സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 23 August 2014

അല്ലാഹു- ഭാഗം- 05

ചുരുക്കത്തിൽ, പ്രപഞ്ചമെന്ന നിവർത്തിവെച്ച പുസ്തകത്തിലെ ഓരോ വരിയും, നമ്മുടെ ശരീരവും, ഈ പ്രപ്രഞ്ചത്തിലെ ഓരോ കണികയും , നമ്മുടെ ചുറ്റുപാടുകളും, ശാസ്ത്ര പഠനങ്ങളും, ഖുർ‌ആനും, സത്യസന്ധനായ മുഹമ്മദ് നബിയും (സ)മുൻ പ്രവാചകന്മാരും, വേദ ഗ്രന്ഥങ്ങളും അല്ലാഹുവിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. അല്ലാഹുവിന്റെ സാന്നിദ്ധ്യം ഒരു വിശ്വാസകാര്യം മാത്രമല്ല ഒരു യാഥാർത്ഥ്യമാണെന്ന് നമുക്ക് ബോധ്യം വരുന്നു. നമുക്ക് പ്രപഞ്ച സൃഷ്ടാവും നാഥനുമായ അല്ലാഹുവിനോട് അടുത്ത ബന്ധം സ്ഥാപിക്കും. മാർഗ്ഗദർശനത്തിനു വേണ്ടി അവനോട് പ്രാർത്ഥിക്കാം. അല്ലാഹുവേ ഞങ്ങളെ നീ നേരയ വഴിയിൽ നയിക്കണമേ ! ഞങ്ങൾക്ക് നീ ഉപകാരപ്രദമായ അറിവുകൾ എത്തിച്ചുതരേണമേ !

സർവ്വലോക രക്ഷിതാവുമായി ബന്ധം സ്ഥാപിച്ചുകഴിഞ്ഞാൽ -അതാർക്കും എപ്പോഴും ചെയ്യാവുന്നതാണ്- ഭൂമി എത്ര നിസ്സാരം ! ജീവിതം എത്ര ക്ഷണികം !ഭൂമിയുടെ നിസ്സാരതയും ജീവിതത്തിന്റെ ക്ഷണികതയും അറിവിന്റെ പരിമിതിയും ഭൌതിക സുഖങ്ങളുടെ ആപേക്ഷികതയും കണക്കിലെടുക്കാതെ ഈ ലോകജീ‍വിതവും ഇതിലെ കിടമത്സരവുമാണ് ലോകത്തെ പ്രധാന കാര്യങ്ങൾ എന്നു ധരിക്കുന്നവൻ എത്ര വിഢിയാണ് !പ്രപഞ്ചം സൃഷ്ടിച്ച് പരിപാലിക്കുന്ന, എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന, സ്നേഹനിധിയായ, കരുണാവാരിധിയായ, മനുഷ്യന് യഥാർത്ഥ അറിവും മാർഗ്ഗദർശനവും നൽകാൻ കഴിവുള്ള, അല്ലാഹുവുമായി അടുക്കാൻ, ആ സാമീപ്യത്തിന്റെ ആനന്ദം അനുഭവിക്കാൻ അവസരമുണ്ടായിട്ടും അത് ശ്രദ്ധിക്കാതെ, ഭൌതിക കെട്ടുപാടുകളിൽ കെട്ടിമറിഞ്ഞ് അസ്വസ്ഥനായി, മന:ശാന്തി ലഭിക്കാതെ, യഥാർത്ഥ ജീവിതമെന്തെന്നറിയാത്ത, ജീവിച്ചു മരിക്കുന്നവർ എത്രമാത്രം നിർഭാഗ്യവാന്മാരാണ്.

ഏകദൈവത്വം പ്രപഞ്ചത്തിന്റെ വ്യാഖ്യാനവും ഉന്നതമായ ജീവിതമാർഗ്ഗവുമാകുന്നു. എല്ലാവിധ ഭീതികളിൽ നിന്നും മുക്തനായി, നിർഭയനായിത്തീരുന്ന അവസ്ഥ. ഏറ്റവും ഉയർന്ന് നിന്ന് കൊണ്ട് ലോകത്തേയും കഴിഞ്ഞകാല ചരിത്രത്തേയും, വരാൻ പോകുന്ന സംഭവങ്ങളേയും നോക്കിക്കാണുന്ന ഉന്നതമായ അവസ്ഥ. കളിമണ്ണിൽ നിന്നു ജനിച്ച മനുഷ്യൻ മാലാഖയേക്കാൾ ഉയർന്നുപോകുന്ന അവസ്ഥ . ഏകദൈവ ദർശനം കൊണ്ട് സിദ്ധിക്കുന്ന ദൈവിക സാമീപ്യം അനുഭവപ്പെടുന്ന ആ ഉന്നതമായ അവസ്ഥ എത്ര ആനന്ദദായകമാണ് ! ആ‍ അവസ്ഥയിലേക്ക് ഏതൊരു മനുഷ്യനും ഉയരാം. അതിലേക്കാണ് ഖുർ‌ആൻ ഓരോ മനുഷ്യനേയും ക്ഷണിക്കുന്നത്. ഇത് സമ്പൂർണ്ണവും സമഗ്രവുമായ ജീവിതവീക്ഷണമാണ്. ധ്യാനം മാത്രമല്ല പ്രവർത്തനവും കൂടിയാണിത്. അതിന്റെ സരണിയാണ് ഖുർ‌ആൻ കാണിച്ചുതരുന്നത്.

പ്രിയ സുഹൃത്തുക്കളെ, ഏക ഇലാഹായ അല്ലാഹുവിനെ കുറിച്ചുള്ള ഒരു ചെറിയ ചിന്ത മാത്രമാണ് ഞാൻ ഇവിടെ നിങ്ങൾക്ക് സ്നേഹത്തോടെ ഇട്ടു തന്നത്.

