സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Sunday 17 August 2014

ലൈലത്തുല്‍ ബറാഅത്ത്

നിരവധി ശ്രേഷ്ടതകൾ ഉൾകൊള്ളുന്ന ഒരു മഹത്തായ ഒരു ദിവസമാണിത്. നബി(സ) തങ്ങൾ ആയിശ (റ) യുടെ വീട്ടിലായിരിക്കെ രാത്രിയുടെ പ്രധാന ഭാഗം കഴിഞ്ഞു ആയിശ (റ) ഉണർന്നപ്പോൾ നബി(സ) തങ്ങളെ വിരിപ്പിൽ കാണാനില്ല. മഹതി പെട്ടെന്ന്  എഴുന്നേറ്റു അന്വേഷണത്തിനിറങ്ങിയപ്പൊൽ നബി (സ) ജന്നത്തുൽ ബഖീയിൽ  പ്രാർതിക്കുന്നതായി കണ്ടു. ആയിശ (റ) അന്വേഷിച്ചിറങ്ങിയ കാര്യം അറിഞ്ഞ നബി (സ) ആയിശ (റ) യോട് പറയുന്നത് ശ്രദ്ദിക്കുക.ആയിശാ..ഇന്നത്തെ രാത്രി അള്ളാഹു തന്റെ പ്രത്യേകമായ റഹ്മത്ത് കൊണ്ട് ജനങ്ങളിലേക്ക് വെളിവാക്കുകയും ബനൂകൽബ് ഗോത്രക്കാരുടെ ആടിന്റെ രോമത്തിന്റെ എണ്ണത്തിനേക്കാൾ അധികം ജനതയ്ക്ക് അല്ലാഹു പൊരുത കൊടുക്കുന്നതുമാണ്‌. പ്രസ്തുത സംഭവം ശഅബാൻ പതിനഞ്ചാം രാവിനായിരുന്നു.

ബനൂകൽബ് ഗോത്രക്കാരുടെ ആടുകളുടെ രോമം പറയുവാൻ കാരണം ആ ഗോത്രത്തിനായിരുന്നു അപ്പോൾ ഏറ്റവും കൂടുതൽ ആടുകളുണ്ടായിരുന്നത്. അബു ഹുറൈറ(റ) നെ തൊട്ട് റിപ്പോര്ട്ട് ചെയ്ത മറ്റൊരു ഹദീസിൽ, വശീകരണം ചെയ്യുന്നവൻ,കണക്കു വെക്കുന്നവൻ, ശറഇയ്യായ  കാരണമില്ലാതെ പരസ്പരം വെറുത്ത് നിൽക്കുന്നവൻ, പലിശ തിന്നുന്നവൻ,വ്യഭിചാരി,മദ്യപാനി ,മാതാപിതാക്കളെ വെറുപ്പിക്കുന്നവൻ,ഏഷണിക്കാരൻ,കുടുംബ ബന്ധം മുറിക്കുന്നവൻ,എന്നിവരല്ലാത്ത എല്ലാ മുസ്ലിമിനും ,അള്ളാഹു പൊരുത കൊടുക്കുമെന്നും ,ഇത്തരം ദോഷികൾ ആ ദോഷങ്ങളെ ഉപേക്ഷിച്ചു തൗബ ചെയ്യുന്നത് വരെ പൊറുത്ത് കൊടുക്കുകയില്ലെന്നും വന്നിടുണ്ട്. അപ്പോൾ പ്രസ്തുത ദിവസം ഇബാദത്തുമായി ബന്ധമുള്ള ദിവസമാണെന്ന്  മനസ്സിലാക്കാമല്ലോ. മുന് കഴിഞ്ഞ മഹത്തുക്കൾ ആ ദിവസത്തിൽ നൊംബെടുക്കാറുണ്ടായിരുന്നു. പ്രസ്തുത ദിവസം അവർ വ്യത്യസ്ത ഉദ്ദേശങ്ങൾ കരുതി മൂന്ന് തവണ യാസീനും,പിന്നെ സൂറത്ത് ദുഖാനും ഓതാറുണ്ടായിരുന്നു.

