സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 26 February 2017

എന്താണ് ഈമാന്റെ മദീനയിലേക്കുള്ള മടക്കം?




حدثنا إبراهيم بن المنذر حدثنا أنس بن عياض قال حدثني عبيد الله عن خبيب بن عبد الرحمن عن حفص بن عاصم عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال إن الإيمان ليأرز إلى المدينة كما تأرز الحية إلى جحرها

അബൂ ഹുറൈറ(റ) നിവേദനം : നിശ്ചയം ഈമാന്‍) മദീനയിലേക്ക് ചുരുണ്ട് കൂടും.  പാമ്പ്‌  അതിന്റെ മാളത്തിലേക്ക് ചുരുണ്ട് കൂടുന്നത് പോലെ. (ബുഖാരി)

പതിവ് പോലെ എട്ടാം നൂറ്റാണ്ടിൽ പൊട്ടി മുളച്ച അതിന്റെ മുമ്പുള്ള മുസ്ലിമീങ്ങളിൽ ബഹു ഭൂരിഭാഗത്തെയും കാഫിറും മുശ്രിക്കും ആക്കി തള്ളാൻ വേണ്ടി നിർമ്മിച്ചുണ്ടാക്കിയ പുത്തൻ 'തൗഹീദിന്റെ' വക്താക്കൾ ഈ ഹദീസിനെയും വ്യഭിചരിക്കാൻ നടക്കുന്നു - പല ഹദീസുകളിലും ഖുർആൻ സൂക്തങ്ങളിലും ചെയ്യുന്നത് പോലെ.മുത്ത് മുസ്തഫാ (സ്വ) തങ്ങളുടെ കാലം മുതൽ ഇങ്ങോട്ട് ഇബ്നു തീമിയ്യ വരുന്നത് വരെ ഒരു മുസ്ലിം പോലും അറിയാത്ത 'ത്രിതല' തൗഹീദ് സംവിധാനത്തിന്റെ അപ്പോസ്തലന്മാരായ സൗദി വഹ്ഹാബികളെ വെള്ള പൂശാനും ആ ഈമാൻ ആണ് ശരിയായ ഈമാൻ എന്നും വരുത്തി തീർക്കാൻ ഈ ഹദീസും മതിയാവില്ല കൂട്ടരേ.ഇതിനൊക്കെ ഞങ്ങളുടെ മഹാന്മാരായ ഉലമാക്കൽ നൂറ്റാണ്ടുകൾ പലത് മുമ്പേ വിശദീകരിച്ചു പഠിപ്പിച്ചിട്ടുണ്ട്.എന്താണ് മദീനയിലേക്കുള്ള മടക്കം? 


ഈ ഹദീസിനെ വിശദീകരിച്ചു കൊണ്ട് ഹാഫിളുദുന്യാ ഇമാം ഇബ്നു ഹജർ അസ്ഖലാനി (റ) തന്റെ വിശ്രുതമായ ഫത്ഹുൽ ബാരിയിൽ രേഖപ്പെടുത്തുന്നത് കാണുക -

قوله : ( كما تأرز الحية إلى جحرها ) أي : إنها كما تنتشر من جحرها في طلب ما تعيش به فإذا راعها شيء رجعت إلى جحرها ، كذلك الإيمان انتشر في المدينة

فتح الباري شرح صحيح البخاري


പാമ്പുകൾ മാളങ്ങൾ വിട്ട് അതിന്റെ ജീവിത ആവശ്യങ്ങൾ തേടി പോയാൽ അവ വല്ല ഉപദ്രവകാരിയെയും കണ്ടുമുട്ടിയാൽ ഉടനെ അവ അതിന്റെ മാളങ്ങളിലേക്ക് മടങ്ങും.അത് പോലെ ഈമാനും മദീനയിലൊട്ട് മടങ്ങും.(ഫത്ഹുൽ ബാരി )

