സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 28 August 2014

തിരു നബി (സ) വ്യക്തി വൈശിഷ്ട്യങ്ങൾ


عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَنَا سَيِّدُ وَلَدِ آدَمَ يَوْمَ الْقِيَامَةِ ، وَأَوَّلُ مَنْ يَنْشَقُّ عَنْهُ الْقَبْرُ ، وَأَوَّلُ شَافِعٍ وَأَوَّلُ مُشَفََّعٍ
.
(رواه الإمام مسلم رحمه الله

മഹനായ അബൂ ഹുറൈറ (റ) വിൽ നിന്നും നിവേദനം : തിരുനബി (صلى الله عليه وسلم ) പറഞ്ഞു. 'അന്ത്യനാളിൽ എല്ലാ മനുഷ്യരുടെയും നേതാവാണ്‌ ഞാൻ. പുനരുഥ്താനം ചെയ്യപ്പെടുന്നവരിൽ ആദ്യത്തവരും ഞാൻ തന്നെ. പ്രഥമ ശുപാർശകനും ,ശുപാർശ സ്വീകരിക്കപ്പെടുന്നവരിൽ ഒന്നാമത്തവരും ഞാനാണ്‌. (സ്വഹീഹ്‌ മുസ്‌ലിം 5893)

പ്രിയ സഹോദരന്മാരേ, ആ ഹബീബിന്റെ സ്മരണയിലായി നമുക്കുറക്കെ പാടാം..
ഏകദേശ സാരം :
എന്റെ രക്ഷിതാവേ, നാളെ പാപികളെ നരകത്തിൽ നിന്നും രക്ഷപ്പെടുത്തുന്ന മുഹമ്മദ്‌ നബി(صلى الله عليه وسلم ) തങ്ങളുടെ മേൽ നീ ഗുണം ചെയ്യേണമേ,

ഉന്നത സ്ഥാനീയനും പ്രപഞ്ചത്തിന്റെ അഭിമാനവുമായ അഹ്‌മദ്‌ നബിയുടെ ജന്മം കൊണ്ട്‌ അല്ലാഹു നമ്മെ ആദരിച്ചിരിക്കുന്നു.

എല്ലാ ഗുണങ്ങളും മേളിച്ചവരാണ്‌ മുഹമ്മദ്‌ നബി (صلى الله عليه وسلم ) അമ്പർ സുഗന്ധം വീശുന്നുണ്ടവിടുന്ന്.

ലോകത്തിനു മുഴുവനും കാരുണ്യമാണവർ, വിശ്വാസികൾക്ക്‌ അനുഗ്രഹമാണ്‌, മഹ്‌ശറിൽ ശുപാർശകനാണവിടുന്ന്,

സ്രഷ്ടാവായ അല്ലാഹു ഏറ്റവും പരിമളമായ രീതിയിൽ മദ്‌ഹ്‌ പറഞ്ഞ ഒരാളെക്കുറിച്ച്‌ സൃഷ്ടികൾ എന്തു മഹിമ പറയാനാണ്‌. ?

ത്വാഹാ നബിയെ സ്നേഹിക്കുന്നവരേ, അവിടുത്തെ ശഫാഅത്ത്‌ കൊണ്ട്‌ നിങ്ങൾ സന്തോഷിക്കൂ, നിശ്ചയം നാം ഹൗളുൽ കൗസറെന്ന പാനം കൊണ്ട്‌ അനുഗ്രഹിക്കപ്പെടും.

ആ ഹബീബിനെ പ്രേമിക്കുന്നവർക്കാണ്‌ സർവ്വ സന്തോഷവും, പൂർണ്ണ ചന്ദ്രനെപ്പോലെ അവരുടെ മുഖങ്ങൾ പ്രകാശിക്കും.

ഓ, സന്മാർഗത്തിന്റെ പതാക വാഹകരേ, പ്രഭയുള്ള റബീഅ് പോലെ അങ്ങയെ സ്മരിക്കുന്ന കാലത്തോളം അല്ലാഹു അങ്ങയ്ക്ക്‌ കാരുണ്യം ചൊരിയട്ടേ.


عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَنَا أَكْثَرُ الْأَنْبِيَاءِ تَبَعاً يَوْمَ الْقِيَامَةِ. وَأَنَا أَوَّلُ مَنْ يَقْرَعُ بَابَ الْجَنَّةِ (رواه الإمام مسلم رحمه الله

മഹാനായ അനസ് رضي الله عنه വിൽ നിന്നും നിവേദനം : തിരുനബി صلى الله عليه وسلم പറഞ്ഞു. “അന്ത്യ നാളിൽ അമ്പിയാക്കളിൽ വെച്ച് ഏറ്റവുമധികം അനുയായികളുള്ളവരും സ്വർഗവാതിൽ ആദ്യമായി തുറപ്പിക്കുന്നവരും ഞാൻ തന്നെ (സ്വഹീഹ് മുസ്‌ലിം )


എന്റെ രക്ഷിതാവേ, സർവ്വ സൃഷ്ടികളിലും ഉത്തമരായ നിന്റെ ഹബീബിന്റെ മേലിൽ നീയെന്നുമെന്നും സ്വലാത്തും സലാമും ചൊരിയേണമേ.

ഉന്നത് സ്ഥാനവും സൃഷ്ടികളിൽ അത്യുത്തമരുമായുള്ളവരേ, മഹത്വത്തിന്റെ ഉടമയായ അല്ലാഹു അങ്ങയുടെ മേൽ സ്വലാത്തും സലാമും വർഷിക്കട്ടെ.

അങ്ങയോടുള്ള സ്മരണ ഹൃദയാന്തരങ്ങളിൽ മധുരവും രസകരവുമായി നില നിൽക്കുന്ന കാലത്തോളം, മഹത്വത്തിന്റെ ഉടമയായ അല്ലാഹു അങ്ങയുടെ മേൽ സ്വലാത്തും സലാമും വർഷിക്കട്ടെ.

അങ്ങയെ ആക്ഷേപിച്ചവർക്ക് പൂർണ്ണമായും കണക്കുതീർത്ത് നൽകിയ, മഹത്വത്തിന്റെ ഉടമയായ അല്ലാഹു അങ്ങയുടെ മേൽ സ്വലാത്തും സലാമും വർഷിക്കട്ടെ.

ഉത്തമരായ പ്രവാചകർക്കിടയിൽ നിന്ന് അങ്ങയെ ഏറ്റവും പരിശുദ്ധനാക്കിയ, മഹത്വത്തിന്റെ ഉടമയായ അല്ലാഹു അങ്ങയുടെ മേൽ സ്വലാത്തും സലാമും വർഷിക്കട്ടെ.


عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَنَا أَوَّلُ النَّاسِ يَشْفَعُ فِي الْجَنَّةِ. (رواه الإمام مسلم رحمه الله

മഹാനായ അനസ് رضي الله عنه വിൽ നിന്നും നിവേദനം : തിരുനബി صلى الله عليه وسلم പറഞ്ഞു. “ ഉന്നത പദവികൾക്ക് വേണ്ടി സ്വർഗ്ഗത്തിൽ വെച്ച് ആദ്യമായി ശുപാർശ ചെയ്യുന്നവൻ ഞാനാണ് (മുസ്‌ലിം )


സൃഷ്ടികളിൽ ശ്രേഷഠനായ മഹാത്മാവേ, ഭയാനകമായ സംഭവം നടക്കുന്ന നാളിൽ (മഹ്‌ശറിൽ) അങ്ങല്ലാതെ എനിക്കാരു തുണ !?

