസ്ഥ. ഉദ്ധേശിക്കുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഫലമേ ഇത് കൊണ്ട് സാധ്യമാവുകയുള്ളൂ.
താല്‍ക്കാലികമായി അവര്‍ അനുസരിച്ചേക്കാം
രക്ഷിതാക്കള്‍ കുട്ടികളോട് സ്വീകരിക്കുന്ന കര്‍ക്കശ സ്വഭാവം അതായത് നിശിതമായ വിമര്‍ശനങ്ങള്‍, മുന്‍ധാരണകള്‍, എല്ലാറ്റിനേയും അടിച്ചൊതുക്കുന്ന നിലപാട്, എല്ലാം അറിയാം എന്ന മനോഭാവം, മുറുമുറുപ്പ് തുടങ്ങിയ ചീത്ത വികാരങ്ങളാല്‍ കുട്ടി പേടിച്ചു കൊണ്ട് താല്‍ക്കാലികമായി അനുസരിക്കുമെങ്കിലും മാതാപിതാക്കളുമായുള്ള ബന്ധം ക്ഷയിക്കുകയും പകയും അനുസരണമില്ലായ്മയും വളര്‍ന്നു വരികയും ചെയ്യും.
നമ്മുടെ നോട്ടത്തില്‍ കുട്ടികള്‍ ചെയ്യുന്ന കാര്യങ്ങളില്‍ പല പിഴവുകളും കണ്ടെന്നുവരും. അവയെ എതിര്‍ക്കുന്നതിന് മുമ്പ് കുട്ടിയുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍ എന്തായിരിക്കും തന്റെ പ്രതികരണമെന്ന് ആലോചിക്കുന്നത് അസ്ഥാനത്താവുകയില്ല. തെറ്റുകളും കുറ്റങ്ങളും കണ്ടുപിടിക്കാന്‍ പെട്ടെന്നു കഴിയും. വളരെ നിന്ദ്യമായ രീതിയില്‍ വിമര്‍ശിച്ചൊതുക്കാനും ഏത് മടയനും കഴിയും.
എന്നാല്‍ അവരിലുള്ള നല്ല വശങ്ങള്‍ കാണാനും അവരെ മനസ്സിലാക്കി വേണ്ട രീതിയില്‍ പെരുമാറാനും പല രക്ഷിതാക്കള്‍ക്കുമറിയില്ല. വിമര്‍ശിക്കുകയും പേടിപ്പിക്കുകയും ചെയ്താലേ കുട്ടികള്‍ അനുസരണയും അച്ചടക്കവുമുള്ളവരാകൂ എന്നാണ് അവര്‍ ധരിച്ചുവെച്ചിരിക്കുന്നത്.
നിങ്ങള്‍ പക്വമതികളാണോ?
മാതാപിതാക്കള്‍ പക്വമതികളും വിവേകത്തോടെ പെരുമാറുന്നവരുമാണെങ്കില്‍ മക്കള്‍ പൂര്‍ണ്ണ മനസ്സോടെ മാതാപിതാക്കളെ അംഗീകരിക്കുകയും ജീവിതകാലം മുഴുക്കെ അനുസരണാശീലം നീണ്ടുനില്‍ക്കുകയും ചെയ്യും.
നാം നിസ്സാരമാണെന്നു കരുതി അവഗണിച്ചു കളയുന്ന ഈ കുട്ടിയായിരിക്കും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ സഹായ ഹസ്തമായിത്തീരുന്നത്. അവശനായിത്തീരുന്ന സന്ദര്‍ഭത്തില്‍ കാരുണ്യത്തിന്റെ പിടിവള്ളിയായി മക്കള്‍ വളരണമെങ്കില്‍ ദയയും കാരുണ്യവും ആര്‍ദ്രതയും തുറന്ന് പ്രകടിപ്പിക്കുന്ന മനസ്സോടെ മക്കളോട് പെരുമാറണം. അതിഥികള്‍ക്കിടയിലോ മറ്റോ ഒരു കാരണവശാലും മക്കളെ കുറ്റപ്പെടുത്തിയോ താഴ്ത്തിക്കെട്ടിയോ സംസാരിക്കരുത്.
വിരുന്നുകാരുടെ മുന്നില്‍ അവഹേളിക്കരുത്
വിരുന്നുകാരുടെ മുന്നില്‍ നിങ്ങളെ മക്കളെ അവഹേളിക്കാറുണ്ടോ? വീട്ടില്‍ അതിഥികളാരങ്കിലും വന്നാല്‍ സ്വന്തം മക്കളെ കുറിച്ച് നല്ലത് പറയാന്‍ രക്ഷിതാക്കള്‍ക്ക് മടിയാണ്. മകനെ കുറിച്ച് അതിഥികാരെങ്കിലും അന്വേഷിച്ചാല്‍ ”ഓ, ഇവന്റെയവസ്ഥയൊന്നും പറയണ്ട, രാവും പകലും ഉഴപ്പി നടക്വാ” എന്നോ മറ്റോ കുറ്റപ്പെടുത്തും.
വിരുന്നുകാരുടെ മുന്നില്‍ മക്കളുടെ കുറ്റങ്ങളും കുറവുകളും വിളമ്പിയിട്ടു എന്താണ് നേട്ടം ? കുട്ടികളിലായാലും മുതിര്‍ന്നവരിലായാലും കുറ്റവും കുറവുമില്ലാത്തവരുണ്ടോ? ഏതൊരു വ്യക്തിത്വവും അങ്ങനെത്തന്നെയാണ്. കുറ്റത്തെ മാത്രമെടുത്ത് സംസാരിക്കല്‍ നിന്ദിക്കലാണ്. അത് കുട്ടികളില്‍ ദോഷം ചെയ്യും.
മുതിര്‍ന്നവരോട് മാത്രം മതിയോ മാന്യത ?
ഖുര്‍ആന്‍ ഉണര്‍ത്തുന്നത് കാണുക.
”നിങ്ങള്‍ പരസ്പരം അവഹേളിക്കരുത്. ചീത്തവിളിക്കുകയുമരുത്. വിശ്വസിച്ച ശേഷം ചീത്ത വിളിച്ചാക്ഷേപിക്കുക എന്നത് എന്ത് മാത്രം നിന്ദ്യമാണ്. ഈ ദുഷിച്ച സ്വഭാവത്തില്‍ നിന്ന് പിന്തിരിയാത്തവര്‍ അക്രമികള്‍ തന്നെ”. (സൂറത്തുല്‍ ഹുജറാത്ത്)
ഈ ആയത്തില്‍ വലിയവരെന്നോ, ചെറിയവരെന്നോ മക്കളെന്നോ, ഭാര്യയെന്നോ ഉള്ള വിവേചനമില്ല. എല്ലാവരോടും മാന്യമായ സ്വഭാവം പുലര്‍ത്താനാണ് ഖുര്‍ആനാവശ്യപ്പെടുന്നത്. സന്താനശിക്ഷണത്തില്‍ ചീത്തവിളിയും ശകാരവര്‍ഷവും ഒരു മാര്‍ഗ്ഗരേഖ പോലെ കൊണ്ട് നടക്കുന്നവര്‍ എല്ലാ കുടുംബത്തിലും നിലനിന്നുപോരുന്നത് എത്രമാത്രം അപകടകരമാണ്.
ഓമന മക്കളോട് വെറുപ്പുണ്ടാവുമ്പോള്‍ വീട്ടിലുള്ള മുതിര്‍ന്ന ആളുകള്‍ വിളിക്കുന്ന പദങ്ങള്‍ ശ്രദ്ധിച്ചു നോക്കൂ.”കുരിപ്പ്, ഹമ്ക്ക് പഹയന്‍, ബലാല്, ശൈതാന്‍ പൊട്ടന്‍ മന്ദബുദ്ധി, മന്തപ്പന്‍, ബട്കൂസ്, പൊട്ടത്തി ഇങ്ങനെ പോകുന്നു…… ” എത്രമാത്രം വൃത്തികെട്ട പദങ്ങള്‍,……..
കുട്ടികളെ അവഗണിക്കുന്നതിനും നിസ്സാരപ്പെടുത്തുന്നതിനും മൂന്ന് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് നോര്‍മ തറോസി തന്റെ പുസ്തകത്തില്‍ പറയുന്നത് കാണുക:
”പ്രായമുള്ളവരോട് മാത്രമെ മാന്യത പുലര്‍ത്തേണ്ടതുള്ളൂ എന്നാണ് പലരും ധരിച്ച് വെച്ചിരിക്കുന്നത്. കുട്ടികള്‍ സമൂഹത്തലെ മൂല്യമില്ലാത്ത ഘടകങ്ങളാണ്. അവരെ പരിഗണിക്കേണ്ടതില്ല. അവരെ എപ്പോഴും താഴെ പടിയില്‍ തന്നെ നിര്‍ത്തണം. അല്ലങ്കില്‍ അവര്‍ നമ്മെ ഭരിച്ചു കളയും അവരോട് മാന്യമായി പെരുമാറാന്‍ പറ്റിയ സംസ്‌കാരമൊന്നും അവര്‍ പഠിച്ചിട്ടില്ല.
കുടുംബത്തിനുള്ളില്‍ എങ്ങനെ പെരുമാരിയാലെന്ത്. ആരും ഇതറുയുന്നില്ലല്ലോ. മാനവും മര്യാദയും വീടിനുള്ളില്‍ പ്രകടിപ്പിക്കേണ്ട ആവശ്യമില്ല. വായില്‍ തോന്നുന്നതെന്തും വിളിച്ച് ശകാരിക്കുന്ന ഇവന്മാര്‍ പൊതുസമൂഹത്തില്‍ വലിയ നായകന്മാരായി ഞെളിയും.
ടെന്‍ഷനും ജീവിത പ്രാരാബ്ധങ്ങളുമായി വീടണയുന്ന പിതാവിന്റെ മുന്നിലേക്ക് തങ്ങളുടെ ആവശ്യങ്ങളുമായി കുട്ടികള്‍ കടന്നുവരുമ്പോള്‍, തന്റെ മനസ്സിലെ നീറ്റലുകള്‍ കുട്ടികളിലേക്ക് കെട്ടഴിച്ചുവിടുന്നു. കുട്ടികള്‍ ദുര്‍ബലരാണല്ലോ കുട്ടികളോട് ആര്‍ക്കും എന്തും ചെയ്യാം. അങ്ങാടിയില്‍ തോറ്റതിന്റെയൊക്കെ പ്രതികാരം മക്കളോടും കുടുംബത്തോടും ചെയ്തു വീട്ടുകയാണ്. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടിയുടെ കയ്യില്‍ നിന്ന് പാലു തട്ടി മറിഞ്ഞുപോയാല്‍ മതി ചീത്തപറയാന്‍ തുടങ്ങിയിട്ടുണ്ടാവും. ”നാശം, നീ എപ്പോഴാണ് കളയാതെ പാല്‍ കുടിക്കാന്‍ പഠിക്കുക.”
കുട്ടികള്‍ കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നതെന്ത് കൊണ്ട് ?
ലഹരി മരുന്നിനടിമപ്പെടുന്ന കുട്ടികളും കാമകേളികളില്‍ അകപ്പെട്ട് ജീവിതം ലൈംഗിക അരാജകത്വത്തിലേക്ക് തള്ളിവിടുന്ന വിദ്യാര്‍ത്ഥികളും പണത്തിനു വേണ്ടി മാതാപിതാക്കള്‍ക്കെതിരെ കഠാരയേന്തുന്ന സന്താനങ്ങളും ഇന്ന് പത്രമാധ്യമങ്ങളില്‍ സ്ഥിരം വാര്‍ത്തയാണ്. എന്ത് കൊണ്ടാണ് കുരുന്നുകള്‍ പോലും കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നത് ? എവിടെയാണ് പിഴവ് പറ്റിയത് ? കുട്ടികളെ പലപ്പോഴും കുറ്റവാളികളാക്കുന്നത് വീട്ടിനുള്ളില്‍ അരങ്ങേറുന്ന കലഹങ്ങളായിരിക്കും. സ്‌നേഹവും സന്തോഷവും കളിയാടുന്ന കെട്ടുറപ്പുള്ള കുടുംബബന്ധമുള്ള വീട്ടിലെ കുട്ടികള്‍ അപൂര്‍വ്വമായെ ഇത്തരം സംഭവങ്ങളില്‍ പ്രതിസ്ഥാനത്ത് എത്താറുള്ളൂ.
ഇന്ന് പല കുടുംബങ്ങളിലും അംഗങ്ങള്‍ തമ്മില്‍ സംസാരിക്കുന്നത് പേരിന്മാത്രമാണ്. ജോലിത്തിരക്കുമായി നെട്ടോടമോടുന്ന മാതാപിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധിക്കാനോ അവരെ സ്‌നേഹത്തോടെയൊന്ന് തലോടാനോ വാത്സല്യത്തോടെ സംസാരിക്കാനോ എന്തിന് ഒന്ന് പുഞ്ചിരിക്കാനോ പോലുമുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന രൂപത്തിലേക്കാണ് ആധിനിക സാങ്കേതിക വിദ്യ മനുഷ്യനെ കൊണ്ടെത്തിച്ചിരിക്കുന്നത്.
ഒരു റിപ്പോര്‍ട്ട് കാണുക: ”ടെലിവിഷനും, സെല്‍ഫോണും, ഇന്റര്‍നെറ്റുമാണ് ചില പുതിയ കാല വില്ലന്മാര്‍. രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധമറ്റതിന് പ്രധാന കാരണം സാങ്കേതിക വിദ്യയുടെ പുതിയ അവതാരങ്ങളാണ്. ഓഫീസില്‍ നിന്ന് വീട്ടിലെത്തിയ പിതാവ് പത്രപാരായണത്തില്‍, അമ്മ സീരിയലിനു മുന്നില്‍ മകന്‍ ചാറ്റിങ്ങില്‍, മകള്‍ സെല്‍ഫോണില്‍ എസ് എം എസില്‍. വൈകുന്നേരം എല്ലാവരും കൂടണയുന്നുണ്ടെങ്കിലും തമ്മില്‍ സംഭാഷണങ്ങളില്ല. ഓരോര്‍ത്തരും അവരവരുടെ സ്വകാര്യ ലോകങ്ങളിലാണ്. ഒരു വീട്ടില്‍ തന്നെ നാല് ലോകങ്ങളില്‍…..
സ്‌നേഹവും അംഗീകാരവും ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന കൗമാര കാലത്ത് വീട്ടുകാരില്‍ നിന്ന് ഇത് ലഭിക്കാതെ വരുമ്പോള്‍ കൂട്ടുകാരില്‍ നിന്ന് അംഗീകാരമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തും. ഏതെങ്കിലും രൂപത്തില്‍ തനിക്ക് പരിഗണന ലഭിക്കുന്നതിന് വേണ്ടി ഏതറ്റം വരെ പോകാനും ഇവര്‍ മടിക്കില്ല. കൂട്ടുകാര്‍ ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ അവരില്‍ നിന്ന് പ്രേരണയുണ്ടാകും. താനിത് ഉപയോഗിച്ചില്ലെങ്കില്‍ ഇവിടെയും താന്‍ ഒറ്റപ്പെടും എന്ന പേടിമുലം കൂട്ടുകാരുടെ പ്രേരണക്ക് കുട്ടികള്‍ വഴങ്ങുന്നു. ഉപയോഗിച്ച് തുടങ്ങിയാല്‍ ഏറെ താമസിയാതെ ലഹരിക്ക് അടിമകളായിത്തീരുന്നു.
ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് തലച്ചോറിന്റെ നിയന്ത്രണം നഷ്ടമായിരിക്കും. ബോധമനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വികാരങ്ങളുടെ ശക്തിസമ്മര്‍ദ്ദങ്ങള്‍ക്കടിമപ്പെടും. പിന്നീട് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ഇവര്‍ക്ക് സ്വയം ബോധമുണ്ടായിരിക്കില്ല. ഈ ഘട്ടത്തില്‍ ലൈംഗിക പീഢനം മുതല്‍ കൊലപാതകങ്ങള്‍ വരെ പലതരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാധ്യതുണ്ട്.
ഇന്നു ലൈംഗിക അതിക്രമങ്ങള്‍ വളരെയേറെ വര്‍ദ്ധിച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമാണു മുഖ്യ ഇരകള്‍. പ്രായമേറിയ സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളും കാമാസക്തിയുടെ ഇരകളായിത്തീരുന്നുണ്ട്. സ്ത്രീകളെയും കുഞ്ഞുങ്ങളെയും മാനഭംഗപ്പെടുത്തുകയും അതിന് ശേഷം കൊലപ്പെടുത്തുകയും ചെയ്യുന്നവര്‍ വികലമായ വ്യക്തിത്വമുള്ളവരായിരിക്കും. ആരോഗ്യകരമായ ലൈംഗികതയില്‍ അവര്‍ക്ക് സംതൃപ്തി കണ്ടെത്താന്‍ കഴിയില്ല.
സാമൂഹിക വിരുദ്ധ വ്യക്തിത്വമുള്ളവരാണ് (അിശേ ീെരശമഹ ുലൃീെിമഹശ്യേ) ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത്. ഈ വ്യക്തിത്വ വൈകല്യത്തോടൊപ്പം ലൈംഗിക വ്യതിയാനങ്ങള്‍(ടലഃൗമഹ ുലൃ്‌ലൃശെീി െ ഉദാ: ക്രൂരതയിലൂടെ ലൈംഗിക സംതൃപ്തി കണ്ടെത്തുന്ന സാഡിസം – ടമറശാെ) കൂടിയാകുമ്പോള്‍ കുറ്റകൃത്യത്തിനുള്ള മാനസിക കളമൊരുങ്ങുകയായി.
മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും ഉപയോഗവും ഇത്തരം പ്രവൃത്തികള്‍ക്കുള്ള വളമാകുന്നുണ്ട്. ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്നവരില്‍ മിക്കവരും ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമകളാണെന്നു കാണാം.
സാമൂഹിക ഘടകങ്ങള്‍
ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് വ്യക്തികളെ തള്ളിവിടുന്ന ചില സാമൂഹിക ഘടകങ്ങളുണ്ട്. ഇന്ന് മിക്കവാറും ദിവസങ്ങളില്‍ ഇത്തരം ഓരോ കേസ് എങ്കിലും ഉണ്ടാകുന്നുണ്ട്. സമൂഹത്തില്‍ ഉണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങളുടെ പ്രതിഫലനം കുറ്റകൃത്യവാസനയുള്ളവരുടെ മനസ്സിലുമുണ്ടാകും.
