സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Saturday 9 August 2014

തബ്ലീഗ് ജമാഅത്ത് ഒരുപഠനം,വിമര്‍ശനം

തബ്ലീഗ് ജമാഅത്ത് ഒരുപഠനം
ആളുകള്‍ തബ്ലീഗ് ജമാഅത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് അവരുടെ ബാഹ്യചേഷ്ടകൊണ്ടാണ്‍ നല്ല താടി,തൊപ്പി,തലയില്‍കേട്ട് മുഖത്ത് പുഞ്ചിരി ജനങ്ങളെ നിസ്കരിക്കാനും മറ്റും പ്രേരിപ്പിക്കല്‍ ഇങ്ങനെയുള്ള ആളുകള്‍ക്ക് എന്താണ് കുറ്റം എന്ന് ചിന്തിക്കുന്നവരെയും ചോദിക്കുന്നവരെയും കാണാം എന്നാല്‍ ഇസ്ലാമില്‍ വിശ്വസ്കാര്യങ്ങള്‍ക്കാണ് പ്രാധാന്യമെന്നും ബാഹ്യചെഷ്ടകള്‍ രണ്ടാംസ്ഥാനത്താണന്നും അതുകൊണ്ട് അവര്‍ വിശ്വാസവൈകല്യം സംഭവിച്ചവരാണന്നും കാണാം വിശ്വാസവൈകല്ല്യം സംഭവിച്ചവരുടെ കര്‍മ്മം സ്വീകരിക്കുകയില്ല എന്നത് തര്‍ക്കമറ്റതാണല്ലോ അല്ലാഹുവിന്‍റെ പ്രവാചകന്‍ പറയുന്നു عَنْ حُذَيْفَةَ رضي الله عنه قال رسول الله صلى الله عليه وسلم :
( لَا يَقْبَلُ اللَّهُ لِصَاحِبِ بِدْعَةٍ صَوْمًا ، وَلَا صَلَاةً ، وَلَا صَدَقَةً ، وَلَا حَجًّا ، وَلَا عُمْرَةً ، وَلَا جِهَادًا ، وَلَا صَرْفًا ، وَلَا عَدْلًا ، يَخْرُجُ مِنْ الْإِسْلَامِ كَمَا تَخْرُجُ الشَّعَرَةُ مِنْ الْعَجِينِ )
رواه ابن ماجه في "السنن" (رقم/49
"പുത്തന്‍വാധിയില്‍ നിന്ന്(വിശ്വാസ വകല്ല്യം ഉള്ളവരില്‍നിന്ന്‍) നോമ്പ്,നിസ്കാരം,ധര്‍മ്മം,ഹജ്ജ്,ഉംറ,ധര്‍മ്മയുദ്ധം,ഇടപാട്,നിയ്തിയുക്തമായപ്രവര്‍ത്തി,ഒന്നും സ്വീകരിക്കുകയില്ല ശവത്തില്‍ നിന്ന്‍ മുടി കൊഴിഞ്ഞു പോകും പ്രകാരം അവര്‍ ദീനില്‍ നിന്ന്‍ പുറത്ത് പോകും"
വിശ്വസവൈകല്ല്യമുള്ളവരാണ് തബ്ലീഗ് ജമാഅത്ത് എന്നതിന്ന്‍ ചില തെളിവുകള്‍ താഴെ പറയാം
ഒന്ന്:നബി(സ)ക്ക് ശേഷം വേറെ ഒരു നബി വരുന്നതില്‍ വിരോധം ഇല്ല അങ്ങിനെ ഒരു നബി വന്നാല്‍ തന്നെ നബി(സ)യുടെ അന്ത്യപ്രവാചകത്വത്തിന്ന്‍ കോട്ടം തട്ടുകയില്ല(തഹ്ദീറുന്നാസ് പേജ് ഇരുപത്തഞ്ച്,തബ്ലീഗ് ജമാഅത്ത് ഗ്രന്ഥം)

