സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 16 August 2014

അറേബ്യ : ഭൂതവും വര്‍ത്തമാനവും

ഏഷ്യാ വന്‍കരയുടെ തെക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന വിസ്തൃത ഭൂഖണ്ഡമാണ് അറേബ്യ. 30,07,305 ച.കി.മീ. വിസ്തീര്‍ണ്ണം കണക്കാക്കപ്പെടുന്നു. ആദ്, സമൂദ്, ജുര്‍ ഹൂം എന്നിവര്‍ ഇവിടുത്തെ പൌരാണിക ഗോത്രങ്ങളായിരുന്നു. ഒട്ടനവധി കാലം മു മ്പുള്ള ചരിത്രം ഏറെക്കുറെ വിശ്വസനീയമായ വിധത്തില്‍ അറേബ്യക്കായി എഴുതപ്പെട്ടിട്ടുണ്ട്. അജ്ഞാനകാലം എന്നു വിശേഷിപ്പിക്കപ്പെട്ട കാലത്തെ രചനകള്‍, അറബികള്‍ മനഃപാഠമാക്കിവച്ച നാടോടിക്കഥകള്‍, ഐതിഹ്യങ്ങള്‍, ഹിറോഡോട്ടസ്, പ്ളീനി എന്നീ യൂറോപ്യന്മാരുടെ രചനകള്‍, പാശ്ചാത്യ സഞ്ചാരികളുടെ വിവരണങ്ങള്‍ തുടങ്ങിയ നിരവധി ചരിത്ര സ്രോതസ്സുകള്‍ അറേബ്യയെ പരിചയപ്പെടുത്തുന്നതായിട്ടുണ്ട്.
വ്യവസായ വാണിജ്യ രംഗങ്ങളിലും കാലാവസ്ഥക്കനുയോജ്യമായ ജീവിത വ്യവഹാരങ്ങള്‍ രൂപപ്പെടുത്തുന്നതിലും ധീരോദാത്തമായ ജീവിതം നയിക്കുന്നതിലും അറ ബികള്‍ പ്രസിദ്ധി നേടിയവരാണ്. എന്നാല്‍ ഈ കഴിവുകളും അതിന്റെ പ്രത്യുല്‍പ്പന്നങ്ങളും ഒന്നുമവരെ സംസ്കാര സമ്പന്നരാക്കാന്‍ മതിയായതായിരുന്നില്ല.
സാഹിത്യത്തെ മദ്യത്തിന്റെ മദാലസയുടേയും, സ്തുതഗീതങ്ങളെ ഗോത്രപ്പോര്‍നിലങ്ങളിലെ വജ്രായുധങ്ങളുമാക്കി മാറ്റുകയായിരുന്നു അവര്‍. ധീരത കൊണ്ടവര്‍ക്ക് ഒന്നും നേടാനായില്ല. ഗോത്രങ്ങള്‍ തമ്മിലുണ്ടായിട്ടുള്ള നിരന്തര സംഘട്ടനങ്ങളല്ലാതെ. വാളിന്റെ ചിലമ്പലില്ലാത്ത, ചോരയുടെ ചീറ്റലില്ലാത്ത സംഘട്ടനങ്ങളുടെ ആര്‍പ്പുവിളികളില്ലാത്ത ദിവസങ്ങള്‍ വിരലിലെണ്ണാന്‍ പോലും ഇല്ലായിരുന്നു.
കൊള്ളയും കൊള്ളിവെപ്പും നിര്‍ബാധം നടമാടിയതുമൂലം സ്വൈരജീവിതം ഒരു പാ ഴ്ക്കിനാവു മാത്രമായിരുന്നു. തെല്ല് അഭിമാനത്തോടെയായിരുന്നു അവരിതൊക്കെ ചെയ്തിരുന്നത്. സാഹിത്യരംഗം ഉത്തുംഗസോപാനത്തിലായിരുന്നില്ല. പക്ഷേ, സാഹിത്യത്തിന് മാനവികതയുടെ ചുവയുണ്ടായിരുന്നു. അക്ഷരാഭ്യാസമുള്ളവരുടെ എണ്ണം വെറും പതിനേഴുമാത്രം.
ഈ കൂത്താട്ടങ്ങള്‍ക്കിടയിലും അവര്‍ക്ക് ദൈവപ്രതിഷ്ഠകളുടെ കാര്യത്തില്‍ പഞ്ഞമുണ്ടായിരുന്നില്ല. ഇസ്ലാമിന്റെ ആവിര്‍ഭാവ കാലത്ത് മുന്നൂറ്റി അറുപത് പ്രതിഷ്ഠകള്‍ ഏകദൈവത്തെ ആരാധിക്കാനായി ലോകത്താദ്യം പണിത കഅ്ബക്കകത്ത് ത ന്നെയുണ്ടായിരുന്നു. ബല്‍ഖാഇല്‍ നിന്ന് അംറുബ്ന്‍ ലുഅയ് എന്നയാളാണ് കഅ് ബയിലേക്ക് ആദ്യം വിഗ്രഹം കൊണ്ടുവന്നതെന്ന് പറയപ്പെടുന്നു.
മാര്‍ഗദര്‍ശകന്‍
ഇസ്മാഈല്‍ നബിയുടെ വിയോഗത്തിനു ശേഷം ഏകദേശം രണ്ടായിരത്തി അഞ്ഞൂറിലധികം സംവത്സരങ്ങള്‍ക്കു ശേഷമാണ് മുഹമ്മദ് നബി(സ്വ) ജനിക്കുന്നത്. എന്നിരുന്നാലും ലോകത്ത് ഏകദൈവ വിശ്വാസത്തിന്റെ വെളിച്ചം അണഞ്ഞുപോയിട്ടില്ലായിരുന്നു. നബിയുടെ ജനനവേളയില്‍ തന്നെ വറഖത്ബിന്‍ നൌഫലിനെ പോലുള്ള ഏകദൈവ വിശ്വാസികള്‍ മക്കയിലുണ്ടായിരുന്നു. പക്ഷേ, നബിയുടെ ജനനത്തിനു തൊട്ടുമുമ്പാണ് അവര്‍ക്ക് ഒരേകീകൃത സംഘടിത രൂപമുണ്ടായിരുന്നത്. ‘ഹുനഫാഉകള്‍’ എന്ന പേരില്‍ അവര്‍ ചരിത്രത്തിലറിയപ്പെടുന്നു.
എ.ഡി. അഞ്ഞൂറ്റി എഴുപത്തൊന്ന് ഏപ്രില്‍ ഇരുപത്തിയൊന്നിനാണ് ലോകത്തിന്റെ മാര്‍ഗദര്‍ശകന്‍ മുഹമ്മദ് മുസ്തഫാ(സ്വ) ജനിച്ചത്. അനാഥനായിരുന്നു ജനിക്കുമ്പോള്‍. അക്ഷരാഭ്യാസമില്ലാതെ കച്ചവടത്തിലേര്‍പ്പെട്ടും മറ്റു സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയും നബി വളര്‍ന്നു. അറേബ്യയുടെ ദുരവസ്ഥയോര്‍ത്ത് ആ മനസ്സ് കലുഷമായി. ആ തിരുകരങ്ങള്‍ ഹിറാഗുഹയുടെ അന്ധകാരത്തില്‍ ഒരു വെളിച്ചത്തിനായി നീട്ടിപ്പിടിച്ചു. ആ മനസ്സില്‍ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനാമന്ത്രങ്ങള്‍ മുഴങ്ങി.
ഒരു നാള്‍ അല്ലാഹുവിന്റെ ദൂതന്‍ ജിബ്രീല്‍(അ) പ്രത്യക്ഷപ്പെട്ടു. പ്രവാചകത്വം നല്‍കി അനുഗ്രഹിച്ചു. അതുവഴി മനുഷ്യരാശി മുഴുവന്‍ അനുഗ്രഹീതരായി. സത്യത്തിന്റെ ശബ്ദം മുഴങ്ങി. തൌഹീദിന്റെ ധീരഗാഥ മുന്നോട്ടു നീങ്ങാന്‍ തുടങ്ങി. പ്രലോഭന, പ്രകോപനങ്ങളില്‍ വശംവദനാകാതെ പ്രവാചകനും ആ കാല്‍പാടുകളില്‍ പാദമമര്‍ത്തി അനുചരവൃന്ദവും സത്യമാര്‍ഗ്ഗത്തില്‍ സമരസജ്ജരായി. എന്തിനും ഒരുക്കമുള്ള അനുയായികളെ വാര്‍ത്തെടുത്തു. അവര്‍ പര്‍വ്വതങ്ങളെപ്പോലെ തൌഹീദിന് കരുത്തേകി. എന്നാല്‍ തൌഹീദിന്റെ അവസാനത്തെ നാളവും തുടച്ചുനീക്കാന്‍ ഖുറൈശികള്‍ എതിര്‍പ്പിന്റെ കൊടുങ്കാറ്റഴിച്ചുവിട്ടു. അവസാനത്തെ മുസ്ലിമിനെ തു ടച്ചു നീക്കാന്‍ ശത്രുക്കള്‍ ദൃഢപ്രതിജ്ഞയെടുത്തതോടെ ജീവനുള്ള മതത്തെ ര ക്ഷിക്കാന്‍ ദൈവകല്‍പ്പനയുണ്ടായി. ഹിജ്റ ആരംഭിച്ചു. പ്രവാചകനെയും അനുചരന്മാരേയും കാത്തിരിക്കുന്ന വലിയൊരു ജനതയുണ്ട് യസ്രിബില്‍. അങ്ങോട്ടായിരുന്നു പലായനം. അവസാനത്തെ അനുയായിയേയും കടത്തിവിടാന്‍ പ്രവാചകന്‍ അങ്ങേയറ്റം യത്നിച്ചു.
