സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 25 October 2014

പലിശ മറ്റുമതങ്ങളില്‍

ചോദ്യം: ഇസ്ലാമല്ലാത്ത മറ്റുമതങ്ങളില്‍ പലിശ നിഷിദ്ധമാക്കിയിട്ടുണ്ടോ?


ഉത്തരം: ആദ്യകാലങ്ങളില്‍ പലിശയെ മനുഷ്യരാശി മുഴുവന്‍ വെറുത്തിരുന്നു. പ്ളാറ്റോ, അരിസ്റ്റോട്ടില്‍ തുടങ്ങിയവര്‍ പലിശയെ എതിര്‍ത്തിരുന്നു. ഇപ്രകാരം റോമിലെ മതപണ്ഢിതന്മാരും ഹിന്ദുമതാചാര്യന്മാരും പലിശയെ അങ്ങേയറ്റം വെറുത്തു.
പലിശ വാങ്ങുന്ന ബ്രാഹ്മണനെ ശൂദ്രനെപ്പോലെ ഗണിക്കേണ്ടതാണെന്ന് മനുസ്മൃതി പറയുന്നു. പണത്തിനോ ആഹാരത്തിനോ വാങ്ങിക്കൊടുക്കുന്ന യാതൊരു വസ്തുവി നും സഹോദരനോട് പലിശ വാങ്ങരുത് എന്ന് ബൈബിളില്‍ പറയുന്നുണ്ട് (ആവര്‍ത്തന പുസ്തകം 23.19). പതിനാലാം നൂറ്റാണ്ടുവരെ ക്രിസ്തീയലോകം പലിശ വാങ്ങിയിരുന്നില്ല. മതനേതാക്കള്‍ ഇത് അനുവദിച്ചിരുന്നുമില്ല. അതൊരു ശപിക്കപ്പെട്ട ഇടപാടായിട്ടാണ് ക്രിസ്തീയ മതപണ്ഢിതന്മാര്‍ ഗണിച്ചിരുന്നത്. സ്വസമുദായത്തിന്റെ പക്കല്‍ നിന്ന് പലിശ വാങ്ങാന്‍ പാടില്ല, മറ്റു സമുദായങ്ങളുടെ പക്കല്‍ നിന്ന് വാങ്ങാം എന്നായിരുന്നു ജൂതമതത്തിന്റെ നിലപാട്. ഇതനുസരിച്ച് ഇംഗ്ളണ്ടിലും മറ്റും ജൂതര്‍ പലിശ ഇടപാട് നടത്തിവന്നു. ക്രിസ്ത്യാനികള്‍ ഇവരോട് പലിശക്ക് പണം വാങ്ങുകയും ചെയ്തു. അങ്ങനെ പലിശപ്പണം കൊണ്ട് ജൂതന്മാര്‍ തടിച്ചുകൊഴുത്തു. ക്രിസ്ത്യാനികള്‍ പലിശകൊടുത്ത് കൂടുതല്‍ ദുരിതത്തിലേക്ക് നീങ്ങി. പതിനാറാം നൂറ്റാണ്ടായപ്പോള്‍ മതത്തെയും മതപുരോഹിതരെയും അവഗണിച്ചുകൊണ്ട് ധനികരായ ക്രിസ്ത്യാനികള്‍ പലിശ വ്യാപാരം നടത്താന്‍ തുടങ്ങി. ക്രമേണ യൂറോപ്പില്‍ പലിശ നിയമത്തിന്റെ ദൃഷ്ടിയില്‍ അനുവദനീയമായി പരിണമിച്ചു. പലിശവ്യാപാരവുമായി ജൂതന്മാര്‍ ഇംഗ്ളണ്ടില്‍ താമസിച്ചിരുന്നപ്പോള്‍ ജനങ്ങള്‍ക്ക് അവരോട് കഠിന വെറുപ്പായിരുന്നു. ജനങ്ങളില്‍ നിന്ന് വിശിഷ്യാ കടക്കാരില്‍ നിന്ന് വല്ല ആക്രമണവും നേരിട്ടേക്കുമോ എന്ന് ഭയന്ന് മറ്റുള്ളവരില്‍ നിന്നെല്ലാം അകന്ന് ഒറ്റപ്പെട്ടായിരുന്നു അവര്‍ താമസിച്ചിരുന്നത്. താമസസ്ഥലം ഉയര്‍ന്ന മതിലുകള്‍ കെട്ടി സുരക്ഷിതമാക്കുകയും ചെയ്തിരുന്നു. ഒരു പ്രത്യേകതരം വസ്ത്രം ധരിക്കാന്‍ ഭരണകൂടം ഇവരെ നിര്‍ബന്ധിച്ചിരുന്നു. ഇംഗ്ളണ്ടിന്റെ ചരിത്രത്തില്‍ ഈ കാര്യങ്ങളെല്ലാം വിശദമായി വിവരിച്ചിട്ടുണ്ട്. ജനങ്ങള്‍ വെറുത്തിരുന്നെങ്കിലും ഇംഗ്ളണ്ടിലെ രാ ജാവിന് ജൂതന്മാരെ വെറുക്കാന്‍ നിര്‍വാഹമുണ്ടായിരുന്നില്ല. യുദ്ധം മുതലായ വിപത്തുകള്‍ നേരിടുമ്പോള്‍ രാജാവ് ജൂതന്മാരെ സമീപിക്കുകയായിരുന്നു പതിവ്.
അവസാനം ജനരോഷം നിമിത്തം 1290ല്‍ എഡ്വാര്‍ഡ് രാജാവിന് ജൂതന്മാരെ ഇംഗ്ളണ്ടില്‍ നിന്നും നാടുകടത്തേണ്ടിവന്നു. 1364ല്‍ എഡ്വാര്‍ഡ് മൂന്നാമന്‍ പലിശ ഇടപാടുകള്‍ നി രോധിച്ചുകൊണ്ടുള്ള നിയമം നടപ്പില്‍വരുത്തി.
ലോകത്ത് ക്ഷേമവും ഐശ്വര്യവും വര്‍ധിച്ചു കാണണമെന്നാ ണ് ഒരു യഥാര്‍ഥ മനുഷ്യന്‍ ആഗ്രഹിക്കേണ്ടത്. എന്നാല്‍ പലിശ വാങ്ങുന്നവരുടെ ആഗ്രഹം അവശത വര്‍ധിച്ചുകൊണ്ടേയിരിക്കണമെന്നാണ്. അപ്പോഴാണല്ലോ അവരുടെ ബിസിനസ് വര്‍ധിക്കുന്നത്.