ഒരു പരീക്ഷണാർത്ഥം ഒറ്റക്കിരുന്ന് അർദ്ധ രാത്രി വിശാലമായ ആകാശങ്ങളിലേക്ക് നോക്കി മറ്റ് ദൈവങ്ങളെക്കുറിച്ചുള്ള ചിന്തകളൊക്കെ തൽക്കാലം മാറ്റി നിർത്തി ഈ കാരുണ്യവാനായ അല്ലാഹുവിനെ ഒരല്പ സമയം നിങ്ങളുടെ വിശാലമായ ഹൃദയത്തിലേക്ക് കൊണ്ട് വരിക, എന്നിട്ടു പറയുക അല്ലാഹുവേ എനിക്ക് സത്യം കാണിച്ചു തരേണമേ, എന്ന് ആ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കാതിരിക്കില്ല.

അല്ലാഹു ഉണ്ടെന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കി. ആ അല്ലാഹുവിന് ഉണ്ടാവേണ്ട നിർബന്ധ വിശേഷങ്ങളാണ്. അനാദ്യനായിരിക്കുക എന്നത്. തുടക്കം ഉണ്ടാവുക എന്നത് ദൈവികത്വത്തിനു നിരക്കുന്നതല്ല. അപ്പോൾ അനാദ്യനും ഉള്ളവനുമാണ് അല്ലാഹു. അതുപോലെ അവന്റെ മറ്റൊരു ഗുണമാണ് അന്ത്യമില്ലാത്തവൻ എന്നത്. പരിണാമത്തിനോ പരിവർത്തനത്തിനോ നാശത്തിനോ അവൻ വിധേയനായിക്കൂടാ. അവൻ സൃഷ്ടിയല്ലാത്തത് കൊണ്ട് അവനെ നശിപ്പിക്കാൻ ആരും ഉണ്ടാവുകയില്ല. അവന്റെ മറ്റൊരു വിശേഷണമാണ് അവൻ സർവ്വവിധേനയും സൃഷ്ടികളോട് വിപരീതനായിരിക്കുമെന്നത്. അതുകൊണ്ട് തന്നെ അവനെക്കുറിച്ച് എങ്ങനെ ? എപ്പോൾ ? എവിടെ ? എന്നൊക്കെയുള്ള ചോദ്യങ്ങൾ തന്നെ അപ്രസക്തമാണ്. അവൻ സ്ഥലകാല അതീതനാണ്. അവയൊക്കെ അവന്റെ സൃഷ്ടികളാണ്. അവയുണ്ടാകുന്നതിനു മുമ്പേ ഉള്ളവനും അവയെ പടച്ചവനും അവനാണ്. അതുകൊണ്ട് കാലമോ സ്ഥലമോ ആവശ്യമുള്ളവനല്ല അവൻ.

അതുപോലെ അവൻ സ്വയം നിലനിൽക്കുന്നവനും നിരാശ്രയനുമാണ്. ലോക രക്ഷിതാവായ അല്ലാഹുവിന് ആവശ്യങ്ങളില്ല, വിശപ്പില്ല, ദാഹമില്ല, ഉറക്കമില്ല.ഇതൊക്കെ സൃഷ്ടികളുടെ വിശേഷണങ്ങളാണ്. സ്വയം നിലനിൽ‌പ്പിനോ ആവശ്യങ്ങൾക്കോ മറ്റുള്ളവയെ ആശ്രയിക്കുന്നവൻ ദൈവമാകാൻ കൊള്ളില്ല.

ഏകത്വം എന്നത് അവന്റെ മറ്റൊരു വിശേഷണമാണ്. പരമാധികാരമുള്ള ഒരു സത്തയെ മാത്രമേ ദൈവമായി അംഗീകരിക്കാൻ കഴിയൂ. പരമാധികാരങ്ങളുള്ള ഒന്നിൽ കൂടുതൽ ശക്തികളുണ്ടായാൽ ഈ ലോകം നശിക്കാൻ കാരണമാകും. അതാണ് ബഹു ദൈവങ്ങൾ ഉണ്ടായിക്കൂടാ എന്നു പറയാൻ കാരണം.

سبحانك ما شكرناك حق شكرك يا الله فلك الحمد حتى ترضى



അവന്റെ മറ്റൊരു ഗുണമാണ് സർവ്വത്തിനും കഴിവുള്ളവൻ എന്നത്. സർവ്വ കഴിവിന്റേയും ഉടമക്ക് മാത്രമേ ദൈവമാകാൻ അവകാശമുള്ളൂ. മനുഷ്യന്റേയും മൃഗങ്ങളുടേയും മറ്റു സർവ്വ സൃഷ്ടികളുടേയും കഴിവുകൾ പരിമിതങ്ങളാണ്. എത്ര കഴിവുള്ളവനാണെങ്കിലും എന്തെല്ലാം യോഗ്യതകളുള്ളവനാണെങ്കിലും പ്രിയതമ തന്റെ കൺ‌മുമ്പിൽ കിടന്നു മരിക്കുമ്പോൾ ഏതു കൊലകൊമ്പനും നിസ്സഹായനാകുന്നു. ഒരു ജലദോഷം വന്നാൽ നാം ബലഹീനരാകുന്നു. അതുകൊണ്ടാണ് മനുഷ്യനോ പശുവോ കല്ലോ കരടോ ഒന്നും ദൈവമാകാൻ കൊള്ളില്ലെന്ന് പറയുന്നത്. അസ്തമിക്കുന്ന കഴിവിന്റെ ഉടമകൾക്ക് ദൈവമാകാൻ കഴിയില്ല. ചില മതങ്ങളിലെ ദൈവങ്ങൾ മരിച്ചു പോയി. അനങ്ങാപാറകളായി സ്വയം നീങ്ങാൻ പോലും കഴിയാതെ നോക്കുകുത്തിയായി നിൽക്കുന്നു. മറ്റു ചിലരുടെ ദൈവം കുരിശിലേറ്റപ്പെട്ടു. ഇവരെങ്ങിനെ ദൈവമാകും?! അതേസമയം മുസ്‌ലിംകളുടെ അല്ലാഹു അന്തസ്സോടെ അന്ത്യമില്ലാതെ അവസ്ഥാന്തരമില്ലാതെ, എന്നും സർവ്വാധിനാഥനായി, സർവ്വശക്തനായി നിലകൊള്ളുന്നു.