സാധ്യമായവരൊക്കെ പോയിത്തീര്‍ന്നപ്പോള്‍ പ്രവാചകനും പുറപ്പെട്ടു. പ്രവാചകനും അനുചരന്മാര്‍ക്കും മദീനയില്‍ രാജോചിത വരവേല്‍പ്പ്. അവര്‍ നബി(സ്വ)യോടുള്ള ബഹുമാനാര്‍ഥം യസ്രിബിന് മദീനത്തുന്നബി (നബിയുടെ നഗരം) എന്ന് പുനര്‍നാമകരണം ചെയ്തു.
ഒരു രാഷ്ട്രനിര്‍മ്മാണം
സ്വാതന്ത്യ്രത്തിന്റേയും നിര്‍ഭയത്വത്തിന്റേയും രാഷ്ട്രമായിരുന്നു മദീന. സാഹോദര്യത്തിന്റെ അതുല്യമായ അനുഭൂതി ലഭിച്ച മണ്ണായിരുന്നു അത്. നൂറ്റാണ്ടുകള്‍ നീണ്ട ഗോത്രവര്‍ഗ്ഗ സംഘട്ടനങ്ങള്‍ക്ക് നെടുനായകത്വം വഹിച്ചു. പുകയൂതി നില്‍ക്കുന്ന രണ്ട് ഗോത്രങ്ങളെ (ഔസ്, ഖസ്റജ്) പ്രവാചകന്‍ ഒന്നിപ്പിച്ചു. മക്കയില്‍ നിന്ന് നാടും വീടും വിട്ട് വന്ന സ്വഹാബികള്‍ക്ക് മദീനക്കാര്‍ എല്ലാ സഹായവും ചെയ്തു. സ്വ ത്തും സമ്പാദ്യവും ഭാര്യമാരെ പോലും പരസ്പരം പകുത്ത് കൊടുത്ത് സ്വീകരിച്ചു. വിശ്വാസികള്‍ സഹോദരങ്ങളായി, മദീനയുടെ സുഖാന്തരീക്ഷത്തില്‍ ഒരു പറുദീസ പണിതു. മദീനയിലെ യഹൂദികള്‍, മുശ്രിക്കുകള്‍ എന്നിവരുമായി പ്രവാചകന്‍ ഉടമ്പടി ചെയ്തു. മാനുഷ്യ ചരിത്രത്തിലെ ആദ്യ ലിഖിത ഭരണഘടന അവിടെ എഴുതപ്പെട്ടു. മദീനയിലെ റിപ്പബ്ളിക്കില്‍ സ്വയം നിര്‍ണയാവകാശമുള്ള പ്രജകളായിരുന്നു യ ഹൂദികളും മുശ്രിക്കുകളും. ഇസ്ലാമിനും പ്രവാചകനും മദീന ഭരിക്കാനുള്ള അവകാശം കൈവന്നു. എന്നാല്‍ എല്ലാവര്‍ക്കും അവരാരായാലും സമാധാനത്തോടെ ജീ വിക്കുകയും ചെയ്യാം.
മദീനക്കെതിരെ നിരവധി തവണ കയ്യേറ്റങ്ങളുണ്ടായി. മുസ്ലിംകള്‍ക്ക് സ്വൈരം ത രാന്‍ ശത്രുക്കള്‍ തീരുമാനിച്ചിട്ടില്ലെന്ന് ഈ നീക്കങ്ങളില്‍ നിന്ന് ബോധ്യമായിരുന്നു. അവര്‍ക്ക് തിരിച്ചടിയിലൂടെ ഗുണപാഠം നല്‍കേണ്ടി വന്നു.
ആസൂത്രിതമായ നീക്കങ്ങളും നയനൈപുണ്യവും ആത്മാര്‍ഥതയും മനുഷ്യസ്നേഹ വും ദയയും ദൈവഭക്തിയും കൊണ്ട് ഒരു വലിയ ജനത പ്രവാചകന്റെ നേതൃത്വമംഗീകരിച്ചു. കറകളഞ്ഞ തൌഹീദിന്റെ അമരത്വം അവര്‍ ജീവിതം കൊണ്ട് സമ്മതിച്ചു.
ജാഹിലിയ്യത്തിന്റെ മുഴു സമ്പ്രദായങ്ങള്‍ക്കുമെതിരെ അസമത്വത്തിന്റെ അക്രമങ്ങള്‍ ക്കെതിരെ സാമ്പത്തിക ചൂഷണത്തിനെതിരെ മനുഷ്യാവകാശ ധ്വംസനത്തിനെതിരെ മാര്‍ഗഭ്രംശത്തിനെതിരെ ഒരു മഹാവിപ്ളവം ജയിക്കുകയായിരുന്നു. ഇരുപത്തിമൂന്ന് സംവത്സരങ്ങള്‍ കൊണ്ട് ഒരു മഹാജീവിതം പ്രവാചകന്‍ ജീവിച്ചു കാണിച്ചുതന്നു. പറഞ്ഞു കൊടുത്തും അധികവും ചെയ്തു കാണിച്ചും അവിടുന്ന് പഠിപ്പിച്ചു. ആ ജീ വിതത്തില്‍ നിന്ന് ഒരു നിമിഷവും പുറംതിരിഞ്ഞു നില്‍ക്കേണ്ട സാഹചര്യം ഇസ്ലാ മിക സമൂഹത്തിനില്ല. അത്രയും ഉദാത്തം.
ചരിത്രം നബി(സ്വ)യുടെ വിയോഗം രേഖപ്പെടുത്തി. അവിടുന്ന് ഇഹലോകവാസം വെടിഞ്ഞു. ആ സമയത്ത് അറേബ്യ ഉപഭൂഖണ്ഡം ഇസ്ലാമിന്റെ അധീനതയിലായിരുന്നു. ലോകം നടുങ്ങി. ചരിത്രം കണ്ണീരില്‍ കുതിര്‍ന്നു.
ഉത്തരാധികാരികളുടെ കാലം
നബി(സ്വ) ഇഹലോകവാസം വെടിയുമ്പോള്‍ പിന്‍ഗാമിയെ തീരുമാനിച്ചിരുന്നില്ല. ആ അവകാശം ജനങ്ങള്‍ക്ക് കൊടുക്കുകയായിരുന്നു. ഇസ്ലാമിക രാഷ്ട്രത്തിന്റെ തലവന്‍ ആരായിരിക്കണമെന്ന് മുസ്ലിംകള്‍ തീരുമാനിച്ചു. അബൂബക്ര്‍ സ്വിദ്ദീഖ്(റ) പ്ര വാചകരുടെ ആത്മസുഹൃത്തും ആണുങ്ങളില്‍ ആദ്യം ഇസ്ലാം പുല്‍കിയവരും സ്വിദ്ദീഖ് എന്ന അപരനാമത്തിനര്‍ഹനാകും വിധം നബി(സ്വ)യെ പിന്തുടര്‍ന്നവരുമായിരുന്നു. അബൂബക്ര്‍ സ്വിദ്ദീഖ് എന്ന ധനാഢ്യന്‍ തന്റെ സമ്പത്ത് മുഴുവന്‍ ഇസ്ലാ മിന് കൊടുത്തു.
ഭരണത്തിന്റെ നിയന്ത്രണം തൌഹീദിനും തിരുസുന്നത്തിനും അധിഷ്ഠിതമായി അദ്ദേ ഹം ജനങ്ങള്‍ക്ക് കൊടുത്തു. താന്‍ ഋജുമാര്‍ഗ്ഗത്തില്‍ ഉറച്ചുനില്‍ക്കുന്ന കാലത്തോ ളം മാത്രമെ ഞാന്‍ നിങ്ങളുടെ ഭരണാധികാരിയാവുന്നുള്ളൂ. അങ്ങനെയല്ലാത്ത പ ക്ഷം എന്നെ നിങ്ങള്‍ നേര്‍വഴി പഠിപ്പിക്കണമെന്ന് അവിടുന്ന് ജനങ്ങളോട് പറഞ്ഞു.
സകാത്ത് നിഷേധികള്‍, വ്യാജപ്രവാചകന്മാര്‍ ഇവര്‍ ഇസ്ലാമിക സമൂഹത്തില്‍ കുഴപ്പത്തിന് ശ്രമിച്ച കാലഘട്ടമായിരുന്നു അത്. ഈയടുത്തു മാത്രം ഇസ്ലാമിലേക്ക് കടന്നുവന്നവര്‍ക്കിടയില്‍ ഛിദ്രതയുണ്ടാക്കും വിധം കാര്യങ്ങള്‍ കുഴഞ്ഞുമറിയാന്‍ അ ബൂബക്ര്‍(റ) അനുവദിച്ചിരുന്നില്ല. അക്കൂട്ടത്തില്‍ റോമന്‍, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍ ഉയര്‍ത്തിവിട്ട ഭീഷണിയും ഒരു പ്രതിസന്ധിയായിരുന്നു. ഇവയൊക്കെ തന്ത്രപൂര്‍വ്വം അബൂബക്ര്‍(റ) നേരിട്ടു. ഈ സാമ്രാജ്യങ്ങളില്‍ നിന്ന് ഇസ്ലാമിന്റെ ശബ്ദമുയരാന്‍ ഭരണകൂടങ്ങള്‍ അനുവദിച്ചില്ല. ജനതയുടെ വിശ്വാസത്തെ ചൂഷണം ചെയ്തു അവരുടെ മനോമസ്തിഷ്കങ്ങളെ ചങ്ങലയില്‍ കുരുക്കിയിട്ട് ചിന്താസ്വാതന്ത്യ്രം നിഷേധിക്കപ്പെട്ടിരിക്കുകയായിരുന്നു അവിടെ. ഖാലിദ്ബിന്‍ വലീദിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക സൈന്യം ഈ രാജ്യങ്ങളില്‍ കയറിച്ചെന്നു. അവിടങ്ങളില്‍ ഇസ്ലാമിന്റെ വെന്നിക്കൊടി പാറിച്ചു. ആഭ്യന്തര കലാപങ്ങള്‍ അടിച്ചമര്‍ത്തുകയും ഇസ്ലാമിക സമൂഹത്തിന് തികഞ്ഞ ആത്മവിശ്വാസം നല്‍കുകയും ചെയ്തുവെന്നതാണ് അബൂബക്ര്‍(റ)ന്റെ പ്രധാന ഭരണനേട്ടങ്ങള്‍. കൂട്ടത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണം അതിമഹത്തായ സംഭാവനയാണ്. മരിക്കുന്നതിനുമുമ്പ് തന്നെ ഉമറി(റ)നെ ഖ ലീഫയാക്കി വസ്വിയ്യത്ത് ചെയ്തു. ജനങ്ങള്‍ ഏകകണ്ഠമായി അതംഗീകരിക്കുകയായിരുന്നു.