ശിക്ഷകളുമായി ജഗന്നിയന്താവു പ്രത്യക്ഷനാകും നാൽ, ദൈവ ദൂതന്റെ മഹനീയ പദവി കാരണമായി എന്റെ ഞെരുക്കം ഇല്ലാതാവും.

ഇഹവും പരവും അവിടുത്തെ ഔദാര്യം. ‘ഖലമി’നെയും ‘ലൌഹി’നെയും കുറിച്ച് അങ്ങേക്കറിവുണ്ട്.

മനസ്സേ, മഹാ പാപങ്ങളെയോർത്ത് നിരാശപ്പെടാതെ. ചെറിയ കുറ്റങ്ങളെപ്പോലെ വലിയ കുറ്റങ്ങളും പൊറുക്കപ്പെടും.

എന്റെ രക്ഷിതാവ് അനുഗ്രഹങ്ങൽ പങ്കുവെക്കുമ്പോൾ എന്റെ അനുസരണക്കേടിന്റെ തോതനുസരിച്ചുള്ള വീതം എനിക്കും ലഭിച്ചേക്കും.

റബ്ബേ എന്റെ പ്രത്യാശയെ നിരാകരിക്കരുതേ. എന്റെ വിചാരണയെ നിരാശയുളവാക്കുന്ന വിധത്തിൽ കലാശിപ്പിക്കരുതേ.

പടച്ചവനേ ,ഇരു ഭവനങ്ങളിലും നിന്റെ അടിമകളോടു ദാക്ഷിണ്യം കാണിക്കുക. ആപത്ത് വരുമ്പോൾ കൈവിട്ടു പോകുന്ന ക്ഷമായാണെന്റേത്.

നിന്റെ അനുഗ്രഹത്തിന്റെ മേഘങ്ങൾ സദാ നീ നബി صلى الله عليه وسلم യുടെ മേൽ ശക്തിയായും ഇടമുറിയാതെയും വർഷിച്ചുകൊണ്ടിരുന്നാലും.


عن جابر بنِ عبدِ اللهِ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أُعطِيتُ خَمْساً لم يُعطَهُنَّ أَحَدٌ مِنَ الْأنْبِيَاءِ قَبْلِي: نُصِرْتُ بِالرُّعْبِ مَسِيرَةَ شَهْرٍ، وَجُعِلَتْ لِيَ الْأَرْضُ مَسْجِداً وَطَهُوراً، وَأُحِلََّتْ لِي الْغَنٰائِمُ، وَكَانَ النَّبِيُّ يُبعَثُ إِلى قَوْمهِ خَاصَّةً وَبُعِثتُ إِلى النَّاسِ كَافََّةً، وَأُعْطِيتُ الشَّفاعةَ (رواه الإمام البخاري رحمه الله.


മഹനായ ജാബിർ رضي الله عنه വിൽ നിന്നും നിവേദനം : തിരുനബി صلى الله عليه وسلم പറഞ്ഞു ‘ മുമ്പൊരു പ്രവാചകനും നൽകപ്പെടാത്ത അഞ്ച് വൈശിഷ്ട്യങ്ങൾ നൽകപ്പെട്ടവനാണ് ഞാൻ’

1) ശത്രുക്കളുടെ ഹൃദയത്തിൽ അല്ലാഹു ഭയം ഇട്ടുകൊടുത്ത് അവരെ നബി (സ)യുമായി ഒരു മാസക്കാലം സഞ്ചരിക്കേണ്ട ദൂരത്തേക്ക് അകറ്റി.

2) ഭൂമി നിസ്കാര യോഗ്യവും, മണ്ണ് ശുദ്ധീകരണ വസ്തുവുമാക്കപ്പെട്ടു.

3) യുദ്ധത്തിൽ കിട്ടുന്ന സമ്പത്തുകൾ അനുവദിക്കപ്പെട്ടു.

4) എല്ലാ മനുഷ്യർക്കും പ്രവാചകനായി നിയോഗിക്കപ്പെട്ടു.

5) ഏറ്റവും മഹത്വമേറിയതും വിശാലവുമായ ശുപാർശക്ക് അധികാരം നൽകപ്പെട്ടും (സ്വഹീഹുൽ ബുഖാരി, സ്വഹീഹ് മുസ്‌ലിം )

മഹനായ ഇമാം ഹദ്ദാദ് رحمه الله പാടിയ ഈ മനോഹര കാവ്യം നമുക്കും പാടാം.
ഏകദേശ സാരം :
എന്റെ രക്ഷിതാവേ, നാളെ പാപികളെ നരകത്തിൽ നിന്നും രക്ഷപ്പെടുത്തുന്ന മുഹമ്മദ് നബി صلى الله عليه وسلم തങ്ങളുടെ മേൽ നീ ഗുണം ചെയ്യേണമേ,

സുന്നത്തും നിരബന്ധമായ കാര്യങ്ങളുമായി അവതരിച്ച, മിന്നിത്തിളങ്ങുന്ന വിശുദ്ധ ഖുർ‌ആ‍ൻ, മനോഹരമായി പാരായണം ചെയ്ത പ്രവാചകരേ അങ്ങേക്ക് അല്ലാഹുവിന്റെ സ്വലാത്തുണ്ടായിരിക്കട്ടെ.

ലോകത്തെ മുഴുവനും അല്ലാഹുവിന്റെ പ്രകാശം കൊണ്ട് നന്മയിലേക്ക് നയിക്കുകയും നേർവഴി സിദ്ധിച്ചവരിൽ അത്യത്തമരുമായ പ്രവാചകരെ, അങ്ങേയ്ക്ക് അല്ലാഹുവിന്റെ സ്വലാത്തുണ്ടായിരിക്കട്ടെ.

പ്രവാചകരിൽ അത്യുത്തമരായവരേ, അങ്ങേയ്ക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ, അങ്ങ് ഞങ്ങളുടെ ഹബീബാണ്, ഞങ്ങളുടെ നേതാവും നിക്ഷേപവുമാണ്.




عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «بُعِثْتُ بِجَوَامِعِ الْكَلِمِ ، وَنُصِرْتُ بِالرُّعْبِ. فَبَيْنَا أَنَا نَائِمٌ أُوتِيتُ مَفَاتِيحَ خَزَائِنِ الْأَرْضِ فَوُضِعَتْ فِِي يَدِي
.

അബൂ ഹുറൈറ رضي الله عنه വിൽ നിന്നും നിവേദനം : തിരുനബി صلى الله عليه وسلم പറഞ്ഞു. ‘ഹ്രസ്വമായ വാക്കുകളിൽ അഗാധമായ ആശയമുൾക്കൊള്ളിക്കാനുള്ള വിശേഷസിദ്ധിയുമായാണ് എന്നെ നിയോഗിക്കപ്പെട്ടത്. ശത്രുക്കളുടെ ഹൃദയത്തിൽ ഭയം ഇട്ടുകൊടുത്ത് അല്ലാഹു എന്നെ സഹായിച്ചു.ഞാൻ ഉറക്കത്തിലായിരിക്കേ, ഭൂമിയുടെ ഖജനാവുകളുടെ താക്കോലുകൾ മുഴുവനും എന്റെ കയ്യിൽ നൽകപ്പെട്ടു (സ്വഹീഹുൽ ബുഖാരി, സ്വഹീഹ് മുസ്‌ലിം )

ബഹു.സിയാഉദ്ദീൻ അൽ-സ്വാബൂനി അൽമക്കി പാടിയ ഈ മനോഹര കാവ്യം നമുക്കുറക്കെ ചൊല്ലാം.