അവന്റെ മറ്റൊരു സുപ്രധാന വിശേഷമാണ് അറിവ് എന്നത്. ലോകത്തുള്ളതും ഉണ്ടായതും ഉണ്ടാകാനുള്ളതും എല്ലാം അറിയേണ്ടരീതിയിൽ അറിയുന്നവനാണവൻ. കൂടാതെ അവൻ സർവ്വത്ര കാര്യങ്ങളേയും കേൾക്കുന്നവനും കാണുന്നവനുമാണ്.

ചുരുക്കത്തിൽ സർവ്വലോക രക്ഷിതാവായ അല്ലാഹു അവന്റെ പ്രപഞ്ചത്തിൽ അല്ലാഹു ഉണ്ട് എന്നതിനും അവന്റെ അപാരമായ കഴിവുകളെയും അവനാണ് സൃഷ്ടാവ് എന്നതിന് ആവശ്യമായ തെളിവുകളും ഇഷ്ടം പോലെ സംവിധാനിച്ചു വെച്ചിട്ടുണ്ട്. നിർജീവ വസ്തുക്കളും ജീവനുള്ളവയും സസ്യങ്ങളും സർവ്വചരാചരങ്ങളും ബുദ്ധിയുള്ള മനുഷ്യരും ഒന്നടങ്കം പറയുന്നു لاإله إلا الله “ഒരിലാഹും ഇല്ല അല്ലാഹു അല്ലാതെ” ഓരോ കാലത്തിനും ആ കാലത്തെ മനുഷ്യരുടെ പുരോഗതിക്കനുസരിച്ചും പ്രപഞ്ചത്തിലൂടെ അവന്റെ സാന്നിദ്ധ്യത്തെ വിളിച്ചറിയിക്കുന്ന അൽഭുതങ്ങൾ ലോകത്തിന് വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു.

ഇത് സ്ഥിരപ്പെട്ടാൽ വരുന്ന ഒരു ചോദ്യമാണ് എങ്കിൽ പിന്നെ അല്ലാഹുവിനെ ആര് സൃഷ്ടിച്ചു എന്നത്. ആ ചോദ്യത്തിൽ തന്നെ അതിനുള്ള മറുപടിയുമുണ്ട്. അല്ലാഹു സൃഷ്ടാവാണ്. സൃഷ്ടാവാകുമ്പോൾ അവൻ സൃഷ്ടിയാവാൻ പാടില്ല. അവൻ ഒരു സൃഷ്ടിയായിരുന്നുവെങ്കിൽ അവന് സൃഷ്ടിക്കാൻ കഴിയില്ല. അതിന്റെ തെളിവാണ് മനുഷ്യൻ അവന്ന് നൽകപ്പെട്ട സർവ്വ കഴിവുകളുമുപയോഗിച്ചാൽ പോലും ഇല്ലായ്മയിൽ നിന്നും ഒരു വസ്തുവിനെ അവന്നുണ്ടാക്കാൻ സാധിക്കുന്നില്ലെന്നത്



اَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً *** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله
اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ عَلَى *** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِ


ഭൌതികഭൂമി മനുഷ്യന്റെ താൽക്കാലിക താമസ സ്ഥലമാണ്. മരണത്തോടെയവൻ പരലോകത്തേക്ക് നീങ്ങുകയായി.

ജീവിതകാലത്ത് ഭൂമിയിൽ അന്തസ്സും സന്തോഷവുമുണ്ടാകണം. മരണാനന്തരം പൂർണ്ണ വിജയം ലഭിക്കണം. ഇതാണിസ്‌ലാമിന്റെ ലക്ഷ്യം.

അതുകൊണ്ട് തന്നെ പല മതങ്ങളും അനുശാസിക്കുന്നത് പോലെ ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ ഇസ്‌ലാം കൽ‌പിക്കുന്നില്ല. ജീവിതത്തിന്റെ എല്ലാ സുഖങ്ങളും ബന്ധങ്ങളും അവഗണിച്ച് കേവലം പരലോകത്തിനു വേണ്ടി അദ്ധ്വാനിക്കണമെന്ന് ഇസ്‌ലാം നിർദ്ദേശിക്കുന്നില്ല. “പ്രത്യുത നിനക്കല്ലാഹു നൽകിയ അനുഗ്രഹങ്ങളിലൂടെ നീ പരലോക വിജയം നേടുക. അതേയവസരം ഐഹികലോകത്ത് നിന്റെ പങ്കിനെക്കുറിച്ച് നീ അശ്രദ്ധനായിരിക്കരുത്” എന്നാണ് ഖുർ‌ആൻ കൽ‌പിച്ചത്.

ഐഹികലോകത്ത് ഉത്തുംഗതയിലെത്തുന്നതോടെ പരലോകത്ത് ഉന്നത സ്ഥാനം നേടിയെടുക്കുകയാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. ഭൌതികലോകത്തെ പാടെ ത്യജിച്ചുകൊണ്ടുള്ള ആത്മീയജീവിതവും ആത്മീയ ചിന്തയെ വർജിച്ചുകൊണ്ടുള്ള ഭൌതികജീവിതവും ഇസ്‌ലാമിന് അന്യമാണ്. രണ്ടും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സംസ്കൃത സമൂഹമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്.