(പ്രയാസങ്ങൾ നേരിടുമ്പോൾ വിശ്വാസി മദീനയിലേക്ക് മടങ്ങും-അത് ശാരീരികം ആകണം എന്നില്ല - മനസ്സ് കൊണ്ടുള്ള മടക്കം-അഥവാ ഹബീബ് (സ്വ) യിലേക്ക് ആശ വെക്കും).അപ്പൊ പ്രയാസം വരുമ്പോ മദീനയിലേക്ക് ഈമാൻ മടങ്ങും എന്ന് വന്നാൽ അത് തന്നെയല്ലേ ഇത്...>

ഇനി അതല്ല ശാരീരികമായി തന്നെയുള്ള മടക്കം ആണെങ്കിലും ഞങ്ങൾക്ക് അല്ലാഹുവിന്റെ കൃപയാൽ സന്തോഷമേ ഉള്ളൂ..അതും കൊണ്ട് പോയി എത്തിക്കുന്നത് അല്ലാഹു അവന്റെ വിശുദ്ധ ഖുര്-ആനിൽ ആഹ്വാനം ചെയ്ത മദീനാ മുനവ്വറയിലേക്കുള്ള മടക്കത്തെ കുറിച്ച്:

 وما أرسلنا من رسول إلا ليطاع بإذن الله ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيم
ഈ ആയതിന്റെ തഫ്സീറിൽ ഇല്മിന്റെ ഭണ്ടാകാരങ്ങളായ ആലിമീങ്ങൾ മുഴുക്കെ ഉദ്ധരിക്കുന്ന ചരിത്രം പഠിക്കുക പ്രയാസത്തിൽ എങ്ങനെ ശാരീരികമായി തന്നെ മദീനയിലൊട്ട് ഈമാൻ മടങ്ങും എന്നറിയാൻ.. :


അതബി(റ) പറഞ്ഞു...

ഞാന്‍ നബി(സ്വ)യുടെ ഖബറിനു സമീപംഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരു അഅ്റാബി അവിടെ വന്നു.അദ്ദേഹം പറഞ്ഞു.അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയില്‍ അല്ലാഹുവിന്റെസലാംഉണ്ടായിരിക്കട്ടെ. അല്ലാഹു പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്. അവര്‍ശരീരങ്ങളെഅക്രമിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും നബി(സ്വ)അവര്‍ക്കു പൊറുക്കുന്നതിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്താല്‍പശ്ചാതാപംസ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവിനെ അവര്‍എത്തിക്കുന്നതാണ്.റസൂലേ, എന്റെ ദോഷങ്ങളില്‍ നിന്നു മോചനംതേടിക്കൊണ്ടും എന്റെറബ്ബിലേക്ക് അങ്ങയെ ശിപാര്‍ശയാക്കിക്കൊണ്ടും ഇതാ ഞാന്‍അങ്ങയുടെ അരികില്‍വന്നിരിക്കുന്നു.

എന്നിട്ട് ആ അഅറാബിപാടി:

ഈ ഖാഅ എന്ന പ്രദേശത്ത്(മദീനയില്‍) മറവു ചെയ്യപ്പെട്ടവരില്‍ ഏറ്റവും പുണ്യവാനായ നബിയെ

അങ്ങയുടെ കാരണമായി ഈ ഖാഅപ്രദേശവും പരിസരവും 
പുണ്യപൂരിതമായിരിക്കുന്നു.

എന്റെ ഈ ശരീരം അ ങ്ങ് വിശ്രമിക്കുന്ന ഈ ഖബര്‍ ശരീഫിനു ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു

ആ ഖബര്‍ ശരീഫിലാണല്ലോ, ഔദാര്യവും, മഹത്വവും ഉള്ളത്.

അതബി(റ) തുടരുന്നു; ആ അഅ്റാബി പിരിഞ്ഞു പോയതിനു ശേഷം ഞാന്‍ അവിടെ അല്‍പനേരം മയങ്ങി. അപ്പോള്‍ റസൂല്‍(സ) സ്വപ്നത്തില്‍ വന്ന്‍ എന്നോട് പറഞ്ഞു- അതബീ, ആ അ അഅ്റാബിയുടെ അടുത്തു പോയി അദ്ദേഹത്തിന് അള്ളാഹു പൊറുത്തു കൊടുത്തിരിക്കുന്നു എന്ന സന്തോഷ വാര്‍ത്ത അറിയിക്കുക."