ഏകദേശ സാരം:

സ്വലാത്തുകളെക്കൊണ്ട് ദിവസങ്ങൾ സമ്പുഷ്ഠമാകുന്ന കാലത്തൊക്കെ തിരുനബി صلى الله عليه وسلم യുടെയും അവിടുത്തെ കുടുംബത്തിന്റെയും മേലിൽ പടച്ച തമ്പുരാൻ സ്വലാത്ത് വർഷിക്കട്ടെ,

എല്ലായ്പ്പോഴും നിങ്ങൾ നേർവഴി കാണിച്ചു തന്ന തിരു ദൂതരുടെ മേലിൽ സ്വലാത്ത് ചൊല്ലൂ.
ഏറ്റവും സമ്പൂർണ്ണമായ സ്വലാത്തുകൾ അവരുടെ മേലിൽ നിങ്ങൾ ഉരുവിടൂ.

അവിടുത്തെ എണ്ണമറ്റ് സമ്മാനങ്ങളെക്കൊണ്ടും ശഫാ‌അത്ത് കൊണ്ടും വിജയം വരിക്കാൻ അവിടുത്തെ കൂടുതൽ കൂടുതൽ സ്മരിക്കുകയും അവരുടെ മേലിൽ സ്വലാത്ത് ചൊല്ലുകയും ചെയ്യുക.

തന്റെ ഹബീബിന്റെ മേൽ സ്വലാത്ത് ചൊല്ലുന്നവർക്ക് അല്ലാഹു പത്ത് സ്വലാത്ത് പ്രതിഫലമായി നൽകും

നിശ്ചയം സ്രഷ്ടാവിന്റെ പക്കൽ നിന്നുള്ള സ്വലാത്ത്, അവന്റെ റഹ്‌മത്താണ്. എങ്കിൽ അല്ലാഹുവിന്റെ പക്കൽ നിന്നുള്ള പത്ത് റഹ്‌മത്ത് എന്തുമാത്രം മഹത്വമേറിയതായിരിക്കും.




عَنْ أَبِي مَالِكِ الْأَشْعَرِيِّ-رَضِيَ اللهُ عَنْهُ- قال: قال رسول الله صلى الله عليه وسلم "إِنَّ اللهَ أَجَارَكُمْ مِنْ ثَلاَثِ خِلاَلٍ أَنْ لاَ يَدْعُو عَلَيْكُمْ نَبِيُّكُمْ فَتَهْلِكُوا جمَيِعاً، وَأَنْ لاَ يَظْهَرَ أَهْلُ الْبَاطِلِ عَلَى أَهْلِ الْحَقِّ، وَأَنْ لاَ تَجْتَمِعُوا عَلَى ضَلاَلَةٍ"
(رواه أبوداود

മഹാനായ സ്വഹാബി സൌബാൻ (റ) പറയുന്നു. നബി(സ) പറഞ്ഞു. “ നിശ്ചയം അല്ലാഹു എനിക്ക് ഭൂമി മുഴുവനും കയ്യിൽ ചുരുട്ടിപ്പിടിക്കാനും പ്രപഞ്ചത്തിന്റെ എല്ലാ ഭാഗങ്ങളും നേരിൽ കാണാനും അവസരം തന്നു ഭൂമിയുടെ എല്ലാ മുക്ക് മൂലകളിലും എന്റെ സമുദായത്തിന് പിന്നീട് അധികാരം ലഭിക്കും. റോമാ ,പേർഷ്യൻ രാജ്യങ്ങളുടെ ഖജനാവുകൾ അധിനത്തിലായവരാണ് ഞാൻ. സമുദായത്തെ വ്യാപകമായ വരൾച്ച കൊണ്ട് നശിപ്പിക്കുകയില്ലെന്നും സമുദായത്തെ ഉന്മൂലനാശം ചെയ്യാൻ സത്യനിഷേധികൾക്ക് അവസരം കൊടുക്കുകയില്ലെന്നും അല്ലാഹു ഉറപ്പ് കൊടുത്തവർ (സ്വഹീഹ് മുസ്‌ലിം )



ഏകദേശ സാരം:
സൃഷ്ടികളിൽ ശ്രേഷ്ഠനാ‍യ മഹാത്മാവേ, ഭയാനകമായ സംഭവം നടക്കുന്ന നാളിൽ (മഹ്‌ശറിൽ) അങ്ങല്ലാതെ എനിക്കാരു തുണ ?


ദൈവ ദൂതന്റെ ശ്രേഷ്ടതയ്ക്ക് അറ്റമില്ല. പറയുന്നവനു തന്റെ വായകൊണ്ട് അത് പറഞ്ഞു തീർക്കുക സാധ്യവുമല്ല.

അവിടുത്തെ കുറിച്ച് നമുക്ക് ഏറിയാൽ അറിയുക അവിടുന്നു മനുഷ്യനും അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും ഉത്തമനും ആണെന്നത്രെ.

അവിടുത്തെ ദേഹത്തിനോട് തൊട്ടു നിൽക്കുന്ന മണ്ണിനൊക്കുന്ന സുഗന്ധതൈലമില്ല. അതു വാസനിക്കുന്നവർക്കും ചുംബിക്കുന്നവർക്കും മംഗളം.


عَنْ أَبِي مَالِكِ الْأَشْعَرِيِّ-رَضِيَ اللهُ عَنْهُ- قال: قال رسول الله صلى الله عليه وسلم "إِنَّ اللهَ أَجَارَكُمْ مِنْ ثَلاَثِ خِلاَلٍ أَنْ لاَ يَدْعُو عَلَيْكُمْ نَبِيُّكُمْ فَتَهْلِكُوا جمَيِعاً، وَأَنْ لاَ يَظْهَرَ أَهْلُ الْبَاطِلِ عَلَى أَهْلِ الْحَقِّ، وَأَنْ لاَ تَجْتَمِعُوا عَلَى ضَلاَلَةٍ"
(رواه أبوداود


മഹാനായ അബൂ മാലികുൽ അൻസാരി رضي الله عنه പറയുന്നു. നബി صل الله عليه وسلم പറഞ്ഞു. “ സമുദായത്തിനെതിരായി പ്രവാചകർ صل الله عليه وسلم പ്രാർത്ഥിക്കുകയോ അതുമൂലം അവർക്ക് ഉന്മൂല നാശം വരികയോ ചെയ്യില്ലെന്നും. സത്യത്തിന്റെ പാർട്ടിയെ അസത്യത്തിന്റെ പാർട്ടി തോത്പിക്കില്ലെന്നും. നബി صل الله عليه وسلم യുടെ സമുദായം മുഴുവനും വഴികേടിൽ ഒരുമിച്ച് കൂടുകയില്ലെന്നുമുള്ള മൂന്ന് സംരക്ഷണങ്ങൾ അല്ലാഹു നബിصل الله عليه وسلم യുടെ സമുദായത്തിന് നൽകി. (അബൂദാവൂദ് )


ഏകദേശ സാരം :
സൃഷ്ടികളിൽ ശ്രേഷ്ഠനായ മഹാത്മാവേ, ഭയാനകമായ സംഭവം നടക്കുന്ന നാളിൽ (മഹ്‌ശറിൽ) അങ്ങല്ലാതെ എനിക്കാരു തുണ ?