അല്ലാഹു മനുഷ്യനു സാധിക്കാത്തത് അവനോട് നിർബന്ധിക്കുകയില്ല. (ഖുർ‌ആൻ 2-286) നിന്റെ നാഥൻ ഒരാളോടും അക്രമം പ്രവർത്തിക്കുകയില്ല. (ഖുർ‌ആൻ 18-49)
ഇല്ലായ്മയിൽ നിന്നാണ് അല്ലാഹു ലോകത്തെ സൃഷ്ടിച്ചത്. ഒരു മുൻ മാതൃകയും ആരുടേയും സഹായവുമില്ലാതെ അതിവിസ്തൃതമായ ഈ അൽഭുത പ്രപഞ്ചത്തെ സൃഷ്ടിച്ച അല്ലാഹുവിന്റെ ശക്തി അപാരമാണ്. നിശ്ചിതകാലം വരെ പ്രപഞ്ചത്തിന് ഈ പ്രകൃതിയും ഘടനയും നിലനിൽക്കും. ഒരു ദിവസം എല്ലാം തകർന്നു തരിപ്പണമാകും. നക്ഷത്രങ്ങൾ ഉതിർന്നുവീഴുകയും സൂര്യപ്രഭ മങ്ങുകയും ചന്ദ്രൻ പിളരുകയും ആകാശം പൊട്ടിച്ചിതറുകയും ചെയ്യുന്ന അതിഭീകരമായൊരു ദിവസം വരാനിരിക്കുന്നു. ലോകാന്ത്യം. അന്ന് സർവ്വ ജീവജാലങ്ങളും മണ്ണിടിയും. എല്ലാം കഥാവശിഷ്ടമാകുന്നു. ആ ദിവസത്തിൽ മനുഷ്യരാരും ബാക്കിയുണ്ടാകില്ല. ആ രംഗം കാണാനും റിപ്പോർട്ട് ചെയ്യാനും ഒരാൾ പോലും ശേഷിക്കുകയില്ല.


اَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً *** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله
اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ عَلَى *** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِ


ഇതര ജീവജാലങ്ങളെപ്പോലെ ലോകാന്ത്യദിനത്തിലോ അതിന് മുമ്പോ മണ്ണടിഞ്ഞു കഴിഞ്ഞാൽ മനുഷ്യന്റെ കഥ കഴിഞ്ഞോ ? എങ്കിൽ ഈ മനുഷ്യനെന്ത് വിത്യാസം. മൃഗവും മനുഷ്യനും തമ്മിൽ എന്തന്തരം ? തീർച്ചയായും മനുഷ്യന് സവിശേഷതയുണ്ട്. മനുഷ്യൻ ഭൌതിക ലോകത്ത് നിയന്ത്രിത ജീവിതം നയിച്ചവനാണ്. അല്ലാഹുവിന്റെ നിയമങ്ങളംഗീകരിച്ചവനാണ്. അനേകം മോഹങ്ങളും അഭിലാഷങ്ങളും അല്ലാഹുവിന് വേണ്ടി കയ്യൊഴിച്ചവനാണ്. ഒരു പാ‍ട് സ്വപ്നങ്ങൾ ഭൂമിയിൽ വിട്ടേച്ച് കൊണ്ടാണ് അവൻ വിടപറഞ്ഞത്.

കുറ്റകൃത്യങ്ങളും മഹാപാപങ്ങളും ചെയ്ത്, കൊന്നും കവർന്നും ജീവിച്ചവർ, കുടിച്ചു മഥിച്ചു രമിച്ചു നടന്നവർ, നിയമങ്ങൾ അവഗണിച്ച് തള്ളിയവർ, ക്രൂരതയും ധിക്കാരവും കാട്ടി സമൂഹത്തെ ദ്രോഹിച്ചവർ-അത്തരക്കാരും മനുഷ്യരിലുണ്ട്. മദ്യമദിരാക്ഷികളുടെ അടിമകളായി സ്വഛന്ദം വിഹരിച്ചവരും സുകൃതരും സത്യവിശ്വാസികളുമായി അടങ്ങി ഒതുങ്ങി മാന്യരും ഭക്തരുമായി കഴിഞ്ഞവരും ഒരേ അവസ്ഥ പ്രാപിക്കുന്നത് കഴിയല്ല.

അതുകൊണ്ട് തന്നെ മനുഷ്യൻ പുനർജനിക്കും. ഇല്ലായ്മയിൽ നിന്നും പ്രപഞ്ചത്തെ മുഴുവൻ സൃഷ്ടിച്ച അല്ലാഹുവിന് മരിച്ചു മണ്ണടിഞ്ഞ മനുഷ്യരെ പുനർജനിപ്പിക്കാൻ എന്താണ് പ്രയാസം. “ ജീർണ്ണിച്ച അസ്ഥികളെ ആരാണ് ജീവിപ്പിക്കുക എന്നവൻ ചോദിക്കുന്നു. പറയുക . അവയെ ആദ്യം ഉണ്ടാക്കിയതാരോ അവൻ തന്നെയാണവയെ പുനർജനിപ്പിക്കുക. അവൻ സർവ്വശക്തനാണ് “ (വിശുദ്ധ ഖുർ‌ആൻ -യാസീൻ )
മരണാനന്തര ജീവിതത്തിലാണ് ഭൌതിക ലോകത്തെ കർമഫലങ്ങൾ ലഭിക്കുന്നത്. അവിടെ ഭൂമിയിലെ പ്രവർത്തനങ്ങൾ വിചാരണ ചെയ്യപ്പെടുന്നു. സുകൃതർക്ക് പ്രതിഫലമായി സ്വർഗീയ സൌകര്യങ്ങൾ ലഭിക്കുന്നു. ദുഷ്കർമ്മികൾക്ക് തങ്ങളുടെ ചെയ്തികൾക്കനിവാര്യമായ ശിക്ഷയും ലഭിക്കുന്നു. കഠിനകഠോരമായ ശിക്ഷയനുഭവിക്കാനവർ വിധിക്കപ്പെടുന്നു. ആഖിറത്ത്, വിചാരണയുടെ ലോകം എന്നൊകെ ആ ജീവിതകാലത്തെ വിശേഷിപ്പിക്കാം.

1) തൌഹീദ് –ഏകദൈവ വിശ്വാസം 2) രിസാലത്ത് -പ്രവാചകത്വം . 3) ആഖിറത്ത് – പരലോക വിശ്വാസം , ഈ മൂന്ന് കാര്യങ്ങളാണ് ഇസ്‌ലാമിക വിശ്വാസത്തിന്റെ മൂല തത്വങ്ങൾ.