ഇത് പലപ്പോഴും ഇത്തരക്കാര്‍ക്ക് കുറ്റം ചെയ്യാന്‍ പ്രേരണയാകുന്നുണ്ട്. ഇലക്‌ട്രോണിക് മാധ്യമങ്ങളിലും സിനിമകളിലും മറ്റും അക്രമങ്ങളുടെ പല രംഗങ്ങളും കാണിക്കുന്നുണ്ട്. ഇത് സ്വതവേ അക്രമാസക്തിയുള്ളവരില്‍ പ്രേരണാ ഘടകമായി മാറുന്നു. (മലയാള മനോരമ. ആരോഗ്യം 2007)
വ്യക്തി വൈകല്യങ്ങള്‍ എങ്ങനെ കണ്ടെത്താം ?
കുട്ടികളിലെ വ്യക്തിവൈകല്യങ്ങള്‍ കണ്ടെത്തുന്നതില്‍ മാതാപിതാക്കള്‍ക്കും. അധ്യാപകര്‍ക്കുമുള്ള പങ്ക് വലുതാണ്. കുഞ്ഞുങ്ങളുടെ പെരുമാറ്റത്തില്‍ മറ്റുള്ളവരോടുള്ള മനോഭാവവും രീതികളും ശ്രദ്ധിച്ചാല്‍ ഇവ കണ്ടെത്താന്‍ കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. തകര്‍ന്ന കുടുംബങ്ങളിലാണ് വ്യക്തിവൈകല്യങ്ങള്‍ കൂടുതലും കണ്ടുവരുന്നത്. മാതാപിതാക്കള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ അവ കുട്ടികളെ വളരെ ബാധിക്കുന്നുണ്ട്. മാനസിക ആരോഗ്യമില്ലാത്ത കുടുംബങ്ങളില്‍ വളരുന്ന കുട്ടികള്‍ക്ക് പലപ്പോഴും സ്വഭാവത്തില്‍ പല വൈകല്യങ്ങളും ഉണ്ടാകാറുണ്ട്.
ചെറിയ പ്രായത്തില്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയായ കുട്ടികള്‍ വലുതാവുമ്പോള്‍ ലൈംഗിക അരാജകത്വത്തിലേക്ക് കൂപ്പുകുത്താറുണ്ട്. ഞരമ്പുരോഗികളായി സമൂഹത്തില്‍ വളര്‍ന്നുവരുന്നത് ഇത്തരം സാഹചര്യങ്ങള്‍ക്കടിമപ്പെട്ട് വളര്‍ന്നവരായിക്കാനാണ് സാധ്യത. ഇത്തരം അനുഭവമുള്ള കുട്ടികളെ നിര്‍ബന്ധമായും കൗണ്‍സിലിംഗ് നടത്തേണ്ടതാണ്. കുട്ടികളില്‍ ലൈംഗികതയെ കുറിച്ച് മോശം ധാരണ ഉണ്ടാക്കുന്നതില്‍ മാതാപിതാക്കള്‍ക്കും ഒരു പരിധി വരെ പങ്കുണ്ടെന്ന് പറയാം. നീലച്ചിത്രങ്ങള്‍ മാതാപിതാക്കളോടൊപ്പം ഇരുന്നുകാണുന്ന മക്കളും തങ്ങളുടെ കിടപ്പറ രഹസ്യങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്ന രീതിയും കുട്ടികളെ വഴിതെറ്റിക്കും.
ഒരു റിപ്പോര്‍ട്ട് കാണുക: ”കൊച്ചിയിലെ ഒരു ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂളില്‍ നടന്ന സംഭവം ഇതിനുദാഹരണമാണ്. ഉച്ച ഭക്ഷണം കഴിഞ്ഞ് കുട്ടികളെല്ലാം മയങ്ങാന്‍ കിടക്കുന്നത് പതിവാണ്. കൂട്ടത്തിലൊരു നാലു വയസ്സുകാരന്‍ തന്റെ കാല്‍ പെണ്‍കുട്ടികളുടെ മേല്‍ കയറ്റിവെച്ച് കിടക്കുന്നത് ക്ലാസ് ടീച്ചര്‍ സാധാരണ കാണാറുള്ളതാണ്.
എന്നാല്‍ ഒരു നാള്‍ അവന്റെ ചേഷ്ടകള്‍ ടീച്ചറെ ഞെട്ടിച്ചു. കുട്ടിയോട് കാര്യം തിരക്കിയപ്പോള്‍ അവന്‍ പറയാന്‍ അല്‍പ്പം മടിച്ചു. പിന്നെ വീട്ടിലെ കാഴ്ചകള്‍ വിവരിച്ചു. കുട്ടിയെ കൂട്ടാന്‍ അമ്മ വന്നപ്പോള്‍ ടീച്ചര്‍ കാര്യം പറഞ്ഞു. അപ്പോള്‍ നിസ്സാരമട്ടില്‍ അവരുടെ മറുപടി ഇതായിരുന്നു. ‘ഓ… ലൈറ്റ് ഓഫാക്കുന്നത് അതിയാന് ഇഷ്ടമല്ല…..’
കുട്ടികളുടെ മുന്നില്‍ പരസ്യമായി രതിക്രീഡകളിലേര്‍പ്പെടുന്ന രക്ഷിതാക്കള്‍ ഓര്‍ക്കുന്നില്ല – കുഞ്ഞ് ജനിച്ച് മൂന്നാം മാസം മുതല്‍ അവരില്‍ സെക്‌സ് ഹോര്‍മോണ്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന സത്യം. കുഞ്ഞുങ്ങളാണെങ്കിലും കാഴ്ചകള്‍ തലച്ചോറില്‍ ഫീഡ് ചെയ്യപ്പെടുമെന്ന കാര്യം. അരുതാത്തത് കണ്ടും കേട്ടും വളരുന്ന കുഞ്ഞുങ്ങള്‍ പക്വതയത്തുന്നതിന് മുമ്പേ പരീക്ഷണങ്ങള്‍ക്ക് തയ്യാറായി ദുരന്തങ്ങള്‍ ഏറ്റുവാങ്ങുമെന്ന യാഥാര്‍ത്ഥ്യം.
നഗരത്തിലെ വന്‍കിട സ്‌കൂളിലെ 100 -ല്‍ 15 കൗമാരക്കാരും ലൈംഗികാനുഭവമുള്ളവരും 25 പേര്‍ ലൈംഗികമായി സജീവമായവരും എട്ടുപേര്‍ ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി ഡോക്ടറെ കാണുന്നവരും രണ്ടു പേര്‍ ലൈംഗിക പീഢനം അനുഭവിക്കുന്നവരുമാണെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ തലവന്‍ എം. കെ. സി നായര്‍ ചൂണ്ടിക്കാട്ടുന്നു.
ആഗോളവല്‍ക്കരണാനന്തരം പുതിയ കൗമാരക്കാണ് ഉണ്ടായത്. പാശ്ചാത്യന്‍ കിടിലന്‍ പരമ്പരകളും കേബിള്‍ ടി.വിയും വര്‍ധിച്ച ആഗോള മൂല്യങ്ങളും എല്ലാ വിലക്കുകളും പൊട്ടിച്ചെറിയുന്ന 18- നു താഴെയുള്ളവരെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യന്‍ യുവത ഇന്ന് ലൈംഗികതയെക്കുറിച്ച് കൂടുതല്‍ തുറന്ന മനസ്സോടെയാണ് സംസാരിക്കുന്നത്. ഇതില്‍ കൂടുതലും സംഭവിക്കുന്നത് ഇന്റര്‍നെറ്റിലാണ്. ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ഏതാണ്ട് 60 ശതമാനവും 25 ല്‍ താഴെയുള്ളവരാണെന്ന് ഇന്ത്യാ ഓണ്‍ലൈന്‍ നടത്തിയ സര്‍വേ പറയുന്നു.”
മുളയിലെ നുള്ളാം
വിളയുടെ ഗുണം മുളയിലെ അറിയാം. മുതിര്‍ന്നവരില്‍ ഒളിഞ്ഞുകിടക്കുന്ന കുറ്റവാളിയെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ അക്രമ വാസനയുള്ളവര്‍ നഴ്‌സറി പ്രായത്തിലേ ആ സ്വഭാവം പ്രകടിപ്പിക്കുന്നവരായിരിക്കും. ശിശുക്കളുടെ ഭാവങ്ങളെ ഗവേഷണം ചെയ്തു പഠിച്ച വിദഗ്ധ പണ്ഡിതന്‍ ഒലിമര്‍ ജെയിംസാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. സാധാരണ ഗതിയില്‍ ചില കുട്ടികള്‍ ചില കളവുകളൊക്കെ പറഞ്ഞെന്നു വരാം. എന്നാല്‍ ചിലരാകട്ടെ ഇതിന്റെ പരിധിക്കപ്പുറത്ത് പോകുന്ന മഹാ കള്ളത്തരങ്ങള്‍ വളരെ ലാഘവത്തോടെ അവതരിപ്പിക്കുന്നതു കാണാം. ഇത്തരമൊരവസ്ഥയില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുക തന്നെവേണം.
തങ്ങള്‍ക്കൊപ്പമുള്ള സഹപാഠികളെ പ്രയാസപ്പെടുത്തി ക്കൊണ്ടിരിക്കുക, കൂട്ടുകാരനെ സൈക്കിളില്‍ നിന്ന് തള്ളിയിടുക, കണ്ണില്‍ മണ്ണ് വാരിയിടുക, ചെറുജീവികളെ ദ്രോഹിക്കുന്നതില്‍ ആനന്ദം കൊള്ളുക തുടങ്ങിയ വൈകല്യങ്ങള്‍ നിയന്ത്രിക്കാതിരുന്നാല്‍ അത് കുട്ടിയുടെ ഭാവിയെ നിര്‍ണ്ണായകമായി സ്വാധീനിച്ചേക്കുമെന്ന് ഡോ: ജെയിംസ് ചൂണ്ടിക്കാട്ടുന്നു. പ്രശ്‌നങ്ങള്‍ കുടികൊള്ളുന്നത് കുട്ടികളുടെ കുടുംബാന്തരീക്ഷത്തിലാകാം.
ഇത്തരം കുട്ടികളില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനെ പ്രേരിപ്പിക്കുന്ന ഹോര്‍മോണ്‍ ആയി അറിയപ്പെടുന്ന ‘കോര്‍ട്ടിസോള്‍’ ഉയര്‍ന്ന അളവില്‍ കാണുന്നതായും തെളിഞ്ഞിട്ടുണ്ട്. ബാല്യകാലത്തു തന്നെ ഇത്തരം പ്രവണതകളെ നിയന്ത്രിക്കാനായില്ലെങ്കില്‍ അക്രമ സ്വഭാവമുള്ളവരായി വളരാനുള്ള സാധ്യത 80% ല്‍ കൂടുതലാണത്രെ. കുട്ടികളെ കൗണ്‍സിലിംഗ് വഴിയോ മറ്റോ ചികിത്സിച്ച് പരിഹാരം കാണേണ്ട വിഷയങ്ങളാണ്.
കുടുംബ വഴക്കില്‍ നഷ്ടപ്പെടുന്നത്
കുടുംബാന്തരീക്ഷത്തില്‍ മാതാക്കള്‍ സഹിക്കേണ്ടി വരുന്ന ശാരീരികവും മാനസികവുമായ പീഢനങ്ങള്‍ അവരുടെ കുട്ടികളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കുടുംബാന്തരീക്ഷത്തില്‍ നടക്കുന്ന ബഹളത്തെ കുറിച്ച് പഠനം നടത്തിയ ആന്‍ഡ്രിയാ ഹാസന്‍ എന്ന ഗവേഷകന്റെ കണ്ടെത്തലുകള്‍ ആ വഴിക്കാണ് വിരല്‍ ചൂണ്ടുന്നത്.
നാലു വയസ്സിനും പതിനാലു വയസ്സിനുമിടയിലുള്ള രണ്ടായിരത്തി ഇരുപതോളം കുട്ടികളിലാണ് ഹാസന്‍ പഠനം നടത്തിയത്. പിതാവിന്റെ ശകാര വര്‍ഷങ്ങളും തല്ലും കുത്തുമേറ്റ് ജീവിതം തള്ളി നീക്കുന്ന മാതാക്കളെ കണ്ട് വളരുന്ന കുട്ടികളും പൊതുവില്‍ അക്രമത്തിന്റെ വഴിയേ പോകുന്നതായാണ് അനുഭവങ്ങള്‍.
ഉത്കണഠ, ആധി, വിഷാദം, അകാരണമായ ഭയം, തുടങ്ങിയ മാനസികാവസ്ഥകള്‍ ഇവരില്‍ കൂടുതലായിരിക്കും. ചിലരെങ്കിലും പിന്നീട് കടുത്ത ചികിത്സകള്‍ ആവശ്യമായി വരുന്ന അവസ്ഥയിലേക്ക് എത്തിപ്പെടുന്നു.
സ്വന്തം ഭര്‍ത്താവില്‍ നിന്ന് നിരന്തരമായി പീഢനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന സ്ത്രീകളും കുഞ്ഞുങ്ങളോട് അക്രമ സ്വഭാവത്തില്‍ പെരുമാറാന്‍ തുടങ്ങുന്നതായും പഠനത്തില്‍ തെളിഞ്ഞു. ഇത് അവരുടെ കൂട്ടികളുടെ അവസ്ഥയെ കൂടുതല്‍ പരിതാപകരമാക്കി മാറ്റുന്നു. കൗണ്‍സിലിംഗിലൂടെയും സമൂഹത്തിന്റെയും മറ്റും യഥാവസരത്തിലുള്ള ഇടപെടലുകളിലൂടെയും പ്രശ്‌നപരിഹാരം കണ്ടെത്താത്ത പക്ഷം ഈ ദുഷിത വലയം ഇളം തലമുറകളുടെ ഭാവിജീവിതത്തെ തന്നെ ഇരുള്‍ നിറഞ്ഞതാക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഗാര്‍ഹിക പീഢനത്തിന്റെ ആഘാതം ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും വ്യത്യസ്ത രീതികളിലാണ് അതിന്റെ പ്രാഭാവം കാണിക്കുന്നതെന്നും. ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പുരുഷന്മാര്‍ എപ്പോഴും പീഢകരും സ്ത്രീ ഇരയുമായി പ്രത്യക്ഷപ്പെടുന്ന ഗൃഹാന്തരീക്ഷവും സിനിമകളും സീരിയലുകളും പെണ്‍കുട്ടികളെ പുരുഷവിദ്വേഷികളാക്കി മാറ്റാന്‍ കാരണമായേക്കാം. തല്ലാനും കൊല്ലാനും വിധിക്കപ്പെട്ടവളാണ് സ്ത്രീ എന്ന ധാരണ കുഞ്ഞുമനസ്സുകളില്‍ പതിയുമ്പോള്‍ മറിച്ചൊരു ചിന്തയുണ്ടാകുന്നതെങ്ങനെയാണ്.
ശാരീരികവും മാനസികവുമായ പീഢനങ്ങള്‍ ഏറ്റടുക്കാന്‍ സൃഷ്ടിക്കപ്പെട്ടതാണ് സ്ത്രീശരീരം എന്ന വികലവും അപകടകരവുമായ ധാരണയാണ് പല ടി.വി സീരിയലുകളും ഇളം മനസ്സുകളിലേക്ക് നല്‍കുന്നത്.
ആധുനിക മാധ്യമങ്ങള്‍ കുട്ടികളെ ദു:സ്വാധിനിക്കുന്നതിനെ കുറിച്ച് തുടര്‍ന്ന് വായിക്കുക.
മാധ്യമങ്ങള്‍ നിഷ്‌കളങ്കത തകര്‍ക്കുന്നു
കുഞ്ഞുമനസ്സിന്റെ നിഷ്‌കളങ്ക ഭാവങ്ങളെ തച്ചു തകര്‍ക്കുന്നതില്‍ ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. സമൂഹത്തിന്റെ കുറ്റകൃത്യങ്ങളുടെ അരങ്ങേറ്റത്തിന് ഏറ്റവും കാരണമായി വര്‍ത്തിച്ചത് ആധുനിക വാര്‍ത്താ മീഡിയകളാണെന്ന വസ്തുതയെ കുറിച്ച് രക്ഷിതാക്കള്‍ ആലോചിട്ടുണ്ടോ ?
മദ്യപാനത്തെ ഒരു തമാശയായും പുകവലി പ്രൗഡിയായും ലഹരി പഥാര്‍ത്ഥങ്ങളുടെ ഉപയോഗം ഉന്മാദം പകരുന്നതായിട്ടും ചാനലുകള്‍ പ്രചരിപ്പിക്കുമ്പോള്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് ഇങ്ങനെ വര്‍ദ്ധിക്കാതിരിക്കില്ല.
സംഗീത പരിപാടികളും മറ്റു ടെലിവിഷന്‍ പ്രോഗ്രാമുകളും പൂര്‍വ്വ ലൈംഗികതയേയും വിവാഹേതര ബന്ധത്തെയും വളരെ സുഖമുള്ള ഏര്‍പ്പാടായി ചിത്രീകരിക്കുന്നു. വ്യക്തി ബന്ധങ്ങളുടെ കഴുത്തറുത്തക്കുന്നതിലും വിവാഹ മോചനത്തിന്റെ വര്‍ദ്ധനവിലും അത്ഭുതപ്പെടാനൊന്നുമില്ല.
കുരുത്തം കെട്ടവരും വികൃതികോമാളികളും വില്ലന്മാരുമാക്കിമാറ്റുന്നതില്‍ ആധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങളാണ് തൊണ്ണൂറ് ശതമാനവും പങ്ക് വഹിക്കുന്നത് എന്ന വസ്തുത നിങ്ങള്‍ വിശ്വാസത്തിലെടുത്തെന്നുവരില്ല.
എന്നാല്‍ ഈ വിഷയത്തില്‍ ഗവേഷണ പഠനങ്ങള്‍ നടത്തി, സര്‍വ്വേ ചെയ്തു ബോധ്യപ്പെടുത്തിയ ചിന്തകന്മാരുടെയും പണ്ഡിതന്മാരുടെയും അഭിപ്രായം അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വനിതയില്‍ വന്ന ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ അധ്യായത്തില്‍ വിവരിച്ചത് വായിച്ചല്ലോ, ഇനി കാണുക.
ആധുനിക വാര്‍ത്താ മാധ്യമങ്ങളുടെ മൂല്യം അങ്ങാടിച്ചന്തയിലെ മൂല്യമായി മാറിയിരിക്കുകയാണ്. അത് വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമായ അറിവുകള്‍ നല്‍കുന്ന ഉറവിടങ്ങളല്ല. അറിവിന്റെ ആപല്‍ ഗര്‍ത്തങ്ങളാണ്. നിര്‍മ്മിത വാര്‍ത്തകളും വ്യാജ സന്ദേശങ്ങളുമാണ് അത് പ്രക്ഷേപണം ചെയ്യുന്നത്. ഉപയോക്താവിനെ ആകര്‍ഷിപ്പിക്കുന്ന കച്ചവട കണ്ണുല്ലാതെ ഒരു ഗുണവും അത് നല്‍കുന്നില്ല. സ്വന്തത്തെ കുറിച്ചുള്ള ഒരു വിവരവും ഒരംശം പോലും തരുന്നില്ല.