ഉമര്‍(റ)
അബൂബക്ര്‍(റ)നെപ്പോലെ പ്രഗത്ഭനായ സ്വഹാബിയാണ് ഹസ്രത്ത് ഉമറുല്‍ ഫാറൂഖ്(റ). പ്രവാചകരുടെ രണ്ടാം ഉത്തരാധികാരിയായിരുന്നു ഉമറുല്‍ ഫാറൂഖ്(റ). പേര്‍ ഷ്യക്കാരും റോമാക്കാരുമായുള്ള സംഘട്ടനം ഉമര്‍(റ)ന്റെ ഭരണത്തില്‍ ശക്തി പ്രാപിച്ചു. മുപ്പതിനായിരം വരുന്ന മുസ്ലിം പടയാളികള്‍ അറുപതിനായിരത്തോളം വരുന്ന പേര്‍ഷ്യന്‍ സൈന്യത്തോട് സഅ്ദുബ്ന്‍ അബീവഖ്ഖാസ്വിന്റെ നേതൃത്വത്തില്‍ ഏറ്റുമുട്ടി. ഇതേസമയം യര്‍മൂക്കില്‍ ഖാലിദ്ബിന്‍ വലീദിന്റെ നേതൃത്വത്തില്‍ നാല്‍പ്പതിനായിരത്തോളം മുസ്ലിംകള്‍ ഒരു ലക്ഷത്തില്‍പ്പരം റോമാക്കാരെ പൊരുതി പരാജയപ്പെടുത്തി. പേര്‍ഷ്യന്‍ സാമ്രാജ്യം ചരിത്രത്തിന്റെ ഭാഗമാവുകയും റോമന്‍ സാമ്രാജ്യത്തിന്റെ തന്ത്രപ്രധാന സ്ഥലങ്ങള്‍ പിടിച്ചടക്കുകയും ചെയ്തു. പേര്‍ഷ്യയുടെ തലസ്ഥാനമായ മദാഇനിനെ ലക്ഷ്യമാക്കി സഅ്ദുബ്ന്‍ അബീവഖ്ഖാസ്വും സൈന്യവും നടത്തിയ യുദ്ധം എടുത്തു പറയാവതാണ്. ടൈഗ്രീസിന്റെ കിഴക്കേ കരയില്‍ ആധുനിക ബഗ്ദാദിന്റെ സ്ഥാനത്തായിരുന്നു മദാഇന്‍ ഉണ്ടായിരുന്നത്. ടൈഗ്രീസ് കടന്നാ ണ് മദാഇനിലെത്തേണ്ടത്. നാവികസേന ഇല്ലാത്ത മുസ്ലിം സൈന്യം കടല്‍ത്തീര ത്തു നിന്ന് ദൈവീക നാമമുച്ഛരിച്ച് ടൈഗ്രീസിലൂടെ കുതിരയെ പായിച്ചു. പേര്‍ഷ്യക്കാര്‍ ഭയചകിതരായി ഓടുകയായിരുന്നു. പക്ഷേ, അവര്‍ അടങ്ങിയിരുന്നില്ല. ഒടുക്കം നഹാവന്തിന്റെ പോര്‍നിലങ്ങളില്‍ നിന്ന് പേര്‍ഷ്യന്‍ സൈന്യത്തെ മുസ്ലിംകള്‍ മലര്‍ ത്തിയടിച്ചു. ഈ വിജയത്തില്‍ അത്യാഹ്ളാദം പാടില്ലെന്ന് ഉമര്‍(റ) പറഞ്ഞു. ‘പ്രവാചകന്റെ കാല്‍പാടുകള്‍ പിന്തുടരുക. നിങ്ങള്‍ ദുഷിക്കാതിരുന്നാല്‍ നിങ്ങള്‍ക്കു നല്ലത്.’
ബൈതുല്‍ മഖ്ദിസിന്റെ മോചനം
ഉമര്‍(റ)ന്റെ ഭരണകാലത്ത് നടന്ന പ്രധാന സംഭവവികാസങ്ങളിലൊന്നാണിത്. റോ മന്‍ സാമ്രാജ്യത്തിന്റെ ഭാഗമായ സിറിയയിലായിരുന്നു ബൈതുല്‍ മഖ്ദിസ്. ക്രൈസ് തവരായിരുന്നു അതിന്റെ പരിപാലകര്‍. യര്‍മൂക്കില്‍ ഖാലിദ്ബിന്‍ വലീദിന്റെ നേതൃത്വത്തിലുള്ള സൈന്യം റോമന്‍ സൈന്യത്തെ മോചിപ്പിച്ചപ്പോള്‍ തന്നെ ഭരണാധികാരിയായ ഹിര്‍ഖല്‍ തലസ്ഥാനം സിറിയയില്‍ നിന്ന് കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് മാ റ്റിയിരുന്നു.
മുസ്ലിംകള്‍ ബൈതുല്‍ മഖ്ദിസ് ഉപരോധിച്ചപ്പോള്‍ ക്രൈസ്തവര്‍ സന്ധിക്ക് തയ്യാറായി. ഉമര്‍(റ) നേരിട്ട് വന്നു സന്ധിരേഖ തയ്യാറാക്കണമെന്നായിരുന്നു അവരുടെ ആ വശ്യം. വിവരമറിഞ്ഞപ്പോള്‍ അലി(റ)യെ പ്രതിനിധിയാക്കി ഉമര്‍(റ) സിറിയയില്‍ വന്നു. ക്രൈസ്തവരുടെ ധനവും അഭിമാനവും മുസ്ലിം ഭരണത്തില്‍ പൂര്‍ണ്ണസുരക്ഷിതമായിരിക്കുമെന്ന് കരാറെഴുതി ഒപ്പുവെച്ചുകൊടുത്തു.
പക്ഷേ, ഈജിപ്തില്‍ നിന്നും ഇസ്ലാമിക ഖിലാഫത്തിനെതിരെ റോമക്കാര്‍ പുതിയ അസ്വസ്ഥതകള്‍ സൃഷ്ടിച്ചു. അംറുബ്നുല്‍ ആസ്വിനെ ഈജിപ്ത് മോചിപ്പിക്കാന്‍ ഉ മര്‍(റ) ചുമതലപ്പെടുത്തി. രണ്ടു വര്‍ഷം കൊണ്ട് ഈജിപ്ത് ഇസ്ലാമിന്റെ വരുതിയില്‍ വന്നു. ബര്‍ഖ, ലിബിയ എന്നിവയും മുസ്ലിം സൈന്യം കീഴടക്കി.
ഉസ്മാന്‍(റ)
സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടവരായിരുന്നു ഉസ്മാന്‍(റ). നബിയുടെ രണ്ടു പെണ്‍മക്കളെ വിവാഹം ചെയ്തു ‘ദുന്നൂറൈനി’ എന്ന അപരാഭിധാനത്തിലറിയപ്പെട്ടു. ഉമര്‍(റ) നിയോഗിച്ച ഒരു പ്രത്യേക സമിതി ജനങ്ങളില്‍ നിന്ന് അഭിപ്രായമാരാഞ്ഞാണ് ഉസ്മാന്‍(റ)നെ ഖലീഫയായി തിരഞ്ഞെടുത്തത്. മൂന്നാം ഖലീഫയായി ഭരണമേറ്റെടുക്കുമ്പോള്‍ പ്രായം എഴുപത് വയസ്സ്. 12 വര്‍ഷം ഭരണം നടത്തി. കിഴക്ക് ഗസ്നിയും കാബൂളും വരെയുള്ള പ്രദേശങ്ങളും പടിഞ്ഞാറ് ടുണീഷ്യ യും ഇസ്ലാമിക ഖിലാഫത്തിന്റെ ഭാഗമായി. ഇസ്ലാമിക ഖിലാഫത്തിന്റെ കീഴില്‍ ഒരു പ്രബലമായ നാവികസേന രൂപീകൃതമായത് ഉസ്മാന്‍(റ)ന്റെ പ്രധാന സംഭാവനകളിലൊന്നാണ്.