വിശ്വാസ പ്രമാണങ്ങൾ ആറായി എണ്ണാം. 1) അല്ലാഹുവിൽ വിശ്വസിക്കുക. 2) മലക്കുകളിൽ വിശ്വസിക്കുക 3) ഗ്രന്ഥങ്ങളിൽ വിശ്വസിക്കുക 4) പ്രവാചകരിൽ വിശ്വസിക്കുക 5) വിധിയിൽ വിശ്വസിക്കുക 6) ലോകാന്ത്യ ദിനത്തിൽ വിശ്വസിക്കുക.


വിനയം, താഴ്മ, അനുസരണം എന്നെല്ലാം അർഥം നൽകപ്പെടുന്ന നാമമാണ് ഇസ്‌ലാം .ഇസ്‌ലാം മതത്തിന് ആ പേര് ലഭിച്ചത് അത് പ്രപഞ്ച സ്രഷ്ടാവിനു കീഴ്പ്പെടുകയും അവന്റെ കല്പനകൾ അനുസരിക്കുകയും ചെയ്യാൻ പഠിപ്പിക്കുന്ന മതമായതു കൊണ്ടാണ്

ലാ ഇലാഹ ഇല്ലല്ലാഹ്. മുഹമ്മദ് റസൂലുല്ലാഹ് അഥവാ “ അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതരാകുന്നു.” എന്ന വചനമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന ശില.

ഈ അടിസ്ഥാന ആദർശത്തിലാണ് ഇസ്‌ലാം നിലകൊള്ളിന്നത്. ഈ വചനങ്ങൾ ഉച്ചരിക്കുന്നവൻ മുസ്‌ലിമായി പരിഗണിക്കപ്പെടുന്നതാണ്. വിശ്വാസം മനസ്സിന്റെ പ്രവർത്തനങ്ങളിൽ ഒന്നാണ്. മാനസിക ദാർഢ്യതയോടെയാണിത് പ്രഖ്യാപിക്കേണ്ടത്. മനസ്സ് ഈ ആശയം അംഗീകരിക്കാതെ നടത്തുന്ന പ്രഖ്യാപനങ്ങൾ നിരർഥകങ്ങളാണ്. അത്തരക്കാരെ വിശ്വാസികളായി പരിഗണിക്കപ്പെടുന്നതല്ല. സ്വമേധയാ മനസിൽ ദൃഢീകരിച്ച് വേണം സത്യ വചനം ഉച്ചരിക്കാൻ .ആരുടെയെങ്കിലും നിർബന്ധത്തിനു വഴങ്ങിയോ അബോധാവസ്ഥയിലോ മൊഴിഞ്ഞാൽ അത് അസാധുവായിത്തീ‍രുന്നു

അത് കൊണ്ട് നിർബന്ധിത മതം മാറ്റം ഇസ്‌ലാമിന് അന്യമാണ്. അത് സാധ്യമേ അല്ല . ശാരീരിക പീഢനങ്ങളും ഭീഷണിയുമൊന്നും ഒരാളുടെ മനസ്സിലെ ആശയങ്ങൾ മാറ്റി എടുക്കാൻ സഹായകമല്ല. മനസ്സ് മാറാത്ത കാലത്തോളം, മനസ്സിൽ ഏകദൈവത്വവും, മുഹമ്മദ് നബി(സ) യുടെ പ്രവാചകത്വവും അംഗീകരിക്കാത്ത കാലത്തോളം ഒരാളും മുസ്‌ലിമാവുകയില്ല.

ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ് എന്ന വചനം മനസറിഞ്ഞു ഉച്ചരിക്കുന്നതോടെ ഒരാൾ വിശ്വാസികളുടെ സമൂഹത്തിൽ അംഗമായി. വിശ്വാസ പ്രഖ്യാപനത്തോടെ ഒരു പുതിയ ജീവിതമാണാരംഭിക്കുന്നത്. കഴിഞ്ഞ നിമിഷം വരെ താനനുഭവിച്ചിരുന്ന എല്ലാ ഉച്ചനീചത്വങ്ങളിൽ നിന്നും അസ്പൃശ്യതകളിൽ നിന്നും അവൻ മോചിതനായി. സ്നേഹ സാഹോദര്യങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും ശാദ്വല തീരത്തവൻ എത്തിച്ചേർന്നു. ഇനിയവൻ മുസ്‌ലിമാണ്. മുസ്‌ലിം സമുദായത്തിന്റെ ബാധ്യതകൾ അവന് ബാധകമായി. സമൂഹത്തിന്റെ എല്ലാ തലത്തിലും അംഗീകാരം അവന് ലബ്ധമായി.

ഈ വിശ്വാസത്തിന്റെ യാഥാർഥ്യവൽകരണത്തിനു വേണ്ടിയുള്ള കർമ്മങ്ങളിനി തുടരണം. ഇസ്‌ലാമിക അദ്ധ്യാപനങ്ങൾക്കനുസരിച്ച് ജീവിതത്തെ പുന‌:ക്രമീകരണം നടത്താൻ അവൻ തയ്യാറാകണം. വിശ്വാസ പ്രഖ്യാപനം കൊണ്ട് മാത്രം യഥാർത്ഥ മുസ്‌ലിമാകുന്നില്ല. വിശ്വാസത്തെ വാസ്തവീകരിക്കുന്നത് കർമ്മമാണ്. ഇസ്‌ലാം അനുശാസിക്കുന്ന ആരാധനകളും പെരുമാറ്റച്ചട്ടങ്ങളും പാലിക്കാൻ ഓരോ മുസ്‌ലിമും ബാദ്ധ്യസ്ഥനാണ്.
“ലാ ഇലാഹ ഇല്ലാല്ലാഹ് മുഹമ്മദുറസൂലുല്ലാഹ്” എന്ന വചനത്തിന്റെ ആദ്യാർധം ദൈവത്തിന്റെ ഏകത്വവും രണ്ടാം അർധം മുഹമ്മദ് നബി യുടെ പ്രവാചകത്വവുമാണ് പ്രഖ്യാപിക്കുന്നത്.