(ജോണ്‍ കോന്‍ഡ്രി, തീഫ് ഒഫ് ടൈം)
ടി.വി പോലെ മാരകമാണ് വീഡിയോ ഗൈമും ആനിമേഷന്‍ ചാനലുകളും കാര്‍ട്ടൂണ്‍ ചാനലുകളും വീഡിയോ ഗൈമിന്റെയും മാസ്മരികത നുകര്‍ന്നു വിസ്മയിച്ചു നില്‍ക്കുന്ന കുട്ടികളുടെ മനസ്സാന്തരങ്ങളില്‍ ക്രൂരതയുടെയും അക്രമത്തിന്റെയും വിഷവിത്തുകള്‍ മുളച്ചുവരുന്നത് അധിക രക്ഷിതാക്കളും അറിയാനിടയില്ല.
ഇത്തരം മാധ്യമങ്ങള്‍ വഴി മനസ്സ് ക്രൂരമായിപ്പോയ മക്കള്‍ വികൃതിത്തരങ്ങളും കുരുത്തക്കേടുകളും മാത്രമല്ല ചെയ്യുക. കൊലപാതകങ്ങളും, ബലാത്സങ്ങളും നടത്താന്‍ മാത്രം ഭീകരസന്ദേശങ്ങള്‍ വീഡിയോ ഗയിമിലൂടെയും ആനിമേഷന്‍ സിഡികളിലൂടെയും അവര്‍ക്ക് ലഭിക്കുന്നു.
ഒരു റിപ്പോര്‍ട്ട് കാണുക:
”വെസ്റ്റ് പഡൂക്കാസ് ഹെല്‍ത്ത് സ്‌കൂളില്‍ കൊല നടത്തിയ കമെക്കള്‍ കാര്‍നീല്‍ കൊലപാതകത്തിനുള്ള പദ്ധതികള്‍ പഠിച്ചത് താന്‍ കണ്ട സിനിമയില്‍ നിന്നാണെന്ന് വ്യക്തമാക്കുകയുണ്ടായി. ഈ സിനിമ കണ്ട ശേഷം ഒമ്പതാം തരത്തില്‍ പഠിക്കുന്ന തന്റെ സുഹൃത്തിനോട് ഇപ്രകാരം പറയുകയുണ്ടായി. ”ഫിലിമിലേതു പോലെ നമുക്ക് ഇഷ്ടപ്പെടാത്ത കുട്ടികളെയൊക്കെ സ്‌കൂളില്‍ പോയി കൊന്നുകളയുക, ഉഷാറായിരിക്കില്ലെ”
ഞെട്ടിപ്പക്കുന്ന വിവരങ്ങള്‍
ഈ വിഷയത്തില്‍ പഠിച്ച വിദഗ്തരുടെ അഭിപ്രായങ്ങളും മ്യൂസിക്ക് സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന അപകടങ്ങളും ഇനി വായിക്കുക. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് ഡയറക്ടര്‍ ഡോക്ടര്‍ പി എന്‍ സുരേഷ് കുമാര്‍ വിവരിക്കുന്നു:
ഹെവി മെറ്റല്‍ സംഗീതത്തോടുള്ള ആഭിമുഖ്യം കൗമാരക്കാരില്‍, പ്രത്യേകിച്ച് പെണ്‍കുട്ടികളില്‍ ആത്മഹത്യാ പ്രവണതക്ക് കാരണമാകുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. മയക്കുമരുന്നുകളുടെ ഉപയോഗവും, മാതാപിതാക്കളുമായുള്ള ബന്ധത്തിലുള്ള അകല്‍ച്ച, ഏകാന്തത, വിഷാദം എന്നിവയും ഈ ബന്ധത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ചുരുക്കിപ്പറഞ്ഞാല്‍ ഹെവി മെറ്റല്‍ സംഗീതത്തിന് കൂടുതല്‍ സ്വാധീനം ചെലുത്തുവാന്‍ കഴിയുന്നത് ഏകാകികളും അസ്വസ്ഥരുമായ കൗമാര പ്രായക്കാരിലാണ്. വിവാഹ മോചനം നേടിയവരിലും മതവിശ്വാസം ഇല്ലാത്തവരിലും പ്രസ്തുത സംഗീതത്തിന് കൂടുതല്‍ സ്വാധീനം ചെലുത്താനാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
”മ്യൂസിക്കുകളില്‍ ചിലതിന്റെ താളം അശ്ലീലമാണ്. നാം കേള്‍ക്കുന്ന മ്യൂസിക്കിനും നാം കാണുന്ന പെര്‍ഫോമെന്‍സിനും നമ്മുടെ ഉപബോധമനസ്സിനെ സ്വാധീനിക്കാന്‍ കഴിയും” ഒരു ഗാനത്തിന്റെ പ്രചോദനം നിമിത്തം കൂട്ടബലാത്സംഗവും കൂട്ടക്കുരുതിയും കൂട്ടനശീകരണവും തന്നെ നടന്നിരിക്കുന്നുവെന്ന് പറഞ്ഞാല്‍ അല്‍പ്പം അവിശ്വസനീയമായി തോന്നിയേക്കാം. ലിംബ് ബിസ്‌കറ്റിന്റെ റോക്ക് സംഗീതമാണിതിന് കാരണമാക്കിത്തീര്‍ത്തത്.
”ഞാന്‍ ഒരു ഈര്‍ച്ചവാള്‍ പൊതിയുന്നു.
നിന്റെ നഗ്നമായ തോല്‍ ഞാന്‍ ഉരിയും
അങ്ങനെ ഈ നിലയിലാണ് എന്റെ
ദിവസം പോയിക്കൊണ്ടിരിക്കുന്നതെങ്കില്‍,
ഞാന്‍ നിന്റെ സുരതവദനം
അടിച്ചു തകര്‍ത്തു കളയും”
ലിംബ് ബിസ്‌കറ്റിന്റെ ഷോ നടന്നുകൊണ്ടിരിക്കുന്നതിനിടെതന്നെ ഒരു സ്ത്രീ ബലാല്‍ സംഗം ചെയ്യപ്പെട്ടു. ഷോയുടെ അവസാനമായപ്പോയേക്കും കൂട്ടബലാല്‍ സംഗവും കൊള്ളയും നശീകരണവുമൊക്കെയാണ് നടന്നത്. വളരെയധികം നാശനഷ്ടങ്ങളും ആഘാതങ്ങളും സംഭവിച്ചതിനാല്‍ തന്നെ ബ്രൈക് സ്റ്റഫ് എന്ന ഈ ഗാനം ഒരു അബദ്ധമായിപ്പോയി എന്ന് അവരുടെ ബാന്റ് അംഗമായ ഫ്രെഡ് ഡസ്റ്റ് തുറന്നു സമ്മതിച്ചു. കാമസാക്തിക്കു പ്രചോദനം നല്‍കുന്ന രതിചിന്തകളുടെ അകമ്പടിയില്ലാത്ത മ്യൂസിക്കുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ഇറങ്ങുന്നത് വളരെ അപൂര്‍വ്വമാണ്. മാപ്പിളപ്പാട്ട് എന്ന പേരില്‍ ഇറങ്ങുന്ന ഗാനങ്ങള്‍ പോലും കാമകേളികളുടെയും പ്രേമത്തിന്റെയും മൂശയില്‍ വാര്‍ത്തെടുത്തതാണെന്ന് കാണാവുന്നതാണ്. വ്യഭിചാരത്തിലേക്കും പ്രേമത്തിലേക്കുമുള്ള സന്ദേശങ്ങളാണ് മിക്ക കുട്ടികളുടെയും കയ്യിലുള്ള സെല്‍ഫോ ണിലെ റിംഗ് ട്യൂണുകള്‍ പോലും എന്ന വസ്തുത നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ ?
പാട്ടിലെ വരികള്‍ കുട്ടികള്‍ കാണാതെ പഠിക്കുന്നു. അതവരുടെ താല്‍പര്യങ്ങളായിത്തീരുന്നു. സങ്കടകരം എന്നു പറയട്ടെ, ദുരന്തം വമിക്കുന്ന മ്യൂസുക്കുകളുടെ അകമ്പടി കുട്ടികള്‍ വളരെ ശ്രദ്ധിക്കുന്നു. ”കാമം നിറഞ്ഞ ചില ഇംഗ്ലീഷ് പാട്ടുകട്ടെ വളരെയധികം ലജ്ജാവഹമാണുതാനും.
ഇത്തരത്തിലുള്ളതും ഇതിനേക്കാള്‍ വൃത്തികെട്ടതുമായ പാട്ടുകളാണ് എം. ടി. വിയിലൂടെയും മറ്റും വന്നുകൊണ്ടിരിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ഗ്രാഫിക്കോടെ ഇവ കാണിക്കപ്പെടുമ്പോള്‍ കുട്ടികളുടെ മനസ്സില്‍ അവ പതിക്കുകയും മന:പാഠമാവുകയും ചെയ്യുന്നു.
ചില കുട്ടികളെ സംബന്ധിച്ചെടുത്തോളം അവരെ മുന്നോട്ടു നയിക്കുന്ന ശക്തിസ്രോതസ്സായി മാറുന്നു സംഗീതം എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കുട്ടികളുടെ തീരുമാനത്തെയും പ്രതീക്ഷയേയും അത് സ്വാധീനിക്കുന്നു. ഹൈസ്‌കൂള്‍ കുട്ടികളുടെ ഇടയില്‍ നടത്തിയ പഠനത്തില്‍ 24 ശതമാനം പേരും വ്യക്തമാക്കിയത് അവരുടെ സാമൂഹിക ഇടപെടലുകളെ നയിക്കുന്ന പ്രധാനപ്പെട്ട മൂന്ന് സ്രോതസ്സുകളില്‍ ഒന്നാണ് മ്യൂസിക്ക് എന്നാണ്.”

മനുഷ്യന്‍

മനുഷ്യന്‍

6377_1280x800

ജനനം

സന്താന സൗഭാഗ്യം

സന്താനം വലിയ സമ്പത്താണ്. സന്താനോല്‍പാദനത്തെയും അതിനു കാരണമാകുന്ന വിവാഹത്തെയും ഇസ്‌ലാം വളരെയേറെ പ്രോത്സാഹിപ്പിച്ചു. ‘നിങ്ങള്‍ വിവാഹം കഴിക്കുകയും സന്താനങ്ങളെ വര്‍ധിപ്പിക്കുകയും ചെയ്യുക. നിങ്ങളുടെ വര്‍ധനവ് കാരണത്താല്‍ പൂര്‍വ്വിക സമുദായങ്ങളോട് ഞാന്‍ പെരുമപറയും. ചാപ്പിള്ളയെക്കൊണ്ടുപോലും’ (ഹദീസ്).
അനസ്(റ)യില്‍ നിന്ന് നിവേദനം: നബി(സ്വ) വിവാഹംകൊണ്ട് കല്‍പിക്കുകയും വിവാഹം ഉപേക്ഷിക്കുന്നതിനെ ശക്തമായി വിരോധിക്കുകയും ചെയ്യുമായിരുന്നു. അവിടുന്ന് പറഞ്ഞു: വാത്സല്യവതിയും അധികരിച്ച് പ്രസവിക്കുന്നവളുമായ സ്ത്രീകളെ നിങ്ങള്‍ വിവാഹം ചെയ്യുക. അന്ത്യനാളില്‍ നിങ്ങളെകൊണ്ട് പൂര്‍വ്വ പ്രവാചകന്മാരോട് ഞാന്‍ പെരുമപറയും (അഹ്മദ് 3/158).
അല്ലാഹുവിന്റെ യഥാര്‍ത്ഥ അടിമകളുടെ സ്വഭാവങ്ങള്‍ എണ്ണിയ കൂട്ടത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: രക്ഷിതാവേ! ഞങ്ങളുടെ ഇണകില്‍ നിന്നും സന്താനങ്ങളില്‍ നിന്നും കണ്‍കുളിര്‍മ ഞങ്ങള്‍ക്ക് നീ തരേണമേ എന്നു പ്രാര്‍ത്ഥിക്കുന്നവരാണ് അവര്‍ (അല്‍ഫുര്‍ഖാന്‍).
ആണ്‍കുട്ടികളും പെണ്‍കുട്ടികളും അല്ലാഹുവിന്റെ ഔദാര്യമാണ്. രണ്ടിലും ഒരുപോലെ സന്തോഷിക്കുന്നവനാണ് വിശ്വാസി. ആണ്‍കുട്ടികളുണ്ടാവുമ്പോള്‍ അമിത സന്തോഷം പ്രകടിപ്പിക്കുന്നതും പെണ്‍കുട്ടികളുണ്ടാവുമ്പോള്‍ ദുഃഖിക്കുന്നതും വിശ്വാസിയുടെ ലക്ഷണമല്ല. ജാഹിലിയ്യാ സ്വഭാവമാണ്. ഖുര്‍ആന്‍ പറഞ്ഞു: ”അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പെണ്‍കുട്ടികളെ ഔദാര്യം ചെയ്യും. അവനുദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും ഔദാര്യം ചെയ്യും” (ശൂറാ 49).
രണ്ടും ഒരുപോലെ പ്രസ്താവിച്ചതു മാത്രമല്ല, പെണ്‍കുട്ടികളുടെ കാര്യമാണ് ആദ്യം പറഞ്ഞത്. പെണ്‍കുട്ടികളുണ്ടാകുമ്പോള്‍ രക്ഷിതാക്കള്‍ക്കുണ്ടാകുന്ന സ്വാഭാവിക പ്രയാസം പരിഹരിക്കുന്നതിന് വേണ്ടിയാണിതെന്നാണ് പണ്ഡിതവിശദീകരണം. മാത്രമല്ല, ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യത്തെ പ്രസവം പെണ്‍കുഞ്ഞാകുന്നത് സ്ത്രീയുടെ ബറകത്തിന്റെ അടയാളമാണ് എന്ന് ഇമാം ഖുര്‍തുബി ഉദ്ധരിച്ചിട്ടുണ്ട് (ഖുര്‍തുബി 16/48).
സ്‌കാനിംഗിലൂടെ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം നിര്‍ണയിച്ച് പെണ്‍കുഞ്ഞാണെന്നു കണ്ടാല്‍ അലസിപ്പിക്കുന്ന സമ്പ്രദായം ഇന്ന് വ്യാപകമാണ്. ഇങ്ങനെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെയാണ് വര്‍ഷാവര്‍ഷം നശിപ്പിക്കപ്പെടുന്നത്. മുഹമ്മദ് നബി(സ്വ)യുടെ ആഗമനത്തിന് മുമ്പുള്ള ജാഹിലിയ്യാ സംസ്‌കാരത്തിന്റെ തനി പകര്‍പ്പാണിത്. ഇസ്‌ലാം അതിനെ ശക്തിയുക്തം എതിര്‍ത്തിട്ടുണ്ട്. മാത്രമല്ല, പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനെ വളരെയേറെ പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്. നബി(സ്വ) പറഞ്ഞു: ”ഒരാള്‍ക്ക് മൂന്ന് പെണ്‍കുട്ടികളോ സഹോദരിമാരോ ഉണ്ടാവുകയും അവരെ വളര്‍ത്തുകയും അഭയം നല്‍കുകയും വിവാഹം ചെയ്തുകൊടുക്കുകയും ചെയ്താല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. സ്വഹാബത്ത് ചോദിച്ചു: നബിയേ, രണ്ടു പെണ്‍മക്കളായാലോ? അവിടുന്ന് പ്രതികരിച്ചു: രണ്ടായാലും” (അബ്ദുര്‍റസാഖ് 10/457).
ഒരാള്‍ക്ക് സന്താനഭാഗ്യം ലഭിച്ചാല്‍ സന്തോഷവാര്‍ത്ത അറിയിക്കലും ആശംസ അറിയിക്കലും പ്രത്യേകം സുന്നത്തുണ്ട്. ”ഇബ്‌റാഹിം നബിക്ക് സഹനശീലനായ കുട്ടിയെ കൊണ്ട് നാം സന്തോഷവാര്‍ത്ത അറിയിച്ചു” (സ്വഫാത്ത് 101). നന്മ നേര്‍ന്നുകൊണ്ടും ബറകത്തിന് പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് ആശംസിക്കേണ്ടത്. ആണ്‍കുട്ടികള്‍ക്ക് മാത്രം ആശംസിക്കുന്ന സ്വഭാവമായിരുന്നു ജാഹിലിയ്യത്തിന്റേത്. നബി(സ്വ) അത് വിലക്കി. ‘അല്ലാഹുമ്മ ബാരിക് ലഹും വബാരിക് അലൈഹിം (അവര്‍ക്കും അവരുടെ മേലും നീ സമൃദ്ധി ചൊരിയേണമേ) എന്നു പറയാന്‍ അവിടുന്ന് കല്‍പിച്ചു’ (നസാഈ 6/128).
പിതാവിനെയും തന്റെ സഹോദരനെപ്പോലോത്ത അടുത്ത ബന്ധുക്കളെയും ബാറകല്ലാഹുലക എന്ന് ആശംസിക്കലും അവന്‍ ജസാകല്ലാഹു ഖൈറന്‍ എന്നു മറപടി പറയലും സുന്നത്താണ് (തുഹ്ഫ 9/376). സന്താനങ്ങള്‍ മഹാ സമ്പത്താണെന്നതില്‍ സംശയമില്ല. പക്ഷേ, അവര്‍ നല്ലവരായി വളരണമെന്ന് മാത്രം. ”ഞങ്ങളുടെ ഭാര്യാമക്കളില്‍ നിന്ന് കുളിര്‍മ്മയാകുന്നത് ഞങ്ങള്‍ക്ക് നീ ഔദാര്യമായി തരേണമേ’ എന്ന് ദുആ ചെയ്യാന്‍ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ചിട്ടുണ്ട്.
കുട്ടികള്‍ നന്നാകണമെങ്കില്‍ ഇണകളെ തെരഞ്ഞെടുക്കുന്നത് മുതല്‍ തന്നെ ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കണം. സന്താനങ്ങള്‍ നന്നാകുന്നതിലും മോശമാകുന്നതിലും നല്ലൊരു പങ്ക് രക്ഷിതാക്കള്‍ക്കാണ്. സന്താന സംസ്‌കരണത്തിന് അവര്‍ ചെയ്തുകൊടുക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളാണ്. പ്രമാണങ്ങളുടെയും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളുടെയും അടിസ്ഥാനത്തില്‍ ഇവിടെ വിവരിക്കുന്നത്.