മുഹമ്മദ് നബി صل الله عليه وسلم സർവ്വ നേതാക്കളുടെയും നേതാവാണ്. അവിടുന്ന് ഉത്തമ സംസ്കാരങ്ങളുടെയും സ്വഭാവങ്ങളുടെയും ഉടമയാണ്.

മുഹമ്മദ് നബി صل الله عليه وسلم കാരുണ്യമാണ്. ഉത്തമ വൈശിഷ്ട്യങ്ങളുടെ ഉടമയാണ്. സൂറത്തുന്നൂറിലും ഖലമിലും അവിടുത്തെ മദ്‌ഹ് അല്ലാഹു പറഞ്ഞത് നീ കേട്ടില്ലയോ ?

നേർമാർഗത്തിലേക്ക് നയിക്കുന്ന തിരുനബി صل الله عليه وسلم യുടെ മേലിലും അവിടുത്തെ കുടുംബത്തിന്റെയും അനുചരന്മാരുടെയും മേലിലും തുടക്കത്തിലും അവസാനത്തിലും അല്ലാഹു സ്വലാത്ത് വർഷിക്കട്ടെ.




عَنِ ابنِ عَبّاسٍ رَضِيَ اللهُ عَنْهُمَا قالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ َأَنَا حَبِيبُ اللهِ وَلاَ فَخْرَ، وَأَنََا حَامِلُ لِوَاءِ الْحَمْدِ يَوْمَ الْقِيَامَةِ وَلاَ فَخْرَ، وَأَنَا أَوَّلُ شَافِعٍ وَأَوَّلُ مُشَفََّعٍ يَوْمَ الْقِيَامَةِ وَلاَ فَخْرَ، وَأَنَا أَوَّلُ مَنْ يُحَرِّكُ حِلَقَ الْجَنَّةِ فَيَفْتَحُ اللهُ لِي فَيُدْخِلُنِيهَا وَمَعِي فُقَرَاءُ المُؤْمِنِينَ وَلا فَخْرَ، وَأَنَا أَكْرَمُ الأَوَّلِينَ وَالْآخَرِينَ وَلاَ فَخْرَ (رواه الترمذي رحمه الله

ഇബ്നു അബ്ബാസ് رضي الله عنهما റിപ്പോർട്ട് ചെയ്യുന്നു. നബി صلى الله عليه وسلم പറഞ്ഞു. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവരാണ് ഞാൻ. അന്ത്യനാളിൽ ലിവാഹുൽ ഹംദ് (കീർത്തന പതാക) വഹിക്കുന്നവരും പ്രഥമ ശുപാർശകനും ശുപാർശ സ്വീകരിക്കപ്പെടുന്നവരിൽ ഒന്നാമത്തവനും ഞാനാണ്. ആദ്യമായി സ്വർഗത്തിന്റെ വട്ടക്കണ്ണികൾ ചലിപ്പിക്കുകയും സ്വർഗം തുറപ്പിക്കുകയും പാവപ്പെട്ട വിശ്വാസികൾക്കായി അതിൽ പ്രവേശിക്കുകയും ചെയ്യുന്നവരും ഞാൻ തന്നെ. മുൻ‌ഗാമികളിലും പിൻ‌ഗാമികളിലും വെച്ച് അല്ലാഹുവിങ്കൽ അത്യുത്കൃഷ്ട സ്ഥാനമുള്ളവരുമാണ് ഞാൻ. (തിർമിദി)



صلى الله وسلم عليك يا سيدي رسول الله

അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങ് പാവപ്പെട്ട സത്യവിശ്വാസികളെയുമായി സ്വർഗത്തിലേക്ക് പോകുമ്പോൾ ഈ പാപികളെയും കൂടെക്കൂട്ടാൻ മറക്കരുതേ.. ഞങ്ങളിതാ അങ്ങയുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നു




ഏകദേശ സാരം:

പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരും സൃഷ്ടികളുടെ കൂട്ടത്തിൽ അത്യുത്തമരുമായ മുസ്ഥഫാ നബിയുടെ മേലിൽ അല്ലാഹുവിന്റെ സ്വലാത്തും സലാമും പരിശുദ്ധമായ കാഴ്ചയുമുണ്ടാവട്ടേ,

ഈ പ്രവാചകൻ صلى الله عليه وسلم അല്ലാഹുവിന്റെയടുക്കൽ ഉന്നത സ്ഥാനീയരാണ്. മി‌അ്റാജിന്റെ രാത്രിയിൽ ജിബ്‌രീലിനു പോലും എത്തിപ്പിടിക്കാൻ കഴിയാത്തതാണത്.

കൊട്ടിയടക്കപ്പെട്ട സ്വർഗത്തിന്റെ വാതിൽ മറ്റാർക്കും തുറക്കപ്പെടുന്നതിനു മുമ്പ് ആദ്യമായി തുറക്കപ്പെടുന്നവരാ‍ണ് ഈ പ്രവാചകൻصلى الله عليه وسلم

ലിവാഹുൽ ഹംദ് വഹിക്കുന്നവരും ഒട്ടനേകം വൈശിഷ്ട്യങ്ങളുടെ ഉടമയുമാണ് ഈ പ്രവാചകൻ صلى الله عليه وسلم 


عَن أنسٍ رَضِيَ اللهُ عَنْهُ قالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَا أوَّلُهُمْ خُرُوجاً وَأَنَا قَائِدُهُمْ إِذَا وَفَدُوا، وَأَنَا خَطِيبُهُمْ إِذَا أَنْصَتُوا وَأَنَا مُشَفَِّعُهُمْ إِذَا حُبِسُوا، وَأَنَا مُبَشِّرُهُمْ إِذَا أَيِِسُوا. اَلْكَرٰامةُ وَالْمَفَاتِيحُ يَوْمَئِذٍ بِيَدِي، وَأَنَا أَكْرَمُ وَلَدِ آدَمَ عَلَى رَبّي (رواه الدارمي)

അനസ് رضي الله عنه വിൽ നിന്നും റിപ്പോർട്ട് ; നബി صلى الله عليه وسلم പറഞ്ഞു: ഖബ്‌റിൽ നിന്ന് പുനർജീവിക്കപ്പെടുമ്പോൾ ജനങ്ങളിൽ വെച്ച് ഏറ്റവും ആദ്യമായി പുറപ്പെടുന്നവർ ഞാനാണ്. ജനങ്ങൾ (മഹ്‌ശറയിൽ) അല്ലാഹുവിലേക്ക് മാർച്ച് ചെയ്യുമ്പോൾ അവർ അഖിലരുടെയും നായകരും ഞാനാണ്.
ജനങ്ങളെല്ലാം മൌനികളാകുമ്പോൾ അല്ലാഹുവിനോട് സംസാരിച്ച് ജനങ്ങൾക്ക് ശുപാർശയും മറ്റ് പരിഹാര മാർഗങ്ങളും നേടിക്കൊടുക്കുന്ന പ്രസംഗകരും ഞാൻ തന്നെ. ജനങ്ങളൾ തടഞ്ഞുവെക്കപ്പെടുമ്പോൾ അവരുടെ ആവലാതികൾ കേട്ട് അവർക്ക് വേണ്ടി ശുപാർശ ചെയ്യുന്നവനും ഞാനാണ്. അവർ നിരാശപ്പെടുമ്പോൾ അവർക്കെല്ലാമുള്ള സന്തോഷവാഹകരും ഞാനാണ്. അന്ത്യ നാളിൽ ബഹുമാനാദരവുകൾ, നന്മയുടെ താക്കോലുകൾ തുടങ്ങിയവയെല്ലാം വശത്തായവരും അല്ലാഹുവിന്റെയടുക്കൽ ജനങ്ങളിൽ വെച്ചേറ്റവും വലിയ മാന്യനും ഞാനാണ് ( ദാരമി)