അണ്ഡകടാഹങ്ങളുടെ സ്രഷ്ടാവും അജയ്യശക്തിയുടെ ഉടമയും സർവ്വജ്ഞാനിയുമായ ഏക ഇലാഹിലുള്ള വിശ്വാസമാണ് മുസ്‌ലിമിന്റേത്. അല്ലാഹു ഏകനാണ്. അല്ലാഹുവിനല്ലാതെ മറ്റാർക്കും ആരാധന അർപ്പിക്കപ്പെടരുത്. ഏത് സാഹചര്യത്തിലും ബഹുദൈവാരാധാന ഏറ്റവും വലിയ പാപമായാണ് ഇസ്‌ലാം കാണുന്നത്.

അല്ലാഹു അവന്റെ സത്തയിലും കർമ്മങ്ങളിലും ഗുണത്തിലും ഏകനാണ്. അഥവാ അല്ലാഹു ഏകനും , ആദ്യമോ അന്ത്യമോ ഇല്ലാത്തവനും നിരൂപനുമാണ് . ഒരു സൃഷ്ടിയും അവനോട് തുല്യനല്ല. അല്ലാഹുവിന്റെതിന് തുല്യമായി ഗുണവിശേഷണങ്ങൾ സൃഷ്ടികൾക്കാർക്കുമില്ല. അല്ലാഹുവിന്റെ പ്രവൃത്തികൾ അവന്റെ സ്വന്തം കഴിവും തീരുമാനവുമനുസരിച്ചാണ്. സൃഷ്ടികളുടെത് അപ്രകാരമല്ല. സൃഷ്ടികളുടെ കഴിവത്രയും അല്ലാഹുവിന്റെ കഴിവും തീരുമാനവുമനുസരിച്ചാണ്.

അല്ലാഹുവാണ് പ്രപഞ്ചത്തിന്റെ നാഥൻ, അവനാണ് വസ്തുക്കളെ സൃഷ്ടിച്ചത്. അഖില വസ്തുക്കൾക്കും ആഹാരം നൽകുന്നതും സംരക്ഷിക്കുന്നതുമെല്ലാം അവൻ തന്നെ. അല്ലാഹുവിന്റെ ഉദ്ദേശങ്ങൾക്കനുസരിച്ചാണ് ലോകത്തെ എല്ലാ കാര്യങ്ങളും നടക്കുന്നത്. ജനന മരണങ്ങളും വിജയപജയങ്ങളും ഗുണദോഷങ്ങളുമെല്ലാം അല്ലാഹുവിന്റെ ഇംഗിതാനുസരണം സംഭവിക്കുന്നു. ഇതിലൊന്നും ആർക്കും ഒരു സൃഷ്ടിക്കും പങ്കാളിത്തമില്ല. അല്ലാഹുവിന്റെ ഇംഗിതത്തിനെതിരെ ആർക്കും ഒന്നും ചെയ്യാൻ സാധ്യമല്ല. ഒരു തരത്തിലുള്ള ദൌർബല്യങ്ങളും കഴിവുകേടും അല്ലഹുവിനില്ല. ഇതത്രെ ഇസ്‌ലാമിന്റെ ദൈവ വിശ്വാസം.
 
ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയാത്ത, ചലന ശേഷിയോ മറ്റു വ്യക്തിത്വങ്ങളോ ഇല്ലാത്ത ശിലാവിഗ്രഹങ്ങൾക്കോ , മനുഷ്യ ജന്തുവർഗങ്ങൾക്കോ, മനുഷ്യന്റെ സങ്കല്പ കഥാപാത്രങ്ങൾക്കോ, മനുഷ്യ ജന്തുവർഗങ്ങൾക്കോ, മനുഷ്യന്റെ സങ്കല്പ കഥാപാത്രങ്ങൾക്കോ, കലാകാരന്മാർ വരച്ചുണ്ടാക്കിയ ചിത്രങ്ങൾക്കോ ദൈവ പദവി വകവെച്ച് കൊടുക്കാനും അവക്ക് മുന്നിൽ തലകുനിക്കാനും മുസൽമാൻ തയ്യാറാല്ല. ബുദ്ധിയും വിവേകമുള്ളവരാരും അത്തരം ഒരു സാഹസത്തിനൊരുങ്ങുകയില്ല.

അല്ലാഹുവാണ് പ്രപഞ്ചത്തിന്റെ നാഥൻ. വിശാലമായ പ്രപഞ്ചത്തിലെ വിശിഷ്ട സൃഷ്ടി മാത്രമാണ് മനുഷ്യൻ. പ്രപഞ്ചത്തിൽ ഓരോ വസ്തുക്കൾക്കും പ്രകൃതിദത്തമായ ജീവിത രീതിയും ധർമ്മവുമുണ്ട്. സ്രഷ്ടാ‍വ് തന്നെ അവ നിശ്ചയിച്ച് കൊടുത്തിരിക്കുന്നു. മനുഷ്യന്റെ സ്ഥിതിയും അതു തന്നെ. പ്രപഞ്ചത്തിന്റെ ഭാഗമാ‍യ മനുഷ്യൻ എങ്ങിനെ ജീവിക്കണമെന്ന് , അവന്റെ ധർമ്മമെന്തെന്ന് സ്രഷ്ടാവ് തന്നെയാണ് നിർണയിക്കേണ്ടത്. ജീവിത നിയമങ്ങൾ നിർദ്ദേശിക്കാനുള്ള അവകാശം സ്രഷ്ടാവിന് മാത്രമാണ്. അത് കൊണ്ട് തന്നെ സ്രഷ്ടാവിന്റെ ആജ്ഞകൾ അംഗീകരിക്കാനും ബാദ്ധ്യസ്ഥനാണ് മനുഷ്യൻ.

സത്യ വാചകത്തിന്റെ ആദ്യാർധമായ ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിനെ കുറിച്ച് ചെറുതായി മുമ്പ് വിശദീകരിച്ചു. രണ്ടാം അർധം മുഹമ്മദ് നബി صلى الله عليه وسلم യിലുള്ള വിശ്വാസ പ്രഖ്യാപനമാണ്. മുഹമ്മദ് നബി صلى الله عليه وسلم ഒരു അസാധാരണ മനുഷ്യനായ അല്ലാഹുവിന്റെ അടിമയാണ്. മക്കയിലെ ഖുറൈശി കുടുംബത്തിൽ അബ്ദുല്ലയുടെയും ആമിനയുടെയും പുത്രനായി എ.ഡി 571 ഏപ്രിൽ 21 ന് നബി صلى الله عليه وسلم ഭൂജാതനായി. ജനനത്തിന് മുമ്പ് തന്നെ പിതാവ് അബ്ദുല്ല ഇഹലോക വാസം വെടിഞ്ഞിരുന്നു. പിന്നീട് പിതാമഹൻ അബ്ദുൽ മുത്തലിബും അദ്ധേഹത്തിന്റെ വിയോഗാനന്തരം പിതൃവ്യൻ അബൂത്വാലിബുമാണ് നബിയെ സംരക്ഷിച്ചത്.

നാല്പതാം വയസ്സിൽ അല്ലാഹുവിന്റെ രിസാലത്ത് ( പ്രവാചകത്വം ) നബിക്ക് ലഭിച്ചു. ജിബ്‌രീൽ എന്ന മലക്ക് മുഖേനയാണ് വഹ്‌യ് (ദിവ്യ വെളിപാട് ) ലഭിക്കുന്നത്. മാനവരാശിയുടെ നാനാവിധ പുരോഗതിക്കും വിജയത്തിനും വേണ്ടി അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന മാർഗദർശനങ്ങളാണ് വഹ്‌യ്. ആദ്യ മനുഷ്യൻ ആദം (അ) തന്നെ തനിക്ക് ലഭിക്കുന്ന വഹ്‌യ് അനുസരിച്ചാണ് പ്രവർത്തിച്ചത്. തന്റെ സമൂഹത്തെ ഇലാഹി പാതയിൽ ഉറപ്പിച്ച് നിറുത്തുവാനാവശ്യമായ അദ്ധ്യാപനങ്ങൾ സമൂഹത്തിനു നൽകി. ഓരോ സമൂഹത്തിലും അതാത് കാലത്തെ സാമൂഹിക സ്ഥിതിയും മനുഷ്യന്റെ മാനസിക പുരോഗതിക്കും അനുസരിച്ച് നിയമ നിർദ്ദേശങ്ങൾ അല്ലാഹു നൽകി. അത് പഠിപ്പിച്ച് കൊടുക്കാൻ പ്രവാചകരെയും നിശ്ചയിച്ചു.
 
നൂഹ്, ഇബ്‌റാഹിം, മൂസ, ഈസാ, ദാവൂദ്, സുലൈമാൻ عليهم السلام തുടങ്ങി ഒരു ലക്ഷത്തി ഇരുപതിനായിരത്തിലേറെ പ്രവാചകരെ അല്ലാഹു ഭൂമിയിൽ നിയോഗിച്ചു. അവരിൽ അന്ത്യ പ്രവാചകനും ഏറ്റവും ശ്രേഷ്ഠരുമാണ് മുഹമ്മദ് നബി صلى الله عليه وسلم

മുഹമ്മദ് നബി صلى الله عليه وسلم യുടെ ആഗമനത്തോടെ പ്രവാചക ശൃംഖല അവസാനിച്ചതു കൊണ്ട് നബി صلى الله عليه وسلم യുടെ വിയോഗത്തോടെ വഹ്‌യ് (ദിവ്യസന്ദേശം) കളും അവസാനിച്ചു. അല്ലാഹുവിന്റെ നിയമങ്ങൾ പൂർണ്ണാവും സാർവകാലികവുമായ വിധത്തിൽ നബി صلى الله عليه وسلم യിലൂടെ അവതീർണമായി. പ്രവാചകന്മാർക്ക് തങ്ങളുടെ പ്രബോധനത്തിന് പ്രധാനാവലംബമായി ഏതാനും ഗ്രന്ഥങ്ങളും അല്ലാഹു നൽകിയിട്ടുണ്ട്. മുഹമ്മദ് നബി صلى الله عليه وسلم ക്ക് നൽകിയ ഗ്രന്ഥമാണ് വിശുദ്ധ ഖുർ‌ആൻ. തൌറാത്ത്, സബൂർ, ഇഞ്ചീൽ എന്നിങ്ങനെ മൂന്ന് ഗ്രന്ഥങ്ങൾ മൂസാ നബി ,ദാവൂദ് നബി عليهم السلام എന്നിവർക്ക് യഥാക്രമം നൽകിയിട്ടുണ്ട്.


ഈ ഗ്രന്ഥങ്ങൾ അല്ലാഹു നൽകിയതാണെന്നതു കൊണ്ട് തന്നെ അവയിലുള്ളതെല്ലാം സത്യമാണ്. പക്ഷെ മുൻ‌കാല ഗ്രന്ഥങ്ങൾ അത് നൽകപ്പെട്ട പ്രവാചകരുടെ കാലശേഷം പുരോഹിതന്മാരുടെ കൈ കടത്തലിനും വെട്ടിത്തിരുത്തലുകൾക്കും വിധേയമായത് മൂലം അവയുടെ വിശ്വാസ്യത നഷ്ടപ്പെടുകയും അവക്ക് പ്രാമാണികത ഇല്ലാതാവുകയും ചെയ്തു. കാലാന്തരേണ ആ ഗ്രന്ഥങ്ങളുടെ യഥാർഥ കോപ്പി പോലും ലഭിക്കാതെ വന്നു. വിശുദ്ധ ഖുർ‌ആൻ പക്ഷെ , പൂർണ്ണവിശ്വസ്ഥതയോടെ നിലകൊള്ളുന്നു. ഒരക്ഷരം പോലും കൂട്ടാനോ കുറക്കാനോ കഴിയാത്ത ഘടനയും രചനാ വൈശിഷ്ട്യവുമുള്ള ഖുർ‌ആൻ ആധുനിക ലോകത്തെ എല്ലാ വെല്ലുവിളികളും നേരിടാനുള്ള ശക്തിയോടെ ഇന്നും നില കൊള്ളുന്നു.