സാഹചര്യങ്ങളും ചുറ്റുപാടുകളും പ്രതികൂലമായ ഇന്ന് പ്രസവ സമയത്തുള്ള സുന്നത്തുകളില്‍ പലതും നടപ്പിലാക്കുന്നത് ഒഴുക്കിനെതിരെ നീന്തുന്നതുപോലെ ശ്രമകരമാണ്. അതുകൊണ്ട് തന്നെയാണ് ഇത്തരം സുന്നത്തുകളെ ജീവിപ്പിക്കുന്നതിന് നൂറ് രക്തസാക്ഷിയുടെ പ്രതിഫലനമുണ്ടെന്ന് നബി(സ്വ) ദീര്‍ഘവീക്ഷണം ചെയ്തത്. ഇന്ന് പ്രസവങ്ങള്‍ പൂര്‍ണ്ണമായും ഹോസ്പിറ്റലുകളില്‍ നിന്നാണല്ലോ. ഇത്തരം സുന്നത്തുകള്‍ സൗകര്യമാകുന്ന ഹോസ്പിറ്റലുകള്‍ തെരഞ്ഞെടുക്കുന്നത് കുട്ടികളുടെ നല്ല ഭാവിക്ക് ഗുണംചെയ്യും.
വാങ്കും ഇഖാമത്തും
ഒരു കുട്ടി പിറന്നാല്‍ ആദ്യമായി ചെയ്യേണ്ടത് വലതുചെവിയില്‍ വാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കലാണ്. അബൂറാഫിഇല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ‘ഫാത്വിമ(റ) പ്രസവിച്ച സമയത്ത് ഹസന്‍(റ)വിന്റെ ചെവിയില്‍ നബി(സ്വ) വാങ്ക് കൊടുക്കുന്നത് ഞാന്‍ കണ്ടു’ (തിര്‍മുദി 4/97). ‘നബി(സ്വ) പറഞ്ഞു: ഒരാള്‍ക്ക് ഒരു കുട്ടി ജനിക്കുകയും അവന്റെ വലതുചെവിയില്‍ വാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കുകയും ചെയ്താല്‍ ഉമ്മുസ്വിബ്‌യാന്‍ എന്ന പിശാചിന്റെ ഉപദ്രവം ആ കുട്ടിക്ക് ഏല്‍ക്കുകയില്ല’ (ബൈഹഖി, ശുഅ്ബുല്‍ ഈമാന്‍ 6/390).
‘ഈ വാങ്കും ഇഖാമത്തും സ്ത്രീ കൊടുത്താലും മതി. കാരണം, തബര്‍റുകിന് വേണ്ടി ദിക്ര്‍ ചൊല്ലുക എന്നതാണിതുകൊണ്ടുള്ള ലക്ഷ്യം’ (ശര്‍വാനി 9/376). വാങ്ക് നിയമമാക്കിയതിനു പിന്നിലെ ചില രഹസ്യങ്ങള്‍ പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ മഹത്വവും വലിപ്പവും ഉള്‍ക്കൊള്ളുന്ന വചനങ്ങള്‍ ആദ്യമായി കുട്ടിയുടെ ചെവിയില്‍ കേള്‍പ്പിക്കുക. ഇസ്‌ലാമില്‍ പ്രവേശിക്കുന്നവന്‍ ഉരുവിടേണ്ട ശഹാദത് കലിമകള്‍ കേള്‍പ്പിക്കുക. വാങ്കിന്റെ ഫലം കുട്ടിയുടെ ഹൃദയത്തില്‍ എത്തിക്കുക. കുട്ടി അറിയുന്നില്ലെങ്കിലും അതിന്റെ ഫലം ഹൃദയത്തില്‍ പ്രവേശിക്കും. ഈ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ ദുര്‍മന്ത്രത്തിന് തക്കംപാര്‍ത്തിരുന്ന പിശാച് ഓടി അകലും. അല്ലാഹുവിലേക്കും അവന്റെ ദീനിലേക്കുമുള്ള ക്ഷണം മറ്റെന്തിനേക്കാളും മുമ്പ് കുട്ടിക്ക് ലഭിക്കുക തുടങ്ങിയവ പ്രാധാന്യമര്‍ഹിക്കുന്നു.
ആലുഇംറാന്‍ സൂറത്തിലെ 36-ാം സൂക്തം വലതുചെവിയില്‍ ഓതല്‍ സുന്നത്തുണ്ട് (തുഹ്ഫ). ജനിച്ച കുട്ടിയുടെ ചെവിയില്‍ നബി(സ്വ) ഇഖ്‌ലാസ് സൂറത്ത് ഓതിയതായി ഹദീസില്‍ വന്നിട്ടുണ്ട്. അതും സുന്നത്താണ്. കുട്ടിക്ക് കാരക്ക കൊണ്ട് മധുരം കൊടുക്കലും സുന്നത്താണ്. കാരക്ക ചവച്ച് വായില്‍ തേച്ചുകൊടുക്കുകയും വായ അല്‍പം തുറക്കുകയും ചെയ്യണം. അപ്പോള്‍ അല്‍പമെങ്കിലും ഉള്ളിലേക്ക് ഇറങ്ങും (തുഹ്ഫ 9/376).
അബൂമൂസല്‍ അശ്അരി(റ)യില്‍ നിന്ന് നിവേദനം: എനിക്കൊരു കുട്ടി ജനിച്ചപ്പോള്‍ ഞാനവനുമായി നബി(സ്വ)യുടെ അടുത്തുചെന്നു നബി(സ്വ) കുട്ടിക്ക് ഇബ്‌റാഹിം എന്ന് നാമകരണം ചെയ്യുകയും കാരക്കകൊണ്ട് മധുരം നല്‍കുകയും ബറകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു (ബുഖാരി 9/587). മധുരം നല്‍കുന്ന ആള്‍ സജ്ജനങ്ങളില്‍ പെട്ടയാളാവല്‍ അത്യാവശ്യമാണ്. അദ്ദേഹത്തിന്റെ തുപ്പുനീരിന്റെ ബറകത്ത് കുട്ടിയുടെ അകത്ത് പ്രവേശിക്കാന്‍ വേണ്ടിയാണിത് (തുഹ്ഫ). പുരുഷനില്ലെങ്കില്‍ സദ്‌വൃത്തയായ സ്ത്രീക്കും ഇതൊക്കെ ആവാം (ശര്‍വാനി). കാരക്കയില്ലെങ്കില്‍ തീ സ്പര്‍ശിക്കാത്ത മധുരമുള്ള വസ്തുവാണ് വേണ്ടത്. നോമ്പുതുറക്കാനും ഈ ക്രമമാണ്. പക്ഷേ, കാരക്കയില്ലെങ്കില്‍ നോമ്പുകാരന്‍ വെള്ളമാണ് ഉത്തമം.
മഹാന്മാരുടെ അവശിഷ്ടങ്ങള്‍കൊണ്ട് ബറകത്തെടുക്കല്‍ അനിസ്‌ലാമികമാണെന്ന് ജല്‍പിക്കുന്ന ചിലരെ കാണാമെങ്കിലും ഇസ്‌ലാമിക വിശ്വാസാചാരങ്ങള്‍ തബര്‍റുകുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. ഒരു കുട്ടിയുടെ അകത്തുപ്രവേശിക്കുന്ന ആദ്യ ഭക്ഷണം തന്നെ സച്ചരിതരുടെ തുപ്പുനീര് കലര്‍ന്നതാവണമെന്ന് നബി(സ്വ) കല്‍പിക്കുന്നതും അതുകൊണ്ടാണ്.
ഏഴാം ദിവസം
ഒരു കുട്ടി ജനിച്ചാല്‍ പ്രാഥമികമായി സുന്നത്താകുന്ന കാര്യങ്ങളാണ് മേല്‍ വിവരിച്ചത്. പ്രസവിച്ച ഏഴാം ദിവസം സുന്നത്തുള്ള പ്രധാനപ്പെട്ട നാലു കര്‍മങ്ങളുണ്ട്. പേരിടല്‍, അഖീഖ അറുക്കല്‍, മുടി കളയല്‍, മുടിയുടെ തൂക്കം സ്വര്‍ണ്ണമോ വെള്ളിയോ ധര്‍മം ചെയ്യല്‍ എന്നിവയാണവ. ഇവ ഓരോന്നിന്റെ വിശദമായ ചര്‍ച്ചകള്‍ താഴെവരുന്നുണ്ട്.
ഇമാം നവവി(റ) എഴുതുന്നു: കുട്ടിക്ക് ഏഴാം ദിവസം അഖീഖ അറുക്കലും പേരിടലും മുടി കളയലും മുടിയുടെ തൂക്കം സ്വര്‍ണമോ വെള്ളിയോ ധര്‍മ്മം ചെയ്യലും സുന്നത്താണ് (മിന്‍ഹാജ്, തുഹ്ഫ 9/376). സമുറ(റ)യില്‍ നിന്ന് നിവേദനം: ‘നബി(സ്വ) പറഞ്ഞു: ഏതൊരു കുട്ടിയും അവന്റെ അഖീഖ കൊണ്ട് പണയം വെക്കപ്പെട്ടവനാണ്. ഏഴിനാണ് അതറുക്കേണ്ടത്. അന്നുതന്നെ പേരിടുകയും മുടി കളയുകയും വേണം (തിര്‍മുദി, അബൂദാവൂദ്, നസാഈ, ഇബ്‌നുമാജ).
പ്രസവിച്ച ദിവസം മുതല്‍ ഏഴാമത്തെ ദിവസമാണ് കണക്കാക്കുക. എന്നാല്‍ പ്രസവം നടന്നത് രാത്രിയാണെങ്കില്‍ തൊട്ടടുത്ത പകല്‍ മുതല്‍ക്കാണ് എണ്ണേണ്ടത്; രാത്രി എണ്ണപ്പെടുകയില്ല (തുഹ്ഫ). ഏഴാം ദിവസം ഈ കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ക്രമമുണ്ട്. ആദ്യമായി പേരിടുകയാണ് വേണ്ടത്. ശേഷം അറവ് നടത്തുക. ശര്‍വാനിയില്‍ പറയുന്നു: ‘നാമകരണം അറിവിന് മുമ്പാകല്‍ അത്യാവശ്യമാണ്’ (9/376). അറവിന് ശേഷമാണ് മുടി കളയേണ്ടത്. ഇമാം നവവി(റ) പറയുന്നു. അഖീഖ അറുത്തതിനു ശേഷം മുടി മുണ്ഡനം ചെയ്യലും സുന്നത്താണ് (മിന്‍ഹാജ്). അറവും മുടികളയലും ഒരേ സമയത്താകണമെന്ന പൊതുജന ധാരണ പണ്ഡിത വീക്ഷണത്തിനെതിരാണെന്നു സാരം.
മേല്‍കര്‍മ്മങ്ങള്‍ക്ക് ഏഴാം ദിവസം തെരഞ്ഞെടുക്കാന്‍ കാരണമെന്താണ്? ചില പണ്ഡിതന്മാര്‍ ഇതിന് ന്യായം നിരത്തുന്നതിങ്ങനെയാണ്. കുട്ടി ജനിച്ച ഉടനെ അവന്റെ അവസ്ഥ (ജീവന്‍ നിലനില്‍ക്കുമോ ഇല്ലയോ) എന്ന് തീരുമാനിക്കാന്‍ കഴിയില്ല. കുറച്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആരോഗ്യവസ്ഥയില്‍ നിന്ന് കാര്യങ്ങള്‍ ഏകദേശം മനസ്സിലാക്കാന്‍ കഴിയും. ഒരാഴ്ച ദിവസങ്ങളുടെ ഒരു ചുറ്റ് പൂര്‍ത്തിയാകുന്നതുകൊണ്ടാണ് ഏഴുദിവസം കണക്കാക്കിയത്.
പേരിടല്‍
കുട്ടിപിറന്ന് ഏഴാം ദിവസം ചെയ്യേണ്ട ഒന്നാമത്തെ കാര്യമാണ് നാമകരണം. ഏഴിനുമുമ്പ് കുട്ടി മരണപ്പെട്ടാലും പേരിടല്‍ സുന്നത്തുണ്ട്. എന്നല്ല ജീവനില്ലാതെ ജനിച്ച കുട്ടിക്കുപോലും പേരിടല്‍ സുന്നത്തുണ്ട് (തുഹ്ഫ). പേരിടല്‍ പിതാവിന്റെ അവകാശമാണ്. പിതാവില്ലെങ്കില്‍ വലിയുപ്പയാണ് പേരിടേണ്ടത് (ശര്‍വാനി). നല്ല പേരിടല്‍ സുന്നത്താണ് (തുഹ്ഫ). ഇന്ന് പേരിടല്‍ ശ്രമകരമായ ഒന്നായി മാറിയിരിക്കുകയാണ്. പാശ്ചാത്യ പേരുകളും ക്രിക്കറ്റ് താരങ്ങളുടെയും മറ്റും പേരുകളും തേടുകയാണ് പലരും.
മാതാപിതാക്കളുടെ പേരുകളുടെ അക്ഷരങ്ങള്‍ ചേര്‍ത്ത് പുതിയ പേരുകള്‍ രൂപപ്പെടുത്തുന്നവരും വിരളമല്ല. പേരിന്റെ പുണ്യമോ അര്‍ത്ഥമോ ഇത്തരക്കാര്‍ ശ്രദ്ധിക്കാറില്ല. സന്താനങ്ങളുടെ സദ്‌സ്വഭാവത്തിനും വിജയത്തിനും പേരുകള്‍ സ്വാധീനിക്കുമെന്നതാണ് തിരുനബി ദര്‍ശനം. പേരിടുന്നതുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.
പുണ്യനാമങ്ങള്‍
അബുദ്ദര്‍ദാഅ്(റ) ഉദ്ധരിക്കുന്നു: ”നബി(സ്വ) പറഞ്ഞു: നിങ്ങളുടെയും പിതാക്കളുടെയും പേരുകള്‍ ചേര്‍ത്താണ് നിങ്ങള്‍ അന്ത്യനാളില്‍ വിളിക്കപ്പെടുക. അതുകൊണ്ട് പേര് നന്നാക്കുക” (അബൂദാവൂദ് 5/236). ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം: നിങ്ങളുടെ പേരുകളില്‍ നിന്നും അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളത് അബ്ദുല്ലാഹ്, അബ്ദുറഹ്മാന്‍ എന്നിവയാണ് (മുസ്‌ലിം 2132). നബി(സ്വ) പറഞ്ഞു: നിങ്ങള്‍ അമ്പിയാക്കളുടെ പേരുകള്‍ ഇടുക. അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള പേരുകള്‍ അബ്ദുല്ലാഹ്, അബ്ദുറഹ്മാന്‍ എന്നിവയാണ് (അബൂദാവൂദ് 5/237).
ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് ഖുര്‍തുബി ഉദ്ധരിക്കുന്നു: ”സത്യവിശ്വാസികളെ നരകത്തില്‍നിന്ന് അല്ലാഹു രക്ഷപ്പെടുത്തും. ആദ്യം രക്ഷപ്പെടുത്തുക അമ്പിയാക്കളുടെ പേരുള്ളവരെയായിരിക്കും. പിന്നെ അല്ലാഹു പറയും: നിങ്ങള്‍ മുസ്‌ലിമീനും മുഅ്മിനീനും ആണല്ലോ. എന്റെ വിശേഷണമാവട്ടെ മുഅ്മിന്‍, മുസ്‌ലിം എന്നുമാണ്. അതുകൊണ്ട് ഈ രണ്ടു പേരിന്റെ ബറകത്ത് കൊണ്ട് അവരെ ഞാന്‍ നരകത്തില്‍നിന്ന് മോചിപ്പിക്കും” (മുഗ്‌നി 4/295).
ഹറാമായ പേരുകള്‍
ഏതു പേരും സ്വീകരിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ചില പേരുകള്‍ ഹറാമും മറ്റുചിലത് കറാഹത്തുമായി പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹു അല്ലാത്ത വസ്തുക്കളിലേക്ക് അബ്ദ് (അടിമ) ചേര്‍ത്തുകൊണ്ടുള്ള പേരിടല്‍ ഹറാമാണ്. അബ്ദുല്‍ഉസ്സഃ, അബ്ദുല്‍ കഅ്ബ തുടങ്ങിയവ ഉദാഹരണങ്ങള്‍. ഒരു നിവേദകസംഘം നബി(സ്വ)യെ സന്ദര്‍ശിച്ചു. അവരിലൊരാളെ അബ്ദുല്‍ ഹജര്‍ എന്നു വിളിക്കുന്നതായി നബി(സ്വ) കേട്ടു. അവിടുന്ന് ചോദിച്ചു: നിന്റെ പേരെന്താണ്? അയാള്‍ പറഞ്ഞു: അബ്ദുല്‍ ഹജര്‍ (കല്ലിന്റെ ദാസന്‍). നബി(സ്വ) പറഞ്ഞു: അല്ല, നീ അല്ലാഹുവിന്റെ അടിമയാണ് (ഇബ്‌നു അബീശൈബ 8/665).
അപ്പോള്‍ ഒരു സംശയമുണ്ടാകും. നബി(സ്വ)യുടെ പിതാമഹന്റെ പേര് അബ്ദുല്‍ മുത്വലിബ് എന്നാണല്ലോ. ഞാന്‍ അബ്ദുല്‍ മുത്വലിബിന്റെ മകനാണെന്ന് അവിടുന്ന് അഭിമാനപൂര്‍വ്വം പറഞ്ഞിട്ടുമുണ്ട്. ഇത് നിഷിദ്ധമല്ലേ? നബി(സ്വ) അങ്ങനെ നാമകരണം ചെയ്തിട്ടില്ല. പരിചയപ്പെടുത്താന്‍ ആ പേര് ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. അത് ഹറാമല്ല. അബ്ദുന്നബി, അബ്ദുറസൂല്‍ എന്ന് പ്രയോഗിക്കല്‍ അനുവദനീയമാണോ അല്ലേ എന്ന് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഇമാം റംലി(റ) പറഞ്ഞു: അധിക പണ്ഡിതന്മാരും പറഞ്ഞതനുസരിച്ച് ഹറാമാണ്. എങ്കിലും കറാഹത്തോടെ അനുവദനീയമാണെന്നാണ് ന്യായം. നബിയിലേക്ക് ചേര്‍ത്തുപറയല്‍ ഉദ്ദേശിക്കുമ്പോള്‍ പ്രത്യേകിച്ചും (നിഹായ-ശര്‍വാനി 9/373).