(തഫ്സീർ ഇബ്നു കസീർ)

അത് അല്ലാഹുവിന്റെ റസൂൽ (സ്വ) പഠിപ്പിച്ച ഈമാനിന്റെ ഭാഗമായിരുന്നു.ഇനിയൊരു നബി ആവശ്യമായിരുന്നു എങ്കിൽ അത് ഉമർ ആകുമായിരുന്നു എന്ന് അല്ലാഹുവിന്റെ ഹബീബ് (സ്വ)- മദീനയുടെ രാജകുമാരൻ ഞങ്ങളെ പഠിപ്പിച്ച ഉമർ (റ) പഠിപ്പിച്ച ഈമാനിന്റെ ഭാഗമായിരുന്നു.ശാരീരികമായി ഉള്ള മടക്കം തന്നെ - എങ്ങനെ ? -പാമ്പ്‌ മാളത്തിലൊട്ട്  വലിയുന്നത് പോലെ പ്രയാസങ്ങൾ വരുമ്പോ ഈമാൻ മദീനയിലേക്ക് മടങ്ങുന്നത്..

മാലിക്ക് (റ) വിൽ നിന്ന് നിവേദനം: ഉമർ (റ) വിന്റെ ഭരണ കാലത്ത് ശക്തമായ വരൾച്ച ബാധിച്ചു.അങ്ങനെ ഒരാൾ അല്ലാഹുവിന്റെ റസൂൽ (സ്വ) യുടെ ഖബർ ഷരീഫിന്റെ അടുത്ത വന്നു പറഞ്ഞു:'അല്ലാഹുവിന്റെ പ്രവാചകരെ, അങ്ങേയുടെ ഉമ്മതിനു മഴക്ക് വേണ്ടി അങ്ങ് അല്ലാഹുവിനോട് പ്രാർഥിക്കുക.നിശ്ചയമായും അവർ നാശത്തിന്റെ വക്കിലാണ്.പിന്നീട് അദ്ദേഹം നബി (സ്വ) യെ സ്വപ്നത്തിൽ ദർശിച്ചു.അവിടുന്ന് അദ്ദേഹത്തെ അറിയിച്ചു: "നീ ഉമറിനെ (റ) സമീപിച്ചു എന്റെ സലാം പറയുക.അവർക്ക് വെള്ളം നല്കപ്പെടും എന്ന് അറിയിക്കുക.'' അദ്ദേഹം ഉടനെ തന്നെ ഉമർ (റ) വിനെ സമീപിച്ചു.പ്രസ്തുത കാര്യം വിവരിച്ചു.

ഇത് വളരെ സ്വഹീഹായ സനദൊടെ റിപ്പോര്ട്ട് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് ഇമാം ഇബ്നു കസീർ - അൽ ബിദായ വന്നിഹായ 

وقال الحافظ أبو بكر البيهقي: أخبرنا أبو نصر بن قتادة، وأبو بكر الفارسي قالا: حدثنا أبو عمر بن مطر، حدثنا إبراهيم بن علي الذهلي، حدثنا يحيى بن يحيى، حدثنا أبو معاوية، عن الأعمش، عن أبي صالح، عن مالك قال: أصاب الناس قحط في زمن عمر بن الخطاب، فجاء رجل إلى قبر النبي صلى الله عليه وسلم.
فقال: يا رسول الله استسق الله لأمتك فإنهم قد هلكوا.
فأتاه رسول الله صلى الله عليه وسلم في المنام فقال: إيت عمر، فأقرئه مني السلام، وأخبرهم أنه مسقون، وقل له عليك بالكيس الكيس.
فأتى الرجل فأخبر عمر، فقال: يا رب ما آلوا إلا ما عجزت عنه.وهذا إسناد صحيح.