പ്രിയരേ, വിശുദ്ധ ഖുർ‌ആൻ പറയുന്നത് കാണുക.
فَإِذَا جَاءتِ الصَّاخَّةُ .يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ .وَأُمِّهِ وَأَبِيهِ .وَصَاحِبَتِهِ وَبَنِيهِ .لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ
ഒടുവിൽ ആ കാതടപ്പിക്കുന്ന ശബ്ദമുയരുമ്പോൾ , അന്ന് മനുഷ്യൻ സ്വന്തം സഹോദരനിൽ നിന്നും മാ‍താവിൽ നിന്നും പിതാവിൽ നിന്നും പ്രിയതമയിൽ നിന്നും സ്വന്തം മക്കളിൽ നിന്നുപോലും ഓടിയകലുന്നു. അവരിലോരോരുത്തർക്കും അന്ന് താനല്ലാത്ത മറ്റാരെക്കുറിച്ചും വിചാരമുണ്ടാവുകയില്ല.” ( അദ്ധ്യായം 80 :അബസ 33-37 )

എന്ന് ഖുർ‌ആൻ വിശേഷിപ്പിച്ച ആ ഭയാനകമായ ദിവസത്തിലും നമുക്ക് വേണ്ടി പ്രസംഗിക്കാൻ ധൈര്യം കാണിക്കുന്ന തിരുനബി صلى الله عليه وسلم യെ നാമെങ്ങിനെ മറക്കും !!! അവിടുത്തെ ജന്മ ദിവസത്തെ നാമെങ്ങിനെ വിസ്മരിക്കും !!! ആരെന്തൊക്കെ പറഞ്ഞാലും പാപികളായ നമ്മുടെ രക്ഷക്ക് ആ നേതാവല്ലാതെ മറ്റൊരായും അവിടെകാണില്ല. ആ നേതാവിന്റെ മേലിൽ ഉറക്കെ ചൊല്ലൂ

اَلصَّلاةُ وَالسَّلاَمُ عَلَيْكَ يَا رَحْمَةً لِلْعَالَمِينْ
اَلصَّلاةُ وَالسَّلاَمُ عَلَيْكَ يَا شَفِيعَ الْمُذْنِبِينْ




عَن أبي هُرَيْرَةَ ، رَضِيَ اللهُ عَنْهُ قالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَا أوَّلُ مَنْ تَنْشَق عَنْهُ الْأرْضُ فأُكْسَى حُلََّةً مِنْ حُلَلِ الْجَنَّةِ ثُمَّ أَقُومُ عَنْ يَمِينِ الْعَرْشِ لَيْسَ أَحَدٌ مِنَ الْخَلاَئِق يَقُومُ ذَلِكَ الْمَقَامَ غَيْرِي (رواه الترمذي رحمه الله

അബൂ ഹുറൈറ رضي الله عنه വിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു. നബി صلى الله عليه وسلم തങ്ങൾ പറഞ്ഞു. “ഭൂമിയിൽ നിന്നും പുനരുത്ഥാനം ചെയ്യപ്പെടുന്നവരിൽ ആദ്യത്തവർ ഞാനായിരിക്കും. ശേഷം എന്നെ സ്വർഗത്തിലുള്ള വസ്ത്രങ്ങളിൽ നിന്ന് അണിയിക്കപ്പെടും. പിന്നീട് സൃഷ്ടികളിൽ മറ്റാർക്കും നിൽക്കാൻ കഴിയാത്ത സ്ഥാനമായ അർശിന്റെ വലഭാഗത്ത് ഞാൻ നിൽക്കും (തിർമിദി)

നോക്കൂ പ്രിയ സഹോദരന്മാരേ , നമ്മുടെ നേതാവിന്ന് അല്ലാഹുവിന്റടുക്കലുള്ള സ്ഥാനം !
ഏകദേശ സാരം:

എന്റെ രക്ഷിതാവേ, നാളെ പാപികളെ നരകത്തിൽ നിന്നും രക്ഷപ്പെടുത്തുന്ന മുഹമ്മദ് നബി صلى الله عليه وسلم തങ്ങളുടെ മേലിൽ നീ ഗുണം ചെയ്യണമേ,

അല്ലാഹു പ്രത്യേകം തിരഞ്ഞെടുത്ത തിരുനബി صلى الله عليه وسلم തങ്ങളുടെ മേലിൽ നിങ്ങൾ സ്വലാത്ത് ചൊല്ലൂ..കാരണം, കൊച്ചു കുട്ടികൾക്ക് പോലും നര ബാധിച്ചുപോകുന്ന ആ പുനർജന്മ ദിവസത്തിൽ അവിടുന്നാണ് ശുപാർശകർ.

പരമോന്നത ലക്ഷ്യം സാക്ഷാത്കരിക്കാനും രക്ഷയുടെ വീടായ സ്വർഗലോകത്ത് പ്രവേശിക്കാനും കാരണക്കാരായ തിരുനബി صلى الله عليه وسلم യുടെ മേലിൽ നിങ്ങൾ സ്വലാത്ത് ചൊല്ലൂ.

ആ നേതാവിന്റെ മേലിൽ നിങ്ങൾ സ്വലാത്തും സലാമും റഹ്‌മത്തിനു വേണ്ടിയുള്ള പ്രാർത്ഥനയും ചൊല്ലൂ..അത് മൂലം നിങ്ങൾ ബഹുമാനാദരവുകളുടെ ഹൌളുൽ കൌസറിന്റെ പാനത്തിനർഹരാവും.

وآخر دعوانا أن الحمد لله رب العالمين و

عَنْ أَبِي هُرَيْرَةَ ، رَضِيَ اللهُ عَنْهُ قالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «سَلُوا اللهَ لِي الْوَسِيلَةَ، قَالُوا يَا رَسُولَ اللَّهِ وَمَا الوَسِيلَةُ؟ قالَ أَعْلَى دَرَجَةٍ في الْجَنَّةِ لاَ يَنَاُلهَا إِلاََّ رَجُلٌ وَاحِدٌ أَرْجُوا أَنْ أكُونَ أَنَا هُوَ. (رواه الترمذي

അബൂ ഹുറൈറ رضي الله عنه വിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു. നബി صلى الله عليه وسلم പറഞ്ഞു. ‘നിങ്ങൾ അല്ലാഹുവിനോട് എനിക്ക് ‘വസീലത്ത്’ എന്ന പദവി ചോദിക്കുക. ഇതുകേട്ട സ്വഹാബത്ത് ചോദിച്ചു. ‘ അല്ലാഹുവിന്റെ പ്രവാചകരേ, എന്താണീ ‘വസീലത്ത്’ ? അവിടുന്നു പറഞ്ഞു. ‘സ്വർഗത്തിലുള്ള ഏറ്റവും വലിയ പദവിയും ഒരാൾക്ക് മാത്രം കിട്ടാൻ തരപ്പെട്ടതുമായ സ്ഥാനമാണത്. ആ ആൾ ഞാനാവട്ടേ എന്ന് ഞാനാശിക്കുന്നു. (തിർമിദി ) (ആ സ്ഥാനം ലഭിച്ചവരാണ് പ്രവാചർകർ صلى الله عليه وسلم )
അതേ, ഞങ്ങളുടേ എല്ലാ വിജയത്തിന്റെയും നിധാനമായ പ്രവാചകരേ, ഞങ്ങളിതാ അങ്ങേക്ക് വേണ്ടി ആ സ്ഥാനം ഇപ്പോഴും ചോദിക്കുന്നു. പാപികളായ ഞങ്ങളെ അങ്ങയുടെ ശഫാ‌അത്തിൽ ഉൾപ്പെടുത്തിയാലും.