രണ്ട്:ഇബ്ന്‍ അബ്ദുല്‍ വഹാബിന്‍റെ അനുയായികളെ(മുജാഹിദുകളെ)വഹാബികള
്‍ എന്ന്‍ പറയുന്നു.അവരുടെ വിശ്വാസം നല്ല വിശ്വാസമാണ്(ഫതാവ റശീദിയ്യ:പേജ്:നൂറ്റിഏഴ്)വഹാബി(മുജാഹിദ്)വിശ്വാസം തബ്ലീഗ് ജമാഅത്ത് കാര്‍അമ്ഗീകരിക്കുന്നു എന്ന കാര്യം അവരുടെ ഗ്രന്ഥങ്ങളില്‍ നിന്ന്‍ താഴെ വിവരിക്കാം
ഒന്ന്:നബി(സ)ക്ക് ഗൈബ്(മറഞ്ഞ കാര്യം) അറിയില്ലായിരുന്നു നബി(സ)അങ്ങനെ വാദിചിട്ടേ ഇല്ല,നബി(സ)ക്ക് ഗൈബ് അറിയുമെന്ന്‍ വിശ്വസിക്കല്‍ വ്യക്തമായ ശിര്‍ക്കാണ്(ഫതാവ റശീദിയ്യ:പേജ്:തൊന്നൂറ്റിആര്‍)
എന്നാല്‍ നബി(സ)എന്താണ് പറഞ്ഞതെന്ന്‍ നോക്കാം عن ابن أبي ذئب ، عن عجلان ، عن أبي هريرة ، قال : قال رسول الله - صلى الله عليه وسلم - والذي نفسي بيده إني لأنظر إلى من ورائي كما أنظر إلى من بين يدي ، فسووا صفوفكم ، وأحسنوا ركوعكم وسجودكم
"എന്‍റെ ശരീരം ആരുടെ കരങ്ങളിലാണോ അവനെത്തന്നെ സത്യം എന്‍റെ മുന്നിലുള്ളവരെ നോക്കും പ്രകാരം പിന്നിലുള്ളവരേയും ഞാന്‍ നോക്കും അതുകൊണ്ട് നിങ്ങള്‍ സ്വഫ്ഫുകള്‍ സമമാക്കുകയും റുകൂഉം,സുജൂദും നന്നാക്കുകയും ചെയ്യുക (ഹദീസ് മുവത്വ ഇബ്ന്‍ മാലിക്)
... രണ്ട്‌:അല്ലാഹു അല്ലാതെ ആരെങ്കിലും ഗൈബ് അറിയുമെന്ന്‍ സ്ഥാപിക്കുന്നവന്‍ നിസ്സംശയം കാഫിറാണ് അവന്‍റെ പിറകെ നിസ്കരിക്കലും അവനോട് സ്നേഹബന്ധം പുലര്ത്തലും ഹറാമാണ്(ഫതാവ റശീദിയ്യ:പേജ്:അറുപത്തിരണ്ട്)
ഈ തബ്ലീഗ് ജമാത്ത്കാര്‍ക്ക് നബി(സ)യില്‍ പോലും വിശ്വസമില്ലെന്നല്ലേ ഇതിന്നര്‍ഥം നബി(സ)പറയുന്നത് കാണാം عن أبي هريرة أن رسول الله - صلى الله عليه وسلم - قال : أترون قبلتي هاهنا ؟ فوالله ما يخفى علي خشوعكم ولا ركوعكم ، إني لأراكم من وراء ظهري
"അല്ലാഹുവിനെ തന്നെ സത്യം നിങ്ങളുടെ ഭക്തിയും റൂകൂഉം എനിക്ക് മറഞ്ഞതല്ല എന്‍റെ പിന്നിലൂടെ ഞാനല്ലാം കാണുന്നുണ്ട്(ഹദീസ് മുവത്വ ഇബ്ന്‍ മാലിക്)

ഫതാവറശീദിയ്യ:തുടരുന്നു