അലി(റ)
നബിയുടെ ജാമാതാവ്. ഇസ്ലാമിക മുന്നേറ്റങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ചു. പ ത്താം വയസ്സില്‍ തന്നെ തൌഹീദിന്റെ തണലില്‍ വന്നു. വിജ്ഞാനത്തില്‍ അലിയുടെ നൈപുണ്യം പ്രവാചകന്‍ എടുത്തു പറഞ്ഞിരുന്നു. ഉസ്മാന്‍(റ)നെ അജ്ഞാതര്‍ കൊലപ്പെടുത്തിയപ്പോഴാണ് അലി(റ) ഖലീഫയാകുന്നത്. ഉസ്മാന്റെ ഘാതകനെ കണ്ടെത്താന്‍ കഴിയാത്ത കഴിവുകെട്ടവന്‍ എന്ന് പലരും അദ്ദേഹത്തെ അധിക്ഷേപിച്ചിരുന്നു. ഇസ്ലാമിക ഖിലാഫത്തിനെ ഛിന്നഭിന്നമാക്കാനുള്ള വജ്രായുധമായി അ വര്‍ ഈ പ്രശ്നത്തെ ഉപയോഗപ്പെടുത്തി. ഉസ്മാന്‍(റ)ന്റെ ഘാതകരെ കണ്ടുപിടിക്കാനുള്ള കാലതാമസം എന്തുകൊണ്ടാണെന്ന് അക്കാര്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ ആഇശഃ(റ), ത്വല്‍ഹഃ(റ) എന്നീ പ്രമുഖ സ്വഹാബികളെ അലി(റ) ബോധ്യപ്പെടുത്തിയിരുന്നു. പക്ഷേ, കുഴപ്പക്കാര്‍ എല്ലാ അനുരഞ്ജന ശ്രമങ്ങളേയും അട്ടിമറിച്ചു. അവര്‍ക്ക് ഇസ്ലാമിന്റെ, സമൂഹത്തിന്റെ ജീവച്ഛവമായിരുന്നു വേണ്ടിയിരുന്നത്. മുസ്ലിംകളെ തമ്മിലടിപ്പിക്കാന്‍, ഉമര്‍(റ) മുമ്പൊരിക്കല്‍ മുന്നറിയിപ്പ് നല്‍കിയ, ആഭ്യന്തരശക്തികള്‍ കിണഞ്ഞു ശ്രമിച്ചു. അതിനാല്‍ ഈ ഘട്ടത്തില്‍ ഖലീഫക്ക് മ റ്റൊരു കാര്യവും ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആഇശഃ(റ)യും അലി(റ)യും തമ്മിലുണ്ടാക്കിയ അനുരഞ്ജനം ഈ ഛിദ്രശക്തികള്‍ തുടരാന്‍ അനുവദിച്ചില്ല. അലി    (റ)യും മുആവിയഃ(റ)വും ഈ വിഷയത്തില്‍ ഇടഞ്ഞു. ഒരു ഏറ്റുമുട്ടലുണ്ടായി. പരസ്പരം പിരിയുംമുമ്പുതന്നെ ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ ഒത്തുതീര്‍പ്പുണ്ടായി. ഇതേത്തുടര്‍ന്ന് മനുഷ്യരുടെ മധ്യസ്ഥം കുഫ്റാണെന്നു പറഞ്ഞ് ഖവാരിജുകള്‍ രംഗത്തെത്തി. അവര്‍ അലി(റ), മുആവിയഃ(റ), പ്രശ്നത്തില്‍ മധ്യസ്ഥനായ അംറുബ്ന്‍ ആസ്വ്(റ) എന്നിവരെ വധിക്കാനായി ഉഴറി നടന്നു. ഒടുവില്‍ അവര്‍ അലി(റ)യെ കൊലപ്പെടുത്തി. അലിയുടെ മരണശേഷം കൂഫക്കാര്‍ മകന്‍ ഹസന്‍(റ)നെ നിര്‍ബന്ധിച്ച് ഭരണമേല്‍പ്പിച്ചു. സിറിയയിലെ ഗവര്‍ണറായിരുന്ന മുആവിയഃ(റ)ന്ന് ഇത് ദഹിച്ചില്ല. ഇക്കാര്യം അറിഞ്ഞപ്പോള്‍ ഇനിയൊരു കുഴപ്പത്തിനു നില്‍ക്കാതെ ഹസന്‍(റ) സ്ഥാനത്യാഗം ചെയ്തു. ഇതാണ് ആമുല്‍ജമാഅ (സംഘടിതവര്‍ഷം).
ഇതോടെ ഖിലാഫത്തുര്‍റാശിദഃ അവസാനിക്കുകയായി. രാഷ്ട്രി സംവിധാനം, സാമൂഹിക നവീകരണം, നയതന്ത്രം എന്നീ വിശിഷ്ട മൂല്യങ്ങളില്‍ ഖിലാഫത്തുര്‍റാശിദഃ ലോകചരിത്രത്തില്‍ മികച്ചുനില്‍ക്കുന്നു. ഒരു വലിയ ലോകത്തെ ഉള്‍ക്കൊള്ളാനും അധികാര വികേന്ദ്രീകരണത്തോടെയും ജനകീയ സഹകരണത്തോടെയും ആത്മാര്‍ ഥതയോടെയും ഒരു പുതിയ ഭരണ സംസ്കാരം സൃഷ്ടിക്കാന്‍ കഴിഞ്ഞത് ഖിലാഫ ത്തുര്‍റാശിദഃയുടെ സംഭാവനകളില്‍ മികച്ചതാണ്.
മുലൂക്കിയ്യത്ത്
ഖിലാഫത്തുര്‍റാശിദഃക്കു ശേഷം തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടമല്ലെങ്കിലും മുആവിയഃ(റ) ആയിരുന്നു ഭരണാധികാരി. ഇറാഖ് വിമോചകനായ സഅ്ദുബ്നു അബീവഖ്ഖാസ്വ്(റ) ഒരിക്കല്‍ മുആവിയഃ(റ)യെ കണ്ടപ്പോള്‍ ‘അസ്സലാമു അലൈക്ക അയ്യുഹല്‍മലിക്’(ഓ രാജാവേ അങ്ങേക്ക് അല്ലാഹുവിന്റെ സുരക്ഷ ഉണ്ടാവട്ടെ.) എന്നാണ ത്രെ അഭിസംബോധന ചെയ്തത്. അതേ, ഇസ്ലാമികചരിത്രം ഇനി രാജാധിപത്യത്തിന്റേതാണ്. മുലൂകിയ്യത്താണ്, ഖിലാഫത്തല്ല.
ഇരുപതുകൊല്ലമായിരുന്നു മുആവിയഃ(റ)യുടെ ഭരണകാലം. രാജ്യത്ത് ക്രമസമാധാനത്തിന് പറയത്തക്ക ഭംഗമൊന്നുമുണ്ടായില്ല. ഉത്തരാഫ്രിക്ക ഇസ്ലാമിക ഭരണത്തി നുകീഴില്‍ വന്നത് അദ്ദേഹത്തിന്റെ കാലത്താണ്. ദമാസ്കസായിരുന്നു മുആവിയാ ഭരണത്തിന്റെ ആസ്ഥാനം. സംസ്കാരത്തിന്റെ അതിപ്രാചീനമായ ഈ നഗരം ഇസ് ലാമിക ചരിത്രത്തിലെ കണ്ണായ കേന്ദ്രമാണ്. ശാന്തിയും സമാധാനവും കളിയാടിയിരുന്ന കാലമായിരുന്നു മുആവിയയുടേത്. ജനങ്ങളുമായി നല്ല പെരുമാറ്റമായിരുന്നു. വികസനത്തിന്റെ പടവുകളിലൂടെ ഈ ഭരണം ജനമനസ്സുകളില്‍ ദീപ്തമായ സ്മരണകളുണര്‍ത്തുന്നു.
മുആവിയഃ(റ) തന്റെ പിന്‍ഗാമിയായി പുത്രന്‍ യസീദിനെ നാമനിര്‍ദ്ദേശം ചെയ്തു. ഇസ്ലാമിക ചരിത്രത്തില്‍ ആദ്യത്തെ പ്രവണതയായിരുന്നു ഈ നാമനിര്‍ദ്ദേശം. കി സ്റായുടേയും കൈസറുടേയും മാതൃകയാണിതെന്ന് അക്കാലത്തെ പ്രമുഖ സ്വഹാബികള്‍ തുറന്നടിച്ചു. മൂന്നു വര്‍ഷക്കാലം മാത്രം നബിയോട് സഹവസിക്കാന്‍ ഭാഗ്യം ലഭിച്ച മുആവിയഃ(റ)ന് ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥിതിയെക്കുറിച്ചുള്ള ധാരണക്കുറവായിരുന്നു ഇങ്ങനെയൊരു ദുരവസ്ഥ സംഭവിക്കാനുള്ള കാരണം.
ആദ്യം പ്രതിജ്ഞ, പിന്നെ അധികാരം എന്ന രീതി അട്ടിമറിഞ്ഞു. ആദ്യം അധികാരം പിന്നെ പ്രതിജ്ഞ എന്നായി മാറി. ഇസ്ലാമിക രാഷ്ട്രീയ ചരിത്രത്തില്‍ ഈ പ്രവണ ത മുസ്തഫാ കമാല്‍പാഷയുടെ കാലഘട്ടത്തോളം യാതൊരു ഇളക്കവും തട്ടാതെ നിലനിന്നു.
