സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Wednesday 27 August 2014

പെരുകുന്ന പിതൃത്വശങ്കകള്‍

പോറ്റിവളര്‍ത്തിയ ആള്‍ തന്നെയാണോ, ഒരുകാലത്ത് അമ്മയെ സ്നേഹിച്ചിരുന്നയാളാണോ തന്റെ യഥാര്‍ഥ പിതാവ് എന്നാണ് അയാള്‍ക്കറിയേണ്ടത്. വിവാഹത്തലേന്ന് താന്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട കാമുകനാണോ ഭര്‍ത്താവാണോ ആരാണ് കുഞ്ഞിന്റെ തന്തയെന്നാണ് രഹസ്യമായി അവള്‍ക്കറിയേണ്ടത്. ഭാര്യയുടെ അടിവയറ്റില്‍ വളരുന്നത് തന്റെയോ ഭാര്യാപിതാവിന്റെയോ ആരുടെ ബീജമെന്നാണ് ഭര്‍ത്താവിന്റെ സംശയം.
തിരുവനന്തപുരത്ത് രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ആരംഭിച്ചതിനുശേഷം അവിടെയെത്തുന്ന കേസുകെട്ടുകളുടെ സ്വഭാവം വിശദമാക്കുന്ന ചില രോഗലക്ഷണങ്ങളാണ് മുകളിലെഴുതിയത്. ഈ കേസുകള്‍ നമ്മുടെയൊക്കെ കുടുംബങ്ങളില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന വിശ്വാസത്തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി ദാമ്പത്യബന്ധങ്ങളില്‍ അപസ്വരങ്ങളുയരുമ്പോള്‍, അവിഹിതബന്ധങ്ങളില്‍ ജനിക്കുന്ന കുഞ്ഞിന്റെ പിതാവാരെന്ന ശങ്ക ഉയരുമ്പോള്‍ ലിറ്റ്മസ് പരിശോധനയിലൂടെ തെളിയിക്കുന്ന ഡി.എന്‍.എ ടെസ്റ്റിനു, മുമ്പ് ഹൈദരാബാദില്‍ പോകേണ്ടിയിരുന്നു. ഇപ്പോള്‍ തിരുവനന്തപുരത്ത് ഇത് ലഭ്യമായിരിക്കുന്നു. ബലാല്‍സംഗ കേസുകളിലും മറ്റും കുറ്റവാളിയെ കണ്ടെത്താന്‍ ഈ പരിശോധന സഹായകമായിട്ടുണ്ട്. മുപ്പതിനായിരം രൂപ ചെലവാക്കിയാല്‍ മതി അമ്മയുടെയും കുഞ്ഞിന്റെയും പിതൃത്വം ആരോപിക്കപ്പെട്ടയാളുടെയും രക്തം പരിശോധിച്ച്, കുഞ്ഞിന്റെ അച്ഛന്‍ ആരെന്ന് തെളിയിക്കുവാന്‍. പരിശോധനാവിധേയനായ പുരുഷന്റെ ജീന്‍ മുദ്ര, കു ഞ്ഞിലും കണ്ടെത്തിയാല്‍ അച്ഛന്‍ അയാളെന്നുറപ്പായി.
അമ്മയാണ് യാഥാര്‍ഥ്യം, പിതാവ് കേവലമൊരു വിശ്വാസമോ സങ്കല്‍പ്പമോ ആണെന്നാണ് നാം ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ ഏതൊരുവന്റെയും പിതൃത്വം നൂറ്റാണ്ടുകള്‍ കഴിഞ്ഞാല്‍ പോലും തെളിയിക്കാന്‍ കഴിയുമെന്ന് ഇന്നു ശാസ്ത്രത്തിന് ആത്മവിശ്വാസമുണ്ട്. ക്രിസ്തുവിന് ആയിരം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഈജിപ്ഷ്യന്‍ രാജാവ് റ്റുട്ടാന്‍ ഖാമുന്റെ മമ്മിയില്‍ നിന്ന് ജീന്‍ ചുരണ്ടിയെടുത്ത് രാജാവിന്റെ പിതാവ് അമന്‍ ഹോതേഷ് ആണോ അഖ്നാറ്റെന്‍ ആണോ എന്ന് ശാസ്ത്രജ്ഞന്മാര്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. നൂറ്റാണ്ടുകള്‍ ക്കുമുമ്പ് മരണമടഞ്ഞ നെപ്പോളിയനും സംഗീതജ്ഞനായ മൊസര്‍ട്ടും കൊല്ലപ്പെടുകയായിരുന്നുവെന്ന് ശാസ്ത്രജ്ഞന്മാര്‍ വാദിക്കുന്നതും ജനിതകശാസ്ത്രത്തിന്റെ ബലത്തിലാണ്.