നബി(സ)ഗൈബ് അറിയുമെന്നവിശ്വാസത്തോടെയാണ് നബി(സ)യെ വിളിചെതെങ്കില്‍ അവന്‍ തനി കാഫിറാണ് പ്രസ്തുത വിശ്വാസത്തോടെയല്ലങ്കില്‍ കുഫ്റ് അല്ലെങ്കിലും കാഫിറിനോട് തുല്ല്യമാണ്(ഫതാവ റാഷിദിയ്യ:പേജ് അറുപത്തി ആറ്)
വീണ്ടും എഴുതുന്നു:അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യുالسلام عليك ايها النبي എന്ന്‍ അത്തഹിയ്യാത്തില്‍ നബി(സ)കേള്‍ക്കും എന്നവിശ്വാസത്തോടെ പറയല്‍ ശിര്‍ക്ക്തന്നെ(ബറാഹീനെ ഖാതിഅ പേജ് ഇരുപത്തി എട്ട്)
എന്നാല്‍ നബി(സ)എന്താണ് പറഞ്ഞത് എന്ന്‍ നോക്കാം ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്യുന്നു حدثنا محمد بن عوف ثنا المقرئ ثنا حيوة عن أبي صخر حميد بن زياد عن يزيد بن عبد الله بن قسيط عن أبي هريرة أن رسول الله صلى الله عليه وسلم قال ثم ما من أحد يسلم على إلا رد الله على روحي حتى أرد عليه السلام
"എന്‍റെ മേല്‍ ആരങ്കിലും സലാം പറഞ്ഞാല്‍ എന്‍റെ ആത്മാവിനെ അല്ലാഹു മടക്കി തരികയും ഞാനവന്ന്‍ സലാം മടക്കുകയും ചെയ്യും (ഹദീസ്)
അവരുടെ പുസ്തകത്തില്‍ നിന്നും വീണ്ടും
മൌലിദ് മുശ്രിക്കുകളുടെ അടയാളമാണ്(ബറാഹീനെ ഖാതിഅ:പേജ് ഇരുപത്തി ഏഴ്)
ശറഇന്ന്‍ വിരുദ്ധമായതെന്നുമില്ലെങ്കിലും ആ മൌലിദ് സംഘടിപ്പിക്കുന്നതിന്ന്‍ നബി(സ)യോട് ആഭിമുഖ്യവും ആവേശവും ഉള്ളത് കൊണ്ട് പാടില്ലാത്തതാകുന്നു ഉറൂസുംഅപ്രകാരം തന്നെയാണ്(ഫതാവ റാശിദിയ്യ:പേജ് നൂറ്റഞ്ച്)
യാതൊരു മൌലിദും ഉറൂസും ശരിയല്ല അതില്‍ പങ്കെടുക്കല്‍ അനുവദനിയവുമല്ല (ഫതാവ റാശിദിയ്യ:പേജ്:നൂറ്റിനാല്‍പത്തി ഏഴ്, നാല്‍പത്തിഎട്ട്)
... എന്നാല്‍ സ്വഹാബത്ത് മൌലിദ് കഴിക്കുകയും നബി(സ)അതില്‍ പങ്കെടുത്തതും ഹദീസുകളില്‍ കാണാം ഒന്ന്‍ താഴെ കൊടുക്കുന്നുعَنْ اَبِى الدَّرْدَاءِ رَضِىَ اللهُ تَعَالٰى عَنْهُ اَنَّه مَرَّ مَعَ النَّبِىِّ صَلَّى اللهُ عَلَيْهِ وَسَلَّمَ اِلٰى بَيْتِ عَامِرِ الاَنْصَارِىِّ وَكَانَ يُعَلِّمُ وَقَائِعَ وِلادَتِه صَلَّى اللهُ عَلَيْهِ وَسَلَّمَ لاَبْنَائِه وَعَشِيْرَتِه وَيَقُوْلُ هٰذَا الْيَوْمَ هٰذَا الْيَوْمَ فَقَالَ عَلَيْهِ الصَّلٰوةُ وَالسَّلامُ اِنَّ اللهَ فَتَحَ لَكَ اَبْوَابَ الرَّحْمَةِ وَالْمَلائِكَةُ كُلُّهُمْ يَسْتَغْفِرُوْنَ لَكَ مَنْ فَعَلَ فِعْلَكَ نَجٰى نَجٰتَكَ
സ്വഹാബിയായ അബു ദര്‍(റ)നെ തൊട്ട് ഉദ്ദരിക്കുന്നു അദ്ദേഹം നബി(സ)യുടെ കൂടെ സ്വഹാബിയായ ആമിര്‍ അന്സ്വാരിയുടെ വിട്ടിലേക്ക് പോയി അവിടെ ചെന്നപ്പോള്‍ അദ്ദേഹം തന്‍റെ മക്കള്‍ക്കും കുടുബക്കാര്‍ക്കും നബി(സ)യെ പ്രസവിക്കപ്പെട്ടപ്പോള്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നു എന്നിട്ട് അദ്ദേഹം പറയുകയുണ്ടായി "ഇന്നാണാദിവസം "ഇന്നാണ് അപ്പോള്‍ നബി(സ)പറഞ്ഞു നിങ്ങള്‍ക്ക് അല്ലാഹു അനുഗ്രഹത്തിന്‍റെ കവാടം തുറന്ന്‍ തന്നിരിക്കുന്നു നിങ്ങക്ക് വേണ്ടി അല്ലാഹു വിന്‍റെ മലക്കുള്‍ പോറുക്കല്‍ തേടും നിങ്ങളുടെ ഈ പ്രവര്‍ത്തനം ആരെങ്കിലും ചെയ്‌താല്‍ നിങ്ങളുടെ ഈ വിജയം അവര്‍ക്കും കിട്ടും(ഹദീസ്)
عن ابن عباس رضى الله تعالى عنهما انه كان يحدث ذات يوم فى بيته وقائع ولادته صلى الله عليه وسلم لقوم فيستبشرون ويحمدون الله ويصلون عليه صلى الله عليه وسلم فاذا جاء النبى صلى الله عليه وسلم قال حلت لكم شفاعتى
ഇബ്ന്‍ അബ്ബാസ്(റ)നെ തൊട്ട് ഉദ്ധരിക്കുന്നു ഒരിക്കല്‍ അദ്ദേഹം വീട്ടില്‍ വെച്ച് നബി(സ)യുടെ ജനനവുമായി ബന്ധപ്പെട്ടകാര്യം തന്‍റെ സമൂഹത്തിന്ന്‍ പറഞ്ഞുകൊടുക്കുകയും സന്തോഷം പ്രഘടിപ്പിക്കുകയും അല്ലാഹുവിനെ സ്തുതിക്കുകയും നബി(സ)യുടെ സ്വലാത്ത് ചൊല്ലികൊണ്ടിരിക്കുകയുമായിരുന്നു അപ്പോള്‍ നബി(സ)അങ്ങോട്ട് കടന്ന്‍ വന്നു എന്നിട്ട് പറഞ്ഞു നിങ്ങള്‍ക്ക് എന്‍റെ ശഫാഅത്ത് (ശുപാര്‍ശ)നിര്‍ബന്ധമായി കഴിഞ്ഞു (ഹദീസ്‌)
തബ്ലീഗ് കാരുടെ വേറെ ഒരു ജല്പനം കാണുക