കര്‍ബലയുടെ കണ്ണീര്‍
യസീദിന്റെ സ്ഥാനാരോഹണത്തെ എതിര്‍ത്ത ജനങ്ങള്‍ അലി(റ)യുടെ പുത്രനായ ഹുസൈന്‍(റ)ന്റെ നേതൃത്വത്തില്‍ സംഘടിച്ചു. കൂഫക്കാര്‍ ഹുസൈന്‍(റ)ന് പിന്തു ണ പ്രഖ്യാപിച്ചു. പെട്ടെന്ന് കൂഫയിലെത്തണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ പ്ര മുഖ സ്വഹാബികള്‍ ഈ നീക്കത്തെ എതിര്‍ത്തു. ഹുസൈന്‍(റ) സ്ത്രീകളും കുട്ടികളുമടങ്ങുന്ന എഴുപത്തിരണ്ടോളം പേരോടൊപ്പം പുറപ്പെട്ടു. അവര്‍ കൂഫയിലെത്തുംമുമ്പേ യസീദിന്റെ ഗവര്‍ണറായ ഇബ്നുസിയാദ് അവിടെ എത്തിയിരുന്നു. സിയാദിന്റെ ഭീഷണി കേട്ട് കൂഫക്കാര്‍ ഹുസൈന്‍(റ)ന് നല്‍കിയ പിന്തുണ പിന്‍വലിച്ചു. മാത്രമല്ല ഹുസൈന്‍(റ)ന്റെ പ്രതിനിധിയായ ഇബ്നുഉഖൈലിനെ അവര്‍ സിയാദിന് പിടിച്ചുകൊടുക്കുകയും ചെയ്തു. ഹുസൈന്‍(റ) കൂഫക്കാരുടെ ഈ നടപടിയില്‍ നി രാശനായി മക്കയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചെങ്കിലും പ്രതികാരദാഹമുള്ള ഇബ്നുഉഖൈലിന്റെ സഹോദരന്മാര്‍ യാത്ര തുടരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. യൂഫ്രട്ടീസ് നദീതീരത്തുള്ള കര്‍ബലയില്‍ എത്തിയപ്പോള്‍ ഇബ്നുസിയാദിന്റെ ആയിരം ഭടന്മാരടങ്ങുന്ന സൈന്യം അവരെ തടഞ്ഞു. ഹുസൈന്‍(റ) ഒട്ടനവധി അനുരഞ്ജന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചെങ്കിലും യസീദിനെ ബൈഅത്ത് ചെയ്യണമെന്ന ആവശ്യത്തില്‍ സിയാദ് ഉറച്ചുനിന്നു. ധീരനായ ഹുസൈന്‍(റ) അത് സമ്മതിച്ചില്ല. ഏറ്റുമുട്ടലുണ്ടായി. പ്രവാചകരുടെ പ്രിയപ്പെട്ട പൌത്രനെ അവര്‍ നിഷ്കരുണം വധിച്ചെന്നു മാ ത്രമല്ല അംഗവിച്ഛേദം നടത്തി, വിജയം ആഘോഷിക്കുകയും ചെയ്തുവെന്നത് ഏറെ ദുഃഖകരമായി.
നബി(സ്വ)യുടെ പൌത്രനോട് ചെയ്ത ഈ മഹാതെറ്റിനു മാപ്പുനല്‍കാന്‍ ജനങ്ങള്‍ ക്കാകുമായിരുന്നില്ല. പ്രമുഖ സ്വഹാബികള്‍ കണ്ണീരൊഴുക്കി. മദീനക്കാര്‍ അബ്ദുല്ലാഹിബ്നു സുബൈര്‍(റ)നെ ഭരണാധികാരിയാക്കി. പ്രതിജ്ഞ ചെയ്തു. ഇതില്‍ രോ ഷാകുലനായ ഇബ്നുസിയാദ് മദീനയില്‍ വന്ന് മൂന്നുമാസക്കാലം കൂട്ട നരമേധം ന ടത്തി രൌദ്ര നൃത്തമാടി. ഇതിനിടെ യസീദ് മരണപ്പെട്ടതു കാരണം സൈന്യം തിരിച്ചുപോയി. യസീദിന്റെ പിന്‍ഗാമികള്‍ ഭരണമേല്‍ക്കാന്‍ മടിച്ചു. ഇസ്ലാമിക ലോകം അ ബ്ദുല്ലാഹിബ്നു സുബൈര്‍(റ)നെ ഭരണാധികാരിയായി അംഗീകരിച്ചു.
എന്നാല്‍ സിറിയയില്‍ യസീദിന്റെ കുടുംബമായ ബനൂഉമയ്യയും ഇബ്നുസുബൈറിന്റെ ആളുകളും തമ്മില്‍ നടന്ന യുദ്ധത്തെ തുടര്‍ന്ന് സിറിയയില്‍ സുബൈര്‍(റ)ന്റെ ഭരണം അവസാനിച്ചു. മറ്റു ഭാഗങ്ങളില്‍ ഭരണം തുടര്‍ന്നു. ഇതിനിടയില്‍ ഉമവീ ഭരണം ശക്തി പ്രാപിക്കുകയും അബ്ദുല്‍മലിക് വിജയം നേടുകയും ചെയ്തു. ഹ ജ്ജാജുബ്നു യൂസുഫുമായുള്ള യുദ്ധത്തില്‍ സുബൈര്‍(റ) മരണപ്പെട്ടതോടെ ഒരു യുഗമൊടുങ്ങി.
അബ്ദുല്‍മലികിന്റെ ഭരണം
ഇതിനുശേഷം സിറിയയില്‍ മര്‍വാനുബ്നു ഹകം എന്ന ഉമയ്യാ കുടുംബാംഗം ഖലീഫയായി വാഴിക്കപ്പെട്ടു. ഒമ്പതുമാസത്തെ ഭരണത്തിനു ശേഷം അയാള്‍ മരണമടഞ്ഞു. പുത്രന്‍ അബ്ദുല്‍മലിക് ഖലീഫയായി. ഇറാഖില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള ഖവാരിജി ഛിദ്രതകളെ അദ്ദേഹം എതിര്‍ത്തു തോല്‍പ്പിച്ചു.
ഉത്തരാഫ്രിക്കയില്‍ നിന്നുള്ള ബര്‍ബരീ കലാപങ്ങള്‍ അടിച്ചമര്‍ത്തി അതിനെ പരിപൂ ര്‍ണ്ണമായി ഇസ്ലാമിക ഖിലാഫത്തില്‍ കൊണ്ടുവന്നു. ഔദ്യോഗിക ഭാഷ അറബിയാക്കിയും നാണയങ്ങള്‍ അടിച്ചിറക്കിയും അദ്ദേഹം ഇസ്ലാമിക സാമ്രാജ്യത്തെ സ്വയം പര്യാപ്തതയിലേക്ക് നയിച്ചു.
ഹിജ്റ 86þ-96 കാലഘട്ടത്തിലായിരുന്നു മലികിന്റെ മകന്‍ വലീദ് ഭരിച്ചിരുന്നത്. ഇസ് ലാമിക സാമ്രാജ്യത്തിന്റെ വ്യാപ്തി ഇങ്ങ് ചൈനയുടെ അതിര്‍ത്തി വരെ അദ്ദേഹം എത്തിച്ചു. ബുഖാറ, സമര്‍ഖന്ത്, കീവ്, കാശ്ഗര്‍ എന്നീ പ്രദേശങ്ങള്‍ ജയിച്ചടക്കി ചൈനയുടെ അതിര്‍ത്തി വരെ വലീദിന്റെ സേനാനായകനായ ഖുതൈബഃ എത്തിക്കഴിഞ്ഞിരുന്നു. ചൈനയുടെ അതിര്‍ത്തിയില്‍ നിന്ന് നയപരമായ പടനീക്കങ്ങള്‍ക്ക് തുടക്കം കുറിക്കവേ വലീദ് അന്തരിച്ചു. സൈന്യം തിരിച്ചുപോയതു കാരണം ചൈനാവിജയം നടക്കുകയുണ്ടായില്ല.
ഇതേ കാലഘട്ടത്തിലാണ് പാക്കിസ്ഥാന്‍ ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഭാഗമായത്. അറേബ്യയില്‍ നിന്ന് ലങ്കയിലേക്ക് വരികയായിരുന്ന ഏതാനും സ്ത്രീകളും കുട്ടികളുമടങ്ങുന്ന കപ്പല്‍, അതില്‍ വിലപിടിപ്പുള്ള പാരിതോഷികങ്ങളുണ്ടായതു കാരണം കടല്‍ക്കൊള്ളക്കാര്‍ പാരിതോഷികങ്ങളെടുത്ത് യാത്രക്കാരെ ബന്ധികളാക്കി പിടിച്ചു. ഇവരെ മോചിപ്പിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടു ഖലീഫ വലീദ് സിന്ധിലെ ഭരണാധികാരിയായ ദാഹിറിന് കത്തെഴുതി. പക്ഷേ, ആ കത്ത് ദാഹിര്‍ പിച്ചിച്ചീന്തി വലിച്ചെറിഞ്ഞു. ഇതേത്തുടര്‍ന്ന് മുഹമ്മദ് ബിന്‍ ഖാസിം എന്ന വലീദിന്റെ സേനാനായകന്‍ സിന്ധ് ആക്രമിച്ചു. യുദ്ധത്തില്‍ ദാഹിര്‍ കൊല്ലപ്പെട്ടു. അങ്ങനെ പാക്കിസ്ഥാന്‍ ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഭാഗമായി തീര്‍ന്നു.
സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ പ്രദേശങ്ങള്‍ കീഴടക്കാനായിരുന്നു വലീദിന്റെ അ ടുത്ത ഉദ്യമം. മര്‍ദ്ദകഭരണകൂടമായിരുന്നു അക്കാലത്ത് അവിടെയുണ്ടായിരുന്നത്. റാസ്രിക്ക് എന്ന ഭരണാധികാരിയുടെ സൈന്യത്തിനെതിരെ മുസ്ലിംകള്‍ പടനീക്കം തുടങ്ങി. ഒരു ക്രൈസ്തവ നേതാവ് റാസ്രിക്കിനെതിരില്‍ മുസ്ലിം സൈന്യത്തിന്റെ സഹായം തേടുകയും ചെയ്തു. ത്വാരീഖ്ബ്നു സിയാദ് എന്ന സേനാനായകന്‍ റാസ്രിക്കിന്റെ സൈന്യത്തെ പരാജയപ്പെടുത്തി. സ്പെയിനും പോര്‍ച്ചുഗലും ഉള്‍പ്പെട്ട അന്തുലുസ് കീഴടക്കി. പിരണീസ് പര്‍വ്വതനിരകള്‍ താണ്ടി ഫ്രാന്‍സിന്റെ അതിര്‍ത്തി വരെ ഈ സൈന്യം എത്തിയിരുന്നു. പിന്നെ മുന്നോട്ടു പോകാന്‍ ഖലീഫയുടെ അ നുവാദമുണ്ടായിരുന്നില്ല.
സുലൈമാന്‍ അബ്ദുല്‍മലികായിരുന്നു അടുത്ത ഭരണാധികാരി. വലീദിന്റെ സഹോദരനായിരുന്നു ഇദ്ദേഹം. കോണ്‍സ്റ്റാന്റിനോപ്പിള്‍ ഉപരോധിച്ചതു ഈ ഭരണകാലത്തായിരുന്നു. കടലിലും കരയിലും ഒരേ സമയം ഉപരോധിക്കപ്പെട്ടു. പക്ഷേ, ഈ ഉപരോധത്തില്‍ മുസ്ലിംകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. മഞ്ഞുവീഴ്ചയും ഭക്ഷണ കമ്മിയുമായിരുന്നു ഇതിനു കാരണം.
ഉമറുബ്ന്‍ അബ്ദുല്‍ അസീസ്
ഹിജ്റഃ 99þ-101 കാലഘട്ടത്തില്‍ ഇസ്ലാമിക ഖിലാഫത്തിന്റെ നേതൃസ്ഥാനത്തു വന്ന ഉമറുബ്ന്‍ അബ്ദുല്‍ അസീസ് യഥാര്‍ഥ ഖിലാഫത്തിന്റെ പുനഃസ്ഥാപനത്തിനുവേണ്ടി ശ്രമിച്ചയാളാണ്. രാജവാഴ്ച ജനങ്ങള്‍ക്കുമേല്‍ അഴിച്ചുവിട്ട ക്രൂരതകളില്‍ അദ്ദേഹം ഖിന്നനായിരുന്നു. ജനങ്ങള്‍ നിര്‍ബന്ധിച്ച് അദ്ദേഹത്തെ ഭരണമേല്‍പ്പിച്ചു. യഥാര്‍ഥവും ഇസ്ലാമികവുമായ രീതിയില്‍ അദ്ദേഹം ഭരണമാരംഭിച്ചു. അഴിമതിയും സ്വജനപക്ഷപാതവും അദ്ദേഹം തുടച്ചുമാറ്റി. ഇത് സ്വന്തക്കാരില്‍ തന്നെ മുറുമുറുപ്പുളവാക്കി. നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ക്ക് അന്തഃപുരങ്ങളില്‍ അലഞ്ഞുനടക്കാനുള്ള അവസരം നല്‍കിയില്ല.
മാതൃകാപരമായ ഉമറുബ്ന്‍ അബ്ദുല്‍ അസീസിന്റെ ഭരണവും നിയന്ത്രണവും അ മുസ്ലിംകളെ ഇസ്ലാമിലേക്കാനയിച്ചു. സിന്ധിലെ രാജാദാഹിറിന്റെ പുത്രന്‍ ജയ് സിംഗ് പോലും ഇസ്ലാമിനെ തേടി വന്നു. പക്ഷേ, നിക്ഷിപ്ത താല്‍പ്പര്യം അദ്ദേഹത്തിന് ഇരിക്കപ്പൊറുതി നല്‍കിയില്ല. ഉമറുബ്ന്‍ അബ്ദുല്‍ അസീസിനെ ചിലര്‍ വി ഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു. മുപ്പത്തൊമ്പത് വയസ്സായിരുന്നു പ്രായം.
ഹിശാമുബ്നു അബ്ദുല്‍മലിക്
ഉമവീവംശത്തിലെ പ്രഗത്ഭരായ ഭരണാധികാരികളുടെ അവസാന കണ്ണിയായിരുന്നു ഹിശാമുബ്നു അബ്ദുല്‍മലിക്. ഇരുപത് വര്‍ഷമായിരുന്നു ഭരണകാലം. പക്വമതി യും സമര്‍ഥനുമായിരുന്നു അദ്ദേഹം. ഖുറാസാന്‍, തുര്‍ക്കിസ്ഥാന്‍, അര്‍മീനിയ, അസ ര്‍ബജാന്‍, ഉത്തരാഫ്രിക്ക എന്നിവിടങ്ങളില്‍ തലപൊക്കിയ കലാപം ഒതുക്കിത്തീ ര്‍ത്തു.
റഷ്യയുടെ തെക്കുഭാഗത്ത് തുര്‍ക്കി വംശത്തിന്റെ ഭാഗമായി ഖസര്‍ വംശം ഒരു ശാപഭരണം നടത്തി വന്നിരുന്നു. അസര്‍ബൈജാനിലും അര്‍മീനിയയിലും അവര്‍ ആക്രമണം അഴിച്ചുവിട്ടു. ദാഗിസ്ഥാന്‍ വഴിയെത്തിയ മുസ്ലിം സൈന്യം അവരെ പരാജയപ്പെടുത്തി. മൊറോക്കോയുടെ തെക്കേ അറ്റത്തുള്ള സൂസ് പട്ടണം ഇസ്ലാമിന്റെ അ ധീനതയില്‍ വന്നതും പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ കാശ്മീര്‍ വരെയുള്ള പ്രദേശങ്ങളും ഇന്ത്യയില്‍ ഉജ്ജയിന്‍, ഗുജറാത്ത്, ബസൂജ് എന്നീ പ്രദേശങ്ങളും കീഴടക്കിയ തും ഹിശാമിന്റെ ഭരണകാലത്താണ്.
ഉമവിയ്യ വിടവാങ്ങുന്നു
ഹിശാമിന്റെ പിന്‍ഗാമിയായി വന്നത് അബ്ദുല്‍മലികിന്റെ പുത്രന്‍ വലീദാണ്. സുഖലോലുപനും മദ്യപാനിയുമായിരുന്നു ഇദ്ദേഹം. ഗോത്രപക്ഷപാതിത്വം ഈ സമയത്ത് തലപൊക്കി. അതില്‍ കുടുങ്ങി അദ്ദേഹം വധിക്കപ്പെട്ടു. വലീദ് രണ്ടാമന്റെ പുത്രന്‍ യസീദ് ബിന്‍ വലീദായിരുന്നു അടുത്ത ഭരണാധികാരി. ഭരണരംഗം ഇസ്ലാമികമാക്കാന്‍ അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. അധികാരം ഭദ്രമായിരുന്നില്ല. ഖിലാഫത്തിന് പല അവകാശികളും രംഗത്ത് വന്നു. ആറുമാസത്തിനു ശേഷം അദ്ദേഹം മരണമടഞ്ഞു.
തുടര്‍ന്ന് സഹോദരന്‍ ഇബ്റാഹീം വലീദ് ഭരണമേറ്റെടുത്തു. രാജകുടുംബത്തില്‍ തന്നെ പ്രശ്നങ്ങള്‍ തലപൊക്കിയത് ഇക്കാലത്തായിരുന്നു. ഇദ്ദേഹത്തിന്റെ മരണശേ ഷം മര്‍വാനുബ്ന്‍ മുഹമ്മദ് അധികാരമേറ്റെടുത്തു. പക്ഷേ, ആഭ്യന്തര സ്ഥിതിഗതി കുഴഞ്ഞുമറിഞ്ഞു പോയിരുന്നു. നബി(സ്വ)യുടെ കുടുംബമായ ഹാശിം കുടുംബത്തില്‍ നിന്നും കലാപശ്രമങ്ങളുണ്ടായി. അബ്ബാസികളും ശീഈകളും യോജിച്ചു. പിന്നെ പിരിഞ്ഞു. ഉമവി ഖിലാഫത്തിനെതിരെ കലാപം ചെയ്തു.
അബ്ബാസി യുഗം
അബ്ദുല്‍ അബ്ബാസ് സഫ്ഫാഹ് ആയിരുന്നു ഒന്നാം അബ്ബാസി ഖലീഫഃ. നാല് വര്‍ ഷമായിരുന്നു ഭരണകാലം. ഇറാഖിലെ അംബാര്‍ പട്ടണം ആസ്ഥാനമായി അദ്ദേഹം ഭരിച്ചു. ഉമവീ ഭരണത്തിന്റെ ചരിത്രവും ചിഹ്നങ്ങളും മായ്ക്കാന്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അരുതാത്ത പലതും സംഭവിച്ചു.