عَنْ صَوْمِ مُنْتَصَفِ شَعْبَانَ كَمَا رَوَاهُ ابْنُ مَاجَهْ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ : { إذَا كَانَتْ لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا نَهَارَهَا } هَلْ هُوَ مُسْتَحَبٌّ أَوْ لَا وَهَلْ الْحَدِيثُ صَحِيحٌ أَوْ لَا وَإِنْ كَانَ ضَعِيفًا فَمَنْ ضَعَّفَهُ ؟.
  (فتاوي رملي٢/٧٩)( فَأَجَابَ ) بِأَنَّهُ يُسَنُّ صَوْمُ نِصْفِ شَعْبَانَ بَلْ يُسَنُّ صَوْمُ ثَالِثَ عَشَرِهِ وَرَابِعَ عَشَرِهِ وَخَامِسَ عَشَرِهِ وَالْحَدِيثُ الْمَذْكُورُ يُحْتَجُّ بِهِ ))

فتاوي رملي٢/٧٩)

ശഅബാൻ പകുതിയുടെ രാവ് വന്നാൽ നിങ്ങൾ നിസ്കരിക്കുക. അതിന്റെ പകല നിങ്ങൾ വ്രതം അനുഷ്ടിക്കുകയും ചെയ്യുക എന്നാ ഹദീസിനെ പ്രമുഗ ഹദീസ്  പണ്ഡിതൻ ഇബ്നു മാജ റിപ്പോർട്ട്‌ ചെയ്തത് പോലെ ശഹബാൻ 15 നു നോമ്പ് സുന്നതുണ്ടോ? ഹദീസ് ആധികാരികമാണോ? എന്നാ ചോദ്യത്തിന് ഇമാം റാംലി ഇപ്രകാരം മറുവടി നല്കി ,ശഅബാൻ  പകുതിയുടെ നോമ്പ് സുന്നത്താണ് മാത്രമല്ല. 13,14,15 എന്നീ ദിവസങ്ങളിലും നോമ്പ് സുന്നത്താണ്. പ്രസ്തുത ഹദീസ് അതിനു തെളിവായി ഉദ്ദരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പ്രമുഖ പണ്ഡിതൻ മുഹമ്മദ്‌ മുർത്തളാ സബീദി പറയുന്നു ബറാഅത് രാവിനെ സല്കര്മ്മം കൊണ്ട് സജീവമാക്കൽ  മുന്കാമികളിൽ  നിന്ന് പിങ്കാമികൽക്കു  ലഭിച്ചതാണ്. തന്നെയുമല്ല അന്നേ ദിവസം സൂരത് യാസീൻ പാരായണം ചെയ്ത്  ആയുസ്സ് , ഭക്ഷണം എന്നിവയിൽ ബർകത്ത് ഉണ്ടാകാൻ വേണ്ടിയും ഹുസ്നുൽ ഖാതിമക്ക് വേണ്ടിയും അല്ലാഹുവിനോട് അവൻ പ്രാർതിക്കണം.(إتحاف السادة المتقين ٣/٤٢٧)

وأما ليلة النصف فقد روي في فضلها أحاديث وآثار ونقل عن طائفة من السلف أنهم كانوا يصلون فيها فصلاة الرجل فيها وحده قد تقدمه فيه سلف(فتاوي ابن تيمية ٤٣/٨٠)

ഇബ്നു തൈമിയ്യ പറയുന്നു ശഅബാൻ പകുതിയുടെ ശ്രേഷ്ടത വ്യക്തമാക്കുന്ന ധാരാളം ഹദീസുകൾ റിപ്പോർട്ട്‌ ചെയ്തിടുണ്ട് .മുന്ഗാമികളിൽപെട്ട ഒരു വിഭാഗം ശഅബാൻ പതിനഞ്ചാം രാവിൽ നിസ്കാരം നിർവഹിക്കുകയാണെങ്കിൽ അതിൽ മുന്ഗാമികളിൽ നിന്ന് മാതിർകയും തെളിവും ഉണ്ട് (ഫതാവാ ഇബ്നു തൈമിയ്യ 43/80)

