സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Friday 15 August 2014

മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍

ചോദ്യം: മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍ സുന്നത്താണെന്ന് ശാഫിഈ മദ്ഹബിലെ മിക്ക കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളിലുമുണ്ടെന്ന് സുന്നികള്‍ പറയുന്നതിനെ സംബന്ധിച്ച് ഒരു വാരികയില്‍ ചോദ്യത്തിന് മറുപടിയായി ഇപ്രകാരം എഴുതുന്നു: ‘ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് പാടില്ലെന്നതാണ്. ഇത് തുറന്നെഴുതിയ അല്‍ബയാന്‍ പത്രാധിപരെ സമസ്ത പുറത്താക്കിയത്രെ. തന്നെയുമല്ല ഇമാം നവവി(റ)യുടെ അദ്കാറില്‍ ദിക്റ് ചൊല്ലരുതെന്ന് വിവരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചെന്തു പറയുന്നു?
ഉത്തരം: മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍ സുന്നത്താണെന്നാണ് കേരളത്തിലെ ആധികാരിക പണ്ഢിതസംഘടനയായ സമസ്തയുടെ തീരുമാനമെന്ന് ഉത്തരക്കാരന്‍ തന്നെ സമ്മതിച്ച സ്ഥിതിക്ക് വേറെ മറുപടി ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ദീനീ വിഷയത്തില്‍ ആധികാരികമായ ഫത്വ നല്‍കാന്‍ കഴിവുള്ളവരാണല്ലോ അല്‍ബയാന്‍ പത്രാധിപരെ കൈകാര്യം ചെയ്തത്. ചില കിതാബിലെ ഇബാറത്തുകള്‍ തെറ്റിദ്ധരിച്ചായിരുന്നു അല്‍ബയാനിലെ ലേഖനം. ഇത് സമസ്ത തിരുത്തിയത് ഏറെ ശ്ളാഘനീയവും അഭിമാനാര്‍ഹവുമാണ്.
എന്നാല്‍ ആ വാരികക്കാരന് കിതാബിന്റെ ഇബാറത്തുകള്‍ അര്‍ഥം വെക്കാനോ വിശദീകരിക്കാനോ അധികാരമില്ല. പണ്ഢിതരെ തഖ്ലീദ് ചെയ്യുന്നത് ശിര്‍ക്കാകുമെന്നാണ് അവരുടെ വിശ്വാസം. പിന്നെ അവര്‍ എന്തിന് പണ്ഢിതന്മാരുടെ പിന്നില്‍ പോകുന്നു?
ഖുര്‍ആനും ഹദീസും സലക്ഷ്യം വിശദീകരിച്ചുകൊണ്ടാണ് മറുപടി നല്‍കിയത്. ഖുര്‍ആനും സുന്നത്തും മറുകെ പിടിക്കുന്നവര്‍ക്ക് ഇതിനെതിരില്‍ ഒരു ബലഹീനമായ ഹദീസുപോലും ഉദ്ധരിക്കാനാവില്ല. അവസാനം പണ്ഢിതന്മാരുടെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ച് രക്ഷപ്പെടാനാണ് ശ്രമിച്ചത്.
അദ്കാറില്‍ എന്താണ് പറഞ്ഞത് എന്ന് വിശദീകരിക്കുന്നതിന് മുമ്പ് ഇവര്‍ കിതാബുകളില്‍ നടത്തിക്കൊണ്ടിരിക്കുന്ന വന്‍ അട്ടിമറികളുടെ സാമ്പിള്‍ കാണുക. വിഷയം ദിക്റ് തന്നെ. ഒരു വലിയ മൌലവി ശാഫിഈ മദ്ഹബ് എന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ട്. മഹാന്മാരായ പണ്ഢിതന്മാരുടെ വാക്കുകള്‍ക്ക് തന്റെ ഇഷ്ടത്തിനൊത്ത് ധാരാളം ദുര്‍ വ്യാഖ്യാനങ്ങള്‍ അതില്‍ കുത്തിക്കുറിച്ചിട്ടുണ്ട്. സുന്നികളെ കബളിപ്പിക്കാനുള്ള കുതന്ത്രം. ആ പുസ്തകത്തിലെ തൊണ്ണൂറാം പേജിലെ വരി ഇവിടെ പകര്‍ത്താം മൌലവി നടത്തിയ അട്ടിമറിയുടെ ആഴം അപ്പോള്‍ ബോധ്യപ്പെടും. “ജനാസയുടെ കൂടെ നടക്കുമ്പോള്‍ ശബ്ദം ഉയര്‍ത്തല്‍ കറാഹത്താണ്. അത് ഖുര്‍ആന്‍, ദിക്റ് എന്നിവ കൊണ്ടായാലും അതില്‍ അവന്‍ മിണ്ടാതിരിക്കണം. മരണത്തെയും ദുനിയാവിന്റെ ക്ഷണികത്തെയും മറ്റും ഓര്‍ക്കുക. നാവുകൊണ്ട് രഹസ്യമായി ഓര്‍ക്കാം. ശബ്ദിക്കരുത്. അത് ചീത്ത ബിദ്അത്താണ് (തുഹ്ഫ 3/136) ”.