മാലികുല്‍ മുലൂക്, സുല്‍ത്വാനുസ്സലാത്വീന്‍ (രാജാധിരാജന്‍) തുടങ്ങിയ അല്ലാഹുവിനെക്കുറിച്ച് മാത്രം പറയാവുന്ന പേരുകള്‍ നല്‍കല്‍ ഹറാമാണ്. അബൂഹുറൈറ(റ)യില്‍ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം: ”അല്ലാഹുവിന് ഏറ്റവും കോപമുള്ള പേര് മലികുല്‍ അംലാക് എന്നാണ്” (ബുഖാരി 10/588). സയ്യിദുന്നാസ്, സയ്യിദുല്‍ കുല്ല്, സയ്യിദു വുല്‍ദി ആദം തുടങ്ങിയ നബി(സ്വ) തങ്ങള്‍ക്ക് മാത്രം പറയാനാവുന്ന പേരുകളും നല്‍കല്‍ ഹറാം തന്നെയാണ്.
കറാഹത്തുള്ള പേരുകള്‍
ഇമാം ഇബ്‌നുഹജര്‍(റ) പറയുന്നു: നിഷേധിക്കുമ്പോള്‍ ദുശ്ശകുനം തോന്നിക്കുന്ന പേരുകള്‍ കറാഹത്താണ്. യസാര്‍, നാഫിഅ്, ബറകത്ത്, മുബാറക് എന്നിവ ഉദാഹരണം (തുഹ്ഫ 9/373). ഇത്തരം പേരുകള്‍ മാറ്റല്‍ സുന്നത്താണ് (ശര്‍വാനി). സമുറതുബ്‌നു ജുന്‍ദുബ്(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ”നീ നിന്റെ സന്താനങ്ങള്‍ക്ക് യസാറ് (ഐശ്വര്യം), റബാഹ് (ലാഭം), നജാഹ് (രക്ഷ), അഫ്‌ലഹ് (വിജയി) തുടങ്ങിയ പേരുകള്‍ നല്‍കരുത്. കാരണം നീ ചോദിക്കും, അവന്‍ അവിടെയുണ്ടോ? അപ്പോള്‍ അവിടെയില്ലെങ്കില്‍ ‘ഇല്ല’ എന്നായിരിക്കും മറുപടി ലഭിക്കുക” (മുസ്‌ലിം 2137). ഈ മറുപടി മേല്‍ ഗുണങ്ങളുടെ നിഷേധമാണ് തോന്നിക്കുക. അതൊരു ദുശ്ശകുനമായി ഭവിക്കും.
നാഫിഅ്, അഫ്‌ലഹ്, റബാഹ്, യസാര്‍ എന്നീ പേര് നല്‍കുന്നത് നബി(സ്വ) വിരോധിച്ചിരുന്നു (മുസ്‌ലിം). മുഫ്‌ലിഹ്, മുബാറക്, ഖൈറ്, സുറൂര്‍, നിഅ്മത് തുടങ്ങിയ പേരുകളും ഈ ഗണത്തില്‍ പെട്ടതാണ്. മേല്‍പറഞ്ഞ ന്യായം ഈ പേരുകളിലുമുണ്ട്.
ബര്‍റത്ത് (നന്മയുള്ളവള്‍) എന്നു പേരിടുന്നത് നബി(സ്വ) വിരോധിച്ചു എന്നു ഹദീസിലുണ്ട്. താന്‍ നല്ലവനാണെന്ന പൊങ്ങച്ചം വരാന്‍ ഈ പേരുകള്‍ ഇടയാക്കും. ഇതും ഇത്തരം പേരുകള്‍ വിലക്കാനുള്ള കാരണമാണ്. ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം: ”ബര്‍റത്ത് എന്നു പേരിടുന്നതിനെ നബി(സ്വ) വിരോധിച്ചു. അവിടുന്ന് പറഞ്ഞു: നിങ്ങള്‍ സ്വയം പൊങ്ങച്ചം പറയരുത്. നിങ്ങളില്‍ ഗുണവാന്‍ ആരാണെന്ന് അല്ലാഹുവിന്നറിയാം” (അബൂദബലികഅമ്മംഖന്‍സബ്, വലഹാന്‍, അഅ്മര്‍, അജ്ദഅ് എന്നിവ പിശാചുക്കളുടെ പേരുകളാണ്. ഇത്തരം പൈശാചിക പേരുകളും ഫിര്‍ഔന്‍, ഹാമാന്‍, വലീദ് തുടങ്ങിയ അഹങ്കാരികളുടെ പേരുകളും കറാഹത്തായ പേരുകളില്‍ പെട്ടതാണ് (ഫത്ഹുല്‍ബാരി 10/580).
പേരില്‍ എന്തിരിക്കുന്നു?
ഹൃദയങ്ങള്‍ വെറുക്കുന്ന അര്‍ത്ഥങ്ങളുള്ള പേരുകളും കറാഹത്താണ് (തുഹ്ഫ). ഹര്‍ബ് (യുദ്ധം), മുര്‍റത് (കൈപ്പ്), കല്‍ബ് (നായ), ഹയ്യത്ത് (പാമ്പ്) തുടങ്ങിയവ ഉദാഹരണം. മാലിക്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ”ഒരവസരത്തില്‍ നബി(സ്വ) കൂടെയുള്ളവരോട് ചോദിച്ചു: ആരാണീ ആടിനെ കറക്കുക? ഒരാള്‍ എഴുന്നേറ്റുനിന്നു പറഞ്ഞു: ഞാന്‍. നിന്റെ പേരെന്താണ്? അയാള്‍ പറഞ്ഞു: മുര്‍റത്ത്. നബി(സ്വ) പറഞ്ഞു: ഇരിക്കൂ! ചോദ്യം ആവര്‍ത്തിച്ചു. മറ്റൊരാള്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു: ഞാന്‍. നിന്റെ പേര്? എന്റെ പേര് ഹര്‍ബ്. പ്രവാചകര്‍(സ്വ) ചോദ്യം ആവര്‍ത്തിച്ചു. മുന്നാമതൊരാള്‍ എഴുന്നേറ്റു. അദ്ദേഹത്തോട് നബി(സ്വ) പേര് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: യഈശു (ജീവിക്കും). നബി(സ്വ) പറഞ്ഞു: എന്നാല്‍ നീ ആടിനെ കറക്കുക”(മുഅത്വ 2/973).
മോശമായ അര്‍ത്ഥമുള്ള പേരുള്ള ആള്‍ ഒരു പ്രവൃര്‍ത്തിയുമായി ബന്ധപ്പെടുന്നത് പ്രവാചകര്‍(സ്വ) വെറുക്കുന്നതായിട്ടാണ് ഈ സംഭവത്തില്‍ നാം കാണുന്നത്. വ്യക്തി, നാട്, ഗോത്രങ്ങള്‍ക്കെല്ലാം ഇത്തരം മോശമായ പേരുകള്‍ നബി(സ്വ) വെറുത്തിരുന്നു.
നബി(സ്വ) ഒരു യാത്രയില്‍ രണ്ടു പര്‍വ്വതങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ കൂടെയുള്ളവരോട് ചോദിച്ചു: ഈ പര്‍വ്വതങ്ങളുടെ പേരെന്താണ്? ഒരാള്‍ പറഞ്ഞു: ഫാളിഹ്, മുഖ്‌സി (വഷളായത്, നിന്ദ്യമാക്കുന്നത്). ഈ മറുപടി കേട്ടപ്പോള്‍ നബി(സ്വ) തങ്ങള്‍ ആ പര്‍വ്വതങ്ങള്‍ക്കിടയില്‍ നിന്നും തെറ്റി നടന്നു (സീറ ഇബ്‌നുഹിശാം 2/304).
ഹുദൈബിയ്യ സന്ധിയുടെ ദിവസം നബി(സ്വ)യുമായി സംസാരിക്കാന്‍ സുഹൈലുബ്‌നു അംറ് എന്നയാള്‍ വന്നപ്പോള്‍ നബി(സ്വ) പറഞ്ഞു: നിങ്ങളുടെ കാര്യം എളുപ്പമായെന്ന് (ബുഖാരി 2/542). സുഹൈല്‍ എന്ന പദത്തിന്റെ അര്‍ത്ഥം എളുപ്പം എന്നാണല്ലോ.
സഈദുബ്‌നുല്‍ മുസയ്യബ്(റ) പിതാമഹനില്‍ നിന്ന് ഉദ്ധരിക്കുന്നു: ”അദ്ദേഹം ഒരിക്കല്‍ നബി(സ്വ)യെ സമീപിച്ചു. നബി(സ്വ) ചോദിച്ചു: നിങ്ങളുടെ പേരെന്താണ്? അദ്ദേഹം പറഞ്ഞു: ഹുസുന്‍ (പരുഷം). നബി(സ്വ) പറഞ്ഞു: നിങ്ങളുടെ പേര് സഹ്ല്‍ എന്നാവട്ടെ. അദ്ദേഹം പറഞ്ഞു: എന്റെ പിതാവ് ഇട്ട പേര് ഞാന്‍ മാറ്റുകയില്ല. സഈദുബ്‌നുല്‍ മുസയ്യബ്(റ) പറയുന്നു: ഹുസുന്‍ എന്ന പേരിന്റെ അര്‍ത്ഥം സൂചിപ്പിക്കുന്ന പരുഷ സ്വഭാവം ഞങ്ങളുടെ തലമുറയില്‍ നിലനിന്നു കൊണ്ടേയിരുന്നു” (ബുഖാരി 10/574).
നല്ലത് ആഗ്രഹിക്കാന്‍ നബി(സ്വ) കല്‍പിച്ചിട്ടുണ്ട്. ഒരാളുടെ ആഗ്രഹം അയാള്‍ കൊതിക്കുന്ന കാര്യങ്ങള്‍ സാധിക്കാന്‍ കാരണമാകും. പേരിന്റെ അര്‍ത്ഥം നന്നാകുമ്പോള്‍ അതില്‍നിന്ന് ശുഭസൂചനകള്‍ ലഭിക്കുകയും അതവന്റെ സ്വഭാവവും സംസ്‌കാരവും നന്നാവാനും ശുഭകരമാക്കാനും കാരണമാവുകയും ചെയ്യും. ദുശ്ശകുനങ്ങളാണ് പേരില്‍ നിന്നും മനസ്സിലാകുന്നതെങ്കില്‍ തിരിച്ചുമായിരിക്കുമുണ്ടാവുക എന്നാണ് മേല്‍വചനങ്ങള്‍ പഠിപ്പിക്കുന്നത്. അബൂബക്ര്‍ സിദ്ദീഖ്(റ) പറഞ്ഞു: ‘നിന്റെ നാവിനെ നീ സൂക്ഷിക്കണം. പരീക്ഷണം നാവുമായി ബന്ധപ്പെട്ടതാണ്.’
നബി(സ്വ)ക്ക് പിതാമഹന്‍ ഇട്ട പേര് മുഹമ്മദ് (സ്തുതിക്കപ്പെട്ടവന്‍) എന്നാണല്ലോ. അതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ഭൂമിയിലുള്ളവര്‍ എന്റെ കുട്ടിയെ സ്തുതിക്കണമെന്ന് ഞാനാഗ്രഹിക്കുന്നുവെന്നാണ്. അത് എത്രമാത്രം പുലര്‍ന്നു. നബി(സ്വ) തന്റെ ഒരു കുട്ടിക്ക് ഇബ്‌റാഹിം എന്നാണ് പേരിട്ടത്. തന്റെ പിതാമഹന്റെ പേര് പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു അത് (തുഹ്ഫ).
മുഹമ്മദ് നാമത്തിന്റെ മഹത്വം
ഇബ്‌നുഅബ്ബാസ്(റ)യില്‍ നിന്ന് നിവേദനം: അന്ത്യനാളില്‍ ഒരാള്‍ വിളിച്ചുപറയും; മുഹമ്മദ് എന്ന് പേരുള്ളവര്‍ എഴുന്നേറ്റ് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. പ്രവാചകന്‍ മുഹമ്മദ് നബി(സ്വ) യുടെ ബഹുമാനം കൊണ്ടാണിത് (മുഗ്‌നി 6/141). പേരുമാത്രം പോരാ. അത് സാധൂകരിക്കും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണെന്ന് വ്യക്തമാണല്ലോ. നബി(സ്വ) പറഞ്ഞു: ഒരാള്‍ക്ക് മൂന്ന് ആണ്‍കുട്ടികളുണ്ടാവുകയും അവരിലൊരാള്‍ക്കും ‘മുഹമ്മദ്’ എന്ന് നാമകരണം ചെയ്യാതിരിക്കുകയും ചെയ്താല്‍ അവന്‍ അജ്ഞത പ്രവര്‍ത്തിച്ചു(ത്വബ് റാനി 11/71, മജ്മഉസ്സവാഇദ് 3/5).
ഇമാം മാലിക്(റ) പറഞ്ഞു: ‘മദീനക്കാര്‍ പറയുന്നതായി ഞാന്‍ കേട്ടു: ഒരു വീട്ടില്‍ മുഹമ്മദ് എന്ന് പേരുള്ള കുട്ടി ഉണ്ടായാല്‍ ആ വീട്ടുകാര്‍ക്ക് നല്ല ഭക്ഷണം ലഭിക്കാതിരിക്കില്ല.’ജാബിര്‍(റ)ല്‍ നിന്ന് നിവേദനം നിങ്ങള്‍ കുട്ടിക്ക് മുഹമ്മദ് എന്ന് നാമകരണം ചെയ്താല്‍ അകാരണമായി അവനെ അടിക്കുകയോ നല്ല കാര്യങ്ങളില്‍ നിന്ന് തടയുകയോ ചെയ്യരുത്(ദൈലമി മിര്‍ഖാത്ത് 4/599). മറ്റൊരു തിരുവചനമിങ്ങനെ നിങ്ങള്‍ കുട്ടിക്ക് മുഹമ്മദ് എന്ന് നാമകരണം ചെയ്താല്‍ അവനെ നിങ്ങള്‍ ആദരിക്കുകയും സദസ്സില്‍ അവന് സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്യുക. അവനോട് നിങ്ങള്‍ മുഖം വക്രീകരിച്ചു കാമിക്കരുത്(മിര്‍ഖാത്ത് 4/597).
തിരുനബി(സ്വ)ക്ക് നിരവധി നാമങ്ങളുളളതായി പണ്ഡിതന്മാര്‍ വിവരിക്കുന്നുണ്ട്. ആയിരവും രണ്ടായിരവും പേരുകള്‍ കണ്ടെത്തി ക്രോഡീകരിച്ച പണ്ഡിതരുണ്ട്. ഇമാം ദിഹ്‌യ(റ)യുടെ അല്‍ മുസ്തഫാ ഫീ അസ്മാ ഇല്‍ മുസ്തഫാ, ഇമാം സുയൂഥി(റ)യുടെ അര്‍രിയാഉല്‍ അനീഖ, ഇമാം നബഹാനിയുടെ മിനനുല്‍ അസ്മാ തുടങ്ങിയവ ഉദാഹരണം.
കുട്ടികള്‍ക്ക് പ്രവാചക പേരുകള്‍ നല്‍കുന്നതും അല്ലാഹുവിന്റെ മഹത്തായ നാമങ്ങള്‍ ‘അബ്ദു’ എന്നു ചേര്‍ത്തിടുന്നതും ചെറുപ്രായത്തിലേ കുട്ടി അല്ലാഹുവിനെയും റസൂലിനെയും അറിയാനും മഹബ്ബത്ത് വളരാനും നിമിത്തമാകുമെന്നതില്‍ സന്ദേഹമില്ല. ചെകുത്താന്റെ നാമങ്ങള്‍ അവനോടുള്ള ബന്ധമാണുണര്‍ത്തുക. ഇത് രക്ഷിതാക്കള്‍ സഗൗരവം പരിഗണിക്കേണ്ട കാര്യമാണ്.
ഓമനപ്പേര്
ഓമനപ്പേര് നല്‍കല്‍ സുന്നത്താണ്. സന്താനങ്ങളുടെ പേരിന്റെ കൂടെ ‘അബ്’ ചേര്‍ത്ത് പുരുഷനും ‘ഉമ്മ്’ ചേര്‍ത്ത് സ്ത്രീക്കും നല്‍കുന്ന പേരിനാണ് കുന്‍യത്ത് (ഓമനപ്പേര്) എന്നു പറയുന്നത്. അബൂ അബ്ദില്ലാഹ്, ഉമ്മു അബ്ദില്ലാഹ് എന്നിവപോലെ. നബി(സ്വ)യുടെ ഓമനപ്പേര് അബുല്‍ഖാസിം എന്നാണല്ലോ. നബി(സ്വ)യുടെ പേരിടല്‍ പുണ്യമുള്ളതാണെങ്കിലും അവിടുത്തെ ഓമനപ്പേര് മറ്റുള്ളവര്‍ക്ക് നല്‍കല്‍ ഹറാമാണ് (തുഹ്ഫ 9/374). എന്റെ പേര് നിങ്ങള്‍ സ്വീകരിക്കുക. എന്റെ ഓമനപ്പേര് നല്‍കരുതെന്ന ഹദീസ് ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുണ്ട് (10/571).
മുതിര്‍ന്ന സന്താനത്തിന്റെ പേര് ചേര്‍ത്ത ഓമനപ്പേര് നല്‍കലാണ് ഏറ്റവും ഉത്തമം. ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും വിരോധമില്ല. തീരെ മക്കളില്ലാത്തവര്‍ക്കും ഓമനപ്പേര് നല്‍കാം. ആഇശാ(റ)ക്ക് ഉമ്മു അബ്ദില്ലാ എന്ന് ഓമനപ്പേരുണ്ട്. തന്റെ സഹോദരി അസ്മാഅ്(റ)യുടെ മകന്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)വിന്റെ പേരിനോട് ചേര്‍ത്താണ് ഇത്‌നല്‍കപ്പെട്ടത്.