ചുരക്കത്തില്‍ ബറാഅത്ത് രാവും അതിന്‍റെ പകലും ആരാധനാ      കര്‍മ്മങ്ങള്‍ ചെയ്യുവാന്‍  ഏറ്റവും നല്ല സമയവും  ദിവസവും മാണെന്ന് അതില്‍ വിര്‍വ്വഹിക്കപ്പെടുന്ന  അമലുകള്‍ക്ക് പ്രത്യേകം പുണ്യമുണ്ടെന്നും ഖുര്‍ആന്‍-സുന്നത്ത്-പൂര്‍വ്വീക   ചര്യ  തുടങ്ങിയവയിലൂടെ തെളിഞ്ഞിരിക്കെ  അതിനെ  ശിര്‍ക്കും  കുഫ്റും  ബിദ്അത്തുമാക്കി  പരിഹസിച്ചു    തള്ളുന്ന പുത്തന്‍ വാദക്കാരുടെ ശര്‍റില്‍  നിന്നും  നമ്മുടെ     ഈമാനിനെ  നാംകാത്തുസൂക്ഷിക്കുക .



ബറാഅത്ത്  രാവില്‍ ചൊല്ലേണ്ട  പ്രത്യേക  ദിക്ര്‍  ദുആ

 (ശഹബാന്‍ 14  മഗ്’രിബിന്‍റെയും ഇഷാഇന്‍റെയും  ഇടയില്‍  ചൊല്ലണം)

1) യാസീന്‍ സൂറത്ത് മൂന്നു പ്രാവശ്യം ഓതുക

നിയ്യത്ത്:

  1.  ദീര്‍ഘായുസ്സിനു വേണ്ടി

  2. ഭക്ഷണത്തില്‍ വിശാലത  ലഭിക്കാന്‍

  3. ആഫിയത്തും ബറക്കത്തും ലഭിക്കാന്‍

2) സൂറത്ത്  ദുഖാന്‍  ഒരു പ്രാവശ്യം  ഓതുക.

3) താഴെ പറയുന്ന ദുആ 70 പ്രാവശ്യം ചൊല്ലണം:



اللهم إنك عليم حليم ذو أناةٍ , و لا طاقة لنا بحُكمك يا الله يا الله يا اللّــــــه , الأمان الأمان الأمان من الطاعون و الوباء و موتِ الفجأة , و سوء القضاء و و شماتة الأعداء , ربنا اكشف عنا العذاب إنا مؤمنون برحمتك يا أرحم الراحمين .
(അല്ലാഹുവേ നീ സഹന ശാലിയും സമാധാനിയുമാണ്.നിന്റെ ശിക്ഷ സഹിക്കാനും ഞങ്ങള്ക്ക് യാതൊരു കഴിവുമില്ല .ആകയാൽ നിന്റെ സഹനം മുന്നിർത്തി നീ ഞങ്ങൾക്ക് മാപ്പ് ചെയ്തു തരുവാൻ നിന്നോട് ചോതിക്കുന്നു. )

4) താഴെ പറയുന്ന ദിക്ര്‍  100  പ്രാവശ്യം ചൊല്ലണം:



يا حي يا قيوم برحمتك أستغيث
(എന്നെന്നും ജീവിക്കുന്നവനും സ്രിട്ടികളുടെ കളുടെ കാര്യങ്ങൾ നിയന്ദ്രിക്കുന്നവനുമായ നാഥാ..,നിന്റെ അനുഗ്രഹം മുന്നിർത്തി നിന്നോട് ഞാൻ സഹായം തേടുന്നു. )

(നബി (സ) തങ്ങളുടെ പേരില്‍ 100 പ്രാവശ്യം സ്വലാത്ത് , 

حَسبِي الله وَنِعمَ الوَكِيل എന്ന ദിക്ര്‍  100 പ്രാവശ്യം എന്നിവ അധികരിപ്പിക്കുന്നതും നല്ലതാണ്)

5) താഴെ പറയുന്ന ദുആ ചെയ്യണം:


 

 

 

(ബറാഅത്ത്  രാവില്‍ തസ്ബീഹ്  നിസ്കാരം മഹാന്മാര്‍  പ്രത്യേകം പറഞ്ഞിട്ടുണ്ട്) നിങ്ങളുടെ എല്ലാ ദുആയില്‍  ഞങ്ങളെയും ഉള്‍പെടുത്തണം, നമ്മുടെ എല്ലാ അമലുകളും പടച്ചവന്‍ സ്വീകരിക്കട്ടെ (ആമീന്‍ )