പിശാചിന്നും മലക്കുല്‍ മൌത്തിന്നും വിശാലമായ അറിവുണ്ടെന്ന്‍ സ്ഥിരപ്പെട്ടതാണ്.നബിക്കും അങ്ങനെയുണ്ടെന്നതിന്ന്‍ തെളിവില്ല പിശാചിന്റെയോ മലക്കുല്‍ മൌത്തിന്റെയോ അറിവ് നബിക്കുണ്ടെന്ന് വിശ്വസിക്കല്‍ ശിര്‍ക്കാണ്(ബറാഹീനെ ഖാതിഅ:പേജ്:അന്‍പത്തി അഞ്ച്)സബ്ഹാനല്ലാഹ് അല്ലാഹു ഇവരെ ശറിനെതൊട്ട് ഈ സമുദായത്തെ കാകട്ടെ ആമീന്

"അലൈക്ക,അലന്നബിയ്യ് എന്നിവയില്‍ ഏത് പറഞ്ഞാലും നബി(സ)കേള്‍ക്കും എന്ന വിശ്വാസത്തോടെയാണങ്കില്‍ അത് തനി കുഫ്റാണ്(ഫതാവ റാശിദിയ്യ പേജ്:എമ്പത്തി ഒമ്പത് )
അത്തഹിയ്യാത്തില്‍ അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു എന്ന് പറയുമ്പോള്‍ അത് നബി(സ)കേള്‍ക്കും എന്നവിശ്വാസത്തിലാണങ്കില്‍ അത് ശീര്‍ക്ക് തന്നെയാണ്(അമ്പേട്ടവി:ബറാഹീനെ ഖാതിഅ:പേജ്:ഇരുപത്തി ആറ്)
"അസ്സാലാത്തു വസ്സലാമു അലൈക"എന്ന്‍ പറയുന്നവന്‍റെ വിശ്വാസം നബി(സ)അറിയും കേള്‍ക്കും എന്നാണങ്കില്‍ അത് പറയാന്‍ പാടില്ല അങ്ങിനെ പറയല്‍ അപകടമാണ്(മുഹമ്മദ്‌ ഇല്യാസ്:പേജ്:തൊന്നൂറ്റിരണ്ട്)
നബി(സ)ഗൈബ്(അദൃശ്യജ്ഞാനം)അറിയുമെങ്കില്‍ അത്തരം അറിവ് സൈദ്‌,ബകര്‍,ഭ്രാന്തന്മാര്‍,നാല്‍കാലിമൃഗങ്ങള്‍ എന്നിവക്കല്ലാം ഉള്ളത് കൊണ്ട് നബി(സ)ക്ക് യാതൊരുപ്രത്യകതയും ഇല്ല (ഥാനവി ഹിഫ് ലുല്‍ ഈമാന്‍ പേജ്:പതിനഞ്ച്)
... ഏത് സൃഷ്ടിയും നബി(സ)ഉള്‍പെടെ അല്ലാഹുവിന്‍റെ മുന്നില്‍ ചെരുപ്പ് കുത്തിയെക്കാള്‍ നിന്ദ്യരാണ്(ഫതാവ് റാശിദിയ്യ:പേജ്:നാല്‍പത്തിരണ്ട്)
നബിമാര്‍ക്ക് ശ്രേഷ്ടതവല്ലതുമുണ്ടെങ്കില്‍ അത് അറിവിന്‍റെവിഷയത്തില്‍ മാത്രമാണ്.അമലിന്‍റെ(കര്‍മ്മം)കാര്യത്തില്‍ ചിലപ്പോള്‍ ഉമ്മത്തികള്‍(സമുദായം)നബിമാരെ കവച്ചുവെക്കും(ഥാനവി തഹ്ദീറുന്നാസ്:പേജ്:അഞ്ച്)
ഇബ്ലീസിന്‍റെ അത്ര അറിവ് നബി(സ)ക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നവന്‍ മുശ്രിക്കാണ്(അമ്പേട്ടവി ബറാഹീനെ ഖാതിഅ:പേജ്:അമ്പത്തി അഞ്ച്)

നബി(സ)ഉറുദുപഠിച്ചത് ദയൂബന്ദ്‌ ഉലമാക്കളുമായി ബന്ധപ്പെട്ടശേഷമാണ്(ബറാഹീന്‍:പേജ്:ഇരുപത്)