പ്രിയ സഹോദരന്മാരേ, എപ്പോഴും നമ്മേ ഓർക്കുന്ന നമുക്ക് വേണ്ടി ശബ്‌ദിക്കുന്ന തിരുനബി صلى الله عليه وسلم യ്ക്ക് വേണ്ടി നമുക്കൊന്നായി ദു‌ആ ചെയ്യാം .
اَللَّهُمَّ آتِ مُحَمَّدَا نِ الْوَسِيلَةَ وَالْفَضِيلَةَ، وَابْعَثْهُ مَقاَماً مَحْمُودَا نِ الَّذِي وَعَدتَّهُ ، اَللَّهُمَّ يَا رَبِّ بَلِّغْهُ عَنَّا أَفْضَلَ السَّلاَمِ " اَلسَّلاٰمُ عَلَيْكَ أَيُّهَا النَّبِيُ وَرَحْمَةُ اللهِ وَبَرَكَاتُهُ ، وَصَلَّى اللهُ عَلَيْكَ كَثِيراً أَفْضَلَ وَأَكْمَلَ وَأَطْيَبَ مَا صَلَّى عَلَى أَحَدٍ مِّنَ الْخَلْقِ أَجْمَعِينَ " وَاجْزِهِ عَنَّا أَفْضَلَ مَا جٰازَيْتَ بِهِ النَّبِيَّ عَنْ أُمَّتِهِ يٰا رَبَّ الْعَالَمِينْ ، وَارْزُقْنَا شَفَاعَتَهُ يَوْمَ الْقِيَامَةِ إِنَّكَ لاٰ تُخْلِفُ الْمِيعَادَ







عَنْ عٰائِشةَ رَضِيَ اللهُ عَنْهَا قَالَتْ: قَالَ رَسُولُ اللهِِ صَلَّى اللهُ عَلَيْهِ وَسَلَّمَ: إِنََّ أَتْقَاكُمْ وَأَعْلَمَكُمْ بِاللهِ أَنَا.(رواه البخاري رحمه الله

മഹതി ആഇശ رضي الله عنها യിൽ നിന്ന് നിവേദനം: നബി صلى الله عليه وسلم പറഞ്ഞു. “ജനങ്ങളിൽ വെച്ച് അല്ലാഹുവിനെ ഏറ്റവും കൂടുതൽ ഭയപ്പെടുന്നവരും ഏറ്റവും കൂടുതൽ അല്ലാഹുവിനെ കുറിച്ച് അറിവുള്ളവരും ഞാനാണ് (ബുഖാരി )

നന്മ അനുശാസിക്കുകയും തിന്മ തടയുകയും ചെയ്യുന്ന നമ്മുടെ പ്രവാചകൻ صلى الله عليه وسلم , വിധിക്കാനും വിലക്കാനും അവിടുത്തേക്കാൾ പുണ്യവാനായി ആരുമില്ല

(പരലോകത്ത്) തുടരെത്തുടരെ വരുന്നതും ഭയാനകവുമായ വിപത്തുകളിൽ നിന്ന് ആളുകൾ ശുപാർശ തേടിച്ചെല്ലുന്ന പ്രിയങ്കരൻ അവിടുന്ന്.

അവിടുന്ന് അല്ലാഹുവിലേക്ക് വിളിച്ചു. അവിടുത്തെ മുറുകെ പിടിക്കുന്നവർ പൊട്ടാത്ത പാശം മുറുകെ പിടിച്ചു.

ആകാരത്തിലും പ്രകൃതിയിലും മറ്റ് പ്രവാചകന്മാരേക്കാൾ മീതെയാണവിടുന്ന്. അറിവിലും ശ്രേഷ്ഠതയിലും അവർ അവിടുത്തോ‍ടൊപ്പമെത്തുകയില്ല.

അവിടുത്തെ ജ്ഞാന സമുദ്രത്തിൽ നിന്ന് ഒരു കോരൽ, അല്ലങ്കിൽ ആ പേമാരിയിൽ നിന്ന് ഒരു തുള്ളി മാത്രമേ മറ്റുള്ളവർ സ്വന്തമാക്കിയിട്ടുള്ളൂ.

നബിയുടെ അതിർത്തിക്കപ്പുറം നിൽക്കുകയാണവർ. അറിവിന്റെ ഒരംശം, തത്വജ്ഞാനത്തിന്റെ ഒരടയാളം ആഗ്രഹിച്ചുകൊണ്ട്.

ആന്തരികതലത്തിലും ബാഹ്യതലത്തിലും പൂർണ്ണനത്രെ പ്രവാചകർ صلى الله عليه وسلم . മനുഷ്യകുലത്തിന്റെ സ്രഷ്ടാവ് അവിടുത്തെ പ്രിയപ്പെട്ടവനായി തെരെഞ്ഞെടുത്തിരിക്കുന്നു.



عَنْ أبي هريرة رَضِيَ اللهُ عَنْهُ قال: قال رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «بُعِثْتُ لأُتَمِّمَ مَكَارِمَ الْأَخْلاَقِ
.(رواه الإمام مالك رحمه الله في الموطأ

മഹാനായ അബൂ ഹുറൈറ رضي الله عنه വിൽ നിന്നും നിവേദനം : നബി صلى الله عليه وسلم പറഞ്ഞു ; “മാന്യമായ സഭാ‍വങ്ങളുടെ പൂർത്തീകരണത്തിനു നിയോഗിക്കപ്പെട്ടവരാണ് ഞാൻ (മുവഥ)



عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قال: قال رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: لِكُلِّ نَبِيٍّ دَعْوَةٌ مُسْتَجَابَةٌ فَتَعَجَّلَ كُلُّ نَبِيٍٍ دَعْوَتَهُ وَإِنِّي اِخْتَبَأْتُ دَعْوَتِي شَفَاعَةً لِأُمَّتِي يَوْمَ الْقِيَامَةِ (متفق عليه

മഹാനായ അബൂ ഹുറൈറ വിൽ നിന്നും നിവേദനം . നബി പറഞ്ഞു :“ എല്ലാ പ്രവാചകന്മാർക്കും ഉത്തരം ലഭിക്കുമെന്നുറപ്പ് കൊടുത്ത ഒരു പ്രാർത്ഥനയുണ്ട്. അവരെല്ലാം അത് നേരത്തെതന്നെ ഉപയോഗിച്ചുകഴിഞ്ഞു. എന്നാൽ ഞാൻ, ഉത്തരം കിട്ടുമെന്നുറപ്പുള്ള ഈ ദുആ എന്റെ ഉമ്മത്തിന്റെ ശുപാർശക്കായി മാറ്റി വെച്ചിരിക്കുകയാണ് (ബുഖാരി, മുസ്‌ലിം )