ഇസ്‌ലാം പ്രകൃതിയുടെ മതമാണ്. ജീവിത ഗന്ധിയാണ്. ഭൂഖണ്ഡങ്ങളുടെയും കാലാവസ്ഥകളുടെയും മാ‍റ്റവും തലമുറകൾ തമ്മിലുള്ള അകലവും ഉൾകൊള്ളാൻ പര്യാപ്തമാണ് അതിന്റെ നിയമങ്ങളും തത്വസംഹിതകളും. ചിന്തയും ശാസ്ത്രവും കലയും സാഹിത്യവുമൊക്കെ ഇസ്‌ലാമിന്റെ ഭാഗമാണ് . വളരെ ലളിതമാണറിന്റെ നിയമസംഹിതകൾ. മാ‍നവരാശിയുടെ ഇഹപര വിജയം ലക്ഷ്യമാക്കികൊണ്ടുള്ള നിയമങ്ങൾ മൊത്തം മനുഷ്യരുടെ നിലനില്പും പുരോഗതിയുമാണ് ലക്ഷ്യമാക്കുന്നത്.


اَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً ** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله ** اَلْحَمْـدُ ِللهِ رَبِّ الْعَالَمِينَ عَلَى** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِ


കേവലം വിശ്വാസപ്രമാണങ്ങളിലോ ഏതാനും കര്മ്മലങ്ങളിലോ ഒതുങ്ങുന്നതല്ല ഇസ്‌ലാം. സമഗ്രവും സമ്പൂര്ണ്ണവവുമായ പ്രത്യയശാസ്ത്രമാണത്. തുല്യതയില്ലാത്ത നിയമവ്യവസ്ഥയും ഭരണ സംവിധാനവും ലളിതവും പ്രായോഗികവുമായ ആരാധനാ നിയമങ്ങളും സ്വഭാവസംസ്കരണ മുറകളും ഉച്ചനീചത്വങ്ങളില്ലാത്ത സാഹോദര്യ വ്യവസ്ഥിതിയും സാമുഹ്യശാസ്ത്രവും ശിക്ഷണ മുറകളുമാണത്. പ്രപഞ്ചത്തോളം വളരാനും കാലത്തെ അതിജീവിക്കാനും കഴിയുന്ന പടച്ചതമ്പുരാന്റെ ദര്ശമനമാണ് ഇസ്‌ലാം.

മനുഷ്യനിര്മ്മിംതമായ പ്രതിമകളുടെ, സങ്കല്പ്പ്ചിത്രങ്ങളുടെ മുന്നില്‍ തലകുനിച്ച് നിന്ദ്യനും നീചനുമാകുന്നതിനു പകരം അണ്ഡകാടാഹങ്ങളുടെ സൃഷ്ടാവിനെ ആരാധിച്ചു ഉന്നതങ്ങളിലെത്താനും മനുഷ്യനെ ഉത്തമ സൃഷ്ടിയായി കാണാനുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.


മാനസിക സംസ്കരണമാണ് ഇസ്‌ലാമിലൂടെ മനുഷ്യന്‍ നേടുന്നത്. സത്യവും ഋജുവുമായ സരണിയിലൂടെ ചലിക്കുവാന്‍ മനുഷ്യനെ തയ്യാറാക്കുന്നതിനു ശിര്ക്ക് (ബഹുദൈവാരാധന) , അഹങ്കാ‍രം, അസൂയ, അത്യാഗ്രഹം തുടങ്ങിയ ദുര്ഗുനണങ്ങളില്‍ നിന്ന് മനസ്സു മോചിതമാകേണ്ടതുണ്ട്. സംശുദ്ധ മനസ്സിലേ സല്കിര്മ്മ ത്വരയും താനല്ലാത്തവരെ ആദരിക്കാനും ആത്മാര്ത്ഥമമായി സ്നേഹിക്കാനുമുള്ള ശേഷിയുമുണ്ടാവുകയുള്ളൂ. അന്യരുടെ അവകാശങ്ങള്‍ ആദരിക്കുക, അവരുടെ വേദനകളില്‍ പങ്കുചേരുക, സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുക, മറ്റുള്ളവര്ക്ക്ക വേണ്ടി യത്നിക്കുക തുടങ്ങിയ സ്വഭാവങ്ങള്‍ നിര്മവല മനസ്സിന്റെ ഉടമയിലേ കാണുകയുള്ളൂ. മനുഷ്യത്വത്തിന്റെ പൂര്ത്തീ്കരണമാണ് സ്വഭാവ സംസ്കരണത്തിലൂടെ മനുഷ്യന്‍ നേടുന്നത്. വിശുദ്ധ ഖുര്‍‌ആന്‍ ഉന്നത സ്വഭാവത്തെ പ്രകീര്ത്തി ഹ്ചു. പ്രവാചകന്മാരെ വിശേഷിപ്പിച്ചു കൊണ്ടു പറഞ്ഞു. “അവര്ക്ക് നന്മ ചെയ്യാന്‍ ഞാന്‍ സന്ദേശമേകി” (ഖു.ശ 21-73)

പ്രവാചകന്‍ മുഹമ്മദ് നബി صلى الله عليه وسلم യെ വാഴ്ത്തിക്കൊണ്ട് ഖുര്‍‌ആന്‍ പറഞ്ഞു “നിശ്ചയം താങ്കള്‍ മഹത്തായ സ്വഭാവഗുണത്തിലാകുന്നു” (ഖു:ശ 4-68)

സല്‍‌സ്വഭാവം വിശ്വാസത്തിന്റെ പൂര്ണുതയായാണ് നബി صلى الله عليه وسلم വിശേഷിപ്പിച്ചത്. “വിശ്വാസികളില്‍ പൂര്ണതവിശ്വാസി അവരില്‍ കൂടുതല്‍ നല്ല സ്വഭാവക്കാരനാകുന്നു” (ഹദീസ്)


ഇസ്‌ലാം തന്നെ സല്‍‌സ്വഭാവമാണ്. പ്രവാചകന്റെ നിയോഗം തന്നെ സല്‍‌സ്വഭാവ പൂര്ത്തി ക്കുവേണ്ടിയാണെന്നാണ് നബി വചനം.