‘തന്തയില്ലാത്തവനേ’ എന്നു വിളിച്ചാല്‍, വിളിച്ചവന്റെ കരണത്ത് കൈവെച്ചുപോകാത്ത ആരുമില്ല. (അമ്മയില്ലാത്തവനേ എന്ന് ആരും ആരെയും വിളിക്കാറില്ല.) തന്തക്ക് പിറക്കുകയെന്നത് സഹസ്രാബ്ദങ്ങളായി മനുഷ്യര്‍ കാത്തുസൂക്ഷിച്ചുപോരുന്ന വംശ ശുദ്ധിയുടെയും സദാചാരബോധത്തിന്റെയും നിഷ്കര്‍ഷയാണ്. വംശവൃക്ഷത്തിന്റെ വേരുകള്‍ അതിലാണ്. ജനിതകമായി നല്ലതും ചീഞ്ഞതുമായ പല അംശങ്ങളും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് വംശ ശുദ്ധിയുടെ അടിസ്ഥാനത്തിലാണ്. കുടുംബം എന്ന സാമൂഹ്യ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് തന്നെ ഇതാണ്. ബഹുഭര്‍ത്തൃത്വം നിലനിന്നിരുന്ന സംസ്കാരങ്ങളില്‍ മാത്രമേ പി തൃത്വം പ്രശ്നമല്ലാതിരുന്നിട്ടുള്ളൂ. പിതൃത്വത്തെക്കുറിച്ചുള്ള സന്നിഗ്ധാവസ്ഥ ആര്‍ക്കും സഹിക്കാനാവുകയില്ല. തന്റെ ഭാര്യയുടെ ഉദരത്തില്‍ വളരുന്ന കുഞ്ഞ് ജാരന്റേതാണന്നറിഞ്ഞാല്‍ ഒരു ഭര്‍ത്താവും പൊറുക്കുകയില്ല. അതവന്റെ പൌരുഷത്തെ നിരാകരിക്കലാണ്.പിതൃത്വത്തിന്റെ ഈ രഹസ്യാത്മക സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍, നാടകീയമായി നെയ്തെടുക്കപ്പെട്ട കലാസൃഷ്ടികള്‍ നിരവധിയാണ്.
സംശയരോഗം പോലുള്ള മാനസിക തകര്‍ച്ചകളില്‍ നിന്ന് പിതൃത്വ ശങ്കകള്‍ ഉയര്‍ന്നുവരാറുണ്ട്. വര്‍ധിച്ചു വരുന്ന പിതൃത്വശങ്കകള്‍, കേരളീയ കുടുംബങ്ങളില്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന വിശ്വാസ രാഹിത്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ബലാല്‍സംഗം പോലുള്ള സംഭവങ്ങളിലും അവിഹിതബന്ധങ്ങളിലും കുറ്റവാളിയെ കണ്ടുപിടിക്കാനും തെറ്റായാരോപിക്കപ്പെടുന്ന ജാരസംസര്‍ഗങ്ങളുടെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തി കുടുംബത്തെ തകര്‍ച്ചയില്‍നിന്നു രക്ഷിക്കുവാനും പിതൃത്വ പരിശോധനകള്‍ സഹായകം തന്നെയാണ്. എന്നാല്‍, രോഗഗ്രസ്തമായ നമ്മുടെ സമുദായത്തിലെ ശൈഥില്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന കണ്ണാടിക്കഷ്ണങ്ങളായി മാറുന്നു, രാജീവ് ഗാന്ധി സെന്ററിലെത്തുന്ന നൂറുകണക്കിനു കേസുകള്‍. കുടുംബകോടതികളും പോലീസും വനിതാകമ്മീഷനും നിര്‍ദ്ദേശിക്കുന്ന കേസുകളാണധികവും ഇവിടെ വരുന്നത്. എന്നാല്‍, അറിയപ്പെടാതെ പോകുന്ന സംഭവങ്ങള്‍ ഇതിനെക്കാളൊക്കെ ഏറെയാണ്.
എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്? വിവാഹപൂര്‍വ ലൈംഗികബന്ധങ്ങളും ദാമ്പത്യേതര രതിവേഴ്ചകളും പെരുകിക്കൊണ്ടിരിക്കുകയാണെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇണകളെ വെച്ചുമാറുന്ന മുതലാളിത്തസംസ്കാരവും വിവാഹം കഴിക്കാതെ തന്നെ സ്ത്രീ പു രുഷന്മാര്‍ ഒന്നിച്ചുകഴിയുന്ന പാശ്ചാത്യ സമ്പ്രദായങ്ങളും സ്വതന്ത്രതൂലികാസൌഹൃദങ്ങളും പെണ്‍വാണിഭങ്ങളും ജീര്‍ണ്ണവും രോഗബാധിതവുമായ ഒരു സമൂഹത്തില്‍ പകര്‍ച്ചവ്യാധിപോലെ വ്യാപിച്ചുകൊണ്ടിരിക്കുന്ന പ്രവണതകളാകുമ്പോള്‍ കുടുംബങ്ങളുടെ കെട്ടുറപ്പ് എങ്ങനെ തകരാതിരിക്കും?
ഭര്‍ത്താവിന്റെ പരസ്ത്രീ ഗമനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭാര്യമാര്‍, ജീവിതപങ്കാളിയുടെ ചാ രിത്യ്രം സുഹൃത്തുക്കളുമായി പങ്കിടുന്ന ഭര്‍ത്താക്കന്മാര്‍. ഇതെല്ലാം നമുക്കിതുവരെ കേട്ടുകേള്‍ വിയില്ലാത്തതാണ്. സ്വന്തം കുടുംബങ്ങളില്‍ നിന്നു തന്നെ പീഢഢിപ്പിക്കപ്പെടുന്ന സ്ത്രീത്വം, മധുവിധുവിന്റെ ലഹരി തീരും മുമ്പെ വേര്‍പിരിയേണ്ടിവരുന്ന ഇണകള്‍ ഇതൊക്കെ നാം ഇനിയും അംഗീകരിക്കാന്‍ മടിക്കുന്ന യാഥാര്‍ഥ്യങ്ങളാണ്. കപട സദാചാരത്തിന്റെ മുഖംമൂടികള്‍ അഴിച്ചുമാറ്റാതെ, അടിത്തറ ഇളക്കുന്ന വിശ്വാസത്തകര്‍ച്ചയില്‍ നിന്ന് നമ്മുടെയൊക്കെ കുടുംബങ്ങള്‍ക്ക് മോചനമില്ല. കുടുംബാന്തരീക്ഷത്തെ അസ്വസ്ഥവും കലുഷവും സംഘര്‍ഷ നിര്‍ഭരവുമാക്കിത്തീര്‍ക്കുന്നതില്‍ ദൃശ്യശ്രവ്യമാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കുവാന്‍ നമുക്ക് കഴിയുന്നില്ല. സര്‍വ്വോപരി, പരസ്പരവിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ചാലകശക്തിയിലാണ് കുടുംബം എന്ന രഥത്തിന്റെ ചക്രങ്ങള്‍ നീങ്ങുകയെന്ന് നാം മനസ്സിലാക്കുന്നില്ല.