പ്രിയരേ, നമ്മേപ്പോലുള്ള പാപികളായ ഉമ്മത്തിനോടുള്ള അതിയായ സ്നേഹമാണ് തിരുനബി യെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ജീവിതത്തിൽ അനേകം പ്രയാസങ്ങളും പട്ടിണിയും പലവിധമുള്ള ഭീഷണികളും ശത്രുതയും അനുഭവിച്ചിട്ടും, ആ ദുആ തനിക്കോ തന്റെ കുടുംബത്തിനു വേണ്ടിയോ ,ശത്രുക്കൾക്കെതിരെയോ ഉപയോഗിക്കാതെ, ഉമ്മത്തിന്റെ രക്ഷക്ക് വേണ്ടി മാറ്റി വെച്ച തിരുനബി യെ നാം എത്ര സ്നേഹിച്ചാലും ആദരിച്ചാലും മതിയാവില്ല. അവിടുത്തെ അന്തമായി സ്നേഹിക്കുക. സ്ഥാനം വർദ്ധിക്കാൻ വേണ്ടി കഴിവിന്റെ പരമാവധി സ്വലാത്തും ദുആയും നിർവ്വഹിക്കുക. നമുക്കായി മാറ്റിവെച്ച ആശഫാ‌അത്ത് കൊണ്ട് രക്ഷപ്പെടുന്നവരിൽ നമ്മെയും അല്ലാഹു ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീൻ

 

الَّذِينَ يَتَّبِعُونَ الرَّسُولَ النَّبِيَّ الأُمِّيَّ الَّذِي يَجِدُونَهُ مَكْتُوبًا عِندَهُمْ فِي التَّوْرَاةِ وَالإِنْجِيلِ يَأْمُرُهُم بِالْمَعْرُوفِ وَيَنْهَاهُمْ عَنِ الْمُنكَرِ وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَآئِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَالأَغْلاَلَ الَّتِي كَانَتْ عَلَيْهِمْ فَالَّذِينَ آمَنُواْ بِهِ وَعَزَّرُوهُ
(وَنَصَرُوهُ وَاتَّبَعُواْ النُّورَ الَّذِيَ أُنزِلَ مَعَهُ أُوْلَـئِكَ هُمُ الْمُفْلِحُونَ
(سورة الأعراف 157


“തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന ഉമ്മിയ്യായ പ്രവാചകർ صلى الله عليه وسلم യെ പിൻപറ്റുന്നവരാരോ (അവരാണ് കാരുണ്യത്തിനർഹർ) ആ പ്രവാചകർ صلى الله عليه وسلم അവരോട് സദാചാരം കല്പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നു. ശുദ്ധ വസ്തുക്കൾ അവർക്കനുവദിച്ച് കൊടുക്കുകയും ചീത്ത വസ്തുക്കൾ അവരുടെ മേൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും പ്രവാചകർ صلى الله عليه وسلم ഇറക്കി വെക്കുന്നു. അതിനാൽ ആ പ്രവാചകനേ വിശ്വസിക്കുകയും പിന്തുണക്കുകയും സഹായിക്കുകയും അവർക്കവതരിച്ച വിശുദ്ധ ഖുർ‌ആ‍ൻ പിൻപറ്റുകയും ചെയ്തവരാരോ അവർ തന്നെ വിജയികൾ” (അ‌അ്‌റാഫ് 117 )


عَنْ سَيِّدِنَا أَنَسٍ رَضِيَ اللهُ عَنْهُ : أَنََّ رَجُلاً سَأَلَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنِ السَّاعَةِ فَقَالَ: مَتَى السَّاعَةُ؟ قَالَ: وَمَاذَا أَعْدَدْتَّ لَهَا؟ قَالَ: لاٰشَيْءَ ، إِلاَّ أَنِّي أُحِبُّ اللهَ وَرَسُولَهُ صَلَّى اللهُ عَلَيْهِ وَسَلَّمَ. فَقَالَ: أَنْتَ مَعَ مَنْ أَحْبَبْتَ. قَالَ أَنَسٌ رَضِيَ اللهُ عَنْهُ: فَمَا فَرِحْنَا بِشَيْءٍ كَفَرَحِنَا بِقَوْلِ النَّبيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ: "أَنْتَ مَعَ مَنْ أَحْبَبْتَ". قَالَ أَنَسٌ رَضِيَ اللهُ عَنْهُ: فَأَنَا أُحِبُّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلّمَ وَأَبَا بَكْرٍ رَضِيَ اللهُ عَنْهُ وَعُمَرَ رَضِيَ اللهُ عَنْهُ وَأَرْجُو أَنْ أَكُونَ مَعَهُمْ بِحُبِّي إِيَّاهُمْ ، وَإِنْ لَمْ أَعْمَلْ بِمِثْلِ أَعْمَالِهِمْ

اَلسَّلامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكاتُه
نَشْهَدُ أَنَّكَ قَدْ بَلَّغْتَ الرِّسَالَةَ وَأَدَّيْتَ الْأَمَانَةَ وَنَصَحْتَ الْأُمَّةَ وَجَاهَدتَّ فِي سَبِيلِ اللهِ حَتَّى أَتَاكَ الْيَقِينْ

തിരു ദൂതരെ ...! സലാം. അല്ലാഹുവിന്റെ ഇഷ്ട ഭാജനമേ ...സലാം..


اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يٰا سَيِّدِي يٰا رَسُولَ الله ، اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يٰا سَيِّدِي يٰا رَحْمَةً لِلْعٰالَمِينْ

അങ്ങയോട് ഏൽ‌പ്പിക്കപ്പെട്ട കാര്യം യഥാവിധി നിർവ്വഹിച്ചെന്ന് ഞങ്ങൽക്കുറപ്പാണ്. ദൌത്യം നിർവ്വഹിച്ചെന്നും പാവപ്പെട്ട ഞങ്ങളെപ്പോലുള്ള ഉമ്മത്തിന്റെ നന്മ എന്നും കാംക്ഷിച്ചെന്നും ,ഇലാഹീ മാർഗത്തിൽ കഠിന പ്രയത്നം ചെയ്തെന്നും ഞങ്ങൾ ദൃഢമായി വിശ്വസിക്കുന്നു.

جَزٰاكَ اللهُ عَنَّا خَيْرَ الْجَزٰٰاء

ഞങ്ങളുടെ നായകാ.. അങ്ങയെ ഞങ്ങൾ അളവറ്റു സ്നേഹിക്കുന്നു എന്ന യാഥാർത്ഥ്യത്തിനും അല്ലാഹു സാക്ഷിയാണ്. അങ്ങയുടെ ഇഷ്ടക്കാരെയും ഞങ്ങൾ സ്നേഹിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹവും മാപ്പും പരലോകത്ത് ലഭ്യമാകാനാണിതെല്ലാം ചെയ്യുന്നത്. അങ്ങയുടെ ഹുളുൽ കൌസറിലേക്ക് നയിക്കപ്പെടാനും തീരാദാഹത്തിനു ശാശ്വത ശമനം ലഭിക്കാനും ഞങ്ങൾ കൊതിക്കുന്നു.