ഉമവി ഭരണാധികാരികളുടെ ക്രൂരതകള്‍ക്കിരയായ അലി കുടുംബത്തിന്റെ പിന്തുണയോടെ ഭരണത്തില്‍ വന്ന അബ്ബാസികള്‍ ഭരണത്തിലെത്തിയ ശേഷം അലി കുടുംബ ത്തെ മറന്നു. ഹസന്‍(റ)ന്റെ താവഴിയില്‍ പെട്ട ഇബ്റാഹീം, മുഹമ്മദ് എന്നിവര്‍ ഖ ലീഫഃ മന്‍സ്വൂറിന്റെ കാലത്ത് കലാപക്കൊടി ഉയര്‍ത്തി. ഇവര്‍ രണ്ടുപേരെയും ബ ന്ധനസ്ഥരാക്കാന്‍ ഖലീഫഃ സൈന്യത്തെ അയച്ചപ്പോഴേക്കും ഇവര്‍ രാജ്യം വിട്ടു. പി ന്നീട് തിരിച്ചുവന്നു ബസ്വറ, മദീന എന്നിവ കേന്ദ്രമാക്കി കലാപം പൊക്കി. പക്ഷേ, ഇവര്‍ പിന്നീട് വധിക്കപ്പെട്ടു. ബഗ്ദാദ് നഗരത്തിന് അടിത്തറ പാകിയത് മന്‍സ്വൂറിന്റെ കാലത്തായിരുന്നു. അബ്ബാസി ഖലീഫമാര്‍ക്ക് ആസ്ഥാനമാക്കുവാനായിരുന്നു ഇത്. ടൈഗ്രീസിന്റെ തീരത്ത് അസ്ഥിവാരമിട്ട ഈ നഗരം ഇസ്ലാമിക ചരിത്രത്തില്‍ ഏറെ പുകള്‍പെറ്റതാണ്. ഇരുപത് ലക്ഷമായിരുന്നു അന്ന് ബഗ്ദാദിലെ ജനസംഖ്യ. പതിനെട്ടായിരത്തോളം പള്ളികളും പതിനായിരത്തോളം റോഡുകളും ഒട്ടനവധി തെരുവുകളും അവിടെയുണ്ടായിരുന്നു.
മഹ്ദിബിന്‍ മന്‍സ്വൂര്‍
ഹിജ്റഃ 158þ-169 കാലഘട്ടമായിരുന്നു മഹ്ദി ഭരണകാലം. അലി കുടുംബത്തിന് പൊ തുവെ സമാധാനത്തിന്റെ കാലമായിരുന്നു. ബന്ധനസ്ഥരാക്കപ്പെട്ട അലി കുടുംബ ത്തെ മോചിപ്പിച്ചു. അവരുടെ സ്വത്തുക്കള്‍ തിരിച്ചുകൊടുത്തു. പക്ഷേ, ശീഈ പക്ഷക്കാരായ ഇസ്മാഈലികള്‍ കലാപശ്രമം അവസാനിപ്പിച്ചിരുന്നില്ല. ഹാറൂന്‍ റശീദിന്റെ ഭരണകാലമായിരുന്നു തുടര്‍ന്ന്. മതഭക്തനായിരുന്നു ഹാറൂന്‍. റോമക്കാര്‍ കാലങ്ങളായി നല്‍കിയിരുന്ന കരം നല്‍കാന്‍ വിസമ്മതിച്ചു. ഇതുവരെ അവര്‍ നല്‍കിയ കരം തിരിച്ചു ചോദിക്കുകയും ചെയ്തു. ഹാറൂന്‍ സൈനിക നീക്കം തുടങ്ങി. ഖൂനിയ, അങ്കാറ എന്നീ നഗരങ്ങളടക്കം റോമന്‍ സൈന്യത്തെ പരാജയപ്പെടുത്തി വീണ്ടും കരം നിര്‍ബന്ധമാക്കി അദ്ദേഹം തിരിച്ചുപോന്നു.
മഅ്മൂന്‍
ഹിജ്റഃ രണ്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ അലിയുടെ പക്ഷക്കാര്‍ എന്നു പറയപ്പെടുന്നവര്‍ അറേബ്യയില്‍ ഭരണം പിടിച്ചു. മുഹമ്മദ് എന്നയാള്‍ മക്കയിലും സുലൈമാന്‍ മദീനയിലും ആധിപത്യം നേടി. അബ്ബാസി ഖലീഫയായ മഅ്മൂന്‍ ഒരു തികഞ്ഞ ശീഈ പക്ഷപാതിയായിരുന്നു. ശീഈകളുടെ എട്ടാം ഇമാമായ അലി രിളായെ കിരീടാവകാശിയായി മഅ്മൂന്‍ നിശ്ചയിച്ചു. ഇത് അബ്ബാസികളെ അസ്വസ്ഥരാക്കി. ഒടുവില്‍ മഅ്മൂന് തീരുമാനം പിന്‍വലിക്കേണ്ടി വന്നു.
ഹിജ്റഃ 247ല്‍ ഖലീഫഃ മുതവക്കിലിന്റെ മരണത്തോടെ അബ്ബാസീ ഖിലാഫത്തിന്റെ ഒന്നാം ഘട്ടം ശിഥിലമായി. യമനില്‍ യഅ്ഫൂരികള്‍ ഭരണം പിടിച്ചെടുത്തു. ഹംദാന്‍ ഖര്‍മിത്വ് എന്നയാള്‍ നേതൃത്വം നല്‍കി ഖറാമിത്വികള്‍ ബസ്വറയില്‍ കലാപം അഴിച്ചുവിട്ടു. ഈജിപ്ത് ഗവര്‍ണറായിരുന്ന അഹ്മദ് തുലൂന്‍ സിറിയ പിടിച്ചെടുത്തു.
തുടര്‍ന്ന് ഹിജ്റഃ 266 മുതല്‍ 507 വരെ ഇസ്മാഈലികളും ഖറാമിത്വികളും മാറിമാറി അറേബ്യയുടെ ഭരണം പിടിച്ചു. അക്രമത്തിന്റേയും കൊള്ളയുടേയും കാലഘട്ടമായിരുന്നു ഇതെല്ലാം. ഹിജ്റഃ 402ല്‍ മൂസവികള്‍ മക്കയില്‍ ഭരണം പിടിച്ചു. പതിനൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അദന്‍, ഹര്‍മൌത്ത് എന്നിവിടങ്ങളില്‍ മആനികള്‍ അധികാരം പിടിച്ചു. ഹിജ്റഃ 447ല്‍ സന്‍ജുഖി വംശത്തിന്റെ നേതാവ് തുഗ്രിയും 455ല്‍ സുലൈഹികളുടെ നേതാവ് അലി മുഹമ്മദും മക്ക ഭരിച്ചു. ഹിജ്റഃ 470ല്‍ അല്‍ഹസായിലെ ഖറാമിത്വി ഭരണം ഉമൈനികളുമായുള്ള ഏറ്റുമുട്ടലില്‍ തകര്‍ന്നു. ഹിജ്റഃ 532 മുതല്‍ 566 വരെയുള്ള കാലഘട്ടങ്ങളില്‍ അഹ്മദുബ്നു സുലൈമാന്‍ ഇമാമി ഭരണം നയിച്ചു. ഹിജ്റഃ 564ല്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ഈജിപ്ത് ഗവര്‍ണറായി അധികാരമേറ്റു. 564ല്‍ അദ്ദേഹം യമന്‍ കീഴടക്കി.
കാലക്രമേണ ക്രൈസ്തവ കരങ്ങളിലമര്‍ന്നുപോയ ബൈതുല്‍ മഖ്ദിസ് ഫലസ്തീന്‍ ഉപരോധിച്ച് സ്വലാഹുദ്ദീന്‍ തിരിച്ചു പിടിച്ചു. ക്രൈസ്തവര്‍ക്ക് അദ്ദേഹം അഭയം ന ല്‍കി. സുന്നികള്‍ ശക്തരാവുകയും ശീഈകള്‍ (അലിയുടെ പക്ഷം എന്ന് പറയപ്പെടുന്നത് ഇവര്‍ക്കാണ്) ക്ഷയിക്കുകയും ചെയ്തത് ഈ കാലഘട്ടത്തിലായിരുന്നു. ഹിജ്റഃ 598ല്‍ ഹസനീ വംശക്കാരനായ ഖതാദതുബിന്‍ ഇദ്രീസ് അവിടെ ഭരണം സ്ഥാപിക്കുകയും ചെയ്തു. ഖതാദക്കു ശേഷം അയ്യൂബികളില്‍പ്പെട്ട മസ്ഊദ് യൂ സുഫ് മക്ക പിടിച്ചെടുത്തു. അയ്യൂബികള്‍ക്കു ശേഷം റസൂലികള്‍ ഹിജ്റഃ 625 മുതല്‍ 850 വരെ ഭരിച്ചു. റസൂലി വംശത്തിലെ ഉമര്‍ബ്ന്‍ അലി ഹിജ്റഃ 626 മുതല്‍ 647 വരെ മക്ക മുതല്‍ ഗളര്‍മൌത്ത് വരെയുള്ള പ്രദേശം ഭരിച്ചു.
യൂറോപ്യന്മാര്‍ വരുന്നു
പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ യൂറോപ്യന്മാര്‍ അറേബ്യയിലെത്തി. 1498ല്‍ ന ജ്ദിലുള്ള അഹ്മദ്ബിന്‍ മാജിദാണത്രെ ഇന്ത്യയിലേക്കുള്ള വഴി പോര്‍ച്ചുഗീസ് കപ്പിത്താനും കിരാതനുമായ ഗാമക്ക് കാണിച്ചുകൊടുത്തത്. അല്‍ബുക്കര്‍ക്ക് ഉമാനിലും ഹുര്‍മുസ്വിലും വ്യാപാരാധിപത്യം കിട്ടി. 1565ല്‍ യമന്‍ മുഴുവനും അബുദുവൈരിക്ക് അല്‍കസീര്‍ എന്ന ഉസ്മാനി അനുകൂലിയായ ഭരണാധികാരിയുടെ കയ്യിലായിരുന്നു. ഉസ്മാനിയായ സലീം ഒന്നാമന്‍ ‘ഖാദിമുല്‍ ഹറമൈന്‍’ എന്ന പേരില്‍ അറിയപ്പെട്ടു. 1521 പോര്‍ച്ചുഗീസുകാര്‍ ബഹ്റൈന്‍ ആക്രമിച്ചു. വിവരമറിഞ്ഞ ഉസ്മാനി ഖലീഫഃ പോര്‍ച്ചുഗീസുകാരുമായി പൊരുതി ബഹ്റൈന്‍ തിരിച്ചുപിടിച്ചു.