പോറ്റിവളര്‍ത്തിയ ആള്‍ തന്നെയാണോ, ഒരുകാലത്ത് അമ്മയെ സ്നേഹിച്ചിരുന്നയാളാണോ തന്റെ യഥാര്‍ഥ പിതാവ് എന്നാണ് അയാള്‍ക്കറിയേണ്ടത്. വിവാഹത്തലേന്ന് താന്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട കാമുകനാണോ ഭര്‍ത്താവാണോ ആരാണ് കുഞ്ഞിന്റെ തന്തയെന്നാണ് രഹസ്യമായി അവള്‍ക്കറിയേണ്ടത്. ഭാര്യയുടെ അടിവയറ്റില്‍ വളരുന്നത് തന്റെയോ ഭാര്യാപിതാവിന്റെയോ ആരുടെ ബീജമെന്നാണ് ഭര്‍ത്താവിന്റെ സംശയം.
തിരുവനന്തപുരത്ത് രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ആരംഭിച്ചതിനുശേഷം അവിടെയെത്തുന്ന കേസുകെട്ടുകളുടെ സ്വഭാവം വിശദമാക്കുന്ന ചില രോഗലക്ഷണങ്ങളാണ് മുകളിലെഴുതിയത്. ഈ കേസുകള്‍ നമ്മുടെയൊക്കെ കുടുംബങ്ങളില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന വിശ്വാസത്തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി ദാമ്പത്യബന്ധങ്ങളില്‍ അപസ്വരങ്ങളുയരുമ്പോള്‍, അവിഹിതബന്ധങ്ങളില്‍ ജനിക്കുന്ന കുഞ്ഞിന്റെ പിതാവാരെന്ന ശങ്ക ഉയരുമ്പോള്‍ ലിറ്റ്മസ് പരിശോധനയിലൂടെ തെളിയിക്കുന്ന ഡി.എന്‍.എ ടെസ്റ്റിനു, മുമ്പ് ഹൈദരാബാദില്‍ പോകേണ്ടിയിരുന്നു. ഇപ്പോള്‍ തിരുവനന്തപുരത്ത് ഇത് ലഭ്യമായിരിക്കുന്നു. ബലാല്‍സംഗ കേസുകളിലും മറ്റും കുറ്റവാളിയെ കണ്ടെത്താന്‍ ഈ പരിശോധന സഹായകമായിട്ടുണ്ട്. മുപ്പതിനായിരം രൂപ ചെലവാക്കിയാല്‍ മതി അമ്മയുടെയും കുഞ്ഞിന്റെയും പിതൃത്വം ആരോപിക്കപ്പെട്ടയാളുടെയും രക്തം പരിശോധിച്ച്, കുഞ്ഞിന്റെ അച്ഛന്‍ ആരെന്ന് തെളിയിക്കുവാന്‍. പരിശോധനാവിധേയനായ പുരുഷന്റെ ജീന്‍ മുദ്ര, കു ഞ്ഞിലും കണ്ടെത്തിയാല്‍ അച്ഛന്‍ അയാളെന്നുറപ്പായി.
അമ്മയാണ് യാഥാര്‍ഥ്യം, പിതാവ് കേവലമൊരു വിശ്വാസമോ സങ്കല്‍പ്പമോ ആണെന്നാണ് നാം ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ ഏതൊരുവന്റെയും പിതൃത്വം നൂറ്റാണ്ടുകള്‍ കഴിഞ്ഞാല്‍ പോലും തെളിയിക്കാന്‍ കഴിയുമെന്ന് ഇന്നു ശാസ്ത്രത്തിന് ആത്മവിശ്വാസമുണ്ട്. ക്രിസ്തുവിന് ആയിരം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഈജിപ്ഷ്യന്‍ രാജാവ് റ്റുട്ടാന്‍ ഖാമുന്റെ മമ്മിയില്‍ നിന്ന് ജീന്‍ ചുരണ്ടിയെടുത്ത് രാജാവിന്റെ പിതാവ് അമന്‍ ഹോതേഷ് ആണോ അഖ്നാറ്റെന്‍ ആണോ എന്ന് ശാസ്ത്രജ്ഞന്മാര്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. നൂറ്റാണ്ടുകള്‍ ക്കുമുമ്പ് മരണമടഞ്ഞ നെപ്പോളിയനും സംഗീതജ്ഞനായ മൊസര്‍ട്ടും കൊല്ലപ്പെടുകയായിരുന്നുവെന്ന് ശാസ്ത്രജ്ഞന്മാര്‍ വാദിക്കുന്നതും ജനിതകശാസ്ത്രത്തിന്റെ ബലത്തിലാണ്.
