സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 12 September 2014

സംശയങ്ങള്‍ ചോദിക്കാം !

Q:ഒരോ വക്ക്ത്ത് നിസ്ക്കരത്തിലും ഓതൽ സുന്നത്തുള്ള സൂറത്തുകൾ പറഞ്ഞു തന്നാൽ നന്നായിരിന്നു.?  

Ans: നിസ്കാരത്തില്‍ ഫാത്തിഹക്ക് ശേഷം സൂറത്ത് ഓതല്‍ സുന്നത്താണ്. ഏത് സൂറത്തും ഓതാവുന്നതാണ്. എന്നാല്‍ പ്രത്യേക നിസ്കാരങ്ങളില്‍ പ്രത്യേക സൂറത്തുകള്‍ വാരിദായി വന്നിട്ടുണ്ട്.

• ളുഹ്റിലും സുബ്ഹിലും സൂറത്തുല്‍ ഹുജറാത്ത് മുതല്‍ അനൂന്‍ വരെയുള്ള സൂറത്തുകളില്‍ ഏതെങ്കിലും ഒന്ന് ഓതല്‍ സുന്നത്താണ്.

• അസറിലും ഇശാഇലും അമ്മ സൂറത്ത് മുതല്‍ ളുഹാ വരെയും

• മഗ്-രിബില്‍ ളുഹാ മുതല്‍ നാസ് വരെയുള്ള സൂറത്തുമാണ് ഓതേണ്ടത്.

• വെള്ളിയാഴ്ച സുബ്ഹിക്ക് ഓതല്‍ സുന്നത്തുള്ളതായി ശാഫീ മദ്ഹബില്‍ സ്ഥിരപ്പെട്ടത് അലിഫ് ലാം മീം സജദയും ഹല്‍ അതായുമാണ്. ആവ ഓതുന്നില്ലെങ്കില്‍ സബ്ബിഹിസ്മയും ഹല്‍ അതാകയും ഓതണം. അല്ലെങ്കില്‍ കാഫിറൂനയും ഇഖ്ലാസുമാണ് ഓതേണ്ടത്

• ഓരോ ദിവസത്തെ മഗ്‌രിബിനും പ്രത്യേക സൂറത്തുക.ള്‍ ഇവയെ ഇങ്ങനെ പറയാം:.

ശനി : ഫീല്‍-ഖുറൈഷ്

ഞായര്‍ : മാഊന്‍- കൌസര്‍

തിങ്കള്‍ : കാഫിര്‍- ഇഖ്‌ലാസ്

ചൊവ്വ : ഫലഖ്- നാസ്

ബുധന്‍ : മാഊന്‍- കൌസര്‍

വ്യാഴം : കാഫിര്‍- ഇഖ്‌ലാസ്

വെള്ളി : ഫലഖ്- നാസ് 

———————————————————————

Q:സ്വർണ്ണത്തിന്റെ സാകാതിനേ പറ്റി ഒന്ന് വിഷധീകരിക്കാമൊ?    

Ans: പണ്ടുമുതലേ സമ്പദ്ഘടനയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ് സ്വര്‍ണവും വെള്ളിയും. ഇരുപത് മിസ്ഖാല്‍ സ്വര്‍ണമോ (85 ഗ്രാം) കൂടുതലോ ഉള്ള സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായാല്‍ സകാത്ത്‌ കൊടുക്കണം. കാരണം ഇരുപത് മിസ്ഖാല്‍ സ്വര്‍ണമോ 200 ദിര്‍ഹം വെള്ളിയോ ഒരാളുടെ കൈവശം ഒരു ചാന്ദ്രവര്‍ഷം പൂര്‍ണമായും ഉണ്‍ടെങ്കിലേ സകാത്തു നിര്‍ബന്ധമാകൂ (തുഹ്ഫ 3/265). എന്നാല്‍ സകാതായി ചരക്കുകളോ പൈസയോ കൊടുത്താല്‍ പോര. സ്വര്‍ണത്തില്‍ നിന്നും തന്നെ സകാത്ത് കൊടുക്കണം. അപ്പോള്‍ 85 ഗ്രാം സ്വര്‍ണം (പത്ത് പവനും 5 ഗ്രാമും) ഒരു വര്‍ഷം സൂക്ഷിച്ചാല്‍ അതിന്റെ നാല്‍പതിലൊന്ന് 2.5 ശതമാനം സകാത്തു നല്‍കണം (തുഹ്ഫ 3/265). 