സത്യനിഷേധിക്കും തെമ്മാടിക്കും പുത്തനാശയക്കാരനും ഓമനപ്പേര് നല്‍കരുതെന്ന് ഇമാം നവവി(റ) റൗളയില്‍ പറഞ്ഞിട്ടുണ്ട്. കാരണം ഈ ഓമനപ്പേര് ബഹുമാന സൂചകമാണ്. ഇപ്പറഞ്ഞവര്‍ ബഹുമാനത്തിനര്‍ഹരല്ല. മറിച്ച് അവരോട് ഗൗരവത്തില്‍ വര്‍ത്തിക്കാനാണ് നമ്മോട് കല്‍പിക്കപ്പെട്ടത് (ശര്‍വാനി 9/374). മാതാപിതാക്കളുടെയും ഉസ്താദുമാരുടെയും പേരുകള്‍ എഴുത്തിലോ വാക്കിലോ സന്താനങ്ങളും ശിഷ്യന്മാരും ഉപയോഗിക്കാതിരിക്കല്‍ സുന്നത്താണ്. ഒരു വ്യക്തി അവന്റെ ഓമനപ്പേര് എഴുത്തിലോ മറ്റോ ഉപയോഗിക്കാതിരിക്കലാണ് മര്യാദ. അവനാ പേരിലല്ലാതെ അറിയപ്പെടാതിരിക്കുകയോ അത് പ്രസിദ്ധമാവുകയോ ചെയ്താല്‍ വിരോധമില്ലതാനും (മുഗ്‌നി).
അഖീഖ അറുക്കല്‍
നവജാതശിശുവിനു വേണ്ടി അഖീഖ (മൃഗബലി) നടത്തല്‍ വളരെ ശക്തമായ സുന്നത്താണ്. ഇമാം ഇബ്‌നുഹജര്‍(റ) പറഞ്ഞു: കുട്ടി പൂര്‍ണമായും വിരിഞ്ഞശേഷം അവനുവേണ്ടി അഖീഖ അറുക്കല്‍ ശക്തിയായ സുന്നത്താണ്. പ്രസവശേഷം കുട്ടി മരണപ്പെട്ടാലും അറവ് സുന്നത്തുതന്നെ (തുഹ്ഫ 9/370).
അറവിന്റെ മഹത്വങ്ങള്‍ വിവരിക്കുന്ന ഹദീസുകള്‍ നിരവധിയുണ്ട്. സമുറ(റ)വില്‍ നിന്ന് നിവേദനം: ”നബി(സ്വ) പറഞ്ഞു: ഏതൊരു കുട്ടിയും അവന്റെ അഖീഖകൊണ്ട് പണയം വെക്കപ്പെട്ടവനാണ്. ഏഴാം ദിവസമാണ് അതറുക്കേണ്ടത്. അന്നുതന്നെ പേരിടുകയും മുടി കളയുകയും വേണം” (തിര്‍മുദി 4/101, അബൂദാവൂദ് 3/360, നസാഈ 7/166, ഇബ്‌നുമാജ 3165).
കുട്ടി അഖീഖകൊണ്ട് പണയം വെക്കപ്പെട്ടവനാണെന്ന നബി(സ്വ)യുടെ പരാമര്‍ശത്തിന് ഇമാമുമാര്‍ പല വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്. അഖീഖ അറുക്കപ്പെടാതിരിക്കുകയും ശൈശവാവസ്ഥയില്‍ കുട്ടി മരണപ്പെടുകയും ചെയ്താല്‍ മാതാപിതാക്കളുടെ കാര്യത്തില്‍ പരലോകത്ത് ആ കുട്ടി ശിപാര്‍ശ ചെയ്യില്ലെന്നാണിതിന്റെ അര്‍ത്ഥമെന്ന് ഇമാം അഹ്മദ്(റ) പറഞ്ഞതായി ഇമാം ഖത്വാബി ഉദ്ധരിച്ചിട്ടുണ്ട്. മറ്റൊരര്‍ത്ഥം, അഖീഖ അറുത്ത് പണയത്തില്‍ നിന്ന് ഒഴിവാക്കാതെ ആ കുട്ടിയെ കൊണ്ടുള്ള ഉപകാരവും സൗഖ്യവും പൂര്‍ണമായി രക്ഷിതാക്കള്‍ക്ക് ലഭിക്കില്ലെന്നാണ്. അനുഗ്രഹങ്ങള്‍ അതു ലഭിച്ചവര്‍ക്ക് പൂര്‍ണമായി ഉപകരിക്കുക, അതിന് നന്ദി പ്രകടിപ്പിക്കുമ്പോള്‍ മാത്രമാണ്. ഇത്തരം അനുഗ്രഹങ്ങളുടെ നന്ദിപ്രകടനം നബി(സ്വ)യുടെ ചര്യ പിന്‍പറ്റല്‍ കൊണ്ടു കൂടിയാണ്. അതാവട്ടെ നന്ദിയും കുട്ടിയുടെ രക്ഷയും ആഗ്രഹിച്ച് ബലി നടത്തല്‍ കൊണ്ടുമാണ് എന്നു വ്യാഖ്യാനിച്ച പണ്ഡിതന്മാരുമുണ്ട്. കുട്ടിയുടെ വളര്‍ച്ച വേണ്ടവിധത്തിലാവണമെങ്കില്‍ അഖീഖ അറുക്കണമെന്ന് വിശദീകരിച്ച ജ്ഞാനികളുമുണ്ട്.
അഖീഖ അറുക്കേണ്ടതാര്?
ഇനി ആരാണ് അഖീഖ അറുക്കേണ്ടതെന്ന് നോക്കാം. കുട്ടിക്ക് ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ അവരുടെ സമ്പത്തില്‍ നിന്നാണ് അഖീഖ അറുക്കേണ്ടത്. കുട്ടിക്ക് മുതലുണ്ടെങ്കിലും അതില്‍ നിന്നെടുക്കാന്‍ പാടില്ല. പ്രസവം മുതല്‍ അറുപത് ദിവസത്തിനകം (പ്രസവരക്തത്തിന്റെ അധികരിച്ച കാലം) കഴിവുണ്ടായാല്‍ മാത്രമേ രക്ഷിതാവിന്റെ മേല്‍ അറവ് ബാധ്യതയുള്ളൂ. പ്രസവിച്ച ഏഴാം ദിവസം അറവ് നടത്തലാണേറെ ശ്രേഷ്ഠം. ഇല്ലെങ്കില്‍ പതിനാല്, ഇരുപത്തിയൊന്ന് എന്നിങ്ങനെ ഏഴിന്റെ ഗുണിതങ്ങളിലാണ് അറവ് നടത്തേണ്ടത് (കുര്‍ദി). കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ ബാധ്യതപ്പെട്ട രക്ഷിതാക്കള്‍ അറവ് നടത്തിയില്ലെങ്കില്‍ ശേഷം സ്വന്തമായി അറവ് നടത്തല്‍ സുന്നത്തുണ്ട്.
ഉളുഹിയ്യത്ത് പോലെത്തന്നെ ന്യൂനതകളില്ലാത്ത ആട്, മാട്, ഒട്ടകങ്ങളെയാണ് അഖീഖ അറുക്കേണ്ടതും. ഇവയല്ലാത്ത മറ്റു മൃഗങ്ങളൊന്നും അഖീഖക്ക് പറ്റില്ലെന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം. നെയ്യാടാണെങ്കില്‍ ഒരു വയസ്സായതും കോലാട്, മാട് എന്നിവ രണ്ടു വയസ്സ് പൂര്‍ത്തിയായതും, ഒട്ടകം അഞ്ചുവയസ്സ് തികഞ്ഞതുമാണ് അഖീഖക്ക് പറ്റുക. കാള, പശു, എരുമ, പോത്ത് എന്നിവയാണ് മാട് എന്നതുകൊണ്ടുള്ള വിവക്ഷ.
ആടിനെ അഖീഖ അറുക്കുമ്പോള്‍ പെണ്‍കുട്ടിക്ക് ഒരാടും ആണ്‍കുട്ടിക്ക് രണ്ടാടുമാണ് ഏറ്റവും ഉത്തമം. ആഇശ(റ)യില്‍ നിന്ന് നിവേദനം. ആണ്‍കുട്ടിക്കു തുല്യമായ രണ്ടാടിനെ അറുക്കാനും പെണ്‍കുട്ടിക്ക് ഒരാടിനെ അറുക്കാനും നബി(സ്വ) ഞങ്ങളോട് കല്‍പിച്ചു (തിര്‍മുദി). എന്നാല്‍ ആണ്‍കുട്ടിക്കുവേണ്ടി ഒരാടിനെ അറുത്താലും മതിയാകും. കാരണം, നബി(സ്വ) ഹസന്‍, ഹുസൈന്‍(റ) എന്നിവര്‍ക്ക് ഓരോ ആടിനെ അറുത്തു എന്ന് ഹദീസില്‍ വന്നിട്ടുണ്ട് (തുഹ്ഫ 9/371).
ഒട്ടകത്തിലും മാടിലും ഏഴുപേര്‍ പങ്കാളികളാകല്‍ അനുവദനീയമാണ്. ഒരാള്‍ തന്റെ ഏഴു മക്കളുടെ അഖീഖയായി ഒരു മാടിനെയോ ഒട്ടകത്തെയോ അറുക്കുന്നതിന് വിരോധമില്ല. ഏഴുപേര്‍ പങ്കുചേരുമ്പോള്‍ എല്ലാവരും അഖീഖതന്നെ ഉദ്ദേശിച്ചുകൊള്ളണമെന്നുമില്ല. ചിലര്‍ അഖീഖയായും മറ്റു ചിലര്‍ ഉളുഹിയ്യത്തായും വേറെ ചിലര്‍ മാംസവും ഉദ്ദേശിച്ച് അറവു നടത്തുന്നതിന് വിരോധമില്ല (ശര്‍വാനി 9/371). അതനുസരിച്ച് ഒരു കച്ചവടക്കാരന്‍ നിബന്ധന ഒത്ത മൃഗത്തെ, അതിന്റെ ഏഴിലൊന്ന് ഉള്ഹിയ്യത്തോ അഖീഖത്തോ ആണെന്ന് കരുതി അറവ് നടത്തുകയും ഏഴായി വീതംവെച്ച ശേഷം ആറുഭാഗം വില്‍ക്കുകയും ഒരു ഭാഗം നിയമപ്രകാരം വിതരണം നടത്തുകയും ചെയ്യുന്നതിന് വിരോധമില്ല. ബലി പെരുന്നാളിനോടനുബന്ധിച്ച് ഉളുഹിയ്യത്തറുക്കുന്ന മാടുകളില്‍ ഇങ്ങനെ അഖീഖ കരുതി ഭാഗം ചേരുന്നവര്‍ പൂര്‍വികരില്‍ ഉണ്ടായിരുന്നു. അത് സ്വീകാര്യമാണെന്ന് ചുരുക്കം.
അഖീഖ സുന്നത്താണെങ്കിലും നേര്‍ച്ചയാക്കല്‍ കൊണ്ടും ‘ഇതെന്റെ കുട്ടിയുടെ അഖീഖയാണെ’ന്നു പറയല്‍കൊണ്ടും നിര്‍ബന്ധമാകും. ഇങ്ങനെ നിര്‍ബന്ധമായതിന്റെ മാംസം പൂര്‍ണമായും ധര്‍മം ചെയ്യല്‍ നിര്‍ബന്ധമാണ്. അറുത്തവനോ അവന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായ ആശ്രിതരോ അതില്‍നിന്ന് ഒന്നും ഭക്ഷിക്കാന്‍ പാടില്ല. സുന്നത്തായ അഖീഖയില്‍ നിന്നു അല്‍പമെങ്കിലും ധര്‍മം ചെയ്യല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ബറകത്തിനുവേണ്ടി അല്‍പം അവനെടുത്ത് ബാക്കി മുഴുവനും സ്വദഖ ചെയ്യലാണ് ഉളുഹിയ്യത്ത് മാംസത്തിലെന്ന പോലെ ഇതിലും ഉത്തമം. അപ്രകാരം നിര്‍ബന്ധമായത് നാട്ടില്‍തന്നെ നല്‍കണം. സുന്നത്തായത് അല്‍പം നാട്ടില്‍ വിതരണം ചെയ്ത് ബാക്കി മറ്റു നാടുകളിലേക്ക് നീക്കുന്നതിന് വിരോധമില്ല.
ഉളുഹിയ്യത്ത് പോലെതന്നെ അഖീഖയുടെയും മാംസമോ തോലോ എല്ലോ വില്‍ക്കാന്‍ പാടില്ലെന്ന് പ്രത്യേകം ഓര്‍ക്കുക. തോല് വിറ്റ് വില ധര്‍മം ചെയ്യുന്ന രീതി കണ്ടുവരുന്നുണ്ട്. ഇതുപാടില്ല. അതില്‍ അറവുകാരന് ഉടമാവകാശമില്ലെന്നതുകൊണ്ട് തന്നെ വില്‍പന ശരിയാവുകയുമില്ല. അത് അങ്ങനെതന്നെ ദരിദ്രര്‍ക്ക് സ്വദഖ ചെയ്യുകയാണ് വേണ്ടത്. അവര്‍ വില്‍ക്കുന്നതിന് വിരോധമില്ല.
മിക്ക നിയമങ്ങളിലും അഖീഖത്ത് ഉളുഹിയ്യത്ത് പോലെയാണെങ്കിലും അഖീഖത്തിന് മാത്രം ബാധകമാവുന്ന ചില നിയമങ്ങളുമുണ്ട്. അവയില്‍ ചിലതു വിവരിക്കാം: അഖീഖയുടെ മാംസം വേവിച്ച് നല്‍കല്‍ സുന്നത്താണ്. ഇമാം ബൈഹഖി(റ) ആഇശ(റ)യില്‍ നിന്ന് ഇത് ഉദ്ധരിച്ചിട്ടുണ്ട് (തുഹ്ഫ). അതുതന്നെ അല്‍പം മധുരം ചേര്‍ത്ത് വേവിക്കല്‍ സുന്നത്താണ്. കുട്ടിയുടെ സ്വഭാവം മാധുര്യമുള്ളതാകുന്നതിലേക്ക് ശുഭലക്ഷണമായിട്ടാണിത്. സൂര്യോദയ സമയത്ത് അറവ് നടത്തലും അറുക്കുന്ന സമയത്ത് ബിസ്മിയും തക്ബീറും ചൊല്ലി കുട്ടിയുടെ പേരുപറഞ്ഞ് ‘ഇത് ഇന്ന ആളുടെ അഖീഖയാണ്, ഇത് സ്വീകരിക്കണമേ’ എന്നു പറഞ്ഞ് അറവ് നടത്തലും സുന്നത്താണ്. അഖീഖ മൃഗത്തിന്റെ എല്ല് പൊട്ടിക്കാതിരിക്കലാണ് ഉത്തമം. കുട്ടിയുടെ അവയവങ്ങള്‍ രക്ഷപ്പെടുന്നതിന്റെ നല്ല സൂചനയായിട്ടാണത്. ഓരോ എല്ലും സന്ധിയില്‍നിന്നു അഴിച്ചെടുക്കുകയാണ് വേണ്ടത് (ശര്‍വാനി). മൃഗത്തിന്റെ വലത്തെ കുറക് പ്രസവമെടുക്കുന്ന സ്ത്രീക്ക് കൊടുക്കല്‍ സുന്നത്താണ് (തുഹ്ഫ).
സുന്നത്തായ ഉളുഹിയ്യത്തില്‍ നിന്ന് ധനികര്‍ക്ക് പാരിതോഷികമായി നല്‍കാമെങ്കിലും അവര്‍ക്ക് ഉടമസ്ഥാവകാശമില്ലെന്നാണ് നിയമം. അമുസ്‌ലിമിന് ഒരുനിലക്കും നല്‍കാന്‍ പാടില്ലതാനും. എന്നാല്‍ ഇതിലും അഖീഖ വ്യത്യസതമാണ്. അഖീഖയുടെ മാംസം ലഭിക്കുന്ന ധനികര്‍ക്ക് ഉടമസ്ഥാവകാശമുണ്ട് (നിഹായ 9/147). അപ്പോള്‍ അവര്‍ക്കതില്‍ വില്‍പന പോലെയുള്ള ക്രയവിക്രയങ്ങള്‍ ചെയ്യാവുന്നതാണ്.
മുടികളയല്‍
പ്രസവിച്ച ഏഴാം ദിവസം കുട്ടിയുടെ മുടി പൂര്‍ണമായും കളയല്‍ സുന്നത്താണ്. ഏഴാം ദിവസം ഹസന്‍(റ), ഹുസൈന്‍(റ) എന്നിവരുടെ മുടി കളയാന്‍ നബി(സ്വ) കല്‍പിച്ചുവെന്ന് അനസ്ബ്‌നു മാലിക്(റ)വില്‍ നിന്ന് തിര്‍മുദി ഉദ്ധരിച്ചിട്ടുണ്ട് (4/84). ആണ്‍കുട്ടിയുടേത് മാത്രമല്ല, പെണ്‍കുട്ടിയുടെയും മുടികളയല്‍ സുന്നത്തുതന്നെ. നവജാതശിശുവിന് തലയില്‍ മുടിയില്ലെങ്കില്‍ ക്ഷൗരക്കത്തി തലയിലൂടെ നടത്തല്‍ സുന്നത്തുണ്ട് (മുഗ്‌നി-ശര്‍വാനി 9/378). മുടിയില്‍ നിന്ന് അല്‍പം കളയലും മുടിവെട്ടലും മതിയാവുകയില്ല (ശര്‍വാനി).
തലമുടി ഭാഗികമായി കളയുന്നത് കറാഹത്താണ്. ഇമാം ഇബ്‌നുഹജറുല്‍ അസ്ഖലാനി പറയുന്നു: ”തലമുടി മുഴുവനായി കളയണം. മുടി ക്രോപ് ചെയ്യുന്നത് നബി(സ്വ) വിരോധിച്ചതാണ് കാരണം” (ഫത്ഹുല്‍ബാരി 12/386). ഇബ്‌നു ഉമര്‍(റ)യില്‍ നിന്ന് നിവേദനം: ‘ക്രോപ് ചെയ്യുന്നത് നബി(സ്വ) വിരോധിക്കുന്നതായി ഞാന്‍ കേട്ടു’ (ബുഖാരി). എന്താണ് ക്രോപ്? ഇമാം നവവി(റ) പറയുന്നു: ക്രോപ് എന്നാല്‍ കുട്ടിയുടെ തലമുടി ഭാഗികമായി കളയലാണ്. നാഫിഅ്(റ) ഇങ്ങനെ വിശദീകരിച്ചിട്ടുണ്ട്, അതാണ് പ്രബലം. ഇമാം അബ്ദുറസാഖ്(റ) തന്റെ മുസ്വന്നഫില്‍ ഉദ്ധരിക്കുന്നു: ‘ഒരു കുട്ടിയുടെ തലമുടി അല്‍പം കളഞ്ഞതായി നബി(സ്വ) കാണാനിടയായി. നബി(സ്വ) അതിനെതൊട്ട് അവരെ വിരോധിച്ചു. അവിടുന്ന് പറഞ്ഞു: ഒന്നുകില്‍ നിങ്ങള്‍ പൂര്‍ണമായും കളയുക, അല്ലെങ്കില്‍ പൂര്‍ണമായും ഉപേക്ഷിക്കുക’.