പരിമളാത്മകമയ തിരുദൂതരുടെ ചരിത്രങ്ങൾ ആവർത്തിക്കുമ്പോഴെല്ലാം ഞങ്ങളാ അനുഭൂതിയിൽ ലയിക്കുന്നു. ആഘോഷ വേളയിൽ ആ സുഗന്ധ തൂവൽ സ്പർശം ഞങ്ങളുടെ ശരീരത്തിലൂടെ ഇഴയുന്നത് ഞങ്ങളറിയുന്നു. ഞങ്ങളുടെ മനസ്സിനെയത് അജയ്യമാക്കുന്നു. കുളിരേകുന്നു. . തന്നിമ്മിത്തം ഞങ്ങളിലെ നിശ്ചയ ദാർഢ്യത്തിനു മൂർച്ചയേറുന്നു. ഞങ്ങളുടെ കോശങ്ങളിൽ വിശ്വാസത്തിന്റെ ഇന്ധനം നിറയുകയാണ്. രൂപഭേതമില്ലാതെ കുറ്റമറ്റ നൂതനത്വം കടത്തിക്കൂട്ടാതെ ദുർമാർഗം കലർത്താതെ ഞങ്ങൾ ആ ജന്മം ആഘോഷിക്കുന്നു. ലോകത്തൊന്നാകെ സന്തോഷത്തിന്റെ അലയടിച്ച് ആ അദരണീയ ദിനങ്ങൾ കടന്നു പോകുന്നു.

ലോകത്തിന്റെ അന്ത്യം എന്നാ‍ണെന്ന് ചോദിച്ചു വന്ന ബദുവിനോട് തിരുദൂതർ صلى الله عيله وسلمപറയുകയുണ്ടായി .“ എന്നായാലും നീ എന്താണതിനു ഒരുക്കി വെച്ചത് ? അദ്ധേഹത്തിന്റെ നിർമ്മല ഹൃദയം തുറന്നു. മറുപടി പറയുന്നു. ‘ഏറെ നോമ്പും, നിസ്കാരവും, ദാനധർമ്മവുമൊന്നും ഞാൻ തയ്യാറാക്കിയിട്ടില്ല. പക്ഷെ ഞാൻ അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നു.” സ്നേഹത്തിന്റെ വില പ്രദർശിപ്പിക്കുന്ന അതിന്റെ ആഴവും പരപ്പും കാണിക്കുന്ന അതിന്റെ ഉപകാരം അടിവരയിട്ട് അതിലേക്കാകർഷിപ്പിച്ച്കൊണ്ട് അവിടുന്ന് ഇങ്ങിനെ പ്രതികരിച്ചല്ലോ.. “മനുഷ്യൻ അയാൽ ഇഷ്ടപ്പെടുന്നവരോടൊപ്പമാണ്” അതേ പ്രിയപ്പെട്ട പ്രവാചകരേ, ഞങ്ങളുമിതാ -അപാകതകളേറേയുണ്ടെങ്കിലും -അങ്ങയെ സ്നേഹിക്കുന്നു. ഈ പാപികളെയും അങ്ങയോടൊപ്പം കൂട്ടുമല്ലോ..!
ജന നായകർ തിരുദൂതരേ.. താങ്കൾക്ക് സ്വലാത്തും സലാമും ബർക്കത്തും നിറയട്ടേ..
*** ***


പ്രിയ വായനക്കാരേ, തിരുനബി صلى الله عيله وسلم യുടെ തിരു ചരിത്ര ദീപ സ്തംഭത്തിൽ നിന്നും കൊളുത്തിയ ദീപശിഖകളായിരുന്നു നാം ഈ ഒരു മാസം പങ്കുവെച്ചത്. പാരാവാരം പോലെ പരന്ന പ്രവാചക ദർശനങ്ങളുടെ വർണ്ണ രാജിയിൽ നിന്നുള്ള ഒരു നേർത്ത പ്രകാശധാര. ഹബീബ് (صلى الله عيله وسلم) യുടെ പൂങ്കാവനത്തിൽ വളർന്ന പുഷ്‌പ സമുഛയത്തിൽ നിന്നും അറുത്തെടുത്ത പൂവിതളുകൾ. പരിമളം പരത്തുന്ന ചരിത്ര നീലിമയിലെ മിന്നൽ പിണറുകൾ. സർവ്വ ശക്തനായ അല്ലാഹു നമ്മിൽ നിന്നത് സ്വീകരിക്കട്ടെ. ഇനിയും അനേകം റബീ‌ഉൽ അവ്വലുകൾ ആഘോഷിക്കാനും അവിടുത്തെ പ്രകീർത്തനങ്ങൾ പാടാനും എഴുതാനും പറയാനും ജീവിതത്തിൽ പകർത്താനും അവൻ തുണക്കട്ടെ. മരണപ്പെട്ടു പോയ നമ്മുടെ മാതാ-പിതാ -ഗുരു വര്യർക്കും കുടുംബത്തിനും മക്കൾക്കും അല്ലാഹു പൊറുത്തു കൊടുക്കട്ടെ. നമുക്കും അല്ലാഹു മാപ്പ് നൽകട്ടെ. നാളെ ഹബീബ് صلى الله عيله وسلم ന്റെ കൂടെ സ്വർഗ ലോകത്ത് ഒരുമിച്ച് കൂടാൻ അവൻ അനുഗ്രഹിക്കട്ടെ. آمين

اَللَّهُمَّ إِنَّا نُشْهِدُكَ أَنَّنَا نُحِبُّ رَسُولَكَ وَحَبِيبَكَ سَيِّدَنَا مُحَمَّداً صَلَّى اللهُ عَلَيْهِ وَسَلَّمَ◦ وَسَيِّدَنَا أَبَا بَكْرٍ رَضِيَ اللهُ عَنْهُ◦ وَسَيِّدَنَا عُمَرَ رَضِيَ اللهُ عَنْهُ◦ وَسَيِّدَنَا عُثْمَانَ رَضِيَ اللهُ عَنْهُ◦ وَسَيِّدَنَا عَلِيٍّ رَضِيَ اللهُ عَنْهُ◦ وَسَائِرَ الصَّحَابَةِ وَالصَّالِحِينَ رِضْوٰانُ اللهِ تَعَالَى عَنْ كُلِّ وٰاحِدٍ مِنْهُمْ أَجْمَعِينَ◦ وَنَسْأَلُكَ يَارَبَّنَا بِرَحْمَتِكَ وَفَضْلِكَ أَنْ تَحْشُرَنَا وَوٰالِدِينَا وَأَزْوٰاجِنَا وَأَوْلاَدِنَا وَقُرَّاءِ هٰذِهِ النَّشْرَةِ وَجَمِيعِ أَحْبَابِنَا مَعَهُمْ بِحُبِّنَا لَهُمْ وَإِنْ قَصُرَتْ أَعْمَالُنَا، إِنَّكَ عَلَى كُلِّ شَيْءٍٍ قَدِيرٌ◦ وَصَلَّى الله عَلَى سَيِّدِنَا مُحَمَّدٍ خَاتِمِ النَّبِيينَ وَإِمٰامِ الْمُرْسَلِينَ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ وَسَلاٰمٌ عَلَى الْمُرْسَلِينَ وَالْحَمْدُ ِلله رَبِّ الْعَالَمِينَ◦