———————————————————————

Q:ആദ്യ രാത്രി ഭാര്യയും ഭര്‍ത്താവും സുന്നത്ത് നമസ്കരിക്കണമെന്നും അതിലെ ആദ്യ റകത്തില്‍ ഇന്ന സൂറത്തും രണ്ടാമത്തേതില്‍ ഇന്ന സൂറത്താണെന്നും എവിടേയോ വായിച്ചിരുന്നു. ഉസ്താതുമാര്‍ ഈ വിഷയവുമായി ബന്ധപ്പെട്ടവ പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു.

Ans: അല്ലാഹുവിന്റെ തിരുനാമത്തില്‍ , അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പ്രാര്‍ത്ഥനയാണ് വിശ്വാസിയുടെ ഏറ്റവും വലിയ ആയുധം. ജീവിതാവസാനം വരെ നിലനില്‍ക്കേണ്ടതാണ് വിവാഹ ബന്ധമെന്നതിനാല്‍ അതിന്റെ തുടക്കവും പ്രാര്‍ത്ഥനയിലൂടെ ആയിരിക്കണമെന്നാണ് വിശുദ്ധ ഇസ്‌ലാം പഠിപ്പിക്കുന്നത്. പ്രഥമരാത്രിയില്‍ ദമ്പതികള്‍ പരസ്പരം പരിചയപ്പെടുകയാണ്. നന്‍മയുടെയും സ്നേഹത്തിന്റെയും തണലില്‍ ഈ ദാമ്പത്യബന്ധം നിലനില്‍ക്കാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെ വേണം ദമ്പതികള്‍ ബന്ധമാരംഭിക്കാന്. രണ്ടു മനസ്സുകളുടെ പ്രഥമ സംഗമ സുദിനത്തില്‍ ഒരു നല്ല ഭര്‍ത്താവ് ഭാര്യയെ എങ്ങനെ അഭിമുഖീകരിക്കണം? വധുവിന്റെ തലയില്‍ കൈവെച്ച് ദുആ ചെയ്യണമെന്നാണ് പ്രവാചകാധ്യാപനം, പ്രാണപ്രേയസ്സിയുടെ പ്രിയ ശിരസ്സില്‍ കൈവെച്ചുള്ള പ്രിയഥമാന്റെ പ്രഥമ പ്രാര്‍ഥന:

 ഭാര്യയുടെ തലയില്‍ കൈവെച്ച് ഇങ്ങനെ പറയുക

(അള്ളാഹുവിന്‍റെ നാമത്തില്, ഞങ്ങള്‍ പരസ്പരം കൂട്ടുകാരായിരിക്കുന്നതില്‍ അള്ളാഹു അനുഗ്രഹം വര്‍ഷിക്കട്ടെ. ഇവളിലുള്ള നന്മയും ഇവളുടെ പ്രവര്‍ത്തനങ്ങളിലുള്ള നന്മയും ഞാന്‍ നിന്നോട് ചോദിക്കുന്നു. ഇവളിലുള്ള തിന്മയില്‍ നിന്നും, ഇവളുടെ പ്രവര്‍ത്തനങ്ങളിലുള്ള തിന്മയില്‍ നിന്നും ഞാന്‍ കാവലിനെ ചോദിക്കുന്നു)

അതിനു ശേഷം രണ്ടു പേരും രണ്ടു റക്കഅത്ത് സുന്നത്ത് നിസ്കരിക്കല്‍ പുണ്യമാക്കപെട്ടിരിക്കുന്നു. സ്വലാത്തുല്‍ സഫാഫ്‌ (صلاة الزفاف) എന്ന സുന്നത്ത് നിസ്കാരം രണ്ടു റക്കഅത്ത് അള്ളാഹുവിനു വേണ്ടി ഞാന്‍ നിസ്കരിക്കുന്നു വെന്നു നിയ്യത്ത് ചെയ്തു നിസ്കരിക്കുക, ഒന്നാമത്തെ റകഅത്തില്‍ ഫാതിഹക്ക് ശേഷം സൂറത്ത് കാഫിറൂന്‍, രണ്ടാമത്തെ റകഅത്തില്‍ ഫാതിഹക്ക് ശേഷം സൂറത്ത് ഇഖ്‌ലാസും എന്നീ സൂറത്തുകള്‍ ഓതുന്നത് പുണ്യമാണ്,