എങ്ങനെയുണ്ട് മൌലവിയുടെ അര്‍ഥം. നാവുകൊണ്ട് രഹസ്യമായി ഓര്‍ക്കാമെന്ന് ഇമാം ഇബ്നുഹജര്‍(റ) പറയുമോ? അത് പറയാന്‍ ഇബ്നുഹജര്‍(റ) ഇവരുടെ ആലയത്തില്‍ പോയിട്ടില്ലല്ലോ. ശബ്ദം കൂടുതല്‍ ഉയര്‍ത്താതെ നാവ് കൊണ്ട് ദിക്റ് ചൊല്ലണമെ ന്നര്‍ഥമുള്ള ഇബ്നുഹജറി(റ)ന്റെ ഇബാറത്തിലാണ് തലച്ചോറില്ലാതെ നാവുകൊണ്ട് ചിന്തിക്കുന്ന മൌലവി ചെന്നുപെട്ടത്. ഏതൊരു കുഞ്ഞിനും തിരിയുന്ന ഇത്തരം കബളിപ്പിക്കലില്‍ വഞ്ചിതരായ പാവം അനുയായികളുടെ കാര്യമാണ് കഷ്ടം. അവരും നാവുകൊ ണ്ട് പതുക്കെ ചിന്തിച്ചാല്‍ നാമെന്തുചെയ്യും.
ഇമാം റംലി(റ), അലിയ്യുശ്ശിബ്റാമുല്ലിസി(റ) തുടങ്ങിയ ശാഫിഈ മദ്ഹബിലെ പ്രാമാണികരായ പണ്ഢിതന്മാരുടെ അഭിപ്രായങ്ങള്‍ എടുത്തുവെച്ചത് സംബന്ധിച്ച് ഉത്തരക്കാരന്‍ മൌനം ദീക്ഷിച്ചു. ജനാസ കൊണ്ടുപോകുമ്പോള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്ന വാക്കിനെ നിങ്ങള്‍ അധികരിപ്പിക്കുക എന്ന ഹദീസിനെ സംബന്ധിച്ചും ഒന്നും ഉച്ചരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ചിന്തയെ തെറ്റിക്കുംവിധം ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കും വിധത്തില്‍ ദിക്റ് ചൊല്ലുന്നതും ഖുര്‍ആന്‍ പാരായണം ചെയ്യുന്നതുമാണ് പണ്ഢിതന്മാര്‍ കറാഹത്താണെന്നു പറഞ്ഞത്.
ജനാസ കൊണ്ടുപോകുമ്പോള്‍ ശബ്ദം ഉയര്‍ത്താതിരിക്കലാണ് സുന്നത്ത് എന്ന തുഹ് ഫയുടെ ഇബാറത്ത് മൌലവി തന്നെ ഉദ്ധരിച്ചുവല്ലോ. അദ്കാറില്‍ ഇമാം നവവി(റ) വിമ ര്‍ശിച്ചതും മറ്റൊന്നല്ല. അവിടെയും ഉത്തരക്കാരന്‍ തന്റെ സ്ഥിരം അട്ടിമറി ഉപയോഗിച്ചി ട്ടുണ്ട്.  ഇമാം നവവി(റ)യുടെ വരികള്‍ തുടങ്ങുന്നതുതന്നെ ഇങ്ങനെയാണ്: “മയ്യിത്തിന്റെ കൂടെ പോകുന്നവര്‍ അല്ലാഹുവിന് ദിക്റ് ചൊല്ലുന്നതില്‍ വ്യാപൃതരാകണം. അതോടൊ പ്പം മയ്യിത്തിന് വരാനിരിക്കുന്ന ഭയാനതകളെ കുറിച്ച് ചിന്തിക്കുകയും വേണം. എന്നാല്‍ ദിമശ്ഖിലും മറ്റും വിവരമില്ലാത്ത ചിലര്‍ മയ്യിത്തിന്റെ കൂടെ ഖുര്‍ആന്‍ പാരായണം ചെ യ്ത് ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിക്കുന്നതും ഖുര്‍ആന്‍ പാരായണത്തിന്റെ നിയമം തെറ്റിക്കും വിധം ശബ്ദമുഖരിതമാക്കുന്നതും തെറ്റാണ്” (അദ്കാര്‍, പേജ് 136).
ഈ വരിവിട്ടുകളഞ്ഞാണ് മൌലവി വാരിക പ്രസിദ്ധീകരിച്ചത്. ഈ ചീത്ത സ്വഭാവത്തെയാണ് പണ്ഢിതന്മാര്‍ എതിര്‍ത്തത്. എന്നാല്‍ പതുക്കെ ദിക്റ് ചൊല്ലല്‍ സുന്നത്താണെ ന്ന് തന്നെയാണ് ഹദീസ് പറയുന്നത്. ഇത് തന്നെയാണ് ശാഫിഈ മദ്ഹബും. ഇമാം നവവി(റ) പറയുന്നു: “ജനാസയുടെ അരികില്‍ ശബ്ദം പതുക്കെയാക്കുന്നത് സ്വഹാബാക്കള്‍ ഇഷ്ടപ്പെട്ടിരുന്നുവെന്ന് ഹസനുല്‍ ബസ്വരി(റ) പ്രസ്താവിച്ചതായി ഇബ്നുല്‍ മുന്‍ദിര്‍(റ) ഉദ്ധരിച്ചിട്ടുണ്ട്” (ശര്‍ഹുല്‍ മുഹദ്ദബ് 5/321). പക്ഷേ, നാവുകൊണ്ട് രഹസ്യമായി ചിന്തിക്കുവര്‍ക്ക് ഇത് മനസ്സിലാകില്ലല്ലോ. എന്തുചെയ്യാന്‍.