പുത്തൻവാദികൾ പലപ്പോഴും സാധാരണക്കാരായ മുസ്ലിമീങ്ങളെ വസ്വാസ് ആക്കാൻ വേണ്ടി 'പാമ്പ്‌ മാളത്തിലേക്ക് മടങ്ങും പ്രകാരം ഈമാൻ മദീനയിലേക്ക് മടങ്ങും' എന്ന ഹദീസ് ഉദ്ധരിച്ചു അവിടെ ഉള്ള വഹ്ഹാബീ ഭരണ കൂടത്തിന്റെ ആശയങ്ങൾ ഈമാനിന്റെ പൂർണ്ണതയാണ് എന്ന് വരുത്തി തീര്ക്കാൻ ശ്രമിക്കാറുണ്ട്.എന്നാൽ ആ ഹദീസ് പ്രകാരവും പ്രയാസങ്ങൾ വന്നെതുമ്പോ ഈമാൻ മദീനയിലേക്ക് മടങ്ങും എന്ന് തന്നെയാണുള്ളത്.അതെ അത് എല്ലാ കാലവും അങ്ങനെ തന്നെ.ഞങൾ പ്രയാസ ഘട്ടങ്ങളിൽ അവിടുത്തെ തിരു ഹദ്രത്തിൽ മനസ്സ് കൊണ്ടെങ്കിലും ഈമാനിനെ തിരിക്കുന്നു.അവിടുത്തെ ശഫാഅതിനായി..അവിടുത്തെ തിരു നോട്ടത്തിനായി...

 أنا سيد ولد آدم يوم القيامة وأول من ينشق عنه القبر وأول شافع وأول مشفع 

എന്ന ഹദീസിനെ
 വ്യാഖ്യാനിച്ചു കൊണ്ട് ഇമാം നവവി (റ) പറഞ്ഞതും കൂടി കൂട്ടി വായിചോളൂ..
'സയ്യിദ് എന്നാൽ തന്റെ ജനതയിൽ നന്മയിൽ ഉന്നതനയാവാൻ എന്നാണു.അപ്രകാരം തന്നെ സയ്യിദ് എന്നാൽ 'വിഷമ ഘട്ടങ്ങളിലും പ്രതിസന്ധികളിലും അഭയം തെടപ്പെടുന്നവർ' എന്നാണു.അങ്ങനെ അവരുടെ കാര്യത്തിൽ ഇടപെടുകയും ബുദ്ധിമുട്ടുകൾ അകറ്റി കൊടുക്കുകയും ചെയ്യും .(ശറഹു മുസ്ലിം 2/245)

അതെ വഹ്ഹാബികളെ..ഈമാൻ തരിമ്പു ഹൃദയത്തിൽ ബാക്കി ഉള്ളവന് നേതാവ് അല്ലാഹുവിന്റെ ഹബീബ് (സ്വ) തങ്ങളാണ്.പ്രയാസങ്ങളിലും പ്രതിസന്ധികളിലും അവിടുന്ന് അഭയം തെടപ്പെടുന്നവർ തന്നെയാണ്.മനസ്സുകൾ മദീനയിലേക്ക് തിരിയും.കളങ്കമില്ലാത്ത പ്രണയവും മനസ്സിൽ വെച്ച് മദീനയിലേക്ക്,തിരു ഹുജ്രയിൽ ജീവിച്ചിരിക്കുന്ന റസൂൽ (സ്വ) തങ്ങളിലേക്ക് മനസ്സുകൾ തിരിയും. അത് തന്നെയാണ് 'ഈമാൻ മദീനയിലേക്ക് മടങ്ങലും...


ആ മടക്കം ഞങ്ങളുടെ മഹാന്മാരായ മുൻഗാമികൾ ഞങ്ങൾക്ക് പഠിപ്പിക്കുകയും ചെയ്തു...വിലായത്തിന്റെ ഉന്നതിയിൽ വിളങ്ങി നിന്നിരുന്ന ഷൈഖ് അഹ്മദുല്‍ കബീര്‍ രിഫാ ഈ (റ) അവർകൾ പറയുന്നു:

في حالة البعد روحي كنت ارسلها *تقبل الارض عني وهي نائبتي

ഞാന്‍ വിദൂരത്തായിരുന്ന വേളകളില്‍ എന്‍റെ ആത്മാവിനെ അങ്ങയിലേക്ക് ഞാന്‍ അയക്കുമായിരുന്നു ... അത് ഈ വിശുദ്ധ ഭൂമിയെ ചുംബിച്ചിരുന്നു ....



കടപ്പാട്: നൗഫൽ കല്ലാച്ചി