സംസര്‍ഗ സമയത്തെ മര്യാതകള്‍

ലൈംഗികബന്ധത്തിന്  മുമ്പ് ഇരുവരും വുള്വു ചെയ്ത് രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിക്കുത് സുന്നത്താണ്.  ഭാര്യക്ക് സ്നേഹവും സംതൃപ്തിയുമുണ്ടാകാന്‍ ഭര്‍ത്താവ് പ്രത്യേകം പ്രാര്‍ത്ഥിക്കണം. ബിസ്മി ചൊല്ലിയ ശേഷം ഈ ബന്ധത്തില്‍ ഉണ്ടായേക്കാവുന്ന സന്താനം നല്ല കുട്ടിയാകാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ആരംഭിക്കേണ്ടത്. മൃഗങ്ങള്‍ ഇണചേരുംപോലെ നിങ്ങള്‍ ഇണചേരരുത്.  സംസര്‍ഗ സമയത്ത്  “നാഥാ, ഞങ്ങളില്‍നിന്നു  പിശാചിനെ നീ ദൂരീകരിക്കേണമേ. ഞങ്ങള്‍ക്കു നീ നല്‍കുന്ന സന്താനത്തില്‍ നിന്നും പിശാചിനെ ദൂരീകരിക്കേണമേ”

(بسم الله اللهم جنبناً الشيطان وجنب الشيطان ما رزقتنا) 

എന്ന പ്രാര്‍ത്ഥനയോടെയാണ് വേഴ്ച നടത്തേണ്ടത്. ഈ പ്രാര്‍ത്ഥന ചൊല്ലി നടത്തുന്ന സംസര്‍ഗത്തില്‍ ഉണ്ടാകുന്ന  സന്താനം സ്വാലിഹായിത്തീരും. അവനെ പിശാച് സ്പര്‍ശിക്കുകയില്ലെന്ന് തിരുനബി(സ്വ) പഠിപ്പിച്ചിരിക്കുന്നു. ഇന്ദ്രിയം പുറപെടുന്ന സന്ദര്‍ഭത്തില്‍ ചുണ്ടനക്കാതെ ഈ ആയത്ത് മനസ്സില്‍ ഓര്‍ക്കണം:

  اَلْحَمْدُ لِلهِ الَذِي خَلَقَ مِنَ اْلمَاءِ بَشَرًا فَجَعَلَهُ نَسَبًا وَصِهْرًا

 “മനുഷ്യനെ വെള്ളത്തില്‍  (ശുക്ളത്തില്‍ ) നിന്ന്  സൃഷ്ടിക്കുകയും  എന്നിട്ട് അവന് കുടുംബവും ബന്ധവും നിശ്ചയിക്കുകയും ചെയ്ത അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും”

ഖിബ്ലക്ക് തിരിഞ്ഞുകൊണ്ടാവരുത് വേഴ്ച നടത്തുന്നത്. ശരീരം തുറിന്നിടാതെ ഒരു വസ്ത്രം കൊണ്ട് പുതച്ചിരിക്കണം. ചന്ദ്രമാസത്തിലെ പ്രഥമരാത്രി, അവസാനത്തെയും മധ്യത്തിലെയും രാത്രികള്‍ എന്നിവയില്‍ ബന്ധപ്പെടാതിരിക്കലാണ് ഉത്തമമെന്നു പണ്ഡിതര്‍ വിവരിക്കുന്നു. ആര്‍ത്തവവേളയിലും പ്രസവരക്തം പുറപ്പെടുന്ന സന്ദര്‍ഭങ്ങളിലും ലൈംഗികവേഴ്ച ഹറാമാണ്,കുറ്റകരമാണ്. സംസര്‍ഗം കഴിഞ്ഞ് അല്പനേരത്തിനു ശേഷം കുളിക്കണം. നേരംപുലരും വരെ കുളി നീട്ടിവെക്കാതിരിക്കുകയാണുത്തമം. കുളിക്കാതെ നിസ്കാരം, ഖുര്‍ആന്‍ സ്പര്‍ശം, പള്ളിയില്‍ താമസിക്കല്‍, ത്വവാഫ്, സുജൂദ് തുടങ്ങിയവ ഹറാമാണ്. “വലിയ അശുദ്ധി ഒഴിവാക്കാന്‍ വേണ്ടി ഞാന്‍ കുളിക്കുന്നു” എന്ന നിയ്യത്തോട് കൂടി കുളി ആരംഭിക്കേണ്ടത്. 