‘തന്തയില്ലാത്തവനേ’ എന്നു വിളിച്ചാല്‍, വിളിച്ചവന്റെ കരണത്ത് കൈവെച്ചുപോകാത്ത ആരുമില്ല. (അമ്മയില്ലാത്തവനേ എന്ന് ആരും ആരെയും വിളിക്കാറില്ല.) തന്തക്ക് പിറക്കുകയെന്നത് സഹസ്രാബ്ദങ്ങളായി മനുഷ്യര്‍ കാത്തുസൂക്ഷിച്ചുപോരുന്ന വംശ ശുദ്ധിയുടെയും സദാചാരബോധത്തിന്റെയും നിഷ്കര്‍ഷയാണ്. വംശവൃക്ഷത്തിന്റെ വേരുകള്‍ അതിലാണ്. ജനിതകമായി നല്ലതും ചീഞ്ഞതുമായ പല അംശങ്ങളും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത് വംശ ശുദ്ധിയുടെ അടിസ്ഥാനത്തിലാണ്. കുടുംബം എന്ന സാമൂഹ്യ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് തന്നെ ഇതാണ്. ബഹുഭര്‍ത്തൃത്വം നിലനിന്നിരുന്ന സംസ്കാരങ്ങളില്‍ മാത്രമേ പി തൃത്വം പ്രശ്നമല്ലാതിരുന്നിട്ടുള്ളൂ. പിതൃത്വത്തെക്കുറിച്ചുള്ള സന്നിഗ്ധാവസ്ഥ ആര്‍ക്കും സഹിക്കാനാവുകയില്ല. തന്റെ ഭാര്യയുടെ ഉദരത്തില്‍ വളരുന്ന കുഞ്ഞ് ജാരന്റേതാണന്നറിഞ്ഞാല്‍ ഒരു ഭര്‍ത്താവും പൊറുക്കുകയില്ല. അതവന്റെ പൌരുഷത്തെ നിരാകരിക്കലാണ്.പിതൃത്വത്തിന്റെ ഈ രഹസ്യാത്മക സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍, നാടകീയമായി നെയ്തെടുക്കപ്പെട്ട കലാസൃഷ്ടികള്‍ നിരവധിയാണ്.
സംശയരോഗം പോലുള്ള മാനസിക തകര്‍ച്ചകളില്‍ നിന്ന് പിതൃത്വ ശങ്കകള്‍ ഉയര്‍ന്നുവരാറുണ്ട്. വര്‍ധിച്ചു വരുന്ന പിതൃത്വശങ്കകള്‍, കേരളീയ കുടുംബങ്ങളില്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന വിശ്വാസ രാഹിത്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ബലാല്‍സംഗം പോലുള്ള സംഭവങ്ങളിലും അവിഹിതബന്ധങ്ങളിലും കുറ്റവാളിയെ കണ്ടുപിടിക്കാനും തെറ്റായാരോപിക്കപ്പെടുന്ന ജാരസംസര്‍ഗങ്ങളുടെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തി കുടുംബത്തെ തകര്‍ച്ചയില്‍നിന്നു രക്ഷിക്കുവാനും പിതൃത്വ പരിശോധനകള്‍ സഹായകം തന്നെയാണ്. എന്നാല്‍, രോഗഗ്രസ്തമായ നമ്മുടെ സമുദായത്തിലെ ശൈഥില്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന കണ്ണാടിക്കഷ്ണങ്ങളായി മാറുന്നു, രാജീവ് ഗാന്ധി സെന്ററിലെത്തുന്ന നൂറുകണക്കിനു കേസുകള്‍. കുടുംബകോടതികളും പോലീസും വനിതാകമ്മീഷനും നിര്‍ദ്ദേശിക്കുന്ന കേസുകളാണധികവും ഇവിടെ വരുന്നത്. എന്നാല്‍, അറിയപ്പെടാതെ പോകുന്ന സംഭവങ്ങള്‍ ഇതിനെക്കാളൊക്കെ ഏറെയാണ്.
എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്? വിവാഹപൂര്‍വ ലൈംഗികബന്ധങ്ങളും ദാമ്പത്യേതര രതിവേഴ്ചകളും പെരുകിക്കൊണ്ടിരിക്കുകയാണെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇണകളെ വെച്ചുമാറുന്ന മുതലാളിത്തസംസ്കാരവും വിവാഹം കഴിക്കാതെ തന്നെ സ്ത്രീ പു രുഷന്മാര്‍ ഒന്നിച്ചുകഴിയുന്ന പാശ്ചാത്യ സമ്പ്രദായങ്ങളും സ്വതന്ത്രതൂലികാസൌഹൃദങ്ങളും പെണ്‍വാണിഭങ്ങളും ജീര്‍ണ്ണവും രോഗബാധിതവുമായ ഒരു സമൂഹത്തില്‍ പകര്‍ച്ചവ്യാധിപോലെ വ്യാപിച്ചുകൊണ്ടിരിക്കുന്ന പ്രവണതകളാകുമ്പോള്‍ കുടുംബങ്ങളുടെ കെട്ടുറപ്പ് എങ്ങനെ തകരാതിരിക്കും?
ഭര്‍ത്താവിന്റെ പരസ്ത്രീ ഗമനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭാര്യമാര്‍, ജീവിതപങ്കാളിയുടെ ചാ രിത്യ്രം സുഹൃത്തുക്കളുമായി പങ്കിടുന്ന ഭര്‍ത്താക്കന്മാര്‍. ഇതെല്ലാം നമുക്കിതുവരെ കേട്ടുകേള്‍ വിയില്ലാത്തതാണ്. സ്വന്തം കുടുംബങ്ങളില്‍ നിന്നു തന്നെ പീഢഢിപ്പിക്കപ്പെടുന്ന സ്ത്രീത്വം, മധുവിധുവിന്റെ ലഹരി തീരും മുമ്പെ വേര്‍പിരിയേണ്ടിവരുന്ന ഇണകള്‍ ഇതൊക്കെ നാം ഇനിയും അംഗീകരിക്കാന്‍ മടിക്കുന്ന യാഥാര്‍ഥ്യങ്ങളാണ്. കപട സദാചാരത്തിന്റെ മുഖംമൂടികള്‍ അഴിച്ചുമാറ്റാതെ, അടിത്തറ ഇളക്കുന്ന വിശ്വാസത്തകര്‍ച്ചയില്‍ നിന്ന് നമ്മുടെയൊക്കെ കുടുംബങ്ങള്‍ക്ക് മോചനമില്ല. കുടുംബാന്തരീക്ഷത്തെ അസ്വസ്ഥവും കലുഷവും സംഘര്‍ഷ നിര്‍ഭരവുമാക്കിത്തീര്‍ക്കുന്നതില്‍ ദൃശ്യശ്രവ്യമാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കുവാന്‍ നമുക്ക് കഴിയുന്നില്ല. സര്‍വ്വോപരി, പരസ്പരവിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ചാലകശക്തിയിലാണ് കുടുംബം എന്ന രഥത്തിന്റെ ചക്രങ്ങള്‍ നീങ്ങുകയെന്ന് നാം മനസ്സിലാക്കുന്നില്ല.