കരമാര്‍ഗ്ഗമുള്ള വാണിജ്യം നിലച്ചുപോയതിനാല്‍ ഉസ്മാനി ഖിലാഫത്ത് സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടു. ആസ്ട്രിയ, യൂറോപ്യന്മാര്‍ എന്നിവരുമായി തുര്‍ക്കിയിലെ ഉസ്ാനിയാ ഖിലാഫത്തിനു ഏറ്റുമുട്ടേണ്ടിയും വന്നു. 1602ല്‍ ബഹ്റൈന്‍ കീഴടക്കിയ ഷാ അബ്ബാസ് ഒന്നാമനുമായി 1622ല്‍ ഈസ്റ്റിന്ത്യാ കമ്പനി സഖ്യമുണ്ടാക്കി. ഹുര്‍മുസ്വലെ പോര്‍ച്ചുഗീസ് കുത്തക അവസാനിപ്പിച്ചു. എന്നാല്‍ മസ്ഖത്വില്‍ പോര്‍ച്ചുഗീസുകാര്‍ സ്വാധീനമുറപ്പിച്ചു. ഡച്ചുകാരും ഇംഗ്ളീഷുകാരും അറേബ്യയില്‍ സ്വാധീനം നേടാന്‍ മത്സരിച്ചു. പതിനൊന്നാം ശതകത്തില്‍ അറേബ്യയില്‍ ഡച്ചുകാര്‍ക്ക് വാണി ജ്യ സ്വാധീനമുണ്ടായി.
ആധുനിക അറേബ്യ
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ നജ്ദില്‍ മുഹമ്മദ്ബിന്‍ അബ്ദുല്‍ വഹ്ഹാ ബ് തുടങ്ങിവെച്ച പരിഷ്കരണ പ്രസ്ഥാനം അറേബ്യയില്‍ സ്വാധീനം നേടി. ഇസ്ലാ മില്‍ നിരാക്ഷേപം നടന്നുവന്നിരുന്ന ആചാരങ്ങള്‍ അനാചാരങ്ങളാക്കി മുദ്രയടിക്ക പ്പെട്ടു. ഹമ്പലി മദ്ഹബുകാരനായിരുന്നു വഹ്ഹാബ് എന്നത് ആധുനിക അനുയായികളില്‍ നിന്ന് അദ്ദേഹത്തിനുള്ള സവിശേഷതയാണ്. പൂര്‍വ്വീക പണ്ഢിതന്മാര്‍ മുഴുവനും അയാളുടെ നീക്കങ്ങള്‍ക്കെതിരെ സമുദായത്തെ ബോധവത്കരിച്ചു.
ഇസ്ലാമിക സമൂഹത്തില്‍ വലിയ സ്വാധീനമില്ലാതെ വാടിക്കരിഞ്ഞുണങ്ങിവീണുപോവേണ്ട ആ പ്രസ്ഥാനത്തെ പിന്നീട് പ്രചരിപ്പിക്കാന്‍ ഹേതുകമായത് അതിനു ല ഭിച്ച രാഷ്ട്രീയ പിന്‍ബലമായിരുന്നു. എ.ഡി.1765ല്‍ ദര്‍ഇയ്യ ഭരിച്ചിരുന്ന മുഹമ്മദ് ബ്നു സഊദ് വഹാബിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായതോടെ അയാള്‍ക്ക് രാ ഷ്ട്രീയ സ്വാധീനം ലഭിച്ചു. അല്‍ഹസാ, അല്‍ഉയൈനഃ എന്നീ പ്രദേശങ്ങള്‍ അയാ ള്‍ക്ക് കീഴിലായി. ഇരുപത് വര്‍ഷം നീണ്ട ചെറുത്തുനില്‍പ്പിനു ശേഷം റിയാദും മന്‍ ഫൂഹയും വഹാബിന്റെ ചിന്താധാരക്ക് രാഷ്ട്രീയമായി തലകുനിക്കേണ്ടി വന്നു. 1765ല്‍ മുഹമ്മദ്ബ്നു സഊദ് മരണപ്പെടുമ്പോള്‍ അറേബ്യയുടെ മധ്യകിഴക്കന്‍ പ്രദേശങ്ങള്‍ മുഴുവനും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനു കീഴിലായിപ്പോയിരുന്നു.
സഊദിനു ശേഷം അബ്ദുല്‍ അസീസ് 1803ല്‍ അധികാരമേറ്റു. ബഹ്റൈനും ഒമാന്‍ തീരവും സഊദ് ഭരണത്തിന്റെ കീഴില്‍ വന്നത് അക്കാലത്താണ്. 1814 ല്‍ ബസ്വറ, കര്‍ ബല, സിറിയ എന്നീ നാടുകള്‍ കൂടി സഊദ്ബിന്‍ അബ്ദുല്‍ അസീസിന്റെ നേതൃ ത്വം പിടിച്ചെടുത്തു.
ഇതിനിടെ ഉസ്മാനിയ്യാ ഖിലാഫത്തുമായി ഏറ്റുമുട്ടി. 1811 മുതല്‍ 1818 വരെ ഏറ്റുമുട്ടല്‍ തുടര്‍ന്നു. അബ്ദുല്ല സുഊദ് പരാജയപ്പെട്ടു. ഈജിപ്തിലെ ഗവര്‍ണര്‍ മുഹമ്മദലിയുടെ പുത്രന്‍ ഇബ്രാഹീം പാഷ ദര്‍ഇയ്യാ പട്ടണം കീഴടക്കി. പക്ഷേ, ഉസ്മാനിയ്യാ ഖിലാഫത്തിന്റെ പ്രതിനിധികള്‍ തീര്‍ത്തും അനിസ്ലാമിക ഭരണം നടത്തിയതിനാല്‍ ആ ഭരണകൂടം സഊദിയില്‍ നിന്നും തുടച്ചുമാറ്റപ്പെട്ടു.
1824 മുഹമ്മദ്ബ്നു സഊദിന്റെ പുത്രനായ തുര്‍ക്കി ഈജിപ്തുകാരില്‍ നിന്ന് റിയാദ് മോചിപ്പിച്ചു ഭരണം പുനഃസ്ഥാപിച്ചു. 1834ല്‍ തുര്‍ക്കിയുടെ പുത്രനായ ഫൈസല്‍ അധികാരത്തില്‍ വന്നു. ഇക്കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യം അറേബ്യയിലെ പല സ്ഥലങ്ങളിലും സ്വാധീനമുറപ്പിച്ചു. 1865ല്‍ ഫൈസല്‍ മരിച്ചു. പുത്രന്മാര്‍ തമ്മില്‍ അധികാര കിടമത്സരമായി. 1865 ഫൈസല്‍ മരിക്കുംമുമ്പ് തന്നെ തുര്‍ക്കികള്‍ കിടമത്സരം മുതലെടുത്ത് അറേബ്യ പിടിച്ചിരുന്നു. 1875 ല്‍ അബ്ദുല്ല രണ്ടാമന്‍ റിയാദില്‍ അധികാരത്തില്‍ വന്നു.
ആധുനിക അറേബ്യയുടെ ഭരണാധികാരിയെന്നറിയപ്പെടുന്ന ഇബ്നുസുഊദ് അധികാരമേറ്റത് 1876 ലാണ്. 1904 ല്‍ തുര്‍ക്കി സഖ്യത്തെ തോല്‍പ്പിച്ചു അധികാരം ഭദ്രമാ ക്കി. 1919 ല്‍ ഹിജാസ് അധീനതയിലാക്കി. 1925 ല്‍ മദീനയും ജിദ്ദയും പിടിച്ചെടുത്തു. 1928 ല്‍ സംയുക്ത അറേബ്യയുടെ ഭരണാധികാരിയായി. ഇതാണ് സഊദി അറേബ്യ എന്ന പേരില്‍ അറിയപ്പെടുന്ന രാഷ്ട്രം. 1934 ലെ യുദ്ധത്തില്‍ യമനിലെ ഇമാം യഹ് യായെ പരാജയപ്പെടുത്തി സഊദി അറേബ്യ നജ്റാന്‍ കൈവശപ്പെടുത്തി.
1953 ല്‍ ഇബ്നു സുഊദിന്റെ മരണത്തെത്തുടര്‍ന്ന് സഊദ്ബ്നു അബ്ദുല്‍ അസീസ് രാജാവായി. തുടര്‍ന്ന് ഫൈസല്‍ ബിന്‍അബ്ദുല്‍ അസീസ്, ഖാലിദ്ബിന്‍ അബ്ദുല്‍ അസീസ് എന്നിവര്‍ ഭരണസാരഥ്യമേറ്റു. 1982 ജൂണ്‍ 13ന് ഭരണമേറ്റെടത്ത ഫഹദ് ബി ന്‍ അബ്ദുല്‍ അസീസ് 2005 ജൂലൈ 31 ന് മരണമടഞ്ഞപ്പോള്‍, കിരീടാവകാശിയായ അബ്ദുല്ലാബിന്‍ അബ്ദുല്‍ അസീസ് 2005 ആഗസ്തില്‍ ഭരണമേറ്റെടുത്തു.