നോമ്പുകാലത്ത് പകല്‍സമയത്ത് സംസര്‍ഗത്തിലേര്‍പ്പെടുന്നത് കടുത്ത കുറ്റമാണ്. വിപത്തുകളിറങ്ങിയ ദിനങ്ങള്, ഗ്രഹണദിനങ്ങള്, യാത്ര കഴിഞ്ഞ് എത്തിയ പകലിനു ശേഷം വരുന്ന രാത്രി, യാത്ര തിരിക്കാനുദ്ദേശിക്കു പ്രഭാതത്തിന്റെ മുമ്പുള്ള രാത്രി, നിശയുടെ ആദ്യയാമങ്ങള്‍, സൂര്യോദയത്തിനും പ്രഭാതത്തിനുമിടക്കുള്ള സമയം, അസ്തമയത്തിനും മേഘത്തിലെ ചുവപ്പുമായുന്നതിനും ഇടക്കുള്ള സമയം, മധ്യാഹ്നം, ബാങ്കിനും ഇഖാമത്തിനും ഇടയ്ക്കുള്ള സമയം, നട്ടുച്ച, കടുത്ത ചൂടുള്ള സമയം, തീക്കാറ്റടിക്കുന്ന സമയം  തുടങ്ങിയവ ലൈംഗിക വേഴ്ചക്ക് ഉത്തമമായ സമയമല്ല. ശാരീരികാരോഗ്യം പരിഗണിച്ചുള്ള നിര്‍ദേശങ്ങളാണിവയത്രയും.

———————————————————————

Q:എന്റെ ഭാര്യ ഗര്ഭിണിയായ സമയത്ത് അവളുമായി ലൈംഗിക ബന്ധം പുലര്ത്തുന്നത് ശരിയാണോ?, ചിലര്‍ പറയുന്നു നല്ലതാണ് എന്ന് ( സുഖ പ്രസവത്തിന് ) എന്താണ്‌ ഇസ്ലാമിക കാഴ്ചപ്പാട്

Ans: ഗര്‍ഭിണിയായ സ്ത്രീക്ക് ശാരീരിക അസ്വസ്ഥതകളോ ബന്ധപ്പെടുന്നതിനോട് താല്‍പര്യക്കുറവോ ഉണ്ടെങ്കില്‍ ഇതൊഴിവാക്കുന്നതായിരിക്കും നല്ലത്എന്നാല്‍ ഗര്‍ഭിണിയ്ക്ക് ഇത്തരം പ്രശ്‌നങ്ങളൊന്നും തന്നെയില്ലെങ്കില്‍ ഇത് അനുവദനീയവുമാണ്.  ഹൈള് (ആര്‍ത്തവം), നിഫാസ് (പ്രസവരക്തം) എന്നിവ ഇല്ലാത്ത വേളകളിലൊക്കെ, ആരോഗ്യ പ്രശ്നങ്ങളുണ്ടാവാത്തിടത്തോളം  ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്നതാണ് കര്‍മ്മശാസ്ത്ര നിയമം. ഭാര്യക്ക് പ്രയാസമാണെന്ന് തോന്നുന്ന സാഹചര്യങ്ങളിലും ലൈംഗികബന്ധം ഒഴിവാക്കുന്നതാണ് ഉത്തമം. അവരുമായി (ഭാര്യമാര്‍) നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുക എന്ന സൂറതുന്നിസാഇലെ ആയതിന്‍റെ വെളിച്ചത്തില്‍ പണ്ഡിതര്‍ ഇത് സമര്‍ത്ഥിക്കുന്നുണ്ട്.

