സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 22 August 2014

ഖുതുബ മലയാളത്തിൽ എന്ന് സമർപ്പിക്കാൻ ഇതാ ഇമാം ഷാഫി(റ)യുടെ ഇബാറത്ത് മുഴുവനും, മൌലവി അപ്പുറവും ഇപ്പുറവും കട്ടത് അടക്കം....


كَلَامُ الْإِمَامِ فِي الْخُطْبَةِ أَخْبَرَنَا إِبْرَاهِيمُ بْنُ سَعْدٍ ، عَنِ ابْنِ شِهَابٍ ، قَالَ الشَّافِعِيُّ وَحَدِيثُ جَابِرٍ ، وَأَبِي سَعِيدٍ ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ لِرَجُلٍ دَخَلَ الْمَسْجِدَ وَهُوَ عَلَى الْمِنْبَرِ ، فَقَالَ : " أَصَلَّيْتَ ؟ فَقَالَ : لَا ، فَقَالَ : فَصَلِّ رَكْعَتَيْنِ ".

وَفِي حَدِيثِ أَبِي سَعِيدٍ ، فَتَصَدَّقَ الرَّجُلُ بِأَحَدِ ثَوْبَيْهِ ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : انْظُرُوا إِلَى هَذَا الَّذِي قَالَ الشَّافِعِيُّ : وَلَا بَأْسَ أَنْ يَتَكَلَّمَ الرَّجُلُ فِي خُطْبَةِ الْجُمُعَةِ ، وَكُلِّ خُطْبَةٍ فِيمَا يَعْنِيهِ ، وَيَعْنِي غَيْرَهُ بِكَلَامِ النَّاسِ ، وَلَا أُحِبُّ أَنْ يَتَكَلَّمَ فِيمَا لَا يَعْنِيهِ ، وَلَا يَعْنِي النَّاسَ ، وَلَا بِمَا يُقَبَّحُ مِنَ الْكَلَامِ ، وَكُلُّ مَا أَجَزْتُ لَهُ أَنْ يَتَكَلَّمَ بِهِ , أَوْ كَرِهْتُهُ فَلَا يُفْسِدُ خُطْبَتَهُ وَلَا صَلَاتَهُ 

അതില്‍ പറയുന്നത് എന്താണ്? ഖുതുബയില്‍ ഇമാം ജനങ്ങളോട് സംസാരിക്കുന്ന വിഷയം.!!!

كَلَامُ الْإِمَامِ فِي الْخُطْبَةِ
എന്നിട്ട് ഉദ്ധരിക്കുന്ന റിപ്പോര്‍ട്ട്‌ എന്താണ്?

നബി(സ) മിമ്പറില്‍ ആയിരിക്കുമ്പോള്‍ (അഥവാ ഖുതുബ ഓതി കൊണ്ടിരിക്കുമ്പോള്‍ ) ഒരു സ്വഹാബി കയറി വന്നു. നബി(സ) അദ്ദേഹത്തോട് ചോദിച്ചു. 'താങ്കള്‍ നിസ്കരിച്ചുവോ?' ഇല്ല എന്ന് മറുപടി പറഞ്ഞപ്പോള്‍ നബി(സ) കല്പിച്ചു. 'എങ്കില്‍ രണ്ടു റകഅത്ത്' നിസ്കരിക്കൂ' ............
അതെ പോലെ തന്നെ നബി(സ) ജനങ്ങളോട് ഖുതുബക്കിടയില്‍ സംസാരിച്ച മറ്റൊരു റിപ്പോര്‍ട്ടും ഉദ്ധരിക്കുന്നു...

എന്നിട്ടാണ് മൗലവി ഇവിടെ കൊണ്ട് വന്ന ഇബാറത്ത് വരുന്നത്.
അതാകട്ടെ മൌലവി ഇവിടെ മുഴുവനും കൊടുത്തിട്ടുമില്ല. മൗലവി ഇവിടെ കൊടുത്തത് ഇത്ര മാത്രം.


وَلَا بَأْسَ أَنْ يَتَكَلَّمَ الرَّجُلُ فِي خُطْبَةِ الْجُمُعَةِ ، وَكُلِّ خُطْبَةٍ فِيمَا يَعْنِيهِ ، وَيَعْنِي غَيْرَهُ بِكَلَامِ النَّاسِ ،


ജുമുഅയുടെ ഖുതുബയിലും മറ്റു ഖുതുബകളിലും ഇമാമിനോ മറ്റുള്ളവര്‍ക്കോ ആവശ്യമായ കാര്യങ്ങള്‍ സംസാരിക്കുന്നതിനു വിരോധമില്ല.
അപ്പോള്‍ അതാണ്‌ വിഷയം. ഖുതുബക്കിടയില്‍ ഇമാമിനോ ജനങ്ങള്‍ക്കോ ആവശ്യമായ കാര്യങ്ങള്‍ സാന്ദര്‍ഭികമായി അവരെ ഉണര്‍ത്തുന്നത് കൊണ്ട്, അത് ഖുതുബയില്‍ പെട്ടത് അല്ലെങ്കിലും അതില്‍ തെറ്റില്ല എന്നാണു ഇമാം അവര്‍കള്‍ അവിടെ പറയുന്നത്.... അതിനാണ് 'കലാമു ന്നാസ്' എന്ന് പറയുന്നത്.

അതിനെ കൊണ്ട് പോയി ഖുതുബ ജനങ്ങളുടെ ഭാഷയിലാക്കാന്‍ മൗലവി കളിച്ച കളിയാണ് ഇവിടെ കണ്ടത്....