സിനിമകളിലും ചാനലുകളിലും പ്രത്യക്ഷപ്പെടുന്ന ഫാഷനുകള്‍ക്കൊപ്പിച്ച് മക്കളുടെ തലമുടിയും വസ്ത്രധാരണ രീതിയും രൂപപ്പെടുത്തുന്ന രക്ഷിതാക്കള്‍ ഇത് ഓര്‍ക്കണം. നബിചര്യയും കല്‍പനയും മറികടന്നുകൊണ്ടാണ് നിങ്ങള്‍ കളിക്കുന്നത്. ഇത് കുട്ടിയുടെ സ്വഭാവവും സംസ്‌കാരവും ദുഷിക്കാനാണ് ഇടവരുത്തുക. ഇത്തരം പാശ്ചാത്യ-സിനിമാ സംസ്‌കാരങ്ങള്‍ സ്വീകരിച്ച് വളരുന്ന കുട്ടിയുടെ സ്വഭാവ രൂപീകരണവും ആ വഴിക്കായിരിക്കും. ഇന്ന് കാണുന്ന അപ്പാച്ചിയും മറ്റും ഇത്തരം പാശ്ചാത്യ സംസ്‌കാരങ്ങളുടെ സൃഷ്ടികളാണ്. ഒന്നുമറിയാത്ത കുട്ടിയെ അതിന് അടിമയാക്കി വളര്‍ത്തുന്ന രക്ഷിതാക്കള്‍ റബ്ബിന്റെ മുമ്പില്‍ രക്ഷപ്പെടുമെന്നു കരുതുന്നുണ്ടോ?
സ്വദഖ ചെയ്യല്‍
കുട്ടിയുടെ മുടിയുടെ തൂക്കമനുസരിച്ച് സ്വര്‍ണമോ വെള്ളിയോ ധര്‍മം ചെയ്യല്‍ സുന്നത്താണ്. ഹുസൈന്‍(റ)വിന്റെ മുടി തൂക്കാനും തൂക്കത്തിനനുസരിച്ച് വെള്ളി ധര്‍മം ചെയ്യാനും ഫാത്വിമ(റ)യോട് നബി(സ്വ) കല്‍പിച്ചതായി സ്വീകാര്യമായ ഹദീസില്‍ വന്നിട്ടുണ്ട് (തുഹ്ഫ 9/375). ഇതിനോട് തുലനപ്പെടുത്തി സ്വര്‍ണവും സ്വദഖ ചെയ്യാമെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകുന്നതുവരെ കുട്ടിയുടെ മുണ്ഡനം ചെയ്യപ്പെട്ടില്ലെങ്കില്‍ ശേഷം അവന്‍ തന്നെ അക്കാര്യം ചെയ്യണം. പ്രസവസമയത്തുള്ള മുടി നിലവിലുണ്ടെങ്കിലാണിത്. ഇല്ലെങ്കില്‍ മുടികളഞ്ഞ സമയത്തുള്ള മുടിയുടെ തൂക്കത്തിനനുസരിച്ച് സ്വദഖ ചെയ്യല്‍ സുന്നത്താണ്. തൂക്കമറിയില്ലെങ്കില്‍ കുറവ് വരാത്തവിധം തൂക്കം കണക്കാക്കി ധര്‍മം ചെയ്യേണ്ടതാണ്.
ചേലാകര്‍മം ചെയ്യല്‍
ചേലാകര്‍മം ചെയ്യപ്പെട്ട നിലയില്‍ പ്രസവിക്കപ്പെടാത്ത പുരുഷന്മാര്‍ക്ക് അത് നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്. ഇബ്‌റാഹിം നബി(അ)യുടെ ചര്യ പിന്തുടരുകയെന്ന് തങ്ങള്‍ക്കു നാം ദിവ്യസന്ദേശമറിയിച്ചു (നഹീല്‍ 123) എന്നു വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ചേലാകര്‍മം ഇബ്‌റാഹീമി സരണിയില്‍ പെട്ടതാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇബ്‌റാഹിം നബി(അ)യെ തന്റെ എണ്‍പതാം വയസ്സില്‍ ചേലാകര്‍മം ചെയ്യപ്പെട്ടിട്ടുണ്ടെന്ന ഹദീസ് ഇമാം ബുഖാരി (6/388) ഉദ്ധരിച്ചിട്ടുണ്ട്. നൂറ്റിഇരുപതാം വയസ്സിലാണെന്നും അഭിപ്രായമുണ്ട്. ആദ്യത്തേതാണ് ഏറ്റവും പ്രബലം (തുഹ്ഫ 9/198). പ്രകൃതി സ്വഭാവത്തില്‍ പെട്ട പത്ത് കാര്യങ്ങളില്‍ ഒന്ന് ചേലാകര്‍മമാണെന്ന് അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ പറയുന്നു. പുരുഷന്റെ ലിംഗാഗ്ര ചര്‍മ്മവും സ്ത്രീയുടെ യോനിയുടെ മേല്‍ഭാഗത്തുള്ള തൊലിയും മുറിച്ചുകൊണ്ടാണ് കൃത്യം നിര്‍വഹിക്കേണ്ടത്.
ചേലാകര്‍മം പുരുഷന് നിര്‍ബന്ധവും സ്ത്രീക്ക് സുന്നത്തുമാണെന്നഭിപ്രായമാണ് ഭൂരിഭാഗം പണ്ഡിതന്മാരില്‍ നിന്നും ഉദ്ധരിക്കപ്പെട്ടത് (തുഹ്ഫ). പ്രായപൂര്‍ത്തിയും വിവേകവുമായ ശേഷമാണ് ഇത് നിര്‍ബന്ധമാവുക. എന്നാല്‍ പ്രസവിച്ച് ഏഴാം ദിവസം തന്നെ നിര്‍വഹിക്കല്‍ സുന്നത്തുണ്ട്. ഹസന്‍, ഹുസൈന്‍(റ)യുടെ ചേലാകര്‍മം ഏഴാം ദിവസം നിര്‍വഹിക്കാന്‍ നബി(സ്വ) കല്‍പിച്ചു എന്ന് ഹദീസിലുണ്ട്. പ്രസവിച്ച ദിവസം കൂടാതെയുള്ള ഏഴാം ദിവസമാണ് കണക്കാക്കേണ്ടത്. ഇത് മുമ്പ് വിവരിച്ച പേരിടല്‍, അറവ്, മുടികളയല്‍ എന്നിവക്ക് വിരുദ്ധമായാണ്. അവ നിര്‍വഹിക്കേണ്ടത് പ്രസവ ദിവസമുള്‍പ്പെടെയുള്ള ഏഴാം ദിവസമാണെന്ന് മുമ്പ് വിവരിച്ചിട്ടുണ്ട്. കുട്ടിയുടെ ശേഷി കൂട്ടാനും വേദന കുറയാനുമാണ് ചേലാകര്‍മത്തില്‍ അങ്ങിനെ പരിഗണിച്ചതെന്നും മറ്റു കാര്യങ്ങളില്‍ അത്തരം പ്രശ്‌നങ്ങളില്ലാത്തതു കൊണ്ട് നന്മയിലേക്ക് പരമാവധി ഉളരാന്‍ വേണ്ടിയാണ് പ്രസവദിവസം ഉള്‍പ്പെടുത്തിയതെന്നും ഇബ്‌നുഹജര്‍(റ) വിശദീകരിച്ചിട്ടുണ്ട് (തുഹ്ഫ). ഏഴിനുമുമ്പ് ചേലാകര്‍മം കറാഹത്താണ്. ഏഴിന് നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നാല്‍പതാം ദിവസവും പിന്നെ ഏഴാം വയസ്സിലുമാണ് ചേലാകര്‍മം ചെയ്യേണ്ടത് (തുഹ്ഫ 9/200).
പുരുഷന്മാരുടെ ചേലാകര്‍മം പരസ്യമാക്കലും അതിനുവേണ്ടി സദ്യ ഒരുക്കലും സുന്നത്തുണ്ട്. സ്ത്രീകളുടെത് പുരുഷന്മാരെതൊട്ട് രഹസ്യമാക്കുകയാണ് വേണ്ടത്. സ്ത്രീകളെ അറിയിക്കുന്നതിന് വിരോധമില്ല (ശര്‍വാനി). നപുംസകത്തിന് ചേലാകര്‍മം നിര്‍ബന്ധമില്ല. മാത്രമല്ല, ആണോ പെണ്ണോ എന്ന സംശയം നിലനില്‍ക്കുന്നതോടെ വേദനിപ്പിക്കുന്നതിനാല്‍ അനുവദനീയം തന്നെയല്ല. ഒരാള്‍ക്ക് ഉപയോഗപ്രദമായ രണ്ട് ലിംഗമുണ്ടായാല്‍ അതു രണ്ടും ചേലാകര്‍മം ചെയ്യണം. എന്നാല്‍ ഒന്ന് ഉപയോഗപ്രദവും മറ്റേത് പ്രയോജന രഹിതവുമായി മാറിയാല്‍ ആദ്യത്തേത് മാത്രം ചെയ്താല്‍ മതി (തുഹ്ഫ).
ശാസ്ത്രീയ പഠനങ്ങള്‍
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിച്ച ചേലാകര്‍മ സംബന്ധമായ പഠനങ്ങളില്‍ അത് എച്ച്‌ഐവിയെ പ്രതിരോധിക്കുന്ന രൂപങ്ങള്‍ ഇങ്ങനെ വിവരിക്കുന്നു.
ഒന്ന്: എയ്ഡ്‌സ് പ്രധാനമായും പകരുന്നത് ലിംഗത്തിലൂടെയായതിനാല്‍ ലിംഗ ഛേദികള്‍ക്ക് ഛേദിക്കാത്തവരെക്കാള്‍ എയ്ഡ്‌സ് സാധ്യത കുറവാണ്.
രണ്ട്: ലിംഗം ഛേദിക്കുന്നവര്‍ക്ക് എയ്ഡ്‌സിനെതിരെ ശക്തമായ പ്രതിരോധമുണ്ടെന്ന് നാല്‍പതിലേറെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
മൂന്ന്: ഉഗാണ്ടയില്‍ എയ്ഡ്‌സ് ബാധിതരായ ഭാര്യമാര്‍ക്കൊപ്പം താമസിക്കുന്ന ചേലാകര്‍മികളായ 50 പുരുഷന്മാരില്‍ 30 മാസത്തെ വൈവാഹിക ജീവിതത്തിനു ശേഷവും രോഗം ബാധിച്ചതായി കണ്ടില്ല. എന്നാല്‍ ചേലാകര്‍മം ചെയ്യാത്ത പുരുഷന്മാരില്‍ 137ല്‍ മുപ്പതും രോഗത്തിനിരയായി.
നാല്: എച്ച്‌ഐവിയെ സ്വീകരിക്കുന്ന ‘ലാംഗര്‍ഹാന്‍സ്’ ചേലാകര്‍മത്തോടെ ഇല്ലാതെയാവുന്നു.
മൂത്രം പൂര്‍ണമായി വിസര്‍ജ്ജിക്കാതെ മൂത്ര സഞ്ചിയില്‍ കെട്ടിക്കിടക്കാന്‍ ഇടവരികയും പിന്നീടത് വൃക്കയിലേക്കെത്തുന്നതോടെ വൃക്കസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. മാത്രമല്ല, അഗ്രചര്‍മം നീങ്ങാതിരിക്കുന്നത് ദാമ്പത്യബന്ധത്തിന് വിഷമം സൃഷ്ടിച്ചേക്കും. ഇതെല്ലാം സുന്നത്ത് ചെയ്യിപ്പിക്കുന്നതോടെ നിസാരമായി പരിഹരിക്കാമെന്ന് ഡോ. കെപി ജോര്‍ജ്ജ് വിശദീകരിക്കുന്നു (നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍, പേ 54).
പുരുഷ ജനനേന്ദ്രിയത്തിന്റെ തൊലിക്കട്ടിയില്‍ അടിഞ്ഞുകൂടുന്ന ‘സ്‌മെഗ്മ’ എന്ന വെളുത്തുകൊഴുത്ത സ്രവം ഗര്‍ഭാശയ കാന്‍സറിന് കാരണമാണ്. പരിഛേദനം നടത്തിയാല്‍ ഈ സ്രവം ഗര്‍ഭാശയമുഖത്ത് എത്താനുള്ള സാധ്യതകുറവാണ്. അതുകൊണ്ട് ഗര്‍ഭാശയ കാന്‍സര്‍ കുറയാന്‍ ചേലാകര്‍മം കാരണമാകുമെന്ന് ഡോ. സി ജോസഫ് വിശദീകരിക്കുന്നുണ്ട്. വിശുദ്ധമതത്തിന്റെ മുഴുവന്‍ ആചാരാനുഷ്ഠാനങ്ങളും ശാസ്ത്രീയവും ആരോഗ്യത്തിന് ഗുണകരവും പ്രകൃതിദത്തവുമാണെന്ന് ഉണര്‍ത്തട്ടെ.
ചേലാകര്‍മം ചെയ്തില്ലെങ്കില്‍
ചേലാകര്‍മം നിര്‍ബന്ധമാണെന്ന് നാം മുമ്പ് വായിച്ചു. അത് ചെയ്യാതിരിക്കുന്നത് കുറ്റകരമാണ്. ലിംഗാഗ്ര ചര്‍മത്തിന്റെ ഉള്‍ഭാഗം ശരീരത്തിന്റെ ബാഹ്യഭാഗമായിട്ടാണ് ഗണിക്കുക. അതുകൊണ്ടുതന്നെ നിര്‍ബന്ധകുളിയില്‍ ചര്‍മത്തിന്റെ താഴ്ഭാഗത്തേക്ക് വെള്ളം ചേര്‍ക്കല്‍ നിര്‍ബന്ധമാണ്. അല്ലാതെ കുളി പൂര്‍ണമാവുകയില്ല. നിസ്‌കാരാദി ആരാധനകള്‍ സ്വീകാര്യമാവുകയല്ല. മയ്യിത്തിനെ കുളിപ്പിക്കുമ്പോഴും ഇത് പ്രശ്‌നമാണ്. ചര്‍മത്തിന്റെ താഴ്ഭാഗത്തേക്ക് വെള്ളമെത്തിക്കാന്‍ കഴിയാത്ത പക്ഷം തയമ്മും അതിനായി ചെയ്തുകൊടുക്കല്‍ നിര്‍ബന്ധമാകും. കുട്ടികളും വലിയവരും ഇതില്‍ വ്യത്യാസമില്ല (ഫത്ഹുല്‍ മുഈന്‍ 151).
മുലപ്പാല്‍ എത്രകാലം?
കുഞ്ഞുങ്ങളുടെ ആരോഗ്യവും ആത്മീയവുമായ ഭാവിക്ക് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മുലകൊടുക്കുക അതില്‍ പ്രധാനമാണ്. ഇബ്‌നുഹജര്‍(റ) പറയുന്നു:’കുട്ടിക്ക് മഞ്ഞപ്പാല്‍ നല്‍കല്‍ മാതാവിന്റെ മേല്‍ ബാധ്യതയാണ്. പ്രസവത്തിന്റെ ഉടനെ ചുരത്തുന്ന പാലാണിത്. ഇതെത്രകാലം നല്‍കണമെന്നത് അതുസംബന്ധമായി പരിജ്ഞാനമുള്ളവര്‍ പറയുന്നതിനനുസരിച്ചായിരിക്കും. മൂന്നു ദിവസമെന്നും ഏഴു ദിവസമെന്നും അഭിപ്രായപ്പെട്ടവരുണ്ട്. അതുകൂടാതെ സാധാരണയില്‍ കുട്ടി ജീവിക്കുകയില്ലെന്നതാണതിന്റെ കാരണം'(തുഹ്ഫ 8/350)
രണ്ടു വയസ്സുവരെയാണ് മുലയൂട്ടല്‍ കാലം. മാതാവ് കൂലിയാവശ്യപ്പെട്ടാല്‍ പിതാവിനാകുമെങ്കില്‍ അയാള്‍ അതു വകവെച്ചുകൊടുക്കണം. മാതാവല്ലാത്ത സ്ത്രീകളെ കൊണ്ടും മുലയൂട്ടിക്കാവുന്നതാണ്. നബി(സ്വ)ക്ക് മുലയൂട്ടിയത് ഹലീമ ബീവിയായിരുന്നല്ലോ. മുലയൂട്ടുന്നതിന്റെ അനിവാര്യത വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നതു കാണുക. ‘മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണമായ രണ്ടുവര്‍ഷം മുലയൂട്ടണം. പൂര്‍ണമായി മുലകൊടുക്കണമെന്നുദ്ദേശിക്കുന്നവര്‍ക്കുള്ളതാണിത്. എന്നാല്‍ മാതാപിതാക്കള്‍ പരസ്പരം കൂടിയാലോചന നടത്തിയും തൃപ്തിപ്പെട്ടും മുലകുടി നിര്‍ത്തുന്നതിന് ആഗ്രഹിച്ചാല്‍ അത് കുറ്റകരമല്ല. നിങ്ങളുടെ സന്താനങ്ങള്‍ക്ക് (പോറ്റുമ്മയെവെച്ച്)മുലകുടിപ്പിക്കണമെന്ന് നിങ്ങള്‍ ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങള്‍ സമ്മതിച്ചത്(മൂല്യം) നീതിപൂര്‍വം കൊടുത്താല്‍ അതിലും കുറ്റമില്ല. അല്ലാഹു നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാണുന്നവനാണെന്ന് മനസ്സിലാക്കുക'(അല്‍ബഖറ/233).
രണ്ടു വയസ്സിനുശേഷം ആറുമാസമോ അതില്‍ കൂടുതലോ മുലകുടി തുടരല്‍ അനുവദനീയമാണ്. കുട്ടിക്ക് അണപ്പല്ലുകള്‍ മുളച്ച് ഭക്ഷണം ചവക്കാന്‍ ബലം വന്നതിനുശേഷം അധികം ചൂടും തണുപ്പും ഇല്ലാത്ത കാലത്താണ് മുലകുടി മാറ്റാന്‍ ഏറ്റവും ഉത്തമമായ സമയമെന്ന് പണ്ഡിതന്മാര്‍ പറഞ്ഞതുകാണാം. ഒറ്റയടിക്ക് മുലകുടി അവസാനിപ്പിക്കരുത്. ഘട്ടംഘട്ടമായേ നിര്‍ത്താവൂ. ശരീരം ഇണങ്ങിക്കഴിഞ്ഞിരുന്ന ഒരവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്ക് പെട്ടെന്ന് മാറ്റുമ്പോഴുണ്ടായേക്കാവുന്ന പ്രയാസം ഒഴിവാക്കാനാണിത്.