ഗര്‍ഭസമയത്ത് ലൈംഗികമായി ബന്ധപ്പെടുന്നതിലൂടെ തന്‍റെ ഭാര്യക്കോ ഗര്‍ഭസ്ഥ ശിശുവിനോ ആരോഗ്യപ്രശ്നങ്ങളുണ്ടാവാന്‍ സാധ്യതകളുണ്ടോ എന്ന് പറയേണ്ടത് ഡോക്ടര്‍മാരാണ്. ഗര്‍ഭത്തിന്‍റെ ആദ്യമൂന്ന് മാസങ്ങളില്‍, ഗര്‍ഭം ഇളകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ആ കാലയളവില്‍ ലൈംഗിക ബന്ധം ഒഴിവാക്കുന്നതാണ് നല്ലതെന്നും ആരോഗ്യശാസ്ത്രം പറയുന്നു. ഗര്‍ഭം ഏഴ് മാസം പിന്നിട്ട ശേഷമുള്ള ലൈംഗിക ബന്ധവും ഏറെ ശ്രദ്ധിച്ചായിരിക്കണമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.

ചുരുക്കത്തില്‍ ഗര്‍ഭകാലത്തെ ലൈംഗികബന്ധത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്ഗര്‍ഭത്തിന്റെ ആറാഴ്ച മുതല്‍ 12 ആഴ്ച വരെയുള്ള സമയത്ത് ലൈംഗികബന്ധം ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്ഈ സമയത്ത് ബന്ധപ്പെട്ടാല്‍ അബോര്‍ഷന്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്മൂത്രത്തില്‍ പഴുപ്പുണ്ടാകുവാനുള്ള സാധ്യതയുള്ളതിനാല്‍ ഗര്‍ഭിണിയാണെന്ന് ഉറപ്പായിക്കഴിഞ്ഞാല്‍ അടുത്ത മൂന്നു മാസം ലൈംഗികബന്ധം പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്അതുപോലെ  പ്രസവത്തിനോടടുത്ത അവസാന മാസവും അത് ഒഴിവാക്കേണ്ടതാണ്. (ആരോഗ്യകരവും സന്തുഷ്ടവുമായ കുടുംബജീവിതം നയിക്കാന്‍ നാഥന്‍ തുണക്കട്ടെ.)

———————————————————————

Q:ആര്‍ത്തവ കാലത്ത്  ദിക്റും,  സ്വലാത്തും  ചൊല്ലാമോ? മന:പാടമുള്ള സൂറത്തുകള്‍ ഓതാമോ? പതിനഞ്ചു വക ഏട് തൊടുന്നതിനു വിരോധമുണ്ടോ?

Ans:ആര്‍ത്തവ കാലത്ത്  ഖുര്‍ആന്‍ ഓതലും തൊടലും ചുമക്കലും നിഷിദ്ധമാണ്. പതിനഞ്ചു വക ഏട്  ചുമക്കുന്നതിന് വിരോധമില്ല. എന്നാല്‍ ഖുര്‍ആനിലെ  ആയത്തുകള്‍ തന്നെ  ദിക്ര്‍ മാത്രം ഉദ്ദേശിച്ചു കൊണ്ട്  ആര്‍ത്തവകാരിക്ക് ഉച്ചരിക്കാവുന്നതാണ്, ഭക്ഷണം കഴിക്കുമ്പോള്‍ ബിസ്മി ചൊല്ലുക, ആപത്ത്  സംഭവിച്ചാല്‍ ഇന്നാലില്ലാഹി…… തുടങ്ങിയവ  ഉദാഹരണം. ദിക്റുകളും സ്വലാത്തുകളും എത്ര വേണ മെങ്കിലും ആര്‍ത്തവകാരിക്ക്  ചൊല്ലാവുന്നതാണ്.

———————————————————————

Q:ആര്‍ത്തവ സമയത്ത്  കൊഴിഞ്ഞ മുടി, വെട്ടി നീക്കിയ നഖം ഇവ എന്താണ് ചെയ്യേണ്ടത്? 

Ans:കൊഴിഞ്ഞുപോകുന്നവ  ഒന്നും ചെയ്യേണ്ടതില്ല, നീക്കുകയാണെങ്കില്‍ കുളിച്ചു ശുദ്ധിയായ ശേഷമായിരിക്കലാണ് ഉത്തമം. ഏതു സമയത്താണെങ്കിലും മുടിയും നഖവുമൊക്കെ  കുഴിച്ചിടുന്നത്‌  സുന്നത്താണ്.  സ്ത്രീകളുടെ നഖം, മുടി എന്നിവ ഔറത്തായതുകൊണ്ട്  കുഴിച്ചുമൂടുകയോ  മറ്റുനിലക്ക്  മറക്കുകയോ ചെയ്യുന്നത് നിര്ബന്ധമാകുന്നു.