നിസ്കാരത്തില്‍ നബി(സ)യെഓര്‍കുന്നത് സ്വന്തം കഴുതയേയോ കാളയെയോ ഓര്കുന്നതിലും മോശമാണ്(സ്വിറാത്തുല്‍ മുസ്ഥഖീം:പേജ്:തൊന്നൂറ്റിഏഴ്)
നമ്മുടെ സംഘത്തിന്‍റെ ചുറ്റിത്തിരിയലും നിസ്കരിപ്പിക്കലും തഅ്ലീമും നമ്മുടെ ഉദ്ദേശത്തില്‍ "അലിഫ്,ബ,ത,മാത്രമാണ്(മല്ഫൂളാത്ത് ഇല്‍യാസി:പേജ്:ഇരുപത്തിഒന്ന്)
വടക്കെ ഇന്ത്യയിലെ കഞ്ചാല എന്നസ്ഥലത്ത് ഹിജ്റ ആയിരത്തി ഇരുനൂറ്റിരണ്ടില്‍ ജനിച്ച് ആയിരത്തി ഇരുനൂറ്റിഅറുപത്തിരണ്ടില്‍ ചരമംപ്രാപിച്ച ശാഹ് മുഹമ്മദ്‌ ഇല്യാസിന്‍റെ ഭവനത്തില്‍ വെച്ച് സ്ഥാപിച്ച ഒരു സംഘടനയാണ് തബ്ലീഗ്ജമാഅത്ത്(ദീനീ ദഅ് വത്ത്:പേജ്:എഴുപത്തി ആറ്,ദുസൂറുല്‍ അമല്‍:പേജ്:രണ്ട്)
... തബ്ലീഗ്ജമാഅത്ത് ജനങ്ങളെ നിസ്കരിപ്പിക്കുന്ന സംഘടനയാണന്നധാരണയാണ് സാധാരണക്കാരെ അതിലേക്ക് ആകര്‍ഷിക്കുന്നത് അതുസംബന്ധമായി സ്ഥാപകന്‍ പറയുന്നത് കാണുക എന്‍റെഉദ്ദേശ്യം ആരും മനസ്സിലാക്കിട്ടില്ല ഇത് നിസ്കരിപ്പിക്കുന്ന പ്രസ്ഥാനമാണ് എന്നാണ് ജനങ്ങള്‍ ധരിച്ചത് ഞാന്‍ സത്യം ചെയ്തു പറയുന്നു ഇത് നിസ്കരിപ്പിക്കുന്ന പ്രസ്ഥാനമല്ല എന്‍റെഉദ്ദേശ്യം പുതിയ പാര്‍ട്ടി ഉണ്ടാക്കലാണ്(ദീനീ ദഅ്-വത്ത്:പേജ്:ഇരുനൂറ്റിഅഞ്ച്)
അഷ്‌റഫ്‌ താനവി,റശീദ് അഹ്മദ് ഗാങ്കോഹി,ഖലീല്‍ അഹ്മദ് അംബേട്ടവി തുടങ്ങിയവരുടെ ആദര്‍ശപ്രചരണത്തിനാണ് തന്‍റെ പാര്‍ട്ടി രൂപീകരണത്തിന്‍റെലക്ഷ്യമെന്ന്‍ ഫുലാലത്ത് അമ്പത്തി ഏഴ്,നൂറ്റിഇരുപത്തിരണ്ട് എന്നിവയില്‍ നിന്നുംവെക്തമാകും.
മേല്‍ പറഞ്ഞ വിവരണങ്ങളില്‍ നിന്ന്‍ അഹ് ലുസുന്നത്തി വല്‍ജമാഅത്തില്‍ വിശ്വസിക്കുന്ന ആളുകളോട് പറയാനുള്ളത് തബ്ലീഗ് എന്നപേരില്‍ പ്രവര്‍ത്തിക്കുന്നവരുടെവേഷഭൂശാദികള്‍ കണ്ട് വഞ്ചിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുന്നതോടപ്പം ഇത്തരം വികല ആശയമാണ് വെച്ചുപുലര്‍ത്തുന്നത് എന്ന്‍ മനസ്സിലാക്കേണ്ടതുമാണ് ഈ പ്രസ്ഥാനത്തില്‍ നിന്ന്‍ അകന്നു നില്‍കേണ്ടതുമാണ് അല്ലാഹു സത്യം സത്യമായി മനസ്സിലാക്കി അതനുസരിച്ച് ജീവിക്കാന്‍ തൌഫീഖ് ചെയ്യട്ടെ ആമീന്‍.