കുട്ടികള്‍ക്ക് പല്ല് മുളക്കുന്ന പ്രായംവരെ മുലപ്പാല്‍ മാത്രം കൊടുത്താല്‍ മതി. മറ്റു ആഹാരങ്ങള്‍ അതുവരെ ഒഴിവാക്കണം. അവരുടെ ആമാശയം അതിനുമാത്രം ശക്തമല്ലെന്നത് കൊണ്ടാണിത്. പല്ല് മുളച്ചാല്‍ ആമാശയം ബലപ്പെട്ടു എന്നതിന്റെ അടയാളമായി. അപ്പോള്‍ ലളിതമായ ഭക്ഷണങ്ങളാവാം. സൃഷ്ടികര്‍ത്താവായ അല്ലാഹു ആ നിലയിലാണ് കാര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഘട്ടം ഘട്ടമായി ഭക്ഷണം നല്‍കിത്തുടങ്ങണം. പോഷകമൂല്യങ്ങളടങ്ങിയതും വിഷമയമില്ലാത്തതുമാവാന്‍ ശ്രദ്ധിക്കണം. ആദ്യമായി പാലും കുതിര്‍ത്തി ചപ്പാത്തി പോലുള്ളതും വേവിച്ച ലഘു ആഹാരങ്ങളുമാവാം. പിന്നീട് മാംസങ്ങള്‍ കൊടുത്തു തുടങ്ങാം. ചെറിയ കഷണങ്ങളാക്കിയും നേര്‍മയാക്കിയുമാണ് മാംസാഹാരങ്ങള്‍ നല്‍കേണ്ടത്. പല്ല് മുളച്ചുവരുന്ന നേരത്ത് ഊനുകളില്‍ വെണ്ണയും നെയ്യും പുരട്ടിക്കൊടുക്കല്‍ ആവശ്യമാണ്. അപ്രകാരം പിരടിയിലും എണ്ണ തേച്ച് തടവുന്നത് നല്ലതാണ്. കുഞ്ഞുങ്ങള്‍ സംസാരിച്ചു തുടങ്ങിയാല്‍ നാവില്‍ തേനും ഉപ്പും ചേര്‍ത്തു തടവണം. സംസാരം എളുപ്പമാക്കാനും നാവിലുണ്ടാകുന്ന പ്രയാസം നീക്കാനും ഇതുപകരിക്കും.
സംസാരിച്ചു തുടങ്ങുമ്പോള്‍ ആദ്യമായി ‘ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ് ‘എന്ന് ചൊല്ലിക്കൊടുക്കണം. അവരുടെ നാവുകളിലെത്തുന്ന ആദ്യവാചകം അതായിരിക്കണം. പിന്നീട് അല്ലാഹുവിനെക്കുറിച്ചും പ്രവാചകനെക്കുറിച്ചും ഓര്‍മ ജനിപ്പിക്കുന്ന വചനങ്ങളും ഗാനങ്ങളും കേള്‍പ്പിച്ചുകൊണ്ടിരിക്കണം. ഇതവര്‍ക്ക് അല്ലാഹുവിലും റസൂലിലുമുള്ള വിശ്വാസവും സ്‌നേഹവും വളരാന്‍ കാരണമാകും. ഏറ്റവും നല്ല നാമം അബ്ദുല്ല. അബ്ദുറഹ്മാന്‍ പോലുള്ളവയാണ് എന്നു പറയുന്നതിലും ഇത്തരമൊരു മനഃശാസ്ത്ര തത്ത്വമുണ്ട്. ചീത്ത വാക്കുകളും ഗാനങ്ങളും കേട്ടുവളരുന്ന കുട്ടിക്ക് അതിനോടാണ് സ്‌നേഹവും താല്‍പര്യവുമുണ്ടാവുക. ഇത് കുട്ടിയുടെ ഭാവിയെ ബാധിക്കുമെന്നത് രക്ഷിതാക്കള്‍ വിസ്മരിക്കരുത്. തല്‍കാലത്തേക്ക് ദുഃശ്ശീലവും കരച്ചിലും മാറ്റാന്‍ എന്തുമാര്‍ഗവും സ്വീകരിക്കുന്നതിലുള്ള അപകടം തിരിച്ചറിയാതെ പോകരുത്.
കുട്ടികള്‍ക്ക് ഉണ്ടാകുന്ന സ്വാഭാവിക കരച്ചില്‍ രക്ഷിതാക്കളെ പ്രയാസപ്പെടുത്തേണ്ടതില്ല. പ്രത്യേകിച്ച് മുലകുടിക്കുന്നതിന് മുമ്പ്. കാരണം ഈ കരച്ചില്‍ കുട്ടിക്ക് വലിയ ഉപകാരം ചെയ്യും. കുട്ടിയുടെ ആമാശയം വിശാലമാകാനും തലച്ചോറിലുള്ള കഫം പോലുള്ള മാലിന്യങ്ങള്‍ പുറം തള്ളാനുമൊക്കെ അത് കാരണമാവും.
കുഞ്ഞിന് പല്ല് കിളിര്‍ക്കുന്ന സമയത്ത് അവന്റെ അവസ്ഥ മാറും. ചര്‍ദ്ദിയും ചിലപ്പോള്‍ പനിയും സ്വഭാവദൂഷ്യങ്ങളും കാണും. പ്രത്യേകിച്ച് കഠിനമായ ശൈത്യമോ ഉഷ്ണമോ ഉള്ള കാലാവസ്ഥയില്‍. ഈ സമയത്ത് അവരോട് സൗമ്യമായി പെരുമാറുകയും സ്‌നേഹത്തോടെ പരിചരിക്കുകയും വേണം. സാധാരണ ഗതിയില്‍ ആറുമാസമാകുമ്പോഴാണ് പല്ല് മുളക്കുക. ചിലപ്പോള്‍ അഞ്ചാം മാസത്തിലുമാകാം.പത്തുമാസം വരെ താമസിക്കുകയും ചെയ്യാം. ഈ സമയം കുറഞ്ഞ ആഹാരം മാത്രമേ നല്‍കാവൂ. വയര്‍ നിറയരുത്. അമിതാഹാരംമൂലം വയര്‍സ്തംഭനം ഉണ്ടാവാന്‍ സാധ്യതയുണ്ട്. സ്തംഭനമുണ്ടായാല്‍ ഒഴിവാക്കാനുള്ള ഔഷധങ്ങള്‍ ഉപയോഗിച്ച് മിതാവസ്ഥയിലാക്കണം. മാതാവും ഈ സമയത്ത് ഭക്ഷണം നേര്‍മയാക്കുകയും ഉപദ്രവകരമായത് ഉപേക്ഷിക്കുകയും വേണം.
കുഞ്ഞിനെ ഭയപ്പെടുത്തുന്ന എല്ലാ കാര്യങ്ങളെതൊട്ടും സൂക്ഷിക്കേണ്ടതാണ്. കഠിനമായ ശബ്ദം, ഭയാനകമായ കാഴ്ചകള്‍, പേടിപ്പെടുന്ന ചലനങ്ങള്‍ തുടങ്ങിയവ അതില്‍പെടും. അവ ചിന്താശേഷിയെ ബാധിക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യും. അത്തരം വല്ല രംഗങ്ങളിലും അകപ്പെട്ടാല്‍ ഉടനെ മുലകൊടുത്തുകൊണ്ടോ കളിയില്‍ ഏര്‍പ്പെടുത്തിയോ തൊട്ടിലിലിട്ടാട്ടിയോ കുട്ടിയുടെ ശ്രദ്ധ തിരിക്കേണ്ടതും അങ്ങനെ ആ ഭീതി അകറ്റേണ്ടതുമാണ്. ഇത് താമസിപ്പിക്കാന്‍ പാടില്ല.
സ്വഭാവ സംസ്‌കരണം
കുട്ടിയുടെ നല്ല ഭാവിക്ക് ഏറെ ആവശ്യമാണ് അവന്റെ സ്വഭാവത്തിന്റെ കാര്യം ശ്രദ്ധിക്കല്‍. കുഞ്ഞുനാളില്‍ രക്ഷിതാക്കള്‍ ദുര്‍വാശി, കോപം, അവിവേകം, അത്യാര്‍ത്തി തുടങ്ങിയ കാര്യങ്ങള്‍ പ്രോത്സാഹിപ്പിച്ചാല്‍ അവ സ്ഥിരസ്വഭാവമാകുമെന്ന കാര്യം തീര്‍ച്ചയാണ്. അവന്‍ വലുതായ ശേഷം അത്തരം ദുസ്വഭാവങ്ങള്‍ വര്‍ജിക്കല്‍ പ്രയാസകരമായിരിക്കും. ഓരോരുത്തരിലും അടങ്ങിയിട്ടുള്ള സ്വഭാവ ദൂശ്യങ്ങളെല്ലാം തന്നെ അവന്‍ വളര്‍ന്ന സാഹചര്യങ്ങളില്‍ നിന്നുത്ഭവിച്ചതാണെന്ന് കാണാം. അപ്രകാരംതന്നെ കുട്ടിക്ക് ചിന്താശേഷി വന്നുതുടങ്ങിയാല്‍ മതവിരുദ്ധമായ കളി, തമാശ, സംഗീതം, അശ്ലീലമായത് കേള്‍ക്കല്‍, നവീനവാദങ്ങള്‍, വൃത്തികെട്ട സംസാരം തുടങ്ങിയവയെതൊട്ട് അകറ്റണം. ഇത്തരം കാര്യങ്ങള്‍ ചെവികളിലെത്തിയാല്‍ പിന്നീട് അവ ഉപേക്ഷിക്കുക പ്രയാസമാകും.
മറ്റുള്ളവരില്‍നിന്ന് വല്ലതും കുട്ടി വാങ്ങി ശീലിക്കുന്നും വളരെ കരുതണം. ദാനശീലമാണ് വളര്‍ത്തേണ്ടത്. പിതാവ് ആര്‍ക്കെങ്കിലും വല്ലതും കൊടുക്കുന്നുവെങ്കില്‍ അത് കുട്ടിയെകൊണ്ട് കൊടുപ്പിക്കണം. അവന്‍ ദാനത്തിന്റെ മാധുര്യം അനുഭവിച്ച് വളരട്ടെ. വഞ്ചന, കളവ് തുടങ്ങിയ മാരകദൂഷ്യങ്ങളെ തൊട്ടും അവനെ വിലക്കണം. കുട്ടികളുടെ നൈസര്‍ഗിക വാസനകള്‍ മനസ്സിലാക്കാതെ മറ്റൊന്നിലേക്കവനെ തിരച്ചുവിട്ടാല്‍ അത് വിജയം കാണില്ലെന്ന് മാത്രമല്ല അവനിലുള്ള കഴിവ് നഷ്ടമാവുകയും ചെയ്യും.
ഗ്രാഹ്യശക്തിയും പഠനോത്സുകതയും മനഃപാഠമാക്കാനുള്ള കഴിവും കുട്ടിയില്‍ ദര്‍ശിച്ചാല്‍ അവന്‍ പഠനമേഖലക്ക് പാകപ്പെട്ടവനാണെന്നതിന്റെ അടയാളമാണ്. അത്തരം കുട്ടികളെ ആ മേഖലയിലേക്ക് തന്നെ തിരിക്കണം. കൈതൊഴില്‍ താല്‍പര്യമുള്ളവനാണെങ്കില്‍ അതിലേക്കുള്ള വഴിതുറക്കണം. അല്ലാതെ ഇഷ്ടമില്ലാത്ത മേഖലയില്‍ അവനെ നിര്‍ബന്ധിച്ചിട്ട് കാര്യമില്ല. പക്ഷേ, നിത്യജീവിതത്തില്‍ ആവശ്യമായ അറിവ് നേടിയതിന്റെ ശേഷം മാത്രം മതി ഇതെല്ലാം. മതപരമായ ജ്ഞാനസമ്പാദനം ഓരോര്‍ത്തര്‍ക്കും നിര്‍ബന്ധവും അതില്ലാതിരുന്നാല്‍ പരലോകത്ത് പരാജയപ്പെടാനുള്ള കാരണവുമാകും.
മതവിദ്യാഭ്യാസത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് ഭൗതിക പഠനത്തിന് ഊന്നല്‍ നല്‍കുന്ന പ്രവണത ഇന്ന് കൂടിവരികയാണ്. ഇതിന്റെ വരും വരായ്കകള്‍ ചിന്തിക്കാതെയുള്ള എടുത്തുചാട്ടത്തെകുറിച്ച് രക്ഷിതാക്കള്‍ ബോധവാന്മാരായേ പറ്റൂ.
കുട്ടികളെ ചുംബിക്കല്‍
ബി(സ്വ) ഹസന്‍(റ) യെ ചുംബിച്ചു. അവിടെ അഖ്‌റഅ്ബിന്‍ ഹാബിസ്(റ) ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു; എനിക്ക് പത്ത് മക്കളുണ്ട്. ഒരാളെയും ഞാന്‍ ചുംബിച്ചിട്ടില്ല. നബി(സ്വ) അദ്ദേഹത്തെ നോക്കികൊണ്ട് പറഞ്ഞു; കരുണ കാണിക്കാത്തവന് അല്ലാഹു കാരുണ്യം ചെയ്യില്ല (ബുഖാരി 10/426, മുസ്‌ലിം 2318).
നബി(സ്വ) ഉമ്മുസലമ(റ) യുടെ വീട്ടിലിരിക്കുമ്പോള്‍ അലി(റ), ഫാത്വിമ(റ), ഹസന്‍(റ) എന്നിവര്‍ കടന്നുവന്നു. നബി(സ്വ) പേരക്കുട്ടികളെ മടിയിലിരുത്തി രണ്ടാളെയും ചുംബിച്ചു. ശേഷം ഒരു കൈകൊണ്ട് അലി(റ) നെയും മറ്റെ കൈകൊണ്ട് ഫാത്വിമ(റ)യെയും ആലിംഗനം ചെയ്തു ചുംബനമര്‍പ്പിച്ചു (മുസ്‌നദ് അഹ്മദ്).
ഖുര്‍ആന്‍ പഠിപ്പിച്ച ഒരു പ്രാര്‍ത്ഥനയാണ് അല്‍ഫുര്‍ഖാന്‍ സൂറത്തിലെ 74-ാം സൂക്തം. അതിന്റെ സാരം ‘ഞങ്ങളുടെ നാഥാ! ഞങ്ങളുടെ ഇണകളില്‍ നിന്നും സന്താനങ്ങളില്‍ നിന്നും കണ്‍കുളിര്‍മ തരണമേ എന്നാണ്. ഇത് വിശദീകരിച്ചുകൊണ്ട് ത്വബ്‌രി(റ) എഴുതുന്നു: കസീറുബ്‌നു സിയാദ്(റ) ഹസന്‍ബസ്വരി(റ) യോട് ചോദിച്ചു: ഈ ആയത്തിലെ കണ്‍കുളിര്‍മ എന്താണ്? അത് ദുന്‍യാവിലോ ആഖിറത്തിലോ? ഹസന്‍(റ) പറഞ്ഞു: അത് ദുന്‍യാവില്‍ തന്നെയാണ്. ഒരാളുടെ ഭാര്യ, സന്താനങ്ങള്‍, സുഹൃത്തുക്കള്‍ അല്ലാഹുവിനെ വഴിപ്പെടുന്നത് കാണാന്‍ സാധിക്കലാണത്. തന്റെ സന്താനമോ സുഹൃത്തോ സഹോദരനോ അല്ലാഹുവിന് അനുസരിക്കുന്നതായി കാണുന്നതിനേക്കാള്‍ അയാള്‍ക്കിഷ്ടമുള്ള മറ്റൊരു കാര്യം ഉണ്ടാവുകയില്ലതന്നെ (തഫ്‌സീര്‍ത്വബ്‌രി).
നബി(സ്വ) പറഞ്ഞു. നിങ്ങളെല്ലാവരും ഭരണകര്‍ത്താക്കളാണ്. ഓരോരുത്തരുടെയും ഭരണീയരെക്കുറിച്ച് അവനോട് ചോദിക്കപ്പെടും. അമീര്‍ ജനങ്ങളുടെ മേല്‍ ഭരണമേല്‍പിക്കപ്പെട്ടവനാണ്. അവരെക്കുറിച്ച് അവനോട് ചോദിക്കപ്പെടുന്നവനുമാണ്. സ്ത്രീ ഭര്‍ത്താവിന്റെ ഗൃഹം ഭരിക്കേണ്ടവളാകയാല്‍ സന്താനങ്ങളെക്കുറിച്ച് അവളോട് ചോദ്യം ചെയ്യപ്പെടുകയും ചെയ്യും’ (ബുഖാരി 5/177, മുസ്‌ലിം 1829).
നീതി പുലര്‍ത്തല്‍
നുഅ്മാനുബ്‌നു ബശീര്‍(റ)ല്‍ നിന്ന് നിവേദനം, നബി(സ്വ) പറഞ്ഞു: നിങ്ങള്‍ സന്താനങ്ങളുടെ ഇടയില്‍ നീതി പുലര്‍ത്തുക. ഈ വാചകം മൂന്ന് പ്രാവശ്യം അവിടുന്ന ആവര്‍ത്തിച്ചു’ (അബൂദാവൂദ് 3/815). മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം. നുഅ്മാന്‍(റ) നബി(സ്വ)യുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ ഒരു ചെറിയ ആണ്‍കുട്ടി വന്നു. അദ്ദേഹം കുട്ടിയെ ചുംബിക്കുകയും പിടിച്ച് മടിയിലിരുത്തുകയും ചെയ്തു. ശേഷം ഒരു ചെറിയ പെണ്‍കുട്ടി വന്നു. അദ്ദേഹം അവളെ പിടിച്ചു തന്റെ ഒരു ഭാഗത്ത് ഇരുത്തി. ഇതുകണ്ട് തിരുനബി(സ്വ) പറഞ്ഞു: നീ അവര്‍ രണ്ടാളുടെയും ഇടയില്‍ നീതി പാലിച്ചിട്ടില്ല (ബൈഹഖി 7/467). ചുംബനത്തില്‍ വരെ സന്താനങ്ങള്‍ക്കിടയില്‍ നീതി പാലിക്കണമെന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. എങ്കില്‍ മറ്റു സാമ്പത്തിക സുഖ-സൗകര്യങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ.
മക്കള്‍ തിരിച്ച് മാതാപിതാക്കളോടും കടപ്പാടുകള്‍ വീട്ടേണ്ടതുണ്ട്. എന്നല്ല അതാണേറെ പ്രധാനം. ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യാന്‍ കല്‍പിക്കുകയും അതിന്റെ ഗൗരവം ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട് (അന്‍കബൂത് 8, നീസാഅ് 36 ഉദാഹരണം).